News Malayali & Online Newsportal & Editor http://newsmalayali.com/rss/author/mmsadmin News Malayali & Online Newsportal & Editor ml Copyright 2023 News Malayali & All Rights Reserved. MMS കരുനാഗപ്പള്ളിയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം: സി.ആർ.മഹേഷ് എംഎൽഎക്കും നാല് പൊലീസുകാർക്കും പരിക്ക് http://newsmalayali.com/4965 http://newsmalayali.com/4965 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ സി ആര്‍ മഹേഷ് എംഎല്‍എയ്ക്കും നാലു പോലീസുകാര്‍ക്കും പരിക്കേറ്റു. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലാണ് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്നത്.

പ്രശ്‌നപരിഹാരത്തിനെത്തിയ എംഎല്‍എയ്ക്ക് നേരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുവെന്ന് യുഡിഎഫ് ആരോപിച്ചു. എംഎല്‍എയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം തടയാനുള്ള ശ്രമത്തിനിടെ സി ഐ മോഹിത് ഉള്‍പ്പടെയുള്ള നാലുപോലീസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തിലേര്‍പ്പെട്ട പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ മൂന്ന് തവണ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. കരുനാഗപ്പള്ളിക്ക് പുറമെ മലപ്പുറം, ആറ്റിങ്ങല്‍, മാവേലിക്കര, ഇടുക്കി, പത്തനാപുരം എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്.

]]>
Thu, 25 Apr 2024 08:34:30 +0530 Editor
Lok Sabha Election 2024 | കേരളത്തിന്റെ വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം; ഇന്ന് നിശബ്ദ പ്രചാരണം; നാല് ജില്ലകളിൽ നിരോധനാജ്ഞ http://newsmalayali.com/4964 http://newsmalayali.com/4964 അടുത്ത അഞ്ച് വർഷത്തേക്കുള്ള കേരളത്തിന്റെ വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുകയാണ്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് ഓരോ മുന്നണികളും ഓരോ സ്ഥാനാര്‍ത്ഥികളും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്.

തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റൽ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങൾ ഇന്നുകൂടി പ്രവർത്തിക്കും. ജൂൺ നാലിനാണു വോട്ടെണ്ണൽ.

]]>
Thu, 25 Apr 2024 08:28:14 +0530 Editor
ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി http://newsmalayali.com/4963 http://newsmalayali.com/4963 സംസ്ഥാനത്ത് ഏപ്രിൽ 26ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് ലേബർ കമ്മീഷണർ. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ജീവനക്കാർക്ക് വേതനത്തോടു കൂടിയ അവധിയാണ് ലേബർ കമ്മീഷണർ പ്രഖ്യാപിച്ചത്. വ്യാപാര, ഐടി, വാണിജ്യ, വ്യവസായ, തോട്ടം മേഖലകൾക്ക് നിർദ്ദേശം ബാധകമാണെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.

 സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കുക. ഏഴ് മുതൽ വൈകിട്ട് ആറ് വരെ വോട്ടെടുപ്പ് നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

]]>
Thu, 25 Apr 2024 08:25:21 +0530 Editor
25000 കോടി സഹകരണ ബാങ്ക് തട്ടിപ്പില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് ക്ലീന്‍ചിറ്റ് http://newsmalayali.com/4962 http://newsmalayali.com/4962 മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യസര്‍ക്കാരിന്റെ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന് 25,000 കോടിയുടെ കോപ്പറേറ്റിവ് ബാങ്ക് കുംഭകോണത്തില്‍ ക്ലീന്‍ചിറ്റ്. മുംബൈ പൊലീസാണ് അഴിമതി കേസില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ സുനേത്ര പവാറിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. എന്‍ഡിഎയ്ക്ക് വേണ്ടി ബരാമതി ലോക്‌സഭാ സീറ്റില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥി കൂടിയാണ് സുനേത്ര പവാര്‍. നേരത്തെ കോണ്‍ഗ്രസിനും ശിവസേനയ്ക്കുമൊപ്പം മഹാവികാസ് അഘാഡി സഖ്യത്തിലുണ്ടായിരുന്ന എന്‍സിപിയെ പിളര്‍ത്തിയാണ് ബിജെപി പക്ഷത്തേക്ക് അജിത് പവാറും കൂട്ടരും മാറിയത്.

മഹാവികാസ് അഘാഡി സര്‍ക്കാര്‍ വീഴുകയും അജിത് പവാറും ശിവസേന പിളര്‍ത്തിയ ഏക്‌നാഥ് ഷിന്‍ഡെയുമെല്ലാം സഖ്യകക്ഷികളായപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുകയായിരുന്നു മഹാരാഷ്ട്രയില്‍. ബിജെപിയാകട്ടെ മുഖ്യമന്ത്രി സ്ഥാനം ശിവസേന പിളര്‍ത്തിയ ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് നല്‍കുകയും എന്‍സിപി പിളര്‍ത്തിയെത്തിയ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്തു.

ഇഡിയും കേന്ദ്ര ഏജന്‍സികളും വേട്ടയാടി നിരവധി അഴിമതി കേസുകളില്‍ പ്രതിയായിരിക്കവെയായിരുന്നു അജിത് പവാറിന്റെ എന്‍ഡിഎയിലേക്കുള്ള പോക്ക്. തുടര്‍ന്ന് അജിത് പവാറിനൊപ്പം എന്‍ഡിഎയിലേക്ക് പോയ പ്രഫുല്‍ പട്ടേലടക്കം നേതാക്കള്‍ക്ക് വിവിധ കേസുകളില്‍ ക്ലീന്‍ചിറ്റ് കിട്ടിയതും ഇന്ത്യ കണ്ടു. ‘മോദി വാഷിംഗ് പൗഡറെ’ന്ന് ആദ്യം പരിഹസിച്ചത് ആംആദ്മി പാര്‍ട്ടി നേതാക്കളാണെങ്കിലും പിന്നീട് ഇന്ത്യയിലെ പ്രതിപക്ഷം ഒന്നടങ്കം ഇത്തരം ക്ലീന്‍ചിറ്റ് സംഭവങ്ങളെ ബിജെപിയുടെ അഴിമതി തുറന്നുകാട്ടി വിമര്‍ശിക്കാനുപയോഗിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ കൊണ്ട് വേട്ടയാടിക്കുകയും അവര്‍ എന്‍ഡിഎയ്ക്ക് ഒപ്പം ചേരുമ്പോള്‍ ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്യുന്ന രീതിയേയാണ് മോദി വാഷിംഗ് പൗഡര്‍ എന്ന് പറഞ്ഞു പ്രതിപക്ഷം പരിഹസിക്കുന്നത്.

അജിത് പവാറിനും പ്രഫുല്‍ പട്ടേലിനും ശേഷം അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും ഇപ്പോള്‍ അഴിമതി കേസില്‍ ക്ലീന്‍ചിറ്റ് നേടിയിരിക്കുകയാണ്. ജനുവരിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ അതായത് കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ടിലാണ് മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് (എംഎസ്സിബി) കേസ് അന്വേഷിക്കുന്ന മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സുനേത്ര പവാര്‍ ക്രിമിനല്‍ കുറ്റം ഒന്നും ചെയ്തിട്ടില്ലെന്ന് പറയുന്നത്. ബാങ്കുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ സുനേത്ര പവാറിനും ഭര്‍ത്താവിനുമായി ബന്ധമുള്ളതായി കാണുന്നില്ലെന്നാണ് മുംബൈ പൊലീസിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

എന്‍സിപി അതികായന്‍ ശരത് പവാറിന്റെ കോട്ടയായ ബരാമതിയില്‍ അദ്ദേഹത്തിന്റെ മകള്‍ സുപ്രീയക്കെതിരായാണ്  അജിത് പവാറിന്റെ ഭാര്യ മല്‍സരിക്കുന്നത്. ബിജെപി വാഷിംഗ് മെഷീന്‍ ശക്തമായി തന്നെ വെളുപ്പിക്കല്‍ നടപടികള്‍ തുടരുകയാണെന്ന പ്രതിപക്ഷത്തിന്റെ വാദം വീണ്ടും ഇതോടെ ശക്തമാവുകയാണ്. മുംബൈ പൊലീസിന്റെ റിപ്പോര്‍ട്ട് കണ്ടതോടെ പ്രതിപക്ഷത്തിന് ബിജെപിയ്‌ക്കെതിരെ ഒരു ആയുധം കൂടി കിട്ടിയിരിക്കുകയാണ്. ബിജെപിയെ എതിര്‍ക്കുന്ന നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെയും പോലീസ് സേനയെയും ഉപയോഗിക്കുകയും അവര്‍ ബിജെപിയ്‌ക്കൊപ്പം ചേരുമ്പോള്‍ അന്വേഷണം മന്ദഗതിയിലാക്കുമെന്നും അല്ലെങ്കില്‍ അവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുമെന്നും നേരത്തേയും വ്യക്തമായതാണ്. സംഭവത്തെ കുറിച്ച് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് ആന്ദ് ദുബേയുടെ പ്രതികരം ഇങ്ങനെ.

]]>
Thu, 25 Apr 2024 08:23:18 +0530 Editor
തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ല: വിവിപാറ്റ് സ്ലിപ്പ് കേസിൽ സുപ്രീംകോടതി http://newsmalayali.com/4961 http://newsmalayali.com/4961 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരം നല്‍കി. വോട്ടിങ് മെഷീനിലെ എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണമെന്ന ഹര്‍ജി വാദം പൂർത്തിയാക്കി വിധി പറയുന്നതിനായി മാറ്റിവച്ചു.

ഒരു സാഹചര്യത്തിലും ഇവിഎമ്മില്‍ കൃത്രിമം കാണിക്കാനാകില്ലെന്നും വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണുക പ്രായോഗികമായി സാധ്യമല്ലെന്നും ഉദ്യോഗസ്ഥര്‍ ബോധിപ്പിച്ചു. വിവി പാറ്റില്‍ വോട്ടിങ്ങിന് ശേഷം വോട്ടിങ് മെഷീനും കണ്‍ട്രോള്‍ യൂണിറ്റിമൊപ്പം വിവി പാറ്റും സീല്‍ ചെയ്യാറുണ്ട്. മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയെ പ്രോഗ്രാം ചെയ്യാറുള്ളു. ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. വോട്ടിങ് മെഷീനിന്‍റെ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവി പാറ്റ് എന്നീ മൂന്നിനും മൈക്രോ കണ്‍ട്രോളേഴ്സ് ഉണ്ട് തുടങ്ങിയ കാര്യങ്ങളും കംമീഷൻ കോടതിയിൽ വ്യക്തമാക്കി.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദിപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിവിപാറ്റുകള്‍ പൂർണമായി എണ്ണണം എന്ന ആവശ്യമായിരുന്നു ഹർജിയിൽ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ലെന്ന് പ്രശാന്ത് ഭൂഷനോട് ജഡ്ജിമാർ പറഞ്ഞു. ഭരണഘടന സ്ഥാപനത്തെ നിയന്ത്രിക്കാനില്ലെന്ന് കോടതി പരാമര്‍ശിച്ചു. മുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ആവശ്യം അംഗീകരിച്ചാല്‍ ഫലം വൈകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.

നിലവിൽ, എല്ലാ അസംബ്ലി മണ്ഡലങ്ങളിലും തിരഞ്ഞെടുത്ത അഞ്ച് ഇവിഎമ്മുകൾക്കായാണ് ഈ ക്രോസ് വെരിഫിക്കേഷൻ നടത്തുന്നത്. ഹര്‍ജികളില്‍ വിശദമായ വിധി ഉണ്ടാകുമെന്ന സൂചന ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നല്‍കിയിട്ടുണ്ട്. നിലവിൽ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് കോടതി പറഞ്ഞു.

]]>
Thu, 25 Apr 2024 08:16:06 +0530 Editor
കളമശേരി സ്ഫോടന കേസ്; കുറ്റപത്രം സമർപ്പിച്ച് പൊലീസ്, മാർട്ടിൻ ഡൊമിനിക് ഏക പ്രതി http://newsmalayali.com/4960 http://newsmalayali.com/4960 കളമശേരി സ്ഫോടന കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി മാർട്ടിൻ ഡോമാനിക്കാണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മാർട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ആറുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്‌ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പെന്ന് കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബർ 29 നായിരുന്നു കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ എട്ട് പേരുടെ ജീവനെടുത്ത സ്ഫോടനം നടന്നത്. കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻറെ അവസാന ദിവസമായിരുന്നു സ്ഫോടനം. രാവിലെ പ്രാർത്ഥനാ ചടങ്ങുകൾ തുടങ്ങി. 9.20 ഓടെ ആളുകൾ എത്തിയിരുന്നു. 9.30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യ സ്ഫോടനം നടന്നത്. ഈ സമയത്ത് ഹാളിൽ 2500 ലധികം ആളുകളുണ്ടായിരുന്നു. തുടർച്ചയായി രണ്ട് സ്ഫോടനങ്ങൾ കൂടി നടന്നു.

തീ ആളുകളിലേക്ക് ആളി പടർന്നാണ് കൂടുതൽ പേർക്ക് ഗുരുതരമായി പരിക്കേറ്റത്. പൊള്ളലേറ്റാണ് എട്ട് പേരും മരിച്ചത്. ഹാളിൽ നിന്ന് പരിഭ്രാന്തരായി ആളുകൾ പുറത്തേക്ക് ഓടിയപ്പോഴും നിരവധി പേർക്ക് വീണു പരിക്കേറ്റു. കസ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതി ഡൊമിനിക് മാർട്ടിൻ അന്നുതന്നെ പോലീസിൽ കീഴടങ്ങിയിരുന്നു. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് ഡൊമിനിക് സ്ഫോടനം നടത്തിയത്. പ്രതി അന്ന് മുതൽ ജയിലിലാണ്.

]]>
Wed, 24 Apr 2024 08:28:40 +0530 Editor
ഗള്‍ഫിന് മുകളില്‍ വീണ്ടും ന്യൂനമര്‍ദം; ആലിപ്പഴം വര്‍ഷിച്ച് രണ്ടു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; http://newsmalayali.com/4959 http://newsmalayali.com/4959 ഗള്‍ഫിന് മുകളില്‍ വീണ്ടും ന്യൂനമര്‍ദം, ഇന്നു മുതല്‍ 25 വരെ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ന്യൂനമര്‍ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ആലിപ്പഴവും വര്‍ഷിക്കും.

ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശര്‍ഖിയ, മുസന്ദം ഗവര്‍ണറേറ്റുകളിലെ വിവിധ ഇടങ്ങളില്‍ 10 മുതല്‍ 30 മില്ലിമീറ്റര്‍വരെ മഴ ലഭിച്ചേക്കും.

അല്‍ഹജര്‍ പര്‍വതനിരകളിലും അവയുടെ സമീപ പ്രദേശങ്ങളിലും അഞ്ചുമുതല്‍ 20 മില്ലിമീറ്റര്‍വരെ മഴ പെയ്‌തേക്കും. ഇത് ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങളിലേക്കും എത്തിയേക്കും. 25ന് വിവിധ ഇടങ്ങളിലായി അഞ്ചു മുതല്‍ 15 മില്ലിമീറ്റര്‍വരെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ശകതമായ മഴ മുന്നറിയിപ്പ് ഉണ്ടായ പാശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്
സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശിച്ചു.

]]>
Wed, 24 Apr 2024 08:25:46 +0530 Editor
കോണ്‍ഗ്രസിനെ 'പോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ അശ്ലീലമായി ചിത്രീകരിച്ചു; വ്യാജ വാര്‍ത്ത നല്‍കി അപമാനിച്ചു; ദേശാഭിമാനിക്കെതിരെ പരാതി നല്‍കി പ്രതിപക്ഷനേതാവ് http://newsmalayali.com/4958 http://newsmalayali.com/4958 കോണ്‍ഗ്രസ് നേതാക്കളെയും പാര്‍ട്ടിക്കെതിരെയും അധിക്ഷേപ വാര്‍ത്ത നല്‍കിയ സിപിഎം മുഖപത്രത്തിനെതിരെ നിയമനടപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദേശാഭിമാനിക്കെതിരെ അദേഹം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അധിക്ഷേപിച്ചു കൊണ്ട് ഏപ്രില്‍ 18 ന് ‘പോണ്‍ഗ്രസ്’എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെയാണ് പരാതി നല്‍കിയത്.

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെകെ ഷൈലജക്കെതിരെ സൈബര്‍ ആക്രമണത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയെന്ന് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയില്‍ നിന്ദ്യവും വൃത്തികെട്ടതുമായ ഭാഷയില്‍ കോണ്‍ഗ്രസിനെ ആക്ഷേപിച്ചുവെന്നാണ് സതീശന്‍ ആരോപിക്കുന്നത്.

വാര്‍ത്ത നല്‍കിയതിന് പുറമെ ‘പോണ്‍ഗ്രസ് സൈബര്‍ മീഡിയ’ എന്ന തലക്കെട്ടിലുള്ള കാരിക്കേച്ചറില്‍ കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അശ്ലീല വീഡിയെ പ്രചരിപ്പിച്ചുവെന്നും സതീശന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

2022ല്‍ പ്രസ് കൗണ്‍സില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും പ്രസ് കൗണ്‍സില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കും വിരുദ്ധമാണ് ദേശാഭിമാനി വാര്‍ത്ത. അതിനാലാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

]]>
Wed, 24 Apr 2024 08:23:11 +0530 Editor
ക്രൈസ്തവ സഭാധ്യക്ഷന്മരുമായി ചര്‍ച്ചകള്‍ നടത്താന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ കൊച്ചിയില്‍; സക്‌സേന നടത്തുന്നത് ബിജെപിക്ക് വേണ്ടിയുള്ള പ്രചരണമെന്ന് ആക്ഷേപം http://newsmalayali.com/4957 http://newsmalayali.com/4957 ക്രൈസ്തവ സഭാധ്യക്ഷന്മരുമായി ചര്‍ച്ചകള്‍ നടത്താന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന കൊച്ചിയില്‍. ലോകസഭ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കേ ബിജെപിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കാണ് അദേഹം കേരളത്തില്‍ എത്തിയിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ റാഫേല്‍ തട്ടിലുമായാണ് അദേഹം കൊച്ചിയില്‍ വെച്ച് ആദ്യ കൂടിക്കാഴ്ച നടത്തും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. നാളെ തിരുവനന്തപുരത്ത് വെച്ച് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തും. എന്നാല്‍ യാക്കോബായ സഭയുമായി കൂടിക്കാഴ്ചയ്ക്ക് നിലവില്‍ അദ്ദേഹം സമയം ചോദിച്ചിട്ടില്ലെന്നാണ് പുറത്തുവന്നു വിവരം.

]]>
Wed, 24 Apr 2024 08:20:27 +0530 Editor
Here are 10 promising business ideas for 2024 that are gaining traction http://newsmalayali.com/4956 http://newsmalayali.com/4956 Here are 10 promising business ideas for 2024 that are gaining traction

  1. Tutoring: With education always in demand, offering specialized tutoring services can be a lucrative business. You can teach various subjects or skills, both in person and online
  2. Music and Voice Lessons: If you have a talent for music, starting a business giving music or voice lessons can be both fulfilling and profitable.
  3. Bookkeeping: As long as there are businesses, there will be a need for bookkeepers to maintain financial records, making this a stable business idea
  4. Pet Care Services: The pet industry continues to grow, and services like pet sitting, grooming, and training can be great business opportunities
  5. Subscription Box Service: Curated subscription boxes tailored to specific interests or needs are becoming increasingly popular
  6. Dropshipping Website: E-commerce continues to thrive, and starting a dropshipping website can be a low-investment way to enter the market
  7. Dog Grooming: Specialized pet services like dog grooming have a steady demand and can be a rewarding business venture.
  8. Copywriting: With the constant need for content creation, skilled copywriters are in high demand for marketing and advertising purposes.
  9. Copy Editing: Alongside writing, there is a need for editing services to polish and perfect content before publication.
  10. Wedding or Events Planner: If you have a knack for organization and design, planning weddings or other events can be a creative and lucrative business.

These ideas are adaptable and can be tailored to your specific skills and interests. Remember, the success of a business often depends on the execution and the market demand in your area. Good luck with your entrepreneurial journey!

Tutoring:

Starting a tutoring program can be a rewarding way to share knowledge and help others succeed academically. Here’s a step-by-step guide to get you started:

  • Identify Your Niche: Determine the subjects or skills you are most knowledgeable in and passionate about teaching.
  • Market Research: Understand the demand for tutoring in your chosen niche and analyze your competition.
  • Business Setup: Decide whether you’ll operate online, from home, or at a physical location. Choose a business structure that suits your needs.
  • Pricing Plan: Set competitive rates for your services based on your expertise and the local market.
  • Legal Entity: Establish your business legally by registering it and obtaining any necessary licenses or permits.
  • Financial Management: Keep track of your finances, including expenses, income, and taxes.
  • Online Presence: Create a website and use social media to market your services and reach potential students.
  • Acquire Students: Start by offering free sessions or discounts to attract your initial students and build a reputation.
  • Teaching Materials: Develop or source quality educational materials for your lessons.
  • Relationships: Maintain good relationships with both students and their parents to encourage referrals and repeat business.

As for platforms, there are free options available for tutoring. For instance, Schoolhouse.world offers free online tutoring with peer-to-peer learning opportunities2. Another platform is UPchieve, which provides free online tutoring and college counseling3. These platforms can be a great starting point to offer your services or to gain experience in tutoring.

To attract students, consider the following ideas:

  • Engaging Content: Use interactive tools and resources to make learning fun and engaging.
  • Personalized Learning: Offer one-on-one sessions or small group classes to provide personalized attention.
  • Incentives: Create a reward system for achievements to motivate students.
  • Flexibility: Be flexible with scheduling to accommodate the needs of your students.
  • Technology: Utilize technology to enhance the learning experience, such as virtual whiteboards or educational apps.
  • Communication: Maintain open and honest communication with students to understand their needs and adjust your teaching methods accordingly.

Remember, the key to a successful tutoring business is not just in the knowledge you provide, but also in the way you engage and motivate your students. Good luck with your tutoring program!

Musics & Voice Lessons

Starting a business offering music or voice lessons can be a fulfilling venture. Here’s a guide to help you begin:

How to Start:

  1. Market Analysis: Understand your target audience and the demand for music lessons in your area.
  2. Business Plan: Draft a plan outlining your goals, financial projections, and strategies.
  3. Brand Development: Create a unique brand that reflects your teaching style and philosophy.
  4. Legal Formalities: Register your business and obtain any necessary licenses and permits.
  5. Financial Setup: Open a business bank account and secure funding if needed.
  6. Pricing Strategy: Set competitive prices for your lessons considering your expertise and market rates.
  7. Equipment and Supplies: Acquire the necessary instruments and materials for teaching.
  8. Insurance: Consider getting business insurance to protect against potential liabilities.
  9. Marketing: Promote your services through social media, local advertising, and word of mouth.
  10. Expansion: As your business grows, consider hiring additional instructors or offering new services.

How to Engage Students:

  • Rewards: Implement a system of positive reinforcement to motivate students.
  • Performances: Organize recitals or concerts to give students goals to work towards.
  • Goal Setting: Allow students to set their own goals to foster a sense of ownership over their learning.
  • Movement: Incorporate dance or movement into lessons to keep students active and engaged.
  • Recording: Record students’ performances and create an ‘album’ to showcase their progress.
  • Student of the Month: Recognize students’ hard work and improvement, not just talent.
  • Parent Participation: Encourage parents to be involved in their child’s musical journey.
  • Student Bands: Help students form bands or ensembles to develop teamwork and performance skills.
  • Diverse Learning: Cater to different learning styles with a variety of teaching methods.
  • Technology: Use apps and software to make lessons more interactive and fun.


Remember, the key to a successful music or voice lesson business is not only in providing quality instruction but also in creating a supportive and engaging learning environment. By following these steps and focusing on student engagement, you’ll be well on your way to building a thriving business. Good luck!

Copy Editing

Starting a copy editing business and earning from it involves several steps, from honing your skills to marketing your services. Here’s a guide to help you begin:

Starting a Copy Editing Business:

  1. Education: Consider getting a degree or certificate in English, communication, journalism, or a related field to solidify your knowledge of language and grammar
  2. Skills: Develop a strong command of language and style guides like the Chicago Manual of Style, AP, APA, and MLA.
  3. Experience: Gain experience by working on various editing projects, which could include volunteering or interning
  4. Networking: Build relationships with writers, publishers, and other professionals in the industry
  5. Business Plan: Create a comprehensive business plan that outlines your services, target market, pricing, and marketing strategies
  6. Legal Setup: Register your business and handle any legal formalities, such as obtaining a business license.
  7. Marketing: Establish an online presence with a professional website and use social media to attract clients
  8. Portfolio: Compile a portfolio of your work to showcase your skills to potential clients

Earning from Copy Editing:

  1. Pricing: Set competitive rates based on the complexity of the projects, your expertise, and the industry standard
  2. Freelancing Platforms: Register on freelancing platforms like Upwork to find initial clients and build your reputation
  3. Direct Clients: Reach out to potential clients directly by offering your services to businesses, authors, and academic professionals
  4. Referrals: Encourage satisfied clients to refer you to others, which can help expand your client base
  5. Diversify Services: Offer a range of services, such as editing for different types of content, to appeal to a broader audience

Remember, success in copy editing comes from a combination of skill, professionalism, and effective marketing. As you gain more experience and build a strong client base, your earning potential will grow. Good luck with your copy editing venture!

Wedding or Events Planner

Becoming a wedding or events planner involves a blend of education, experience, and skills development. Here’s a comprehensive guide to help you get started:

Steps to Become a Wedding or Events Planner:

  1. Education: While not always mandatory, having a degree in event planning, hospitality management, or a related field can be advantageous.
  2. Experience: Gain experience through internships or by assisting established planners. Volunteering for events can also provide valuable insights.
  3. Skills Development: Develop key skills such as organization, communication, negotiation, and creativity. Being able to work under pressure is crucial.
  4. Certifications: Consider obtaining certifications from recognized institutions like the American Association of Certified Wedding Planners (AACWP) to enhance credibility.
  5. Networking: Build a strong network with vendors, venues, and other planners. This can lead to referrals and partnerships.
  6. Business Acumen: Learn the basics of running a business, including marketing, finance, and legal aspects.
  7. Portfolio: Create a portfolio showcasing your work, style, and any events you’ve planned or assisted with.
  8. Marketing: Develop a marketing strategy to promote your services. Utilize social media, attend bridal shows, and create a professional website.

Things to Remember:

  • Client Expectations: Understand and manage client expectations effectively. Clear communication is key to success.
  • Vendor Relationships: Maintain good relationships with vendors to ensure the best prices and services for your clients.
  • Continued Education: Stay updated with the latest trends and continue learning to improve your services
  • Flexibility: Be prepared to work irregular hours and handle last-minute changes or emergencies.

Mandatory Requirements:

  • Legalities: Ensure you have the necessary business licenses and permits to operate legally in your area.
  • Insurance: Obtain liability insurance to protect your business from potential claims.
  • Contracts: Use contracts to outline the scope of your services, fees, and responsibilities to protect both you and your clients.
  • Knowledge of Traditions: Have a sound understanding of different cultural and religious wedding traditions to cater to diverse clients.

Remember, becoming a successful wedding or events planner requires dedication, passion, and a willingness to go above and beyond to create memorable events. Good luck on your journey to becoming a wedding or events planner!

]]>
Fri, 19 Apr 2024 10:37:06 +0530 Editor
ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കി; മാറ്റം ലോഗോയില്‍ മാത്രമാണെന്നും മൂല്യങ്ങള്‍ തുടരുമെന്നും ദൂരദര്‍ശന്‍ http://newsmalayali.com/4955 http://newsmalayali.com/4955 ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം ദൂരദര്‍ശന്‍ കാവിയാക്കിയതില്‍ വിവവാദം. നേരത്തേ ചുവപ്പായിരുന്ന നിറം കാവിയാക്കി മാറ്റുകയാണ് ചെയ്തത്. മാറ്റം ലോഗോയില്‍ മാത്രമാണെന്നും മൂല്യങ്ങള്‍ തുടരുമെന്നും ദൂരദര്‍ശന്‍ വ്യക്തമാക്കി. ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയത്.

‘മൂല്യങ്ങള്‍ അതുപോലെത്തന്നെ തുടരും. പുതിയ രൂപത്തില്‍ ഞങ്ങളെ ഇപ്പോള്‍ ലഭ്യമാണ്. മുന്‍പെങ്ങുമില്ലാത്ത വിധമുള്ള വാര്‍ത്താ യാത്രയ്ക്ക് തയ്യാറാകൂ… ഏറ്റവും പുതിയ ഡി.ഡി. വാര്‍ത്തകള്‍ അനുഭവിക്കൂ’… നിറം മാറിയതുമായി ബന്ധപ്പെട്ട ദൂരദര്‍ശന്‍ പുതിയ പ്രമോ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ച് കുറിച്ചു.

പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റെ ഡയറക്ടര്‍ ജനറല്‍ എക്സ് പോസ്റ്റില്‍ പ്രതികരിച്ചു.

ലോഗോയില്‍ മാത്രമല്ല ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍ മിഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

]]>
Thu, 18 Apr 2024 09:24:57 +0530 Editor
ലോക്സഭ തിരഞ്ഞെടുപ്പ്; 102 മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശ്ശബ്ദ പ്രചാരണം http://newsmalayali.com/4954 http://newsmalayali.com/4954 2024 ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വിധിയെഴുത്ത് നാളെ. തമിഴ്നാട്ടിലെ ആകെയുള്ള 39 മണ്ഡലങ്ങളിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അടക്കം 102 ലോക്സഭാ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഈ മണ്ഡലങ്ങളിൽ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന് ശേഷം നാളെ ജനം പോളിംഗ് ബൂത്തുകളിലേക്കെത്തും.

102 മണ്ഡലങ്ങളിലായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ 39 സീറ്റുകളിലായി ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. പുതുച്ചേരി സീറ്റിലും നാളെയാണ് വോട്ടെടുപ്പ്. രാജസ്ഥാനില്‍ 12 സീറ്റുകളിലും യുപിയില്‍ എട്ടിലും ബിഹാറില്‍ നാലിലും ബംഗാളില്‍ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വലിയ പ്രതീക്ഷയിലാണ് ഇക്കുറി. കോൺഗ്രസിനും ഇടത് പക്ഷത്തിനും മുസ്ലിം ലീഗിനുമൊപ്പമുള്ള മുന്നണിയിലൂടെ 39 സീറ്റിലും വിജയിക്കുമെന്നാണ് ഡിഎംകെയുടെ പ്രതീക്ഷ. അതേസമയം വൻ മുന്നേറ്റം ഇക്കുറിയുണ്ടാകുമെന്ന പ്രതീക്ഷയാണ് ബിജെപിയും അണ്ണാ ഡിഎംകെയും മുന്നോട്ട് വയ്ക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും ഇന്നലെ കൊട്ടിക്കലാശത്തിൽ പങ്കുചേർന്നു.

ആദ്യഘട്ടത്തിന്‍റെ അവസാന പ്രചാരണ ദിനത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റാലികൾ എത്തിയത്. രാഹുല്‍ ഗാന്ധിയും കർണാടകയിലും പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലും പ്രചാരണം നടത്തി.

]]>
Thu, 18 Apr 2024 09:22:55 +0530 Editor
മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി http://newsmalayali.com/4953 http://newsmalayali.com/4953 100 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് കെഎസ്ആർടിസി. മദ്യപിച്ച് ജോലിക്കെത്തിയ ജീവനക്കാർക്കെതിരെയാണ് നടപടി എടുത്തത്. 74 സ്ഥിരം ജീവനക്കാരെ സസ്പെൻ്റ് ചെയ്തു. താൽക്കാലിക ജീവനക്കാരായ 26 പേരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു.

സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെയാണ് സർവീസിൽ നിന്നും പിരിച്ച് വിട്ടത്. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി. വിവിധ യൂണിറ്റുകളിലായി മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ നിർദേശപ്രകാരമായിരുന്നു  പരിശോധന.

]]>
Wed, 17 Apr 2024 08:43:14 +0530 Editor
തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഇതുവരെ പിടികൂടിയത് 4650 കോടി, 'ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക'; കേരളത്തിൽ നിന്ന് 53 കോടി http://newsmalayali.com/4952 http://newsmalayali.com/4952 ലോക്സഭ തിര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തത്. പതിമൂന്ന് ദിവസത്തിന് ഉള്ളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കിലാണ് ഞെട്ടിക്കുന്ന കണക്ക് വിവരങ്ങൾ. ലോക്സഭ തിര‍ഞ്ഞെടുപ്പില്‍ വന്‍ പണമൊഴുക്ക് നടക്കുന്നുവെന്നതിന് തെളിവാണിത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെ 3475 കോടിയാണ് പിടിച്ചെടുത്തത്. എന്നാൽ ഇത്തവണ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ 4600 കോടി കവിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പണമായി മാത്രം പിടിച്ചെടുത്തത് 395.39 കോടിയാണ്. 489 കോടി മൂല്യമുള്ള മൂന്ന് കോടി അൻപത്തിയെട്ട് ലക്ഷം ലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. രണ്ടായിരം കോടിയുടെ മയക്കുമരുന്നും അധികൃതർ പിടികൂടിയിട്ടുണ്ട്. സ്വർണം പോലുള്ള 562 കോടിയുടെ ലോഹങ്ങളും മറ്റ് സൗജന്യങ്ങളായുള്ള 1142 കോടിയുടെ സാധനങ്ങളുടെ പിടിച്ചെടുത്തുവെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു

778 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്ത രാജസ്ഥാനാണ് സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍. ഗുജറാത്തില്‍ നിന്ന് 605 കോടിയുടെ സാധനങ്ങളും തമിഴിനാട്ടില്‍ നിന്ന് 460 ഉം മഹാരാഷ്ട്രയില്‍ നിന്ന് 431 കോടിയും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം കേരളത്തില്‍ നിന്ന് പണമായി പത്ത് കോടിയാണ് കമ്മീഷൻ പിടിച്ചെടുത്തത്. രണ്ട് കോടിയുടെ മദ്യവും 14 കോടിയുടെ മയക്ക് മരുന്നും പിടിച്ചെടുത്തു. ഏപ്രില്‍ 19നാണ് ലോക്സഭ തെര‍ഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം നടക്കുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനാണ് അവസാനിക്കുന്നത്.

]]>
Wed, 17 Apr 2024 08:38:20 +0530 Editor
കള്ളവോട്ട് തടയാന്‍ കാമറ നിരീക്ഷണം; സംസ്ഥാനത്തെ എട്ട് ജില്ലകളിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ്; ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളില്‍ തത്സമയ നിരീക്ഷണം http://newsmalayali.com/4951 http://newsmalayali.com/4951 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. എന്നാല്‍ ഈ ജില്ലകളിലെ മുഴുവന്‍ പ്രശ്‌ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും.

ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തത്സമയ നിരീക്ഷണത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുക.

]]>
Wed, 17 Apr 2024 08:36:30 +0530 Editor
പോളണ്ടില്‍ ഗർഭഛിദ്രം നിയമവിധേയമാക്കുവാനുള്ള നീക്കത്തിനെതിരെ 50,000 പേരുടെ റാലി http://newsmalayali.com/4950 http://newsmalayali.com/4950 ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ബില്ലുകൾ അവതരിപ്പിക്കാനിരിക്കെ പോളണ്ടില്‍ ജീവന്റെ മഹത്വം പ്രഘോഷിച്ച് അന്‍പത്തിനായിരത്തിലധികം പേരുടെ പ്രോലൈഫ് റാലി. ഏപ്രിൽ 14 ഞായറാഴ്ച, പോളണ്ടിലെ വാർസോയിലെ തെരുവുകളെ ഇളക്കി മറിച്ചാണ് പതിനായിരങ്ങള്‍ അണിനിരന്നത്. ബെനഡിക്റ്റ എന്ന കത്തോലിക്ക സന്നദ്ധ സംഘടനയും (സെൻ്റ് ബെനഡിക്റ്റ് ഫൗണ്ടേഷൻ) പോളിഷ് ബിഷപ്പ്സ് കോൺഫറൻസിന്റെയും മറ്റ് സംഘടനകളുടെയും ആഭിമുഖ്യത്തിലായിരിന്നു റാലി.

മാർച്ചിന്റെ വക്താവ് ലിഡിയ സാങ്കോവ്‌സ്ക - ഗ്രാബ്‌സുക്കാണ് റാലിയില്‍ അരലക്ഷം പേര്‍ അണിനിരന്നതായി വെളിപ്പെടുത്തിയത്. റാലിയ്ക്കിടെ പോളണ്ടിലെ ബിഷപ്പുമാർ എല്ലാ ഞായറാഴ്ചകളിലെയും വിശുദ്ധ കുർബാനകളില്‍ ഗർഭസ്ഥ ശിശുക്കൾക്കായി പ്രാർത്ഥിക്കാൻ എല്ലാ ഇടവകകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. "കൊല്ലണോ കൊല്ലാതിരിക്കണോ, അതാണ് തിരഞ്ഞെടുപ്പ്," "ഞാൻ ജീവന്‍ തിരഞ്ഞെടുക്കുന്നു", "ഒരുമിച്ചുള്ള ജീവിതത്തിന്", "അമ്മയെയും കുഞ്ഞിനെയും ഇരുവരെയും സ്നേഹിക്കുക" തുടങ്ങിയ സന്ദേശങ്ങളുള്ള പ്ലക്കാര്‍ഡുകളുമായായിരിന്നു റാലി.

പാർലമെന്റിൽ ഭ്രൂണഹത്യ നിയമവിധേയമാക്കുവാനുള്ള ഏതു നീക്കം നടത്തിയാലും, കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തിന് ഏറെ മുന്‍തൂക്കം നല്‍കുന്ന കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് പോളണ്ട്.

]]>
Wed, 17 Apr 2024 08:25:44 +0530 Editor
പ്രധാനമന്ത്രി തലസ്ഥാനത്ത്; മോദിയുടെ ഗ്യാരണ്ടി ആവർത്തിച്ച് പ്രസംഗം http://newsmalayali.com/4949 http://newsmalayali.com/4949 തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്. കാട്ടാക്കടയിലും മലയാളത്തിലാണ് നരേന്ദ്ര മോദി സ്വാഗതം പറഞ്ഞത്. പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നതിൽ സന്തോഷമെന്ന് മോദി പറഞ്ഞു. ‘മോദിയുടെ ഗ്യാരണ്ടി’ ആവർത്തിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

മലയാളത്തിൽ സ്വാ​ഗതം പറഞ്ഞ് പ്രസം​ഗം ആരംഭിച്ച പ്രധാനമന്ത്രി ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്‌മരിച്ചു. ബിജെപിയുടെ പ്രകടന പത്രിക എന്നാൽ മോദിയുടെ ​ഗ്യാരണ്ടിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തിൽ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു. അഞ്ചു വർഷത്തിൽ ഭാരതത്തെ മൂന്നാം സാമ്പത്തിക ശക്തി ആക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിൽ വലിയ വികസന പദ്ധതികൾ കൊണ്ട് വരും. വിനോദ സഞ്ചാര രംഗത്തു പുത്തൻ വികസന പദ്ധതികൾ വരും. കൂടുതൽ ഹോം സ്റ്റേകൾ തുടങ്ങുകയും തീര വികസനത്തിന്‌ മുൻഗണന നൽകുമെന്നും മത്സ്യസമ്പത്ത് കൂട്ടാൻ പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും പ്രധാനമന്ത്രി വിശദമാക്കി. ദക്ഷിണെന്ത്യയിലും ബുള്ളറ്റ് ട്രെയിൻ വരുമെന്നും സർവെ നടപടി പുതിയ സർക്കാർ തുടങ്ങുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കോൺ​​ഗ്രസിനും സിപിഎമ്മിനും എതിരെ പ്രധാനമന്ത്രി പ്രസം​ഗത്തിനിടെ രൂക്ഷ വിമർശനമുന്നയിച്ചു. ഇവിടെ വലിയ ശത്രുക്കളായവർ ദില്ലിയിൽ സുഹൃത്തുക്കളാണെന്നും ഇടത് വലത് മുന്നണികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു കഴി‍ഞ്ഞുവെന്നും മോദി പറഞ്ഞു. വർക്കല നെടുമങ്ങാട് പോലുള്ള സ്ഥലങ്ങളിൽ പോലും മയക്കുമരുന്ന് സംഘം ശക്തമാണ്. ഇതിന്റെ ക്രെഡിറ്റ് ആർക്കാണെന്നും മോദി ചോദിച്ചു. ഇന്ന് കേരളത്തിൽ പലയിടത്തും കുടിവെള്ളം കിട്ടാനില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

]]>
Mon, 15 Apr 2024 19:07:46 +0530 Editor
4 കോടി ബിജെപി സ്ഥാനാർത്ഥിയുടേത് തന്നെയെന്ന് സ്ഥിരീകരണം; എഫ്ഐആർ പുറത്ത് http://newsmalayali.com/4948 http://newsmalayali.com/4948 ട്രെയിനിൽ നിന്ന് പിടികൂടിയ 4 കോടി രൂപ ബിജെപി സ്ഥാനാർത്ഥിയുടേത് തന്നെയെന്ന് എഫ്ഐആർ. ബിജെപി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രന്‍റേതാണ് പണമെന്നാണ് സ്ഥിരീകരിച്ചത്‌. ഏപ്രിൽ 22ന് ഹാജരാകാൻ ആവശ്യപ്പെട്ട് നൈനാറിന് പൊലീസ് സമൻസ് അയച്ചിട്ടുണ്ട്. തിരുനെൽവേലിയിലെ വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാനാണ് പണം കൊണ്ടുവന്നതെന്നും എഫ്ഐആറിൽ പറയുന്നു.

പിടിച്ചെടുത്ത 4 കോടിയുമായി തനിക്ക് ബന്ധമില്ലെന്ന് നൈനാർ നാഗേന്ദ്ര പറഞ്ഞു. എന്നാൽ ഈ ആരോപണത്തെ പൊലീസ് തള്ളി. പ്രതികൾ ട്രെയിൻ യാത്രയ്ക്കുള്ള എമർജൻസി ക്വാട്ടയ്ക്കായി അപേക്ഷ നൽകിയത് നൈനാറുടെ ലെറ്റർപാഡിലാണെന്നതും സ്റ്റേഷനിലേക്ക് പോകും മുൻപ് മൂവരും നൈനാറുടെ ഹോട്ടലിൽ തങ്ങിയതും നൈനാറുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത് സംശയകരമാണെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു.

അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സതീഷിന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്നും പൊലീസ് പറഞ്ഞു. വോട്ടർമാർക്ക് പണം നൽകാൻ ശ്രമിച്ച നൈനാറിനെ അയോഗ്യനാക്കണെമന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സിപിഐ വ്യക്തമാക്കി. സംഭവത്തിൽ മൗനം വെടിഞ്ഞ കെ.അണ്ണാമലൈ പണവുമായി ബന്ധമില്ലെന്ന് നൈനാർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ശരിയായ അന്വേഷണം നടക്കട്ടേയെന്നും പ്രതികരിച്ചു. ബിജെപി സംസ്ഥാന വ്യവസായ സെൽ അധ്യക്ഷൻ ഗോവർദ്ധനും പൊലീസ് സമൻസ് നൽകിയിട്ടുണ്ട്.

മോദിയുടെ തിരുനെൽവേലി റാലി നടക്കുന്നതിനു തൊട്ടു മുൻപാണ് പൊലീസ് എഫ്ഐആർ പകർപ്പ് പുറത്തുവിട്ടത്. വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നാം ദിവസമായ ഏപ്രിൽ 22ന് ഹാജരാകാൻ നൈനാറിന് പൊലീസ് സമൻസ് അയച്ചിട്ടുണ്ട്.

]]>
Mon, 15 Apr 2024 19:05:45 +0530 Editor
അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഹർജി; വാദം കേള്‍ക്കുന്നത്‌ സുപ്രീംകോടതി 29ലേക്ക് മാറ്റി http://newsmalayali.com/4947 http://newsmalayali.com/4947 മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചോദ്യംചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റി. ഹര്‍ജിയിൽ വാദം കേള്‍ക്കുന്നത്‌ സുപ്രീംകോടതി ഏപ്രില്‍ 29ലേക്ക് മാറ്റി. ഹർജിയില്‍ ഇഡിക്ക് കോടതി നോട്ടീസ് അയച്ചു.

ഹർജി ഉടന്‍ പരിഗണിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം തള്ളിയാണ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. രേഖകള്‍ പരിശോധിക്കാതെ ഉടന്‍ തീരമാനമെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കണമെന്നും രാജ്യം മുഴുവന്‍ സഞ്ചരിക്കണമെന്നും കെജ്‌രിവാളിന്റെ അഭിഭാഷകന്‍‌ വാദിച്ചു. എന്നാല്‍, ഇതിനെ ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. മദ്യനയക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ 9ന് ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

]]>
Mon, 15 Apr 2024 19:03:29 +0530 Editor
'സാക്ഷിമൊഴി അതിജീവിതയ്ക്ക് നൽകരുത്'; ദിലീപ് വീണ്ടും കോടതിയിൽ, ഹർജി നാളെ http://newsmalayali.com/4946 http://newsmalayali.com/4946 നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ ദിലീപ് വീണ്ടും ഹർജി സമർപ്പിച്ചു. അന്വേഷണ റിപ്പോർട്ടിലെ മൊഴി പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്നാണ് ഹർജിയിലെ ആവശ്യം. മൊഴികളുടെ പകർപ്പ് നൽകാൻ നിയമപരമായി കഴിയില്ലെന്നും ദിലീപ് ഹർജിയിൽ പറയുന്നു. ദിലീപിന്റെ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

തീർപ്പാക്കിയ ഒരു ഹർജിയിലാണ് മൊഴി പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടതെന്നും അങ്ങനെ ഉത്തരവിടാൻ കഴിയില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് ഹർജി നല്‍കിയത്. മൊഴിപ്പകര്‍പ്പ് നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയിൽ കോടതിയുടെ നിർണായക തീരുമാനം. മെമ്മറികാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

എറണാകുളം സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം നൽകിയത്.  സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അതിജീവിതയുടെ ആവശ്യം നിലനില്‍ക്കുമെന്നും നിരീക്ഷിച്ചു. അതിജീവിതയുടെ ആവശ്യം നിരസിക്കാന്‍ കാരണങ്ങളില്ലെന്ന് ജസ്റ്റിസ് കെ ബാബു വ്യക്തമാക്കുകയും ചെയ്തിരുന്നു.

]]>
Mon, 15 Apr 2024 19:01:43 +0530 Editor
ഞങ്ങളെ അക്രമിക്കുന്നവരെ ശക്തമായി തിരിച്ചടിക്കും; ഇറാനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു http://newsmalayali.com/4945 http://newsmalayali.com/4945 ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പ്രതികാരം വീട്ടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന് ശക്തമായ തിരിച്ചടി നല്‍കും. പശ്ചിമേഷ്യയില്‍ യുദ്ധഭീതിനിലനില്‍ക്കേ ഇസ്രയേല്‍ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും ഇന്നുപുലര്‍ച്ചെയോടെയായിരുന്നു ഇറാന്‍ തൊടുത്ത് വിട്ടത്. ഇറാന്‍ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളില്‍ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായും പ്രത്യേകിച്ച് കുറച്ച് ആഴ്ചകളായി ഇറാന്റെ ഭാഗത്തു നിന്ന് ആക്രമണം ഇസ്രയേല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും തങ്ങളെ അക്രമിക്കുന്നവരെ തിരിച്ചടിക്കാന്‍ ഇസ്രയേലും ഐ.ഡി.എഫും തയ്യാറാണെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രയേലിനെ പിന്തുണച്ച യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെ പ്രധാനമന്ത്രി നന്ദി അറിയിച്ചു.

അതേസമയം, ഇസ്രയേലിനെതിരെ ആക്രമ ഭീഷണി ഉയര്‍ത്തുന്ന ഇറാന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. ഇറാന്‍ സൈനിക നീക്കം നടത്തുമെന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് അമേരിക്ക ഇസ്രയേലിനെ സഹായിക്കാന്‍ യുദ്ധക്കപ്പലുകള്‍ അയച്ചു.

മേഖലയിലെ ഇസ്രയേലി, അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ സംരക്ഷിക്കാനാണ് യു.എസ്. സൈനിക സഹായങ്ങള്‍ അയച്ചത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് രണ്ട് യുദ്ധക്കപ്പലുകളാണ് യു.എസ്. നാവികസേന അയച്ചതെന്ന് നേവി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിലവില്‍ ചെങ്കടലിലുള്ള എസ്.എസ്. കാര്‍നിയാണ് അമേരിക്ക അയച്ച ഒരു യുദ്ധക്കപ്പല്‍. ഹൂതികളുടെ ഡ്രോണ്‍ ആക്രമണവും കപ്പല്‍വേധ മിസൈലുകളും പ്രതിരോധിക്കുന്ന വ്യോമദൗത്യമാണ് ചെങ്കടലില്‍ യുഎസ്എസ് കാര്‍നിക്കുള്ളത്.

ആക്രമണം ഏതുനിമിഷവും പ്രതീക്ഷിക്കണമെന്ന മുന്നറിയിപ്പ് യുഎസ്. പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ ഇസ്രയേലിന് നല്‍കിയിട്ടുണ്ട്. ഇസ്രയേലിനെ ഒരുകാരണവശാലും ആക്രമിക്കരുതെന്ന് ഇറാനോടും അമേരിക്ക നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, ഇറാന്റെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേല്‍. ഇറാന്റെ ഏതു ഭീഷണിയേയും നേരിടാനും ഏറ്റുമുട്ടലിനും തയാറാണെന്ന് ഇസ്രയേല്‍ അറിയിച്ചു. യുദ്ധം ആസന്നമായ സാഹചര്യത്തില്‍ പൗരന്‍മാര്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.

]]>
Sun, 14 Apr 2024 22:28:48 +0530 Editor
നഷ്ടമായത് 2.33 ദശലക്ഷം ഹെക്ടർ മരങ്ങൾ'; 51.0 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടുവെന്നും റിപ്പോർട്ട് http://newsmalayali.com/4944 http://newsmalayali.com/4944 2000 മുതൽ ഇന്ത്യയ്ക്ക് 2.33 ദശലക്ഷം ഹെക്ടർ മരം നഷ്ടമായതായി റിപ്പോർട്ട്. ഗ്ലോബൽ ഫോറസ്റ്റ് വാച്ച് മോണിറ്ററിംഗ് പ്രോജക്റ്റിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ നഷ്ടത്തിന്റെ ഫലമായി ഇന്ത്യയിൽ പ്രതിവർഷം 51.0 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടുവെന്നും ഈ വനനഷ്ടം കാലാവസ്ഥ വ്യതിയാനത്തിന് ആക്കം കൂട്ടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ശരാശരി 66,600 ഹെക്ടറിൽ നിന്ന് 324,000 ഹെക്ടർ മരങ്ങളുടെ നഷ്‌ടമാണ് അസമിൽ ഉണ്ടായത്. മിസോറാമിൽ 312,000 ഹെക്ടർ, അരുണാചൽ പ്രദേശിൽ 262,000 ഹെക്ടർ, നാഗാലാൻഡിൽ 259,000 ഹെക്ടർ, മണിപ്പൂരിൽ 2,40,000 ഹെക്ടർ എന്നിങ്ങനെ നീളുന്നു കണക്ക്.

സാറ്റലൈറ്റ് ഡാറ്റയും മറ്റ് സ്രോതസ്സുകളും ഉപയോഗിച്ച് തത്സമയം വനമാറ്റങ്ങൾ ട്രാക്കുചെയ്യുന്ന പദ്ധതിയാണ് ഗ്ലോബൽ ഫോറസ്റ്റ് വാച്ച്. 2002 മുതൽ 2023 വരെ രാജ്യത്തിന് 4,14,000 ഹെക്ടർ ഈർപ്പമുള്ള പ്രാഥമിക വനം നഷ്ടപ്പെട്ടുവെന്നാണ് പദ്ധതിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത്. ആകെ വനത്തിന്റെ 18% -ത്തോളം വരും ഇത്. 2013 മുതൽ 2023 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ മരങ്ങളുടെ 95 ശതമാനവും നശിക്കുന്നത് പ്രകൃതിദത്ത വനങ്ങളിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ്റെ കണക്കനുസരിച്ച്, 2015 നും 2020 നും ഇടയിൽ ഇന്ത്യയിൽ വനനശീകരണ നിരക്ക് പ്രതിവർഷം 668,000 ഹെക്ടറാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണ്. 2002 മുതൽ 2022 വരെയുണ്ടായ തീപിടിത്തം മൂലം ഇന്ത്യയ്ക്ക് 35,900 ഹെക്ടർ മരങ്ങൾ നഷ്‌ടപ്പെട്ടതായി കണക്കുകൾ കാണിക്കുന്നു.

അതേസമയം 2017-ൽ 189,000 ഹെക്‌ടർ മരങ്ങളുടെ നഷ്‌ടമാണ് ഉണ്ടായിട്ടുള്ളത്. 2016-ൽ 175,000 ഹെക്‌ടറും 2023-ൽ 144,000 ഹെക്‌ടറും രാജ്യത്തിന് നഷ്‌ടപ്പെട്ടു. ഇത് കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വനനഷ്ടമാണ്. 2001 നും 2023 നും ഇടയിൽ അഞ്ച് സംസ്ഥാനങ്ങളിൽ 60 ശതമാനം വനനഷ്ടം ഉണ്ടായിട്ടുണ്ട്.

]]>
Sun, 14 Apr 2024 22:26:33 +0530 Editor
ഇന്ത്യയിൽ 2 ലക്ഷത്തിലധികം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി എക്സ്(X) http://newsmalayali.com/4943 http://newsmalayali.com/4943 ഇന്ത്യയിൽ 2 ലക്ഷത്തിലധികം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി എക്സ്. ഭീകരവാദവും അശ്ലീലതയും പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾ ഉൾപ്പെടെയുള്ളവയ്‌ക്കെതിരെയാണ് നടപടി. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്ന 1,235 അക്കൗണ്ടുകളാണ് പ്ലാറ്റ്ഫോം നീക്കം ചെയ്തത്. കുട്ടികളുടെ ലൈംഗികത ഉൾക്കൊള്ളുന്ന 183 അക്കൗണ്ടുകളും നീക്കം ചെയ്തവയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഫെബ്രുവരി 26നും മാർച്ച് 25നും ഇടയിലുള്ള ഒരു മാസത്തിനിടെ 2,12,627 അക്കൗണ്ടുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. ഐടി നിയമം അനുസരിച്ച് പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ എക്‌സ് പുറത്തുവിട്ടത്. അതേസമയം പരാതി പരിഹാര സംവിധാനങ്ങൾ വഴി ഒരു മാസത്തിനിടെ ഇന്ത്യയിലെ ഉപയോക്‌താക്കളിൽ നിന്ന് 5,158 പരാതികൾ ലഭിച്ചതായിയും എക്‌സ് പറയുന്നു.

പരാതികളിൽ 3074 എണ്ണം വിലക്ക് നീക്കാൻ ആവശ്യപ്പെട്ടുള്ളതായിരുന്നു, 953 എണ്ണം അശ്ലീല ഉള്ളടക്കങ്ങളെ കുറിച്ചുള്ള പരാതിയായിരുന്നു. 412 എണ്ണം വിദ്വേഷ പ്രചാരണം സംബന്ധിച്ചും 359 എണ്ണം ചുഷണം, ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ടുള്ളതുമായിരുന്നു. പരാതികൾ പരിശോധിച്ചതിൻ്റെ അടിസ്‌ഥാനത്തിൽ 86 അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി. വിലക്കേർപ്പെടുത്തിയ അക്കൗണ്ടുകളിൽ ഏഴെണ്ണം പിന്നീട് നടത്തിയ വിലയിരുത്തലുകൾക്കു ശേഷം പുനഃസ്‌ഥാപിച്ചു.

]]>
Sun, 14 Apr 2024 22:23:47 +0530 Editor
ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിംങ്ങിൻ്റെ കൊലയാളി അമീർ സർഫറാസ് ലാഹോറിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു http://newsmalayali.com/4942 http://newsmalayali.com/4942 ഇന്ത്യൻ പൗരനായ സരബ്ജിത് സിങ്ങിനെ ജയിലിൽ വച്ച് കൊലപ്പെടുത്തിയ പാകിസ്ഥാൻ അധോലോക കുറ്റവാളി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പാകിസ്ഥാൻ തിരയുന്ന അധോലോക കുറ്റവാളികളിൽ ഒരാളായ താംബ എന്ന അമീർ സർഫറാസാണ് രണ്ട് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ലാഹോറിലെ ഇസ്‌ലാംപുര മേഖലയിൽ മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികൾ അമീർ സർഫറാസയ്ക്ക് നേരെ വെടിയുതിർത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച ഇയാൾ മരണപ്പെടുകയായിരുന്നു.

2013-ലാണ് ഇന്ത്യൻ പൗരൻ സരബ്‌ജിത് സിങ് പാകിസ്ഥാനിലെ ലാഹോർ ജയിലിൽവച്ച് കൊല്ലപ്പെടുന്നത്. അധോലോക കുറ്റവാളിയായ സർഫറാസും സഹതടവുകാരനും ചേർന്ന് സരബ്‌ജിത് സിങ്ങിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ചുടുകട്ടയും മൂർച്ചയേറിയ ആയുധങ്ങളുംകൊണ്ട് ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ സരബ്‌ജിത് സിങ്ങിനെ 2013-മെയ് മാസത്തിൽ ലാഹോറിലെ ജിന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനുശേഷം സരബ്‌ജിത് സിങ് ഹൃദയാഘാതംമൂലം മരിക്കുകയായിരുന്നു.

പഞ്ചാബ് സ്വദേശിയായ സരബ്‌ജിത്തിനെ 1990-ലാണ് ചാരവൃത്തിയും ബോംബ് സ്ഫോടനങ്ങളിലെ പങ്കും ആരോപിച്ച് പാക് അധികൃതർ സരബ്‌ജിത് സിങ്ങിനെ അറസ്റ്റു ചെയ്യുന്നത്. പാകിസ്താന്റെ ആരോപണം ഇന്ത്യയും സരബ്‌ജിത്തിൻ്റെ ബന്ധുക്കളും നിഷേധിച്ചിരുന്നെങ്കിലും സരബ്‌ജിത് സിങ്ങിനെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയായിരുന്നു. തുടർന്ന് സരബ്‌ജിത് സിങ്ങിന് ദീർഘകാലം പാക് ജയിലിൽ കഴിയേണ്ടിവന്നു.

സരബ്‌ജിത് സിങ്ങിന് വധശിക്ഷ വിധിച്ചത് ഇന്ത്യയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദയാഹർജികളടക്കം പലതവണ സമർപ്പിക്കപ്പെട്ടെങ്കിലും അവയൊന്നും ഫലംകണ്ടില്ല. അദ്ദേഹത്തെ ആക്രമിച്ച അധോലോക കുറ്റവാളി സർഫറാസിനെ 2018 ഡിസംബറിൽ ലാഹോറിലെ കോടതി മോചിപ്പിച്ചിരുന്നു.

]]>
Sun, 14 Apr 2024 22:22:28 +0530 Editor
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ധനേഷ് കുടുംബവുമായി സംസാരിച്ചു http://newsmalayali.com/4941 http://newsmalayali.com/4941 ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ മലയാളി ധനേഷ് കുടുംബവുമായി സംസാരിച്ചു. വയനാട് സ്വദേശിയായ ധനേഷ് അമ്മയുടെ ഫോണിൽ വിളിച്ച് താൻ സുരക്ഷിതനാണെന്ന് അറിയിച്ചു. വയനാട് പാൽവെളിച്ചം സ്വദേശിയാണ് ധനേഷ്.ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ധനേഷ് ഉൾപ്പടെ മൂന്ന് മലയാളികളാണുള്ളത്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ് എന്നിവരാണ് മറ്റുള്ളവർ.

കപ്പലിലെ സെക്കൻഡ് എൻജിനീയർ ആണ് ശ്യാംനാഥ്. സംഭവത്തിനുശേഷം ഇദ്ദേഹവും വീട്ടിൽ ബന്ധപ്പെട്ടിരുന്നു. എട്ടു വർഷമായി ഇതേ കപ്പലിൽ ജീവനക്കാരനാണ് പാലക്കാട് സ്വദേശി സുമേഷ്. എന്നാൽ ഇദ്ദേഹവുമായി ഫോണിൽ ബന്ധപ്പെടാൻ കുടുംബത്തിനായിട്ടില്ല.കഴിഞ്ഞ ദിവസമാണ് ഇറാൻ റെവല്യൂഷനറി ഗാർഡ് ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലായ എം.എസ്.സി ഏരീസ് നിയന്ത്രണത്തിലാക്കിയത്. ജീവനക്കാരുടെ മോചനത്തിനായി ഇന്ത്യൻ സർക്കാർ നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

]]>
Sun, 14 Apr 2024 22:17:19 +0530 Editor
10 Small Business Trends for 2024 http://newsmalayali.com/4940 http://newsmalayali.com/4940 What will the rest of 2024 bring for small businesses?

In this guide, we’re covering 10 of the hottest small business trends you should keep an eye on. 

They focus on different aspects of business—from digital marketing to workforce management. 

1. More Consumers Will Involve Sustainability in Purchasing Decisions

Consumers are growing more concerned about the environmental impact of their purchasing choices. Which means businesses need to focus on sustainability more than ever. 

In fact, 68% of consumers report that a company’s sustainability practices have at least somewhat of an impact on their purchasing decisions, according to Visa’s Global Back to Business Study

The same study further reveals that more thanthree out of four consumers are willing to pay more for sustainable products/services.

Here are a few sustainability practices to implement and promote to your target audience:

  • Re-evaluate your supply chain to find ways to minimize your environmental footprint
  • Use eco-friendly packaging like compostable materials to cut back on waste
  • Try sustainable delivery methods like using electric vehicles to reduce emissions

2. The Use of Generative AI Will Increase

More small businesses are expected to increase their use of Generative AI tools. Two out of three small business owners plan to try out Generative AI within the next 12 months, according to a Freshbooks survey.

It makes sense.

Generative AI can help small businesses do more in less time and at a lower cost. Like creating social media content, writing blog post outlines, generating emails, etc.

For example, you can use a Generative AI platform like Midjourney to produce creative and engaging images based on prompts. You can also upload your own images for reference.

Another generative AI use case is Semrush’s ContentShake AI. This tool helps you generate content ideas, build outlines, write articles, and optimize content using competitive market data. 

Here are some other popular ways small businesses can use generative AI:

  • Generate job descriptions
  • Improve customer service communication
  • Generate on-page SEO elements for your website pages like title tags and meta-descriptions
  • Extract insights from datasets 

Always edit and fact-check any content generated by AI. These tools work best when you use them to assist your work—not replace the human touch. 

3. Employees Will Continue to Prefer Remote Work 

A FlexJobs survey shows that 96% of employees want to work remotely at least part of the time. Which means small businesses that offer remote work will likely see an increase in employee satisfaction and loyalty.

Being 100% remote helps them attract and hire top talent while also reaping cost savings on office space and utilities.

While adopting remote work may not be possible for all kinds of businesses, those that can embrace remote work will have a competitive advantage.

How can you ensure a successful transition to remote work? 

Here are a few tips:

  • Invest in collaboration and communication tools that keep everyone on the same page
  • Develop clear remote work policies that help everyone understand expectations

4. More Businesses Will Invest in Nano- or Micro-Influencer Marketing

There’s a strong preference among companies to work with nano- and micro-influencers over large-scale influencers. Because they’re more affordable and can generate better engagement. 

Aspire’s The State of Influencer Marketing 2024 reveals nano-influencers have a 4.39% average engagement rate and micro-influencers have a 2.59% average engagement rate. But macro-influencers only have an average engagement rate of 1.44%. 

But collaborating with small-scale influencers doesn’t guarantee success.

To make your campaigns effective, you must find the right influencers whose followers closely resemble your target audience.

For this, you can use a tool like Influencer Analytics to discover influencers based on your specific criteria. 

Plus, the tool gives you insights into influencer pricing ranges. So you can plan your budget accordingly. 

5. Businesses Will Prioritize Employees’ Mental Health

Small businesses that prioritize their employees’ well-being will likely see a rise in productivity and retain their most valuable talent. Because employees are favoring these companies. 

And a report from the American Psychological Association supports this—indicating 92% of employees believe it’s very or somewhat important to work for a company that provides mental health support. 

Here’s what you can do to help: 

  • Give employees more control over how they work: If possible, let your employees create their own work schedules and offer remote or hybrid options 
  • Avoid tracking your employees’ productivity: Just because someone works more hours doesn’t mean they’re more productive. Rather than tracking your employees’ productivity based on hours worked, measure the results
  • Provide mental health benefits: These include benefits like educational workshops and access to mental health professionals 

6. Small Businesses Will Prioritize Cybersecurity

Despite having fewer resources, small companies are increasingly taking measures to protect themselves from cyberattacks.

In fact, 54% of small business owners are more concerned about cybersecurity now than they were previously.

To prevent cyberattacks from disrupting your business, here are some measures you can take:

  • Implement two-factor authentication
  • Increase security budget/headcount
  • Introduce more stringent security protocols for vendors and third parties
  • Implement virus or malware protection 
  • Implement password/access controls

7. Small Businesses Will Leverage User-Generated Content

User-generated content (UGC) is any kind of promotional content created by your customers. Since UGC comes from real customers, it carries a level of authenticity and trust that traditional marketing content may lack. 

EnTribe’s The State of UGC 2023 report reveals that 83% of consumers are inclined to purchase from brands that share real customer content. Proving customers want to see, hear, or read authentic experiences before making purchasing decisions themselves. 

Dieux Skin, a skincare and accessories brand, loves sharing UGC on its Instagram profile. 

This content heavily focuses on how Dieux’s customers use their products and how those products make them feel. 

Small businesses can leverage this trend by resharing Instagram Stories created by real customers, incorporating UGC into videos, using testimonials on their websites, etc. 

8. Google SGE Will Revolutionize the Way People Use Search Engines

Google’s Search Engine Generative Experience (SGE) is an experiment that uses generative AI to provide users with quick overviews of the topics they search—without requiring them to click on individual results.

These results appear at the top of the search engine results pages (SERPs) and look like this: 

Google’s SGE results on SERP, for the "what are great website builders" query

Google SGE delivers clear and concise answers to search queries by compiling information from the web. And includes links to sources it references.

To increase the chances of your content appearing in SGE, you need to optimize it. And one of the best ways to do that is to focus on creating content around long-tail keywords.

This is because SGE seems to be encouraging people to search for longer, more detailed queries. Like "cardigan sweaters for women'' instead of just “sweaters.” 

To find the best long-tail keywords for your business, use the Keyword Magic Tool.

Enter a seed keyword (a broad phrase related to your business), choose a location, and click “Search.”

"sweaters" entered into the Keyword Magic Tool search bar

Now, you’ll see a list of related keywords along with their respective search volume (how many people search for these keywords each month), search intent (the reason behind a searcher's query), keyword difficulty score (a measure of how difficult it is to rank well for the keyword), and more.

"Intent," "Volume," and "KD%" metrics highlighted in Keyword Magic Tool's results for "sweaters"

From here, you can find long-tail keywords by clicking the “Questions” filter. 

A list of "Questions" keywords related to "sweaters" in Keyword Magic Tool

This will give you a list of question keywords (which are typically long-tail phrases) you can use in your content. 

Get Keyword Suggestions

with the Keyword Magic Tool, the Biggest Keyword Database on the Market

9. More Businesses Will Adopt Pay Transparency

There’s a good chance small businesses will move toward greater pay transparency—the practice of openly communicating information about compensation to candidates and employees. 

Half of the U.S.-based job listings mention some sort of salary information, according to Indeed.

Some states have even adopted pay transparency regulations.

For example, New York’s Pay Transparency Law requires private employers with four or more employees to add a range of pay for all advertised jobs, promotions, or transfer opportunities.

Plus, being forthcoming about pay also helps build trust in the workplace, increase employee retention, and motivate employees to perform well. 

10. More Small Businesses Will Leverage TikTok 

Consumers are spending more time on TikTok. Research shows use has grown 12% since 2021. 

As a result, more small businesses are expected to build their presence on the social media platform.

Here are some ways any small business can develop a strong presence on TikTok: 

  • Create authentic and relatable content: Share behind-the-scenes glimpses, day-in-the-life snippets, and other types of compelling stories
  • Use engaging captions: Craft catchy and concise captions that prompt users to interact with or share their thoughts on your content
  • Collaborate with influencers: Partner with TikTok influencers in your industry to expand your reach

 

These small business predictions can help you keep your customers and prospective customers happy, improve your business operations, and stay ahead of the competition. 

That’s even more true if you take advantage of the right digital marketing tools. 

Semrush gives you access to a complete suite of options for SEO, content marketing, paid advertising, and more. Which you can use to start capitalizing on these trends before they become commonplace. 

]]>
Tue, 09 Apr 2024 08:32:58 +0530 Editor
മണിപ്പൂർ കലാപത്തിൽ മൗനം വെടിഞ്ഞ് മോദി, കേന്ദ്ര സർക്കാരിന്റെ ഇടപെടൽ മണിപ്പൂരിനെ രക്ഷിച്ചെന്ന് അവകാശവാദം http://newsmalayali.com/4939 http://newsmalayali.com/4939 ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടരികെ നിൽക്കെ മണിപ്പൂർ സംഘർഷത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ സമയോചിതമായ ഇടപെടൽ മണിപ്പൂരിനെ രക്ഷിച്ചെന്ന് മോദി അവകാശപ്പെട്ടു. പ്രാദേശിക ദിനപത്രമായ ‘അസം ട്രിബ്യൂണി’നു നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആദ്യമായാണ് പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഏതെങ്കിലും മാധ്യമങ്ങളോട് സംസാരിക്കുന്നത്.

സംഘർഷത്തിനു പരിഹാരം കാണാനായി സാധ്യമായതെല്ലാം കേന്ദ്ര സർക്കാർ ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു. സംഘർഷം മൂർധന്യാവസ്ഥയിൽ നിൽക്കെ ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ തങ്ങി സംഘർഷം പരിഹരിക്കാൻ ഇടപെട്ടു. വിവിധ തലത്തിലുള്ള വ്യക്തികളുമായി ഷാ 15ലേറെ യോഗങ്ങൾ നടത്തുകയും ചെയ്തു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട എല്ലാ പിന്തുണയും നിരന്തരമായി കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കലാപ ബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ മണിപ്പൂരില്‍ തുടരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ കൃത്യമായി പരിഗണിച്ചാണ് കേന്ദ്രം സഹായമെത്തിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ അഭയാർഥി ക്യാംപുകളിൽ കഴിയുന്നവർക്കായി സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള പരിഹാര നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.

അതേസമയം മണിപ്പൂരിലെ സാഹചര്യം അതിരൂക്ഷമായ ഘട്ടത്തില്‍ പാര്‍ലമെന്റില്‍ ദിവസങ്ങളോളം പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടരുകയും തുടര്‍ന്ന് പ്രമേയം അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ആ ഘട്ടത്തില്‍ പാര്‍ലമെന്റിനകത്ത് പ്രധാനമന്ത്രി സംസാരിച്ചുവെങ്കിലും അഭിമുഖങ്ങളിലോ പൊതുവേദികളിലോ വിഷയത്തില്‍ മോദി ഇതുവരെ പ്രതികരിച്ചിരുന്നില്ല.

]]>
Mon, 08 Apr 2024 16:43:04 +0530 Editor
കർണാടകയിൽ പിടികൂടിയത് 5.6 കോടി രൂപയും രണ്ടു കോടിയുടെ ആഭരണങ്ങളും; ഹവാല ബന്ധം സംശയിക്കുന്നതായി പൊലീസ് http://newsmalayali.com/4938 http://newsmalayali.com/4938 കർണാടകയിൽ അനധികൃതമായി സൂക്ഷിച്ച സ്വർണവും വെള്ളിയും പണവും പിടികൂടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണത്തിന്റെയും മറ്റും കൈമാറ്റം നടക്കുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിലോക്കണക്കിനു സ്വർണവും വെള്ളിയും കോടിക്കണക്കിനു രൂപയും കർണാടക പൊലീസ് പിടികൂടിയത്.

5.6 കോടി രൂപയും 7.60 കോടി രൂപ മൂല്യമുള്ള മൂന്ന് കിലോ സ്വർണവും 103 കിലോ വെള്ളിയാഭരണങ്ങളും 68 വെള്ളിക്കട്ടികളുമാണ് പിടികൂടിയത്. കണ്ടെടുത്ത പണവും മറ്റ് വസ്തു‌ക്കളും ഏതെങ്കിലും വ്യക്തിയ്‌ക്കോ രാഷ്ട്രീയപാർട്ടിക്കോ കൈമാറ്റം ചെയ്യാനാണോ സൂക്ഷിച്ചത് എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബെല്ലാരിയിലെ ജ്വല്ലറി ഉടമ നരേഷിൻ്റെ വീട്ടിൽ നിന്നാണ് രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ ഹവാല ബന്ധം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കർണാടക പൊലീസ് ആക്ടിലെ സെക്ഷൻ 98-ാം വകുപ്പ് പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിലെ തുടരന്വേഷണത്തിനായി കണ്ടെത്തുന്ന വിവരങ്ങൾ ആദായ നികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം കർണാടകയിലെ മൈസൂരു റൂറൽ ജില്ലയിലെ ചാമരാജനഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ ദിവസം 98.52 കോടി രൂപയുടെ മദ്യം എക്‌സൈസ് പിടികൂടിയിരുന്നു. ആദായനികുതി വകുപ്പും സ്റ്റാറ്റിക് സർവൈലൻസ് ടീമും 3.53 കോടി രൂപയും പിടിച്ചെടുത്തു. ഇവകൂടാതെ കലബുറഗി ജില്ലയിലെ ഗുൽബർഗ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 35 ലക്ഷം രൂപയും ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ നിന്ന് 45 ലക്ഷം രൂപയും പിടികൂടിയിരുന്നു.

]]>
Mon, 08 Apr 2024 15:56:02 +0530 Editor
താരപ്രചാരകനായി തൃശൂരിലെത്തി ഡികെ ശിവകുമാർ, മുഖ്യമന്ത്രിക്കും ബിജെപിക്കും വിമർശനം http://newsmalayali.com/4937 http://newsmalayali.com/4937 കെ മുരളീധരനുവേണ്ടി താരപ്രചാരകനായി തൃശൂരിലെത്തി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കേരളത്തിലെ ഏറ്റവും കരുത്തനായ സ്ഥാനാർഥികളിലൊരാളാണ് മുരളീധരൻ, കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറാണ് മുരളീധരനെന്നും ശിവകുമാർ വിശേഷിപ്പിച്ചു. ഒല്ലൂരിൽ സംഘടിപ്പിച്ച റോഡ് ഷോയും പൊതുസമ്മേളനവും ശിവകുമാർ ഉദ്ഘാടനം ചെയ്തു.

‘ട്രബിൾ ഷൂട്ടർ’ എന്നതുകൊണ് അർത്ഥമാക്കുന്നത് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാനുള്ള കഴിവ് എന്നതാണ്. കെ മുരളീധരൻ കരുത്തുള്ള സ്ഥാനാർഥിയതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടും മൂന്നും തവണ തൃശൂരിലെത്തേണ്ടി വരുന്നതെന്നും ശിവകുമാർ പറഞ്ഞു. കേരളത്തിൽ എൽഡിഎഫിന് വോട്ട് ചെയ്യുന്നവരോർക്കണം, നിങ്ങൾ ബിജെപിയെയാണ് ശക്തിപ്പെടുത്തുന്നത്. ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്നത് കോൺഗ്രസിനു മാത്രമാണെന്നും ശിവകുമാർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ശിവകുമാർ ആഞ്ഞടിച്ചു. മറ്റു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ വരെ ഇഡി വേട്ടയാടുമ്പോൾ കേരളത്തിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും തൊടുന്നില്ല എന്നായിരുന്നു വിമർശനം. കർണാടകത്തിൽ ബിജെപിക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ് ജെഡിഎസ്. കേരളത്തിൽ ഇടതുമുന്നണിക്കൊപ്പവും. ഇടതു സർക്കാരാണോ അതോ എൻഡിഎ സർക്കാരാണോ കേരളത്തിൽ ഭരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഡികെ ശിവകുമാർ വെല്ലുവിളിച്ചു.

പ്രധാനമന്ത്രിയെ തന്നെ തൃശ്ശൂരിലേക്കെത്തിക്കാൻ ബിജെപി ഒരുങ്ങുന്നതിനിടയിലാണ് താര പ്രചാരകനായ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ കളത്തിലിറക്കിയുള്ള കോൺഗ്രസ് പ്രചാരണം. താരപ്രചാരകന്റെ വരവിൽ കോൺഗ്രസ് പ്രവർത്തകരും ഇളകി മറിഞ്ഞു. ദേശീയ നേതാക്കളെ കളത്തിൽ ഇറക്കി തിരഞ്ഞെടുപ്പ് പ്രചാരണം മുന്നണികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശിവകുമാറും തൃശൂരിൽ എത്തിയത്.

]]>
Mon, 08 Apr 2024 15:52:08 +0530 Editor
ഐഐടി ബോംബയിൽ 36% വിദ്യാത്ഥികൾക്കും പ്ലെയ്‌സ്‌മെന്റില്ല; രാജ്യത്തെ തൊഴിലില്ലായ്മ ഐഐടി മേഖലയിലേക്കും വ്യാപിക്കുന്നു http://newsmalayali.com/4936 http://newsmalayali.com/4936 ഹയർ സെക്കണ്ടറി വിദ്യാഭ്യസം പൂർത്തിയാകുന്നതോടെ ഐഐടി -ജെഇഇ പരീക്ഷകളെഴുതി ഭാവി സുരക്ഷിതമാക്കാനായി ശ്രമിക്കുന്ന വിദ്യാർത്ഥികൾ രാജ്യത്ത് ഒരുപാടുണ്ട്. എന്നാൽ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ പ്രതിസന്ധി ഐഐടി മേഖലയെയും ബാധിച്ചുവെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ. ഐഐടി ബോംബയിലെ ഈ വർഷത്തെ ബാച്ചിലെ 36% വിദ്യാർത്ഥികൾക്കും വാഗ്ദാനം ചെയ്ത തൊഴിൽ ലഭിച്ചില്ലെന്നാണ് ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നത്.

ഈ വർഷം ഏകദേശം 2,000 വിദ്യാർത്ഥികളിൽ 712 പേർ 2024 പ്ലെയ്‌സ്‌മെൻ്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ ഏകദേശം 35.8% പേർക്ക് ഇതുവരെ ജോലി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം പ്ലെയ്‌സ്‌മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ എണ്ണത്തേക്കാൾ 2.8 ശതമാനം കൂടുതലാണിത്.

2023ൽ ഐഐടി ബോംബെയിൽ 2,209 വിദ്യാർത്ഥികൾ പഠിച്ചിറങ്ങി. അതിൽ 1,485 പേർക്ക് ക്യാംപസ് പ്ലേസ്‌മെൻ്റുകളിലൂടെ ജോലി ലഭിച്ചു. എന്നാൽ ബാക്കിവരുന്ന 32.8% വിദ്യാർത്ഥികൾക്ക് പ്ലെയ്‌സ്‌മെന്റ് ലഭിച്ചില്ല. ഈ വർഷം ഇത് 35.8% ആയി വർധിച്ചതിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ആശങ്ക അറിയിക്കുന്നുണ്ട്. ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെ പ്രതിഫലനമാണ് ഐഐടിയിലെ കണക്കുകളിലും ഉള്ളതെന്ന് വിമർശകർ പറയുന്നു.

സമൂഹ മാധ്യമമായ എക്‌സിലും വിഷയത്തിൽ രൂക്ഷമായ പ്രതികരണങ്ങളുണ്ടാകുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ വാർത്ത എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ആഗോള സാമ്പത്തിക മാന്ദ്യം കാരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കമ്പനികളെ ക്യാമ്പസിലേക്ക് ക്ഷണിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഐഐടി- ബോംബെയിലെ പ്ലേസ്‌മെൻ്റ് സെല്ലിലെ ഒരു ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറയുന്നത്.

]]>
Thu, 04 Apr 2024 08:14:15 +0530 Editor
ജസ്റ്റിസ് എസ് മണികുമാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ http://newsmalayali.com/4935 http://newsmalayali.com/4935 ജസ്റ്റിസ് എസ്. മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാകും. എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കാനുള്ള ശുപാർശയിൽ ഗവർണർ ഒപ്പുവച്ചു. സര്‍ക്കാരിന്റെ ശുപാര്‍ശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നല്‍കുകയായിരുന്നു. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്നു എസ്. മണികുമാര്‍.

മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരമാണ് ജസ്റ്റിസ് മണികുമാറിന്റെ നിയമനം. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജി എന്നിവരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കുന്നത്. ഏപ്രില്‍ 24 നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ വിരമിച്ചത്.

03-04-2024 രാവിലെ ചേര്‍ന്ന ഉന്നതതല കമ്മിറ്റിയാണ് നിയമനത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ കൈമാറിയത്. പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ വിയോജനക്കുറിപ്പോടെയാണ് മണികുമാറിന്റെ നിയമനം. മണികുമാറിന്റെ നിയമനത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും അനുകൂലിച്ചു. മൂന്നംഗ സമിതിയില്‍ രണ്ട് പേരുടെ ഭൂരിപക്ഷത്തോടെയാണ് നിയമനം. തമിഴ്‌നാട് സ്വദേശിയായ എസ് മണികുമാർ ഏപ്രിൽ 24നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ചത്.

ജസ്റ്റിസ് മണികുമാറിനെതിരെ നേരത്തെ കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. ചീഫ് ജസ്റ്റിസായിരിക്കെ സര്‍ക്കാരിന് അനുകൂല നിലപാടാണ് ജസ്റ്റിസ് മണികുമാര്‍ സ്വീകരിച്ചിരുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നത്. വിരമിച്ചപ്പോള്‍ ജസ്റ്റിസ് മണികുമാറിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്വകാര്യ ഹോട്ടലില്‍ യാത്രയയപ്പ് നല്‍കിയതും വിവാദമായിരുന്നു.

വിവാദങ്ങളെ തുടർന്ന് ഏഴുമാസമായി ഗവർണർ ശുപാർശ ഒപ്പിട്ടിരുന്നില്ല. ഗവർണക്കെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ശുപാർശ അംഗീകരിക്കാത്ത കാര്യം ചൂണ്ടികാട്ടിയിരുന്നു. നിയമപോരാട്ടങ്ങള്‍ നടക്കുന്നതിനിടെയാണ് ശുപാർശ ഗവർണർ അംഗീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻെറ അംഗീകാരത്തോടെ നിയമന ഉത്തരവ് സർക്കാർ പുറത്തിറക്കും.

]]>
Thu, 04 Apr 2024 08:09:07 +0530 Editor
ഏകീകൃത കുര്‍ബാന നടപ്പിലാക്കണം; പള്ളിക്കും വികാരിക്കും പൊലീസ് സംരക്ഷണം നല്‍കണം; നിലപാട് കടുപ്പിച്ച് ഹൈക്കോടതി http://newsmalayali.com/4934 http://newsmalayali.com/4934 സീറോ – മലബാര്‍ സഭ സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നും ആവശ്യമെങ്കില്‍ പള്ളി വികാരിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി. കാക്കനാട് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി വികാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ സുപ്രധാന വിധി പ്രസ്താവിച്ചത്. വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ പള്ളി വികാരി ആന്റണി മാങ്കുറി തേടിയിരുന്നു. ഈ കേസ് പരിഗണിച്ചാണ് പള്ളിയില്‍ സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്നും പള്ളിവികാരിക്ക് സംരക്ഷണം നല്‍കണമെന്നും കോടതി വിധിച്ചത്.

മൂന്നുമാസമായി കുര്‍ബാന ഇല്ലാതിരുന്ന പള്ളി തുറക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ 150 പേജുകളുള്ള പ്രതിഭാഗത്തിന്റെ റിട്ട് ഹര്‍ജി നിലനില്‍ക്കുന്നതല്ല..

കാക്കനാട് പള്ളിക്കും ഇടവക വികാരിക്കും പള്ളിയിലെ ഇതര ശുശ്രൂഷകള്‍ക്കും അവശ്യമായ പൊലീസ് സുരക്ഷ നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. 22 പേരോളം പ്രതികളായ കേസില്‍ പ്രതിഭാഗത്തിന്റെ ജനാഭിമുഖ കുര്‍ബാനയ്ക്ക് വേണ്ടിയുള്ള വാദം നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതിഭാഗം വക്കീലിനെ കുറ്റപ്പെടുത്തിയും ശാസിച്ചുമാണ് വിധി പൂര്‍ത്തിയായത്. പ്രതിഭാഗം ഉന്നയിച്ച യാതൊരു യാതൊരു വാദങ്ങളും കോടതി അംഗീകരിച്ചില്ല. വെട്ടൂര്‍ അസോസിയേറ്റ്സ് എബ്രഹാം മാത്യുവും ജോസി മാത്യുമാണ് വാദി ഭാഗത്തിനു വേണ്ടി ഹാജരായത്.

എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതവിഭാഗമായ അല്‍മായ മുന്നേറ്റം പുറമേ നിന്നു വന്ന് കുര്‍ബാന നിര്‍ത്തിയ പള്ളി കൂടിയാണ് കാക്കനാട് ഇടവക ദേവാലയം. മാര്‍പാപ്പയും സിറോ മലബാര്‍ സഭയും അംഗീകരിച്ചതുമായ കുര്‍ബാന അര്‍പ്പിച്ചിരുന്ന ഇടവക പള്ളി ആയിരുന്നു കാക്കനാട് ഇടവക ദേവാലയം.

നേരത്തെ, എറണാകുളം – അങ്കമാലി അതിരൂപതിയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കിയേ തീരൂയെന്നാണ് സിനഡ് നിലപാടെന്ന് വ്യക്തമാക്കി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. സര്‍ക്കുലറിനൊപ്പം മുഴുവന്‍ മെത്രാന്‍മാരും ഒപ്പിട്ട എറണാകുളം – അങ്കമാലി അതിരൂപതയോടുള്ള അഭ്യര്‍ത്ഥനയുമുണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ചയും എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ വിമത വിഭാഗത്തിന് കോടതിയില്‍ നിന്നും തിരച്ചടി നേരിട്ടിരുന്നു. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്ക തുറക്കാന്‍ എറണാകുളം അഡീ. മുന്‍സിഫ് കോടതി ഉത്തരവിട്ടതാണ് വിമതന്‍മാര്‍ക്ക് തിരിച്ചടിയായത്. 486 ദിവസങ്ങള്‍ക്കു ശേഷമാണ് സെയ്ന്റ് മേരീസ് ബസിലിക്ക തുറക്കുന്നത്. ഇതോടെ ഔദ്യോഗിക വിഭാഗത്തിന്റെ നിലപാടുകള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. വര്‍ഗീസ് മണവാളന്റെ നേതൃത്വത്തില്‍ പള്ളി തുറന്നത്. കുര്‍ബാന ഒഴികെ മറ്റ് കര്‍മങ്ങളും കൂദാശകളും നടത്താന്‍ കോടതി അനുമതിയുണ്ട്. അതോടൊപ്പം ഉയിര്‍പ്പ് തിരുനാളിന് മാര്‍പാപ്പ അംഗീകരിച്ച സിനഡ് കുര്‍ബാന നടത്താനുള്ള സാധ്യതകളെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച നടത്താനും കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉയിര്‍പ്പ് തിരുനാളില്‍ സിനഡ് കുര്‍ബാന പള്ളിയില്‍ നടന്നിരുന്നു.
വിമതന്‍മാര്‍ ആക്രമണം അഴിച്ചുവിടാതിരിക്കാന്‍ പൊലീസ് സംരക്ഷണവും പള്ളിക്ക് നല്‍കിയിരുന്നു. 2022-ലെ ക്രിസ്മസ് തിരുപ്പിറവി ചടങ്ങുകള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബസിലിക്ക അടച്ച് പൂട്ടി ഇട്ടിരുന്നത്. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി പൊലീസ് ഇടപെട്ടാണ് പള്ളി പൂട്ടിയത്. തുടര്‍ന്ന് താക്കോല്‍ അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കുകയും ചെയ്തു. സിനഡ് കുര്‍ബാന അര്‍പ്പിക്കുകയാണെങ്കില്‍ മാത്രമേ ബസിലിക്ക തുറക്കാന്‍ അനുവദിക്കൂവെന്ന നിലപാട് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിച്ചു. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

തുടര്‍ന്നാണ് ബസിലിക്ക ഇടവകയിലെ അഞ്ച് വിശ്വാസികള്‍ എറണാകുളം മുന്‍സിഫ് കോടതിയെ സമീപിക്കുന്നത്. ഒടുവിലാണ് പള്ളി തുറക്കാന്‍ കോടതി അനുമതി ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ.യ്ക്ക് കോടതി കൈമാറിയിരുന്നു. പള്ളിയിലെ ആരാധകക്രമത്തിന് മുടക്കം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊലീസ് തടയണമെന്നും നിര്‍ദേശമുണ്ട്.

]]>
Thu, 04 Apr 2024 08:05:34 +0530 Editor
രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; കൽപ്പറ്റയിൽ വൻ റോഡ് ഷോ, പത്രിക ഇന്ന് സമർപ്പിക്കും http://newsmalayali.com/4933 http://newsmalayali.com/4933 വയനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായും നിലവിലെ എംപിയുമായ രാഹുൽ ഗാന്ധി ഇന്നു 12ന് നാമനിർദേശ പത്രിക നൽകും. ഇന്ന് വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധിക്കൊപ്പം ഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. പത്രികാസമർപ്പണത്തിനു മുന്നോടിയായി 11ന് മണ്ഡലത്തിലെ ആയിരക്കണക്കിനു യുഡിഎഫ് പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോ കൽപറ്റയിൽ നടക്കും.

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ഗാന്ധി റോഡ് മാര്‍ഗം റോഡ് ഷോ ആരംഭിക്കുന്ന കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡിലെത്തും. ഇവിടെ നിന്നും അഞ്ചു നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരായിരിക്കും റോഡ് ഷോയില്‍ പങ്കെടുക്കുക.

സുല്‍ത്താന്‍ബത്തേരി, മാനന്തവാടി എന്നീ നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ എംപി ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായെത്തി റോഡ്‌ഷോയുടെ ഭാഗമാവും. തുടര്‍ന്ന് സിവില്‍സ്റ്റേഷന്‍ പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും. തുടർന്ന് വരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ ഡോ. രേണുരാജിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

രാഹുൽ ഗാന്ധിക്ക് പുറമേ സംസ്ഥാന നേതാക്കളായ കെ സുധാകരൻ, രമേശ് ചെന്നിത്തല, വിഡി സതീശൻ, മുസ്ലിം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങൾ തുടങ്ങിയവരും അണിനിരക്കും.മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ നൂറുകണക്കിന് പ്രവര്‍ത്തകർ റോഡ്‌ഷോക്ക് എത്തുമെന്ന് നേതാക്കൾ അവകാശപ്പെട്ടു.

]]>
Wed, 03 Apr 2024 10:31:18 +0530 Editor
അരവിന്ദ് കെജ്‌രിവാളിന് നിർണായകം; ഹർജി ഡൽ​ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും http://newsmalayali.com/4932 http://newsmalayali.com/4932 ഡൽ​ഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാപ്പ് സാക്ഷികളായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്നാണ് കെജ്‌രിവാളിൻ്റെ വാദം. ഹർജിയെ എതിർത്ത് ഇഡി സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ജസ്റ്റിസ് സ്വർണ കാന്ത മിശ്ര അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് കേസ് പരിഗണിക്കുക.

അതേസമയം തിഹാറിലെ ആദ്യദിവസം അരവിന്ദ് കേജ്‌രിവാളിന് അസ്വസ്ഥതകളുണ്ടായി. ഉറങ്ങാത്തതിനാൽ ശരീരത്തിലെ ഷുഗർ നില താണു പല അസ്വസ്ഥതകൾക്കും കാരണമായി. ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്നു മരുന്നു നൽകിയെന്നു തിഹാർ ജയിൽ അധികൃതർ പറയുന്നു. കഴിഞ്ഞ മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിച്ചുള്ള അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും റിമാൻഡ് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ‌കെജ്‌രിവാളിൻ്റെ ഹർജിയിലെ പ്രധാന ആവശ്യം. കേസിലെ പ്രതികളും പിന്നീട് മാപ്പ് സാക്ഷികളായവരുമായ വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അറസ്റ്റ്.

ലോക്സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ അറസ്റ്റ് പാർട്ടിയെയും തന്നെയും ദുർബലപ്പെടുത്താൻ ആണെന്നായിരുന്നു കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ കെജ്‌രിവാളിൻ്റെ വാദം. ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഇഡിയുടെ സത്യവാങ്മൂലം. ഒൻപത് തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് നിർബന്ധിതമായതെന്ന് ഇഡി വ്യക്തമാക്കി.

ഈ മാസം 15 വരെ കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് കെജ്‌രിവാളിനെ തിഹാറിലേക്കു മാറ്റിയത്. ഇന്നലെ ഭാര്യ സുനിതയും മക്കളുമെത്തി അദ്ദേഹത്തെ കണ്ടു. മാര്‍ച്ച് 21ന് അറസ്റ്റിലായതിനു ശേഷം കെജ്‌രിവാളിന്റെ തൂക്കം 4.5 കിലോ കുറഞ്ഞായി എഎപി വൃത്തങ്ങള്‍ വ്യക്തമാക്കി.

]]>
Wed, 03 Apr 2024 10:30:05 +0530 Editor
പതിനായിരക്കണക്കിന് കേരളീയര്‍ ഇവിടെ ജോലി ചെയ്യുന്നു; വിലകുറഞ്ഞ രാഷ്ട്രീയം പുറത്തെടുക്കരുത്; വെല്ലുവിളി വേണ്ട; മന്ത്രി രാജീവിനെതിരെ കര്‍ണാടക http://newsmalayali.com/4931 http://newsmalayali.com/4931 കേരളത്തിലെ വ്യവസായ മന്ത്രി പി രാജീവിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക. ജലക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവിലെ ഐ.ടി. കമ്പനികളെ കേരളത്തിലേക്ക് മന്ത്രി ക്ഷണിച്ചതാണ് കര്‍ണാടകയെ ചൊടിപ്പിച്ചിരിക്കുന്നത്. ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ കേരളത്തിന് സ്വാതന്ത്ര്യമുണ്ടെങ്കിലും അതിന്റെപേരിലുള്ള വിലകുറഞ്ഞ രാഷ്ട്രീയം ശരിയല്ലെന്ന് കര്‍ണാടക വ്യവസായമന്ത്രി എം.ബി. പാട്ടീല്‍ പറഞ്ഞു.

ജലക്ഷാമമുണ്ടെങ്കിലും ബെംഗളൂരുവില്‍ ഐ.ടി. കമ്പനികളുള്ള സ്ഥലങ്ങളെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. കേരളത്തില്‍നിന്നുള്ള പതിനായിരക്കണക്കിനാളുകള്‍ക്ക് ബെംഗളൂരുവില്‍ വിവിധ കമ്പനികള്‍ ജോലിനല്‍കിയിട്ടുള്ളകാര്യം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് കേരളം ഓര്‍ക്കണമെന്നും പാട്ടീല്‍ പറഞ്ഞു.

ബെംഗളൂരുവിലെ ജലപ്രതിസന്ധി അറിഞ്ഞ് ഐ.ടി. കമ്പനികള്‍ക്ക് എല്ലാസൗകര്യങ്ങളും വെള്ളവും വാഗ്ദാനംചെയ്ത് കേരള വ്യവസായ മന്ത്രി പി. രാജീവ് കത്തെഴുതിയിരുന്നു. ഇതിനെതിരെയാണ് എം.ബി. പാട്ടീല്‍ രംഗത്ത് വന്നിരിക്കുന്നത്.

കേരളത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ജലക്ഷാമം നേരിടുന്ന സമയത്ത് ബെംഗളൂരുവിലെ വ്യവസായങ്ങളെ ആകര്‍ഷിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ ഫെഡറല്‍ ഐക്യത്തിന് വിരുദ്ധമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അന്തഃസംസ്ഥാന സഹകരണത്തിന്റെ അടിത്തറയെ വെല്ലുവിളിക്കുകയാണ്. ജലദൗര്‍ലഭ്യം മുതലെടുക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് ഹാനികരമാണെന്നും കേരളത്തിന് ഇക്കാര്യങ്ങള്‍ ഓര്‍മ ഉണ്ടാകണമെന്നും കര്‍ണാടക വ്യക്തമാക്കി.

]]>
Wed, 03 Apr 2024 10:29:05 +0530 Editor
കണക്കുകളില്‍ പെരുത്തക്കേട്; അധികമായി സംസ്ഥാനത്തിന് കടമെടുക്കാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി http://newsmalayali.com/4930 http://newsmalayali.com/4930 കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്ന തടസവാദങ്ങള്‍ ചോദ്യംചെയ്തുള്ള കേരളത്തിന്റെ ഹര്‍ജിയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിലാണ് വിമര്‍ശനങ്ങളുള്ളത്.

10722 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. കേരളം പറയുന്ന കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും സംസ്ഥാനത്തെ ധനകാര്യ മാനേജ്‌മെന്റിലെ വീഴ്ച്ച കാരണമുള്ള പ്രതിസന്ധി കേന്ദ്രത്തില്‍ നിന്ന് ഇടക്കാല ആശ്വാസം വാങ്ങാന്‍ കാരണമാകില്ലെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു.

കേരളത്തിന് എതിരായ കേന്ദ്രവാദം ശരിയെന്നും അധികമായി സംസ്ഥാനത്തിനു കടമെടുക്കാന്‍ അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2017-20 വരെ കേരളം അധികമായി കടമെടുത്തെന്ന കേന്ദ്രവാദം സുപ്രീംകോടതി ശരിവച്ചു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇടക്കാല ആശ്വാസമായി കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കോടതി ഇടപെടലിലൂടെ സംസ്ഥാനത്തിന് ആവശ്യത്തിനുള്ള പണം ലഭ്യമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാണു കോടതി ആവശ്യം തള്ളിയത്.

അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹര്‍ജിയില്‍ വിമര്‍ശനവുമായി സുപ്രീംകോടതി. പതിനാലാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച ചില തുകകള്‍ അധികമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 21,000 കോടി രൂപയുടെ വായ്പ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. കിഫ്ബി വഴി എടുത്ത കടം പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടിയും കേരളം ചോദ്യം ചെയ്തിരുന്നു.

]]>
Tue, 02 Apr 2024 08:31:11 +0530 Editor
'ആടുജീവിതം' : ഓപ്പണിംഗ് കളക്ഷന്‍ 10 കോടിക്ക് മുകളില്‍ http://newsmalayali.com/4929 http://newsmalayali.com/4929 16 വര്‍ഷം ബ്ലെസിയും പൃഥ്വിരാജും ടീമും നടത്തിയ സങ്കീര്‍ണമായ ഫിലിം മേക്കിംഗ് യാത്രയുടെ പര്യവസാനമാണ് ‘ആടുജീവിതം’ എന്ന സിനിമ. ആദ്യ ഷോയ്ക്ക് തന്നെ പൊസിറ്റീവ് റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ആടുജീവിതം വിലയിരുത്തപ്പെടുന്നത്.

ലോകത്തോര നിലവാരമുള്ള സിനിമ എന്ന പ്രശംസകളും ആടുജീവിതം പ്രശംസ നേടുന്നുണ്ട്. ഇതിനിടെ ചിത്രത്തിന്റെ ഓപ്പണിംഗ് ദിന കളക്ഷന്‍ ആണ് പുറത്തുവന്നിരിക്കുന്നത്. സാക്‌നില്‍.കോം കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്നും ചിത്രം ആദ്യ ദിനം 7.75 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോളതലത്തില്‍ 15 കോടി നേടി എന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ 57.79 ശതമാനമായിരുന്നു തിയേറ്റര്‍ ഒക്യുപെന്‍സി. കന്നഡയില്‍ 4.14 ശതമാനവും, തമിഴില്‍ 17.84 ശതമാനവും, തെലുങ്കില്‍ 14.46 ശതമാനവും, ഹിന്ദിയില്‍ 4.14 ശതമാനവുമാണ് ചിത്രത്തിന് ലഭിച്ച തിയേറ്റര്‍ ഒക്യുപെന്‍സി.

ആദ്യ ഷോയ്ക്ക് പിന്നാലെ ഗംഭീര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. പൃഥ്വിരാജിന്റെ അഭിനയത്തെയും ബ്ലെസിയുടെ മേക്കിംഗിനെയും പുകഴ്ത്തി കൊണ്ടുള്ള അഭിപ്രായങ്ങളാണ് ചിത്രം കണ്ട പ്രേക്ഷകര്‍ പങ്കുവച്ചത്. അതേസമയം, ബ്ലെസിയുടെ കരിയറിലെ 16 വര്‍ഷമായിരുന്നു ആടുജീവിതത്തിന് മാത്രമായി മാറ്റിവച്ചത്.

അത് വെറുതെയായില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 31 കിലോ ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ ട്രാന്‌സ്‌ഫൊര്‍മേഷന്‍ സിനിമയുടെ റിലീസിന് മുമ്പേ ചര്‍ച്ചയായിരുന്നു. എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

]]>
Sat, 30 Mar 2024 13:44:07 +0530 Editor
തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഡാനിയല്‍ ബാലാജി അന്തരിച്ചു; വിടപറഞ്ഞത് മലയാള& തമിഴ് സിനിമകളെ വിറപ്പിച്ച വില്ലന്‍ http://newsmalayali.com/4928 http://newsmalayali.com/4928 തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഡാനിയല്‍ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു മരണം. 1975 ഏപ്രില്‍ 8 ന് ചെന്നൈയില്‍ തമിഴ്,കന്നഡ സിനിമാതാരമായിരുന്ന മുരളിയുടെ മകനായി ജനിച്ചു. ഡാനിയേലിന്റെ അമ്മാവനാണ് കന്നഡ ഡയറക്ടര്‍ സിദ്ദലിംഗ. ചിത്തി എന്ന തമിഴ് സീരിയലിലൂടെ 2000 ത്തിലാണ് ബാലാജി അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് അലൈകള്‍ എന്ന സീരിയലിലും അഭിനയിച്ചു.

ഡാനിയേല്‍ ബാലാജി ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത് 2002 ലാണ്. മെയ് മാതത്തില്‍ എന്ന തമിഴ് സിനിമയിലായിരുന്നു അദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് കാതല്‍ കൊണ്ടേന്‍, കാക്ക കാക്ക, എന്നൈ അറിന്താല്‍, ഭൈരവ എന്നിവയുള്‍പ്പെടെ നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. 2004 ല്‍ മമ്മൂട്ടി – രഞ്ജിത്ത് സിനിമയായ ബ്ലാക്ക് ആണ് ഡാനിയേല്‍ ബാലാജി അഭിനയിച്ച ആദ്യ മലയാള ചിത്രം.

തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍, ക്രൈം സ്റ്റോറി, ഡാഡി കൂള്‍, ഭഗവാന്‍. എന്നിവയുള്‍പ്പെടെ പത്തോളം മലയാള സിനിമകളില്‍ അദ്ധേഹം അഭിനയിച്ചു. തെലുങ്കു, കന്നഡ സിനിമകളിലും ഡാനിയേല്‍ അഭിനയിച്ചിട്ടുണ്ട്. തമിഴിലെയും മലയാളത്തിലെും മികച്ച വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദേഹത്തിന് സാധിച്ചിട്ടുണ്ട്.

]]>
Sat, 30 Mar 2024 12:38:46 +0530 Editor
ആദായ നികുതി നോട്ടീസിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്; തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് വാദിക്കും http://newsmalayali.com/4927 http://newsmalayali.com/4927 ആദായ നികുതി നോട്ടീസുകൾക്കെതിരായി കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. അടുത്തയാഴ്ച കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നൽകും. 30 വർഷം മുമ്പുള്ള നികുതി ഇപ്പോൾ ചോദിച്ചതിൽ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജൻസികളുടെ നീക്കം ചട്ടലംഘനമാണെന്ന് കോടതിയിൽ വാദിക്കും.

ബിജെപിയിൽ നിന്ന് നികുതി പിരിക്കാത്തതും കോടതിയിൽ ചൂണ്ടിക്കാട്ടുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. രാജ്യം ഭരിക്കുന്ന പാർട്ടിക്ക് 4,600 കോടി രൂപ പിഴ ചുമത്തേണ്ടതാണെന്നും നേതാക്കൾ പറഞ്ഞു. സംഭവത്തിൽ ഇന്ന് രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കും.

ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിനാണ് ആഹ്വാനം. കേരളത്തിൽ ആദായ നികുതി വകുപ്പിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും. സീതാറാം കേസരിയുടെ കാലം മുതല്‍, ആദായ നികുതിയിലെ പിഴയും പലിശയുമടക്കം 1823 കോടി രൂപയടക്കാന്‍ നോട്ടീസ് നല്‍കിയതിലാണ് പ്രതിഷേധം.

]]>
Sat, 30 Mar 2024 12:28:32 +0530 Editor
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങള്‍ക്ക് അറിയാം; മറ്റു രാജ്യങ്ങളുടെ ഇടപെടല്‍ വേണ്ട; കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച രാജ്യങ്ങളോട് ഉപരാഷ്ട്രപതി http://newsmalayali.com/4926 http://newsmalayali.com/4926 ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടേണ്ടന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്‍ വിദേശ രാജ്യങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദേഹം.
മറ്റ് രാജ്യങ്ങള്‍ സ്വന്തം വിഷയം പരിഹരിച്ചാല്‍ മതിയെന്നും ഇന്ത്യയുടെ കാര്യം നോക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നിയമവാഴ്ചയെ കുറിച്ച് രാജ്യത്തിന് ആരില്‍ നിന്നും പാഠങ്ങള്‍ ആവശ്യമില്ല. ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു ജനാധിപത്യ രാജ്യമാണ്. ഒരു വ്യക്തിക്കും ഏതെങ്കിലും ഗ്രൂപ്പിനും വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. നിയമത്തിനു മുന്നിലെ സമത്വമാണ് ഇന്ത്യയുടെ മാനദണ്ഡം. ആരും നിയമത്തിന് അതീതരല്ലെന്നും ജഗ്ദീപ് ധന്‍കര്‍ വ്യക്തമാക്കി.

അരവിന്ദ് കേജരിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്കയും ജര്‍മനിയും ഐക്യരാഷ്ട്രസഭയും പരാമര്‍ശം നടത്തിയതിനു പിന്നാലെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പ്രതികരിച്ചത്.

]]>
Sat, 30 Mar 2024 12:25:23 +0530 Editor
എൻഡിഎ സഖ്യത്തിൽ ചേർന്നു; പിന്നാലെ മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ http://newsmalayali.com/4925 http://newsmalayali.com/4925 മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ. യുപിഎ ഭരണ കാലത്ത് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാട്ടത്തിനെടുത്തതില്‍ അഴിമതിയെന്ന കേസാണ് അവസാനിപ്പിച്ചിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് പട്ടേല്‍ എൻഡിഎ സഖ്യത്തിലുള്ള എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അവസാനിപ്പിച്ചതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാട്ടത്തിനെടുത്തതിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ 2017 മെയില്‍ സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് സിബിഐ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെയും എയര്‍ ഇന്ത്യയുടെയും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഏഴ് വര്‍ഷത്തോളം കേസ് അന്വേഷിച്ച സിബിഐ പ്രഫുല്‍ പട്ടേലിനും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ കേസ് അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്.

വ്യോമയാനമന്ത്രിയായിരുന്ന സമയത്ത് പ്രഫുല്‍ പട്ടേല്‍ തന്റെ പദവി ദുരുപയോഗം ചെയ്ത്, അന്ന് പൊതു വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയ്ക്ക് വന്‍തോതില്‍ വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ ചില സ്വകാര്യ കമ്പനികളുമായും എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. എയര്‍ ക്രാഫ്റ്റ് അക്വിസിഷന്‍ പ്രോഗാം നടക്കുമ്പോഴും വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നത് തുടര്‍ന്നുവെന്നും പരാതിയുണ്ടായിരുന്നു.

അതേസമയം എട്ടു മാസങ്ങൾക്കും മുൻപാണ് പ്രഫുൽ പട്ടേൽ എൻഡിഎ സഖ്യത്തിലുള്ള മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയിൽ ചേരുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പട്ടേലിനെ മത്സരിപ്പിക്കുമെന്ന് എന്‍സിപി കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.

]]>
Fri, 29 Mar 2024 15:34:06 +0530 Editor
ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഷൂട്ട് ചെയ്തിരുന്നു.. പക്ഷേ ചില കാരണങ്ങൾ കൊണ്ട് ഒഴിവാക്കേണ്ടി വന്നു: ബെന്യാമിൻ http://newsmalayali.com/4924 http://newsmalayali.com/4924 മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

250-ഓളം പതിപ്പുകൾ പുറത്തിറങ്ങിയ ആടുജീവിതം സിനിമയാക്കിയപ്പോൾ നോവലിലെ വൈകാരിക രംഗങ്ങളുമായി എത്രത്തോളം സിനിമ നീതി പുലർത്തി എന്ന തരത്തിലുള്ള ചർച്ചകൾ നിരവധി നടക്കുന്നുണ്ട്. എന്നാൽ സിനിമയെന്നത് സംവിധായകന്റെ മാത്രം കലയാണെന്നുമുള്ള വാദങ്ങളും ഉയർന്നുവരുന്നുണ്ട്.

ഇപ്പോഴിതാ നോവൽ സിനിമയായപ്പോൾ അതിൽ നിന്നും കുറേഭാഗങ്ങൾ മാറ്റേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ. നോവലിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നായിരുന്നു, നജീബ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. സിനിമയുടെ ഭാഗമായി അത് ചിത്രീകരിച്ചിരുന്നുവെന്നും സെൻസർ ബോർഡ് ഇടപ്പെട്ടതുകൊണ്ടാണ് അത് മാറ്റേണ്ടിവന്നതെന്നും ബെന്യാമിൻ പറയുന്നു.

“നോവലിലെ പ്രധാന ഭാഗങ്ങളായിരുന്നു മകനെപ്പോലെ കാണുന്ന ആടിന്റെ പുരുഷത്വം ഛേദിക്കുന്നതും, നജീബ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും. ഇതിൽ ആടിൻ്റെ പുരുഷത്വം ഛേദിക്കുന്ന സീൻ എന്നെക്കൊണ്ട് ഷൂട്ട് ചെയ്യാൻ കഴിയില്ലെന്ന് ബ്ലെസി പറഞ്ഞു.അതുകൊണ്ട് ആ ഭാഗം സ്ക്രിപ്റ്റിൽ വേണോ എന്ന് എന്നോട് ചോദിച്ചു. ബ്ലെസിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോൾ അത് ശരിയാണെന്ന് തോന്നി. അതുകൊണ്ട് ആ ഭാഗം ഞങ്ങൾ ഒഴിവാക്കി.

മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. അത് ഞങ്ങൾ ഷൂട്ട് ചെയ്‌തതുമാണ്. പക്ഷേ സെൻസർ സർട്ടിഫിക്കറ്റിന് കൊടുത്തപ്പോൾ ആ സീൻ ഉണ്ടെങ്കിൽ ‘എ’ സർട്ടിഫിക്കറ്റ് നൽകേണ്ടി വരുമെന്ന് പറഞ്ഞു.

ഒരുപാട് ഫാമിലികളും കുട്ടികളും ഈ സിനിമ കാണാൻ വരുമെന്നുള്ളതുകൊണ്ട് ആ സീനും മാറ്റേണ്ടി വന്നു. നോവലിന്റെയും സിനിമയുടെയും ആത്മാവാണ് ഭാഗം. പക്ഷേ അക്കാര്യം സെൻസർ ബോർഡിനറിയില്ലല്ലോ. അതുകൊണ്ടാണ് അവർ അത് വെട്ടിക്കളയാൻ പറഞ്ഞത്.” എന്നാണ് ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ ബെന്യാമിൻ പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

]]>
Fri, 29 Mar 2024 15:26:29 +0530 Editor
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി കാവ്യ കഡിയം http://newsmalayali.com/4923 http://newsmalayali.com/4923 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയതായി അറിയിച്ച്‌ തെലങ്കാന വാറങ്കലിലെ ബിആര്‍എസ് സ്ഥാനാര്‍ത്ഥി കാവ്യ കഡിയം. തന്റെ പിന്മാറ്റം അറിയിച്ച് ബിആര്‍എസ് പ്രസിഡന്റ് കെ ചന്ദ്രശേഖര്‍ റാവുവിന് കാവ്യ കത്തയച്ചു. തിരഞ്ഞെടുപ്പില്‍ നിന്ന് താന്‍ പിന്‍മാറുകയാണെന്ന് കാവ്യ കത്തിൽ വ്യക്തമാക്കി. മുതിര്‍ന്ന ബിആര്‍എസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കഡിയം ശ്രീഹരിയുടെ മകള്‍ കൂടിയാണ് കാവ്യ കഡിയം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്നുള്ള തന്റെ പിന്‍മാറ്റത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ വിഷമത്തില്‍ ഖേദം അറിയിക്കുന്നുവെന്നും കാവ്യ കത്തില്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന അഴിമതി, ഫോണ്‍ ചോര്‍ത്തല്‍, മദ്യ കുംഭകോണം തുടങ്ങിയ ആരോപണങ്ങളില്‍ പ്രതിഷേധിച്ചാണ് പിന്‍മാറ്റമെന്ന് കാവ്യ കത്തിൽ ആരോപിക്കുന്നു. വാറങ്കല്‍ ജില്ലയിലെ നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും ഏകോപനമില്ലായ്മയും പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും കാവ്യ പറഞ്ഞു.

സിറ്റിംഗ് എംപിയായ പസുനൂരി ദയാകറിനെ മാറ്റിയാണ് കാവ്യയെ മത്സരിപ്പിക്കാന്‍ ബിആര്‍എസ് തീരുമാനിച്ചത്. പസുനൂരി പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അടുത്തിടെ നിരവധി നേതാക്കളാണ് ബിആര്‍എസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നത്. എംഎല്‍എയായ ദനം നാഗേന്ദര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ എംപിമാരായ ബിബി പാട്ടീലും പി രാമുലുവും ബിജെപിയിലാണ് ചേര്‍ന്നത്. കഡിയം ശ്രീഹരിയുടെ മകള്‍ കൂടിയായ കാവ്യയുടെ പിൻമാറാൽ ബിആര്‍എസിന് ക്ഷീണമാകുമെന്നാണ് വിലയിരുത്തൽ.

]]>
Fri, 29 Mar 2024 15:24:40 +0530 Editor
'ഗാസയില്‍ സഹായവിതരണം തടയരുത്, അവശ്യസാധനങ്ങള്‍ ഉടൻ എത്തിക്കണം'; ഇസ്രയേലിന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദ്ദേശം http://newsmalayali.com/4922 http://newsmalayali.com/4922 ഗാസയിൽ ഭക്ഷ്യസഹായവിതരണം തടസപ്പെടുത്തരുതെന്ന് ഇസ്രയേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗാസയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദേശിച്ചു. ഗാസ പട്ടിണിയിലായി കഴിഞ്ഞെന്നും ഉടന്‍ നടപടി വേണമെന്നുമാണ് ഉത്തരവ്. സഹായവിതരണം തടയുന്നില്ലെന്ന ഇസ്രയേൽ വാദത്തിന് കനത്ത തിരിച്ചടിയാണ് പുതിയ ഉത്തരവ്.

ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയെന്ന ആരോപണവുമായി ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. സ്വീകരിച്ച നടപടികള്‍, ഒരു മാസത്തിന് ശേഷം വിശദീകരിക്കണമെന്നും ഇസ്രയേലിന് കോടതിയുടെ നിര്‍ദേശമുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാര്‍ ഏകകണ്ഠമായാണ് ഇസ്രയേലിനോട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

ഗാസ ജനതയ്ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ കാലതാമസമില്ലാതെ എത്തിക്കുന്നതിന് ആവശ്യമായതും ഫലപ്രദവുമായ എല്ലാ നടപടികളും സ്വീകരിക്കണം. ഭക്ഷണം, വെള്ളം, വൈദ്യുതി, വൈദ്യസഹായം എന്നിവയുള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ തടസമില്ലാതെ ഉറപ്പാക്കണം. ഗാസയിലെ ജനങ്ങള്‍ മോശമായ ജീവിത സാഹചര്യങ്ങളാണ് അഭിമുഖീകരിക്കുന്നത്. പട്ടിണിയും പടരുകയാണ്. വംശഹത്യ കണ്‍വെന്‍ഷന്റെ പരിധിയില്‍ വരുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാനും വംശഹത്യ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ഇസ്രയേലിനോട് കര്‍ശന നിര്‍ദേശം നല്‍കി.

ഗാസയിലെ 23 ദശലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള സഹായം ഇസ്രയേൽ തടസ്സപ്പെടുത്തുന്നുവെന്ന് യുഎൻ, അമേരിക്ക തുടങ്ങി മറ്റ് അന്താരാഷ്ട്ര എൻജിഒകളും ആരോപിക്കുന്നുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനോട് ഇതുവരെയും ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. അന്താരാഷ്‌ട്ര നിയമമനുസരിച്ച്, പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

]]>
Fri, 29 Mar 2024 15:22:09 +0530 Editor
'മരണ കാരണം ഹൃദയാഘാതമല്ല', ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് കുടുംബം; മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ് http://newsmalayali.com/4921 http://newsmalayali.com/4921 ഗുണ്ടാത്തലവനും ഉത്തർപ്രദേശ് മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്‍സാരിയെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

ബാന്ദ ജയിലിലായിരുന്ന അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്നു അൻസാരിയെ ജയിൽ അധികൃതർ ജില്ലയിലെ റാണി ദുർഗാവതി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അൻസാരി മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അൻസാരിയുടെ മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കി. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഉത്തർപ്രദേശിലെ മൗവിൽ നിന്ന് അഞ്ച് തവണ എംഎൽഎയായ അൻസാരി 2005 മുതൽ സംസ്ഥാനത്തും പഞ്ചാബിലും ജയിലിൽ കഴിയുകയായിരുന്നു. അന്‍സാരി കോണ്‍ഗ്രസ് നേതാവിനെയടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. അറുപതില്‍ അധികം കേസുകളാണ് അന്‍സാരിയുടെ പേരിലുള്ളത്. എട്ട് കേസുകളില്‍ ശിക്ഷിക്കപ്പെട്ടാണ് അന്‍സാരി ജയിലിലായത്.

ഉത്തര്‍പ്രദേശ് പൊലീസ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 66 ഗുണ്ടാത്തലവന്‍മാരുടെ ലിസ്റ്റില്‍ മുഖ്താര്‍ അന്‍സാരിയുടെ പേരുണ്ട്. രണ്ട് തവണ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ടിക്കറ്റിലും മൂന്ന് തവണ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ബാനറിലുമാണ് അന്‍സാരി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

പിതാവിന്റെ മരണം ഹൃദയാഘാതമല്ലെന്നും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നാരോപിച്ച് മകൻ ഉമന്‍ അന്‍സാരി രംഗത്തെത്തിയിരുന്നു. തങ്ങള്‍ വിവരം അറിഞ്ഞത് മാധ്യമ വാര്‍ത്തകളിലൂടെയാണ്. കഴിഞ്ഞ ദിവസം മുമ്പ് താൻ പിതാവിനെ കാണാൻ ജയിലിലെത്തിയിരുന്നു. പക്ഷെ ജയില്‍ അധികൃതര്‍ അനുവാദം നിഷേധിച്ചു. സംഭവത്തിൽ കോടതിയെ സമീപിക്കുമെന്നും മകൻ ഉമന്‍ അൻസാരി വ്യക്തമാക്കിയിരുന്നു.

]]>
Fri, 29 Mar 2024 15:20:32 +0530 Editor
കെജ്‍രിവാളിന് പിന്തുണ അറിയിക്കാൻ വാട്സാപ് നമ്പർ; 'കെജ്‍രിവാൾ കൊ ആശിർവാദ്' ക്യാംപെയ്‌ന് തുടക്കമിട്ട് സുനിത കെജ്‍രിവാള്‍ http://newsmalayali.com/4920 http://newsmalayali.com/4920 ഇഡി കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് പ്രാർഥനയും പിന്തുണയും പങ്കുവെക്കാൻ ക്യാംപെയ്‌നുമായി ഭാര്യ സുനിത കെജ്‍രിവാള്‍. ഇതിനായി വാട്സാപ് നമ്പർ പുറത്തുവിട്ടു. ‘കെജ്‍രിവാള്‍ കോ ആശിർവാദ്’ എന്ന ക്യാംപെയ്ൻ വഴി പൊതുജനങ്ങൾക്ക് കെജ്‍രിവാളിന് പിന്തുണ അറിയിക്കാമെന്ന് സുനിത കെജ്‌രിവാൾ പറഞ്ഞു

8297324624 എന്ന നമ്പറിലേക്ക് സന്ദേശങ്ങൾ അയച്ച വാട്സാപ്പ് ക്യാംപെയ്നിൽ പങ്കാളിയാകാമെന്നാണ് സുനിത കെജ്‌രിവാൾ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. കെജ്‌രിവാളിൻ്റെ മോചനത്തിനായി നിരാഹാരമിരിക്കുന്നതായി പലരും തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും അവർ പറഞ്ഞു.

‘ഇങ്ങനെയാണ് ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നത്. നിങ്ങൾക്ക് പറയാനുള്ളത് ഞങ്ങൾക്ക് അയക്കുക. നിങ്ങളുടെ ഓരോ സന്ദേശവും അദ്ദേഹത്തിന്‍റെ അടുത്തെത്തും. അവ വായിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെടും. അദ്ദേഹത്തിന് കത്തെഴുതാൻ നിങ്ങൾ ആം ആദ്മി പാർട്ടിക്കാരനാകേണ്ടതില്ല,’ സുനിത പറഞ്ഞു. ഈ സ്വേച്ഛാധിപത്യം നിലനിൽക്കില്ലെന്നും ജനങ്ങൾ മറുപടി നൽകുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കെജ്‍രിവാളിന്‍റെ കസ്റ്റഡി കാലാവധി ഏപ്രില്‍ 1 വരെ നീട്ടിയിട്ടുണ്ട്. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് കെജ്‍രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. കെജ്‍രിവാളിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി കെജ്‍രിവാളിനെ ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം.

]]>
Fri, 29 Mar 2024 15:17:08 +0530 Editor
വിദ്യാഭ്യാസമുണ്ട്, തൊഴിലില്ല; രാജ്യത്തെ തൊഴില്‍രഹിതരില്‍ 83 ശതമാനവും യുവാക്കളാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോർട്ട് http://newsmalayali.com/4919 http://newsmalayali.com/4919 ഇന്ത്യയിൽ തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തൊഴിലില്ലായ്മയില്‍ 83 ശതമാനം പേരും യുവാക്കളാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2000 മുതൽ 2022 വരെയുള്ള കണക്കാണ് റിപ്പോർട്ടിൽ ഉള്ളത്.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം കഴിഞ്ഞ യുവാക്കളില്‍ 65.7 ശതമാനം പേര്‍ക്കും തൊഴിലില്ല എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2000ല്‍ ഇത് 35.2 ശതമാനമായിരുന്നു. തൊഴിലില്ലായ്മ അനുഭവിക്കുന്ന 83% ശതമാനം യുവാക്കളിൽ പത്താം ക്ലാസിന് മുകളിൽ വിദ്യാഭ്യാസം നേടിയവർ 65.7 ശതമാനം പേരുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പത്താം ക്ലാസ് പൂർത്തിയാക്കിയ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 2018 വരെയുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.

വിദ്യാഭ്യാസയോഗ്യത ഉണ്ടായിട്ടും തൊഴിൽരഹിതരായി നിൽക്കുന്ന യുവാക്കളുടെ എണ്ണത്തിലും ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ രേഘപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ട് അനുസരിച്ച്, 2000ൽ 54.2 ശതമാനം ആയിരുന്ന കണക്ക് 2022 ആയപ്പോഴേക്കും 65.7 ശതമാനം ആയി വർദ്ധിച്ചു. ഇതിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് എണ്ണത്തിൽ കൂടുതൽ, 62.2 ശതമാനം പുരുഷന്മാരും 76.7 ശതമാനം സ്ത്രീകളുമാണ് വിഭ്യാഭ്യാസം ഉണ്ടായിട്ടുകൂടി തൊഴിൽരഹിതരായി തുടരുന്നത്.

സ്ഥിരം ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമുള്ള വേതനം 2019ന് ശേഷം വര്‍ധിച്ചില്ല. അവിദഗ്ധ തൊഴിലാളികള്‍ക്കിടയില്‍ വലിയൊരു വിഭാഗത്തിന് 2022ല്‍ മിനിമം വേതനം പോലും ലഭിച്ചില്ല. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മോശം തൊഴിലവസരങ്ങൾ പ്രകടമായി കാണുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

2009 നും 2019 നും ഇടയില്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ ഗണ്യമായി വര്‍ധിക്കുകയും കോവിഡ് പകര്‍ന്നുപിടിച്ച വര്‍ഷങ്ങളില്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ഗണ്യമായി കുറഞ്ഞെന്നും കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ലര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക മേഖലയിലെ തൊഴിലാളികള്‍ പ്രധാനമായും നിര്‍മ്മാണ മേഖലയിലേക്കാണ് മാറിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏകദേശം 90 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്.

നിത്യജീവിതത്തില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹിക സുരക്ഷ അനുഭവിക്കുന്നത് ചെറിയ വിഭാഗം പേര്‍ മാത്രമാണ്. കാര്‍ഷികേതര വിഭാഗത്തില്‍ ജോലി ചെയ്യുന്നവരും സംഘടിത തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുമാണ് പ്രധാനമായും തൊഴില്‍ സുരക്ഷിതത്വം അനുഭവിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ കരാര്‍ വത്കരണത്തിന്റെ തോത് ഗണ്യമായി വര്‍ധിച്ചു. ചെറിയ ശതമാനം തൊഴിലാളികള്‍ മാത്രമാണ് ദീര്‍ഘകാല കരാര്‍ ജോലികളില്‍ ഏര്‍പ്പെടുന്നത്.

ഗുണനിലവാരമുള്ള തൊഴിലവസരങ്ങളുടെ അഭാവമാണ് ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾക്കിടയിലും തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെ പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വർധിച്ചു വരുന്ന സാമൂഹിക അസമത്വങ്ങൾക്ക് ആക്കം കൂട്ടുകയാണ് റിപ്പോർട്ടിലെ മറ്റ് കണക്കുകൾ, സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വം ചെറുക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭിക്കുന്നതിലും നേടുന്നതിലും പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾ ഇപ്പോഴും പിന്നിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അടുത്ത പത്ത് വർഷത്തിനുള്ളിൽ തൊഴിലില്ലായ്മ പരിഹരിച്ച് 70 മുതൽ 80 ലക്ഷം യുവാക്കളെ മികച്ച തൊഴിലുകളിലേക്ക് എത്തിക്കണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇതിനായി അഞ്ച് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക, തൊഴിൽ മേഖലകളിൽ നിലനിൽക്കുന്ന അസമത്വം പരിഹരിക്കുക, സജീവ തൊഴിൽ മേഖലകളിലെ നയങ്ങൾ ശക്തിപ്പെടുത്തുക, ഇവയെക്കുറിച്ചുള്ള വിജ്ഞാനം വർധിപ്പിക്കുക തുടങ്ങിയവയാണവ.

തൊഴിലില്ലായ്മയും ഗുണനിലവാരവും സംബന്ധിച്ച റിപ്പോർട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിനെതിരെയുളള അയുധമാക്കുകയാണ്. രണ്ട് കോടി തൊഴിൽ നൽകുമെന്ന വാഗ്ദാനം എവിടെ പോയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. രാജ്യത്തെ യുവാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാരം ചുമക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു. രാജ്യത്ത് നിലവിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും എന്നാൽ തൊഴിലില്ലായ്മ പോലെയുള്ള എല്ലാ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കാൻ കേന്ദ്ര സർക്കാർ മുതിരുന്നില്ലെന്നുമാണ് ഉയരുന്ന ആരോപണം.

]]>
Thu, 28 Mar 2024 14:48:49 +0530 Editor
ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കേരളം; നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍; സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് http://newsmalayali.com/4918 http://newsmalayali.com/4918 സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രികകളുടെ സമര്‍പ്പണം ഇന്ന് മുതല്‍ ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം.

അവസാന തീയതി ഏപ്രില്‍ നാല്. നെഗോഷ്യബിള്‍ ഇന്‍സട്രമെന്റ്‌സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.

]]>
Thu, 28 Mar 2024 14:43:40 +0530 Editor
മമ്മൂട്ടിയുടെ നായിക അമരാവതിയില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും; മോദിയെയും അമിത് ഷായെയും പുകഴ്ത്തി നവനീത് റാണ http://newsmalayali.com/4917 http://newsmalayali.com/4917 മമ്മൂട്ടിയുടെ നായിക മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി ടിക്കറ്റില്‍ മത്സരിക്കും. കഴിഞ്ഞതവണ കോണ്‍ഗ്രസ്-എന്‍സിപി പിന്തുണയോടെ വിജയിച്ച നടി നവനീത് റാണ ഇത്തവണ താമര ചിഹ്നത്തിലാണ് പോരിനിറങ്ങുന്നത്. കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ രാത്രിയില്‍ തന്നെ അവര്‍ ബിജെപി അംഗത്വം എടുത്തു.

ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നലെയാണ്് അമരാവതി മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നവനീത് റാണയുടെ പേര് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വികസന പാതയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ പിന്തുടരുന്നതെന്നു ബവന്‍കുലെ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

മമ്മൂട്ടി നായകനായെത്തിയ ലവ് ഇന്‍ സിംഗപ്പുര്‍ എന്ന ചിത്രത്തിലെ നായികയായ നവനീത്. മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിയാണ് നവനീത് റാണ. കുറച്ച് നാളുകളായി ഇവര്‍ ബിജെപി അനുഭാവം പുലര്‍ത്തിപോന്നിരുന്നു. ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ഹനുമാന്‍ സ്തുതി അര്‍പ്പിക്കുമെന്ന ഇവര്‍ പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് നവനീത് കൗര്‍ റാണയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതിനുശേഷമാണ് നവനീത് റാണ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

]]>
Thu, 28 Mar 2024 14:40:24 +0530 Editor
വേറിട്ട പ്രചാരണ രീതികളുമായി കോൺഗ്രസ് പോഷകസംഘടനകൾ; ദുർബല ബൂത്തുകൾ ഏറ്റെടുക്കും http://newsmalayali.com/4916 http://newsmalayali.com/4916 കോൺഗ്രസ് ദുർബലമായ ബൂത്തുകളുടെ ചുമതല പാർട്ടിയുടെ പോഷക സംഘടനകൾ ഏറ്റെടുക്കും. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി, മഹിളാ കോൺഗ്രസ്, കെഎസ്‌ എന്നീ സംഘടനകൾക്ക് പാർട്ടി നിർദേശം നൽകി. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 15 വീതം ബൂത്തുകൾ ഏറ്റെടുത്തു പ്രവർത്തിക്കാനാണ് നിർദേശം.

ബൂത്തുകളെ കോൺഗ്രസിൻ്റെ ശക്‌തിയും സ്വാധീനവും അനുസരിച്ച് എ, ബി, സി എന്നിങ്ങനെ തിരിക്കും. സി വിഭാഗം ബൂത്തുകൾ പോഷക സംഘടനകൾ ഏറ്റെടുക്കും. ഇവിടെ സ്ക്വാഡ് പ്രവർത്തനത്തിനുള്ള പ്രത്യേക ടീമും രൂപീകരിക്കും. പ്രചാരണവിഭാഗം അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും നേതൃത്വത്തിൽ വിളിച്ചുചേർത്ത പോഷക സംഘടനകളുടെ യോഗത്തിലാണു ചുമതലകൾ വിഭജിച്ചത്.

ബസ് സ്‌റ്റാൻഡുകൾ കേന്ദ്രീകരിച്ചുള്ള ബസ് ക്യാംപെയ്ൻ, സൈക്കിൾ റാലി, സ്‌ഥാനാർഥി-വിദ്യാർഥി സംവാദം, സർവകലാശാലകളിൽ ഉപവാസ സമരം എന്നിവ കെഎസ്‌യുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.

പട്ടികജാതി വിദ്യാർഥികൾക്കുള്ള ഗ്രാൻ്റ് മുടങ്ങിയതിനെതിരെ, പട്ടികജാതി വകുപ്പു മന്ത്രി മത്സരിക്കുന്ന ആലത്തൂരിൽ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യും. യുവാക്കളെ കോൺഗ്രസ് പ്രചാരണവുമായി അടുപ്പിക്കാൻ ജില്ലകളിൽ യൂത്ത് ഫെസ്‌റ്റിവലുകൾ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കും. ലോക്സഭാ മണ്ഡലം തലത്തിൽ, ഓരോ ബൂത്തിലെയും ഒരു കന്നി വോട്ടറെ വീതം പങ്കെടുപ്പിച്ച് യൂത്ത് കോൺക്ലേവും ഒരുക്കും.

ജീവനക്കാരുടെ വിഷയങ്ങൾ ഉന്നയിച്ച് സർവീസ് സംഘടനകൾ സമരപരിപാടികൾ നടത്തും. ഏപ്രിൽ ഒന്നിനു ഡിഎ സംരക്ഷണ ശൃംഖലയും എട്ടിനു സെക്രട്ടേറിയറ്റ് ഉപവാസവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ തലം മുതൽ പഞ്ചായത്ത് തലം വരെ ഐഎൻടിയുസി ‘വർക്കേഴ്‌സ് മീറ്റ്’ സംഘടിപ്പിക്കും. അതേസമയം മഹിളാ കോൺഗ്രസ് വനിതാ സ്‌ക്വഡുകളെ രംഗത്തിറക്കി വനിതാ സംഘടനകളുമായി ചേർന്നുള്ള പരിപാടികൾ സംഘടിപ്പിക്കും.

]]>
Wed, 27 Mar 2024 16:06:47 +0530 Editor
മാസപ്പടിയിലെ അന്വേഷണം തിരഞ്ഞൈടുപ്പ് സ്റ്റണ്ടെന്ന് വിഡി സതീശൻ http://newsmalayali.com/4915 http://newsmalayali.com/4915 മാസപ്പടി വിവാദത്തിലെ ഇഡി അന്വേഷണം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഉള്ള സ്റ്റണ്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐഎമ്മും ബിജെപിയും ഒന്നിച്ചല്ല എന്ന് ബോധിപ്പിക്കാനുള്ള തന്ത്രം മാത്രമാണിതെന്നും മാസപ്പടി അന്വേഷണത്തില്‍ അച്ഛനും മകള്‍ക്കും ഒരു നോട്ടീസ് പോലും ഏജന്‍സികള്‍ നല്‍കിയിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.

കരുവന്നൂര്‍ അന്വേഷണം എവിടെ എത്തിനില്‍ക്കുന്നു. ഒരു അന്വേഷണവും മുഖ്യമന്ത്രിയിലേക്കും മകളിലേക്കും എത്തില്ല. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളോട് ഇവിടത്തെ പോലെ ഔദാര്യം അന്വേഷണ ഏജന്‍സികള്‍ കാണിച്ചിട്ടില്ല. പ്രേമലേഖനം അയക്കുന്നത് പോലെയാണ് ഇവിടെ ഇഡി നോട്ടീസ് അയക്കുന്നത്. കേരളത്തിലെ സിപിഐഎമ്മും സംഘപരിവാറും തമ്മില്‍ അവിഹിത ബന്ധം. തെളിവുകള്‍ യുഡിഎഫ് പലവട്ടം വെളിയില്‍ കൊണ്ടുവന്നതാണെന്നും വിഡി സതീശന്‍ പറഞ്ഞു.

സിദ്ധാര്‍ത്ഥന്റെ കേസിലെ സിബിഐ അന്വേഷണം മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘവുമാണ് മനപ്പൂര്‍വം വൈകിപ്പിക്കുന്നത്. തിരഞ്ഞെടുപ്പും പ്രതിപക്ഷ സമരവും ഭയന്നിട്ടാണ് മുമ്പ് സിബിഐ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെടുമ്പോള്‍ അവഗണന നേരിടുന്നതായി സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ അറിയിച്ചു.

]]>
Wed, 27 Mar 2024 16:04:08 +0530 Editor
മോദിക്ക് ഉദയനിധിയുടെ മറുപടി; 'ശരിയാണ് ഞങ്ങൾക്ക് ഉറക്കമില്ല, താങ്കളെ വീട്ടിലേക്ക് അയക്കുന്നത് വരെ മാത്രം' http://newsmalayali.com/4914 http://newsmalayali.com/4914 ഇന്ത്യാ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശത്തിൽ മറുപടിയുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും വീട്ടിലേക്ക് തിരിച്ചയക്കുന്നത് വരെ തനിക്കും പാർട്ടിക്കും ഉറക്കമില്ലെന്നായിരുന്നു ഉദയനിധി പറഞ്ഞത്. ഡിഎംകെയ്ക്ക് ഉറക്കം നഷ്ടമായി എന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്.  താങ്കളെ വീട്ടിലേക്ക് അയക്കുന്നത് വരെ ഞങ്ങൾക്ക് ഉറക്കമുണ്ടാകില്ല. 

ബിജെപിയെ വീട്ടിലെത്തിക്കുന്നത് വരെ ഞങ്ങൾ ഉറങ്ങില്ല. 2014 -ൽ 450 രൂപയായിരുന്ന ഗ്യാസ് സിലിണ്ടറിന് ഇപ്പോൾ 1200 രൂപയായി. തെരഞ്ഞെടുപ്പ് വന്നതിന് ശേഷം നാടകം കളിച്ച് 100 രൂപ കുറച്ചു. തെരഞ്ഞെടുപ്പിന് ശേഷം സിലിണ്ടറിന് വീണ്ടും 500 രൂപ കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.  തിരുവണ്ണാമലൈ ജില്ലയിൽ നടന്ന പ്രചാരണത്തിനിടെ ആയിരുന്നു ഉദയനിധിയുടെ പരാമർശമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഈ മാസം ആദ്യം ഇന്ത്യാ സഖ്യത്തിനെതിരെ പ്രധാനമന്ത്രി മോദി നടത്തിയ പരാമർശങ്ങളായിരുന്നു ഉദയനിധിയെ ചൊടിപ്പിച്ചത്. വികസന പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും അതിന്റെ 'ഘമാണ്ഡിയ' (അഹങ്കാരം) സഖ്യത്തിനും സഹിക്കുന്നില്ല.  വികസന പദ്ധതികൾ കാരണം അവർക്ക് ഉറക്കം നഷ്ടമായിരിക്കുന്നു. വികസനത്തെക്കുറിച്ച് സംസാരിക്കാൻ കോൺഗ്രസിന് ശക്തിയില്ല. വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുമ്പോൾ അതിനെ തെരഞ്ഞെടുപ്പ് തന്ത്രം എന്നാണ് വിളിക്കുന്നത്.  നിഷേധാത്മക നിലപാട് മാത്രമാണ് കോൺഗ്രസിന്റെ യഥാർത്ഥ സ്വഭാവം എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ മൈചോങ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ മോദി തമിഴ്‌നാട് സന്ദർശിച്ചിട്ടില്ലെന്ന ആരോപണവും ഉദയനിധിആവർത്തിച്ചു ചുഴലിക്കാറ്റിനെത്തുടർന്ന് തമിഴ്‌നാട്ടിൽ നിന്ന് നമ്മുടെ മുഖ്യമന്ത്രി ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്, പക്ഷേ ഇതുവരെ ഒരു രൂപ പോലും ഞങ്ങൾക്ക് നൽകിയിട്ടില്ലെന്നും ഉദയനിധി ആരോപിച്ചു.

]]>
Tue, 26 Mar 2024 19:26:39 +0530 Editor
'വരുണിനായി കോൺ​ഗ്രസിന്റെ വാതിലുകൾ തുറന്നു കിടക്കുന്നു': അധിർ രഞ്ജൻ ചൗധരി http://newsmalayali.com/4913 http://newsmalayali.com/4913 വരുണ്‍ ഗാന്ധിക്ക് കോണ്‍ഗ്രസിന്‍റെ ക്ഷണം. വരുണിനായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് മുതിര്‍ന്ന നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞ‌ു. വരുണിന് ബിജെപി ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ക്ഷണം. മത്സരിക്കാന്‍ സീറ്റ് കിട്ടാത്ത വരുണ്‍ ഗാന്ധിയുടെ തുടര്‍നീക്കങ്ങള്‍ നിര്‍ണ്ണായകമായേക്കാവുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് ചൂണ്ടയിട്ടു നോക്കുന്നത്. വരുണ്‍ ഗാന്ധി മികച്ച പ്രതിച്ഛായയുള്ളയാളാണ്, അഴിമതി തൊട്ടുതീണ്ടിയിട്ടില്ല, ഗാന്ധിയന്‍ ആദര്‍ശങ്ങളോട് താല്‍പര്യമുണ്ട്. ഗാന്ധി കുടുംബവുമായുള്ള ബന്ധം കാരണമാണ് വരുണിന് സീറ്റ് നിഷേധിച്ചതെന്നും വരുണ്‍ കോണ്‍ഗ്രസില്‍ തന്നെ എത്തുമെന്നും അധിര്‍ ര‍‍ഞ്ജന്‍ ചൗധരി പറഞ്ഞു.

പിലിഭിത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട വരുണ്‍ നിശബ്ഗനാണ്. മോദിയുടെയും യോഗിയുടെയും നയങ്ങള്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത വിമര്‍ശനം ഉന്നയിച്ചതാണ് സീറ്റ് നിഷേധിക്കപ്പെടാന്‍ കാരണം. നാമനിര്‍ദ്ദേശ പത്രിക വാങ്ങിവച്ചിട്ടുണ്ടെന്നാണ് വിവരം. സ്വതന്ത്രനായി മത്സരിക്കാന്‍ നീക്കമുണ്ടെന്ന് പറയപ്പെടുന്നു. സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നും അഭ്യൂഹമുണ്ട്. അങ്ങനെയങ്കില്‍ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥിയായി അമേഠിയില്‍ മത്സരിപ്പിക്കാന്‍ നീക്കമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരുണിന്‍റെ തുടര്‍നീക്കങ്ങള്‍ കാത്താണ് കോണ്‍ഗ്രസ് അമേഠിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതെന്നും പ്രചരണമുണ്ട്. രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കിലും  ഗാന്ധി കുടുംബ പാരമ്പര്യം അങ്ങനെ അമേഠിയില്‍ നിലനിര്‍ത്താനുമാകും. 

അതേ സമയം,  ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. നാലാം ഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 46 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ യുപി പി സി സി അധ്യക്ഷൻ അജയ് റായ് മത്സരിക്കും. പ്രാദേശിക എതിര്‍പ്പ് മറികടന്ന് ഡാനിഷ് അലിക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കി. യുപിയിലെ അംറോഹയിലായിരിക്കും ഡാനിഷ് അലി മത്സരിക്കുക. നിലവിലെ രാജ്യസഭാ എംപിയായ ദിഗ് വിജയ് സിംഗ് മധ്യപ്രദേശിലെ രാജ്‍ഗഡിൽ മത്സരിക്കും. അമേഠിയും റായ്ബറേലിയും ഒഴിച്ചിട്ടാണ് യുപിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

തമിഴ്നാട്ടിലെ ഏഴു സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.  തമിഴ്നാട്ടിലെ ശിവഗംഗയില്‍ കാര്‍ത്തി ചിദംബരം തന്നെയായിരിക്കും മത്സരിക്കുക. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥാൻ ശശി കാന്ത് സെന്തില്‍ തിരുവള്ളൂരിലും കന്യാകുമാരിയില്‍ വിജയ് വസന്തും മത്സരിക്കും. മാണിക്കം ടാഗോര്‍ (വിരുദുനഗര്‍), ജ്യോതി മണി (കാരൂര്‍) എന്നിവര്‍ സിറ്റിങ് സീറ്റുകളില്‍ തന്നെയായിരിക്കും മത്സരിക്കുക. കൂടല്ലൂരില്‍ ഡോ.എംകെ വിഷ്ണുപ്രസാദും മത്സരിക്കും. 4 ഘട്ടങ്ങളിലായി ഇതുവരെ വിവിധ  സംസ്ഥാനങ്ങളിലായി ആകെ 185 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. സിക്കിം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 18 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

]]>
Tue, 26 Mar 2024 19:09:19 +0530 Editor
ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പി.എം. മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു; ഡോ.വി.പി. ജഗദിരാജ് പുതിയ വിസി http://newsmalayali.com/4912 http://newsmalayali.com/4912 ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ പി എം മുബാറക് പാഷയുടെ രാജി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചു. കുസാറ്റ് അധ്യാപകൻ ഡോ. വി പി ജഗദിരാജാണ് പുതിയ വിസി. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ അന്തിമ തീരുമാനം കോടതി വിധി അനുസരിച്ചായിരിക്കുമെന്ന് രാജ്ഭവൻ അറിയിച്ചു. മുബാറക് പാഷ രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിരുന്നില്ല. യുജിസിയുടെ അഭിപ്രായം തേടിയശേഷമാണ് രാജി സ്വീകരിച്ചത്.

നേരത്തെ ഗവർണർ നടത്തിയ ഹിയറിങ്ങിൽ ഓപ്പൺ സർവകലാശാല വി സി പങ്കെടുത്തിരുന്നില്ല. കോടതി നിർദേശപ്രകാരമാണ് ഓപ്പൺ, ഡിജിറ്റൽ, കാലിക്കറ്റ്, സംസ്കൃത സർവകശാല വിസിമാരുമായി ഗവർണർ ഹിയറിങ് നടത്തിയത്. വി സി നിയമനത്തിന്റെ സേർച്ച്‌ കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും വി സിയെ നിയമിക്കാൻ പാനലിനു പകരം ഒരു പേര് മാത്രം സമർപ്പിച്ചതും വിസിമാരെ യുജിസി പ്രതിനിധി കൂടാതെ ആദ്യ വിസിമാർ എന്ന നിലയിൽ സർക്കാർ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാകാൻ കാരണമായി ഗവര്‍ണർ നൽകിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയത്.

നാലു വി സിമാരും അയോഗ്യരാണെന്നായിരുന്ന് ഹിയറിങ്ങിനു ശേഷമുള്ള ഗവർണറുടെ നിലപാട്. ചട്ടങ്ങൾ പാലിക്കാതെ നിയമിച്ച വി സിമാർ അയോഗ്യരാണെന്ന് യുജിസിയും നിലപാടെടുത്തു. ഡിജിറ്റൽ സർവകലാശാലയുടെ വി സി നേരിട്ട് ഹിയറിങ്ങിനു ഹാജരായിരുന്നു. കാലിക്കറ്റ് വി സിയുടെ അഭിഭാഷകനും നേരിട്ട് ഹാജരായി. സംസ്കൃത സർവകലാശാല വിസിയുടെ അഭിഭാഷകൻ ഓൺലൈനിലൂടെ ഹാജരായി. ഓപ്പൺ സർവകലാശാല വിസി ഹാജരായില്ല.

കേരള, കെടിയു, കുസാറ്റ്, എംജി, കണ്ണൂർ, മലയാളം, കാർഷിക, ഫിഷറീസ്, നിയമ സര്‍വകലാശാലകളിൽ നിലവിൽ വിസിമാരില്ല. നിയമ സർവകലാശാലയുടെ ചാൻസലർ ചീഫ് ജസ്റ്റിസാണ്. ആരോഗ്യസർവകലാശാലയിലും വെറ്ററിനറി സർവകലാശാലയിലും വിസിമാരുണ്ട്.

]]>
Tue, 26 Mar 2024 18:57:20 +0530 Editor
ചെവികള്‍ അറുത്തെടുത്ത് ജനനേന്ദ്രിയത്തില്‍ ഷോക്ക് അടിപ്പിച്ചു; മോസ്‌കോയില്‍ ഭീകരാക്രമണം നടത്തിയവരെ 'പച്ചയ്ക്ക് കൊന്ന്' പുടിന്‍ http://newsmalayali.com/4911 http://newsmalayali.com/4911 റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലെ സംഗീതപരിപാടിക്കിടെ ഭീകരാക്രമണം നടത്തിയവരെ കൈകാര്യം ചെയ്ത് റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ കീഴിലുള്ള പ്രത്യേക സൈന്യമാണ് പിടിയിലായ തീവ്രവാദികളെ ചോദ്യം ചെയ്യുന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൂരമായ മര്‍ദന മുറകളാണ് ഇവര്‍ക്കെതിരെ അന്വേഷണ സംഘം നടത്തുന്നത്.

പിടിയിലായ സയ്ദാക്രമി മുരോഡളി റചാബലിസോഡയുടെ വീഡിയോ ഒരു ടെലഗ്രാം ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. അയാളുടെ ചെവിയുടെ ഒരു ഭാഗം മുറിച്ചെടുത്ത് അദേഹത്തെകൊണ്ട് തന്നെ് തിന്നാന്‍ നിര്‍ബന്ധിക്കുന്നതുതാണ് വീഡിയോയില്‍ ഉള്ളത്. ചെവിയുടെ ഒരു ഭാഗം അദേഹത്തിന്റെ വായിലേക്ക് തള്ളിയിടുന്നതും വീഡിയോയില്‍ ഉണ്ട്. പിടിയിലായ മറ്റൊരാളായ ംസിദ്ദീന്‍ ഫൈദുനി എന്നയാളുടെ ജനനേന്ദ്രിയത്തില്‍ വൈദ്യുതി ഘടിപ്പിച്ച് ഷോക്കടിപ്പിക്കുന്നതും വീഡിയോയില്‍ ഉണ്ട്. റഷ്യന്‍ സൈന്യം തീവ്രവാദികള്‍ക്ക് നല്‍കുന്ന ക്രൂരമായ ശിക്ഷകളാണ് ഇവ രണ്ടും.

പിടിയിലായനാല് പേര്‍ക്കെതിരെ തീവ്രവാദക്കുറ്റം കോടതി ചുമത്തിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കാളികളായ ദലേര്‍ജോണ്‍ മിര്‍സോയേവ്, സയ്ദാക്രമി മുരോഡളി റചാബലിസോഡ, ഷംസിദ്ദീന്‍ ഫരിദുനി, മുഹമ്മദ്സൊബിര്‍ ഫയ്സോവ് എന്നിവര്‍ക്കെതിരെയാണ് മോസ്‌കോയിലെ ബസ്മന്നി ജില്ലാ കോടതി തീവ്രവാദക്കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികളെ മെയ് 22 വരെ മുന്‍കൂര്‍ വിചാരണ തടങ്കലില്‍ പാര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

മിര്‍സോയേവ്, റചാബലിസോഡ, ഷംസിദ്ദീന്‍ ഫരിദുനി എന്നിവര്‍ കുറ്റസമ്മതം നടത്തി. ഫൈസോവിനെ ആശുപത്രിയില്‍ നിന്നും വീല്‍ചെയറിലാണ് കോടതിയില്‍ കൊണ്ടുവന്നത്. വിചാരണ വേളയില്‍ അയാള്‍ കണ്ണുകള്‍ അടച്ചിരിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് മൂന്നുപേരുടേയും മുഖത്ത് മര്‍ദനമേറ്റ പാടുകളുമുണ്ട്. കൂടാതെ ഒരാള്‍ക്ക് ഇലക്ട്രിക് ഷോക്ക് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നാല് പ്രതികളും തജികിസ്താന്‍ സ്വദേശികളാണെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ആക്രമണം നടന്ന് 14 മണിക്കൂറിനുള്ളില്‍ തന്നെ ബ്രയാന്‍സ്‌ക് മേഖലയില്‍ നിന്നും പ്രതികളെ പിടിച്ചതായി റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) അറിയിച്ചു.

അക്രമണത്തിന് പിന്നില്‍ യുക്രെയ്ന്‍ ആണെന്ന് റഷ്യ ആരോപിച്ചിരുന്നെങ്കിലും തങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.

അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 143 ആയി. 140 പേര്‍ക്കു പരുക്കേറ്റു. മോസ്‌കോയുടെ പടിഞ്ഞാറെ അതിര്‍ത്തിയോടു ചേര്‍ന്ന ക്രസ്നയാര്‍സ്‌ക് നഗരത്തിലെ ക്രോകസ് സിറ്റി ഹാളില്‍ കടന്ന ഭീകരര്‍ ബോംബെറിഞ്ഞശേഷം ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

6,000 പേര്‍ക്ക് ഇരിക്കാവുന്ന ഹാളില്‍ റഷ്യന്‍ റോക്ക് ബാന്‍ഡ് ‘പിക്‌നിക്കി’ന്റെ പരിപാടിക്കെത്തിയവരാണ് ഇരകളായത്. ഹാളിന്റെ പുറത്തേക്കുള്ള വാതിലുകള്‍ അടച്ചശേഷമായിരുന്നു ആക്രമണം. ഐഎസ് മോസ്‌കോയില്‍ ആക്രമണത്തിനു പദ്ധതിയിടുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ആഴ്ചകള്‍ക്കു മുന്‍പേ റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. സിറിയയില്‍ ഐഎസിനെ ഇല്ലായ്മ ചെയ്യാന്‍ യുഎസിനൊപ്പം റഷ്യയുമുണ്ടായിരുന്നു. ഇതാണു പുട്ടിനെ അവര്‍ ശത്രുവായി പ്രഖ്യാപിക്കാന്‍ കാരണം.

]]>
Tue, 26 Mar 2024 18:47:38 +0530 Editor
മദ്യനയ അഴിമതിക്കേസ്: കെ കവിതയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു http://newsmalayali.com/4910 http://newsmalayali.com/4910 ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആര്‍എസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഏപ്രിൽ ഒമ്പത് വരെയാണ് ജുഡീഷ്യൽ കസ്റ്റഡി.

ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. മാർച്ച് 15നാണ് കവിതയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച അഞ്ചു ദിവസത്തേക്കു കൂടി കവിതയെ ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു.

ഇടക്കാല ജാമ്യത്തിനായി കവിതയുടെ അഭിഭാഷകൻ ഹർജി നൽകിയിരുന്നു. കവിതക്ക് അമ്മയെന്ന നിലയിൽ കടമകൾ നിറവേറ്റേണ്ടതുണ്ടെന്നും പ്രായപൂർത്തിയാകാത്ത കുട്ടിക്ക് പരീക്ഷയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇടക്കാല ജാമ്യാപേക്ഷ. എന്നാൽ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സമയം തേടി. കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി വിചാരണക്കോടതി ഏപ്രിൽ ഒന്നിന് പരിഗണിക്കും.

]]>
Tue, 26 Mar 2024 18:41:59 +0530 Editor
ബിജെപി ദേശീയ അധ്യക്ഷന്റെ ഭാര്യയുടെ കാര്‍ മോഷണം പോയി; ഇരുട്ടില്‍ തപ്പി പൊലീസ് http://newsmalayali.com/4909 http://newsmalayali.com/4909 ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ ആഢംബര കാര്‍ മോഷണം പോയി. ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ നിന്ന് മാര്‍ച്ച് 19ന് മൂന്ന് മണിക്കാണ് കാര്‍ മോഷ്ടിക്കപ്പെട്ടത്. സര്‍വീസ് സെന്ററില്‍ നിന്നാണ് കാര്‍ മോഷണം പോയത്. ടൊയോട്ട ഫോര്‍ച്യൂണര്‍ കാറാണ് സര്‍വീസ് സെന്ററില്‍ നിന്ന് നഷ്ടമായത്.

കാര്‍ സര്‍വീസ് സെന്ററില്‍ പാര്‍ക്ക് ചെയ്ത ശേഷം ഡ്രൈവര്‍ ജോഗീന്ദര്‍ ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോയിരുന്നു. ജോഗീന്ദര്‍ മടങ്ങിയെത്തിയപ്പോഴാണ് കാര്‍ നഷ്ടപ്പെട്ടതായി മനസിലാക്കിയത്. ഇതേ തുടര്‍ന്ന് ജോഗീന്ദര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കാര്‍ മോഷണം പോയ വിവരം പുറത്തറിയുന്നത്.

പരാതി നല്‍കിയതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഗുരുഗ്രാമിലേക്ക് പോകുന്നതായി പൊലീസ് കണ്ടെത്തി. എന്നാല്‍ പൊലീസിന് ഇതുവരെ കാര്‍ കണ്ടെത്താനായിട്ടില്ല.

]]>
Mon, 25 Mar 2024 12:27:03 +0530 Editor
ജെഎന്‍യു ചുവപ്പിച്ച് ഇടത് സഖ്യം; ചരിത്രം രചിച്ച് ധനഞ്ജയ് കുമാര്‍; 27 വര്‍ഷത്തിന് ശേഷം യൂണിയന്‍ പ്രസിഡന്റായി ദളിത് വിദ്യാര്‍ത്ഥി http://newsmalayali.com/4908 http://newsmalayali.com/4908 ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് ഇടത് സഖ്യം. എസ്എഫ്‌ഐ, എഐഎസ്എഫ്, ഐസ സഖ്യമാണ് ജെഎന്‍യുവിനെ ചുവപ്പിച്ചിരിക്കുന്നത്. ഐസ സ്ഥാനാര്‍ത്ഥിയും ദളിത് നേതാവുമായ ധനഞ്ജയ് കുമാര്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1996ന് ശേഷം ആദ്യമായാണ് ദളിത് വിഭാഗത്തില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റാകുന്നത്. ഐസ സ്ഥാനാര്‍ത്ഥിയായ ധനഞ്ജയ് ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ്. എബിവിപിയുടെ ഉമേഷ് ചന്ദ്ര അജ്മീറയെ 922 വോട്ടുകള്‍ക്കാണ് ധനഞ്ജയ് പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ യൂണിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെ നാല് സെന്‍ട്രല്‍ സീറ്റുകളും ഇടത് സഖ്യം പിടിച്ചെടുത്തു.

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇടത് സഖ്യത്തിന്റെ പിന്തുണയോടെ ബാപ്‌സ സ്ഥാനാര്‍ത്ഥി വിജയിച്ചു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് കൗണ്‍സിലര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗോപിക ബാബു ഇരിങ്ങാലക്കുട സ്വദേശിനിയാണ്. എസ്എഫ്‌ഐയുടെ സ്ഥാനാര്‍ത്ഥി അവിജിത് ഘോഷ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

]]>
Mon, 25 Mar 2024 12:21:06 +0530 Editor
രാജീവ് ചന്ദ്രശേഖര്‍ നുണ പ്രചാരണം നടത്തുന്നു; ശശി തരൂര്‍ http://newsmalayali.com/4907 http://newsmalayali.com/4907 തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ നുണ പ്രചരണം നടത്തുന്നതയായി യു ഡി എഫ്  സ്ഥാനാര്‍ത്ഥി ശശി തരൂര്‍.

അറിവില്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖര്‍ ഒരുപാട് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്ത് പ്രവര്‍ത്തിക്കാത്ത വ്യക്തി ഒരു അറിവുമില്ലാതെ തീരദേശ സംരക്ഷത്തിനെ കുറിച്ച് പറയുന്നു. താന്‍ തീരദേശത്ത് ഒരുപാട് വികസനം കൊണ്ടുവന്നു. മൂന്ന് കേന്ദ്രമന്ത്രിമാരെ സമീപിച്ചിരുന്നു.

നിര്‍മ്മാണങ്ങള്‍ പലതും നടക്കാത്തത് കേന്ദ്ര സംസ്ഥാന തര്‍ക്കം മൂലമാണ്. പരിഹാരം കൊണ്ടുവരുമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാര്‍ത്ഥി ജനങ്ങളെ പറ്റിക്കുന്നു.തീരദേശ വോട്ട് ചോരുമെന്ന് പേടിയില്ല. ചന്ദ്രയാന്‍ പദ്ധതിയുടെ ക്രഡിറ്റ് കൂടി താന്‍ ഏറ്റെടുക്കണമെന്ന് ബി ജെ പി പറയുന്നു. ഞാന്‍ എന്ത് ചെയ്തെന്ന് ജനത്തിനറിയാമെന്നും അദ്ദേഹം പറഞ്ഞു.

]]>
Mon, 25 Mar 2024 12:17:53 +0530 Editor
മേട്ടുപ്പാളയം&ഊട്ടി പ്രത്യേക തീവണ്ടികളുമായി റെയില്‍വേ http://newsmalayali.com/4906 http://newsmalayali.com/4906 വിനോദ സഞ്ചാരികള്‍ക്കായി മട്ടുപ്പാളയം-ഊട്ടി-കുനൂര്‍ റൂട്ടില്‍ പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ വരുന്ന ഈ സീസണില്‍ ഈ റൂട്ടില്‍ പ്രത്യേക തീവണ്ടികള്‍ ഓടിക്കുമെന്ന് സേലം ഡിവിഷനാണ് വ്യക്തമാക്കിയിരിക്കുന്നത്.

29 മുതല്‍ ജൂലായ് ഒന്നു വരെ വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് തീവണ്ടികള്‍ സര്‍വീസ് നടത്തുക.

വേനല്‍ അവധിക്കാലത്ത് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഊട്ടിയിലെ തണുപ്പിലേക്ക് എത്താറുള്ളത്. പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിച്ച് 206 പാലങ്ങളിലൂടെയും 16 തുരങ്കങ്ങളിലൂടെയുമാണ് ഊട്ടിയിലേക്കുള്ള തീവണ്ടികളുടെ യാത്ര. പലര്‍ക്കും ഈ സര്‍വീസില്‍ ടിക്കറ്റ് കിട്ടാറില്ല. ഇതു പരിഹരിക്കാനാണ് പുതു സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

]]>
Mon, 25 Mar 2024 12:15:11 +0530 Editor
റഷ്യയില്‍ ഭീകരാക്രമണം; 60 പേര്‍ കൊല്ലപ്പെട്ടു; നൂറിലേറെ പേര്‍ക്ക് പരിക്ക്; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക്ക് സ്‌റ്റേറ്റ്; ഭയാനകമെന്ന് യുഎസ് http://newsmalayali.com/4905 http://newsmalayali.com/4905 റഷ്യയിലെ മോസ്‌കോ നഗരത്തില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പിലും ബോംബാക്രമണത്തിലും 60ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 100ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ക്രോക്കസ് സിറ്റി ഹാളിലാണ് അക്രമണമുണ്ടായത്.

ഇസ്ലാമിക്ക് സ്റ്റേറ്റ് അക്രമണത്തിന്റെ ഉത്തരവാദത്വം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. അക്രമികളില്‍ ഒരാള്‍ പിടിയിലായതായാണ് വിവരം. സംഗീത പരിപാടിക്കിടെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവത്തെ ‘ഭീകരാക്രമണം’ എന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. പരിക്കേറ്റവരെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല. റഷ്യന്‍ റോക്ക് ബാന്‍ഡ് പിക്‌നിക്കിന്റെ സംഗീത പരിപാടിക്കിടെ ഉണ്ടായത് അതിദാരുണമായി ദുരന്തമെന്ന് മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു. മരണങ്ങളുണ്ടെന്നും സോബിയാനിന്‍ സ്ഥിരീകരിച്ചു.

അഞ്ചംഗ സംഘമാണ് വെടിയുതിര്‍ത്തതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അക്രമികളെ പിടികൂടാനായിട്ടില്ല. ആക്രമണത്തെ ഭയാനകമെന്നാണ് യുഎസ് വിശേഷിപ്പിച്ചിരിക്കുന്നത്.

]]>
Sat, 23 Mar 2024 10:54:38 +0530 Editor
അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി കൺവീനര്‍ സ്ഥാനവും രാജിവെക്കില്ല http://newsmalayali.com/4904 http://newsmalayali.com/4904 ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. എഎപി ദേശീയ കൺവീനര്‍ സ്ഥാനവും കെജ്‌രിവാൾ ഒഴിയില്ല. ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കും ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകുമെന്നാണ് ഇപ്പോഴത്തെ വിവരം. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്തെങ്കിലും അരവിന്ദ് കെജ്‌രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

‘ഞാൻ ജയിലിലായാലും പുറത്തായാലും സർക്കാർ അവിടെ പ്രവർത്തിക്കും,’ എന്ന് കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ കെജ്‌രിവാൾ പ്രതികരിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമം ചൂണ്ടിക്കാട്ടി അറസ്റ്റിലാകുന്ന ഒരാൾക്ക് ആ പദവി വഹിക്കുന്നതിന് നിയമ തടസമില്ല, ഈ നിയമം അനുസരിച്ച്, ശിക്ഷിക്കപ്പെട്ടതിന് ശേഷം മാത്രമേ അയോഗ്യത ഉണ്ടാവുകയുള്ളു. എന്നാൽ നിയമപരമായി ഒരു തടസമില്ലെങ്കിലും ഭരണപരമായി ഇത് അസാധ്യമാണെന്ന് മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം ഇഡി കേസും നടപടിയും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപി ശ്രമം. ഇതിനായി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാൻ എഎപി ആലോചിക്കുന്നുണ്ട്. കേസിൽ കെ കവിത- അരവിന്ദ് കെജ്‌രിവാൾ ഡീലിന് ഇഡി തെളിവ് നിരത്തുന്നു. കെ കവിതയും മഗുണ്ട റെഡ്ഡിയും പണം നല്‍കി. കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കെജ്രിവാള്‍ പറഞ്ഞതായി മഗുണ്ട റെഡ്ഡിയുടെ മൊഴി ഇഡി കോടതിയിൽ ഹാജരാക്കി. കെജ്രിവാളിന് നല്‍കാന്‍ കവിത 50 കോടി ആവശ്യപ്പെട്ടുവെന്നും റിമാൻഡ് അപേക്ഷയിൽ പരാമർശമുണ്ട്.

രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് കെജരിവാളിന്റെ അറസ്റ്റിനെതിരെ ആം ആദ്മി പ്രവർത്തകർ ഉയർത്തിയത്. നടപടിയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ നടക്കും. ഈ മാസം 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ പ്രതിഷേധം നടത്തുമെന്ന് ആം ആദ്മി അറിയിച്ചു. അതേസമയം, സംഘർഷസാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എഎപി ആസ്ഥാനം കേന്ദ്രസേന വളഞ്ഞിട്ടുണ്ട്.

]]>
Sat, 23 Mar 2024 10:52:28 +0530 Editor
ഇലക്ട്രല്‍ ബോണ്ടിൽ പുതിയ വിവരങ്ങൾ; കൂടുതൽ സംഭാവന നൽകിയ 10 കമ്പനികളിൽ നിന്ന് ബിജെപിക്ക് ലഭിച്ചത് 2123 കോടി http://newsmalayali.com/4903 http://newsmalayali.com/4903 ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ആദ്യ പത്ത് കമ്പനികളില്‍ നിന്ന് ബിജെപിക്ക് 2123 കോടി രൂപയും ടിഎംസിക്ക് 1,198 കോടി രൂപയും കിട്ടിയതായാണ് കണക്കുകള്‍ പുറത്ത് വരുന്നത്. കോണ്‍ഗ്രസിന് 615 കോടി രൂപയും കിട്ടിയെന്നും കണക്കുകള്‍ വ്യക്തമാകുന്നു.

മേഘ എഞ്ചിനിയറിങ് 584 കോടിയും റിലൈയന്‍സുമായി ബന്ധുമുണ്ടെന്ന് ആരോപണം ഉയർന്ന ക്വിക്ക് സപ്ലൈ 584 കോടിയും ബിജെപിക്ക് നല്‍കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സാന്‍റിയാഗോ മാര്‍ട്ടിന്‍റെ കമ്പനിയില്‍ നിന്ന് പ്രമുഖ പാര്‍ട്ടികള്‍ക്ക് കോടികള്‍ കിട്ടിയെന്നും രേഖകളിലുണ്ട്. തൃണമൂലിനും ഡിഎംകെയ്ക്കും അഞ്ഞൂറ് കോടിയും വൈഎസ്ഐ‍ർ കോണ്‍ഗ്രസിന് 154 കോടി രൂപയും കിട്ടി. ബിജെപിക്ക് കിട്ടിയത് നൂറ് കോടി രൂപയാണ്. കോണ്‍ഗ്രസിന് 50 കോടിയും കിട്ടി. അടുത്തടുത്ത ദിവസങ്ങളില്‍ കോടികളുടെ ബോണ്ടുകള്‍ വാങ്ങിയ ഫാര്‍മ കമ്പനികള്‍ ബിജെപിക്ക് സംഭാവന നല്‍കിയതായും എസ്ബിഐ കൈമാറിയ രേഖകളിലുണ്ട്.

]]>
Fri, 22 Mar 2024 14:26:00 +0530 Editor
സുപ്രീംകോടതിയ്ക്ക് മുന്നില്‍ മുട്ടുമടക്കി തമിഴ്‌നാട് ഗവര്‍ണര്‍; കെ പൊന്മുടി ഇന്ന് സ്ത്യപ്രതിജ്ഞ ചെയ്യും http://newsmalayali.com/4902 http://newsmalayali.com/4902 സുപ്രീംകോടതി ഉത്തരവിന് മുന്നില്‍ മുട്ടുമടക്കി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. ഡിഎംകെ നേതാവ് കെ പൊന്മുടി ഇന്ന് തമിഴ്‌നാട്ടില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പൊന്മുടിയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി അര്‍എന്‍ രവിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഗവര്‍ണര്‍ അവിടെ എന്ത് ചെയ്യുകയാണെന്ന് ചോദിച്ച കോടതി സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ പൊന്മുടിയെ മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചത് സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെയാണ് വീണ്ടും മന്ത്രിയാക്കാന്‍ ഡിഎംകെ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഡിഎംകെയുടെ കരുണാനിധി മന്ത്രിസഭയില്‍ കെ പൊന്മുടി ഖനി വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് 2006 ഏപ്രില്‍ 13നും മാര്‍ച്ച് 31നും ഇടയില്‍ 1.79 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. ഇതേ തുടര്‍ന്നാണ് സ്റ്റാലിന്‍ മന്ത്രിസഭയില്‍ നിന്ന് പൊന്മുടിയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നത്.

]]>
Fri, 22 Mar 2024 14:21:56 +0530 Editor
സത്യഭാമയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍; 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം http://newsmalayali.com/4901 http://newsmalayali.com/4901 സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ആർഎൽവി രാമകൃഷ്ണനെ ഉദ്ദേശിച്ച് ഒരു യൂട്യൂബ് ചാനലിൽ കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്നു പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസ്.

തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവണ്‍മെന്റ് സെക്രട്ടറിയും പരാമര്‍ശം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു.

പ്രസ്താവന വിവാദമായപ്പോഴും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചു നില്‍ക്കുകയാണ് സത്യഭാമ. കൂടുതല്‍ കടുത്ത ഭാഷയില്‍ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ‘മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കില്‍ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തില്‍ പ്രാധാന്യമുണ്ട്. ഇല്ലെങ്കില്‍ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും’ എന്നാണ് സത്യഭാമ പറഞ്ഞത്.

സത്യഭാമക്കെതിരെ സ്ത്രീധന പീഡനക്കേസില്‍ ഗുരുതര ആരോപണവും ഉയര്‍ന്നു. മരുമകളില്‍ നിന്നും കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ട സത്യഭാമ അവരെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും വീട്ടില്‍ നിന്നും പുറത്താക്കിയെന്നും എഫ്ഐആറില്‍ പറയുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.

]]>
Fri, 22 Mar 2024 14:20:52 +0530 Editor
അറസ്റ്റിന് എതിരായി നൽകിയ ഹര്‍ജി പിന്‍വലിച്ച് അരവിന്ദ് കെജ്‌രിവാൾ http://newsmalayali.com/4900 http://newsmalayali.com/4900 മദ്യ നയക്കേസില്‍ ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വിചാരണ കോടതിയില്‍ അരവിന്ദ് കെജ്‌രിവാളിനെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി കോടതിയിയെ അറിയിച്ചു.

വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ ഹര്‍ജി തുടര്‍ന്നിട്ട് കാര്യമില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. ജസ്റ്റിസ് സഞ‍്ജീവ് ഖന്നയുടെ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ഹര്‍ജി പിന്‍വലിക്കുന്നതായി കേജ്​രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി അറിയിച്ചത്. കേജ്​രിവാളിന്‍റെ ഹര്‍ജിക്കെതിരെ ഇഡി തടസ ഹര്‍ജി നല്‍കിയിരുന്നു.

രണ്ടുമണിയോടെ കേജ്​രിവാളിനെ കോടതിയില്‍ ഹാജരാക്കും. കേജ്​രിവാളിനെ ഇഡി അഡീഷനല്‍ ഡയറക്ടര്‍ കപില്‍ രാജ് ചോദ്യം ചെയ്യുകയാണ്. കസ്റ്റഡിയിലുളള ബിആര്‍എസ് നേതാവ് കെ കവിതയ്ക്കൊപ്പവും കേജ്‌രിവാളിനെ ചോദ്യംചെയ്യും.

]]>
Fri, 22 Mar 2024 14:19:30 +0530 Editor
സ്ഥാനാര്‍ത്ഥിയുടെ ക്രിമിനല്‍ പശ്ചാത്തലം അടക്കം അറിഞ്ഞ് വോട്ട് ചെയ്യാം; കെ.വൈ.സി ആപ് പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍ http://newsmalayali.com/4899 http://newsmalayali.com/4899 തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ള പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ‘നോ യുവര്‍ കാൻഡിഡേറ്റ്’ എന്ന പേരില്‍ കെ.വൈ.സി ആപ്പാണ് ഇതിനായി പുറത്തിറക്കിയത്. വോട്ടര്‍മാര്‍ക്ക് അവരുടെ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ക്രിമിനല്‍ പാശ്ചാത്തലം, സ്വത്ത്, ബാധ്യതകള്‍, വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം തുടങ്ങിയവ ആപ്പിലൂടെ അറിയാന്‍ കഴിയും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ഇലക്ഷന്‍ തീയതി പ്രഖ്യാപിക്കുന്നതിനിടെയാണ് ആപ്പ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ആപ് ലഭ്യമാണ്. വിവരങ്ങള്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേര്, സംസ്ഥാനം, മണ്ഡലം എന്നീ വിവരങ്ങള്‍ നല്‍കിയാല്‍ അവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളും ആപ്പിലൂടെ ലഭിക്കും. സ്ഥാനാര്‍ത്ഥിക്ക് മേല്‍ ചുമത്തപ്പെട്ടിട്ടുള്ള കേസ് ഏത് തരത്തിലുള്ളതാണെന്നും കേസിന്റെ നിലവിലെ സ്ഥിതിയെന്താണെന്നും അറിയാന്‍ കഴിയും. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളെ നിർത്തുന്ന പാർട്ടികളും തീരുമാനത്തിന് പിന്നിലെ യുക്തി വിശദീകരിക്കേണ്ടതുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത കൂടുതല്‍ ഉറപ്പാക്കുകയാണ് ആപ്പിന്റെ ലക്ഷ്യമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോകസഭ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 26നാണ് കേരളത്തില്‍ വോട്ടെടുപ്പ്. ആദ്യഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഏപ്രില്‍ 19ന് വോട്ടെടുപ്പ് നടക്കും. ജൂണ്‍ നാലിനാണ് വോട്ടെട്ടെണ്ണല്‍.

]]>
Fri, 22 Mar 2024 10:29:16 +0530 Editor
ആന്റണി വര്‍ഗീസ് തെലുങ്കിലേക്ക്; പെപ്പെയുടെ അരങ്ങേറ്റം രാംചരണ്‍ ചിത്രത്തിലൂടെയെന്ന് റിപ്പോര്‍ട്ട് http://newsmalayali.com/4898 http://newsmalayali.com/4898 ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന രാംചരണിന്റെ 16ാമത്തെ ചിത്രം ആര്‍സി 16ന്റെ ചിത്രീകരണം ആരംഭിച്ചത് ഇന്നലെയായിരുന്നു. ബോളിവുഡ് താരവും ശ്രീദേവി-ബോണി കപൂര്‍ ദമ്പതികളുടെ മകളുമായ ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. കഴിഞ്ഞദിവസം നടന്ന പൂജയില്‍ രാംചരണ്‍, ജാന്‍വി കപൂര്‍, ബോണി കപൂര്‍, ശങ്കര്‍ ഷണ്‍മുഖന്‍, സുഖുമാര്‍, അല്ലു അരവിന്ദ് തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തിരുന്നു.

ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തുവിടാന്‍ അണിയപ്രവര്‍ത്തകര്‍ തയാറായിട്ടില്ലെങ്കിലും, ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് മലയാളത്തിന്റെ പ്രിയതാരം ആന്‍ണി വര്‍ഗീസ് എന്ന പെപ്പെ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോകുന്നുവെന്നാണ്. ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും തെലുങ്ക് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനു ശേഷം പെപ്പെയെ തേടി കൂടുതല്‍ നല്ല വേഷങ്ങള്‍ എത്തുന്നുവെന്നാണ് വിവരം.

ആന്റണി വര്‍ഗീസിനെ കൂടാതെ ബോളിവുഡ് താരം ബോബി ഡിയോളും കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ്കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു പാന്‍-ഇന്ത്യന്‍ പ്രൊജക്റ്റ് ആയെത്തുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് അക്കാദമി അവാര്‍ഡ് ജേതാവ് എ.ആര്‍. റഹ്‌മാനാണ്.

]]>
Fri, 22 Mar 2024 10:26:33 +0530 Editor
അണ്ണാമലൈ കൊയമ്പത്തൂരില്‍; തമിഴിസൈ സൗന്ദര്‍രാജന്‍ ചെന്നൈ സൗത്തില്‍; തമിഴ്‌നാട്ടിലെ 9 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി http://newsmalayali.com/4897 http://newsmalayali.com/4897 തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. കൊയമ്പത്തൂരില്‍ നിന്നാകും അണ്ണാമലൈ മത്സരിക്കുക. സിപിഎമ്മിന്റെ കൈയ്യില്‍ നിന്നും ഡിഎംകെ ഏറ്റെടുത്ത് മത്സരത്തിന് തയാറെടുക്കുന്ന മണ്ഡലമാണ് കൊയമ്പത്തൂര്‍. ഇതുള്‍പ്പെടെ സംസ്ഥാനത്തെ 9 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് ബിജെപി പ്രഖ്യാപിച്ചത്.

തെലുങ്കാന ഗവര്‍ണ്ണര്‍ സ്ഥാനം രാജിവച്ച തമിഴിസൈ സൗന്ദര്‍രാജന്‍ ചെന്നൈ സൗത്തില്‍ നിന്നും മത്സരിക്കും. തൂത്തുക്കുടിയില്‍ നൈനാര്‍ നാഗേന്ദ്രനാണ് സ്ഥാനാര്‍ത്ഥി. ഡിഎംകെ നേതാവ് കനിമൊഴിയുടെ സിറ്റിങ് മണ്ഡലമാണ് തൂത്തുക്കുടി. കേന്ദ്രമന്ത്രി എല്‍.മുരുകന്‍ നീലഗിരിയിലും മുന്‍കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കന്യാകുമാരിയില്‍ സ്ഥാനാര്‍ത്ഥിയാകും. ചെന്നൈ സെന്‍ട്രല്‍ – വിനോജ് പി.സെല്‍വം, വെല്ലൂര്‍- എ.സി.ഷണ്‍മുഖം, കൃഷ്ണഗിരി – സി.നരസിംഹന്‍, പേരംബലൂര്‍ – ടി.ആര്‍.പാരിവേന്‍ദര്‍ എന്നിവരാണ് മത്സരിക്കുക.

ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ തമിഴ്‌നാട്ടിലെ മണ്ഡലങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

]]>
Fri, 22 Mar 2024 10:19:23 +0530 Editor
ലോകകപ്പ് യോഗ്യതാ : അഫ്ഗാനെതിരേ ഇന്ത്യയ്ക്ക് ഗോള്‍രഹിത സമനില http://newsmalayali.com/4896 http://newsmalayali.com/4896 ലോകകപ്പ് യോഗ്യതാ ഫുട്ബോള്‍ മൂന്നാംറൗണ്ടില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യയ്ക്ക് ഗോള്‍രഹിത സമനില. അവസരങ്ങള്‍ കളഞ്ഞുകുളിക്കുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നത് കണ്ട മത്സരമാണ് നടന്നത്. ജയിക്കാമായിരുന്ന മത്സരമാണ് ഫിനിഷിങ്ങിലെ പോരായ്മ കാരണം ഇന്ത്യ നഷ്ടപ്പെടുത്തിയത്.

ആക്രമിച്ച് കളിച്ച ഇന്ത്യക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.  പകരക്കാരായി മന്‍വീര്‍ സിങ്ങിനെയും ലിസ്റ്റണ്‍ കൊളാസോ, ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസ്, മഹേഷ് സിങ് എന്നിവരെയും ഇറക്കിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും സമനിലയും തോല്‍വിയുമായി നാല് പോയന്റോടെ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.

]]>
Fri, 22 Mar 2024 10:16:52 +0530 Editor
കണ്ണൂരില്‍ നിന്നും പിടികൂടിയ കടുവ ചത്തു; ദേഹത്തെ പരുക്കുകള്‍ ആന്തരികാവയവങ്ങളെ ബാധിച്ചുവെന്ന് സൂചന http://newsmalayali.com/4895 http://newsmalayali.com/4895 കേളകത്ത് നിന്ന് മയക്കുവെടിവച്ച് ഇന്നലെ പിടികൂടിയ കടുവ ചത്തു. ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയ്ക്കു ശേഷം മയക്കുവെടി വച്ച് പിടിച്ചത്. കടുവയുടെ ദേഹത്തില്‍ നിറയെ പരുക്കുകളായിരുന്നു. ഈ പരുക്ക് ആന്തരികാവയവങ്ങളെ ബാധിച്ചുവെന്നാണ് സൂചന. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

കടുവയെ മയക്കുവെടി വയ്ക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ടിരുന്നു. കൃഷിയിടത്തിലേക്ക് ഓടിമാറിയ കടുവയെ പിന്നീട് അവിടെവച്ചാണ് മയക്കുവെടിവച്ച് പിടികൂടി കണ്ണവം വനം ഓഫീസിലെത്തിച്ചത്. വീടുകളിലെ വളര്‍ത്തുനായ്ക്കളെ കടുവ പിടികൂടുന്നത് സ്ഥിരം സംഭവമായിരുന്നു.

മാര്‍ച്ച് 12-നാണ് അടയ്ക്കാത്തോട് റോഡില്‍ ആദ്യമായി കടുവയെ കണ്ടത്. 17-ന് നടത്തിയ തിരച്ചിലില്‍ തോട്ടില്‍ കടുവയെ കണ്ടെത്തിയെങ്കിലും സന്ധ്യയായതിനാല്‍ ,മയക്കുവെടി വച്ചില്ല. രോഷാകുലരായ നാട്ടുകാര്‍ ഡിവിഷണല്‍ വനം ഓഫീസര്‍ അടക്കമുള്ളവരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നിടത്ത് കൂടുകളും ക്യാമറയും സ്ഥാപിച്ചു. ഇതിനിടെ പലതവണ പലേടത്തും കടുവയെ കണ്ടെങ്കിലും പിടികൂടാനായിരുന്നില്ല

അടുത്തിടെ കൊട്ടിയൂര്‍ പന്ന്യാംമലയില്‍ കെണിയില്‍ കുടുങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടിച്ചെങ്കിലും അതും ചത്തിരുന്നു.

]]>
Fri, 22 Mar 2024 10:14:40 +0530 Editor
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അറസ്റ്റിൽ; ഡൽഹിയിൽ നിരോധനാജ്ഞ http://newsmalayali.com/4894 http://newsmalayali.com/4894 മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്ത് ഇഡി. കെജ്‍രിവാളിന്റെ സ്വന്തം വസതിയിലെത്തി നീണ്ട രണ്ടുമണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ഡല്‍ഹി മദ്യനയക്കേസില്‍ തന്റെ അറസ്റ്റ് തടയണമെന്ന കെജ്‍രിവാളിന്റെ ഹര്‍ജി വ്യാഴാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വീട്ടിൽ ഇഡി സംഘമെത്തി അറസ്റ്റ് ചെയ്തത്.

മദ്യ നയ കേസിൽ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ് ബിആർഎസ് എംഎൽസിയും മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കവിത നിലവിൽ ഇഡി കസ്റ്റഡിയിലാണ്. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിമര്‍ശിച്ച ആം ആദ്മി പാര്‍ട്ടി, അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമെന്നും വ്യക്തമാക്കി. അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

]]>
Fri, 22 Mar 2024 10:08:01 +0530 Editor
വാർത്തകൾ പരിശോധിക്കാനായുള്ള ഫാക്ട് ചെക്ക് യൂണിറ്റിന് സുപ്രീംകോടതിയുടെ സ്റ്റേ http://newsmalayali.com/4893 http://newsmalayali.com/4893 ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെയും ഇന്റർനെറ്റ് ഉള്ളടക്കത്തിന്റെയും വസ്തുതാ പരിശോധനയ്ക്ക് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴില്‍ തുടങ്ങിയ ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്ത് സുപ്രീംകോടതി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴിൽ യൂണിറ്റ് ആരംഭിക്കാൻ വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകം ഇത് സ്റ്റേ ചെയ്തത് കേന്ദ്രസർക്കാരിനു വൻതിരിച്ചടിയായി.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പിഐബിക്ക് കീഴില്‍ ഫാക്ട് ചെക്ക് യൂണിറ്റ് ആരംഭിക്കുന്നതിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. ഐടി ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ അന്തിമ വിധി വരെയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ തടയാനാണ് ഇത്തരമൊരു ഫാക്ട് ചെക്ക് യൂണിറ്റിന് കേന്ദ്രം നടത്തിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ഉള്ളടക്കങ്ങളോ സര്‍ക്കാരിന് കീഴില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഫാക്ട് ചെക്ക് യൂണിറ്റ് വ്യാജമെന്ന് മുദ്രകുത്തിയാല്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നടക്കം നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചു കൊണ്ടുള്ളതായിരുന്നു വിജ്ഞാപനം. സര്‍ക്കാരിന് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ വ്യാജമെന്ന് മുദ്രകുത്താമെന്ന ആശങ്കയായിരുന്നു പ്രധാനമായും ഇതിലൂടെ ഉയര്‍ന്നിരുന്നത്.

]]>
Thu, 21 Mar 2024 17:02:40 +0530 Editor
മോദിയുടെ വാട്സാപ്പ് സന്ദേശം പെരുമാറ്റ ചട്ടലംഘനം; 'വികസിത് ഭാരത് കത്ത്' തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ http://newsmalayali.com/4892 http://newsmalayali.com/4892 പ്രധാനമന്ത്രി നരേന്ദ്ര മോദി വാട്സാപ്പുകളിലേക്ക് അയക്കുന്ന വികസിത് ഭാരത് സന്ദേശം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദി നടത്തുന്ന പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രധാനമന്ത്രി നേരിട്ട് വോട്ട് തേടുന്ന സന്ദേശമായിരുന്നു ഇലക്ട്രോണിക് മന്ത്രാലയം അയച്ചിരുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്നായിരുന്നു ടിഎംസിയുടെ വാദം. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചിരുന്നു.

തനിക്ക് വാട്സാപ്പില്‍ ലഭിച്ചത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സർക്കാരിന് എങ്ങനെ തന്‍റെ നമ്പര്‍ ലഭിച്ചുവെന്ന് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാർക്കും വിദേശത്തുള്ളവർക്കു പോലും സർക്കാരിന്റെ സന്ദേശമെത്തുന്നുണ്ടെന്ന് കോൺഗ്രസ് എംപി ശശി തരൂരും ആരോപിച്ചിരുന്നു.

]]>
Thu, 21 Mar 2024 17:01:08 +0530 Editor
നഗ്നവീഡിയോ നിർമ്മിച്ചു പ്രചരിപ്പിച്ചവരെ വിടാതെ ഇറ്റാലിയന്‍ പ്രധാനമന്ത്രി; പ്രതികളായ അച്ഛനും മകനോടും നഷ്ടപരിഹാരമായി മെലോണി ആവശ്യപ്പെട്ടത് വന്‍തുക http://newsmalayali.com/4891 http://newsmalayali.com/4891 തന്റെ നഗ്ന ഡീപ്പ് ഫേക്ക് വീഡിയോ നിർമ്മിച്ചു  ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചവരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. വ്യാജമായി ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ നഗ്ന വീഡിയോ നിര്‍മിച്ചത് ഇറ്റലി പൗരത്വമുള്ള ഒരു അച്ഛനും മകനുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. തന്നെ അപമാനിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം പ്രവൃത്തി നടത്തിയതെന്നും അതിനാല്‍ ഒരു ലക്ഷം യൂറോ (എകദേശം ഒരു കോടി) നഷ്ടപരിഹാരം വേണമെന്നുമാണ്് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റൊരാളുടെ ശരീത്തില്‍ മെലോണിയുടെ മുഖം ചേര്‍ത്ത് വെച്ചാണ് ഇവര്‍ ഡീപ്പ് ഫേക്ക് പോണോഗ്രഫി വീഡിയോ നിര്‍മിച്ചത്. വീഡിയോ അപ് ലോഡ് ചെയ്യാന്‍ ഉപയോഗിച്ച സ്മാര്‍ട്‌ഫോണ്‍ പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ഇത്തരത്തിലുള്ള മാനനഷ്ടക്കേസുകള്‍ക്ക് ജയില്‍ ശിക്ഷവരെ ഇറ്റലിയില്‍ ലഭിക്കാറുണ്ട്. ജൂലായ് രണ്ടിന് മെലോണി കോടതിയില്‍ ഹാജരാവും. യുഎസില്‍ നിന്നുള്ള ഒരു പോണോഗ്രഫി വെബ്‌സൈറ്റിലാണ് വീഡിയോ അപ് ലോഡ് ചെയ്തത് ദശലക്ഷക്കണിക്കാനാളുകള്‍ അത് കണ്ടുവെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജനസിന്റെ സഹായത്തോടെ നിര്‍മിക്കുന്ന വീഡിയോ, ഓഡിയോ ഉള്ളടക്കത്തെയാണ് ഡീപ്പ് ഫേക്കുകള്‍ എന്ന് വിളിക്കുന്നത്.

]]>
Thu, 21 Mar 2024 16:32:33 +0530 Editor
Rising Bharat Summit 2024 Day 2: 'നരേന്ദ്രമോദിയെ അധിക്ഷേപിക്കും തോറും കൂടുതൽ താമര വിരിയും'; അമിത് ഷാ http://newsmalayali.com/4890 http://newsmalayali.com/4890 ‘ശക്തി’ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രാജ്യത്തെ സ്ത്രീകൾ കോൺഗ്രസ് നേതാവിനെ പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  മാര്‍ക്വീ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവിന്റെ റൈസിംഗ് ഭാരത് സമ്മിറ്റ് 2024 ന്റെ നാലാം പതിപ്പില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഇന്ത്യയുടെ പാരമ്പര്യങ്ങളോടും സംസ്കാരത്തോടും മൂല്യത്തോടും ഗാന്ധി കുടുംബത്തിന് യാതൊരുവിധ ബഹുമാനവുമില്ലെന്നും അദ്ദേഹം വിമർശിച്ചു. “രാഹുൽ ഗാന്ധി പറയുന്നതൊന്നും ആരും ഗൗരവമായി എടുക്കേണ്ടതില്ല. രാജ്യത്തെ സ്ത്രീകൾ നരേന്ദ്ര മോദിക്കും അദ്ദേഹത്തിൻ്റെ സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണയാണ് നൽകുന്നത്. അവർ മോദിക്ക് പിന്നിൽ അണിനിരക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പാഠം പഠിപ്പിക്കുമെന്ന് രാജ്യത്തെ സ്ത്രീകൾ തീരുമാനിച്ചിട്ടുണ്ട് " എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

കൂടാതെ ജനങ്ങളുടെ മുഴുവൻ പിന്തുണ ഉള്ളവർക്ക് ഒന്നും സംഭവിക്കില്ലെന്നും ഓരോ തവണ നരേന്ദ്രമോദിയെ അധിക്ഷേപിക്കുമ്പോഴും ജനങ്ങൾ അവരുടെ വോട്ടുകൊണ്ട് പ്രതികരിക്കുകയും കൂടുതൽ താമര വിരിയുകയും ചെയ്യുന്നുണ്ടെന്ന കാര്യം പ്രതിപക്ഷം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണത്തിന്റെ റെക്കോർഡ് നേട്ടങ്ങൾ രാജ്യത്തിൻ്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.

" മോശം സാമ്പത്തിക സ്ഥിതിയിൽ നിന്ന് ഇന്ത്യയെ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിന് വേണ്ടി സമൂഹത്തിന്റെ വിവിധ മേഖലകളിലായി സർക്കാർ ധാരാളം പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. മുത്തലാഖ്, ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിക്കൊണ്ട് ദശാബ്ദങ്ങൾ പഴക്കമുള്ള ആവശ്യങ്ങൾ വരെ കേന്ദ്ര സർക്കാർ നിറവേറ്റിയിട്ടുണ്ട്. അതോടൊപ്പം സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു . നരേന്ദ്ര മോദി പറയുന്ന ഓരോ വാക്കും യാഥാർത്ഥ്യമാക്കി, അതാണ് മോദിയുടെ ഗ്യാരണ്ടിയുടെ ശക്തി” എന്നും അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാർ ഇനിയും അധികാരത്തിൽ തിരിച്ചെത്തിയാൽ, ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുമെന്നും അമിത് ഷാ ഉറപ്പ് നൽകി.

]]>
Wed, 20 Mar 2024 20:25:58 +0530 Editor
അശ്ലീല കണ്ടന്റുകൾക്ക് പിടിവീണു; 'യെസ്മ'യടക്കം 18 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ http://newsmalayali.com/4889 http://newsmalayali.com/4889 ഇന്റർനെറ്റ് ലോകത്തെ അശ്ലീല കണ്ടന്റുകളും മറ്റും തടയാനായി 18 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രസർക്കാർ. ഇത്തരം 18 പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട 19 വെബ്സൈറ്റുകൾ, 10 ആപ്പുകൾ, 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയ്ക്കും നിരോധനം ബാധകമാണ്.

2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരമാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ മുൻനിർത്തിയാണ് ഒടിടി പ്ലാറ്റ്ഫോമുകളുടെ നിരോധനം.

ഡ്രീംസ് ഫിലിംസ്, വൂവി, യെസ്‌മ, അൺകട്ട് അദ്ദ, ട്രൈ ഫ്ലിക്ക്, എക്‌സ് പ്രൈം, നിയോൺ എക്‌സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്‌ട്രാമൂഡ്, ന്യൂഫ്‌ലിക്‌സ്, മൂഡ്എക്‌സ്, മോജ്‌ഫ്ലിക്‌സ്, ഹോട്ട് ഷോട്ട്‌സ് വിഐപി, ഫുഗി, ചിക്കൂഫ്ലിക്‌സ്, പ്രൈം പ്ലേ എന്നീ പ്ലാറ്റ്ഫോമുകളാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചിരിക്കുന്നത്.

മലയാളത്തിലെ അഡൾട്ട് കണ്ടന്റ് ഒടിടി പ്ലാറ്റ്ഫോമായിരുന്നു യെസ്മ. ധാർമ്മിക നിലവാരം ഉയർത്തിപ്പിടിക്കുന്നതും അശ്ലീലമായ കണ്ടന്‍റുകളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാത്തതുമാണ് സര്‍ക്കാറിന്‍റെ നിലപാട് എന്നാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ നിരോധനം സംബന്ധിച്ച് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

]]>
Sat, 16 Mar 2024 09:13:13 +0530 Editor
'പ്രേമലു' നൂറ് കോടി നേടിയതിന് പിന്നാലെ ഒ.ടി.ടി റിലീസ് തിയതി എത്തി http://newsmalayali.com/4888 http://newsmalayali.com/4888 നൂറ് കോടി കളക്ഷന്‍ നേടി ബോക്‌സ് ഓഫീസില്‍ കുതിക്കുന്ന ‘പ്രേമലു  ചിത്രത്തിന്റെ തെലുങ്ക്, തമിഴ് വേര്‍ഷനുകളും തിയേറ്ററില്‍ എത്തിക്കഴിഞ്ഞു. ചിത്രം തിയേറ്ററില്‍ ഹൗസ്ഫുള്ളായി പ്രദര്‍ശനം തുടരുന്നതിനിടെ പ്രേമലുവിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിന് ആണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം എന്ന വര്‍ത്തകള്‍ വന്നെങ്കിലും നിര്‍മ്മാതാക്കളായ ഭാവനാ സ്റ്റുഡിയോസ് അത് തള്ളിയിരുന്നു. എന്നാല്‍ ഹോട്‌സ്റ്റാറിന് തന്നെയാണ് ഒ.ടി.ടി അവകാശം എന്നാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാര്‍ച്ച് 29ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ഹോട്‌സ്റ്റാറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഫെബ്രുവരി 9ന് ആണ് പ്രേമലു റിലീസ് ചെയ്തത്. 31 ദിവസം കൊണ്ടാണ് സിനിമ 100 കോടി ക്ലബില്‍ ഇടം നേടിയത്. സൂപ്പര്‍താരങ്ങള്‍ ഇല്ലാതെ തിയേറ്ററില്‍ എത്തി മിന്നും വിജയം നേടിയ ചിത്രം കൂടിയാണിത്.

ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ യുവതാരങ്ങളായ നസ്ലിന്‍, മമിത ബൈജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ എത്തി.

100 നേട്ടത്തില്‍ എത്തുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ മലയാള ചിത്രമാണ് പ്രേമലു. ചിത്രത്തിന്റെ തെലുങ്ക് റൈറ്റ്സ് വാങ്ങിയത് സംവിധായകന്‍ രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയയാണ്. ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രം കണ്ടതിന് ശേഷം രാജമൗലി തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കാര്‍ത്തികേയ പ്രേമലു തെലുങ്കില്‍ എത്തിച്ചതില്‍ സന്തോഷം. ആദ്യം മുതല്‍ അവസാനം വരെ ചിരിയുടെ പൂരമായിരുന്നു. എന്റെ ഫേവറിറ്റ് കഥാപാത്രം ആദിയാണ് എന്നാണ് രാജമൗലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

]]>
Sat, 16 Mar 2024 09:07:42 +0530 Editor
ഇലക്ടറൽ ബോണ്ട്: ബിജെപിയുടെ അഴിമതി പുറത്തുവന്നെന്ന് ജയറാം രമേശ്, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമെന്ന് യെച്ചൂരി http://newsmalayali.com/4887 http://newsmalayali.com/4887 ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തു വന്നതോടെ ബിജെപിയെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. ബിജെപിയുടെ അഴിമതി ഇലക്ടറല്‍ ബോണ്ട് വിവരങ്ങളിലൂടെ പുറത്തുവന്നുവെന്ന് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. ഇലക്ടറല്‍ ബോണ്ട്‌ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

ബിജെപിയുടെ അഴിമതി ഇലക്ടറല്‍ ബോണ്ട് വിവരങ്ങളിലൂടെ പുറത്തുവന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബോണ്ടുകള്‍ നല്‍കിയ കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ലഭിച്ചെന്ന് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. 2018 മാർച്ച് മാസമാണ് എസ്ബിഐ ഇലക്ടറൽ ബോണ്ട് തുടങ്ങിയത്. എന്നാൽ 2019 മുതലുളള വിവരങ്ങൾ മാത്രമാണ് പുറത്ത് വിട്ടതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.

2018ലെ ഉൾപ്പെടെയുള്ള 2500 കോടിയോളം രൂപയുടെ വിവരങ്ങള്‍ പുറത്ത് വന്ന ലിസ്റ്റിൽ ഇല്ലെന്ന് ജയറാം രമേശ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഇതിൽ 95 ശതമാനം ബോണ്ടും ബിജെപി പിടിച്ചെടുത്തതാണ്. ആരെയാണ് ബിജെപി സംരക്ഷിക്കുന്നതെന്ന് കോൺഗ്രസ് ചോദിച്ചു. മാത്രമല്ല, ബോണ്ടുകളുടെ ഐഡി വിവരങ്ങളും പുറത്തുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയുടെ അഴിമതി തന്ത്രങ്ങള്‍ വെളിപ്പെട്ടുവെന്ന് ജയ്റാം രമേശ് ആരോപിച്ചു.

രാഷ്ട്രീയ അഴിമതിയെ ബിജെപി നിയമവിധേയമാക്കി മാറ്റിയതായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ പ്രതികരണം. ബിജെപി സർക്കാരാണ് നിയമം നടപ്പിലാക്കിയത്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപി കമ്പനികളുടെ കയ്യിൽ നിന്നും പണം തട്ടിയെന്നും യെച്ചൂരി ആരോപിച്ചു. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വരുന്നതിനായി സിപിഎമ്മും കോടതിയിൽ നിയമപോരാട്ടം നടത്തിയിരുന്നു.

ജനാധിപത്യത്തിന്‍റെയും സുതാര്യതയുടെയും വിജയമെന്നായിരുന്നു ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെ യെച്ചൂരിയുടെ പ്രതികരണം. നിരവധി ചോദ്യങ്ങളുയ‍ർത്തുന്നതാണ് പുറത്ത് വന്ന രേഖകളെന്നും യെച്ചൂരി പ്രതികരിച്ചു. ഇലക്ട്രൽ ബോണ്ട്‌ വിശദാംശങ്ങൾക്ക് പുറമേ, പിഎം കെയറിലേക്ക് സംഭാവന നൽകിയത് ആരാണെന്നും കണ്ടെത്തണം എന്ന്‌ മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ആവശ്യപ്പെട്ടു.

ആര് ആര്‍ക്ക് കൊടുത്തു എന്ന വിവരങ്ങൾ കമ്മീഷൻ പുറത്തുവിട്ടില്ലെങ്കിലും ഇലക്ട്രൽ ബോണ്ട് വഴി ലഭിച്ച മൊത്തം തുകയുടെ 47.46 ശതമാനം ബിജെപിക്കാണ് ലഭിച്ചത്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും. ബോണ്ടുകൾ നൽകിയ കമ്പനികൾക്ക് കരാറുകളും പദ്ധതികളും പ്രത്യുപകാരമായി ബിജെപി നൽകി എന്ന ആരോപണമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്.

]]>
Sat, 16 Mar 2024 08:59:37 +0530 Editor
വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമര കേസുകള്‍ പിന്‍വലിച്ചു; വിഴിഞ്ഞത്തെ പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസ് നിലനില്‍ക്കും http://newsmalayali.com/4886 http://newsmalayali.com/4886 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരെ 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. 199 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിരുന്നത് ഇതില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 എണ്ണമാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് . ഈ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം എടുത്തത്.

പൊലീസിനെ ആക്രമിച്ചതടക്കമുള്ള ഗൗരവസ്വഭാവമുള്ള 42 കേസുകള്‍ നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ സ്റ്റേഷന്‍ ആക്രമിച്ച കേസ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കില്ല.സമരത്തിന്റെ ഭാഗമായി എടുത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, പെലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതടക്കമുള്ള കേസുകള്‍ ഒഴവാക്കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്ന  ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ നിലനിര്‍ത്തിയത്.

]]>
Sat, 16 Mar 2024 08:50:27 +0530 Editor
സിദ്ധാർത്ഥന്‍റെ മരണത്തിന് മുമ്പും പൂക്കോട് കോളേജിൽ റാഗിംഗ് നടന്നു; 2 സംഭവത്തിൽ 13 വിദ്യാർത്ഥികൾക്കെതിരെ നടപടി http://newsmalayali.com/4885 http://newsmalayali.com/4885  സിദ്ധാർത്ഥന്‍റെ മരണത്തിന് മുമ്പ് മറ്റുചില വിദ്യാർത്ഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടെന്ന കണ്ടെത്തലിൽ നടപടിയുമായി പൂക്കോട് വെറ്റിനറി കോളേജ്. കുറ്റക്കാരെന്ന് കണ്ടെത്തിയ പതിമൂന്ന് വിദ്യാർത്ഥികൾക്കെതിരെ ആൻ്റി റാഗിങ് സ്ക്വാഡ് സസ്പെൻഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു. സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മൊഴിയെടുത്തപ്പോഴാണ് സമാന ആൾക്കൂട്ട വിചാരണ പുറത്തറിഞ്ഞത്.

സിദ്ധാർത്ഥൻ നേരിട്ട ആൾക്കൂട്ട വിചാരണയും സമാനതകളില്ലാത്ത ക്രൂരതയും ഒറ്റപ്പെട്ടതല്ല. 2019, 2021 ബാച്ചുകളിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടെന്ന വിവരം ആൻ്റി റാഗിങ് സ്ക്വാഡ് പരിശോധിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം പതിമൂന്ന് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചു. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞായിരുന്നു ഈ രണ്ട് ആൾക്കൂട്ട വിചാരണയും. എസ്എഫ്ഐ കോളേജ് യൂണിയൻ മുൻ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരാണ് പ്രതിസ്ഥാനത്തുള്ളത്. 2019 ബാച്ചിലെ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചവർ പഠനം പൂർത്തിയാക്കി ഇൻ്റേൺഷിപ്പിലാണ്. ഇവരിൽ നാല് പേർക്ക് ഒരു വർഷത്തെ ഇൻ്റേൺഷിപ്പ് വിലക്ക് ഏർപ്പെടുത്തി. അഞ്ചുപേരുടെ സ്കോളർഷിപ്പ് റദ്ദാക്കി.

2021 ബാച്ചിലെ വിദ്യാർത്ഥിയെ മർദിച്ച നാലുപേർക്കെതിരെയും നടപടിയുണ്ട്. രണ്ട് പേർക്ക് ഒരുവർഷത്തെ സസ്പെൻഷൻ. മറ്റ് രണ്ട് പേരുടെ സ്കോളർഷിപ്പ് റദ്ദാക്കി. സിദ്ധാർത്ഥനെ മർദിച്ച കുന്നിൽ മുകളിൽ കൊണ്ടുപോയി മർദിച്ചിരുന്നു. ഭയം കൊണ്ട് രണ്ടാഴ്ചയോളം വിദ്യാർത്ഥി പുറത്ത് മുറിയെടുത്ത് താമസിച്ചെന്നാണ് റിപ്പോർട്ട്. ആൻ്റി റാഗിങ് സ്ക്വാഡിൻ്റെ കണ്ടെത്തൽ തുടരന്വേഷണത്തിനായി പൊലീസിന് കൈമാറും. സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കുന്നതിനിടെ ഒരു അധ്യാപകന് ലഭിച്ച വിവരം പരാതിയായി അദ്ദേഹം കോളേജ് അധികൃതർക്ക് കൈമാറുകയായിരുന്നു.

]]>
Fri, 15 Mar 2024 11:03:52 +0530 Editor
കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്‍ക്കെതിരെ പോക്സോ കേസ് http://newsmalayali.com/4884 http://newsmalayali.com/4884 കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബെംഗളൂരു സദാശിവ നഗർ പൊലീസാണ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസെടുത്തത്. അമ്മക്കൊപ്പം സഹായം ചോദിച്ച് വന്ന 17 കാരിയോട് മോശമായി പെരുമാറി എന്നാണ് യെദിയൂരപ്പയ്ക്കെതിരായ പരാതി. ഫെബ്രുവരി 2 നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.

]]>
Fri, 15 Mar 2024 11:02:07 +0530 Editor
കാലാവധി കഴിഞ്ഞത് മറച്ചുവെച്ചു; കേരള സർവകലാശാല യൂണിയൻ പിരിച്ചുവിടാൻ വി സിയുടെ ഉത്തരവ് http://newsmalayali.com/4883 http://newsmalayali.com/4883 കേരള സർവകലാശാല യൂണിയൻ പിരിച്ചുവിടാൻ വൈസ് ചാൻസലറുടെ ഉത്തരവ്. സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടർച്ചയാണ് പുതിയ നടപടി. കാലാവധി കഴിഞ്ഞിട്ടും അത് മറച്ചുവെച്ച് കലോത്സവം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വി സി ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി. ഫെബ്രുവരി 26ന് കാലാവധി അവസാനിച്ച യൂണിവേഴ്‌സിറ്റി യൂണിയൻ ഭാരവാഹികൾക്ക് പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ കാലാവധി നീട്ടി കൊടുക്കണമെന്ന നിലവിലെ യൂണിയന്റെ നിർദേശവും വി സി തള്ളി.

പുതിയ ജനറൽ കൗൺസിൽ വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പ് നടത്താനും ഈ കാലയളവിൽ യൂണിയന്റെ ചുമതല സ്റ്റുഡൻസ് സർവീസ് ഡയറക്ടർക്ക് നൽകാനുമാണ് ഉത്തരവിൽ വി സി വ്യക്തമാക്കുന്നത്. നിയമപ്രകാരം ഒരു വർഷം മാത്രമേ യൂണിയന് കാലാവധിയുള്ളൂ. കാലാവധി ഫെബ്രുവരി 26ന് അവസാനിച്ചിട്ടും ഇക്കാര്യം മറച്ചുവച്ചാണ് യൂണിയന്റെ നേതൃത്വത്തിൽ ഈ വർഷത്തെ യുവജനോത്സവം സംഘടിപ്പിച്ചത്.

കാലാവധി നീട്ടിനൽകാനുള്ള രജിസ്ട്രാറുടെ കുറിപ്പ് മുമ്പിലെത്തിയപ്പോഴണ് ഇക്കാര്യം വിസിയുടെ ശ്രദ്ധയിൽപെട്ടത്. യുവജനോത്സവവുമായി ബന്ധപ്പെട്ട വിവാദത്തിന്റെയും സംഘർഷത്തിന്റെയും അടിസ്ഥാനത്തിൽ നിലവിലെ യൂണിയന്റെ കാലാവധി അവസാനിപ്പിക്കാൻ വി സി ഉത്തരവിടുകയായിരുന്നു. ഇതിന് പിന്നാലെ യുവജനോത്സവത്തിന്റെ വിധികർത്താവായിരുന്ന പി എൻ ഷാജി ജീവനൊടുക്കാൻ വഴിവച്ച സാഹചര്യവും മത്സവേദിയിൽ ഉയർന്നുവന്ന കോഴ ആരോപണവും അന്വേഷിക്കാൻ കേരള പോലീസിന് കത്തുനൽകാൻ വി സി രജിസ്ട്രാർക്ക് നിർദേശം നൽകി.

]]>
Fri, 15 Mar 2024 10:50:37 +0530 Editor
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തില്‍; NDAയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും http://newsmalayali.com/4882 http://newsmalayali.com/4882 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍. NDAയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോദി തുടക്കം കുറിക്കും. പത്തനംതിട്ടയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. അനിൽ ആന്റണിയാണ് പത്തനംതിട്ടയിലെ NDA സ്ഥാനാർഥി. നേരത്തെ, മാര്‍ച്ച് 15ന് പാലക്കാടും 17ന് പത്തനംതിട്ടയിലും എത്തുമെന്നാണ് അറിയിച്ചിരുന്നത്.

പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി രാവിലെ 11 മണിക്ക് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ എത്തിച്ചേരും എന്നറിയിച്ചിരുന്നെങ്കിലും വൈകും എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം. പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗമാകും ജില്ലയിൽ എത്തുക.

ശബരിമല എടത്താവളം, പ്രമാടം ഇൻഡോർ സ്റ്റേഡിയം, കാത്തലിക് കോളേജ് ഗ്രൗണ്ട് എന്നീ മൂന്ന് ലാൻഡിംഗ് പോയിന്റുകളിൽ ഒരിടത്ത് ലാൻഡിംഗ് പോയിന്റ് ഉണ്ടാവുമെന്ന് അധികൃതർ ആലോചിക്കുന്നു. ക്രമീകരണങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി   സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ ഉദ്യോഗസ്ഥർ പകൽസമയത്ത് ഈ സ്ഥലങ്ങൾ സന്ദർശിച്ചു. ആഭ്യന്തര മന്ത്രാലയവും പോലീസ് സേനയും സംയുക്തമായി ഒരുക്കങ്ങൾ വിലയിരുത്താറുണ്ട്.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, കേരള ഇൻചാർജ് പ്രകാശ് ജാവദേക്കർ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ, പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വി.എ. സൂരജ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തെ സ്വീകരിക്കും. എൻഡിഎയുടെ ലോക്‌സഭാ സ്ഥാനാർത്ഥികളായ വി. മുരളീധരൻ (ആറ്റിങ്ങൽ), അനിൽ കെ. ആൻ്റണി (പത്തനംതിട്ട), ശോഭാ സുരേന്ദ്രൻ (ആലപ്പുഴ), ബൈജു കലാശാല (മാവേലിക്കര), പത്മജ വേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.

]]>
Fri, 15 Mar 2024 10:42:46 +0530 Editor
CAA: പൗരത്വഭേദഗതി നിയമം നിലവിൽ വന്നു; വിജ്ഞാപനം പുറത്തിറങ്ങി http://newsmalayali.com/4881 http://newsmalayali.com/4881 പൗരത്വഭേദഗതി നിയമം രാജ്യത്ത് നിലവിൽ വന്നു. നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതോടെയാണ്  നിയമം പ്രാബല്യത്തിൽ വന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു, ബിജെപിയുടെ 2019ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്. കേരളം അടക്കം ആറ് സംസ്ഥാനങ്ങൾ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും. ഇതിനുള്ള ഓൺലൈൻ പോർട്ടൽ സജ്ജമായതായും ട്രയൽ റൺ നടക്കുന്നതായുമുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച ചട്ടങ്ങൾ പുറപ്പെടുവിച്ച് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസാക്കിയത്. 2020 ജനുവരി 10ന് നിയമം നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസാക്കിയിരുന്നത്. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

]]>
Tue, 12 Mar 2024 07:57:22 +0530 Editor
കമല്‍ മൗല മസ്ജിദിലും അവകാശവാദം ഉന്നയിച്ച് ഹിന്ദുത്വ സംഘടന; ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്ക് ഉത്തരവിട്ട് കോടതി http://newsmalayali.com/4880 http://newsmalayali.com/4880 മധ്യപ്രദേശിലെ കമല്‍ മൗല മസ്ജിദിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ധാര്‍ ജില്ലയിലുള്ള കമല്‍ മൗല മസ്ജിദിനായി ഏറെ കാലമായി ഹിന്ദുത്വ സംഘടനകള്‍ അവകാശവാദവുമായി രംഗത്തുണ്ട്. മസ്ജിദും പരിസര പ്രദേശവും സരസ്വതി ക്ഷേത്രമായിരുന്നെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ഉന്നയിക്കുന്ന അവകാശവാദം.

കഴിഞ്ഞ സെപ്റ്റംബറില്‍ മസ്ജിദ് കെട്ടിടത്തിനുള്ളില്‍ അജ്ഞാതര്‍ സരസ്വതി വിഗ്രഹം സ്ഥാപിച്ചത് പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സംഭവത്തിന് പിന്നാലെ മസ്ജിദ് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഹിന്ദു ഫ്രണ്ടിനുവേണ്ടി അഭിഭാഷകനായ വിഷ്ണു ശങ്കര്‍ നല്‍കിയ ഹര്‍ജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധന നടത്തി ഏപ്രില്‍ 29ന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്. കാര്‍ബണ്‍ ഡേറ്റിംഗും ഗ്രൗണ്ട് പെനസ്‌ട്രേഷന്‍ റഡാര്‍ സിസ്റ്റവും ഉള്‍പ്പെടെ എല്ലാ അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

]]>
Tue, 12 Mar 2024 07:42:20 +0530 Editor
ബിജെപി സിറ്റിങ് എംപി രാഹുല്‍ കസ്വാന്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു http://newsmalayali.com/4879 http://newsmalayali.com/4879 രാജസ്ഥാനിലെ ബിജെപി എംപിയായ രാഹുല്‍ കസ്വാന്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ബിജെപി സിറ്റിങ് എംപി കോണ്‍ഗ്രസില്‍ ചേരുന്നത്. രാജസ്ഥാനിലെ ചുരു മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് രാഹുല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ രാഹുല്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

രാഷ്ട്രീയ കാരണങ്ങളെ തുടര്‍ന്ന് ബിജെപിയുടെ പ്രാഥമിക അംഗത്വം രാജിവെക്കുകയാണെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചിരുന്നു. ചുരുവില്‍ നിന്ന് രണ്ടുതവണ എംപിയായിട്ടുള്ള രാഹുലിന് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. 2004 മുതല്‍ 2014 വരെ രാഹുലിന്റെ പിതാവും ബിജെപി നേതാവുമായിരുന്നു രാം കസ്വാനാണ് ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കസ്വാന്‍ കുടുംബത്തിന് ശക്തമായ ആധിപത്യമുള്ള മണ്ഡലമാണ് ചുരു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇന്നലെ ഹരിയാനയിലെ ബിജെപി എംപി ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എക്‌സിൽ രാജി പ്രഖ്യാപനം നടത്തിയതിന് തൊട്ടു പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയായിരുന്നു ബ്രിജേന്ദ്ര സിങിന്റെ കോൺഗ്രസ് പ്രവേശനം. കർഷക സമരം മുതല്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം വരെ നിരവധി വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ട്. കോണ്‍ഗ്രസ് കുടുംബത്തില്‍ ചേരാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണെന്നും ബ്രിജേന്ദ്ര സിംങ് പറഞ്ഞു.

]]>
Mon, 11 Mar 2024 22:50:37 +0530 Editor
സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം; രണ്ടിടങ്ങളിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു http://newsmalayali.com/4878 http://newsmalayali.com/4878 സംസ്ഥാനത്ത് രണ്ടിടങ്ങളിലുണ്ടായ വന്യജീവി ആക്രമണങ്ങളില്‍ രണ്ട് മരണം. പെരിങ്ങല്‍കുത്തിന് സമീപം വാച്ചുമരം കോളനി സ്വദേശി വത്സല കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കോഴിക്കോട് കക്കയം സ്വദേശി എബ്രഹാം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടു.

വാച്ചുമരം കോളനിയിലെ ഊരുമൂപ്പന്‍ രാജന്റെ ഭാര്യയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വത്സല. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ കയറിയപ്പോഴായിരുന്നു വത്സലയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. വത്സലയുടെ മൃതദേഹം കാട്ടില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നുണ്ട്.

കൊക്കോ കര്‍ഷകനായിരുന്ന കക്കയം പാലാട്ടില്‍ എബ്രഹാം കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തില്‍ കൊക്കോ വിളവെടുക്കുന്നതിനിടെയാണ്  കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് എബ്രഹാമിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

]]>
Tue, 05 Mar 2024 21:48:27 +0530 Editor
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും മറ്റ് മെറ്റാ ആപ്പുകളും പ്രവർത്തനരഹിതം. ഉപയോക്താക്കൾ ലോഗ് ഔട്ട് ആകുന്നു http://newsmalayali.com/4877 http://newsmalayali.com/4877
ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെ മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിലുൾപ്പെടെ വ്യാപകമായ തകരാറുകൾ നേരിട്ടതിനാൽ നിരാശരായി ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ . ഉപയോക്താക്കൾ അവരുടെ അക്കൗണ്ടുകളിൽ നിന്ന് പെട്ടെന്ന് ലോഗ് ഔട്ട് ആയതായും പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടുന്നതായും റിപ്പോർട്ട് ചെയ്തു. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിലും നിരവധി ഉപയോക്താക്കൾ പ്രശ്‌നങ്ങൾ നേരിടുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ എലോൺ-മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം X-ൽ , തകരാർ റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച പതിനായിരക്കണക്കിന് ഉപയോക്താക്കൾക്ക് മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായതായി ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് Downdetector.com വെളിപ്പെടുത്തി. ഉപയോക്താക്കൾ ഉൾപ്പെടെ നിരവധി സ്രോതസ്സുകളിൽ നിന്നുള്ള സ്റ്റാറ്റസ് റിപ്പോർട്ടുകൾ സമാഹരിച്ച് തകരാറുകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റ് വിവരങ്ങൾ  അനുസരിച്ച്, Facebook-ന് 300,000-ലധികം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, അതേസമയം Instagram-ന് 20,000-ത്തിലധികം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

]]>
Tue, 05 Mar 2024 21:33:09 +0530 Editor
Facebook, Instagram And Other Meta Apps Are Down, Users Being Logged Out http://newsmalayali.com/4876 http://newsmalayali.com/4876 Social media users worldwide were met with frustration as popular platforms owned by Meta, including Facebook, Messenger, Instagram, and others, experienced widespread outages, including in India. Users reported being abruptly logged out of their accounts and encountering difficulties while using the platforms. Many users also facing issues with the Meta-owned instant messaging application WhatsApp as well.Outages are spiking on the DownDetector.com website. Social media users took to Elon-musk owned micro-blogging platform X to report the outage.

]]>
Tue, 05 Mar 2024 21:28:24 +0530 Editor
Smriti Irani invite Rahul Gandhi for debate: യുപിഎയുടെയും എൻഡിഎയുടെയും 10 വർഷത്തെ ഭരണം ചർച്ച ചെയ്യാം; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി http://newsmalayali.com/4875 http://newsmalayali.com/4875 ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെയും (നാഷണൽ ഡെമോക്രാറ്റിക് അലയൻസ്) കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുടെയും (യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്) 10 വർഷത്തെ ഭരണത്തെ താരതമ്യം ചെയ്യുന്ന ചർച്ചയിൽ പങ്കെടുക്കാൻ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി തിങ്കളാഴ്ച വെല്ലുവിളിച്ചു. രാഹുൽ ഗാന്ധിക്ക് സ്ഥലം തിരഞ്ഞെടുക്കാമെന്നും അവർ പറഞ്ഞു.

നാഗ്പൂരിൽ നടന്ന 'നമോ യുവ മഹാസമ്മേളനം' പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. 

"എൻ്റെ ശബ്ദം രാഹുൽ ഗാന്ധിയിലേക്ക് എത്തുകയാണെങ്കിൽ, അദ്ദേഹം തുറന്ന ചെവിയോടെ കേൾക്കണം, 10 വർഷത്തെ ഭരണത്തെക്കുറിച്ച് ചർച്ച നടക്കട്ടെ. സ്ഥലം നിങ്ങൾ തിരെഞ്ഞെടുത്തുകൊള്ളു, ബിജെപിയെ പ്രതിനിധീകരിക്കാൻ ഞങ്ങൾ ഒരു പ്രവർത്തകനെ തിരഞ്ഞെടുക്കും"

ഒരു യുവമോർച്ച പ്രവർത്തകൻ തൻ്റെ മുന്നിൽ നിന്ന് സംസാരിക്കാൻ തുടങ്ങിയാൽ രാഹുൽ ഗാന്ധിക്ക് സംസാരിക്കാനുള്ള ശക്തി നഷ്ടപ്പെടുമെന്ന് അവർ അവകാശപ്പെട്ടു.

യുവമോർച്ചയുടെ ഒരു സാധാരണ പ്രവർത്തകൻ രാഹുൽ ഗാന്ധിക്ക് മുന്നിൽ സംസാരിക്കാൻ തുടങ്ങിയാലും അദ്ദേഹത്തിന് സംസാരിക്കാനുള്ള ശക്തി നഷ്ടപ്പെടുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു-അവർ പറഞ്ഞു.

പാവപ്പെട്ടവർക്ക് ബാങ്ക് അക്കൗണ്ട്, വീടുകളിൽ കക്കൂസ്, 80 കോടി പൗരന്മാർക്ക് സൗജന്യ റേഷൻ, സ്ത്രീകൾക്ക് 33 ശതമാനം സംവരണം തുടങ്ങിയ ക്ഷേമ നടപടികൾ സ്വീകരിച്ചതിന് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ അവർ പ്രശംസിച്ചു.

ഏത് യുവമോർച്ച പ്രവർത്തകനും രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്താൻ കഴിയുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

]]>
Tue, 05 Mar 2024 14:11:48 +0530 Editor
ഇലക്ടറൽ ബോണ്ടിൽ വിവരങ്ങൾ കൈമാറാൻ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയിൽ http://newsmalayali.com/4874 http://newsmalayali.com/4874 പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഓരോ ഇലക്ട്രല്‍ ബോണ്ട് ഇടപാടും സംബന്ധിച്ച വിശദാംശങ്ങള്‍ മാര്‍ച്ച് ആറിന് മുമ്പ് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. 

എന്നാൽ വിവരങ്ങൾ കൈമാറാൻ ജൂൺ മുപ്പത് വരെ സമയം നീട്ടി നൽകണമെന്നാണ് എസ് ബി ഐ സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്. സങ്കീർണ്ണമായ നടപടികളിലൂടെ മാത്രമേ വിവരങ്ങൾ ക്രോഡീകരിക്കാനാകു എന്നും ഇതിന് സമയം നീട്ടി നൽകണമെന്നുമാണ് എസ് ബി ഐ വ്യക്തമാക്കുന്നത്. എന്നാൽ വിവരങ്ങൾ സമർപ്പിക്കാൻ സാവകാശം തേടിയുള്ള എസ് ബി ഐ അപേക്ഷയിൽ പ്രതിപക്ഷം രൂക്ഷവിമർശനം ഉയർത്തി.

ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് വിവരങ്ങൾ പുറത്തു വരാതെ ഇരിക്കാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അഴിമതി പുറത്തു വരാതെയിരിക്കാനുള്ള നടപടിയെന്നും സ്വതന്ത്ര സ്ഥാപനങ്ങളെ പോലും മോദാനി കുടുംബമാക്കി അഴിമതി മറയ്ക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. ഒരു മൗസ് ക്ലിക്കിൽ ലഭിക്കുന്ന വിവരങ്ങൾക്ക് എസ് ബി ഐ സമയം നീട്ടി ചോദിക്കുന്നത് സംശയാസ്പദമാണെന്ന് സീതാറാം യെച്ചൂരി ആരോപിച്ചു.

]]>
Tue, 05 Mar 2024 14:02:40 +0530 Editor
പ്രധാനമന്ത്രിയ്ക്ക് വധഭീഷണി, സാമൂഹ്യമാധ്യമങ്ങളില്‍ ഭീഷണി സന്ദേശം, കേസെടുത്ത് കര്‍ണാടക പൊലീസ് http://newsmalayali.com/4873 http://newsmalayali.com/4873 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി. സംഭവത്തില്‍ കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കർണാടക യാദ്ഗിർ സ്വദേശിയായ മുഹമ്മദ് റസൂൽ എന്നയാളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഇയാൾ ഹൈദരാബാദിൽ ആണ് ജോലി ചെയ്യുന്നത്. പ്രധാനമന്ത്രി തെലങ്കാനയിൽ സന്ദർശനം നടത്തുന്നതിനിടെ വന്ന വധ ഭീഷണി സന്ദേശത്തെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പ്രധാനമന്ത്രിയെ കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നുണ്ട്. പ്രതിക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെലങ്കാനയിലെ സംഗറെഡ്ഡിയിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലി തുടങ്ങി. റോഡ് ഷോയ്ക്ക് പിന്നാലെയാണ് മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലി ആരംഭിച്ചത്. ഇന്നലെ ആദിലാബാദിലെത്തിയ മോദി നിരവധി വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഇന്ന് രാവിലെ സംഗറെഡ്ഡിയിലും മോദി വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. രാവിലെ സെക്കന്തരാബാദിലെ ഉജ്ജൈനി മഹാകാളി ദേവസ്ഥാനത്തിൽ എത്തിയ മോദി ക്ഷേത്രദർശനം നടത്തി. മോദിയെ 'വല്യേട്ടൻ' എന്നാണ് ഇന്നലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിശേഷിപ്പിച്ചത്.

]]>
Tue, 05 Mar 2024 14:01:24 +0530 Editor
സിസ തോമസിനെതിരായ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി: ഹർജി സുപ്രീം കോടതി വാദം കേൾക്കാതെ തള്ളി http://newsmalayali.com/4872 http://newsmalayali.com/4872 കേരള സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. മുൻ വിസി ഡോ. സിസ തോമസിനെതിരായ സർക്കാരിന്റെ ഹർജി വാദം കേൾക്കാതെ സുപ്രീം കോടതി തള്ളി. ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു.

കേസിൽ വിശദമായ വാദം കേൾക്കാതെയാണ് സർക്കാരിന്റെ ഹർജി തള്ളിയത്. സിസ തോമസിനെതിരായ നടപടി നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

മുൻ വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീം കോടതി അസാധുവാക്കിയതിനെ തുടർന്നാണ് യൂണിവേഴ്സിറ്റി - യുജിസി ചട്ടങ്ങൾ പ്രകാരം സിസ തോമസിനെ താൽക്കാലിക വിസിയായി ഗവർണർ നിയമിച്ചത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ, സിസയുടെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചു. അതിന് ശേഷമാണ് സർക്കാരിന്റെ അനുമതി കൂടാതെ വിസി സ്ഥാനം ഏറ്റെടുത്തെന്ന് ആരോപിച്ച് അവർക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

തനിക്കെതിരായുള്ള സർക്കാരിന്റെ നോട്ടീസിനെതിരെ സിസ തോമസ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ശിക്ഷ നടപടികൾ തുടരാമെന്ന് ഉത്തരവിട്ടു. ഇതിനെതിരെ സിസ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്നും സിസയെ നിയമിച്ചത് യൂണിവേഴ്‌സിറ്റി - യുജിസി ചട്ടങ്ങൾ അനുസരിച്ചാണെന്നും ഉത്തരവിട്ടു. ഈ വിധിക്കെതിരെയാണ് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

]]>
Tue, 05 Mar 2024 13:46:23 +0530 Editor
ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക് http://newsmalayali.com/4871 http://newsmalayali.com/4871 ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. മറ്റുരണ്ടു മലയാളികൾക്ക് പരിക്കുണ്ട്. കൊല്ലം സ്വദേശി പാറ്റ്‌നിബിന്‍ മാക്‌സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. ബുഷ് ജോസഫ് ജോര്‍ജ്, പോള്‍ മെല്‍വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടുക്കി സ്വദേശിയാണ് പോള്‍ മെല്‍വിന്‍. സംഭവത്തില്‍ ആകെ ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വാര്‍ത്താഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇവരിൽ രണ്ടുപേരുടെ നിലഗുരുതരമാണെന്നാണ് വിവരം.

വടക്കൻ ഇസ്രായേലിലെ മാർഗലിയോട്ടിൽ ലെബനനിൽ നിന്നുള്ള മിസൈൽ ആക്രമണത്തിലാണ് മലയാളി കൊല്ലപ്പെട്ടതെന്നാണ് വിവരം. എല്ലാവരും തോട്ടം മേഖലയിലെ ജീവനക്കാരായിരുന്നു.

ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ ഹമാസിനെ പിന്തുണച്ച് വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും ദിവസവും വിക്ഷേപിച്ചു കൊണ്ടിരിക്കുന്ന ലെബനനിലെ ഷിയാ ഹിസ്ബുള്ള വിഭാഗമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിൽ ഏഴ് വിദേശ തൊഴിലാളികൾക്ക് പരിക്കേറ്റതായും അവരിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അവരെ അവരുടെ ആംബുലൻസുകളിലും ഇസ്രായേലി എയർഫോഴ്‌സ് ഹെലികോപ്റ്ററുകളിലും ബെയ്‌ലിൻസൺ, റാംബാം, സിവ് ആശുപത്രികളിലേക്ക് കൊണ്ടുപോയതായും അധികൃതർ അറിയിച്ചു.

]]>
Tue, 05 Mar 2024 13:45:13 +0530 Editor
അര്‍ദ്ധരാത്രി സമരപന്തലില്‍ പൊലീസ് അതിക്രമം; മുഹമ്മദ് ഷിയാസും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും അറസ്റ്റില്‍; http://newsmalayali.com/4870 http://newsmalayali.com/4870 കാട്ടാനയാക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിന് പിന്നാലെ അര്‍ദ്ധരാത്രിയില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും മാത്യു കുഴല്‍നാടന്‍ എംഎല്‍എയേയും പൊലീസ് അറസ്റ്റ് ചെയ്തു.

കോതമംഗലത്തെ സമരപ്പന്തലില്‍ നിന്നാണ് രാത്രി 11.47ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടാന ആക്രണത്തില്‍ ഇന്ദിര മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ആശുപത്രിയില്‍ അക്രമണം നടത്തി, മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. റോഡ് ഉപരോധിച്ചതില്‍ ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഷിബു തെക്കുംപുറം എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇരുവരുടെയും അറസ്റ്റില്‍ സംസ്ഥാനമെങ്കും പ്രതിഷേധം അലയടിക്കുകയാണ്. തിരുവനന്തപുരത്ത് റോഡുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉപരോധിച്ചു. മുഖ്യമന്ത്രിയുടെ മുഖാമുഖത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സമരപന്തലിലെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും മാത്യു കുഴല്‍നാടന്‍ എംഎല്‍എയെയും അറസ്റ്റ് ചെയ്ത ശേഷം എവിടേയ്ക്ക് കൊണ്ടുപോയെന്ന് അറിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇരുവരുടെയും അറസ്റ്റിന് പിന്നാലെ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോതമംഗലത്തെത്തി സമരം ഏറ്റെടുത്തു.

]]>
Tue, 05 Mar 2024 07:54:07 +0530 Editor
Whatsapp മെസേജുകൾ ഇനി തീയതി നൽകിയും സേര്‍ച്ച് ചെയ്യാം; പുതിയ ഫീച്ചര്‍ http://newsmalayali.com/4869 http://newsmalayali.com/4869 ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇത്തവണ സെര്‍ച്ച് ഫീച്ചറിലാണ് പുതിയ മാറ്റം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പഴയ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ എളുപ്പത്തില്‍ തിരഞ്ഞെുകണ്ടുപിടിക്കാനുള്ള സൗകര്യമാണ് കമ്പനി ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. പഴയൊരു സന്ദേശം തീയതി നൽകി ഇനി മുതല്‍ തിരഞ്ഞു കണ്ടുപിടിക്കാന്‍ കഴിയും. ഓരോ ചാറ്റിനുമുള്ളില്‍ ഇത്തരത്തിൽ സേര്‍ച്ച് ചെയ്യാനാകും.

ചാറ്റ് ലിസ്റ്റ് ടാബില്‍ എന്തുവേണമെങ്കിലും തിരയാന്‍ കഴിയും. ഇതില്‍ മള്‍ട്ടിമീഡിയ ഉള്ളടക്കം, ടെക്സ്റ്റ്, ഓഡിയോ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഗ്രൂപ്പ് ചാറ്റിലും വ്യക്തിഗത ചാറ്റുകളിലും പുതിയ ഫീച്ചറില്‍ പഴയ സന്ദേശങ്ങള്‍ തിരയാന്‍ കഴിയും. കലണ്ടര്‍ ഐക്കണ്‍ ആണ് ഇതിനായി നല്‍കിയിരിക്കുന്നത്.

ഈ കലണ്ടർ ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു കലണ്ടര്‍ വിന്‍ഡോ തുറന്നുവരും. അതിനുള്ളില്‍ ഒരു തീയതി തെരഞ്ഞെടുത്തശേഷം ഉപയോക്താക്കള്‍ക്ക് സെര്‍ച്ച് ചെയ്യാവുന്നതാണ്. ഈ സെര്‍ച്ച് സംവിധാനം ഉപയോഗിച്ച് ഏറെ പഴയ സന്ദേശങ്ങളും വീണ്ടെടുക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. നേരത്തെ ഡിലീറ്റ് ചെയ്തതോ അല്ലെങ്കില്‍ ഡിസപ്പിയറിങ് മോഡ് ഓണ്‍ ആയിട്ടുള്ളതോ ആയ ചാറ്റുകള്‍ വീണ്ടെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

തീയതി ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുന്നത് എങ്ങനെ?

1. ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിള്‍ പ്ലേ സ്റ്റോറിൽ നിന്നോ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുക
2. വാട്ട്‌സ്ആപ്പ് തുറന്നശേഷം ഗ്രൂപ്പ് ചാറ്റോ വ്യക്തിഗത ചാറ്റോ എടുക്കുക
3. സേര്‍ച്ച് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ആന്‍ഡ്രോയിഡില്‍ വലത് ഭാഗത്ത് മുകളിലായിരിക്കും. ഐഫോണില്‍ ചാറ്റ് സേര്‍ച്ചിലും ക്ലിക്ക് ചെയ്യുക.
4. സെര്‍ച്ച് ബാറില്‍ വലതുവശത്തായി കാണുന്ന കലണ്ടര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക
5. ഇതില്‍ ക്ലിക്ക് ചെയ്തശേഷം തീയതി തെരഞ്ഞടുക്കുക
6. തീയതി തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ വാട്ട്‌സ്ആപ്പ് സ്വമേധയാ ഈ തീയതിയിലെ ചാറ്റുകളിലേക്ക് നമ്മെ കൊണ്ടുപോകും.
7. ആവശ്യമെങ്കില്‍ ടെക്‌സ്റ്റ് കൂടി നല്‍കി സെര്‍ച്ച് ചെയ്യാവുന്നതാണ്.

]]>
Sat, 02 Mar 2024 12:45:36 +0530 Editor
ISRO പരസ്യത്തില്‍ ചൈനീസ് പതാക: ഡിഎംകെയ്ക്ക് പ്രധാനമന്ത്രിയുടെ ശാസന; 'ചെറിയ പിഴവ്' പറ്റിയെന്ന് തമിഴ്‌നാട് മന്ത്രി http://newsmalayali.com/4868 http://newsmalayali.com/4868 ഐഎസ്ആര്‍ഒയുടെ പരസ്യത്തില്‍ ചൈനീസ് പതാക വന്ന സംഭവത്തില്‍ തെറ്റ് പറ്റിയതായി തമിഴ്‌നാട് സര്‍ക്കാര്‍. ഐഎസ്ആര്‍ഒയുടെ പുതിയ സംരംഭം ഉദ്ഘാടനം ചെയ്യുന്നത് സംബന്ധിച്ചുള്ള പരസ്യമാണ് വിവാദമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും ചിത്രങ്ങളടങ്ങുന്ന പരസ്യത്തിലാണ് ചൈനീസ് പതാക പതിപ്പിച്ച റോക്കറ്റിന്റെ ചിത്രം കൂടി ഉൾപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് സർക്കാരിനെ ശാസിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ ‘ചെറിയ പിശക്’ പറ്റിയതായി തമിഴ്‌നാട് ഫിഷറീസ് മന്ത്രി അനിത രാധാകൃഷ്ണന്‍ സമ്മതിച്ചു.

“കുലശേഖരപട്ടത്ത് സ്ഥാപിക്കാന്‍ പോകുന്ന ഐഎസ്ആര്‍ഒയുടെ ലോഞ്ചിങ് പാഡുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ നില്‍കിയ പരസ്യത്തില്‍ ‘ചെറിയ പിശക്’ സംഭവിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പരസ്യത്തില്‍ ചൈനീസ് പതാകയുടെ ചിത്രം വന്നത് പരസ്യം ഡിസൈന്‍ ചെയ്തവരുടെ ഭാഗത്തു നിന്നുണ്ടായ അബദ്ധമാണ്. അക്കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പെടാതെ പോയി,” എന്ന് മന്ത്രി പറഞ്ഞു.

ബുധനാഴ്ച ലോഞ്ചിങ് പാഡിന്റെ ഉദ്ഘാടനത്തിനിടെയാണ് ഈ അബദ്ധം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാത്ത പാര്‍ട്ടിയാണ് ഡിഎംകെയെന്നും എന്നാല്‍ ചെയ്യാത്ത പ്രവര്‍ത്തികളുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ മുന്നില്‍ നില്‍ക്കുന്നവരാണ് അവരെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇവര്‍ ഞങ്ങളുടെ പദ്ധതികളില്‍ അവരുടെ സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നത് പതിവാണ്. ഇപ്പോള്‍ അവര്‍ എല്ലാ പരിധികകളും ലംഘിച്ചിരിക്കുന്നു. തമിഴ്‌നാട്ടിലെ ഐഎസ്ആര്‍ഒ ലോഞ്ചിങ് പാഡിന്റെ ക്രെഡിറ്റ് ചൈനയ്ക്ക് നൽകിയിരിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു. ഈ പരസ്യത്തിലൂടെ ഇന്ത്യയിലെ ശാസ്ത്രജ്ഞരെയും ബഹിരാകാശ മേഖലയെയും എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവഹേളിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘‘ബഹിരാകാശ മേഖലയിലുള്ള ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. നിങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തിനാണ് അവര്‍ പരസ്യങ്ങള്‍ നല്‍കുന്നത്. അതില്‍ ഇന്ത്യയുടെ ബഹിരാകാശനേട്ടത്തിന്റെ ഒരു ചിത്രം പോലും ഉള്‍പ്പെടുത്തിയിട്ടില്ല. ബഹിരാകാശരംഗത്തുള്ള ഇന്ത്യയുടെ വിജയം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. നമ്മുടെ ശാസ്ത്രജ്ഞരെയും നമ്മുടെ ബഹിരാകാശ മേഖലയെയും നിങ്ങളുടെ നികുതിപ്പണത്തെയും അവര്‍ അപമാനിച്ചു. ഡിഎംകെയുടെ ചെയ്തികള്‍ക്ക് ശിക്ഷിക്കപ്പെടേണ്ട സമയമാണിതെന്നും,’’ പ്രധാനമന്ത്രി പറഞ്ഞു.

]]>
Sat, 02 Mar 2024 12:41:25 +0530 Editor
സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക് http://newsmalayali.com/4867 http://newsmalayali.com/4867 വയനാട് പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക്. 19 പേര്‍ക്ക് മൂന്ന് വര്‍ഷവും, 12 പേര്‍ക്ക് ഒരു വര്‍ഷവുമാണ് വിലക്ക് ഏർപ്പെടുത്തുക. അതേസമയം, കേസിൽ ഒരാൾ കൂടി കീഴടങ്ങിയതോടെ പിടിയിലായവരുടെ എണ്ണം പതിനൊന്നായി.

സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് 31 വിദ്യാര്‍ഥികള്‍ക്ക് പഠന വിലക്ക് ഏര്‍പ്പെടുത്തിയത്. 19 വിദ്യാർത്ഥികൾക്ക് മൂന്ന് വര്‍ഷവും 10 വിദ്യാർത്ഥികൾക്ക് ഒരു വര്‍ഷവുമാണ് വിലക്ക്. കൂടാതെ രണ്ടു വിദ്യാർത്ഥികളെ ഇന്റേണൽ എക്സാമുകൾക്ക് വിലക്കും ഏർപ്പെടുത്തും. ഇവരെ കോളജ് ഹോസ്റ്റലില്‍ നിന്നടക്കം പുറത്താക്കാനും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

ആന്റി റാഗിങ് സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തിരുന്നു. ഇതില്‍ നിന്നാണ് 31 പേരെ കുറ്റക്കാരായി കണ്ടെത്തിയത്. വിവരം അറിഞ്ഞിട്ടും അധ്യാപകരെയോ മാതാപിതാക്കളെയോ അറിയിക്കാതിരുന്ന വിദ്യാർത്ഥികൾക്കെതിരെയും സസ്പെൻഷൻ നടപടി സ്വീകരിക്കും. പഠന വിലക്കുള്ള കാലയളവിൽ വിദ്യാർത്ഥികൾക്ക് രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ പഠനം സാധ്യമാകില്ല. ഇന്നലെ യൂനിവേഴ്‌സിറ്റി സെന്ററില്‍ ചേര്‍ന്ന ആന്റി റാഗിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു ഇത്രയും പേര്‍ക്ക് പഠന വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനം ഉണ്ടായത്.

അതേസമയം സിദ്ധാർത്ഥിന്റെ മരണത്തിൽ നാലാം വർഷ BVSC വിദ്യാർഥി അമീൻ അക്ബർ അലിയാണ് ഇന്നലെ കീഴടങ്ങിയത്. ഇതോടെ പതിനൊന്ന് പേർ പിടിയിലായതോടെ ഒളിവിൽ കഴിയുന്നവരുടെ എണ്ണം ഏഴായി. ഇവർ ഉടൻ പിടിയിലാകുമെന്നും കേസിൽ ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം.

]]>
Sat, 02 Mar 2024 12:36:55 +0530 Editor
പ്രശസ്ത ഫിലിം തിയറിസ്റ്റ് ഡേവിഡ് ബോർഡ്‌‌വെൽ അന്തരിച്ചു | Famous Film Theorist David Bordwell Passed Away http://newsmalayali.com/4866 http://newsmalayali.com/4866 പ്രശസ്ത അമേരിക്കൻ സിനിമാ സൈദ്ധാന്തികനും, സിനിമാ ചരിത്രകാരനുമായ ഡേവിഡ് ബോർഡ്‌‌വെൽ അന്തരിച്ചു. 76 വയസായിരുന്നു. ദീർഘകാലമായി രോഗബാധിതനായിരുന്നു.

ലോകസിനിമയെ കുറിച്ചുള്ള ദീർഘമായ ലേഖനങ്ങളും, വീഡിയോ സ്റ്റോറികളും, അഭിമുഖങ്ങളും അദ്ദേഹത്തെ ലോക സിനിമാചരിത്രത്തിൽ, അവിഭാജ്യ ഘടകമാക്കി തീർത്തു. സിനിമാസംബന്ധിയായ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

കൂടാതെ സിനിമയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ബ്ലോഗ്, സിനിമയെ ഗൗരവകരമായി കാണുന്ന പ്രേക്ഷകർക്കും, സിനിമ വിദ്യാർത്ഥികൾക്കും സിനിമയെ വ്യത്യസ്തമായ രീതിയിൽ കാണുവാൻ ഗുണകരമായി.

ഫിലിം ആർട്ട് ആൻ ഇൻട്രൊഡക്ഷൻ, ഓൺ ദി ഹിസ്റ്ററി ഓഫ് ഫിലിം സ്റ്റൈൽ, പോയറ്റിക്സ് ഓഫ് സിനിമ, നറേഷൻ ഇൻ ദി ഫിക്ഷൻ ഫിലിം, ഓസു ആന്റ് ദി പോയറ്റിക്സ് ഓഫ് സിനിമ തുടങ്ങീ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

]]>
Sat, 02 Mar 2024 12:18:52 +0530 Editor
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങി; ട്രഷറിയില്‍ പണമില്ല; അക്കൗണ്ടുകള്‍ മരവിപ്പിച്ചു; വന്‍ പ്രതിഷേധം http://newsmalayali.com/4865 http://newsmalayali.com/4865 കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. പ്രതിഷേധം ഉയര്‍ന്നുവെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല. ശ തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്നാണ് വിവരം. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിന്‍വലിക്കാനാകാത്തതാണ് നിലവിലെ പ്രതിസന്ധി.
ചരിത്രത്തിലാദ്യമായി രണ്ടാം ദിനവും ശമ്പളവിതരണം നടക്കാതായതോടെ ജീവനക്കാര്‍ കടുത്ത അതൃപ്തിയില്‍. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും ശമ്പളം ലഭിച്ചില്ല. പ്രതിഷേധം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ട്രഷറിയില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണം ഇല്ലാതെ വന്നതോടെയാണ് ജീവനക്കാരുടെ ട്രഷറി അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചത്.

ദിവസങ്ങളായി ഓവര്‍ഡ്രാഫ്റ്റിലായിരുന്ന ട്രഷറി കഴിഞ്ഞ ദിവസം കേന്ദ്രവിഹിതമായ 4000 കോടി എത്തിയപ്പോഴാണ് പ്രതിസന്ധി മറികടന്നത്.

ഈ പണം എടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കിയാല്‍ ട്രഷറി വീണ്ടും ഓവര്‍ഡ്രാഫ്റ്റിലാകും. ഇതുകൊണ്ടാണ് ട്രഷറി അക്കൗണ്ട് മരവിപ്പിച്ച് നിര്‍ത്തിയതെന്നാണ് വിവരം. ശമ്പളം കൊടുത്തു എന്നു വരുത്തി വിമര്‍ശനം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ് ഇതെന്നാണ് ആരോപണം.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ശമ്പളം ലഭിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഫണ്ട് ട്രഷറിയിലേക്ക് നിക്ഷേപിക്കാന്‍ നിര്‍ദേശം നല്‍കി. 97,000 പേര്‍ക്കാണ് ആദ്യദിനം ശമ്പളം കിട്ടേണ്ടിയിരുന്നത്.
സര്‍ക്കാര്‍ ജീവനക്കാരില്‍ സെക്രട്ടേറിയറ്റ്, റവന്യൂ, പൊലീസ്, എക്‌സൈസ്, പൊതുമരാമത്ത്, ട്രഷറി, ജിഎസ്ടി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് ആദ്യദിവസം ശമ്പളം ലഭിക്കുന്നത്. അധ്യാപകര്‍ക്കാണ് ഇന്നു ശമ്പളം ലഭിക്കേണ്ടത്.

അതേസമയം ട്രഷറിയില്‍ പണമെത്തിക്കാന്‍ സര്‍ക്കാര്‍ തെരക്കിട്ട നീക്കങ്ങള്‍ തുടങ്ങി. പൊതുമേഖലാസ്ഥാപനങ്ങളോട് ഇവരുടെ നീക്കിയിരിപ്പും ലാഭവിഹിതവും ട്രഷറിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

]]>
Sat, 02 Mar 2024 11:59:56 +0530 Editor
സംവിധായകന്‍ ബാല എന്നെ ഉപദ്രവിച്ചിട്ടില്ല.. സിനിമയില്‍ മാറാനുള്ള കാരണമിതാണ്..; വിശദീകരണവുമായി മമിത ബൈജു http://newsmalayali.com/4864 http://newsmalayali.com/4864 ‘വണങ്കാന്‍’ സിനിമയില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് നടി മമിത ബൈജു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. സംവിധായകന്‍ ബാല തന്നെ ഒരുപാട് തവണ വഴക്ക് പറഞ്ഞിരുന്നതായും വെറുതെ അടിക്കുകയും ചെയ്തിരുന്നു എന്നായിരുന്നു മമിത ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ താന്‍ പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനിച്ചെന്നാണ് മമിത ഇപ്പോള്‍ പറയുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് മമിത പ്രതികരിച്ചത്. ”ബാല സാര്‍ തന്റെ സിനിമ കരിയറിലെ ഉപദേഷ്ടാവ് ആണ്, സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ വളരെ നല്ല ബന്ധത്തിലാണ് ഉണ്ടായിരുന്നത്.”

”സെറ്റില്‍ വെച്ച് മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ മറ്റേതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമായ പെരുമാറ്റമോ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ഒരു നല്ല നടി എന്ന നിലയില്‍ ഉയരാന്‍ ഒരുപാട് ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മറ്റു കമ്മിറ്റ്‌മെന്റുകള്‍ കാരണമാണ് എനിക്ക് ആ സിനിമയില്‍ നിന്ന് പിന്മാറേണ്ടി വന്നത്.”

”എന്റെ വാക്കുകളെ വളച്ചൊടിക്കുക്കയാണ് ചെയ്തത്” എന്നാണ് മമിത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. എന്നാല്‍ സംവിധായകന്‍ തന്നോട് ‘വില്ലടിച്ചമ്പാട്ട്’ എന്ന കലാരൂപം പെട്ടന്ന് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും, അത് തനിക്ക് അറിയില്ലായിരുന്നുവെന്നും, ചിത്രീകരണ വേളയില്‍ ഒരുപാട് ശകാരിച്ചെന്നും വെറുതെ അടിച്ചെന്നും മമിത പറയുന്നുണ്ടായിരുന്നു.

ഇതിനെ തുടര്‍ന്നുണ്ടായ വര്‍ത്തയിലാണ് താരം ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. അതേസമയം, സൂര്യയെ നായകനാക്കി സംവിധായകന്‍ ബാല ഒരുക്കാനിരുന്ന ചിത്രമാണ് വണങ്കാന്‍. എന്നാല്‍ സൂര്യ ചിത്രത്തില്‍ പിന്മാറിയിരുന്നു. സൂര്യയും മമിതയും മാത്രമല്ല, നായികയായി തീരുമാനിച്ച കൃതി ഷെട്ടിയും ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു

]]>
Fri, 01 Mar 2024 19:30:23 +0530 Editor
ബാന്ദ്ര' നെഗറ്റീവ് റിവ്യൂ ചെയ്തവര്‍ക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം: അശ്വന്ത് കോക്കും ഉണ്ണി വ്‌ളോഗ്‌സും കുടുങ്ങും http://newsmalayali.com/4863 http://newsmalayali.com/4863 ദിലീപ് ചിത്രം ‘ബാന്ദ്ര’യ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ പറഞ്ഞ യൂട്യൂബ് വ്‌ളോഗര്‍മാര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കി കോടതി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്ലോഗ്സ്, ഷാന്‍ മുഹമ്മദ്, അര്‍ജുന്‍, ഹിജാസ് ടാക്സ്, സായികൃഷ്ണ എന്നീ യൂട്യൂബേഴ്‌സ് ആണ് കേസിലെ പ്രതികള്‍.

കഴിഞ്ഞ വര്‍ഷം നവംബര്‍ 10ന് ആണ് സിനിമ റിലീസ് ചെയ്തത്. രാവിലെ 11.30ന് സിനിമ റിലീസ് ചെയ്ത് അരമണിക്കൂര്‍ ആകുന്നതിന് മുമ്പ് തന്നെ വ്‌ളോഗര്‍മാര്‍ സിനിമയെ ഡീഗ്രേഡ് ചെയ്യുന്ന രീതിയില്‍ റിവ്യൂമായി എത്തിയിരുന്നു. മൂന്നു ദിവസം കൊണ്ട് 27 ലക്ഷം പ്രേക്ഷകരാണ് നെഗറ്റീവ് റിവ്യൂ കണ്ടത്.

സിനിമാ വ്യവസായത്തെ തകര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചത് എന്നായിരുന്നു സിനിമാ നിര്‍മ്മാതാവ് വിനായക ഫിലിംസിന്റെ ആരോപണം. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഉദയകൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം 30 കോടി ബജറ്റിലാണ് ഒരുക്കിയത്. എന്നാല്‍ പ്രതീക്ഷിച്ചത്ര കളക്ഷന്‍ സിനിമയ്ക്ക് നേടാനായിട്ടില്ല. തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.

]]>
Fri, 01 Mar 2024 19:27:35 +0530 Editor
ഭാസിയ്ക്ക് ആ തീരുമാനം എടുക്കാന്‍ ഒരു നിമിഷം പോലും വേണ്ടി വന്നില്ല.. പൂര്‍ണനഗ്നനായി അവതരിപ്പിക്കാന്‍ മറ്റൊരു കാരണമുണ്ട്: ചിദംബരം http://newsmalayali.com/4862 http://newsmalayali.com/4862 ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയ്ക്ക് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ അടക്കം ബോക്‌സ് ഓഫീസില്‍ കുതിച്ചു കൊണ്ടിരിക്കുന്ന ചിത്രം 50 കോടി കളക്ഷന്‍ എന്ന നേട്ടത്തില്‍ എത്തിക്കഴിഞ്ഞു.

എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുസംഘം യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഗുണ കേവ്‌സില്‍ നടക്കുന്ന രംഗങ്ങള്‍ പെരുമ്പാവൂരില്‍ സെറ്റിട്ടും ഒറിജിനല്‍ ഗുണ കേവ്‌സിലുമായാണ് ചിത്രീകരിച്ചത്. ചിത്രത്തിലെ ഒരു സീനില്‍ ശ്രീനാഥ് ഭാസി പൂര്‍ണനഗ്നനായി അഭിനയിച്ചിട്ടുണ്ട്. ഈ രംഗം ഷൂട്ട് ചെയ്തതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകന്‍ ചിദംബരം ഇപ്പോള്‍.

ശ്രീനാഥ് ഭാസി അവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രം സ്വപ്‌നം കാണുന്ന സീനുകളിലാണ് നഗ്നനായി എത്തുന്നത്. ഈ സീനുകള്‍ മുഴുവന്‍ ചിത്രീകരിച്ചത് ഗുണ കേവ്‌സില്‍ തന്നെയാണ്. ”റിയല്‍ ഗുണ കേവ്‌സിന് അകത്ത് വരെ പോയിട്ട് അവിടെ ഒരു സീനെങ്കിലും ചിത്രീകരിച്ചില്ലെങ്കില്‍ മോശമല്ലേ. അങ്ങനെ ചെയ്തതാണ്. ആ കേവ് സിസ്റ്റമൊക്കെ മനുഷ്യകുലത്തേക്കാളും പഴയതാണ്.”

”ഭൂമി ഉണ്ടായ കാലം മുതല്‍ ഉണ്ടായതാണ് എന്നൊക്കെയുള്ള ഫീലാണ് നമുക്കവിടെ നില്‍ക്കുമ്പോള്‍ കിട്ടുക. പൂര്‍ണ നഗ്നനായിട്ടാണ് ഭാസി ആ സീനില്‍ അഭിനയിക്കുന്നത്. ഭാസിയ്ക്ക് ആ തീരുമാനം എടുക്കാന്‍ ഒട്ടും സമയം എടുത്തില്ല. ഞങ്ങള്‍ ഗുണ കേവ് കണ്ടപ്പോള്‍ അവിടെ എന്തെങ്കിലുമൊന്ന് ഷൂട്ട് ചെയ്യണമെന്ന് തോന്നി. അത് സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത സീനാണ്.”

”അങ്ങനെ ഡ്രീം സീക്വന്‍സ് ഷൂട്ട് ചെയ്യാം എന്നു തീരുമാനിച്ചു. രക്തത്തില്‍ കുളിച്ചു വരുന്നത് പോലെ ഷൂട്ട് ചെയ്യാം എന്നോര്‍ത്തു. പക്ഷേ മേക്കപ്പ് ചെയ്‌തെടുക്കാന്‍ ഒരു മണിക്കൂര്‍ വേണമെന്ന് മേക്കപ്പ് ടീം പറഞ്ഞു. ഷൂട്ടിംഗ് പെര്‍മിഷനാണെങ്കില്‍ രാവിലെ 5 മുതല്‍ 9 മണി വരെയെ ഉള്ളൂ. അത് കഴിയുമ്പോള്‍ പിന്നെ ടൂറിസ്റ്റുകള്‍ക്കുള്ള സമയമാണ്.”

”മാക്‌സിമം അരമണിക്കൂര്‍ കൊണ്ട് ഷൂട്ട് ചെയ്യണം. മേക്കപ്പ് എന്തായാലും ചെയ്യാന്‍ പറ്റില്ലെന്ന് മനസ്സിലായി. കോസ്റ്റ്യൂം എന്തു ചെയ്യും എന്നായി പിന്നെ ആലോചന. അപ്പോള്‍ മഷറാണ് പൂര്‍ണ്ണ നഗ്‌നനായി ചിത്രീകരിച്ചാലോ എന്നു ചോദിച്ചത്. വൈ നോട്ട് എന്നു ഞാനും ചോദിച്ചു. ഭാസിയ്ക്ക് അത് ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല” എന്നാണ് ചിദംബരം പറയുന്നത്.

]]>
Fri, 01 Mar 2024 19:24:29 +0530 Editor
കോടതി ഉത്തരവുമായെത്തിയ അഭിഭാഷകനെ അപമാനിച്ച സംഭവം; ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് എസ്‌ഐ http://newsmalayali.com/4861 http://newsmalayali.com/4861 ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍. ആലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐ വി ആര്‍ റിനീഷാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷ നല്‍കിയത്.

ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ മുന്‍പാകെ നല്‍കിയ മാപ്പപേക്ഷ കോടതി അംഗീകരിച്ചു. നേരത്തെ കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ താന്‍ കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്നായിരുന്നു റിനീഷിന്റെ വാദം. എന്നാല്‍ നടന്ന സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും റിനീഷ് കോടതിയെ അറിയിച്ചിരുന്നു.

എസ്‌ഐയുടെ നിലപാടിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എസ്‌ഐ തന്റെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. എന്നാല്‍ എസ്‌ഐയ്‌ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയെ കുറിച്ച് അറിയിക്കാന്‍ കോടതി ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടുനല്‍കാനുള്ള കോടതി ഉത്തരവുമായി സ്‌റ്റേഷനിലെത്തിയ അഭിഭാഷകന്‍ അക്വിബ് സുഹൈലിനെ എസ്‌ഐ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ ഇടപെടല്‍.

]]>
Fri, 01 Mar 2024 19:19:00 +0530 Editor
രാമേശ്വരം കഫേയില്‍ നടന്നത് ബോംബ് സ്‌ഫോടനം; സ്ഥിരീകരിച്ച് കര്‍ണാടക സര്‍ക്കാര്‍ http://newsmalayali.com/4860 http://newsmalayali.com/4860 ബംഗളൂരു രാമേശ്വരം കഫേയില്‍ ഇന്ന് ഉച്ചയ്ക്ക് സംഭവിച്ച പൊട്ടിത്തെറി ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണ് സംഭവിച്ചതെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സ്‌ഫോടനത്തില്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരാളിനും മൂന്ന് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ബംഗളൂരു വൈറ്റ് ഫീല്‍ഡില്‍ സ്ഥിതി ചെയ്യുന്ന രാമേശ്വരം കഫേയിലാണ് സ്‌ഫോടനമുണ്ടായത്. പാചക വാതക ഗ്യാസ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ ബാഗുമായി കണ്ടെന്ന് പൊലീസ് പറയുന്നു.

പൊലീസിന് പുറമേ എന്‍ഐഎ സംഘവും ബോംബ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ള വിവിധ അന്വേഷണ ഏജന്‍സികള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

]]>
Fri, 01 Mar 2024 19:14:20 +0530 Editor
സിനിമകള്‍ റിലീസ് ചെയ്യണ്ടെന്ന തീരുമാനത്തില്‍ ഫിയോക്കില്‍ പിളര്‍പ്പ്; പുതിയ സംഘടനയ്ക്ക് സാധ്യത http://newsmalayali.com/4859 http://newsmalayali.com/4859 പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിനെതിരെ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിനുള്ളില്‍ തന്നെ എതിര്‍പ്പ്. ഒരു വിഭാഗം സിനിമകള്‍ റിലീസ് ചെയ്യണ്ടെന്ന തീരുമാനത്തിലാണെങ്കില്‍ മറ്റൊരു വിഭാഗം പുതിയ കൂട്ടായ്മയ്ക്കുള്ള ആലോചനയിലാണ്.

ഫെബ്രുവരി 23ന് ആണ് ഫിയോക് സമരം ആരംഭിച്ചത്. ഇഷ്ടമുള്ള പ്രൊജക്ഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ അനുവദിക്കുക, ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് 42 ദിവസത്തിന് ശേഷം മാത്രം സിനിമ നല്‍കുക എന്നീ ആവശ്യങ്ങള്‍ നിര്‍മ്മാതാക്കള്‍ക്ക് മുമ്പാകെ ഉയര്‍ത്തിയാണ് ഫിയോക് സമരം ആരോപിച്ചത്.

ഫിയോക്കിന്റെ സമരം സംഘടനയുടെ ചെയര്‍മാനും വൈസ് ചെയര്‍മാനുമായ ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും ബാധിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. ദിലീപ് നായകനായ ‘തങ്കമണി’യുടെ റിലീസ് മാര്‍ച്ച് ഏഴിന് ആയിരുന്നു നിശ്ചയിച്ചിരിക്കുന്നത്.

നാദിര്‍ഷ സംവിധാനം ചെയ്ത ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി’യുടെ റിലീസ് സമരത്തെ തുടര്‍ന്ന് മാര്‍ച്ച് ഒന്നിലേക്ക് മാറ്റി വച്ചിട്ടുണ്ട്. ഫെബ്രുവരി 23ന് ആയിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്യാനിരുന്നത്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റിനോട് എതിര്‍പ്പുള്ളവര്‍ ദിലീപിനൊപ്പം ചേര്‍ന്ന് പുതിയ സംഘടനയ്ക്കുള്ള ആലോചന തുടങ്ങിയത്.

]]>
Fri, 01 Mar 2024 19:06:30 +0530 Editor
'യുവാക്കളെ അക്രമം നടത്തുന്നതിന് പരിശീലിപ്പിക്കുന്നു"& സിദ്ധാർഥന്റെ വീട് സന്ദർശിച്ച് ​ഗവർണർ http://newsmalayali.com/4858 http://newsmalayali.com/4858 വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ മൃഗീയമായ പരസ്യ വിചാരണയെത്തുടര്‍ന്ന് മരണപ്പെട്ട സിദ്ധാർഥന്റെ വീട് സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. സംസ്ഥാനത്ത് ചില ശക്തികൾ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും ഗവർണർ പറഞ്ഞു.

സംഭവത്തിൽ മാതാപിതാക്കൾ തനിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറി. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി മറുപടി നൽകി. ഇതിൽ നിന്നും എസ്എഫ്ഐയുടെ പങ്ക് വ്യക്തമാണ്. അക്രമം പ്രോത്സാഹിപ്പിച്ച് സമൂഹത്തെ എവിടേക്കാണ് കൊണ്ടുപോകുന്നത്? അവർ അക്രമത്തിലാണ് വിശ്വസിക്കുന്നത്. യുവാക്കളാണ് അക്രമത്തിൽ ഏർപ്പെടുന്നത്. അക്രമത്തിന് വേറെ എന്ത് തെളിവ് വേണമെന്നും അദ്ദേഹം ചോദിച്ചു.

കമ്മ്യൂണിസം എല്ലായിടത്തും തകർന്നത് അക്രമം കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. കേരളത്തിൽ മാത്രമാണ് ഇപ്പോഴുമുള്ളത്. അക്രമത്തിന് പരിശീലനം നൽകുകയാണ് അവര്‍. കേസുകൾ പതിറ്റാണ്ടുകൾ നീണ്ടുപോകും. പൂർണ്ണമായും നേതാക്കൾക്ക് അടിമപ്പെടാൻ പട്ടാളത്തെ സൃഷ്ടിക്കുകയാണ്. ഒരു ജോലിക്കും അപേക്ഷിക്കാൻ ഈ യുവാക്കൾക്ക് കഴിയില്ല. യുവാക്കളുടെ ഭാവി തകർക്കപ്പെടുന്ന സ്ഥിതിയാണ്.

യുവാക്കളെ ഒരുപരിധിയിലധികം കുറ്റപ്പെടുത്താന്‍ താന്‍ തയ്യാറല്ല. കാരണം, ഇവർ മറ്റുള്ളവരുടെ കൈയ്യിലെ വെറും കരുക്കളാണ്. ഇവർക്കെതിരെ പോലീസ് കേസെടുക്കുന്നതോടെ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നു. ഇതോടെ, ഇവർ ചില രാഷ്ട്രീയ നേതാക്കളെ ആശ്രയിക്കേണ്ടിവരുന്നു,

സംഭവത്തിൽ അതീവ ദുഃഖമുണ്ട്. ധീരതയുള്ള കുടുംബമാണ് സിദ്ധാര്‍ത്ഥിന്റെത്. രാഷ്ട്രീയ പാർട്ടികൾ അക്രമം ഉപേക്ഷിക്കണം. പ്രവർത്തന രീതി പുനഃപ്പരിശോധിക്കാൻ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ച അദ്ദേഹം യുവാക്കൾക്ക് അക്രമത്തിൽ പ്രോത്സാഹനം നൽകരുതെന്നും ആവശ്യപ്പെട്ടു.

]]>
Fri, 01 Mar 2024 19:01:28 +0530 Editor
പിന്‍വലിച്ച രണ്ടായിരം രൂപ നോട്ടില്‍ 97.62 ശതമാനം തിരിച്ചെത്തി http://newsmalayali.com/4857 http://newsmalayali.com/4857 രണ്ടായിരം രൂപ നോട്ടിന്റെ കാലം രാജ്യത്ത് അവസാനിക്കുന്നു. പിന്‍വലിച്ച രണ്ടായിരം രൂപ നോട്ടുകളില്‍ 97.62 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് അറിയിക്കുന്നു. ഇനി റിസര്‍വ് ബാങ്കില്‍ തിരിച്ചെത്താനുള്ളത് 8,470 കോടിയുടെ നോട്ടുകള്‍ മാത്രമാണ്. കഴിഞ്ഞ ദിവസം വരെ തിരിച്ചെത്തിയ നോട്ടുകളുടെ കണക്കാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്.

2023 മെയ് 19ന് ആയിരുന്നു 2,000 രൂപ നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. ക്ലീന്‍ നോട്ട് പോളിസി പ്രകാരമായിരുന്നു റിസര്‍വ് ബാങ്കിന്റെ തീരുമാനം. എന്നാല്‍ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകളുടെ നിയമ പ്രബല്യം തുടരും. 2016ലെ നോട്ടു നിരോധനത്തിന് പിന്നാലെയാണ് 2000രൂപ നോട്ട് വിനിമയത്തില്‍ വരുന്നത്.

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച ശേഷമായിരുന്നു 2000ന്റെ കറന്‍സി റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. രണ്ടായിരം രൂപ നോട്ടിന്റെ വ്യജ പതിപ്പ് വ്യാപകമായി പിടികൂടിയതും ചില്ലറയാക്കാന്‍ ഏറെ പ്രയാസം നേരിട്ടതും കേന്ദ്ര സര്‍ക്കാരിന് നോട്ടിനോടുള്ള താത്പര്യം കുറയാന്‍ കാരണമായി. ഇതിന് പിന്നാലെയാണ് നോട്ട് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് നടപടി ആരംഭിച്ചത്.

]]>
Fri, 01 Mar 2024 18:57:49 +0530 Editor
ബീഫുമായി ബസില്‍ കയറിയ ദളിത് വനിതയെ ഇറക്കി വിട്ടു; തമിഴ്നാട്ടിൽ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്പെന്‍ഷന്‍ http://newsmalayali.com/4856 http://newsmalayali.com/4856 ബീഫുമായി ബസില്‍ കയറിയ സ്‌ത്രീയെ ഇറക്കി വിട്ട സംഭവത്തില്‍ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്പെന്‍ഷന്‍. പാഞ്ചാലി എന്ന 59 കാരിയെയാണ് ബസിൽ ബീഫ് കയറ്റിയതിന് ഇറക്കിവിട്ടത്. ഇവരെ സുരക്ഷിതമല്ലാത്ത സ്ഥലത്താണ് ഇറക്കിവിട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹരൂർ-കൃഷ്ണഗിരി ബസിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ധർമപുരി ജില്ലയിലെ മൊറപ്പൂർ ബ്ലോക്കിലുള്ള നാവലായി സ്വദേശിയാണ് പാഞ്ചാലി. ബസിലെ മറ്റ് യാത്രക്കാർക്ക് ആർക്കും പ്രശ്നമില്ലായിരുന്നു എന്നും കണ്ടക്ടറും ഡ്രൈവറും പാഞ്ചാലിയോട് മോശമായാണ് പെരുമാറിയത് എന്നും ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാമെന്ന് പാഞ്ചാലി പറഞ്ഞെങ്കിലും ​ഡ്രൈവർ സമ്മതിച്ചില്ല. പാഞ്ചാലിയെ മോപ്പിരിപ്പട്ടി ഫോറസ്റ്റ് ഏരിയയില്‍ കണ്ടക്ടര്‍ നിര്‍ബന്ധിച്ച് ഇറക്കിവിടുകയായിരുന്നു. അടുത്ത സ്റ്റോപ്പിലേക്ക് നടന്നെത്തിയ പാഞ്ചാലി കുടുംബത്തെ വിവരം അറിയിച്ചു.

ബസ് മൊറാപ്പൂരിൽ നിർത്തിയിട്ടിരുന്ന സമയത്ത്, ഒരു സംഘമാളുകൾ ഡ്രൈവറെയും കണ്ടക്ടറെയും ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പാഞ്ചാലി ദളിത് വിഭാ​ഗത്തിൽ പെട്ടയാൾ ആയതിനാലാണ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ഭാ​ഗത്തു നിന്നും ഇത്തരമൊരു പെരുമാറ്റം ഉണ്ടായതെന്നും ഇവർ ആരോപിച്ചു.

ടിഎന്‍ടിസി (Tamil Nadu State Transport Corporation) ധര്‍മപുരി ഡിവിഷന്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഡ്രൈവറെയും കണ്ടക്ടറെയും സസ്പെന്‍ഡ് ചെയ്‌തത്. ‘‘ഡ്രൈവർ എൻ ശശികുമാറിനെയും കണ്ടക്ടർ കെ രഘുവിനെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ ല​ഗേജ് പരിശോധിക്കാൻ ഡ്രൈവറിനും കണ്ടക്ടർക്കും യാതൊരു അധികാരും ഇല്ല. പരിശോധിക്കാൻ തക്കവിധം പരാതികളോ സംശയാസ്പദമായ പെരുമാറ്റമോ ഉണ്ടായിട്ടില്ല. ഡ്രൈവറും കണ്ടക്ടറും ചേർന്ന് ഒരു പ്രായമായ യാത്രക്കാരിയെ അവരുടെ സുരക്ഷ പരിഗണിക്കാതെയാണ് ഇറക്കിവിട്ടത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തും’’, ടിഎന്‍ടിസി ധര്‍മപുരി ഡിവിഷന്‍ മാനേജിങ്ങ് ഡയറക്ടർ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

]]>
Sat, 24 Feb 2024 09:26:01 +0530 Editor
ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന് ആവശ്യക്കാരേറുന്നു http://newsmalayali.com/4855 http://newsmalayali.com/4855 ഇന്ത്യയുടെ സ്വന്തം ബ്രഹ്മോസ് മിസൈലിന് ആവശ്യക്കാരേറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഈ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഫിലിപ്പീന്‍സ് വാങ്ങിയതും വാര്‍ത്തയായിരുന്നു. മാര്‍ച്ചോടെ ഫിലിപ്പീന്‍സില്‍ മിസൈല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്തോനേഷ്യയും മിസൈല്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബ്രഹ്മോസ് മിസൈലും മറ്റ് ചില പ്രതിരോധ വസ്തുക്കളും വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് വിയറ്റ്‌നാമും അറിയിച്ചിട്ടുണ്ട്.

അതേസമയം 2025ഓടെ 35000 കോടി രൂപയുടെ പ്രതിരോധ ഉല്‍പ്പന്ന കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മിസൈലിന്റെ വില്‍പ്പന ഈ ലക്ഷ്യത്തിലെത്താന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1990കളിലാണ് രാജ്യത്തിന് ക്രൂയിസ് മിസൈല്‍ ആവശ്യമാണെന്ന ചിന്ത ഇന്ത്യന്‍ ഭരണകൂടത്തിനുണ്ടായത്. ഇതിന്റെ ഭാഗമായി അന്നത്തെ ഡിആര്‍ഡിഒ ചെയര്‍മാനായിരുന്ന ഡോ. എപിജെ അബ്ദുള്‍കലാം, റഷ്യന്‍ ഡെപ്യൂട്ടി ഡിഫന്‍സ് മന്ത്രിയായിരുന്ന എന്‍വി മിഖാലോവും തമ്മില്‍ ഒരു കരാറില്‍ ഒപ്പുവെച്ചു. 1998 ഫെബ്രുവരിയില്‍ മോസ്‌കോയില്‍ വെച്ചായിരുന്നു ഇരുവരും കരാറിലൊപ്പിട്ടത്.

ഇന്ത്യയിലെ ബ്രഹ്മപുത്ര നദി, റഷ്യയിലെ മോസ്‌കോവ് നദി എന്നിവയില്‍ നിന്നാണ് മിസൈലിന് ബ്രഹ്മോസ് എന്ന പേരിട്ടത്. തുടര്‍ന്ന് 1998ലെ കരാറിന്റെ ഭാഗമായി ഡിആര്‍ഡിഒയും എന്‍പിഒ മഷിനോസ്ട്രോയേനിയയും (എന്‍പിഒഎം) സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്റോസ്പേസ് രൂപീകരിച്ചു. സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ നിര്‍മ്മിക്കുകയെന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം.

2001 ജൂണ്‍ 12ന് ബ്രഹ്മോസ് മിസൈല്‍ ആദ്യ പരീക്ഷണം നടത്തുകയും ചെയ്തു. ഒഡിഷയിലെ ചാന്ദിപൂരിലായിരുന്നു മിസൈലിന്റെ ആദ്യപരീക്ഷണം നടത്തിയത്. അവിടന്നിങ്ങോട്ട് നിരവധി വികസന പ്രക്രിയകളിലൂടെ കടന്നുപോയാണ് ഇന്ന് കാണുന്ന മിസൈല്‍ രൂപപ്പെടുത്തിയെടുത്തത്.

ബ്രഹ്മോസ് മിസൈലിന്റെ പ്രധാന സവിശേഷതകള്‍

ടൂ സ്റ്റേജ് മിസൈലാണ് ബ്രഹ്മോസ്. ആദ്യ സ്റ്റേജില്‍ സോളിഡ് പ്രൊപ്പല്ലന്റ് ബൂസ്റ്ററും രണ്ടാം ഘട്ടത്തില്‍ ലിക്വിഡ് റാംജെറ്റ് സംവിധാനവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിദൂര സ്ഥാനത്ത് നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് തൊടുത്തുവിടാനാകുന്ന മിസൈലാണിത്. ഇതിലൂടെ എതിരാളിയില്‍ നിന്നുള്ള പ്രതിരോധ ആക്രമണം ഒഴിവാക്കാനും സാധിക്കും.

ഇന്ത്യന്‍ കരസേനയും നാവിക സേനയും വ്യോമസേനയും മിസൈലിന്റെ വ്യത്യസ്ത പതിപ്പുകളുടെ പരീക്ഷണങ്ങള്‍ സ്ഥിരമായി നടത്തിവരുന്നുണ്ട്. കുറഞ്ഞ റഡാര്‍ സിഗ്നേച്ചറും ഉയര്‍ന്ന സൂപ്പര്‍ സോണിക് വേഗതയുമുള്ള മിസൈലാണിത്.

കരയില്‍ നിന്നും, യുദ്ധകപ്പലുകള്‍, അന്തര്‍വാഹിനികള്‍, സുഖോയ്-30 യുദ്ധവിമാനം എന്നിവയില്‍ നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈല്‍ പതിപ്പുകള്‍ ഇതിനോടകം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

 

തെക്കുകിഴക്കന്‍ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ ബ്രഹ്മോസ് മിസൈലിന് ആവശ്യക്കാരേറി വരികയാണ്. പടിഞ്ഞാറന്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങള്‍ മിസൈല്‍ വാങ്ങാന്‍ മുന്നോട്ട് വരുന്നുമുണ്ട്.

’’ ലോകരാജ്യങ്ങളുടെ ഇഷ്ട സൂപ്പര്‍സോണിക് മിസൈലാണിത്. മാക്-3 വേഗതയില്‍ സൂപ്പര്‍സോണിക് മോഡില്‍ വിക്ഷേപിച്ചാല്‍ ശത്രുവിന് പ്രതികരിക്കാനുള്ള സമയം ലഭിക്കുന്നതിന് മുമ്പ് തന്നെ ഈ മിസൈല്‍ ലക്ഷ്യം ഭേദിക്കും,’’ എന്ന് ഇന്ത്യന്‍ നേവിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശേഷാദ്രി വാസന്‍ പറഞ്ഞു

ഈ മിസൈലിന്റെ കൃത്യതയും വൈവിധ്യവും അതിനെ സമാനതകളില്ലാത്തതാക്കുന്നുവെന്നാണ് ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. അതുതന്നെയാണ് മിസൈലിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നതും. മാത്രമല്ല മിസൈലിന്റെ നിര്‍മ്മാണ ചെലവ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

]]>
Sat, 24 Feb 2024 09:22:36 +0530 Editor
പിവി സത്യനാഥന്‍ കൊല്ലപ്പെട്ട സംഭവം; മരണകാരണം ആഴത്തിലുള്ള മുറിവുകള്‍; കൊലപാതകം പ്രതിയുടെ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് http://newsmalayali.com/4854 http://newsmalayali.com/4854 കോഴിക്കോട് കൊയിലാണ്ടിയില്‍ കൊല്ലപ്പെട്ട സിപിഎം നേതാവ് പിവി സത്യനാഥന്റെ മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സത്യനാഥന്റെ ശരീരത്തില്‍ ആഴത്തിലുള്ള ആറ് മുറിവുകളുണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിലും കഴുത്തിലുമാണ് മുറിവുകള്‍.

സത്യനാഥനോട് പ്രതി അഭിലാഷിനുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതി അഭിലാഷ് നിരന്തരം ലഹരി ഉപയോഗിച്ചിരുന്നതായും ഇതിനെ സത്യനാഥന്‍ ചോദ്യം ചെയ്തതാണ് കൃത്യത്തിന് പ്രേരണയായതെന്നും പൊലീസ് പറയുന്നു. ലഹരി ഉപയോഗത്തിന്റെ പേരില്‍ സത്യനാഥനും അഭിലാഷും തമ്മില്‍ പലതവണ തര്‍ക്കമുണ്ടായതായും സൂചനയുണ്ട്. രണ്ട് വര്‍ഷം മുന്‍പ് അഭിലാഷ് സത്യനാഥന്റെ വീട് ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതി അഭിലാഷ് സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഇയാളെ നിലവില്‍ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി 10ന് ചെറിയപ്പുറം പരദേവത ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ക്കിടെയായിരുന്നു സംഭവം നടന്നത്. ക്ഷേത്ര പരിസരത്ത് നിരവധി ആളുകള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു കൊലപാതകം അരങ്ങേറിയത്.

പ്രതി സത്യനാഥന്റെ അയല്‍വാസിയും രാഷ്ട്രീയത്തിലെ സഹപ്രവര്‍ത്തകനുമായിരുന്നു. അഭിലാഷിന്റെ ആക്രമണത്തെ തുടര്‍ന്ന് സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആഴത്തിലുള്ള മുറിവുകള്‍ മരണത്തിന് കാരണമായതായി ആശുപത്രി അധികൃതര്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പറഞ്ഞു. എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന വാഹനത്തില്‍ ജോലി ചെയ്യുന്ന അഭിലാഷ് കൊലയ്ക്ക് ഉപയോഗിച്ചത് സര്‍ജിക്കല്‍ ബ്ലേഡ് ആണെന്നും സംശയിക്കുന്നു.

കൊലപാതകത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അഭിലാഷ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള സിപിഎം നേതാവ് എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റും വിവാദത്തിലായിട്ടുണ്ട്.

ആര്‍എസ്എസിനെതിരെ ആരോപണമുന്നയിച്ച് എം സ്വരാജ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് പിന്നീട് പിന്‍വലിച്ചിരുന്നു. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. പിന്നാലെ മുതിര്‍ന്ന ബിജെപി നേതാവ് എംടി രമേശും വിമര്‍ശനവുമായി രംഗത്ത് വന്നു.

]]>
Sat, 24 Feb 2024 09:00:06 +0530 Editor
തന്ത്രം മെനഞ്ഞു മുന്നില്‍ രാഹുല്‍ ഗാന്ധി; മഹാരാഷ്ട്രയിലും സീറ്റ് പങ്കുവെയ്ക്കലില്‍ കോണ്‍ഗ്രസിന്റെ നെടുനായകത്വം http://newsmalayali.com/4853 http://newsmalayali.com/4853 പൊതുതിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകളില്‍ നിര്‍ണായക ഇടപെടലുകളുമായി കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിനും ഡല്‍ഹിയ്ക്കും പിന്നാലെ മഹാരാഷ്ട്രയിലും സീറ്റ് പങ്കുവെയ്ക്കലില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി കോണ്‍ഗ്രസ്. ഇന്ത്യ മുന്നണി ഒന്നിച്ച് ബിജെപിയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് നേരിടാനുള്ള സാധ്യതകള്‍ ഉറപ്പാക്കാന്‍ വിട്ടുവീഴ്ച മനോഭാവത്തോടെ കോണ്‍ഗ്രസ് ഇടപെടല്‍ നടത്തുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മുന്നണിയ്ക്കുള്ളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍. മഹാരാഷ്ട്രയില്‍ അവതാളത്തിലായ സീറ്റ് വിഭജന ചര്‍ച്ചകള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്.

സംസ്ഥാനത്തെ 48 സീറ്റുകളില്‍ 39 എണ്ണത്തിലും മഹാരാഷ്ട്രയിലെ സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തിയതിന് ശേഷം കോണ്‍ഗ്രസ് തീരുമാനമാക്കി. ആകെ 48 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ ഇനി 9 സീറ്റുകളുടെ കാര്യത്തില്‍ മാത്രമാണ് മഹാവികാസ് അഘാഡി സഖ്യം തീരുമാനമെടുക്കാനുള്ളത്. ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെയെയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശരദ് പവാറിന്റെ വിഭാഗത്തെയും രാഹുല്‍ ഗാന്ധി സമീപിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ക്ക് വേഗത്തില്‍ തീരുമാനമായത്.

ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 17 എണ്ണത്തില്‍ അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയുമായും ഡല്‍ഹിയിലെ ഏഴില്‍ മൂന്നെണ്ണത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുമായും കോണ്‍ഗ്രസ് ഇതിനകം ധാരണയുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ ചര്‍ച്ചയ്ക്ക് ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇടയില്‍ രാഹുല്‍ ഗാന്ധി സമയം കണ്ടെത്തിയതും ഉദ്ദവ് താക്കറെയോട് ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ച് സമവായത്തിലെത്തിയതും.

ഇന്ത്യ സഖ്യകക്ഷികള്‍ക്ക് 9 സീറ്റുകളിലാണ് അഭിപ്രായ ഭിന്നത ഇപ്പോഴുള്ളത്. മുംബൈയിലെ സൗത്ത് സെന്‍ട്രലും നോര്‍ത്ത് വെസ്റ്റും ഉള്‍പ്പെടെ എട്ട് സീറ്റുകളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. മുംബൈയിലെ രണ്ട് സീറ്റുകളില്‍ ശിവസേന(യുബിടി)യും കോണ്‍ഗ്രസും തമ്മില്‍ അവകാശ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. തങ്ങള്‍ക്ക് അഞ്ച് സീറ്റ് വേണമെന്ന വഞ്ചിത് ബഹുജന്‍ അഘാഡി മേധാവി പ്രകാശ് അംബേദ്കറുടെ അവകാശ വാദവും ചര്‍ച്ചകള്‍ ഫലത്തിലെത്താന്‍ വൈകുന്നതിന് കാരണമാണ്. 2019ലെ തിരഞ്ഞെടുപ്പില്‍ പ്രകാശ് അംബേദ്കറുടെ പാര്‍ട്ടി 47 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒന്നില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാനായിരുന്നില്ല.

ശിവസേനയാകട്ടെ പിളര്‍പ്പിന് മുമ്പ് നടന്ന 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച 23 ലോക്‌സഭാ സീറ്റുകളില്‍ 18ലും ജയിച്ചിരുന്നു. 25 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് ഒറ്റ സീറ്റ് മാത്രമാണ് കിട്ടിയത്. എന്‍സിപിയ്ക്കാകട്ടെ 19 സീറ്റില്‍ മല്‍സരിച്ചിട്ട് നാല് സീറ്റാണ് കിട്ടിയത്. ബിജെപി 25ല്‍ 23 സീറ്റിലും സംസ്ഥാനത്ത് വിജയിച്ചിരുന്നു. നിലവില്‍ ശിവസേനയും എന്‍സിപിയും പിളര്‍ന്ന് രണ്ടായതും രണ്ട് പാര്‍ട്ടികളുടേയും ഒരു വിഭാഗം എന്‍ഡിഎയ്ക്ക് ഒപ്പമുള്ളതിനാലും സീറ്റ് ഷെയറിംഗില്‍ തര്‍ക്കം നിരവധിയുണ്ട്. ഈ സാഹചര്യത്തിലാണ് പക്വത പൂര്‍ണ ഇടപെടലുകളുമായി   കോണ്‍ഗ്രസ്  ശ്രമിക്കുന്നത്.

മഹാരാഷ്ട്രയുടെ കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് കണ്ടതോടെ   മമതാ ബാനര്‍ജിയെ അനുനയിപ്പിച്ച് ബംഗാളിലെ കാര്യം കൂടി ഇന്ത്യ മുന്നണിയ്ക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ 42 സീറ്റുകളില്‍ രണ്ടെണ്ണം മാത്രമേ കോണ്‍ഗ്രസിന് നല്‍കൂവെന്ന ബംഗാള്‍ മുഖ്യമന്ത്രിയുടെ നിലപാടില്‍ വഴങ്ങാതെ ചര്‍ച്ചകള്‍ കഴിഞ്ഞ മാസം അവസാനിപ്പിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തിട്ടുണ്ട്. പരാജയപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ മമത ബാനര്‍ജിയുടെ തൃണമൂലുമായി കോണ്‍ഗ്രസ് ബന്ധപ്പെടുകയും ചെയ്തു. നേരത്തെ ചോദിച്ച സീറ്റുകളില്‍ വിട്ടുവീഴ്ച വരുത്തി അഞ്ച് സീറ്റ് എന്ന നിലയിലേക്ക് കോണ്‍ഗ്രസ് കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു നേതാവിന്റെ പരാമര്‍ശം ദീദിയുടെ പാര്‍ട്ടി കടുംപിടുത്തത്തില്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ബൈനോകുലര്‍ വെച്ചു നോക്കിയിട്ടും കോണ്‍ഗ്രസിന് മൂന്ന് സീറ്റ് നല്‍കാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നില്ലെന്നാണ് തൃണമൂല്‍ നേതാവ് പറഞ്ഞത്.

]]>
Sat, 24 Feb 2024 08:56:01 +0530 Editor
സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം; പരാമർശം ഉടൻ നീക്കം ചെയ്യുമെന്ന് വി ശിവൻകുട്ടി http://newsmalayali.com/4852 http://newsmalayali.com/4852 വര്‍ഗീയത ഉന്മൂലനം ചെയ്യാൻ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഭരണഘടന വിഭാവനം ചെയ്യുന്ന സാമുദായിക സംവരണത്തിനു പകരമായി സാമ്പത്തിക സംവരണം വേണമെന്ന പ്ലസ് വണ്‍ സോഷ്യോളജി പരാമർശം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരുന്നത്.

 പ്രസ്തുത വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പുസ്തകത്തിലെ പരാമർശം തിരുത്തുമെന്നും ഇപ്പോഴാണ് പിഴവ് ശ്രദ്ധയിൽപെട്ടതെന്നും പറഞ്ഞ ശിവൻകുട്ടി പുസ്തകം അച്ചടിച്ചത് 2014-ൽ ആയിരുന്നെന്നും കൂട്ടിച്ചേർത്തു.

പ്ലസ് വണ്‍ ഹുമ്യാനിറ്റീസ് ഗ്രൂപ്പിലെ സാമൂഹിക പ്രവര്‍ത്തനം എന്ന വിഷയത്തിലെ സാമൂഹ്യ ആശങ്കകള്‍ എന്ന പാഠഭാഗത്തിലാണ് വിവാദപരാമര്‍ശം വന്നത്.

എല്ലാ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തി പൊതുസമൂഹത്തിന്റെ ആകെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചാണ് പാഠ്യപദ്ധതി പരിഷ്‌കരണ നടത്തുന്നതെന്നും നിലവിലെ പാഠപുസ്തകങ്ങളുടെ സമഗ്രമായ പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

]]>
Sat, 24 Feb 2024 08:51:59 +0530 Editor
പള്ളിയിലെ ആരാധന തടസപ്പെടുത്താന്‍ ശ്രമം; ചോദ്യം ചെയ്ത വൈദികനെ കാറിടിച്ചു വീഴ്ത്തി http://newsmalayali.com/4851 http://newsmalayali.com/4851 പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ കാറുകളിലും ബൈക്കുകളിലുമെത്തിയ സംഘം വൈദികനെ ആക്രമിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സ്വദേശികളായ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ ചേര്‍പ്പുങ്കലിലെ മാര്‍ സ്ലീവ മെഡിസിറ്റിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് പള്ളിയില്‍ ആരാധന നടന്നുകൊണ്ടിരിക്കെ കുരിശടിയിലും മൈതാനത്തും പതിനഞ്ചോളം വരുന്ന സംഘം വാഹന അഭ്യാസപ്രകടനം നടത്തിയിരുന്നു. വലിയ ശബ്ദം ഉയര്‍ന്ന് കുര്‍ബാന തടസപ്പെട്ടതോടെ ഫാ. ജോസഫ് ആറ്റുചാലില്‍ ഇവരെ തടയുകയും അവരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

വൈദികനും പള്ളി അധികാരികള്‍ക്കും നേരേ സംഘം അസഭ്യവര്‍ഷം ചൊരിയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തു. തുടര്‍ന്ന് കുര്‍ബാന അവസാനിപ്പിച്ച ശേഷം പള്ളിയുടെ ഗേറ്റ് അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ച് വൈദികനെ ഇടിച്ചു വീഴ്ത്തി. തലയടിച്ചാണ് വൈദികന്‍ വീണത്. ഉടന്‍ തന്നെ കൂട്ടമണിയടിച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നു കഴിഞ്ഞു. നാട്ടുകാര്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈരാറ്റുപേട്ടക്കാരായ ആറുപേരെ പൊലീസ് പിടികൂടിയത്.

]]>
Sat, 24 Feb 2024 08:44:47 +0530 Editor
എന്‍കെ പ്രേമചന്ദ്രന് പുരസ്‌കാര തിളക്കം; ലോക്സഭയിലെ മികച്ച പ്രകടനത്തിന് സന്‍സദ് മഹാരത്ന http://newsmalayali.com/4850 http://newsmalayali.com/4850 പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ എംപി എന്‍കെ പ്രേമചന്ദ്രന് പുരസ്‌കാര തിളക്കം. പതിനേഴാം ലോക്സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സന്‍സദ് മഹാരത്ന പുരസ്‌കാരം എന്‍ കെ പ്രേമചന്ദ്രന് ലഭിച്ചു. പ്രേമചന്ദ്രന്‍ തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചത്.

17ാം ലോക്‌സഭയുടെ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്‌ക്കാരം ഇന്ന് ഏറ്റുവാങ്ങുന്നു. എല്ലാവരുടെയും ക്രിയാത്മകമായ പിന്തുണക്ക് നന്ദി എന്ന കുറിപ്പോടെയാണ് എംപി പുരസ്‌കാരത്തെ കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചത്.

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാം ആരംഭിച്ച സന്‍സദ് ഫൗണ്ടേഷന്‍ നല്‍കുന്ന അവാര്‍ഡ് ഇന്ന് ന്യൂ മഹാരാഷ്ട്ര സദനില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് അവാര്‍ഡ് നല്‍കുന്നത്. രാവിലെ ന്യൂഡല്‍ഹി ന്യൂ മഹാരാഷ്ട്രാസദനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും. ദേശീയ പിന്നാക്കവിഭാഗം കമ്മിഷന്‍ ചെയര്‍മാന്‍ ഹന്‍സ്രാജ് ജി അഹിര്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും.

]]>
Sat, 17 Feb 2024 14:48:12 +0530 Editor
നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; കാവാലത്ത് ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍ http://newsmalayali.com/4849 http://newsmalayali.com/4849 ആലപ്പുഴ കാവാലത്ത് നിയമവിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. കാവാലം പത്തില്‍ച്ചിറ വീട്ടില്‍ അനന്തുവിനെയാണ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാവാലം പഞ്ചായത്ത് രണ്ടരപ്പറയില്‍ ആതിര തിലകിന്റെ മരണത്തെ തുടര്‍ന്നാണ് അനന്തു പിടിയിലായത്.

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയുമാണ് അനന്തു. 2021ല്‍ അനന്തുവിന്റെയും ആതിരയുടെയും വിവാഹ നിശ്ചയം നടന്നിരുന്നു. ജനുവരി 5ന് ആയിരുന്നു ആതിരയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നു.

ആതിരയുടെ വീട്ടില്‍ വച്ച് ഉണ്ടായ വഴക്കില്‍ ഡിവൈഎഫ്‌ഐ നേതാവ് ആതിരയെ മര്‍ദ്ദിച്ചതായാണ് പരാതി. ഇതേ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് ആതിര ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. കൈനടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.

]]>
Sat, 17 Feb 2024 14:41:23 +0530 Editor
വയനാട്ടിൽ കടുവ കടിച്ചുകൊന്ന കാളക്കുട്ടിയുടെ ജഡവുമായി പ്രതിഷേധം; വനംവകുപ്പ് ജീപ്പിന്‍റെ കാറ്റഴിച്ച് വിട്ട് ജനരോഷം http://newsmalayali.com/4848 http://newsmalayali.com/4848 തുടർച്ചയായുള്ള വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ചുള്ള ഹർത്താലിനിടെ വയനാട്ടിൽ ജനരോഷം അണപൊട്ടിയൊഴുകി. ഹർത്താലിനിടെ ജനക്കൂട്ടം പുൽപ്പള്ളിയിൽ വനംവകുപ്പ് ജീപ്പിന്‍റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. ഇതിനുശേഷം പ്രതിഷേധക്കാർ ജീപ്പിന് മുകളിൽ റീത്ത് വെച്ചു. പൊലീസിനുനേരെയും പ്രതിഷേധക്കാർ തിരിഞ്ഞു. പുൽപ്പള്ളിയിൽ സംഘർഷാവസ്ഥ തുടരുകയാണ്.

അതിനിടെ കേണിച്ചിറയിൽ പാതി തിന്ന നിലയിൽ കണ്ടെത്തിയ കാളക്കുട്ടിയുടെ ജഡവും പ്രതിഷേധക്കാർ പുൽപ്പളളിയിലേക്ക് എത്തിച്ചു. കാളക്കുട്ടിയുടെ ജഡം പ്രതിഷേധക്കാർ വനംവകുപ്പ് ജീപ്പിന് മുകളിൽ കയറ്റിവെച്ച് കെട്ടി. ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പടെയുള്ളവർ പ്രതിഷേധക്കാർക്കൊപ്പമുണ്ട്.

കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്ന പോളിന്റെ മൃതദേഹവുമായി എത്തിയാണ് നാട്ടുകാർ പ്രതിഷേധം തുടങ്ങിയത്. ജില്ലാ കളക്ടർ അടക്കമുള്ളവർ സ്ഥലത്തെത്തി, നഷ്ടപരിഹാരം ഉൾപ്പടെയുള്ള കാര്യങ്ങളില്‍ ഉറപ്പുനല്‍കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് സമരക്കാർ അറിയിച്ചിട്ടുള്ളത്.

അതിനിടെ വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ യോ​ഗം ചേരാൻ തീരുമാനമായിട്ടുണ്ട്. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുക്കും.

]]>
Sat, 17 Feb 2024 13:42:58 +0530 Editor
തമിഴ്‌നാട്ടില്‍ ഗായത്രി രഘുറാമിന് പിന്നാലെ നടി ഗൗതമിയും അണ്ണാ ഡിഎംകെയില്‍; ബിജെപിക്ക് തിരിച്ചടി http://newsmalayali.com/4847 http://newsmalayali.com/4847 ബിജെപി വിട്ട നടി ഗൗതമി എഐഡിഎംകെയില്‍ ചേര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ബിജെപിയുമായുള്ള 27 വര്‍ഷത്തെ ബന്ധം രണ്ടു മാസത്തിന് മുന്നേയാണ് ഗൗതമി അവസാനിപ്പിച്ചത്. ചെന്നൈ ഗ്രീന്‍വേയ്സ് റോഡിലെ വീട്ടിലായിരുന്നു പാര്‍ട്ടി പ്രവേശം. ജനസേവനത്തിന് ഏറ്റവും യോജിച്ച പാര്‍ട്ടിയാണ് അണ്ണാ ഡി.എം.കെ.യെന്ന് ഗൗതമി പറഞ്ഞു.

വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. എന്നാല്‍ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചുതായി ബിജെപിക്ക് നല്‍കി രാജിക്കത്തില്‍ ഗൗതമി ആരോപിച്ചിരുന്നു.

അളഗപ്പന്‍ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തര്‍ക്കങ്ങളാണ് പാര്‍ട്ടി വിടുന്നതിലേക്ക് വരെ നയിച്ചത്. ഗൗതമിയുടെ പേരിലുള്ള വസ്തുവകകള്‍ നോക്കി നടത്തുന്നതിനായി സി അളഗപ്പനേയാണ് താരം നിയോഗിച്ചത്. എന്നാല്‍ അളഗപ്പന്‍ ഗൗതമിയെ കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ പാര്‍ട്ടി പിന്തുണച്ചില്ലെന്നാരോപിച്ചാണ് താരം ബിജെപി വിട്ടത്.

തമിഴ്, തെലുഗു, ഹിന്ദി, മലയാളം ഭാഷകളില്‍ തിരക്കുള്ള നടിയായിരുന്ന ഗൗതമി 1997 മുതല്‍ ബി.ജെ.പി. പ്രവര്‍ത്തകയായിരുന്നു. ആന്ധ്രയിലും കര്‍ണാടകത്തിലും തമിഴ്നാട്ടിലും പാര്‍ട്ടിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. നേരത്തെ ബിജെപിവിട്ട നടി ഗായത്രി രഘുറാം കഴിഞ്ഞമാസം അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നിരുന്നു.

]]>
Fri, 16 Feb 2024 12:38:52 +0530 Editor
ഗൂഗിള്‍ സിഇഒ സുന്ദര്‍പിച്ചൈയ്ക്ക് എത്ര ഫോണുകളുണ്ട്; http://newsmalayali.com/4846 http://newsmalayali.com/4846 നിങ്ങള്‍ ഒന്നില്‍ കൂടുതല്‍ ഫോണുകള്‍ ഉപയോഗിക്കുന്ന വ്യക്തിയാണോ? എന്നാല്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍പിച്ചൈ എത്ര ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടാകും? സുന്ദര്‍പിച്ചൈ 2021ല്‍ ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുന്ദര്‍പിച്ചൈ ഫോണുകളുടെ എണ്ണത്തെ കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

അഭിമുഖത്തില്‍ പറയുന്ന കണക്കുകള്‍ അനുസരിച്ച് ഈ ടെക് തലവന്‍ 20 ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഓരോ പുതിയ ഫോണുകളും താന്‍ പരീക്ഷിക്കാറുണ്ടെന്നും നിരന്തരം ഫോണുകള്‍ മാറ്റാറുണ്ടെന്നും സുന്ദര്‍പിച്ചൈ അഭിമുഖത്തില്‍ പറയുന്നു. ഇതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളിലെ തന്റെ അക്കൗണ്ടുകള്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെ കുറിച്ചും ഗൂഗിള്‍ സിഇഒ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഇടയ്ക്കിടെ താന്‍ പാസ്‌വേഡുകള്‍ മാറ്റാന്‍ ശ്രമിക്കാറില്ലെന്നും സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകളുടെ സുരക്ഷയ്ക്കായി ടു ഫാക്ടറിനെയാണ് ആശ്രയിക്കുന്നതെന്നും സുന്ദര്‍പിച്ചൈ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഇടയ്ക്കിടെ പാസ്‌വേഡുകള്‍ മാറ്റുന്നത് ഓര്‍ത്തുവയ്ക്കാന്‍ പ്രയാസമാണെന്നും അതിനാലാണ് ടു ഫാക്ടര്‍ ഉപയോഗിക്കുന്നതെന്നും ഗൂഗിള്‍ സിഇഒ പറയുന്നു.

]]>
Fri, 16 Feb 2024 10:45:16 +0530 Editor
ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി; വിവരാവകാശത്തിന്റെ ലംഘനം, റദ്ദാക്കണമെന്ന് സുപ്രീംകോടതി http://newsmalayali.com/4845 http://newsmalayali.com/4845 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ഇലക്ടറല്‍ ബോണ്ട് റദ്ദാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്ന വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമെന്ന് കോടതി അറിയിച്ചു. ഇലക്ടറല്‍ ബോണ്ട് സ്‌കീം വിവരാവകാശത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

ഇലക്ടറല്‍ ബോണ്ടുകളുടെ വിതരണം നിറുത്താന്‍ കോടതി എസ്ബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം ഇതുവരെയുള്ള ബോണ്ടുകളുടെ വിവരം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനും കോടതി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്ന വിവരങ്ങള്‍ അടുത്ത മാസം 31ന് മുന്‍പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറഞ്ഞത്. ഇലക്ടറല്‍ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടര്‍മാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച പണത്തിന് സുതാര്യതയുണ്ടെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ പണം ലഭിച്ചത് ബിജെപിയ്ക്കാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജിക്കാര്‍.

അംഗീകൃത ബാങ്കുകള്‍ വഴി തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കാമെന്നതാണ് ഇലക്ടറല്‍ ബോണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന ബോണ്ടുകള്‍ 15 ദിവസത്തിനകം പണമാക്കി മാറ്റാനും സാധിക്കും. എന്നാല്‍ സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നതാണ് ഇലക്ടറല്‍ ബോണ്ടിന്റെ പ്രത്യേകത.

]]>
Fri, 16 Feb 2024 08:16:17 +0530 Editor
സോണിയ ഗാന്ധി, അഭിഷേക് മനു സിങ്വി, അജയ് മാക്കന്‍, രേണുക ചൗധരി, പ്രധാനികളെ മത്സരരംഗത്തിറക്കി കോണ്‍ഗ്രസ്; രാജ്യസഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു http://newsmalayali.com/4844 http://newsmalayali.com/4844 കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്. രാജസ്ഥാനില്‍ നിന്ന് സോണിയ ഗാന്ധിയും എഐസിസി ട്രഷറര്‍ അജയ് മാക്കന്‍, ഡോ. സെയ്ദ് നസീര്‍ ഹുസൈന്‍, ജി.സി. ചന്ദ്രശേഖര്‍ എന്നിവര്‍ കര്‍ണാടകയില്‍നിന്ന് മത്സരിക്കും. മധ്യപ്രദേശില്‍നിന്ന് അശോക് സിങ്ങാണ് മത്സരിക്കുക. മുന്‍ കേന്ദ്ര മന്ത്രി രേണുക ചൗധരിയും എം. അനില്‍ കുമാര്‍ യാദവും തെലങ്കാനയില്‍നിന്നുള്ള സ്ഥാനാര്‍ഥികളാണ്.

56 രാജ്യസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ പത്ത് സീറ്റിലാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കുക. ഇന്നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

ഇന്നലെ രാവിലെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. രാജസ്ഥാനില്‍നിന്നാണ് അവര്‍ മത്സരിക്കുന്നത്. ബിഹാറില്‍നിന്ന് ഡോ. അഖിലേഷ് പ്രസാദ് സിങ്, ഹിമാചല്‍ പ്രദേശില്‍നിന്ന് അഭിഷേക് മനു സിങ്വി, മഹാരാഷ്ട്രയില്‍നിന്ന് ചന്ദ്രകാന്ത് ഹാന്ദോര്‍ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.

]]>
Thu, 15 Feb 2024 10:34:38 +0530 Editor
കള്ളപ്പണം വെളുപ്പിക്കല്‍, കെവൈസി പാലിക്കാത്ത ഇടപാടുകള്‍; വിദേശനാണ്യ വിനിമയചട്ട ലംഘനം; പേടിഎമ്മിനെതിരേ ഇഡി അന്വേഷണം http://newsmalayali.com/4843 http://newsmalayali.com/4843 യുപിഐ ആപ്പായ പേടിഎമ്മിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം. വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ളവ അന്വേഷണപരിധിയില്‍ ഉള്‍പ്പെടും.

അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നാണ് പേടിഎം വ്യക്തമാക്കി. വിദേശവിനിമയവുമായി ബന്ധപ്പെട്ട നിയമനങ്ങളിലെ ലംഘനമാണ് പ്രധാനമായും ഇഡി പരിശോധിക്കുന്നത്.

നേരത്തെ റിസര്‍വ് ബാങ്ക് പേടിഎമ്മിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഫെബ്രുവരി 29 ഓടെ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്കായി പേടിഎം പ്ലാറ്റ്‌ഫോമും പേടിഎം പേമെന്റ്‌സ് ബാങ്കും ഉപയോഗിക്കപ്പെട്ടുവെന്നാണ് ആര്‍ബിഐ വിലയിരുത്തുന്നത്.

കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലക്ഷക്കണക്കിന് ഇടപാടുകള്‍ വിജയ് ശേഖര്‍ വര്‍മ നേതൃത്വം നല്‍കുന്ന പേമെന്റ് ബാങ്കില്‍ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് കേസുകളില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കുന്നതിന് ഒറ്റ പാന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ആര്‍ബിഐ വെളിപ്പെടുത്തുന്നു.

ഫെബ്രുവരി 29 വരെ ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള നിക്ഷേപങ്ങള്‍ ആക്സസ് ചെയ്യാനും അവരുടെ വാലറ്റില്‍ സൂക്ഷിച്ചിരിക്കുന്ന പണം ഉപയോഗിച്ച് സേവനങ്ങള്‍ക്കായി പണമടയ്ക്കാനും കഴിയും. ആര്‍ബിഐ വഴങ്ങിയില്ലെങ്കില്‍, പേടിഎം വാലറ്റ് വഴിയുള്ള ഇടപാടുകള്‍ തുടര്‍ന്ന് സാധ്യമാകില്ല.

എന്നാല്‍ പേടിഎം ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സ്ഥാപകന്‍ വിജയ് ശേഖര്‍ പ്രതികരിച്ചിരുന്നു. അതേസമയം ആര്‍ബിഐയുടെ വിലക്കിന് പിന്നാലെ പേടിഎമ്മിന്റെ 55 ശതമാനം വിപണിമൂല്യമാണ് ഇടിഞ്ഞത്. ഓഹരിയിലും പത്ത് ശതമാനത്തോളം ഇടിവുണ്ടായിരുന്നു.

]]>
Thu, 15 Feb 2024 10:24:54 +0530 Editor
ബില്ലിനത്തില്‍ ലക്ഷങ്ങളുടെ കുടിശ്ശിക; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിംമ്മുകള്‍ റദ്ദാക്കി ബിഎസ്എന്‍എല്‍ http://newsmalayali.com/4842 http://newsmalayali.com/4842 ലക്ഷങ്ങളുടെ കുടിശിഖ ബില്ലിനത്തില്‍ അടക്കാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിംമ്മുകള്‍ ബിഎസ്എന്‍എല്‍ കട്ടാക്കി. നേരത്തെ ഔട്ട് ഗോയിങ് കോളുകള്‍ കട്ട് ചെയ്തിരുന്നു. നാളെ മുതല്‍ ഇന്‍കമിങ് കോളുകളും കട്ട് ചെയ്യുമെന്നാണ് ബിഎസ്എന്‍എല്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നമ്പരുകളില്‍ വിളിച്ചാല്‍ കിട്ടാത്ത അവസ്ഥ സംജാതമാകും.

ലൈസന്‍സ് വിതരണത്തിലും ആര്‍സി ബുക്കിങിലും പ്രിന്റിങ് കോടികള്‍ കൊടുക്കാനുള്ള വിവാദം കത്തിനില്‍ക്കവെയാണ് ബിഎസ്എന്‍എല്ലിന്റെ ഭാഗത്തുനിന്നും സമാന നടപടി ഉണ്ടാകുന്നത്.

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവയുടെ അച്ചടി നിലച്ചിട്ട് മാസങ്ങളായിട്ടുണ്ട്. അച്ചടി കരാറെടുത്ത സ്ഥാപനത്തിന് കുടിശ്ശിക വരുത്തിയതിനാല്‍ ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡും ആര്‍സി ബുക്കും കിട്ടാതെ കേരളത്തില്‍ കാത്തിരിക്കുന്നത് ഏഴര ലക്ഷം പേരാണ്.

അച്ചടി കരാറെടുത്ത സ്ഥാപനത്തിന് 8 കോടി രൂപയും തപാല്‍ വകുപ്പിന് 3 കോടിയും അടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ റൂള്‍ 139 ഭേദഗതി ചെയ്തപ്പോള്‍ പരിശോധന സമയത്ത് ഡിജിറ്റല്‍ രേഖ കാണിക്കുന്നതും സാധുതയാണെന്ന് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇതിന്റെ ചുവട് പിടിച്ച് അസം അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമാണ് ലൈസന്‍സും ആര്‍സിയും മറ്റ് വാഹന രേഖകളും കടലാസ് രൂപത്തില്‍ നല്‍കുന്നത്. നമ്മുടെ സംസ്ഥാനത്ത് മുന്‍കൂറായി 245 രൂപ വാങ്ങിയാണ് ലൈസന്‍സിന്റെയും ആര്‍സിയുടെയും വിതരണം. അതാകട്ടെ ഇപ്പോള്‍ കിട്ടാക്കനിയായി. വരുമാന നഷ്ടം ഭയന്ന് സര്‍ക്കാര്‍ കേന്ദ്ര മോട്ടോര്‍ വാഹന റൂള്‍ 139ന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

]]>
Thu, 15 Feb 2024 08:41:56 +0530 Editor
ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം http://newsmalayali.com/4841 http://newsmalayali.com/4841 മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുരസ്‌കാരം ലഭിച്ചു. സ്വകാര്യ മേഖലയില്‍ ദേശീയ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ (എന്‍ടിഇപി) ഏറ്റവും മികച്ച രീതിയില്‍ ഏകോപിപ്പിച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്. സ്വകാര്യ മേഖലയില്‍ നിന്നും നിക്ഷയ് പോര്‍ട്ടല്‍ മുഖേന ഏറ്റവും കൂടുതല്‍ ക്ഷയരോഗ ബാധിതരെ രജിസ്റ്റര്‍ ചെയ്യിപ്പിച്ചതിനാണ് പുരസ്‌കാരം.

2019ല്‍ സ്വകാര്യ മേഖലയില്‍ നിന്നും 4615 ക്ഷയരോഗ ബാധിതരെ നിക്ഷയ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2023ല്‍ അത് 6542 ആയി ഉയര്‍ന്നു. ഈ നേട്ടമാണ് പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്.

സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് 2025ഓടു കൂടി കേരളത്തെ ക്ഷയ രോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ക്ഷയരോഗ മുക്തകേരളം എന്ന ലക്ഷ്യത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ഷയരോഗമുക്ത പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരുന്നു. ഇത് കൂടാതെയാണ് സ്വകാര്യ മേഖലയെക്കൂടി സജീവമായി പങ്കെടുപ്പിച്ച് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നിലവില്‍ 330 സ്റ്റെപ്‌സ് സെന്ററുകള്‍ (സിസ്റ്റം ഫോര്‍ ടിബി എലിമിനേഷന്‍ ഇന്‍ പ്രൈവറ്റ് സെക്ടര്‍) പ്രവര്‍ത്തിച്ചു വരുന്നു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരെ പൊതുമേഖലാ സംവിധാനവുമായി ബന്ധപ്പെടുത്തി ഏകീകൃത ചികിത്സ നല്‍കുന്ന കേന്ദ്രങ്ങളാണ് സ്റ്റെപ്‌സ് സെന്റര്‍. ഇവിടെ ചികിത്സക്ക് എത്തുന്ന ക്ഷയരോഗ ബാധിതര്‍ക്ക് രോഗ നിര്‍ണയവും, ചികിത്സയും, ഉന്നത നിലവാരത്തിലുള്ള മരുന്നുകളും ഉറപ്പാക്കുന്നതിനായി രാജ്യത്തിന് മാതൃകയായി കൊണ്ടുവന്ന സംസ്ഥാന പദ്ധതിയാണിത്.

സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടുള്ള സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചു കൊണ്ട് കേരളത്തിലെ ക്ഷയരോഗ ബാധിതര്‍ക്ക് പോഷകാഹാര കിറ്റുകള്‍ നല്‍കാന്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. നിലവില്‍ എറണാകുളം, വയനാട്, തിരുവനന്തപുരം ജില്ലകളില്‍ കൊച്ചിന്‍ ഷിപ്പ്യാഡിന്റെയും, കിംസ് ആശുപത്രിയുടെയും സഹകരണത്തോടെ പോഷകാഹാര കിറ്റുകള്‍ നല്‍കിവരുന്നു. മറ്റു ജില്ലകളിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും, സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പോഷകാഹാര കിറ്റുകള്‍ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ സംസ്ഥാന തലത്തില്‍ നടന്നുവരുന്നു.

]]>
Thu, 15 Feb 2024 08:36:51 +0530 Editor
രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധം; ഉത്തരവ് വന്‍ വിവാദത്തില്‍ http://newsmalayali.com/4840 http://newsmalayali.com/4840 സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കിയ രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവ് വന്‍ വിവാദത്തില്‍. രാജസ്ഥാനിലെ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നിരവധി മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. മുസ്ലീം സംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കി.

രാജസ്ഥാനിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ഫെബ്രുവരി 15 മുതല്‍ സൂര്യ നമസ്‌കാരം നിര്‍ബന്ധമാക്കാനാണ് ഉത്തരവ്. ബിജെപി സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കാത്തവര്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് പുറത്തുവന്നതോടെ മുസ്ലീം സംഘടനകള്‍ കടുത്ത എതിര്‍പ്പുമായാണ് രംഗത്ത് വരുന്നത്.

സര്‍ക്കാര്‍ സ്‌കൂളുകളിലെ സൂര്യനമസ്‌കാരം ബഹിഷ്‌കരിക്കാന്‍ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആഹ്വാനം ചെയ്തിട്ടുണ്ട്. മന്ത്രങ്ങള്‍ ജപിക്കുന്നതുള്‍പ്പെടെ സൂര്യനെ ആരാധിക്കുന്ന യോഗാസനങ്ങളും ഉള്‍പ്പെടുന്നു. തങ്ങളുടെ മത വിശ്വാസ പ്രകാരം സൂര്യനെ ആരാധിക്കുന്നത് അനുവദനീയമല്ലെന്നും സംഘടന അറിയിച്ചു.

]]>
Thu, 15 Feb 2024 08:32:20 +0530 Editor
കര്‍ഷക സമരത്തില്‍ കണ്ണീര്‍ വാതകം പ്രയോഗിച്ച സംഭവത്തില്‍ പ്രതിഷേധം; പഞ്ചാബില്‍ വ്യാഴാഴ്ച ട്രെയിന്‍ തടയുമെന്ന് കര്‍ഷക നേതാക്കള്‍ http://newsmalayali.com/4839 http://newsmalayali.com/4839 ഹരിയാനയില്‍ കര്‍ഷക മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ വ്യാഴാഴ്ച ട്രെയിന്‍ തടയുമെന്ന് കര്‍ഷക നേതാക്കള്‍. ഏഴിടങ്ങളില്‍ ട്രെയിന്‍ തടയുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്.

ശംബു, ഖനൗരി പ്രദേശങ്ങളില്‍ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഹരിയാന പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിക്കുന്ന ട്രെയിന്‍ തടയല്‍ വൈകുന്നേരം നാല് വരെ തുടരും. കര്‍ഷക സമരത്തോടുള്ള ഹരിയാന സര്‍ക്കാരിന്റെ ഏകാധിപത്യ മനോഭാവത്തിനെതിരെയാണ് പ്രതിഷേധമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.

പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരാണ് ഡില്‍ഹിയിലേക്ക് സമരവുമായി എത്തിച്ചേരുന്നത്. വിളകള്‍ക്ക് താങ്ങുവില ലഭ്യമാക്കുക, എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ സമരത്തിനിറങ്ങുന്നത്.

]]>
Thu, 15 Feb 2024 08:30:09 +0530 Editor
'മാസപ്പടിയിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രി; CMRLന് ഖനനാനുമതി ഉറപ്പാക്കാൻ ഇടപെട്ടു': മാത്യു കുഴൽനാടൻ http://newsmalayali.com/4838 http://newsmalayali.com/4838 സിഎംആർഎൽ കമ്പനിക്കായി സർക്കാർ വ്യവസായ നയത്തിൽ മാറ്റം വരുത്തിയെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. കരിമണൽ ഖനനം പൊതുമേഖലയിൽ നിലനിർത്താൻ 2004 മുതൽ വിവിധ സർക്കാരുകൾ സ്വീകരിച്ച നയം അട്ടിമറിക്കാൻ ശ്രമിച്ചത് പിണറായി വിജയൻ സർക്കാരാണ്. മാസപ്പടി കേസിൽ പ്രധാന പ്രതി മുഖ്യമന്ത്രിയാണെന്നും സിഎംആർഎല്ലിന് കരിമണൽ ഖനനാനുമതി ലഭിക്കാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

പ്രതിഫലമായി 2016 മുതൽ 3 വർഷം മകൾ വീണാ വിജയന്റെ അക്കൗണ്ടിലേക്ക് പ്രതിമാസം 8 ലക്ഷം രൂപ വന്നതായും മാത്യു കുഴൽനാടൻ ആരോപിച്ചു. ഖനന നയം മാറ്റാൻ സർക്കാർ സ്വീകരിച്ച നടപടികളുടെ രേഖകളും മാത്യു കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ പുറത്തു വിട്ടു. സിഎംആർഎല്ലിന് ഖനനത്തിനായി കരാർ നൽകിയ ഭൂമി വിജ്ഞാപനത്തിലൂടെ ഏറ്റെടുക്കാമായിരുന്നെന്നും ആ അവസരം ഉപയോഗിക്കാതെ കരാർ നൽകാനാകുമോയെന്നാണ് മുഖ്യമന്ത്രി പരിശോധിച്ചതെന്നും എംഎൽഎ പറഞ്ഞു.

ഖനനം സംബന്ധിച്ച സിഎംആർഎൽ ഫയൽ മാത്രം വിളിച്ചു വരുത്തി പരിശോധിച്ചതിലെ താൽപര്യം മുഖ്യമന്ത്രി വെളിപ്പെടുത്തണം. കമ്പനിക്ക് വേണ്ടി അനുകൂല നിലപാട് സ്വീകരിച്ചതിന്റെ പ്രതിഫലമായാണ് മകൾ വീണയ്ക്ക് പ്രതിമാസം 8 ലക്ഷംരൂപ ലഭിച്ചത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ എടുത്ത ശരിയായ തീരുമാനത്തെ മറികടക്കാനാണ് മുഖ്യമന്ത്രി ഇടപെട്ടതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

ഖനനത്തിന് സ്വകാര്യ കമ്പനികൾ വേണ്ടെന്ന് 2019ൽ കേന്ദ്രം ഉത്തരവ് ഇറക്കിയില്ലായിരുന്നെങ്കിൽ സിഎംആർഎല്ലിന് ഭൂമി നൽകുമായിരുന്നു. ഖനനത്തിനായി ഭൂമി വിട്ടുകൊടുക്കാനായി 2016 മുതൽ സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകി. ഇത്രയും ചെയ്തശേഷം, സിഎംആർഎൽ രേഖകളിലുള്ള ‘പിവി’ പിണറായി വിജയനല്ലെന്ന് പറയാൻ മുഖ്യമന്ത്രിക്കു കഴിയില്ല. മുഖ്യമന്ത്രിയുടെ ഇടപെടൽ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.

2003–2004ൽ കരിമണൽ ഖനനത്തിനുള്ള നാലു കരാർ സിഎംആർഎല്ലിനു ലഭിച്ചിരുന്നു. 1000 കോടിക്ക് മുകളിലുള്ള ഇടപാടാണ് നടന്നത്. 10 ദിവസം കഴിഞ്ഞപ്പോൾ കരാർ നടപടികൾ സർക്കാർ സ്റ്റേ ചെയ്തു. കരാർ തിരിച്ചു പിടിക്കാൻ സിഎംആർഎൽ ശ്രമിച്ചെങ്കിലും ആന്റണി, വിഎസ് സർക്കാരുകൾ കരാർ നൽകിയില്ല. കരിമണൽ ഖനനത്തിന് പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം മതിയെന്ന നിലപാട് വി എസ് സർക്കാർ എടുത്തു. കേസ് സുപ്രീംകോടതി വരെ എത്തി. സുപ്രീംകോടതി ഉത്തരവിലൂടെ, ഭൂമി സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനുള്ള നിയമപരമായ അവസരം ലഭിച്ചു. ഭൂമി ഏറ്റെടുത്ത് വിജ്ഞാപനം ഇറക്കാൻ കഴിയുമായിരുന്നു. ഇതിന്റെ നടപടികൾ നടക്കുമ്പോൾ പിണറായി സർക്കാർ അധികാരത്തിലെത്തി. 2016 മുതൽ മകൾ വീണയ്ക്ക് മാസപ്പടിയും ലഭിച്ചു തുടങ്ങി. പിന്നാലേ, ഖനന അനുമതി ലഭിക്കാൻ സിഎംആർഎൽ അപേക്ഷ നൽകി.

]]>
Wed, 14 Feb 2024 09:30:53 +0530 Editor
ഇന്നലെ കോൺഗ്രസിൽ നിന്ന് രാജി; ഇന്ന് ബിജെപിയിൽ; പുതിയ രാഷ്ട്രീയ ജീവിതത്തിന് തുടക്കമെന്ന് മുൻമുഖ്യമന്ത്രി അശോക് ചവാൻ http://newsmalayali.com/4837 http://newsmalayali.com/4837 മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ബിജെപിയില്‍ ചേര്‍ന്നു. കോൺഗ്രസിൽ നിന്നും രാജിവച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പുതിയ രാഷ്ട്രീയ ഇന്നിങ്സിന് അദ്ദേഹം തുടക്കമിട്ടത്. മുംബൈയിലെ ബിജെപി ഓഫീസിലെത്തിയാണ് അശോക് ചവാന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നിവസിന്റെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലിന്റെയും നേതൃത്വത്തിലാണ് അശോക് ചവാനെ സ്വീകരിച്ചത്.

തിങ്കളാഴ്ചയാണ് അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടത്. നിയമസഭാ അംഗത്വവും രാജിവെച്ചിരുന്നു. ബിജെപി പ്രതിനിധിയായി അശോക് ചവാന്‍ നാളെ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. പ്രധാനമന്ത്രി മോദിയാണ് തന്റെ പ്രചോദനമെന്ന് ബിജെപി അംഗത്വം സ്വീകരിച്ചശേഷം അശോക് ചവാന്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ കരിയറിലെ പുതിയ യാത്രയ്ക്കാണ് തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2008-2010 കാലയളവിലാണ് അശോക് ചവാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നത്. ഈമാസം 27ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുന്നതിനാണ് അശോക് ചവാനെ മുന്‍നിര്‍ത്തി ബിജെപിയുടെ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അശോക് ചവാനോടൊപ്പമുള്ള കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വരുംദിവസങ്ങളില്‍ ബിജെപിയിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ സംഭവിച്ചാൽ കോണ്‍ഗ്രസിന് ജയിക്കാവുന്ന ഏക സീറ്റുപോലും നഷ്ടപ്പെടാവുന്ന സാഹചര്യം സൃഷ്ടിച്ചേക്കും.

]]>
Wed, 14 Feb 2024 09:28:03 +0530 Editor
യുഎഇയുടെ ഡിജിറ്റൽ കാർഡ് 'ജെയ്‌വാൻ'; നരേന്ദ്ര മോദിയും പ്രസിഡന്റ് ഷേഖ് മുഹമ്മദും ചേർന്ന് പുറത്തിറക്കി http://newsmalayali.com/4836 http://newsmalayali.com/4836 യുഎഇയുടെ സ്വന്തം ഡിജിറ്റൽ, കാർഡ് പേയ്മെന്‍റ് സംവിധാനം ജെയ്‌വാൻ നിലവിൽ വന്നു. ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫെയ്സിൽ (UPI) ആണ് യുഎഇയുടെ ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇന്ത്യയുടെ റൂപേ കാർഡാണ് ജെയ്‌വാൻ തയാറാക്കിയിരിക്കുന്നത്. ആദ്യ ജെയ്‌വാൻ കാർഡ് യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി.

സ്വന്തം പേരിൽ ലഭിച്ച കാർഡ് ഉപയോഗിച്ച് ഷേഖ് മുഹമ്മദ് ആദ്യ ഡിജിറ്റൽ പണമിടപാടും നടത്തി. ഡിജിറ്റൽ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യുഎഇ സെൻട്രൽ ബാങ്കും കഴിഞ്ഞ വർഷം കരാർ ഒപ്പിട്ടിരുന്നു. ജെയ്‌വാൻ കാർഡുകൾ നിർമിക്കാൻ യുഎഇ സെൻട്രൽ ബാങ്ക് കരാർ നൽകിയത് ഇന്ത്യയുടെ നാഷണൽ പേയ്മെന്‍റ് കോർപറേഷനാണ്. ജെയ്‌വാൻ കാർഡ് ഉപയോഗിച്ച് ഇന്ത്യയിലും റൂപേ കാർഡ് ഉപയോഗിച്ച് യുഎഇയിലും ഇനി മുതൽ പണമിടപാടുകൾ നടത്താം.

ഇന്ത്യയുടെ യുപിഐയും യുഎഇയുടെ ആനി(Aani) പേമെന്റ് സംവിധാനവും അതിരുകളില്ലാതെ ഇരുരാജ്യങ്ങളിലും ഉപയോഗിക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും ഉഭയകക്ഷി കരാർ തയാറാക്കി. ഫോൺ നമ്പറിലേക്ക് വേഗത്തിൽ പണം അയക്കാൻ സാധിക്കുന്ന സംവിധാനം അടക്കം അടങ്ങിയതാണ് ആനി പേമെന്റ് സിസ്റ്റം.

ഊർജ മേഖലയിലെ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച നടത്തി. ക്രൂഡിന്റെയും എൽപിജിയുടെയും ഏറ്റവും വലിയ സ്രോതസ്സുകളിൽ ഒന്നാണ് യുഎഇ എന്നതിന് പുറമേ, ഇന്ത്യ ഇപ്പോൾ എൽഎൻജിക്കായി ദീർഘകാല കരാറുകളിൽ ഏർപ്പെടുകയാണ്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് നരേന്ദ്ര മോദി യുഎഇയിലെത്തിയത്. ബുധനാഴ്ച അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം അദ്ദേഹം ഉദ്ഘാടനം ചെയ്യും.

]]>
Wed, 14 Feb 2024 08:15:52 +0530 Editor
മലയാളത്തിലും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലും അറബിയിലും അഭിസംബോധന, 'അഹ്ലൻ മോദി'യിൽ പ്രധാനമന്ത്രിക്ക് വൻവരവേൽപ്പ് http://newsmalayali.com/4835 http://newsmalayali.com/4835 യുഎഇയില്‍ പ്രവാസി ഇന്ത്യക്കാരെ മലയാളത്തിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും അറബിയിലും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിറഞ്ഞ കൈയടികളോടെയാണ് ‘അഹ്ലൻ മോദി’ പരിപാടിയിലേക്ക് സദസ് പ്രധാനമന്ത്രിയെ വരവേറ്റത്. ‘ഭാരത്-യുഎഇ ദോസ്തി സിന്ദാബാദ്’ എന്ന് പറ‍ഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുവെന്നും ജന്മനാടിന്‍റെ മധുരവുമായാണ് താൻ എത്തിയതെന്നും നരേന്ദ്ര മോദി പറഞ്ഞു. യുഎഇ പ്രസിഡന്‍റിനെ സഹോദരൻ എന്നും മോദി പ്രസംഗത്തില്‍ വിശേഷിപ്പിച്ചു. മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും സംസാരിച്ചതിന് പിന്നാലെ അറബിയിലും ഹിന്ദിയിലും മോദി പ്രസംഗിച്ചു. അറബിയില്‍ സംസാരിക്കാൻ ശ്രമിക്കുകയാണെന്നും ഉച്ചാരണത്തില്‍ തെറ്റുണ്ടാകാമെന്നും നരേന്ദ്ര മോദി പറഞ്ഞു.

“2019ൽ യുഎഇയുടെ പരമോന്നത ബഹുമതി നൽകി എന്നെ ആദരിച്ചു. ഇത് എനിക്കുള്ള ബഹുമതിയില്ല. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങൾക്കുള്ളതാണ്. ഷേഖ് മുഹമ്മദിനെ കാണുമ്പോഴെല്ലാം ഇന്ത്യൻ ജനതയെക്കുറിച്ച് എന്നും പ്രശംസിക്കാറുണ്ട്. ഇന്ത്യ യുഎഇ ബന്ധം ഓരോ ദിവസവും ദൃഢമായി കൊണ്ടിരിക്കുകയാണ്. അബുദാബിയിൽ ക്ഷേത്രം വിശ്വാസികൾക്ക് സമർപ്പിക്കാനുള്ള ചരിത്രമുഹൂർത്തമാണ് വന്നെത്തിയിരിക്കുന്നത്. ഇന്ത്യ-യുഎഇ ദൃഢബന്ധം വ്യക്തമാണ്”- നരേന്ദ്ര മോദി പറഞ്ഞു.

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആറ് മാസം ചെലവഴിച്ച യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയെ മോദി അഭിനന്ദിച്ചു. ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളി ആണ് യുഎഇ. ഇന്ത്യയുടെ ഏഴാമത്തെ വലിയ നിക്ഷേപകർ. 2047ഓടെ വികസിത ഭാരതം യഥാര്‍ത്ഥ്യമാക്കുമെന്നും മോദി പറഞ്ഞു. യുഎഇയിലും മോദിയുടെ ഗ്യാരണ്ടി നരേന്ദ്ര മോദി എടുത്തു പറഞ്ഞു. മൂന്നാമത്തെ സാമ്പത്തിക ശക്തി ആക്കി ഇന്ത്യയെ മാറ്റുമെന്നും ഇതാണ് മൂന്നാം മോദി സർക്കാരിന്‍റെ ഉറപ്പെന്നും നിങ്ങളുടെ ദുരിതം തീർക്കാൻ കഠിന അധ്വാനം ചെയ്യുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ നരേന്ദ്ര മോദി അബുദാബിയിൽ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് മുമ്പായി ഐ ഐ ടി ഡൽഹിയുടെ അബുദാബി കാംപസിൽ വിദ്യാർത്ഥികളുമായും സംവദിച്ചു. ഇന്ത്യയുടെ യുപിഐ പേയ്മെന്‍റ് സിസ്റ്റം യുഎഇയുടെ പേയ്മെന്‍റ് സിസ്റ്റമായ എഎഎന്‍ഐയുമായി യുമായി ബന്ധിപ്പിക്കുമെന്ന് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ പറഞ്ഞു. ഇന്ത്യയിൽ നടക്കുന്ന വികസനങ്ങളെക്കുറിച്ചും യുഎഇ പ്രസിഡന്‍റ് പരാമര്‍ശിച്ചു. നിക്ഷേപം, സാമ്പത്തിക രംഗം, ഊർജം, വ്യാപാരം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ ഇന്ത്യയിലെ വികസനങ്ങളെക്കുറിച്ചാണ് യുഎഇ പ്രസിഡന്‍റ് പരാമര്‍ശിച്ചത്.

]]>
Wed, 14 Feb 2024 08:13:09 +0530 Editor
മധ്യപ്രദേശിലെ ഡിൻഡോരി ഗ്രാമത്തിലെ 150 കുടുംബങ്ങൾ മതപരിവർത്തനത്തിന് കളക്ടറുടെ അനുമതി തേടുന്നു http://newsmalayali.com/4834 http://newsmalayali.com/4834 മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിലെ 150 ഓളം കുടുംബങ്ങൾ ഒരു നൂറ്റാണ്ടിലേറെയായി ഗ്രാമത്തിലെ റാത്തോർ സമുദായം തങ്ങളെ പുറത്താക്കിയെന്ന് ആരോപിച്ച് ക്രിസ്തുമതത്തിലേക്ക് മാറാൻ ജില്ലാ കളക്ടറോട് അനുമതി തേടി.

ഫെബ്രുവരി 13, ചൊവ്വാഴ്ച, സമുദായാംഗങ്ങൾ മതപരിവർത്തനത്തിന് അനുമതി തേടി കളക്ടർ വികാസ് മിശ്രയുടെ പാദങ്ങളിൽ സ്പർശിക്കുകയും 150 വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ പൂർവ്വികരിലൊരാൾ സമുദായത്തിന് പുറത്തുള്ള ഒരാളെ വിവാഹം കഴിച്ചതിന് ശേഷം റാത്തോർ സമുദായം തങ്ങളുടെ പൂർവ്വികരെ സമൂഹത്തിന് പുറത്താക്കിയതായി പറയുകയും ചെയ്തു. റാത്തോർ സമുദായം തങ്ങളുടെ പെൺമക്കളുടെ വിവാഹ ക്രമീകരണങ്ങൾ തകർക്കുകയും സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിച്ചാൽ ആൺകുട്ടികളുടെ കാലുകൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അവർ ആരോപിച്ചു.

Watch Video

മധ്യപ്രദേശിലെ ദിൻഡോരിയിലെ ധനുവ സാഗർ ഗ്രാമത്തിൽ നിന്നാണ് ചൊവ്വാഴ്ച ഗ്രാമവാസികൾ  കുട്ടികളുമായി പൊതു ഹിയറിംഗിനെത്തിയത്. മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ട് മടുത്തെന്നും മതപരിവർത്തനത്തിന് അനുമതി തേടിയെന്നും ഇവർ പറഞ്ഞു. “സമൂഹത്തിൽ അനുരഞ്ജനമില്ലെങ്കിൽ ഞങ്ങൾ ക്രിസ്തുമതം സ്വീകരിക്കും. അതിൻ്റെ ഉത്തരവാദിത്തം റാത്തോഡ് കമ്മ്യൂണിറ്റി ഭാരവാഹികൾക്കും ജില്ലാ ഭരണകൂടത്തിനുമാണ്. ഭരണകൂടത്തിന് ഞങ്ങളെ സമൂഹത്തിൽ ഉൾപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ, അവർ ഞങ്ങളെ മതപരിവർത്തനം അനുവദിക്കണം. ഗ്രാമവാസികളുടെ ഒരു പ്രതിനിധി പറഞ്ഞു, 

തൻ്റെ ദുരിതങ്ങൾ വിവരിച്ചുകൊണ്ട് ബിഹാരി ലാൽ കളക്ടറോട് പറഞ്ഞു, “ഏഴ് തലമുറകൾക്ക് മുമ്പ് നമ്മുടെ പൂർവ്വികർ സമൂഹത്തിന് പുറത്തുള്ള ഒരു സ്ത്രീയെ തെറ്റായി വിവാഹം കഴിച്ചിരുന്നു. അന്നുമുതൽ ഞങ്ങളുടെ കുടുംബം ബഹിഷ്കരിക്കപ്പെട്ടു. ഒരുപാട് അഭ്യർത്ഥനകൾക്ക് ശേഷം, 2022 മാർച്ച് 13 ന് അന്നത്തെ സർപഞ്ച് രാംപ്രഭയും പഞ്ചുമാരും ഒരു മീറ്റിംഗ് നടത്തി. ഗംഗാസ്നാനം, രാം കീർത്തനം, ഭണ്ഡാര എന്ന പേരിൽ രണ്ട് ലക്ഷം രൂപ സംഭാവന ചെയ്യാൻ ഞങ്ങൾ സമ്മതിച്ചതിന് ശേഷം അവർ ഞങ്ങളെ സൊസൈറ്റിയിലേക്ക് തിരികെ കൊണ്ടുപോയി.2023 ൽ കൃഷ്ണ പർമർ ജില്ലാ പ്രസിഡൻ്റായതിനുശേഷം കാര്യങ്ങൾ മാറി, അവർ വീണ്ടും പുറത്താക്കപ്പെട്ടതായി അവർ ആരോപിക്കുന്നു .


അതേസമയം, ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിനായി ഗ്രാമം സന്ദർശിക്കുമെന്ന് കളക്ടർ പറഞ്ഞു. “ഇത് ഒട്ടും ശരിയല്ലെന്ന് അത്തരം ചിന്തയുള്ളവർ മനസ്സിലാക്കണം. ഇങ്ങനെ സമൂഹത്തിൽ നിന്ന് ഒരാളെ ഒറ്റപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. ഗ്രാമം സന്ദർശിച്ച ശേഷം ഇരുവിഭാഗങ്ങളെയും കൗൺസിലിംഗ് ചെയ്യും. ഇതിന് ശേഷവും അവർ സമ്മതിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും കലക്റ്റർ  പറഞ്ഞു.

ബിഹാരി ലാൽ പറയുന്നതനുസരിച്ച് 2023ൽ കൃഷ്ണ പാർമർ ജില്ലാ പ്രസിഡൻ്റായപ്പോൾ വീണ്ടും തങ്ങളെ ബഹിഷ്‌കരിക്കാൻ ഉത്തരവിട്ടു. സമൂഹത്തിലെ ജനങ്ങൾ അവനെ ചെവിക്കൊണ്ടില്ല. 2024 ജനുവരി 8-ന് അവർ ഗ്രാമത്തിലെ സുന്ദര് റാത്തോഡിൻ്റെ സ്ഥലത്ത് കീർത്തന പരിപാടിയിൽ എത്തി. ഈ 150 കുടുംബങ്ങളെ ഒരു സാമൂഹിക പരിപാടിക്ക് ക്ഷണിക്കുകയോ അവരുമായി 'റൊട്ടി-ബേട്ടി' ബന്ധം പുലർത്തുകയോ ചെയ്യുന്നവരെ സമൂഹത്തിൽ നിന്ന് വേർപെടുത്തുമെന്ന് ഇവിടെ പാർമർ മൈക്കിലൂടെ പ്രഖ്യാപിച്ചു. “ഇതിന് ശേഷം ആളുകൾ ഭയം കാരണം ഞങ്ങളെ ചടങ്ങുകൾക്ക് വിളിക്കുന്നത് നിർത്തി,” അദ്ദേഹം കൂട്ടിച്ചേർത്തു.


മറുവശത്ത്, ഈ ആളുകളെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവർ ജാൻസുൻവായിയിൽ പറഞ്ഞ പണത്തെക്കുറിച്ച് തനിക്ക് ഒരു ധാരണയുമില്ലെന്നും റാത്തോഡ് സമുദായത്തിൻ്റെ ജില്ലാ പ്രസിഡൻ്റ് കൃഷ്ണ പർമർ പറഞ്ഞു. ധനുവ സാഗർ ഗ്രാമത്തിലെ 150 കുടുംബങ്ങൾ 150 വർഷമായി സമൂഹത്തിൽ നിന്ന് ബഹിഷ്‌കരിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അവർ റാത്തോർ സമുദായത്തിൽ പെട്ടവരാണ്, പക്ഷേ ഞങ്ങൾ അവരുമായി ഒരിക്കലും 'റൊട്ടി-ബേട്ടി' ബന്ധം പുലർത്തിയിരുന്നില്ല. ഇവർ ആർക്ക് പണം കൊടുത്തു, എന്ത് ചെയ്തു, ഞങ്ങൾക്ക് അറിയില്ല. അവരെ എന്തിന് സമൂഹത്തിൽ നിന്ന് ഒഴിവാക്കണം? മറുവശത്ത്, ഞങ്ങൾ ഈ കുടുംബങ്ങളെ സഹായിക്കുന്നു. ആരോ അവരെ തെറ്റിദ്ധരിപ്പിക്കുകയാണ്." റാത്തോഡ് സമുദായത്തിൻ്റെ ജില്ലാ പ്രസിഡൻ്റ് കൃഷ്ണ പർമർ പറഞ്ഞു

]]>
Wed, 14 Feb 2024 07:53:15 +0530 Editor
കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍മേള 'കരിയര്‍ എക്സ്പോ 2024' സംഘടിപ്പിക്കുന്നു http://newsmalayali.com/4833 http://newsmalayali.com/4833
കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില് തൊഴില്മേള 'കരിയര് എക്സ്പോ 2024' സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 പകല് ഒമ്പത് മണി മുതല് പാലാ സെന്റ് തോമസ് കോളേജിലാണ് മേള. കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും പാലാ സെന്റ് തോമസ് കോളേജിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയില് 18നും 40നും ഇടയില് പ്രായമുള്ളവര്ക്ക് സൗജന്യമായി രജിസ്റ്റര് ചെയ്ത് പങ്കെടുക്കാം.
നിരവധി കമ്പനികള് പങ്കെടുക്കുന്ന കരിയര് എക്സ്പോയില് ആയിരത്തിലേറെ തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. പുതുമുഖങ്ങള്ക്കും തൊഴില് പരിചയമുള്ളവര്ക്കും പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവര്ക്കും തൊഴില് ദാതാക്കള്ക്കും യുവജന കമ്മീഷന്റെ ksyc.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തരം അപേക്ഷിക്കാം. വിവരങ്ങള്ക്ക്: 0471 2308630, 7907565474
]]>
Mon, 12 Feb 2024 16:59:19 +0530 Editor
അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു http://newsmalayali.com/4832 http://newsmalayali.com/4832 അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്  വിതരണ ഉദ്‌ഘാടനം , നടൻജയസൂര്യക്ക് നല്‍കി നടിയും കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവുമായ ജോളി ചിറയത്ത് നിര്‍വഹിച്ചു. ഫെസ്റ്റിവല്‍ ഓഫീസ് നടി അന്ന ബെന്നും ഡെലിഗേറ്റ് സെല്‍ സംവിധായിക സ്റ്റെഫി സേവ്യറും ഉദ്ഘാടനം ചെയ്തു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഫെബ്രുവരി 10 മുതല്‍ 13 വരെ എറണാകുളം സവിത, സംഗീത തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. സവിത തിയേറ്റര്‍ പരിസരത്ത് ചലച്ചിത്രസംവിധായികയും കോസ്റ്റ്യൂം ഡിസൈനറും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ സ്റ്റെഫി സേവ്യര്‍ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം ആദ്യ പാസ് നടന്‍ ജയസൂര്യക്ക് നല്‍കി നടിയും കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേതാവുമായ ജോളി ചിറയത്ത് നിര്‍വഹിച്ചു.

സവിത തിയേറ്റര്‍ പരിസരത്ത് വൈകീട്ട് നടന്ന ചടങ്ങില്‍ നടിയും കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ അന്ന ബെന്‍ ഫെസ്റ്റിവല്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

]]>
Mon, 12 Feb 2024 16:57:47 +0530 Editor
പുസ്തകങ്ങള്‍ വായനക്കാരുമായി സംവദിക്കണം : ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ http://newsmalayali.com/4831 http://newsmalayali.com/4831
പുസ്തകങ്ങള് വായനക്കാരുമായി സംവദിക്കുന്നതും വായനക്കാരെ സ്വാധീനിക്കുന്നതുമാകണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്. അങ്ങനെ അല്ലെങ്കില് ഇക്കാലത്ത് മികച്ച കൃതികള് പോലും ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു. ഗാനഗവേഷകന്, സ്‌പോർട്ട്സ് ലേഖകന്, പത്രപ്രവര്ത്തകന് എന്നീ നിലകളില് ശ്രദ്ധേയനായ രവി മേനോന് രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച അക്ഷര നക്ഷത്രങ്ങള് എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചിയില് നിര്വ്വഹിക്കുകയായിരുന്നു അദ്ദേഹം. പുതു തലമുറ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനത്താല് കുട്ടികളില് സങ്കരഭാഷയാണ് രൂപപ്പെടുന്നത്. അവരെ മാതൃഭാഷയിലേക്ക് അടുപ്പിക്കുന്നതിന് ഇത്തരത്തിലുളള കൃതികള് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള മീഡിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അക്കാദമി ചെയര്മാന് ആര്.എസ് ബാബു അധ്യക്ഷനായിരുന്നു. ഗായികയും സിനിമാതാരവുമായ രമ്യാനമ്പീശന് പുസ്തകം ഏറ്റുവാങ്ങി. അക്കാദമി സെക്രട്ടറി അനില്ഭാസ്‌കര്, ദി ഫോര്ത്ത് ന്യൂസ് മാനേജിംഗ് ഡയറക്ടര് റിക്‌സണ് എടത്തില്, ഗാനരചയിതാവ് ഷിബുചക്രവര്ത്തി, സിനിമാതാരം രഞ്ജിനി, മുതിര്ന്ന പത്രപ്രവര്ത്തകന് എ.എന് രവീന്ദ്രദാസ് , അക്കാദമി ജനറല് കൗണ്സില് മെമ്പറും ജീവന് ടിവി എം.ഡി യുമായ ബേബി മാത്യു , അസിസ്റ്റന്റ് സെക്രട്ടറി പി.കെ വേലായുധന് എന്നിവര് സംസാരിച്ചു.
പുസ്തകപ്രകാശനത്തോടുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തില് വിദ്യാര്ത്ഥികളായ സഞ്ജയ്, വൈശാഖ് എന്നിവര്ക്ക് ജസ്റ്റിസ് സമ്മാനങ്ങള് വിതരണം ചെയ്തു.
]]>
Mon, 12 Feb 2024 16:53:01 +0530 Editor
നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാംമ്പ് ഫെബ്രു. 21 ന് ചെങ്ങന്നൂരിൽ. ഇപ്പോൾ രജിസ്റ്റർ ചെയ്യാം http://newsmalayali.com/4830 http://newsmalayali.com/4830
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില് നോര്ക്ക റൂട്ട്സ് പുതുതായി ആരംഭിച്ച റീജിയണൽ സബ് സെന്ററിൽ വിദ്യാഭ്യാസ സര്ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പ് സംഘടിപ്പിക്കുന്നു (ഒന്നാം നില, ചിറ്റൂര് ചേംബേഴ്സ് ബില്ഡിംങ് റെയിൽവേ സ്റ്റേഷന് സമീപം, ചെങ്ങന്നൂര്, ആലപ്പുഴ ജില്ല) . 2024 ഫെബ്രുവരി 21-ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 മണിവരെ നടക്കുന്ന അറ്റസ്റ്റേഷനില് മുന്കൂട്ടി രജിസ്റ്റർ ചെയ്യുന്നവര്ക്കാണ് അവസരം ലഭിക്കുക. ഇതിനായി നോര്ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്പോര്ട്ട്, സര്ട്ടിഫിക്കറ്റുകൾ, മാര്ക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലും, പകര്പ്പും സഹിതം പങ്കെടുക്കാവുന്നതാണ്. വ്യക്തിവിവര സര്ട്ടിഫിക്കറ്റുകളുടെ (Personal Documents) അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാംമ്പില് സ്വീകരിക്കും.
അന്നേ ദിവസം നോര്ക്ക റൂട്ട്സിന്റെ തിരുവനന്തപുരം സെന്ററിൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല.
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (MHRD) മാര്ഗ്ഗ നിര്ദ്ദേശങ്ങള് അനുസരിച്ച് വിദ്യാഭ്യാസ സര്ട്ടിഫിക്കറ്റുകള് സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള ഗവണ്മെന്റുകള് അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്ക്ക റൂട്ട്‌സ്. വിദ്യാഭ്യാസം (Education), വ്യക്തിഗത വിവരങ്ങള് അടങ്ങിയ സര്ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തല്, ഹോം അറ്റസ്‌റ്റേഷന്, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല് അഫയേഴ്‌സ്) സാക്ഷ്യപ്പെടുത്തല്, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല് എന്നിവ നോര്ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്. യു.എ.ഇ, ഖത്തര്, ബഹറൈന്, കുവൈറ്റ്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകള്ക്കും അപ്പോസ്റ്റില് അറ്റസ്റ്റേഷനു വേണ്ടിയും നോര്ക്ക റൂട്ട്‌സ് വഴി സര്ട്ടിഫിക്കറ്റുകള് സമര്പ്പിക്കാവുന്നതാണ്. കേരളത്തില് നിന്നുളള സര്ട്ടിഫിക്കറ്റുകള് മാത്രമേ നോര്ക്കാ റൂട്ട്‌സ് വഴി അറ്റസ്‌റ്റേഷനു നല്കാന് കഴിയൂ. കൂടുതല് വിവരങ്ങള്ക്ക് (CHENGANNUR) +91 479 208 0428, +91-9188492339 (THIRUVANANTHAPURAM) 0471-2770557, 2329950 (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്ത്തിക്കുന്ന നോര്ക്ക ഗ്ലോബല് കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
]]>
Mon, 12 Feb 2024 16:49:13 +0530 Editor
പഞ്ഞിമിഠായിയില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തു; പുതിച്ചേരിയില്‍ നിരോധനം ഏര്‍പ്പെടുത്തി http://newsmalayali.com/4829 http://newsmalayali.com/4829 ക്യാന്‍സറിന് കാരണമാകുന്ന കെമിക്കല്‍ ഡൈയായ റോഡാമൈന്‍ ബി കണ്ടെത്തിയതിനെ തുടര്‍ന്ന് പുതുച്ചേരിയില്‍ പഞ്ഞിമിഠായി നിരോധിച്ചു. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയായ റോഡാമൈന്‍ ബി ആണ് കണ്ടെത്തിയത്. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഉപയോഗിക്കുന്നതാണ് വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയാണ് റോഡാമൈന്‍ ബി. പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ വെള്ളിയാഴ്ച നിരോധനം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതരസംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നല്‍കി. പഞ്ചസാര കൊണ്ട് നിര്‍മ്മിക്കുന്ന മിഠായിയാണ് കോട്ടണ്‍ കാന്‍ഡി അഥവാ പഞ്ഞി മിഠായി. കൃത്രിമ നിറങ്ങളും മറ്റും ഉപയോഗിച്ചാണ് പലപ്പോഴും ഇവ നിര്‍മ്മിക്കുന്നത്. എന്നാല്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (എഫ്എസ്എസ്എഐ) അംഗീകരിച്ച അംഗീകൃത കൃത്രിമ ചേരുവകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദ്ദേശം.

]]>
Sat, 10 Feb 2024 15:42:12 +0530 Editor
വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കത്തോലിക്ക കന്യാസ്ത്രീ അറസ്റ്റിൽ http://newsmalayali.com/4828 http://newsmalayali.com/4828 പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഒരു കത്തോലിക്കാ കന്യാസ്ത്രീയെ  കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഛത്തീസ്ഗഢ് സംസ്ഥാന പോലീസ് ഫെബ്രുവരി 7 ന് കർമ്മലീത്ത കന്യാസ്ത്രീ സിസ്റ്റർ മേഴ്‌സിയെ അറസ്റ്റ് ചെയ്യുകയും സംസ്ഥാനത്തെ സർഗുജ ജില്ലയിലെ ഒരു പ്രധാന ടൗൺഷിപ്പായ അംബികാപൂരിലെ പ്രാദേശിക കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

സിസ്‌റ്റർ മേഴ്‌സിയെ  ആത്മഹത്യാ പ്രേരണക്കുറ്റം ആരോപിച്ചാണ് അറസ്റ്റു ചെയ്തത്.  10 വർഷം തടവോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റമാണിത്.

ഫെബ്രുവരി ആറിന് രാത്രി അംബികാപൂരിലെ കാർമൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്.  വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി ആത്മഹത്യാ കുറിപ്പിൽ കന്യാസ്ത്രീ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ചു. കുറിപ്പ് പോലീസ് കണ്ടെടുത്തു.

“ആത്മഹത്യാ കുറിപ്പ് ഒറിജിനലാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ കന്യാസ്ത്രീക്കെതിരായ ആരോപണങ്ങൾ തെറ്റാണ്,” അംബികാപൂർ രൂപതയിലെ വിദ്യാഭ്യാസ ഡയറക്ടർ ഫാദർ ലൂസിയൻ കുഴൂർ പറഞ്ഞു.

കന്യാസ്ത്രീ പെൺകുട്ടിയുടെ ഐഡൻ്റിറ്റി കാർഡ് എടുത്തിരുന്നു എന്നത് ശരിയാണ്, അവൾ ക്ലാസുകളിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ അടുത്ത ദിവസം മാതാപിതാക്കളെ കൊണ്ടുവരാൻ അവളോട് ആവശ്യപ്പെട്ടുവെന്ന് വൈദികൻ പറഞ്ഞു.

“അവൾ മറ്റ് നാല് പെൺകുട്ടികൾക്കൊപ്പം ക്ലാസുകളിൽ പങ്കെടുക്കാതെ ടോയ്‌ലറ്റിൽ തുടർന്നു,” “കന്യാസ്ത്രീ അവരെ ശ്രദ്ധിച്ചപ്പോൾ അവർ അവരുടെ തിരിച്ചറിയൽ കാർഡുകൾ ശേഖരിച്ച് ഓഫീസിൽ ഏൽപ്പിച്ചു,” പുരോഹിതൻ പറഞ്ഞു.

പെൺകുട്ടിയെ പഠിപ്പിക്കുന്നതിൽ സിസ്റ്റർ മേഴ്‌സിക്ക് പങ്കില്ലെന്നും അവർക്കെതിരെ അത്തരം പരാതികളൊന്നും ഉണ്ടായിരുന്നില്ലെന്നും വൈദികൻ കൂട്ടിച്ചേർത്തു. സ്‌കൂളിൽ 8000-ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നു

കന്യാസ്ത്രീയെയും പ്രിൻസിപ്പലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ പ്രവർത്തകർ സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു.

“സ്‌കൂൾ ഇപ്പോൾ അടച്ചിരിക്കുന്നു, പോലീസ് സേനയെ വിന്യസിച്ചിരിക്കുന്നു.  ഉടൻ തുറക്കാൻ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഫാദർ കുഴൂർ പറഞ്ഞു.

]]>
Sat, 10 Feb 2024 10:31:55 +0530 Editor
എംഎൽഎമാരുടെ ചോദ്യത്തിന് ഇനി പോസിറ്റീവ് മറുപടി മതി; സർക്കുലർ വിവാദത്തിൽ, കത്ത് നൽകുമെന്ന് എംഎൽഎ http://newsmalayali.com/4827 http://newsmalayali.com/4827 നിയമസഭയില്‍ എംഎല്‍എമാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് പോസിറ്റീവ് മറുപടി നല്‍കാന്‍, ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കാലിക്കറ്റ് സര്‍വകലാശാല.   കൃത്യമായ വിവരങ്ങള്‍ക്ക് പകരം സർക്കാര്‍ അനുകൂല വിവരങ്ങള്‍ മാത്രം നല്‍കാനുള്ള നീക്കമാണിതെന്ന ആരോപണവുമായി യുഡിഎഫ്  എംഎല്‍എമാര്‍ രംഗത്തെത്തി. സര്‍ക്കുലറിനെതിരെ സ്പീക്കർക്ക് കത്ത് നല്‍കുമെന്ന് ടി വി ഇബ്രാഹിം എം എല്‍ എ പറഞ്ഞു.

സര്‍വകലാശാലയിലെ അധ്യാപക നിയമനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയമസഭയില്‍ എം എല്‍ എമാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ മറുപടി നിയമ പോരാട്ടത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പലപ്പോഴും അനുകൂലമായിത്തീര്‍ന്നിരുന്നു. ഇതിനു പുറമേ പല വിഷയങ്ങളിലും പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധമായി മാറിയ വിവരങ്ങളും ഇത്തരത്തില്‍ കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാ‍ർക്കായി പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ജനുവരി 25ന് രജിസ്ട്രാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബ്രാഞ്ച് ഓഫീസര്‍മാരുടെ യോഗത്തിലെടുത്ത തീരുമാനമെന്ന നിലയിലാണ് സര്‍ക്കുലര്‍. നിയമസഭാ ചോദ്യങ്ങള്‍ക്ക് നല്‍കുന്ന മറുപടികള്‍ പോസിറ്റീവ് ആയി നല്‍കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. വിവിധ സമ്മേളനങ്ങളില്‍ ഒരേ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പരസ്പര വിരുദ്ധമല്ലാത്ത മറുപടി നല്‍കണം. ഈ കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നത് ഗൗരവമായി കണക്കാക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ ക്രമക്കേടുകള്‍ മറച്ചു വെക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഈ സര്‍ക്കുലറെന്ന ആക്ഷേപമാണ് യുഡിഎഫ് എം എല്‍ എമാര്‍ ഉന്നയിക്കുന്നത്.

ഇതിനെതിരെ സ്പീക്കര്‍ക്ക് കത്ത് നൽകാനാണ് യുഡിഎഫ് എം എല്‍ എമാരുടെ തീരുമാനം. ഈ വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും ആലോചനയുണ്ട്. അതേ സമയം, ഈ സര്‍ക്കുലര്‍ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

]]>
Thu, 08 Feb 2024 12:16:38 +0530 Editor
ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്‍റെ പോരാട്ടം, ദില്ലിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിന്‍റെ സമരം http://newsmalayali.com/4826 http://newsmalayali.com/4826 കേന്ദ്രസർക്കാർ അവ​ഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്ത്വത്തിൽ ജന്തർ മന്തറിൽ  പ്രതിഷേധ ധർണ്ണ തുടങ്ങി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കുന്നുണ്ട്.. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് എത്തിയത്.ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്‍റെ പോരാട്ടം എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം.. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സിപിഎം നേതാക്കളും ഡിഎംകെ, എഎപി പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്..കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ദേശീയ നേതൃത്വവും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കില്ല

കേന്ദ്രസർക്കാർ അവ​ഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ഒരു പുതിയ സമരത്തിന് തുടക്കമാകുകയാണ്. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും മുഖ്യമന്ത്രി ദില്ലിയിൽ പറഞ്ഞു. ദില്ലിയിൽ ജന്ദർമന്തറിലാണ് കേരളത്തിന്റെ ധർണ നടക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംഎൽഎമാരും സമരത്തിൽ അണിചേരുന്നുണ്ട്.

സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള ഒരു പുതിയ സമരമാണിത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ  കേന്ദ്രം നടപടികളിലൂടെ വികലമാക്കുകയാണ്. സംസ്ഥാനങ്ങളുടെ നികുതി മുഴുവൻ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിൽ കെട്ടി വയ്ക്കുകയാണ്. പാവങ്ങളുടെ വീട് ഔദാര്യമാണ് എന്ന് ബ്രാൻഡ് ചെയ്യുന്നത് അനുവദിക്കാൻ ആവില്ല. ഇത് സംസ്ഥാനം അനുവദിച്ചു നൽകില്ല. ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്റെ ജിഎസ്ടി വിഹിതം വൈകുന്നു. കേരളത്തിന് മൂന്ന് തരത്തിൽ കുറവുകൾ വരുന്നുണ്ട്. ഏകപക്ഷീയമായി ധനകാര്യ കമ്മിഷൻ്റെ പരിഗണന വിഷയങ്ങൾ തീരുമാനിക്കുന്നു. ഓരോ തവണയും കേരളത്തിൻ്റെ വിഹിതം കുത്തനെ കുറയുന്നു. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയത് സംസ്ഥാനത്തിന് ശിക്ഷയായി മാറുന്നു. നേട്ടത്തിന് ശിക്ഷ, ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തു വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു. ആകെ 7490 കോടി രൂപ ലഭിക്കാനുണ്ട്. ജനാധിപത്യ രീതിയിലൂടെ അധികാരത്തിൽ എത്തിയ സർക്കാരുകൾക്ക് അവരുടെ നയങ്ങൾ നടപ്പാക്കാൻ അനുവദിക്കണം. യുക്തിരഹിതമായി പൊടുന്നനെ വരുത്തുന്ന കുറവുകൾ വലിയ പ്രതിസന്ധിയായി മാറും. ഇടക്കാല ബജറ്റിലും കേരളത്തോട് വിവേചനം അനീതി കാണിച്ചു. എയിംസ്, കെ റെയിൽ, ശബരി പാത എന്നത് കേട്ടതായി നടിച്ചില്ല. റബർ വില സ്ഥിരത കൊണ്ടുവരാൻ ഒന്നും ചെയ്തില്ല. പ്രത്യയ ശാസ്ത്ര വ്യത്യാസം കൊണ്ട് കേരളത്തെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

]]>
Thu, 08 Feb 2024 12:12:22 +0530 Editor
'സാമൂഹികമായി മുന്നാക്കാമെത്തിയ ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാം'; സുപ്രീം കോടതി http://newsmalayali.com/4825 http://newsmalayali.com/4825 സാമൂഹികമായി മുന്നാക്കമെത്തിയ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഉപജാതികളെ സംവരണത്തില്‍ നിന്നും ഒഴിവാക്കാമെന്ന് സുപ്രീംകോടതി. ഏഴംഗ ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ ഈ നീരീക്ഷണം മുന്നോട്ടുവെച്ചത്.

സാമൂഹികമായി മുന്നാക്കമെത്തിയ ഉപജാതികള്‍ പൊതുവിഭാഗവുമായി മത്സരിക്കണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും എസ് സി -എസ് ടി സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താമോയെന്ന ഹര്‍ജിയില്‍ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കുമ്പോഴായിരുന്നു ഈ നിരീക്ഷണം.

ഒരു വ്യക്തിക്ക് സംവരണത്തിലൂടെ ഉന്നത ജോലി ലഭിച്ചു കഴിഞ്ഞാൽ അയാളുടെ ജീവിത സാഹചര്യം മാറുകയാണ്. ആ വ്യക്തിയുടെ കുടുംബത്തിനോ കുട്ടികൾക്കോ മറ്റു സാമൂഹിക സാഹചര്യത്തിൽ നിന്ന് മാറ്റം ഉണ്ടാകുമ്പോൾ പിന്നെ എന്തിനാണ് വീണ്ടും തലമുറകൾക്ക് സംവരണം നൽകുന്നതെന്ന ചോദ്യം വാദത്തിനിടെ ബെഞ്ചിലെ മറ്റൊരു ജഡ്ജി ബി.ആർ ഗവായ് ഉന്നയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് സതീഷ് ചന്ദ്രശര്‍മ്മ എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഹര്‍ജിയില്‍  വാദം തുടരും.

]]>
Thu, 08 Feb 2024 11:53:34 +0530 Editor
'രാഹുൽ ഗാന്ധി ഇനിയും സ്റ്റാർട്ടാകാത്ത സ്റ്റാർട്ടപ്പ്; പാർലമെന്‍റില്‍ ഇനി അവസരം ലഭിക്കില്ലെന്ന രീതിയിലാണ് ഖാര്‍ഗെയുടെ പ്രസംഗം'; പ്രധാനമന്ത്രി http://newsmalayali.com/4824 http://newsmalayali.com/4824 കോൺഗ്രസിനെതിരെ രാജ്യസഭയിലും വിമർശനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാർത്ഥ താൽപര്യത്തിന് വേണ്ടി കോൺഗ്രസ് സർക്കാർ ഭീകരതയെ കണ്ടില്ലെന്ന് നടിച്ചു. വടക്കേ ഇന്ത്യയെയും ദക്ഷിണേന്ത്യയെയും ഭിന്നിപ്പിക്കാൻ ശ്രമിച്ചു. ഭാരതരത്ന സ്വന്തം നേതാക്കൾക്ക് നൽകി. അംബേദ്കർക്ക് പോലും ഭാരതരത്ന നൽകാൻ കോൺഗ്രസ് തയ്യാറായില്ലെന്നും മോദി കുറ്റപ്പെടുത്തി.

എഐസിസി അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെയെയും മോദി പരിഹസിച്ചു. പാർലമെന്റിൽ ഇനി അവസരം ലഭിക്കില്ലെന്ന രീതിയിലാണ് അദ്ദേഹത്തിന്‍റെ പ്രസംഗം. ഇത്രയധികം സംസാരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് എങ്ങനെ ലഭിച്ചുവെന്നോര്‍ന്ന് ആശ്ചര്യം തോന്നി. രണ്ട് ‘സ്‌പെഷ്യല്‍ കമാന്‍ഡര്‍മാര്‍’ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. ഖാര്‍ഗെ അവസരം വിനിയോഗിച്ചുവെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

രാഹുൽ ഗാന്ധി ഇനിയും സ്റ്റാർട്ടാകാത്ത സ്റ്റാർട്ടപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജവഹർലാൽ നെഹ്റു സംവരണത്തെ എതിർത്ത് മുഖ്യമന്ത്രിമാർക്ക് കത്തയിച്ചിരുന്നു എന്നും പ്രധാനമന്ത്രി ആരോപിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം രാജ്യസഭയിൽ നടത്തിയ നന്ദി പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം.

‘‘ഖർഗെ അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ എൻഡിഎയ്ക്ക് 400 സീറ്റ് ഉറപ്പാക്കി. പ്രതിപക്ഷത്തിന് എന്റെ ശബ്ദം അടിച്ചമർത്താനാവില്ല. ജനം അതിനെ കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുന്നു. കോൺഗ്രസ് പാർട്ടിയിലുള്ള വിശ്വാസം രാജ്യത്തെ ജനങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. കോൺഗ്രസ് കാലഹരണപ്പെട്ട പാർട്ടിയായി മാറി. അവരുടെ ചിന്ത കാലഹരണപ്പെട്ടു. പതിറ്റാണ്ടുകളോളം രാജ്യത്തെ ഭരിച്ച പാർട്ടി തകർന്നടിഞ്ഞു. ഞങ്ങള്‍ അതിൽ സഹതപിക്കുന്നുണ്ട്. പക്ഷേ വൈദ്യൻ തന്നെ രോഗിയാകുമ്പോൾ എന്തു ചെയ്യാനാകും"- മോദി പറഞ്ഞു.

]]>
Thu, 08 Feb 2024 11:51:45 +0530 Editor
ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് http://newsmalayali.com/4823 http://newsmalayali.com/4823 ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. രാജ്യത്തെ ജനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വിഷയത്തിലുള്ള ബില്‍ ഞങ്ങള്‍ പാസാക്കി. ഉത്തരഖണ്ഡാണ് ആദ്യമായി ബില്‍ പാസാക്കുന്നത്. ഞങ്ങള്‍ക്ക് അധികാരത്തിലെത്താനും അതുവഴി സുപ്രധാന ബില്‍ പാസാക്കാനും അവസരം നല്‍കിയതിന് സംസ്ഥാനത്തെ ജനങ്ങളോടും എല്ലാ എം.എല്‍.എമാരോടും നന്ദി പറയുന്നു. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ് ഇന്നെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി മാധ്യമങ്ങളോട് പറഞ്ഞു. ബില്‍ പാസായതോടെ ഭരണകക്ഷി എംഎല്‍എമാര്‍ ‘ജയ് ശ്രീറാം’ വിളിച്ച് ആഹ്ലാദം അറിയിച്ചപ്പോള്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ‘ജയ് സിയാറാം’ മുഴക്കി മറുപടി നല്‍കി.

സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ആദ്യ ചുവട് മാത്രമാണ് ഏകീകൃത സിവില്‍ കോഡ് ബില്ലെന്ന് പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. “അയോധ്യ ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിന് ശേഷമാണ് ഇന്ത്യയിൽ രാമയുഗം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം സ്ത്രീകളെ ശാക്തീകരിക്കുകയും അവരുടെ സുരക്ഷ നിയമപരമായും സാമൂഹികമായും ഉറപ്പാക്കുകയും ചെയ്യുന്നത് ഇതുതന്നെയാണ്.  നല്ല കാര്യം ചെയ്യുന്നതിൽ ഉത്തരാഖണ്ഡിന് പിന്നിൽ നിൽക്കാനാവില്ലെന്നും യുസിസി നടപ്പാക്കുന്നത് അതിന് ഉദാഹരണമാണെന്നും” അദ്ദേഹം പറഞ്ഞു.

ബിൽ മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന വാദത്തെ കുറിച്ചും ധാമി പ്രതികരിച്ചു.സൗദി അറേബ്യ, നേപ്പാൾ, ജപ്പാൻ, യുഎസ്, കാനഡ, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ  ഇത്തരമൊരു ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്ന് ധാമി പറഞ്ഞു.

ബിൽ എല്ലാവർക്കും ബാധകമല്ലെങ്കിൽ ഏകീകൃതമാകുന്നതെങ്ങനെയെന്ന് ചർച്ചയ്ക്കിടെ കോൺഗ്രസ് എംഎൽഎ ബിരേന്ദർ ജാതി ചോദിച്ചു.  “ഈ ബില്ലിനെ UUCC - അൺ-യൂണിഫോം സിവിൽ കോഡ് എന്ന് വിളിക്കണം. ആദിവാസികളെ മാറ്റിനിർത്തിയതിലൂടെ ഏകീകൃതത നശിപ്പിച്ചു. ആദിവാസികളുമായി കൂടിയാലോചിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.അതിനാൽ, ആ കൂടിയാലോചന നടക്കുന്നുണ്ടെങ്കിൽ ബില്‍ പാസാക്കാന്‍ എന്താണ് ഇത്ര തിരക്കെന്ന് ബിരേന്ദർ ജാതി ചോദിച്ചു.

ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ആദ്യം ആവശ്യപ്പെട്ടെങ്കിലും വോട്ടെടുപ്പ് സമയത്ത് എതിർത്തില്ല.

സംസ്ഥാനത്ത് ലിവ് -ഇന്‍ റിലേഷന്‍ഷിപ്പിലുള്ള ദമ്പതികൾ ഒരു മാസത്തിനുള്ളിൽ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും അല്ലാത്തപക്ഷം  തടവും പിഴയും നേരിടേണ്ടിവരുമെന്നും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തി. ലിവ്-ഇൻ റിലേഷന്‍ഷിപ്പ് സംബന്ധിച്ച വ്യവസ്ഥകൾ സ്വകാര്യതയ്ക്ക് എതിരാണ്, ഭരണഘടനയ്ക്ക് വിരുദ്ധമാണ്,  മുതിർന്നവർക്ക് സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് കോൺഗ്രസ് എംഎൽഎ ഭുവൻ കാപ്രി പറഞ്ഞു.

]]>
Thu, 08 Feb 2024 11:45:23 +0530 Editor
മുഖ്യമന്ത്രി പിണറായിയുടെ സമരത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ കറുപ്പ് വസ്ത്രം അണിഞ്ഞ് പങ്കെടുക്കും http://newsmalayali.com/4822 http://newsmalayali.com/4822 കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക അവഗണനയ്‌ക്കെതിരേ ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന സമരത്തില്‍ ഡിഎംകെയും പങ്കെടുക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാന്‍ ബിജെപിയ്ക്ക് ഒരിക്കലും കഴിയില്ല. ധനകാര്യം, ഭരണം മുതലായവയില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നമ്മള്‍ ഉറപ്പായും ഉയര്‍ത്തിപ്പിടിക്കുമെന്നും സ്റ്റാലിന്‍ കത്തില്‍ പറയുന്നു.

ഡല്‍ഹി ജന്തര്‍ ജന്തറില്‍ ഫെബ്രുവരി എട്ടിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് സമരം. സമരം രാംലീല മൈതാനത്തിലേക്ക് മാറ്റാണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. കറുത്ത ഡ്രസ് അണിഞ്ഞായിരിക്കും തമിഴ്‌നാട്ടില്‍ നിന്നുള്ള ഡിഎംകെ പ്രവര്‍ത്തകര്‍ കേരളത്തിന്റെ സമരത്തിന് പിന്തുണ നല്‍കുക.

അതിനിടെ ഡല്‍ഹിയിലെ സമരം എന്തിന് വേണ്ടിയാണെന്നുള്ള വിശദീകരണവും സിപിഎം പുറത്തുവിട്ടിട്ടുണ്ട്.

]]>
Thu, 08 Feb 2024 11:40:05 +0530 Editor
തമിഴ് നടന്‍ ശരത് കുമാറും ഭാര്യയും കമല്‍ഹാസന്റെ പാര്‍ട്ടിയോട് വിടപറഞ്ഞു; ഇരുവരും എന്‍ഡിഎ മുന്നണിയിലേക്ക് http://newsmalayali.com/4821 http://newsmalayali.com/4821 സമത്വ മക്കള്‍ കക്ഷി നേതാവും നടനുമായ ശരത്കുമാര്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിഎംകെയുടെ മുന്‍ രാജ്യസഭാംഗമായ അദേഹം ബിജെപിയുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.

ശരത് കുമാര്‍ 1998 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ ടിക്കറ്റില്‍ തിരുനെല്‍വേലിയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് 2001 ല്‍ രാജ്യസഭാംഗമായത്. അതിനാല്‍ ബിജെപിയോട് മത്സരിക്കാന്‍ തിരുനെല്‍വേലി സീറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈയും സ്ഥിരീകരിച്ചു.

ഡിഎംകെയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2006 ല്‍ പാര്‍ട്ടി വിട്ട് ഭാര്യ രാധികയ്‌ക്കൊപ്പം അണ്ണാഡിഎംകെയില്‍ ചേര്‍ന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രാധിക പുറത്തായതോടെ 2007 ല്‍ സമത്വ മക്കള്‍ കക്ഷി എന്ന പാര്‍ട്ടി രൂപികരിച്ചു. 2011 ല്‍ തെങ്കാശിയില്‍നിന്ന് നിയമസഭാംഗമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്കൊപ്പം മത്സരിച്ചെങ്കിലും ഒരിടത്തും വിജയിക്കാന്‍ പാര്‍ട്ടിക്കായില്ല.

]]>
Thu, 08 Feb 2024 11:31:25 +0530 Editor
കേന്ദ്ര സര്‍ക്കാര്‍ അനീതിക്കെതിരെ ആര് സമരം ചെയ്താലും പിന്തുണയ്ക്കുമെന്ന് ഡികെ ശിവകുമാര്‍ http://newsmalayali.com/4820 http://newsmalayali.com/4820 കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് കാട്ടുന്ന അനീതിക്കും അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കേരളത്തിന്റെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് തിരക്കുകകള്‍ ആയതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ല. അത് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരേ ദുരിതമാണ് എല്ലാപേരും അനുഭവിക്കുന്നത്. സമാന സമരങ്ങളെ എന്തുകൊണ്ട് പിന്തുണച്ചുകൂടായെന്നും അദേഹം ചോദിച്ചു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകം അടക്കമുള്ള സംസ്ഥാനങ്ങള്‍ നേരിടുന്നത് വന്‍ വിവേചനമാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയ്ക്ക് അര്‍ഹമായ നികുതിവിഹിതവും കേന്ദ്ര ഗ്രാന്റുകളും വരള്‍ച്ച ദുരിതാശ്വാസവും കുടിശിക സഹിതം നല്‍കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഡല്‍ഹിയില്‍ നയിച്ച പ്രതിഷേധ ധര്‍ണ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മന്ത്രിമാരും കോണ്‍ഗ്രസ് എംഎല്‍എമാരും എംഎല്‍സിമാരും എംപിമാരും പങ്കെടുത്തു.

]]>
Thu, 08 Feb 2024 11:24:02 +0530 Editor
അയോദ്ധ്യയ്ക്ക് ശേഷം മഥുരയും കാശിയും; യോഗി ആദിത്യനാഥ് http://newsmalayali.com/4819 http://newsmalayali.com/4819 അയോദ്ധ്യയ്ക്ക് ശേഷം മഥുരയും കാശിയുമാണ് ബിജെപിയുടെ പട്ടികയില്‍ അടുത്തതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയിലെ മൂന്ന് സ്ഥലങ്ങള്‍ മാത്രമാണ് ഹിന്ദു വിഭാഗത്തിന് ആവശ്യം. അയോദ്ധ്യ, മഥുര, കാശി എന്നിവയാണ് ഹിന്ദു വിഭാഗത്തിന് ആവശ്യം. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്.

അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയപ്പോള്‍ രാജ്യം അതില്‍ സന്തോഷിച്ചു. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നേരത്തെ തന്നെ നടക്കുമായിരുന്നു. ബിജെപി ജനങ്ങള്‍ക്ക് നല്‍കുന്നത് വെറും വാഗ്ദാനങ്ങളല്ല. എന്നാല്‍ അയോദ്ധ്യ, മഥുര, കാശി എന്നിവിടങ്ങളിലെ വികസം തടസപ്പെടുത്തിയിരുന്നത് മുന്‍ സര്‍ക്കാരുകളാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

മുന്‍പ് അധികാരത്തിലുണ്ടായിരുന്ന സര്‍ക്കാരുകള്‍ക്ക് അയോദ്ധ്യയോടുള്ള സമീപനം നാം കണ്ടതാണ്. അയോദ്ധ്യയെ കര്‍ഫ്യൂവിന്റെയും നിരോധനങ്ങളുടെയും പരിധിയില്‍ കൊണ്ടുവന്നത് മുന്‍ സര്‍ക്കാരുകളാണ്. കാലങ്ങളോളം ഇത്തരം അനീതികള്‍ നേരിടേണ്ടി വന്നു. വ്യക്തമായി പറഞ്ഞാല്‍ അയോദ്ധ്യ നേരിട്ട 5000 വര്‍ഷം നീണ്ടുനിന്ന അനീതിയെ കുറിച്ചും പറയണമെന്നും യോഗി അറിയിച്ചു.

]]>
Thu, 08 Feb 2024 11:10:52 +0530 Editor
അജിത് പവാര്‍ വിഭാഗം ഇനി യഥാര്‍ത്ഥ എന്‍സിപി; ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ http://newsmalayali.com/4818 http://newsmalayali.com/4818 മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അതികായകനായി അറിയപ്പെട്ടിരുന്ന ശരത് പവാറിന് വന്‍ തിരിച്ചടി. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായി തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ചു.

എന്‍സിപി സ്ഥാപക നേതാവു കൂടിയായ ശരദ് പവാറിനു കനത്ത തിരിച്ചടിയാണ് കമ്മിഷന്റെ നടപടി. എംഎല്‍എമാരില്‍ ഏറിയ പങ്കും അജിതിനൊപ്പമാണ് എന്നതു കണക്കിലെടുത്താണ്, പാര്‍ട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും അജിത് പവാറിന് നല്‍കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചത്.

രാജ്യസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍, പുതിയ പേരു സ്വീകരിക്കാന്‍ ശരദ് പവാര്‍ വിഭാഗത്തിന് തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മണിക്കുള്ളില്‍ പാര്‍ട്ടിയുടെ പുതിയ പേരും ചിഹ്നവും തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.

മഹാരാഷ്ട്ര വികാസ് അഘാടി (എംവിഎ) സഖ്യത്തിന് കനത്ത തിരിച്ചടിയായി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് എന്‍സിപി പിളര്‍ത്തി അജിത് പവാര്‍ എക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന ബിജെപി സര്‍ക്കാരില്‍ ചേര്‍ന്നത്. ഇതിനു പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അഞ്ചാം തവണ അജിത് പവാര്‍ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.

നിയമസഭയിലെ ഭൂരിപക്ഷമാണ് അജിത് പവാര്‍ വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായ അംഗീകരിക്കാന്‍ കാരണമെന്ന് കമ്മിഷന്‍ പറയുന്നു. സഭയിലെ 81 എന്‍.സി.പി. എം.എല്‍.എമാരില്‍ 51 പേരുടെയും പിന്തുണ അജിത്തിനായിരുന്നു. തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തോടെ എന്‍.സി.പിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്കും ഇനി അജിത് പവാര്‍ പക്ഷത്തിന് ഉപയോഗിക്കാം.

]]>
Wed, 07 Feb 2024 12:38:13 +0530 Editor
പിവി അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സില്ലെന്ന് പഞ്ചായത്ത്; സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി http://newsmalayali.com/4817 http://newsmalayali.com/4817 കക്കാടംപൊയില്‍ പിവി അന്‍വറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിനെതിരെ കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയില്‍. പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചു. പാര്‍ക്കിന്റെ ലൈസന്‍സിന് സമര്‍പ്പിച്ച അപേക്ഷ പൂര്‍ണമായിരുന്നില്ലെന്നും പഞ്ചായത്ത് കോടതിയില്‍ വ്യക്തമാക്കി.

ലൈസന്‍സ് ഇല്ലാതെ പാര്‍ക്ക് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറ്റെന്നാള്‍ മറുപടി നല്‍കണമെന്നും അറിയിച്ചു. ജില്ലാ കളക്ടര്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്‍പ്പെടെ കണക്കിലെടുത്ത് അടച്ചുപൂട്ടിയ പാര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയോടെയാണ് പാര്‍ക്ക് വീണ്ടും തുറന്നത്.

ഏഴ് വകുപ്പുകളുടെ എന്‍ഒസി ഉള്‍പ്പെടെയാണ് പാര്‍ക്കിന്റെ ലൈസന്‍സിന് അപേക്ഷിക്കേണ്ടത്. എന്നാല്‍ പിവി അന്‍വറിന്റെ പാര്‍ക്കിന്റെ ലൈസന്‍സിന് നല്‍കിയ അപേക്ഷയില്‍ ഇത്തരം രേഖകള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും പഞ്ചായത്ത് അറിയിച്ചു. പാര്‍ക്കില്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നത് ടിക്കറ്റ് നല്‍കിയാണെന്നും പാര്‍ക്ക് അടച്ച് പൂട്ടണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു.

]]>
Wed, 07 Feb 2024 11:50:18 +0530 Editor
സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അവസാനിച്ചു http://newsmalayali.com/4816 http://newsmalayali.com/4816 സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരത്തില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്ന നടപടി 2022 മാര്‍ച്ചില്‍ അവസാനിച്ചെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് അവര്‍ ഇക്കാര്യത്തില്‍ വ്യക്തവരുത്തിയത്. ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്ന നടപടി അവസാനിപ്പിച്ചത് നിയമത്തിലെ വ്യവസ്ഥ പ്രകാരമായിരുന്നു അവര്‍ ലോകസഭയില്‍ വ്യക്തമാക്കി.

ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം കണക്കിലെടുത്ത് കാലാവധി വര്‍ധിപ്പിക്കുമോയെന്നാണ് കൊല്ലം എംപി ലോകസഭയില്‍ ചോദിച്ചത്.

കോവിഡ് കാലത്ത് പണം ഇല്ലാത്തതിനാല്‍ കടമെടുത്താണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കിയത്. ഇപ്പോള്‍ സെസ് പിരിക്കുന്നത് നഷ്ടപരിഹാരം നല്‍കാന്‍ കടമെടുത്ത പണവും പലിശയും നല്‍കുന്നതിന് മാത്രമാണ്. അറ്റോണി ജനറലിന്റെ ഉപദേശമനുസരിച്ചും ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനപ്രകാരവും നഷ്ടപരിഹാര സെസ് ദീര്‍ഘിപ്പിച്ചിരിക്കുന്നതെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോകസഭയെ അറിയിച്ചു.

]]>
Wed, 07 Feb 2024 11:36:27 +0530 Editor
ബസ്സിന് മുകളില്‍ കയറി സെല്‍ഫി വീഡിയോ എടുത്ത് വിജയ്; പുതുച്ചേരിയില്‍ ഗതാഗതം സ്തംഭിച്ചു http://newsmalayali.com/4815 http://newsmalayali.com/4815 തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ പ്രതീക്ഷകളുണര്‍ത്തിയാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമാക്കിയത്. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ അവസാനത്തെ ചിത്രം ദളപതി 69 ആയിരിക്കുമെന്നും വിജയ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ ആദ്യമായി ആരാധകരുടെ മുന്നില്‍ എത്തിയിരിക്കുകയാണ് വിജയ്.

ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ചിത്രത്തിന്റെ ലൊക്കേഷനില്‍ തന്നെ കാണാനെത്തിയ ആരാധകര്‍ക്കൊപ്പം വിജയ് എടുത്ത സെല്‍ഫി വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വിജയ് അഭിവാദ്യം ചെയ്ത സമയത്ത് ആയിരങ്ങളാണ് തടിച്ചുകൂടിയത്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറല്‍ ആയിട്ടുണ്ട്.

ഷൂട്ടിംഗിനായി താരം എത്തിയത് അറിഞ്ഞ് പുതുച്ചേരിയിലെ ടെസ്‌ക്‌സറ്റയില്‍സ് കോംപ്ലക്‌സിന് മുമ്പില്‍ താരത്തെ കാണാനായി ആരാധകര്‍ തടിച്ചുകൂടുകയായിരുന്നു. ഇതോടെ താരം ആരാധകരെ കാണാനായി എത്തുകയായിരുന്നു. ക്ലീന്‍ ഷേവ് ലുക്കിലാണ് താരം എത്തിയത്.

ബസ്സിന് മുകളിലേക്ക് താരം കയറിയതോടെ ആരാധകര്‍ ആവേശത്തിലായി. കയ്യില്‍ കരുതിയിരുന്ന പൂക്കള്‍ അവര്‍ താരത്തിന് മേലേക്ക് എറിഞ്ഞു. ആരാധകര്‍ക്കൊപ്പം സെല്‍ഫി വിഡിയോ പകര്‍ത്തിയതിന് ശേഷമാണ് താരം മടങ്ങിയത്. വിജയ് ആരാധകര്‍ തടിച്ചു കൂടിയതോടെ പുതുച്ചേരി കടലൂര്‍ റോഡില്‍ അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

അതേസമയം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല. ഈ തിരഞ്ഞെടുപ്പില്‍ ആരെയും പിന്തുണക്കില്ലെന്ന് പറഞ്ഞ വിജയ് രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

]]>
Mon, 05 Feb 2024 13:43:55 +0530 Editor
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി; വിദേശമദ്യത്തിന്റെ വില ഉയര്‍ത്തും; പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി http://newsmalayali.com/4814 http://newsmalayali.com/4814 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില ഉയര്‍ത്തി അധിക പണസമാഹരത്തിനും ലക്ഷ്യമിട്ട് ബജറ്റ് പ്രഖ്യാപനം.

പങ്കാളിത്ത പെന്‍ഷനുപകരമാണ് പുതിയ പെന്‍ഷന്‍ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയില്‍ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തില്‍ കൊടുക്കുമെന്നും അദേഹം വ്യക്തമാക്കി.വിദേശമദ്യത്തിന്റെ ഗാലനേജ് ഫീ പത്തുരൂപയായി ഉയര്‍ത്തും ഇതിലൂടെ 200 മകാടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോവിഡ് കാലഘട്ടത്തില്‍ ശമ്പള പെന്‍ഷന്‍ പരിഷ്‌കരണം നടത്തിയ സംസ്ഥാനം കേരളമാണ്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി.എ. ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം നല്‍കുമെന്നും അദേഹം പറഞ്ഞു.

]]>
Mon, 05 Feb 2024 13:10:07 +0530 Editor
'തമിഴക വെട്രി കഴകം' ദളപതി വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു http://newsmalayali.com/4813 http://newsmalayali.com/4813 തമിഴ് ചലച്ചിത്ര താരം ദളപതി വിജയ് തന്‍റെ രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘തമിഴക വെട്രി കഴകം’ എന്ന് പേര് നല്‍കിയിരിക്കുന്ന പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. 2026ല്‍ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നും വിജയ് പ്രസ്താവനയിലൂടെ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പാര്‍ട്ടിയുടെ ലോഗോയും കൊടിയും പുറത്തുവിടും.വരുന്ന ഏപ്രിലില്‍ പാര്‍ട്ടി ആദ്യ സമ്മേളനം നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നതിനായി മൊബൈല്‍ ആപ്പും പുറത്തിറക്കും. ഒരു കോടി അംഗങ്ങളെയാണ് തമിഴക വെട്രി കഴകം അംഗങ്ങളായി പ്രതീക്ഷിക്കുന്നത്.

വിജയ്യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുടെ യോഗം കഴിഞ്ഞ ദിവസങ്ങള്‍ പനയൂരില്‍ നടന്നിരുന്നു. ഈ യോഗത്തില്‍ വെച്ച് പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിരുന്നു. ആരാധക സംഘടനക്കപ്പുറം രക്തദാനം, ഭക്ഷണ വിതരണം തുടങ്ങി നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളിലും സംഘടന പങ്കാളികളായിരുന്നു.

തമിഴ്നാട്ടിലെ 234 നിയമസഭ മണ്ഡലങ്ങളില്‍ നിന്നായി എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും അവരുടെ മാതാപിതാക്കളെയും ആദരിക്കുന്ന ചടങ്ങ് മക്കള്‍ ഇയക്കം സംഘടിപ്പിച്ചിരുന്നു. പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിജയ് നേരിട്ട് പൊന്നാട അണിയിച്ച് ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തിരുന്നു. അച്ഛനമ്മമാരോട് കാശ് വാങ്ങി ഇനി വോട്ട് ചെയ്യരുതെന്ന് പറയണമെന്ന് കുട്ടികളോട് വിജയ് പറഞ്ഞിരുന്നു. പെരിയാറിനെയും അംബേദ്കറെയും കാമരാജരെയും കുറിച്ച് കൂടുതല്‍ പഠിക്കണമെന്നും വിജയ് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന് പിന്നാലെ കുട്ടികള്‍ ഇരുവുനേര പാഠശാലൈ, സൗജന്യ നിയമസഹായ കേന്ദ്രം, ഗര്‍ഭിണികള്‍ക്ക് സൗജന്യ യാത്രസൗകര്യം, വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്കുള്ള ദുരിതാശ്വാസ സഹായം തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ മക്കള്‍ ഇയക്കം നടത്തിയിരുന്നു.

]]>
Sat, 03 Feb 2024 09:49:37 +0530 Editor
ഇറാൻ കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് അമേരിക്ക; വ്യോമാക്രമണത്തിന് പ്രതികാരം http://newsmalayali.com/4812 http://newsmalayali.com/4812 വടക്കൻ ജോർദാനിലെ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ വ്യോമാക്രമത്തിന് പ്രത്യാക്രമണവുമായി അമേരിക്ക. ഇറാഖിലെയും സിറിയയിലെയും ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലേയും ഇറാഖിലേയും 85 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഇതിനുശേഷം യുദ്ധവിമാനങ്ങൾ മടങ്ങി. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമായിരുന്നുവെന്നും തിരിച്ചടിയുടെ ഭാഗമായി ഉണ്ടായ നാശനഷ്‌ടത്തിന്റെ കണക്കെടുത്ത് വരുന്നതായി അമേരിക്ക വ്യക്തമാക്കി.

വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ടത് അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. “ഞങ്ങളുടെ പ്രതികരണം ഇന്ന് തുടങ്ങി. ഞങ്ങൾ തെരഞ്ഞെടുക്കുന്ന സമയങ്ങളിലും സ്ഥലങ്ങളിലും ഇത് തുടരും,” യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.

‘മിഡിൽ ഈസ്റ്റിലോ, ലോകത്തെ മറ്റെവിടെയെങ്കിലുമോ അമേരിക്ക സംഘർഷം ആഗ്രഹിക്കുന്നില്ല. എന്നാൽ ഞങ്ങളെ ദ്രോഹിക്കാൻ ശ്രമിക്കുന്ന എല്ലാവരും ഇത് അറിയട്ടെ. നിങ്ങൾ ഒരു അമേരിക്കക്കാരനെ ഉപദ്രവിച്ചാൽ ഞങ്ങൾ പ്രതികരിക്കും ”അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കൻ ജോർദാനിലെ സൈനിക ക്യാംപിനു നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് യു എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിറിയ അതിർത്തിക്കു സമീപം റുക്ബാനിലെ ടവർ 22 യു എസ് സൈനിക ക്യാംപിന് നേരെ കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന ആക്രമണത്തിൽ 3 സൈനികർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇറാന്റെ പിന്തുണയുള്ള ഇസ്ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖ് ആണ് ആക്രമണം നടത്തിയതെന്നായിരുന്നു സംഭവത്തിൽ യു എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്. എന്നാൽ, സംഭവത്തിൽ തങ്ങൾക്ക് പങ്കാളിത്തമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സേനാ താവളം ആക്രമിച്ച് സൈനികരെ കൊലപ്പെടുത്തിയതിനെ അതീവ ഗൗരവത്തോടെയാണ് യു എസ് കാണുന്നത്. ജോർദാനിൽ മൂവായിരത്തോളം യു എസ് സൈനികരാണുള്ളത്.

]]>
Sat, 03 Feb 2024 09:46:56 +0530 Editor
മാനന്തവാടിയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു http://newsmalayali.com/4811 http://newsmalayali.com/4811 ശ്രമകരമായ 17 മണിക്കൂറുകൾക്കൊടുവിൽ മാനന്തവാടിയിലെ ജനവാസ മേഖലയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു. ആനയെ കർണാടകയ്ക്ക് കൈമാറിയശേഷമാണ് ആന ചരിഞ്ഞത്. ലോറിയിൽ കയറ്റി ബന്ദിപൂരിലെ രാമപുര ക്യാംപിലേക്ക് എത്തിച്ചശേഷമാണ് കാട്ടാന ചരിഞ്ഞത്. ഇക്കാര്യം കർണാടക ഔദ്യോഗികമായി കേരളത്തെ അറിയിച്ചു.

തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു.വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ് മോര്‍ട്ടം നടത്തും.

20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാത്രിയോടെയാണ് മാനന്തവാടി ടൗണിനെ ഒരു പകൽ വിറപ്പിച്ച തണ്ണീർക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം വിജയിച്ചത്. മയക്കുവെടി വച്ച് മണിക്കൂറുകൾക്കുള്ളിൽ തണ്ണീർക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ എലിഫന്റ് ആംബുലൻസിൽ കയറ്റി. ആനയുടെ കാലിൽ വടംകെട്ടിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിന്റെ അടുത്തേക്ക് എത്തിക്കുകയായിരുന്നു. തുടർന്നാണ് എലിഫന്റ് ആംബുലൻസിൽ കയറ്റിയത്.

തണ്ണീർക്കൊമ്പനെ മയക്കാൻ ദൗത്യസംഘം ആദ്യം വെടിയുതിർത്തത് പാളിയെങ്കിലും, രണ്ടാമത്തെ ശ്രമം ലക്ഷ്യം കാണുകയായിരുന്നു. പിന്നീട് രണ്ട് ബൂസ്റ്റർ ഡോസും നൽകി. എന്നാൽ മയങ്ങാൻ സമയമെടുത്തതോടെ ആനയെ വാഹനത്തിലേക്കു മാറ്റുന്നത് പ്രതിസന്ധിയിലായി. ഇതിനിടെ, ആനയുടെ ഇടതുകാലിൽ പരിക്കേറ്റതായി റിപ്പോർട്ട് വന്നു. ഒടുവിൽ വിക്രം, സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെ ഉപയോഗിച്ചാണ് തണ്ണീർക്കൊമ്പനെ എലിഫന്റ് ആംബുലൻസിൽ കയറ്റിയത്. ആനയെ പിടികൂടി ബന്ദിപ്പുർ വനത്തിൽ തുറന്നു വിടാൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ‍ഡി ജയപ്രസാദാണ് ഉത്തരവിട്ടത്. ആനയിറങ്ങിയതോടെ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

]]>
Sat, 03 Feb 2024 09:42:48 +0530 Editor
Try Top 10 ChatGPT Alternatives http://newsmalayali.com/4809 http://newsmalayali.com/4809 By typing the necessary phrase into the window for searching and then looking through the probable replies, you may use the ChatGPT text creator to create any script. The ChatGPT script is so faultless that it is impossible to contest its originality. The robust ChatGPT AI generates a ton of material, yet every website has issues that stop the AI from functioning effectively.

Users are currently seeking a ChatGPT alternative that uses advanced AI technology. Read the top Ten Chat AI article-generating software listed below to compose your script with only one click.

What is ChatGPT?

The cornerstone of ChatGPT is generative Pre-trained Transporter (GPT) architecture. This suggests that the algorithm analyzes and generates text using deep learning techniques. The software extensively uses internet data to recognize the subtleties of the fundamental human-produced text.

We are currently figuring out the best use cases for ChatGPT, a popular chatbot with a powerful AI learning algorithm. You can even use the ChatGPT AI model to solve your mathematics issues. Some even wonder if the AI chatbot can substitute software programmers and writers in other industries. This article gives ideas for utilizing the apps like ChatGPT to facilitate writing.

Why Go for A ChatGPT Alternative?

Gaining access to more sophisticated capabilities is one of the key justifications for choosing a ChatGPT substitute. For instance, several substitutes have speech recognition and sentiment analysis features that might assist organizations in having tailored discussions with clients. Businesses can improve user experience by customizing their replies depending on client feedback.

Support for many languages and interfaces with other client service systems are two additional features of some options. Alternatives frequently give more adaptable pricing schemes and could even provide free programs for small organizations. The ease of usage varies across the ChatGPT substitutes.

By enabling organizations to swiftly set up their digital agent without employing a developer, these solutions may save them both resources and time.

Best ChatGPT Alternatives for 2024

While conversational AI text creation systems are still in their infancy, they have the potential to revolutionize the way we publish books drastically. Artificial intelligence (AI) writing software applications are still in their infancy. Let us examine some of the top alternative to ChatGPT AI-writing programs.

1.    Wondershare Filmora

You may produce text using the text-to-speech function of Filmora AI by speaking instructions into the microphone. Additionally, before the movie is modified, you can write content in Filmora's AI Copywriting section. Users who alter the video will preserve this information and add it afterward. Additionally, you may save time when editing the movie by choosing one of the several pre-made layouts.

Use Filmora, the first-ever ChatGPT-powered AI copywriting tool, to compose text, scripts, and other types of content. Discover how to utilize the Filmora AI Copywriting program by watching the video below:

2.   Chatsonic

To get a taste of what Chatsonic could offer you, try a brief preview of a few popular features. The AI copywriting tool Chatsonic will generate imaginative paragraphs when you supply basic information about your search.

Use efficient writing tools that will not disrupt your workflow, and talk swiftly on your favorite websites.

Features:

  • Works as a grammar-checking tool,
  • It can generate snippets and designs,
  • Interface with other applications,
  • Has many more functions that make it the ideal tool for authors.

3.    GPT-3 Playground

GPT-3 Playground uses the GPT-3 API to provide features comparable to ChatGPT, especially a few chat products with various speeds and API fees constructed on Davinci 003. GPT-3 Playground might be an effective tool for testing particular features or tasks on various playground tools. If you are considering applying several OpenAI APIs and wish to compare results produced by various tools, this service can be similar to ChatGPT.

Features:

  • GPT-3 provides $18 worth of free API use.
  • You can respond to a variety of prompts by subscribing.
  • The ability to write scholarly papers with references through knowledge of SEO optimization.
  • Locate the AI tools capable of precise content production.

4.    Jasper

The user interface of the most well-known and efficient AI scriptwriter tool is exquisite. It enhances your ability to use AI at work. Check out the intelligence characteristics of Jasper AI. To teach Jasper to create blog posts, social media updates, website written content, and other types of content, we sought the advice of the top SEO and direct response marketing specialists around the globe.

To enhance sales and ROAS, it is simple to build and test multiple copy copies. Give Jasper your specifications, then watch as the AI immediately generates sentences.

Features:

  • Including languages like Spanish, French, German, etc.
  • It works as a tool for creating material that is SEO-friendly.
  • Create AI programs at will.
  • Create attention-grabbing headings, brief captions, and website themes.

5.    YouChat

YouChat, an AI engine assistant from You.com, enables users to hold natural-sounding chats directly within the results of their searches. YouChat is an artificial intelligence (AI) assistant and ChatGPT similar that offers real-time data and reference sources to improve accuracy and relevance.

Users may learn new languages, ask hard questions, utilize logical thinking to solve issues, produce content in any language, and more with YouChat.

Features:

  • It has a range of collaboration features.
  • The ability to write lengthy tales and scripts
  • The power to create content that has been SEO-researched
  • AI with effective and dependable content production.

6.    Bing AI Chat

Bing AI Chat is a Microsoft (a significant shareholder in OpenAI, which operates ChatGPT) interactive chat platform connected to the live internet and developed on GPT. Bing AI Chat merits attention, given Microsoft's partnership with OpenAI.

Bing Chat is a tempting alternative for ChatGPT and Google Bard if you seek data in real time and especially want references with that data.

Features:

  • Assistance with content revision for copywriting,
  • Produce posts up to 10 times quicker than other AI,
  • Produce outstanding, fantastic content for social media,
  • Write alluring emails.

7.    Google Bard AI

Google's response to ChatGPT is Google Bard. Google's LAMDA (Language Model for Discourse Activities) system powers this experimental conversational AI system. The straightforward answer is that Bard is an additional AI chatbot similar to ChatGPT competitors. Therefore, like with any chatbot, you must be cautious while using some of Bard's information.

Features:

  • Assist with editing content for copywriting
  • Produce articles ten times quicker than other AI,
  • Write the greatest, most fantastic articles for social media,
  • Create engaging and enticing emails.

8.    Character.AI

This application provides a web-based platform and API for AI-powered word generators. There is something here for you if you are a developer or a writer seeking ideas. The organization can better evaluate consumer demand and enhance customer communication using technology.

Features:

  • A multilingual backdrop;
  • The ability to switch between text languages;
  • The freedom to modify the editor.
  • You are free to keep on writing with assurance and flair.

9.    Chinchilla

The "Chinchilla ai" language model from Deepmind boasts of being the quickest among all AI language tools. Chinchilla AI, according to DeepMind, outperforms all of these devices. Chinchilla AI offers the potential to transform business practices and the caliber of customer relationships. Several procedures may be improved and automated with the help of Chinchilla AI.

Features:

  • It uses a very little amount of energy.
  • Its creation costs are not very high.
  • Useful for creating chatbots and virtual assistants.
  • Produce essays in an either short or lengthy form.

10.  Bloom

Bloom AI suggests unique ideas while you write, helping you avoid writer's block and predict what you will write next. Bloom's goal is to help you become a better writer, not to substitute your voice with artificial intelligence artificially. As your loyal writing companion, Bloom contributes fresh ideas and viewpoints that improve your essay. Enjoy a fluid, delightful writing session that successfully mixes AI technology with traditional writing methods.

Features:

  • Has a helpful group that answers any questions you have about assistance.
  • Seek to create content with you rather than in place of you.
  • Increase the persuasiveness of your product's specs and marketing language.
  • You may create more intriguing blog subject ideas and information by using our tools.

Why go for an advanced ChatGPT-like conversational AI?

When deciding whether to use an advanced conversational AI like ChatGPT, it is important to consider several factors. Here are some of them:

  • Efficiency and scalability can be improved, allowing businesses and individuals to save time and resources.
  • Additionally, customers can receive immediate assistance or answers to their questions anytime, leading to an improved customer experience.
  • Cost savings can also be achieved by automating customer service or other communication tasks.
  • Personalization is also possible with advanced conversational AI, as it can be trained to recognize and remember individual user preferences and histories.
  • Finally, access to the latest and most innovative developments in the field can be provided by using an advanced platform like ChatGPT.
  • Ultimately, it is important to carefully evaluate the benefits and costs of implementing such a system before deciding.

Should My Business Use ChatGPT or a ChatGPT Alternative?

OpenAI ChatGPT is a powerful NLU system based on the Transformer architecture. It was trained on a large dataset using unsupervised learning, meaning it did not get explicit instructions on what to learn. This rapid success of ChatGPT has caused quite a stir in the technology world, as it quickly gained more than one million subscribers in just one week.

This surge of attention has been seen as a potential threat to Google's search engine, with some referring to it as 'Code Red' for the search engine. However, there are still other AI-enabled tools available that can be used to improve business processes. You can try some according to your requirements. Yet, ChatGPT is a proven and reliable option always available for your assistance.

ChatGPT: A Glimpse of What's to Come

The implementation of ChatGPT has so many diverse applications that it is hard to be familiar with them all at once. Creators are left to question if the ChatGPT boom will ever end as new apps and procedures are being produced quickly.

The emergence of ChatGPT has even led some to declare that SEO is dead. No matter how often someone said SEO was dead, they were always incorrect. While ChatGPT has certain uses, it cannot replace a true SEO expert. A human brain can still perform far more analytical and creative work than ChatGPT.

]]>
Fri, 02 Feb 2024 13:03:08 +0530 Editor
Learn to Create YouTube video ads with the help of ChatGPT http://newsmalayali.com/4808 http://newsmalayali.com/4808 Stop using primitive techniques of fetching information from different search engines. It is the generation of AI, which is going faster and more powerful every moment. Now everything is possible with ChatGPT AI. You can find solutions to all your problems along with the necessary information.

If you want to earn money from YouTube ads, ChatGPT will process the maximum of your work instead of looking at Google. It becomes very easy with ChatGPT to get ideas and other information about YouTube advertising. Moreover, ChatGPT will also help you with the uses of other apps that are involved in creating YouTube ads. Now you can quickly and easily produce YouTube video ads with ChatGPT and promote your brand on the Global platform.

What is ChatGPT

ChatGPT is a popular AI tool network with a unique algorithm to detect the user's requirements and provide factual information. There are billions of users of ChatGPT who are processing content from the ChatGPT message box and earning money in various fields.

You can also define the ChatGPT as a guiding partner who provides information about the very and guides to function. From basic to extreme, you can generate different types of content within a second with the help of ChatGPT with ease. Nowadays, people also use ChatGPT to promote their brands via YouTube video ads. The growing AI of ChatGPT makes everything possible for you to get any information in one click.

Benefits of using ChatGPT in creating YouTube ads

If you talk about how ChatGPT benefits users on YouTube, you will find various reasons.

  • You can fetch multiple ideas about your product to promote on YouTube.
  • You can generate descriptions and titles for YouTube video ads with ChatGPT.
  • You can get knowledge about YouTube ad creation via ChatGPT.
  • ChatGPT also guides the various processes that involve creating an ad for YouTube.
  • After uploading, you can also ask ChatGPT how to remove the ad from YouTube.
  • You can increase the speed of content creation daily with the help of ChatGPT.

How To Create Viral YouTube Video Ads Using ChatGPT?

It becomes very fast and easy to create YouTube videos using ChatGPT. It processes the maximum amount of your work, including script, description, title, etc. Moreover, it will also guide you about the different processes necessary to create YouTube video ads.

ChatGPT Alone cannot finalize a video because you need a professional editor. Therefore, you need Filmora AI software that gives you multiple features you can utilize while creating videos. Additionally, you will find Filmora AI copyrighting tools that allow the user to generate content like title, description, etc., for the Video. Since the ChatGPT powers the Filmora copyrighting tool, you won't find any trouble with the quality of content. If you want to know more about this powerful AI copywriting tool, you can watch the video below:

STEP 1 Sign up for ChatGPT

The first stage of generating information from ChatGPT for YouTube video ads is to have a valid account in ChatGPT. You cannot access ChatGPT without login as it needs to verify the user identity and other information. It is very easy to sign in with ChatGPT. You can add a new login ID or get quick access from your Google account.

Once you complete your login process, ChatGPT allows you to explore the power of AI. It will show you a message box or dialogue box where you can mention your query, and ChatGPT will generate an answer to It.

STEP 2 Generate the video title, description & script

You can generate a major part of the advertisement that includes a title, description and script with the help of ChatGPT. It is the base part of creating an ad where you need to frame a quirky line to attract customers. After that, you need a description to explain your product. All you need to do is give the proper keywords and the title of the Product ChatGPT AI will produce suitable information for YouTube ads. You can also modify the script if required to make the content unique.

chatgpt video title description script result

You can also take the help of ChatGPT for writing descriptions and subordinate titles for the ads to make them look tempting. All these data can be easily accessible through ChatGPT, reducing your effort and time loss.

STEP 3 Record your Video

Shooting a quirky and attractive video for your product to promote in YouTube advertising is very important. With the help of the title description and promotional line from ChatGPT, you are good to go to make advertising content.

Filmora also has multiple templates and automatic presets that enhance the overall quality and layout of the ad. If you want quick access to ChatGPT, then the Filmora AI copyrighting tool does it for you. Now you can generate sub-title descriptions and more data directly from the Filmora AI copyrighting tool.

STEP 4 Upload to YouTube

Ultimately, your YouTube Video ad is ready to gain mass customers through YouTube. Once you finish processing and rendering the Video, you can directly share it on YouTube from the Filmora app. You can also download the Video from your internal or external drive and upload it from saved files.

It also has multiple templates and automatic presets that enhance the overall quality and layout of the ad. If you want quick access to ChatGPT, then the Filmora AI copyrighting tool does it for you. Now you can generate sub-title descriptions and more data directly from the Filmora AI copyrighting tool.

Potential Future Applications of ChatGPT for YouTube

Despite ChatGPT, many AI applications can generate content and script for YouTube videos. But as of now, very little software has the potential to develop good quality content for YouTube to earn money. A few apps like Jasper AI are dedicated scriptwriters for YouTube videos. However, the vast diversification and knowledge of ChatGPT AI make it more reliable.

]]>
Fri, 02 Feb 2024 12:49:38 +0530 Editor
How to Change YouTube Playback Speed to Speed Up or Slow Down Video http://newsmalayali.com/4807 http://newsmalayali.com/4807 YouTube is one of the top online learning platforms that ever existed. You could learn almost anything on YouTube just by ardently following through the videos with rapt attention, intent, and understanding. However, the degree to which you know effectively can hamper if the video you watch is too fast. 

More so, you could want to save time while playing your choice YouTube video and yet wish to get all the information. You can eat your muffin and have it by speeding up or slowing down the YouTube playback speed. This article will show you how to speed up YouTube videos or slow them down. 

How to Change YouTube's Playback Speed on Computer

To fast-forward YouTube playback videos or slow it down on the computer, you must follow the proper steps. Changing YouTube's playback speed on a computer is not a complex thing to do. You can achieve it if you follow the steps we will show you.

On the website, you can manually alter the YouTube video's playback speed with your computer while watching it.

To start, at the bottom right corner of your YouTube video, click the gear wheel icon there. You'll see a list of other settings like quality, subtitles, and playback speed. 

Select playback speed, and you will see a list of speeds from 0.25x, 0.5x, 0.75x, normal, 1.25x, 1.5x, 1.75 x to 2.0x.

These are preset speeds. If they are not suitable for you, you will have to select a custom speed, but they must be in the same range of 0.25x to 2.0x.

To do this, go back to playback speed. Select custom in the top-right side of the pop-up menuthen adjust the speed using a slider that you will see there.

How to Change Video Speed with Keyboard Shortcuts on YouTube

If you are watching a YouTube Video on your computer and want to adjust the playback speed, you can change the speed with keyboard shortcuts. 

Here's another way to adjust the playback speed of YouTube videos more quickly. 

To fast-forward the YouTube video, press your shift button and hold down, then tap your greater than(>) symbol on your keyboard. Your YouTube playback speed will increase by 0.25 as you keep tapping. 

To reduce the playback speed YouTube videos, the reverse is the case. Press and hold down the shift tab, then tap less than the (<) symbol. 

Changing the playback speed using these keyboard shortcuts increases by 0.25 increments. You have to use custom if you want other values, as earlier mentioned. 

The best thing about this method of changing the speed is that you can do it while watching the movie or while paused. 

How to Change YouTube's Video Playback Speed on Mobile

If you'd like to know how to speed up YouTube videos on your Android, iPhone, or iPad, here's it.

First, you must open your YouTube App on your device and play the video you want to watch.

Then tap the video once, and it will bring up the toolbar.

At the top right corner, select the vertically aligned three dots. This will bring out a menu for you—select playback speed.

Then you will see a list containing the preset speed provided by YouTube.

1 is the average speed. Any value below than 1 will slow down the video, while any value above it will increase it. 

Once done, close the menu, and the video will resume from where it stopped.

How YouTube's Playback Speed Controls Work?

YouTube has an added feature known as 'playback speed.' This feature allows you to select a speed from 0.25x to 2x the normal speed. With this YouTube's speed control, 1 is the normal speed, with 0.25 being one-quarter (1/4th) of the actual speed and slowing the video. In the same vein, 2x is twice the average speed, increasing the video speed. 

However, in as much as YouTube speed control slows or speeds up the video, it does not change the pitch of the video. All it does is either expand or compress the video samples while still maintaining the video or audio pitch. It would still sound like the podcaster or video blogger is just talking faster or slower.

Music would still maintain the same musical key and pitch while playing faster or slower.

If you are watching a presentation or interview that seems like everyone is talking like they have all the time in the world, you can fast forward YouTube video by using the feature.

Also, you can slow down a tutorial or the video you are watching if you feel they are too fast using this YouTube speed control.

 

YouTube speed control has made it easier to change YouTube playback speed to either speed up or slow down the video. This enables you to capture important moments or information you may miss if the video was fast. Also, you can save time and get to the information you are searching for as soon as possible by speeding the YouTube video. 

]]>
Fri, 02 Feb 2024 12:45:20 +0530 Editor
How Will YouTube SEO Tools Help Boost Your Videos? http://newsmalayali.com/4806 http://newsmalayali.com/4806 The popularity of YT SEO tools is growing every day. They can help boost your videos in the following ways:

Help You Gain More Traffic

These tools can help you find the right keywords that your target audience is searching for on YouTube. Using these terms in your content will help you to boost the view count of your video.

Help You Analyze Your Channel

You can use the data provided by YouTube SEO tools to grow your channel. Because some tools allow you to view traffic sources and audience demographics, you can refine your content strategy and create videos that will boost the number of subscribers to your channel.

Show How Your Audiences is Responding to Your Content

These tools allow you to find out what your audience likes. Once you know what people want, you can create content on topics that will keep them engaged. That means it also helps you avoid the type of content that people don't like.

 Handpicked YouTube SEO Tools For You

YouTube SEO tools can streamline your path and ensure you have a growing and engaged following on YouTube. We have put together a list of the best YT SEO tools that you should try.

1. Google Trends

When it comes to producing well-performing YouTube content, it is all about timing. Utilizing Google Trends is a great way to figure out when to create and deploy content. Narrowing your search by category, time, and geographical region can also create a successful end product.

2. TubeBuddy

SEO experts and novices alike understand the importance of meta description. Metadata helps the search engine more quickly read and categorize the content. Unfortunately, YouTube can make writing metadata challenges. However, TubeBuddy can help you make the most of your videos. You can use this tool to write and publish descriptions, titles, annotations, cards, tags, and more.

3. Google Ads

If you know you’re creating a YouTube video with SEO best practices in mind, you’ll want to optimize both the video and the metadata for a specific keyword. Google Ads is the definitive tool for generating these terms. Plug in a topic to get a raw keyword spreadsheet full of possible terms to select.

4. Awario

YouTube engagement remains the most vital metric when it comes to video production. Awario is a social monitoring tool that can help you analyze how your channel is growing. You can also use the software to collect mentions and set up alerts.

5. YouTube Analytics

You can use YouTube's analytics tool to get crucial details about your channel; you'll know where it's succeeding and where it is not. The tool allows you to find out more about your audience and what content they like. In turn, this will improve your views and keep your audience engaged.

What's more? This tool allows you to view the watch time on your YouTube videos and the growth of your following.

6. YT SEO Tool Station

YT SEO Tool Station is the resource center for everything related to YouTube. You can find information on the most popular video tools that will help you grow your YouTube channel. These include tools for video descriptions, titles, tags, and keywords.

If you are looking for channel tools, YT SEO Tool Station also got you covered. Here, you'll find details about tools for channel analytics, finding, counting live subscribers, and much more.

7. Rank Tracker

This freemium keyword research tool allows you to pick keywords from YouTube's suggestions and check the search volume, expected visits, competition, and much more. Rank Tracker is ideal for finding keywords that can put your YouTube videos in the running for the coveted featured snippet position that will make you appear at the top of search results.

8. Tubics

As one of the popular YT SEO tools, Tubics provides analysis and recommendations to help your videos get more views and rank higher on search engines. This cloud-based tool offers analytics on video performance, channel analysis, keyword monitoring, tag generation, and more.

With this tool, you can find out how your videos and channel are performing. You also know how your audience is responding to the content.

Bonus Tips: Factors to Consider for YouTube SEO

Use descriptive Title Tags (Description)

Be sure to use descriptive title tags; this helps YouTube determine what your video is about, and it increases the likelihood of it appearing in search results for related searches.

Place Keywords in Your Video Tags, Description, and Titles

It is imperative to include keywords in your video titles, descriptions, and tags. Essentially, this allows YouTube to know what the content of your videos is about so it can recommend them to an audience interested in similar topics or related searches.

Share Your Videos on Social Media

Once you have created great content, you need to share the videos with family and friends to enjoy them! By sharing these videos on social media platforms, such as Facebook, Twitter, and LinkedIn, you can help to increase their visibility.

Optimize Your Channel

After setting up an account on YouTube, you must optimize the rest of your profile; this includes adding a custom avatar picture, bio description, relevant links to other social media sites like Instagram or Twitter, and links to relevant external sites.

]]>
Fri, 02 Feb 2024 12:42:43 +0530 Editor
Union Budget 2024: 40,000 സാധാരണ ബോഗികളെ വന്ദേഭാരത് നിലവാരത്തിലേക്ക് ഉയർത്തും; കൂടുതൽ നഗരങ്ങളിൽ മെട്രോ http://newsmalayali.com/4805 http://newsmalayali.com/4805 വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് റെയില്‍വേ ഇടനാഴി സ്ഥാപിക്കുമെന്നും 40,000 സാധാരണ റെയില്‍ ബോഗികളെ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മെട്രോ റെയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. അടുത്ത അഞ്ചുകൊല്ലത്തില്‍ പിഎംഎവൈയിലൂടെ രണ്ടുകോടി വീടുകള്‍ കൂടി നിര്‍മിച്ചുനല്‍കുമെന്നും ബജറ്റിൽ പറയുന്നു.

വ്യോമയാന മേഖലയില്‍ 570 പുതിയ റൂട്ടുകള്‍ സൃഷ്ടിക്കുകയും രാജ്യത്ത് 249 വിമാനത്താവളങ്ങള്‍ കൂടി നിർമിക്കുകയും ചെയ്യും. അഞ്ച് ഇന്റഗ്രേറ്റഡ് അക്വാ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കുകയും മത്സ്യബന്ധനമേഖലയില്‍ 55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

പുതുതായി 35 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ ഒരുകോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

സ്‌കില്‍ ഇന്ത്യ മിഷനിലൂടെ ഇതുവരെ 1.4 കോടി യുവാക്കള്‍ക്ക് പരിശീലനം നല്‍കി. മൂവായിരം പുതിയ ഐടിഐകള്‍ സ്ഥാപിച്ചു. ഏഴ് ഐഐടികള്‍, 16 ഐഐഐടികള്‍, 7 ഐഐഎം, 15 എഐഐഎംഎസ് എന്നിവ സ്ഥാപിച്ചു.

]]>
Thu, 01 Feb 2024 16:42:37 +0530 Editor
ആശ വര്‍ക്കര്‍മാരും അംഗന്‍വാടി ജീവനക്കാരും ആയുഷ്മാന്‍ പദ്ധതിയില്‍; വന്ദേഭാരത് നിലവാരത്തില്‍ 40000 ബോഗികള്‍; ബജറ്റ് പ്രഖ്യാപനങ്ങളുമായി നിര്‍മല സീതാരാമന്‍ http://newsmalayali.com/4804 http://newsmalayali.com/4804 പ്രധാനമന്ത്രി മോദിയുടെ ഭരണത്തിനു കീഴില്‍ രാജ്യം പുരോഗതിയിലേക്ക് കുതിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അമൃതകാലത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രയത്‌നിച്ചു. സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങളുണ്ടായി. ജിഎസ്ടി ഒരു രാജ്യം ഒരു നികുതി സാധ്യമാക്കി. സമ്പദ്‌രംഗം മികച്ച നിലയിലാണെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് നിര്‍മല ബജറ്റ് അവതരിപ്പിക്കുന്നത്. ഒരു കോടി വീടുകളില്‍ സോളാര്‍ പദ്ധതി നടപ്പിലാക്കും കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ആശ വര്‍ക്കര്‍മാരും അംഗന്‍വാടി ജീവനക്കാരും ആയുഷ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് നിര്‍മല ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വന്ദേഭാരത് നിലവാരത്തില്‍ 40000 ബോഗികള്‍ നിര്‍മിക്കും

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. . ബജറ്റുമായി രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷമാണ് നിര്‍മല പാര്‍ലമെന്റിലെത്തിയത്. തിരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം വരുന്ന സര്‍ക്കാരാകും പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് അവതരണം തുടങ്ങിയശേഷവും ഓഹരി വിപണയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല.

]]>
Thu, 01 Feb 2024 14:35:44 +0530 Editor
Budget 2024 Key Highlights LIVE Updates: No changes in direct, indirect tax rates; FY25 fiscal deficit target at 5.1% http://newsmalayali.com/4810 http://newsmalayali.com/4810 Union Finance Minister Nirmala Sitharaman is set to present the Interim Budget for the financial year 2024-2025 in the Parliament today, February 1. The minister will begin her Budget speech at 10 am in the Lok Sabha today.

Union Finance Minister Nirmala Sitharaman presented her sixth Budget on February 1. This was an interim budget ahead of the general elections later this year. The Interim Budget 2024 was focused on youth and women empowerment, while maintaining fiscal consolidation and continuing capex. FM Sitharaman lowered down FY25 fiscal deficit target to 5.1% of the GDP. There were no changes made to the direct tax and indirect tax rates.

The Interim Budget 2024 can be accessed in a “paperless form" through the Union Budget Mobile App. The bilingual app, available in English and Hindi, can be downloaded from the Union Budget Web Portal - www.indiabudget.gov.in

Buy 2 or more full priced items get 10% off

Budget 2024 Key Highlights LIVE: Economy witnessed positive transformation in last 10 years: Sitharaman

Budget 2024 Key Highlights LIVE: The Indian economy witnessed positive transformation in the last 10 years. With Sabka Saath, Sabka Vikaas, the Narendra Modi-led government overcame per-2014 challenges.

Budget 2024 Key Highlights LIVE: Direct benefit transfer saved ₹2.7 lakh crore: FM Sitharaman

Budget 2024 Key Highlights LIVE: Direct benefit transfer of 34 lakh crore from the government using PM Jan Dhan Account led to savings of 2.7 lakh crore for the government. This saving has been realised through avoidance of leakages, said FM Sitharaman.

Buy 2 or more full priced items get 10% off

Garib kalyan is desh ka kalyan, says FM Sitharaman

Budget 2024 Key Highlights LIVE: Finance Minister Sitharman in her budget speech said Garib Kalyan is desh ka kalyan. We believe in empowering the poor. With the pursuit of Sab ka Saath, the government has helped alleviate 25 crore people from multidimensional poverty.

Budget 2024 Key Highlights : Garib, Mahilayen, Yuva and Annadata highest priorities of govt: FM

Budget 2024 Key Highlights LIVE: The needs and aspirations of Garib, Mahilayen, Yuva and Annadata are the government’s highest priorities, said Finance Minister Nirmala Sitharaman. Poor, women, youth and farmers are four castes for our government, she said.

Budget 2024 Key Highlights : PM Kisan Samman Yojana provided direct financial assistance to 11.8 crore farmers: FM

Budget 2024 Key Highlights LIVE: PM Vishwakarma Yojana provides end-to-end support to artisans and crafts people engaged in 18 trades. The schemes for empowerment of divyangs and transgender persons reflect the firm resolve of our government to leave no one behind. Every year, under PM Kisan Samman Yojana, direct financial assistance is provided to 11.8 crore farmers, including marginal and small farmers, says FM Sitharaman.

Buy 2 or more full priced items get 10% off

30 crore Mudra Yojana loans given to women entrepreneurs

The empowerment of women through entrepreneurship, ease of living and dignity has gained momentum in these 10 years. 30 crore Mudra Yojana loans have been given to women entrepreneurs, says FM Sitharaman.

To provide housing for middle class

Budget 2024 Key Highlights LIVE: The government will help housing for the middle class living in rented or slums or unauthorized colonies to build or buy their own houses, FM Sitharaman said 

 Ayushman Bharat to be extended to all Asha workers

Budget 2024 Key Highlights LIVE: Healthcare cover under Ayushman Bharat Scheme will be extended to all Asha workers, all Anganwadi workers and helpers, says FM Sitharaman.

Aim to double seafood exports to ₹1 lakh crore: FM

Budget 2024 Key Highlights LIVE: PM Matsaya Sampada Scheme will be stepped up for aqua culture productivity. The scheme will aim to double seafood exports to 1 lakh crore, says FM Sitharaman. 

Aim to increase Lakhpati Didis to 3 crore: FM Sitharaman

Budget 2024 Key Highlights LIVE: The government now aims to increase Lakhpati Didis to 3 crore from 2 crore. Corpus of 1 lakh crore will be established with 50-year interest free loans for sunrise domains, saud FM Sitharaman.

FY25 capex target set at ₹11.1 lakh crore, up 11.1%

Budget 2024 Key Highlights LIVE: The capex target of FY25 has been set at 11.1 lakh crore, up by 11.1%, Sitharaman said.

40,000 rail bogies to be converted to Vande Bharat coaches

Government will expand key rail infrastructure projects including Metro Rail and Namo Bharat to more cities. Around 40,000 rail bogies will be converted to Vande Bharat coaches, Sitharaman said.

FY24 fiscal deficit revises down to 5.8% of GDP

Budget 2024 Key Highlights LIVE: Finance Minister Nirmala Sitharamam revises down FY24 fiscal deficit to 5.8% of GDP

FY25 fiscal deficit target pegged at 5.1% of GDP

Budget 2024 Key Highlights LIVE: FY25 fiscal deficit target has been pegged at 5.1% of GDP. .FY25 gross market borrowing pegged at 14.13 lakh crore, net borrowing at 11.75 lakh crore, FM Sitharaman said.

To provide ₹75,000 cr at 50-year interest free loan to states: FM

Budget 2024 Key Highlights LIVE: The union government will provide 75,000 crore at 50-year interest free loan to states. FDI inflows from 2014-2023 were at $596 billion, says FM Sitharaman.

FY25 tax receipts estimated at ₹26.02 lakh crore in FY25, 

Budget 2024 Key Highlights LIVE: The tax receipts for FY 2024-25 are estimated at 26.02 lakh crore, said FM Sitharaman. She noted that the average processing time of tax returns has been reduced to 10 days this year.

No changes in direct, indirect tax rates

Budget 2024 Key Highlights LIVE: Finance Minister Nirmala Sitharaman announced no changes in direct and indirect tax rates. “...I do not propose any changes in tax rates in direct and indirect taxes including import duties," FM Sitharaman said in her Budget speech.

Revised Estimates for 2023-24 

The Revised Estimate of the total receipts other than borrowings is 27.56 lakh crore, of which the tax receipts are 23.24 lakh crore. The Revised Estimate of the total expenditure is 44.90 lakh crore. 

The revenue receipts at 30.03 lakh crore are expected to be higher than the Budget Estimate, reflecting strong growth momentum and formalization in the economy. The Revised Estimate of the fiscal deficit is 5.8% of GDP, improving on the Budget Estimate, notwithstanding moderation in the nominal growth estimates.

Budget Estimates for FY 2024-25

The total receipts other than borrowings and the total expenditure for FY25 are estimated at 30.80 and 47.66 lakh crore respectively. The tax receipts are estimated at 26.02 lakh crore.

The gross and net market borrowings through dated securities during 2024-25 are estimated at 14.13 and 11.75 lakh crore respectively. Both will be less than that in 2023-24. Now that the private investments are happening at scale, the lower borrowings by the Central Government will facilitate larger availability of credit for the private sector, FM Sitharaman said.

Buy 2 or more full priced items get 10% off

To withdraw outstanding direct tax demands up to ₹25,000 for up to FY10

FM Sitharaman proposes to withdraw outstanding direct tax demands up to 25,000 pertaining to the period up to financial year 2009-10 and up to 10,000 for financial years 2010-11 to 2014-15. This is expected to benefit about a crore tax-payers

Announcements for key sections of society

Budget 2024 Key Highlights LIVE: Finance Minister Nirmala Sitharman in her Interim Budget 2024 proposed a slew of measures to sustain growth, facilitate inclusive and sustainable development, improve productivity, create opportunities for all. Here are some of these announcements:

PM Awas Yojana (Grameen): 2 crore more houses will be taken up in the next five years to meet the requirement arising from increase in the number of families. 

Rooftop solarization and muft bijli: Through rooftop solarization, one crore households will be enabled to obtain up to 300 units free electricity every month.

Housing for middle class: Government will launch a scheme to help deserving sections of the middle class “living in rented houses, or slums, or chawls and unauthorized colonies" to buy or build their own houses.

Medical Colleges: Government plans to set up more medical colleges by utilizing the existing hospital infrastructure under various departments. A committee for this purpose will be set-up to examine the issues and make relevant recommendations. 

Cervical Cancer Vaccination: Government will encourage vaccination for girls in the age group of 9 to 14 years for prevention of cervical cancer.

Maternal and child health care: Upgradation of anganwadi centres under “Saksham Anganwadi and Poshan 2.0" will be expedited for 14 improved nutrition delivery, early childhood care and development

Ayushman Bharat: Healthcare cover under Ayushman Bharat scheme will be extended to all ASHA workers, Anganwadi Workers and Helpers. 

Important announcements for Agriculture and food processing

Budget 2024 Key Highlights LIVE: The efforts for value addition in the agricultural sector and boosting farmers’ income will be stepped up, said FM Sitharaman. Here are the key proposals for the sector:

Buy 2 or more full priced items get 10% off

Pradhan Mantri Kisan Sampada Yojana has benefitted 38 lakh farmers and generated 10 lakh employment. 

Pradhan Mantri Formalisation of Micro Food Processing Enterprises Yojana has assisted 2.4 lakh SHGs and sixty thousand individuals with credit linkages. Other schemes are complementing the efforts for reducing postharvest losses, and improving productivity and incomes. 

For ensuring faster growth of the sector, Government will further promote private and public investment in post-harvest activities including aggregation, modern storage, efficient supply chains, primary and secondary processing and marketing and branding, said Sitharaman.

 Focus on Infrastructure Development 

Budget 2024 Key Highlights LIVE: Here are key announcements made in the Budget speech by FM Nirmala Sitharman on infrastructure development.

- Infrastructure outlay increased by 11.1% to 11.11 lakh crore

- 50-year interest-free loans to state governments extended for another year under Gati Shakti master plan

- Three major economic railway corridor programmes will be implemented. These are: (1) energy, mineral and cement corridors, (2) port connectivity corridors, and (3) high traffic density corridors. 

- 40,000 normal rail bogies will be converted to the Vande Bharat standards to enhance safety, convenience and comfort of passengers.

- NAMO trains and metro rail services will be added in more cities

Subscribe and Save - 20% Off Your First Filter + Free Shipping and 20% Off All Refills

Meeting commitment for ‘net-zero’ by 2070

Budget 2024 Key Highlights LIVE: Towards meeting the commitment for ‘net-zero’ by 2070, the following measures will be taken: 

  • Viability gap funding will be provided for harnessing offshore wind energy potential for initial capacity of one giga-watt. 
  • Coal gasification and liquefaction capacity of 100 MT will be set up by 2030. This will also help in reducing imports of natural gas, methanol, and ammonia. 
  • Phased mandatory blending of compressed biogas (CBG) in compressed natural gas (CNG) for transport and piped natural gas (PNG) for domestic purposes will be mandated. 
  • Financial assistance will be provided for procurement of biomass aggregation machinery to support collection

Allocation for Specific Ministries

Budget 2024 Key Highlights LIVE: Here’s a list of money allocated to specific ministries:

  • Ministry of Defence: 6.2 lakh crore
  • Ministry of Road Transport and Highways: 2.78 lakh crore
  • Ministry of Railways: 2.55 lakh crore
  • Ministry of Consumer Affairs, Food & Public Distribution: 2.13 lakh crore
  • Ministry of Home Affairs: 2.03 lakh crore
  • Ministry of Rural Development: 1.77 lakh crore
  • Ministry of Chemicals and Fertilizers: 1.68 lakh crore
  • Ministry of Communications: 1.37 lakh crore
  • Ministry of Agriculture and Farmer’s Welfare: 1.27 lakh crore

Macroeconomic takeaways from Interim Budget

  • FY25 Fiscal Deficit target at 5.1% of GDP
  • FY24 Fiscal Deficit seen at 5.8% of GDP
  • Govt aims to reduce fiscal deficit to below 4.5% by FY26
  • FY25 Capex outlay at 3.4% of GDP
  • FY25 Net market borrowing seen at 11.75 lakh crore
  • FY24 Gross Market Borrowing seen at 14.1 lakh crore
  • FY24 Total Expenditure Revised Estimates at 44.90 lakh crore
  • FY25 divestment target at 50,000 crore
  • FY24 divestment target cut to 30,000 crore

Takeaways for the Banking and Insurance sectors

Here are key takeaways pertaining to the Banking and Insurance sectors in the Interim Budget 2024 announced by Finance Minister Nirmala Sitharaman

Corpus for long-term financing for sunrise sectors

A corpus of 1 lakh crore will be created to provide 50-year loans at low or nil interest rates to encourage the private sector to scale up research and innovate in sunrise sectors.

Subscribe and Save - 20% Off Your First Filter + Free Shipping and 20% Off All Refills

Housing for the middle class

The government will launch a scheme for deserving sections of the middle class living in rented houses or slums to build or buy their own houses.

This would have a second order impact in terms of aiding the housing finance businesses of banks. The potential key beneficiaries among banks would be the ones with a relatively higher share of home loans in their loan book viz. ICICI Bank and SBI, said Shivaji Thapliyal, Head of Research and Lead Analyst, Yes Securities.

Increased coverage for Ayushman Bharat

Healthcare cover under Ayushman Bharat will be extended to ASHA workers, Anganwadi workers and Helpers.

Certain benefits to start-ups & tax exemptions to be extended

Budget 2024 Key Highlights LIVE: Certain benefits to start-ups & tax exemptions to certain IFSC units expiring in March will be extended to March 2025.

Budget guarantee of strengthening foundation of developed India: PM Modi

Budget 2024 Key Highlights LIVE: Prime Minister Narendra Modi asserted that the Union Budget 2024 presented by Finance Minister Nirmala Sitharaman offers the “guarantee" of strengthening the foundation of a developed India. Here are key highlights from PM Modi’s statement:

  • Budget will empower the four pillars of developed India, namely the young, poor, women and farmers.
  • This is a budget of creating India’s future and is a reflection of the aspirations of a young India
  • Budget empowers the poor and middle class and will create countless employment opportunities for youth
  • The “historic" budget has also offered rebates for start-ups. 
  • It has provisions for a huge capital expenditure of 11.11 lakh crore while keeping the fiscal deficit under control

Highlights of Revenue Expenditures

Budget 2024 Key Highlights LIVE: In the Budget Estimates of FY 2024-25, expenditure on the revenue account has been estimated at about 36.55 lakh crore (11.2% of GDP) which is 3.2% over 35.40 lakh crore in RE 2023-24. Few significant items under the revenue expenditure head are below: 

Interest Payments 

In BE 2024-25, interest payment bill is estimated at 11.90 lakh crore, which at 3.6% of GDP is at par with RE 2023-24.

Major Subsidies 

Major subsidies at 3.81 lakh crore form roughly 10.4% of Revenue Expenditure in BE 2024-25. The major subsidies as a percent of GDP are expected to decline from 1.4% in RE of 2023-24 to 1.2% in BE of 2024- 25. Further, upward revision of Food Subsidy in RE 2023-24 to 2.12 lakh crore as compared to 1.97 lakh crore in BE 2023-24 was mainly on account of the extension of the free food grain programme PMGKAY and payment of write-off accrued under the erstwhile ‘Food for Work programme’.

Finance Commission Grants 

In BE 2024-25, the Finance Commission grants are estimated at 1.32 lakh crore. 

Pensions

Central Government’s expenditure on pensions is expected to be at 2.40 lakh crore in BE 2024-25, representing 0.7% of the estimated GDP.

India has had three consecutive years of 7% GDP growth 

India has had three consecutive years of 7% GDP growth and is the fastest growing economy in G20, says Finance Minister Nirmala Sitharaman in her post-Budget press conference.

GDP is Government, Development and Performance. We have delivered on Development and have better managed the economy. We are bringing down the fiscal deficit despite very challenging times

No fixed target for disinvestments, says DIPAM secretary

Budget 2024 Key Highlights LIVE: We do not have a fixed target for disinvestment in FY25. That’s why we have kept ‘other receipts’ head. If we get an opportunity, we can even exceed that, said DIPAM Secretary Tuhin Kanta Pandey.

Capex from government will continue, it is important to continue it, said Finance Minister Nirmala Sitharaman noting that the government gave a good number on capex in this Budget as well, she added.

10 key takeaways from FM Sitharaman’s post-budget presser

Budget 2024 Key Highlights LIVE: From fiscal deficit target and government capex to her message to rating agencies, here are 10 key takeways from Finance Minister Nirmala Sitharaman’s post-budget press conference.

Shop Our Washers And Dryers To Help You Tackle Laundry Day!

1] Finance Minister Nirmala Sitharaman stressed on 5 ‘Disha Nirdashak’ baatein: Social justice as an effective governance model; Focus on the poor, youth, women, and the Annadata (farmers); Focus on infrastructure; Use of technology to improve productivity and High power committee for challenges arising from demographic challenges.

2] India has had three consecutive years of 7% GDP growth and is the fastest growing economy in G20.

3] GDP is Government, Development and Performance. We have delivered on Development and have better managed the economy. We are bringing down the fiscal deficit despite very challenging times.

4] Capex from the government will continue, it is important to continue it, FM said.

5] India, Middle East, European Corridor (IMEC) project to be taken forward despite disturbances in Red Sea.

6] The withdrawal of 1.1 crore outstanding small direct tax demands for certain years will cost less than 3,500 crore to the exchequer, said Revenue Secretary Sanjay Malhotra.

Shop Our Washers And Dryers To Help You Tackle Laundry Day!

7] No extension of lower tax rate to new manufacturing units coming into place after March 2024, FM clarified.

8] Do not have a fixed target for disinvestment in FY25, said DIPAM Secretary Tuhin Kanta Pandey.

9] We are not only aligning with the fiscal consolidation path given earlier, but we are also bettering it, Finance Minister Nirmala Sitharaman said in her message to credit rating agencies

Subscribe and Save - 20% Off Your First Filter + Free Shipping and 20% Off All Refills

10] The relevance of the target to reduce the Centre’s debt-to-GDP ratio to 40% was set before COVID-19 period and now has to be examined, Finance Secretary TV Somanathan said.

]]>
Thu, 01 Feb 2024 13:12:42 +0530 Editor
Paytmന് നിയന്ത്രണം; ഫെബ്രുവരി 29നുശേഷം നിക്ഷേപം സ്വീകരിക്കാനാകില്ലെന്ന് റിസർവ് ബാങ്ക് http://newsmalayali.com/4803 http://newsmalayali.com/4803 ഫെബ്രുവരി 29ന് ശേഷം പേടിഎമ്മിന്റെ പരിതിയിൽ വരുന്ന ഉപഭോക്തൃ അക്കൗണ്ട്, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, ഫാസ്‌ടാഗ് എന്നിവയിൽ പുതിയ നിക്ഷേപങ്ങളോ ടോപ്പ് അപ്പുകളോ ക്രെഡിറ്റ് ഇടപാടുകളോ സ്വീകരിക്കുന്നതിൽ നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്കിനെ റിസർവ് ബാങ്ക് വിലക്കി. സമഗ്രമായ സിസ്റ്റം ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും ബാഹ്യ ഓഡിറ്റർമാരുടെ കംപ്ലയിൻസ് വാലിഡേഷൻ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിയാണ് നടപടി. നിരന്തരമായ വ്യവസ്ഥാ ലംഘനവും മെറ്റീരിയൽ സൂപ്രവൈസറി പ്രശ്നങ്ങളും കണക്കിലെടുത്താണ് വിലക്ക്. തുടർന്നുള്ള മേൽനോട്ട നടപടികൾ ആവശ്യമാണെന്ന് ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.

ഫെബ്രുവരി 29 ന് ശേഷം വാലറ്റുകളും ഫാസ്‌ടാഗുകളും പോലുള്ളവ ഇനി സാധ്യമല്ല. ക്രെഡിറ്റ് ഇടപാടുകൾ അല്ലെങ്കിൽ ടോപ്പ്-അപ്പുകൾ അനുവദിക്കുന്നതിൽ നിന്നും പേടിഎമ്മിന് വിലക്കുണ്ട്. പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിനെതിരെ ബുധനാഴ്ചയാണ് റിസർവ് ബാങ്ക് നടപടി എടുത്തത്.

നിലവിൽ പേടിഎം ഉപയോഗിക്കുന്നവരെ ഇത് ഗുരുതരമായി ബാധിച്ചേക്കില്ല. പുതിയ ഉപഭോക്താക്കൾക്ക് പേടിഎമ്മിൽ അക്കൗണ്ട് തുറക്കാനോ രജിസ്റ്റർ ചെയ്യാനോ ആകില്ല. അതായത് പുതിയതായി ആർക്കും പേടിഎമ്മിൽ ചേരാൻ സാധിക്കില്ല. നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് ഫെബ്രുവരി 29 ന് ശേഷം പണം അയയ്‌ക്കുന്നതിനോ സ്വീകരിക്കുന്നതിനോ പരിമിതിയുണ്ടാകും. അതായത്, എല്ലാവിധ ഓൺലൈൻ പേയ്മെന്റുകളും ലഭ്യമാകില്ലെന്ന് ചുരുക്കം.

പുതിയ കസ്റ്റമേഴ്സിന് പേടിഎമ്മിലേക്ക് ചേരാൻ സാധിക്കില്ല. ഫെബ്രുവരി 29ന് ശേഷം നിലവിലുള്ള ഉപയോക്താക്കൾക്ക് ഏതാനും നിയന്ത്രണങ്ങൾ പാലിക്കേണ്ടിവരും. പഴയ ഉപയോക്താക്കൾക്ക് പേടിഎം വാലറ്റുകളോ പേടിഎം ഫാസ്‌റ്റാഗുകളോ ഉപയോഗിക്കാൻ സാധിക്കില്ല. കൂടാതെ, മൊബിലിറ്റി കാർഡുകളും ഉപയോഗിക്കാനാകില്ല. ഷോപ്പിങ് ബില്ലുകൾക്കും പാർക്കിങ് ഫീ ബില്ലിനും ഉപയോഗിക്കുന്നവയാണ് മൊബിലിറ്റി കാർഡുകൾ.

ഫെബ്രുവരി 29ന് ശേഷം സേവിങ്സ് അക്കൗണ്ടിലേക്ക് പുതിയതായി പണം ചേർക്കാനാകില്ല. പേടിഎം പേയ്മെന്റ്സിൽ സേവിങ്സ് ഡിപ്പോസിറ്റ് നടക്കില്ലെന്ന് സാരം. ക്രെഡിറ്റ്, ഡെബിറ്റ് പേയ്മെന്റുകൾക്ക് നിയന്ത്രണം വന്നേക്കും. എന്നാൽ പേടിഎം വാലറ്റിലുള്ള ബാലൻസ് പിൻവലിക്കാൻ സാധിക്കും. എന്നാൽ പുതിയ നിക്ഷേപവും ടോപ്പ് അപ്പും സാധിക്കുന്നതല്ല. ഫണ്ട് ട്രാൻസ്ഫർ, ബിൽ പേയ്‌മെന്റ്സ്, യുപിഐ സർവീസ് എന്നിവയും ആർബിഐ വിലക്കി. ഫെബ്രുവരി 29ന് ശേഷം ഇവ പേടിഎമ്മിൽ അനുവദനീയമല്ല. AEPS, IMPS എന്നിവ വിലക്കിയിട്ടുള്ള ഫണ്ട് ട്രാൻസ്ഫറിൽ ഉൾപ്പെടുന്നില്ല.

പേടിഎമ്മിലൂടെ പുറത്തുള്ള ബാങ്കുകൾ വഴി നടത്തുന്ന ഇടപാടുകളെ ഇത് ബാധിക്കുമോ എന്നതിൽ വ്യക്തതയില്ല.

പേടിഎം ബാങ്കിങ് പ്രവർത്തനങ്ങൾക്കാണ് റിസർവ് ബാങ്കിന്റെ നിയന്ത്രണം വന്നിട്ടുള്ളത്. ഒരു എക്‌സ്‌റ്റേണൽ അക്കൗണ്ടിലേക്കാണ് കണക്‌റ്റ് ചെയ്‌തിട്ടുള്ളതെങ്കിൽ പ്രശ്നമാകില്ല. ഇങ്ങനെ നിങ്ങൾക്ക് Paytm വഴി UPI പേയ്‌മെന്റ് നടത്താവുന്നതാണ്.

വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെയും പേടിഎം പേയ്‌മെന്റ് സർവീസസ് ലിമിറ്റഡിന്റെയും നോഡൽ അക്കൗണ്ടുകൾ ഫെബ്രുവരി 29ന് മുൻപ്, എത്രയും പെട്ടെന്നുതന്നെ അവസാനിപ്പിക്കണമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. 2017 മെയ് 23 മുതൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച പേടിഎം വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ജനപ്രീതി നേടിയത്. രാജ്യത്ത് വലിയ ഒരു വിഭാഗം ഉപയോക്താക്കൾ പണമിടപാടുകൾക്കായി പേടിഎമ്മിനെ ആശ്രയിക്കുന്നുണ്ട്.

]]>
Thu, 01 Feb 2024 09:46:08 +0530 Editor
റാണയ്ക്കും വെങ്കടേശിനും എതിരെ കേസ്! http://newsmalayali.com/4802 http://newsmalayali.com/4802 നടന്‍ റാണ ദഗുബതിക്കും കുടുംബത്തിനുമെതിരെ കേസ്. ഹൈദരാബാദിലെ ഡെക്കാന്‍ കിച്ചന്‍ റസ്റ്റോറന്റ് ഉടമ കെ.നന്ദകുമാറിന്റെ ഹര്‍ജിയിലാണ് കേസ് എടുത്തിരിക്കുന്നത്. റാണ, വെങ്കടേശ്, പിതാവ് സുരേഷ് ബാബു, സഹോദരന്‍ അഭിറാം ദഗുബതി എന്നിവര്‍ക്കെതിരെയാണ് കേസ്.

ഹൈദരാബാദ് ജൂബിലി ഹില്‍സില്‍ ദഗുബതി കുടുംബത്തിന്റെ വസ്തുവില്‍ സ്ഥിതി ചെയ്യുന്ന ഡെക്കാന്‍ കിച്ചന്‍ ഹോട്ടല്‍ തകര്‍ത്ത സംഭവത്തിലാണ് താരകുടുംബത്തിനെതിരെ കേസ് വന്നിരിക്കുന്നത്. നിയമവിരുദ്ധമായി ഹോട്ടല്‍ പൊളിച്ചെന്ന് ആരോപിച്ചാണ് ഡെക്കാന്‍ കിച്ചന്‍ ഉടമ കെ നന്ദകുമാര്‍ കേടതിയെ സമീപിച്ചത്.

ഹോട്ടല്‍ തകര്‍ത്തതോടെ 20 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹോട്ടല്‍ വാടകക്ക് നല്‍കുന്നത് സംബന്ധിച്ച് കോടതി ഉത്തരവുണ്ടായിട്ടും വിലപിടിപ്പുള്ള കെട്ടിടം അനധികൃതമായി പൊളിച്ച് നശിപ്പിച്ച് ഫര്‍ണിച്ചറുകള്‍ കൊണ്ടുപോയെന്നും നന്ദകുമാര്‍ ആരോപിക്കുന്നുണ്ട്.

]]>
Wed, 31 Jan 2024 12:39:12 +0530 Editor
പൊലീസ് നടത്തുന്ന എന്തു പ്രവര്‍ത്തനത്തിന്റെയും വീഡിയോ ജനങ്ങള്‍ക്ക് പകര്‍ത്താം; തടയരുത്, മാന്യമായി പെരുമാറണം; പൊലീസ് ചീഫ് http://newsmalayali.com/4801 http://newsmalayali.com/4801 പൊതുജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്ന കര്‍ശന നിര്‍ദേശവുമായി സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേശ് സാഹിബിന്റെ സര്‍ക്കുലര്‍. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

പൊലീസ് നടത്തുന്ന എന്തു പ്രവര്‍ത്തനത്തിന്റെയും ഓഡിയോ വീഡിയോ പൊതുജനങ്ങള്‍ പകര്‍ത്തിയാല്‍ തടയേണ്ടതില്ലെന്നും സര്‍ക്കുലറിലുണ്ട്. പൊതുജനങ്ങളുമായി പോലീസ് സേനാംഗങ്ങള്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദയെക്കുറിച്ച് വിവിധ സര്‍ക്കുലറുകളില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ഡിജിപി ഉത്തരവില്‍ വ്യക്തമാക്കുന്നത്.

പൊലീസ് നടത്തുന്ന എന്തു പ്രവര്‍ത്തനത്തിന്റെയും ഓഡിയോ വീഡിയോ പൊതുജനങ്ങള്‍ പകര്‍ത്തിയാല്‍ തടയേണ്ടതില്ലെന്നും സര്‍ക്കുലറിലുണ്ട്. പൊതുജനങ്ങളുമായി പോലീസ് സേനാംഗങ്ങള്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദയെക്കുറിച്ച് വിവിധ സര്‍ക്കുലറുകളില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ഡിജിപി ഉത്തരവില്‍ വ്യക്തമാക്കുന്നത്.

]]>
Wed, 31 Jan 2024 12:26:09 +0530 Editor
വിഷാംശം കലര്‍ന്ന ദ്രാവകം കുടിച്ചു, മായങ്ക് അഗര്‍വാള്‍ ആശുപത്രിയില്‍ http://newsmalayali.com/4800 http://newsmalayali.com/4800 വിമാനത്തില്‍വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനെ അഗര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷാംശം കലര്‍ന്ന ദ്രാവകം കുടിച്ചതിനെത്തുടര്‍ന്നു വായിലും തൊണ്ടയിലും പൊള്ളല്‍ അനുഭവപ്പെട്ട മയാങ്ക് വിമാനത്തിനുള്ളില്‍ ഛര്‍ദിക്കുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

വിമാനത്തില്‍ വച്ച് വെള്ളമാണെന്നു കരുതി തനിക്കു മുന്നില്‍ വച്ച ബോട്ടിലിലെ പാനീയം എടുത്ത് താരം കുടിക്കുകയായിരുന്നു. മായങ്ക് പലവട്ടം ഛര്‍ദിച്ചതോടെ അദ്ദേഹത്തെ അഗര്‍ത്തലയിലെ ഐഎല്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുപ്പത്തിമൂന്നുകാരന്‍ മായങ്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

രഞ്ജി ട്രോഫിയില്‍ ത്രിപുരയ്‌ക്കെതിരായ വിജയത്തിനുശേഷം രാജ്‌കോട്ട് വഴി ന്യൂഡല്‍ഹിയിലേക്കുള്ള മടക്കയാത്രയ്ക്കു ടീമിനൊപ്പം എത്തിയതായിരുന്നു മയാങ്ക്. സംഭവത്തില്‍ ദുരൂഹത പ്രകടിപ്പിച്ച് മായങ്ക് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നു വെസ്റ്റ് ത്രിപുരയിലെ എസ്പിയായ കെ കിരണ്‍ കുമാറാണ് പിടിഐയോടു പറഞ്ഞു.

വിമാനത്തില്‍ ഇരിക്കവെയാണ് തനിക്കു മുന്നിലുള്ള പൗച്ചില്‍ മായങ്ക് ഒരു ബോട്ടില്‍ കണ്ടത്. കുടിവെള്ളമാണെന്നു തെറ്റിദ്ധരിച്ച് അദ്ദേഹം അതു കുടിക്കുകയായിരുന്നു. തുടര്‍ന്ന് വായില്‍ വീക്കവും വ്രണങ്ങളും പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോള്‍ മായങ്കിന്റെ അവസ്ഥ സാധാരണ നിലയിലേക്കു എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാനേജര്‍ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ പരാതി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഈ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും കിരണ്‍ കുമാര്‍ വ്യക്തമാക്കി.

]]>
Wed, 31 Jan 2024 12:12:31 +0530 Editor
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കം; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും http://newsmalayali.com/4799 http://newsmalayali.com/4799 പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര ബജറ്റാണിത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുക. ലോക്സഭ തെര‍ഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുൻപ് ജനപ്രീയ ബജറ്റ് അവതരിപ്പിക്കാനായിരിക്കും സർക്കാർ നീക്കം.

അതേസമയം ബജറ്റ് അവതരണത്തിന്‍റെ തലേദിവസം സഭയില്‍ വെക്കുന്ന സാമ്പത്തിക സർവെ റിപ്പോർട്ട് ഇത്തവണ ഇല്ല. പകരം ധനമന്ത്രാലയം കഴിഞ്ഞ പത്ത് വർഷത്തെ ഇന്ത്യൻ സമ്പദ്‍രംഗത്തെ കുറിച്ചുള്ള അവലകോന റിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടുണ്ട്. ആദായ നികുതി ഇളവുകള്‍, ക്ഷേമപദ്ധതികള്‍. സ്ത്രീകള്‍ക്കും കർഷകർക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യത. ബിജെപി വോട്ടുബാങ്കായ മധ്യവർഗത്തെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകും.

ആദായ നികുതിയില്‍ വലിയ ഇളവുകള്‍ക്ക് സാധ്യത നിലനില്‍ക്കുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലുള്ള വനിത കർഷകർക്ക് ആറായിരത്തില്‍ നിന്ന് 12,000 രൂപയാക്കി സഹായം വർധിപ്പിച്ചേക്കും. രാജ്യത്ത് ആകെ സ്ത്രീ കർഷകരില്‍ തന്നെ 13 ശതമാനത്തോളം പേർക്ക് മാത്രമാണ് ഭൂമിയുള്ളതെന്നതിനാല്‍ വലിയ ബാധ്യതക്ക് വഴിവെക്കില്ലെന്നതും പ്രഖ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. 2024 ല്‍ പാരീസ് ഒളിംപിക്സ് നടക്കാനിരിക്കുന്നത് കണക്കിലെടുത്ത് കായികരംഗത്തും പ്രഖ്യാപനങ്ങള്‍ വന്നേക്കും.

വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ രണ്ട് വലിയ പ്രശ്നങ്ങളെ സർക്കാർ ബജറ്റില്‍ എങ്ങനെ ഉൾക്കൊള്ളുമെന്നതിലും ആകാംഷ നിലനല്‍ക്കുന്നുണ്ട്. ഇലക്ട്രിക് വാഹന രംഗം, ഡിജിറ്റല്‍ മേഖലകളും ഊ‍ർജ്ജം പ്രഖ്യാപനങ്ങള്‍ക്ക് കാത്തിരിക്കുന്നു. 10 ദിവസം നീണ്ട് നില്‍ക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം ഒമ്പതിന് അവസാനിക്കും.

]]>
Wed, 31 Jan 2024 12:07:27 +0530 Editor
തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുന്നു; സീതാറാം യെച്ചൂരി http://newsmalayali.com/4798 http://newsmalayali.com/4798 തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുകയാണ് ബിജെപിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാശി ക്ഷേത്രത്തിന്റെയും മഥുര ക്ഷേത്രത്തിന്റെയും പേരില്‍ ഇപ്പോള്‍ തന്നെ പല തരം പ്രചാരണങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ബാബ്റി മസ്ജിദ് തകര്‍ത്തയിടത്ത് നിര്‍മിച്ച രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് രാജ്യത്ത് മതേതരത്വത്തിന്റെ മരണമണിയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പരിപാടിയാണ് അയോധ്യയില്‍ നടന്നത്. ഭരണഘടനയുടേയും സുപ്രീംകോടതി വിധിയുടേയും ലംഘനമാണിത്. മുഴുവന്‍ ചടങ്ങുകളും ഭരണകൂടം നേരിട്ട് സ്‌പോണ്‍സര്‍ ചെയ്തതാണ്.

സിപിഎം മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നു. എന്നാല്‍ വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിനെ എതിര്‍ക്കും. ബിജെപി ഇതര സര്‍ക്കാരുകളെ നേരിടാന്‍ ഇഡിയെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പിന്റെ വഴി തീരുമാനിക്കുന്നത് ഇഡിയും കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്ന പണവുമാണ്. ഇന്ത്യ സഖ്യം നേരിടേണ്ടത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയാണ്. സംസ്ഥാന തലത്തില്‍ സഖ്യ നീക്കങ്ങള്‍ സജീവമാക്കും. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ യോഗ്യനല്ല. സര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രേരിത അതിക്രമത്തിന് ഗവര്‍ണര്‍ മുതിരുകയാണെന്നും അദേഹം ആരോപിച്ചു.

]]>
Wed, 31 Jan 2024 12:00:40 +0530 Editor
കെല്‍ട്രോണ്‍ കോഴ്സുകളിലേക്ക് അപേക്ഷിക്കാം http://newsmalayali.com/4797 http://newsmalayali.com/4797 കേരള സര്ക്കാര് സ്ഥാപനമായ കെല്ട്രോണിന്റെ ആലുവയിലുള്ള നോളജ് സെന്ററില് ഹസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെയര് ഹൗസ് ആന്ഡ് ഇന്വെന്ററി മാനേജ്മെന്റ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്ഷ്യല് അക്കൗണ്ടിംഗ്, വിത്ത് സ്‌പെഷ്യലൈസേഷന് ഇന് ഇന്ത്യന് ആന്ഡ് ഫോറിന് അക്കൗണ്ടിംഗ്, കമ്പ്യൂട്ടര് ഹാര്ഡ്വെയര് ആന്ഡ് നെറ്റ്‌വര്ക്ക് എന്ജിനീയറിംഗ്, ഗ്രാഫിക്സ് ആന്ഡ് വിഷ്വല് എഫക്ട്സ്, ടോട്ടല് സ്റ്റേഷന് സര്വെ, ഓട്ടോകാഡ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങള്ക്ക് കെല്ട്രോണ്നോളജ് സെന്റര് രണ്ടാംനില സാന്റോ കോംപ്ലക്സ്, റെയില്വേ സ്റ്റേഷന് റോഡ് ആലുവ എന്ന വിലാസത്തില് ബന്ധപ്പെടുക. ഫോണ്: 8136802304.

]]>
Fri, 26 Jan 2024 14:19:07 +0530 Editor
കഫേ കുടുംബശ്രീ പ്രീമിയം ബ്രാന്‍ഡ് ശൃംഖല പ്രവര്‍ത്തനമാരംഭിക്കുന്നു http://newsmalayali.com/4796 http://newsmalayali.com/4796
കേരളീയ രുചിഭേദങ്ങളുടെയും ജനകീയതയുടെയും പര്യായമായ കഫേ കുടുംബശ്രീ ഇനി വേറെ ലെവലില്. കെട്ടിലും മട്ടിലും സേവനങ്ങളിലും ഉന്നത നിലവാരത്തോടെ കഫേ കുടുംബശ്രീ പ്രീമിയം ബ്രാന്ഡ് ശൃംഖല പ്രവര്ത്തനമാരംഭിക്കുന്നു. സംസ്ഥാനത്ത് ആദ്യ പ്രീമിയം കഫേ ജനുവരി 27ന് അങ്കമാലിയില് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില് തൃശൂരില് ഗുരുവായൂര്, പാലക്കാട് കണ്ണമ്പ്ര, വയനാട് ജില്ലയില് മേപ്പാടി എന്നിവിടങ്ങളിലും കഫേ പ്രീമിയം പ്രവര്ത്തനം ആരംഭിക്കും.
ٹ
സംസ്ഥാനതലത്തില് സംസ്ഥാന ദേശീയ പാതയോരങ്ങള്, പ്രമുഖ നഗരങ്ങള്, വിനോദ സഞ്ചാര കേന്ദ്രങ്ങള്, തീര്ത്ഥാടന കേന്ദ്രങ്ങള് എന്നിവിടങ്ങളില് വൈകാതെ ബ്രാന്ഡഡ് കഫേകള് വ്യാപകമാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കേരളത്തിന്റെ തനതു വിഭവങ്ങള്ക്ക് പുറമേ, കേരളത്തിനകത്തും പുറത്തും ഇതിനകം ഹിറ്റായ കുടുംബശ്രീയുടെ പ്രത്യേക വിഭവങ്ങള് പ്രീമിയം കഫേകളില് ലഭിക്കും.
അടിസ്ഥാന സൗകര്യങ്ങള്, ശുചിത്വം, മാലിന്യ സംസ്ക്കരണം, പാഴ്സല് സര്വീസ്, കാറ്ററിങ്ങ്, ഓണ്ലൈന് സേവനങ്ങള്, അംഗപരിമിതര്ക്കുള്ള സൗകര്യങ്ങള്, ശൗചാലയങ്ങള്, പാര്ക്കിങ്ങ് തുടങ്ങി എല്ലാ മേഖലയിലും മുന്തിയ സൗകര്യങ്ങളാണ് പ്രീമിയം കഫേകളില് വിഭാവനം ചെയ്യുന്നത്. ഒരേ സമയം കുറഞ്ഞത് അമ്പത് പേര്ക്കെങ്കിലും ഇരിക്കാനുള്ള സൗകര്യമുണ്ടാകും. പ്രതിദിനം കുറഞ്ഞത് 18 മണിക്കൂറാണ് പ്രവര്ത്തന സമയമായി ലക്ഷ്യമിടുന്നത്. പ്രത്യേക ലോഗോയും ഏകീകൃത രൂപകല്പന ചെയ്ത മന്ദിരങ്ങളും ജീവനക്കാരുടെ യൂണിഫോമും അടക്കം ഒരേ മുഖച്ഛായയോടെയാണ് പ്രീമിയം കഫേകള് തുറക്കുന്നത്.
പ്രീമിയം കഫേകള് ആരംഭിക്കുന്നതോടെ ഇതില് പ്രവര്ത്തിക്കുന്ന വനിതകള്ക്ക് കാന്റീന് കാറ്ററിംഗ് രംഗത്ത് കൂടുതല് പ്രഷണലിസം കൈവരിക്കാന് അവസരമൊരുങ്ങും. നിലവില് കുടുംബശ്രീയുടെ കീഴിലുളള 288 ബ്രാന്ഡഡ് കഫേകളില് പ്രവര്ത്തിക്കുന്ന അംഗങ്ങള്ക്ക് കൂടുതല് മെച്ചപ്പെട്ട തൊഴിലവസരവും വരുമാനവര്ധനവും ഇതിലൂടെ ലഭിക്കും. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്ക്കും അവസരമുണ്ട്. ഓരോ പ്രീമിയം കഫേയിലും കുറഞ്ഞത് 15 വനിതകള്ക്ക് നേരിട്ട് തൊഴിലവസരം ലഭിക്കും. സംസ്ഥാനത്ത് 1198 ജനകീയ ഹോട്ടലുകളില് പ്രവര്ത്തിക്കുന്ന അംഗങ്ങള്ക്കും ഭാവിയില് പ്രീമിയം കഫേ വഴി മെച്ചപ്പെട്ട തൊഴില് ലഭ്യമാക്കാന് കഴിയും. അതത് സി.ഡി.എസുകള് വഴിയാണ് പ്രീമിയം കഫേകളുടെ തെരഞ്ഞെടുപ്പ് നടന്നത്. ഓരോ പ്രീമിയം കഫേക്കും 20 ലക്ഷം രൂപ വായ്പ ലഭ്യമാക്കിയിട്ടുണ്ട്.
റോജി എം.ജോണ് എം.എല്.എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാന് എം.പി ആദ്യവില്പണ നടത്തും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര് ജാഫര്മാലിക് പദ്ധതി വിശദീകരിക്കും.
]]>
Fri, 26 Jan 2024 14:06:23 +0530 Editor
സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം http://newsmalayali.com/4795 http://newsmalayali.com/4795 ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല് ഗൈഡന്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില് മുപ്പത് ദിവസത്തെ സൗജന്യ മത്സര പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാര്ത്ഥികള് ജനുവരി 31നകം മലപ്പുറം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില് അപേക്ഷ സമര്പ്പിക്കണം. 2023 ല് നടത്തിയ പരിശീലനത്തില് പങ്കെടുത്തവര് വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങള്ക്ക് ഫോണ് : 0483 2734737

]]>
Fri, 26 Jan 2024 14:01:59 +0530 Editor
2030ഓടെ ഫ്രാൻസിൽ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾ; പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ റിപ്പബ്ലിക് ദിന സമ്മാനം http://newsmalayali.com/4794 http://newsmalayali.com/4794 ഫ്രാൻസിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രഞ്ച് പ്രസി‍ന്റ് ഇമ്മാനുവൽ മാക്രോണിന്റെ റിപ്പബ്ലിക് ദിന സമ്മാനം. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച്‌ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തന്റെ രാജ്യത്ത്‌ പഠനം ഉറപ്പാക്കുമെന്ന് അറിയിച്ചു. 2030ഓടെ ഫ്രാന്‍സില്‍ ഇന്ത്യന്‍ വിദ്യാർത്ഥികളുടെ എണ്ണം30000 ആക്കുക എന്നതാണ് ലക്ഷ്യമെന്ന്‌ ഇമ്മാനുവൽ മാക്രോൺ എക്സിൽ കുറിച്ചു.

ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർത്ഥികളെ സർവ്വകലാശാലകളിൽ ചേരാൻ അനുവദിക്കുന്നതിനായി അന്താരാഷ്ട്ര ക്ലാസുകൾ സ്ഥാപിക്കും. ഫ്രാൻസിൽ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകൾ സുഗമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“എല്ലാവർക്കും ഫ്രഞ്ച്, മെച്ചപ്പെട്ട ഭാവിക്കായി ഫ്രഞ്ച്” എന്ന് പേരിട്ടിരിക്കുന്ന സംരംഭം ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം പ്രോത്സാഹിപ്പിക്കുന്നതിന് പൊതുവിദ്യാലയങ്ങളിൽ പുതിയ ഭാഷാ പഠന പാതകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു. പുതിയ ഫ്രഞ്ച് പഠന കേന്ദ്രങ്ങളുടെ സമാരംഭവും അലയൻസസ് ഫ്രാങ്കൈസസ് ശൃംഖലയുടെ വളർച്ചയും ഈ സംരംഭത്തിന് തുടക്കം കുറിക്കും’’- ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിലെത്തുന്നതിനുള്ള കടമ്പകൾ ലഘൂകരിക്കുന്നതിനുള്ള പദ്ധതി വിശദീകരിച്ച് മാക്രോൺ പറഞ്ഞു

നിലവിൽ ക്യുഎസ് റാങ്കിംഗിൽ 35 ഫ്രഞ്ച് സർവ്വകലാശാലകളും ടൈംസ് ഉന്നത വിദ്യാഭ്യാസ റാങ്കിംഗിൽ ഏകദേശം 15 ഉം സ്ഥാപനങ്ങളും ഉള്ളകാര്യം മാക്രോൺ അടിവരയിട്ടു പറഞ്ഞു. “ഫ്രാൻസിലേക്ക് വരിക എന്നാൽ മികവ് തേടുക” എന്നാണ്. ഈ പ്രതിബദ്ധത ഒരു പ്രധാന അന്താരാഷ്ട്ര അക്കാദമിക് ഹബ്ബായി സ്വയം സ്ഥാപിക്കാനുള്ള ഫ്രാൻസിന്റെ ലക്ഷ്യവുമായി യോജിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയ്ക്കും ഫ്രാൻസിനും ഒരുമിച്ച് ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. നിങ്ങളിലൂടെ അത് നേടുമെന്നും മാക്രോൺ യുവതയോട് പറഞ്ഞു. ‘റിപ്പബ്ലിക് ദിനത്തിൽ എന്റെ ഊഷ്മളമായ ആശംസകൾ. നിങ്ങളോടൊപ്പമുണ്ടായതിൽ സന്തോഷവും അഭിമാനവുമുണ്ട്‌’ - പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

]]>
Fri, 26 Jan 2024 13:29:35 +0530 Editor
Republic Day 2024 : ഇന്ത്യയുടെ സൈനികശക്തി വിളിച്ചോതി റിപ്പബ്ലിക്ക് ദിന പരേഡ്; കര്‍ത്തവ്യപഥിലെ പരേഡിൽ ഫ്രഞ്ച് സൈന്യവും http://newsmalayali.com/4793 http://newsmalayali.com/4793 രാജ്യത്തിന്റെ 75ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. കർത്തവ്യപഥിൽ സേനയുടെ റിപ്പബ്ലിക് ദിന പരേഡ് പൂർത്തിയായി. പിന്നാലെ രാജ്യത്തെ വിവിധ കലാരൂപങ്ങൾ അരങ്ങേറുകയാണ്. രാഷ്ട്രപതി ദ്രൗപതി മുർമുവും വിശിഷ്ടാതിഥിയായ ഇമ്മാനുവൽ മക്രോണും പ്രധാനമന്ത്രി നരേന്ദ്ര  മോദിയും കർത്തവ്യപഥിൽ സന്നിഹിതരാണ്.

യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി കർത്തവ്യപഥിൽ എത്തിയത്. രാഷ്ട്രപതി പതാക ഉയർത്തിയശേഷം ആരംഭിച്ച പരേഡിൽ ഇത്തവണ അണിനിരന്നതിൽ 80 ശതമാനവും വനിതകളാണ്. പരേഡിൽ 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാൻസിന്റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തി.

ടി 90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ, കരയിൽ നിന്ന് ആകാശത്തേക്കു തൊടുക്കുന്ന മധ്യദൂര മിസൈൽ എന്നിവ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിന്റെ അടയാളമായി പരേഡിൽ അണിനിരന്നു. പുരുഷൻമാരും വനിതകളും ഉൾപ്പെട്ടതാണ് ബിഎസ്എഫ് സംഘം.

സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തി. 16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്ലോട്ടുകളാണ് അവതരിപ്പിച്ചത്. വ്യോമസേനയുടെ ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ പങ്കെടുക്കും. വിമാന പൈലറ്റുമാരിൽ 15 പേർ വനിതകളാണ്.

]]>
Fri, 26 Jan 2024 13:25:17 +0530 Editor
&apos;വാലിബന്‍&apos; ആദ്യ ദിനം നേടിയത് കോടികള്‍; ഓപ്പണിംഗ് ഡേ കളക്ഷന്‍ റിപ്പോര്‍ട്ട് http://newsmalayali.com/4792 http://newsmalayali.com/4792 മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഹൈപ്പിലാണ് ‘മലൈകോട്ടൈ വാലിബന്‍’ തിയേറ്ററില്‍ എത്തിയത്. ആദ്യ ഷോയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയ ചിത്രം പിന്നീടുള്ള ഷോകളില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ ഓപ്പണിംഗ് ദിനത്തില്‍ തന്നെ സിനിമ ഹിറ്റ് അടിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ ഓപ്പണിംഗ് ദിന കളക്ഷന്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 1980 ഷോകളാണ് ഇന്നലെ കേരളത്തില്‍ മാത്രം നടന്നത്. 4.76 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത് എന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ പങ്കുവയ്ക്കുന്ന വിവരം. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

വാലിബന്റെ ആദ്യ ഷോ രാവിലെ ആറ് മണിക്കായിരുന്നു. അസാധാരണമായ അഡ്വാന്‍സ് ബുക്കിംഗിലും ഒരു മലയാളം സിനിമയ്ക്ക് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ലോകമെമ്പാടുമുള്ള വിപുലമായ റിലീസിനും ഈ സിനിമ സാക്ഷ്യം വഹിച്ചു, വാലിബനിലൂടെ മറ്റൊരു ഇന്‍ഡസ്ടറി ഹിറ്റ് നല്‍കാന്‍ മോഹന്‍ലാലിന് സാധിക്കുമെന്നാണ് ആദ്യ ദിന കളക്ഷന്‍ പറയുന്നത്.

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശേരി കൂട്ടുക്കെട്ട് ആദ്യമായി ഒന്നിച്ച ചിത്രം ആണ് മലൈകോട്ടൈ വാലിബന്‍. ‘ആമേന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പി. എസ് റഫീഖ് തിരക്കഥയെഴുതുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം കൂടിയാണ് ഇത്.

മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇവരെ കൂടാതെ വിദേശ താരങ്ങളും സിനിമയുടെ ഭാഗമായിട്ടുണ്ട്.

രാജസ്ഥാന്‍, ചെന്നൈ തുടങ്ങിയ മേഖലകളിലായി ഒരു വര്‍ഷം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഷിബു ബേബി ജോണും ലിജോയും മോഹന്‍ലാലും ചേര്‍ന്നാണ് മലൈകോട്ടൈ വാലിബന്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കികൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

]]>
Fri, 26 Jan 2024 13:21:09 +0530 Editor
&apos;നൈട്രജൻ ഹൈപോക്സിയ&apos;; യുഎസിൽ ആദ്യമായി നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി http://newsmalayali.com/4791 http://newsmalayali.com/4791 യുഎസിൽ ആദ്യമായി നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. കൊലപതാക കേസിലെ പ്രതിയായ കെന്നത്ത് യൂജിൻ സ്മിത്തിന്റെ വധശിക്ഷയാണ് നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് നടപ്പാക്കിയത്. 1988ൽ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കെന്നത്ത് യൂജിൻ സ്മിത്ത്.

ഈ രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. ഏറ്റവും വേദന കുറഞ്ഞതും മനുഷ്യത്വപരവുമായ വധശിക്ഷാ രീതിയെന്നാണ് അലബാമ സ്റ്റേറ്റ് അധികൃതർ അവകാശപ്പെടുന്നത്. ‘നൈട്രജൻ ഹൈപോക്സിയ’ എന്നറിയപ്പെടുന്ന ശിക്ഷാരീതി നടപ്പിലാക്കാൻ കോടതി ഉത്തരവിടുന്നത് ആദ്യമായാണ്.

2022 ൽ മാരകമായ രാസവസ്തു കുത്തിവച്ച് സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്. വധശിക്ഷ നടപ്പാക്കുന്ന മുറിയിൽ എത്തിക്കഴിഞ്ഞാൽ ഒരു പ്രത്യേകതരം മാസ്‌കിലൂടെ ശ്വസിക്കാൻ പ്രേരിപ്പിക്കും. ഇത് ശ്വസിക്കുന്നതോടെ ശരീരത്തിലെ ഓക്‌സിജൻ നഷ്ടപ്പെടുകയും മരിക്കുന്നതിന് മുമ്പ് അബോധാവസ്ഥയിലേക്ക് വഴുതിവീഴുകയും ചെയ്യും.

യുഎസിലെ 50 സംസ്ഥാനങ്ങളിൽ 27ൽ മാത്രമാണ് വധശിക്ഷ നിയമപരമായിട്ടുള്ളത്. വിഷമുള്ള രാസവസ്തുക്കൾ കുത്തിവച്ചാണ് പൊതുവെ ശിക്ഷ നടപ്പാക്കാറുള്ളത്. മിസിസിപ്പി, ഓക്‌ലഹോമ സംസ്ഥാനങ്ങളിലും നൈട്രജൻ വധശിക്ഷക്ക് അംഗീകാരമുണ്ടെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല.

]]>
Fri, 26 Jan 2024 13:17:23 +0530 Editor
രാഷ്ട്രീയ പാര്‍ട്ടി സജ്ജം, നിര്‍ണായക പ്രഖ്യാപനത്തിന് ഒരുങ്ങി ദളപതി http://newsmalayali.com/4790 http://newsmalayali.com/4790 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നടന്‍ വിജയ് പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴകം മാത്രമല്ല, രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന തീരുമാനത്തിനായി ഒരുങ്ങുകയാണ് വിജയ്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാനാണ് തീരുമാനം. ചെന്നൈയ്ക്ക് സമീപം പനയൂരില്‍ ചേര്‍ന്ന വിജയ് മക്കള്‍ ഇയക്കം നേതൃയോഗം ഇക്കാര്യം തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച ചര്‍ച്ച നടന്നു എന്നാണ് വിവരം.

പാര്‍ട്ടി രൂപവത്കരണ ചര്‍ച്ചകളില്‍ തമിഴ്നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കര്‍ണാടകം എന്നിവിടങ്ങളിലെ ആരാധകസംഘടനാ നേതാക്കളുമുണ്ട്. വിജയ് മക്കള്‍ ഇയക്കത്തിന് നിലവില്‍ തമിഴ്‌നാട്ടില്‍ താലൂക്ക് തലങ്ങളില്‍ വരെ യൂണിറ്റുകളുണ്ട്. ഐടി, അഭിഭാഷക, മെഡിക്കല്‍ രംഗത്ത് പോഷകസംഘടനകളുമുണ്ട്.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സൗജന്യ ട്യൂഷന്‍ കേന്ദ്രങ്ങള്‍, നിയമസഹായകേന്ദ്രം, ക്ലിനിക്കുകള്‍ എന്നിവ വിജയ് മക്കള്‍ ഈയക്കം ആരംഭിച്ചിരുന്നു. ഓരോ നിയമസഭാമണ്ഡലങ്ങളിലും പത്ത്, പ്ലസ്ടു ക്ലാസുകളില്‍ മികച്ച മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ഥികളെ കാഷ് അവാര്‍ഡ് നല്‍കി വിജയ് ആദരിച്ചിരുന്നു.

സംസ്ഥാനത്തെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാലകളും വിജയ് മക്കള്‍ ഇയക്കം ആരംഭിച്ചിരുന്നു. 10,000 ഓളം വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്. അതേസമയം, ക്യാപ്റ്റന്‍ വിജയകാന്തിനെ അവസാനമായി കാണാനെത്തിയ വിജയ്ക്ക് നേരെ ചെരുപ്പേറ് നടന്നിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ തൊട്ടടുത്ത ദിവസം തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി വിജയ് എത്തിയിരുന്നു.

]]>
Fri, 26 Jan 2024 13:10:18 +0530 Editor
റിപ്പബ്ലിക് ദിന വേദിയിൽ പതാക ഉയർത്തി ​ഗവർണർ, ഒപ്പം മുഖ്യമന്ത്രിയും; വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്ന് ഗവർണർ http://newsmalayali.com/4789 http://newsmalayali.com/4789 75-ാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. രാവിലെ 9 മണിക്ക് വേ​ദിയിലെത്തിയ ​ഗവർണറും മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽ റിപ്പബ്ലിക് ദിന പരിപാടികൾ നടന്നുവരികയാണ്.

കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ, അക്കാദമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണ്. വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഗവർണർ പറഞ്ഞു.

മഹാകവി ജി ശങ്കരക്കുറുപ്പിന്റെ വരികൾ ഉദ്ധരിച്ച് മലയാളത്തിലാണ്, കേന്ദ്ര സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറയുന്ന പ്രസംഗം ഗവർണർ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ സൂപ്പർ പവർ ആക്കാനുള്ള പരിശ്രമത്തിലാണ്. മേക്ക് ഇൻ ഇന്ത്യയിലൂടെ വന്ദേ ഭാരതും, കൊച്ചി വാട്ടർ മെട്രോയും യാഥാർത്ഥ്യമായി. വികസിത് സങ്കൽപ് യാത്ര കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് ഇന്ന് നടക്കും. വൈകിട്ട് 6 മണിക്കാണ് വിരുന്ന്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരുവരും പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി കഴിഞ്ഞ ദിവസം അറ്റ് ഹോമിന് സർക്കാർ 20 ലക്ഷം അനുവദിച്ചിരുന്നു.

]]>
Fri, 26 Jan 2024 13:07:03 +0530 Editor
ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ചു; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ http://newsmalayali.com/4788 http://newsmalayali.com/4788 കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു ലഭിക്കത്തതിനെ തുടര്‍ന്ന് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ജഗദീഷ് ഷെട്ടാര്‍ വീണ്ടും മറുകണ്ടം ചാടി. കോണ്‍ഗ്രസ് ഹുബ്ലി -ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ സീറ്റു നല്‍കിയിട്ടും തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഷെട്ടാര്‍ ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് കോണ്‍ഗ്രസ് വിട്ട് അദേഹം വീണ്ടും ബിജെപിയില്‍ ചേര്‍ന്നത്.

ഡല്‍ഹിയില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടേയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിവൈ വിജേന്ദ്രയുടേയും സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ഒരുവര്‍ഷത്തിന് ശേഷമാണ് ഷെട്ടാര്‍ ബിജെപിയില്‍ തിരിച്ചെത്തിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ഷെട്ടാര്‍ വീണ്ടും ബിജെപി അംഗത്വം സ്വീകരിച്ചത്. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന വിശ്വാസത്തിലാണ് ബിജെപിയില്‍ തിരിച്ചെത്തിയതെന്ന് ഷെട്ടാര്‍ പറഞ്ഞു. എന്നാല്‍, ഷെട്ടാറിന്റെ തിരിച്ചുവരവിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

]]>
Fri, 26 Jan 2024 13:05:50 +0530 Editor
&apos;അയലാനും&apos; ക്യാപ്റ്റന്‍ മില്ലറും&apos; വരുന്നു, റിലീസ് തിയതി എത്തി http://newsmalayali.com/4787 http://newsmalayali.com/4787 തിയേറ്ററില്‍ ഒന്നിച്ചെത്തിയ ധനുഷ്-ശിവകാര്‍ത്തികേയന്‍ ചിത്രങ്ങള്‍ ഒ.ടി.ടിയിലും ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു. ജനുവരി 12ന് ആയിരുന്നു രണ്ട് സിനിമകളും തിയേറ്ററില്‍ എത്തിയത്. പൊങ്കല്‍ റിലീസ് ആയി എത്തിയ ഇരുചിത്രങ്ങളും തമിഴകത്ത് നേട്ടം കൊയ്തിരുന്നു. ഫെബ്രുവരിയിലാണ് രണ്ട് സിനിമകളും ഒ.ടി.ടിയില്‍ എത്താന്‍ പോകുന്നത്.

ക്യാപ്റ്റന്‍ മില്ലര്‍ നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീമിംഗ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. ഫെബ്രുവരിയില്‍ തന്നെയാണ് റിലീസ് എങ്കിലും തിയതി പുറത്തുവന്നിട്ടില്ല. അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ധനുഷിന്റെത്.

പ്രിയങ്ക അരുള്‍ മോഹന്‍ നായികയായ ചിത്രത്തില്‍ സുന്ദീപ് കിഷന്‍, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെന്‍, നിവേധിത സതിഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഛായാഗ്രാഹണം സിദ്ധാര്‍ഥും ജി.വി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വ്വഹിച്ചു. 104.79 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

സണ്‍നെക്‌സാണ് ശിവകാര്‍ത്തികേയന്‍ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് നേടിയിരിക്കുന്നത്. ഫെബ്രുവരി 12 മുതല്‍ അയലാന്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സയന്‍സ് ഫിക്ഷന്‍ ചിത്രമായാണ് അയലാന്‍ എത്തിയത്. ആര്‍ രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രാകുല്‍ പ്രീത് ആണ് നായികയായത്.

ശരത് കേല്‍കര്‍, യോഗി ബാബു, ഭാനുപ്രിയ, കരുണാകരന്‍ എന്നിവരാണ് മറ്റ് പ്രധന വേഷങ്ങളില്‍ എത്തിയത്. എ.ആര്‍ റഹ്‌മാന്‍ ആണ് സംഗീതം. അന്‍പറിവ് ആണ് സംഘട്ടനസംവിധാനം. ചിത്രം 91 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

]]>
Thu, 25 Jan 2024 21:45:23 +0530 Editor
ക്രിപ്‌റ്റോ കറന്‍സിയുടെ പേരിലും തട്ടിപ്പ്; ഹൈറിച്ച് ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി http://newsmalayali.com/4786 http://newsmalayali.com/4786 ഹൈറിച്ച് തട്ടിപ്പ് കേസില്‍ ഉടമകളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ഹൈറിച്ച് ഉടമകളായ കെഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും 212 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. ക്രിപ്‌റ്റോ കറന്‍സി വഴി ഹൈറിച്ച് ഉടമകള്‍ 850 കോടി രൂപ തട്ടിയെടുത്തതായും ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഹൈറിച്ച് ഉടമകളുടെ വീട്ടില്‍ ഇഡി പരിശോധന നടത്തിയത്. സായുധ സേനയുടെ അകമ്പടിയോടെ ഇഡി പരിശോധനയ്‌ക്കെത്തിയപ്പോഴേക്കും പ്രതികള്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞിരുന്നു. ഇവരെ ബന്ധപ്പെടാന്‍ ഇഡി ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. കേരളത്തില്‍ മാത്രം പ്രതികള്‍ 1630 കോടി തട്ടിപ്പ് നടത്തിയതായാണ് പൊലീസ് റിപ്പോര്‍ട്ട്.

അതേ സമയം പ്രതികള്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൊച്ചി കലൂരിലെ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. കോടതി പ്രതികളുടെ ഹര്‍ജി ഈ മാസം 30ന് പരിഗണിക്കാനായി മാറ്റി. 2019ല്‍ ആണ് പ്രതാപനും ശ്രീനയും ചേര്‍ന്ന് സ്ഥാപനം ആരംഭിച്ചത്. ലാഭവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തായിരുന്നു പ്രതികള്‍ നിക്ഷേപം സ്വീകരിച്ചിരുന്നത്.

]]>
Thu, 25 Jan 2024 21:31:38 +0530 Editor
സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം http://newsmalayali.com/4785 http://newsmalayali.com/4785 സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം. റവന്യൂ സെക്രട്ടേറിയേറ്റാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കഴിഞ്ഞ 10 വർഷമായി നദികളായിൽ നിന്നുള്ള മണൽ വാരൽ സംസ്ഥനത്ത് നിർത്തിവെച്ചിരിക്കയായിരുന്നു.

നിർമാണമേഖലയുടെ നീണ്ടകാലത്തെ ആവശ്യമാണിത്. അനധികൃത മണൽവാരൽ നിയന്ത്രിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഔദ്യോഗിക മണൽവാരൽ എന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഓഡിറ്റ് നടത്തിയതിൽ 17 നദികളിലാണ് മണൽ നിക്ഷേപം കണ്ടെത്തിയത്. ഹൈക്കോടതി വിധിയെത്തുടർന്നാണ് കേരളത്തിലെ നദികളിൽ നിന്ന് മണൽവാരുന്നത് നിരോധിച്ചിരുന്നത്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള ആലോചന. കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽ നിന്ന് മണൽവാരാൻ അനുമതി നൽകാനാണ് ആലോചിക്കുന്നത്.

]]>
Thu, 25 Jan 2024 21:29:24 +0530 Editor
തമിഴ്‌നാട്ടില്‍ മാധ്യമ പ്രവര്‍ത്തകന് വെട്ടേറ്റു; ആറംഗ അജ്ഞാത സംഘത്തിനായി അന്വേഷണം http://newsmalayali.com/4784 http://newsmalayali.com/4784 തമിഴ്‌നാട്ടില്‍ പൊലീസിന്റെ പണപ്പിരിവിന കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന് വെട്ടേറ്റു. ന്യൂസ് 7 ചാനലിന്റെ തിരുപ്പൂര്‍ റിപ്പോര്‍ട്ടര്‍ നേശപ്രഭുവിന് നേരെയാണ് ആക്രമണം നടന്നത്. തിരുപ്പൂര്‍ പല്ലടത്ത് ബുധനാഴ്ച രാത്രി ബൈക്കിലെത്തിയ അജ്ഞാത സംഘം നേശപ്രഭുവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

പൊലീസുകാരുടെ പണപ്പിരിവിനെ കുറിച്ചും തമിഴ്‌നാട് സര്‍ക്കാരിന്റെ മദ്യവില്‍പ്പനശാല വഴി നടത്തുന്ന അനധികൃത മദ്യവില്‍പ്പനയെ കുറിച്ചും നേശപ്രഭു നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ ആരൊക്കെയോ പിന്തുടരുന്നതായി മാധ്യമ പ്രവര്‍ത്തകന്‍ പൊലീസിനെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് മുന്‍പും ഇത്തരത്തിലൊരു ആശങ്ക നേശപ്രഭു പൊലീസുമായി പങ്കുവച്ചു. എന്നാല്‍ സ്റ്റേഷനില്‍ എത്തിയാല്‍ സുരക്ഷ നല്‍കാമെന്നായിരുന്നു പൊലീസിന്റെ മറുപടി. തുടര്‍ന്നാണ് നേശപ്രഭുവിന് അജ്ഞാതരായ ആറംഗ സംഘത്തിന്റെ ആക്രമണം നേരിട്ടത്.

ആക്രണത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ വലതുകൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നേശപ്രഭുവിനെ തുടര്‍ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

]]>
Thu, 25 Jan 2024 21:28:11 +0530 Editor
ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു; അഞ്ച് ലക്ഷം കൈമാറി കെപിസിസി പ്രസിഡന്റ് http://newsmalayali.com/4783 http://newsmalayali.com/4783 ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് തെരുവില്‍ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ആയിരം വീടുകളെന്ന പദ്ധതിയിലാണ് മറിയക്കുട്ടിക്കും വീടൊരുങ്ങുന്നത്. വീട് നിര്‍മ്മിക്കുന്നതിന്റെ ചെലവ് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് വഹിക്കുന്നത്. വീടിന്റെ തറക്കല്ലിടല്‍ നാളെ നടക്കും

സിറ്റ് ഔട്ടും ഹാളും രണ്ട് മുറികളും ഉള്‍പ്പെടെ 700 ചതുരശ്ര അടിയിലാണ് വീട് നിര്‍മ്മിക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വീട് നിര്‍മ്മിക്കുന്നതിന് 5 ലക്ഷം രൂപ നല്‍കി. അടിമാലി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിക്കാണ് വീട് നിര്‍മ്മാണത്തിന്റെ ചുമതല. രണ്ട് മാസത്തില്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.

മറിയക്കുട്ടി തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചതിന് പിന്നാലെ നവംബര്‍ 24ന് കോണ്‍ഗ്രസ് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീവന്‍ നാളെ വീടിന് തറക്കല്ലിടും. വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മറിയക്കുട്ടിക്ക് താക്കോല്‍ കൈമാറും.

]]>
Thu, 25 Jan 2024 21:24:28 +0530 Editor
വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് ബോക്‌സിംഗ് താരം മേരികോം http://newsmalayali.com/4782 http://newsmalayali.com/4782 വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് ബോക്‌സിംഗ് താരം മേരികോം. വിരമിക്കല്‍ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമല്ലെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയുമായിരുന്നെന്ന് മേരി കോം പറഞ്ഞു. താന്‍ ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല, അതിന് സമയമാകുമ്പോള്‍ താന്‍ തന്നെ എല്ലാവരുടെയും മുന്നിലെത്തുമെന്നും മേരി കോം കൂട്ടിച്ചേര്‍ത്തു.

ദീബ്രുഗഡിലെ ഒരു സ്‌കൂളില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെ മേരി കോം പറഞ്ഞ വാക്കുകളാണ് വിരമിക്കല്‍ പ്രഖ്യാപനമായി വളച്ചൊടിക്കപ്പെട്ടത്. എന്തും നേടിയെടുക്കാനുള്ള ആവേശവും കരുത്തും തനിക്ക് ഇപ്പോഴും ഉണ്ട്. എന്നാല്‍ പ്രായപരിധി തന്നെ തടയുന്നു. ഫിറ്റ്‌നസ് ഇപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നായിരുന്നു മേരി കോം വിദ്യാര്‍ത്ഥികളോട് പറഞ്ഞത്.

41 വയസുകാരിയായ മേരി കോമിന് ഈ വര്‍ഷത്തെ പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാവില്ല. ബോക്‌സിംഗ് ചരിത്രത്തില്‍ ആറ് ലോക കിരീടങ്ങള്‍ നേടുന്ന ആദ്യ വനിതാ ബോക്‌സറാണ് മേരി കോം. അഞ്ച് തവണ ഏഷ്യന്‍ ചാമ്പ്യനായ മേരി 2014ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിതാ ബോക്‌സറാണ്.

]]>
Thu, 25 Jan 2024 21:23:28 +0530 Editor
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹത്തിയിൽ; യാത്രയ്ക്ക് അനുമതി നിഷേധിച്ച് അസം സർക്കാർ http://newsmalayali.com/4781 http://newsmalayali.com/4781 രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയിൽ. അസം സർക്കാരിന്റെ വിലക്കിനെ അവഗണിച്ചാണ് യാത്ര ഗുവാഹത്തിൽ എത്തുന്നത്. രാഹുൽ ഗാന്ധിക്ക് മാധ്യമങ്ങളെ കാണാൻ പോലും ഗുവാഹത്തിയിൽ അനുമതി ഇല്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

അതേസമയം ഗതാഗത കുരുക്കും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് യാത്രയ്ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത് എന്നാണ് സർക്കാർ വിശദീകരണം. ഇന്നലെ അസമിൽ ബട്ടദ്രവ സത്ര സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. രാഹുലിനോടൊപ്പം ഉണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.

രാഹുൽഗാന്ധി നയിക്കുന്ന ന്യായ് യാത്രയ്ക്കെതിരെ അസമിൽ ബിജെപി പ്രതിഷേധം ശക്തമാണ്. മോറിഗാവിലെ ജാഗിറോഡിൽ ന്യായ് യാത്ര ബസ് കടന്നുപോകാൻ സാധിക്കാത്ത വിധത്തിൽ ബിജെപി പ്രവർത്തകർ തടിച്ചുകൂടുകയും പ്രതിഷേധിക്കയും ചെയ്തിരുന്നു. സംഘർഷ സാധ്യതമൂലം മോറിഗാവിൽ പൊതുപരിപാടിക്കും പദയാത്രയ്ക്കും പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

ഇതിനെ തുടർന്നുള്ള കോൺഗ്രസ്- ബിജെപി പ്രതിഷേധങ്ങളും വാദപ്രതിവാദങ്ങളും തുടരുന്നതിനിടെയാണ് യാത്ര ഇന്ന് ഗുവാഹത്തിയിൽ എത്തുന്നത്. വിദ്യാർത്ഥികൾ, സമൂഹത്തിലെ വിവിധ വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നിവരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. കാൽനടയായും കാറിലും ബസിലുമായാണ് ഇന്നത്തെ യാത്ര.

]]>
Tue, 23 Jan 2024 11:59:35 +0530 Editor
&apos;വ്യാജരേഖ സ്വന്തമായി ഉണ്ടാക്കിയത്&apos;, കെ വിദ്യ മാത്രം പ്രതി; വ്യാജരേഖ കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ് http://newsmalayali.com/4780 http://newsmalayali.com/4780 കാസർഗോഡ് കരിന്തളം ഗവൺമെൻറ് കോളേജിലെ വ്യാജരേഖ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ മാത്രമാണ് കേസിലെ പ്രതിയെന്ന് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. അധ്യാപക നിയമനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് സമർപ്പിച്ചുവെന്നാണ് കുറ്റപത്രം.

വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. മഹാരാജാസ് കോളേജിൻറെ പേരിലുള്ള വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വർഷം കരിന്തളം ഗവ. കോളേജിൽ വിദ്യ ജോലി ചെയ്തിരുന്നു. ഈ കേസിലാണ് ഹോസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

വ്യാജരേഖ നിർമിക്കാൻ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിലുണ്ട്. തൻറെ മൊബൈൽ ഫോണിൽ സ്വന്തമായാണ് രേഖ ഉണ്ടാക്കിയതെന്നും ഇതിൻറെ ഒറിജിനൽ നശിപ്പിച്ചുവെന്നുമുള്ള വിദ്യയുടെ മൊഴി ശരിയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ ശമ്പളം കൈപറ്റിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.

കരിന്തളം ഗവ. കോളേജിൽ ഗസ്റ്റ് ലക്ചറർ ജോലി നേടാൻ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് കെ വിദ്യ അറസ്റ്റിലാകുന്നത് ജൂൺ 27 നാണ്. നേരത്തെ അന്വേഷണം പൂർത്തിയായെങ്കിലും കുറ്റപത്രം സമർപ്പിക്കാൻ വൈകുകയായിരുന്നു. മണ്ണാർക്കാട് കോടതിയിൽ നിന്ന് ചില ശാസ്ത്രീയ തെളിവുകളുടെ സർട്ടിഫൈഡ് കോപ്പികൾ ലഭിക്കാനുള്ള കാലതാമസം മൂലമാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്നാണ് അന്വേഷണസംഘം പറയുന്നത്.

]]>
Tue, 23 Jan 2024 11:55:49 +0530 Editor
തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർബോർഡ്&apos;; മസാല ബോണ്ടിൽ ഇഡിക്ക് മറുപടി നൽകി തോമസ് ഐസക്ക് http://newsmalayali.com/4779 http://newsmalayali.com/4779 കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിക്ക് മറുപടിയുമായി മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. മസാല ബോണ്ട് ഇറക്കിയതിൽ തനിക്കുമാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്ന് തോമസ് ഐസക് അറിയിച്ചു. മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡ് ആണ് തീരുമാനമെടുത്തതെന്നും തനിക്ക് ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വം മാത്രമാണ് ഉണ്ടായിരുന്നതെന്നും തോമസ് ഐസക് ഇ ഡിക്ക് നൽകിയ മറുപടിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഇ ഡിക്ക് മുമ്പിൽ തോമസ് ഐസക് അവസാനമായി ഹാജരാകേണ്ടിയിരുന്നത്. എന്നാൽ, അദ്ദേഹം കഴിഞ്ഞ ദിവസവും ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് തോമസ് ഐസക്ക് അറിയിച്ചിരുന്നു. തുടർന്നാണ് ഇ ഡിയ്ക്ക് മറുപടി നൽകിയത്. ഏഴു പേജുള്ള മറുപടിയിലാണ് തോമസ് ഐസക്ക് കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

‘കിഫ്ബി മസാലബോണ്ടിൽ തനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്വവുമില്ല. കിഫ്ബി രൂപവത്കരിച്ച തുമുതൽ 17 അംഗ ഡയറക്ടർ ബോർഡ് ഉണ്ട്. അതിന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായിട്ടാണ്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തിൽ തനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ല’, തോമസ് ഐസക് നൽകിയ മറുപടിയിൽ പറയുന്നു.

കിഫ്ബി മസാലബോണ്ട് സംബന്ധിച്ചും അതിലൂടെ ലഭിച്ച ധനത്തിന്റെ വിനിയോഗം സംബന്ധിച്ചുമുള്ള കാര്യങ്ങളിൽ മൊഴി നൽകാനാണ് തോമസ് ഐസക്കിനോട് ഇ ഡി അന്വേഷണസംഘം ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. ലണ്ടൻ സ്റ്റോക് എസ്ചേഞ്ചിലൂടെ കിഫ്ബി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതിൽ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോർ‍ട്ടിന് പിന്നാലെയാണ് ഇ ഡിയും ഫെമ ലംഘനത്തിൽ അന്വേഷണം തുടങ്ങിയത്. കിഫ്ബി സിഇഒ, മുൻ മന്ത്രി തോമസ് ഐസക് എന്നിവരടക്കമുള്ളവർക്കെതിരെയാണ് അന്വേഷണം.

]]>
Tue, 23 Jan 2024 11:53:20 +0530 Editor
ഒരു കോടി വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുമെന്ന് മോദി; &apos;പ്രധാനമന്ത്രി സൂര്യോദയ യോജന&apos; പ്രഖ്യാപിച്ചു http://newsmalayali.com/4778 http://newsmalayali.com/4778 രാജ്യത്തെ ഒരു കോടി വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി ‘പ്രധാനമന്ത്രി സൂര്യോദയ യോജന’ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് മോദിയുടെ സുപ്രധാന പ്രഖ്യാപനം. ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യുമെന്ന്  പ്രധാനമന്ത്രി പറഞ്ഞു.

“ലോകത്തിലെ എല്ലാ ജനങ്ങൾക്കും എപ്പോഴും ഊർജ്ജം ലഭിക്കുന്നത് സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തിൽ നിന്നാണ്. ഇന്ന്, അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുടെ ശുഭകരമായ അവസരത്തിൽ, ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ വീടുകളുടെ മേൽക്കൂരയിൽ സ്വന്തമായി സോളാർ റൂഫ് ടോപ്പ് സിസ്റ്റം ഉണ്ടായിരിക്കണം എന്ന എന്റെ ആഗ്രഹം കൂടുതൽ ശക്തിപ്പെട്ടു. അയോധ്യയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഞാൻ എടുത്ത ആദ്യ തീരുമാനം, 1 കോടി വീടുകളിൽ റൂഫ്‌ടോപ്പ് സോളാർ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സർക്കാർ “പ്രധാനമന്ത്രി സൂര്യോദയ യോജന” ആരംഭിക്കും എന്നതാണ്. ഇത് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല, ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യും,” പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

]]>
Tue, 23 Jan 2024 08:03:06 +0530 Editor
ചൈനയിൽ വൻ ഭൂചലനം; 7.2 തീവ്രത; ഡൽഹിയിലും പ്രകമ്പനങ്ങൾ http://newsmalayali.com/4777 http://newsmalayali.com/4777 ചൈനയിലെ തെക്കൻ ഷിൻജിയാങ്ങ് - കിർഗിസ്ഥാൻ അതിര്‍ത്തിയിൽ വൻ ഭൂചലനം. തിങ്കളാഴ്ച രാത്രിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം. ഇന്ത്യന്‍ സമയം രാത്രി 11.29-നാണ് ഷിന്‍ജിയാങ്ങില്‍ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് സീസ്‌മോളജി റിപ്പോര്‍ട്ട്. ഇതിന്റെ പ്രകമ്പനം ഡല്‍ഹിയുടെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

80 കിലോമീറ്ററോളം ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. നിരവധി പേർക്കു പരുക്കേറ്റതായും വീടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. ഷിൻ ജിയാങ് റെയിൽവേ വകുപ്പ് പ്രവർത്തനം നിർത്തിവച്ചു. 27 ട്രെയിനുകൾ സർവീസ് അവസാനിപ്പിച്ചതായി അധികൃതർ പറഞ്ഞു.

വലിയ ഭൂചലനത്തിനു പിന്നാലെ 3.0 തീവ്രതയിലും അതിലും ഉയർന്നതുമായ 14 തുടർ ചലനങ്ങള്‍ പ്രഭവകേന്ദ്രത്തിനു സമീപം രേഖപ്പെടുത്തി. ഈ മാസം രണ്ടാം തവണയാണ് ഡൽഹിയിലും എൻസിആർ മേഖലയിലും ഭൂചലനം അനുഭവപ്പെടുന്നത്. ജനുവരി 11ന് അഫ്ഗാനിസ്ഥാനിലെ ഹിന്ദു-കുഷ് മേഖലയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തിന്റെ പ്രകമ്പനങ്ങൾ ഡൽഹിയിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടിരുന്നു.

]]>
Tue, 23 Jan 2024 08:00:01 +0530 Editor
25 Best Beauty Affiliate Programs in India ? (List for 2024) http://newsmalayali.com/4776 http://newsmalayali.com/4776 Looking for the latest beauty affiliate programs in India? Then you have landed on the right page. The beauty industry in India is worth $20 billion, and by promoting beauty and cosmetics products, you can earn a profitable side income. Beauty brands like Mamaearth, Plum, Wow skincare, mCaffeine, and many more have affiliate programs with high commission payouts. Here we have listed some of the best beauty affiliate programs in India that you can join and promote beauty products. Continue reading to find out more.

With a large number of beauty products available in the Indian market, it is now a perfect time to become a beauty affiliate. With the target market expanding, beauty products are profitable for affiliates. With a tool like social media available at our fingertips, affiliates can easily influence people to buy certain beauty products. New-age skincare and haircare products are also thriving in the market, along with natural cosmetics and skincare. So read on and find out which beauty affiliate program is right for you.

1. Mamaearth

Mamaearth provides natural and toxin-free products for babies, women, and men. Their products are dermatologically tested, FDA Approved and Made Safe Certified. They offer discounts of up to 40% and usually deliver their products within 4-5 working days. Their baby range covers oils, powders, lotions, shampoos, body washes, detergents, wipes, and more. In their beauty section, hair oils, face masks, washes, creams, shampoos, and conditioners are very popular.

Reasons to Join Mamaearth Affiliate Program

Reasons to Join Mamaearth Affiliate Program

Earning Potential

By joining the Mamaearth affiliate program, you can easily earn a commission of Rs. 10,000 per month or more. This commission may vary depending upon the number of transactions made through their links. The higher the transaction, the higher the Commission.

How Does Mamaearth Affiliate Program Work?

Commission Flat 15%
Cookie / Session Time 30 days

2. Wow Skincare

WOW, Skin Science is an Indian company that provides grooming products for men and women, supplements, herbal blends, bath & body products, essential oils, and more. Their products are made with natural ingredients, are chemical-free, and are Eco-friendly. They offer exciting discounts and deals like Buy 3, Pay for 2, and usually deliver their products within 4-5 working days.

Reasons to Join Wow skincare Affiliate Program

Earning Potential

By becoming a WOW affiliate, you can earn the best commission of up to Rs. 10,000 per month or more. This commission will simultaneously increase with the increase in the number of transactions made through Your affiliate links.

How Does Wow Skincare Affiliate Program Work?

Commission Up to 21%
Cookie / Session Time 30 days

3. Sugar Cosmetics

Sugar Cosmetics is a fast-growing luxury cosmetics company in India. Sugar’s best-selling products in the Lips, Eyes, Face, Nails & Skin categories are shipped from state-of-the-art facilities in Germany, Italy, India, the United States, and Korea all over the world. You can promote Sugar products and earn a commission on every purchase. 

Reasons to Join Sugar Cosmetics Affiliate Program 

Earning Potential 

By Becoming a Sugar affiliate via EarnKaro. You can earn the best commission of up to Rs. 10,000 per month or more. This commission will simultaneously increase with the increase in the number of transactions made through Your affiliate links. 

How Does Sugar Cosmetics Affiliate Program Work? 

Commission  Flat 16%
Cookie / Session Time  30 days 

4. Trell Shop

Trell Shop is an online video shopping platform in India that offers a variety of skincare, beauty, and wellness products, among other things. You can make informed judgments and get your hands on the latest beauty items and showcase yourself in style with Trell’s interactive platform.

Reasons to Join Trell Shop Affiliate Program

Earning potential

By joining the Trell shop affiliate program, you can a commission of up to Rs. 5000 per month. Your earnings can also increase depending upon the number of purchases made through your affiliate link.

How Does Trell shop Affiliate Program Work?

Commission Flat 10%
Cookie / Session Time 30 days

5. Nykaa

Nykaa is an Indian company that specializes in personal care and multi-beauty products. It was first launched as a sole e-commerce platform until later established several retail locations across many major cities in the country. The company specializes in providing a wide range of luxury, bath and body, fragrance, skincare, haircare, cosmetics, and wellness goods for both men and women. The platform that claims to receive more than 1.5 million visitors every month from all over India facilitates reasonably priced branded products.

Reasons to Join Nykaa Shop Affiliate Program

Earning potential

By joining the Nykaa affiliate program, you can a commission of up to Rs. 15000 per month. Your earnings can also increase depending upon the number of purchases made through your affiliate link.

How Does Nykaa Affiliate Program Work?

Commission Flat 10%
Cookie / Session Time 30 days

6. Plum Goodness

Plum is a new vegan beauty line that focuses on “being good” to your skin, your senses, others, and the environment. Plum believes that people look their best with their natural skin. Plums are made with love to preserve, restore, nourish, and pleasure, using some of nature’s best sources of nutrients and in accordance with “good science.”

Reasons to Join Plum goodness Affiliate Program

Earning potential

By joining the Plum Goodness affiliate program, you can earn up to Rs 10,000 per month. Your earnings can increase simultaneously depending upon the number of orders placed through your affiliate link.

How Does Plum Affiliate Program Work?

Commission Flat 12%
Cookie / Session Time 30 days

7. mCaffeine

mCaffiene is India’s first caffeinated personal care brand, offering a diverse selection of caffeinated products for millennials. mCaffiene is   Peta certified, vegan and cruelty-free brand. To help the environment, they have attained Zero Plastic Footprint. With no SLS, parabens, silicones, or mineral oils, mCaffiene products are FDA approved, Made Safe, and dermatologically tested.

Reasons to Join mCaffiene Affiliate Program

Earning Potential

By becoming a mCaffiene affiliate you can easily earn up to Rs 10,000 per month. You can significantly improve your earnings by increasing the orders made through your affiliate link.

How Does mCaffiene Affiliate Program Work?

Commission Flat 17%
Cookie / Session Time 30 days

8. Beardo

Beardo is an online shopping site that provides exclusive grooming products for men. The products range from their breakthrough Beard essentials to face and body washes, scrubs, fragrances, hair wax, shampoos, and more. They usually offer discounts of up to 70% and deliver the products within 4-8 business days.

Reasons to Join Beardo Affiliate Program

Earning Potential

By joining the Beardo affiliate program, you can earn a commission of Rs. 5,000 per month or more. This commission will depend upon the number of transactions made through your affiliate links.

How Does Beardo Affiliate Program Work?

Commission Flat 10%
Cookie / Session Time 30 days

9. The Man Company

The Man Company offers premium grooming products for men. Their entire range is free of harmful chemicals and is infused with natural ingredients and essential oils. They offer up to 25% discounts on their products and usually deliver within 5-7 working days.

Reasons to Join The Man Company Affiliate Program

Earning Potential

By Joining The Man Company affiliate, you can earn a commission of up to Rs. 10,000 per month or more. You can also Increase this as it depends upon the number of transactions made through their links. Higher the transactions, the Higher the commission.

How Does The Man Company Affiliate Program Work?

Commission Flat 12%
Cookie / Session Time 30 days

10. Juicy Chemistry

Juicy Chemistry was founded with the goal of making skincare more accessible. The goal is to delve deeply into nature’s restoration and rejuvenation processes, using only organic materials and essential oils to create skincare products. Their goods are vegan, cruelty-free, and free of synthetic ingredients. They are also free of artificial aromas, preservatives, and synthetic chemicals.

Reasons to Join Juicy Chemistry Affiliate Program

Earning Potential

By Joining the Juicy Chemistry affiliate, you can earn a commission of up to Rs. 10,000 per month or more. You can also Increase this as it depends upon the number of transactions made through their links. Higher the transactions, the Higher the commission.

How Does Juicy Chemistry Affiliate Program Work?

Commission Flat 15%
Cookie / Session Time 30 days

11. The Moms Co.

The Moms Co. formulates toxin-free, safe, and natural products for babies. The Moms Co. is on a mission to empower mothers to make safe, natural, and productive decisions for themselves and their families. Their products are created and tested in collaboration with the greatest professionals in India, Australia, and Switzerland.

Reasons to Join The Moms Co. Affiliate Program

Earning Potential

By being associated with The Moms Co. as an affiliate marketer, you can easily earn up to Rs 10,000 per month. You can significantly improve your earnings by increasing the orders made through your affiliate link.

How Does The Moms Co. Affiliate Program Work?

Commission Flat 12%
Cookie / Session Time 30 days

12. The Body Shop

The Body Shop sells organic and high-quality beauty and cosmetics. For greater effectiveness, the entire product line is inspired by nature and imbued with the benefits of natural ingredients. These products provide total skin, hair, and body care. Men’s beauty items, beauty gifts, beauty accessories, scents, and makeup are all available at The Body Shop.

Reasons to Join The Body Shop Affiliate Program

Earning Potential

By joining The Body shop affiliate program, you can a commission of up to Rs 5000-10,000 per month. Your earnings can also increase depending upon the number of purchases made through your affiliate link.

How Does The Body Shop Affiliate Program Work?

Commission Earn Flat Rs 100 commission on all Body Shop Orders over Rs 1000
Cookie / Session Time 30 days

13. Bare Anatomy

Bare Anatomy is an analog of beauty inside out, with personalization at its core. Personalized because one size doesn’t fit all. Formulations customized for your unique needs and goals via our proprietary algorithm and freshly made by a Bare Anatomy team of expert scientists. Wholesome because beauty means the inside out. Solutions that go beyond surface-level application to work on the root cause for wellness from within, with external beauty as its subset.

Reasons to Join Bare Anatomy Affiliate Program

Earning Potential

By being associated with Bare Anatomy as an affiliate marketer, you can easily earn up to Rs 10,000 per month. You can significantly improve your earnings by increasing the orders made through your affiliate link.

How Does Bare Anatomy Affiliate Program Work?

Commission Earn Flat 12%
Cookie / Session Time 30 days

14. Health and Glow

Health & Glow, one of the best offline beauty & wellness retail chains, offers a comprehensive choice of skincare, hair care, make-up, bath & body, wellness, and personal care items, allowing customers to satisfy their unique beauty and well-being needs.

Reasons to Join Health and Glow Affiliate Program

Earning Potential

Health & Glow affiliate marketers can up to Rs 10,000 per month by sharing deals from Health & Glow. Your earnings can also increase depending on the purchases made through your affiliate link.

How Does Health & Glow Affiliate Program Work?

Commission Earn Flat 20%
Cookie / Session Time 30 days

15. Boddess

Boddess is a renowned beauty-tech retailer in India. Boddess has quickly established itself in the digital world, focusing on customized product selection, cutting-edge technology, and a tech-infused experience.

Reasons to Join Boddess Affiliate Program

Earning Potential

At Boddess, affiliate marketers can earn a commission of Rs 10,000 per month. Your earnings can increase spontaneously depending upon the number of transactions made through your affiliate link.

How Does Boddess Affiliate Program Work?

Commission Earn Flat 20%
Cookie / Session Time 30 days

16. Arata

Arata is the first Indian personal care brand to be EWG-certified, having launched in February 2018. Arata is a community-driven lifestyle brand with a whole ecosystem based on clean formulations, responsible practices, and sustainability. Dhruv Madhok, a former strategy consultant in the United States and the United Arab Emirates, and Dhruv Bhasin, a former financial professional in the United Kingdom and India, formed the company.

Reasons to Join Arata Affiliate Program

Earning Potential

The earning potential of Arata affiliate marketers is Rs 15,000 per month. These earnings can even increase depending upon the orders placed through your affiliate link.

How Does Arata Affiliate Program Work?

Commission Earn Flat 20%
Cookie / Session Time 30 days

17. Himalaya

Himalaya Wellness Firm, situated in Bengaluru, Karnataka, India, is an Indian multinational pharmaceutical company. Mohammad Manal founded the organization in Dehradun in 1930. It manufactures healthcare goods under the Himalaya Herbal Healthcare brand, which includes ayurvedic components.

Reasons to Join Himalaya Affiliate Program

Earning Potential

With the Himalaya affiliate marketing program, you easily earn anywhere between Rs 5,000-7,000 per month. Your earning potential can even increase depending upon the number of transactions made through your affiliate link.

How Does Himalaya Affiliate Program Work?

Commission Earn Flat 5%
Cookie / Session Time 30 days

18. Kama Ayurveda

Ayurvedic and natural beauty and health products from Kama Ayurveda are used by some of the world’s most prestigious hotels and spas in India, the United States, and Europe. Kama Ayurveda uses innovative, time-tested, and balanced prescriptions to provide a completely natural cure. There are no artificial colours, scents, animal components, or petrochemicals in Ayurvedic treatments. Plants and herbs taken from natural habitats are used to make the ingredients.

Reasons to Join Kama Ayurveda Affiliate Program

Earning Potential

By joining the Kama Ayurveda affiliate program, you can easily earn Rs 15,000 per month. Your monthly earnings can even increase depending on the number of purchases made through your affiliate link.

How Does Kama Ayurveda Affiliate Program Work?

Commission Earn Flat 22%
Cookie / Session Time 30 days

19. Forest essentials

Forest Essentials is an authentic, traditional skincare line based on Ayurveda, an ancient Indian discipline. It is the quintessential Indian beauty brand, combining ancient Ayurvedic beauty procedures with a fashionable, modern look for a more relevant emphasis on efficacy, sensory experience, and pleasure of consumption.

Reasons to Join Forest Essentials Affiliate Program

Earning Potential

By joining Forest Essentials affiliate program, you can easily earn Rs 15,000 per month. Your monthly earnings can even increase depending on the number of purchases made through your affiliate link.

How Does Forest Essential Affiliate Program Work?

Commission Earn Flat 20%
Cookie / Session Time 30 days

20. Ikkai Beauty

Ikkai is a youthful beauty care brand that offers single-use organic skincare products that are super handy. Ikkai is a line of wonderfully tasty, cheerful cosmetic products that include organic face masks, soufflés, and scrubs. It is considered the “Future of Skincare.” The complete line is made up of potent organic formulas that deliver larger concentrations of active substances in each product, ensuring safe and effective care. It is one of the best natural care products on the market since it helps to combat the effects of stress, pollution, and environmental damage.

Reasons to Join Ikkai Beauty Affiliate Program

Earning Potential

By joining the Ikkai Beauty affiliate program, you can easily earn Rs 5,000 per month. Your monthly earnings can even increase depending on the number of purchases made through your affiliate link.

How Does Ikkai Beauty Affiliate Program Work?

Commission Earn Flat Rs 350 commission on all Orders over Rs 600
Cookie / Session Time 30 days

21. Bombay Shaving Company

The Bombay Shaving Company is a high-end personal care and grooming solutions company dedicated to providing absolutely exceptional customer service. We responsibly create a wide range of products across shaving, haircare, skincare, and beard care, infused with the benefits of superfoods, on the backbone of keen consumer insights and an insatiable commitment to set the standard in innovation. Our carefully selected personal care routines also make excellent gifting options for special occasions. Come out and shine like you’ve never seen before with products produced with love!

Reasons to Join Bombay Shaving Company Affiliate Program

Earning Potential

Bombay shaving company, with an array of products, gives a good payout to its affiliate marketers. You can easily earn Rs 10,000 per month or even more depending upon the number of purchases made through your affiliate link.

How Does Bombay Shaving Company Affiliate Program Work?

Commission Flat 17%
Cookie / Session Time 30 days

22. Plume Beauty

PLUME Beauty is a homegrown makeup products e-commerce company that provides unique, well-researched cosmetics. The company, which was founded in 2019, intends to improve the efficiency and durability of makeup instruments. Beauty sponges, primers, and professional makeup brushes are among Plume’s offerings. The company’s microfiber velvet beauty sponges are designed to absorb as little makeup as possible while providing maximum coverage and an airbrushed effect.

Reasons to Join Plume Beauty Affiliate Program

Earning Potential

Plume, with an array of products, gives a good payout to its affiliate marketers. You can easily earn Rs 10,000 per month or even more depending upon the number of purchases made through your affiliate link.

How Does Plume Affiliate Program Work?

Commission Flat 20%
Cookie / Session Time 30 days

23. Biotique

Biotique is the first of its kind in the Indian cosmetics market, having introduced 100% organic cosmetics. There are no preservatives, and the ingredients are all-natural. They employ cold extraction to retain the primary ingredients in the products so that they can be applied to the body. The cosmetics come in small eco-friendly packaging because no preservatives are used.

Reasons to Join Biotique Affiliate Program

Earning Potential

Biotique affiliate program with an array of products gives a good payout to its affiliate marketers. You can easily earn Rs 10,000 per month or even more depending upon the number of purchases made through your affiliate link.

How Does Biotique Affiliate Program Work?

Commission Earn Flat 35% commission on Orders over Rs 500.
Cookie / Session Time 30 days

24. MyGlamm

MyGlamm is a revolutionary beauty line that aims to make makeup easier for women all around the world. Our European-made makeup range combines the finest of science and nature. Through innovation, MyGlamm supplies women with multi-functional beauty items that make application easier and reduce the time spent creating flawless looks.

Reasons to Join MyGlamm Affiliate Program

Earning Potential

By being associated with MyGlamm as an affiliate marketer, you can easily earn up to Rs 8,000 per month. You can significantly improve your earnings by increasing the orders made through your affiliate link.

How Does MyGlamm Affiliate Program Work?

Commission Flat 10%
Cookie / Session Time 30 days

25. Bella Vita Organic

Bella Vita Organic, which translates to “The Good Life,” is a prominent natural beauty and skincare brand dedicated to creating handcrafted, organic solutions inspired by the earth’s natural ingredients and ancient skin and hair care traditions. We encourage our new-age customers to analyze their skin and feed it appropriately as a brand. We strive to meet and maintain your body’s needs while employing environmentally friendly materials. We love providing routine-oriented skincare products and services, as well as providing round-the-clock support to help you through every step of your self-care journey.

Reasons to Join Bella Vita Organic Affiliate Program

Earning Potential

By becoming a Bella Vita Organic affiliate, you can easily earn a commission of Rs. 10,000 per month or more. This commission may vary depending upon the number of transactions made through their links. The higher the transaction, the higher the Commission.

How Does Bella Vita Organic Affiliate Program Work?

Commission Flat 18%
Cookie / Session Time 30 days
]]>
Mon, 22 Jan 2024 12:00:16 +0530 Editor
ബിൽക്കീസ് ബാനു കേസ് ; 11 പ്രതികളും കീഴടങ്ങി http://newsmalayali.com/4775 http://newsmalayali.com/4775 ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളും ഗോദ്ര സബ് ജയിലിൽ കീഴടങ്ങി. സുപ്രീം കോടതി നൽകിയ സമയം അവസാനിക്കാൻ മിനിട്ടുകൾ അവശേഷിക്കുമ്പോഴാണ് നാടകീയമായി അർദ്ധരാത്രി പ്രതികൾ കീഴടങ്ങിയത്.

നേരത്തെ കീഴടങ്ങാനുള്ള സമയ പരിധി നീട്ടണം എന്നാവിശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയെ സമീപിപ്പിച്ചിരുന്നു.’അനാരോഗ്യം’, ‘ശീതകാല വിളകളുടെ വിളവെടുപ്പ്’, ‘മകന്റെ വിവാഹം’ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി സമയം നീട്ടണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. ഇത് സമയപരിധി നീട്ടാനുള്ള പര്യാപ്‌തമായ കാരണളങ്ങല്ല എന്ന് കണ്ടെത്തിയ കോടതി പ്രതികളുടെ ആവശ്യം വിസമ്മതിക്കുകയായിരുന്നു.

ശിക്ഷ ഇളവ് ചെയ്യുന്നതിനുള്ള അപേക്ഷകൾ പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ട മഹാരാഷ്ടയിലെ സർക്കാരിന് മാത്രമേ ഇളവിനുള്ള അപേക്ഷ പരിഗണിച്ച് ഉത്തരവിടാൻ അധികാരമുള്ളൂവെന്നും 251 പേജുള്ള വിധിന്യായത്തിൽ സുപ്രീം കോടതി പറഞ്ഞു.

ബകാഭായ് വോഹാനിയ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, ഗോവിന്ദ് നായി, ജസ്വന്ത് നായി, മിതേഷ് ഭട്ട്, പ്രദീപ് മോർധിയ, രാധേഷ്യാം ഷാ, രാജുഭായ് സോണി, രമേഷ് ചന്ദന, ശൈലേഷ് ഭട്ട് എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികൾ.

p>ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 11 പ്രതികളെ അകാലത്തിൽ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ 2022 ഓഗസ്റ്റിൽ എടുത്ത തീരുമാനം 2024 ജനുവരി എട്ടിന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. മോചിതരായ എല്ലാ കുറ്റവാളികളും രണ്ടാഴ്ചയ്ക്കുള്ളിൽ കീഴടങ്ങണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

]]>
Mon, 22 Jan 2024 10:51:47 +0530 Editor
അറബിക്കടലിന്റെ വശ്യമനോഹാരിത ഇനി കുറഞ്ഞ ചെലവില്‍ ആസ്വദിക്കാം: നെഫര്‍റ്റിറ്റി ക്രൂസ് ഷിപ്പ് http://newsmalayali.com/4774 http://newsmalayali.com/4774 ഒരിടവേളയ്ക്ക് ശേഷം അറബിക്കടലിന്റെ വശ്യമനോഹാരിത സഞ്ചാരികളിലേക്ക് എത്തിക്കാന്‍ നെഫര്‍റ്റിറ്റി ക്രൂസ് ഷിപ്പ് വീണ്ടും സര്‍വീസ് ആരംഭിച്ചു. ഡ്രൈ ഡോക്ക് റിപ്പയര്‍ വര്‍ക്കുകള്‍ക്കായി ഗോവയില്‍ ആയിരുന്ന കപ്പൽ  കഴിഞ്ഞ ആഴ്ച്ചയാണ് തിരിച്ചെത്തിയത്.

കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ്  കോര്‍പ്പറേഷന്റെ ഉടമസ്ഥതയിയിളുള്ള കപ്പല്‍ രാവിലെയും വൈകിട്ടുമായി നാലും അഞ്ചും മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ആഹാരവും വിനോദവും ഉള്‍പ്പെടെ മനോഹരമായ യാത്രയാണ് സഞ്ചാരികള്‍ക്ക് ഒരുക്കുന്നത് . ഒരു മാസത്തെ ട്രിപ്പുകള്‍ ഇപ്പോള്‍ മുന്‍കൂര്‍ ബുക്കിംഗ് ചെയ്യാവുന്നതാണ്.ചുരുങ്ങിയ ചിലവില്‍ സുരക്ഷിതമായി അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കാനുള്ള സുവര്‍ണ്ണ അവസരമാണ് കെ.എസ്.ഐ.എന്‍സി ഉറപ്പു നല്‍കുന്നത്.

48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള ശീതീകരിച്ച കപ്പലാണ് നെഫര്‍റ്റിറ്റി. 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാള്‍, റസ്റ്റോറന്റ്, ലോഞ്ച് ബാര്‍, 3 ഡി തീയറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സണ്‍ഡക്ക് തുടങ്ങിയ ആകര്‍ഷകമായ സൗകര്യങ്ങള്‍ ഷിപ്പിലുണ്ട്. ബിസിനസ് മീറ്റിംഗ്, ബര്‍ത്ത് ഡേ ഫംഗ്ഷന്‍, എന്‍ഗേജ്‌മെന്റ് പോലുള്ള മറ്റ് ആഘോഷങ്ങള്‍ക്കും അനുയോജ്യമായ ഈ കപ്പല്‍ സ്വപ്നതുല്യമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍റ്റിറ്റിയില്‍ ലഭ്യമാണ്.

സാധാരണ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയുള്ള സര്‍വീസും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയുള്ള സര്‍വീസുമുണ്ടാകും. രാവിലെത്തെ ട്രിപ്പിന് 2000 രൂപയാണ് മുതിര്‍ന്നവര്‍ക്ക് ഫീസ്. 5 വയസ്സ് മുതല്‍ 10 വരെയുള്ള കുട്ടികള്‍ക്ക് 500 രൂപയുമാണ്. ഊണ് ഉള്‍പ്പെടെയാണ് ഫീസ്.


വൈകുന്നേരം 4 മുതല്‍ 9 വരെയുള്ള സര്‍വീസിന് 2700 രൂപയായിരിക്കും ഫീസ്. കുട്ടികള്‍ക്ക് 800 രൂപയുമാണ്. അവധി, ഞായര്‍ ദിവസങ്ങളില്‍ 3000 രൂപയായിരിക്കും ഫീസ്. കുട്ടികള്‍ക്ക് 800 രൂപയും നല്‍കണം.

അറബിക്കടലില്‍ 12 കിലോമീറ്ററോളം സഞ്ചരിച്ചു കൊണ്ടുള്ള യാത്രയാണ് നെഫര്‍റ്റിറ്റി നടത്തുന്നത്. ടിക്കറ്റുകള്‍ ഓണ്‍ലൈനായി https://www.nefertiticruise.com/എന്ന വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍ : 9744601234/9846211144

]]>
Mon, 22 Jan 2024 10:44:22 +0530 Editor
ദൃശ്യങ്ങൾ ഒഴിവാക്കണം; ദിലീപ് ചിത്രം &apos;തങ്കമണി&apos;ക്കെതിരെ ഹൈക്കോടതിയിൽ ഹർജി http://newsmalayali.com/4773 http://newsmalayali.com/4773 ദിലീപിനെ നായകനാക്കി  രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കമണി’. എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം  ഒരുക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ബാലാത്സംഗ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ് തങ്കമണി സ്വദേശി വി.ആർ.ബിജു.

ചിത്രത്തിന്റെ ടീസറിൽ കാണിച്ചിരിക്കുന്നതുപോലെ പോലീസുകാർ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ അത്തരം രംഗങ്ങൾ ചിത്രത്തിൽ നിന്നും ഒഴിവാക്കണമെന്നുമാണ് വി.ആർ.ബിജു നൽകിയ ഹർജിയിൽ പറയുന്നത്.

1986 ഒക്ടോബർ 22 നായിരുന്നു പൊലീസിന്റെ ഈ  നരനായാട്ട് അരങ്ങേറിയത്. കലാപത്തെ കുറിച്ച് അന്വേഷിക്കാൻ മന്ത്രിസഭ ജസ്റ്റിസ് ഡി. ശ്രീദേവികമ്മീഷനായി  നിയമിച്ചിരുന്നു, പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് കമ്മീഷന്  മൊഴി നല്കിയിട്ടും അന്നത്തെ കരുണാകരൻ സർക്കാർ സംഭവത്തിൽ പ്രത്യേകിച്ച് നടപടികളൊന്നും തന്നെ എടുത്തിരുന്നില്ല.

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് അടുത്ത ആഴ്ചയിൽ ഹർജി പരിഗണിക്കും. ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് തങ്കമണി. എൺപതുകളുടെ മധ്യത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ നാടായി ചരിത്രത്തിൽ പിന്നീട് തങ്കമണിയെ അടയാളപ്പെടുത്തി. ഒരു ബസ്സ് സർവീസിനെ ചൊല്ലിയുണ്ടായ ഒരു തർക്കം കേരള മനസാക്ഷിയെ ഞെട്ടിച്ച വെടിവെപ്പിലാണ് കലാശിച്ചത്.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലെയും തമിഴിലെയും ഒരു വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.

അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു, ജോണ്‍ വിജയ്, സമ്പത്ത് റാം തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

]]>
Mon, 22 Jan 2024 10:34:36 +0530 Editor
പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ വ്യോമാക്രമണം http://newsmalayali.com/4772 http://newsmalayali.com/4772 പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇറാന്റെ ആക്രമണം. തീവ്രവാദ സംഘടനയായ ജെയ്ഷ് അൽ - അദ്ൽ (Jaish al- Adl) താവളമെന്ന് ചൂണ്ടിക്കാട്ടിയാണ് ചൊവ്വാഴ്ച ഇറാൻ ആക്രമണം നടത്തിയത്. ആണവായുധങ്ങളുടെ ശേഖരമുള്ള പാകിസ്ഥാന്റെ അതിർത്തികളിൽ പ്രവർത്തിക്കുന്ന സുന്നി തീവ്രവാദ സംഘടനയായ ജെയ്ഷ് അൽ അദ്ലിന്റെ കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതായി സർക്കാർ മാധ്യമ ഏജൻസിയായ ഐആർഎൻഎ (IRNA)റിപ്പോർട്ട് ചെയ്തു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. ഇറാന്റെ ആക്രമണത്തിൽ രണ്ട് കുട്ടികൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാകിസ്ഥാൻ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

ഇറാഖിലെ കുർദിഷ് മേഖലയിൽ ഇർബിൽ (Irbil) നഗരത്തിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപത്തായി ഇറാൻ തിങ്കളാഴ്ച ആക്രമണം നടത്തിയിരുന്നു. ഇസ്രായേലിന്റെ ചാര സംഘടന ഇവിടെ പ്രവർത്തിച്ചിരുന്നതായാണ് ഇറാൻ നൽകുന്ന വിശദീകരണം. ആക്രമണത്തിൽ സാധാരണക്കാർ ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നു.

ഒരു സുന്നി സലഫി വിഘടനവാദ സംഘടനയായ (Sunni Salafi Militant Organization ) ജെയ്ഷ് അൽ അദ്ൽ ഇറാനിലെ തെക്കുകിഴക്കൻ മേഖല കേന്ദ്രമാക്കി പ്രവർത്തനം നടത്തിയിരുന്നു. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ മേഖലയിലും ഇവരുടെ സ്വാധീനം ഉണ്ടായിരുന്നു. 2012 ൽ രൂപീകൃതമായ ഈ സംഘടനയെ ടെഹ്റാൻ (Tehran) ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ സുരക്ഷാ സേനകൾക്ക് നേരെ ജെയ്ഷ് അൽ അദ്ൽ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു.

ആക്രമണത്തെത്തുടർന്ന് ഇസ്ലാമാബാദിൽ പ്രവർത്തിക്കുന്ന ടെഹ്റാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു. പ്രകോപനമില്ലാതെ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്നും പാകിസ്ഥാൻ ആരോപിച്ചു. ഇറാനും പാകിസ്ഥാനുമായി 1000 കിലോമീറ്ററോളം അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ മേഖലയിലാണ് ആക്രമണം നടന്നതെന്നാണ് വിവരം.

ഇറാന്റെ നടപടി അസ്വീകാര്യവും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നവയുമാണെന്നും, നിരപരാധികളായ രണ്ട് കുട്ടികൾ മരിച്ചുവെന്നും പാകിസ്ഥാൻ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ഇറാനും പാകിസ്ഥാനുമായി നല്ല ബന്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ നടന്ന ഈ ആക്രമണം ഗൗരവമുള്ളതാണെന്നും, തീവ്രവാദം എല്ലാ രാജ്യങ്ങൾക്കും ഭീഷണിയാണെന്ന നിലപാടാണ് പാകിസ്ഥാൻ മുൻപും സ്വീകരിച്ചിട്ടുള്ളതെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

]]>
Wed, 17 Jan 2024 11:55:48 +0530 Editor
ബാങ്ക് വായ്പ തട്ടിപ്പ്, കള്ളപ്പണ ഇടപാടുകള്‍; ഹീര കണ്‍സ്ട്രക്ഷനെതിരെ നടപടിയുമായി ഇഡി; കോടികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി http://newsmalayali.com/4771 http://newsmalayali.com/4771 കേരളത്തിലെ പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പ് പ്രമോട്ടറുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബാങ്ക് വായ്പ തട്ടിപ്പ്, കള്ളപ്പണ കേസുകളിലാണ് നടപടി.

ഹീര കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഹീര എജുക്കേഷനല്‍-ചാരിറ്റബിള്‍ ട്രസ്റ്റ്, ഹീര സമ്മര്‍ ഹോളിഡെ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെയും നിര്‍മാണ കമ്പനി  മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ റഷീദിന്റെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. 62 സ്വത്തുക്കള്‍ക്ക് എല്ലാകൂടി 30.28 കോടി രൂപ വരുമെന്ന് ഇഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തിരുവനന്തപുരം കവടിയാറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയെ കബളിപ്പിച്ച് പണയപ്പെടുത്തിയ വസ്തുക്കള്‍ റഷീദും മറ്റു പ്രതികളും വിറ്റുവെന്നും വായ്പ കുടിശ്ശിക വരുത്തിയെന്നും ഇഡി വ്യക്തമാക്കി. ഇതുവഴി 34.82 കോടി രൂപയുടെ വരുമാനമുണ്ടാക്കി. കഴിഞ്ഞ ഡിസംബറിലാണ് ഈ കേസില്‍ റഷീദിനെ ഇഡി അറസ്റ്റു ചെയ്തത്.

]]>
Wed, 17 Jan 2024 10:49:43 +0530 Editor
ആന്ധ്രയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം; വൈഎസ് ശര്‍മ്മിളയെ പിസിസി അദ്ധ്യക്ഷയായി നിയമിച്ച് കോണ്‍ഗ്രസ് http://newsmalayali.com/4770 http://newsmalayali.com/4770 ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ എസ് ശര്‍മിളയെ ആന്ധ്രാ പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായി നിയമിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിയമന ഉത്തരവ് പുറത്തുവിട്ടത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിഡുഗു രുദ്ര രാജു കഴിഞ്ഞ ദിവസം രാജിവച്ച ഒഴിവിലാണ് നിയമനം. . അടുത്തിടെയാണ് മുന്‍ മുഖ്യമന്ത്രി വൈസ്.എസ്.രാജശേഖര റെഡ്ഡിയുടെ മകളായ വൈ.എസ്.ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയായിരുന്നു അവര്‍. 

അടുത്ത കാലം വരെ കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ആന്ധ്രയില്‍ തിരിച്ചുവരവാണ് വൈ.എസ്.ആറിന്റെ മകളിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വിയോഗവും പിന്നാലെ നടത്തിയ ആന്ധ്ര വിഭജനവുമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. തുടര്‍ന്ന് ജഗന്‍ നടത്തിയ നീക്കങ്ങളും കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തിയാക്കി.

ജഗന്‍ രൂപീകരിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറായിരുന്നു ശര്‍മിള സഹോദരനുമായി കലഹിച്ച് വൈഎസ്ആര്‍ തെലുങ്കാന എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു. തെലുങ്കാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വൈ.എസ്. ശര്‍മിളയെ ആന്ധ്രയിലെത്തിച്ച് ജഗന് കടുത്ത വെല്ലുവിളി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ആന്ധ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ് നിര്‍ണായക നീക്കം നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

]]>
Wed, 17 Jan 2024 10:46:24 +0530 Editor
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും http://newsmalayali.com/4769 http://newsmalayali.com/4769 യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും. സെക്രട്ടറിയേറ്റ്, ഡിജിപി ഓഫീസ് മാർച്ചുകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിലാണ് ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കുന്നത്. തിരുവനന്തപുരം സെഷൻസ് കോടതിയും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുമാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

കഴിഞ്ഞ മാസം യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് രാഹുലിന്റെ അറസ്റ്റുണ്ടായതും തുടർന്ന് റിമാൻഡിൽ വിട്ടതും. ഈ മാസം 22 വരെയാണ് രാഹുലിന്റെ റിമാൻഡ് കാലാവധി. ഈ കേസിൽ നൽകിയ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയിൽ വിധി വന്നില്ലെങ്കിലോ അപേക്ഷ തള്ളിയാലോ രാഹുലിന് ജയിലിൽ തുടരേണ്ടി വരും.

പൊതുമുതൽ നശിപ്പിക്കൽ, പൊലീസിനെ ആക്രമിക്കൽ തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. അതിനിടെയാണ് മൂന്ന് കേസുകളിൽക്കൂടി രാഹുലിന്റെ ഫോർമൽ അറസ്റ്റ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസും മ്യൂസിയം പൊലീസും രേഖപ്പെടുത്തിയത്.
ഇതിൽ സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസുകളിൽ ഇന്നലെത്തന്നെ രാഹുലിന് ജാമ്യം ലഭിച്ചു. ഡിജിപി ഓഫീസ് മാർച്ചിനെതിരെയെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഇന്നത്തേക്ക് മാറ്റിയത്.

]]>
Wed, 17 Jan 2024 10:44:44 +0530 Editor
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതിക്കാരും ഓസിന് ഭക്ഷണം കഴിക്കുന്നവരും; &apos;പരസ്യ&apos; പ്രചാരണവുമായി സര്‍ക്കാര്‍; ആപ്പ് വീഡിയോക്കെതിരെ ജീവനക്കാര്‍ കലിപ്പില്‍ http://newsmalayali.com/4768 http://newsmalayali.com/4768 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ പ്രചാരണ വീഡിയോയിക്കെതിരെ ജീവനക്കാര്‍. തദ്ദേശസ്വയംഭരണവകുപ്പിലെ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് ആപ്പിന്റെ പ്രചാരണ വീഡിയോയാണ് വിവാദത്തിലായിരിക്കുന്നത്.

ഹോട്ടല്‍തുടങ്ങുന്നതിന് അനുമതിതേടുന്നയാളും ഉദ്യോഗസ്ഥനും ഭക്ഷണം കഴിക്കാനെത്തുന്ന ഒരാളുമാണ് വീഡിയോയില്‍. ഉദ്യോഗസ്ഥന്‍ ഭക്ഷണം കഴിക്കുന്ന രംഗത്തോടെയാണ് വീഡിയോയുടെ തുടക്കം. ഇങ്ങനെ ഭക്ഷണം കഴിക്കല്‍മാത്രമേ നടക്കുന്നുള്ളൂ, ലൈസന്‍സ് കിട്ടുന്നില്ലല്ലോയെന്നു പരാതിപ്പെടുന്നു അപേക്ഷകന്‍. ശരിയാക്കിത്തരാം, പക്ഷേ, അവിടെ (ഓഫീസില്‍) വേറെ ചെലവന്മാരുണ്ട്, അവരെ കാണേണ്ടപോലെ കണ്ടാലേ കാര്യം നടക്കൂ എന്ന് വലിച്ചുവാരി ഭക്ഷണംകഴിക്കുന്ന ഉദ്യോഗസ്ഥന്റെ മറുപടി.

ഇതുകേട്ട് തൊട്ടപ്പുറത്തിരുന്നു ഭക്ഷണംകഴിക്കുന്ന മൂന്നാമന്‍, ‘ഭായി, ലൈസന്‍സ് കിട്ടാന്‍ ഇങ്ങനെ സുഖിപ്പിക്കേണ്ട, കെ-സ്മാര്‍ട്ടുവഴി ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍മതി’യെന്നു പറയുന്നു. കഴിച്ച ഭക്ഷണത്തിന്റെ പണം നല്‍കിയിട്ടു പൊയ്‌ക്കോയെന്നുപറഞ്ഞ് അപേക്ഷകന്‍ സ്ഥലംവിടുന്നതോടെ വീഡിയോ അവസാനിക്കുന്നു. ഇതു ജീവനക്കാരെ അവഹേളിക്കലാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കെ-സ്മാര്‍ട്ട് തയ്യാറാക്കിയ ഇന്‍ഫര്‍മേഷന്‍ മിഷന്‍ കേരളയുടെതാണ് പരസ്യം പിന്‍വലിക്കണമെന്ന് ജീവനക്കാരുടെ സംഘടന തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

]]>
Wed, 17 Jan 2024 10:41:30 +0530 Editor
അഞ്ചു മാസമായി ശമ്പളമില്ല; സര്‍ക്കാരിനെതിരെ സമരവുമായി സിഐടിയു; റബ്‌കോയിലെ സമരം തുടങ്ങിയിട്ട് രണ്ടുമാസം http://newsmalayali.com/4767 http://newsmalayali.com/4767 അഞ്ചുമാസത്തിലധികമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ കുത്തിയിരിപ്പ് സമരവുമായി റബ്ക്കോയിലെ സിഐടിയു യൂണിയന്‍. പാമ്പാടി റബ്‌കോയിലെ തൊഴിലാളികളാണ് പൂര്‍ണമായും ജോലി ബഹിഷ്‌കരിച്ച് സര്‍ക്കാരിനെതിരെ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ 77 ദിവസങ്ങളായി റബ്‌കോയിലെ നൂറിലധികം തൊഴിലാളികള്‍ സമരത്തിലാണ്.

റബ്‌കോ കഴിഞ്ഞ നാലു വര്‍ഷമായി പിഎഫ് പോലും അടയ്ക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. ഏറെ നാളായി ശമ്പളം മുടങ്ങിയെന്ന് കാട്ടി നവകേരള സദസില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി സമര്‍പ്പിച്ചിരുന്നുവെങ്കിലും നടപടികയൊന്നും ഉണ്ടായില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കുന്നു. ചെയ്ത ജോലിയുടെ ശമ്പളമാണ് ചോദിക്കുന്നതെന്നും ഇതു കൃത്യമായ ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കി.

റബ്കോ എംപ്ലോയിസ് യൂണിയന്റെ കീഴിലുള്ള എല്ലാ തൊഴിലാളികളും സിഐടിയു യൂണിയന്‍കാരാണ്. ജീവനക്കാരെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സിഐടിയു നേതാക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ എല്ലാം തള്ളിയാണ് ജീവനക്കാര്‍ സമരത്തിന് ഇറങ്ങിയത്.

]]>
Wed, 17 Jan 2024 10:38:43 +0530 Editor
Discover How to Work at Home Cash in Hand & Every Day http://newsmalayali.com/4766 http://newsmalayali.com/4766

Are you looking for additional income?

]]>
Mon, 15 Jan 2024 17:09:25 +0530 Editor
Get Paid To Take Photos, Start Selling Your Photos Today http://newsmalayali.com/4765 http://newsmalayali.com/4765 Photojobz network is here to help you sell your pictures to thousands of potential buyers that need them for websites, catalogs, books, magazines, ads, and a variety of other uses.

How does it work?

Take Photos!
Grab your camera and start taking photos!
Upload
Upload and instantly sell to millions of potential buyers
Where Do I Work?
You work online as a freelancer. Be your own boss! Work when and where you want! 
Earnings
There is no limit on how much you can earn, the more pictures you submit the more money you can make!

Do You Live Outside The US?

No Problem! You can get paid to take photos no matter where you live!

Grab your camera and get started!

 

]]>
Mon, 15 Jan 2024 16:37:16 +0530 Editor
&apos;ഭാരത് ജോഡോ ന്യായ് യാത്ര&apos;; രണ്ടാം ദിനത്തിലെ രാഹുൽ ഗാന്ധിയുടെ യാത്ര മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളിലൂടെ http://newsmalayali.com/4764 http://newsmalayali.com/4764 കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിവസം. ഇന്ന് മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളിലൂടെ രാഹുൽ ഗാന്ധി യാത്ര ചെയ്യും. കലാപം നടന്ന കാങ്പോക്പി, സേനാപതി എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി സംസാരിക്കും. വൈകിട്ടോടെ രാഹുൽ നാഗാലാൻഡ് അതിർത്തിയിൽ എത്തും. നാഗാലാൻഡിൽ രണ്ട് ദിവസമാണ് പര്യടനം നടത്തുക.

മണിപ്പൂരിലെ കലാപത്തിൽ ഇരയായ കുട്ടികളോടൊപ്പം ആണ് രാഹുൽ ഇന്നലെ ബസിൽ സഞ്ചരിച്ചത്. ബിജെപി വിതയ്ക്കുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയം തുറന്നുകാട്ടാനാണ് ന്യായ് യാത്രയെന്ന് യാത്രയ്ക്ക് തുടക്കം കുറിച്ച് സംസാരിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണ്. ആ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് ഭാരത് ജോഡേ ന്യായ് യാത്ര എന്നും രാഹുല്‍ പറഞ്ഞു.

മണിപ്പൂരില്‍ ഇന്നുവരേ മോദി എത്തിയിട്ടില്ല. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നാണ് ബിജെപി കരുതുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് മണിപ്പൂരില്‍ എത്തിയപ്പോള്‍ കണ്‍ മുന്നില്‍ കണ്ടത്. ലക്ഷക്കണക്കിന് ആളുകള്‍ ദുരിത കയത്തില്‍ മുങ്ങുമ്പോഴും പ്രധാനമന്ത്രി ഒന്നും സംഭവിക്കാത്ത മട്ടിലാണ് എന്നും രാഹുല്‍ പറഞ്ഞു.

സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, സുഖ്വിന്ദര്‍സിങ് സുഖു, പ്രവര്‍ത്തക സമിതിയംഗങ്ങള്‍, നിയമസഭാ കക്ഷി നേതാക്കള്‍ തുടങ്ങിയവരടക്കം കോണ്‍ഗ്രസിന്റെ നേതൃനിര ഒന്നടങ്കം യാത്രയില്‍ അണിനിരക്കുന്നുണ്ട്.

]]>
Mon, 15 Jan 2024 09:34:05 +0530 Editor
ഗാസയില്‍ വെടിനിര്‍ത്തണം; പലസ്തീന്‍ സ്വതന്ത്രരാഷ്ട്രമാക്കണം; ഇസ്രയേലിനോട് ചൈന http://newsmalayali.com/4763 http://newsmalayali.com/4763 ഗാസയില്‍ വെടിനിര്‍ത്താന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ട് ചൈന. ഹമാസുമായുള്ള ഇസ്രയേലിന്റെ യുദ്ധം 100 ദിവസത്തില്‍ എത്തിയപ്പോഴാണ് ചൈനയുടെ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. പലസ്തീന്‍ സ്വതന്ത്രരാഷ്ട്രമാക്കണമെന്നും കൈറോയില്‍ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രിയോടൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആവശ്യപ്പെട്ടു.

കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967ലെ അതിര്‍ത്തി മാനദണ്ഡമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗസയില്‍ വെടിനിര്‍ത്തലിന് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചാലും ലക്ഷ്യം കാണുംവരെ യുദ്ധം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കി.

]]>
Mon, 15 Jan 2024 09:32:13 +0530 Editor
ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എംകെ സ്റ്റാലിന്‍. http://newsmalayali.com/4762 http://newsmalayali.com/4762 മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍. ഡിഎംകെ യൂത്ത് വിങ് കോണ്‍ഫറന്‍സിനെ എതിര്‍ക്കുന്നവരാണ് ഇത്തരം അഭ്യൂഹങ്ങള്‍ പരത്തുന്നതെന്നും അദേഹം പറഞ്ഞു.

ആരോഗ്യസ്ഥിതി മോശമാണെന്ന അഭ്യൂഹങ്ങള്‍ സ്റ്റാലിന്‍ തള്ളി. ജനങ്ങളുടെ സന്തോഷമാണ് തന്റെ സന്തോഷമെന്നും അതിനുവേണ്ടി പരമാവധി പരിശ്രമിക്കുന്നുണ്ട്.

എനിക്ക് നല്ല സുഖമില്ലെന്നും വേണ്ടത്ര ഊര്‍ജസ്വലനല്ലെന്നുമാണ് അവര്‍ പറയുന്നത്. ആ വാര്‍ത്ത കണ്ട് ഞാന്‍ ചിരിച്ചുപോയി. എനിക്ക് എന്താണ് കുഴപ്പം? എന്നെപ്പറ്റിയല്ല, ജനങ്ങളെപ്പറ്റിയാണ് എന്റെ ചിന്ത. ജനങ്ങളുടെ സന്തോഷമാണ് എന്നെ ഊര്‍ജസ്വലനാക്കുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള യുവാക്കള്‍ സേലത്തെ സമ്മേളനത്തിന് തയാറെടുക്കുമ്പോള്‍, കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ തന്റെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ”യൂത്ത് വിങ് കോണ്‍ഫറന്‍സില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുവദിക്കരുത്. സംസ്ഥാനത്തിന്റെ അവകാശങ്ങളും ഫെഡറലിസവും സംരക്ഷിക്കുകയാണ് സമ്മേളനത്തിന്റെ ഉദ്ദേശ്യം. ഇതിനെ എതിര്‍ക്കുന്നവര്‍ കുപ്രചരണങ്ങള്‍ നടത്തുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

]]>
Mon, 15 Jan 2024 09:03:35 +0530 Editor
ന്യായ് യാത്ര ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം തുറന്നുകാട്ടാന്‍; രാഹുല്‍ http://newsmalayali.com/4761 http://newsmalayali.com/4761 ബിജെപി വിതയ്ക്കുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയം തുറന്നുകാട്ടാനാണ് ന്യായ് യാത്രയെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദേഹം. മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണ്. ആ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് ഭാരത് ജോഡേ ന്യായ് യാത്ര എന്നും രാഹുല്‍ പറഞ്ഞു.

മണിപ്പൂരില്‍ ഇന്നുവരേ മോദി എത്തിയിട്ടില്ല. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നാണ് ബിജെപി കരുതുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് മണിപ്പൂരില്‍ എത്തിയപ്പോള്‍ കണ്‍ മുന്നില്‍ കണ്ടത്. ലക്ഷക്കണക്കിന് ആളുകള്‍ ദുരിത കയത്തില്‍ മുങ്ങുമ്പോഴും പ്രധാനമന്ത്രി ഒന്നും സംഭവിക്കാത്ത മട്ടിലാണ് എന്നും രാഹുല്‍ പറഞ്ഞു.

രാഹുലിനൊപ്പം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, സുഖ്വിന്ദര്‍സിങ് സുഖു, പ്രവര്‍ത്തക സമിതിയംഗങ്ങള്‍, നിയമസഭാ കക്ഷി നേതാക്കള്‍ തുടങ്ങിയവരടക്കം കോണ്‍ഗ്രസിന്റെ നേതൃനിര ഒന്നടങ്കം യാത്രയില്‍ അണിനിരക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ സോണിയ ഗാന്ധി പങ്കെടുത്തില്ല.

യാത്രയുടെ ഉദ്ഘാടന വേദിയായി ആദ്യം തീരുമാനിച്ചിരുന്നത് ഇംഫാലില്‍ ആയിരുന്നുവെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തി മണിപ്പൂര്‍ സര്‍ക്കാര്‍ യാത്രാനുമതി നിഷേധിച്ചിരുന്നു. യാത്രയ്ക്കിടെ നേതാക്കള്‍ക്ക് സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ രാത്രി തങ്ങാന്‍ ആസം സര്‍ക്കാരും അനുമതി നിഷേധിച്ചിരുന്നു.

യാത്ര നാളെ നാഗാലാന്‍ഡില്‍ പ്രവേശിക്കും. 66 ദിവസം നീളുന്ന ബസ് യാത്രയില്‍ മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ 15 സംസ്ഥാനങ്ങളിലൂടെ രാഹുല്‍ സഞ്ചരിക്കും. 6713 കിലോമീറ്റര്‍ നീളുന്ന യാത്ര മുംബൈയില്‍ സമാപിക്കും.

2022 23 ല്‍ കന്യാകുമാരിയില്‍ നിന്നു കശ്മീരിലേക്കു ‘ഭാരത് ജോഡോ യാത്ര’ എന്ന പേരില്‍ നടത്തിയ പദയാത്രയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് രാജ്യത്തിന്റെ കിഴക്കുനിന്നു പടിഞ്ഞാറേക്ക് രാഹുല്‍ സഞ്ചരിക്കുന്നത്. ദിവസവും ഏതാനും കിലോമീറ്റര്‍ പദയാത്രയുമുണ്ട്. ഏറ്റവുമധികം ദിവസം ചെലവിടുന്നത് യുപിയിലാണ്, 11 ദിവസം (1074 കിലോമീറ്റര്‍).

]]>
Mon, 15 Jan 2024 08:59:10 +0530 Editor
രണ്ടാം മത്സരത്തിലും അർധ സെഞ്ചുറിയുമായി ശിവം ദുബെ; അഫ്ഗാനെ തകർത്ത് ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ http://newsmalayali.com/4760 http://newsmalayali.com/4760 രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ. ഇതോടെ ഒരു മത്സരം ശേഷിക്കേ ഇന്ത്യ പരമ്പര സ്വന്തമാക്കി. അഫ്ഗാന്‍ ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെയും ശിവം ദുബെയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ ദുബെ 32 പന്തില്‍ നിന്ന് 5 ഫോറും 4 സിക്‌സുമടക്കം 63 റണ്‍സോടെ പുറത്താകാതെ നിന്നു. ആദ്യ മത്സരത്തില്‍ പുറത്തിരുന്ന ശേഷം മടങ്ങിയെത്തിയ ജയ്‌സ്വാള്‍ 34 പന്തില്‍ നിന്ന് അഞ്ച് ഫോറും ആറ് സിക്‌സുമടക്കം 68 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 92 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

നേരിട്ട ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0)യുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാള്‍ - വിരാട് കോഹ്ലി സഖ്യം അഫ്ഗാന്‍ ബൗളര്‍മാരെ അടിച്ചുപറത്തി 57 റണ്‍സ് കൂട്ടിച്ചേർത്തു. 16 പന്തില്‍ നിന്ന് 5 ബൗണ്ടറിയടക്കം 29 റണ്‍സെടുത്ത കോഹ്ലി ആറാം ഓവറില്‍ നവീന്‍ ഉള്‍ ഹഖിന് മുന്നില്‍ വീണു. തുടര്‍ന്നായിരുന്നു ജയ്‌സ്വാള്‍ - ദുബെ കൂട്ടുകെട്ടിന്റെ ബാറ്റിങ് പ്രകടനം. റിങ്കു സിങ് ഒമ്പത് റണ്‍സോടെ പുറത്താകാതെ നിന്നു. ജിതേഷ് ശര്‍മയാണ് (0) പുറത്തായ മറ്റൊരു താരം. അഫ്ഗാനു വേണ്ടി കരിം ജനത് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 172 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഗുല്‍ബാദിന്‍ നയ്ബാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. നയ്ബ് ഒഴികെയുള്ള അഫ്ഗാന്‍ താരങ്ങള്‍ക്കൊന്നും തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനായില്ല. സ്ഥാനക്കയറ്റം കിട്ടി മൂന്നാം സ്ഥാനത്തിറങ്ങിയ നയ്ബ് 35 പന്തില്‍ നിന്ന് 57 റണ്‍സെടുത്താണ് മടങ്ങിയത്. അഞ്ച് ഫോറും 4 സിക്സും അടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്ണോയ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ 2 വിക്കറ്റ് വീതമെടുത്തു.

]]>
Mon, 15 Jan 2024 08:57:48 +0530 Editor
&apos;തിരഞ്ഞെടുപ്പിന് മുൻപ് എല്ലാ അന്വേഷണവും നിലയ്ക്കും, കേന്ദ്ര ഏജൻസികളെ കൊണ്ടുവന്ന് രാഷ്ട്രീയ അവിഹിത ബന്ധം ഉണ്ടാക്കാനുള്ള ശ്രമമെന്ന് സംശയം&apos;; വിഡി സതീശൻ http://newsmalayali.com/4759 http://newsmalayali.com/4759 എക്‌സാലോജിക്കിനെതിരായ കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്വേഷണത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ലെന്ന് സതീശൻ പറഞ്ഞു. അന്വേഷണം ഒത്തുതീർപ്പാക്കുമെന്നും തിരഞ്ഞെടുപ്പിന് മുൻപ് എല്ലാ അന്വേഷണവും നിലയ്ക്കുമെന്നും അദ്ദേഹം വിമർശിച്ചു.

എല്ലാ കൂട്ടുകച്ചവടമാണെന്നും സിപിഐഎം- ബിജെപി ധാരണയുണ്ടാക്കുമെന്നും വിഡി സതീശൻ ആരോപിച്ചു. കരുവന്നൂരിലെ ഇഡി അന്വേഷണം എവിടെപ്പോയെന്ന് വിഡി സതീശൻ ചോദിച്ചു. കേന്ദ്ര അന്വേഷണം ഏജൻസികളെ കൊണ്ടുവന്ന് അന്വേഷിപ്പിച്ച് അവസാനം രാഷ്ട്രീയമായ അവിഹിത ബന്ധത്തിലേക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാറാനുള്ള ശ്രമമാണൊയെന്ന് നിരീക്ഷിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് അന്വേഷണം തകൃതിയിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാസപ്പടി കേസിൽ നീതി പൂർവമായ അന്വേഷണം നടക്കുമോയെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ ബിജെപി ജയിക്കുന്നതിന് വേണ്ടിയുള്ള സിപിഐഎം സെറ്റിൽമെന്റായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സിപിഐഎമ്മും സംഘപരിവാറുമായി അവിഹിതമായ ബന്ധമുണ്ടെന്ന് അദ്ദേഹം വിമർശിച്ചു.

]]>
Sat, 13 Jan 2024 15:34:05 +0530 Editor
ഡൽഹിയിൽ റെഡ് അലർട്ട്; രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും കുറഞ്ഞ താപനില, വായുനിലവാരവും മോശം http://newsmalayali.com/4758 http://newsmalayali.com/4758 രാജ്യതലസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് 3.6 ഡിഗ്രി സെല്‍ഷ്യസ് താപനില. ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. കേന്ദ്രകാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിക്ക് പുറമെ പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഢ് എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. അതേസമയം തണുപ്പ് കുറയാന്‍ സാധ്യതയില്ലാത്തതിനാല്‍ അടുത്ത മൂന്ന് ദിവസം ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ടാണെന്നും ഐഎംഡി അറിയിച്ചു.

മോശം കാലാവസ്ഥ കാരണം ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഒരു മണിക്കൂര്‍ മുതല്‍ ആറുമണിക്കൂര്‍ വരെയാണ് ഓരോ ട്രെയിനും വൈകിയോടുന്നത്. മൂടല്‍മഞ്ഞ് കാരണം ദൃശ്യപരിധി കുറഞ്ഞിരിക്കുന്നതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള പല വിമാന സര്‍വ്വീസുകളും വൈകുന്നുണ്ട്. ഡല്‍ഹിയിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമായ സഫ്ദാര്‍ജങ്‌ ഒബ്‌സര്‍വേറ്ററിയില്‍ ശനിയാഴ്ച രാവിലെ 05:30ന് 200 മീറ്റര്‍ ദൃശ്യപരിധിയാണ് രേഖപ്പെടുത്തിയത്.

വായുനിലവാര സൂചികയിലും (എക്യുഐ) ഡല്‍ഹി മോശം അവസ്ഥയില്‍ തന്നെ തുടരുകയാണ്. ഇന്ന് രാവിലെ ഒമ്പതുമണിക്ക് ഡല്‍ഹിയിലെ വായുനിലവാരം 365 ആണ്. വായുനിലവാരം 50 ആകുന്നതാണ് നല്ലത് എന്ന് കണക്കാക്കുന്നത്. 51 മുതല്‍ 100 വരെ തൃപ്തികരം, 101 മുതല്‍ 200 വരെ മിതമായത്, 201 മുതല്‍ 300 വരെ മോശം, 301 മുതല്‍ 400 വരെ വളരെ മോശം, 401 മുതല്‍ 500 വരെ അപകടകരം എന്നിങ്ങനെയാണ് വായുനിലവാരസൂചികയുടെ തരംതിരിവുകള്‍.

]]>
Sat, 13 Jan 2024 15:30:17 +0530 Editor
അടൽ സേതു: മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്; 21.8 കിലോമീറ്റർ നീളമുള്ള കടൽപാലം ഒരു വർഷം നൽകുന്നത് 100 കോടിയോളം രൂപയുടെ ഇന്ധനലാഭം http://newsmalayali.com/4757 http://newsmalayali.com/4757 രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്എല്‍) യാഥാർത്ഥ്യമാകുന്നതോടെ മുംബൈയിൽ നിന്നും നവി മുംബൈയിലേക്കുള്ള ഗതാഗതം ഇനി കൂടുതൽ എളുപ്പമാകും. 21.8 കിലോമീറ്റർ നീളമുള്ള കടൽപാലം ഒരു വർഷം നൽകുന്നത് 100 കോടിയോളം രൂപയുടെ ഇന്ധനലാഭമാണ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഓർമയ്ക്കായി അടൽ സേതു എന്ന പേരിലും ഇത് അറിയപ്പെടും. കടൽപ്പാലം യാത്രക്കാർക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ ഇതിനോടകം തന്നെ സജ്ജമായികഴിഞ്ഞു.

മുംബൈയിൽ നിന്നും നവി മുംബൈയിലേക്ക് കേവലം 20 മിനിറ്റ് കൊണ്ട് ആളുകൾക്ക് യാത്ര ചെയ്ത് എത്താൻ സാധിക്കും. ഇതിനായി രണ്ടു മണിക്കൂർ ആവശ്യമായിരുന്നു. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുക. യാത്ര സമയം ഗണ്യമായി കുറയ്ക്കുന്നതുകൊണ്ട്, ഇതുവഴി ആളുകൾക്ക് പ്രതിവർക്ഷം 10 ബില്യൺ ലിറ്റർ ഇന്ധനം ലാഭിക്കാം എന്നാണ് വിലയിരുത്തൽ. യാത്രക്കാർ പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.

പാലത്തിൽ ഫോർ വീലറുകളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 ​​കിലോമീറ്ററായിരിക്കുമെന്ന് പോലീസ് അറിയിച്ചു. മോട്ടോർ ബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടർ, മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾ, സാവധാനത്തിൽ ഓടുന്ന വാഹനങ്ങൾ എന്നിവ കടൽപ്പാലത്തിൽ അനുവദിക്കില്ലെന്നും അധികൃതർ അറിച്ചിട്ടുണ്ട്. കാറുകൾ, ടാക്സികൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, മിനി ബസുകൾ, ടു ആക്സിൽ ബസുകൾ തുടങ്ങിയ വാഹനങ്ങൾക്ക് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗപരിധി ഉണ്ടായിരിക്കും എന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തുമെന്നും നിർദ്ദേശമുണ്ട്.

]]>
Fri, 12 Jan 2024 11:53:34 +0530 Editor
&apos;സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടും&apos;; വിവാദ പ്രസംഗവുമായി SKSSF നേതാവ് http://newsmalayali.com/4756 http://newsmalayali.com/4756 സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടാന്‍ എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്ന വിവാദ പ്രസംഗവുമായി എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂർ. മലപ്പുറത്ത് മുഖദ്ദസ് സന്ദേശയാത്ര സമാപന റാലിയിലാണ് വിവാദ പ്രസംഗം. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിക്കണം. അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്‌കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് ഒരേ ഒരു കടപ്പാടേയുള്ളൂ. അത് സമസ്ത കേരള ജം ഇയ്യത്ത് ഉല്‍ ഉലമയോടു മാത്രമാണ്. ആ സമസ്തയുടെ മഹാരഥന്മാരായ പണ്ഡിതന്മാരെ, അതിന്റെ ഉസ്താദുമാരെ, അതിന്റെ സാദാത്തുക്കളെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേല്‍പ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാന്‍ എസ്‌കെഎസ്എസ്എഫിന്റെ പ്രവര്‍ത്തകര്‍ മുന്നോട്ടുണ്ടാകും.

ഇതിനെ അപമര്യാദയായിട്ട് ആരും കാണേണ്ടതില്ല. ഇത് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമക്ക് ജനിച്ച, അതിനു വേണ്ടി ജീവിക്കുന്ന, അതിനു വേണ്ടി മരിക്കാന്‍ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെ മുന്നറിയിപ്പായി എല്ലാവരും തിരിച്ചറിയണമെന്നും സത്താര്‍ പന്തല്ലൂര്‍ പ്രസംഗത്തില്‍ പറഞ്ഞു. ജാമിയ നൂരിയ്യയിലെ പരിപാടിയിൽ നിന്ന് വിലക്കിയ യുവ നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.

]]>
Fri, 12 Jan 2024 11:11:34 +0530 Editor
തിയേറ്ററുകളില്‍ തീപാറിച്ച് ജയറാമിന്റെ തിരിച്ചുവരവ് http://newsmalayali.com/4755 http://newsmalayali.com/4755 ജയറാമിന്റെ വമ്പന്‍ തിരിച്ചു വരവും മെഗാസ്റ്റാറിന്റെ മെഗാ എന്‍ട്രിയും ആഘോഷമാക്കി മലയാളി പ്രേക്ഷകര്‍. മികച്ച പ്രതികരണം നേടിയ ‘എബ്രഹാം ഓസ്‌ലര്‍’ ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍ ആണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. 2.85 കോടി രൂപ കളക്ഷന്‍ ആണ് ചിത്രം ആദ്യ ദിനം നേടിയത് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ആഗോളതലത്തില്‍ 5 കോടി നേടിയെന്നും 3 കോടി നേടിയെന്നും ചില ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ചിത്രമാവുകയാണ് ഓസ്‌ലര്‍. റിലീസ് ദിനമായ ഇന്നലെ കേരളത്തില്‍ 150ല്‍ അധികം എക്‌സ്ട്രാ ഷോകളാണ് പ്രദര്‍ശിപ്പിച്ചത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസം റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം നേരിന്റെ ആദ്യ ദിന അഡീഷണല്‍ ഷോകളുടെ എണ്ണത്തെ ഓസ്‌ലര്‍ മറികടന്നു. 130ല്‍ അധികം എക്‌സ്ട്രാ ഷോകളായിരുന്നു റിലീസ് ദിനത്തില്‍ നേരിന് ഉണ്ടായിരുന്നത്. ഹൗസ് ഫുള്ളായി പ്രദര്‍ശനം ആരംഭിച്ചിരിക്കുന്ന ചിത്രം 2024-ലെ ആദ്യ വലിയ റിലീസാണ്.

2020ലെ വിജയ ചിത്രം ‘അഞ്ചാം പാതിരാ’യ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണിത്. അബ്രഹാം ഓസ്ലര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. ഡോ രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ഓസ്‌ലറിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം മിഥുന്‍ മുകുന്ദന്‍. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, ദര്‍ശനാ നായര്‍, സെന്തില്‍ കൃഷ്ണ, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍

]]>
Fri, 12 Jan 2024 10:48:54 +0530 Editor
പ്രധാനമന്ത്രിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷനും; ശ്രദ്ധ കേന്ദ്രമായി തൃശൂര്‍; കേരളത്തിലെ ഇരുപത് സീറ്റിലും വിജയിക്കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ http://newsmalayali.com/4754 http://newsmalayali.com/4754 പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ തൃശൂരിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. കോണ്‍ഗ്രസിന്റെ മഹാസമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദേഹം തൃശൂരിലെത്തുന്നത്. കാല്‍ ലക്ഷം ബൂത്ത് പ്രസിഡന്റുമാരെ അണിനിരത്തി യോഗം നടത്തുമെന്ന് എഐസിസി വ്യക്തമാക്കി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി ബിജെപി കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലമാണ് തൃശൂര്‍. പ്രധാനമന്ത്രി തൃശൂര്‍ എത്തിയത് ഈ ലക്ഷ്യത്തോടെയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചുണ്ടിക്കാട്ടി. അതുകൊണ്ടാണ് കോണ്‍ഗ്രസ് പ്രചരണവും തൃശൂരില്‍ നിന്ന് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ ബൂത്ത് പ്രസിഡന്റുമാരെയും തൃശൂരില്‍ അണിനിരത്തിക്കൊണ്ടുള്ള ശക്തിപ്രകടനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് സീറ്റും നേടണമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍ദേശിച്ചു.

ബൂത്ത് തലത്തില്‍ മൈക്രോ മാനേജ്മെന്റ് നടത്തണമെന്നും എഐസിസി ആരംഭിച്ച വാര്‍ റൂം മാതൃകയില്‍ സംസ്ഥാന, ജില്ലാ, ബൂത്ത് അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേഷന്‍ സെന്ററുകള്‍ ഉടന്‍ തുറക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ദക്ഷിണേന്ത്യയില്‍ നിന്ന് എഴുപത് സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. കേരളത്തില്‍ കഴിഞ്ഞ തവണ പരാജയപ്പെട്ട ആലപ്പുഴ ഉള്‍പ്പടെ എല്ലാ സീറ്റുകളും നേടണമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടെ യോഗത്തിലാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വം ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

]]>
Fri, 12 Jan 2024 10:33:58 +0530 Editor
കിഫ്ബി മസാല ബോണ്ട്; തോമസ് ഐസക് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല http://newsmalayali.com/4753 http://newsmalayali.com/4753 കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല. ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ഏജൻസി നിർദേശം നൽകിയിരുന്നു. എന്നാൽ തോമസ് ഐസക് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല.

ഇഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. പന്ത്രണ്ടാം തീയതി ഹാജരാകില്ലെന്ന് ടിഎം തോമസ് ഐസക് നോട്ടീസ് ലഭിച്ചപ്പോൾ പ്രതികരിച്ചിരുന്നു. ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമാണ്. ഇഡിയെ ഭയക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.

കേസിൽ നേരത്തെ നോട്ടീസ് അയക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങൾ ചോദിച്ചെന്നെ തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു ഈ നടപടി. ബന്ധുക്കളുടെ അടക്കം 10 വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിൻറെ രേഖകൾ ഹാജരാക്കണമന്നായിരുന്നു സമൻസിൽ അവശ്യപ്പെട്ടിരുന്നത്.

ഇതെല്ലാം ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ കേസിൽ അന്വഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിന് വീണ്ടും പുതിയ സമൻസ് അയക്കാൻ ഹൈക്കോടതി അനുവാദം നൽകിയതോടെ പഴയ സമൻസ് പിൻവലിച്ച് ഇഡി പുതിയത് നൽകുകയായിരുന്നു.

]]>
Fri, 12 Jan 2024 10:32:37 +0530 Editor
സര്‍ക്കാര്‍ ഐ ടി പാര്‍ക്കുകള്‍ വഴിയുള്ള കയറ്റുമതി 17,536 കോടിയായി; ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി ടെക്‌നോപാര്‍ക്ക് മാറിയെന്ന് മുഖ്യമന്ത്രി http://newsmalayali.com/4752 http://newsmalayali.com/4752 നിരവധി പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ പ്രധാന ഐടി ഹബ്ബായി തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടോറസ് ഡൗണ്‍ടൗണ്‍ പ്രോജക്ടിന്റെ ഭാഗമായുള്ള നയാഗ്ര ബില്‍ഡിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇക്വിഫാക്‌സ് അനലിറ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് പോലുള്ള ആഗോള ബ്രാന്‍ഡുകള്‍ ഇതിനകം സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു. പതിനഞ്ച് ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ പതിനായിരം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ ഇതിലൂടെ സാധ്യമാകും. മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും പ്രവര്‍ത്തനാന്തരീക്ഷം ഒരുക്കിയും കൂടുതല്‍ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കുന്നതിനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവരസാങ്കേതിക വിദ്യാരംഗത്തെ മുന്നേറ്റങ്ങളില്‍ രാജ്യത്തിന് മാതൃകയായിത്തീര്‍ന്ന നിരവധി മുന്‍കൈകള്‍ കേരളത്തിന്റേതായിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക്സ് പ്രൊഡക്ഷന്‍ കമ്പനി, ആദ്യത്തെ ഐ ടി പാര്‍ക്ക്, ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് എന്നിവയെല്ലാം ആരംഭിച്ചത് കേരളത്തിലാണ്. രാജ്യത്തെ ആദ്യത്തെ ഐ ടി പാര്‍ക്കായ തിരുവനന്തപുരത്തെ ടെക്ക്നോപാര്‍ക്കില്‍ ടോറസ് ഡൗണ്‍ടൗണ്‍ പോലെ ഒരു സംരംഭം യാഥാര്‍ത്ഥ്യമാകുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ഏക ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫോണ്‍ പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പാക്കിവരികയാണ്.

ഇതിനു പുറമെ കെ-ഫൈ എന്ന പദ്ധതിയിലൂടെ 2,023 പൊതു ഇടങ്ങളില്‍ സൗജന്യ വൈ ഫൈ ഹോട്സ്പോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. 2,000 ഹോട്ട്സ്പോട്ടുകള്‍ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സാങ്കേതിക വിദ്യാധിഷ്ഠിത വ്യവസായങ്ങളില്‍ കേരളം വളരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കേരളത്തില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ്. 19,066 കോടി രൂപയുടെ സോഫ്റ്റ്വെയറുകളാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്യപ്പെട്ടത്.

കൊച്ചിയില്‍ ടെക്നോളജി ഇന്നവേഷന്‍ സോണ്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുഗോഗമിച്ചുവരികയാണ്. പൂര്‍ണ്ണ തോതില്‍ സജ്ജമാകുമ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ടെക് ഇന്നവേഷന്‍ സോണ്‍ ആയിരിക്കുമത്. എയ്റോസ്പേസ് ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും തിരുവനന്തപുരത്ത് ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കാനായി കെ-സ്പേസ് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ടെക്നോളജി ഹബ്, എമര്‍ജിംഗ് ടെക്നോളജീസ് ഹബ് എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇത്തരം ഇടപെടലുകള്‍ ഫലം കാണുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2016 ല്‍ കേരളത്തിലെ സര്‍ക്കാര്‍ ഐ ടി പാര്‍ക്കുകള്‍ വഴിയുള്ള കയറ്റുമതി 9,753 കോടി രൂപയായിരുന്നു. 2022 ല്‍ അത് 17,536 കോടി രൂപയായി വര്‍ദ്ധിച്ചു. ആറു വര്‍ഷം കൊണ്ട് ഏകദേശം ഇരട്ടിയോളം വര്‍ദ്ധനവ്. മികച്ച മാര്‍ക്കറ്റിങ് സംവിധാനങ്ങളിലൂടെ ദേശീയ – അന്തര്‍ദേശീയ കമ്പനികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിച്ച് ഐ ടി നിക്ഷേപം നടത്തുന്നതിനു വേണ്ടി പ്രത്യേക മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും ഐ ടി പാര്‍ക്കുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ക്കുകള്‍ നേരിട്ടും ഉപസംരംഭകര്‍ മുഖേനയും വികസിപ്പിച്ചവ ഉള്‍പ്പെടെ 2 കോടിയിലധികം ചതുരശ്രയടി സ്പേസ് കേരളത്തിലെ ഐ ടി പാര്‍ക്കുകളില്‍ നിലവിലുണ്ട്.

സര്‍ക്കാര്‍ പങ്കാളിത്തത്തോടെ സ്വകാര്യ സംരംഭകരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ജറ്റെക്സ്, സിബിറ്റ് എന്നിവയുള്‍പ്പെടെയുള്ള ദേശീയ – അന്തര്‍ദേശീയ ഐ ടി മേളകളിലും കോണ്‍ഫറന്‍സുകളിലും മറ്റും പങ്കെടുത്ത് ഐ ടി വ്യവസായത്തിനായി കേരളത്തില്‍ ഒരുങ്ങിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, മാനവശേഷി ലഭ്യത, നിക്ഷേപ സാധ്യതകള്‍ എന്നിവ ലോകവുമായി പങ്കുവെക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരത്തിനു തുടര്‍ച്ചയായ മൂന്നാം തവണയും കേരളം അര്‍ഹമായി. കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം രൂപീകരിക്കുന്നതിന് പ്രാമുഖ്യം നല്‍കിയാണ് സ്റ്റേറ്റ്സ് സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ 2021 ലെ ടോപ് പെര്‍ഫോര്‍മര്‍ പുരസ്‌കാരം കേരളം നേടിയത്. സ്റ്റാര്‍ട്ടപ്പുകളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ തന്നെ മികച്ച സ്ഥാപനമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ ഇന്ത്യ ഫസ്റ്റ് ടെക് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് 2022 തിരഞ്ഞെടുത്തു.

ഫ്യൂച്ചര്‍ ടെക്നോളജി ലാബ്, ഐ ഒ റ്റി ലാബ്, സൂപ്പര്‍ ഫാബ് ലാബ് മുതലായ നൂതന സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതും സ്റ്റാര്‍ട്ടപ്പ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. സര്‍ക്കാര്‍ ഉറപ്പുവരുത്തുന്ന ഇത്തരം ഫിസിക്കല്‍ ആന്‍ഡ് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഉപയോഗപ്പെടുത്തി ചെറുപ്പക്കാര്‍ക്കും പൊതുസമൂഹത്തിനാകെയും വിവിധ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയും.

നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പന്നങ്ങള്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഉപയോഗിക്കുന്ന നയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പിന്തുടര്‍ന്നുവരുന്നത്. ഗവണ്മെന്റ് ആസ് എ മാര്‍ക്കറ്റ് പ്ലേസ് എന്ന നയം നടപ്പാക്കിക്കൊണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ പ്രോജക്ടുകളില്‍ മുന്‍ഗണന ലഭ്യമാക്കുകയാണ്. അതിന്റെ ഫലമായി സങ്കീര്‍ണ്ണമായ ടെണ്ടറിംഗ് പ്രോസസ്സുകള്‍ ഇല്ലാതെ തന്നെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായിത്തീരാന്‍ കഴിയും.

അതോടൊപ്പം ഫിന്‍ടെക്, അഗ്രിടെക് തുടങ്ങിയ നൂതന മേഖലകളുമായി നമ്മുടെ സ്റ്റാര്‍ട്ടപ്പ് സംരംഭകരെ ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നുണ്ട്. അതിനുതകുന്ന വിധമുള്ള സെമിനാറുകളും സംരംഭക സംഗമങ്ങളും എല്ലാം നടപ്പാക്കിവരികയാണ്. ഇത്തരത്തില്‍ പരമ്പരാഗത – നൂതന ഐ ടി സംരംഭങ്ങളെ ഒരുപോലെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വിവര സാങ്കേതികവിദ്യാ രംഗത്ത് നാം വലിയ തോതിലുള്ള മുന്നേറ്റം കൈവരിക്കുകയാണ്.

]]>
Thu, 11 Jan 2024 15:26:12 +0530 Editor
ശതകോടികളുടെ നിക്ഷേപം; വണ്‍ ട്രില്യന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുമെന്ന് സ്റ്റാലിന്റെ ഉറപ്പ്; 60,000 കോടിയെറിഞ്ഞ് റിലയന്‍സ്; http://newsmalayali.com/4751 http://newsmalayali.com/4751 2030നുള്ളില്‍, തമിഴ്നാടിനെ 1 ട്രില്യന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്ന മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. തമിഴ്‌നാടിനെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന ഘടകമാക്കി മാറ്റുകയെന്ന മഹത്തായ ലക്ഷ്യത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. ഈ ധാരണാപത്രങ്ങള്‍ ഉടന്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഏറെ സഹായകമാകുമെന്നതില്‍ സംശയമില്ല.

നിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തിന്റെ കരുത്ത് പ്രദര്‍ശിപ്പിക്കുന്നതിനുമാണ് ആഗോള നിക്ഷേപക സംഗമം. രാജ്യത്തിന്റെ വളര്‍ച്ചയില്‍ തമിഴ്‌നാട് വലിയ പങ്ക് വഹിക്കുന്നതിനാലാണ് 2030ല്‍ വണ്‍ ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം മുന്നോട്ടുവയ്ക്കുന്നത്. നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ രാജ്യത്തെ മുന്‍നിര സംസ്ഥാനമാണ് തമിഴ്‌നാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്‌നാട് വണ്‍ ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ അധികം വൈകാതെ കൈവരിക്കുമെന്നാണ് വിശ്വാസമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. തമിഴ്‌നാട്ടില്‍ റിലയന്‍സ് 25,000 കോടിയും ജിയോ 35,000 കോടിയും നിക്ഷേപിച്ചിട്ടുണ്ട്. പുനരുപയോഗ ഊര്‍ജ മേഖലയില്‍ പുതിയ നിക്ഷേപം നടത്താന്‍ റിലയന്‍സ് തയാറാണ്. കാനഡ ആസ്ഥാനമായുള്ള ബ്രൂക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ്, യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ റിയാലിറ്റി എന്നിവയുമായി ചേര്‍ന്നുള്ള അത്യാധുനിക ഡേറ്റ സെന്റര്‍ ചെന്നൈയില്‍ ഉടന്‍ ആരംഭിക്കുമെന്നും അദേഹം പറഞ്ഞു.

ആഗോള നിക്ഷേപ സംഗമത്തിലൂടെ വമ്പന്‍ നിക്ഷേപങ്ങളാണ് തമിഴ്‌നാട്ടിലേക്ക് എത്തിച്ചിരിക്കുന്നത്. വൈദ്യുത വാഹന മേഖലയിലെ ഭീമന്‍ന്മാരായ വിയറ്റ്‌നാം കമ്പനി വിന്‍ഫാസ്റ്റ് തൂത്തുക്കുടിയില്‍ 16,000 കോടി രൂപ നിക്ഷേപിക്കും. പ്രതിവര്‍ഷം ഒന്നര ലക്ഷം വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള നിര്‍മാണ ഹബ് സ്ഥാപിക്കും. കാഞ്ചീപുരത്ത് വൈദ്യുത വാഹന നിര്‍മാണം, വൈദ്യുത ബാറ്ററി നിര്‍മാണം, ഹൈഡ്രജന്‍ ഇന്നവേഷന്‍ വാലി എന്നിവയ്ക്കായി ഹ്യുണ്ടായ് 6,000 കോടി രൂപയുടെ നിക്ഷേപം

കൃഷ്ണഗിരിയില്‍ മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റിലേക്ക് ടാറ്റ ഇലക്ട്രോണിക്‌സ് 16,000 കോടിയുടെ നിക്ഷേപം നടത്തും. ആപ്പിള്‍ ഐ ഫോണിന്റെ ഘടകങ്ങള്‍ നിര്‍മിക്കുകയും അസംബ്ലിങ് നടത്തുകയും ചെയ്യും. 46,000ലേറെ പേര്‍ക്കു തൊഴില്‍ ലഭിക്കും.

വയര്‍ലെസ് കണക്ടിവിറ്റി, വൈഫൈ സാങ്കേതികവിദ്യ എന്നിവയുടെ വികസനവും ഗവേഷണവുമായി ബന്ധപ്പെട്ട് പ്രമുഖ ചിപ് നിര്‍മാതാക്കളായ ക്വാല്‍കോം 177 കോടി രൂപ മുടക്കി പുതിയ കേന്ദ്രം ആരംഭിക്കാനും ധാരണയായിട്ടുണ്ട്.

]]>
Thu, 11 Jan 2024 15:22:29 +0530 Editor
135 ബീച്ച് വില്ലകള്‍; 85 വാട്ടര്‍ വില്ലകള്‍; 220 മുറികളുള്ള രണ്ട് താജ് റിസോര്‍ട്ടുകള്‍; ലക്ഷദ്വീപിന്റെ മുഖം മാറ്റാന്‍ ടാറ്റ http://newsmalayali.com/4750 http://newsmalayali.com/4750 മാലിദ്വീപും ഇന്ത്യയുമായി ഉണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ലക്ഷദ്വീപിന്റെ മുഖം മാറ്റാന്‍ ടാറ്റ ഗ്രൂപ്പും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടെ ടൂറിസം സ്‌പോട്ട് ചാര്‍ട്ടില്‍ ഇടം പിടിച്ച ലക്ഷദ്വീപില്‍ വമ്പന്‍ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കാനാണ് ടാറ്റ മുന്നോട്ട് വന്നിരിക്കുന്നത്.

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള താജ് ഗ്രൂപ്പായിരിക്കും റിസോര്‍ട്ടുകള്‍ നിര്‍മിക്കുക. ഇതതിനായി പ്ലാന്‍ 2026 ടാറ്റ തയ്യാറാക്കിയിട്ടുണ്ട്.്. പ്ലാന്‍ 2026ലൂടെ വിലുലമായ പ്രവര്‍്തനങ്ങളാണ് ടാറ്റാ ഗ്രൂപ്പ് തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ലക്ഷദ്വീപിലെ പ്രശസ്തമായ സുഹേലി, കദ്മത്ത് ദ്വീപുകളില്‍ ടാറ്റ ഗ്രൂപ്പിന്റെ രണ്ട് ആഡംബര റിസോര്‍ട്ടുകള്‍ 2026-ല്‍ തുറക്കും.

കഴിഞ്ഞ വര്‍ഷം അതായത് 2023 ജനുവരിയില്‍, ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലക്ഷദ്വീപില്‍ രണ്ട് താജ് ബ്രാന്‍ഡഡ് റിസോര്‍ട്ടുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

ട്വിറ്ററിലൂടെയാണ് ടാറ്റ ഗ്രൂപ്പ് നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ലക്ഷദ്വീപില്‍ വിനോദ സഞ്ചാരികള്‍ക്കായി താജ് റിസോര്‍ട്ടുകള്‍ ആണ് പണിയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച് മാലിദ്വീപ് മന്ത്രിമാര്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രഖ്യാപനം.

സുഹേലിയില്‍ നിര്‍മ്മിക്കുന്ന താജ് റിസോര്‍ട്ടില്‍ 110 മുറികള്‍ ഉണ്ടാകും. 60 ബീച്ച് വില്ലകളും, 50 വാട്ടര്‍ വില്ലകളും ആകും ഇവിടെ ഉണ്ടാകുക. കടമത്തിലെ ഹോട്ടലിലും 110 മുറികളുള്ള റിസോര്‍ട്ടാണ് നിര്‍മ്മിക്കുന്നത്. 75 ബീച്ച് വില്ലകളും 35 വാട്ടര്‍ വില്ലകളുമാണ് ഇവിടെ ഉണ്ടാകുക. ഇരു ഹോട്ടലുകളും വരുന്നതോട് കൂടി ലോകത്തെ തന്നെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ലക്ഷദ്വീപ് മാറും.

]]>
Wed, 10 Jan 2024 20:02:35 +0530 Editor
Franz Beckenbauer | ഫുട്ബോളിലെ ഇതിഹാസതാരം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു http://newsmalayali.com/4749 http://newsmalayali.com/4749 ജർമൻ ഫുട്ബോളിലെ ഇതിഹാസതാരം ഫ്രാൻസ് ബെക്കൻബോവർ (78) അന്തരിച്ചു. ജർമൻ ഫുട്ബോൾ ഫെഡറേഷനാണ് ബെക്കൻബോവറുടെ മരണവാർത്ത പുറത്തുവിട്ടത്. ഫുട്ബോളിൽ കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയ ചുരുക്കംപേരിൽ ഒരാളാണ് ഫ്രാൻസ് ബെക്കൻബോവർ.

ബയൺ മ്യൂണിക് അക്കാദമിയിലൂടെയാണ് പിൽക്കാലത്ത് ലോകത്തെ എണ്ണംപറഞ്ഞ പ്രതിരോധ താരമായി മാറിയ ഫ്രാൻസ് ബെക്കൻബോവർ കരിയറിന്‌ തുടക്കമിട്ടത്. പശ്ചിമ ജർമനിക്കു വേണ്ടി 104 മത്സരങ്ങളിൽ കളിച്ചു. 1974ൽ ജർമനി ലോകകപ്പ് നേടിയപ്പോൾ ടീമിന്‍റെ നായകനായിരുന്നു. 1990ലെ ലോകകപ്പിൽ പശ്ചിമ ജർമനിയുടെ പരിശീലകനായും ലോകകപ്പ് സ്വന്തമാക്കി. രണ്ടു തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയിട്ടുണ്ട്.

കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടുന്ന ആദ്യത്തെ വ്യക്തിയായി മാറിയ ബ്രസീലിയൻ താരം മരിയോ സഗല്ലോ 92-ാം വയസ്സിൽ അന്തരിച്ചുവെന്ന വിവരം പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ബെക്കൻബോവറിന്റെ മരണം.

2006 ലോകകപ്പ് ജർമ്മനിയിലേക്ക് കൊണ്ടുവരുന്നതിൽ ബെക്കൻബോവർ നിർണായക പങ്കുവഹിച്ചു, എന്നാൽ ലോകകപ്പ് ആതിഥേയത്വം നേടിയത് കൈക്കൂലിയിലൂടെയാണെന്ന ആരോപണം ബെക്കൻബോവർക്ക് കളങ്കമായി മാറിയിരുന്നു. ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. “ഞങ്ങൾ ആർക്കും കൈക്കൂലി കൊടുക്കാൻ ആഗ്രഹിച്ചില്ല, ഞങ്ങൾ ആർക്കും കൈക്കൂലി നൽകിയില്ല,” ലോകകപ്പ് സംഘാടക സമിതിയുടെ തലവനായ ബെക്കൻബോവർ, 2016 ലെ ഡെയ്ലി ടാബ്ലോയിഡ് ബിൽഡിനായി തന്റെ അവസാന കോളത്തിൽ എഴുതി.

2018-ലെയും 2022-ലെയും ലോകകപ്പ് വോട്ടുകളിലെ അഴിമതിയെക്കുറിച്ച് പ്രോസിക്യൂട്ടർ മൈക്കൽ ഗാർഷ്യയുടെ അന്വേഷണവുമായി സഹകരിക്കുന്നതിൽ പരാജയപ്പെട്ടതിന് 2014-ൽ ഫിഫയുടെ എത്തിക്‌സ് കമ്മിറ്റി ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ബെക്കൻബോവറിനെ ഹ്രസ്വമായി സസ്പെൻഡ് ചെയ്തിരുന്നു. 2014-ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ സഹകരിക്കാമെന്ന് സമ്മതിച്ചതോടെ സസ്പെൻഷൻ പിൻവലിച്ചു.

ഗീസിംഗിലെ തൊഴിലാളിവർഗ മ്യൂണിച്ച് ജില്ലയിൽ നിന്നുള്ള ഒരു തപാൽ ഉദ്യോഗസ്ഥന്റെ മകനായ ബെക്കൻബോവർ, 1970-കളുടെ അവസാനത്തിലും 1980-കളുടെ തുടക്കത്തിലും അമേരിക്കയിൽ ന്യൂയോർക്ക് കോസ്‌മോസിനൊപ്പം കളിച്ചതും ഉൾപ്പെട്ട ഒരു കരിയറിൽ ഇതിഹാസതാരമായാണ് വാഴ്ത്തപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി കീഴടങ്ങി മാസങ്ങൾക്ക് ശേഷം സെപ്റ്റംബർ 11, 1945 ന് ജനിച്ച ബെക്കൻബോവർ ഒരു ഇൻഷുറൻസ് സെയിൽസ്മാൻ ആകാൻ പഠിച്ചെങ്കിലും 18 വയസ്സുള്ളപ്പോൾ ബയേണുമായി തന്റെ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ടു.

“നിങ്ങൾ ഗീസിംഗിൽ ഒരു ലോകതാരമാകാൻ ജനിച്ചവരല്ല. ഫുട്ബോൾ എനിക്ക് ഒരു മോചനമായിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ, എനിക്ക് പറയാൻ കഴിയും: എല്ലാം ഞാൻ എന്റെ ജീവിതം എങ്ങനെ സങ്കൽപ്പിച്ചുവോ അത് അനുസരിച്ചാണ് നടന്നത്”ബെക്കൻബോവർ 2010-ൽ Sueddeutsche പത്രമാസികയോട് പറഞ്ഞു.

ബെക്കൻബോവർ ഫുട്ബോളിൽ “ലിബറോ” എന്ന സ്ഥാനത്തിന്‍റെ പ്രാധാന്യം വിളിച്ചോതി. പ്രതിരോധിക്കുമ്പോഴും എതിരാളിയുടെ ഗോൾമുഖം വിറപ്പിക്കാൻ പലപ്പോഴും മുന്നോട്ട് നീങ്ങുന്ന കേളിശൈലിയായിരുന്നു അദ്ദേഹത്തിന്‍റേത്. ഇപ്പോൾ അധികം കാണാത്തതും ബെക്കൻബോവറുടെ കാലത്തിന് മുമ്പ് ഇല്ലാത്തതുമായ ഒരു പൊസിഷനായിരുന്നു ലിബറോ.

1974 മുതൽ 1976 വരെ തുടർച്ചയായി മൂന്ന് യൂറോപ്യൻ കപ്പ് കിരീടങ്ങൾ നേടിയ ബയേൺ മ്യൂണിക്ക് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും കളിക്കാരനുമായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1966-ലെ കളിക്കാരനെന്ന നിലയിൽ തന്റെ ആദ്യ ലോകകപ്പിൽ, ഇംഗ്ലണ്ടിന്‍റെ ഇതിഹാസതാരം ബോബി ചാൾട്ടനുമായി നേർക്കുനേർ വന്നു. എന്നാൽ ആതിഥേയരായ ഇംഗ്ലണ്ടിനോട് ഫൈനലിൽ പശ്ചിമ ജർമ്മനി പരാജയപ്പെട്ടു. നാല് വർഷത്തിന് ശേഷം, ബെക്കൻബോവർ പരിക്കിന്‍റെ പിടിയിലായപ്പോൾ, ഇറ്റലിയോട് ജർമ്മനി സെമിഫൈനലിൽ തോറ്റു. ഒടുവിൽ, 1974-ൽ സ്വന്തം തട്ടകത്തിൽ, ബെക്കൻബോവർ പശ്ചിമ ജർമ്മനിയെ കിരീടത്തിലേക്ക് നയിച്ചു.

1977-ൽ ബയേണിൽ നിന്ന് ന്യൂയോർക്കിലേക്ക് പോയ ബെക്കൻബോവർ പിന്നീട് അമേരിക്കയിൽ ചെലവഴിച്ച സമയം സ്‌നേഹത്തോടെ അനുസ്മരിച്ചു. “മ്യൂണിച്ച്-ഗീസിംഗ് മുതൽ ന്യൂയോർക്ക് സിറ്റി വരെ, അത് ഒരു വലിയ യാത്രയായിരുന്നു. " ബെക്കൻബോവർ പറഞ്ഞു. തന്നെ കോസ്‌മോസിലേക്ക് ആകർഷിക്കുന്നതിലെ നിർണായക ചുവടുവയ്‌പ്പ്, പാൻ ആം ബില്ലിന്റെ മേൽക്കൂരയിൽ നിന്ന് ക്ലബ് അധികൃതർ തനിക്ക് നൽകിയ ഹെലികോപ്റ്റർ സവാരിയാണെന്ന് ബെക്കൻബോവർ പറഞ്ഞു.

]]>
Tue, 09 Jan 2024 12:21:40 +0530 Editor
&apos;ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം&apos;: മുഹമ്മദ് ഷമി http://newsmalayali.com/4748 http://newsmalayali.com/4748 അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് അഭിമാനകരമായ അര്‍ജുന അവാര്‍ഡ് ലഭിച്ചു. 2023 ഏകദിന ലോകകപ്പിലെ അദ്ദേഹത്തിന്റെ സെന്‍സേഷണല്‍ ബോളിംഗിന് ശേഷം ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) അദ്ദേഹത്തിന്റെ പേര് അവാര്‍ഡിനായി ശുപാര്‍ശ ചെയ്യുകയായിരുന്നു.

ആഗോള ടൂര്‍ണമെന്റിലെ 7 മത്സരങ്ങളില്‍ നിന്ന് മൂന്ന് അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പെടെ 24 വിക്കറ്റുകള്‍ അദ്ദേഹം നേടി. ലോകകപ്പിന്റെ ഫൈനലിലേക്കുള്ള ഇന്ത്യയുടെ യാത്രയില്‍ അദ്ദേഹം നല്‍കിയ സംഭാവനയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരമോന്നത ബോഡി അദ്ദേഹത്തിന് പ്രതിഫലം നല്‍കണമെന്ന് ആഗ്രഹിക്കുകയും അവര്‍ അദ്ദേഹത്തിന്റെ പേര് കായിക മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു.

ഈ നിമിഷം വിശദീകരിക്കാന്‍ പ്രയാസമാണ്. ‘സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും’ എന്ന് മാത്രമേ എനിക്ക് പറയാനാകൂ. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും കഠിനാധ്വാനത്തിന്റെ ഫലവുമാണ്- മുഹമ്മദ് ഷമി പിടിഐയോട് പറഞ്ഞു.

കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര മുഹമ്മദ് ഷമിക്ക് നഷ്ടമായി. ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും അദ്ദേഹം പുറത്തിരിക്കാന്‍ സാധ്യതയുണ്ട്. താരം ഇതുവരെ ബോളിംഗ് ആരംഭിച്ചിട്ടില്ല, ഫിറ്റ്‌നസ് തെളിയിക്കാന്‍ അദ്ദേഹത്തിന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും

]]>
Tue, 09 Jan 2024 12:14:56 +0530 Editor
ശശി തരൂര്‍ പുകഴ്ത്തലില്‍ പാര്‍ട്ടി കണ്ണുരുട്ടി; മലക്കം മറിഞ്ഞ് ഒ രാജഗോപാല്‍ http://newsmalayali.com/4747 http://newsmalayali.com/4747 തിരുവനന്തപുരം എംപി ശശി തരൂരിനെ പുകഴ്ത്തിയ സംഭവത്തില്‍ മലക്കം മറിഞ്ഞ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ബിജെപി സംസ്ഥാന നേതൃത്വം താക്കീത് നല്‍കിയതോടെയാണ് അദേഹം നിലപാട് തിരുത്തിയത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ അദേഹം വിശദീകരണക്കുറിപ്പ് ഇറക്കി.

തിരുവനന്തപുരത്ത് നടന്ന എന്‍.രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ദാന ചടങ്ങിനിടയില്‍ ഞാന്‍ നടത്തിയ പ്രസംഗത്തില്‍ തിരുവനന്തപുരം എം പി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ഞാനുദ്ദേശിച്ച അര്‍ത്ഥത്തിലല്ല മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത്.ഒന്നില്‍ കൂടുതല്‍ തവണ വിജയിച്ചയാള്‍ എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ സംസാരിച്ചത്.

എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും,നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താല്‍ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിയ്ക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്.മാത്രവുമല്ല നിലവില്‍ തരൂരിന്റെ മണ്ഡലത്തിലെ സാന്നിദ്ധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിയ്ക്കും.

ഒരു പാലക്കാട്ട് കാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്…ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിയ്ക്കും എന്നതാണ് എന്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് ഇന്നലെ ഒ രാജഗോപാല്‍ പറഞ്ഞത്.പാലക്കാട് നിന്ന് എത്തി തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാന്‍ തരൂരിന് കഴിഞ്ഞെന്നും അതുകൊണ്ടാണ് തരൂര്‍ വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നതെന്നും ഒ. രാജഗോപാല്‍ പറഞ്ഞിരുന്നു.

]]>
Tue, 09 Jan 2024 12:04:17 +0530 Editor
ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ചെയ്യുന്നത് വിലക്കി; യുവതി ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി http://newsmalayali.com/4746 http://newsmalayali.com/4746 ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ചെയ്യുന്നത് എതിര്‍ത്ത ഭര്‍ത്താവിനെ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബീഹാറിലെ ബെഗുസാരയിലെ ഫഫൗട്ട് ഗ്രാമത്തിലാണ് സംഭവം നടന്നത്. മഹേശ്വര്‍ കുമാര്‍(25) എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലപ്പെട്ട മഹേശ്വര്‍ കുമാറിന്റെ ഭാര്യ റാണി കുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ആയിരുന്നു കൊലപാതകം നടന്നത്. കൊല്ലപ്പെട്ട മഹേശ്വര്‍ കൊല്‍ക്കത്തയില്‍ കൂലിപ്പണി ചെയ്ത് വരുകയായിരുന്നു മഹേശ്വര്‍. ഇയാള്‍ അടുത്തിടെയാണ് ബിഹാറിലേക്ക് മടങ്ങിയത്. ആറ് വര്‍ഷം മുന്‍പ് ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. റാണി കുമാരി പതിവായി ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ചെയ്തിരുന്നു.

റാണിയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 9500ല്‍ അധികം ഫോളോവേഴ്‌സ് ഉണ്ട്. റാണി റീല്‍സ് ചെയ്യുന്നത് മഹേശ്വര്‍ എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദമ്പതികള്‍ക്കിടയില്‍ തര്‍ക്കം പതിവായിരുന്നു. ഭാര്യയുടെ ഫഫൗട്ട് ഗ്രാമത്തിലാണ് മഹേശ്വര്‍ താമസിച്ചിരുന്നത്. സംഭവ ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

തര്‍ക്കം രൂക്ഷമായതോടെ റാണി യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി മഹേശ്വറിന്റെ സഹോദരന്‍ ഫോണ്‍ വിളിച്ചപ്പോള്‍ മറ്റൊരാളാണ് ഫോണെടുത്തത്. തുടര്‍ന്ന് മഹേശ്വറിന്റെ സഹോദരനും പിതാവും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് യുവാവിന്റെ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് റാണിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

]]>
Tue, 09 Jan 2024 12:02:00 +0530 Editor
&apos;അറസ്റ്റ് ചെയ്തത് ഭീകരവാദിയെ പോലെ&apos;; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് http://newsmalayali.com/4745 http://newsmalayali.com/4745 യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ്. ഭീകരവാദിയോട് എന്ന പോലെയാണ് പൊലീസ് രാഹുലിനോട് പെരുമാറിയതെന്നും വീട് മൊത്തം പൊലീസ് വളയുകയായിരുന്നുവെന്നും സഹപ്രവർത്തകർ ആരോപിക്കുന്നു. പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു.

സെക്രട്ടേറിയറ്റ് മാർച്ച് അക്രമക്കേസിൽ ഇന്ന് പുലർച്ചെയാണ് കന്റോൺമെൻറ് പൊലീസ് അടൂരിലെ വീട്ടിലെത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകളാണ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്തത്. ഈ മൂന്ന് കേസുകളിലും രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയാണ്. പ്രതിപക്ഷനേതാവ് വിഡി സതീശൻ കേസിൽ ഒന്നാം പ്രതിയാണ്.

കേസിൽ എംഎൽഎമാരായ ഷാഫി പറമ്പിൽ, എം വിൻസെന്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. രാഹുൽ മാങ്കൂട്ടത്തിൽ നാലാം പ്രതിയാണ്. പൊലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതൽ നശിപ്പിച്ചെന്നുമാണ് കേസ്. സംഘംചേർന്ന് അക്രമം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്കു പുറമേ പൊലീസ് ആക്ടിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസെടുത്തത്.

]]>
Tue, 09 Jan 2024 11:58:03 +0530 Editor
രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നടപടി സെക്രട്ടേറിയറ്റ് മാർച്ച് അക്രമക്കേസിൽ http://newsmalayali.com/4744 http://newsmalayali.com/4744 സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായി. സെക്രട്ടേറിയറ്റ് മാർച്ച് അക്രമക്കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസാണ് പത്തനംതിട്ടയിലെത്തി അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകളാണ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്തത്. ഈ മൂന്ന് കേസുകളിലും രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ കേസിൽ ഒന്നാം പ്രതിയാണ്.

പത്തനംതിട്ടയിലെ വീട്ടിൽ എത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്. നേരത്തെ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ 50000 രൂപ കെട്ടിവെച്ചാണ് ജാമ്യത്തിലിറങ്ങിയത്.

അതേസമയം യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ നിർമിച്ച സംഭവത്തിലും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഈ കേസ് ക്രൈംബ്രാഞ്ചിന് കൈവിടാനിരിക്കെയാണ് സെക്രട്ടേറിയറ്റ് മാർച്ച് അതിക്രമക്കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ കേസിൽ നേരത്തെ അറസ്റ്റിലായത് രാഹുൽ മാങ്കൂട്ടത്തിലുമായി അടുപ്പമുള്ളവരായിരുന്നു.

]]>
Tue, 09 Jan 2024 11:53:25 +0530 Editor
വെടിക്കെട്ട് ദൃശ്യങ്ങളുമായി &apos;ക്യാപ്റ്റന്‍ മില്ലര്‍, ട്രെന്‍ഡിംഗ് ആയി ട്രെയ്‌ലര്‍ http://newsmalayali.com/4743 http://newsmalayali.com/4743 വെടിക്കെട്ട് ആക്ഷന്‍ രംഗങ്ങളുമായി ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ ട്രെയ്‌ലര്‍. പ്രേക്ഷകര്‍ക്ക് മികച്ച തിയേറ്റര്‍ അനുഭവമായിരിക്കും ചിത്രം നല്‍കുകയെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. വിപ്ലവ നായകനായാണ് ക്യാപ്റ്റന്‍ മില്ലറില്‍ ധനുഷ് എത്തുന്നത്. ധനുഷിന്റെ കരിയറിലെ 47-ാമത് ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍.

ക്യാപ്റ്റന്‍ മില്ലര്‍ എന്ന പട്ടാളക്കാരനായി ഒരു ലുക്കിലും പിന്നീട് മുടി നീട്ടി വളര്‍ത്തിയ രണ്ട് ലുക്കുകളിലുമാണ് ധനുഷ് എത്തുന്നത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ഒരു പ്രധാനവേഷത്തിലുണ്ട്. ജി.വി പ്രകാശ് കുമാര്‍ ആണ് ചിത്ത്രിന് സംഗീത ഒരുക്കുന്നത്.

ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍, ജയപ്രകാശ്, സുന്ദിപ് കിഷന്‍, വിനോദ് കിഷന്‍, ജോണ്‍ കൊക്കെന്‍, കാളി വെങ്കട്ട്, അദിതി ബാലന്‍, നിവേദിത സതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സൗണ്ട് മിക്‌സിങ് രാജാ കൃഷ്ണനും നിര്‍വഹിക്കുന്നു. ഡിഓപി സിദ്ധാര്‍ത്ഥ നൂനി, എഡിറ്റര്‍ നാഗൂരന്‍ രാമചന്ദ്രന്‍. മദന്‍ കര്‍ക്കിയാണ് സംഭാഷണം. സത്യജ്യോതി ബാനറില്‍ ടി ജി നാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനുമാണ്. ചിത്രം ഈ മാസം 12-ന് തിയേറ്ററുകളിലെത്തും.

]]>
Mon, 08 Jan 2024 13:43:08 +0530 Editor
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിയ്ക്ക് മുന്‍കൂര്‍ ജാമ്യം http://newsmalayali.com/4742 http://newsmalayali.com/4742 മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയ്ക്ക് മുന്‍കൂര്‍ ജാമ്യം. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേര്‍ത്ത് എഫ്‌ഐആര്‍ പരിഷ്‌കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നിലപാട് കൂടി കണക്കിലെടുത്താണ് തീരുമാനം.

പൊലീസ് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഇന്ന് നിലപാടറിയിക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേര്‍ത്ത് എഫ്‌ഐആര്‍ പരിഷ്‌കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുരേഷ് ഗോപി ആരോപിക്കുന്നത്.

പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവര്‍ത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ കോഴിക്കോട് നടക്കാവ് പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

]]>
Mon, 08 Jan 2024 13:33:37 +0530 Editor
ആദ്യ സിനിമയോട് കൂടി തന്നെ ബോളിവുഡ് വിടേണ്ടി വരുമെന്ന് കരുതി, സംഭവിച്ചത് മറ്റൊന്ന്; വിജയ് സേതുപതി http://newsmalayali.com/4741 http://newsmalayali.com/4741 ആദ്യ സിനിമയോട് കൂടി തന്നെ ബോളിവുഡ് കരിയര്‍ അവസാനിപ്പിക്കേണ്ടി വരുമെന്ന് കരുതിയിരുന്ന ആളാണ് താന്‍ എന്ന് വിജയ് സേതുപതി. കഴിഞ്ഞ വര്‍ഷമാണ് സേതുപതി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. 2023ല്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘മുംബൈകാര്‍’ ആണ് ആദ്യ ബോളിവുഡ് ചിത്രം.

തന്റെ ഹിന്ദി കേട്ട് പ്രേക്ഷകര്‍ ട്രോളുമെന്ന് വിചാരിച്ചിരുന്നു. എന്നാല്‍ ഹിന്ദി ലോകം തന്നെ തുറന്ന മനസോടെ തന്നെ സ്വീകരിച്ചു. മുംബൈകാര്‍ സിനിമയ്ക്ക് ശേഷം സീ സ്റ്റുഡിയോയുടെ ‘സൈലന്റ് ഫീച്ചര്‍ ഗാന്ധി ടോക്‌സി’ലേക്കും കരാറൊപ്പിട്ടു. ഈ നേട്ടം കരിയറിലെ വലിയൊരു അനുഗ്രഹമാണ്.

എങ്കിലും തന്റെ ഭാഷാസ്‌കില്ലില്‍ അത്ര ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. എന്നാല്‍ ഹിന്ദിലോകം തുറന്ന മനസോടെ തന്നെ സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. അതിന് ശേഷം കിട്ടിയ ‘ഫര്‍സി’, ‘ജവാന്‍’ എന്നീ ചിത്രങ്ങള്‍ തന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി.

പ്രേക്ഷകര്‍ ട്രോളുമോയെന്ന് ഫര്‍സിയുടെ അണിയറക്കാരോട് ചോദിച്ചപ്പോള്‍ ബോളിവുഡ് പ്രേക്ഷകര്‍ താങ്കളെ സ്‌നേഹിക്കുമെന്ന മറുപടിയാണ് ലഭിച്ചത് എന്നാണ് വിജയ് സേതുപതി പറയുന്നത്. അതേസമയം, ‘മെറി ക്രിസ്മസ്’ ആണ് വിജയ് സേതുപതിയുടെതായി തിയേറ്ററുകളില്‍ എത്താനിരിക്കുന്നത്.

ശ്രീരാം രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫ് ആണ് നായിക. ജനുവരി 12ന് ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. അശ്വിനി കലേസ്‌കര്‍, രാധിക ആപ്‌തെ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും.

]]>
Mon, 08 Jan 2024 13:30:53 +0530 Editor
വക്കീല്‍ നോട്ടീസ് അയച്ച് എല്‍ഐസി: പേര് മാറ്റിയില്ലെങ്കില്‍ നടപടി, വിഘ്‌നേശ് ശിവന്‍ ചിത്രം വിവാദത്തില്‍ http://newsmalayali.com/4740 http://newsmalayali.com/4740 വിഘ്‌നേശ് ശിവന്‍ ചിത്രത്തിന്റെ പേര് വിവാദത്തില്‍. ‘എല്‍ഐസി’ എന്ന് പേരിട്ട ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. എല്‍ഐസി ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്നതായിരിക്കും ചിത്രത്തിന്റെ പേര് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതോടെയാണ് യഥാര്‍ത്ഥ ‘എല്‍ഐസി’ രംഗത്തെത്തിയത്.

ചിത്രത്തിന്റെ ടൈറ്റില്‍ ഏഴ് ദിവസത്തിനുള്ളില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ലെഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍ഐസി) വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പേര് മാറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും എല്‍ഐസി അയച്ച നോട്ടീസില്‍ പറയുന്നുണ്ട്

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയ്ക്കും വിഘ്‌നേശ് ശിവനുമാണ് എല്‍ഐസി നോട്ടീസ് അയച്ചത്. അതേസമയം, പ്രദീപ് രംഗനാഥിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് എല്‍ഐസി. കൃതി ഷെട്ടി, എസ്ജെ സൂര്യ, യോഗി ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘കാതുവക്കുല രണ്ട് കാതല്‍’ എന്ന ചിത്രത്തിന് ശേഷം അജിത്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനായിരുന്നു വിഘ്‌നേശ് ഒരുങ്ങിയിരുന്നതെങ്കിലും സിനിമ നടന്നില്ല. വിഘ്‌നേശിനെ ചിത്രത്തില്‍ നിന്നും മാറ്റുകയും പകരം മഗിഴ് തിരുമേനി അജിത്ത് ചിത്രത്തില്‍ എത്തുകയും ചെയ്തിരുന്നു.

]]>
Mon, 08 Jan 2024 13:27:17 +0530 Editor
കേരളത്തില്‍ അയ്യായിരം ഹെക്ടറിലേറെ വനഭൂമി കൈയേറ്റക്കാരുടെ പക്കല്‍; ഏറ്റവും കൂടുതല്‍ കൈയേറ്റം മൂന്നാര്‍ ഡിവിഷനില്‍ http://newsmalayali.com/4739 http://newsmalayali.com/4739 കേരളത്തില്‍ അയ്യായിരം ഹെക്ടറിലേറെ വനഭൂമി ഇപ്പോഴും കൈയേറ്റക്കാരുടെ പക്കലെന്ന് വനംവകുപ്പ് റിപ്പോര്‍ട്ട്. നിലവിലെ കേരളത്തിന്റെ വനവിസ്തൃതി 11521.814 ചതുരശ്ര കിലോമീറ്ററാണ്. 5024.535 ഹെക്ടര്‍ വനഭൂമിയാണ് നിലവില്‍ കയ്യേറ്റക്കാരുടെ കൈവശമുള്ളത്. വനംവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൈയേറ്റങ്ങള്‍.

കോട്ടയം ഇടുക്കി എറണാകുളം ഹൈറേഞ്ച് സര്‍ക്കിളില്‍ 1998.0296 ഹെക്ടര്‍ വനഭൂമി കയ്യേറ്റക്കാരുടെ പക്കലാണ്. മൂന്ന് ജില്ലകളിലെ ഹൈറേഞ്ച് സര്‍ക്കിളില്‍ ഏറ്റവും കൂടുതല്‍ കയ്യേറ്റം രേഖപ്പെടുത്തിയിരിക്കുന്നത് മൂന്നാര്‍ ഡിവിഷനിലാണ്. 1099.6538 ഹെക്ടര്‍ വനഭൂമിയാണ് മൂന്നാര്‍ ഡിവിഷനില്‍ മാത്രം കയ്യേറിയിട്ടുള്ളത്.

മലപ്പുറം-പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിളിലായി 1599.6067 ഹെക്ടര്‍ വനഭൂമി ഇപ്പോഴും കയ്യേറ്റക്കാരുടെ പക്കലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഉള്‍പ്പെട്ട സതേണ്‍ സര്‍ക്കിളില്‍ 14.60222 ഹെക്ടര്‍ വനഭൂമിയും കയ്യേറ്റക്കാരില്‍ നിന്ന് പിടിച്ചെടുക്കാനായിട്ടില്ല. കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പെട്ട നോര്‍ത്തേണ്‍ സര്‍ക്കിളില്‍ 1085.6648 ഹെക്ടര്‍ വനഭൂമിയിലാണ് കയ്യേറ്റം.

]]>
Mon, 08 Jan 2024 13:24:14 +0530 Editor
മുസ്ലിങ്ങള്‍ സ്വമേധയാ ഒഴിഞ്ഞുപോകണം; മഥുര ഉള്‍പ്പെടെ രണ്ടിടങ്ങള്‍ കൂടി പരിഗണനയില്‍; വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ് http://newsmalayali.com/4738 http://newsmalayali.com/4738 മുസ്ലിം വിഭാഗത്തിനെതിരെ വീണ്ടും വിദ്വേഷ പ്രസംഗവുമായി കര്‍ണാടക മുന്‍ മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ. ക്ഷേത്രഭൂമിയില്‍ നിര്‍മ്മിച്ച പള്ളികളില്‍ നിന്ന് മുസ്ലിങ്ങള്‍ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നും അല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നോ എത്ര പേര്‍ കൊല്ലപ്പെടുമെന്നോ പറയാനാവില്ലെന്നും ഈശ്വരപ്പ പറഞ്ഞു

ബെളഗാവിയില്‍ ഹിന്ദുത്വ കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ഈശ്വരപ്പയുടെ വിദ്വേഷ പ്രസംഗം. മഥുര ഉള്‍പ്പെടെ രണ്ട് സ്ഥലങ്ങള്‍ കൂടി പരിഗണനയിലുണ്ട്. കോടതി വിധി വന്നാല്‍ ക്ഷേത്ര നിര്‍മാണവുമായി മുന്നോട്ട് പോകും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. അത്തരം മസ്ജിദുകളില്‍ നിന്ന് മുസ്ലിങ്ങള്‍ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു.

ഒഴിഞ്ഞുപോയില്ലെങ്കില്‍ എത്ര പേര്‍ കൊല്ലപ്പെടും എന്തെല്ലാം സംഭവിക്കുമെന്ന് പറയാനാകില്ലെന്നും ഈശ്വരപ്പ അഭിപ്രായപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ആളാണ് ഈശ്വരപ്പ. കഴിഞ്ഞ ഡിസംബറില്‍ ഗദഗില്‍ ഇയാള്‍ നടത്തിയ പ്രസംഗവും ഏറെ വിവാദമായിരുന്നു

ക്ഷേത്രങ്ങള്‍ നശിപ്പിച്ച് നിര്‍മ്മിച്ച ഒരു മസ്ജിദും വെറുതെ വിടില്ല. അത്തരത്തിലുള്ള ഒരു പള്ളിയും ഈ രാജ്യത്ത് നിലനില്‍ക്കില്ല. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് താന്‍ പ്രതിജ്ഞയെടുക്കുന്നതായും ഈശ്വരപ്പ അന്ന് പറഞ്ഞിരുന്നു.

]]>
Mon, 08 Jan 2024 13:17:47 +0530 Editor
ബംഗ്ലാദേശില്‍ വീണ്ടും അധികാരം പിടിച്ച് ഷെയ്ഖ് ഹസീന; നാലാം തവണയും അവാമി ലീഗ് http://newsmalayali.com/4737 http://newsmalayali.com/4737 ബംഗ്ലാദേശില്‍ വീണ്ടും അധികാരം പിടിച്ച് ഷെയ്ഖ് ഹസീന. തുടര്‍ച്ചയായ നാലം തവണയും വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് അവാമി ലീഗ് അധികാരം നിലനിര്‍ത്തിയത്. പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 സീറ്റുകളിലും വിജയിച്ചാണ് അവാമി ലീഗ് വെന്നിക്കൊടി പാറിച്ചത്. ഗോപാല്‍ഗഞ്ച് മണ്ഡലത്തില്‍ മത്സരിച്ച ഹസീന രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ച് കയറിയത്.

76കാരിയായ ഹസീന 2,49,965 വോട്ട് നേടിയപ്പോള്‍ പ്രധാന എതിരാളിയായ ബംഗ്ലാദേശ് സുപ്രീം പാര്‍ട്ടിയിലെ എം. നിസാമുദ്ദീന്‍ ലഷ്‌കറിന് 469 വോട്ട് മാത്രമാണ് ലഭിച്ചത്. ഗോപാല്‍ഗഞ്ച് ഡെപ്യൂട്ടി കമീഷണറും റിട്ടേണിങ് ഓഫിസറുമായ കാസി മഹ്ബൂബുല്‍ ആലം ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1986 മുതല്‍ എട്ടാം തവണയാണ് ഷെയ്ഖ് ഹസീന ഗോപാല്‍ഗഞ്ച്  മണ്ഡലത്തില്‍നിന്ന് വിജയിക്കുന്നത്

കനത്ത സുരക്ഷയില്‍ മൊത്തം 299 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സ്ഥാനാര്‍ഥിയുടെ മരണം കാരണം ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചു. 436 സ്വതന്ത്രര്‍ക്ക് പുറമെ 27 രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നായി 1500ലേറെ സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

ഇന്ത്യയില്‍നിന്ന് മൂന്നുപേര്‍ ഉള്‍പ്പെടെ 100 ലേറെ അന്താരാഷ്ട്ര വിദഗ്ധര്‍ രാജ്യത്തെ 12ാമത്തെ പൊതുതെരഞ്ഞെടുപ്പ് നിരീക്ഷിച്ചു. ക്രമസമാധാനം നിലനിര്‍ത്താന്‍ 7.5 ലക്ഷത്തിലേറെ പൊലീസ്, സൈനിക ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

എന്നാല്‍, തെരഞ്ഞെടുപ്പില്‍ 40 ശതമാനം പേര്‍ മാത്രമാണ് വോട്ടു ചെയ്തത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതാണ് ഇത്രയും വലിയ വിജയം ഹസീനയ്ക്ക് സമ്മാനിച്ചത്. തിരഞ്ഞെടുപ്പില്‍ 63 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.

]]>
Mon, 08 Jan 2024 13:15:19 +0530 Editor
ബിൽകിസ് ബാനു കേസില്‍ ഗുജറാത്ത് സർക്കാരിന് തിരിച്ചടി; പ്രതികളെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി http://newsmalayali.com/4736 http://newsmalayali.com/4736 ബിൽകിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികൾ നിലനിൽക്കുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു. വിചരണ നടന്ന സ്ഥലം മഹാരാഷ്ട്ര  ആയതിനാൽ ഇളവ് നൽകാൻ അധികാരം മഹാരാഷ്ട്ര സർക്കാരിനെന്നും സുപ്രീം കോടതി വ്യക്തമാക്കി.  ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി.

തടവ് പുള്ളികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992-ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ കേസിലെ 11 കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബില്‍കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലി, ടി.എം.സി നേതാവ് മഹുവ മൊയ്ത്ര തുടങ്ങിയവരും സമര്‍പ്പിച്ച വിവിധ ഹര്‍ജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്.

11 ദിവസം നീണ്ട വാദത്തിന് ശേഷം 2023 ഒക്ടോബര്‍ 12-നാണ് ബെഞ്ച് വിധി പറയുന്നത് മാറ്റിവച്ചത്. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാമാന്‍ സുപ്രീം കോടതി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ഗുജറാത്ത് കലാപകാലത്ത് 21കാരിയായ ബില്‍കിസ് ബാനു കൂട്ടബലാല്‍സംഗത്തിന് ഇരയാകുകയായിരുന്നു. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് ബില്‍കിസ് ബാനു ക്രൂരകൃത്യത്തിന് ഇരയായത്. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ ഏഴ് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു.

2008-ല്‍ സിബിഐ അന്വേഷിച്ച കേസില്‍ 11 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2017-ല്‍ ബോംബൈ ഹൈക്കോടതി ശിക്ഷ ശരിവെക്കുകയും ചെയ്തു. കേസില്‍ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച 11 കുറ്റവാളികളെ 2022 ആഗസ്റ്റ് 15-നാണ് മോചിപ്പിച്ചത്.

]]>
Mon, 08 Jan 2024 13:12:52 +0530 Editor
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരേ വംശീയാധിക്ഷേപം; 3 മന്ത്രിമാരെ മാലദ്വീപ് സസ്പെന്റ് ചെയ്തു http://newsmalayali.com/4735 http://newsmalayali.com/4735 ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപം നടത്തിയ മന്ത്രിമാർക്കെതിരെ നടപടിയെടുത്ത് മാലദ്വീപ് സർക്കാർ. മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്താണ് നടപടിയെടുത്തത്. ഗതാഗത സിവിൽ മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി ഹസൻ സിഹാൻ, യൂത്ത് എംപവർമെന്റ്, ഇൻഫർമേഷൻ ആൻഡ് ആർട്സ് ഡെപ്യൂട്ടി മന്ത്രി മറിയം ഷിയുന, മൽഷ എന്നിവർക്കെതിരെയാണ് നടപടി.

മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തി ഇന്ത്യ മാലദ്വീപിൽ നിന്ന് ശ്രദ്ധ മാറ്റുകയാണെന്ന മന്ത്രി അബ്ദുല്ല മഹ്സൂം മജീദിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് തുടക്കം. പിന്നാലെ, മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് മന്ത്രി മറിയം ഷിയുനയും രംഗത്തെത്തി. നരേന്ദ്ര മോദിയെ ‘കോമാളി’യെന്നും ‘ഇസ്രായേലിന്റെ പാവ’യെന്നും വിളിച്ചായിരുന്നു അധിക്ഷേപം.

ഇതോടെ, സോഷ്യൽമീഡിയയിൽ പ്രതിഷേധവുമായി ഇന്ത്യക്കാരുമെത്തി. മാലദ്വീപിലേക്കുള്ള യാത്രകളും ബുക്കിങ്ങുകളും റദ്ദാക്കിയായിരുന്നു ഇന്ത്യക്കാരുടെ പ്രതിഷേധം. തുടർന്ന് വിശദീകരണവുമായി മാലദ്വീപ് സർക്കാർ രംഗത്തെത്തി. വിദേശ നേതാക്കൾക്കും ഉന്നത വ്യക്തികൾക്കും എതിരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വന്ന അപകീർത്തികരമായ പരാമർശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് വ്യക്തിപരമാണെന്നും മാലദ്വീപ് സർക്കാരിന്റെ അഭിപ്രായമല്ലെന്നുമായിരുന്നു വിശദീകരണം.

മാത്രമല്ല, ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് മടിയില്ലെന്നും വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് മൂന്ന് മന്ത്രിമാരെ സസ്പെന്റ് ചെയ്തത്

]]>
Mon, 08 Jan 2024 08:19:18 +0530 Editor
അങ്കമാലി&കുണ്ടന്നൂര്‍ ആറ് വരിപ്പാതയായി ഉയര്‍ത്തും; എല്ലാ ദേശീയ പാതകളും വികസിപ്പിക്കും; കേരളത്തില്‍ ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ http://newsmalayali.com/4734 http://newsmalayali.com/4734 കേരളത്തില്‍ ഗ്രീന്‍ ഫീല്‍ഡ് കോറിഡോര്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി ഭാഗമായി ദേശീയപാതകള്‍ വികസിപ്പിക്കുമ്പോള്‍ യാത്രസമയത്തില്‍ മണിക്കൂറുകള്‍ ലാഭിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി വ്യക്തമാക്കി.

കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിച്ച മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും ഒന്‍പത് പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

പുതുതായി പ്രഖ്യാപിച്ച ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി എന്‍.എച്ച് 966 കോഴിക്കോട്- പാലക്കാട് പദ്ധതിയില്‍ പാലക്കാട് നിന്ന് കോഴിക്കോടേക്കുള്ള യാത്ര 4 മണിക്കൂറില്‍ നിന്ന് 1.5 മണിക്കൂറായി കുറക്കാന്‍ സാധിക്കും. എന്‍.എച്ച് -744 കൊല്ലം- ചെങ്കോട്ടൈ യാത്രാ സമയം 3 മണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറായി കുറയും.

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ്, എന്‍.എച്ച് 85 കൊച്ചി- തേനി യാത്രാ സമയം എട്ട് മണിക്കൂറില്‍ നിന്നും മൂന്ന് മണിക്കൂറായി കുറയും. എസ്.എച്ച്1/ എന്‍.എച്ച് 183 തിരുവനന്തപുരം-കൊച്ചി, കുട്ട മലപ്പുറം സാമ്പത്തിക ഇടനാഴി, തിരക്കേറിയ എന്‍.എച്ച് 544ല്‍ അങ്കമാലി- കുണ്ടന്നൂര്‍ നാല് വരിപ്പാതയില്‍ നിന്നും ആറ് വരിപ്പാതയായി ഉയര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ആറുവരിപ്പാതയാകുന്ന ദേശീയപാതയുടെ ഭാഗമായി വരുന്ന മുബൈ-കന്ന്യാകുമാരി ഇടനാഴി കേരളത്തിന് വലിയ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് പ്രധാന പങ്ക് വിനോദ സഞ്ചാര മേഖലയ്ക്കുണ്ടെന്നും മൂന്നാറില്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും ഗഡ്ഗരി പറഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ നേരിട്ട് എത്താന്‍ കഴിയാത്തതില്‍ മന്ത്രി നിധിന്‍ ഗഡ്കരി ഖേദം അറിയിക്കുകയും ചെയ്തു.

]]>
Sat, 06 Jan 2024 11:40:04 +0530 Editor
ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യ സ്ഥാനത്തേക്ക്; ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം http://newsmalayali.com/4733 http://newsmalayali.com/4733 ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹമായ ആദിത്യ എൽ വൺ 126 ദിവസത്തെ യാത്രയ്ക്ക് ശേഷം ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം നാല് മണിക്കും നാലരയ്ക്കും ഇടയിലാണ് ആദിത്യ ഒന്നാം ലഗ്രാ‍‌ഞ്ച് പോയിൻറിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിക്കുക. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിനാണ്  പേടകത്തെ വിക്ഷേപിച്ചത്.

ദൗത്യം വിജയിച്ചാൽ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആർഒ. ബെംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ് വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

ഏഴ് പേ ലോഡുകളാണ് ആദിത്യ എൽ വണ്ണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ് അഥവാ VELC ആണ് ഒന്നാമത്തേത്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സാണ് ഈ ഉപകരണം നിർമ്മിച്ചത്. പൂനെയിലെ ഇൻറർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്സ് വികസിപ്പിച്ച സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് അഥവാ SUIT ആണ് രണ്ടാമത്തെ ഉപകരണം.

സൂര്യനിൽ നിന്നുള്ള എക്സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാർ ലോ എൻർജി എക്സ് റേ സ്പെക്ട്രോ മീറ്റർ അഥവാ SoLEXS, ഹൈ എനർജി എൽ വൺ ഓർബിറ്റിങ്ങ് എക്സ് റേ സ്പെക്ട്രോമീറ്റർ അഥവാ HEL1OS എന്നിവയാണ് മറ്റ് രണ്ട് പേ ലോഡുകൾ.

സൂര്യനിൽ നിന്ന് വരുന്ന കണങ്ങളെ നിരീക്ഷിക്കാനുള്ള ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമന്റ് പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ എന്നീ ഉപകരണങ്ങളും ഒരു മാഗ്നെറ്റോമീറ്ററും ദൗത്യത്തിന്റെ ഭാഗമാണ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയാണ് PAPA പേ ലോഡിന് പിന്നിൽ.

ഇന്ത്യൻ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ വ്യത്യസ്ത പരീക്ഷണ ഉപകരണങ്ങളുമായി ദൗത്യത്തിൽ നിർണായക പങ്കുവഹിക്കുന്നുവെന്നത് ആദിത്യ എൽ വണ്ണിൻറെ പ്രത്യേകതയാണ്. സൗരയൂധത്തെക്കുറിച്ചും സൂര്യനെക്കുറിച്ചും പുത്തൻ അറിവുകൾ ആദിത്യ സമ്മാനിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

]]>
Sat, 06 Jan 2024 10:32:15 +0530 Editor
T20 World Cup 2024 | ട്വന്‍റി 20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യ&പാക്കിസ്ഥാന്‍ പോരാട്ടം ജൂണ്‍ 9ന് http://newsmalayali.com/4732 http://newsmalayali.com/4732 യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന 2024 ഐസിസി ട്വന്‍റി 20 ലോകകപ്പിന്‍റെ സമയക്രമം പുറത്തിറക്കി. ആതിഥേയരായ യുഎസും കാനഡയും തമ്മില്‍ ജൂൺ 1നാണ്  ആദ്യ മത്സരം. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ – പാക്കിസ്ഥാൻ ത്രില്ലർ പോരാട്ടം ജൂൺ 9ന് ന്യൂയോർക്കിൽ നടക്കും. ജൂൺ 29ന് ബാർബഡോസിലാണ് ഫൈനൽ മത്സരം. ഗ്രൂപ്പ് എ യിൽ യുഎസ്, കാനഡ, അയർലൻഡ്, പാക്കിസ്ഥാൻ എന്നിവയ്ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ജൂൺ 5ന് അയര്‍ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ആതിഥേയരായ യുഎസും ഇന്ത്യയും തമ്മിലുള്ള മത്സരം ജൂൺ 12ന് ന്യൂയോർക്കില്‍ നടക്കും. ജൂൺ 15നാണ് കാനഡയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടം ഫ്ലോറിഡയില്‍ നടക്കും. 2022 ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒടുവില്‍ ട്വന്റി20 ഫോര്‍മാറ്റില്‍ ഏറ്റുമുട്ടിയത്.  മെല്‍ബണില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ വിരാട് കോലിയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഇന്ത്യ വിജയിച്ചിരുന്നു.

]]>
Sat, 06 Jan 2024 10:20:24 +0530 Editor
കെവി തോമസിന് ഒരു വർഷം മുൻകാല പ്രാബല്യത്തിൽ ഒരു പ്രൈവറ്റ് സെക്രട്ടറി കൂടി http://newsmalayali.com/4731 http://newsmalayali.com/4731  ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രതിനിധിയായ കെവി തോമസിന് വീണ്ടും പേഴ്സണൽ സ്റ്റാഫിനെ അനുവദിച്ച് ഉത്തരവിറക്കി സർക്കാർ. ഡൽഹിയിൽ താമസിക്കുന്ന അഡ്വ. കെ റോയ് വർഗീസിനെയാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. പ്രൈവറ്റ് സെക്രട്ടറിയെ വേണമെന്ന കെ വി തോമസിന്റെ ആവശ്യമാണ് നിയമനത്തിന് അടിസ്ഥാനമായത്. ഒരു വർഷത്തെ മുൻകാല പ്രാബല്യത്തോടെയാണ് നിയമനം. 2023 ജനുവരി 27 മുതൽ നിയമനത്തിന് സാധുതയുണ്ട്. 44,020 രൂപയാണ് പ്രതിമാസ ശമ്പളം. മുൻകാല പ്രാബല്യം നൽകിയിട്ടുള്ളതിനാൽ 5,28,240 രൂപ ശമ്പളക്കുടിശ്ശികയും ലഭിക്കും.

കെ വി തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സർക്കാർ ഉത്തരവ് വിവാദമായിരുന്നു. പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡൽഹിയിൽ കെ വി തോമസിനായി നിയമിച്ചിട്ടുണ്ട്. ശമ്പളം വേണ്ടെന്ന് കെ വി തോമസ് പറഞ്ഞതിനെ തുടർന്നാണ് ഓണറേറിയം അനുവദിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് കെ വി തോമസ് കോൺ​ഗ്രസ് വിട്ടത്. പിന്നാലെ സിപിഎം വേദികളിൽ അദ്ദേഹം പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇപ്പോൾ സിപിഎമ്മുമായി സഹകരിക്കുകയാണ്. 2023 ജനുവരി 18നാണ് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സർക്കാർ നൽകിയത്. നേരത്തെ ഓണറേറിയം അനുവദിച്ചത് വിവാദമായിരുന്നു.

]]>
Sat, 06 Jan 2024 10:04:53 +0530 Editor
ഓപ്പറേഷന്‍ മാര്‍കോസ് വിജയം; നാവികസേനയുടെ മുന്നറിയിപ്പിന് പിന്നാലെ തട്ടിയെടുത്ത ചരക്കുകപ്പൽ ഉപേക്ഷിച്ച് കടൽകൊള്ളക്കാർ മടങ്ങി http://newsmalayali.com/4730 http://newsmalayali.com/4730 അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. 15 ഇന്ത്യക്കാരടക്കം കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് നാവിക സേന വ്യക്തമാക്കി. സേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ ഉപയോഗിച്ചാണ് സേന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഇന്ത്യന്‍ നാവികസേനയുടെ മാര്‍കോസ് എലൈറ്റ് മറൈന്‍ കമോന്‍ഡോകളുടെ സംഘം ചരക്കുകപ്പലില്‍ പ്രവേശിച്ചാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനസമയത്ത് കപ്പലില്‍ കൊള്ളക്കാര്‍ ഉണ്ടായിരുന്നില്ലെന്നും നാവികസേന വ്യക്തമാക്കി. ഇന്ത്യന്‍ യുദ്ധകപ്പലില്‍ നിന്ന് ഹെലികോപ്റ്ററയച്ച് കടല്‍കൊള്ളക്കാര്‍ക്ക് കപ്പല്‍വിട്ടുപോകാന്‍ മുന്നറിയിപ്പ് സേന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നാവികസേനയുടെ എലൈറ്റ് മറൈന്‍ കമാന്‍ഡോകള്‍ കപ്പലില്‍ പ്രവേശിച്ചത്.

]]>
Sat, 06 Jan 2024 10:02:27 +0530 Editor
വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ കെ എസ് യു നേതാവിന് പൊലീസിന്റെ ക്ലീൻ ചിറ്റ് http://newsmalayali.com/4729 http://newsmalayali.com/4729 വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെഎസ്‌യു നേതാവിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് റിപ്പോർട്ട്.കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരായ ആരോപണത്തിലാണ് പൊലീസിന്റെ ക്ലീൻ ചിറ്റ്. അൻസിൽ ജലീലിന് വ്യാജ സർട്ടിഫിക്കറ്റില്ലെന്ന് കാണിച്ച് തിരുവനന്തപുരം ജെ.എഫ്.സി.എം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.സിപിഐഎം മുഖപത്രത്തിലെ വാര്‍ത്തയില്‍ കഴമ്പില്ലെന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ദേശാഭിമാനിയിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തില്‍ കേരള യൂണിവേഴ്സിറ്റിക്ക് ലഭിച്ച പരാതിയിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്.നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ എസ്.എഫ്.ഐ പ്രതിസ്ഥാനത്ത് വന്നതിനു പിറകെയായിരുന്നു കെ.എസ്.യു നേതാവിനെതിരായ ആരോപണം ഉയർന്നത്. കേരള സര്‍വകലാശാലയുടെ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചെന്നായിരുന്നു അന്‍സിലിനെതിരായ കേസ്.

കേസന്വേഷണത്തിൽ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അൻസിൽ ജലീൽ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്തുവരുന്ന സ്ഥാപനത്തിലും പിഎസ്‌സി ഓഫീസിലും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലും വിശദമായ അന്വേഷണം നടത്തി. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച അത് ഉപയോഗിച്ച് ജോലി സമ്പാദിച്ചതിന് തെളിവില്ല. കേസ് കെട്ടിച്ചമച്ചതാണെന്ന് വെളിവായിട്ടുണ്ട്. തുടർന്ന് അന്വേഷണം ആവശ്യമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

]]>
Fri, 05 Jan 2024 21:07:30 +0530 Editor
തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇഡി അന്വേഷണം; മൂന്ന് കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തല്‍ http://newsmalayali.com/4728 http://newsmalayali.com/4728 തൃശൂരില്‍ കരുവന്നൂരിന് പിന്നാലെ തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും അന്വേഷണം ആരംഭിച്ച് ഇഡി. കോണ്‍ഗ്രസ് നേതാവ് ജോണി കാച്ചപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ കാലത്ത് ക്രമക്കേട് നടന്നതാതി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം. മൂന്നരക്കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തല്‍.

വ്യാജ ആധാരം ഈടായി നല്‍കി ജോണി കാച്ചപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ അറിവോടെ പണം തട്ടിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അന്‍വര്‍ എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സഹകരണ വകുപ്പ് അന്വേഷണം നടത്തുകയും അഴിമതി നടന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു.

2017ല്‍ കൊറ്റനല്ലൂര്‍ വില്ലേജിലെ സ്വകാര്യ ഭൂമി ഈടായി കാണിച്ച് ഒരു കോടി എഴുപത് ലക്ഷം ലോണെടുത്തിരുന്നു. ഭൂമിയുടെ ഉടമസ്ഥന്‍ റെജി അറിയാതെയാണ് ലോണെടുത്തിരിക്കുന്നത്. സമാന രീതിയില്‍ തുമ്പൂര്‍ സഹകരണ ബാങ്കില്‍ വേറെയും തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം.

]]>
Fri, 05 Jan 2024 21:04:49 +0530 Editor
&apos;തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികള്‍&apos; വിവാദ പരാമര്‍ശം; ഉമര്‍ ഫൈസി മുക്കത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് http://newsmalayali.com/4727 http://newsmalayali.com/4727 സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ‘നിസ’ അധ്യക്ഷയും സാമൂഹിക പ്രവര്‍ത്തകയുമായ വിപി സുഹറ നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളാണെന്നായിരുന്നു സ്വകാര്യ ചാനലില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പരാമര്‍ശം. ഇതിന് പിന്നാലെ സമസ്ത നേതാവിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. തിരികെ സ്‌കൂളിലേക്ക് എന്ന കുടുംബശ്രീ പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത സുഹറ തട്ടമൂരി പ്രതിഷേധിച്ചിരുന്നു.

ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തിനെതിരെയാണ് വിപി സുഹറ പൊലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട് നടക്കാവ് പൊലീസാണ് സമസ്ത നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി ഉണ്ടായിരിക്കുന്നത്. മത സ്പര്‍ധ സൃഷ്ടിക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഉമര്‍ ഫൈസിക്കെതിരെ ചുമത്തിയിരിക്കുന്നത്.

]]>
Fri, 05 Jan 2024 21:02:18 +0530 Editor
ഇറാനിലെ ഇരട്ട സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്‌ലാമിക് സ്റ്റേറ്റ്; ഇതുവരെ മരിച്ചത് 103 പേര്‍, 200 പേര്‍ക്ക് പരിക്ക് http://newsmalayali.com/4726 http://newsmalayali.com/4726 ഇറാനിലെ ഇരട്ട സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്‌ലാമിക് സ്റ്റേറ്റ്്. 103 പേരുടെ മരണത്തിന് കാരണമായ സ്‌ഫോടനങ്ങള്‍ നടത്തിയത് തങ്ങളാണെന്ന് ടെലിഗ്രാം ചാനലിലൂടെയാണ് ഐ.എസ് അവകാശപ്പെട്ടത്.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബെല്‍റ്റ് തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയില്‍ വെച്ച് പൊട്ടിച്ചത്. ഇറാനില്‍ റെവല്യൂഷനറി ഗാര്‍ഡ മുന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാര്‍ഷികത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 103 പേര്‍ മരിക്കുകയും 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കിര്‍മാന്‍ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്ഫോടനങ്ങളുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷി വാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍ തടിച്ചുകൂടിയപ്പോഴാണ് ഭീകരര്‍ റിമോര്‍ട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത്.

തെഹ്റാനില്‍നിന്ന് 820 കിലോമീറ്റര്‍ അകലെ കെര്‍മാനില്‍ പ്രാദേശിക സമയം ബുധന്‍ ഉച്ചയോടെയായിരുന്നു ആക്രമണം. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സിന്റെ വിദഗ്ധ സംഘമായ ഖുദ്സ് ഫോഴ്സിന്റെ ജനറലായിരുന്ന ഖാസ്സെം സൊലൈമാനിയെ 2020 ജനുവരിയില്‍ ഇറാഖില്‍വച്ച് അമേരിക്കന്‍ സൈന്യം ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് വധിച്ചത്.

അമേരിക്ക 2003ല്‍ ഇറാഖ് അധിനിവേശം തുടങ്ങിയതുമുതലാണ് ഖാസ്സെം സൊലൈമാനി അമേരിക്കയുടെ കണ്ണിലെ കരടാകുന്നത്. പ്രാദേശിക സംഘങ്ങള്‍ക്ക് അമേരിക്കന്‍ സൈന്യത്തെ ചെറുക്കാന്‍ ആയുധം നല്‍കി. ഇതോടെ, ഖാസ്സെമിനെ വധിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ചത്തേത് തീവ്രവാദി ആക്രമണമാണെന്ന് കെര്‍മാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ റഹ്മാന്‍ ജലാലി പറഞ്ഞു.

]]>
Fri, 05 Jan 2024 20:58:54 +0530 Editor
ലോകത്തിലെ ഏറ്റവും ചെറിയ പട്ടണം: 100 മീറ്റർ നീളവും 30 മീറ്റർ വീതി. താമസക്കാർ വെറും 52 പേർ http://newsmalayali.com/4725 http://newsmalayali.com/4725 പല രാജ്യങ്ങളിലേക്കും യാത്ര പോകുമ്പോൾ ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് സ്ഥലങ്ങൾ എല്ലാം കണ്ടു തീർക്കുകയെന്നത്. മണിക്കൂറുകളും ദിവസങ്ങളുമെടുത്താകും പലരും മനോഹരമായ പല സ്ഥലങ്ങളും കണ്ടു തീർക്കുക. എന്നാൽ ലോകത്തിലെ ഒരു സ്ഥലത്ത് മാത്രം ഈയൊരു ബുദ്ധിമുട്ട് നമുക്കുണ്ടാകില്ല.

കാരണം, ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പട്ടണമാണിത്. കുഞ്ഞൻ നഗരമെന്ന പേരിലാണ് ഈ നഗരം പ്രശസ്തമാകുന്നത് തന്നെ. ക്രൊയേഷ്യയുടെ ഏറ്റവും വടക്കുപടിഞ്ഞാറൻ ഭാഗമായ ഇസ്ട്രിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ‘ഹം’ ആണ് ഈ കുഞ്ഞൻ നഗരം.

ഹമ്മിന്റെ നീളം എന്ന് പറയുന്നത് വെറും 100 മീറ്റർ ആണ്. വെറും 100 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഈ നഗരം ലോകത്തിലെ ഏറ്റവും ചെറിയതാണെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 1102 മുതലുള്ള രേഖകളിൽ ഈ നഗരത്തെ പറ്റി പരാമർശിക്കുന്നുണ്ട്. മാത്രമല്ല, ചോം എന്നും ഹമ്മിനെ വിളിച്ചിരുന്നു എന്നും റിപോർട്ടുകൾ പറയുന്നു.

വച്ച് ടവറുമായിട്ടാണ് ഈ സെറ്റിൽമെന്റ് ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്. വളരെ കുറച്ചു ആളുകൾക്ക് മാത്രം താമസിക്കാൻ കഴിയുന്ന തരത്തിലായിരുന്നു ഈ നഗരം ആദ്യം ഉണ്ടായിരുന്നത്. സൈന്യങ്ങളൊന്നും ഇവിടേക്ക് കടന്നു വരുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടി കാവൽ നിൽക്കുന്ന ഒരു സ്ഥലം കൂടിയായിരുന്നു ഹം.

1552ൽ ബെൽ ടവറും 1802ൽ ഒരു ഇടവക പള്ളിയും ഇവിടെ നിർമ്മിച്ചു. മതിലുകളാൽ ചുറ്റപ്പെട്ട നഗരമാണിത്. മതിലിനുള്ളിൽ പഴയ രീതിയിലുള്ള ആർക്കിടെക്ച്ചറുകൾ കാണാൻ സാധിക്കും. ഇത് കൂടാതെ മറ്റ് തരത്തിലുള്ള വികസനകളൊന്നും കാണാൻ സാധിക്കില്ല.

വളരെ കുറച്ച് തെരുവുകളും വളരെ കുറവ് താമസക്കാരും അടങ്ങിയതാണ് ഈ നഗരം.
വെറും 30 പേർ മാത്രമാണ് ഇവിടെ താമസക്കാരായി ഉണ്ടായിരുന്നത് എന്നാണ് 2011ലെ സെൻസസ് പ്രകാരമുള്ള കണക്കുകൾ പറയുന്നത്. എന്നാൽ 2021 ഓടെ ഇത് 52 ആയി ഉയർന്നിട്ടുണ്ട്.

 ഒക്ടോബറിൽ ഇവിടം സന്ദർശിക്കുകയാണെങ്കിൽ നിങ്ങൾക്ക് പ്രാദേശിക ഉത്സവമായ ‘ഗ്രാപ്പ’ ഉത്സവം കാണാൻ സാധിക്കും.

]]>
Fri, 05 Jan 2024 10:36:19 +0530 Editor
മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ദേശദ്രോഹ പ്രവര്‍ത്തനം അറിഞ്ഞിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിച്ചില്ല; നടപടി സ്വീകരിച്ചില്ല; ചോദ്യവുമായി ചെന്നിത്തല http://newsmalayali.com/4724 http://newsmalayali.com/4724 കേരളത്തില്‍ നടന്ന നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ പ്രഭവ കേന്ദ്രം അറിയാമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല്. ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കാത്തത് ബിജെപിയുമായുള്ള സിപിഐഎം കൂട്ടുക്കെട്ടിന്റെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് നടത്തിയ ദേശദ്രോഹ പ്രവര്‍ത്തനത്തെപ്പറ്റി അറിഞ്ഞിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിച്ചില്ലന്നും അദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെ വെറുതെ വിട്ടത് എന്തിനെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം.

ജനങ്ങളോട് ഒന്നും പറയാനില്ലാത്ത പ്രധാനമന്ത്രിയാണ് മോദി. കേരളത്തില്‍ ബിജെപി ഒരു ശക്തിയല്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. ഇത്തവണ 20 സീറ്റും യുഡിഎഫ് നേടും. കഴിഞ്ഞ തവണ തൃശൂരില്‍ ബിജെപി നല്ല മത്സരം കാഴ്ച വെച്ചു. പക്ഷേ ടി എന്‍ പ്രതാപന്‍ ജയിച്ചു. ഇത്തവണയും തൃശൂരില്‍ യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

]]>
Fri, 05 Jan 2024 10:26:42 +0530 Editor
ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴിയുള്ള രാഷ്ട്രീയ ഫണ്ടിങ്ങില്‍ ബിജെപിക്ക് ലഭിച്ചത് കോടികള്‍. http://newsmalayali.com/4723 http://newsmalayali.com/4723 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴിയുള്ള രാഷ്ട്രീയ ഫണ്ടിങ്ങില്‍ ബിജെപിക്ക് ലഭിച്ചത് കോടികള്‍. 2022-23 വര്‍ഷത്തില്‍ ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴി നടന്ന ഫണ്ടിങ്ങിൻറെ  മുക്കാല്‍ ശതമാനവും ബിജെപിക്കാണ് ലഭിച്ചത്.

തെലങ്കാനയിലെ മുന്‍ ഭരണകക്ഷിയായിരുന്ന ബിആര്‍എസിനും ഫണ്ടിങ്ങിൽ  നേട്ടമുണ്ടാക്കാനായിട്ടുണ്ട്. ആകെ ഫണ്ടിന്റെ 25 ശതമാനം ലഭിച്ചത് ബിആര്‍എസിനാണ്. യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്താണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴി ഫണ്ട് അനുവദിക്കുന്നത്. രാജ്യത്താടെ 18 ഇലക്ട്രല്‍ ഫണ്ടുകളാണ് കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇലക്ഷന്‍ കമീഷന്‍ കണക്കുകള്‍ പ്രകാരം ആകെ അഞ്ച് ഇലക്ട്രല്‍ ഫണ്ടുകള്‍ വഴി 363.25 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തില്‍ രാഷ്ട്രീയപാര്‍ടികള്‍ക്ക് ലഭിച്ചിട്ടുള്ളത്.

പ്രുഡന്റ് ഇലക്ട്രല്‍ ട്രസ്റ്റ് വഴി 34 കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ആകെ 360 കോടി രൂപ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കി. മറ്റു നാല് ഇലക്ട്രല്‍ ട്രസ്റ്റുകള്‍ വഴി അഞ്ച് കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ 3.25 കോടി രൂപയും കൈമാറി.
പ്രുഡന്റ് ട്രസ്റ്റ് വഴി കൈമാറിയ പണത്തില്‍ 259.08 കോടി രൂപ ബിജെപിയ്ക്കാണ് ലഭിച്ചത്. ബിആര്‍എസിന് 90 കോടി രൂപയും ലഭിച്ചു. വൈഎസ്ആര്‍സിപി, എഎപി, കോണ്‍ഗ്രസ് എന്നീ പാര്‍ടികള്‍ക്കായി 17.40 കോടി രൂപ ലഭിച്ചു. നേരത്തെ, ഇലക്ട്രല്‍ ബോണ്ടുകള്‍ വഴിയുള്ള പണസമാഹരണത്തിലും ബിജെപിയാണ് മുന്നിട്ട് നിന്നത്.

]]>
Fri, 05 Jan 2024 10:16:29 +0530 Editor
ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ കടുത്ത നടപടിയുമായി ഓര്‍ത്തഡോക്‌സ് സഭ; നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറിയുടെ ചുമതലകളില്‍ നിന്നും നീക്കി http://newsmalayali.com/4722 http://newsmalayali.com/4722 ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ കടുത്ത നടപടിയുമായി ഓര്‍ത്തഡോക്സ് സഭ. ഫാ. ഷൈജു കുര്യനെ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറിയുടെ ചുമതലകളില്‍ നിന്നും സഭ നീക്കി. ഷൈജുവിനെതിരായ ഉയര്‍ന്ന പരാതികളും ആരോപണങ്ങളും അന്വേഷിക്കാന്‍  കൗണ്‍സില്‍ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം നിലയ്ക്കല്‍ ഭദ്രാസനത്തിന് മുന്നില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും ഷൈജുവിനെതിരെ പരസ്യമായി പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം നടത്താനിരുന്ന ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റി. പിന്നാലെയാണ് നടപടി പ്രഖ്യാപിച്ചത്.

കേന്ദ്രമന്ത്രി വി മുരളീധരനാണ് ഫാദര്‍ ഷൈജു കുര്യന് പാര്‍ട്ടി അംഗത്വം നല്‍കിയത്. 47 പേരാണ് പുതുതായി ബിജെപിയില്‍ അംഗത്വമെടുത്തത്. എന്‍ഡിഎയുടെ ക്രിമസ്ത് സ്നേഹ സംഗമത്തില്‍ വി മുരളീധരനൊപ്പം ഫാദര്‍ ഷൈജു കുര്യന്‍ പങ്കെടുത്തിരുന്നു.

]]>
Fri, 05 Jan 2024 10:11:24 +0530 Editor
100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകും; രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ഇനി ഭാരത് ജോഡോ ന്യായ് യാത്ര http://newsmalayali.com/4721 http://newsmalayali.com/4721 രാഹുൽ ഗാന്ധി നടത്താനിരുന്ന യാത്രയുടെ പേര് പരിഷ്ക്കരിച്ചു.ഭാരത് ന്യായ് യാത്ര, ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി.പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണം കൂട്ടി.14 എന്നത് 15 സംസ്ഥാനങ്ങളാക്കി.പട്ടികയിൽ അരുണാചൽ പ്രദേശും ഉൾപ്പെടുത്തി. യാത്ര 11 ദിവസം ഉത്തർപ്രദേശിലൂടെ കടന്നുപോകും. 20 ജില്ലകളിലായി 1,074 കിലോമീറ്ററാണ് യാത്ര.മൊത്തം 110 ജില്ലകൾ, 100 ലോക്‌സഭാ സീറ്റുകൾ, 337 നിയമസഭാ സീറ്റുകൾ എന്നിവിടങ്ങളിലാണ് യാത്ര. ആകെ  സഞ്ചരിക്കേണ്ട ദൂരം 6,200 കിലോമീറ്ററിൽ നിന്ന് 6,700 കിലോമീറ്ററായി ഉയർത്തി.ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ വിഴുപ്പലക്കൽ വേണ്ടെന്ന് പ്രസി‍ഡണ്ട് ഖർഗെ പറഞ്ഞു.പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കരുത് .അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും മല്ലികാർജ്ജുൻ ഖർഗെ എഐസിസി ഭാരവാഹിയോഗത്തിൽ ആവശ്യപ്പെട്ടു

]]>
Thu, 04 Jan 2024 21:31:55 +0530 Editor
ഭാരത് ജോഡോ ന്യായ് യാത്ര; രാഹുൽ ഗാന്ധിയുടെ യാത്രയുടെ പേര് മാറ്റി http://newsmalayali.com/4720 http://newsmalayali.com/4720 കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി നടത്താനിരിക്കുന്ന യാത്രയുടെ പേര് മാറ്റി. ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി. നേരത്തെ ഭാരത് ന്യായ് യാത്ര എന്നായിരുന്നു നിശ്ചയിച്ച പേര്. ഭാരത് ജോഡോയുടെ തുടർച്ചയായതിനാലാണ് പേര് മാറ്റം. യാത്രയുടെ റൂട്ടിലും മാറ്റം വരുത്തി. അരുണാചൽ പ്രദേശ് കൂടി ഉൾപ്പെടുത്തിയാണ് യാത്ര നടത്തുക.

ജനുവരി 14 മുതൽ ആരംഭിക്കും.ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പ് എന്നു വിശേഷിപ്പിക്കാവുന്ന ഈ യാത്ര മണിപ്പൂരിൽ നിന്നും തുടങ്ങി മേഘാലയ, ബിഹാർ അടക്കം 15 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും.85 ജില്ലകളിലൂടെ യാത്ര കടന്നുപോകുന്നയാത്ര പ്രത്യേകം തയ്യാറാക്കിയ ബസിലാകും.

ചില സ്ഥലങ്ങളിൽ കാൽനടയായാകും സഞ്ചരിക്കുക. ജനുവരി 14 ന് ആരംഭിക്കുന്ന യാത്ര 6200 കിലോമീറ്റ‍ര്‍ സഞ്ചരിച്ച് മാർച്ച് 20 ന് മുംബൈയിലാണ് അവസാനിക്കുക. മണിപ്പൂരിന്റെ മുറിവുണക്കുന്നതിന്റെ ഭാഗമാണ് യാത്ര അവിടെ നിന്ന് തുടങ്ങുന്നതെന്നും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ഇത് ബാധിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ മണിപ്പൂരിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യ സഖ്യത്തിലെ കക്ഷികളെ യാത്രയിൽ പങ്കെടുപ്പിക്കുന്നതിൽ ആലോചന നടക്കുന്നതായി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചിരുന്നു.പ്രതിപക്ഷ നിരയിലെ സഖ്യ നീക്കങ്ങളെ യാത്ര ബാധിക്കില്ലെന്നാണ് വിശദീകരണം.

]]>
Thu, 04 Jan 2024 20:46:41 +0530 Editor
Amazon Brand & Solimo Storage Containers Set buy online http://newsmalayali.com/4719 http://newsmalayali.com/4719
]]>
Thu, 04 Jan 2024 16:53:27 +0530 Editor
പ്രതീഷിച്ച വില കുത്തനെ താഴ്ത്തി; എല്ലാവരെയും ഞെട്ടിച്ച് നോട്ട് 13 പ്രോ 5ജി സീരീസുമായി റെഡ്മി; കുറഞ്ഞ വിലയില്‍ ഇനി ഇതിനെ വെല്ലാന്‍ മറ്റൊരുഫോണില്ല http://newsmalayali.com/4718 http://newsmalayali.com/4718 രാജ്യത്ത് പുതിയൊരു ഫോണ്‍ വിപ്ലവം സൃഷ്ടിച്ച് റെഡ്മി പുതിയ പതിപ്പ് അവതരിപ്പിച്ചു. അടുത്ത തലമുറ സ്മാര്‍ട്ട്ഫോണുകളുടെ വിപണി പൂര്‍ണമായും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് റെഡ്മി നോട്ട് 13 സീരീസ് ഇന്നു അവതരിപ്പിച്ചിരിക്കുന്നത്.

റെഡ്മി നോട്ട് 12 സീരീസ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രാജ്യത്ത് ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ + എന്നിവയുടെ പിന്‍ഗാമിയായിട്ടാണ് റെഡ്മി നോട്ട് 13 സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 13 സീരീസ് ഇതിനകം ചൈനയില്‍ ലോഞ്ച് ചെയ്ത് കഴിഞ്ഞു. ഇന്ന് റെഡ്മി നോട്ട് 13 ഫൈവ് ജി സീരിസിന്റെ നാല് വേരിയന്റുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

റെഡ്മി നോട്ട് 13 5ജി, റെഡ്മി നോട്ട് 13 പ്രോ 4 ജി എന്നിവയ്ക്ക് താങ്ങാനാവുന്ന വിലയും കിടിലന്‍ ഫീച്ചേഴ്സും അടങ്ങിയതാണ്. വാര്‍ട്ടര്‍ ഫ്രൂഫ് അടക്കമുള്ള സംവിധാനങ്ങള്‍ പുതിയ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റെഡ്മി നോട്ട് 13-4 ജിയില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 33 വാട്ട് ചാര്‍ജിങ്ങ് സപ്പോര്‍ട്ടാണ് ഇതിനുള്ളത്. 108 എംപി പ്രൈമറി ക്യാമറ ഫൈവ് ജി വേരിയന്റിലുണ്ട്. . സ്നാപ്ഡ്രാഗണ്‍ 685 ചിപ് സെറ്റാണ് ഇതിന്റെ കരുത്ത്. റെഡ്മി നോട്ട് 13 പ്രോ 4 ജിക്ക് ഹീലിയോ ജി 99-അള്‍ട്രാ ചിപ്പാണുള്ളത്. 5000 Fw-FF¨v ബാറ്ററിയും 67 വാട്ട് ചാര്‍ജിങ്ങ് സപ്പോര്‍ട്ടിങ്ങും ഉണ്ടാവും. ഇതോടൊപ്പം 200 എംപി പ്രൈമറി ക്യാമറയും ഇതിനുണ്ട്. റെഡ്മി നോട്ട് 13 പ്രോ പ്ലസില്‍ 1.5 കെ റെസല്യൂഷനും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് പാനലും കര്‍വ്ഡ് എഡ്ജ് അമോലെഡ് പാനല്‍ ലഭിക്കും. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200 എംപി പ്രൈമറി ക്യാമറ ഇതിലുണ്ട്. 5000 Fw-FF¨v ബാറ്ററിയും 120 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് സപ്പോര്‍ട്ടും 7200 അള്‍ട്രാ ചിപ്പ് സെറ്റും ഇതിലുണ്ട്. മികച്ച ഫോണായിരിക്കും ഇതെന്ന് വ്യക്തമാണ്.

മീഡിയടെക് ഡൈമന്‍സിറ്റി 9200+ ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും റെഡ്മി നോട്ട് 13 സീരീസ് സ്മാര്‍ട്ട്ഫോണുകളിലെ ഏറ്റവും വില കൂടിയ മോഡല്‍ പ്രവര്‍ത്തിക്കുക. വിവരങ്ങള്‍ അനുസരിച്ച് റെഡ്മി നോട്ട് 12 സീരീസിലെ ഒരു ഫോണിലുള്ള ക്വാഡ് ക്യാമറ യൂണിറ്റില്‍ 200 മെഗാപിക്സല്‍ സാംസങ് എച്ച്പി3 പ്രൈമറി റിയര്‍ സെന്‍സര്‍ ഉണ്ടായിരിക്കും.

നിലവില്‍ റെഡ്മിയ്ക്ക് ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പുതിയ ഫോണ്‍ പുറത്തിറക്കുന്നതോടെ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ഉപയോക്താക്കളെ സമ്പാദിക്കാം എന്ന പ്രതീക്ഷയിലാണ് റെഡ്മിയ്ക്ക് പുതിയ ഫോണുകള്‍ രംഗത്തിറക്കിയിരിക്കുന്നത്. ഇന്നു അവതരിപ്പിച്ചിരിക്കുന്ന ഫോണുകള്‍ക്ക് 16999 രൂപ മുതല്‍ 32,999 രൂപയുള്ള റേഞ്ചിന് ഇടയിലാണ് വില.

]]>
Thu, 04 Jan 2024 16:34:40 +0530 Editor
ബിജെപി ലക്ഷ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിർത്തുക; പ്രതികരിച്ച് കെജ്രിവാൾ http://newsmalayali.com/4717 http://newsmalayali.com/4717 മദ്യനയ അഴിമതി കേസിൽ അറസ്റ്റ് ചെയ്യുമെന്ന ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മൂന്നാമത്തെ സമൻസ് കഴിഞ്ഞ ദിവസം അവഗണിച്ചചിനു പിറകെയാണ് കെജ്രിവാളിന്റെ പ്രതികരണം.“കഴിഞ്ഞ രണ്ട് വർഷമായി നിങ്ങൾ ഷരാബ് ഗോട്ടാല എന്ന വാക്ക് പലതവണ കേട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി റെയ്ഡുകൾ നടന്നിട്ടുണ്ട്. ഒരു രൂപ പോലും ഏജൻസികൾ കണ്ടെത്തിയില്ല. പണം എവിടെപ്പോയി? അത് വായുവിൽ അപ്രത്യക്ഷമായോ? അഴിമതി നടന്നിട്ടില്ല എന്നതാണ് സത്യം,” കെജ്‌രിവാൾ ഒരു വീഡിയോയിൽ പറയുന്നു.

മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കളെ വേട്ടയാടാൻ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് ബിജെപി കളിക്കുകയാണ്. മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ, സഞ്ജയ് സിംഗ് എന്നിവർ ജയിലിൽ കിടക്കുന്നത് അഴിമതിയിൽ ഏർപ്പെട്ടതുകൊണ്ടല്ല, മറിച്ച് അവർ ബിജെപിയിൽ ചേരാൻ വിസമ്മതിച്ചതുകൊണ്ടാണ്, ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തിരുന്നെങ്കിൽ, ഞങ്ങൾ ഇപ്പോൾ ബിജെപിയിൽ ചേരുമായിരുന്നു,എങ്കിൽ ക്ലീൻ ചിറ്റ് കിട്ടുമായിരുന്നുവെന്നും” കെജ്രിവാൾ പറഞ്ഞു.

“ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് പല എഎപി നേതാക്കളെയും പ്രതി ചേർത്തിട്ടുണ്ട്. തെളിവുകളൊന്നുമില്ലാതെ തന്നെ അവർ ജയിലിൽ കഴിയുകയാണ്. ഇപ്പോൾ എന്നെ അറസ്റ്റ് ചെയ്യാൻ ബിജെപി ശ്രമിക്കുന്നു. എന്റെ ഏറ്റവും വലിയ ശക്തി സത്യസന്ധതയാണ്. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് എന്നെ അപകീർത്തിപ്പെടുത്താനും പ്രതിച്ഛായ വ്രണപ്പെടുത്താനും ബിജെപി ശ്രമിക്കുന്നു. ”കെജ്‌രിവാൾ ആരോപിച്ചു. ഇഡി അയച്ച സമൻസുകൾ നിയമവിരുദ്ധമാണെന്ന് തന്റെ അഭിഭാഷകർ തന്നോട് പറഞ്ഞതായി ഡൽഹി മുഖ്യമന്ത്രി സൂചിപ്പിച്ചു.നിയമവിരുദ്ധ സമൻസുകൾ പിന്തുടരണോ? എന്ന് ചോദിച്ച കെജ്രിവാൾ തനിക്ക് നിയമപരമായ സമൻസ് അയച്ചാൽ സഹകരിക്കുമെന്നും വ്യക്തമാക്കി.

“ബിജെപിക്ക് അന്വേഷിക്കാൻ ഒന്നുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ നിന്ന് തടയാനാണ് അവർ ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിനാണ് വിളിപ്പിക്കുന്നത്? രണ്ട് വർഷമായി അന്വേഷണം നടക്കുന്നു, എട്ട്. മാസങ്ങൾക്കുമുമ്പ് സിബിഐ വിളിച്ച് ചോദ്യം ചെയ്തു, സിബിഐ ചോദിച്ചതിന് എല്ലാ ഉത്തരങ്ങളും നൽകിയിരുന്നു. പക്ഷേ,ഇപ്പോൾ തന്നെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യാൻ ശ്രമിക്കുവെന്നും കെജ്രിവാൾ പറഞ്ഞു.

]]>
Thu, 04 Jan 2024 16:19:12 +0530 Editor
പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി; കൂടുതല്‍ നിക്ഷേപകരെ എത്തിക്കാന്‍ ശ്രമം; വിശ്വാസ്യത തിരികെ പിടിക്കാന്‍ നീക്കം http://newsmalayali.com/4716 http://newsmalayali.com/4716 സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി സഹകരണ മന്ത്രി വി എന്‍ വാസവന്‍. പലിശ നിര്‍ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

ദേശസാല്‍കൃതബാങ്കുകളിലെയും ഇതര ബാങ്കുകളിലേക്കാളുംസഹകരണ ബാങ്കുകളിലെ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനവും, ഒരു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.75 ശതമാനവുമാണ് വര്‍ദ്ധന. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിനു മുന്‍പ് പലിശനിരക്കില്‍ മാറ്റം വരുത്തിയത്.

നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കറണ്ട് അക്കൗണ്ടുകള്‍ക്കും സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും പലിശ നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.

15 ദിവസം മുതല്‍ 45 ദിവസം വരെ 6%, 46 ദിവസം മുതല്‍ 90 ദിവസം വരെ 6.50%, 91 ദിവസം മുതല്‍ 179 ദിവസം വരെ 7.50%, 180 ദിവസം മുതല്‍ 364 ദിവസം വരെ 7.75%, ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 9%,രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയ്ക്ക് 8.75% എന്നതാണ് പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്.

15 ദിവസം മുതല്‍ 45 ദിവസം വരെ 5.50%, 46 ദിവസം മുതല്‍ 90 ദിവസം വരെ 6%, 91 ദിവസം മുതല്‍ 179 ദിവസം വരെ 6.75%, 180 ദിവസം മുതല്‍ 364 ദിവസം വരെ 7.25%, ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ 8%, രണ്ടു വര്‍ഷത്തില്‍ കൂടുതലുള്ളവയക്ക് 7.75% എന്നതാണ് കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്.കരിവന്നൂര്‍ വിഷയത്തില്‍ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ സഹകരണ ബാങ്കുകള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഒരു നീക്കം കൂടിയാണ് പലിശ നിരക്ക് ഉയര്‍ത്തിയതിലൂടെ ചെയ്തിരിക്കുന്നത്.

]]>
Thu, 04 Jan 2024 16:14:22 +0530 Editor
വൈഎസ് ശര്‍മ്മിള കോണ്‍ഗ്രസില്‍; എഐസിസി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്വീകരണം http://newsmalayali.com/4715 http://newsmalayali.com/4715 ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈഎസ് ശര്‍മ്മിള കോണ്‍ഗ്രസില്‍. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി കൂടിയായ ശര്‍മ്മിളയെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.

ഇതോടെ ശര്‍മ്മിള നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ടിപി കോണ്‍ഗ്രസില്‍ ലയിച്ചു. ശര്‍മ്മിളയിലൂടെ ആന്ധ്രയില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ ഉടച്ചുവാര്‍ക്കലിന് കരുത്തുറ്റ കരങ്ങള്‍ വേണമെന്ന് പാര്‍ട്ടിയ്ക്കറിയാം.

തെലുങ്ക് നാട്ടില്‍ സുപരിചതയായ വൈഎസ് ശര്‍മ്മിളയ്ക്ക് നിലവില്‍ തെലങ്കാനയില്‍ ബിആഅര്‍എസിനെ തോല്‍പ്പിച്ച് സര്‍ക്കാരുണ്ടാക്കാനായ കോണ്‍ഗ്രസ് നേതൃത്വത്തെ പോലെ ഇപ്പോഴുണ്ടായ അനുകൂല സാഹചര്യത്തില്‍ പാര്‍ട്ടിയെ വളര്‍ത്താനാകുമെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. നേരത്തെ ജഗന് അനുകൂലമായി തിരഞ്ഞെടുപ്പ് പിടിച്ചെടുത്തു നല്‍കിയതില്‍ ശര്‍മ്മിളയുടെ പങ്കും അവരുടെ പദയാത്രയും വലുതായിരുന്നു. ജനങ്ങള്‍ക്ക് ഇടയില്‍ കോണ്‍ഗ്രസിന്റെ അതികായനായ വൈഎസ്ആറിനുള്ള സ്വാധീനം മകളിലൂടെ ഉറപ്പിച്ച് നിര്‍ത്താമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

2012ല്‍ ആന്ധ്രാപ്രദേശില്‍ നിന്ന് തെലങ്കാന വിഭജിച്ചിട്ടില്ലാത്ത കാലത്താണ് വൈഎസ്ആറിന്റെ മകള്‍ തെലുങ്ക് നാട്ടില്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസുമായി എതിരഭിപ്രായം ഉണ്ടായിരുന്ന ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസുമായി വേര്‍പിരിഞ്ഞ് വൈഎസ്ആര്‍സിപി രൂപീകരിച്ചു.

ജഗനൊപ്പം 18 എംഎല്‍എമാരും ഒരു കോണ്‍ഗ്രസ് എംപിയും രാജിവച്ചുത് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് വഴിയൊരുക്കി. പിന്നാലെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ജഗന്‍ തടവറയില്‍ കിടന്നപ്പോള്‍ അമ്മ വൈഎസ് വിജയമ്മയും സഹോദരി വൈഎസ് ശര്‍മിളയും വൈഎസ്ആര്‍സിപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുകയും തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു.

ശര്‍മ്മിളയുടെ 3000 കിലോമീറ്റര്‍ ദൂരം പദയാത്ര ജഗന് അനുകൂലമായി ജനമനസ് ഉറപ്പിച്ചു നിര്‍ത്തിയതിന് പിന്നാലെ മുഖ്യമന്ത്രി കസേരയില്‍ വൈഎസ്ആറിന്റെ പുത്രനെ എത്തിക്കുന്നതിനും കാരണമായി. പക്ഷേ അധികാരത്തിലേറിയപ്പോള്‍ ജഗന്‍, ശര്‍മ്മിളയെ അടക്കം പലരേയും അധികാര ഇടനാഴിയില്‍ ഒഴിവാക്കി നിര്‍ത്താന്‍ ശ്രമിച്ചു. രാഷ്ട്രീയത്തില്‍ കഴിവ് തെളിയിച്ച ശര്‍മ്മിള അങ്ങനെയാണ് സഹോദരനുമായി തെറ്റിപ്പിരിഞ്ഞത്.

ശര്‍മ്മിള പിന്നീട് വൈഎസ്ആര്‍ടിപി എന്ന പാര്‍ട്ടി രൂപീകരിക്കുകയും അമ്മ വൈഎസ് വിജയമ്മയെ ഒപ്പം നിര്‍ത്തി പാര്‍ട്ടി ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ശര്‍മ്മിള സഹോദരന്‍ ജഗനുമായി ഉടക്കി പിരിഞ്ഞു വേറെ പാര്‍ട്ടി ഉണ്ടാക്കിയെങ്കിലും ആന്ധ്രയില്‍ ജഗന് ഭീഷണിയാകാന്‍ താല്‍പര്യപ്പെടാതെ തെലങ്കാനയിലേക്ക് തന്റെ പ്രവര്‍ത്തന മണ്ഡലം മാറ്റുകയാണ് ചെയ്തത്.

തെലങ്കാനയില്‍ കോണ്‍ഗ്രസുമായി ലയിക്കാന്‍ തെലങ്കാന തിരഞ്ഞെടുപ്പിന് മുമ്പ് ശര്‍മ്മിള പലവിധ ചര്‍ച്ചകള്‍ നടത്തിയെങ്കിലും രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ നടന്ന മുന്നേറ്റങ്ങളെ കണക്കിലെടുത്ത് പാര്‍ട്ടി ഹൈക്കമാന്‍ഡ് തെലങ്കാനയിലെ ലയനത്തില്‍ താല്‍പര്യം കാണിച്ചില്ല. തെലങ്കാനയില്‍ രേവന്തും കൂട്ടരും വിജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ച കോണ്‍ഗ്രസ് ശര്‍മ്മിളയോട് തെലങ്കാന വിട്ട് ആന്ധ്രയിലേക്ക് ഇറങ്ങാന്‍ നിര്‍ദ്ദേശിച്ചു.

തെലങ്കാനയിലല്ല ആന്ധ്രയിലാണ് ശര്‍മിള വേണ്ടതെന്നും ആന്ധ്രയില്‍ കേന്ദ്രീകരിക്കാനുമായിരുന്നു കോണ്‍ഗ്രസ് തെലങ്കാന ഘടകവും ഹൈക്കമാന്‍ഡും മുന്നോട്ടുവച്ച നിര്‍ദേശം. തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയത്തിനായി മല്‍സരിക്കാതെ കോണ്‍ഗ്രസിനെ പിന്തുണച്ച ശര്‍മ്മിളയും കൂട്ടരും ഇതോടെ ലയന സാധ്യതകള്‍ ഉറപ്പിച്ചു നിര്‍ത്തി. ആന്ധ്രയിലിറങ്ങാന്‍ ശര്‍മ്മിളയുടെ വിമുഖത മാറിയതോടെ ഈ ആഴ്ച തന്നെ ആന്ധ്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ണായക സ്ഥാനത്തേക്ക് ശര്‍മ്മിള എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

]]>
Thu, 04 Jan 2024 15:56:43 +0530 Editor
ഹമാസ് ഉപമേധാവി സാലിഹ് അറൂരിയെ വധിച്ച് ഇസ്രയേൽ സൈന്യം; കൊലപ്പെടുത്തിയത് ലെബനനിലെ വ്യോമാക്രമണത്തിൽ http://newsmalayali.com/4714 http://newsmalayali.com/4714 ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തിൽ സാലിഹ് അറൂരി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. സായുധ വിഭാഗത്തിന്റെ രണ്ടു കമാൻഡർമാർ ഉൾപ്പെടെ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രായേൽ ഡ്രോണുകൾ ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ ആക്രമണം നടത്തിയത്.

ആക്രമണത്തിൽ കൂടുതൽ ആളപായമുണ്ടായതായും ഒരു കെട്ടിടം തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇസ്രായേൽ ആക്രമണത്തിൽ അറൂരി കൊല്ലപ്പെട്ടതോടെ യുദ്ധമുഖം മാറുമെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങൾ. ലബനാൻ തലസ്ഥാനത്ത് ഹിസ്ബുള്ളയുടെ ഓഫീസ് ഉൾപ്പടെ പ്രവർത്തിക്കുന്ന കേന്ദ്രത്തിലാണ് ഉഗ്രസ്ഫോടനം നടത്തിയത്. 

ഒക്ടോബർ ഏഴിലെ ഹമാസിന്റെ അപ്രതീക്ഷിത ഇസ്രയേൽ ആക്രമണത്തിന് ശേഷം ഹമാസ് വക്താവായി കാര്യങ്ങൾ പുറംലോകത്തോട് സംസാരിച്ചത് ഇപ്പോൾ കൊല്ലപ്പെട്ട അറൂരിയാണ്. ഖസ്സാം ബ്രിഗേഡ് സ്ഥാപകരിൽ പ്രമുഖനാണ് അറൂരി. ഏറെനാളായി അദ്ദേഹത്തെ ഇസ്രായേൽ ലക്ഷ്യം വെക്കുകയായിരുന്നു.

ഇസ്രായേൽ– ലെബനൻ അതിർത്തിയിൽ ആക്രമണം തുടരുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനം മാറ്റിവെച്ചു. അതേസമയം ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി യോഗം ഇന്ന് ചേരും.

]]>
Wed, 03 Jan 2024 11:41:35 +0530 Editor
കൊച്ചുവേളി&നേമം റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റം; കേന്ദ്ര തീരുമാനത്തിനായി കാത്ത് കേരളം http://newsmalayali.com/4713 http://newsmalayali.com/4713 കൊച്ചുവേളി-നേമം റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിനായി കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ. റെയിൽവേ മന്ത്രാലയത്തോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്ര തീരുമാനം ഇതുവരെ വന്നിട്ടില്ല. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ്റെ പേര് തിരുവനന്തപുരം നോർത്ത് എന്നാക്കാനും നേമത്തെ തിരുവന്തപുരം സൗത്താക്കാനുമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.സംസ്ഥാനം പേര് മാറ്റത്തിന് തീരുമാനിച്ചതോടെ ഇനി പച്ചക്കൊടി കാട്ടേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. റെയിൽവെ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അംഗീകരിക്കുന്നതോടെ ഔദ്യോഗികമായി പേരുകൾ മാറും.

കൊച്ചുവേളിയിൽ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവിൽ ഒരുപാട് ദീർഘദൂര ട്രെയിനുകളുണ്ട്. പക്ഷെ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ഈ സ്റ്റേഷൻ പരിചിതമല്ല. നേമത്ത് നിന്നും കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റർ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെൻട്രൽ സ്റ്റേഷനെ തന്നെയാണ്. ഈ സ്ഥിതിയിൽ മാറ്റം വരുത്താനാണ് പുതിയ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.

വെരുതെ പേരുമാറ്റത്തിനല്ല സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. പേരിനൊപ്പം സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റാനാണ് നീക്കം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് സമീപ സ്റ്റേഷനുകളുടെ വികസനത്തിന് പ്രാധാന്യം നൽകുന്നത്.തിരുവനന്തപുരം എന്ന പേര് ബ്രാൻഡ് ചെയ്ത് സമീപ സ്റ്റേഷനുകൾ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. ഒപ്പം കൂടുതൽ ട്രെയിനുകളുമെത്തുമെന്നും കരുതുന്നു

]]>
Wed, 03 Jan 2024 11:39:11 +0530 Editor
റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി പരേഡ്; മണിപ്പൂരില്‍ നിന്നുള്ള വീഡിയോ http://newsmalayali.com/4712 http://newsmalayali.com/4712 മണിപ്പൂരില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന് പിന്നാലെ റോക്കറ്റ് ലോഞ്ചര്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി തീവ്ര മെയ്തി വിഭാഗത്തിന്റെ പരേഡ്. മെഷീന്‍ ഗണ്ണുകള്‍ ഉള്‍പ്പെടെ അത്യാധുനിക ആയുധങ്ങളുമായി സൈനിക യൂണിഫോമില്‍ തുറന്ന വാഹനത്തില്‍ ഒരു സംഘം യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മെയ്തിയിലെ തീവ്രവിഭാഗമായ അരംഭയ് തെങ്കോലിലെ അംഗങ്ങളാണ് പരേഡ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇംഫാല്‍ താഴ്‌വരയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. അത്യാധുനിക ആയുധങ്ങള്‍ ഇവരുടെ പക്കല്‍ എങ്ങനെ എത്തിയെന്നതില്‍ വ്യക്തതയില്ല. മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ആയുധങ്ങള്‍ എത്തുന്നതായി ഇന്റലിജന്‍സ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. 14 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. തൗബാല്‍ ജില്ലയിലെ ലിലോങ് മേഖലയിലാണ് അക്രമം അരങ്ങേറിയത്. പൊലീസ് വേഷം ധരിച്ച് നാല് വാഹനങ്ങളിലായെത്തിയ സംഘം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ നാട്ടുകാര്‍ അക്രമികളുടെ വാഹനങ്ങള്‍ക്ക് തീയിട്ടു. വെടിവെയ്പ്പിനെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സേനകളെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സംഘര്‍ഷ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മണിപ്പൂരിന്റെ താഴ്വാര ജില്ലകളായ തൗബാല്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, കാക്കിംഗ്, ബിഷ്ണുപൂര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

വെടിവെയ്പ്പില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് അറിയിച്ചു. ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

]]>
Tue, 02 Jan 2024 22:12:33 +0530 Editor
കാത്തിരിപ്പുകൾക്ക് വിരാമം; ലയണൽ മെസ്സിയും സംഘവും കേരളത്തിൽ പന്ത് തട്ടും; സ്ഥിരീകരണവുമായി കായികമന്ത്രി വി. അബ്ദുറഹ്മാൻ http://newsmalayali.com/4711 http://newsmalayali.com/4711 ലോകത്ത് ഫുട്ബോളിനെ ഇത്രയേറെ സ്നേഹിക്കുന്ന മനുഷ്യർ വേറെ എവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ഉണ്ടെങ്കിലും മലയാളികൾ അത് സമ്മതിച്ചുകൊടുക്കില്ല. അത്രയ്ക്കുണ്ട് മലയാളികളുടെ ഫുട്ബോൾ സ്നേഹം. ഇപ്പോഴിതാ ഫുട്ബോൾ പ്രേമികളായ ഓരോ മലയാളികളുടെയും ആ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പോവുകയാണ്. ലോകകപ്പ് ജേതാക്കളായ മെസ്സിയും സംഘവും കേരളത്തിലേക്ക് പന്തുതട്ടാൻ വരുന്നു.

കായികമന്ത്രി തന്നെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം അറിയിച്ചത്. “അർജൻറീനയുടെ ഭാഗത്ത് നിന്ന് പോസിറ്റീവ് ആയ മെയിൽ വന്നിട്ടുണ്ട്, അടുത്ത ജൂലൈയിൽ ഇന്ത്യയിലേക്ക് വരാൻ ആണ് അർജന്റീന താല്പര്യപ്പെടുന്നത്. അർജന്റീനയിലെ ഫുട്ബോൾ അധികൃതരുമായി ഉടൻ തന്നെ നേരിട്ട് ചർച്ചകൾ നടത്തും” എന്നാണ് കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞത്.

അർജന്റീനയെ കൂടാതെ മറ്റ് വിദേശ രാജ്യങ്ങളും കേരളത്തിൽ വന്ന് ഫുട്ബോൾ മത്സരങ്ങൾ കളിക്കുമെന്നാണ് കായികമന്ത്രി പറയുന്നത്. എന്തായാലും ആവേശത്തിലാണ് ഫുട്ബോൾ പ്രേമികൾ. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരവും, ഒരു ജനതയുടെ സ്വപനം നിറവേറ്റിയ ഫുട്ബോൾ മിശിഹയുമായ സാക്ഷാൽ ലയണൽ മെസ്സിയെ നേരിട്ട് കാണാൻ.

]]>
Tue, 02 Jan 2024 21:59:01 +0530 Editor
എഐ ക്യാമറ പണി നിർത്തി; നിയമലംഘനങ്ങള്‍ക്ക് ഇനി നോട്ടീസില്ല, കണ്‍ട്രോള്‍ റൂമുകള്‍ക്ക് പൂട്ടുവീഴുന്നു http://newsmalayali.com/4710 http://newsmalayali.com/4710 കോടികൾ മുതൽ മുടക്കി സർക്കാർ സ്ഥാപിച്ച എഐ ക്യാമറയുടെ പ്രവർത്തനം ആറുമാസം പിന്നിടുമ്പോൾ പ്രതിസന്ധിയിലാവുന്നു. എഐ ക്യാമറയുടെ കരാര്‍ കമ്പനിയായ കെല്‍ട്രോണിന് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കാനുള്ളത് കോടികളുടെ കുടിശ്ശികയാണ്. പണമില്ലാത്തതിനാല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടും ഒരു മാസമായി കെല്‍ട്രോണ്‍ തപാല്‍മാര്‍ഗം നോട്ടീസ് അയക്കുന്നില്ല.

ലക്ഷങ്ങള്‍ വൈദ്യുതി കുടിശ്ശികയായതോടെ ക്യാമറയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ക്കും പൂട്ടുവീഴുന്ന സ്ഥിതിയാണ്. കെഎസ്ഇബി ബില്ല് കൊടുത്തിട്ടുണ്ടെങ്കിലും കമ്പനിക്ക് ഇതുവരെ കുടിശ്ശികയടക്കാന്‍ കഴിഞ്ഞിട്ടില്ല. കരാര്‍ പ്രകാരം വൈദ്യുതി കുടിശ്ശികയുള്‍പ്പെടെ നല്‍കേണ്ടത് കമ്പനിയാണ്. എന്നാല്‍, സര്‍ക്കാര്‍ പണം കൊടുക്കാത്തതിനാല്‍ കമ്പനിക്ക് അതിനു കഴിയുന്നില്ല. പണം കിട്ടാത്തതിനാല്‍ കെഎസ്ഇബി കണ്‍ട്രോള്‍ റൂമുകളുടെ ഫ്യൂസ് ഊരാനുള്ള സാധ്യതയുമുണ്ട്. 

കൺട്രോൾ റൂമുകളുടെ പ്രവർത്തനം നിലച്ചാൽ കേരളത്തിലെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം പൂര്‍ണമായും ഇല്ലാതാകും. ക്യാമറ നിയമലംഘനം കണ്ടെത്തിയാല്‍ വാഹനമുടമയ്ക്ക് ഫോണില്‍ ഉടന്‍ അറിയിപ്പു ലഭിക്കാറുണ്ട്. എന്നാല്‍, ഫോണ്‍ നമ്പരും വാഹന നമ്പരുമായി ബന്ധിപ്പിച്ചാലേ ഇതു സാധ്യമാകൂ. അല്ലാത്തവരുടെ ഫോണില്‍ അറിയിപ്പു ലഭിക്കാറില്ല. അത്തരക്കാര്‍ തപാല്‍മാര്‍ഗം നോട്ടീസ് ലഭിച്ചാലേ നിയമ ലംഘനത്തെക്കുറിച്ച് അറിയാറുള്ളൂ. എന്നാല്‍, ഒരുമാസമായി നോട്ടീസ് അയക്കാത്തതിനാല്‍ പിഴയെക്കുറിച്ച് പലരും അറിയുന്നില്ല. കുറച്ചു ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ നോട്ടീസ് അയക്കുന്നത്.

പ്രതിമാസം ഒരു കോടി രൂപയോളം സ്വന്തം നിലയ്ക്കു ചെലവഴിച്ചാണ് നിലവിൽ പദ്ധതി കെല്‍ട്രോണ്‍ നടത്തുന്നത്. ക്യാമറകള്‍ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുപോലും കമ്പനിക്ക് ലഭിച്ചിട്ടില്ല. ആദ്യ ഗഡുവായി സര്‍ക്കാര്‍ കെല്‍ട്രോണിനു നല്‍കേണ്ടിയിരുന്നത് 11.79 കോടി രൂപയാണ്. ക്യാമറകള്‍ സ്ഥാപിച്ചതിന്റെ പണം ഇനിയും ലഭിച്ചില്ലെങ്കില്‍ കണ്‍ട്രോള്‍ റൂമുകളുമായി മുന്നോട്ടു പോകാനാകില്ലെന്നാണ് കെല്‍ട്രോണിന്റെ നിലപാട്. അതെസമയം നിയമ ലംഘനങ്ങളില്‍ നിന്ന് 33 കോടി രൂപ സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ

]]>
Tue, 02 Jan 2024 21:55:33 +0530 Editor
ആസാമിൽ ആയിരത്തോളം സ്വകാര്യ മദ്രസകൾ ഉടൻ പൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ http://newsmalayali.com/4709 http://newsmalayali.com/4709 സംസ്ഥാനത്തെ ആയിരത്തോളം സ്വകാര്യ മദ്രസകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തന്റെ ഔദ്യോഗിക വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെ അസമിലെ 1281 മദ്രസകൾ ജനറൽ സ്‌കൂളാക്കിയതായി മാറ്റിയതായി അസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മദ്രസകളുടെ പേര് മിഡിൽ ഇംഗ്ലീഷ് സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് പുതിയ നീക്കം.

നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൂവായിരത്തിലധികം സ്വകാര്യ മദ്രസകളുടെ എണ്ണം രണ്ടായിരമാക്കുമെന്നും ആസാം പോലീസും വിദ്യാഭ്യാസ വകുപ്പും ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ വരും ദിവസങ്ങളിൽ 1000 സ്വകാര്യ മദ്രസകൾ കുറയ്ക്കാൻ കഴിയുമെന്നും ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. ഈ വിഷയത്തിൽ സ്വകാര്യ മദ്രസകളുമായി ആസാം സർക്കാരിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം ആസാമിലെ തദ്ദേശീയരായ മുസ്ലീങ്ങളുടെ പ്രത്യേക സെൻസസ് സർക്കാർ നടത്തുമെന്നും അദ്ദേഹം മറ്റൊരു പ്രസ്താവനയിൽ പറഞ്ഞു. 2024-ഓടെ തദ്ദേശീയ മുസ്ലീങ്ങളുടെയും അസാമിലെ മുസ്ലീങ്ങളുടെയും സെൻസസ് പൂർത്തിയാകുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ ഉറപ്പു നൽകി.

“അസാമീസ് മുസ്ലീം കമ്മ്യൂണിറ്റി എന്നറിയപ്പെടുന്ന അഞ്ച് വ്യത്യസ്ത സമുദായങ്ങൾക്കിടയിലുള്ള സെൻസസ് നടത്തണമെന്ന ആവശ്യം ഞങ്ങൾ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ഇപ്പോൾ ആസാമീസ് മുസ്ലീങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളും വാർഡുകളും മറ്റ് സ്ഥലങ്ങളും പരിശോധിച്ചു വരികയാണ്. 2024ഓടെ ഈ സെൻസസ് പൂർത്തിയാകും" എന്നും അദ്ദേഹം പറഞ്ഞു. അതേസമയം മദ്രസകൾ അടച്ചുപൂട്ടി ഇതിന് പകരം സ്‌കൂളുകളും കോളേജുകളും സർവ്വകലാശാലകളും വേണമെന്ന് മാർച്ചിൽ കർണാടകയിലെ ബെലഗാവിയിൽ നടന്ന ഒരു റാലിയിൽ ആസാം മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

]]>
Tue, 02 Jan 2024 21:53:56 +0530 Editor
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരിൽ; യോഗത്തിൽ സ്ത്രീകൾക്ക് മാത്രം പ്രവേശനം; 2 ലക്ഷം പേർ പങ്കെടുക്കുമെന്ന് സൂചന http://newsmalayali.com/4708 http://newsmalayali.com/4708 പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. 2 ലക്ഷം വനിതകൾ അണിനിരക്കുന്ന ബിജെപി മഹിളാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് മോദി കേരളത്തിൽ എത്തുന്നത്. നാളെ ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം അവിടെ നിന്ന് തൃശ്ശൂരിലേക്ക് പോകും. ഇവിടെ റോഡ് ഷോയും പൊതുസമ്മേളനവുമടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിക്കും.

3 മണിക്ക് ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ  എത്തുന്ന പ്രധാനമന്ത്രി തുടർന്ന് റോഡ് മാർഗം തൃശൂരില്‍ എത്തും. ഇവിടെ നിന്ന് കലക്ടർ ഉൾപ്പെടെയുള്ളവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. ബിജെപിയുടെ നേതൃത്വത്തിൽ കുട്ടനെല്ലൂരിലും ജില്ലാ ജനറൽ ആശുപത്രിക്കു സമീപവും സ്വീകരണമൊരുക്കുന്നുണ്ട്. തുടർന്ന് ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന മഹിളാസമ്മേളനം നടക്കും.എട്ട് ജില്ലകളിൽ നിന്നായി രണ്ടുലക്ഷത്തിലേറെ വനിതകൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് ബിജെപി അറിയിക്കുന്നത്.

ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. 200-ഓളം മഹിളാ വാളന്റിയർമാർ സമ്മേളന നഗരി നിയന്ത്രിക്കുമെന്നാണ് റിപ്പോർട്ട്. മഹിളകൾക്ക് മാത്രമേ സമ്മേളനത്തിൽ പ്രവേശനമുള്ളൂ . സമ്മേളനത്തിൽ മഹിളാ പ്രവർത്തകർക്കു പുറമെ  അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലെ വനിതകള്‍ പങ്കാളികളാകും. ബീനാ കണ്ണൻ, ഡോ.എം.എസ് സുനിൽ ,വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.

]]>
Tue, 02 Jan 2024 21:50:08 +0530 Editor
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു; പതിനാല് പേര്‍ക്ക് പരിക്ക് http://newsmalayali.com/4707 http://newsmalayali.com/4707 മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. തൗബാല്‍ ജില്ലയിലെ ലിലോങ് മേഖലയിലാണ് അക്രമം അരങ്ങേറിയത്. പൊലീസ് വേഷം ധരിച്ച് നാല് വാഹനങ്ങളിലായെത്തിയ സംഘം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ നാട്ടുകാര്‍ അക്രമികളുടെ വാഹനങ്ങള്‍ക്ക് തീയിട്ടു. വെടിവെയ്പ്പിനെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സേനകളെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ സംഘര്‍ഷ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മണിപ്പൂരിന്റെ താഴ്വാര ജില്ലകളായ തൗബാല്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, കാക്കിംഗ്, ബിഷ്ണുപൂര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

വെടിവെയ്പ്പില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് അറിയിച്ചു. ആളുകള്‍ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

]]>
Tue, 02 Jan 2024 12:58:53 +0530 Editor
ആന്റിബയോട്ടിക് സ്മാര്‍ട്ടാകാനൊരുങ്ങി കേരളം; ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഇനി ആന്റിബയോട്ടിക്കുകള്‍ ലഭിക്കില്ല http://newsmalayali.com/4706 http://newsmalayali.com/4706 സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ടാക്കുന്നതിന്റെ ഭാഗമായി ഡോക്ടറുടെ നിര്‍ദ്ദേശം കൂടാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം ഈ വര്‍ഷത്തോടെ പൂര്‍ണ്ണമായും നിറുത്തലാക്കും. ഇതോടെ ഡോക്ടറുടെ കുറിപ്പടിയോടുകൂടി മാത്രമേ സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകള്‍ ലഭ്യമാകൂ.

ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങുക, തെറ്റായ ക്രമങ്ങളില്‍ കഴിക്കുക എന്നിവയിലൂടെ ഉണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് സര്‍ക്കാര്‍ നേരത്തെ തന്നെ ബോധവത്കരണം നടത്തുന്നുണ്ട്. ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം തുടര്‍ന്നാല്‍ 2050ഓടെ ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.

ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ പുതിയ നീക്കം. സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും ആന്റിബയോട്ടിക് സ്മാര്‍ട്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോട് കക്കോടി കുടുംബാരോഗ്യ കേന്ദ്രം ആയിരുന്നു.

]]>
Tue, 02 Jan 2024 12:52:25 +0530 Editor
ജപ്പാനിൽ ഇന്നലെയുണ്ടായത് 155 ഭൂചലനങ്ങൾ, ഇന്നും ശക്തമായ പ്രകമ്പനങ്ങള്‍; രക്ഷാപ്രവർത്തനം തുടരുന്നു http://newsmalayali.com/4705 http://newsmalayali.com/4705 ജപ്പാനിൽ ഇന്നലെയുണ്ടായത് 155 ഭൂചലനങ്ങളെന്ന് റിപ്പോർട്ട്. ഇന്ന് പുലർച്ചെ ആറ് ശക്തമായ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 പേരുടെ മരണമാണ് പ്രാഥമികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വീടുകള്‍ക്ക് ഉള്‍പ്പെടെ നാശനഷ്ടങ്ങളുണ്ടായി. തകർന്ന കെട്ടിടങ്ങൾ, തുറമുഖത്ത് മുങ്ങിയ ബോട്ടുകൾ എന്നിങ്ങനെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് ഇഷികാവയില്‍ തുടര്‍ ചലനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ഇന്നലെ ഉണ്ടായതിൽ 7.6ഉം 6ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉള്‍പ്പെടെ കൂടുതലും 3ൽ കൂടുതൽ തീവ്രതയുള്ളവയായിരുന്നു. ജപ്പാന്‍റെ മധ്യഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. തിരമാലകള്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിച്ചു. മേഖലയിലെ 32,700 വീടുകളിൽ വൈദ്യുതി മുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച കുറഞ്ഞത് 1.2 മീറ്റർ (നാലടി) ഉയരമുള്ള തിരമാലകൾ വാജിമ തുറമുഖത്ത് ആഞ്ഞടിച്ചു. സുനാമി മുന്നറിയിപ്പിനെ തുടർന്ന് തീരപ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകൾക്കു ശേഷം മുന്നറിയിപ്പ് പിൻവലിച്ചു. പതിനായിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്. ആയിരത്തോളം പേര്‍ സൈനിക താവളത്തില്‍ താമസിക്കുന്നുണ്ട്.

ജപ്പാനില്‍ ഇപ്പോൾ നല്ല തണുത്ത കാലാവസ്ഥയാണ്. വെള്ളം, ഭക്ഷണം, പുതപ്പുകൾ, ഇന്ധനം തുടങ്ങിയ അവശ്യ സാധനങ്ങള്‍ വിമാനങ്ങളോ കപ്പലുകളോ ഉപയോഗിച്ച് പ്രദേശത്തേക്ക് എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അറിയിച്ചു. ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം പ്രദേശത്തെത്താൻ രക്ഷാപ്രവര്‍ത്തകര്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

]]>
Tue, 02 Jan 2024 12:46:44 +0530 Editor
&apos;സൗജന്യമായി അഞ്ച് പശുക്കളെ നൽകും&apos;; കുട്ടികർഷകരുടെ വീട്ടിലെത്തി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അ​ഗസ്റ്റിനും http://newsmalayali.com/4704 http://newsmalayali.com/4704 ഇടുക്കി വെള്ളിയാമറ്റത്ത് കുട്ടികർഷകരുടെ 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ സഹായ വാ​ഗ്ദാനം നൽകി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അ​ഗസ്റ്റിനും. കുട്ടിക്കർഷകരായ മാത്യുവിന്റെയും ജോർജ്കുട്ടിയുടെയും വീട്ടിലെത്തിയാണ് മന്ത്രിമാർ സഹായ വാ​ഗ്ദാനം നൽകിയത്.

മാത്യു ബെന്നിക്കും കുടുംബത്തിനും കൈത്താങ്ങായി ജയറാം; പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനായി മാറ്റിവെച്ച 5 ലക്ഷം രൂപ നൽകും

മാത്യുവിന് ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടൻ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നൽകുമെന്നും മന്ത്രി പറഞ്ഞു. അടിയന്തര സഹായമായി മിൽമ 45000 രൂപ നൽകും. സംഭവിച്ചത് വൻ ദുരന്തമാണ്. സർക്കാർ മാത്യുവിനും കുടുംബത്തിനും ഒപ്പമുണ്ട്. നാളത്തെ മന്ത്രിസഭ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി വിശദമാക്കി.

അതേസമയം മാത്യു ബെന്നിക്ക് സഹായഹസ്തവുമായി നടന്‍ ജയറാം എത്തിയിരുന്നു. തന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനായി മാറ്റിവച്ച 5 ലക്ഷം രൂപ മാത്യുവിന്റെ കുടുംബത്തിന് ജയറാം കൈമാറി. ജയറാം ഇന്ന് നേരിട്ട് തൊടുപുഴയിലെത്തിയാണ് തുക കൈമാറിയത്.

]]>
Tue, 02 Jan 2024 12:32:46 +0530 Editor
മാത്യു ബെന്നിക്കും കുടുംബത്തിനും കൈത്താങ്ങായി ജയറാം; പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനായി മാറ്റിവെച്ച 5 ലക്ഷം രൂപ നൽകും http://newsmalayali.com/4703 http://newsmalayali.com/4703 തൊടുപുഴയിൽ പശുക്കൾ കൂട്ടത്തോടെ ചത്ത കുട്ടികർഷകൻ മാത്യു ബെന്നിക്കും കുടുംബത്തിനും കൈത്താങ്ങായി നടൻ ജയറാം. മാത്യുവിന്റെ കുടുംബത്തെ ജയറാം സന്ദർശിക്കും. കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായവും നടൻ നൽകും. തന്റെ പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനു വേണ്ടി മാറ്റിവെച്ച തുകയാണ് താരം കുടുംബത്തിന് നൽകുക.

അടുത്ത മാസം പതിനൊന്നിനാണ് ജയറാമിന്റെ പുതിയ ചിത്രം ഓസ്ലറിന്റെ ട്രെയിലർ ലോഞ്ച് തീരുമാനിച്ചിരിക്കുന്നത്. ഇതിനു വേണ്ടിയുള്ള പണമാണ് തൊടുപുഴയില്‍ വെള്ളിയാമറ്റം കിഴക്കേ പറമ്പില്‍ ക്ഷീര കർഷകനായ മാത്യു ബെന്നിയുടെ കുടുംബത്തിന് നൽകുക.

ഇരുപത് വർഷമായി താനും പശുക്കളെ വളർത്തുന്നുണ്ടെന്നും അതിന്റെ ബുദ്ധിമുട്ടും അതിലൂടെ ലഭിക്കുന്ന സന്തോഷവും തനിക്കറിയാം. ഷൂട്ടിങ്ങില്ലാത്ത സമയങ്ങളിൽ ഫാമിലാണ് താൻ സമയം ചെലവഴിക്കാറ്. രണ്ടുതവണ ക്ഷിരകര്‍ഷകനുള്ള സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

മാത്യുവിനും സഹോദരങ്ങൾക്കുമുണ്ടായ സമാന അനുഭവം തനിക്കുമുണ്ടായിട്ടുണ്ട്. അവരുടെ വിഷമം തനിക്ക് മനസ്സിലാകും. അവരെ നേരിട്ട് കാണാൻ വേണ്ടി മാത്രമാണ് പോകുന്നതെന്നും ജയറാം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തൊടുപുഴയില്‍ വെള്ളിയാമറ്റം കിഴക്കേ പറമ്പില്‍ ക്ഷീര കർഷകനായ മാത്യു ബെന്നിയുടെ പശുക്കൾ കൂട്ടത്തോടെ ചത്തുവീണത്.

]]>
Tue, 02 Jan 2024 12:23:11 +0530 Editor
&apos;കത്തിച്ച് മുഖം വികൃതമാക്കി, ജനനേന്ദ്രിയത്തിൽ വെടിവച്ചു&apos;; ഹമാസ് ആക്രമണത്തിൽ ഇസ്രായേലി സ്ത്രീകൾ നേരിട്ട ക്രൂരപീഡനങ്ങൾ http://newsmalayali.com/4702 http://newsmalayali.com/4702 ഇസ്രായേലില്‍ ഹമാസ് ഒക്ടോബര്‍ ഏഴിന് നടത്തിയ ഭീകരാക്രണത്തിലെ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. രണ്ടുമാസത്തോളം നീണ്ട സമഗ്രമായ അന്വേഷണത്തിന് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഹമാസ് സ്ത്രീകള്‍ക്കെതിരേ വ്യാപകമായ ലൈംഗികാതിക്രമങ്ങള്‍ നടത്തിയതായാണ് വിവരം. റേവ്, ഗാസ അതിര്‍ത്തിയിലെ സൈനിക താവളങ്ങള്‍, കിബുത്സിം എന്നിവയുള്‍പ്പടെ ഇസ്രയേലിലെ വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഹമാസ് നടത്തിയ ആക്രമണം.

ആക്രമത്തിനിടെ രണ്ടുകുട്ടികളുടെ അമ്മയായ ഗാല്‍ അബ്ദുഷ് നേരിടേണ്ടി വന്ന ഹൃദയഭേദകമായ അനുഭവങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിവരിക്കുന്നു. ഇവരുടെ അവസാനനിമിഷങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു. അര്‍ധനഗ്നയായ നിലയില്‍ റോഡിലായിരുന്നു അവരെ കണ്ടെത്തിയത്. തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം അവരുടെ മുഖം കത്തിച്ച് വികൃതമാക്കിയിരുന്നു. ഇവര്‍ ബലാത്സംഗത്തിന് ഇരയായിരുന്നുവെന്ന് ഇസ്രായേലി പോലീസ് ഉദ്യോഗസ്ഥര്‍ കരുതുന്നു.

ഇസ്രായേലികളായ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുകയോ ശാരീരികമായി വികൃതമാക്കുകയോ ചെയ്തുവെന്ന് കരുതുന്ന കുറഞ്ഞത് ഏഴു കേസുകളെങ്കിലും അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. സാക്ഷിമൊഴികള്‍, വീഡിയോ ദൃശ്യങ്ങള്‍, ഫോട്ടോകള്‍, ജിപിഎസ് വിവരങ്ങള്‍ എന്നിവയെല്ലാം വിരല്‍ ചൂണ്ടുന്നത് ഹമാസ് ലിംഗാധിഷ്ഠിതമായി ആക്രമണം നടത്തിയെന്നതിലേക്കാണ്. ബലാത്സംഗം, അംഗഭംഗം, സ്ത്രീകള്‍ക്കെതിരായ ക്രൂരത എന്നിവയുടെ ഭയാനകമായ ദൃശ്യങ്ങളാണ് സാക്ഷികളും വിവരിക്കുന്നത്.

അതിക്രമങ്ങളെ അതിജീവിച്ച 24 വയസ്സുള്ള അക്കൗണ്ടന്റായ സാപിര്‍, റേവ് പാര്‍ട്ടിയില്‍ പങ്കെടുത്ത ഇസ്രയേലി യുവതി റാസ് കോഹെന്‍ എന്നിവരുടെ സാക്ഷിമൊഴികള്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. ഇത് കൂടാതെ, ഒന്നിലധികം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതിന്റെ ഗ്രാഫിക്‌സ് വിവരങ്ങളും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്.

ലൈംഗിക പീഡനം നടന്നതിന്റെ സൂചനകള്‍ മൃതദേഹങ്ങള്‍ കണ്ടെടുത്ത വിവിധ ഇടങ്ങളില്‍ നിന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യല്‍മാരും സൈനികരും നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ഹീനമായ കുറ്റകൃത്യങ്ങളെ സാധൂകരിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവരുന്നുണ്ട്. ഹമാസ് വളഞ്ഞ കിബ്ബുത്സില്‍ നിന്ന് കണ്ടെത്തിയ ഒരു സ്ത്രീയുടെ മൃതദേഹത്തിൽ തുടകളിലും മറ്റും നഖങ്ങള്‍ ആഴ്ന്നിറങ്ങിയതിന്റെ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ആക്രമണത്തെതുടര്‍ന്ന് വലിയതോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതിനാല്‍ അന്വേഷണത്തിന് ഇസ്രായേല്‍ അധികൃതർ വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഫോറന്‍സിക് തെളിവുകളുടെ കുറവും മൃതദേഹങ്ങള്‍ വേഗത്തില്‍ മറവ് ചെയ്തതും ക്രൂരകൃത്യങ്ങളുടെ തോത് മനസ്സിലാക്കുന്നതിന് തടസ്സമാകുന്നുണ്ട്. എന്നാല്‍, പുതിയതായി ലഭ്യമാകുന്ന തെളിവുകളും കണ്ടെത്തിയ വീഡിയോകളും സ്ത്രീകള്‍ക്കുനേരെ നടന്ന ക്രൂരകൃത്യങ്ങളാണ് വ്യക്തമാക്കുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുഎന്‍ വനിതകള്‍ എന്നിവർ ആരോപണങ്ങള്‍ അംഗീകരിക്കുന്നതിന് എടുക്കുന്ന കാലതാമസത്തില്‍ ഇസ്രായേലില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കടുത്ത രോക്ഷം പ്രകടിപ്പിക്കുന്നുണ്ട്.

]]>
Tue, 02 Jan 2024 10:30:24 +0530 Editor
ജപ്പാനിൽ ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ് http://newsmalayali.com/4701 http://newsmalayali.com/4701 ജപ്പാനിൽ ശക്തമായ ഭൂചലനം.7.5 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഇതിനോട് അനുബന്ധിച്ച് ജപ്പാൻ കാലാവസ്ഥ ഏജൻസി സൂനാമി മുന്നറിയിപ്പ് അധിക‍ൃതർ നൽകിയിട്ടുണ്ട്.  ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സൂനായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സുസു നഗരത്തില്‍ സൂനാമിത്തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്

ആളുകളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറാന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കി. സര്‍ക്കാര്‍ മാധ്യമങ്ങള്‍ വഴിയാണ് അറിയിപ്പ് നല്‍കിയത്. ജപ്പാന്‍ തീരത്തു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 300 കിലോമീറ്റര്‍ വരെ സൂനാമിത്തിരകള്‍ അടിക്കാന്‍ സാധ്യതയുണ്ടെന്ന് ഹവായ് ആസ്ഥാനമായ പസിഫിക്ക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു

അതിനിടെ ഇഷികാവയിലെ വാജിമ സിറ്റിയില്‍ 1.2 മീറ്റര്‍ സൂനാമി ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നോട്ടോയില്‍ അഞ്ച് മീറ്റര്‍ വരെ ഉയരമുള്ള രാക്ഷസത്തിരമാലകള്‍ അടിക്കുമെന്നാണ് ജപ്പാന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സി വ്യക്തമാക്കുന്നത്

]]>
Mon, 01 Jan 2024 14:45:45 +0530 Editor
അന്ന് എല്ലാവരും എന്നെ കളിയാക്കി, ഇന്ന് സൗദി ലീഗ് വേറെ ലെവലായി; എല്ലാ മികച്ച കളിക്കാരും വൈകാതെ എന്നോടൊപ്പം എത്തും : ക്രിസ്റ്റ്യാനോ റൊണാൾഡോ http://newsmalayali.com/4700 http://newsmalayali.com/4700 അൽ-നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിലെ മികച്ച ഡിവിഷനുകളിലെ എല്ലാ മികച്ച കളിക്കാരോടും സൗദി പ്രോ ലീഗിൽ തന്നോടൊപ്പം ചേരാൻ അഭ്യർത്ഥിച്ചു. അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ്, മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ടാം വരവിന് ശേഷം 2023 ജനുവരിയിൽ അൽ-നാസറിൽ ചേരാൻ തീരുമാനിച്ചപ്പോൾ ഫുട്ബോൾ ലോകം ഞെട്ടിയിരുന്നു . പ്രതിവർഷം 200 മില്യൺ ഡോളറിന്റെ ലാഭകരമായ രണ്ടര വർഷത്തെ കരാറിലാണ്  റൊണാൾഡോ ഒപ്പുവച്ചത് .

സൗദി പ്രോ ലീഗിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം ആഗോള തലത്തിൽ ലീഗിനെ പുതിയ തലങ്ങളിലേക്ക് ഉയർത്തി. ദശലക്ഷക്കണക്കിന് ആരാധകർ ഈ ലീഗ് കാണാൻ തുടങ്ങി. 2022-23 സീസണിന് ശേഷം, റൊണാൾഡോയുടെ ജനപ്രീതി യൂറോപ്പിൽ നിന്നുള്ള നിരവധി സൂപ്പർ താരങ്ങളെ സൗദി പ്രോ ലീഗിൽ അവനോടൊപ്പം ചേരാൻ പ്രേരിപ്പിച്ചു. സാഡിയോ മാനെ, അയ്‌മെറിക് ലാപോർട്ടെ, ഒട്ടാവിയോ, മാർസെലോ ബ്രോസോവിച്ച് തുടങ്ങിയവരെ അൽ-നാസർ ഒപ്പുവച്ചു. മറുവശത്ത്, അവരുടെ എതിരാളികളായ അൽ-ഹിലാൽ നെയ്‌മറിനെയും കലിഡൗ കൗലിബാലിയെയും സൈൻ ചെയ്‌തു, അതേസമയം അൽ-ഇത്തിഹാദിന് കരിം ബെൻസെമ, എൻഗോലോ കാന്റെ, ഫാബിഞ്ഞോ എന്നിവരെ സ്വന്തമാക്കാൻ കഴിഞ്ഞു.


“സൗദി ലീഗിന്റെ ഇപ്പോഴത്തെ വികസനത്തിൽ ഞാൻ വളരെ സന്തോഷവാനാണ്. ഈ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിലൊന്നായി മാറുമെന്ന് ഞാൻ മുമ്പ് സൂചിപ്പിച്ചു, ആളുകൾ എന്റെ വാക്കുകളെ കളിയാക്കി. പക്ഷേ അവരുടെ വാക്കുകൾ ഇപ്പോൾ കാര്യമാക്കുന്നില്ല, കാരണം ലീഗ് വളരെയധികം വികസിച്ചുകൊണ്ടിരിക്കുന്നു.” റൊണാൾഡോ പറഞ്ഞു .  “യൂറോപ്പിലെ എല്ലാ മികച്ച കളിക്കാർക്കും, സൗദി ലീഗിലേക്ക് സ്വാഗതം, ഞങ്ങളുമായി രസകരമായ നിമിഷങ്ങൾ പങ്കിടാം .”

ഡിസംബർ 31 ശനിയാഴ്ച നടന്ന അവരുടെ ലീഗ് പോരാട്ടത്തിൽ അൽ-നാസർ 4-1 ന് അൽ-താവൂണിനെ പരാജയപ്പെടുത്തിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ ഗോൾ നേടിയിരുന്നു. 54 ഗോളുകൾ നേടി 2023 ൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരവുമായി റൊണാൾഡോ മാറി.

]]>
Mon, 01 Jan 2024 14:26:10 +0530 Editor
&apos;ഞങ്ങള്‍ക്കെതിരേ ഇവിടെ നന്നായി കളിച്ചവരില്‍ എനിക്കറിയാവുന്ന ഒരേയൊരാള്‍ സച്ചിന്‍ ടെണ്ടുൽക്കർ &apos;; ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം http://newsmalayali.com/4699 http://newsmalayali.com/4699 തങ്ങള്‍ക്കെതിരേ നാട്ടില്‍ ഏറ്റവും നന്നായി കളിച്ചിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ ബാറ്റര്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുൽക്കറാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ ഇതിഹാസ ഫാസ്റ്റ് ബോളര്‍ അലന്‍ ഡൊണാള്‍ഡ്. മുന്നിലേക്കു കയറി കളിക്കുകയും ബോളുകള്‍ അതിശയിപ്പിക്കുന്ന തരത്തില്‍ സച്ചിന്‍ ഒഴിവാക്കുകയും ചെയ്തിരുന്നതായി ഡൊണാള്‍ഡ് നിരീക്ഷിച്ചു.

ഞങ്ങള്‍ക്കെതിരേ ഇവിടെ നന്നായി കളിച്ചവരില്‍ എനിക്കറിയാവുന്ന ഒരേയൊരാള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. മിഡില്‍ സ്റ്റംപില്‍ നിലയുറപ്പിച്ച് ബാറ്റ് ചെയ്യുന്നതിനു പകരം എപ്പോഴും ബാറ്റിംഗിനിടെ സച്ചിന്‍ മൂവ് ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം മുന്നിലേക്കു കയറി കളിക്കുകയും ബോളുകള്‍ അതിശയിപ്പിക്കുന്ന തരത്തില്‍ ഒഴിവാക്കുകയും ചെയ്തിരുന്നു

ഇവിടെ നിങ്ങള്‍ ബോള്‍ ലീവ് ചെയ്യുകയാണെങ്കില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയും. ബോളര്‍മാര്‍ നിങ്ങളിലേക്കു വരികയും വിക്കറ്റിനു വേണ്ടി കൂടുതലായി ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. ബോളര്‍മാര്‍ നിങ്ങളിലേക്കു വരികയാണെങ്കില്‍ സ്‌കോര്‍ ചെയ്യാനുള്ള അവസരങ്ങളും കൂടുതല്‍ മെച്ചപ്പെടും.

ഇതു വളരെ താല്‍പ്പര്യമുണര്‍ത്തുന്ന കാര്യമാണ്, ബാറ്റിംഗ് കൂടുതല്‍ കടുപ്പവുമാണ്. കേപ്ടൗണിലേതും വളരെ മികച്ച ടെസ്റ്റ് പിച്ചായിരിക്കും. വളരെ വേഗത്തില്‍ അതു ഫ്ളാറ്റായി തീരുകയും ചെയ്യും. അതുകൊണ്ടു തന്നെ നിങ്ങള്‍ക്കു വളരെ കഠിനമായി അധ്വാനിക്കേണ്ടതായി വരും- ഡൊണാള്‍ഡ് പറഞ്ഞു.

]]>
Mon, 01 Jan 2024 14:23:23 +0530 Editor
മലയാളത്തിലെ ഒരു പ്രത്യേക ഗ്യാങ്ങിന്‍റെ ചിത്രമായിരുന്നു &apos;2018&apos; എങ്കില്‍ അത് ഓസ്കർ നേടിയേനെ: ജൂഡ് ആന്തണി ജോസഫ് http://newsmalayali.com/4698 http://newsmalayali.com/4698 മികച്ച വിദേശ ഭാഷ ചലച്ചിത്രത്തിനുള്ള ഇന്ത്യയുടെ ഓസ്കർ എൻട്രി ആയിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം. ഇപ്പോഴിതാ മലയാളത്തിലെ  ഒരു പ്രത്യേക ഗ്യാംങ്ങിന്‍റെ ചിത്രമായിരുന്നു 2018 എങ്കില്‍ അത് ഓസ്കർ വാങ്ങുമായിരുന്നു എന്ന് സംവിധായകന്‍ ജൂഡ് അന്തണി ജോസഫ് തുറന്നുപറഞ്ഞിരിക്കുകയാണ്. ജൂഡ് ആന്തണി പരാമർശിച്ച ആ ഗ്യാങ്ങ് ഏതാണെന്നാണ് ഇപ്പോൾ സിനിമ മേഖലയിലെ ചൂടേറിയ ചർച്ച.

“മലയാള സിനിമ രംഗത്തെ ഒരു പ്രത്യേക ഗ്യാംങ്ങിന്‍റെ ചിത്രമായിരുന്നു 2018 എങ്കില്‍ അത് ഓസ്കർ വാങ്ങുമായിരുന്നു. ഒന്നുമല്ലാത്ത സിനിമകള്‍ പോലും വലുതായി കാണിക്കാന്‍ സാധിക്കുന്നതാണ് ഈ ഗ്യാങ്ങ്. 2018 ന്‍റെ നിര്‍മ്മാണ രീതിയും ബജറ്റും അറിഞ്ഞപ്പോള്‍ ബോളിവുഡില്‍ നിന്ന് പോലും അവസരം വന്നു.

2018 ന്‍റെ വ്യാജ പ്രിന്‍റ് ഇറങ്ങിയത് വിദേശത്ത് അയച്ച പതിപ്പില്‍ നിന്നാണ്. വിദേശത്തേക്ക് അയച്ച പതിപ്പില്‍ മൂന്ന് ഷട്ടറും തുറക്കുന്നതായി കാണിച്ചിട്ടുണ്ട്. അതില്‍ നിന്നാണ് മനസിലായത്. എന്നാല്‍ അതിന് പിന്നില്‍ ആരാണെന്നത് കണ്ടെത്താന്‍‌ ശ്രമിക്കാത്തത് വിഷമം ഉണ്ടാക്കി.” എന്നാണ് ഒരു വാർത്താചാനലിലെ സംവാദത്തിൽ ജൂഡ് ആന്തണി ജോസഫ് പറഞ്ഞത്.

കേരളം കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു 2018 ലെ പ്രളയം. അന്നത്തെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവൺ ഈസ് ഹീറോ’. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, അജു വർഗീസ്, അപർണ ബാലമുരളീ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തിയത്. ചിത്രം ഈ വർഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.

]]>
Mon, 01 Jan 2024 14:21:00 +0530 Editor
പൊതുതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കുന്നു; അര്‍ദ്ധ സൈനിക മേധാവികളുമായി ഉടന്‍ ചര്‍ച്ചയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ http://newsmalayali.com/4697 http://newsmalayali.com/4697 രാജ്യത്ത് പൊതു തിരഞ്ഞടുപ്പ് ചർച്ചകളാണ് സജീവമാകുമ്പോൾ  അതുമായി ബന്ധപ്പെട്ട തരിക്കിട്ട നടപടികളിലേക്ക് കടക്കുകയാണ് തിര‍ഞ്ഞെടുപ്പ് കമ്മീഷൻ. പൊതുതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കാനാണ് നീക്കം. മാര്‍ച്ച് രണ്ടാം വാരത്തിന് മുന്‍പ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

അര്‍ധ സൈനിക മേധാവികളുമായി ഉടന്‍ ചര്‍ച്ച നടത്തിയേക്കും. തുടർന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദര്‍ശനം നടത്തും.കഴിഞ്ഞതവണ ഏഴു ഘട്ടങ്ങളിലായാണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. ഇതേ മാതൃകയില്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് താത്പര്യം. എന്നാല്‍ കൂടുതല്‍ ഘട്ടങ്ങളിലായി നടത്തണമെന്ന അഭിപ്രായം അര്‍ധസൈനിക വിഭാഗങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇതുള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ ആഴ്ച തന്നെ യോഗം പൂര്‍ത്തിയാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനങ്ങളിലെ സന്ദര്‍ശനം ഫെബ്രുവരിയോടുകൂടി പൂര്‍ത്തിയാകും. ഇതിന് ശേഷം തീയതികള്‍ പ്രഖ്യാപിക്കും. ഏപ്രില്‍ മാസത്തില്‍ വേട്ടെടുപ്പ് തുടങ്ങി മെയ് മാസത്തില്‍ പൂര്‍ത്തിയാകുന്നവിധത്തില്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതി.

]]>
Mon, 01 Jan 2024 14:14:43 +0530 Editor
സൗജന്യ വാഗ്ദാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവും; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ http://newsmalayali.com/4696 http://newsmalayali.com/4696 സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂയെന്ന് കേന്ദ്രം വ്യക്തമാക്കി. ശ്രീലങ്കയിലേതടക്കം സാഹചര്യം ഉദാഹരിച്ചായിരുന്നു മുന്നറിയിപ്പ്. പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മൂലധന നിക്ഷേപം കൂട്ടണമെന്നും ബജറ്റിന് പുറത്തുള്ള കടമെടുപ്പ് നിയന്ത്രിക്കണമെന്നും യോഗത്തിൽ സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു. സൗജന്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂയെന്ന് കേന്ദ്രം വ്യക്തമാക്കി.

തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച് സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികളെന്ന പേരില്‍ പണമൊഴുക്കുന്നതും സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നു. പല സംസ്ഥാനങ്ങളിലേയും സാഹചര്യം ഇതിനോടകം തന്നെ ആശങ്കജനകമാണ്. രാജ്യത്തിൻ്റെ ഭാഗമല്ലായിരുന്നുവെങ്കില്‍ ഈ സംസ്ഥാനങ്ങൾ പലതും സാമ്പത്തികമായി തകരുമായിരുന്നുവെന്നും കേന്ദ്രം പറയുന്നു.

സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും സാമ്പത്തിക സുസ്ഥിരയുള്ളതല്ലെന്നും പ്രഖ്യാപനങ്ങള്‍ സാമ്പത്തിക സ്ഥിതി അനുസരിച്ചാകാൻ നിര്‍ദേശിക്കണമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത്.

]]>
Mon, 01 Jan 2024 14:06:22 +0530 Editor
&apos;പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കണം, കോൺഗ്രസിൽ ഐക്യം ഉറപ്പാക്കണം&apos;; തന്റെ പ്രശ്നങ്ങൾ ആരോടും പറയാറില്ലെന്ന് രമേശ് ചെന്നിത്തല http://newsmalayali.com/4695 http://newsmalayali.com/4695 നേതാക്കൾ പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂട്ടായ ചർച്ചകളിലൂടെ കോൺഗ്രസിൽ ഐക്യം ഉറപ്പാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ പ്രശ്നങ്ങൾ ആരോടും പറയാറില്ല, സമാനമായ രീതിയിൽ സുധീരനും കാര്യങ്ങൾ ചർച്ചചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.

അയോധ്യ വിഷയം പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഇതൊരു തുറന്ന യുദ്ധത്തിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. തനിക്ക് ക്ഷണം ലഭിച്ചിട്ടില്ല. കോൺ​ഗ്രസിലെ രണ്ടുപേർക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്.

പാർട്ടിയുടെ അഭിപ്രായമാണ് തന്റെ അഭിപ്രായം. ക്ഷണം ലഭിച്ചാലല്ലേ അതിനെ കുറിച്ച് പറയേണ്ടതുള്ളൂവെന്ന് ചെന്നിത്തല പറഞ്ഞു. ബാക്കിയെന്താണെന്ന് പാർട്ടി പറയേണ്ട സമയത്ത് പറയുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഓരോരുത്തരുടേയും ആത്മീയ കാര്യമാണ്. ചിലർ വിശ്വാസിയാവാം, ആവാതിരിക്കാം. അതെല്ലാം വ്യക്തിപരമാണ്. ആത്മീയ കാര്യങ്ങളിൽ രാഷ്ട്രീയ വത്കരണം ശരിയല്ല. എന്നാൽ ഇങ്ങനെയുള്ള കാര്യം രാഷ്ട്രീയ വത്ക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അത് ദൗർഭാ​ഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.

]]>
Mon, 01 Jan 2024 14:05:11 +0530 Editor
അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസ്; ഡികെ ശിവകുമാറിന്റെ നിക്ഷേപ വിവരങ്ങള്‍ തേടി ജയ്ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ് http://newsmalayali.com/4694 http://newsmalayali.com/4694 കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ നിക്ഷേപ വിവരങ്ങള്‍ തേടി ജയ്ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ഡികെ ശിവകുമാറിന്റെ നിക്ഷേപ വിവരങ്ങള്‍ സിബിഐ മലയാളം വാര്‍ത്താ ചാനലായ ജയ്ഹിന്ദിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിആര്‍പിസി സെക്ഷന്‍ 91 പ്രകാരമാണ് നോട്ടീസ്.

സിബിഐ ബംഗളൂരു യൂണിറ്റാണ് നോട്ടീസ് അയച്ചത്. നോട്ടീസില്‍, ശിവകുമാറിന്റെ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും ചാനലില്‍ നിക്ഷേപമുണ്ടോ എന്നും  ചോദിച്ചിട്ടുണ്ട്. ഡിവിഡന്റ് ഷെയര്‍, ബാങ്ക് ഇടപാടുകള്‍,  ലെഡ്ജര്‍ അക്കൗണ്ട്, കോണ്‍ട്രാക്ട് വിവരങ്ങള്‍, ഹോള്‍ഡിംഗ് സ്‌റ്റേറ്റ്‌മെന്റ്എ ന്നിവയും സിബിഐ ചാനലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2013-2018 കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് കാട്ടി സിബിഐ 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സിബിഐ അയച്ച നോട്ടീസ് ലഭിച്ചതായി ജയ്ഹിന്ദ് ചാനല്‍ എംഡി ഷിജു പറഞ്ഞു. നോട്ടീസിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും നിക്ഷേപങ്ങളില്‍ ക്രമക്കേടുകള്‍ ഇല്ലെന്നും ഷിജു കൂട്ടിച്ചേര്‍ത്തു.

]]>
Mon, 01 Jan 2024 14:01:44 +0530 Editor
ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് നിലത്തിട്ട് വലിച്ചിഴച്ചു; വയോധികയ്ക്ക് അധ്യാപികയായ മകളുടെ ക്രൂര പീഡനം http://newsmalayali.com/4693 http://newsmalayali.com/4693 വയോധികയായ മാതാവിന് അധ്യാപികയായ മകളുടെ ക്രൂര മര്‍ദ്ദനം. മര്‍ദ്ദന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കിയത് അധ്യാപികയുടെ മകളാണ്. തിരുവനന്തപുരം ചാക്കയില്‍ 80 വയസിലേറെ പ്രായമുള്ള മുത്തശ്ശിയെ അമ്മ നിരന്തരമായി മര്‍ദ്ദിക്കുന്നുവെന്ന് കാട്ടിയാണ് ചെറുമകള്‍ പേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

അധ്യാപികയായ സ്ത്രീ വയോധികയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നുമാണ് പരാതി. വര്‍ഷങ്ങളായി വയോധിക മകളുടെ പീഡനം നേരിടുന്നതായി പരാതിയില്‍ പറയുന്നു. സ്‌ട്രോക്ക് വന്നിട്ടും മുത്തശ്ശിക്ക് ആവശ്യമായ ചികിത്സയോ മരുന്നോ അമ്മ നല്‍കുന്നില്ലെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്.

വിദേശത്തായിരുന്ന പരാതിക്കാരി കഴിഞ്ഞ സെപ്റ്റംബറിലാണ് നാട്ടിലെത്തിയ  അന്ന് മുതല്‍ അമ്മ മുത്തശ്ശിയെ നിരന്തരം ഉപദ്രവിക്കുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. മുത്തശ്ശിയെ ഉപദ്രവിക്കരുതെന്ന് പെണ്‍കുട്ടി വിലക്കിയിട്ടും അധ്യാപികയായ സ്ത്രീ പീഡനം തുടര്‍ന്നു. മുത്തശ്ശിക്കായി വാദിച്ച പെണ്‍കുട്ടിയോട് വീട് വിട്ട് പോകാനായിരുന്നു അധ്യാപിക പറഞ്ഞത്.

ഇതേ തുടര്‍ന്ന് പെണ്‍കുട്ടി തന്റെ മാതാവിനെതിരെ മുത്തശ്ശിയെ മര്‍ദ്ദിക്കുന്നുവെന്ന് കാട്ടി പേട്ട പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ അധ്യാപിക സ്റ്റേഷനിലെത്തി പെണ്‍കുട്ടിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും വീട്ടില്‍ ഇത്തരത്തിലൊരു സംഭവം നടന്നിട്ടില്ലെന്നും അറിയിച്ചു. ഇതോടെ പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചതായും പെണ്‍കുട്ടി ആരോപിക്കുന്നു.

]]>
Mon, 01 Jan 2024 13:59:52 +0530 Editor
പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്; താത്കാലിക ജീവനക്കാരിയെ സസ്‌പെന്റ് ചെയ്ത് ആരോഗ്യ വകുപ്പ് http://newsmalayali.com/4692 http://newsmalayali.com/4692 മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ചതിന് താത്കാലിക ജീവനക്കാരിയെ സസ്‌പെന്റ് ചെയ്ത് ആരോഗ്യ വകുപ്പ്. പാതിരപ്പള്ളി ഹോംകോയിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ വിടി ധനിഷ മോള്‍ ആണ് ആരോഗ്യ വകുപ്പിന്റെ നടപടി നേരിടുന്നത്. വാട്‌സ് ആപ്പിലൂടെ ആയിരുന്നു ധനിഷ മുഖ്യമന്ത്രിയ്‌ക്കെതിരെ പോസ്റ്റ് പങ്കുവച്ചത്.

പത്ത് വര്‍ഷമായി പാതിരപ്പള്ളിയിലെ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ ഓപ്പറേറ്റീവ് ഫാര്‍മസിയിലെ ഡാറ്റാ എന്‍ട്രി ജീവനക്കാരിയാണ് ധനിഷ. രണ്ട് മാസമായി ഇവര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അവധിയിലായിരുന്നു. ഇതിനിടയിലാണ് സസ്‌പെന്‍ഷന്‍ നടപടി. സീനിയോറിറ്റിക്ക് അതീതമായി സിഐടിയു അംഗങ്ങളെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ ധനിഷ പരാതി നല്‍കിയിരുന്നു.

ആരോഗ്യ മന്ത്രിക്കായിരുന്നു ധനിഷ മോള്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് സസ്‌പെന്‍ഷനെന്നാണ് ധനിഷ ആരോപിക്കുന്നത്. അഞ്ച് സിഐടിയു പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയായ ധനിഷയും മറ്റ് ജീവനക്കാരും പരാതി നല്‍കിയത്.

]]>
Mon, 01 Jan 2024 13:57:09 +0530 Editor
സില്‍വര്‍ ലൈനിന് റെയില്‍വേയുടെ റെഡ് സിഗ്നൽ; പദ്ധതിക്കെതിരെ നിരവധി തടസ്സവാദങ്ങളുമായി ദക്ഷിണ റെയില്‍വേയുടെ റിപ്പോർട്ട് http://newsmalayali.com/4691 http://newsmalayali.com/4691 സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈൻ പദ്ധതിക്കെതിരെ നിരവധി തടസ്സവാദങ്ങൾ ചൂണ്ടിക്കാട്ടി ദക്ഷിണറെയില്‍വേയുടെ റിപ്പോർട്ട്. നിലവിലെ അലൈൻമെന്‍റ് കൂടിയാലോചനകളില്ലാതെയാണ്. സിൽവർ ലൈൻ റെയിൽവേക്ക് സാമ്പത്തിക ബാധ്യത വരുത്തും തുടങ്ങിയ കാര്യങ്ങൾ ദക്ഷിണറെയില്‍വേ, കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ടിൽ പറയുന്നു.

സിൽവർ ലൈൻ ഭാവി റെയിൽ വികസനത്തിന് തടസം സൃഷ്ടിക്കും. റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും ആഘാതം ഉണ്ടാക്കും. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റെയിൽവെ റിപ്പോർട്ടിൽ വ്യക്തമാക്കി.

സില്‍വര്‍ലൈന്‍ പദ്ധതിക്കായി 183 ഹൈക്ടര്‍ ഭൂമിയാണ് വേണ്ടത്. ഇതില്‍ നല്ലൊരു പങ്കും വികസനാവശ്യത്തിന് നീക്കി വെച്ചതാണ്. മാത്രമല്ല ഇത് ട്രെയിന്‍ സര്‍വീസിനുണ്ടാക്കുന്ന ആഘാതം, റെയില്‍വേ നിര്‍മിതികള്‍ പുനര്‍ നിര്‍മ്മിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ പരിഗണിച്ചിട്ടില്ല. പദ്ധതി ചെലവ് റെയില്‍വേ കൂടി വഹിക്കുന്നതിനാല്‍ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

]]>
Mon, 01 Jan 2024 13:55:02 +0530 Editor
പരസ്യ വിമര്‍ശനം: വി എം സുധീരനില്‍ നിന്നും വിശദീകരണം തേടാന്‍ ഹൈക്കമാന്‍ഡ് http://newsmalayali.com/4690 http://newsmalayali.com/4690 കെ പി സി സി നേതൃത്വത്തിനും, പ്രതിപക്ഷ നേതാവിനും ഐ ഐ സി സിക്കുമെതിരെ പരസ്യ വിമര്‍ശനം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് വി എം സുധീരനില്‍ നിന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിശദീകരണം തേടുമെന്ന് സൂചന. സുധീരന്‍ നടത്തിയ പരസ്യ പ്രസ്താവനകള്‍ അച്ചടക്ക ലംഘനമാണെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍ . പരസ്യ പ്രസ്താവനകള്‍ പാടില്ലന്ന ഐ ഐ സി സി യുടെ വിലക്ക് സുധീരന്‍ ലംഘിച്ചുവെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.

കെ പി സിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കടുത്ത വിമര്‍ശനമാണ് വി എം സുധീരന്‍ പുറപ്പെടുവിച്ചത്. സുധാകരനും സതീശനും ഏക പക്ഷീയമായി കാര്യങ്ങള്‍ തിരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണെന്നാണ് വി എം സുധീരന്‍ ആരോപിച്ചത്്. താന്‍ പാര്‍ട്ടി വിട്ടുവെന്ന തരത്തില്‍ കെ സുധാകരന്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് സുധീരന്‍ ആരോപിക്കുന്നത്. ‘അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലല്ലോ’ എന്നാണ് കെ പി സി സി പ്രസിഡന്റ് തന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ചതെന്ന് സുധീരന്‍ ആരോപിക്കുന്നു.

സുധാകരനും സതീശനും ചുമതലയേറ്റെടുത്തപ്പോള്‍ പിന്തുണച്ചയാളാണ് താന്‍. ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് വ്യക്തിയധിഷ്ഠിതമായ സംഘടനാ ശൈലിക്കും ഒരു പരിധിവരെ മാറ്റം വരുമെന്ന പ്രതിക്ഷയിലാണ് താന്‍ ഇവരെ പി്ന്തുണച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇത് തന്നെയാണ് ആഗ്രഹിച്ചത്. എന്നാല്‍ തങ്ങളുട വ്യക്തിയധിഷ്ഠിതമായ നിലപാടുകള്‍ തുടര്‍ന്ന് കൊണ്ടുപോവുകയായിരുന്നു സതീശനും സുധാകരനുമെന്നും വി എം സുധീരന്‍ കുറ്റപ്പെടുത്തി.

തികച്ചും ഏകപക്ഷീയമായാണ് ഡി സി സി അധ്യക്ഷന്‍മ്മാരെ നിര്‍ണ്ണയിച്ചത്. അത് തെറ്റാണെന്ന് പറഞ്ഞപ്പോള്‍ സുധാകരന്‍ തന്നെ നേരിട്ട് കണ്ടു തിരുത്തമെന്ന് വാക്ക് തന്നു. എന്നാല്‍ പിന്നീടും പഴയതുപോലെ തന്നെ രണ്ട് ഗ്രൂപ്പായി തന്നെ കാര്യങ്ങള്‍ മുമ്പോട്ട് പോവുകയായിരുന്നു. സുധാകരന്‍ ശൈലിയില്‍ മാറ്റം വരുത്തിയില്ല. സംഘടനയ്ക്കും പാര്‍ട്ടിക്കും ഇത്തരം നിലപാടുകള്‍് ഗുണകരമല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചത്. പണ്ട് രണ്ട് ഗ്രൂപ്പിന്റെ താല്‍പര്യമാണ് സംരക്ഷിക്കേണ്ടതെങ്കില്‍ ഇപ്പോള്‍ നിരവധി ഗ്രൂപ്പുകളാണ ് പാര്‍ട്ടിയിലുള്ളത്. ഹൈക്കമാന്‍ഡിന് കത്തയച്ചങ്കിലും പ്രതികരണം ഉണ്ടാകാതിരുന്നത് കൊണ്ടാണ് രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജി വച്ചതെന്നും സുധീരന്‍ വ്യക്തമാക്കി.

]]>
Mon, 01 Jan 2024 13:53:23 +0530 Editor
അടുത്ത വീട്ടിലേക്ക് പന്തെടുക്കാൻ പോയ കുട്ടിയ്ക്ക് ക്രൂരമർദനം; ഇടതുകാലിന് പൊട്ടല്‍; പോലീസ് കേസെടുക്കുന്നില്ലെന്ന് ആരോപിച്ച് ബന്ധുക്കള്‍ http://newsmalayali.com/4689 http://newsmalayali.com/4689 കളിക്കുന്നതിനിടെ അടുത്ത വീട്ടിലേക്ക് പന്തെടുക്കാൻ പോയ അഞ്ചാം ക്ലാസുകാരന് ക്രൂരമർദനം. പൂണിത്തുറ വളപ്പിക്കടവ് സ്വദേശിയായ പത്തുവയസുകാരന്‍ നവീനാണ് വീട്ടുടമയായ ബാലന്‍റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ ഇടതുകാലിലെ എല്ലില്‍ രണ്ടിടത്തായി പൊട്ടലുണ്ട്. പന്തെടുക്കാനെത്തിയപ്പോള്‍ വീട്ടുടമ പൈപ്പ് കൊണ്ട്‌ നവീനിന്റെ മുതുകിലും കാലിലും അടിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുക്കാതെ പോലീസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തുകയാണെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നവീനെ ഇന്ന് തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കുട്ടിയുടെ മൊഴി എടുത്ത ശേഷമേ കേസ് എടുക്കകയുള്ളൂ എന്നാണ് മരട് പോലീസിന്‍റെ പ്രതികരണം.

]]>
Mon, 01 Jan 2024 13:45:36 +0530 Editor
സിൽവർലൈന് റെയിൽവേയുടെ ചുവപ്പ്കൊടി, ഭാവി വികസനത്തിന് തടസ്സം, ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റിപ്പോര്‍ട്ട് http://newsmalayali.com/4688 http://newsmalayali.com/4688 സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന് ചുവപ്പ്കൊടിയുമായി ദക്ഷിണറെയില്‍വേ, കേന്ദ്ര റെയില്‍വേ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി.നിലവിലെ അലൈൻമെന്‍റ്   കൂടിയാലോചനകളില്ലാതെയാണ് തയ്യാറാക്കിയിരിക്കുന്നത് . ഭാവി റെയിൽ വികസനത്തിന് ഇത് തടസ്സം സൃഷ്ടിക്കും. റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും പദ്ധതി ആഘാതം ഉണ്ടാക്കും.സിൽവർ ലൈൻ റെയിൽവേക്ക് സാമ്പത്തിക ബാധ്യത വരുത്തും.റെയിൽവേ ബോർഡിന്  നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റെയിൽവെ വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പദ്ധതിക്കായി 183 ഹൈക്ടര്‍ ഭൂമിയാണ് വേണ്ടത്.  ഇതില്‍ നല്ലൊരു പങ്കും വികസനാവശ്യത്തിന്  നീക്കി വെച്ചതാണ്. മാത്രമല്ല ഇത് ട്രെയിന്‍ സര്‍വീസിനുണ്ടാക്കുന്ന ആഘാതം, റെയില്‍വേ നിര്‍മിതികള്‍ പുനര്‍ നിര്‍മ്മിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ പരിഗണിച്ചിട്ടില്ല. പദ്ധതി ചെലവ് റെയില്‍വേ കൂടി വഹിക്കുന്നതിനാല്‍ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

]]>
Mon, 01 Jan 2024 13:36:21 +0530 Editor
കോഴിക്കോട് മെഡിക്കല്‍കോളേജ് ഐസിയു പീഡനപരാതി കൈകാര്യം ചെയ്തതില്‍ വീഴ്ച ,രണ്ട് പേര്‍ക്കെതിരെ വകുപ്പ് തല നടപടി http://newsmalayali.com/4687 http://newsmalayali.com/4687 മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസില്‍ ചീഫ് നഴ്സിങ്ങ് ഓഫീസര്‍, നഴ്സിങ്ങ് സൂപ്രണ്ട് എന്നിവരെ സ്ഥലം മാറ്റി. ഡിഎംഇ യുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

ചീഫ് നഴ്സിങ്ങ് ഓഫീസര്‍ സുമതി, നഴ്സിങ്ങ് സൂപ്രണ്ട് ബെറ്റി ആന്‍റണി എന്നിവര്‍ക്കെതിരെയാണ് നടപടി. സുമതിയെ തിരുവന്തപുരം എസ്എടി ആശുപത്രിയിലേക്കും ബെറ്റി ആന്‍റണിയെ കോന്നിയിലേക്കും സ്ഥലം മാറ്റി.പരാതി കൈകാര്യം ചെയ്തതില്‍ ഇരുവര്‍ക്കും വീഴ്ച പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ് നടപടി.അതിജീവിതക്കായി നഴ്സ് അനിത ഇവര്‍ മുഖേനയാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍  വേണ്ട രീതിയില്‍ ഇരുവരും നടപടി എടുത്തില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

പീഢനക്കെസിലെ  മുഖ്യപ്രതി അറ്റന്‍ഡര്‍ ശശീന്ദ്രനെതിരെ  നേരത്തെ പൊലീസ് കുറ്റപത്രം നല്‍കിയതാണ്.അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അ‍‍ഞ്ച് പേരെ പ്രതികളാക്കി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലും പൊലീസ് കുറ്റപത്രം നല്‍കി.സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച ഡോക്ടര്‍ തന്‍റെ മൊഴി തിരുത്തിയെന്ന പരാതിയില്‍ അതിജീവിത പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതി എഡിജിപിയുടെ പരിഗണനയിലാണ്.മുഖ്യ പ്രതി ശശീന്ദ്രന്‍റെ സസ്പെന്‍ഷന്‍ വീണ്ടും നീട്ടിയിട്ടുമുണ്ട്. മറ്റ് നാല് പ്രതികളേയും നേരത്തെ തന്നെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

അതിജീവിതക്ക് അനുകൂല നിലപാടെടുത്ത നഴ്സ് അനിതയെ സ്ഥലം മാറ്റിയ നടപടി വിവാദമായിരുന്നു. സ്ഥലം മാറ്റിയ നടപടി പിന്നീട് ട്രൈബ്യൂണല്‍ തടഞ്ഞു. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയെ അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പതിനെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം

]]>
Mon, 01 Jan 2024 13:33:53 +0530 Editor
എക്സ്പോസാറ്റ് വിക്ഷേപണം വിജയം: അറുപതാം ദൗത്യത്തിന്റെ അഭിമാനത്തിൽ ഐഎസ്ആർഒ http://newsmalayali.com/4686 http://newsmalayali.com/4686 അറുപതാം ദൗത്യത്തിലും വിശ്വാസം കാത്ത് ഐഎസ്ആർഒ. എക്സ്പോസാറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. പ്രപഞ്ചരഹസ്യങ്ങൾ തേടിയുളള ഉപ​ഗ്രഹമാണ് എക്സ്പോസാറ്റ്. എക്സ്റേ തരം​ഗങ്ങളിലൂടെ തമോ​ഗർത്തങ്ങളുടെ അടക്കം പഠനമാണ് ലക്ഷ്യമാക്കുന്നത്. ഒപ്പം മലയാളി വിദ്യാർത്ഥികളുടെ വീസാറ്റും ബഹിരാകാശത്തേക്ക് എത്തി. തിരുവനന്തപുരം വനിത കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണമാണ് വീസാറ്റ്. ശ്രീഹരിക്കോട്ടയിൽ നിന്ന് രാവിലെ 9.10 നായിരുന്നു  വിക്ഷേപണം.  ഇന്ത്യയുടെ ആദ്യ എക‍്‍സ് റേ പൊളാരിമെറ്ററി ഉപഗ്രഹമാണിത്. 

എക്സ് റേ തരംഗങ്ങളുടെ പഠനത്തിലൂടെ പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രകാശ സ്ത്രോതസ്സുകളെ അടുത്തറിയുകയാണ് ലക്ഷ്യം. പോളിക്സ്, എക്സ്പെക്റ്റ് എന്നീ രണ്ട് പേ ലോഡുകളാണ് എക്സ്പോസാറ്റിൽ ഉള്ളത്. ബെംഗളൂരു രാമൻ റിസ‍ർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പോളിക്സ് വികസിപ്പിച്ചത്. അഞ്ച് വർഷമാണ് എക്സ്പോസാറ്റിന്റെ പ്രവർത്തന കാലാവധി. ഐഎസ്ആർഒയുടെ എറ്റവും വിശ്വസ്തനായ വിക്ഷേപണ വാഹനത്തിന്റെ അറുപതാം വിക്ഷേപണ കൂടിയാണിത്.

എക്സ്പോസാറ്റ് വിക്ഷേപണം കൊണ്ട് മാത്രം പിഎസ്എൽവിയുടെ ജോലി പൂർത്തിയാകില്ല. പത്ത് പരീക്ഷണണങ്ങളുമായി റോക്കറ്റിന്റെ നാലാം ഘട്ടം ബഹിരാകാശത്ത് തുടരും. തിരുവനന്തപുരത്തെ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമനിലെ വിദ്യാർത്ഥിനികൾ നിർമ്മിച്ച വീസാറ്റ് അതിലൊന്നാണ്. തിരുവനന്തപുരം വിഎസ്എസ്‍സിയും എൽപിഎസ്‍സിയും ചേർന്ന് വികസിപ്പിച്ച ഫ്യുവൽ സെൽ പവർ സിസ്റ്റമാണ് മറ്റൊരു നിർണായക പരീക്ഷണം. പുതു വർഷത്തിൽ ഒരു ഗംഭീര തുടക്കമാണ് ഇസ്രൊയുടെ ലക്ഷ്യം. ഒരു ജിഎസ്എൽവി വിക്ഷേപണം കൂടി ഈ മാസം തന്നെ നടക്കും.

]]>
Mon, 01 Jan 2024 13:31:14 +0530 Editor
കണ്ണൂരിൽ ഗവര്‍ണറുടെ കോലം കത്തിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ് http://newsmalayali.com/4685 http://newsmalayali.com/4685 പുതുവർഷത്തലേന്ന് പയ്യാമ്പലം ബീച്ചിൽ ഗവർണറുടെ കോലം കത്തിച്ച സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് അനുശ്രീ, ജില്ല സെക്രട്ടറി പി.എസ്. സഞ്ജീവ് ഉൾപ്പടെ അഞ്ച് നേതാക്കൾക്കും കണ്ടാലറിയാവുന്ന 20 പ്രവർത്തകർക്കുമെതിരെയാണ് ടൗൺ പൊലീസ് ​കേസെടുത്തത്.

അന്യായമായി സംഘം ചേരൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായാണ് 30 അടി ഉയരത്തിലുള്ള കോലം കത്തിച്ചത്. ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ പു​തു​വ​ർ​ഷ​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ച് ക​ത്തി​ച്ച പാ​പ്പാ​ഞ്ഞി​യു​ടെ മാ​തൃ​ക​യി​ലാണ് 30 അ​ടി ഉ​യ​ര​ത്തി​ലു​ള്ള കോ​ലം തയാറാക്കിയിരുന്നത്. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​നു​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കോ​ലം ക​ത്തി​ക്ക​ൽ.

]]>
Mon, 01 Jan 2024 13:21:56 +0530 Editor
ക്രിസ്മസ് വിരുന്നിൽ ബിഷപ്പുമാര്‍ പങ്കെടുത്തത് വിമര്‍ശിച്ച സജി ചെറിയാനെതിരെ കെ.സി.ബി.സി. http://newsmalayali.com/4684 http://newsmalayali.com/4684 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  ക്രിസ്മസ് വിരുന്നിൽ ബിഷപ്പുമാര്‍ പങ്കെടുത്തത് വിമര്‍ശിച്ച സജി ചെറിയാനെതിരെ കെ.സി.ബി.സി. പരാമര്‍ശം അനുചിതമാണ്. മന്ത്രിസ്ഥാനത്തിന്‍റെ ഔന്നത്യത്തിനുസരിച്ച് അഭിപ്രായപ്രകടനം നടത്തണമെന്നും കെ.സി.ബി.സി വക്താവ് ഫാദര്‍ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. കെ.ടി ജലീലും സജി ചെറിയാനും ഉപയോഗിക്കുന്നത് ഒരേ നിഘണ്ടുവാണെന്നും ഇത് പാര്‍ട്ടി ക്ലാസുകളില്‍ നിന്ന് കിട്ടുന്നതാണോയെന്നും അദ്ദേഹം പരിഹസിച്ചു.

ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നുവെന്നുമായിരുന്നു സജി ചെറിയാന്‍റെ പരാമര്‍ശം. വിരുന്നിന് പോയ ബിഷപ്പുമാർ  മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ലെന്നും അവർക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

വൈന്‍ കുടിച്ചാല്‍ രോമാഞ്ചമുണ്ടാകുന്നവരാണ് മെത്രാന്മാര്‍ എന്ന രീതിയില്‍ അപഹസിച്ച് സംസാരിക്കുന്നത് സംസ്ഥാനത്തെ ഒരു മന്ത്രിക്ക് യോജിച്ചതാണോ എന്ന് അദ്ദേഹം ചിന്തിക്കണം. അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ച രീതിക്കുവേണം അദ്ദേഹം ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍. അദ്ദേഹം ഒരു മന്ത്രിയാണ്. സാധാരണക്കാരനല്ല. അപ്പോള്‍ ഔന്നത്യമുള്ള സ്ഥാനത്തിരിക്കുന്ന ആള്‍ ഔന്നത്യത്തിന് യോജിച്ച വിധം പ്രതികരിക്കണം.

കെ.സി.ബി.സി. നടത്തിയ ക്രിസ്മസ് വിരുന്നിനെ കുറിച്ച് മുന്‍മന്ത്രി കെ.ടി. ജലീല്‍ ഒരു പ്രസ്താവന നടത്തി. ഈ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ ഉപയോഗിക്കുന്ന നിഘണ്ടു എല്ലാം ഒന്നാണെന്ന് തോന്നുന്നു. അതുകൊണ്ട് അത്തരം നിഘണ്ടു ഉപയോഗിച്ചിട്ടാണ് അവര്‍ പാര്‍ട്ടി ക്ലാസില്‍ പങ്കെടുക്കുന്നത്. അത്തരം നിഘണ്ടു ഉപയോഗിക്കുന്നവരില്‍നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാന്‍ വയ്യ. എങ്കിലും സംസ്‌കാരമുള്ള ഒരു സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ ഉന്നതമമായ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ വളരെ ഔചിത്യപൂര്‍ണമായ പദങ്ങള്‍ ഉപയോഗിച്ചുകൊണ്ടുവേണം വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍, ഫാദര്‍ പാലക്കാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

]]>
Mon, 01 Jan 2024 11:45:15 +0530 Editor
മണിപ്പൂര്‍ വിഷയം മറന്നു; ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി സജി ചെറിയാന്‍ http://newsmalayali.com/4683 http://newsmalayali.com/4683 പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്ന് സജി ചെറിയാന്‍ പറഞ്ഞു. വൈനും  കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം അവര്‍ മറന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ വിരുന്നിനുപോയ ബിഷപ്പുമാര്‍ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവര്‍ക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാന്‍ ആരോപിച്ചു. ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2026ലും കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ മേലധ്യക്ഷന്‍മാര്‍ക്കും പ്രമുഖര്‍ക്കുമായാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വിരുന്നൊരുക്കിയിരുന്നത്. ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുണ്ടായിരുന്ന വിരുന്നില്‍ വ്യവസായികളും കായിക താരങ്ങളും ഉള്‍പ്പെടെ അറുപതോളം പേരാണ് പങ്കെടുത്തത്

]]>
Mon, 01 Jan 2024 11:43:18 +0530 Editor
അൽഫാമിലും തന്തൂരിയിലും കൃത്രിമ നിറം; 15 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു http://newsmalayali.com/4681 http://newsmalayali.com/4681 സംസ്ഥാനത്തെ റെസ്റ്റോറൻറുകളിലും ഫുഡ് ഔട്ട്‌ലെറ്റുകളിലും വിൽക്കുന്ന ചിക്കൻ വിഭവങ്ങളിൽ വ്യാപകമായി ക്രിത്രിമം. അളവില്‍ കൂടുതല്‍ കൃത്രിമ നിറങ്ങള്‍ ക്കന്‍ വിഭവങ്ങളില്‍  ചേര്‍ക്കുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്. ന്യൂ ഇയര്‍ വിപണികളിലുള്ള പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

അല്‍-ഫാം, തന്തൂരി ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍, ഷവായ തുടങ്ങിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി 35 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ആകെ 448 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 75 സ്റ്റ്യാറ്റിയൂട്ടറി സാമ്പിളുകളും 19 സര്‍വെലന്‍സ് സാമ്പിളുകളും പരിശോധനക്കയയ്ച്ചു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ തുടര്‍ നടപടികള്‍ സ്വീകരിക്കും. വീഴ്ചകള്‍ കണ്ടെത്തിയ 15 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 49 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 74 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി.

ദക്ഷിണ മധ്യമേഖലകളിലെ പരിശോധനകള്‍ക്ക് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മിഷണര്‍ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മിഷണര്‍ അജി എസ്. എന്നിവരും ഉത്തര മേഖലയിലെ പരിശോധനകള്‍ക്ക് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ സക്കീര്‍ ഹുസൈന്‍, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ജോസഫ് കുര്യാക്കോസ് എന്നിവരും നേതൃത്വം നല്‍കി.

ഇതുകൂടാതെ ക്രിസ്തുമസ് - പുതുവത്സര സീസണില്‍ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനകളും നടന്നു വരുന്നു. കേക്ക്, വൈന്‍, ബേക്കറി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബോര്‍മകള്‍, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് പരിശോധന നടത്തുന്നത്. കൂടാതെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മത്സ്യ, മാംസ ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളിലും പരിശോധന നടന്നു വരുന്നു.

]]>
Sat, 30 Dec 2023 21:10:21 +0530 Editor
CISF New Director: കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് വൻ അഴിച്ചുപണി; സിഐഎസ്എഫിനെ നീന സിം​ഗ് നയിക്കും http://newsmalayali.com/4680 http://newsmalayali.com/4680 കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് പുതിയ മാറ്റങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിഐഎസ്എഫിനെ ഇനി ബിഹാർ സ്വദേശിയായ നീന സിം​ഗ് നയിക്കും. ഈ സ്ഥാനത്തേക്ക് എത്തുന്ന് ആദ്യ വനിതാ ഉദ്യോ​ഗസ്ഥയാണ് നീന എന്ന പ്രത്യേകത കൂടിയുണ്ട്. 1989 ബാച്ചിലെ രാജസ്ഥാൻ കേഡറിലെ ഐപിഎസ് ഓഫീസറാണ് നീന സിം​ഗ്.

സിആർപിഎഫ് ഡയറക്ടർ ജനറലായി അനീഷ് ദയാലിനെയും നിയമിച്ചു. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് മേധാവിയായിരിക്കെയാണ് അനീഷ് ദയാലിന്റെ പുതിയ നിയമനം. രാഹുൽ രാസ്​ഗോത്രയാണ് ഐടിബിപിയുടെ പുതിയ ഡയറക്ടർ ജനറലായി നിയമിച്ചത്. വിവേക് ശ്രീവാസ്തവയെ ഫയർ സർവീസ് സിവിൽ ഡിഫൻസ് ഹോം ​ഗാർഡ്സ് ഡയറക്ടർ ജനറലായും നിയമിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്.

]]>
Sat, 30 Dec 2023 21:07:55 +0530 Editor
Poonch: പൂഞ്ചിൽ പിടിച്ചെടുത്ത വൻ ആയുധശേഖരം സൈന്യം നശിപ്പിച്ചു Jammu And Kashmir: പൂഞ്ചിലെ മെഹന്ധറിൽ ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും നടത്തിയ മറ്റൊരു പരിശോധനയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു http://newsmalayali.com/4679 http://newsmalayali.com/4679 ജമ്മു കശ്മീരിലെ പൂഞ്ചിൽ നിന്നും വൻ ആയുധശേഖരം സൈന്യം പിടിച്ചെടുത്തു. ഇന്ത്യൻ സൈന്യത്തിന്റെ റോമിയോ ഫോഴ്സിന്റെയും ജമ്മു-കശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെയും നേത്യത്വത്തിൽ കസ്ബ്ലാരിയിൽ നടത്തിയ പരിശോധനയിലാണ് വൻ ആയുധശേഖരം പിടിച്ചെടുത്തത്.  

പിടിച്ചെടുത്ത ആയുധങ്ങൾ പിന്നീട് ഒഴിഞ്ഞ പ്രദേശത്ത് വച്ച് നശിപ്പിച്ചു. ഇതിനിടയിൽ കഴിഞ്ഞ ദിവസം പൂഞ്ചിലെ മെഹന്ധറിൽ ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും നടത്തിയ മറ്റൊരു പരിശോധനയിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു. ജമ്മു മേഖല കേന്ദ്രീകരിച്ച് ഭീകരർ അവരുടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും കശ്മീർ പോലീസിന്റെ സ്പെഷ്യൽ സംഘവും സംയുക്തമായി നടത്തിയ പരിശോധയിലാണ് ആയുധശേഖരം പിടിച്ചെടുത്തത്

]]>
Sat, 30 Dec 2023 21:06:17 +0530 Editor
Orthodox Church : ഓർത്തഡോക്സ് സഭ വൈദികൻ ഫാ. ഷൈജു കുര്യൻ ബിജെപിയിൽ; 47 കത്തോലിക്ക കുടുംബങ്ങളും അംഗത്വമെടുത്തൂ http://newsmalayali.com/4678 http://newsmalayali.com/4678 ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഷൈജു കുര്യൻ ബിജെപിയിൽ അംഗത്വമെടുത്തു. കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഫാ. ഷൈജുവിന് ബിജെപി അംഗത്വം നൽകിയത്. വൈദികന് പുറമെ 47 കത്തോലിക്ക സഭയിൽ നിന്നുമുള്ള കുടുംബങ്ങളും ബിജെപിയിൽ ചേർന്നു. പത്തനംതിട്ടയിൽ എൻഡിഎ സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹസമംഗമം വേദിയിൽ വെച്ചാണ് വൈദികനും 47 ക്രിസ്ത്യൻ കുടുംബങ്ങളും ബിജെപി അംഗത്വം സ്വീകരിച്ചത്.

ചടങ്ങില്‍ ഓര്‍ത്തഡോക്‌സ് സഭ വലിയ മെത്രാപൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമീസും മറ്റ് പുരോഹിതന്മാരും പങ്കെടുത്തിരുന്നു. മാർ ക്ലിമീസായിരുന്നു ചടങ്ങിന് അനുഗ്രഹ പ്രഭാഷണം നൽകിയത്.  കേന്ദ്രമന്ത്രി വി മുരളീധരനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ 10 വര്‍ഷം കൊണ്ടാണ് ഇന്ത്യ വികസിച്ചതെന്നും വികസനത്തിന്റെ ഭാഗമാകാന്‍ മോദിയോടൊപ്പം നില്‍ക്കാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ഫാ.ഷൈജു കുര്യന്‍ പറഞ്ഞു.

ക്രിസ്മസ് സ്നേഹസമംഗമത്തിനോട് അനുബന്ധിച്ച് നിരവധി പേർ ബിജെപിയിൽ ചേർന്നുയെന്നാണ് സംസ്ഥാന നേതൃത്വം അറിയിക്കുന്നത്. ഇന്ന് തൃശൂരിൽ വെച്ച് നടന്ന ചടങ്ങിയ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് ബിജെപിയിൽ ചേർന്നിരുന്നു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവായിരുന്ന മനീഷ് മുരളിയ്ക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനായിരുന്നു അംഗത്വം നൽകിയത്.

]]>
Sat, 30 Dec 2023 20:43:22 +0530 Editor
മലയാളി ഉൾപ്പെടെ 8 മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി ഖത്തർ http://newsmalayali.com/4677 http://newsmalayali.com/4677 ചാരവൃത്തി ആരോപിച്ച് തടവിലാക്കിയ മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി ഖത്തര്‍ കോടതി. അപ്പീല്‍ കോടതിയാണ് ഇവരുടെ വധശിക്ഷ റദ്ദാക്കിയത്. ഇവര്‍ക്ക് തടവ് ശിക്ഷ ലഭിക്കും. ഇന്ന് അപ്പീല്‍ കോടതിയില്‍ നടന്ന വിശദമായ വാദത്തിനു ശേഷമാണ് വധശിക്ഷ ഇളവ് വരുത്തി തടവ് ശിക്ഷയായി കുറച്ചത്. വിധി പറയുന്ന സമയത്ത് വിദേശകാര്യ അംബാസിഡറും മറ്റ് ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും കോടതിയില്‍ എത്തിയിരുന്നു.

ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വെർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, സെയിലർ രാഗേഷ് എന്നിവരാണ് തടവിൽ കഴിയുന്നത്. ഒക്ടോബര്‍ 26-നാണ് ചാരപ്രവര്‍ത്തനം ആരോപിച്ച് ഖത്തറിലെ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. നാവികസേനയില്‍നിന്ന് വിരമിച്ചശേഷം എട്ടുപേരും ഖത്തറിലെ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സല്‍ട്ടിങ് കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. 2022 ഓഗസ്റ്റിലാണ് ഇവര്‍ അറസ്റ്റിലായത്. മുങ്ങിക്കപ്പല്‍ നിര്‍മാണരഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

വിശദമായ ഉത്തരവിന്റെ പകർപ്പ് കാത്തിരിക്കുകയാണെന്നും തുടർ നടപടികൾ കൂടിയാലോചനയ്‌ക്ക് ശേഷമുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വധശിക്ഷയിൽ വിദേശകാര്യ മന്ത്രാലയം ഞെട്ടൽ രേഖപ്പെടുത്തുകയും സർക്കാർനിയമപരമായ എല്ലാ വഴികളും ആരായുമെന്ന് അറസ്റ്റിലായവരുടെ കുടുംബങ്ങൾക്ക് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇന്ത്യൻ നാവികരുടെ മോചനത്തിന് ശക്തമായ നയതന്ത്ര ഇടപെടലാണ് വിദേശകാര്യ മന്ത്രാലയം നടത്തിയത്. വധശിക്ഷ വിധിച്ചതിന് പിന്നാലെ ഇന്ത്യ അപ്പീൽ നൽകിയിരുന്നു.

]]>
Fri, 29 Dec 2023 09:53:27 +0530 Editor
26 കി.മീ മൈലേജ്, 7 ലക്ഷത്തിൽ താഴെ വില; ഓട്ടമാറ്റിക്കിലെ ബജറ്റ് കാറുകൾ http://newsmalayali.com/4676 http://newsmalayali.com/4676 വര്‍ഷങ്ങള്‍ക്കു മുമ്പുവരെ കാറുകളിലെ ആഡംബര സൗകര്യങ്ങളിലൊന്നായിരുന്നു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍. എന്നാല്‍ ഇന്ന് കാലവും കാറുകളും മാറി. എന്‍ട്രി ലെവല്‍ മോഡലുകളില്‍ വരെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള കാറുകള്‍ ഇന്ന് ലഭ്യമാണ്. ഡ്രൈവിങ് കൂടുതല്‍ അനായാസമാക്കാന്‍ സഹായിക്കുന്ന ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള ഏഴു ലക്ഷം രൂപയിലും കുറഞ്ഞ വിലയിലുള്ള മോഡലുകളെ പരിചയപ്പെടാം.

മാരുതി ഓള്‍ട്ടോ കെ 10

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമായ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള കാറാണ് മാരുതി ഓള്‍ട്ടോ കെ 10. ആള്‍ട്ടോയുടെ വിഎക്‌സ് ഐ എടി വേരിയന്റിന് 5.61 ലക്ഷം രൂപയാണ് വില. ഈ വേരിയന്റിന് 24.9 കിലോമീറ്ററാണ് ഇന്ധനക്ഷമത. മറ്റൊരു ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള വേരിയന്റാണ് വി എക്‌സ് ഐ പ്ലസ് എ ടി. വില 5.90 ലക്ഷം രൂപ, ഇന്ധനക്ഷമത 24.9 കിലോമീറ്റര്‍. 65 ബി എച്ച് പി കരുത്തും പരമാവധി 89 എന്‍ എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.0 ലീറ്റര്‍ എന്‍ജിനാണ് ഓള്‍ട്ടോ കെ 10ലുള്ളത്. കുറഞ്ഞ വിലയിലുള്ള ഓട്ടമാറ്റിക്  കാറിനൊപ്പം മാരുതി നല്‍കുന്ന വിശ്വാസ്യതയും സര്‍വീസ് സൗകര്യവുമാണ് അധിക നേട്ടങ്ങള്‍.

റെനോ ക്വിഡ്

ഏഴു ലക്ഷം രൂപയില്‍ താഴെ വിലക്ക് മൂന്നു ഓട്ടമാറ്റിക് മോഡലുകളുണ്ട് റെനോ ക്വിഡിന്. 1.0 ആര്‍ എക്‌സ് ടി എ എം ടി വേരിയന്റിന്റെ വില 6.12ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഇന്ധനക്ഷമത 22.3 കിലോമീറ്റര്‍. ക്വിഡ് ക്ലൈംബര്‍ എ എം ടി യുടെ വിലെ 6.33 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. മൂന്നാമത്തെ വകഭേദമായ ക്വിഡ് അര്‍ബന്‍ നൈറ്റ് എഡിഷന്‍ എ എം ടിക്ക് 6.39 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്നു. മൂന്നു മോഡലുകളിലും 67 ബി എച്ച് പി, 91 എന്‍ എം ടോര്‍ക്ക്, 999 സിസി പെട്രോള്‍ എന്‍ജിനാണുള്ളത്.

മാരുതി സുസുക്കി സെലേറിയോ

സെലേറിയോയുടെ ഒരൊറ്റ എ എം ടി വകഭേദം മാത്രമാണ് ഏഴു ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ലഭിക്കുക. സെലേറിയോ വി എക്‌സ് ഐ, എ എം ടി വേരിയന്റിന് വില 6.38 ലക്ഷം രൂപ മുതലാണ്. 26.68 കിലോമീറ്റര്‍ എന്ന കൂട്ടത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള മോഡലാണിത്. 998 സിസി, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 65 ബി എച്ച് പി കരുത്തും പരമാവധി 89 എന്‍ എം ടോര്‍ക്കും പുറത്തെടുക്കും. ഓട്ടമാറ്റിക് സൗകര്യത്തിനൊപ്പം ഇന്ധനക്ഷമത കൂടി പ്രധാനമെങ്കില്‍ പറ്റിയ മോഡലാണിത്.

മാരുതി സുസുക്കി വാഗണ്‍ ആര്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള കാറുകളിലൊന്നാണ് മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍. രണ്ട് വാഗണ്‍ ആര്‍ മോഡലുകളിലാണ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും ഏഴു ലക്ഷത്തില്‍ കുറവു വിലയുമുള്ളത്. 6.54 ലക്ഷം രൂപ മുതലാണ് വാഗണ്‍ ആര്‍, വിഎക്‌സ്‌ഐ എടി വകഭേദത്തിന്റെ വില ആരംഭിക്കുന്നത്. ഇന്ധനക്ഷമത ലീറ്ററിന് 25.19 കിലോമീറ്റര്‍. വാഗണ്‍ ആര്‍ എസഡ് എക്സ് ഐ എടി വേരിയന്റാണ് രണ്ടാമത്തേത്. 6.83 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന ഈ മോഡലിന്റെ മൈലേജ് 24.43 കിലോമീറ്റര്‍. 88.5 ബിഎച്ച്പി, 113 എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന 1.2 ലീറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് രണ്ട് മോഡലിലുമുള്ളത്. കരുത്തിന്റെ കാര്യത്തില്‍ വാഗണ്‍ ആര്‍ മറ്റു മോഡലുകളെ പിന്നിലാക്കും.

ടാറ്റ ടിയാഗോ 

ഒരേയൊരു മോഡല്‍ മാത്രമേ ഏഴു ലക്ഷം രൂപയില്‍ കുറഞ്ഞ വിലയില്‍ ടിയാഗോയുടെ ഓട്ടമാറ്റിക് വകഭേദത്തിലുള്ളൂ. 6.95 ലക്ഷം രൂപ വിലയുള്ള എക്‌സ്ടിഎ എഎംടി വകഭേദമാണ് ടിയാഗോയുടേത്. ലീറ്ററിന് 19 കിലോമീറ്ററാണ് ഇന്ധനക്ഷമത. 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 84ബിഎച്ച്പി കരുത്തും പരമാവധി 113 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. എബിഎസ്, ഇരട്ട എയര്‍ ബാഗ്, കോര്‍ണര്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളും തിയാഗോ വാഗ്ദാനം ചെയ്യുന്നു. 4 സ്റ്റാര്‍ സുരക്ഷയും ടിയാഗോയുടെ മികവിന് തെളിവാണ്. ഇന്ധനക്ഷമത കുറഞ്ഞാലും സൗകര്യങ്ങള്‍ കൂടുതല്‍ വേണമെന്നാണോ? എങ്കില്‍ ഈ ടാറ്റ മോഡല്‍ തെരഞ്ഞെടുക്കാം.

]]>
Thu, 28 Dec 2023 11:45:59 +0530 Editor
ജിയോ ഐഐടി&ബിയുമായി ചേർന്ന് &apos;ഭാരത് ജിപിടി&apos; ആരംഭിക്കും: ആകാശ് അംബാനി http://newsmalayali.com/4675 http://newsmalayali.com/4675 രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-ബോംബെയുമായി ചേർന്ന് ‘ഭാരത് ജിപിടി’ പ്രോഗ്രാം ആരംഭിക്കുമെന്ന് ചെയർമാൻ ആകാശ് അംബാനി പറഞ്ഞു. ടെലിവിഷനുകൾക്കായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നതിനെക്കുറിച്ചു ജിയോ സമഗ്രമായി ചിന്തിക്കുകയാണെന്നും ഇപ്പോൾ കുറച്ചുകാലമായി അതിൽ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക ടെക്‌ഫെസ്റ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ചെയർമാൻ ആകാശ് അംബാനി.

“വികസനത്തിന്റെ ഒരു ഇക്കോസിസ്റ്റം നിർമ്മിക്കുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. കൂടാതെ “ജിയോ 2.0” ന്റെ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ ഐഐടി ബോംബെയുമായി ചേർന്ന് ‘ഭാരത് ജിപിടി’ പ്രോഗ്രാം ആരംഭിക്കുന്നതിനുള്ള പ്രോജക്റ്റിൽ പ്രവർത്തിക്കുകയാണ്”, ജിയോയും ഐഐടി ബോംബെയുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

“നിലവിൽ, വലിയ ഭാഷാ മോഡലുകളുടെയും ജനറേറ്റീവ് എഐയുടെയും ഉപരിതലം മാത്രമേ നമുക്ക് പ്രാപ്യമായുള്ളൂ. അടുത്ത ദശകത്തെ ഈ ആപ്ലിക്കേഷനുകൾ നിർവചിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും എല്ലാ മേഖലകളെയും പരിവർത്തനം ചെയ്യും. ഞങ്ങളുടെ എല്ലാ മേഖലകളിലും എഐ ഉപയോഗപ്പെടുത്താൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു,” അദ്ദേഹം പറഞ്ഞു.

മീഡിയ സ്‌പേസ്, കൊമേഴ്‌സ്, കമ്മ്യൂണിക്കേഷൻ, ഉപകരണങ്ങൾ എന്നിവയിൽ കമ്പനി ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ കുറച്ച് കാലമായി ടിവികൾക്കായി ഞങ്ങളുടെ സ്വന്തം ഒഎസിൽ (ഓപ്പറേറ്റിംഗ് സിസ്റ്റം) പ്രവർത്തിക്കുന്നു, അത് എങ്ങനെ അവതരിപ്പിക്കാമെന്ന് ഞങ്ങൾ സമഗ്രമായി ചിന്തിക്കുകയാണ്,” അംബാനി പറഞ്ഞു.

തന്റെ സഹോദരൻ ഈ വർഷത്തിൽ വിവാഹിതനാകാൻ പോകുന്നതിനാൽ 2024 കുടുംബത്തിന് ഒരു പ്രത്യേക വർഷമാണെന്ന് അംബാനി പറഞ്ഞു,

5ജി പ്രൈവറ്റ് നെറ്റ്‌വർക്കുകൾ വാഗ്ദാനം ചെയ്യുന്നതിൽ കമ്പനി വളരെ ആവേശത്തിലാണ്, ഏത് എന്റർപ്രൈസസിനും അതിന്റെ വലുപ്പം പരിഗണിക്കാതെ 5ജി സ്റ്റാക്ക് സേവനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ അടുത്ത ദശകത്തിന്റെ “ഏറ്റവും വലിയ ഇന്നൊവേഷൻ സെന്റർ” ആണെന്ന് വിശേഷിപ്പിച്ച ആകാശ് അംബാനി, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ രാജ്യം 6 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യയ്ക്ക് നല്ലതാണെന്ന വിശ്വാസത്തോടെയാണ് ജിയോ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു, പണത്തെ രാജ്യത്തിന് നൽകുന്ന സേവനത്തിന്റെ “ഉൽപ്പന്നം” എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ജിയോയെ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് എന്ന് വിളിച്ച അംബാനി, യുവസംരംഭകർ പരാജയപ്പെടുമെന്ന് ഭയപ്പെടേണ്ടതില്ലെന്നും പറഞ്ഞു.

“സംരംഭകർ സമൂഹനന്മയ്ക്കായി പ്രവർത്തിക്കണം. പ്രത്യേകിച്ചും ഉപഭോക്തൃ മേഖലയിൽ ഒരാൾ ഇടപെടുകയാണെങ്കിൽ, അവർ ചെയ്യുന്ന ജോലിയിൽ അഗാധമായ അഭിനിവേശം ഉണ്ടായിരിക്കണം.
ജനസംഖ്യയും ജാതിയും ഉൾപ്പെടെയുള്ള അതിർവരമ്പുകൾ മറികടക്കുന്നതിന് സാങ്കേതികവിദ്യ സഹായിക്കും. കൂടാതെ ജിയോ എല്ലായ്പ്പോഴും ഭാവിയിലെ സാങ്കേതികവിദ്യയിൽ ശ്രദ്ധിക്കും”, അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
Thu, 28 Dec 2023 11:22:57 +0530 Editor
മണിപ്പൂര്‍ മുതല്‍ മുംബൈ വരെ &apos;ഭാരത് ന്യായ് യാത്ര&apos;യുമായി രാഹുല്‍ ഗാന്ധി; ജനുവരി 14ന് തുടക്കം http://newsmalayali.com/4674 http://newsmalayali.com/4674 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണിപ്പൂര്‍ മുതല്‍ മുംബൈ വരെ നീളുന്ന ഭാരത് ന്യായ് യാത്ര ആരംഭിക്കാനൊരുങ്ങി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ ജനുവരി 14നാണ് യാത്ര ആരംഭിക്കുന്നത്.

6200 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന യാത്ര 2024 മാര്‍ച്ച് 20ന് അവസാനിക്കും. നാഗാലാന്‍ഡ്, ആസാം, മേഘാലയ, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെയാകും യാത്ര കടന്നുപോകുക. ശേഷം മഹാരാഷ്ട്രയിൽ അവസാനിക്കും.

ബസിലായിരിക്കും യാത്ര സംഘടിപ്പിക്കുക. ജനങ്ങളുമായി കൂടുതല്‍ അടുത്തിടപെഴകാന്‍ യാത്രയിലുടനീളം ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.

രാഹുലിന്റെ ഭാരത് ജോഡോ യാത്രാനുഭവങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഭാരത് ന്യായ് യാത്രയും സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. യുവാക്കള്‍, സ്ത്രീകള്‍, താഴേത്തട്ടിലുള്ള മനുഷ്യര്‍ എന്നിവരുമായി യാത്രയിലുടനീളം നേതാക്കള്‍ സംവദിക്കുമെന്നും കെ.സി വേണുഗോപാല്‍ അറിയിച്ചു.

 അതേസമയം വിഷയത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും രംഗത്തെത്തി. ഡിസംബര്‍ 28ന് കോണ്‍ഗ്രസിന്റെ സ്ഥാപകദിനമാണെന്നും അന്നേദിവസം ‘hain tayyar hum’ റാലി നാഗ്പൂരില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങളും തൊഴിലാളികളും അന്ന് അവിടെയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

]]>
Thu, 28 Dec 2023 11:18:06 +0530 Editor
യുഎഇയില്‍ നിന്ന് ഇന്ത്യ ആദ്യമായി രൂപയിൽ ക്രൂഡ് ഓയില്‍ ഇടപാട് നടത്തി http://newsmalayali.com/4673 http://newsmalayali.com/4673 യുഎഇയിൽ നിന്ന് ആ​ദ്യമായി രൂപയിൽ എണ്ണ വാങ്ങി ഇന്ത്യ. ആഗോളതലത്തില്‍ പ്രാദേശിക കറന്‍സിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണിതെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. എണ്ണ വിതരണ മേഖലയിൽ വൈവിധ്യവത്കരണം ഉറപ്പു വരുത്താനും ഇടപാട് ചെലവ് കുറയ്ക്കാനും രൂപയെ ഒരു ലാഭകരമായ ട്രേഡ് സെറ്റിൽമെന്റ് കറൻസിയായി മാറ്റാനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. ഇറക്കുമതിക്കാരെയും കയറ്റുമതിക്കാരെയും പ്രാദേശിക കറൻസിയിൽ പേയ്‌മെന്റുകൾ നടത്താനും സ്വീകരിക്കാനും അനുവദിക്കുന്ന നയം കഴിഞ്ഞ വർഷം ജൂലൈയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

യുഎഇയുമായി രൂപയിൽ എണ്ണ ഇടപാടുകൾ നടത്താൻ ഇന്ത്യ ഇക്കഴിഞ്ഞ ജൂലൈയിൽ ഒരു കരാർ ഒപ്പിട്ടിരുന്നു. അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ നിന്ന് (അഡ്നോക്) ഇന്ത്യൻ രൂപയിൽ ഒരു മില്യൺ ബാരൽ ക്രൂഡ് ഓയിൽ വാങ്ങുന്നതിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) പണം നൽകിയിരുന്നു. ഇതിനു പുറമേ റഷ്യയിൽ നിന്നുള്ള ചില എണ്ണ ഇറക്കുമതികളും രൂപയിൽ തീർപ്പാക്കിയെന്നാണ് റിപ്പോർട്ട്.

ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്താവാണ് ഇന്ത്യ. ഇന്ത്യയുടെ പുതിയ നീക്കം വിപണിയിൽ ഡോളറിനുള്ള മേധാവിത്വത്തിന് തടയിടും എന്നാണ് വിലയിരുത്തൽ.

Register free  christianworldmatrimony.com

]]>
Thu, 28 Dec 2023 11:12:23 +0530 Editor
പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു, 6 പേർക്ക് പരുക്ക്; കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്തു http://newsmalayali.com/4672 http://newsmalayali.com/4672 കൈപ്പട്ടൂർ കടവു ജംക്‌ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരുക്ക്. കെഎസ്ആർടിസി ബസിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയി.

]]>
Wed, 27 Dec 2023 17:31:30 +0530 Editor
കോവിഡിൽ കേരളത്തിന് ആശ്വാസം, ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ, ആക്റ്റീവ് കേസുകൾ 3096 ആയി http://newsmalayali.com/4671 http://newsmalayali.com/4671 കോവിഡിൽ കേരളത്തിന് ആശ്വാസം. കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 4പേർക്ക് കൊവിഡ് ഉപവകഭേദമായ JN. 1 സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. കർണാടകയിൽ കോവിഡ് കേസുകൾ കൂടുകയാണ്. ഇന്നലെ 92 കേസുകൾ റിപ്പോർട്ട്‌ ചെയ്തു.  നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോൾ വന്നതെന്നും 4 പേരും രോഗമുക്തർ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ എന്നിവിടങ്ങളിൽ ആണ് JN .1 കണ്ടെത്തിയത്.  ഇവരിൽ രണ്ടു പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആകെ 56 പേരുടെ സാമ്പിൾ ആണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തു ഇന്നലെ 11 പേർക്ക് കൂടി കൊവിഡ്സ്ഥിരീകരിച്ചു. ആകെ 139 രോഗികളാണ് ഇപ്പോൾ തമിഴ്നാട്ടിൽ ഉള്ളത് 

]]>
Tue, 26 Dec 2023 12:37:09 +0530 Editor
കനത്ത മൂടൽമഞ്ഞ്; ഡൽഹിയിൽ വിമാനസർവീസുകൾ താളംതെറ്റി; വൈകിയത് 30ലധികം വിമാനങ്ങൾ http://newsmalayali.com/4670 http://newsmalayali.com/4670 കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ താളംതെറ്റി. 30ലധികം വിമാനങ്ങളാണ് വൈകിയത്. ഡൽഹിയിൽ ഇറങ്ങേണ്ട നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിടുന്നുമുണ്ട്. സർവീസ് വൈകുന്ന പശ്ചാത്തലത്തിൽ വിമാന കമ്പനികളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകി. ചൊവ്വാഴ്ച രാവിലെയാണ് കനത്ത മൂടൽമഞ്ഞ് ഡൽഹി നഗരത്തിൽ വ്യാപിച്ചത്.ദൂരക്കാഴ്ച കുറഞ്ഞതോടെ വിമാന സർവീസ് ദുഷ്കരമാകുകയായിരുന്നു. തലസ്ഥാനത്തെ താപനില ഏഴ് ഡിഗ്രിയായി കുറഞ്ഞുവെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു.

ഡൽഹിയിലെ ഇന്ത്യാ ഗേറ്റ്, സരായ് കാലെ ഖാൻ, എയിംസ്, സഫ്ദർജംഗ്, ആനന്ദ് വിഹാർ പ്രദേശങ്ങൾ മഞ്ഞിൽ മുങ്ങി. പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും മൂടൽമഞ്ഞ് പടരുന്നതായി കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട ചിത്രങ്ങളിൽ വ്യക്തമാണ്. മൂടൽ മഞ്ഞ് നഗരത്തിലെ വാഹന ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. 50 മീറ്ററിൽ താഴെ ദൂരക്കാഴ്ച മാത്രമാണ് വിവിധയിടങ്ങളിലുള്ളത്. ശൈത്യം രൂക്ഷമായതിനെ തുടർന്ന് തലസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ട്.

]]>
Tue, 26 Dec 2023 12:05:47 +0530 Editor
Robin Bus | റോബിൻ ബസ് ; വീണ്ടും സർവീസ് തുടങ്ങി; രണ്ടു കിലോമീറ്ററിൽ എംവിഡി പിടിച്ചു http://newsmalayali.com/4669 http://newsmalayali.com/4669 കോൺട്രാക്ട് കാരേജ് മാതൃകയിൽ സർവ്വീസ് ആരംഭിച്ച റോബിൻ ബസ് രണ്ടു കിലോമീറ്റർ അപ്പുറം തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബസ് സർവീസ് ആരംഭിച്ചത്. പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിലായിരുന്നു സർവീസ്. മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം ബസ് സർവീസ് തുടർന്നു.

പെർമിറ്റ് ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് റോബിൻ ബസ് നേരത്തെപിടിച്ചെടുത്തിരുന്നു. പിഴ അടച്ചതിന് തുടർന്ന് കോടതി മുഖേനേ ബസ് വിട്ടുനിൽക്കുകയായിരുന്നു.

അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റിന് ആവശ്യമായ ഫീസ് അടച്ചാൽ റോബിൻ എന്ന സ്വകാര്യ ബസ് ഉടമയ്ക്ക് തന്റെ വാഹനം അഖിലേന്ത്യാ ടൂറിസ്റ്റ് വാഹനമായി പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് (എംവിഡി) ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. പിഴ തുകയും പെർമിറ്റിന് ആവശ്യമായ ഫീസും സമർപ്പിക്കാൻ ഹർജിക്കാരനെ പ്രാപ്തമാക്കുന്നതിന് വകുപ്പിന്റെ വെബ് പോർട്ടൽ തുറക്കാനും കോടതി നിർദ്ദേശിച്ചു. വെബ് പോർട്ടൽ ബ്ലോക്ക് ചെയ്‌തതിനാൽ പിഴയടയ്‌ക്കാൻ സാധിച്ചില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.

പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശനിയാഴ്ചയാണ് മോട്ടോർ വാഹന വകുപ്പിന് റോബിൻ എന്ന ബസ് ഉടമ ബേബി ഗിരീഷിന് കൈമാറാൻ ഉത്തരവിട്ടത്. ഗതാഗതനിയമം ലംഘിച്ചതിന് 82,000 രൂപ ഗിരീഷ് പിഴയടച്ചതിനെ തുടർന്നാണ് അനുകൂല വിധി വന്നത്. പോലീസ് കസ്റ്റഡിയിൽ തുടർച്ചയായി വെയിലും മഴയും ഏൽക്കുമ്പോൾ ബസ് കേടാകുമെന്ന വാദം പരിഗണിച്ച ഹൈക്കോടതി, പിഴയടച്ചാൽ വാഹനം ഉടമയ്ക്ക് തിരികെ നൽകണമെന്ന് നേരത്തെ ഉത്തരവിട്ടിരുന്നു.

പിഴ അടച്ചിട്ടും ഹൈക്കോടതി ഉത്തരവു വന്നിട്ടും ബസ് വിട്ടുനൽകാൻ അധികൃതർ വിസമ്മതിച്ചതിനെ തുടർന്നാണ് ബേബി ഗിരീഷ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

നവംബർ 24 ന് പുലർച്ചെ, വാഹനം തുടർച്ചയായി പെർമിറ്റ് നിയമങ്ങൾ ലംഘിച്ചുവെന്ന് അവകാശപ്പെട്ട് മോട്ടോർ വാഹവകുപ്പ് ഉദ്യോഗസ്ഥർ റോബിൻ ബസ് പിടിച്ചെടുത്തിരുന്നു.

മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി യാത്ര നടത്താൻ മാത്രമേ റോബിൻ ബസിന് കേരള ഹൈക്കോടതി അനുമതി നൽകിയിട്ടുള്ളൂവെന്നും എംവിഡി അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിൽ വാഹനങ്ങൾ ഒരു പ്രത്യേക സ്ഥലത്ത് നിന്ന് യാത്രക്കാരെ കയറ്റി മറ്റൊരു സ്ഥലത്ത് ഇറക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.

]]>
Tue, 26 Dec 2023 11:52:12 +0530 Editor
Nivin Pauly | മലയാളി ഫ്രം ഇന്ത്യ; നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ഡിജോ ജോസ് ആന്റണി ടീം ഒന്നിക്കുന്നു http://newsmalayali.com/4668 http://newsmalayali.com/4668 നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ, ഡിജോ ജോസ് ആന്റണി ടീമിന്റെ ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ പുറത്തിറങ്ങി. ‘ഗരുഡൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമ്മിക്കുന്ന ‘മലയാളി ഫ്രം ഇന്ത്യ’ ഡിജോ ജോസ് ആന്റണിയാണ് സംവിധാനം നിർവഹിക്കുന്നത്. നിവിൻ പോളിയുടെ ഏറ്റവും വലിയ ബിഗ്ബജറ്റ്‌ ചിത്രം കൂടിയാണിത്.

നായകൻ നിവിൻ പോളിയും സംവിധായകൻ ഡിജോ ജോസും പരസ്പരം ട്രോളുന്ന കൗതുകമാർന്ന വീഡിയോയാണിത്. ഇതിനിടയിൽ സിനിമയുടെ കാര്യം എന്തായി എന്ന് ചോദിച്ചറിയുന്ന നിർമ്മാതാവ് ലിസ്റ്റൻ സ്റ്റീഫനും. വീഡിയോയിലൂടെ തന്നെ ചിത്രത്തിനെക്കുറിച്ച് പ്രേക്ഷകർക്ക് ഏകദേശ ധാരണയാകും. അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കും എന്ന സൂചനയാണ് വീഡിയോ നൽകുന്നത്.

മലയാളത്തിലെ നമ്പർ വൺ പ്രൊഡക്ഷൻ കമ്പനിയായ മാജിക്ക് ഫ്രെയിംസ് ഒരുക്കുന്ന സിനിമകളെ കുറിച്ചുള്ള വാർത്തകൾക്കായി അക്ഷരാർഥത്തിൽ മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കാറുണ്ട്. 2023 ൽ ഇറങ്ങിയ ഹിറ്റ്‌ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഗരുഡൻ എന്ന ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസ് അനൗൺസ് ചെയ്ത ചിത്രമാണി ത് ണ് . ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയ്ക്ക് ഇപ്പോൾ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

സൂപ്പർ ഹിറ്റ് ചിത്രം ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ചിത്രത്തിന്റെ ചായാഗ്രഹണം സുദീപ് ഇളമൻ.

]]>
Mon, 25 Dec 2023 17:50:34 +0530 Editor
സംവിധായകൻ മേജർ രവി ബിജെപിയിൽ; സ്വീകരിച്ച് ജെ.പി. നഡ്ഡ http://newsmalayali.com/4667 http://newsmalayali.com/4667 ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി ബിജെപിയിൽ ചേർന്നു. കോൺഗ്രസ് നേതാവും കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി രഘുനാഥും അദ്ദേഹത്തിനൊപ്പം ബിജെപിയിലെത്തി. ഇരുവരും ഡൽഹിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയെ സന്ദർശിച്ചു. രണ്ടു പേർക്കും നഡ്ഡ ആശംസകൾ നേർന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. നിരവധി പ്രമുഖ വ്യക്തികൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവുമെന്ന് ഇവർ അറിയിച്ചു.

കുരുക്ഷേത്ര, കീർത്തിചക്ര, കർമയോദ്ധ, കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് മേജർ രവി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയാണ് സി രഘുനാഥ്. കോൺഗ്രസ് വിടുന്നതായി വ്യക്തമാക്കി ഈ മാസമാദ്യം രഘുനാഥ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

]]>
Mon, 25 Dec 2023 17:48:43 +0530 Editor
ഐഎസ് കേസ്: ഭീകരപ്രവർത്തനങ്ങൾക്ക് റെയിൽവേ ജീവനക്കാരൻ വ്യാജ Medical claim വഴി ഫണ്ട് എത്തിച്ചതായി എൻഐഎ http://newsmalayali.com/4666 http://newsmalayali.com/4666 മെഡി ക്ലെയിം വഴി ഭീകരപ്രവർത്തനങ്ങൾക്ക് പണം എത്തിച്ചെന്ന വിവരത്തെ തുടർന്ന് ഉത്തര റെയിൽവേയിലെ ജീവനക്കാരനെ കണ്ടെത്താൻ എൻഐഎ അന്വേഷണം ഊർജിതമാക്കി. റെയിൽവേയിൽ ക്ലാർക്കായി ജോലി ചെയ്യുന്നയാളാണ് ഭീകരപ്രവർത്തനങ്ങൾക്ക് പണം എത്തിച്ചതായി എൻഐഎ കണ്ടെത്തിയിരിക്കുന്നത്.

അടുത്തിടെ ഡൽഹിയിൽ എൻഐഎ അറസ്റ്റ് ചെയ്ത മൂന്ന് ഐഎസ് പ്രവർത്തകരെ ചോദ്യം ചെയ്തതിൽനിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഐഎസ് ഭീകരനായ മുഹമ്മദ് ഷാനവാസ് ഉൾപ്പടെ മൂന്നുപേരെ ഡൽഹി പൊലീസിലെ സ്പെഷ്യൽ സെല്ലാണ് അടുത്തിടെ അറസ്റ്റ് ചെയ്തത്.

പിടിയിലായ ഭീകരരെ ചോദ്യം ചെയ്തതോടെയാണ് റെയിൽവേ ജീവനക്കാരന്‍റെ ഭീകരവാദബന്ധത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. റെയിൽവേ ക്ലർക്ക് നോയിഡയിൽ താമസക്കാരനാണ്, കൂടാതെ ഉത്തര റെയിൽവേയുടെ സാമ്പത്തിക വകുപ്പിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് ഇയാൾ ഹിന്ദുവായിരുന്നുവെന്നും എൻഐഎ വ്യക്തമാക്കുന്നു.

ക്ലാർക്ക് ഒന്നിലധികം മെഡിക്കൽ ക്ലെയിം ബില്ലുകൾ റെയിൽ‌വേയ്ക്ക് സമർപ്പിച്ചതായും ഇത്തരത്തിൽ തട്ടിയെടുത്ത ഫണ്ട് ഐ‌എസിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായും എൻഐഎ വൃത്തങ്ങൾ പറഞ്ഞു. ഇതോടെ ഇയാൾക്കെതിരെ ഡൽഹി പോലീസിൽ റെയിൽവേ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്നിരുന്നാലും, ഇയാളുടെ തീവ്രവാദ ബന്ധങ്ങൾ പുറത്തുവന്നതോടെ എൻഐഎ അന്വേഷണം ഏറ്റെടുക്കുകയും ഒളിവിൽ കഴിയുന്ന ക്ലർക്കിനായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

]]>
Mon, 25 Dec 2023 17:42:01 +0530 Editor
ക്രിസ്മസ് ദിനത്തിൽ സഭാപ്രതിനിധികൾക്കായി വിരുന്ന് സംഘടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി http://newsmalayali.com/4665 http://newsmalayali.com/4665 ക്രിസ്മസ് ദിനത്തിൽ സഭാപ്രതിനിധികൾക്കായി വിരുന്ന് സംഘടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലെത്തുമെന്ന് കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭാ പ്രതിനിധികളെ അറിയിച്ചു. 2024 പകുതിയോടെയോ 2025 ആദ്യമോ ആയിരിക്കും മാർപാപ്പ ഇന്ത്യയിലെത്തുകയെന്നും പ്രധാനമന്ത്രി അറിയിച്ചു. ക്രൈസ്തവ സഭാ മേലധ്യക്ഷൻമാർ ഉൾപ്പടെ 60 പേരാണ് പ്രധാനമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത്.

അതേസമയം പ്രധാനമന്ത്രിയും സഭാപ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ മണിപ്പൂർ വിഷയമോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോ ചർച്ചയായില്ല. ക്രൈസ്തവർക്ക് വലിയ പ്രതീക്ഷ നൽകുന്ന നടപടിയാണ് പ്രധാനമന്ത്രിയുടേതെന്ന് വിരുന്നിൽ പങ്കെടുത്ത സഭാപ്രതിനിധികൾ പറഞ്ഞു. രാജ്യത്തിന്‍റെ വികസനത്തിന് ക്രൈസ്തവ സഭകളുടെ പിന്തുണ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തിന് ക്രൈസ്തവ വിശ്വാസികൾ നിസ്തുല സേവനമാണ് നൽകിയതെന്ന് പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിൻറെ ഗുണം എല്ലാവർക്കും കിട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി സഭാപ്രതിനിധികളോട് സംസാരിക്കവെ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ക്രിസ്മസ് വിരുന്ന് ഒരുക്കിയത്. ഇതാദ്യമായാണ് ലോക് കല്യാൺ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുക്കുന്നത്. കേരളം, ന്യൂഡൽഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാർക്കായിരുന്നു ക്ഷണം. ക്രൈസ്തവ സമുദായത്തിലെ വ്യവസായ പ്രമുഖരും വിരുങ്ങിൽ പങ്കെടുത്തു

]]>
Mon, 25 Dec 2023 17:40:13 +0530 Editor
നവകേരള സദസിന് സുരക്ഷയൊരുക്കിയ പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി http://newsmalayali.com/4664 http://newsmalayali.com/4664 നവകേരള സദസിന് സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് പ്രത്യേക സമ്മാനം. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഗുഡ് സർവീസ് എൻട്രി നല്‍കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റേതാണ് നടപടി.

നവകേരള സദസുമായി ബന്ധപ്പെട്ട് പൊലീസ് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു എന്നാണ് എഡിജിപി വിലയിരുത്തുന്നത്. സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് എസ്പിമാര്‍ക്കും ഡിഐജിമാര്‍ക്കും എഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നവകേരള സദസ് സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേക ആദരവ് നല്‍കേണ്ട പ്രവര്‍ത്തനം കാഴ്ചവെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കില്‍ അവരുടെ പേര് പ്രത്യേകം ശുപാര്‍ശ നല്‍കണമെന്നും എഡിജിപി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം നവകേരള സദസില്‍ സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് രംഗത്തെത്തി. മർദന വീരന്മാര്‍ക്കാണ് സര്‍ക്കാര്‍ ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ ഈ നടപടി കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഹസൻ വ്യക്തമാക്കി.

]]>
Mon, 25 Dec 2023 17:39:15 +0530 Editor
ഉടമ പിഴ അടച്ചു; റോബിന്‍ ബസ് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവ് http://newsmalayali.com/4663 http://newsmalayali.com/4663 റോബിൻ ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. ഉടമ പിഴ അടച്ച സാഹചര്യത്തിലാണ് ബസ് വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടത്. ബസ്സിലുള്ള സാധനങ്ങളുടെ ലിസ്റ്റ് പത്തനംതിട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ തയ്യാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം 23ന് ആണ് ബസ് പിടിച്ചെടുത്തത്. ആര്‍.ടി.ഒ.യ്ക്ക് ബസ് പരിശോധിക്കാമെന്നും പോലീസ് അതിന് വേണ്ട സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് കോടതി ഉത്തരവ് . 82,000 രൂപ പിഴ അടച്ചതായി ഉടമ പറഞ്ഞു. ബസ് വിട്ടു കിട്ടിയാല്‍ തകരാറുകള്‍ പരിഹരിച്ച് വീണ്ടും സര്‍വീസ് തുടങ്ങുമെന്നും ഉടമ പറഞ്ഞു.

]]>
Sun, 24 Dec 2023 08:30:26 +0530 Editor
ജമ്മു കശ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണം; 3 സൈനികര്‍ക്ക് വീരമൃത്യു http://newsmalayali.com/4662 http://newsmalayali.com/4662 ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യത്തിന് നേരെ തീവ്രവാദി ആക്രമണം. സൈന്യം സഞ്ചരിച്ച വാഹനത്തിന് നേരെ ഒളിഞ്ഞിരുന്ന തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പൂഞ്ചിലെ സുരന്‍കോട്ട് മേഖലയില്‍ ഡികെജി എന്നറിയപ്പെടുന്ന ദേരാ കി ഗാലിയില്‍ വെച്ചാണ് സൈനികര്‍ സഞ്ചരിച്ച ട്രക്കും ഒരു ജിപ്സിയും അക്രമിക്കപ്പെട്ടത്.

പ്രദേശത്ത് സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഒരു മാസത്തിനിടെ പൂഞ്ചിൽ സൈന്യത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇന്നലെ ആംഡ് ബറ്റാലിയന്റെ MES കെട്ടിടത്തിന് സമീപം ചെറു സ്ഫോടനവും ഉണ്ടായിരുന്നു. ഇതിന് തീവ്രാവദ ബന്ധമുണ്ടോ എന്ന് കണ്ടെത്തിയിട്ടില്ല.

]]>
Thu, 21 Dec 2023 22:47:32 +0530 Editor
&apos;ചുമതല നിർവഹിക്കുന്നില്ല; ഗവർണറെ തിരിച്ചുവിളിക്കണം&apos;; രാഷ്ട്രപതിക്ക് കത്തയച്ച് മുഖ്യമന്ത്രി http://newsmalayali.com/4661 http://newsmalayali.com/4661 ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതിക്ക് കത്ത് നൽകി. ​ഗവർണർ ചുമതല നിറവേറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതി ദ്രൗപദി മുർ‍മുവിന് മുഖ്യമന്ത്രി കത്തയച്ചത്. നിരന്തരം പ്രോട്ടോക്കാള്‍ ലംഘനം നടത്തുന്നുവെന്നും കത്തിൽ വിമർശിക്കുന്നു.

ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ബില്ലുകൾ ഒപ്പിടാതെ ദീർഘകാലം പിടിച്ചുവയ്ക്കുന്നുവെന്നും കത്തിലുണ്ട്. സർക്കാരിന്റെ സു​ഗമമായ ഭരണ നിർവഹണത്തിന് രാഷട്രപതി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഭിന്നതകൾക്കിടെയാണ് ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നത്. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വൈകുന്നതും സര്‍വകലാശാലകളിലെ നിയമനവും അടക്കമുള്ളവ സുപ്രീം കോടതിയില്‍വരെ എത്തിയിരുന്നു. അതിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തിയതോടെ പ്രശ്‌നങ്ങള്‍ വീണ്ടും വഷളായി

.

വാഹനം തടഞ്ഞ് പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്ത എസ്എഫ്ഐക്കാര്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. കാമ്പസുകളില്‍ ഗവര്‍ണറെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐയുടെ വെല്ലുവിളിക്ക് കാലിക്കറ്റ് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഗവര്‍ണര്‍ മറുപടി നല്‍കിയത്. അദ്ദേഹത്തിനെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകൾ അദ്ദേഹം പൊലീസിനെക്കൊണ്ട് അഴിപ്പിച്ചിരുന്നു.

പിന്നാലെ പൊലീസ് സുരക്ഷ ആവശ്യമില്ലെന്നു പറഞ്ഞ് ഗവര്‍ണര്‍ കോഴിക്കോട് മിഠായിത്തെരുവിലെത്തി ഹല്‍വ രുചിച്ചതടക്കം പ്രോട്ടോകോള്‍ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിനെതിരെ ഏറ്റുമുട്ടുന്നതിന് ബോധപൂര്‍വം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

]]>
Thu, 21 Dec 2023 14:01:33 +0530 Editor
&apos;പണമില്ലെന്നു വച്ച് സർക്കാർ ആഘോഷത്തിനൊന്നും കുറവില്ലല്ലോ? മറിയക്കുട്ടി കോടതിക്ക് VIP&apos; ഹൈക്കോടതി http://newsmalayali.com/4660 http://newsmalayali.com/4660 മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം നാളെ അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ പണമില്ലായെന്ന് പറഞ്ഞ് സര്‍ക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങള്‍ മുടക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. അഞ്ച് മാസമായി വിധവാപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.

78 വയസുള്ള സ്ത്രീയാണ്. അവര്‍ക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. മരുന്നിനും ഭക്ഷണത്തിനുമായാണ് 1600 രൂപക്ക് വേണ്ടി നിങ്ങള്‍ക്ക് മുമ്പില്‍ കാത്തുനില്‍ക്കുന്നതെന്നും കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ അഭിഭാഷകര്‍ക്കിടയില്‍ പിരിവിട്ട് മറിയക്കുട്ടിക്ക് പണം നല്‍കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. താമസിക്കാന്‍ സ്വന്തമായൊരു വീടുപോലും ഇല്ലെന്ന് മറിയക്കുട്ടി കോടതിയെ അറിയിച്ചിരുന്നു.

അതേസമയം സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാലാണ് നാല് മാസത്തെ പെന്‍ഷന്‍ മുടങ്ങിയിരിക്കുന്നതെന്നുമാണ് കോടതിയെ അറിയിച്ചത്. കൂടാതെ കേന്ദ്ര വിഹിതവും ലഭിക്കുന്നില്ലായെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി എന്ന വാദത്തെ കോടതി ചോദ്യം ചെയ്യുകയായിരുന്നു. പണമില്ലായെന്ന് പറഞ്ഞ് സര്‍ക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങള്‍ മുടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു.

ജീവിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ കോടതിക്ക് മുമ്പില്‍ എത്തിയ മറിയക്കുട്ടി ഒരു വിഐപിയാണ്. അങ്ങനെയാണ് കോടതി പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മറിയക്കുട്ടിക്ക് വിധവ പെന്‍ഷന്‍ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നാളെ തന്നെ തീരുമാനം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ കേന്ദ്രസര്‍ക്കാര്‍ വിഹിതം എന്തുകൊണ്ട് നല്‍കിയില്ലെന്ന് നാളെ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.

പെന്‍ഷന്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച് മാസത്തെ പെന്‍ഷന്‍ മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. വിഷയത്തില്‍ സര്‍ക്കാരിന്റെയും അടിമാലി ഗ്രാമപഞ്ചായത്തിന്റെയും വിശദീകരണം ഹൈക്കോടതി നേരത്തെ തേടിയിരുന്നു.

]]>
Thu, 21 Dec 2023 13:56:01 +0530 Editor
വർണ്ണവസന്തം ഒരുക്കി കൊച്ചി; കൊച്ചിൻ ഫ്ലവർ ഷോഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്ന് വരെ http://newsmalayali.com/4659 http://newsmalayali.com/4659 എറണാകുളം ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ജി.സി.ഡി.എ. യും സംയുക്തമായി 40-ാമത്കൊച്ചിൻ ഫ്ലവർ ഷോ മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ ഡിസംബർ 22 മുതൽ ജനുവരി 1 വരെ സംഘടിപ്പിക്കുന്നു. 

വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 ന് മറൈന്‍ ഡ്രൈവ് ഗ്രൗണ്ടില്‍ മേയര്‍ എം. അനില്‍ കുമാര്‍  ഉദ്ഘാടനം നിര്‍വഹിക്കും. ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ജില്ലാ കളക്ടറും അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയുടെ പ്രസിഡന്റുമായ എന്‍.എസ്.കെ. ഉമേഷ് മുഖ്യ പ്രഭാഷണം നടത്തും. പുഷ്പാലങ്കാര പവിലിയന്റെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി യും പൂച്ചെടികളുടെ പ്രദര്‍ശന പവലിയന്റെ ഉദ്ഘാടനം ടി.ജെ വിനോദ് എം.എല്‍.എ യും നിര്‍വഹിക്കും. ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയും ജിസിഡിഎയും സംയുക്തമായാണ് 40-ാമത് കൊച്ചിന്‍ ഫ്‌ളവര്‍ ഷോ സംഘടിപ്പിക്കുന്നത്.  കൊച്ചിന്‍ ഫ്‌ളവര്‍ ഷോ ഇന്ത്യയിലെ ഏറ്റവും മികച്ച പുഷ്പമേളയാക്കി മാറ്റുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള പറഞ്ഞു.  

കൊച്ചിന്‍ ഫ്‌ളവര്‍ ഷോ @ മറൈന്‍ഡ്രൈവ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന പുഷ്പമേളയില്‍ 5000 ചതുരശ്ര അടിയില്‍ ഒരുക്കുന്ന പുഷ്പാലങ്കാരവും വെജിറ്റബിള്‍ കാര്‍വിങും ആകര്‍ഷണങ്ങളില്‍ മുന്നിലായിരിക്കും. 38000 ചതുരശ്ര അടിയില്‍ ഒരുക്കുന്ന പൂച്ചെടികളുടെ പ്രദര്‍ശനത്തില്‍ 5000 പൂവിട്ട ഓര്‍ക്കിഡുകള്‍ സന്ദര്‍ശകര്‍ക്ക് പൂക്കളുടെ വര്‍ണ്ണ കാഴ്ച ഒരുക്കും. ആറ് നിറങ്ങളിലായി പൂവിട്ട 1000 ലില്ലിയം ചെടികള്‍, പുത്തന്‍ നിറത്തിലുള്ള 400 പോയിന്‍സെറ്റിയ, നൂതന ഇനം പൂക്കളുമായി 1200നുമേല്‍ അഡീനിയം, പുതിയ ഇനത്തിലുള്ള 2000 ജമന്തി ചെടികള്‍, ഒറ്റ ചെടിയില്‍ തന്നെ അഞ്ച് നിറങ്ങളില്‍ പൂവിട്ടുനില്‍ക്കുന്ന, ഗ്രാഫ്ട് ചെയ്തു തയ്യാറാക്കിയ 100 വലിയ ബൊഗൈന്‍വില്ല ചെടികള്‍, ഏറ്റവും പുതിയ ഇനത്തിലുള്ള പൂക്കളുമായി മിനിയേച്ചര്‍ ആന്തൂറിയം എന്നിവയാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.

20000 ചതുരശ്ര അടിയില്‍ തയ്യാറാക്കുന്ന ഉദ്യാനങ്ങള്‍ കാണികള്‍ക്ക് ഉദ്യാന ശൈലിയുടെ നൂതന സങ്കല്‍പ്പങ്ങള്‍ പകര്‍ന്നു തരും. ടെറേറിയം, ബോണ്‍സായ് ചെടികള്‍, ഇറക്കുമതി ചെയ്ത സെറാമിക് ചട്ടികളില്‍ കാലപരമായി ഒരുക്കിയിരിക്കുന്ന അകത്തള ചെടികളുടെ ശേഖരം, വലിയ പൊയ്കകളില്‍ പൂവിട്ടു നില്‍ക്കുന്ന മറുനാടന്‍ ആമ്പല്‍ ഇനങ്ങള്‍, നാഗാര്‍ജുന ആയൂര്‍വേദ ഒരുക്കുന്ന ഔഷധ ഉദ്യാനം എന്നിവയും പ്രദശന നഗരിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കാണാം.

കൂടാതെ നാട്ടിലെ കാലാവസ്ഥയില്‍ വളരുന്ന പലതരം പ്രാണിപിടിയന്‍ ചെടികളുടെ പ്രദര്‍ശനവും മേളയിലുണ്ടാകും. കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കുമായി പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ചുള്ള ഇന്‍സ്റ്റാലേഷന്‍ പൊതുജനങ്ങളില്‍ പാഴ് വസ്തുക്കളുടെ പുനരുപയോഗത്തെ പറ്റി അവബോധമുണ്ടാക്കും. കൃഷി സംബന്ധിച്ച സന്ദര്‍ശകരുടെ സംശയ നിവാരണത്തിനായി സംസ്ഥാന കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ നയിക്കുന്ന അഗ്രി ക്ലിനിക്കും പ്രദര്‍ശന നഗരിയുടെ ഭാഗമായിരിക്കും. സന്ദര്‍ശകര്‍ക്ക് സെല്‍ഫി എടുക്കുവാന്‍ ഫോട്ടോ ബൂത്തുകളും ഡിസ്‌പ്ലേ ഭാഗത്ത് ഉണ്ടാകും.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, ഗൃഹോപകരണ സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട് തുടങ്ങിയവയും പുഷ്പമേളയുടെ ഭാഗമാകും. സന്ദര്‍ശകര്‍ക്ക് ചെടികള്‍ ആവശ്യാനുസരണം വാങ്ങുവാന്‍ 20 നഴ്‌സറികളും പ്രദര്‍ശന നഗരിയില്‍ ഉണ്ട്. കൊച്ചിന്‍ ഫ്‌ലവര്‍ ഷോയുടെ ഭാഗമായി 75 അടി ഉയരമുള്ള ഡാന്‍സിംഗ് ക്രിസ്മസ് ട്രീ ഒരുക്കും. ലോകത്തിലെ ഉയരം കൂടിയ ഡാന്‍സിംഗ് ക്രിസ്മസ് ട്രീ എന്ന പ്രത്യേകതയോടെ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിക്കും.

ഫ്ലവർ ഷോയുടെ ഭാഗമായി മൂന്ന് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഡിസംബര്‍ 29 ന് ഫ്‌ലവര്‍ പ്രിന്‍സ്, പ്രിന്‍സസ് മത്സരം നടത്തും. ഫോര്‍ട്ട്‌കൊച്ചി സെന്റ് പോള്‍ പബ്ലിക് സ്‌കൂളാണ് മത്സരം സംഘടിപ്പിക്കുന്നത്. മേളയില്‍ എല്ലാ ദിവസം വിവിധതരം കലാപരിപാടികള്‍ അരങ്ങേറും. പുതുവത്സരത്തോട് അനുബന്ധിച്ച് മെഗാഷോയും സംഘടിപ്പിക്കും.ഡിസംബര്‍ 22 ന് തുടങ്ങുന്ന മേള ജനുവരി 1 ന് അവസാനിക്കും. രാവിലെ 9 മുതല്‍ രാത്രി 9 വരെ ആണ് പ്രദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്.

ഗസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജിസിഡിഎ സെക്രട്ടറി ടി.എന്‍ രാജേഷ്, ജിസിഡിഎ അംഗം എ.ഡി. സാബു, ജിസിഡിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.എസ്. സുനില്‍കുമാര്‍,അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി സെക്രട്ടറി ചാർട്ടേർഡ് അക്കൗണ്ടന്റ് ടി.എന്‍. സുരേഷ്, പ്രൊഫ. ജേക്കബ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

]]>
Thu, 21 Dec 2023 13:52:57 +0530 Editor
&apos;ഉണർവ്വ് 2023&apos; ക്രിസ്മസ് വിപണനമേള ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. http://newsmalayali.com/4658 http://newsmalayali.com/4658
എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്‌സ്ചേഞ്ചിൻ്റെ നേതൃത്വത്തിൽ കാക്കനാട് കളക്ടറേറ്റിൽ സംഘടിപ്പിക്കുന്ന 'ഉണർവ്വ് 2023' ക്രിസ്മസ് വിപണനമേള ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു.
സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിൽ ഒരുക്കിയിരിക്കുന്ന പ്രദർശന വിപണനമേളയിൽ സ്വയംതൊഴിൽ സംരംഭകരുടെ ഉത്പന്നങ്ങളാണ് പ്രധാന ആകർഷണം. തുണിത്തരങ്ങൾ, അത്തർ, സോപ്പ്, മൺ പാത്രങ്ങൾ, കേക്ക്, വെളിച്ചെണ്ണ, ഓയിൽ, കറി മസാലകൾ എന്നീ ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാകും. ഡിസംബർ 19 മുതൽ 21 വരെയാണ് മേള സംഘടിപ്പിക്കുന്നത്.
എറണാകുളം മേഖല എംപ്ലോയ്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുറഹിമാൻ കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ ഡി.എസ് ഉണ്ണികൃഷ്ണൻ, പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് ഓഫീസർ ജി. ജയശങ്കർ പ്രസാദ്, എംപ്ലോയ്മെന്റ് ഓഫീസർമാരായ സി.പി ഐഷ, കെ.എസ് സനോജ്, പി.എസ് ജോസ് എന്നിവർ സംസാരിച്ചു. സബ് റീജിയണൽ എംപ്ലോയ്മെൻ്റ് ഓഫീസർ കെ.എസ് ബിന്ദു ആദ്യ വില്പന നിർവഹിച്ചു.
]]>
Wed, 20 Dec 2023 10:52:47 +0530 Editor
IPL Auction 2024 | പാറ്റ് കമ്മിന്‍സ് അല്ല ഐപിഎല്ലിലെ വിലയേറിയ താരമായി മിച്ചല്‍ സ്റ്റാര്‍ക്ക്; 24.75 കോടിക്ക് കൊല്‍ക്കത്തയില്‍ http://newsmalayali.com/4657 http://newsmalayali.com/4657 2024 ഐപിഎല്‍ സീസണിലേക്കുള്ള താരലേലത്തില്‍ പണംവാരി ഓസ്ട്രേലിയന്‍ താരങ്ങള്‍. 20.50 കോടിക്ക് സണ്‍റൈസേഴ്സ് സ്വന്തമാക്കിയ ഓസിസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ മറികടന്ന് മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരമെന്ന നേട്ടം സ്വന്തമാക്കി. 24.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് താരത്തെ സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സുമായി നടന്ന പൊരിഞ്ഞ പോരാട്ടത്തിനൊടുവിലാണ് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നേടിയത്.

കഴിഞ്ഞ വർഷത്തെ ലേലത്തിൽ ഇംഗ്ലണ്ട് താരം സാം കറനെ 18.50 കോടിക്ക് പഞ്ചാബ് കിങ്സ് നേടിയതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ റെക്കോർഡ്. ഇതാണ് ഓസ്ട്രേലിയന്‍ താരങ്ങള്‍ ഈ സീസണില്‍ മറികടന്നത്.

ന്യൂസീലൻഡ് ഓൾ റൗണ്ടര്‍ ഡാരിൽ മിച്ചലിനു വേണ്ടിയും മികച്ച മത്സരം നടന്നു. പഞ്ചാബ് കിങ്സും ഡല്‍ഹി ക്യാപിറ്റൽസും താരത്തിന് വേണ്ടി പൊരുതിയതോടെ ലേലതുക 10 കോടി കടന്ന് മുന്നേറി. 32 വയസ്സുകാരനായ താരത്തെ സർപ്രൈസ് എൻട്രിയായെത്തി 14 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി.

രണ്ടു കോടി രൂപ അടിസ്ഥാന വിലയുള്ള ഷാർദൂൽ ഠാക്കൂറിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. നാലു കോടി രൂപയ്ക്കാണ് സിഎസ്കെ താരത്തെ വിളിച്ചെടുത്തത്. ദക്ഷിണാഫ്രിക്കന്‍ താരം ജെറാൾഡ് കോറ്റ്‌സിയെ 5 കോടി രൂപയ്ക്ക്  മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.

വെസ്റ്റ് ഇന്‍ഡീസ് ബാറ്റർ റോവ്മൻ പവലിനെ പൊന്നുംവിലയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതാണ് ആദ്യഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ വില്‍പ്പന. മധ്യനിര ബാറ്റര്‍, പേസ് ബോളര്‍ എന്നിങ്ങനെ ഉപയോഗിക്കാവുന്ന താരത്തെ 7 കോടി 40 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.  തുടക്കം മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നു. പക്ഷേ അവസാന നിമിഷം അവര്‍ പിൻവാങ്ങിയതോടെ  ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള  പവലിനെ രാജസ്ഥാന്‍ സ്വന്തം പാളയത്തിലെത്തിച്ചു.

ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറ ട്രാവിസ് ഹെഡിനെ 6.8 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. അതേസമയം ഓസീസ് താരം സ്റ്റീവ് സ്മിത്ത‌ിനെ വാങ്ങാന്‍ ആളില്ലാതെ ആദ്യ.ഘട്ട ലേലത്തില്‍ അൺസോൾഡ് ആയി. 2 കോടി രൂപ അടിസ്ഥാന വിലയുള്ള ദക്ഷിണാഫ്രിക്കൻ ബോളർ റിലീ റൂസോയെയും ആരും വാങ്ങാന്‍ തയാറായില്ല. ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്കിനെ 4 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള മലയാളി താരം കരുൺ നായരെയും ആരും വിളിച്ചെടുത്തില്ല.

]]>
Wed, 20 Dec 2023 08:19:50 +0530 Editor
ഖാര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന് മമത; എംപിമാരില്ലാതെ പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിക്കുന്നതില്‍ കാര്യമില്ലെന്ന് ഖാര്‍ഗെ http://newsmalayali.com/4656 http://newsmalayali.com/4656 2024ല്‍ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യാ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി. മുന്നണി യോഗത്തില്‍ അപ്രതീക്ഷിതമായി മമത നടത്തിയ നീക്കത്തെ മറ്റ് സഖ്യകക്ഷികളും പിന്തുണച്ചെന്നാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ പങ്കെടുത്ത ഡി.എം.കെ നേതാവ് വൈകോ ഇക്കാര്യം സ്ഥിരീകരിച്ചു.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാളെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തി കാട്ടണമെന്ന നിര്‍ദേശം ആദ്യം മുതല്‍ക്കെ ഇന്ത്യ മുന്നണിയില്‍ ഉയര്‍ന്നിരുന്നു. പ്രതിപക്ഷ മുന്നണിയിലെ ശക്തനായ ദളിത് നേതാവ് എന്ന നിലയിലും ഖാര്‍ഗെയെ പിന്തുണക്കുന്നവരുണ്ട്.

എന്നാല്‍ മമതയുടെ നിര്‍ദേശത്തോട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുകൂലമായി പ്രതികരിച്ചില്ല. എന്നാല്‍ ഖാര്‍ഗെ ആവശ്യം നിരസിച്ചുവെന്നാണ് വിവരം. ‘മികച്ച ഭൂരിപക്ഷത്തില്‍ മുന്നണി ജയിക്കുക എന്നതാണ് പ്രധാനകാര്യം. അതിന് ശേഷം ജനാധിപത്യപരമായ രീതിയില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കട്ടെ’യെന്ന് ഖാര്‍ഗെ പറഞ്ഞു

Register free  christianworldmatrimony.com.

‘എംപിമാര്‍ ഇല്ലെങ്കില്‍ പ്രധാനമന്ത്രിയെക്കുറിച്ച് സംസാരിച്ചിട്ട് എന്ത് പ്രയോജനം? നമ്മള്‍ ആദ്യം ഒറ്റക്കെട്ടായി പോരാടി ഭൂരിപക്ഷം കൊണ്ടുവരാന്‍ ശ്രമിക്കണം’ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നിര്‍ദേശം സംബന്ധിച്ച ചോദ്യത്തോട്‌ വാര്‍ത്താസമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു.

]]>
Wed, 20 Dec 2023 08:14:11 +0530 Editor
ക്യാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിന് നിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കണം: അഡ്വ. പി. സതീദേവി http://newsmalayali.com/4655 http://newsmalayali.com/4655 സ്ത്രീകളിലെ ക്യാന്‍സര്‍ രോഗം നേരത്തെ കണ്ടെത്തുന്നതിന് പുറക്കാട് ഗ്രാമപഞ്ചായത്തില്‍ നിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് സംഘടിപ്പിച്ച തീരദേശ ക്യാമ്പിന്റെ ഭാഗമായി പുറക്കാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.

രോഗം ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാണ് നിര്‍ണയിക്കപ്പെടുന്നത്. ഇതിനാല്‍ മുന്‍കൂട്ടി രോഗം കണ്ടെത്തുന്നതിന് ക്യാമ്പുകളും ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കണം. സ്ഥനാര്‍ബുദം, ഗര്‍ഭാശയം തുടങ്ങിയ ക്യാന്‍സര്‍  ബാധിതരായിട്ടുള്ള 260 ഓളം സ്ത്രീകളുണ്ടെന്നാണ്  ഗ്രാമപഞ്ചായത്തിന്റെ കണക്ക്. രോഗവ്യാപനം ഉണ്ടാകാതെ ക്യാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തി ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പുവരുത്തണമെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.  

പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ ഇന്ന് രക്ഷിതാക്കള്‍ മുന്നോട്ട് വരുന്നുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും ശക്തമായ സാന്നിധ്യമായി പെണ്‍കുട്ടികൾ മുന്നേറിക്കൊണ്ടിരിക്കുന്നു. എന്നാല്‍, അടുത്തകാലത്തായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സ്ത്രീ പീഡന കേസുകള്‍, സ്ത്രീധന മരണ കേസുകള്‍ എടുത്തു പരിശോധിച്ചാല്‍ വിദ്യാസമ്പന്നരായിട്ടുള്ള കുടുംബങ്ങള്‍ക്ക് അകത്തു തന്നെയാണ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതെന്ന് കാണാം.  അടുത്തിടെയാണ്, വളരെ വേദനയോടെ പി.ജി. വിദ്യാര്‍ത്ഥിനിയായ ഒരു ഡോക്ടര്‍ പണത്തോട് ആര്‍ത്തി മൂത്ത ഈ സമൂഹത്തോട് കലഹിച്ച് ജീവിതം ഹോമിക്കാന്‍ ഇടയായത്. ജീവിതത്തിലുണ്ടാകുന്ന വലിയ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കാത്ത മാനസിക അവസ്ഥയിലേക്ക് വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ എത്തിച്ചേരുന്നു എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ട് വേണം പ്രശ്‌നങ്ങളെ നമുക്ക് കാണാന്‍.

പൊങ്ങച്ച മനോഭാവം ഈ സമൂഹത്തെ ആകെ ഗ്രസിക്കുകയാണ്. ഇടത്തരക്കാര്‍ കാട്ടുന്ന പൊങ്ങച്ചത്തോട് കിടപിടിക്കുന്ന മത്സരാധിഷ്ഠിതമായുള്ള പ്രവണതകള്‍ ഏറ്റവും പാവപ്പെട്ട കുടുംബങ്ങളില്‍ പോലും ഉണ്ടാകുന്നു. അത്തരം കുടുംബങ്ങള്‍ പെണ്‍കുട്ടികളുടെ കല്യാണത്തോടെ തകരാന്‍ ഇടയാകുന്ന സാഹചര്യമാണ് ഇന്നുണ്ടാകുന്നത്. ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനു വേണ്ടിയും ആവശ്യമായ ബോധവല്‍ക്കരണ പ്രവത്തനങ്ങള്‍ നടത്തേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞുകൊണ്ടുമാണ് തീരദേശ മേഖലയിലും മലയോര മേഖലയിലും വനിതാ കമ്മിഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു വരുന്നതെന്നും കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അവരിലേക്ക് ചെന്നു നേരിട്ടു മനസിലാക്കി പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുന്ന വനിതാ കമ്മിഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് യോഗത്തില്‍ മുഖ്യാതിഥിയായിരുന്ന എച്ച്. സലാം എം.എല്‍.എ. പറഞ്ഞു. പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, പുറക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ അജേഷ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. രാജീവന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജി. വേണുലാല്‍, ആര്‍. രാജി, ഗ്രാമപഞ്ചായത്തംഗം ഇ. ഫാസില്‍, ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ ബെന്നി വില്യം, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. തീരദേശ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തിലുള്ള ചര്‍ച്ച വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന നയിച്ചു.

]]>
Tue, 19 Dec 2023 09:59:23 +0530 Editor
ഹിന്ദി അധ്യാപക ട്രെയിനിംഗ്; അപേക്ഷ ക്ഷണിച്ചു http://newsmalayali.com/4654 http://newsmalayali.com/4654 കേരള സര്ക്കാര് നടത്തുന്ന അപ്പര് പ്രൈമറി ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ ഡിപ്ലോമ ഇന് എലിമെന്ററി എജ്യുക്കേഷന് കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളില് മാര്ക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കില് ഹിന്ദി ബി.എ പാസായിരിക്കണം. ഉയര്ന്ന യോഗ്യതയും മാര്ക്കും ഉള്ളവര്ക്ക് മുന്ഗണന ലഭിക്കും. പ്രായപരിധി 17 നും 35 മദ്ധ്യേ. ഡിസംബര് 31 ന് മുന്പായി അപേക്ഷ ലഭിക്കണം. വിലാസം പ്രിന്സിപ്പാള്, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്, പത്തനംതിട്ട ജില്ല. ഫോണ്: 0473 4296496, 8547126028.

Register free  christianworldmatrimony.com

christianworldmatrimony.com

]]>
Tue, 19 Dec 2023 09:53:57 +0530 Editor
സ്മാര്‍ട്ട് കൃഷിഭവന്‍ നിര്‍മ്മാണ ഉദ്ഘാടനം നടത്തി http://newsmalayali.com/4653 http://newsmalayali.com/4653
വടക്കാഞ്ചേരി സ്മാര്ട്ട് കൃഷിഭവന്റെ നിര്മ്മാണ ഉദ്ഘാടനം എംഎല്എ സേവ്യര് ചിറ്റിലപ്പിള്ളി നിര്വഹിച്ചു. 2 കോടി രൂപ വിനിയോഗിച്ചാണ് കൃഷി ഭവനെ സ്മാര്ട്ട് കൃഷി ഭവനാക്കി ഉയര്ത്തുന്നത്. കുമരനെല്ലൂരില് പ്രവര്ത്തിച്ചിരുന്ന കൃഷി ഭവന്റെ പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കിയാണ് ആധുനിക കെട്ടിടം നിര്മ്മിക്കുന്നത്.
കുമരനെല്ലൂരിലെ വടക്കാഞ്ചേരി കൃഷിഭവന് പരിമിതമായ സൗകര്യങ്ങളോടുകൂടിയാണ് പ്രവര്ത്തിക്കുന്നത്. വടക്കാഞ്ചേരിയുടെ കാര്ഷിക മേഖലയ്ക്കുള്ള പ്രാധാന്യം കൂടി കണക്കിലെടുത്താണ് ഒട്ടേറെ കര്ഷകര് സമീപിക്കുന്ന വടക്കാഞ്ചേരി കൃഷി ഭവന്റെ പരിമിതികള് പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സേവ്യര് ചിറ്റിലപ്പിള്ളി എംഎല്എ കൃഷി മന്ത്രിയ്ക്ക് നല്കിയ നിവേദനത്തെത്തുടര്ന്ന് വടക്കാഞ്ചേരി കൃഷി ഭവനെ സ്മാര്ട്ട് കൃഷി ഭവനാക്കി ഉയര്ത്തുവാന് ഉത്തരവായത്. ആധുനിക സൗകര്യങ്ങളോടെ സോളാര് സംവിധാനങ്ങളും കോണ്ഫറന്സ് ഹാളുമെല്ലാം അടങ്ങിയ 3300 സ്‌ക്വയര് ഫീറ്റ് ഗ്രീന് ബില്ഡിങാണ് സ്മാര്ട്ട് കൃഷിഭവന് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില് നിര്മ്മിക്കുക. കൃഷിഭവനോടു ചേര്ന്ന് അഗ്രോ ക്ലിനിക്കും, ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇക്കോ ഷോപ്പുകളും ഉണ്ടായിരിക്കും. കൃഷിഭവന്റെ പൂര്ണ്ണമായ ഡിജിറ്റലൈസേഷന് നടപ്പിലാക്കുന്നതിനായുള്ള സോഫ്റ്റ് വെയർ സ്ഥാപിക്കലും ഫര്ണിഷിങ് പ്രവൃത്തികളും സ്മാര്ട്ട് കൃഷി ഭവനാക്കി ഉയര്ത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കും. കേരള ലാന്ഡ് ഡെവലപ്‌മെന്റ് കോര്പറേഷനാണ് (കെ എല് ഡി സി) നിര്വ്വഹണ ചുമതല.

കൃഷിഭവന് അങ്കണത്തില് നടന്ന ചടങ്ങില് വടക്കാഞ്ചേരി നഗരസഭ ചെയര്മാന് പി.എന്. സുരേന്ദ്രന് അധ്യക്ഷനായി. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്പേഴ്‌സണ് ഷീല മോഹനന്, നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എ.എം. ജമീലാബി, നഗരസഭ കൗണ്സിലര് പി.എന്. വൈശാഖ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്മാരായ മുഹമ്മദ് ഹാരിസ്, മേരി വിജയ, കൃഷി അസിസ്റ്റന്റ് ഡയറക്ടര് എന്.കെ. അജിത് മോഹന്, വടക്കാഞ്ചേരി കൃഷി ഓഫീസര് എം.എന്. ദിപിന്, കെ എല് ഡി സി ചീഫ് എഞ്ചിനീയര് പി.കെ. ശാലിനി, വടക്കാഞ്ചേരി സര്വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്.ടി. ബേബി, രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളായ എന്.കെ. പ്രമോദ്കുമാര്, എം.ആര്. സോമനാരായണന്, സെലക്റ്റ് മുഹമ്മദ്, എ.എല് ജേക്കബ്ബ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജിത് കുമാര് മല്ലയ്യ തുടങ്ങിയവര് പങ്കെടുത്തു.
]]>
Tue, 19 Dec 2023 09:49:05 +0530 Editor
മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി കരയിലെത്തിച്ചു http://newsmalayali.com/4652 http://newsmalayali.com/4652
വള്ളം തകർന്ന് ആഴക്കടലിൽ മുങ്ങിയ വള്ളത്തിലെ നാല് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അഴീക്കോട് മുനമ്പത്ത് നിന്നും രണ്ട് ദിവസം മുൻപ് മത്സ്യബന്ധനത്തിന് പോയ അത്ഭുത മാത എന്ന വള്ളമാണ് അടിഭാഗം ഫൈമ്പർ പൊട്ടി വെള്ളം കയറിയതിനെ തുടർന്ന് ആഴക്കടലില് കുടുങ്ങിയത്.
അഴീക്കോട് നിന്നും പത്ത് നോട്ടിക്കല് മൈല് (18.5 കിലോമീറ്റർ) അകലെ അഞ്ചങ്ങാടി വടക്ക് പടിഞ്ഞാറ് കടലിലാണ് വള്ളം കുടുങ്ങിയത്. തിരുവനന്തപുരം കരിങ്കുളം സ്വദേശി അന്തോണി എന്നയാളുടെ ഉടമസ്ഥതയിലുളള അത്ഭുത മാത വള്ളത്തിലെ തിരുവനന്തപുരം സ്വദേശികളായ അന്തോണി, പുഷ്പദാസൻ, സെൽവൻ, ഏലിയാസ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
വഞ്ചി തകർന്ന് വിനിമയ സംവിധാനങ്ങൾ തകരാറിലായതും കരയിൽ നിന്നും വളരെ ദൂരം കൂടുതൽ ഉള്ളത് കൊണ്ടും രാത്രി സമയമായതിനാലും രക്ഷാപ്രവർത്തനം ദുർഘടമായിരുന്നു. രാത്രി 10 മണിയോടുകൂടിയാണ് വഞ്ചി കടലില് തകർന്ന് വെള്ളം കയറുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം.എഫ്. പോളിന് സന്ദേശം ലഭിച്ചത്.

സന്ദേശം ലഭിച്ചയുടൻ അങ്ങോട്ട് തിരിച്ച സീ റെസ്ക്യൂ ബോട്ട് മത്സ്യതൊഴിലാളികളെ രക്ഷാപ്രവര്ത്തനം നടത്തി മുനമ്പം ഹാർബറിൽ എത്തിച്ചതിനോടൊപ്പം വള്ളത്തിലെ വലയും എഞ്ചിനും പിടിച്ച മീനും മറ്റു സാധന സമഗ്രികളും റെസ്ക്യൂ ബോട്ടിൽ കരയിലെത്തിച്ചു.
മറൈൻ എൻഫോഴ്സ്മെന്റ് ആന്റ് വിജിലൻസ് ഉദ്യേഗസ്ഥരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത്കുമാർ, ഇ.ആർ ഷിനിൽകുമാർ, കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ സെബിൻ എന്നിവരും ഫിഷറീസ് സീ റെസ്ക്യൂ ഗാർഡുമാരായ ഷിഹാബ്, ഫസൽ, ബോട്ട് സ്രാങ്ക് ദേവസി, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ജില്ലയില് രക്ഷാപ്രവര്നത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകൾ ചേറ്റുവയിലും, അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെന്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഗന്ധകുമാരി അറിയിച്ചു.

]]>
Tue, 19 Dec 2023 09:47:51 +0530 Editor
വാക്&ഇ൯&ഇ൯്റർവ്യൂ& എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സീനിയർ റസിഡൻറ് തസ്ത‌ികയിൽ കരാർ അടിസ്ഥാനത്തിൽ http://newsmalayali.com/4651 http://newsmalayali.com/4651 എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് സീനിയർ റസിഡൻറ് തസ്ത‌ികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം ബി ബി എസ്, എം എസ് (ഇഎ൯ടി)/ഡിഎ൯ബി/ (ഇഎ൯ടി). ശമ്പളം 70,000. ആറുമാസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം ഡിസംബർ 21 (വ്യാഴം) ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന വാക്-ഇ൯-ഇ൯്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10.00 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0484 2754000

]]>
Tue, 19 Dec 2023 09:42:32 +0530 Editor
ഭിന്നശേഷിക്കാർക്ക് റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം http://newsmalayali.com/4650 http://newsmalayali.com/4650 ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 01/01/2000 മുതൽ 31/10/2023 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കുവാനോ ഡിസ്‌ചാർജ് സർട്ടിഫിക്കറ്റ്/നോൺ ജോയിനിംഗ് സർട്ടിഫിക്കറ്റ് ചേർക്കുവാനോ കഴിയാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് 31/01/2024 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ അവരുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി സീനിയോറിറ്റി പുനഃ:സ്ഥാപിക്കുന്നതിന് ഇപ്പോൾ അവസരമുണ്ട്. www.eemployment.kerala.gov.in നൽകിയിട്ടുള്ള സ്പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴി ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക പുതുക്കൽ നടത്താം. കൂടാതെ 2023 ഡിസംബർ 13 മുതൽ 2024 ജനുവരി 31 വരെ രജിസ്ട്രേഷൻ കാർഡുമായി എറണാകുളം ഭിന്നശേഷിക്കാർക്കുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് എത്തിയോ ദൂതൻ മുഖേനയോ പ്രത്യേക പുതുക്കൽ നടത്താം. ഇത്തരത്തിൽ സീനിയോറിറ്റി പുനഃസ്ഥാപിച്ച് കിട്ടുന്നവർക്ക് റദ്ദായ കാലയളവിലെ തൊഴിലില്ലായ്മ വേതനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. ശിക്ഷ നടപടിയുടെ ഭാഗമായോ / മന:പ്പൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല.

]]>
Tue, 19 Dec 2023 09:41:37 +0530 Editor
ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിംഗ് പ്രോഗ്രാമിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു http://newsmalayali.com/4649 http://newsmalayali.com/4649 സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂ ണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിംഗ് കോഴ്‌സിന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ബിരുദം ആണ് യോഗ്യത. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന് ഒരു വർഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസ്സുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ കോഴ്‌സിൽ ചേരുന്നവർക്ക് ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. ജില്ലയിലെ പഠനകേന്ദ്രം, മാർത്തോമ കോളേജ് ഓഫ് കൗൺസലിംഗ്, വൈറ്റില, എറണാകുളം-682019. ഫോൺ 0484 2102095, 8891173041, 9074227245.

]]>
Tue, 19 Dec 2023 09:40:00 +0530 Editor
ഗ്രോത്ത് പൾസ് & നിലവിലുള്ള സംരംഭകർക്കുള്ള പരിശീലനം http://newsmalayali.com/4648 http://newsmalayali.com/4648 പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെൻ്റ് (കീഡ്), 5 ദിവസത്തെ ഗ്രോത്ത് പൾസ് പരിശീലന പരിപാടി (Growth Pulse) സംഘടിപ്പിക്കുന്നു. ഡിസംബർ 19 മുതൽ 23 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ള സംരംഭകർക്ക് മാർക്കറ്റിംഗ് സ്ട്രാറ്റജീസ്, ഫിനാ൯ഷ്യൽ മാനേജ്മെന്റ്, ജിഎസ് ടി ആന്റ് ടാക്സേഷ൯, ഓപ്പറേഷണൽ എക്സല൯സ്, സെയിൽസ് പ്രോസസ് ആന്റ് ടീം മാനേജ്മെന്റ് വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 3,540 രൂപ ആണ് 5 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ് ടി ഉൾപ്പടെ). താമസം ആവശ്യമില്ലാത്തവർക്ക് 1,500 രൂപയാണ് 5 ദിവസത്തെ പരിശീലനത്തിൻ്റെ ഫീസ്. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 2,000 രൂപ താമസം ഉൾപ്പെടെയും 1,000 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവർ കീഡിൻ്റെ വെബ് സൈറ്റ് ആയ www.kied.Info ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2532890/2550322/7012376994

]]>
Tue, 19 Dec 2023 09:39:32 +0530 Editor
ഡിപ്ലോമ ഇൻ ആയുർവേദിക് പഞ്ചകർമ്മ അസിസ്റ്റൻസ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു http://newsmalayali.com/4647 http://newsmalayali.com/4647 സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ആയൂർവേദിക് പഞ്ചകർമ്മ അസിസ്റ്റൻസ് കോഴ്‌സിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന് ഒരു വർഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസ്സുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ കോഴ്സിൽ ചേരുന്നവർക്ക് ലഭിക്കും. https://app.srccc.in/register ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. ജില്ലയിലെ പഠന കേന്ദ്രം മംഗലത്ത് ആശ്രാമം യോഗ വിദ്യാ ഗുരുകുലം, പ്രിയദർശിനി നഗർ, തേവര, എറണാകുളം,ഫോൺ 9633058727.

]]>
Tue, 19 Dec 2023 09:38:59 +0530 Editor
ഗവ.അംഗീകൃത സർട്ടിഫിക്കറ്റ്/ഡിപ്ലോമ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം http://newsmalayali.com/4646 http://newsmalayali.com/4646 സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഗവൺമെൻ്റ് അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും, സർട്ടിഫിക്കറ്റ് കോഴ്സിന് മൂന്നു മാസവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും പ്രോജക്ട് വർക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. 18 വയസ്സിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. https://app.srccc.in/register ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാൻ കഴിയും. വിശദവിവരങ്ങൾ www.srccc.in വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. എറണാകുളം ജില്ലയിലെ പഠനകേന്ദ്രങ്ങൾ കൊച്ചി൯ സോഷ്യൽ സർവീസ് സൊസൈറ്റി, ജൂബിലി മെമ്മോറിയൽ കോംപ്ലക്സ്, കൊച്ചി൯, ഫോൺ 0484-2227217, 2221342, ഐ എൽ സി സി കമ്പ്യൂട്ടർ എഡ്യൂക്കേഷ൯, കളമശേരി: ഫോൺ 9847006897, 0484-4872917. എം.ഇ എസ് ഇ൯സ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാ൯സ്ഡ് സ്റ്റഡീസ്, നെട്ടൂർ: ഫോൺ 9447046811.

]]>
Tue, 19 Dec 2023 09:38:19 +0530 Editor
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് http://newsmalayali.com/4645 http://newsmalayali.com/4645
അങ്കമാലി തുറവൂര് ഗവണ്മെന്റ് ഐടിഐയില് എംപ്ലോയബിലിറ്റി സ്‌കില് ആന്ഡ് വര്ക്ക് ഷോപ്പ് കാല്ക്കുലേഷന് ആന്ഡ് സയന്സും പഠിപ്പിക്കാന് കഴിയുന്ന ഗസ്റ്റ് ഇന്സ്ട്രക്ടറുടെ നിയമനത്തിനുള്ള അഭിമുഖം ഡിസംബര് 20ന് രാവിലെ 11ന് നടത്തും. തസ്തികയില് ഒരു ഒഴിവ് നിലവിലുണ്ട്. ഒഴിവിലേക്ക് മണിക്കൂര് വേതനാടിസ്ഥാനത്തില് ആണ് നിയമനം. ഡിപ്ലോമ/ ഗ്രാജുവേഷനും, 2 വര്ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
യോഗ്യത ഉള്ളവര് അസ്സല് സര്ട്ടിഫിക്കറ്റുകളും കോപ്പികളുമായി ഐടിഐ പ്രിന്സിപ്പല് മുമ്പാകെ അന്നേ ദിവസം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല് വിവരങ്ങള്ക്ക് 0484- 2617485, 9846046173 എന്ന ഫോണ് നമ്പറില് ബന്ധപ്പെടാം.
]]>
Tue, 19 Dec 2023 09:36:24 +0530 Editor
ദേശീയ സരസ് മേളയുടെ പ്രചാരണാർഥം ചുവരെഴുത്തുമായി ചിറ്റാറ്റുകര സിഡിഎസ് http://newsmalayali.com/4644 http://newsmalayali.com/4644
കുടുംബശ്രീയും ദേശീയ ഗ്രാമീണ ഉപജീവന മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ പ്രചാരണാർഥം ചുവരെഴുത്തുമായി ചിറ്റാറ്റുകര സിഡിഎസ്. ചുവരെഴുത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എ താജുദ്ധീൻ എന്നിവർ നിർവഹിച്ചു.
ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഏറ്റവും വലിയ ഉത്പന്ന പ്രദർശന വിപണനമേളയായ ദേശീയ സരസ്മേളയിൽ 28 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണപ്രദേശങ്ങളും ഭാഗമാകും. 250 ഉത്പന്ന സ്റ്റാളുകളും, പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന സാംസ്കാരിക സന്ധ്യ, തദ്ദേശ സംഗമം, വിവിധ സംസ്ഥാനങ്ങളിലെ സംരംഭകർ നേരിട്ട് നടത്തുന്ന ഭക്ഷ്യമേള എന്നിവയും സരസ് മേളയിൽ ഉണ്ടാകും. കൂടാതെ വിവിധ വിഷയങ്ങളിലെ സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.
സിഡിഎസ് ചെയർപേഴ്സൻ സാറാബീവി സലിം, അക്കൗണ്ടന്റ് കവിത, കൺവീനർമാരായ രാധ സിദ്ധാർത്ഥൻ, രജനി ദിലീപ്, സിഡിഎസ് മെമ്പർമാറായ രാജി കുമാർ, ഷിജി ഉണ്ണി, ജയശ്രീ ഓമനക്കുട്ടൻ, ഓക്സിലറി റിസോഴ്സ് പേഴ്സൺ നന്ദിനി എന്നിവർ പങ്കെടുത്തു.
]]>
Tue, 19 Dec 2023 09:35:21 +0530 Editor
വാക്ക്&ഇൻ&ഇൻറർവ്യൂ& കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ http://newsmalayali.com/4643 http://newsmalayali.com/4643
തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു.
ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യത എംബിബിഎസ് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 6 (06/01/2024 ) ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
]]>
Tue, 19 Dec 2023 09:32:51 +0530 Editor
കൊച്ചി പൈതൃക കോൺഫറൻസ് സമാപിച്ചു http://newsmalayali.com/4642 http://newsmalayali.com/4642
എറണാകുളം മഹാരാജാസ് കോളേജ് ആർക്കിയോളജി ആ മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ് വിഭാഗവും സെന്റ് തെരേസാസ് കോ ചരിത്ര വിഭാഗവും ആകാശവാണി കൊച്ചി എഫ് എം 102.3ഉം. എം യൂണിവേഴ്‌സിറ്റി ഡി. എസ്. എസിന്റെയും, ഇന്ത്യ ടൂറിസം കൊച്ചി ഓഫീസിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസംബർ 15, 16, 17 ദിവസങ്ങളിൽ നടന്ന കൊച്ചി പൈതൃക കോൺഫറൻസ് മഹാരാജ്‌സ് കോളേജ് ജി.എൻ.ആർ ഹാളിൽ സമാപിച്ചു.
ആലുവ സർമത സമ്മേളനവും ലോകസമാധാനവും എന്ന വിഷയത്തി ദേശീയ സെമിനാർ നടന്നു. സി ഈ ടി പ്രൊഫ (റിട്ട.) പി കെ സാബ മൂഴിക്കുളം , പ്രേംകുമാർ, മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി എസ് ജോയ്, പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കൽ, ഡോ. വനിത ടി തരകൻ എന്നിവർ സംസാരിച്ചു.നാടൻകലാരൂപങ്ങളായ രാവേലിയും, ചവിട്ടു നാടകവും അരങ്ങേറി.
]]>
Tue, 19 Dec 2023 09:31:51 +0530 Editor
ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം http://newsmalayali.com/4641 http://newsmalayali.com/4641
പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ആലുവ പോസറ്റ്‌മെട്രിക് ഗേൾസ് ഹോസ്റ്റലിൽ സ്റ്റുവാർഡ്(1), വാച്ച് വുമൺ, കുക്ക്, പാർട്ട് ടൈം സ്വീപ്പർ, പാർട്ട് ടൈം സ്‌കാവഞ്ചർ, പാർട്ട് ടൈം മെസ്സ് ഗേൾ എന്നീ തസ്‌തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും, പകർപ്പുകളും സഹിതം അപേക്ഷകർ ഡിസംബർ 28 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. 01.01.2023- 50 വയസ്സ് അധികരിക്കരുത്.
സ്റ്റുവാർഡ് 1 ഒഴിവ്. യോഗ്യത എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ പരിജ്ഞാനം, റെസ്റ്റോറന്റ് ആ൯റ് കൗണ്ടർ സർവ്വീസിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സർട്ടിഫിക്കറ്റ് അഥവാ തത്തുല്യ യോഗ്യത
വാച്ച് വുമൺ ഒഴിവ് 1, യോഗ്യത 7-ാം ക്ലാസ്. കുക്ക് 2 ഒഴിവ്, എസ്.എസ്.എൽ.സിയും ഗവൺമെന്റ്റ് അംഗീകൃത ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റും. പാർട്ട് ടൈം സ്വീപ്പർ ഒഴിവ് 1, യോഗ്യത 4-ാം ക്ലാസ്. പാർട്ട് ടൈം സ്കാവഞ്ചർ ഒഴിവ് 1, യോഗ്യത 4-ാം ക്ലാസ്. പാർട്ട് ടൈം മെസ് ഗേൾ ഒഴിവ് ൨, യോഗ്യത 4-ാം ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക് : 0484 2422256, 2952256
]]>
Tue, 19 Dec 2023 09:30:02 +0530 Editor
വിപണിയിൽ മധുരം പകരാൻ ആലങ്ങാടൻ ശർക്കര തിരികെയെത്തുന്നു http://newsmalayali.com/4640 http://newsmalayali.com/4640 ആലങ്ങാടിന്റെ മണ്ണിൽ കരിമ്പ് കൃഷി തുടങ്ങിയതോടെ ആലങ്ങാടൻ ശർക്കരയും തിരികെയെത്തുന്നു. കൃഷി വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെയും 'കൃഷിക്കൊപ്പം കളമശ്ശേരി' പദ്ധതിയുടെയും  ഭാഗമായാണ്  ആലങ്ങാട് കരിമ്പ് കൃഷി വീണ്ടും കരുത്താർജ്ജിക്കുന്നത്. 


നീറിക്കോട്, കൊങ്ങോർപ്പിള്ളി, തിരുവാലൂർ എന്നിവിടങ്ങളിൽ നിലവിൽ ആറ് ഏക്കറിലാണ് കരിമ്പ് കൃഷി ചെയ്യുന്നത്. കൊടുവഴങ്ങയിൽ രണ്ട് ഏക്കർ സ്ഥലത്ത് കൃഷി ആരംഭിക്കുന്നതിനുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. ആലങ്ങാട് ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ, ആലങ്ങാട് സഹകരണ ബാങ്ക്, എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്ര, കൃഷി വകുപ്പ് ആത്മ ആലങ്ങാട് ബ്ലോക്ക് എന്നിവയുടെ സഹകരണത്തോടെയാണ് കൃഷി ആരംഭിച്ചത്.


മണ്ണിൽ മധുരം വിളഞ്ഞു തുടങ്ങിയതോടെ ആലങ്ങാടിന്റെ പെരുമ ഉണർത്തുന്ന ആലങ്ങാടൻ ശർക്കര ഉല്പാദിപ്പിക്കാൻ ഒരുങ്ങുകയാണ് ആലങ്ങാട് സഹകരണ ബാങ്ക്. ശർക്കര നിർമ്മാണ യുണിറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി സഹകരണ ബാങ്കുകൾക്ക് ലഭിക്കുന്ന ഫണ്ട്  വിനിയോഗിച്ചാണ് ശർക്കര നിർമ്മാണ യൂണിറ്റ് യാഥാർത്ഥ്യമാകുന്നത്. 
35 ലക്ഷം രൂപ മുതൽമുടക്കി നിർമ്മിക്കുന്ന യൂണിറ്റിന്റെ നിർമ്മാണം രണ്ടുമാസത്തിനുള്ളിൽ പൂർത്തീകരിക്കും. 2024-ൽ ആലങ്ങാടൻ ശർക്കര വിപണിയിൽ സജീവമാകും.

]]>
Tue, 19 Dec 2023 09:27:09 +0530 Editor
ഡ്രൈവർക്ക് തലകറക്കം, KSRTC ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിലിടിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക് http://newsmalayali.com/4636 http://newsmalayali.com/4636 ഡ്രൈവർക്ക് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വാഹനങ്ങളില്‍  ഇടിച്ച് നിരവധി പേർക്ക് പരിക്ക്. അരൂർ സിഗ്നലിൽ നിർത്തിയിരുന്ന 5 വാഹനങ്ങൾക്ക് പിന്നിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ വിവിധ വാഹനങ്ങളിലുള്ള പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

ഇന്നലെ വൈകിട്ട് 6.30ന് ആയിരുന്നു സംഭവം. കോതമംഗലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സിഗ്നൽ കാത്തുനിന്ന ബൈക്ക് യാത്രികനെ ആദ്യം ഇടിച്ചു വീഴ്ത്തി. പിന്നാലെ മുന്നിലുണ്ടായിരുന്ന രണ്ട് കാറും എറണാകുളത്ത് നിന്നും ചേർത്തലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് പിന്നിലുമാണ് വാഹനങ്ങളുടെ കൂട്ടിയിടി നടന്നത്. അപകടത്തില്‍ ഒരു കാർ പൂർണമായും തകർന്നു.

]]>
Mon, 18 Dec 2023 07:54:09 +0530 Editor
വികസിത് ഭാരത് സങ്കൽപ്പ് യാത്ര: ഇന്ത്യയുടെ വികസന ലക്ഷ്യത്തിനായി സർവ ജനപങ്കാളിത്തം തേടി പ്രധാനമന്ത്രി http://newsmalayali.com/4635 http://newsmalayali.com/4635 ഇന്ത്യയുടെ പുരോഗതിക്കായി സർവ ജന പങ്കാളിത്തം ഉണ്ടാകണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. “വികസിത് ഭാരത് @2047 : വോയിസ് ഓഫ് യൂത്ത്” പരിപാടിയുടെ ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. 2047 ആകുമ്പോഴേക്കും രാജ്യം പുരോഗതി കൈവരിക്കണമെങ്കിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്ത 25 വർഷത്തിനുള്ളിൽ വികസിത രാജ്യമാകാൻ ആവശ്യമായ നിർദ്ദേശങ്ങൾ യുവാക്കളിൽ നിന്നും അടുത്ത ഒരുമാസ കാലയളവിൽ സ്വീകരിക്കാൻ നടപ്പിലാക്കിയ പദ്ധതിയാണ് " വികസിത് ഭാരത് @2047 : വോയിസ് ഓഫ് യൂത്ത് "

ഇന്ന് രാജ്യത്തെ എല്ലാ പൗരന്മാരും ഒന്നിച്ചൊരു പ്രതിജ്ഞയെടുക്കണം, താൻ എന്ത് ചെയ്യുന്നോ അത് രാജ്യത്തിന്റെ പുരോഗതിയ്ക്ക് വേണ്ടിയായിരിക്കും എന്നതാവണം ആ പ്രതിജ്ഞ - അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വച്ചു നടന്ന G20 ഉച്ചകോടിയുടെ ഭാഗമായി ജനങ്ങളെ ഒറ്റക്കെട്ടായി നിലനിർത്താൻ രാജ്യമെമ്പാടും വിവിധ പരിപാടികൾ കേന്ദ്രം ആസൂത്രണം ചെയ്തിരുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഡിജിറ്റൽ ഇന്ത്യ, സ്വച്ച് ഭാരത് തുടങ്ങിയ പദ്ധതികളുടെയും വിജയം ജനങ്ങളുടെ പൂർണ പിന്തുണയോടെ മാത്രമേ സാധ്യമാകൂ എന്ന് പ്രധാനമന്ത്രി പറയുന്നു.

 

]]>
Fri, 15 Dec 2023 08:28:43 +0530 Editor
പാർലമെന്റിൽ കടന്നുകയറി അതിക്രമം: മുഖ്യസൂത്രധാരൻ ലളിത് ഝാ അറസ്റ്റിൽ http://newsmalayali.com/4634 http://newsmalayali.com/4634 പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം നടത്തിയ സംഭവത്തില്‍ മുഖ്യസൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന ലളിത് ഝാ അറസ്റ്റില്‍. കേസില്‍ ആറാം പ്രതിയായ ബിഹാര്‍ സ്വദേശി ലളിത് മോഹന്‍ ഝാ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കര്‍ത്തവ്യപഥ് പൊലീസിന് മുന്നില്‍ കീഴടങ്ങിയ ഇയാളെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന് കൈമാറി.

 

പാര്‍ലമെന്റിനു പുറത്ത് നീലവും അമോലും മഞ്ഞയും ചുവപ്പും സ്പ്രേ അടിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത് ലളിതായിരുന്നു. പിന്നീട് കൂട്ടാളികളുടെ ഫോണുകളുമായി ഓടിപ്പോയ ഇയാള്‍, ഒരു എന്‍ജിഒ നേതാവിന് ഈ ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു. ദൃശ്യങ്ങള്‍ ഭദ്രമായി സൂക്ഷിക്കാനും സംഭവത്തിന് മാധ്യമശ്രദ്ധ കിട്ടിയെന്ന് ഉറപ്പാക്കാനും ലളിത് ഇയാളോട് നിര്‍ദേശിച്ചു എന്നാണ് വിവരം.

 

സാഗര്‍ ശര്‍മ, ഡി മനോരഞ്ജന്‍ എന്നിവരാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലോക്‌സഭയുടെ ശൂന്യവേളയില്‍ ചേംബറില്‍ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി മഞ്ഞനിറമുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്.

Register free  christianworldmatrimony.com

ലളിത് ഝാ ആണ് മറ്റുള്ള പ്രതികളെ സംഭവത്തിനായി പ്രേരിപ്പിച്ചതെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. മഹാദേവ് റോഡിൽ നിന്ന് പാർലമെന്റ് പാസുകൾ ശേഖരിക്കാൻ മറ്റൊരു പ്രതിയായ സാഗർ ശർമ്മയെ അയച്ചതും ലളിത് ഝായാണ്. സംഭവം മുഴുവൻ ക്യാമറയിൽ പകർത്തി ഫേസ്ബുക്കിൽ സംപ്രേക്ഷണം ചെയ്തതായും വൃത്തങ്ങൾ പറഞ്ഞു. ‘‘ഭീകരാക്രമണമല്ലെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. ഇത്തരത്തിൽ പ്രവർത്തിച്ചാൽ മാധ്യമശ്രദ്ധ ലഭിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു. കഴിഞ്ഞ വർഷവും ഇതിനായി അവർ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടിരുന്നു. ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണിയുടെ കാര്യത്തിൽ അപകടകരമായ ഒന്നും കണ്ടെത്താൻ ഏജൻസികളുടെ അന്വേഷണത്തിന് കഴിഞ്ഞില്ല, ”ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.

christianworldmatrimony.com

]]>
Fri, 15 Dec 2023 08:22:20 +0530 Editor
Article 370 Verdict: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവച്ച് സുപ്രീംകോടതി; 370ാം വകുപ്പ് താത്കാലികം http://newsmalayali.com/4633 http://newsmalayali.com/4633 ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവച്ച് സുപ്രീംകോടതി. പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 താൽക്കാലികമെന്നും മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം കശ്മീരിനില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിനെതിരെ സമർപ്പിച്ച ഹരജികളിലാണ് കോടതിയുടെ വിധി പ്രസ്താവം.

കോടതി വിധി കേന്ദ്ര സർക്കാറിന് ആശ്വാസം നൽകുന്നതാണ്. ജമ്മു-കശ്മീരിന്റെ നിയമസഭ പിരിട്ടുവിട്ടതിൽ ഇടപെടുന്നില്ലെന്നും ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഭരണഘടനഭേദഗതികൾ വരുത്താൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ലഡാക്ക് കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടിയും സുപ്രീം കോടതി ശരിവച്ചു. സംസ്ഥാനത്തിന്റെ ഒരു ഭാഗം കേന്ദ്ര ഭരണപ്രദേശമാക്കാന്‍ ആര്‍ട്ടിക്കിള്‍ 3 അനുവാദം നല്‍കുന്നുണ്ടെന്നും കോടതി പറഞ്ഞു. എത്രയും പെട്ടെന്ന് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും 2024 സെപ്റ്റംബറിനുള്ളില്‍ തെരഞ്ഞെടുപ്പു നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, ജമ്മു കശ്മീരിന്റെ നിയമസഭ പിരിച്ചുവിട്ടതിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാർ ഉത്തരവിന്റെ സാധുത തള്ളിക്കളയാനാവില്ല. രാഷ്ട്രപതി ഭരണത്തിലെ എല്ലാ കേന്ദ്രസർക്കാർ തീരുമാനങ്ങളും ചോദ്യംചെയ്യാനാകില്ല. 2018ൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിൽ ഇടപെടുന്നില്ല. രാഷ്ട്രപതി ഭരണം വന്ന ശേഷമുള്ള കേന്ദ്ര അധികാരങ്ങൾക്ക് പരിമിതിയുണ്ട്. എല്ലാ തീരുമാനങ്ങളും എതിർക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കും. ജമ്മു കശ്മീർ ഇന്ത്യയിൽ ചേർന്നപ്പോൾ പരമാധികാരം ഉണ്ടായിരുന്നില്ല. മറ്റുസംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം ജമ്മു കശ്മീരിന് ഇല്ല. ജമ്മു കശ്മീർ ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയം. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം. ജമ്മു കശ്മീരിനു വേണ്ടിയുണ്ടാക്കിയ 370ാം വകുപ്പ് താൽക്കാലികം മാത്രമെന്നും കശ്മീരിനെ കൂട്ടിച്ചേർത്തത് ഇന്ത്യയുടെ പരമാധികാരത്തിന് വഴങ്ങിയെന്നും കോടതി വ്യക്തമാക്കി.

]]>
Tue, 12 Dec 2023 07:44:42 +0530 Editor
ബസിനു നേരെ ഷൂ എറിഞ്ഞാൽ എങ്ങനെ വധശ്രമമാകും? നവകേരള ബസിൻ്റെ 308ൽ പൊലീസിനെതിരെ കോടതിയുടെ രൂക്ഷവിമർശനം http://newsmalayali.com/4632 http://newsmalayali.com/4632 പെരുമ്പാവൂരില്‍ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം. ബസിന് നേരെ ഷൂ എറിഞ്ഞ കാരണത്താല്‍ എങ്ങനെയാണ് 308-ാം വകുപ്പ് ചുമത്താന്‍ കഴിയുകയെന്നും കോടതി ചോദിച്ചു.  കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയ സമയത്താണ് പൊലീസിനെതിരെ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിമര്‍ശനം ഉന്നയിച്ചത്.

കേസില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ 308-ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്. വധശ്രമവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ വകുപ്പ്. കേസില്‍ 308-ാം വകുപ്പ് എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. ബസിന് നേരെ ഷൂ എറിഞ്ഞ കാരണത്താല്‍ എങ്ങനെയാണ് 308-ാം വകുപ്പ് ചുമത്താന്‍ കഴിയുക ഓടിക്കൊണ്ടിരുന്ന ബസിന് നേരെയാണ് ഷൂ എറിഞ്ഞത്. ഷൂ ബസിനുള്ളിലേക്ക് പോയില്ലല്ലോ? പിന്നെ എങ്ങനെയാണ് വധശ്രമത്തിന് കേസെടുക്കുന്നത് എന്നും കോടതി ചോദിച്ചു.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികള്‍ ചിലകാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചു. ഷൂ എറിഞ്ഞതിന് പിന്നാലെ അവിടെ കൂടിനിന്ന ആളുകള്‍ തങ്ങളെ മര്‍ദ്ദിച്ചു. നവകേരള സദസിന്റെ സംഘാടകര്‍, ഡിവൈഎഫ്‌ഐക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് മര്‍ദ്ദിച്ചത്. അപ്പോഴും പൊലീസ് അവിടെ ഉണ്ടായിരുന്നില്ലെന്നും അവര്‍ കോടതിയെ ധരിപ്പിച്ചു. പൊലീസിന് എങ്ങനെയാണ് രണ്ടു നീതി നടപ്പാക്കാന്‍ കഴിയുന്നത് എന്നായിരുന്നു കോടതിയുടെ ചോദ്യം.

ഇവരെ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ എവിടെ?, അവരെ അറസ്റ്റ് ചെയ്‌തോ?  കോടതിയില്‍ അവരെ കൊണ്ടുവരേണ്ടതല്ലേ?. ഈ പൊലീസുകാര്‍ ആരോക്കെയാണോ അവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുന്ന വിശദമായ പരാതി എഴുതി നല്‍കാനും പ്രതികളോട് കോടതി ആവശ്യപ്പെട്ടു. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണം. ഇവരെ പൊതുസ്ഥലത്ത് വച്ച് ആക്രമിക്കുമ്പോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിന് ഉത്തരവാദിത്തമില്ലേ എന്നും കോടതി ചോദിച്ചു.

]]>
Tue, 12 Dec 2023 07:43:06 +0530 Editor
&apos;ഗവർണറെ കേരളത്തിലെ ക്യാംപസുകളിൽ കാലുകുത്തിക്കില്ല; പ്രതിഷേധം ശക്തമായി തുടരും&apos;: SFI സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ http://newsmalayali.com/4631 http://newsmalayali.com/4631 ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലെ ക്യാംപസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. തിരുവനന്തപുരത്ത് കരിങ്കൊടി കാട്ടിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഔദ്യോഗിക വാഹനത്തില്‍നിന്നും പുറത്തിറങ്ങി ഗവര്‍ണര്‍ രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെയാണ് ആര്‍ഷോയുടെ പ്രതികരണം. ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ തികച്ചും നാടകീയ സംഭവങ്ങളാണ് തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് അരങ്ങേറിയത്. തന്റെ കാര്‍ തടഞ്ഞുനിര്‍ത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതോടെ കാറില്‍നിന്നും പുറത്തിറങ്ങിയ ഗവര്‍ണര്‍, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ ‘ബ്ലഡി ക്രിമിനല്‍സ്’ എന്നു വിളിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകര്‍ന്നുവെന്നും തന്നെ വകവരുത്താന്‍ മുഖ്യമന്ത്രി ആളുകളെ അയയ്ക്കുന്നുവെന്നും ആരോപിച്ചു.

യൂണിവേഴ്സിറ്റി കോളേജിനടുത്തുവെച്ചും പിന്നീട് ജനറല്‍ ആശുപത്രി പരിസരത്തുവെച്ചും രണ്ടുതവണ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. രണ്ടുസ്ഥലങ്ങള്‍ക്കും ഇടയില്‍ വൈകിട്ടോടെ വീണ്ടും പ്രതിഷേധം ഉണ്ടായതോടെയാണ് ഗവര്‍ണര്‍ റോഡിലേക്കിറങ്ങിയത്. വാഹനത്തില്‍നിന്നും ഇറങ്ങിയ ഗവര്‍ണര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ചെന്നതോടെ പൊലീസും കുഴങ്ങി. ഏറെപാടുപെട്ടാണ് പ്രവര്‍ത്തകരെ പൊലീസ് ജീപ്പില്‍ കയറ്റി ഇവിടെനിന്നും മാറ്റിയത്. തനിയ്ക്ക് സുരക്ഷ ഉറപ്പാക്കിയില്ലെന്നാരോപിച്ച് പൊലീസുകാരേയും ഗവർണര്‍ രൂക്ഷഭാഷയില്‍ വിമർശിച്ചു.

]]>
Tue, 12 Dec 2023 07:25:03 +0530 Editor
മുംബൈയിൽ മലയാളി പെൺകുട്ടിയ 2 സ്ത്രീകളും കാമുകനും ചേർന്ന് പീഡിപ്പിച്ചു http://newsmalayali.com/4630 http://newsmalayali.com/4630 17 വയസ്സുള്ള മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ടു സ്ത്രീകളും അതിലൊരാളുടെ കാമുകനും ചേർന്ന് പീ‍ഡിപ്പിച്ചെന്ന പരാതിയിൽ ഉടൻ കേസെടുക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. മാവേലിക്കരയിൽ കുടുംബവേരുള്ള കുർള നിവാസിയായ നഴ്സാണ് മകളെ പീഡിപ്പിച്ചവർക്കെതിരെ പരാതി നൽകിയത്. രണ്ടു വർഷം മുൻപ് നടന്ന പീഡനത്തെക്കുറിച്ച് ഏറെനാൾ നീണ്ട കൗൺസലിങ്ങിനൊടുവിലാണ് പെൺകുട്ടി ഈയിടെ വെളിപ്പെടുത്തിയത്. തുടർന്നാണ് പരാതി നൽകിയത്.

പന്ത്രണ്ടാം വയസ്സിൽ കുട്ടിക്ക് അച്ഛനെ നഷ്ടപ്പെട്ടതാണ്. തുടർന്ന്, ഏറെക്കാലമായി പരിചയമുള്ള സുഹൃത്തിന് അമ്മയും മകളും മാത്രമുള്ള കുർളയിലെ ഫ്ലാറ്റിൽ 2019 മുതൽ 2022 വരെ അഭയം നൽകി. ഈ സ്ത്രീയും അവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയും അമ്മ ഡ്യൂട്ടിക്ക് പോയ വേളയിൽ മകൾക്ക് മദ്യം നൽകിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഒരിക്കൽ ഇവരിൽ ഒരാളുടെ പുരുഷസുഹൃത്തും വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു

ഫോട്ടോകളും വിഡിയോകളും പകർത്തിയ പ്രതികൾ ഇതേക്കുറിച്ച് പുറത്തുപറഞ്ഞാൽ അമ്മയെ കൊല്ലുമെന്നും ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവത്തിനു ശേഷം കുട്ടി കടുത്ത മാനസികസംഘർഷത്തിലായി. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ ആദ്യം നവിമുംബൈയിലും പിന്നീട് നാട്ടിൽപോയ വേളയിൽ അവിടെയും കൗൺസലിങ്ങിനു കൊണ്ടുപോയി. സംഭവിച്ച കാര്യങ്ങൾ അപ്പോഴാണ് കുട്ടി തുറന്നു പറഞ്ഞതെന്ന് അമ്മയുടെ പരാതിയിൽ പറയുന്നു.

തുടർന്ന് കൗൺസലിങ് സ്ഥാപനം കേരള പൊലീസിലും ചൈൽഡ്‌ലൈനിലും വിവരം അറിയിച്ചു. പീ‍ഡനം നടന്നത് മുംബൈയിലായതിനാൽ കുർള പൊലീസ് സ്റ്റേഷനിലേക്ക് കൊല്ലം പൊലീസ് കേസ് കൈമാറുകയായിരുന്നു. പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് അഭിഭാഷകൻ തൻവീർ നിസാം പറഞ്ഞു.

]]>
Wed, 06 Dec 2023 07:58:41 +0530 Editor
വായ്പാതട്ടിപ്പ് കേസിൽ ഹീരാ കൺസ്ട്രക്ഷൻസ് എംഡി ഹീരാ ബാബുവിനെ ഇഡി അറസ്റ്റ് ചെയ്തു http://newsmalayali.com/4629 http://newsmalayali.com/4629 വായ്പാ തട്ടിപ്പുകേസില്‍ ഹീരാ കണ്‍സ്ട്രക്ഷന്‍സ് എം ഡി അബ്ദുൽ റഷീദിനെ (ഹീരാ ബാബു) ഇഡി അറസ്റ്റ് ചെയ്തു. എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. ആക്കുളത്തെ ഫ്ലാറ്റ് സമുച്ചയ നിർമാണത്തിനാണ് 2013ലാണ് വായ്പ എടുത്തത്. ഫ്ലാറ്റുകള്‍ വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ലെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇ ഡിയും കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹീരാ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡും നടത്തിയിരുന്നു. കമ്പ്യൂട്ടർ ഉപകരണങ്ങൾ ഉള്‍പ്പെടെ റെയ്ഡിൽ പിടിച്ചെടുത്തു.

ഇഡി കൊച്ചി യുണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത അബ്ദുൽ റഷീദിനെ കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തിച്ചു. ഉച്ചയോടെ ഇയാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ ആളുകളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. എസ്ബിഐയുടെ പരാതിയിലാണ് ഇഡ‍ി കേസെടുത്തത്.

ഫ്ലാറ്റ് തട്ടിപ്പ് കേസിൽ നേരത്തെ മ്യൂസിയം പൊലീസും ഹീര ബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഫ്ലാറ്റുടമകള്‍ അറിയാതെ അവിടെ രേഖകള്‍ ബാങ്കിൽ പണപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് കേസെടുത്തത്. നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഹീര ഗ്രൂപ്പിനെതിരെ ഫ്ലാറ്റ് തട്ടിപ്പിന് കേസുണ്ട്.

]]>
Tue, 05 Dec 2023 10:19:51 +0530 Editor
സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മദ്രസകളിലെ അധ്യാപകരുടെ യോഗ്യത പരിശോധിക്കുമെന്ന് ഉത്തർപ്രദേശ് http://newsmalayali.com/4628 http://newsmalayali.com/4628 സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മദ്രസകളിലെ അധ്യാപകരുടെ ഗുണനിലവാരം പരിശോധിക്കാന്‍ യുപി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും വിദ്യാഭ്യാസ യോഗ്യത, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് പരിശോധിക്കുന്നത്. ഇത്തരം പരിശോധനകള്‍ ഒരു പതിവ് പ്രക്രിയയായി മാറിയിരിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉത്തരവിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഇഫ്തികാര്‍ അഹമ്മദ് ജാവേദ് പറഞ്ഞു. മദ്രസകളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും മറ്റ് പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അന്വേഷണങ്ങള്‍ക്ക് എതിരല്ലെന്നും എന്നാല്‍, ഇത് ഒരു തവണ കൃത്യമായി ചെയ്യണമെന്നും എങ്കില്‍ മാത്രമേ ഭാവിയില്‍ മദ്രസകളുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരുടെ ഗുണനിലവാരവും പരിശോധിക്കണമെന്ന് എല്ലാ ജില്ലാ നൂനപക്ഷ ക്ഷേമ വിഭാഗം ഉദ്യോഗസ്ഥര്‍ക്കും ഡിവിഷണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ജെ റീബ ഡിസംബര്‍ ഒന്നിന് അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു.

വിദ്യാര്‍ഥികളില്‍ ശാസ്ത്രീയവും പര്യവേഷണപരവുമായ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കേണ്ടതിന്റെയും അവരെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് കത്തില്‍ ഊന്നിപ്പറയുന്നു. ഇത് ഉറപ്പാക്കുന്നതിന് മദ്രസകളുടെ നിര്‍മാണം, അവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും വിദ്യാഭ്യാസ യോഗ്യത എന്നിവയും പരിശോധിച്ചുറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഡിസംബര്‍ 30-നകം പരിശോധനകള്‍ പൂര്‍ത്തിയാക്കി മദ്രസ എജ്യുക്കേഷന്‍ബോര്‍ഡ് രജിസ്ട്രാറിനു മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്.

നിലവില്‍ അംഗീകാരമുള്ളതും ഇല്ലാത്തതുമായ 25,000-ല്‍ പരം മദ്രസകള്‍ യുപിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ 560 എണ്ണത്തിനാണ് സര്‍ക്കാര്‍ സഹായം ലഭിക്കുന്നത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ മിക്കവയിലും ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നും അതിനാല്‍ അവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ ആധുനിക വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. അതുമൂലം വിദ്യാര്‍ഥികള്‍ക്ക് അനുയോജമായ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. അന്വേഷണം നടത്തുന്നതിനായി ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസറും ജില്ലാ മജിസ്‌ട്രേറ്റും അടങ്ങുന്ന സമിതി രൂപവത്കരിച്ചിട്ടുണ്ട്.

]]>
Tue, 05 Dec 2023 08:50:21 +0530 Editor
കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍ കേസ്: പ്രതി പത്മകുമാറിന്റെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനും ബന്ധുവിനും നേരെ ആക്രമണം http://newsmalayali.com/4627 http://newsmalayali.com/4627 കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിന്റെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭര്‍ത്താവിനും ഭര്‍ത്തൃസഹോദരനും നേരേ ആക്രമണമുണ്ടായതായി പരാതി. ഫാം ഹൗസിലെ ജീവനക്കാരി ഷീബയുടെ ഭര്‍ത്താവ് ഷാജിക്കും സഹോദരന്‍ ബിജുവിനുമാണ് മര്‍ദനമേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നാലുപേരാണ് ആക്രമണം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.

തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പോളച്ചിറ തെങ്ങുവിള സ്‌കൂളിനുസമീപത്തുവെച്ച് ഓട്ടോയില്‍ എത്തിയവര്‍ മര്‍ദിക്കുകയായിരുന്നു. ബൈക്ക് ചവിട്ടിവീഴ്ത്തി മര്‍ദിച്ചുവെന്നാണ് പരാതി. ആക്രമണത്തിന് ശേഷം സംഘം ഇവരെ വഴിയില്‍ ഉപേക്ഷിച്ച് പോയി. പിന്നീട് അതുവഴി വന്ന സ്ത്രീയാണ് വിവരം വാര്‍ഡ് മെമ്പറെ അറിയിച്ചത്. ഇരുവരേയും നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബിജുവിന്റെ തലയിലെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പരവൂര്‍ പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു.

പത്മകുമാറിനെപ്പറ്റി മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരില്‍ ഷീബയെ കൊലപ്പെടുത്തുമെന്ന് ഞായറാഴ്ച വൈകിട്ട് ഷാജിയെ ഫോണില്‍ വിളിച്ച് ഒരാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഫോണ്‍ ചെയ്ത ആളുടെ പേരുള്‍പ്പെടെ വ്യക്തമാക്കി രാത്രിതന്നെ പരവൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണം ഉണ്ടായില്ലെന്നാണ് ആക്ഷേപം.

]]>
Tue, 05 Dec 2023 08:21:06 +0530 Editor
വയനാട് ഇരട്ടത്തുരങ്ക പാതയ്ക്ക് കൊങ്കൺ റെയിൽവേ ടെണ്ടര്‍ ക്ഷണിച്ചു http://newsmalayali.com/4626 http://newsmalayali.com/4626 മലബാറിലെ ഗതാഗതത്തെ മാറ്റിമറിക്കാൻ പോകുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. 1736.45 കോടി രൂപയുടെ രണ്ട് പാക്കേജായാണ് ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്ന് താമരശേരി ചുരം കയറാതെ വയനാട് എത്താന്‍ കഴിയുന്ന തുരങ്കപാതയാണിത്.

മലബാറുകാരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് കൂടിയാണ് തുരങ്കപാത പൂര്‍ത്തിയാകുന്നതോട് കൂടി അവസാനിക്കാന്‍ പോകുന്നത്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിൽ നിന്നും ആരംഭിച്ചു വയനാട്ടിലെ മേപ്പാടിയിലാണ് പാത അവസാനിക്കുക. ഇത് യാഥാര്‍ഥ്യമാകുന്നതോടെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. തുരങ്കപാതയ്ക്ക് കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. തുരങ്കപാത പദ്ധതിയുടെ സാങ്കേതികപഠനം മുതല്‍ നിര്‍മാണം വരെയുള്ള പ്രവൃത്തികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.

തുരങ്കനിര്‍മാണത്തിനും അനുബന്ധപ്രവൃത്തികള്‍ക്കുമായി 1643.33 കോടി രൂപയ്ക്കാണ് ടെണ്ടര്‍ ക്ഷണിച്ചത്. 2024 ഫെബ്രുവരി 23-ആണ് അവസാന തീയതി. 4 വര്‍ഷംകൊണ്ട് പണി പൂര്‍ത്തീകരിക്കണമെന്നാണ് വ്യവസ്ഥ. 10 മീറ്റര്‍ വീതിയുള്ള ഇരട്ടത്തുരങ്കങ്ങളാണ് നിര്‍മിക്കുന്നത്.

തുരങ്കത്തിലേക്കുള്ള 2 പാലങ്ങളുടെ നിര്‍മാണത്തിന്  93.12 കോടി രൂപയുടെ ടെണ്ടറാണ് ക്ഷണിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെയാണ് പാലങ്ങള്‍ നിര്‍മിക്കുക. രണ്ടുവര്‍ഷമാണ് നിര്‍മാണ കാലാവധി. ജനുവരി 19 ആണ് അവസാന തീയതി.

തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിനടുത്ത് മറിപ്പുഴ വില്ലേജില്‍ നിന്ന് തുടങ്ങി മേപ്പാടി പഞ്ചായത്തിലെ കള്ളാടിവരെയാണ്  തുരങ്കപാത. കള്ളാടിയില്‍ 250 മീറ്റര്‍ നീളത്തില്‍ റോഡും മറിപ്പുഴ ഭാഗത്ത് 750 മീറ്റര്‍ പാലവും ഇതിനായി നിര്‍മ്മിക്കണം. കള്ളാടിവരെയും മറിപ്പുഴവരെയും നിലവില്‍ റോഡുണ്ട്.

വടക്കൻ കേരളത്തിനാകെയും കോഴിക്കോട്- വയനാട് ജില്ലകൾക്ക് പ്രത്യേകിച്ചും ഉപകാരപ്രദമാവുന്ന പദ്ധതിയാകുമിത്. ടൂറിസം മേഖലയ്ക്കും വളരെയേറെ സഹായകരമാകും. തുരങ്ക പാതയായതിനാൽ വനമേഖല നശിപ്പിക്കപ്പെടുമെന്ന ആശങ്കയും ഇല്ല എന്നാണ് വിലയിരുത്തൽ

 

ഉത്തരകാശിയിലെ സില്‍കാര തുരങ്കത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവിധ സുരക്ഷാമുന്‍കരുതലുകളും സ്വീകരിച്ച് മാത്രമായിരിക്കും തുടര്‍നടപടികളെന്ന്  അധികൃതര്‍ പറഞ്ഞു. മണ്ണിടിച്ചിലും മറ്റും പ്രതിരോധിക്കുംവിധം സുരക്ഷിതമായിട്ടാവും തുരങ്കപാതയുടെ നിര്‍മാണം.

]]>
Sun, 03 Dec 2023 19:09:57 +0530 Editor
50 free Christmas fonts to give your designs http://newsmalayali.com/4625 http://newsmalayali.com/4625 Are you feeling the pressure to make a truly stellar holiday card or design this season?

It can be hard work. What imagery do you use? What colors work best? What about the typefaces? Lucky for you, we’ve curated 50 Christmas and holiday-inspired fonts sure to make your designs giftworthy. And in the true spirit of giving — they’re free!

01. One Starry Night

This font is very fun, and has strong roots in handlettering. The swirls and swoops found in the letters gives off a lot of energy, and the thinness of the letters ensures the typeface isn’t too overwhelming.

Download it at Fontspace.

02. Metro Retro NF

Scalloped shaping and linear dots give this typeface a lace-like appearance. It is blocky, yet refined, and has a retro (hence the name) feeling to it. The lace-like patterning brings it out of the overly retro feeling and brings it back into the holiday realm.

Download it at 1001 Fonts.

03. Sentinel

This font is very involved, and looks great for it. The classic drop cap is adorned everso more than the other letters, which allows it to stand out. This typeface is reminiscent of old holiday storybooks, and is sure to bring up fond memories.

Download it at 1001 Fonts.

04. Chopin Script

Script fonts are always a great choice for holiday designs, and Chopin Script is no exception. The thin letters paired with the subtle accent lines makes for a truly elegant typeface, which would work with a number of holiday designs.

Download it at 1001 Fonts.

05. Mountains of Christmas

The staggered-ness of this font creates a playful and carefree scene. The subtle serifs paired with the soft curving gives a unique character to this typeface, and would work nicely with holiday themed illustrations.

Download it at Font Squirrel.

06. St. Nicholas

The subtle texturing of this font gives off an unmistakable winter appearance. The letters are structured, yet softened by the snow-like cutouts in the font. This provides a nice contrast, which is offset with the accent swirls on the capital letters.

Download it at DaFont.

07. Harrington

This font is a classic – with a sense of fun. It is clean, yet still has decorative accents with the slight slants and curves. It holds up well as a headline font, yet still has unique character.

Download it at Fontspace.

08. Navidad

Navidad is a simple, yet still festive font. The decorative serifs add in a nice touch, and the little tick marks inside the ‘D’s add in an extra element of decoration.

Download it at Fontspace.

09. Hand Stockyard Font

This font is a nice, brush-like font. The subtle texture and quick strokes gives an elegant, yet not too refined appearance. It has a handmade quality, which is always nice for holiday designs.

Download it at Fontspace.

10. Party Lights

Party Lights is a simple font great for your holiday design headlines. It is clean and thick, and has nice circle accents running through it. The circles help break it up and add in some character without detracting from the boldness of the letterforms.

Download it at Fontspace.

11. Nickelodeon

Nickelodeon is a nice, thin, simple font. The simple serifs and quick curves of the letters provide a nice personality. This font is beautifully understated, and would work well on its own or with other typefaces.

Download it at Fontspace.

12. Sunny Winter in Texas

Sunny Winter is a very thin, yet friendly typeface. It feels personal and handwritten, and has a nice feel to it, and would pair nicely with a bolder accent font.

Download it at Fontspace.

13. Holleigh Caps

This typeface is another take on holly, yet a more elegant and feminine approach. The typeface is an all caps typeface, yet the letters still work well together due to their thin and delicate nature.

Download it at Fontspace.

14. Antrokas

This font is a cross between brush and script. There is a lovely thickness in certain parts of the letters contrasted by incredibly thin, ribbon like accents. Using this font in your holiday designs will give them an elegant and polished appearance.

Donwload it at Dafont.

15. Candy Cane

Twists of candy makes this font incredibly playful. After all, what’s more Christmas than candy canes? The softness of the rounded edges pairs nicely with the complex and dynamic shading in the lettering, and helps offset it.

Download it at Dafont.

16. Herr Von Muellerhoff

Although this font has an elegant, traditional look, it is not without a few loops and twists. Use this to add a touch of playfulness to oldschool Christmas greetings.

Download it at Font Squirrel.

Here's an example of a template using the Herr Von Muellerhoff font: Blue Christmas Bazaar Event Program

17. Alex Brush

The broad letters and thick lines make this brush script easy to read and perfect for both headlines and short body text.

Download it at Font Squirrel.

Here's an example of a template using the Alex Brush font: Green and Red Christmas Icons Christmas Newsletter

18. Harbell

Headline your Christmas design with this bold brush script for an impactful look. But make sure to pair this with a simpler san serif to balance out your design.

Download it at Dafont.

19. Shipped Goods

The quivering lines make this font an unconventional, but charming choice for a holiday design. Those drawn out ascenders and descenders will fill up any unwanted white space in no time. Use it for a quirky, whimsical look.

Download at it Dafont.

20. Learning Curve

You can’t go wrong with a traditional cursive font for your holiday design. Don’t worry about looking to oldschool — the clean, crisp lines add a touch of contemporary to its classic look.

Download it at Font Squirrel.

21. Sofia

The simple decorative flourishes of this font makes it perfect for the holidays while its upright stance makes it highly legible.

Download it at Font Squirrel.

22. Landliebe

Charm your readers with an unconventional, down-to-earth font. Landliebe would complement both traditional and quirky Christmas designs.

Download it at Font Squirrel.

23. Grand Hotel

This font has clean, yet still has decorative accents with the slight slants and curves. It holds up well as a headline font, yet may still be used for minimal subheadlines.

Download it at Font Squirrel.

Here's an example of a template using the Grand Hotel font: Blue and Red Christmas Consumer/Retail Facebook Post

 

24. Maratre

This traditional calligraphic font is rich with beautiful loops and elegant flourishes, making it perfect for classic holiday greetings.

Download it at Dafont.

25. Lavanderia

Stylistic but incredibly easy to read, Lavanderia can complement any Christmas design.

Download it at Lost Type.

26. Contribute

This font has a rhythmic flow that makes it perfect for minimal or type-centric graphics. Its handwritten attribute lends it a holiday-friendly touch of warmth.

Download it at Dafont.

27. Nouvelle Vague

This font’s turn-of-the-century look will lend any design a traditional holiday feel.

Download it at Dafont.

28. Always Here

Handwritten fonts are perfect for the holidays because of their warmth. No exception for this font. Its perfect for letting you readers know that you’ll always be there for them in this season of sharing kindness and memories.

Download it at Dafont.

29. Hultog Snowdrift

This snowcapped font was unmistakeably created for the holiday season. Add it to your design for a touch of playfulness.

Download it at FontSpace.

30. Santa’s Sleigh

This typeface is decorative and has an icy touch to it. It is soft and rounded, yet the geometric shapes inside create the illusion of icicles – which creates a nice sharp contrast. The icicles are unmistakably holiday inspired, and make a nice statement.

Download it at Dafont.

31. Janda Cheerful Script

This font’s youthful loops and flourishes is reminiscent of a child’s Christmas wishlist for Santa. Add it to your design to give a touch of playfulness and nostalgia.

Download it at Dafont.

32. Xiomara

With its piped-on-a-cake look, this font can’t help but feel festive. This easy-to-read script font would look great with cute designs and pastel colors.

Download it at Dafont.

33. Things We Said

Channel Tim Burton in your design with this font.

Download it at Dafont.

34. Kingthings Willow

The holidays is a perfect excuse to use a fun, ornate font like this one. This font would look great as a headline or a drop cap for a lengthy Christmas message.

Download it at FontSpace.

35. Eccentric

The subtle serifs paired with the soft curving gives a unique character to this typeface, and would work nicely with holiday themed illustrations.

Download it at FontZone.

36. Cursive Standard

This cute cursive has a handwritten look, which is always nice for holiday designs. The consistent weight and round strokes gives an elegant, but friendly appearance.

Download it at Dafont.

37. Thirsty Script

Going for an cool, oldschool look? Add a touch of vintage to your holiday design with the Thirsty Script.

Download it at Dafont.

38. Pacifico

Pacifico is actually a font for all seasons, with its bold look and simple curves. Nevertheless, its handwritten quality makes for a warm Christmas greeting.

Download it at Dafont.

Here's an example of a template using the Pacifico font: Green Christmas Tree Pattern Holidays Festival Flyer

39. League Script

This friendly script would go well with any Christmas greeting. This font is beautifully understated, and would work well on its own or with other typefaces.

Download it at Font Squirrel.

Here's an example of a template using the League Script font: Dark Blue and Green Christmas Holiday Flyer

40. Sevillana

If you’re going for a cute Christmas greeting, you can’t go wrong with this font. The round letters and perfectly spiral flourishes make for an ornamental but not overwhelming look.

Download it at Font Squirrel.

41. Foglighten No. 07

The unpredictable serifs of Foglighten No. 07, not to mention its turn-of-the-century look, would make for a classic holiday design.

Download it at Dafont.

42. Snowhouse

Its usually only bold fonts that can be topped with a snow design — but Snowhouse makes it work with its branchy letters.

Download it at Dafont.

43. Batter Up

If you want to go non-traditional with a font that’s neither script or ornamental, Batter Up would be perfect for you. This font would look great with both holiday icons and illustrations.

Download it at FontSpace.

44. Bold and Blue

Bold and blue’s friendly, down-to-earth look is a nice touch for any Christmas design. Use it as a headline and pair it with any lightweight font.

Download it at FontSpace.

45. Bodoni

This classic serif font would look great on holiday designs! The nice and even flow of thick and thin lines will lend your Christmas greeting a well-balanced look.

Download it at FontSpace.

Here's an example of a template using the Bodoni font: Simple Christmas Facebook Post

46. Sailor’s Delight

Add a touch of whimsy to your holiday design with Sailor’s Delight. The simple serifs and quick curves of the letters provide a nice personality. This font is beautifully understated, and would work well on its own or with other typefaces.

Download it at FontSpace.

47. Elsie

Elsie takes the solid look of Bodoni and fuses it with soft curves to give it a more cheerful personality. Say your greetings with this font — whether it’s in your headline or body text.

Download it at Font Squirrel.

48. Cursive Sans

The simple serifs and quick curves of the letters give it an understated personality. This font is straight and curvy in all the right places, and would work well on its own or with other typefaces.

Download it at FontSpace.

49. Capriola Regular

The round edges lend this font a sense of fun. It is clean, yet still has decorative accents with the slightly exaggerated lines and curves. It holds up well as a headline font, yet still has unique character.

Download it at FontSpace.

50. Magnolia

This font is elegantly calligraphic. It has thin letters paired with the subtle accent lines makes for a truly elegant typeface, which would work with a number of holiday designs.

Download it at Dafont.

]]>
Thu, 30 Nov 2023 17:16:53 +0530 Editor
കേരളവര്‍മ കോളജ് യൂണിയൻ: ചെയര്‍മാന്‍ സ്ഥാനം വീണ്ടും വോട്ടെണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി; എസ്എഫ്‌ഐ വിജയം റദ്ദാക്കി http://newsmalayali.com/4624 http://newsmalayali.com/4624 കേരളവര്‍മ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിൽ ചെയർമാൻസ്ഥാനത്തേക്കുള്ള വോട്ടെണ്ണൽ വീണ്ടും നടത്താൻ ഹൈക്കോടതി ഉത്തരവ്. ചെയർമാൻ തെരത്തെടുപ്പ് ഫലം ഹൈക്കോടതി മരവിപ്പിച്ചു. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ വിജയ പ്രഖ്യാപനവും കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു. നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

കെ.എസ്.യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ്. ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് വിധി. വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയാണ് എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നാണ് കെ.എസ്.യുവിന്റെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശ്രീക്കുട്ടൻ ഹർജി നൽകിയത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസര്‍ ഹാജരാക്കിയ രേഖകള്‍ നേരത്തെ ഹൈക്കോടതി പരിശോധിച്ചിട്ടുണ്ട്. ചെയര്‍മാന്‍ സ്ഥാനത്തെ തെരഞ്ഞെടുപ്പ് അന്തിമ ഉത്തരവിന് വിധേയമാണെന്നും ഹൈക്കോടതി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ ബാലറ്റ് ക്രമീകരണം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങളില്‍ അപാകതയുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

]]>
Tue, 28 Nov 2023 14:43:21 +0530 Editor
അബിഗേൽ സാറയെ കണ്ടെത്തി;കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ http://newsmalayali.com/4623 http://newsmalayali.com/4623 ഓയൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറയെ 21 മണിക്കൂറിന് ശേഷം കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലം നഗരമധ്യത്തിലുള്ള ആശ്രാമം മൈതാനത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് അറു വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. കുട്ടി സുരക്ഷിതയാണെന്നും അഞ്ച് ലക്ഷം രൂപ നൽകിയാൽ മോചിപ്പിക്കാമെന്നും അറിയിച്ചു അമ്മയുടെ ഫോണിലേക്ക് സന്ദേശം എത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ വിട്ടുനൽകാൻ 10 ലക്ഷം രൂപ മോചനദ്രവ്യം വേണമെന്ന് ആവശ്യപ്പെട്ടും സന്ദേശമെത്തിയിരുന്നു

രാത്രിയിൽ ഉടനീളം പൊലീസും നാട്ടുകാരും വ്യാപക അന്വേഷണം നടത്തിയെങ്കിലും കാര്യമായ ഒരു വിവരവും ലഭിച്ചിരുന്നില്ല. പാരിപ്പള്ളിയിലെ കടയിലെത്തി ഫോൺ ചെയ്ത സംഘത്തിലെ ഒരാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ് പുറത്തുവിട്ടിരുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയായിരുന്നു.

അതിനിടെ തിരുവനന്തപുരത്തെ ഒരു കാർ വാഷിങ് കേന്ദ്രത്തിൽ പൊലീസ് പരിശോധന നടത്തുകയും രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

 

കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന സംഘം കോട്ടയം ജില്ലയിലെ പുതുവേലിയിൽ എത്തിയെന്ന സംശയത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ്, കുട്ടിയെ കണ്ടെത്തിയെന്ന വിവരം പുറത്തു വരുന്നത്.

]]>
Tue, 28 Nov 2023 14:37:57 +0530 Editor
സപ്ലൈകോയ്ക്ക് കുടിശികയുള്ള തുകയിൽ 37.15 കോടി രൂപ സംസ്ഥാനം അനുവദിച്ചു http://newsmalayali.com/4622 http://newsmalayali.com/4622 റേഷൻ സാധനങ്ങളുടെ 'വാതിൽപ്പടി' വിതരണത്തിന് സപ്ലൈകോയ്ക്ക് കുടിശികയുള്ള തുകയിൽ 37.15 കോടി രൂപ സംസ്ഥാനം അനുവദിച്ചു. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള തുകയാണിത്. ഈ സാമ്പത്തിക വർഷത്തെ കേന്ദ്രവിഹിതത്തിൽ 58.46 കോടി സെപ്തംബറിൽ കേരളത്തിന് നേരത്തെ കൈമാറിയിരുന്നു. സംസ്ഥാനത്തിനകത്ത് ഒരു ക്വിന്റൽ റേഷൻ സാധനം ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിൽ എത്തിക്കുന്ന 'വാതിൽപ്പടി' വിതരണത്തിന് കൈകാര്യച്ചെലവ് ഉൾപ്പെടെ കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത് 32.50 രൂപയാണ്.

]]>
Tue, 28 Nov 2023 09:57:12 +0530 Editor
കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് അർഹമായ വിഹിതം: മുഖ്യമന്ത്രി http://newsmalayali.com/4621 http://newsmalayali.com/4621 കേരളം കേന്ദ്രത്തോട് സൗജന്യമോ ഔദാര്യമോ അല്ല, ന്യായമായി ലഭിക്കേണ്ട നികുതി വിഹിതം കിട്ടണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള യാത്രയോടനുബന്ധിച്ച് തിരൂരിൽ നടന്ന പ്രഭാത സദസിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതിയുടെ വിഹിതവും ഗ്രാൻഡും അർഹതപ്പെട്ടത് കിട്ടേണ്ടതുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളോട് ശത്രുതാപരമായ സമീപനം അവസാനിപ്പിക്കണം. കേന്ദ്രസർക്കാർ സാമ്പത്തികമായി കേരളത്തെ ഞെരുക്കി ശ്വാസം മുട്ടിക്കുകയാണ്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ തന്നെ വസ്തുതാവിരുദ്ധ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സംസ്ഥാനത്തിന്റെ ബാദ്ധ്യത കൂട്ടുന്നു. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകൾ നിർമ്മിച്ചപ്പോൾ 32,171 വീടുകൾക്ക് മാത്രമാണ് പി.എം.എ.വൈ ഗ്രാമീണിന്റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. കേരളം സംഖ്യ കൂട്ടി നാലു ലക്ഷം രൂപ തികച്ച് നൽകുന്നുണ്ട്. പി.എം.എ.വൈ ഗ്രാമീണിൽ മൂന്ന് വർഷമായി ടാർഗറ്റ് നിശ്ചയിച്ച് തന്നിട്ടില്ലെന്നതിനാൽ പുതിയ വീടുകൾ അനുവദിക്കാനാവുന്നില്ല. എന്നിട്ടും കേന്ദ്രം പറയുന്നത്, ലൈഫ് പദ്ധതിയിലെ വീടുകൾക്ക് കേന്ദ്രത്തിന്റെ ബ്രാൻഡിംഗ് വേണമെന്നാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ആരുടെയെങ്കിലും സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് പണം ചെലവഴിക്കുന്നവയല്ല.

കേരളത്തിന്റെ സാമൂഹിക ഉന്നമനത്തെ ശിക്ഷാമാർഗ്ഗമായി കാണുകയാണ് കേന്ദ്ര സർക്കാർ. ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് കേന്ദ്രവിഹിതം വർഷങ്ങളായി ഗുണഭോക്താക്കൾക്ക് സംസ്ഥാന സർക്കാരാണ് വിതരണം ചെയ്യുന്നത്. ഇനി കുടിശ്ശികയില്ലെന്ന കേന്ദ്രധനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കലാണ്. കേന്ദ്ര വിഹിതം അകാരണമായി വർഷങ്ങൾ തടഞ്ഞുവച്ച ശേഷം നിരന്തര സമ്മർദ്ധങ്ങൾക്കൊടുവിലാണ് 2021 ജനുവരി മുതൽ 2023 ജൂൺ വരെയുള്ളത് ഇപ്പോൾ അനുവദിച്ചത്. കേരളത്തിൽ സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നതിന്റെ 16.62% പേർ മാത്രമാണ് കേന്ദ്രവിഹിതമുള്ള പെൻഷൻ ഗുണഭോക്താക്കൾ. നെല്ല് സംഭരണ ഇനത്തിൽ കേന്ദ്രവിഹിതമായ 790 കോടി ലഭ്യമായിട്ടില്ല. കേന്ദ്രം എപ്പോൾ പണം നൽകുന്നുവോ അപ്പോൾ തീരുന്ന പ്രശ്‌നമാണത്.

ചൈനയിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ ആശങ്ക ഉണ്ടാകേണ്ടതില്ല. ആരോഗ്യവകുപ്പ് ഇക്കാര്യം സൂക്ഷ്മതയോടെ വീക്ഷിക്കുന്നുണ്ട്. ഇപ്പോൾ കേരളത്തിൽ ഭീഷണിയൊന്നുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർ‌ത്തു.

]]>
Tue, 28 Nov 2023 09:43:14 +0530 Editor
അബിഗേൽ സാറയെ തട്ടികൊണ്ടുപോയ സംഭവം, തിരുവനന്തപുരത്ത് നിന്ന് മൂന്ന് പേരെ കസ്‌റ്റഡിയിലെടുത്തു, 15 ലക്ഷം കണ്ടെത്തി http://newsmalayali.com/4620 http://newsmalayali.com/4620 പൂയപ്പള്ളിയിൽ ആറുവയസുകാരി അബിഗേൽ സാറയെ തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പൊലീസ് കസ്റ്രഡിയിൽ. തിരുവനന്തപുരത്ത് നിന്നാണ് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകണ്‌ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ശ്രീകാര്യത്തുനിന്ന് കസ്റ്റഡിയിലെടുത്ത ആളുമായി ശ്രീകണ്‌ഠേശ്വരത്ത് എത്തി മറ്റു രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശ്രീകണ്‌ഠേശ്വരത്തെ കാർ വാഷിംഗ് സെന്റർ ഉടമ പ്രജീഷ് ഉൾപ്പടെയുള്ളവരാണ് കസ്റ്റഡിയിലുള്ളത്. ഇവരിൽ നിന്ന് 15 ലക്ഷം രൂപയും കണ്ടെടുത്തുവെന്നാണ് വിവരം.

അബിഗേൽ സാറയ്ക്കായുള്ള നാടിന്റെ തെരച്ചിൽ 15 മണിക്കൂർ പിന്നിട്ടു കഴിഞ്ഞു. കേരളം മുഴുവൻ അരിച്ചുപെറുക്കുകയാണ് പൊലീസ്. കുഞ്ഞിന് ആപത്ത് സംഭവിക്കല്ലേയെന്ന പ്രാർത്ഥയിലാണ് മലയാളികൾ. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു.

ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് നാടിനെ നടുക്കിയ സംഭവം. അബിഗേലിന്റെ സഹോദരൻ ജോനാഥനെയും മുഖംമൂടി സംഘം കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി കുതറി രക്ഷപ്പെട്ടു. രാത്രി 7.45ന് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് സ്ത്രീയുടെ ഫോൺ കോളെത്തി. പാരിപ്പള്ളി കുളമടയിലെ കടയിലെത്തി ഉടമയായ ഗിരിജയുടെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു. ഓട്ടോയിലാണ് സ്ത്രീയും പുരുഷനും എത്തിയതെന്ന് അവർ പറഞ്ഞു. കടയിൽ നിന്ന് ബിസ്‌ക്കറ്റും റസ്‌കും തേങ്ങയും വാങ്ങിയാണ് മടങ്ങിയത്.അതിന് ശേഷം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് രണ്ടാമതും അമ്മയുടെ ഫോണിലേക്ക് സ്ത്രീയുടെ വിളിവന്നു. കുഞ്ഞ് ഞങ്ങളുടെ കൈയിൽ സുരക്ഷിതയാണെന്ന് അറിയിച്ചു. ഇപ്പോൾ പണം തന്നാൽ കുട്ടിയെ തിരികെ നൽകുമോയെന്ന് ചോദിച്ചപ്പോൾ രാവിലെ പത്ത് മണിക്ക് നൽകാനാണ് ബോസിന്റെ നിർദ്ദേശമെന്ന് മറുപടി. രാവിലെ 10ന് പത്തുലക്ഷം അറേഞ്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോൺ കട്ടായി. ഈ നമ്പർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പൂയപ്പള്ളി കാറ്റാടിമുക്കിന് സമീപം ഓട്ടുമല റെജി ഭവനിൽ റെജി ജോണിന്റെയും സിജിയുടെയും ഇളയ മകളാണ് അബിഗേൽ. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ ഡയാലിസിസ് ഇൻചാർജ്ജാണ് റെജി. സിജി കൊട്ടിയം കിംസിലെ നഴ്സും.


വ്യാജ നമ്പർ വച്ച വെള്ള ഹോണ്ട കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്‌കൂൾ വിട്ട ശേഷം ഒന്നാം ക്ലാസുകാരി അബിഗേലും മൂന്നാം ക്ലാസുകാരൻ ജോനാഥനും നൂറ് മീറ്ററപ്പുറമുള്ള ട്യൂഷൻ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ പിന്നിൽ നിന്നെത്തിയ കാർ കുട്ടികൾക്ക് അരികിൽ നിറുത്തി. കാറിൽ നിന്നിറങ്ങിയ ഒരാൾ അമ്മയ്ക്ക് കൊടുക്കെന്ന് പറഞ്ഞ്ഒരു പേപ്പർ അബിഗേലിന് നേരെ നീട്ടിയ ശേഷം പെട്ടെന്ന് കാറിലേക്ക് വലിച്ച് കയറ്റി. ജോനാഥനെ പിടിച്ചപ്പോൾ കൈയിലുണ്ടായിരുന്ന കമ്പ് ഉപയോഗിച്ച് അടിച്ച് രക്ഷപ്പെട്ടു. കാർ അതിവേഗത്തിൽ ഓടിച്ചുപോയി. ഓയൂർപാരിപ്പള്ളി റൂട്ടിലേക്കാണ് കാർ പോയത്. ജോനാഥൻ ഉറക്കെ കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. വീട്ടിൽ റെജിയുടെ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടുകാർ ഉടൻ പൊലീസിൽ അറിയിച്ചു. പൊലീസ് സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും വിവരം കൈമാറി. നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നു. വാഹന പരിശോധനയും തുടർന്നു. കൊട്ടാരക്കര ഡിവൈ.എസ്.പി അബിഗേലിന്റെ രക്ഷിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. എ.ഡി.ജി.പി അജിത് കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.

ഓട്ടോറിക്ഷയിലെത്തിയ സ്ത്രീയും പുരുഷനും സാധനങ്ങൾ ആവശ്യപ്പെട്ടെന്നും അതിനിടെ എന്തൊക്കെ വാങ്ങണമെന്ന് വീട്ടിൽ ചോദിക്കാൻ ഫോൺ ആവശ്യപ്പെട്ടെന്ന് കടയുടമ ഗിരിജ പറഞ്ഞു. ഫോൺ വാങ്ങിയ സ്ത്രീ മുന്നോട്ടു നീങ്ങിനിന്നാണ് സംസാരിച്ചത്. കൂടെയുണ്ടായിരുന്ന പുരുഷൻ ഓരോ സാധനങ്ങൾ എടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് എന്റെ ശ്രദ്ധ മാറ്റി. യുവതിക്ക് നാല്പതു വയസിനകത്തു പ്രായം വരും. പുരുഷന് അമ്പതു വയസിനകത്തുവരും. പൊലീസ് എത്തിയപ്പോഴാണ് ഗിരിജ സംഭവം അറിയുന്നത്.പൊലീസ് എത്തുന്നതിന് മുമ്പ് സ്റ്റേഷനിൽ നിന്ന് ഈ ഫോണിൽ വിളിച്ചിരുന്നു

ഓയൂരിൽ നിന്ന് പകൽക്കുറി വഴി 13 കിലോമീറ്റർ പിന്നിട്ട് കുളമടയിലെത്താം. കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശമായ ഈ ഭാഗത്തുതന്നെ സംഘം ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഈ മേഖലയിൽ പൊലീസ് പരിശോധന കൂടുതൽ ശക്തമാക്കി.വീടുകളിലെയും സ്ഥാപനങ്ങളിലെയും നിരീക്ഷണ കാമറ ദൃശ്യങ്ങളും പരിശോധിക്കുകയാണ്.

കുട്ടിയെപ്പറ്റി വിവരം കിട്ടുകയോ സംശയകരമായ സാഹചര്യത്തിൽ വാഹനത്തെ കണ്ടാലോ പൊലീസിന്റെ നമ്പരായ 112ൽ അറിയിക്കണം.

]]>
Tue, 28 Nov 2023 08:50:08 +0530 Editor
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം പുറത്ത് http://newsmalayali.com/4619 http://newsmalayali.com/4619 കൊല്ലം ഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു. പൊലീസിന്റെ വിദഗ്ധർ തയ്യാറാക്കിയ രേഖാചിത്രമാണ് നിലവിൽ അധികൃതർ പുറത്തുവിട്ടിരിക്കുന്നത്.  പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. ഇവരുടെ കടയിൽ നിന്നാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ആദ്യം കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. ഒരു സ്ത്രീക്കൊപ്പമാണ് ഇയാൾ എത്തിയത്. കാക്കിപാന്റും ഷർട്ടും ധരിച്ച ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്നയാളാണ് കടയിലെത്തിയത്. ഇയാൾക്കൊപ്പമുള്ള സ്ത്രീയാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. 

പൂയപ്പള്ളി കാറ്റാടി ഓട്ടുമല റെജിഭവനിൽ റെജി ജോണിന്റെയും സിജി ജോണിന്റെയും മകൾ അബിഗേൽ സാറ റെജിയെ (ആറ്‌)യാണ് തിങ്കൾ വൈകിട്ട്‌ തട്ടിക്കൊണ്ടുപോയത്. 4.45ന്‌ ഓയൂർ കാറ്റാടിമുക്കിൽ വെച്ചായിരുന്നു സംഭവം. നാലാം ക്ലാസിൽ പഠിക്കുന്ന സഹോദരൻ ജൊനാഥനൊപ്പം ട്യൂഷൻ സെന്ററിലേക്ക്‌ പോകവെ വീടിനു 50 മീറ്റർ അകലെ വെള്ള നിറത്തിലുള്ള സ്വിഫ്‌റ്റ്‌ ഡിസയർ കാറിലെത്തിയവരാണ് തട്ടിക്കൊണ്ടുപോയത്‌. ഒരു പേപ്പർ അമ്മയ്‌ക്കു നൽകണമെന്നു പറഞ്ഞ്‌ തന്നെന്നും വാങ്ങാതിരുന്നപ്പോൾ കമ്പുകൊണ്ട്‌ അടിച്ചെന്നും  സാറയെ ബലമായി വലിച്ചിഴച്ച്‌ കാറിൽ കയറ്റിക്കൊണ്ടുപോയതായും സഹോദരൻ ജൊനാഥൻ പറഞ്ഞു. രാത്രി 7.45ഓടെയാണ് വീട്ടിലേക്ക് മോചന​ദ്രവ്യം ആവശ്യപ്പെട്ട് ആദ്യ വിളിയെത്തിയത്. ശേഷം രാത്രി വൈകി രണ്ടാമതും ഫോൺ കോളെത്തിയതായി ബന്ധുക്കൾ പറഞ്ഞു.  പൊലീസ് സംസ്ഥാന വ്യാപകമായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

]]>
Tue, 28 Nov 2023 08:46:04 +0530 Editor
തിരുവനന്തപുരത്ത് നിന്ന് 2 പേർ കസ്റ്റഡിയിൽ: കാർ വാഷിങ് സെന്ററിൽ പരിശോധന http://newsmalayali.com/4618 http://newsmalayali.com/4618 കൊല്ലത്തുനിന്ന് ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തു നിന്നാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കസ്റ്റഡിയിലുള്ള ഒരാൾ കാർ വാഷിങ് സ്ഥാപനത്തിന്റെ ഉടമയാണ്. സ്ഥാപനത്തിലും പരിശോധന തുടരുകയാണ്. നോട്ടുകെട്ടുകൾ ഉൾപ്പെടെ ഇവിടെ നിന്ന് കണ്ടെത്തിയതായാണ് വിവരം. പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം മുമ്പ് പുറത്തുവിട്ടിരുന്നു. ഇതി കേന്ദ്രീകരിച്ചും വ്യാപക അന്വേഷണം നടക്കുന്നുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 ൽ അറിയിക്കണമെന്നും നിർദേശമുണ്ട്.

]]>
Tue, 28 Nov 2023 08:44:21 +0530 Editor
കോഴഞ്ചേരിയിലെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി http://newsmalayali.com/4617 http://newsmalayali.com/4617 പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിൽ പൊട്ടിത്തെറി. പ്ലാന്റിലെ കംപ്രസ്സറാണ് പൊട്ടിത്തെറിച്ചത്. സേഫ്റ്റി വാൽവിന്റെ തകരാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം. സംഭവത്തില്‍ ആർക്കും പരിക്കുകളില്ല. രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. 1000 ലീറ്ററിന്റെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ആയിരത്തിന്റെയും മുന്നൂറിന്റെയും രണ്ടു സിലിണ്ടറുകളാണ് പ്ലാന്റിലുള്ളത്. പൊട്ടിത്തെറിയില്‍ പ്ലാന്റ് പൂർണമായും തകർന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. പ്രശ്നം സങ്കേതിക വിദഗ്ധർ അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

]]>
Mon, 27 Nov 2023 14:18:28 +0530 Editor
കുസാറ്റ് ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെ; സർക്കാര്‍ നിർദ്ദേശങ്ങളും ഹൈക്കോടതി ഉത്തരവും ലംഘിച്ചു http://newsmalayali.com/4616 http://newsmalayali.com/4616 നാലുപേരുടെ മരണത്തിനടയാക്കിയ കൊച്ചി കുസാറ്റ് ക്യാംപസിലെ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് കണ്ടെത്തല്‍. സർക്കാരിന്റെ നിർദ്ദേശങ്ങളും ഹൈക്കോടതി ഉത്തരവും ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോളജ്‌ ക്യാംപസുകളിൽ പ്രൊഫഷണൽ ഗ്രൂപ്പുകളുടെ പരിപാടികൾക്ക് അനുമതിയില്ലെന്നിരിക്കെയാണ് ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീത നിശ സംഘടിപ്പിച്ചത്.

പരിപാടിയ്ക്ക്  പുറത്തുനിന്ന് ആളുകളെ കയറ്റിയതും നിയമവിരുദ്ധമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 2015ലെ സർക്കുലർ ആണ് ലംഘിച്ചത്. ഇത് കർശനമായി പാലിക്കണം എന്ന ഹൈക്കോടതി ഉത്തരവും മറി കടന്നു. 2015ലെ തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ അപകട പശ്ചാത്തലത്തിൽ ആയിരുന്നു സർക്കുലർ പുറത്തിറക്കിയത്.

അതേസമയം, കുസാറ്റിൽ തിക്കും തിരക്കും മൂലമുണ്ടായ അപകടത്തിൽപ്പെട്ട രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റ ഇരു വിദ്യാർത്ഥികളും വെന്റിലേറ്ററിലാണ്. അപകടത്തിൽ മരിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശി സാറ തോമസിന്റെ സംസ്കാരം ഇന്ന് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

എറണാകുളം പറവൂർ സ്വദേശി ആൻ റിഫ്തയുടെ സംസ്കാരം വിദേശത്തുള്ള മാതാവ് തിരിച്ചെത്തിയ ശേഷം നാളെ നടക്കും. അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന രണ്ടു ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷമാണ് തുടർ നടപടി .ഉപസമിതി ഇന്ന് യോഗം ചേരും .

]]>
Mon, 27 Nov 2023 14:15:47 +0530 Editor
11 വർഷം മുമ്പത്തെ ചെക്ക് കേസിൽ റോബിൻ ബസ്സ് ഗിരീഷ് അറസ്റ്റിൽ http://newsmalayali.com/4615 http://newsmalayali.com/4615 പത്തനംതിട്ട കോയമ്പത്തൂർ സര്‍വീസുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പുമായി ഏറ്റുമുട്ടുന്ന റോബിന്‍ ബസ് ഉടമ ഗിരീഷ് അറസ്റ്റില്‍. പതിനൊന്ന് വര്‍ഷം മുന്‍പത്തെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നാണ് പോലീസ് ഞായറാഴ്ച ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ഗിരീഷുമായി പോലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. മരട് പോലീസ് സ്റ്റേഷനിലാണ് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയേക്കും

2012ൽ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പോലീസ് നടപടി.ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള തർക്കത്തിൽ ഗിരീഷിന് സമൂഹമാധ്യമങ്ങളിലടക്കം വലിയ ജനപിന്തുണയാണ് ലഭിച്ചിരുന്നത്. അതേസമയം ചെക്ക് കേസിലെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന് ഗിരീഷിൻ്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു.

]]>
Sun, 26 Nov 2023 18:14:47 +0530 Editor
ബന്ദികളെ ഹമാസ് മോചിപ്പിച്ചുതുടങ്ങി; ആദ്യം വിട്ടയച്ചത് 12 തായ് പൗരന്മാരെ http://newsmalayali.com/4614 http://newsmalayali.com/4614 ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ 12 തായ് പൗരന്മാരെ വിട്ടയച്ചതായി തായ് പ്രധാനമന്ത്രി. എംബസി അധികൃതര്‍ ഇവരെ കൂട്ടിക്കൊണ്ടുവരാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബന്ദികള്‍ നിലവിൽ എവിടെയാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. തായ് പൗരന്മാരെ വിട്ടയച്ചതിന് ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസുമുണ്ടാക്കിയ കരാറുമായി ബന്ധമില്ല എന്നാണ് വിവരം.

ഈജിപ്തിന്റെ ശക്തമായ പരിശ്രമത്തിന്റെ ഫലമായാണ് 12 തായ് പൗരന്മാരെ വിട്ടയക്കുന്നതെന്ന് ഈജിപ്ത്യന്‍ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസും പറഞ്ഞു. അതേസമയം ഹമാസ് ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

ഹമാസ് ബന്ധികളാക്കിയ 13 ഇസ്രയേല്‍കാരെ ഉടനെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷ. റെഡ് ക്രോസിന് കൈമാറിയ ഇവര്‍ നിലവില്‍ ഈജിപ്ത് അതിര്‍ത്തിയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ റാഫയിലെത്താന്‍ എത്ര സമയമെടുക്കുമെന്നും, എവിടെ വെച്ചാവും കൈമാറ്റമെന്നും വ്യക്തമല്ല. ഈജിപ്ത്യന്‍ അതിര്‍ത്തി കടന്നാല്‍ സൈനത്തിന്റെ ഹെലികോപ്റ്ററില്‍ ഇവരെ ഇസ്രയേലിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>
Fri, 24 Nov 2023 21:57:36 +0530 Editor
40&ാമത് കൊച്ചിൻ ഫ്ലവർ ഷോ ഡിസംബർ 22 മുതൽ ജനുവരി 1 വരെ മറൈൻ ഡ്രൈവിൽ. http://newsmalayali.com/4613 http://newsmalayali.com/4613
എറണാകുളം ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെൻറ് അതോറിറ്റിയും സംയുക്തമായി ഡിസംബർ 22 മുതൽ 2024 ജനുവരി 1 വരെ എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന 40-ാമത് കൊച്ചിൻ ഫ്ലവർ ഷോയുടെ സംഘാടക സമിതി രൂപീകരണയോഗം ചേർന്നു. കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്‌തു. ജിസിഡിഎ ആദ്യമായാണ് എറണാകുളം ജില്ല അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുമായി കെെകോർത്ത് കൊച്ചിൻ ഫ്ലവർ ഷോയുടെ ഭാ​ഗമാകുന്നത്. നിരവധി വർഷങ്ങളായി കൊച്ചിയുടെ ആവേശമായ കൊച്ചിൻ ഫ്ലവർ ഷോ ഈ വർഷം നിരവധി നൂതന ആശയങ്ങളാൽ അതിവിപുലമായിരിക്കുമെന്ന് മേയർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നഗരത്തിലെ പൂക്കളുടെ ഉത്സവമായ ഫ്ലവർ ഷോയ്ക്ക് കൊച്ചി നഗരസഭയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും മേയർ ഉറപ്പു നൽകി.
ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള യോ​ഗത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സെക്രട്ടറി ചാർട്ടേർഡ് അക്കൗണ്ടൻറ് ടി.എൻ സുരേഷ് 40-ാമത് ഫ്ലവർ ഷോയെ കുറിച്ചുള്ള അവതരണം നടത്തി.കഴിഞ്ഞ 40 വർഷങ്ങളായി കൊച്ചി ഫ്ലവർ ഷോയുടെ സംഘാടകനും ലാൻഡ്സ്കെപ്പറുമായ പ്രൊഫ. വി ഐ ജോർജ് സന്നിഹിതനായിരുന്ന യോഗത്തിൽ ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ ബി സാബു, സൊസൈറ്റിയുടെ വൈസ് ചെയർമാൻ വി കെ കൃഷ്ണൻ, ജേക്കബ് വർ​ഗീസ് കുന്തറ, ജിസിഡിഎ സീനിയർ ടൗൺ പ്ലാനർ ഷീബ എം എം, സൂപ്രണ്ടിംഗ് എഞ്ചിനീയർ ശ്രീലത പി ആർ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു.
മന്ത്രിമാരായ പി രാജീവ്, പി പ്രസാദ്, മുഹമ്മദ് റിയാസ്, കൊച്ചി മേയർ അഡ്വ.എം അനിൽ കുമാർ, ഹെെബി ഈഡൻ എംപി, എംഎൽഎമാരായ ടി.ജെ വിനോദ്, കെ.ജെ മാക്സി, കെ.എൻ ഉണ്ണികൃഷ്ണൻ, പി.വി ശ്രീനിജൻ, ഉമ തോമസ്, കെ. ബാബു എന്നിവർ മേളയുടെ രക്ഷാധികാരികളായും, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഐഎഎസ്, ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, എന്നിവർ ചെയർമാനും, അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സെക്രട്ടറി ടി.എൻ സുരേഷ് ജനറൽ കൺവീനറും, അ​ഗ്രി ഹോർട്ടികൾച്ചർ ട്രഷറർ ഏർണി ഇ പോൾ ട്രഷററായും സംഘാടക സമിതി രൂപീകരിച്ചു
.
കേരളത്തിലാദ്യമായി 5000 നുമേൽ ഓർക്കിഡുകൾ സജ്ജീകരിക്കുന്ന ആദ്യഷോ ആയിരിക്കും ഇത്. 1000 അഡീനിയം, ഗ്രാഫ്റ്റ് ചെയ്ത പല വർണ്ണത്തിലുള്ള മൂൺ ക്യാക്ടസ്, ആകർഷകമായ ഡിസൈനുകളിൽ ക്രമീകരിച്ച 30000 ഓളം പൂച്ചെടികൾ, 6000 ചതു.അടിയിൽ തയ്യാറാക്കിയ പുഷ്‌പാലങ്കാരം, 10 അടി വലുപ്പത്തിലുള്ള വെജിറ്റബിൾ കാർവിങ്, പല തരം പ്രാണിപിടിയൻ ചെടികൾ, റോസാ ചെടികൾ, മിനി ആന്തൂറിയം, മാതൃക പൂന്തോട്ടം, ടോപിയറി മരങ്ങൾ കൊണ്ടുള്ള ഉദ്യാനം, വിദേശി പഴചെടികളുടെ ഉദ്യാനം എന്നിങ്ങനെ വിപുലവും കൂടുതൽ ആകർഷകവുമായിരിക്കും ഈ വർഷത്തെ കൊച്ചിൻ ഫ്ലവർ ഷോ.
ഉദ്യാന ചെടികളുടെ വിപണത്തിനായി കേരളത്തിന് പുറത്തുനിന്നും ഉള്ള നഴ്സറികൾ ഉൾപ്പടെ നഴ്സറികളുടെ നീണ്ട നിരയുണ്ട്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി മികച്ച മാതൃകാ പൂന്തോട്ടങ്ങളും ഈ വർഷത്തെ പ്രത്യേകതയാണ്. സന്ദർശകരുടെ ഉദ്യാനസംബന്ധിയായ സംശയനിവാരണത്തിനായി സംസ്ഥാന കൃഷിവകുപ്പിന്റെ 'അഗ്രി ക്ലിനിക്' ഷോഗ്രൗണ്ടിൽ പ്രവർത്തിക്കും. കൊച്ചിൻ ഷിപ്പ് യാർഡ്, കൊക്കോനട്ട് ഡെവലൊപ്മെന്റ് ബോർഡ്, കയർ ബോർഡ്, എം. പി.ഇ.ഡി.എ, സ്‌പൈസസ് ബോർഡ് തുടങ്ങി വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും മേളയുടെ ഭാഗമാകുന്നു.
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ഡാൻസിംഗ് ക്രിസ്തുമസ് ട്രീ എന്ന അത്ഭുതം ഈ വർഷത്തെ ഫ്‌ളവർ ഷോയുടെ പ്രത്യേകതയാണ്. 75 അടിയോളം ഉയരത്തിലുള്ള ക്രിസ്തുമസ് ട്രീയുടെ മുകളിൽ 50 ഓളം വരുന്ന ക്രിസ്തുമസ് പാപ്പാഞ്ഞിമാർ കരോളിനൊപ്പം നൃത്തം ചെയ്യുമ്പോൾ പൊതുജനങ്ങളിൽ വിസ്മയം സൃഷ്ടിക്കപ്പെടും.
]]>
Fri, 24 Nov 2023 17:02:57 +0530 Editor
ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; 4 സൈനികർക്ക് വീരമൃത്യു http://newsmalayali.com/4612 http://newsmalayali.com/4612 ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഓഫീസർ റാങ്കിലുള്ള രണ്ടുപേരുൾപ്പെടെ നാല് സൈനികർക്ക് വീരമൃത്യു. കാലാക്കോട്ട് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയെന്നും സേനാ അധികൃതർ അറിയിച്ചു.

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു സൈന്യത്തിന്റെ പ്രത്യേക വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു ഏറ്റുമുട്ടൽ. രജൗറി ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ 5 ഭീകരരെ സൈന്യം വധിച്ചു. ലഷ്കർ ഭീകരരാണ് കൊല്ലപ്പെട്ടത്.

]]>
Thu, 23 Nov 2023 11:31:48 +0530 Editor
ചൈനയിൽ ന്യൂമോണിയ വ്യാപനം രൂക്ഷം; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന http://newsmalayali.com/4611 http://newsmalayali.com/4611 ചൈനയിൽ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ന്യുമോണിയ കേസുകളും വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ചൈനയിൽ നിന്ന് ഔദ്യോഗികമായി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ബീജിംഗ് ഉൾപ്പെടെ രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ട സാഹചര്യമാണുള്ളത്. ഇതോടെ ചൈനയിലെ ആശുപത്രികൾ “രോഗബാധിതരായ കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു” ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

“കോവിഡ്-19 നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതും ഇൻഫ്ലുവൻസ, മൈകോപ്ലാസ്മ ന്യുമോണിയ (സാധാരണയായി ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ ബാക്ടീരിയൽ അണുബാധ), റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV), SARS-CoV- തുടങ്ങിയ അറിയപ്പെടുന്ന രോഗകാരികളുടെ രക്തചംക്രമണവുമാണ് ഈ വർദ്ധനവിന് കാരണമായി ചൈനീസ് അധികൃതർ പറയുന്നത്.

ഒക്‌ടോബർ പകുതി മുതൽ, വടക്കൻ ചൈനയിൽ ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങൾ മുൻ മൂന്ന് വർഷങ്ങളിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വർധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

ന്യൂമോണിയ കേസുകൾ വ്യാപകമായ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ലോകാരോഗ്യസംഘടന ജാഗ്രതാ നിർദേശം നൽകി. 

  • ശുപാർശ ചെയ്യുന്ന വാക്സിനേഷൻ ഉൾപ്പെടുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുക.
  • അസുഖമുള്ളവരിൽ നിന്ന് അകലം പാലിക്കുക.
  • അസുഖം ഉള്ളവർ വീട്ടിൽ തന്നെ തുടരുക.
  • പരിശോധനയും ആവശ്യാനുസരണം വൈദ്യസഹായവും നേടുക.
  • ഉചിതമായ മാസ്കുകൾ ധരിക്കുക.
  • നല്ല വായുസഞ്ചാരം ഉറപ്പാക്കുക.
  • സാനിട്ടൈസറോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക
]]>
Thu, 23 Nov 2023 11:26:21 +0530 Editor
Kerala Weather Update| കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും http://newsmalayali.com/4610 http://newsmalayali.com/4610 തമിഴ്നാടിനു മുകളിൽ കേരളത്തിന്‌ സമീപമായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്നും നാളെയും (നവംബർ 23 -24)ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

നവംബർ 25 ഓടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബർ 26 ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 27 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.

പത്തനംതിട്ടയിൽ രാത്രി പുലരുവോളം ശക്തമായ മഴ പെയ്തു. ചുഴലിക്കോട് ഉരുൾപൊട്ടൽ ഉണ്ടായി. കൊക്കാത്തോട് മലയോര പാതയിലെ ഇഞ്ച ചപ്പാത്ത് ഒലിച്ചുപോയി. ഇതോടെ ഈ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. മുല്ലപ്പുഴശ്ശേരി വില്ലേജിൽ കുറുന്താർ ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് 2 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അച്ചൻകോവിൽ, പമ്പയാറുകളിൽ ജലനിരപ്പ് ഉയർന്നു. മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.

]]>
Thu, 23 Nov 2023 11:23:35 +0530 Editor
ഗാസയിൽ 4 ദിവസത്തെ വെടിനിർത്തലിന് കരാറിന് തയ്യാറായി ഇസ്രായേൽ; 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും http://newsmalayali.com/4609 http://newsmalayali.com/4609 ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് കരാർ. നാലു ദിവസത്തെ വെടിനിർത്തലിനാണ് ഇസ്രായേൽ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ധാരണ. വെടിനിർത്തലിനു പകരമായി ആദ്യഘട്ടത്തിൽ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെയാണ് മോചിപ്പിക്കുക.

അതേസമയം, ഹമാസിനെ തുടച്ചു നീക്കാതെ യുദ്ധം പൂർണമായി അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. 150 ബന്ദികളാണ് ഹമാസിന്റെ പിടിയിലുള്ളത്. ദിവസം 12 ബന്ദികൾ എന്ന നിലയിൽ നാല് ദിവസത്തിൽ 50 ബന്ദികൾ എന്ന നിലയിലാണ് മോചനം. നാല് ദിവസത്തിന് ശേഷം കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായാൽ വെടിനിർത്തൽ തുടരാമെന്നും ഇസ്രായേൽ അറിയിച്ചു.

ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300 ആയി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്രായേൽ ആക്രമണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഗാസയിലെ ഷിഫ ആശുപത്രിയിലാണ്. എന്നാൽ ഹമാസിന്റെ പ്രവർത്തനം ഷിഫ ആശുപത്രിയുടെ മറവിൽ ആണെന്നും സൈനിക ലക്ഷ്യങ്ങൾക്കായി ആശുപത്രിയുടെ സൗകര്യം ഹമാസ് ഉപയോഗിക്കുന്നുണ്ടെന്നും ആണ് ഇസ്രായേലിന്റെ ആരോപണം. കൂടാതെ ആശുപത്രിക്ക് താഴെയുള്ള തുരങ്കങ്ങളിൽ കമാൻഡ് സെന്ററുകൾ സ്ഥാപിച്ചുകൊണ്ട് ഹമാസ് ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇസ്രായേൽ അവകാശപ്പെടുന്നു.

]]>
Wed, 22 Nov 2023 10:23:36 +0530 Editor
കണ്ടല സഹകരണ ബാങ്ക് കേസ്; എൻ.ഭാസുരാംഗനും മകനും അറസ്റ്റിൽ http://newsmalayali.com/4608 http://newsmalayali.com/4608 തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനേയും മകൻ അഖിൽ ജിത്തിനേയും ഇ ഡി അറസ്റ്റ് ചെയ്തു. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ബാങ്ക് സെക്രട്ടറി ബൈജുവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ഇരുവരുടെയും മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് ഇഡി അധികൃതർ പറയുന്നത്. ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി  ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഭാസുരാഗന്‍റെ വീട്ടില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഗരുതരമായ സാഹചര്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഭാസുരാംഗനെ അടുത്തിടെ സിപിഐയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ബുധനാഴ്ച ഭാസുരാം​ഗനെ കോടതിയിൽ ഹാജരാക്കും. പിന്നാലെ, കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം വിശദമായി ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.

]]>
Wed, 22 Nov 2023 10:19:58 +0530 Editor
നവകേരള സദസിന് തുടക്കം: ഉദ്ഘാടനം കാസർഗോഡ് മഞ്ചേശ്വരം പൈവളിഗെയിൽ http://newsmalayali.com/4607 http://newsmalayali.com/4607 മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം സംസ്ഥാനത്തുടനീളം സഞ്ചരിച്ച് നടത്തുന്ന നവകേരള സദസിന് ഇന്ന് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് തുടക്കം. വൈകിട്ട് 3.30ന് പൈവളിഗെയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് പരിപാടിയുടെ സമാപനം.

സർക്കാർ നടപ്പാക്കുന്നതും ലക്ഷ്യമിടുന്നതുമായ പദ്ധതികൾ ജനങ്ങളിലെത്തിക്കാനും സംവദിക്കാനും പരാതികൾക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ നേട്ടവും സർക്കാറും ഇടതുമുന്നണിയും ലക്ഷ്യമിടുന്നുണ്ട്. പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സാമ്പത്തിക പ്രതിസന്ധി കാലത്തുള്ള ധൂർത്താണെന്നും ആരോപിച്ച് യുഡിഎഫ് നവകേരള സദസ് ബഹിഷ്കരിക്കും.

നവകേരള നിർമിതിയുടെ ഭാഗമായി സർക്കാർ നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്.

 

140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. 1.05 കോടി രൂപ ചെലവഴിച്ച് പ്രത്യേകമായി തയാറാക്കിയ ബെൻസ് ബസിലായിരിക്കും യാത്ര. ബംഗളൂരുവിൽനിന്ന് പുറപ്പെട്ട ബസ് കാസർഗോഡ് എത്തിയിട്ടുണ്ട്. എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്ത് ചേരുന്ന മന്ത്രിസഭാ യോഗം നവകേരള സദസ്സിനിടെ വിവിധ മണ്ഡലങ്ങളിൽ നടക്കും. നവംബർ 22ന് തലശ്ശേരിയിലും 28ന് വള്ളിക്കുന്നിലും ഡിസംബർ ആറിന് തൃശൂരിലും 12ന് പീരുമേട്ടിലും 20ന് കൊല്ലത്തുമാണ് മന്ത്രിസഭ യോഗങ്ങൾ.

]]>
Sat, 18 Nov 2023 09:33:32 +0530 Editor
ബിജെപിയുടെ ഹമാസ് വിരുദ്ധ സമ്മേളനം കോഴിക്കോട്; ക്രൈസ്തവ സഭകള്‍ക്കും ക്ഷണം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടകൻ http://newsmalayali.com/4606 http://newsmalayali.com/4606 കോഴിക്കോട്ട് ഹമാസ് വിരുദ്ധ സമ്മേളനം നടത്താനൊരുങ്ങി ബിജെപി.  ഭീകരവിരുദ്ധ സമ്മേളനം എന്ന പേരില്‍ ഡിസംബർ രണ്ടിന് വൈകിട്ട് മുതലക്കുളത്താണ് പരിപാടി നടക്കുക. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും. ക്രിസ്ത്യൻ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞു.

 

ഹമാസ്- ഇസ്രയേല്‍ യുദ്ധത്തിന് പിന്നാലെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം പരിപാടി നടത്തുകയും കെപിസിസി നവംബര്‍ 23ന് പരിപാടന്‍ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ബിജെപി ഹമാസ് വിരുദ്ധ സമ്മേളനം നടത്തുന്നത്. ഹമാസിനെ വെള്ളപൂശാനും ഭീകരത വളര്‍ത്താനും സംഘടിത ശ്രമം നടക്കുന്നതായി വി.കെ. സജീവൻ ആരോപിച്ചു. അതിര്‍ത്തി കടന്നുള്ള ഹമാസ് ആക്രമണം ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇസ്രയേലിന്റേത് സ്വയം പ്രതിരോധമാണെന്നും സജീവൻ പറഞ്ഞു.

കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രിയടക്കം പരസ്യമായി വിമര്‍ശിക്കുകയും വിവിധ പരാതികളില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാജീവ് ചന്ദ്രശേഖറെ ഉദ്ഘാടകനായി ബിജെപി പരിപാടി നടത്തുന്നു എന്നതും ശ്രദ്ധേയമാണ്.

]]>
Fri, 17 Nov 2023 22:07:28 +0530 Editor
ലിബിനയ്ക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും; കളമശ്ശേരി സ്‌ഫോടനത്തിൽ മരണം ആറായി http://newsmalayali.com/4605 http://newsmalayali.com/4605 കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ ഒരു മരണം കൂടി. പൊള്ളലേറ്റ്‌ ചികിത്സയിലായിരുന്ന മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപന്റെ മകൻ പ്രവീൺ പ്രദീപ് (24) ആണ്‌ വ്യാഴാഴ്ച രാത്രി 10.40 ഓടെ മരിച്ചത്‌. ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. ഗുരുതരമായി പൊള്ളലേറ്റ പ്രവീൺ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.

 

സ്ഫോടനത്തിൽ പൊള്ളലേറ്റ്‌ പ്രവീണിന്റെ അമ്മ റീന ജോസ്‌ (സാലി- 45), സഹോദരി ലിബിന (12) എന്നിവർ നേരത്തെ മരിച്ചിരുന്നു. ലിബിന സംഭവ ദിവസവും റീന കഴിഞ്ഞ ശനിയാഴ്ചയുമാണ്‌ മരിച്ചത്‌. പ്രവീണും കൂടി മരിച്ചതോടെ ഒരു കുടുംബത്തിൽ മാത്രം മൂന്നു പേരുടെ ജീവനാണ് നഷ്ടമായത്. പ്രദീപന്റെ മറ്റൊരു മകൻ രാഹുലിനും സ്ഫോടനത്തിൽ പൊള്ളലേറ്റിരുന്നു. രാഹുൽ അപകടനില തരണം ചെയ്തു.

സഹോദരി ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഇതുവരെ എട്ട് പേരാണ് പൊള്ളലേറ്റ് ഗുരുതരമായ സ്ഥിതിയിൽ വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ഇതിനിടെ, സംഭവത്തിൽ നിർണായക തെളിവുകളാണ് പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെടുത്തത്. സ്ഫോടനത്തിന് ഉപയോഗിച്ച 4 റിമോട്ടുകളാണ് കണ്ടെത്തിയത്. സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ. നാലു റിമോര്‍ട്ടുകളില്‍ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്.

]]>
Fri, 17 Nov 2023 09:43:14 +0530 Editor
ചുറ്റിലും പടം വന്നാൽ നാടകവണ്ടിയാകുമെന്ന് മന്ത്രിമാർ; നവകേരള ബസിൽ ചിത്രങ്ങൾ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി http://newsmalayali.com/4604 http://newsmalayali.com/4604 നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാനുള്ള ബസിൽ മന്ത്രിസഭാംഗങ്ങളുടെ ചിത്രങ്ങൾ പതിക്കേണ്ടെന്ന് തീരുമാനം. ബസിന് ചുറ്റിലും മന്ത്രിമാരുടെ ചിത്രങ്ങൾ പതിക്കുന്നത് നാടകവണ്ടിയാണെന്ന് തോന്നിപ്പോകുമെന്നതടക്കമുള്ള വിമർശനങ്ങള്‍ മന്ത്രമാർ തന്നെ ഉയർത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. ബസിൽ ചിത്രങ്ങൾ പതിക്കണമെന്ന വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ ചില മന്ത്രിമാർ എതിർപ്പുയർത്തി.

മന്ത്രിമാരുടെ ചിത്രങ്ങൾ ബസിൽ പതിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു യോഗത്തിൽ വ്യക്തമാക്കി. ഇതോടെ ചിത്രങ്ങൾ പതിക്കുന്നതിനോടുള്ള വിയോജിപ്പ് കൂടുതൽ മന്ത്രമാർ അറിയിച്ചു.  

മോട്ടോർ വാഹന നിയമപ്രകാരം ബസിൽ ഇങ്ങനെ ചിത്രങ്ങൾ പതിക്കുന്നതിന് വിലക്കുണ്ടെന്ന കാര്യം ഗതാഗതമന്ത്രി യോഗത്തിൽ ശ്രദ്ധയിൽപ്പെടുത്തി. എല്ലാവരുടെയും അഭിപ്രായം അങ്ങനെയാണെങ്കിൽ ബസിൽ നിന്ന് ചിത്രങ്ങൾ ഒഴിവാക്കാമെന്ന് മുഖ്യമന്ത്രിയും നിർദേശിച്ചു.

ബസിൽ ശൗചാലയമടക്കമുള്ള സൗകര്യങ്ങളുണ്ടാകും. മന്ത്രിമാരുടെ യാത്ര ഈ ബസിലായിരിക്കും. അതുകൊണ്ടുതന്നെ മണ്ഡലത്തിലേക്ക് മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾ കൊണ്ടുവരേണ്ടെന്ന നിർദേശം നൽകി കഴിഞ്ഞു.

 

നവംബർ 18 മുതൽ ഡിസംബർ 24വരെയാണ് നവകേരള സദസ് നടക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ ആഡംബര സൗകര്യങ്ങളുള്ള ബസിനായി 1.05 കോടി രൂപയാണ് ചെലവിടുന്നത്. ബെൻസ് കമ്പനിയുടെ 25 പേർക്ക് സഞ്ചരിക്കാനാകുന്ന ബസ്സാണ് അനുവദിച്ചിരിക്കുന്നത്.

]]>
Fri, 17 Nov 2023 09:37:43 +0530 Editor
തെലങ്കാനയിൽ നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ടു, കോൺഗ്രസിൽ ചേരും http://newsmalayali.com/4603 http://newsmalayali.com/4603 നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിൽ ചേരും. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ബിജെപിക്ക് തിരിച്ചടിയായി വിജയശാന്തി പാർട്ടി വിടുന്നത്. ബിജെപി അധ്യക്ഷൻ ജി. കിഷൻ റെഡ്ഡിക്ക് അവർ രാജിക്കത്ത് നൽകി.

രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലിയിൽ വച്ച് വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കാനാണ് സാധ്യത. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടത്. 2009 ൽ ടിആർഎസിൽനിന്ന് എംപിയായ വിജയശാന്തി 2014 ൽ കോൺഗ്രസിലെത്തി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയെത്തുടർന്നാണ് ബിജെപിയിലെത്തിയത്.

കുറച്ചു ദിവസം മുൻപ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മല്ലു രവി വിജയശാന്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ ചേരാൻ തീരുമാനമായത്.

]]>
Thu, 16 Nov 2023 19:32:29 +0530 Editor
ശസ്ത്രക്രിയയ്ക്ക് ഡോക്ടറുടെ ഭാര്യയും ലാബ് ടെക്‌നിഷ്യനും, ജീവൻ പോയത് 7 പേർക്ക് http://newsmalayali.com/4602 http://newsmalayali.com/4602 വർഷങ്ങളായി ക്ലിനിക്കിൽ ചികിത്സ നൽകുകയും ശസ്ത്രക്രിയ നടത്തുകയും നിരവധി പേരുടെ മരണത്തിനു കാരണക്കാരാവുകയും ചെയ്ത വ്യാജ ഡോക്ടർമാരും സംഘവും അറസ്റ്റിൽ. ഡൽഹി ഗ്രേറ്റർ കൈലാഷ് പ്രദേശത്താണു ഞെട്ടിക്കുന്ന സംഭവം. 2 രോഗികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണു നാലംഗ സംഘം അറസ്റ്റിലായത്.

ഡോ. നീരജ് അഗർവാൾ, ഭാര്യ പൂജ അഗർവാൾ, ഡോ. ജസ്‌പ്രീത് സിങ്, മുൻ ലബോറട്ടറി ടെക്നിഷ്യൻ മഹേന്ദർ സിങ് എന്നിവരാണ് അറസ്റ്റിലായതെന്നു ഡൽഹി പൊലീസ് അറിയിച്ചു. അസ്​ഗർ അലി എന്നയാൾ പിത്താശയ ചികിത്സയ്ക്കായി 2022ൽ അഗർവാൾ മെഡിക്കൽ സെന്ററിൽ അഡ്മിറ്റായിരുന്നു. സർജൻ ഡോ.ജസ്പ്രീത് സിങ് ശസ്ത്രക്രിയ നടത്തുമെന്നാണ് അസ്​ഗറിനെ അറിയിച്ചത്. ശസ്ത്രക്രിയയ്ക്കു തൊട്ടുമുൻപു ജസ്പ്രീതിനു പകരം പൂജയും മഹേന്ദറും ശസ്ത്രക്രിയാ മുറിയിൽ പ്രവേശിച്ചു.

മതിയായ യോഗ്യതകളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കില്‍ ഡോക്ടർ ചമഞ്ഞ് പൂജ അഗര്‍വാളും ലാബ് ടെക്‌നിഷ്യൻ മഹേന്ദറുമാണു ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം മുറിക്കു പുറത്തിറങ്ങിയ അസ്​ഗറിനു കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു. തുടർന്നു സഫ്ദർജങ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു. അസ്​ഗറിന്റെ മരണത്തോടെയാണു ക്ലിനിക്കിനെയും ഡോക്ടർമാരെയും കുറിച്ചുള്ള സംശയം ബലപ്പെട്ടത്. നേരത്തെ മരിച്ച രോഗികളുടെ ബന്ധുക്കളും രംഗത്തെത്തി.

പരാതികൾ അന്വേഷിച്ചപ്പോഴാണു തട്ടിപ്പിന്റെ ആഴം പൊലീസിനു മനസ്സിലായത്. ഡോ. നീരജ് അഗർവാൾ ഫിസിഷ്യൻ ആണെങ്കിലും വ്യാജരേഖകൾ തയാറാക്കി സർജൻ എന്ന മട്ടിൽ‌ ശസ്ത്രക്രിയകൾ ചെയ്യുന്നതായി കണ്ടെത്തി. 2016 മുതൽ 9 പരാതികൾ ക്ലിനിക്കിനെതിരെ ഉണ്ടായിരുന്നു. ഇതിൽ ഏഴിലും ചികിത്സാപ്പിഴവിനെ തുടർന്നു രോഗികൾ മരിച്ചതുമാണ്. നാലു ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ ബോർഡ് രൂപീകരിച്ച് ക്ലിനിക്കിന്റെ എല്ലാ രേഖകളും ചരിത്രവും പരാതികളും പരിശോധിച്ചതോടെ ഒട്ടേറെ ക്രമക്കേടുകളാണു കണ്ടെത്തിയതെന്നു ഡിസിപി ചന്ദൻ ചൗധരി പറഞ്ഞു.

രോഗികളുടെ ചികിത്സയും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് വ്യാജ രേഖകളുണ്ടാക്കുന്നത് അഗർവാളിന്റെ ശീലമായിരുന്നു. ഡോക്ടറുടെ ഒപ്പ് മാത്രം രേഖപ്പെടുത്തിയ 414 കുറിപ്പടികൾ കണ്ടെടുത്തു. ആശുപത്രിക്ക് പുറത്ത് സൂക്ഷിക്കാന്‍ അനുമതിയില്ലാത്ത ഇന്‍ജക്‌ഷനുകളും മരുന്നുകളും പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞ സര്‍ജിക്കല്‍ ബ്ലേഡുകള്‍, 47 ചെക്ക് ബുക്കുകള്‍, 54 എടിഎം കാര്‍ഡുകള്‍, പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളുടെ പാസ്ബുക്കുകള്‍, രോഗികളുടെ യഥാർഥ കുറിപ്പടികൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.

]]>
Thu, 16 Nov 2023 19:04:39 +0530 Editor
പെൻഷൻ മുടങ്ങിയതിന് യാചനാ സമരം നടത്തിയ അടിമാലിയിലെ മറിയക്കുട്ടി വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയിലേക്ക് http://newsmalayali.com/4601 http://newsmalayali.com/4601 പെൻഷൻ മുടങ്ങി ഭിക്ഷ യാചിച്ച അടിമാലിയിലെ മറിയക്കുട്ടി വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കും. ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരെയാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കുന്നത്. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതിനെ തുടർന്നാണ് ഹർജി നൽകാൻ ഒരുങ്ങുന്നത്. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം.

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന പ്രചാരണം വ്യാപകമായത്. സിപിഎം പ്രവർത്തകരാണ് ഇതിന് പിന്നിലെന്നും മറിയക്കുട്ടി ആരോപിച്ചിരുന്നു.

ഭൂമി എവിടെയെന്ന് കാണിച്ചുതരാൻ സിപിഎം തയ്യാറാകണമെന്ന് മറിയക്കുട്ടി ആവശ്യപ്പെട്ടു. അതുപോലെ തന്നെ ജോലിയുള്ള മക്കളെയും സിപിഎം കാണിച്ചുതരണമെന്നും മറിയക്കുട്ടി ആവശ്യപ്പെട്ടിരുന്നു. ഭിക്ഷ യാചിച്ച് തെരുവിൽ ഇറങ്ങിയതോടെ സിപിഎം ഭീഷണിപ്പെടുത്തുകയാണന്നും വീടിന് നേരെ കല്ലേറുണ്ടായെന്നും മറിയക്കുട്ടി ആരോപിക്കുന്നു.

മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ ഭൂമി, അതില്‍ വീട് കൂടാതെ 5000 രൂപ മാസവാടക കിട്ടുന്ന മറ്റൊരു വീട്, മക്കൾക്ക് വിദേശത്ത് ജോലി എന്നിവയുണ്ടെന്നായിരുന്നു മറിയക്കുട്ടിക്കെതിരായ പ്രചരണം. ഇതെല്ലാമുണ്ടായിട്ടും പെന്‍ഷന് വേണ്ടി ഭിക്ഷ യാചിക്കുന്നത് രാഷ്ട്രീയമാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരണമുണ്ടായിരുന്നു. പാർട്ടി മുഖപത്രത്തിലും ഇതുസംബന്ധിച്ച വാർത്ത വന്നിരുന്നു.

]]>
Wed, 15 Nov 2023 15:30:06 +0530 Editor
&apos;ടോയ്‌ലറ്റ് അല്ലാതെ ആഡംബരമില്ല; 21 മന്ത്രിമാരും എസ്കോർട്ടും പോകുന്ന ചെലവ് കുറയ്ക്കാനാണ് നവകേരള ബസ്&apos; മന്ത്രി ആന്റണി രാജു http://newsmalayali.com/4600 http://newsmalayali.com/4600 നവകരേള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായി ഒരു കോടിയുടെ ആഡംബര ബസ്സ് ഒരുക്കുന്നതിനെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു. ബസ് മോടി പിടിപ്പിക്കുന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. ബസിൽ യാത്ര ചെയ്യുന്നത് ട്രാഫിക് ജാം ഒഴിവാക്കാനാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാർ ചേർന്ന് നടത്തുന്ന യാത്രയാണ്. ഈ യാത്രയ്ക്ക് 21 കാറുകളും 21 പൈലറ്റ് വാഹനങ്ങളും 21 എസ്‌കോട്ടും മറ്റ് സംവിധാനങ്ങളുമായി 75 വാഹനങ്ങള്‍ പോയാലുള്ള ചെലവെത്രയാണ്.

ഒന്നരമാസക്കാലം കാസര്‍കോട് നിന്ന് ഇവിടെവരെ ഇത്രയും വാഹനം ഓടിക്കുമ്പോള്‍ ചെലവ് വളരെ വലുതായിരിക്കും. ബസില്‍ യാത്രചെയ്യുമ്പോള്‍ ചെലവ് കുറയുകയാണ്. 25 സീറ്റുള്ള ബസ് പിന്നീട് ബജറ്റ് ടൂറിസത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 18 ആം തിയതി ബസിൽ നിന്നായിരിക്കും നവകരേള സദസ്സിനായി യാത്ര തിരിക്കുക. രഹസ്യ കേന്ദ്രത്തിലല്ല ബസ് നിർമാണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ പ്രത്യേക ബസ് വാങ്ങാൻ ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പിന്‍റെ ഉത്തരവ്. ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്. നവകേരള സദസിനുള്ള പ്രത്യേക ബസിന്‍റെ നിർമാണം ബെംഗളൂരുവിൽ നടന്നുവരികയാണ്. സർക്കാർ ഉപയോഗത്തിന് ബസ് വാങ്ങാൻ 1.05 കോടി രൂപ അനുവദിച്ച് നവംബർ പത്തിനാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്.ബജറ്റിൽ നീക്കിവെച്ച തുകയ്ക്ക് പുറമെ അധികഫണ്ടായാണ് ബസിന് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണം ബസ് വാങ്ങുന്നതിന് ബാധകമല്ലെന്നും ധനവകുപ്പ് ഉത്തരവിൽ പറയുന്നു.

അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്‍റെ അനുമതി ആവശ്യമാണ്. ഇത് മറികടക്കാനാണ് ട്രഷി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയത്. ബസ് വാങ്ങുന്നതിനുള്ള ചെലവ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പിന്‍റെ പേരിലാണ് വകയിരുത്തിയിരിക്കുന്നത്. ഈ ബസ് നിർമിക്കുന്നതിന് പണം ആവശ്യപ്പെട്ട് സെപ്റ്റംബർ 25നാണ് സ്വിഫ്റ്റിന്‍റെ പേരിൽ കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകർ ധനവകുപ്പിന് കത്ത് നൽകിയത്. ഇത് പരിഗണിച്ച ഒക്ടോബർ എട്ടിന് ഫയലിൽ അനുകൂല തീരുമാനം രേഖപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്നാണ് നവംബർ പത്തിന് പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്.

]]>
Wed, 15 Nov 2023 15:26:28 +0530 Editor
കിംഗ് ഖാനും ദളപതിയും ഒന്നിച്ച്; 3000 കോടി ക്ലബ്ബ് ലോഡിങ് എന്ന് ആറ്റ്ലീ http://newsmalayali.com/4599 http://newsmalayali.com/4599 ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖിനെ നായകനാക്കി ആറ്റ്ലീ ആദ്യമായി ബോളിവുഡിൽ സംവിധാനം ചെയ്ത ചിത്രം ജവാൻ തീർത്ത തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. 1000 കോടിയാണ് ജവാൻ നേടിയത്. ഒരു ചിത്രത്തിലൂടെ ആയിരം കോടി കളക്ഷൻ നേടുന്ന തമിഴ് സംവിധായകൻ എന്ന റെക്കോർഡും ജവാനിലൂടെ ആറ്റ്ലീ സ്വന്തമാക്കി. ഷാരൂഖ് ഖാനൊപ്പം തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായ വിജയ് സേതുപതി, നയൻതാര എന്നിവരേയും ജവാനിലൂടെ ആറ്റ്ലീ ബോളിവുഡിന് പരിചയപ്പെടുത്തി.

തമിഴിൽ ദളപതി വിജയിയെ നായകനാക്കി തെരി, മെർസൽ, ബിഗിൽ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിച്ചതിനു ശേഷമാണ് ആറ്റ്ലീ ബോളിവുഡിലേക്ക് പറന്നത്. ജവാന് ശേഷം ആറ്റ്ലീയുടെ പിറന്നാൾ ആഘോഷത്തിന് വിജയ്ക്കൊപ്പം ഷാരൂഖാനും പങ്കെടുത്തിരുന്നു.

ആറ്റ്ലീക്കൊപ്പമുള്ള ഇരുവരുടേയും ചിത്രം അന്ന് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ബോളിവുഡിലേയും കോളിവുഡിലേയും രണ്ട് സൂപ്പർസ്റ്റാറുകളെ ബിഗ് സ്ക്രീനിൽ ഒന്നിച്ച് കാണാനാകുമോ എന്ന് അന്നു മുതൽ ആരാധകർ സോഷ്യൽമീഡിയയിൽ ചോദിക്കുന്നുമുണ്ട്.

ഇതിനെല്ലാമുള്ള മറുപടിയാണ് സംവിധായകൻ ഒരു അഭിമുഖത്തിൽ നൽകിയിരിക്കുന്നത്. വിജയിയേയും ഷാരൂഖിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു ചിത്രം ആലോചിക്കുന്നുണ്ടെന്നാണ് ആറ്റ്ലീ അഭിമുഖത്തിൽ പറഞ്ഞത്.

ഇരുവർക്കും ചേരുന്ന കഥയുടെ പണിപ്പുരയിലാണെന്നും ആറ്റ്ലീ പറയുന്നു. അടുത്ത ചിത്രം ഒരു പക്ഷേ, ഇതായിരിക്കുമെന്നും സംവിധായകൻ സൂചന നൽകുന്നുണ്ട്. തന്റെ പിറന്നാൾ ആഘോഷത്തിന് എത്തിയ ഷാരൂഖും വിജയിയും ഒന്നിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നതായും ആറ്റലീ പറഞ്ഞതായി ഇന്ത്യ ഗ്ലിറ്റ്സ് റിപ്പോർട്ടിൽ പറയുന്നു.

സിനിമയിലെ രാജാക്കന്മാരെ ഒന്നിച്ച് വെള്ളിത്തിരയിൽ എത്തിക്കാനായാൽ അത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്നാണ് ആറ്റ്ലീയുടെ ഉറപ്പ്. മുന്നൂറ് കോടി ക്ലബ്ബിലേക്കുള്ള ചിത്രമായിരിക്കും വിജയിയും ഷാരൂഖും ഒന്നിച്ചെത്തിയാൽ സംഭവിക്കുക എന്ന് ആരാധകരും ഉറപ്പിച്ചു പറയുന്നു.

]]>
Tue, 14 Nov 2023 11:29:10 +0530 Editor
ആയിരത്തോളം പേരെ ബന്ദികളാക്കിയ ഹമാസ് ഭീകരൻ അഹമ്മദ് സിയാമിനെ വധിച്ചെന്ന് ഇസ്രായേൽ http://newsmalayali.com/4598 http://newsmalayali.com/4598 രോഗികളെ ഉൾപ്പെടെ 1000 ഓളം പേരെ ഗാസയിലെ ആശുപത്രിയിൽ ബന്ദികളാക്കിയ ഹമാസ് ഭീകരൻ തങ്ങളുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാദവുമായി ഇസ്രായേൽ. ഗാസയിലെ ജനങ്ങളെ യുദ്ധ മേഖലയിൽ നിന്നും ഒഴിപ്പിക്കുന്നത് ഉൾപ്പെടെ തടഞ്ഞ ഹമാസ് ഭീകരൻ അഹമ്മദ് സിയാമിനെ വധിച്ചുവെന്ന വിവരം ഇസ്രായേൽ ഡിഫൻസ്‌ ഫോഴ്സ് ( IDF ) ആണ് എക്സ് അക്കൗണ്ട് വഴി പങ്കുവച്ചത്.

“1000 ത്തോളം പേരെ റണ്ടിസി ആശുപത്രിയിൽ ബന്ദികളാക്കി പാർപ്പിക്കുകയും, ജനങ്ങളെ രാജ്യത്തിന്റെ ദക്ഷിണ മേഖല വഴി ഒഴിപ്പിക്കുന്നതിനെ തടയുകയും ചെയ്ത ഹമാസിന്റെ കമാൻഡർ അഹമ്മദ് സിയാം ഇസ്രായേൽ ഡിഫൻസ്‌ ഫോഴ്സിന്റെ ( IDF ) വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഹമാസിന്റെ നസർ റഡ്വാൻ കമ്പനിയുടെ കമാൻഡർ ആയിരുന്നു സിയാം. ഗാസയിലെ ജനങ്ങളെ ഹമാസ്, യുദ്ധത്തിൽ മനുഷ്യ കവചങ്ങളായി ഉപയോഗിക്കുന്നു എന്നതിന് മറ്റൊരു ഉദാഹരണം കൂടി ” – ഐഡിഎഫ് എക്സ് അക്കൗണ്ടിൽ പറഞ്ഞു.

ഹമാസിന്റെ നസർ റഡ്വാൻ കമ്പനിയുടെ കമാൻഡർ ആയിരുന്നു സിയാം എന്നാണ് ഐഡിഎഫ് നൽകുന്ന വിവരം. ഗാസ സിറ്റിയിലെ അൽ – ബറാഖ് സ്കൂളിൽ ഒളിവിൽ കഴിയവെയാണ് തങ്ങളുടെ വ്യോമാക്രമണത്തിൽ സിയാം കൊല്ലപ്പെട്ടത് എന്നും ഐഡിഎഫ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.  ഒളിത്താവളത്തെക്കുറിച്ച് ഷിൻ ബെറ്റിൽ നിന്നും മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിയാമിനെ വധിച്ചത്. ഗിവാട്ടി ബ്രിഗേഡ് സേനയാണ് ഹമാസ് തീവ്രവാദികൾ ഒളിഞ്ഞിരിക്കുന്ന പ്രദേശത്ത് വ്യോമാക്രമണം നടത്തിയത്.

ഗാസ സിറ്റിയിലെ റണ്ടിസി ആശുപത്രിയിൽ 1000 ഓളം ജനങ്ങളെ ബന്ദികളാക്കി വച്ചിരിക്കുന്നത് അഹമ്മദ് സിയാമാണ് എന്ന് ഐഡിഎഫ് ആരോപിച്ചതിനു പിന്നാലെയാണ് സിയാമിനെ വധിച്ചതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള കവചമായി ഗാസയിലെ സാധാരണക്കാരെ ഹമാസ് ഉപയോഗിക്കുന്നുവെന്നും ആശുപത്രികളെ തീവ്രവാദ പ്രവർത്തനങ്ങൾക്കും യുദ്ധ ഉപകരണങ്ങൾ പൂഴ്ത്തി വയ്ക്കാനുള്ള താവളങ്ങളായും ഹമാസ് മാറ്റുന്നുവെന്നും ഇസ്രായേൽ ആരോപിച്ചു.

ഒക്ടോബർ 7 ന് ഇസ്രായേലിന് മേൽ ഹമാസ് നടത്തിയ ആദ്യ ആക്രമണവുമായി ബന്ധമുള്ള നിരവധി ഭീകരരെ ഇതിനോടകം തങ്ങൾ വധിച്ചതായി ഇസ്രായേൽ പറഞ്ഞു. അലി ഖാദി, സച്ചറിയ അബു മാമർ, ജോവാദ് അബു ഷ്മാലഹ്, ബെലൽ അൽ ക്വഡ്ര, മെരാദ് അബു മെരാദ് തുടങ്ങിയവരാണ് കൊല്ലപ്പെട്ട ഹമാസ് ഭീകരർ.

ഇസ്രായേൽ – ഹമാസ് യുദ്ധം ഏകദേശം 11,000 പലസ്തീൻകാരുടെ മരണത്തിനിടയാക്കി എന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്.

]]>
Tue, 14 Nov 2023 11:22:29 +0530 Editor
ദുരിതാശ്വാസനിധി വകമാറ്റൽ ഹർജി തള്ളി; പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ലോകായുക്ത http://newsmalayali.com/4597 http://newsmalayali.com/4597 ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ചുള്ള ഹർജി ലോകായുക്ത തള്ളി. മുഖ്യമന്ത്രിയെയും 18 മുന്‍ മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജിയാണ് ലോകായുക്തയുടെ ഫുൾ ബെഞ്ച് തള്ളിയത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകയുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ്, 2018ല്‍ ആർ എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറഞ്ഞത്. ദുരിതാശ്വാസ നിധി പൊതു ഫണ്ട് ആണെന്നും അത് വിനിയോഗിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിധി.

മന്ത്രിസഭാ യോഗം പരിശോധിക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ല. തീരുമാനങ്ങളുടെ നടപടി ക്രമങ്ങളാണ് പരിശോധിച്ചത്. ഫണ്ട് നൽകാൻ മന്ത്രിസഭയ്ക്ക് അംഗീകാരമുണ്ട്. മൂന്ന് ലക്ഷത്തിന് മുകളിൽ തുക നൽകിയപ്പോൾ മന്ത്രിസഭയുടെ അംഗീകാരം ഉണ്ടായി. രാഷ്ട്രീയ അനുകൂല തീരുമാനമായി കണക്കാക്കാൻ കഴിയില്ല. അഴിമതിയും സ്വജന പക്ഷപാതിത്വവും കണ്ടത്തിയിട്ടില്ലെന്നും ലോകായുക്ത നിരീക്ഷിച്ചു.

മൂന്നു ലക്ഷം രൂപ വരെ നല്‍കാന്‍ മുഖ്യമന്ത്രിക്കു തീരുമാനിക്കാം. അതിനു മുകളിലുള്ള തുകയ്ക്ക് മന്ത്രിസഭയുടെ അനുമതി വേണമെന്നാണ് വ്യവസ്ഥ. ഇവിടെ അതു പാലിച്ചിട്ടുണ്ടെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. പണം അനുവദിച്ചതില്‍ എന്തെങ്കിലും സ്വജനപക്ഷപാതമോ അഴിമതിയോ ഉണ്ടെന്നു കണ്ടെത്താനായിട്ടില്ല. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡിവിഷന്‍ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിനായി മൂന്നംഗ ബെഞ്ചിനു വിടുകയായിരുന്നു. എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് കടം തീര്‍ക്കാന്‍ എട്ടര ലക്ഷം രൂപയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ അകമ്പടി വാഹനം അപകടത്തില്‍ പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ തുക അനുവദിച്ച നടപടികള്‍ അഴിമതിയും സ്വജനപക്ഷപാതവും ആണെന്നാണ് കാട്ടിയാണ് ഹർജിക്കാരൻ ലോകായുക്തയെ സമീപിച്ചത്.

അതേസമയം ലോകായുക്ത വിധിയിൽ അത്ഭുതപ്പെടുന്നില്ലെന്ന് ഹർജിക്കാരനായ ആർ എസ് ശശികുമാർ മാധ്യമങ്ങളോട് പറഞ്ഞു. വന്നത് പ്രതീക്ഷിച്ച വിധി. യാതൊരു എത്തിക്സും ഇല്ലാത്തവരാണ് ന്യായാധിപന്മാരായിട്ടുള്ളത്. ജലീലിന്റെ കേസിനേക്കാൾ ഗുരുതരമായ വീഴ്ചയാണ് ഈ കേസിൽ സർക്കാരിന് പറ്റിയിട്ടുള്ളത്. സർക്കാരിൽ നിന്ന് സമ്മർദ്ദം ഉണ്ടാവാത്തതിനാൽ ആയിരിക്കാം ജലീലിനെ പുറത്താക്കിയത്. സർക്കാരിന് വിരുദ്ധമായ വിധിയാണ് ഉണ്ടാകേണ്ടിയിരുന്നത്. ഒരിക്കലും ഒരു ന്യായാധിപന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്ത വിധിയാണിത് . ലോകായുക്ത നിയമ ഭേദഗതിയിൽ ഗവർണർ ഒപ്പിടാത്തതിനാൽ സർക്കാർ ലോകയുക്തയെ സ്വാധീനിച്ചു. വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. വേണ്ടിവന്നാൽ സുപ്രീംകോടതി വരെ പോകും. കേസ് നീട്ടി കൊണ്ടുപോയത് മുഖ്യമന്ത്രിക്ക് അനുകൂലമായ ഒരു വിധി വരാൻ വേണ്ടിയാണ്. മന്ത്രിസഭയ്ക്ക് നിയമം വിട്ട് തീരുമാനമെടുക്കാനുള്ള അവകാശം ഇല്ലെന്നും ശശികുമാർ പറഞ്ഞു.

]]>
Tue, 14 Nov 2023 11:16:51 +0530 Editor
സസ്പെൻഷനിലായിരുന്ന ഐ ജി പി.വിജയനെ സർവീസിൽ തിരിച്ചെടുത്തു http://newsmalayali.com/4596 http://newsmalayali.com/4596 ഐജി പി വിജയന്റെ സസ്‍പെൻഷൻ റദ്ദാക്കി. ഇതു സംബന്ധിച്ച മുഖ്യമന്ത്രി ഉത്തരവിറക്കി. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരം ചോർത്തിയെന്നാരോപിച്ചാണ് പി വിജയനെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ഐജിക്കെതിരെ വകുപ്പുതല അന്വേഷണം തുടരും. കേസിൽ ആറ് മാസത്തോളമായി പി വിജയൻ സസ്പെൻഷനിലായിരുന്നു.

എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ വാർത്താ ചാനലിന് ചോർത്തിയെന്നായിരുന്നു ഐജിക്കെതിരായ ആരോപണം. കഴിഞ്ഞ മേയ് 18 നാണ് സസ്പെൻഡ് ചെയ്തത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സസ്പെൻഷന് അടിസ്ഥാനമായ കാരണങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി വിജയൻ സർക്കാരിന് മറുപടി നൽകിയിരുന്നു. ഐജിയെ തിരിച്ചെടുക്കണമെന്ന് രണ്ട് മാസത്തിനു ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ ചെയ്തിരുന്നു. ചീഫ് സെക്രട്ടറി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതിന് ശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവായത്.

]]>
Tue, 14 Nov 2023 11:15:03 +0530 Editor
കോടിക്കണക്കിന് ജിമെയില്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിള്‍ http://newsmalayali.com/4595 http://newsmalayali.com/4595 കോടിക്കണക്കിന് ജിമെയില്‍ അക്കൗണ്ടുകള്‍ ഡീലിറ്റ് ചെയ്യാനൊരുങ്ങി ഗൂഗിള്‍. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നാണ് ഗൂഗിള്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പക്ഷെ, ഏതൊക്കെ അക്കൗണ്ടുകൾ ഗൂഗിൾ ഡിലീറ്റ് ചെയ്യും എന്നറിയണമെങ്കിൽ വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കണം.

മെയ് മാസം പോസ്റ്റ്‌ ചെയ്ത ഒരു ബ്ലോഗിലാണ് ഈ വിഷയം ഗൂഗിൾ ആദ്യം പരാമർശിച്ചത്. ഡിസംബറോടെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും എന്നാണ് പറഞ്ഞിരുന്നത്. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും ഗൂഗിൾ ഡിലീറ്റ് ചെയ്യും. ജിമെയിൽ, ഡോക്സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, ഗൂഗിൾ കലണ്ടർ, യൂട്യൂബ് തുടങ്ങിയവ ഉൾപ്പെടെ ഗൂഗിൾ സ്‌പേസിൽ ഉൾപ്പെടുന്ന ഡേറ്റകൾ ഒക്കെയും ഇതിനോടൊപ്പം ഡിലീറ്റ് ചെയ്യപ്പെടും.

”പാസ്സ്‌വേർഡ്‌ മറന്നു പോയതോ ഉപയോഗിക്കാതെയോ കാലങ്ങളായി കിടക്കുന്ന ഗൂഗിൾ അക്കൗണ്ടുകൾക്ക് ടു ഫാക്ടർ ഓതെന്റിക്കേഷൻ ഉണ്ടായിരിക്കില്ല, അക്കൗണ്ട് ഉടമ ഇത്തരം അക്കൗണ്ടുകൾക്ക് വേണ്ടത്ര സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നും ഉണ്ടാകില്ല. ആക്റ്റീവ് അക്കൗണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരം അക്കൗണ്ടുകളുടെ എണ്ണം വളരെ കുറവാണെന്നാണ് ഞങ്ങളുടെ പ്രാഥമിക കണക്കെടുപ്പ് വ്യക്തമാക്കുന്നത്. ഇത്തരം അക്കൗണ്ടുകൾ ചില സമയങ്ങളിൽ ആർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലേക്ക് മാറ്റാൻ സാധിക്കും. ഒരുപക്ഷെ ഒരാൾക്ക് തന്റെ വ്യക്തിപരമായ വിവരങ്ങൾ വരെ ടു ഫാക്ടർ ഓതെന്റിക്കേഷൻ ഇല്ലാത്തതിന്റെ പേരിൽ ഈ അക്കൗണ്ട് വഴി നഷ്ടമായേക്കാം. അക്കൗണ്ട് തട്ടിയെടുക്കുക വഴി അതിനെ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾക്ക് വേണ്ടിയും ആർക്കും ഉപയോഗിക്കാൻ സാധിക്കും” എന്നും ഗൂഗിളിന്റെ പ്രൊഡക്ട് മാനേജമെന്റ് വിങ്ങിന്റെ വൈസ് പ്രസിഡന്റ് റുത് ക്രിചേലി ബ്ലോഗിൽ കുറിച്ചു.

പ്രവർത്തന രഹിതമായ ഇത്തരം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡിലീറ്റ് ചെയ്യുമെന്ന് 2020 ൽ തന്നെ ഗൂഗിൾ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അക്കൗണ്ടിലേക്ക് നേരിട്ടും റിക്കവറി അക്കൗണ്ടിലേക്കും നിരവധി സന്ദേശങ്ങൾ ഗൂഗിൾ അയച്ചിരുന്നു.

ആരുടെയൊക്കെ അക്കൗണ്ടുകൾ നഷ്ടമാകും?

നിങ്ങളുടെ ജിമെയിൽ അക്കൗണ്ടുകൾ ഇടയ്ക്കെങ്കിലും ഉപയോഗിക്കുകയും ആവശ്യമായ സുരക്ഷ അക്കൗണ്ടുകൾക്ക് നൽകിയിട്ടും ഉണ്ടെങ്കിൽ ഈ ഡിലീറ്റ് ചെയ്യലിലൂടെ നിങ്ങൾക്ക് അക്കൗണ്ട് നഷ്ടമാകില്ല. ബിസ്സിനസ്സ്, സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ ഇങ്ങനെ ഡിലീറ്റ് ചെയ്യപ്പെടില്ല എന്നും വ്യക്തിപരമായ അക്കൗണ്ടുകൾക്ക് മാത്രമാണ് ഇത് ബാധകമെന്നും ഗൂഗിൾ നേരുത്തേ അറിയിച്ചിരുന്നു. രണ്ട് വർഷത്തിൽ ഒരിക്കലെങ്കിലും നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക വഴി നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ടിനെ ആക്റ്റീവ് ആയി നില നിർത്താൻ സാധിക്കും.

നിങ്ങളുടെ അക്കൗണ്ടിനെ ആക്റ്റീവ് ആയി നിർത്താനുള്ള മറ്റ് ചില വഴികൾ.

1. ഒരു ഇമെയിൽ വായിക്കുകയോ അയക്കുകയോ ചെയ്യുക

2. ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുക

3. ഈ അക്കൗണ്ടിൽ നിന്നും യൂട്യൂബ് വീഡിയോകൾ കാണുക

4. അക്കൗണ്ട് വഴി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പുകൾ ഡൌൺലോഡ് ചെയ്യുക.

5. അക്കൗണ്ടിൽ നിന്നും ഗൂഗിൾ സെർച്ച് ഉപയോഗിക്കുക.

]]>
Mon, 13 Nov 2023 08:18:01 +0530 Editor
കേംബ്രിജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ http://newsmalayali.com/4594 http://newsmalayali.com/4594 കേംബ്രിജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ‘നെഹ്‌റുവിയന്‍ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും മാര്‍ഗങ്ങളും’ എന്ന വിഷയത്തിലാണ് വി.ഡി സതീശന്‍ പ്രഭാഷണം നടത്തുക. കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയില്‍ സാമൂഹ്യനീതിയും രാഷ്ട്രീയ സമത്വവും (Social Justice and Political Equaltiy) എന്ന വിഷയത്തിലെ സംവാദത്തിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും.

യു.കെയിലെ ഇന്ത്യന്‍ വര്‍ക്കേഴ്സ് യൂണിയന്‍ കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് നടത്തുന്ന സംവാദ പരിപാടികളില്‍ മുഖ്യാതിഥിയായാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്. നവംബര്‍ 17-ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സൗത്ത് ഏഷ്യന്‍ സ്റ്റുഡന്‍സ് ഹാളിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രഭാഷണം.

നവംബര്‍ 18-നാണ് കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയിലെ സംവാദം. ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാല ലക്ചര്‍ ഹാളില്‍ നടക്കുന്ന സംവാദത്തില്‍ യു.കെ പാര്‍ലമെന്റ് അംഗം ഡാനിയല്‍ സെയ്ച്‌നര്‍, കേംബ്രിഡ്ജ്‌ഷെയര്‍-പീറ്റര്‍ബറോ ഡെപ്യൂട്ടി മേയര്‍ അന്ന സ്മിത്ത് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

]]>
Mon, 13 Nov 2023 08:06:01 +0530 Editor
ലോകകപ്പിലെ വേഗമേറിയ ഇന്ത്യന്‍ സെഞ്ചുറി; റെക്കോര്‍ഡ് നേട്ടവുമായി കെഎല്‍ രാഹുല്‍ http://newsmalayali.com/4593 http://newsmalayali.com/4593 നെതര്‍ലാന്‍ഡിനെതിരായ ഉജ്വല ജയത്തോടെ പുതിയ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ അതിവേഗ സെഞ്ചുറിയെന്ന നേട്ടം കരസ്ഥമാക്കിയാണ് രാഹുല്‍ ചരിത്രമെഴുതിയത്. നെതര്‍ലന്‍ഡ്‌സിനെതിരേ 62 പന്തിലാണ് താരം നൂറ് തികച്ചത്. 64 പന്തില്‍ 102 റണ്‍സ് നേടിയാണ് താരം പുറത്തായത്

നായകന്‍ രോഹിത് ശര്‍മയുടെ റെക്കോഡാണ് രാഹുല്‍ മറികടന്നത്. ഈ ലോകകപ്പില്‍ അഫ്ഗാനെതിരായ മത്സരത്തിലാണ് രോഹിത് 63-പന്തില്‍ നിന്ന് സെഞ്ചുറി നേടിയത്.  വിരേന്ദര്‍ സെവാഗ് (81-പന്തില്‍), വിരാട് കോലി (83-പന്തില്‍ ) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.

]]>
Mon, 13 Nov 2023 07:54:10 +0530 Editor
കോട്ടയം മൂന്നിലവില്‍ ലാറ്റക്സ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം http://newsmalayali.com/4592 http://newsmalayali.com/4592 കോട്ടയം ഈരാറ്റുപേട്ട മൂന്നിലവില്‍ കൊക്കോ റബര്‍ ലാറ്റക്സ് ഫാക്ടറിയില്‍ തീപിടിത്തം.രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. ലോഡ് കയറ്റി നിർത്തിയിട്ടിരുന്ന ലോറിയും തീപിടിത്തത്തില്‍ കത്തി നശിച്ചു. ഗോഡൗണിലേക്കും ജീവനക്കാർ താമസിക്കുന്ന സ്ഥലത്തേക്കും തീപടർന്നെന്നാണ് വിവരം.

 കടപുഴ പാലം തകർന്നു കിടക്കുന്നതിനാൽ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള യൂണിറ്റിന് സംഭവ സ്ഥലത്ത് എത്തുന്നതില്‍ തടസം നേരിട്ടു. തുടർന്ന് 10 കിലോമീറ്ററോളം സഞ്ചരിച്ച് നെല്ലാപ്പാറ മേച്ചാൽ വഴിയാണ് വാഹനം ഫാക്ടറിക്ക് സമീപത്തേക്ക് എത്തിയത്.

]]>
Mon, 13 Nov 2023 07:50:41 +0530 Editor
ഇന്ത്യ; നെതര്‍ലന്‍ഡിനെതിരെ 160 റണ്‍സിന്‍റെ വിജയം http://newsmalayali.com/4591 http://newsmalayali.com/4591 ബെംഗളൂരുവില്‍ നെതര്‍ലന്‍ഡിനെ 160 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ഉജ്വല വിജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 411 എന്ന കൂറ്റന്‍ വിജലക്ഷ്യം പിന്തുടര്‍ന്ന ഓറഞ്ച് പടയുടെ പോരാട്ടം 250ല്‍ അവസാനിച്ചു. 94 പന്തില്‍ 128 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് കളിയിലെ താരം. ലോകകപ്പിലെ ഒമ്പത് കളികളില്‍ ഒമ്പതും ജയിച്ച് അപരാജിതരായാണ് ടീം ഇന്ത്യ സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുന്നത്.

ഇന്ത്യക്കായി ജസപ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് , രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. വിരാട് കോലിയും രോഹിത് ശര്‍മ്മയും ഇന്ത്യക്കായി ഒരോ വിക്കറ്റ് വീതം  വീഴ്ത്തി,

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലാന്‍ഡിനെ തുടക്കത്തിലെ ഇന്ത്യ പ്രഹരമേല്‍പ്പിച്ചു. 4 റണ്‍സെടുത്ത ഓപ്പണര്‍ വെസ്ലി ബറേസിയെ പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് വന്ന ബാറ്റര്‍മാര്‍ സാവധാനം സ്കോര്‍ ഉയര്‍ത്തിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. 

 

ആദ്യ ഇന്നിങ്സില്‍ ബാറ്റുമായി ക്രീസിലെത്തിയ ഓരോ ഇന്ത്യന്‍ താരങ്ങളും നെതര്‍ലന്‍ഡ് ബോളര്‍മാരെ കണക്കിന് ശിക്ഷിച്ചു. നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് ഇന്ത്യ അടിച്ചുക്കൂട്ടിയത്. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ആരംഭിച്ച റണ്‍വേട്ട പിന്നാലെയെത്തിയ വിരാട് കോലിയും ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ചേര്‍ന്ന് പൂര്‍ത്തിയാക്കി. സെഞ്ചുറി നേട്ടവുമായി തിളങ്ങിയ ശ്രേയസ് അയ്യരും (94 പന്തില്‍ 128 റണ്‍സ്) കെഎല്‍ രാഹുലും ( 64 പന്തില്‍ 102 റണ്‍സ്) നേടി ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കുന്തമുനകളായി. രോഹിത് ശര്‍മ്മ (61) ശുഭ്മാന്‍ ഗില്‍ (51) വിരാട് കോലി (51)  എന്നിവര്‍ അര്‍ദ്ധ സെഞ്ചുറി നേട്ടത്തോടെ ടീമിനെ കൂറ്റന്‍ സ്കോറിലെത്തി. 2 റണ്‍സുമായി സൂര്യകുമാര്‍ യാദവ് പുറത്താകാതെ നിന്നു.

നെതര്‍ലാന്‍ഡിനായി ബാസ് ഡി ലീഡ് 2 വിക്കറ്റും റോലോഫ് വാൻ ഡെർ മെർവെ, പോൾ വാൻ മീകെരെൻ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

]]>
Mon, 13 Nov 2023 07:47:48 +0530 Editor
ഗാസ സിറ്റിയിൽ തെരുവുയുദ്ധം; 24 മണിക്കൂറിൽ പലായനം ചെയ്തത് അരലക്ഷം പേർ http://newsmalayali.com/4590 http://newsmalayali.com/4590 പലസ്തീൻകാരുടെ കൂട്ടപ്പലായനം തുടരവേ, ഗാസ സിറ്റിയിൽ ഇസ്രയേൽ– ഹമാസ് തെരുവുയുദ്ധം. രോഗികൾക്കു പുറമേ ആയിരങ്ങൾ അഭയം തേടിയ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയുടെ പരിസരത്തേക്ക് ഇസ്രയേൽ സൈന്യമടുത്തെന്നാണു റിപ്പോർട്ട്. അൽ ഷിഫയിൽ ഹമാസ് കമാൻഡ് സെന്റർ പ്രവർത്തിക്കുന്നുവെന്നാണ് ഇസ്രയേൽ ആരോപണം.

വടക്കൻ ഗാസയിലെ മുഖ്യപാതയിൽ കനത്ത ഷെല്ലാക്രമണവും വെടിവയ്പും തുടരുകയാണ്. തെരുവുയുദ്ധത്തിൽ ഇരുപക്ഷത്തും കാര്യമായ ആൾനാശമുണ്ടെന്നാണു സൂചന. 10 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ജബാലിയ അഭയാർഥി ക്യാംപിലെ കോംപൗണ്ട് 17 എന്ന ഹമാസ് താവളം പിടിച്ചതായും ഒട്ടേറെ ഹമാസുകാരെ വധിച്ചതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

35 സൈനികർ കൊല്ലപ്പെട്ടതായും അറിയിച്ചു. എന്നാൽ, ഇതിലധികം സൈനികരെ വധിച്ചതായും ഡസൻകണക്കിനു ടാങ്കുകളും ബുൾഡോസറും സൈനികവാഹനങ്ങളും തകർത്തതായും ഹമാസ് അവകാശപ്പെട്ടു.

വടക്കൻ ഗാസയിൽനിന്ന് ജനങ്ങൾ തെക്കോട്ട് ഒഴിഞ്ഞുപോകണമെന്ന ആവശ്യം അഞ്ചാം ദിവസവും ഇസ്രയേൽ ആവർത്തിച്ചു. ഇതിനായി ദിവസവും 4 മണിക്കൂർ ആക്രമണം നിർത്തിവയ്ക്കാൻ ഇസ്രയേൽ സമ്മതിച്ചതായി യുഎസ് അറിയിച്ചു.

24 മണിക്കൂറിനിടെ അരലക്ഷത്തോളം പേർ കൂടി വടക്കൻഗാസയിൽനിന്നു പലായനം ചെയ്തുവെന്ന് യുഎൻ അറിയിച്ചു. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 10,812 പേർ കൊല്ലപ്പെട്ടു. ഇതിൽ 40 % കുട്ടികളാണ്.

അധിനിവേശ വെസ്റ്റ്ബാങ്കിൽ ജെനിൻ അഭയാർഥി ക്യാംപിൽ ഇസ്രയേൽ റെയ്ഡിൽ 11 പലസ്തീൻകാർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ പ്രധാന നഗരമായ ഖാൻ യൂനിസിൽ ഇന്നലെയും പാർപ്പിടസമുച്ചയങ്ങൾ ബോംബിട്ടുതകർത്തു.

കിഴക്കൻ സിറിയയിൽ ഹിസ്ബുല്ലയുടെ താവളം യുഎസ് ബോംബിട്ടു തകർത്തു. തെക്കൻ സിറിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ വ്യോമസേനാത്താവളവും റഡാർ സ്റ്റേഷനും തകർന്നു. ഗാസയിലേക്കുള്ള ജീവകാരുണ്യസഹായം ഏകോപിപ്പിക്കുന്നതിനായി 80 രാജ്യങ്ങളുടെ പ്രതിനിധികൾ പാരിസിൽ യോഗം ചേർന്നു.

അതിനിടെ, ദോഹയിൽ സിഐഎയുടെയും മൊസാദിന്റെയും തലവന്മാർ ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ബന്ദികളെ മോചിപ്പിക്കുന്നതിലുള്ള ചർച്ചയാണു നടന്നത്. ഹമാസുമായുള്ള ചർച്ചയ്ക്കു ഖത്തറാണു മുൻപ് മാധ്യസ്ഥ്യം വഹിച്ചിട്ടുള്ളത്.

കയ്റോയിലെത്തിയ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ അടക്കമുള്ള ഉന്നതസംഘം ഈജിപ്ത് രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവി അബ്ബാസ് കമലുമായും കൂടിക്കാഴ്ച നടത്തി.

]]>
Fri, 10 Nov 2023 07:57:38 +0530 Editor
സ്‌കൂൾ സിലബസിൽ &apos;ധർമ്മ&apos;വും &apos;മതവും&apos; ഉൾപ്പെടുത്തണമെന്ന പൊതുതാൽപര്യ ഹർജി: കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നിലപാട് തേടി, ഡൽഹി ഹൈക്കോടതി . http://newsmalayali.com/4589 http://newsmalayali.com/4589 പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിലെ സിലബസിൽ 'ധർമ്മം', 'മതം' എന്നീ വിഷയങ്ങൾ ഉൾപ്പെടുത്താൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ  (PIL) പ്രതികരിക്കാൻ ഡൽഹി ഹൈക്കോടതി ബുധനാഴ്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ജനങ്ങളെ ബോധവൽക്കരിക്കാനും മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്വേഷവും വിദ്വേഷ പ്രസംഗങ്ങളും നിയന്ത്രിക്കാനും,  ധർമ്മം  എന്നത് മതമല്ല,  അത്  വിഭജിക്കാത്തതും  ഒഴിവാക്കാനാവാത്തതും മതത്തിന്റെ ഇടുങ്ങിയ അതിരുകൾ ലംഘിക്കുന്നതും ആണെന്ന് പൊതുതാൽപ്പര്യ ഹർജി നൽകിയ അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ തന്റെ ഹർജിയിൽ വാദിച്ചു.

Learn Job Interviewing Skills: Win your Dream Job

ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്  
താമസ സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്  എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ "മതം" എന്ന പദത്തിന്റെ "ശരിയായ അർത്ഥം" ഉപയോഗിക്കാനും അത് "ധർമ്മം" എന്നതിന്റെ പര്യായമായി ഉപയോഗിക്കാതിരിക്കാനും അദ്ദേഹം നിർദ്ദേശം തേടി. 

“ മതം ഒരു പാരമ്പര്യമാണെന്നും , ധർമ്മമല്ലായെന്നും ,  മതം എന്നത് ഒരു ആരാധനാക്രമം അല്ലെങ്കിൽ ഒരു ആത്മീയ കാര്യവുമാണെന്നും , അതിനെ  ഒരു സമ്പ്രദായമെന്നു  വിളിക്കുകയും ചെയ്യുന്നതിനാൽ  മതം ഒരു  സമൂഹം എന്ന നിലയിൽ കണക്കാക്കണമെന്നു അപേക്ഷയിൽ പറയുന്നു 

Learn Job Interviewing Skills: Win your Dream Job

"ദൈനംദിന ജീവിതത്തിൽ, ഒരു വ്യക്തി 'വൈഷ്ണവ ധർമ്മം' അല്ലെങ്കിൽ ജൈന ധർമ്മം പിന്തുടരുന്നു, അല്ലെങ്കിൽ   ബുദ്ധമതത്തെയോ ഇസ്ലാമിനെയോ ക്രിസ്തുമതത്തെയോ പിന്തുടരുന്നു. അങ്ങനെ പറയുന്നത്   ശരിയല്ല എന്നും  പകരം, ഒരു വ്യക്തി 'വൈഷ്ണവ ആചാരം' പിന്തുടരുന്നു അല്ലെങ്കിൽ ഈ വ്യക്തി 'ശിവ സമ്പ്രദായം' അല്ലെങ്കിൽ 'ബുദ്ധ സമ്പ്രദായം' പിന്തുടരുന്നു എന്നോ ,  ഈ വ്യക്തി ഇസ്ലാം അല്ലെങ്കിൽ ക്രിസ്ത്യൻ ആചാരം പിന്തുടരുന്നു എന്ന രീതിയിൽ ആകണമെന്ന് ഹർജിയിൽ പറയുന്നു.

“മതത്തിനുവേണ്ടി നിരവധി യുദ്ധങ്ങളും യുദ്ധസമാനമായ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. മതം ഒരു കൂട്ടം ജനങ്ങളിൽ പ്രവർത്തിക്കുന്നു. മതത്തിൽ, ആളുകൾ ആരുടെയെങ്കിലും പാത പിന്തുടരുന്നു. മറ്റൊരു വശത്ത്, ധർമ്മം ജ്ഞാനത്തിന്റെ പ്രവൃത്തിയാണ്, ”അപേക്ഷ കൂട്ടിച്ചേർത്തു.

Learn Job Interviewing Skills: Win your Dream Job

"എല്ലാ ചരിത്രത്തിലെയും ഏറ്റവും ശക്തമായ വിഭജന ശക്തികളിൽ ഒന്നാണ് മതം" അതേസമയം "ധർമ്മം" "വ്യത്യസ്തമാണ്, കാരണം അത് ഒന്നിക്കുന്നു", അശ്വിനി കുമാർ ഉപാധ്യായ പറഞ്ഞു.

“ധർമ്മത്തിൽ ഒരിക്കലും ഭിന്നിപ്പുണ്ടാകില്ല. എല്ലാ വ്യാഖ്യാനങ്ങളും സാധുതയുള്ളതും സ്വാഗതാർഹവുമാണ്. ഒരു അധികാരവും ചോദ്യം ചെയ്യപ്പെടാൻ കഴിയാത്തത്ര വലുതല്ല, തൊടാൻ കഴിയാത്തത്ര പവിത്രമല്ല. സ്വതന്ത്ര ഇച്ഛാശക്തിയിലൂടെയുള്ള പരിധിയില്ലാത്ത വ്യാഖ്യാന സ്വാതന്ത്ര്യം ധർമ്മത്തിന്റെ സത്തയാണ്, കാരണം ധർമ്മം സത്യം പോലെ തന്നെ പരിധിയില്ലാത്തതാണ്. ആർക്കും ഒരിക്കലും അതിന്റെ മുഖപത്രമാകാൻ കഴിയില്ല,” ഹർജിയിൽ പറയുന്നു.

ജനുവരി 16-ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും .

]]>
Thu, 09 Nov 2023 10:22:43 +0530 Editor
ഏകദിന റാങ്കിങില്‍ ശുഭ്മാന്‍ ഗില്ലും മുഹമ്മദ് സിറാജും ഒന്നാമത് http://newsmalayali.com/4588 http://newsmalayali.com/4588 ഐസിസി ഏകദിന ലോകകപ്പില്‍ ഇതുവരെ കളിച്ച ഏഴ് കളികളില്‍ ഏഴിലും വിജയിച്ച് ജൈത്രയാത്ര തുടരുകയാണ് ഇന്ത്യ. വെല്ലുവിളി ഉയര്‍ത്തും എന്ന് വിലയിരുത്തിയ ദക്ഷിണാഫ്രിക്കയെയും പിടിച്ചുകെട്ടിയതോടെ ടീം ഇന്ത്യ ആത്മവിശ്വാസത്തോടെ സെമിഫൈനലിന് ഇറങ്ങും.

ടീമിന്‍റെ മൊത്തത്തിലുള്ള പ്രകടനം ഐസിസി ഏകദിന റാങ്കിലിങിലും പ്രകടമായി. ബാറ്റിംഗ്, ബൗളിംഗ് എന്നിവയില്‍ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പാണ് കണ്ടത്.

പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിനെ മറികടന്ന് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഏകദിന റാങ്ങില്‍ ഒന്നാമതെത്തി.സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്‌ലി എന്നിവർക്ക് ശേഷം ഏകദിന ബാറ്റർ റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള നാലാമത്തെ കളിക്കാരനായി ഗിൽ മാറി.

ബുധനാഴ്‌ച പുറത്തുവന്ന പുതിയ റാങ്കിങ് പ്രകാരം 839 റേറ്റിങ് പോയിന്റുകളുമായി ശുഭ്മാൻ ഗിൽ ഒന്നാമതും 824 പോയിന്റുമായി ബാബർ അസം രണ്ടാം സ്ഥാനത്തുമാണ്. 771 പോയിന്റുമായി ക്വിന്റൺ ഡി കോക്ക് ആണ് മൂന്നാം സ്ഥാനത്ത്. വിരാട്‌ കോഹ്‌ലി നാലാമതും രോഹിത് ശർമ ആറാമതുമാണ്.

അരങ്ങേറ്റ ലോകകപ്പില്‍ പരുക്കന്‍ തുടക്കമാണ് താരം കാഴ്ചവെച്ചതെങ്കിലും കഴിഞ്ഞ ആഴ്‌ച ശ്രീലങ്കയ്‌ക്കെതിരെ 92 ഉം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 23 ഉം റണ്‍സ് താരം നേടിയിരുന്നു. ടൂര്‍ണമെന്‍റിലെ  ആറ് ഇന്നിംഗ്‌സുകളിൽ നിന്നായി ആകെ 219 റൺസാണ് ഗില്‍ നേടിയത്.

ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജിനെ മറികടന്ന് ഒന്നാം നമ്പർ ഏകദിന ബൗളർ എന്ന പദവി ഇന്ത്യയുടെ മുഹമ്മദ് സിറാജ് സ്വന്തമാക്കി. ടീമംഗങ്ങളായ കുൽദീപ് യാദവ് (മൂന്ന് സ്ഥാനങ്ങൾ ഉയർത്തി നാലാം സ്ഥാനത്തെത്തി), ജസ്പ്രീത് ബുംറ (മൂന്ന് സ്ഥാനങ്ങൾ ഉയർത്തി എട്ടാം സ്ഥാനത്തെത്തി), മുഹമ്മദ് ഷാമി (ഏഴ് സ്ഥാനങ്ങൾ ഉയർത്തി പത്താം സ്ഥാനത്തെത്തി) എന്നിവരും റാങ്കിങ്ങില്‍ മുന്നേറ്റം നടത്തി.

അഫ്ഗാനിസ്ഥാനെതിരായ കിടിലന്‍ പ്രകടനത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ഓൾറൗണ്ടർ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

]]>
Thu, 09 Nov 2023 09:59:23 +0530 Editor
തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തെ സിറ്റി പ്ലാസ ഫ്ലാറ്റ് അപകടാവസ്ഥയിൽ; താമസക്കാർ അടിന്തരമായി ഒഴിയാൻ നോട്ടീസ് http://newsmalayali.com/4587 http://newsmalayali.com/4587 തലസ്ഥാനത്തെ ഫ്ലാറ്റ് ഏത് നിമിഷവും നിലം പൊത്താറായ നിലയില്‍. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തെ സിറ്റി പ്ലാസ ഫ്ലാറ്റാണ് അപകടാവസ്ഥയിലായത്. ഇതിനെ തുടർന്ന് താമസക്കാരോടും-സ്ഥാപനങ്ങളോടും ഉടൻ തന്നെ ഒഴിയാൻ നോട്ടീസ് നൽകി. ജില്ലാ കലക്ടറാണ് മൂന്ന് ദിവസത്തിനുള്ളിൽ കെട്ടിടം ഒഴിയാനായി നോട്ടിസ് നൽകിയത്. കെട്ടിടം അപകടാവസ്ഥയിലെന്ന് കാട്ടി ദുരന്ത നിവാരണ അതോറ്റിറ്റി മൂന്ന് ദിവസം മുൻപ് നോട്ടീസ് നൽകിയിരുന്നു. എട്ടു നില കെട്ടിടത്തിന്റെ അടിത്തറയിൽ നിന്ന് മണ്ണൊലിച്ചു പോയ നിലയിലാണെന്ന് കാട്ടിയായിരുന്നു ദുരന്ത നിവാരണ അതോറ്റിറ്റി നിയമ പ്രകാരം നോട്ടീസ് നൽകിയത്. അതേസമയം നോട്ടിസിൽ രണ്ട് രജിസ്ട്രേഷനുകൾ ഒഴിവാക്കിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

27 കുടുംബങ്ങളും 57 സ്ഥാപനങ്ങളും ഉടൻ ഒഴിഞ്ഞു പോകണമെന്നാണ് നോട്ടീസിലുള്ളത്. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ എങ്ങോട്ട് പോകുമെന്ന് അറിയാതെ ഉഴലുകയാണ് ഫ്ലാറ്റുടമകൾ ഉൾപ്പടെയുള്ള ആളുകൾ. സമീപത്തെ ഫ്ലാറ്റുകളും അപകടവസ്ഥയിലാണ്. എന്നാൽ കെട്ടിടത്തിന് ബലക്ഷയം ഇല്ലെന്ന് നിർമാണ കമ്പനി ഉടമകളുടെ അഭിപ്രായം. ഇക്കാര്യങ്ങൾ സർക്കാരിനെ ബോധ്യപ്പെടുത്തുമെന്ന് നിർമാണ കമ്പനി ഉടമകൾ അറിയിച്ചു . അനധികൃത നിർമ്മാണം നടന്നിട്ടില്ലെന്നും പൊളിഞ്ഞുവീണ ഭിത്തി പുനർനിർമ്മിക്കുമെന്നും ഉടമകൾ  പറഞ്ഞു.

]]>
Thu, 09 Nov 2023 09:44:28 +0530 Editor
നെയ്മറിന്റെ കാമുകിയെയും ഒരു മാസം പ്രായമായ കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം http://newsmalayali.com/4586 http://newsmalayali.com/4586 ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മറുടെ കാമുകി ബ്രൂണോ ബിയാന്‍കാര്‍ഡിയെയും ഒരു മാസം പ്രായമായ കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ബ്രൂണയുടെ സാവോപോളോയിലുള്ള വീട്ടിലെത്തിയ സംഘമാണ് ഇരുവരെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

ഈ സമയത്ത് ബ്രൂണയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. ശ്രമം പരാജയപ്പെട്ടെന്ന് മനസ്സിലായതോടെ വീട്ടിൽ കേടുപാടുകൾ ഉണ്ടാക്കിയെന്നും വിലപിടിപ്പുള്ള പലതും അപഹരിച്ചുവെന്നും റിപ്പോർട്ട് ഉണ്ട്. അക്രമിസംഘം ബ്രൂണയുടെ മാതാപിതാക്കളെ കെട്ടിയിടുകയും ചെയ്തു. ഇരുവര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിൽ പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

 വീട്ടിൽ നിന്ന് ശബ്ദം കേട്ട അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം പഴ്‌സുകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ എന്നിവയാണ് കള്ളന്മാര്‍ മോഷ്ടിച്ചത്. മൂവര്‍ സംഘത്തിൽ പെട്ട ബാക്കി രണ്ട് പേരെ തിരിച്ചറിഞ്ഞുവെന്നും ഉടനെ പിടിക്കൂടുമെന്നും പൊലീസ് അറിയിച്ചു

]]>
Thu, 09 Nov 2023 09:16:15 +0530 Editor
കേരളീയം സമാപിച്ചതിനു പിറ്റേന്ന് സർക്കാരിന് നിത്യചെലവിന് കാശില്ലെന്ന് പറഞ്ഞ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം http://newsmalayali.com/4585 http://newsmalayali.com/4585 സര്‍ക്കാരിന് നിത്യചെലവ് നടത്താന്‍ കാശില്ലെന്ന പറഞ്ഞ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം, എറണാകുളം അമ്പലമുകളിൽ രണ്ട് ഫാക്ടറികൾക്കിടയിൽ താമസിക്കുന്നവരുടെ പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കവയാണ് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.

27 കോടി ചെലവഴിച്ച് സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം ആഘോഷത്തിന്‍റെ സമാപനത്തിന് പിറ്റേന്നായിരുന്നു നിത്യചെലവിന് കാശില്ലാതെ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചത്.കേരളീയത്തിന്റെ തിരക്കു കാരണം തിങ്കളാഴ്ച കോടതിയിൽ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിയോട് നിങ്ങൾ ആഘോഷിക്കുമ്പോൾ മറ്റ് ചിലർ ബുദ്ധിമുട്ടുകയായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

 ദൈനംദിന കാര്യങ്ങൾ നടത്താൻപോലും സർക്കാർ ബുദ്ധിമുട്ടുകയാണെന്നും  കെഎസ്ആർടിസിയെ നിരന്തരം സഹായിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ചീഫ് സെക്രട്ടറി വി. വേണു കോടതിയെ അറിയിച്ചു. എന്നാൽ, കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെൻഷൻ നവംബർ 30-നകം പൂർണമായും കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചീഫ് സെക്രട്ടിയും ട്രാൻസ്പോർട്ട് സെക്രട്ടറിയും അന്ന് വീണ്ടും ഓൺലൈൻ വഴി കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതിയലക്ഷ്യ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

കെഎസ്ആർടിസി ജീവനക്കാരുടെ സെപ്റ്റംബറിലെ പെൻഷൻ ഇതിനോടകം നൽകിയെന്നും ഒക്ടോബറിലേത് നവംബർ 30-നകം നൽകുമെന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. പെന്‍ഷന്‍ വിതരണം എന്തിനാണ് ഇങ്ങനെ വൈകിപ്പിക്കുന്നതെന്ന്  കോടതി ചോദിക്കവെയാണ് സർക്കാരിന്റെ സാമ്പത്തിക അവസ്ഥ മോശമാണെന്നും ദൈനംദിന കാര്യങ്ങൾക്ക് ബുദ്ധിമുട്ടുകയാണെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചത്.

]]>
Thu, 09 Nov 2023 09:13:09 +0530 Editor
101 കോടി തട്ടിപ്പ് ആരോപണത്തിലെ ഇ.ഡി റെയ്ഡിനിടെ കണ്ടല സഹകരണ ബാങ്ക് മുന്‍ പ്രസിഡന്‍റ് ഭാസുരാംഗന്‍ ദേഹാസ്വാസ്ഥ്യത്തിന് ആശുപത്രിയിൽ http://newsmalayali.com/4584 http://newsmalayali.com/4584 തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ ഡി ചോദ്യം ചെയ്യലിനിടെ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം. ചോദ്യം ചെയ്യലിനിടെ പുലർച്ചെ മൂന്നുമണിയോടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ആദ്യം കണ്ടലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കണ്ടല സഹകരണ ബാങ്കിലും കളക്ഷൻ ഏജൻറ് അനിൽകുമാറിന്റെ വസതിയിലും ഈ ഡി പരിശോധന തുടങ്ങിയിട്ട് 24 മണിക്കൂർ പിന്നിടുകയാണ്. ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി  ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.

ബാങ്കിലെ ഇന്റേണൽ ഓഡിറ്റര്‍ ശ്രീഗാറിന്‍റെയും, അപ്രൈസർ അനിൽകുമാറിന്റെയുംമുൻ സെക്രട്ടറിമാരായ ശാന്തകുമാരി, രാജേന്ദ്രൻ, മോഹനേന്ദ്രകുമാർ എന്നിവരുടെയും വീടുകളിലെ പരിശോധന ഇതിനിടെ പൂർത്തിയായി. ഭാസുരാംഗന്റെ ബെനാമികൾ എന്ന് സംശയിക്കുന്നവരോട് ഇ.ഡി ഉദ്യോഗസ്ഥർ സ്വത്ത് വിവരങ്ങളുടെ വിശദാംശങ്ങളും രേഖകളും ആണ് തേടിയത്. ബാങ്കിൽ നിന്നും ഭാസുരാംഗന്റെ വീട്ടിൽ നിന്നും രേഖകള്‍ ഇഡി ശേഖരിച്ചെന്നാണ് സൂചന.

]]>
Thu, 09 Nov 2023 09:11:01 +0530 Editor
പുനർനിർമാണത്തിനായി ഇസ്രയേൽ ഇന്ത്യയിൽ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്തേക്കുമെന്ന് സൂചന http://newsmalayali.com/4583 http://newsmalayali.com/4583 പുനർനിർമാണത്തിനായി ഇസ്രയേൽ ഇന്ത്യയിൽ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്തേക്കുമെന്ന് സൂചന. ഇസ്രായേൽ ഹമാസ് ആക്രമണത്തെത്തുടർന്ന്, 90,000 പലസ്തീനികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കിയതിനാൽ ഇന്ത്യയിൽ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ രാജ്യത്തെ കമ്പനികളെ അനുവദിക്കണമെന്ന് ഇസ്രായേലിലെ ബിൽഡേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

“ഇക്കാര്യം സംബന്ധിച്ച് ഞങ്ങൾ ഇന്ത്യയുമായി ചർച്ച നടത്തുകയാണ്. അതിന് അംഗീകാരം നൽകിക്കൊണ്ടുള്ള ഇസ്രായേൽ സർക്കാരിന്റെ തീരുമാനം വരുന്നതും ഞങ്ങൾ കാത്തിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് 50,000 മുതൽ 100,000 വരെ തൊഴിലാളികളെ ഉൾപ്പെടുത്താനാകും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തെ നിർമാണ മേഖലയെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സഹായിക്കും”, ഇസ്രായേൽ ബിൽഡേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹെയിം ഫെയ്ഗ്ലിൻ വോയ്സ് ഓഫ് അമേരിക്കയോട് പറഞ്ഞു. എന്നാൽ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ റിപ്പോർട്ടിനോട് ഇതുവരെ പ്രതികരിച്ചില്ല.

ഇസ്രായേലിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഏകദേശം 25 ശതമാനവും പലസ്തീനികൾ ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ”ഞങ്ങൾ ഇപ്പോൾ യുദ്ധമേഖലയിലാണ്. ഈ മേഖലയിലെ ഞങ്ങളുടെ മനുഷ്യവിഭവശേഷിയുടെ 25 ശതമാനത്തോളവും പലസ്തീൻ സ്വദേശികളാണ്. അവർക്ക് ഇപ്പോൾ ഇസ്രായേലിൽ ജോലി ചെയ്യാൻ അനുവാദമില്ല”, ഹെയിം ഫെയ്ഗ്ലിൻ പറഞ്ഞു.

 ഇസ്രയേലിലെ നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന പലസ്തീൻ തൊഴിലാളികളിൽ 10 ശതമാനവും ഗാസയിൽ നിന്നുള്ളവരാണ്. ​ഗാസ നിലവിൽ സംഘർഷ ഭൂമിയാണ്. ബാക്കിയുള്ളവർ വെസ്റ്റ് ബാങ്കിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

ഇക്കഴിഞ്ഞ മെയ് മാസം, ഇസ്രായേൽ ഇന്ത്യയുമായി ഒരു കരാറിൽ ഒപ്പു വെച്ചിരുന്നു, 42,000 ഇന്ത്യക്കാർക്ക് ഇസ്രായേലിൽ ജോലി ചെയ്യാൻ അനുവാദം നൽകിക്കൊണ്ടുള്ള കരാർ ആയിരുന്നു അത്. നിർമാണ മേഖലയും, നഴ്സിംഗ് മേഖലയും ആണ് ഇതിൽ പ്രധാനമായും ഉൾപ്പെട്ടിരുന്നത്. “നിർമാണ, നഴ്‌സിംഗ് മേഖലകളിലേക്ക് 42,000 ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവാദം നൽകിക്കൊണ്ടുള്ള കരാറുകളിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവച്ചു,” എന്നാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് കരാറിൽ ഒപ്പിട്ടത്.

കഴിഞ്ഞയാഴ്ച, ഗാസ മുനമ്പിൽ നിന്ന് ആയിരക്കണക്കിന് പലസ്തീൻ തൊഴിലാളികളെ ഇസ്രായേൽ തിരിച്ചയച്ചിരുന്നു. ഇസ്രായേൽ ക്രോസിംഗിലൂടെ കാൽനടയായി സഞ്ചരിച്ച തൊഴിലാളികൾ, തടങ്കൽ കേന്ദ്രങ്ങളിൽ ഇസ്രായേൽ അധികൃതരുടെ ക്രൂരമായ പെരുമാറ്റത്തെക്കുറിച്ചും വെളിപ്പെടുത്തിയിരുന്നു. അവർ തങ്ങളെ ബലിയാടുകളെപ്പോലെയാണ് കണ്ടതെന്ന് തൊഴിലാളികളിൽ ഒരാളായ വെയ്ൽ അൽ-സജ്ദ പറഞ്ഞിരുന്നു. ഗാസയിൽ നിന്നുള്ള 18,000 പലസ്തീനികളുടെ കൂട്ടത്തിൽ പെട്ടയാളായിരുന്നു അൽ-സജ്ദ.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

സമീപ വർഷങ്ങളിലാണ് ഇസ്രായേൽ പലസ്തീനികൾക്ക് വർക്ക് പെർമിറ്റുകൾ നൽകാൻ തുടങ്ങിയത്. ഇവരുടെ പെർമിറ്റുകൾ അസാധുവാക്കിയതായും നാടുകടത്തുമെന്നും ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇസ്രായേൽ അറിയിച്ചത്.

]]>
Wed, 08 Nov 2023 10:20:35 +0530 Editor
ഗവർണർമാർ തെരഞ്ഞെടുക്കപ്പെട്ടവർ അല്ലെന്ന് ഓർക്കണം; ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിൽ സുപ്രീംകോടതി http://newsmalayali.com/4582 http://newsmalayali.com/4582 ഗവർണ്ണർമാർ ബില്ലുകളിൽ ഒപ്പിടാൻ വൈകുന്നതിൽ സുപ്രീംകോടതി നിരീക്ഷണം. ഗവർണ്ണർമാർ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടവരല്ലെന്ന് ഓർ‌ക്കണം. ബില്ലുകളിൽ മുഖ്യമന്ത്രിയും ഗവർണറും കൂടിയാലോചിച്ച് തീരുമാനം എടുക്കണം. ഇതുസംബന്ധിച്ച് കോടതിയിൽ ഹർജി വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പഞ്ചാബ് സർക്കാരിന്റെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ഇതേ വിഷയത്തിൽ കേരള സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച്ച പരിഗണിക്കാനിരിക്കുകയാണ്.

ഗവർണർ ബില്ലുകൾ പിടിച്ചുവെക്കുന്നതിനെതിരെ പഞ്ചാബ് സർക്കാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ബില്ലുകളിൽ ഗവർണർ കഴിഞ്ഞ ദിവസം തീരുമാനം എടുത്തതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ഇതിന് സുപ്രീംകോടതിയിൽ ഹർജി വരുന്നതു വരെ നടപടിയെടുക്കാൻ കാത്തിരിക്കുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ചോദിച്ചു.

ഗവർണർമാരും ഭരണഘടന തത്വങ്ങൾ പാലിച്ച് പ്രവർത്തിക്കണം. ഗവർണർമാർ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്നവരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഗവർണർമാർക്കെതിരെ കേരളം, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജികൾ ഒന്നിച്ച് വെള്ളിയാഴ്ച്ച പരിഗണിക്കും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സുപ്രധാന ബില്ലുകള്‍ ഒപ്പിടാൻ വൈകുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്നാണ് കേരളം ഹർജിയിൽ പറയുന്നത്.  പരിഗണനയിലുള്ള ബില്ലുകളില്‍ സമയബന്ധിതമായി തീരുമാനം എടുക്കാൻ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

]]>
Tue, 07 Nov 2023 07:32:32 +0530 Editor
ബന്ധം തകര്‍ന്നാൽ ബലാത്സംഗ കുറ്റം ആരോപിച്ച് കേസ് കൊടുക്കുന്നത് ശരിയല്ല: ഡല്‍ഹി ഹൈക്കോടതി http://newsmalayali.com/4581 http://newsmalayali.com/4581 ഒരു ബന്ധം തകര്‍ന്നാൽ ബലാത്സംഗ കുറ്റം ആരോപിക്കുന്ന ഐപിസി സെക്ഷന്‍ 376 അനുസരിച്ച് കേസ് ഫയല്‍ ചെയ്യുന്നത് ശരിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി.വിവാഹവാഗ്ദാനം നല്‍കി സ്ത്രീയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടുവെന്ന കേസില്‍ യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിന്‍ ആണ് ഈ പരാമര്‍ശം നടത്തിയത്. പ്രതിയ്ക്ക് വിവാഹം കഴിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നുവെന്ന് തെളിയിക്കാന്‍ ആരോപണങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

വിവാഹവാഗ്ദാനം നല്‍കി താനുമായി പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നാരോപിച്ചാണ് പരാതിക്കാരി രംഗത്തെത്തിയത്. വിവാഹം നടക്കണമെങ്കില്‍ സ്ത്രീധനം വേണമെന്ന് യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഇത് തന്റെ പിതാവ് അംഗീകരിച്ചില്ല. പിന്നാലെ യുവാവ് തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചുവെന്നും വിവാഹം കഴിക്കാന് വിസമ്മതിക്കുകയായിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചു.

യുവതിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഇവരുടെ കുടുബം നേരത്തെ വെളിപ്പെടുത്തിയിരുന്നില്ല. ഇതാണ് വിവാഹം മുടങ്ങാനുള്ള കാരണമെന്ന് യുവാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. യുവാവിന്റെ കരിയര്‍ തകര്‍ക്കാനാണ് പരാതിക്കാരി എഫ്‌ഐആര്‍ ഫയല്‍ ചെയ്തതെന്നും അഭിഭാഷകന്‍ പറഞ്ഞു.

വ്യാജക്കേസില്‍ തടവിലാകുന്നതോടെ ഹര്‍ജിക്കാരന്റെ കരിയറും ജീവിതവും ഇല്ലാതാകുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ജീവനക്കാരനായ ഹര്‍ജിക്കാരന് നികത്താനാകാത്ത നഷ്ടമുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

ഐപിസി 376 ഈ കേസില്‍ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. “രണ്ടുപേര്‍ തമ്മിലുള്ള ബന്ധം തകർന്നാൽ ഐപിസി 376 പ്രകാരമുള്ള കുറ്റം ചുമത്താനാകില്ല,” കോടതി കൂട്ടിച്ചേര്‍ത്തു

കഴിഞ്ഞ നാലുമാസത്തിനിടെ ഹര്‍ജിക്കാരനുമായി നിര്‍ബന്ധിത ലൈംഗിക ബന്ധമുണ്ടായെന്ന രീതിയിലുള്ള വെളിപ്പെടുത്തലുകൾ പരാതിക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ‘പരാതിക്കാരിയുമായി സമ്മതത്തോടെയാണോ അതോ അല്ലാതെയാണോ ഹര്‍ജിക്കാരന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന കാര്യം വിചാരണയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. തെളിവുകളില്ലാത്തെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ല. ഹര്‍ജിക്കാരന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. വിചാരണയില്‍ നിന്ന് അയാള്‍ക്ക് രക്ഷപ്പെടാനാകില്ല,” കോടതി ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് 30000 രൂപയുടെ ജാമ്യത്തിലും ഈ തുകയ്ക്ക് സമാനമായ ആള്‍ജാമ്യത്തിലും പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതായി കോടതി ഉത്തരവിട്ടു.

]]>
Mon, 06 Nov 2023 07:38:47 +0530 Editor
സുവിശേഷം മധുരമായി കേൾക്കാം; മലയാളം ബൈബിൾ 24 മണിക്കൂർ ദൈർഘ്യമുള്ള ഓഡിയോ ബുക്ക് http://newsmalayali.com/4580 http://newsmalayali.com/4580 മലയാളം ബൈബിൾ 24 മണിക്കൂറോളം ദൈർഘ്യമുള്ള ഓഡിയോ ബൈബിളായി പുറത്തിറക്കി.  ഒന്നര വർഷത്തെ ശ്രമഫലമായാണ് ഓഡിയോ ബൈബിൾ യാഥാർഥ്യമായത്. മൂന്നരപ്പതിറ്റാണ്ടായി ക്രിസ്തീയ ഭക്തിഗാനരംഗത്തെ സജീവസാന്നിധ്യമായ ബിനോയ്‌ ചാക്കോയുടെ ശബ്ദത്തിലാണ് ഓഡിയോ ബൈബിൾ. ആറായിരത്തിലേറെ ഗാനങ്ങൾ പാടിയിട്ടുള്ള ബിനോയിയുടേതാണ് ജീസസ് സിനിമയുടെ മലയാളം പതിപ്പിലെ ക്രിസ്തുവിന്റെ ശബ്ദം. പതിനായിരത്തിലധികം പരസ്യങ്ങൾക്ക് ശബ്ദം നൽകിയിട്ടുള്ള അദ്ദേഹം ദേശത്തും വിദേശത്തുമായി നൂറുകണക്കിന് വേദികളിൽ പാടിയിട്ടുണ്ട്. സുനിൽ സോളമന്റെയും വി ജെ പ്രതീഷിന്റെയും നേതൃത്വത്തിലാണ് സംഗീത പശ്ചാത്തലം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ശബ്ദലേഖന രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാൻലി ജേക്കബിന്റെ നേതൃത്വത്തിൽ 12 പേരടങ്ങുന്ന ടീമാണ് ബൈബിൾ സാക്ഷാത്ക്കരിച്ചത്.
യൂട്യുബിലും മറ്റെല്ലാ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലും പെൻഡ്രൈവിലും ഓഡിയോ ബൈബിൾ ലഭ്യമാകും. മൊബൈൽ അപ്ലിക്കേഷനും ലഭ്യമാകും.

]]>
Mon, 06 Nov 2023 07:36:55 +0530 Editor
ബന്ദിപ്പുരിൽ മാൻവേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടി; വെടിവെയ്പ്പിൽ ഒരു മരണം http://newsmalayali.com/4579 http://newsmalayali.com/4579 കർണാടത്തിലെ ബന്ദിപ്പുർ വനത്തിൽ മാൻവേട്ടക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ. വെടിവെയ്പ്പിൽ ഒരാൾ മരിച്ചു. ഭീമനബീടു സ്വദേശി മനു(27) എന്നയാളാണ് മരിച്ചത്.10 അംഗ മാൻവേട്ട സംഘത്തിൽ ഉണ്ടായിരുന്ന ആളാണ് മനു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് വനത്തിനുള്ളിൽ വെടിവെയ്പ്പ് നടന്നത്. ഇന്ന് പുലർച്ചെയോടെയാണ് വനത്തിനുള്ളിൽ വെടിവെ്പ്പ് നടന്നുവെന്നും ഒരാൾ മരിച്ചതായും കർണാടക പൊലീസിന് വിവരം ലഭിക്കുന്നത്. വനത്തിലെ എന്‍ട്രി പോയിന്റിലും എക്‌സിറ്റ് പോയിന്റിലും പൊലീസെത്തുകയും വനംവകുപ്പുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് വെടിവയ്പ്പുണ്ടായതായി സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മാൻവേട്ട സംഘത്തെ വനത്തിനുള്ളിൽ പട്രോളിങിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടത്. ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതേത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മാൻവേട്ട സംഘത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ വേട്ടസംഘം തിരിച്ചും വെടിവെച്ചു.

ഇരുകൂട്ടരും തമ്മിലുള്ള വെടിവെയ്പ്പിനിടെയാണ് മനുവിന് വെടിയേറ്റത്. വെടിയേറ്റു വീണ മനു സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഇയാളുടെ മൃതദേഹം ഇന്ന് വനത്തിനുള്ളിൽനിന്ന് പുറത്തേക്ക് കൊണ്ടുവന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഏറ്റുമുട്ടലിനിടെ സംഘത്തിലെ എട്ടുപേർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഒരാളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഒളിവിൽ പോയവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് കർണാടക പൊലീസും പ്രതികളെ കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ട്.

]]>
Mon, 06 Nov 2023 07:15:54 +0530 Editor
വിയ്യൂർ ജയിലിൽ കൊടിസുനിയും സംഘവും ജീവനക്കാരെ ആക്രമിച്ചു; അഞ്ച് പേർക്ക് പരിക്ക് http://newsmalayali.com/4578 http://newsmalayali.com/4578 വിയ്യൂര്‍ സെൻട്രൽ ജയിലിലെ അതിസുരക്ഷാ ബ്ലോക്കിൽ തടവുകാർ ജീവനക്കാരെ ആക്രമിച്ചു. ടി പി ചന്ദ്രശേഖരൻ വധക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ കൊടി സുനി ഉൾപ്പടെയുള്ള തടവുകാരാണ് ജയില്‍ ജീവനക്കാരെ ആക്രമിച്ചത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ നാല് ജയിൽ ജീവനക്കാർക്ക് പരിക്കേറ്റു. ഒരു തടവുകാരനും പരിക്കേറ്റു.

അസി. പ്രിസണ്‍ ഓഫീസര്‍ അര്‍ജുൻദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമൻ, പ്രിസണ്‍ ഓഫീസര്‍ വിജയകുമാര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ഓംപ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അർജുൻദാസിന്‍റെ തോളെല്ലിന് പൊട്ടലുണ്ട്. ഒരു തടവുകാരനും ആക്രമണത്തില്‍ പരിക്കേറ്റു. അഞ്ചുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച രാവിലെ ഉദ്യോഗസ്ഥരുടെ ജയില്‍ സന്ദര്‍ശനത്തിനിടെ രണ്ട് തടവുകാര്‍ മട്ടൻ കൂടുതല്‍ അളവില്‍ വേണമെന്ന് ആവശ്യപ്പെട്ടതാണ് സംഘർഷത്തിലേക്ക് നയിച്ചത്. എന്നാൽ അനുവദനീയമായ അളവിൽ കൂടുതൽ മട്ടൻ നൽകാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെയാണ് സംഘർഷം തുടങ്ങിയത്. ഷേവ് ചെയ്യാൻ ബ്ലേഡ് വേണമെന്ന് ആവശ്യപ്പെട്ട് ഒരുസംഘം തടവുകാർ ബഹളംവെച്ചെങ്കിലും, ജയിൽ നിയമപ്രകാരം ഇത് അനുവദിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇതോടെ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ തുടങ്ങി. ഒരു തടവുകാരൻ കുപ്പി ഗ്ലാസ് പൊട്ടിച്ച്‌ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അര്‍ജുൻദാസിന്റെ കഴുത്തില്‍ കുത്താൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോള്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് തടവുകാര്‍ സംഘം ചേര്‍ന്ന് അടുക്കളയില്‍ പോയി പാചകത്തില്‍ സഹായിച്ചിരുന്ന തടവുകാരനെ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു.

തുടർന്ന് തടവുകാർക്ക് വീട്ടിലേക്ക് വിളിക്കാൻ ഉപയോഗിക്കുന്ന ടെലഫോൺ തറയിൽ എറിഞ്ഞു തകർത്തു. കസേര, ക്‌ളോക്ക്, ഫയലുകള്‍, ഇന്‍റർ കോം ഉള്‍പ്പെടെ കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചു. ഇതോടെ കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജയിലിൽ കയറാൻ ആവശ്യപ്പെട്ടെങ്കിലും കൊടിസുനിയും സംഘവും തിരിച്ചുകയറാൻ തയ്യാറായില്ല. ഇതോടെ ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെയാണ് തടവുകാരെ സെല്ലിൽ കയറ്റിയത്. അക്രമത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തു.

]]>
Mon, 06 Nov 2023 07:10:37 +0530 Editor
UPI ഇടപാടുകളിൽ 55% വർധനവ്; ഒക്ടോബറിൽ 17 ലക്ഷം കോടിയുടെ ഇടപാടുകൾ http://newsmalayali.com/4577 http://newsmalayali.com/4577 മൊബൈൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ( unified payments interface (UPI)) വഴിയുള്ള പണമിടപാടുകൾ ഒക്ടോബറിൽ 11.4 ബില്യൺ (1,140 കോടി) കവിഞ്ഞതായി റിപ്പോർട്ട്. ഒക്ടോബറിൽ 17.6 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. ഇത് സർവകാല റെക്കോർഡ് ആണ്. സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച്, 9 ശതമാനത്തിന്റെ കുതിച്ചു ചാട്ടമാണ് ഒക്ടോബർ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ നേട്ടത്തോടെ, യുപിഐ ഇടപാടുകളിൽ 55 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ 42 ശതമാനം വളർച്ചയും രേഖപ്പെടുത്തിയതായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (National Payments Corporation of India (NPCI)) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

”സെപ്റ്റംബറിൽ 10.56 ബില്യണിന്റെ യുപിഐ ഇടപാടുകളാണ് നടന്നത്. ഓഗസ്റ്റ് മാസം ഇത് 10 ബില്യൺ കടന്നിരുന്നു. 2023 ഒക്ടോബറിൽ 11 ബില്യൺ യുപിഐ ഇടപാടുകളാണ് നടന്നിരിക്കുന്നത്! പലരും യുപിഐ ഉപയോഗിച്ച് മൊബൈലിൽ നിന്ന് തടസം കൂടാതെ പണണിടപാടുകൾ നടത്തുന്നു, ” ഇലക്‌ട്രോണിക്സ ആൻഡ് ഐടി മന്ത്രാലയം എക്സിൽ കുറിച്ചു. ഉത്സവ സീസണായ ഒക്ടോബർ, നവംബർ മാസങ്ങളിൽ, മറ്റ് മാസങ്ങളെ അപേക്ഷിച്ച് യുപിഐ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.2030-ഓടെ 2 ബില്യൺ പ്രതിദിന ഇടപാടുകളാണ് യുപിഐ ലക്ഷ്യമിടുന്നതെന്ന് എൻപിസിഐ മേധാവി ദിലീപ് അസ്ബെ സെപ്റ്റംബർ 5 ന് മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ പറഞ്ഞിരുന്നു

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

ഉപയോക്താക്കളുടെ എണ്ണത്തിൽ 10 മടങ്ങ് വളർച്ച ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിഐ ഇടപാടുകൾക്ക് പുറമേ, ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം (Aadhar-enabled Payment System (AePS)) സംബന്ധിച്ച ഡാറ്റയും എൻപിസിഐ പങ്കിട്ടു. AePS വഴിയുള്ള പ്രതിമാസ ഇടപാടുകൾ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറഞ്ഞ് ഒക്ടോബറിൽ 100 ​​ദശലക്ഷത്തിലെത്തി. ഇതിന്റെ ആകെ മൂല്യം 25,973 കോടി കവിഞ്ഞു.വിദേശ രാജ്യങ്ങളിലും യുപിഐ സേവനം വിപുലീകരിക്കാനുള്ള ശ്രമം ഇന്ത്യ നടത്തുന്നുണ്ട്.

ഭൂട്ടാൻ, നേപ്പാൾ, സിംഗപ്പൂർ, ഫ്രാൻസ് എന്നിവയ്ക്ക് ശേഷം, ന്യൂസിലാൻഡിലും വടക്കേ അമേരിക്കയിലും മിഡിൽ ഈസ്റ്റിലും കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിലും എൻപിസിഐ ഈ പേയ്‌മെന്റ് സേവനം ആരംഭിക്കുമെന്നാണ് സൂചന. ഏകദേശം 7 വര്‍ഷം മുമ്പ് ആരംഭിച്ച ഈ സംവിധാനം വളരെ പോസിറ്റീവായ മാറ്റങ്ങളാണ് രാജ്യത്ത് കൊണ്ടുവന്നത്. ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായിട്ടാണ് എല്ലാവരും ഈ മാറ്റത്തെ കാണുന്നത്. നിലവില്‍ 300ലധികം ബാങ്കുകൾ യുപിഐ സംവിധാനം സ്വീകരിച്ചിട്ടുണ്ട്. ബാങ്കുകളെ കൂടാതെ ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം, തുടങ്ങിയ ബാങ്കിംഗ് ഇതര സ്ഥാപനങ്ങളും യുപിഐ സംവിധാനത്തെ ജനകീയമാക്കുന്നുണ്ട്.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

]]>
Sun, 05 Nov 2023 22:40:14 +0530 Editor
&apos;ഗാസയ്ക്കു മേൽ അണുവായുധവും പ്രയോഗിക്കാം&apos;; വിവാദ പ്രസ്താവന നടത്തിയ മന്ത്രിയെ നീക്കി ബെഞ്ചമിൻ നെതന്യാഹു http://newsmalayali.com/4576 http://newsmalayali.com/4576 ഗാസയ്ക്കുമേൽ ആണവായുധവും പ്രയോഗിക്കാം എന്ന വിവാദ പരാമർശം നടത്തിയ ഇസ്രായേൽ ഹെറിറ്റേജ് മന്ത്രി അമിഹൈ എലിയാഹുവിനെ മന്ത്രിസഭയിൽ നിന്ന് സസ്പെൻഡ് ചെയ്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമിഹൈയുടെ പരാമർശം വലിയ കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് സർക്കാർ യോഗങ്ങളിൽ നിന്നടക്കം അനിശ്ചിതകാലത്തേക്ക് സസ്പെന്റ് ചെയ്തത്.

നിരപരാധികളെ ദ്രോഹിക്കാതിരിക്കാൻ അന്താരാഷ്ട്ര നിയമത്തിന്റെ ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇസ്രായേലും ഇസ്രയേലി പ്രതിരോധ സേനയും (ഐഡിഎഫ്) പ്രവർത്തിക്കുന്നതെന്നും നെതന്യാഹുവിന്റെ ഓഫീസ് അവകാശപ്പെട്ടു. വിജയം കാണുന്നതു വരെ അത് തുടരും. അമിഹൈ എലിയാഹുവിന്റെ പരാമർശങ്ങൾ യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

 499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ പതിനായിരത്തോളം ജനങ്ങളാണ് പലസ്തീനിൽ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലായിരുന്നു പൈതൃക വകുപ്പു മന്ത്രി അമിഹൈ എലിയാഹുവിന്റെ പരാമർശം. കോൽ ബറാമ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. “എല്ലാവരേയും കൊല്ലാൻ ഗാസ മുനമ്പിൽ ഏതെങ്കിലും തരത്തിലുള്ള അണുബോംബ് വർഷിക്കുന്നതിനെ” കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. “അതുമൊരു മാർഗമാണ്” എന്നായിരുന്നു മന്ത്രിയുടെ മറുപടി.

 അമിഹൈ എലിയാഹു ഗാസയിലെ ജനങ്ങളെ ‘നാസികൾ’ എന്ന് വിളിച്ചതായും യാതൊരു തരത്തിലുള്ള മാനുഷിക സഹായവും വേണ്ടെന്ന് പറയുകയും ചെയ്തതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. നെതന്യാഹു മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ മന്ത്രിയാണ് അമിഹൈ.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

അമിഹൈയുടെ പരാമർശത്തിനെതിരെ ഇസ്രായേലിലെ പ്രതിപക്ഷ നേതാക്കൾ അടക്കം രംഗത്തെത്തി. നിരുത്തരവാദപരമായ ഒരു മന്ത്രിയുടെ ഭയാനകവും ഭ്രാന്തവുമായ പരാമർശം എന്നാണ് ഇസ്രായേലിലെ പ്രതിപക്ഷ നേതാവ് യൈർ ലാപ്പിഡ് പ്രതികരിച്ചു.

അതേസമയം, പരാമർശം വിവാദമായതോടെ, വിശദീകരണവുമായി എലിയാഹു രംഗത്തെത്തി. ആലങ്കാരിക പ്രയോഗമാണ് താൻ നടത്തിയത് എന്നായിരുന്നു വിശദീകരണം.

]]>
Sun, 05 Nov 2023 22:29:19 +0530 Editor
മാളിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; വീഡിയോ വൈറലായതോടെ 61 കാരനായ റിട്ട. അധ്യാപകൻ കീഴടങ്ങി http://newsmalayali.com/4575 http://newsmalayali.com/4575 മാളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റിട്ട. പ്രധാനാധ്യാപകൻ കോടതിയില്‍ കീഴടങ്ങി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതി അശ്വിത് നാരായൺ (61) അഡീ. ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ്-3ന് മുന്നിൽ കീഴടങ്ങിയത്. ബസവേശ്വര നഗർ സ്വദേശിയായ ഇദ്ദേഹം ദസറഹള്ളിയിൽ ഒരു സ്കൂളിലെ പ്രധാനാധ്യാപകനായി ജോലി നോക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ മൊബൈൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സമയത്ത് മാളിലുണ്ടായിരുന്ന യശ്വന്ത് ജയപ്രകാശ് എന്നയാളാണ് വീഡിയോ പകർത്തിയത്. ആദ്യം അബദ്ധത്തിൽ യുവതിയെ സ്പർശിച്ചതാകാമെന്നാണ് യശ്വന്ത് കരുതിയത്. എന്നാൽ പിന്നാലെ ഇയാൾ സ്ത്രീകൾ കൂട്ടമായി നിന്ന മറ്റൊരിടത്തേക്ക് പോയതോടെ മാളിലെ സുരക്ഷാ ജീവനക്കാരന് വീഡിയോ കൈമാറുകയായിരുന്നു.

പിന്നാലെ ബെംഗളൂരുവിലെ ലുലു മാള്‍ മാനേജർ മഗഡി റോഡ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് വീട്ടിലെത്തിയതോടെ ഇയാൾ ഒളിവിൽ പോയി. എന്നാൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. ഐപിസി 294, 354 എ, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

]]>
Sun, 05 Nov 2023 22:26:22 +0530 Editor
ദക്ഷിണാഫ്രിക്കയെ 243 റൺസിന് തകർത്ത് ഇന്ത്യ http://newsmalayali.com/4574 http://newsmalayali.com/4574 ലോകകപ്പിൽ തുടർച്ചയായ എട്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് വിജയം. ഈ ലോകകപ്പിൽ മികച്ച ഫോമിൽ കളിച്ച ദക്ഷിണാഫ്രിക്കയെ 243 റൺസിന് തകർത്താണ് ഇന്ത്യയുടെ ഉജ്ജ്വല വിജയം. ഇന്ത്യ ഉയർത്തിയ 327 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 83 റൺസിന് പുറത്തായി. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെയും അഞ്ചു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് വൻ വിജയം സമ്മാനിച്ചത്.

കഴിഞ്ഞ മത്സരങ്ങളിലൊക്കെ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത ദക്ഷിണാഫ്രിക്ക ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ തകർന്നടിയുന്നതാണ് ഈഡൻ ഗാർഡൻസിൽ കണ്ടത്. അവരുടെ സൂപ്പർതാരം ക്വിന്‍റൻ ഡികോക്ക്(അഞ്ച്) തുടക്കത്തിലേ പുറത്തായി. സിറാജിന്‍റെ പന്തിൽ പ്ലേഡൌണായി വിക്കറ്റ് തെറിക്കുകയായിരുന്നു. തുടർന്ന് ടെംബ ബവുമ(11), എയ്ഡൻ മർക്രം(9), വാൻഡർ ഡസൻ(13), ഹെൻറിച്ച് ക്ലാസൻ(1), ഡേവിഡ് മില്ലർ(11) എന്നിവരും മടങ്ങി. ഇതോടെ ആറിന് 59 എന്ന നിലയിലേക്ക് തകർന്നു.

പിടിച്ചുനിൽക്കാൻ മാർക്കോ യാൻസനും റബാഡയും ശ്രമിച്ചെങ്കിലും രവീന്ദ്ര ജഡേജയ്ക്കും കുൽദീപ് യാദവിനും മുന്നിൽ അവർ തകർന്നടിഞ്ഞു. 14 റൺസെടുത്ത യാൻസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കൻ നിരയിൽ ആറ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. 33 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ബോളിങ്ങിൽ ഇന്ത്യയ്ക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്തത്. മൊഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മൊഹമ്മദ് സിറാജിന് ഒരു വിക്കറ്റ് ലഭിച്ചു.

നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. സെഞ്ച്വറി നേടി ജന്മദിനം കളറാക്കിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 119 പന്തിൽ 101 റൺസെടുത്ത് പുറത്താകാതെ നിന്ന വിരാട് കോഹ്ലി 10 ഫോറുകൾ നേടി. കോഹ്ലിയെ കൂടാതെ അർദ്ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യരും(77) നായകൻ രോഹിത് ശർമ്മയും(24 പന്തിൽ 40 റൺസ്) ഇന്ത്യൻ നിരയിൽ തിളങ്ങിയത്. വിരാട് കോഹ്ലിയുടെ 49-ാം ഏകദിന സെഞ്ച്വറിയാണ് ഇന്ന് നേടിയത്. സെഞ്ച്വറി നേട്ടത്തിൽ സച്ചിനൊപ്പം എത്താനും കോഹ്ലിക്ക് കഴിഞ്ഞു.

ഈ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓൾറൌണ്ടർ മാർക്കോ യാൻസന് തൊട്ടതെല്ലാം പിഴയ്ക്കുന്നതു കണ്ടുകൊണ്ടാണ് ഈഡൻ ഗാർഡൻസിൽ കളിത്തട്ടുണർന്നത്. വൈഡുകളും ഫോറുകളുമായി രണ്ടാം ഓവറിൽ യാൻസൻ വിട്ടുനൽകിയത് 17 റൺസ്. നായകൻ രോഹിത് ശർമ്മയുടെ കടന്നാക്രമണം കൂടിയായതോടെ കളി കൈയിൽനിന്ന് പോയ അവസ്ഥയിലായി ദക്ഷിണാഫ്രിക്ക. ആദ്യ വിക്കറ്റിൽ 5.5 ഓവറിൽ 62 റൺസാണ് കൂട്ടിച്ചേർത്തത്. ആദ്യ ബോളിങ് ചേഞ്ചായി എത്തിയ റബാഡ രോഹിതിനെയും വൈകാതെ കേശവ് മഹാരാജ് ശുഭ്മാൻ ഗില്ലിനെയും പുറത്താക്കി. ഇതോടെ ഇന്ത്യ 10 ഓവറിൽ രണ്ടിന് 93 എന്ന നിലയിലായി.

കോഹ്ലി-ശ്രേയസ് അയ്യർ സഖ്യം മൂന്നാം വിക്കറ്റിൽ 134 റൺസ് കൂട്ടിച്ചേർത്തു.   അവസാന 10 ഓവറിൽ ഇന്ത്യയുടെ സ്കോറിങ് പിടിച്ചുനിർത്തുന്നതിൽ ഒരുപരിധി വരെ ദക്ഷിണാഫ്രിക്ക വിജയിച്ചു. ഒരു ഘട്ടത്തിൽ ഇന്ത്യ 350-400 റൺസിലേക്ക് കുതിക്കുമെന്ന് തോന്നിച്ചു. സൂര്യകുമാർ യാദവ് 14 പന്തിൽ 22 റൺസെടുത്തു.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ലുങ്കി എങ്കിഡി, കാഗിസോ റബാഡ, കേശവ് മഹാരാജ്, മാർക്കോ യാൻസൻ, ഷംസി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

]]>
Sun, 05 Nov 2023 22:18:17 +0530 Editor
Nepal Earthquake: നേപ്പാൾ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 125 ആയി; തകർന്ന കെട്ടിടങ്ങളിൽ നിരവധിപേർ കുടുങ്ങി http://newsmalayali.com/4573 http://newsmalayali.com/4573 നേപ്പാളിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 125 ആയി. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡൽഹിയിലും ബിഹാറിലും ഉത്തർപ്രദേശിലും പ്രകമ്പനം അനുഭവപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച രാത്രി 11.32 ഓടെയായിരുന്നു ഭൂചലനം. നേപ്പാളിലെ ജാജർകോട്ട്, റുകും വെസ്റ്റ് മേഖലകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ദുരന്തനിവാരണ ഏജൻസികളടക്കം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഭൂചലനത്തെത്തുടർന്ന് വിവിധ പ്രദേശങ്ങളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

ദുരന്തമുണ്ടായത് രാത്രിയിലായതുകൊണ്ട് സംഭവസമയത്ത് പലരും ഉറക്കത്തിലായിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായാണ് റിപ്പോർട്ട്. റുകും ജില്ലയിൽ മാത്രമായി 35 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിരവധി പേരുടെ വീടുകൾ തകർന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജാർക്കോട്ടിൽ 34 പേരുടെ മരണം സ്ഥിരീകരിച്ചതായി സർക്കാർ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തെ മൂന്ന് സുരക്ഷാ ഏജൻസികളെയും രക്ഷാദൗത്യത്തിനായി നിയോഗിച്ചതായി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിന്റെ ഓഫീസ് അറിയിച്ചു. ദായിലേക്, സല്യാൺ, റോൽപ ജില്ലകളിൽ നിന്നും നാശനഷ്ടങ്ങളുടെ വിവരങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

കഴിഞ്ഞ മാസം മൂന്നിനും നേപ്പാളിൽ ഭൂചലനങ്ങളുടെ പരമ്പര അരങ്ങേറിയിരുന്നു. അന്നും ഡൽഹി എൻസിആർ മേഖലയിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നവംബറിലും ആറുപേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനം നേപ്പാളിൽ അനുഭവപ്പെട്ടിരുന്നു.

2015ൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നേപ്പാളില്‍ 12,000ത്തിൽ അധികംപേര്‍ മരിക്കുകയും 10 ലക്ഷത്തോളം കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

]]>
Sat, 04 Nov 2023 13:25:39 +0530 Editor
പ്രമുഖ ഫുഡ് വ്ലോഗര്‍ രാഹുൽ എൻ കുട്ടി കൊച്ചിയിൽ വീട്ടിനുള്ളില്‍ മരിച്ച നിലയിൽ http://newsmalayali.com/4572 http://newsmalayali.com/4572 പ്രമുഖ ഫുഡ് വ്ലോഗര്‍ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ‘ഈറ്റ് കൊച്ചി ഈറ്റ്’ (eat kochi eat) എന്ന ഫുഡ് പേജിന്റെ വീഡിയോകളിലൂടെ ഭക്ഷണപ്രേമികൾക്ക് ഏറെ പരിചിതനായിരുന്നു രാഹുൽ. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചു.

ഭക്ഷണപ്രേമികളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലും രാഹുൽ അംഗമായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ അവസാനമായി ഫുഡ് വ്ലോഗ് വിഡിയോ ചെയ്തത്. കൊച്ചിയിലെ പുതിയ കാര്യങ്ങളെക്കുറിച്ചുള്ള റീലുകൾ പങ്കിടുന്ന ഈറ്റ് കൊച്ചി ഈറ്റിന്റെ ‘ഓ കൊച്ചി'(Oh! Kochi) എന്ന പേജിലും രാഹുൽ വിഡിയോ ചെയ്തിട്ടുണ്ട്. ഭാര്യയും രണ്ട് വയസ്സുള്ള മകനുമുണ്ട്.

കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്. നാല് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഈറ്റ് കൊച്ചി ഈറ്റിന് ഇൻസ്റ്റഗ്രാം കൂട്ടായ്മയക്കുള്ളത്

]]>
Sat, 04 Nov 2023 13:21:40 +0530 Editor
സംസ്‌ഥാനത്ത്‌ സ്വകാര്യ ബസ് പണിമുടക്ക്; 21 മുതൽ അനിശ്‌ചിതകാല സമരം http://newsmalayali.com/4571 http://newsmalayali.com/4571 സംസ്‌ഥാനത്ത്‌ ഇന്ന് (ചൊവ്വ) സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു ബസുടമകളുടെ സംയുക്‌ത സമിതി ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ തിരുവനന്തപുരത്ത് ചേർന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

 499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

2022 മേയ് മാസം നടപ്പിലാക്കിയ യാത്രാനിരക്ക് വർധനവിനൊപ്പം വിദ്യാർത്ഥികളുടെ യാത്രാനിരക്കും വർധിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പിലായില്ലെന്ന് സംയുക്ത സമര സമിതി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.നവംബർ 1 നകം എല്ലാ സ്വകാര്യ‌ ബസ്സുകളിലും സീറ്റ് ബെൽറ്റും ക്യാമറയും ഘടിപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. ഇതില്‍  പിന്നീട് ഇളവും സാവകാശവും നൽകിയിട്ടുണ്ടെങ്കിലും ബസുടമകൾ അതൃപ്തിയിലാണ്​. ഭാരിച്ച ദൈനംദിന ചെലവുകൾക്കു​ പുറമേ, അധിക ചെലവാണിതെന്നാണ്​ ബസുടമകൾ പറയുന്നത്​.

]]>
Tue, 31 Oct 2023 10:10:47 +0530 Editor
മലപ്പുറത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലെ ഹമാസ് നേതാവിന്‍റെ പ്രസംഗം; കേസ് എടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് http://newsmalayali.com/4570 http://newsmalayali.com/4570 മലപ്പുറത്ത് സോളിഡാരിറ്റി സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഹമാസ് നേതാവ്  പങ്കെടുത്ത സംഭവത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്. ഹമാസ് നേതാവ് ഖലീദ് മാഷല്‍ ഓണ്‍ലൈനായി പങ്കെടുത്ത പരിപാടിയിലെ അറബി പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ പരിഭാഷകരുടെ സഹായത്തോടെ പരിശോധിച്ച ശേഷമാണ് പോലീസ് തീരുമാനത്തിലെത്തിയത്.

ഹമാസിനെ ഭീകര സംഘടനയായി ഇതുവരെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. യുഎപിഎ ഷെഡ്യൂൾ 1ലെ 42 ഭീകര സംഘടനകളിൽ ഹമാസ് ഇല്ല എന്നും പോലീസ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ, ഖലീദ് മാഷലിന്‍റെ പ്രസംഗത്തിൽ രാജ്യദ്രോഹ പരാമർശം ഇല്ലെന്നും പോലീസ് വ്യക്തമാക്കി.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

പലസ്തീനിലെ നിലവിലെ സാഹചര്യം മാത്രമാണ് ഹമാസ് നേതാവിന്‍റെ പ്രസംഗത്തിലുള്ളതെന്നും ഐപിസി 153 പ്രകാരം പ്രസംഗത്തിൽ രാജ്യദ്രോഹ പരാമർശം ഇല്ലെന്നും പോലീസിന് നിയമോപദേശം ലഭിച്ചു.

ജമാ അത്ത് ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യുവജനപ്രതിരോധം എന്ന പേരിലാണ് വെള്ളിയാഴ്ച വൈകിട്ട് പരിപാടി സംഘടിപ്പിച്ചത്.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

ഹമാസ് നേതാവ് പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കേരളാ പോലീസിനെ ചോദ്യം ചെയ്ത അദ്ദേഹം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.

]]>
Tue, 31 Oct 2023 10:01:55 +0530 Editor
81.5 കോടിയോളം ഇന്ത്യക്കാരുടെ ICMR കോവിഡ് ടെസ്റ്റ് വിവരങ്ങൾ വിൽപനക്ക്; രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ ചോർച്ചയെന്ന് സൂചന http://newsmalayali.com/4569 http://newsmalayali.com/4569 ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) പക്കലുള്ള കോവിഡ് ഡാറ്റ ചോർന്നതായി റിപ്പോർട്ട്. കോവിഡ് ടെസ്റ്റ് നടത്തിയ 81.5 കോടി ഇന്ത്യക്കാരുടെ വിശദാംശങ്ങൾ വിൽപനയ്ക്കെത്തിയിട്ടുണ്ട് എന്നാണ് ന്യൂസ് 18 നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. ഡാർക്ക് വെബിലാണ് വിവരങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഐസിഎംആർ പരാതി നൽകിയാൽ, ഈ വിഷയം സിബിഐ അന്വേഷിക്കാനും സാധ്യതയുണ്ട്. അമേരിക്കൻ സൈബർ സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് ഏജൻസിയാണ് ആദ്യം ഈ ഡാറ്റാ ലീക്ക് കണ്ടെത്തിയത്.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

പേര്, ഫോൺ നമ്പറുകൾ, വിലാസങ്ങൾ എന്നിവയ്‌ക്കൊപ്പം, രാജ്യത്തെ പൗരൻമാരുടെ ആധാർ, പാസ്‌പോർട്ട് വിവരങ്ങളും ലീക്ക് ആയിട്ടുണ്ട്. പൗരന്മാരുടെ കോവിഡ് -19 ടെസ്റ്റ് വിശദാംശങ്ങളിൽ നിന്നാണ് ഇത്തരം വിവരങ്ങൾ ശേഖരിച്ചതെന്ന് ‘ത്രഡ് ആക്ടർ’ എന്ന എക്സ് ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ പറയുന്നു.

ഫെബ്രുവരി മുതൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പലതരം സൈബർ ആക്രമണ ശ്രമങ്ങൾ നേരിടുന്നുണ്ട്. ഐസിഎംആറിനും കേന്ദ്ര ഏജൻസികൾക്കും കൗൺസിലിനും ഇത് അറിയാമായിരുന്നു. ഐസിഎംആർ സെർവറുകൾ ഹാക്ക് ചെയ്യാൻ കഴിഞ്ഞ വർഷം 6,000 ശ്രമങ്ങൾ നടന്നിരുന്നു. ഏതെങ്കിലും തരത്തിലുള്ള ഡാറ്റാ ലീക്ക് ഒഴിവാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ അന്വേഷണ ഏജൻസികൾ ഐസിഎംആറിനെ അറിയിച്ചിരുന്നതായും ചില വൃത്തങ്ങൾ അറിയിച്ചു.  

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

ഡാർക്ക് വെബിൽ വിൽപനക്കെത്തിയ ഡാറ്റയും ഐസിഎംആറിന്റെ പക്കലുള്ള ഡാറ്റയും ഒന്നു തന്നെയാണെന്ന് പരിശോധിച്ചുറപ്പിച്ചതായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT) ഐസിഎംആറിനെ അറിയിച്ചു. വിഷയത്തിന്റെ ​ഗൗരവം കണക്കിലെടുത്ത്, വിവിധ ഏജൻസികളിലെയും മന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഡാറ്റ ചോർച്ചയിൽ വിദേശത്തു നിന്നുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഈ വിഷയം രാജ്യത്തെ ഒരു പ്രധാന ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടത് പ്രധാനമാണെന്നും ചില സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക

കോവിഡ് -19 ടെസ്റ്റ് ഡാറ്റ സംബന്ധിച്ച ചില വിവരങ്ങൾ നാഷണൽ ഇൻഫൊർമാറ്റിക്‌സ് സെന്റർ ( National Informatics Centre (NIC)), ഐസിഎംആർ, ആരോഗ്യ മന്ത്രാലയം എന്നിവരുടെ പക്കലുണ്ട്. ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങളെ ഇതാദ്യമായല്ല ഹാക്കർമാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും (AIIMS) സൈബർ ആക്രമണം നേരിട്ടിരുന്നു. ഇത് ഔട്ട്പേഷ്യന്റ് ഡിപാർട്മെന്റിലെയും (OPD) സാമ്പിൾ കളക്ടീവ് സർവീസിലെയും സേവനങ്ങളെ ബാധിക്കുകയും ചെയ്തിരുന്നു.

]]>
Tue, 31 Oct 2023 09:57:21 +0530 Editor
ഏകദേശം 240,000 ജീവൻരക്ഷാ പ്രതിരോധകുത്തിവെയ്പ്പ് ഡോസുകൾ കുട്ടികൾക്കായി വിതരണം ചെയ്തു: യൂണിസെഫ് http://newsmalayali.com/4568 http://newsmalayali.com/4568 യുക്രേനിയൻ ആരോഗ്യ മന്ത്രാലയത്തിന്റെ വിശ്വസ്ത പങ്കാളിയായ യൂണിസെഫ് 156,960 ഡോസ് നിഷ്ക്രിയ പോളിയോ വാക്സിൻ (ഐപിവി), 50,000 ഡോസ് ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി (ഹിബ്) വാക്സിൻ, 32,000 ഡോസ് ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ് (ഡിടിപി) വാക്സിൻ എന്നിവ അധികമായി വാങ്ങുകയും വിതരണം ചെയ്യുകയും ചെയ്തു.

വാക്സിനേഷനിലൂടെ ആരോഗ്യമുള്ളവരായിരിക്കാനും തടയാവുന്ന രോഗങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടാനും കുട്ടികൾക്ക് അവകാശമുണ്ട്. നിലവിലെ സംഘർഷം ഉയർത്തുന്ന നിരവധി വെല്ലുവിളികൾക്കിടയിലും യുക്രെയ്നിൽ പതിവ് രോഗപ്രതിരോധത്തിനായി വാക്സിനുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കേണ്ടത് നിർണായകമാണ്," യുക്രെയ്നിലെ യൂണിസെഫ് പ്രതിനിധി മുറാത്ത് സാഹിൻ പറഞ്ഞു.

"കുട്ടികളെ സംരക്ഷിക്കുന്നതിന് വാക്സിനുകൾ നൽകിക്കൊണ്ട് യുണിസെഫ് പ്രതിരോധ കുത്തിവയ്പ്പുകളെ പിന്തുണയ്ക്കുന്നു. ഈ ജീവൻരക്ഷാ പ്രതിരോധകുത്തിവെപ്പ് യുക്രെയ്നിലുടനീളമുള്ള ആരോഗ്യസംരക്ഷണ സൗകര്യങ്ങളിൽ ലഭ്യമാണെന്ന് ഉറപ്പാക്കാൻ സഹായിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന, അതുവഴി എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ് നൽകാൻ കഴിയും. കുട്ടിയുടെ വാക്സിനേഷൻ ഷെഡ്യൂൾ പരിശോധിക്കാനും അവരുടെ സംരക്ഷണം ഉറപ്പാക്കാനും മാതാപിതാക്കളോടും രക്ഷാകർത്താക്കളോടും തങ്ങൾ അഭ്യർത്ഥിക്കുന്നുവെന്നും അവർ അറിയിച്ചു.

ജപ്പാ൯ സർക്കാരിന്റെ ധനസഹായത്തിലൂടെയാണ് ഹിബ്, ഡിടിപി വാക്സിനുകളുടെ വിതരണവും സാധ്യമായത്. യുക്രെയ്നിലെ പ്രതിരോധ കുത്തിവയ്പ്പുകളെ പിന്തുണയ്ക്കുന്നതിനായി 2022 ലും 2023 ലും യുണിസെഫ് 2.89 ദശലക്ഷത്തിലധികം ഡോസ് വാക്സിനുകൾ അതായത് പോളിയോ വാക്സിൻ, ഹെപ്പറ്റൈറ്റിസ് ബി, കുട്ടികൾക്കും മുതിർന്നവർക്കും ഡിഫ്തീരിയ-ടെറ്റനസ്, മീസിൽസ്-മംപ്സ്-റുബെല്ല, ക്ഷയരോഗത്തിനുള്ള ബിസിജി, പെന്റാവാലന്റ് വാക്സിൻ, പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് എന്നിവയുൾപ്പെടെ നൽകി. കൂടാതെ, ദേശീയ, പ്രാദേശിക വെയർഹൗസുകൾ മുതൽ വാക്സിനേഷൻ പോയിന്റുകൾ വരെ എല്ലാ തലങ്ങളിലും യുണിസെഫ് കോൾഡ് ശൃംഖല ശക്തിപ്പെടുത്തിയിട്ടുണ്ട്.

കോവാക്സ് സംരംഭത്തിന്റെ ഭാഗമായി, വാക്സിനേഷൻ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി ദേശീയ, പ്രാദേശിക തലങ്ങളിൽ സ്ഥാപിക്കുന്നതിനായി യൂണിസെഫ് 26 ഫ്രീസറുകൾ വാങ്ങിയിട്ടുണ്ട്. ലോകബാങ്കിന്റെ ധനസഹായത്തോടെ വാങ്ങുകയും നിലവിൽ സ്ഥാപിക്കുകയും ചെയ്യുന്ന 5,200 വാക്സിൻ റഫ്രിജറേറ്ററുകളും ഫ്രീസറുകളും വാക്സിനേഷൻ പോയിന്റുകളിൽ വാക്സിനുകൾ സുരക്ഷിതമായി സംഭരിക്കാൻ സഹായിക്കും.

]]>
Sat, 28 Oct 2023 12:30:48 +0530 Editor
World cup: തകർപ്പൻ ഫോമിൽ ക്വിന്‍റൻ ഡി കോക്ക്; ലോകകപ്പിൽ മൂന്നാം സെഞ്ച്വറി http://newsmalayali.com/4567 http://newsmalayali.com/4567 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും കൂറ്റൻ സ്കോർ. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 382 റൺസ് അടിച്ചുകൂട്ടി. കഴിഞ്ഞ മത്സരത്തിൽ അവർ ഇംഗ്ലണ്ടിനെതിരെ 399 റൺസ് നേടിയിരുന്നു. തകർപ്പൻ ഫോമിലുള്ള ക്വിന്‍റൻ ഡി കോക്ക്(140 പന്തിൽ 170 റൺസ്) സെഞ്ച്വറി നേടി. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഹെൻറിച്ച് ക്ലാസൻ 49 പന്തിൽ 90 റൺസ് നേടി. എയ്ഡൻ മർക്രം 60 റൺസും ഡേവിഡ് മില്ലർ പുറത്താകാതെ 43 റൺസും നേടി.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയുടെ തുടക്കം മന്ദഗതിയിലായിരുന്നു. റീസ ഹെൻഡ്രിക്ക് 12 റൺസെടുത്ത് പുറത്തായി. ഷോറിഫുൾ ഇസ്ലാമാണ് ഹെൻഡ്രിക്കിനെ പുറത്താക്കിയത്. തൊട്ടുപിന്നാലെ വാൻഡർ ഡസനും പുറത്തായതോടെ ദക്ഷിണാഫ്രിക്ക രണ്ടിന് 36 എന്ന നിലയിലായി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ മർക്രാമിനെ കൂട്ടുപിടിച്ച് ഡി കോക്ക് പോരാട്ടം ഏറ്റെടുത്തു.

പതുക്കെ സ്കോറിങ് വേഗം കൂട്ടി ഡികോക്ക്-മർക്രം കൂട്ടുകെട്ട് ബംഗ്ലാ ബോളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ചു. പൊതുവെ ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റ് കൂടി ആയതോടെ ദക്ഷിണാഫ്രിക്ക അതിവേഗം റൺസ് കണ്ടെത്തി. 140 പന്തിൽ 174 റൺസെടുത്ത ഡികോക്ക് ഈ ലോകകപ്പിലെ മൂന്നാം സെഞ്ച്വറിയാണ് നേടിയത്. ഏഴ് സിക്സറും 15 ഫോറും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിംഗ്സ്. കൂടാതെ ഏകദിനത്തിൽ ഒരു വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ എന്ന നേട്ടവും ഡികോക്ക് ഇന്ന് വാംഖഡെ സ്റ്റേഡിയത്തിൽ കുറിച്ചു. 188 റൺസ് നേടിയിട്ടുള്ള എം.എസ് ധോണിയാണ് പട്ടികയിൽ ഒന്നാമത്.

69 പന്ത് നേരിട്ട് 60 റൺസെടുത്ത മർക്രം മധ്യ ഓവറുകളിൽ കൂടുതൽ കരുതലോടെയാണ് ബാറ്റുചെയ്തത്. 31-ാമത്തെ ഓവറിൽ മർക്രം പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഹെൻറിച്ച് ക്ലാസനാണ് സ്കോറിങ് വേഗം കൂട്ടിയത്. ക്ലാസൻ എത്തിയതോടെ ഡികോക്കും ടോപ് ഗിയറിലായി. മൈതാനത്തിന്‍റെ എല്ലാ ഭാഗത്തേക്കും റൺസ് ഒഴുകിയതോടെ ദക്ഷിണാഫ്രിക്ക വമ്പൻ സ്കോറിലേക്ക് കുതിച്ചു. 46-ാമത്തെ ഓവറിലെ ആദ്യ പന്തിൽ ഡികോക്ക് പുറത്താകുമ്പോൾ ദക്ഷിണാഫ്രിക്ക 309 റൺസിലെത്തിയിരുന്നു. അവസാന അഞ്ച് ഓവറിൽ 73 റൺസ് കൂടി അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ മത്സരത്തിലേക്കാൾ അപകടകാരിയായിരുന്നു ക്ലാസൻ. 49 പന്തിൽ 90 റൺസ് നേടിയ അദ്ദേഹം എട്ട് സിക്സറും രണ്ടു ഫോറും നേടി. ഡികോക്കിന് പകരക്കാരനായി എത്തിയ ഡേവിഡ് മില്ലറും ആഞ്ഞടിച്ചു. 15 പന്ത് നേരിട്ട മില്ലർ നാല് സിക്സറിന്‍റെ അകമ്പടിയോടെ 34 റൺസ് നേടി. ബംഗ്ലാദേശിന് വേണ്ടി ഹസൻ മഹ്മൂദ് രണ്ട് വിക്കറ്റ് നേടി.

]]>
Tue, 24 Oct 2023 20:59:56 +0530 Editor
നടൻ വിനായകൻ അറസ്റ്റിൽ; നടപടി പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിന് http://newsmalayali.com/4566 http://newsmalayali.com/4566 നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിനാണ് വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ എത്തിയത് മദ്യപിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

ഇന്ന് വൈകിട്ട് ഫ്ലാറ്റിൽ വെച്ച് ബഹളമുണ്ടാക്കിയതിനുശേഷം വിനായകൻ പോലീസിനെ വിളിച്ചു വരുത്തിയിരുന്നു. ഈ സംഭവത്തിനുശേഷമാണ് മദ്യപിച്ച് വിനായകൻ പോലീസ് സ്റ്റേഷനിൽ എത്തി ബഹളം ഉണ്ടാക്കിയത്. ഫ്ലാറ്റിലെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും വിനായകൻ അസഭ്യം പറഞ്ഞതായി പോലീസ് പറയുന്നു. പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്തത്.

]]>
Tue, 24 Oct 2023 20:56:48 +0530 Editor
Lokesh Kanagaraj | പാലക്കാട് ആരാധകരുടെ ആവേശത്തിൽ ലോകേഷിന് കാലിന് പരിക്കേറ്റു; ലിയോ വിജയാഘോഷം റദ്ദാക്കി മടങ്ങി http://newsmalayali.com/4565 http://newsmalayali.com/4565 വിജയ് ചിത്രം ലിയോയുടെ വിജയാഘോഷത്തിനായി കേരളത്തിലെത്തിയ സംവിധായകന്‍ ലോകേഷ് കനകരാജിന് പരിക്കേറ്റു. കേരളത്തിലെ തിയേറ്ററുകളിലും വൻ വിജയമായി മാറിയ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ വന്‍ ജനക്കൂട്ടമാണ് ഇന്ന് പാലക്കാട് കവിതാ തിയേറ്ററിൽ തടിച്ചുകൂടിയത്. ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. സുരക്ഷാസംവിധാനങ്ങള്‍ ഒക്കെ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാൻ പോലീസിന് ലാത്തി വീശേണ്ടി വന്നു. കാലിന് പരിക്കേറ്റ സംവിധായകൻ ലോകേഷ് കനകരാജ് മറ്റു പരിപാടികൾ റദ്ദാക്കി തിരികെ ചെന്നൈയിലേക്ക് മടങ്ങി. തൃശൂർ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും തിയേറ്റർ വിസിറ്റുകൾ അദ്ദേഹം ഒഴിവാക്കി. കൊച്ചിയിൽ ഇന്ന് നടത്താനിരുന്ന പ്രസ് മീറ്റിനായി മറ്റൊരു ദിവസം എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചു.

]]>
Tue, 24 Oct 2023 20:39:43 +0530 Editor
‘പാവങ്ങളുടെ കൊക്കെയ്ൻ‘; ഇസ്രായേൽ ആക്രമണത്തിനിടെ ഹമാസ് ഭീകരർ ഈ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട് http://newsmalayali.com/4564 http://newsmalayali.com/4564 ഈ മാസം ആദ്യം ഇസ്രായേലിൽ അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസ് ഭീകരർ സിന്തറ്റിക് ആംഫെറ്റാമൈൻ വിഭാഗത്തിൽപ്പെടുന്ന ക്യാപ്റ്റഗൺ എന്ന മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട്‌. നിരവധി തെക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ രഹസ്യമായി ഇവ നിർമ്മിച്ചിരുന്നതായി ജെറുസലേം പോസ്റ്റും ചാനൽ 12 ഉം റിപ്പോർട്ട് ചെയ്തു. കൂടാതെ അറേബ്യൻ പെനിൻസുലയിലെ ഉപഭോക്തൃ വിപണികളിലേക്ക് തുർക്കി വഴിയാണ് മയക്കുമരുന്ന് കടത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം ഇസ്രായേലിൽ കൊല്ലപ്പെട്ട നിരവധി ഹമാസ് ഭീകരരുടെ പോക്കറ്റിൽ നിന്ന് ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥർ ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെടുത്തതായും ഇസ്രായേൽ ആസ്ഥാനമായുള്ള രണ്ട് പ്രാദേശിക മാധ്യമങ്ങൾ വെളിപ്പെടുത്തി. പാവങ്ങളുടെ കൊക്കെയ്ൻ എന്നാണ് ഈ മയക്കുമരുന്നിനെ പൊതുവെ വിശേഷിപ്പിക്കുന്നത്. ഒക്‌ടോബർ 7ന് ഗാസ അതിർത്തിയിൽ താമസിക്കുന്ന ഇസ്രായേലികളെയും സംഗീതോത്സവത്തിൽ പങ്കെടുത്തവരെയും വധിച്ചപ്പോൾ ഹമാസ് ഭീകരർ ഈ മയക്കുമരുന്ന് ഉപയോഗിച്ചതായും തെളിവുണ്ട്.

അതോടൊപ്പം 2015 ൽ ഭീകരാക്രമണം നടത്തുന്നതിന് മുമ്പ് ഭയം തോന്നാതിരിക്കാൻ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരും ഇതേ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ നിലവിൽ ഐഎസിന്റെ സ്വാധീനം കുറഞ്ഞതിനാൽ ലെബനനും സിറിയയും വൻതോതിൽ മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതായും ഇസ്രായേൽ വാർത്താ ഏജൻസികൾ അവകാശപ്പെടുന്നു.

ഗാസ സിറ്റിയിൽ ആളുകൾക്കിടയിൽ ഈ മരുന്ന് ജനപ്രിയമാണെന്നും വിലയിരുത്തുന്നു. അതേസമയം ആംഫെറ്റാമൈൻ ഗണത്തിൽപ്പെട്ട ഈ മരുന്ന്, ശ്രദ്ധാ വൈകല്യങ്ങൾ, നാർകോലെപ്സി, വിഷാദം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് വികസിപ്പിച്ചത്. ദരിദ്ര രാജ്യങ്ങളിൽ മരുന്നിന് ഒരു ഗുളികയ്ക്ക് ഒന്നോ രണ്ടോ ഡോളറും സമ്പന്ന രാജ്യങ്ങളിൽ ഒരു ഗുളികയ്ക്ക് 20 ഡോളറും വില വരുന്നുണ്ട്.

എന്നാൽ ക്യാപ്‌റ്റഗൺ നിർമ്മാണവും വിൽപ്പനയും സിറിയയുടെ ഒരു പ്രധാന വരുമാന സ്രോതസ്സാണെന്നും ഇറാൻ പിന്തുണയുള്ള ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ സഹായത്തോടെയാണ് ഇത് ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2021 -ൽ ന്യൂയോർക്ക് ടൈംസ് നടത്തിയ അന്വേഷണത്തിൽ സിറിയൻ പ്രസിഡന്റ് ബാഷർ അസദുമായി ബന്ധമുള്ള വ്യക്തികൾ ക്യാപ്റ്റഗണിന്റെ നിർമ്മാണത്തിനായി ഒരു വലിയ വ്യവസായം തന്നെ ആരംഭിച്ചതായി വെളിപ്പെടുത്തിയിരുന്നു. മയക്കു മരുന്നിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ഈ വ്യവസായം പൂർണ്ണമായും അസദിന്റെ സഹോദരന്റെ മേൽനോട്ടത്തിലാണെന്നും അഭ്യൂഹങ്ങളുണ്ട്

]]>
Mon, 23 Oct 2023 10:50:01 +0530 Editor
ഒഴിഞ്ഞു പോകാത്തവരെ &apos;ഭീകരവാദികളായി&apos; കണക്കാക്കും; ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ http://newsmalayali.com/4563 http://newsmalayali.com/4563 ഗാസയിൽ ആക്രമണം കടുപ്പിക്കാനൊരുങ്ങി ഇസ്രയേൽ. ഒഴിഞ്ഞു പോകാത്തവരെ ഹമാസ് ആയി കണക്കാക്കുമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്. യുദ്ധം തുടങ്ങി പതിനാറ് ദിവസം പിന്നിട്ടിട്ടും ശക്തമായി തുടരുകയാണ്.

റഫാ അതിർത്തി തുറന്നതിന് തൊട്ടു പിന്നാലെ ഗാസയിൽ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. വടക്കൻ ഗാസയിൽ നിന്ന് പലസ്തീൻ നിവസികളോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പും നൽകി. യുദ്ധം അടുത്തഘട്ടത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ഇസ്രയേൽ മുന്നറിയിപ്പ്. ഒഴിഞ്ഞ് പോകാത്തവരെ ഭീകരവാദികളെ പിന്തുണയ്ക്കുന്നവരായി കണക്കാക്കുമെന്നാണ് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചത്.

അതിനിടെ ഇസ്രയേൽ ഇന്നലെ നടത്തിയ വ്യോമാക്രമണത്തിൽ 55 പേർ കൊല്ലപ്പെട്ടതായി ഹമാസ് പ്രതികരിച്ചു. വെസ്റ്റ് ബാങ്കിൽ ഒരു പള്ളിയിൽ ഒളിപ്പിച്ചിരുന്ന ഹമാസ് ക്യാമ്പ് തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു.

യുദ്ധം തുടങ്ങിയതിനു ശേഷം പലസ്തീനിൽ 1800 കുട്ടികൾ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. ഹമാസും ഇസ്രായേലും തമ്മിൽ യുദ്ധം ആരംഭിച്ചതിനു പിന്നാലെ 1,873 കുട്ടികൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.

അതിനിടയിൽ, ഗാസയിലെ ഇന്ധനവിതരണം ഇസ്രായേൽ നിർത്തിയതോടെ തീവ്രപരിചണ വിഭാഗത്തിൽ കഴിയുന്ന 120 നവജാതശിശുക്കളുടെ ജീവൻ അപകടത്തിലാണെന്ന് യുഎൻ അറിയിച്ചു.

]]>
Mon, 23 Oct 2023 10:47:31 +0530 Editor
വിഡിയോ കോളില്‍ സുഹൃത്തിന്റെ രൂപം; എ.ഐ വഴി തട്ടിയത് 40,000 രൂപ; പ്രതി കാണാമറയത്ത്. http://newsmalayali.com/4562 http://newsmalayali.com/4562 കോഴിക്കോട്ടെ എഐ തട്ടിപ്പ് കേസില്‍ അന്വേഷണം തുടങ്ങി മൂന്ന് മാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. അഹമ്മദാബാദ് സ്വദേശിയായ കൗശല്‍ ഷാ ബിഹാറില്‍ നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം എത്തിയെന്ന സൂചന രണ്ടാഴ്ച മുന്‍പ് ലഭിച്ചിരുന്നു. പ്രതി സ്ഥിരമായി ഒരിടത്ത് തങ്ങാത്തതും മൊബൈല്‍ നമ്പറുകള്‍ മാറ്റുന്നതുമാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്.

എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് കേരളത്തില്‍ നടന്ന ആദ്യ സാമ്പത്തിക തട്ടിപ്പില്‍ പ്രതി കാണാമറയത്ത് തന്നെ. ജൂലൈയിലാണ് അഹമ്മദാബാദിലെ ഉസ്മാന്‍പുര സ്വദേശിയായ കൗശല്‍ഷാ കോഴിക്കോട് പാലാഴി സ്വദേശിയായ പി.എസ് രാധാകൃഷണനില്‍ നിന്ന് 40,000 രൂപ കൈക്കലാക്കിയത്. രാധാകൃഷ്ണന്‍റെ സുഹൃത്തിന്റെ രൂപം വിഡിയോ കോളില്‍ എഐ ഡീപ് ഫെയ്ക്ക് സാങ്കേതികവിദ്യയിലൂടെ സൃഷ്ടിച്ച് പണം തട്ടുകയായിരുന്നു. പണം വീണ്ടെടുത്തെങ്കിലും തട്ടിപ്പ് നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ഇപ്പുറവും കൗശല്‍ഷായെ കണ്ടെത്താന്‍ കോഴിക്കോട് സൈബര്‍ ക്രൈം പൊലീസിന് കഴിഞ്ഞിട്ടില്ല.

പ്രതിയെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ അന്വേഷണ സംഘം തിരച്ചില്‍ നടത്തിയിരുന്നു. അഹമ്മദാബാദിലെ കൗശല്‍ ഷായുടെ വീട്ടിലും പരിശോധന നടത്തി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടുവിട്ടയാളാണ് പ്രതിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൗശല്‍ഷായുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രണ്ടാഴ്ച മുന്‍പ് ഇയാള്‍ ബിഹാറിലെത്തിയെന്ന് സൂചന ലഭിച്ചു. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തായിരുന്നു ഫോണ്‍ ലൊക്കേഷന്‍. എന്നാല്‍ പിന്നീട് ആ നമ്പരും ഓഫായി.

പ്രതിക്ക് സ്ഥിരമായി ഒരിടത്ത് താമസിക്കുന്ന ശീലമില്ല. സ്ഥരമായി യാത്ര ചെയ്യുന്നതാണ് രീതി. കൂടാതെ ഫോണ്‍ നമ്പരുകളും ഇടക്കിടെ മാറ്റും. ഇതാണ് പ്രതിയിലേക്ക് എത്താന്‍ അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുന്നത്. ചൂതാട്ടത്തിന് വേണ്ടിയാണ് കൗശല്‍ഷാ പണം തട്ടിയതെന്ന് കണ്ടെത്തിയിരുന്നു. ഗോവയിലെ അടക്കം ചൂതാട്ട കേന്ദ്രങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രതി ബന്ധപ്പെടാന്‍ സാധ്യതയുള്ള ചൂതാട്ടസംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നു.

]]>
Tue, 17 Oct 2023 09:25:01 +0530 Editor
മഹുവ മൊയിത്ര എംപിക്കെതിരെ അദാനി ഗ്രൂപ്പ് രംഗത്ത് http://newsmalayali.com/4561 http://newsmalayali.com/4561 ചോദ്യത്തിന് കോഴ വിവാദത്തിൽ ബിജെപിക്ക് പിന്നാലെ അദാനി ഗ്രൂപ്പും മഹുവ മൊയിത്ര എംപിക്കെതിരെ രംഗത്തെത്തി. വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും, ചില വ്യക്തികളും സ്ഥാപനങ്ങളും അദാനി ഗ്രൂപ്പിന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന് തങ്ങൾ നേരത്തെ പറഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. വിഷയത്തിൽ ബിജെപി നേതാക്കൾ എംപിക്കെതിരെ രൂക്ഷ വിമർശനവും നടപടിയും ആവശ്യപ്പെട്ടിരിക്കെയാണ് അദാനി ഗ്രൂപ്പും പരസ്യ പ്രസ്താവന ഇറക്കിയത്.

വ്യവസായി ദർശൻ ഹിരാനന്ദാനിയില്‍ നിന്ന്  കൈക്കൂലി വാങ്ങി വ്യവസായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ചോദ്യങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ചുവെന്നാണ് മഹുവ മൊയിത്രക്കെതിരെ ബിജെപി ആരോപണം. കേന്ദ്രസർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സംശയത്തിൻറെ നിഴലിൽ നിർത്തി ചോദ്യങ്ങൾ ചോദിക്കുന്നതിന് ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന്  രണ്ട് കോടിയോളം രൂപ മഹുവ കൈപ്പറ്റി, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 75 ലക്ഷം രൂപയും, ഐഫോണടക്കം വിലയേറിയ സമ്മാനങ്ങളും ഹിരാനന്ദാനി ഗ്രൂപ്പ് മഹുവക്ക് നൽകിയെന്നും ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭ സ്പീക്കർക്ക് പരാതി നല്‍കി ആരോപിച്ചു. 

കോഴ ആരോപണ പരാതിയിൽ ലോക്സഭാ സെക്രട്ടേറിയേറ്റിന്റെ തീരുമാനം ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംപിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് അഭിഭാഷകൻ ആനന്ദ് ദെഹദ്രായ് സിബിഐക്ക് പരാതി നൽകി. ഹിരാ നന്ദാനി ഗ്രൂപ്പുമായുള്ള മഹുവ മൊയിത്രയുടെ ബന്ധം വ്യക്തമാക്കുന്ന രേഖകൾ കൈമാറിയെന്നാണ് വിവരം. ആനന്ദ് ദെഹദ്രായാണ് മഹുവയ്ക്കെതിരായ വിവരങ്ങൾ നിഷികാന്ത് ദുബൈ എംപിക്കും കൈമാറിയത്. തനിക്കെതിരെ പരാതി നൽകിയ നിഷികാന്ത് ദുബൈ വ്യാജ സത്യവാങ്മൂലം നൽകിയതിൽ ആദ്യം അന്വേഷണം നടക്കട്ടെയെന്നാണ് മഹുവ മൊയിത്ര ഇന്ന് ട്വീറ്റ് ചെയ്തത്. 

]]>
Tue, 17 Oct 2023 08:16:58 +0530 Editor
കരുവന്നൂർ തട്ടിപ്പ് കേസ്; സിപിഎം നേതാവ് പി വി അരവിന്ദാക്ഷന് ഇന്ന് നിര്‍ണായകം, ജാമ്യഹർജി കോടതിയില്‍ http://newsmalayali.com/4560 http://newsmalayali.com/4560 കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി വി അരവിന്ദാക്ഷന്‍റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യ ഹർജി പരിശോധിക്കുന്നത്. ഇഡി തെറ്റായ വിവരങ്ങൾ നൽകാൻ സമ്മർദ്ദം ചെലുത്തുകയാണെന്നും അമ്മയുടെ പേരിൽ ഇല്ലാത്ത ബാങ്ക് നിക്ഷേപമുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നുമാണ് അരവിന്ദാക്ഷന്‍റെ വാദം. കരുവന്നൂർ തട്ടിപ്പിലെ മുഖ്യപ്രതി സതീശ് കുമാറും സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട ഇടപാടുകളിൽ അരവിന്ദാക്ഷനിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാനുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്നും തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക്‌ നിക്ഷേപമോ ഇല്ലെന്നുമാണ് കോടതിയെ അറിയിച്ചത് പി ആര്‍  അരവിന്ദാക്ഷൻ. എന്നാല്‍, പി ആർ അരവിന്ദാക്ഷന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറിയത് ബാങ്ക് സെക്രട്ടറിയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വെളിപ്പെടുത്തി. ഇത് തന്റെ ആദ്യഘട്ട ചോദ്യം ചെയ്യലിൽ അരവിന്ദാക്ഷനും ഇത് സമ്മതിച്ചതാണെന്ന് ഇഡി കോടതിയിൽ പറഞ്ഞു. ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ ഇടപാട് നടന്നെന്നും ഇഡി വ്യക്തമാക്കുന്നു. സർക്കാർ സംവിധാനങ്ങൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി കുറ്റപ്പെടുത്തി. തെറ്റായ വിവരങ്ങൾ കൈമാറി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് നീക്കം. അന്വേഷണത്തിന് ആവശ്യമായ രേഖകൾ ക്രൈംബ്രാഞ്ച് കൈമാറുനില്ലെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.

]]>
Tue, 17 Oct 2023 08:14:54 +0530 Editor
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ നാളെ ഇസ്രയേലിലേക്ക്; പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച http://newsmalayali.com/4559 http://newsmalayali.com/4559 ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ടെൽ അവീവിലേക്ക്. ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. അതിനിടെ ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ ഹിസ്ബുല്ല താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കി. 199 പേർ ഹമാസിൻ്റെ ബന്ദികളായി ഉണ്ടെന്ന് ഇസ്രയേൽ പറയുന്നു. ബന്ദികളിൽ ഒരാളുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടു.

ഗാസയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഗാസയിലെ ആശുപത്രികൾ ഇന്ധനമില്ലാതെ പ്രതിസന്ധിയിലേക്കെന്ന് യുഎൻ അറിയിച്ചു. ഗാസയിലെ സാധാരണക്കാക്കരെ ഇസ്രയേൽ ആക്രമിക്കുന്നത് തുടർന്നാൽ യുദ്ധത്തിന്റെ വ്യാപ്തി കൂടുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിനെ തടയാൻ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ഇറാൻ ചൈനയോട് അഭ്യര്‍ത്ഥിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുമോയെന്ന ആശങ്ക ശക്തമായി. ഇസ്രയേൽ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈന കുറ്റപ്പെടുത്തിയിരുന്നു.  ഇസ്രയേൽ സൈന്യം ഗാസ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു.

അതേസമയം, നിരപരാധികൾ കൊല്ലപ്പെടുന്നതിനെ ചൊല്ലി  അന്താരാഷ്ട്ര സമ്മർദം ശക്തമായതോടെ ഇസ്രയേലിന്റെ കരയുദ്ധം വൈകുകയാണ്. ഗാസയ്ക്കുള്ളിൽ കടന്ന് ഇസ്രയേൽ സൈന്യത്തിന് കനത്ത ആൾനാശം ഉണ്ടായാൽ അത് ജനവികാരം എതിരാക്കുമെന്ന ഭയം  ബെന്യാമിൻ നെതന്യാഹുവിനുവിനുണ്ട്. ഗാസയ്ക്കുള്ളിൽ ഹമാസ് തടവിലാക്കിയിരിക്കുന്ന ബന്ദികളുടെ ജീവനാണ് സൈനിക നീക്കത്തിന്
മറ്റൊരു തടസം. 

]]>
Tue, 17 Oct 2023 08:12:04 +0530 Editor
ജാതി സെൻസസ്: അനുകൂല തീരുമാനത്തിന് സി.പി.എമ്മിനുള്ളിൽ സമ്മർദം http://newsmalayali.com/4558 http://newsmalayali.com/4558 ജാതി സെൻസസിനോട് അനുകൂല നിലപാട് സ്വീകരിക്കാൻ സി.പി.എമ്മിനുള്ളിൽ സമ്മർദം. പാർട്ടിയുടെ വർഗ ബഹുജന സംഘടനയായ പട്ടികജാതി ക്ഷേമസമിതി(പി.കെ.എസ്.)യുടെ ജില്ലാ നേതൃയോഗങ്ങളിലാണ് ആവശ്യമുയരുന്നത്. പി.കെ.എസിന്റെ വിവിധ ജില്ലാ കമ്മിറ്റികളിലും നേതാക്കൾ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ജാതി സെൻസസിനായി സി.പി.എം. മുൻകൈയെടുക്കണമെന്നും കേരളത്തിൽ നടപ്പാക്കണമെന്നുമാണ് പി.കെ.എസ്. നേതൃയോഗങ്ങളിലെ അഭിപ്രായം.

 സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും പി.കെ.എസ്. സംസ്ഥാന സെക്രട്ടറിയുമായ മുൻ എം.പി. കെ.സോമപ്രസാദ് ജാതി സെൻസസിനെ പരസ്യമായി അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തു ജാതി സെൻസസിന് പാർട്ടി അനുകൂലമാണെങ്കിലും കേരളത്തിലെ സാഹചര്യത്തിൽ തത്കാലം പരസ്യനിലപാട് വേണ്ടെന്ന അഭിപ്രായക്കാരാണ് ഒട്ടേറെ നേതാക്കൾ. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, കോരളത്തിൽ തത്‌കാലം ജാതി സെൻസസ് വേണ്ടെന്ന നിലപാടിലാണ് സി.പി.എം. നേതൃത്വവും സംസ്ഥാന സർക്കാരും. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നു പറയുന്നുണ്ടെങ്കിലും വൈകാരികപ്രശ്നമായതിനാലാണ് സി.പി.എം. എടുത്തുചാടിയുള്ള തീരുമാനങ്ങൾ ഒഴിവാക്കിയത്.

ഇതിനിടെയാണ് ജാതി സെൻസസ് അത്യാവശ്യമാണെന്ന അഭിപ്രായവുമായി സി.പി.എം. നേതാവ് രംഗത്തെത്തിയത്. ‘സുകുമാരൻ നായരും ജാതി സെൻസസും’ എന്ന തലക്കെട്ടിൽ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ കെ.സോമപ്രസാദ് ജാതി സെൻസസിനായി പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ്.

]]>
Tue, 17 Oct 2023 08:08:34 +0530 Editor
Muhammad Rizwan: ലോകകപ്പ് മത്സരത്തിനിടെ മൈതാനത്ത് നിസ്കരിച്ച പാക് താരം മുഹമ്മദ് റി​സ്‌​വാ​നെ​തി​രെ ഐസിസിക്ക് പരാതി http://newsmalayali.com/4557 http://newsmalayali.com/4557 ലോ​ക​ക​പ്പി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രെ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ മൈ​താ​ന​ത്ത്  നിസ്കരിച്ച പാ​കിസ്ഥാ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ മു​ഹ​മ്മ​ദ് റി​സ്‌​വാ​നെ​തി​രെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ലി​ന് (ഐസിസി) പ​രാ​തി. സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ വി​നീ​ത് ജി​ൻ​ഡാ​ലാ​ണ് പ​രാ​തി​ക്കാ​ര​ൻ.

നി​ര​വ​ധി ഇ​ന്ത്യ​ക്കാ​ർ ക​ളി കാ​ണ​വെ ഗ്രൗ​ണ്ടി​ൽ  നിസ്കരിച്ച റി​സ്‌​വാ​ന്റെ പ്ര​വൃ​ത്തി ക്രി​ക്ക​റ്റി​ന്റെ സ്പി​രി​റ്റി​ന് എ​തി​രാ​ണെ​ന്നും ത​ന്റെ മ​ത​ത്തെ മ​നഃ​പൂ​ർ​വം തു​റ​ന്നു​കാ​ട്ടു​ന്ന​താ​ണെ​ന്നും ജി​ൻ​ഡാ​ൽ പരാതിയിൽ ആ​രോ​പി​ച്ചു.

ഹൈ​ദ​രാ​ബാ​ദി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രെ നേ​ടി​യ ജ​യ​വും സെ​ഞ്ചുറി​യും ഗാസ​യി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന​താ​യി താ​രം പ​റ​ഞ്ഞ​തും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. ഇ​ത് റി​സ്‌​വാ​ന്റെ മ​ത​പ​ര​വും രാ​ഷ്ട്രീ​യ​വു​മാ​യ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തെ കൂ​ടു​ത​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ജി​ൻ​ഡാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ്രീലങ്കയ്‌ക്കെതിരായ തന്റെ മാച്ച് വിന്നിംഗ് സെഞ്ച്വറി ഗാസയിലെ ജനങ്ങൾക്ക് സമർപ്പിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഇട്ട പോസ്റ്റ് വിവാദമായതിന് ശേഷം റിസ്‌വാനെതിരെ ഉയരുന്ന രണ്ടാമത്തെ പരാതിയാണിത്.

ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ മുഹമ്മദ് റി​സ്‌​വാ​ൻ ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ കാണികൾ 'ജയ് ശ്രീറാം' വിളിച്ചതും വലിയ വാർത്തയായിരുന്നു.

]]>
Tue, 17 Oct 2023 08:00:29 +0530 Editor
Kerala Weather Update Today: തീവ്രമഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; http://newsmalayali.com/4556 http://newsmalayali.com/4556 സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 20 സെന്റീമീറ്റർവരെ മഴ ഇവിടങ്ങളിൽ പെയ്യാം. മറ്റു 10 ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

കേരള- ലക്ഷദ്വീപ് തീരത്തിനുമുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴി ചൊവ്വാഴ്ചയോടെ ന്യൂനമർദമായി ശക്തിപ്രാപിക്കും. അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തിയാർജിച്ച് പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കും. ഇത് കേരളതീരത്തുനിന്ന് അകലുകയാണെങ്കിൽ മഴയുടെ ശക്തികുറയും. അല്ലാത്തപക്ഷം ശക്തമായ മഴ തുടരാനാണ് സാധ്യത.

17ന് കണ്ണൂർ, കോഴിക്കോട് ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചവരെ കേരളതീരത്തും 18 വരെ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതായി കളക്ടര്‍ അറിയിച്ചു. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തി. കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തി.

മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും തീരപ്രദേശത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

ഒക്ടോബർ ഒന്നുമുതൽ 15 വരെ കേരളത്തിൽ 19 ശതമാനം അധികമഴ പെയ്തു. മഴ ശക്തമായി തുടരുന്നുണ്ടെങ്കിലും തുലാവർഷത്തിന്റെ വരവ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

]]>
Mon, 16 Oct 2023 08:11:43 +0530 Editor
ഫ്രാൻസിലെ സ്കൂളിൽ കത്തി ആക്രമണത്തിൽ അധ്യാപകൻ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്; അക്രമി പിടിയിൽ http://newsmalayali.com/4555 http://newsmalayali.com/4555 അറാസിലെ ഒരു പബ്ലിക് സ്കൂളിലുണ്ടായ കത്തി ആക്രമണത്തിൽ അധ്യാപകൻ കൊല്ലപ്പെട്ടു. മറ്റൊരു അധ്യാപകനും സുരക്ഷാ ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റു. ഫ്രാൻസിലെ വടക്കൻ നഗരമാണ് അറാസ്. ഇവിടുത്തെ ഒരു ഹൈസ്കൂളിലാണ് ആക്രമണം ഉണ്ടായത്.

പ്രാദേശിക സമയം ഏകദേശം 11:00 മണിയോടെയാണ് ‘ഗാംബെറ്റ’ ഹൈസ്കൂളിൽ ആക്രമണമുണ്ടായത്. “അല്ലാഹു അക്ബർ” എന്ന് വിളിച്ചുകൊണ്ടാണ് അക്രമി പാഞ്ഞടുത്തതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആക്രണത്തിൽ ഫ്രഞ്ച് ഭാഷാ അധ്യാപകനാണ് കൊല്ലപ്പെട്ടത്.

അതേസമയം ഹൈസ്കൂളിൽ ആക്രമണം നടത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. 20 വയസ് പ്രായമുള്ള ചെചെൻ വംശജനാണ് കസ്റ്റഡിയിലുള്ളത്. ഇയാൾ സ്കൂളിലെ മുൻ വിദ്യാർത്ഥിയാണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് അക്രമിയുടെ സഹോദരനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തതായി വാർത്താ ചാനലായ ബിഎഫ്എംടിവി റിപ്പോർട്ട് ചെയ്തു.

അതേസമയം പബ്ലിക് സ്കൂളിലുണ്ടായ ആക്രമണത്തിന് പിന്നിൽ ഭീകര സംഘടനകൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് ഫ്രഞ്ച് ഭീകരവിരുദ്ധ പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷത്തിനിടെ ഫ്രാൻസിലെ മുസ്ലീം, ജൂത സമുദായങ്ങൾ തമ്മിലുള്ള ബന്ധം അടുത്തിടെയായി മോശമയാിരുന്നു. അതിനിടെയാണ് പബ്ലിക് സ്കൂളിൽ കത്തി ആക്രമണം ഉണ്ടായത്. ഇതേത്തുടർന്ന് ഫ്രാൻസിൽ അതീവ ജാഗ്രതയിലാണ് പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥരും.

]]>
Fri, 13 Oct 2023 21:02:29 +0530 Editor
&apos;ഹമാസ് ബന്ധമുള്ള നൂറുകണക്കിന് എക്സ് അക്കൗണ്ടുകള്‍ നീക്കം ചെയ്തു&apos;: സിഇഒ ലിൻഡ യക്കാരിനോ http://newsmalayali.com/4554 http://newsmalayali.com/4554 പലസ്തീന്‍ സംഘടനയായ ഹമാസുമായി ബന്ധമുള്ള അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ നിന്ന് നീക്കം ചെയ്തു. സിഇഒ ലിന്‍ഡ യക്കാരിനോ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന് ശേഷം ഓണ്‍ലൈന്‍ ഉള്ളടക്കവുമായി ബന്ധപ്പെട്ട യുറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ പാലിക്കണമെന്ന് യുറോപ്യന്‍ യൂണിയന്‍ വ്യവസായ മേധാവി തിയറി ബ്രട്ടണ്‍ എക്‌സ് മേധാവി ഇലോണ്‍ മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ഹമാസുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ എക്‌സില്‍ നിന്നും നീക്കം ചെയ്തത്.

നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ എക്‌സില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ച് വരികയാണെന്ന് സിഇഒ ലിന്‍ഡ യക്കാരിനോയും വ്യക്തമാക്കി. ” സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇന്നുവരെയുള്ള കാലയളവില്‍ ഹമാസുമായി ബന്ധപ്പെട്ട നൂറുകണക്കിന് അക്കൗണ്ടുകളാണ് കണ്ടെത്തിയത്. അവയെല്ലാം തന്നെ നീക്കം ചെയ്തു,” ലിന്‍ഡ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ വ്യാജവും കൃത്രിമവുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തിയ നിരവധി അക്കൗണ്ടുകൾ പരിശോധിച്ച് വരികയാണെന്നും ലിന്‍ഡ പറഞ്ഞു.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ സര്‍വ്വീസ് ആക്ട് പാസാക്കിയത്. ഇതുപ്രകാരം സോഷ്യല്‍ മീഡിയ കമ്പനികള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങളെ കര്‍ശനമായി നിരീക്ഷിക്കണമെന്നും നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ” തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് എക്‌സില്‍ സ്ഥാനമില്ല. അത്തരം അക്കൗണ്ടുകള്‍ ഞങ്ങള്‍ നീക്കം ചെയ്യും,” എന്നും ലിന്‍ഡ യക്കാരിനോ പറഞ്ഞു. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിലും അവ നിയന്ത്രിക്കുന്നതിലും ഏറ്റവും മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് എക്‌സ് എന്നാണ് യൂറോപ്യന്‍ യൂണിയന്റെ വിലയിരുത്തല്‍.

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതതയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇക്കഴിഞ്ഞയിടയ്ക്കാണ് എക്‌സ് എന്ന് പേര് മാറ്റിയത്ക ഴിഞ്ഞ ശനിയാഴ്ചയാണ് പലസ്തീനിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രായേലിലേക്ക് ഇരച്ചെത്തിയെത്തിയത്. ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ പ്രവര്‍ത്തകര്‍ ടെല്‍ അവീവില്‍ ഇരച്ചെത്തി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അത്യാധുനിക സാങ്കേതിക വിദ്യകള്‍ കൈവശമുള്ള ഇസ്രയേല്‍ സൈന്യം ഹമാസിന്റെ ആക്രമണത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിപ്പോകുകയാണ് ഉണ്ടായത്.

പലസ്തീന്‍ തീവ്രവാദ സംഘം ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ല എന്നും ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം പല പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസിലെ ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പെട്ടെന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാന്‍ രാജ്യത്തെ സൈന്യം സജ്ജമായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇസ്രയേലി ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ ബെറ്റിനു നേരെയും ചാരസംഘടനയായ മൊസാദിനും നേരേയും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

]]>
Fri, 13 Oct 2023 20:57:05 +0530 Editor
ഓപ്പറേഷന്‍ അജയ്; ഇസ്രായേലില്‍നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയിലെത്തി http://newsmalayali.com/4553 http://newsmalayali.com/4553  ‘ഓപ്പറേഷന്‍ അജയ്’യുടെ ഭാഗമായുള്ള ഇസ്രായേലിൽ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തി.7 മലയാളികൾ അടക്കം 212 പേരാണ് ഡൽഹിയിൽ എത്തിയത് .മലയാളി യാത്രക്കാര്‍ക്കായി ഡൽഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂമും ഡൽഹി വിമാനത്താവളത്തിൽ ഹെല്പ് ഡെസ്കും തുറന്നിട്ടുണ്ട്. ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രൂപംകൊടുത്ത ദൗത്യമാണ് ‘ഓപ്പറേഷന്‍ അജയ്’. യാത്രക്കാരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

വിദ്യാര്‍ഥികളടക്കം 18,000 ഇന്ത്യക്കാരാണ് ഇസ്രായേലിലുള്ളതെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി  അറിയിച്ചിരുന്നു. ഇവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചവരെയാണ് ദൗത്യത്തിന്റെ ഭാഗമായി തിരിച്ചെത്തിക്കുന്നത്.

ഒഴിപ്പിക്കല്‍ എന്ന നിലയിലല്ല മറിച്ച് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് സഹായമെത്തിക്കാനാണ് ഓപ്പറേഷന്‍ അജയ് എന്ന പേരില്‍ പ്രത്യേക വിമാനസര്‍വീസ് കേന്ദ്രം ആരംഭിച്ചത്. ഒരു ഡസനോളം ഇന്ത്യക്കാര്‍ വെസ്റ്റ് ബാങ്കിലും മൂന്നോ നാലോ പേര്‍ ഗാസയിലുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആവശ്യപ്പെട്ടാല്‍ അവിടെയും സഹായമെത്തിക്കും. നിലവില്‍ അവിടെനിന്ന് സഹായാഭ്യര്‍ഥനകള്‍ വന്നിട്ടില്ല. ഇസ്രയേലില്‍നിന്നാണ് കൂടുതല്‍ സഹായാഭ്യര്‍ഥനകള്‍. കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയക്കാന്‍ തീരുമാനമായാല്‍ അറിയിക്കുമെന്നും അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു.

]]>
Fri, 13 Oct 2023 20:22:30 +0530 Editor
Israel&Hamas Conflict: മരണം 3000 കടന്നു; ആയുധങ്ങളുമായി അമേരിക്കയുടെ ആദ്യവിമാനം ഇസ്രായേലിലെത്തി http://newsmalayali.com/4552 http://newsmalayali.com/4552 ഇസ്രായേൽ- ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 പിന്നിട്ടു. വ്യാമാക്രമണം ശക്തമാക്കിയതോടെ ബുധനാഴ്ച മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇതിനിടെ, യുദ്ധോപകരണങ്ങളുമായി അമേരിക്കയുടെ ആദ്യ വിമാനം ഇസ്രായേലിലെത്തി. തെക്കന്‍ ഇസ്രയേലിലെ നവേതിം വ്യോമത്താവളത്തില്‍ അമേരിക്കന്‍ വിമാനം യുദ്ധോപകരണങ്ങളുമായി എത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ‘സുപ്രധാന ആക്രമണങ്ങള്‍ക്കും പ്രത്യേക സാഹചര്യങ്ങള്‍ നേരിടുന്നതിന് സേനയെ പര്യാപ്തമാക്കുന്നതിനുമാണ്‌ ഈ ആയുധങ്ങള്‍’ ഐഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, യു എസ് വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യാഴാഴ്ച ഇസ്രായേലിലേത്തും. ഹമാസ്- ഇസ്രായേല്‍ യുദ്ധമാരംഭിച്ചശേഷം ആദ്യമായാണ് ഒരു വിദേശരാജ്യ പ്രതിനിധി ഇവിടേക്ക് എത്തുന്നത്. ഇസ്രായേലിന് അമേരിക്ക പ്രഖ്യാപിച്ച പിന്തുണയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഈ സന്ദര്‍ശനത്തിലൂടെ പങ്കുവെക്കുമെന്നാണ് കരുതപ്പെടുന്നത്. ഇസ്രായേലില്‍ നിന്ന് മടങ്ങും വഴി ബ്ലിങ്കന്‍ ജോര്‍ദാനിലും സന്ദര്‍ശനം നടത്തും. ഇതിനിടെ അമേരിക്കയുടെ ഒരു പ്രത്യേക ദൗത്യ സംഘം ഇസ്രായേല്‍ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ വെളിപ്പെടുത്തി.

 

ഹമാസിന്റെ ഭാഗത്ത് നിന്ന് മിസൈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ലഭ്യമാക്കുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ഇസ്രയേല്‍ പ്രതിരോധ മന്ത്രിക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിനിടെ മൂന്നാമതും യുഎസ് പ്രസിഡന്റ് ജോ ബൈഡുനുമായി കഴിഞ്ഞ രാത്രി സംസാരിച്ചെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഐഎസ്‌ഐഎസിനേക്കാള്‍ ഭീകരരാണ് ഹമാസെന്നും അവരെ അതേ രീതിയില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ബൈഡനെ ധരിപ്പിച്ചതായി നെതന്യാഹു പറഞ്ഞു.

‘ഇസ്രയേലിനൊപ്പമാണ് യുഎസ് നിലകൊള്ളുന്നതെന്നും സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്നും പ്രസിഡന്റ് ബൈഡന്‍ ആവര്‍ത്തിച്ചു. അതിന് അദ്ദേഹത്തോട് നന്ദി അറിയിച്ചു. ഇസ്രായേല്‍ വിജയിക്കുന്നതിന് ദീര്‍ഘവും ശക്തവുമായ പ്രചാരണം ആവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഹമാസ് ഇസ്രായേലിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമടക്കം നടത്തിയ ക്രൂരത ബൈഡനോട് വിവരിച്ചു. ഇസ്രായേല്‍ അതിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഇത്തരത്തില്‍ പ്രാകൃതമായ ക്രൂരത ഇതുവരെ കണ്ടിട്ടില്ല. ഐഎസിനേക്കാള്‍ മോശമാണ് അവര്‍. അതേ രീതിയില്‍ തന്നെ കൈകാര്യം ചെയ്യപ്പേടണ്ടതുണ്ട്’ – നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.

ഹമാസ് ആക്രമത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നതായി ഐഡിഎഫ് അറിയിച്ചു. 2800 ലധികം ആളുകള്‍ക്ക് പരിക്കേറ്റുതായും അവര്‍ വ്യക്തമാക്കി.ഗാസയില്‍ ഇസ്രയേലിന്റെ ബോംബ് വര്‍ഷം തുടരുകയാണ്. 24 മണിക്കൂറിനിടെ 450 ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ഇതിനകം 1.875 ലക്ഷം ജനങ്ങള്‍ ഗാസയില്‍നിന്ന് പലായനം ചെയ്‌തെന്ന് യു എന്‍ അറിയിച്ചു. ഹമാസ് ആക്രമണത്തിനുപിന്നാലെ പലസ്തീനുള്ള സാമ്പത്തികസഹായം നിര്‍ത്തിയ യൂറോപ്യന്‍ യൂണിയന്‍ നടപടിയെ സ്‌പെയിനും ഫ്രാന്‍സും അപലപിച്ചു. പോരാട്ടം അയവില്ലാതെ തുടരുന്നതിനിടെ അന്താരാഷ്ട്രവിമാനക്കമ്പനികള്‍ ഇസ്രയേലിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

ശനിയാഴ്ച രാവിലെ ആറരയോടെയാണ് കര, കടല്‍, ആകാശമാര്‍ഗം ഹമാസ് അംഗങ്ങള്‍ ഇസ്രായേലിലേക്ക് കടന്നുകയറി ആക്രമണം നടത്തിയത്. പിന്നാലെ ഇസ്രയേല്‍ ഭരണകൂടം യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.

]]>
Wed, 11 Oct 2023 16:40:22 +0530 Editor
25 വർഷത്തിനുള്ളിൽ സ്ട്രോക്ക് ബാധിച്ച മരണങ്ങൾ പ്രതിവർഷം ഒരു കോടിയോളമാകുമെന്ന് പഠനം http://newsmalayali.com/4551 http://newsmalayali.com/4551 2050 ആകുമ്പോഴേക്കും ലോകത്ത് സ്ട്രോക്ക് (Stroke) ബാധിച്ച്, പ്രതിവർഷം ഒരു കോടിയോളം ആളുകൾ മരിക്കാനിടയുണ്ടെന്ന് പഠനം. ലാൻസെറ്റ് ന്യൂറോളജി കമ്മീഷൻ (Lancet Neurology Commission) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020-ൽ ഈ കണക്ക് 6.6 ദശലക്ഷം ആയിരുന്നു. എന്നാൽ 2050-ഓടെ മരണനിരക്ക് 9.7 ദശലക്ഷമായി ഉയരുമെന്നും താഴ്ന്ന വരുമാനം ഉള്ളതും, ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളെയായിരിക്കും ഇത് കൂടുതൽ ബാധിക്കുകയെന്നും കമ്മീഷൻ പറഞ്ഞു. വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷന്റെയും ലാൻസെറ്റ് ന്യൂറോളജി കമ്മീഷന്റെയും സഹകരണത്തോടെ നാല് പഠനങ്ങളാണ് ഇതു സംബന്ധിച്ച് നടത്തിയത്.

“2050 ആകുമ്പോഴേക്കും സ്ട്രോക്ക് ബാധിച്ചുള്ള മരണനിരക്ക് 50 ശതമാനം വർദ്ധിക്കുമെന്നാണ് ഞങ്ങളുടെ പഠനത്തിൽ നിന്നും വ്യക്തമാകുന്നത്. ഈ നിരക്ക് 2020-ൽ 66 ലക്ഷമായിരുന്നെങ്കിൽ 2050-ൽ 97 ലക്ഷമായി ഉയരാനാണ് സാധ്യത‌”, ഒക്ടോബർ 9ന് ദി ലാൻസെറ്റ് ന്യൂറോളജി കമ്മീഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ലോകമെമ്പാടുമുള്ള ജനങ്ങളുടെ രണ്ടാമത്തെ പ്രധാന മരണകാരണമാണ് സ്ട്രോക്ക് എന്ന് കണ്ടെത്തിയിട്ടുണ്ട്. 55 വയസിന് താഴെയുള്ള ചെറുപ്പക്കാരിലും മധ്യവയസ്കരിലും സ്ട്രോക്ക് ഉണ്ടാകുന്നത് കൂടുന്നു എന്നും കമ്മീഷൻ പറയുന്നു. കണ്ടെത്താനാകാത്തതും അനിയന്ത്രിതവുമായ രക്തസമ്മർദ്ദം, വായു മലിനീകരണം, അനാരോഗ്യകരമായ ജീവിതശൈലി (മോശം ഭക്ഷണക്രമം, പുകവലി, ഉദാസീനമായ ജീവിതശൈലി, പൊണ്ണത്തടി), സാംക്രമിക രോഗങ്ങൾ എന്നിവയെല്ലാമാണ് ഇതിനുള്ള കാരണങ്ങൾ. താഴ്ന്ന വരുമാനം ഉള്ളതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിൽ സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നും കമ്മീഷൻ പറയുന്നു.

കണക്കുകൾ ഇങ്ങനെയൊക്കെ ആണെങ്കിലും 2020 മുതൽ 2050 വരെയുള്ള സ്ട്രോക്ക് വർധനവിലെ നിരക്ക് 1990 മുതൽ 2019 വരെയുള്ള നിരക്കിനെ അപേക്ഷിച്ച് കുറവാണ്.

 ലോകത്തെ മരണനിരക്കില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒരു രോഗമാണ് സ്‌ട്രോക്ക് എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകദേശം 13 മില്യണ്‍ പേരാണ് ഈ രോഗം ബാധിച്ച് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. ഏകദേശം 5.5 മില്യണ്‍ പേര്‍ ഈ രോഗം ബാധിച്ച് വര്‍ഷം തോറും മരിക്കുന്നുമുണ്ട്. ഇന്ത്യയില്‍ സ്ഥിതി കുറച്ചുകൂടി ഗുരുതരമാണ്. ഇന്ത്യയില്‍ ഓരോ 40 സെക്കന്റിലും ഒരാള്‍ക്ക് വീതം സ്‌ട്രോക്ക് ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

]]>
Tue, 10 Oct 2023 15:27:44 +0530 Editor
തമിഴ്‌നാട്ടിൽനിന്ന് ഇനി മൂന്ന് മണിക്കൂർകൊണ്ട് കടൽ മാർഗം ശ്രീലങ്കയിലെത്താം; ടിക്കറ്റ് 7670 രൂപ http://newsmalayali.com/4550 http://newsmalayali.com/4550 ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്കുള്ള യാത്രാകപ്പൽ സർവീസ് പുനരാരംഭിക്കുന്നു. തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് വടക്കൻ ശ്രീലങ്കയിലെ തലസ്ഥാനനഗരമായ ജാഫ്നയിലെ കൻകേശൻതുറയിലേക്കാണ് പുതിയ സർവീസ്. 60 നോട്ടിക്കൽ മൈൽ ദൂരമാണുള്ളത് മൂന്ന് മണിക്കൂറാണ് യാത്രാസമയം. ഈ കപ്പലിലേക്കുള്ള ടിക്കറ്റ് നിരക്ക് 7670 രൂപയായിരിക്കും. സർവീസ് ഇന്നുമുതലാണ് ആരംഭിക്കുന്നത്.

ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് പുതിയ കപ്പൽ സർവീസിന് നേതൃത്വം നൽകുന്നത്. കൊച്ചി കപ്പൽ നിർമാണശാലയിൽനിന്ന് പുറത്ത് ഇറക്കിയ ചെറുകപ്പലാണ് സർവീസിന് ഉപയോഗിക്കുന്നത്.

പൂർണമായും ശീതീകരിച്ച ഈ കപ്പലിൽ 150 പേർക്ക് യാത്ര ചെയ്യാനാകും. നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് ജി.എസ്.ടി ഉൾപ്പടെ ഒരാൾക്ക് 7670 രൂപയാണ് ടിക്കറ്റ് നിരക്ക്. പാസ്പോർട്ടും വിസയും നാഗപട്ടണം തുറമുഖത്തെ പാസഞ്ചർ ടെമിനിലിൽ ഹാജരാക്കി ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു യാത്രക്കാരന് 40 കിലോ ബാഗേജ് സൌജന്യമായി അനുവദിക്കും.

കപ്പലിന്‍റെ പരീക്ഷണയാത്ര ഇക്കഴിഞ്ഞ ഞായറാഴ്ച നടത്തിയിരുന്നു. ക്യാപ്റ്റൻ ബിജു ബി ജോർജിന്‍റെ നേതൃത്വത്തിൽ 14 പേർ അടങ്ങുന്ന ജീവനക്കാരാണ് പരീക്ഷണയാത്രയിൽ ഉണ്ടായിരുന്നത്.

പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ ഇന്ത്യയും ശ്രീലങ്കയും കപ്പൽ സർവീസ് നടത്തിയിരുന്നു. രാമേശ്വരത്തുനിന്ന് വടക്കൻ ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് നടത്തിയിരുന്ന കപ്പൽ സർവീസ് 1982ലെശ്രീലങ്കൻ ആഭ്യന്തരകലാപത്തെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു.

പിന്നീട് തൂത്തുക്കുടിക്കും കൊളംബോയ്ക്കുമിടയിൽ രണ്ടാം യുപിഎ സർക്കാരിന്‍റെ കാലത്ത് കപ്പൽ സർവീസ് ആരംഭിച്ചെങ്കിലും അത് അഞ്ച് മാസം മാത്രമാണ് നീണ്ടുനിന്നത്.

]]>
Tue, 10 Oct 2023 15:25:00 +0530 Editor
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ 141&ാമത് സെഷൻ ഈ മാസം മുംബൈയിൽ; ഐഒസി യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് 40 വർഷത്തിന് ശേഷം http://newsmalayali.com/4549 http://newsmalayali.com/4549 അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ 141-ാമത് സെഷൻ ഈ വർഷം ഒക്ടോബർ 15, 16, 17 തീയതികളിൽ മുംബൈയിൽ നടക്കും. 40 വർഷങ്ങൾക്കു ശേഷമാണ് ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയത്വം ഇന്ത്യ വഹിക്കുന്നത്. സെഷനു മുന്നോടിയായി ഒക്‌ടോബർ 12, 13 തീയതികളിൽ ഐഒസി എക്‌സിക്യൂട്ടീവ് ബോർഡ് യോഗം ചേരും. ഐഒസി സെഷന്റെ ഉദ്ഘാടന ചടങ്ങ് ഒക്ടോബർ 14ന് നടക്കും. മുംബൈയിലെ ജിയോ വേൾഡ് സെന്ററിലാണ് സെഷൻ നടക്കുന്നത്.

2022 ഫെബ്രുവരിയിൽ ബീജിങിൽ നടന്ന 139-ാമത് ഐഒസി സെഷനിലാണ് 141-ാമത് ഐഒസി സെഷൻ ഇന്ത്യയിൽ നടത്താൻ തീരുമാനിച്ചത്. ഒളിമ്പിക് സ്വർണമെഡൽ ജേതാവ് അഭിനവ് ബിന്ദ്ര, ഐഒസി അംഗം നിത അംബാനി, ഐഒഎ പ്രസിഡന്റ് നരീന്ദർ ബത്ര, കായിക മന്ത്രി അനുരാഗ് താക്കൂർ എന്നിവർ ഇന്ത്യയുടെ ഹോസ്റ്റിംഗ് അവകാശങ്ങൾക്കുള്ള നിർദ്ദേശം അവതരിപ്പിച്ചത്. 75 അംഗങ്ങൾ മുംബൈയെ അനുകൂലിച്ചപ്പോൾ ഒരാൾ മാത്രം എതിർത്ത് വോട്ട് ചെയ്തതോടെയാണ് ഇന്ത്യ ബിഡ് നേടിയത്.

“40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒളിമ്പിക്‌സ് മൂവ്‌മെന്റ് ഇന്ത്യയിൽ തിരിച്ചെത്തി. 2023-ൽ മുംബൈയിൽ ഐഒസി സെഷൻ സംഘടിപ്പിക്കാനുള്ള ബഹുമതി ഇന്ത്യയെ ഏൽപ്പിച്ചതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയോട് ഞാൻ നന്ദി പറയുന്നു,” നിതാ അംബാനി പറഞ്ഞു.

ഐ‌ഒ‌സി സെഷൻ ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമാണ്, കാരണം കൃത്യം 40 വർഷം മുമ്പ് 1983 ൽ ന്യൂഡൽഹിയിൽ ഒരു തവണ മാത്രമേ ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുള്ളൂ.

“ഞങ്ങൾ ഇന്ത്യയെ തിരഞ്ഞെടുത്തു, കാരണം അത് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ്, ധാരാളം ചെറുപ്പക്കാർ ഉള്ളതും ഒളിമ്പിക് കായികരംഗത്തിന് വലിയ സാധ്യതകളുമുണ്ട്.” ഇന്ത്യക്ക് ഹോസ്റ്റിംഗ് അവകാശം നൽകിയതിനെക്കുറിച്ച് ഐഒസി അംഗങ്ങൾ അഭിപ്രായപ്പെട്ടു.

“ഇന്ത്യ കൈവശം വച്ചിരിക്കുന്ന സാധ്യതകൾ ഞങ്ങൾക്കറിയാം, ഐ‌ഒ‌സി സെഷൻ ആതിഥേയത്വം വഹിക്കുന്നതിന് ഇന്ത്യയിലെ ഞങ്ങളുടെ സഹപ്രവർത്തകരുമായി പങ്കാളിത്തത്തിൽ ഞങ്ങൾ വളരെ ആവേശഭരിതരാണ്. നിങ്ങൾക്കറിയാവുന്നതുപോലെ, ഒരു ഐ‌ഒ‌സി സെഷൻ വളരെയധികം ശ്രദ്ധ ആകർഷിക്കുന്നു, കാരണം ഐ‌ഒ‌സി അംഗത്വത്തിനിടയിൽ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ ഭാവി, ഒളിമ്പിക് ഗെയിമുകളുടെ ഭാവി എന്നിവയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന തീരുമാനങ്ങൾ ആ ഫോറത്തിൽ നടക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച അവസരമാണ്, ഞങ്ങൾ അതിൽ വളരെ ആവേശഭരിതരാണ്.” ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.

2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സിനുള്ള സ്‌പോർട്‌സ് പ്രോഗ്രാമിന്റെ അവസാന പ്രഖ്യാപനം സെഷനിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ക്രിക്കറ്റ്, ബ്രേക്ക്-ഡാൻസ്, ബേസ്ബോൾ/സോഫ്റ്റ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, കരാട്ടെ, കിക്ക്ബോക്സിംഗ്, സ്ക്വാഷ്, മോട്ടോർസ്പോർട്ട് എന്നീ സ്പോർട്സ് ഇനങ്ങൾ ഒളിംപിക്സിൽ ഉൾപ്പെടുത്താനിടയുണ്ട്.

വലിയ ഇവന്റുകൾ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരമാണ് ഈ സെഷൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാനും ഒളിമ്പിക്‌സ് അല്ലെങ്കിൽ യൂത്ത് ഒളിമ്പിക്‌സ് പോലുള്ള ഒരു പ്രധാന ഇവന്റിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ സന്നദ്ധത കാണാനും ഐ‌ഒ‌സി അംഗങ്ങൾക്ക് ഐ‌ഒ‌സി സെഷൻ ഒരു അവസരം കൂടിയാണ്.

]]>
Tue, 10 Oct 2023 15:18:58 +0530 Editor
ഇസ്രായേൽ&ഹമാസ് സംഘർഷം: ജനവാസകേന്ദ്രങ്ങളിൽ ആയിരക്കണക്കിന് റോക്കറ്റുകൾ തൊടുത്തുവിട്ട ആക്രമണം ഗുരുതരമെന്ന് യുഎഇ http://newsmalayali.com/4548 http://newsmalayali.com/4548 ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ അക്രമം അവസാനിപ്പിക്കുന്നതിനും പൗരൻമാരുടെ സുരക്ഷക്കും മുൻഗണന നൽകണമെന്ന് യുഎഇ. ഏറ്റുമുട്ടൽ തടയാനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങളും നടത്തണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു. അക്രമത്തിന് ഇരകളായവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.

ഗാസ മുനമ്പിന് സമീപമുള്ള ഇസ്രായേൽ പട്ടണങ്ങൾക്കും ഗ്രാമങ്ങൾക്കും നേരെയാണ് ഹമാസിന്റെ ആക്രമണം നടന്നതെന്നും, ജനവാസ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് റോക്കറ്റുകൾ തൊടുത്തുവിട്ടത് ഉൾപ്പെടെയുള്ള ആക്രമണങ്ങളെ ഗുരുതരമായി കാണേണ്ടതുണ്ടെന്നും യുഎഇ പറഞ്ഞു. ഇസ്രായേൽ പൗരന്മാരെ അവരുടെ വീടുകളിൽ നിന്ന് ബന്ദികളാക്കി തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ടുകൾ ഞെട്ടിച്ചതായും യുഎഇ പറയുന്നു. ഇരുരാജ്യങ്ങളിലുമുള്ള പൗരൻമാർക്ക് നിയമ പരിരക്ഷ ഉറപ്പു വരുത്തണമെന്നും അവരെ അക്രമത്തിന് ഇരകളാക്കരുതെന്നും യുഎഇ ആവശ്യപ്പെട്ടു.

ഇത്തരം അക്രമങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും യുഎഇ അടിവരയിട്ടു പറഞ്ഞു. ഇതിനായി പരസ്പരം സംഭാഷണം, സഹകരണം, സഹവർത്തിത്വം എന്നിവ ഉറപ്പാക്കണമെന്നും ഇത്തരം അക്രമ സംഭവങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം നിശ്ചയദാർഢ്യത്തോടെ നിലകൊള്ളണമെന്നും യുഎഇ ആവശ്യപ്പെട്ടു. മുൻപും യുദ്ധക്കെടുതികൾ അനുഭവിച്ച ജനതക്കു മേൽ വീണ്ടും ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും യുഎഇ വ്യക്തമാക്കി.

അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനും ഇസ്രായേലിലെയും പലസ്തീൻ അധിനിവേശ പ്രദേശങ്ങളിലെയും (Occupied Palestinian Territories (OPT)) സമാധാനം പുനഃസ്ഥാപിക്കാനും യുഎഇ അഭ്യർത്ഥിച്ചു. സമാധാനത്തോടെയും അന്തസോടെയും ജീവിക്കാൻ എല്ലാ പൗരൻമാർക്ക് അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

 ശനിയാഴ്ചയോടെ പലസ്തീനിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിലേക്ക് ഇരച്ചെത്തി നടത്തിയ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. അത്യാധുനിക സാങ്കേതിക വിദ്യകൾ കൈവശമുള്ള ഇസ്രയേൽ സൈന്യം ഹമാസിന്റെ ആക്രമണത്തിൽ അക്ഷരാർത്ഥത്തിൽ നടുങ്ങിപ്പോകുകയാണ് ഉണ്ടായത്. ഹമാസിന്റെ പ്രവര്‍ത്തകര്‍ ടെല്‍ അവീവിൽ ഇരച്ചെത്തി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനെതിരെ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അറുന്നൂറോളം പലസ്തീനികളും മരിച്ചു. പെട്ടെന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ രാജ്യത്തെ സൈന്യം സജ്ജമായിരുന്നില്ല.

]]>
Tue, 10 Oct 2023 15:18:26 +0530 Editor
Israel&Palestine War: വ്യോമാക്രമണം നിർത്തിയില്ലെങ്കിൽ ബന്ദികളെ ഓരോരുത്തരെയും പരസ്യമായി കൊല്ലുമെന്ന് ഹമാസ്; മരണസംഖ്യ 1600 കടന്നു http://newsmalayali.com/4547 http://newsmalayali.com/4547 ഗാസയിലെ വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ ഓരോരുത്തരായി പരസ്യമായി വധിക്കുമെന്ന ഭീഷണിയുമായി ഹമാസ്. ബന്ദികളെ വധിക്കുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുമെന്നും വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുമെന്നും ഹമാസ് അറിയിച്ചു. അതേസമയം ഇസ്രായേൽ- ഹമാസ് സംഘ‍ർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികൾക്കും 700 ഗാസ നിവാസികൾക്കുമാണ് ജീവൻ നഷ്ടമായതെന്നാണ് റിപ്പോർട്ട്. ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു.

ഗാസ മുനമ്പിൽ ഇസ്രായേൽ വ്യോമസേന രാത്രിയിൽ ശക്തമായ വ്യോമാക്രമണം നടത്തി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എക്‌സിൽ പങ്കിട്ട വീഡിയോയിൽ, വ്യോമാക്രമണത്തെത്തുടർന്ന് ഒരു കെട്ടിടം തകർന്നത് കാണിക്കുന്നുണ്ട്. ഈ വീഡിയോ പങ്കിട്ടുകൊണ്ട് അദ്ദേഹം എഴുതി, “ഞങ്ങൾ ആരംഭിച്ചു. ഇസ്രായേൽ വിജയിക്കും”.

ഇസ്രായേൽ യുദ്ധം “മിഡിൽ ഈസ്റ്റിനെ മാറ്റുമെന്ന്” പ്രധാനമന്ത്രി നെതന്യാഹു പ്രതിജ്ഞയെടുത്തു, ഹമാസിന് നേരിടേണ്ടിവരിക ഏറെ ബുദ്ധിമുട്ടുള്ളതും ഭയാനകവുമായ കാര്യങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ പാലസ്തീൻ തീവ്രവാദി സംഘടനയായ ഹമാസ് ഭരിക്കുന്ന ഗാസ മുനമ്പിൽ “സമ്പൂർണ ഉപരോധം” ഏർപ്പെടുത്താൻ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് തിങ്കളാഴ്ച ഉത്തരവിട്ടു. “ഗാസ പൂർണ്ണമായും ഉപരോധിക്കപ്പെടും. വൈദ്യുതിയോ ഭക്ഷണമോ ഇന്ധനമോ [ഗാസയിൽ എത്തിച്ചു നൽകില്ല. ഞങ്ങൾ ഭീകരവാദികളോട് പോരാടുകയാണ്, അതിനനുസരിച്ച് പ്രതികരിക്കും,” ഗാലന്റ് പറഞ്ഞു.

ഗാസ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയുടെ പെട്ടെന്നുള്ള നീക്കത്തെക്കുറിച്ചുള്ള നിരവധി മുന്നറിയിപ്പുകൾക്ക് ഇസ്രായേൽ കാര്യമായ ശ്രദ്ധ നൽകിയില്ലെന്ന് ഈജിപ്ഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഗാസയുടെ ഭൂമിയുടെ കാര്യത്തിൽ തർക്കമില്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ പറഞ്ഞു. “അവസാന മില്ലിമീറ്റർ വരെ ഞങ്ങൾ ഗാസയ്ക്ക് നൽകി. ഭൂമിയുടെ കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിനിടെ ഹമാസ് പോരാളികൾ പിടിച്ചെടുത്ത അതിർത്തി സമൂഹങ്ങളുടെ നിയന്ത്രണം ഇസ്രായേൽ സൈന്യം തിരിച്ചുപിടിച്ചതായി വക്താവ് പറഞ്ഞു. എന്നാൽ പലസ്തീൻ തീവ്രവാദികൾ ജറുസലേമിലും ടെൽ അവീവിലും വ്യോമാക്രമണ സൈറണുകൾ സ്ഥാപിച്ച് റോക്കറ്റുകളുടെ ബാരേജുകൾ തുടർന്നു.

അതേസമയം ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഇറാൻ തള്ളി. “ഇറാന്‍റെ പങ്കുമായി ബന്ധപ്പെട്ട ആരോപണങ്ങൾ… രാഷ്ട്രീയ കാരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്,” വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പലസ്തീൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുമാനങ്ങൾ എടുക്കുന്നതിൽ ഇസ്ലാമിക് റിപ്പബ്ലിക്ക് ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ചുവെങ്കിലും ഗാസ മുനമ്പിൽ രാജ്യം സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതിൽ തനിക്ക് കടുത്ത വിഷമമുണ്ടെന്ന് പറഞ്ഞു. “ഈ ശത്രുതകൾക്ക് മുമ്പ് ഗാസയിലെ മാനുഷിക സാഹചര്യം വളരെ മോശമായിരുന്നു,” ഗുട്ടെറസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഇപ്പോൾ അത് ക്രമാതീതമായി വഷളാകും.”

]]>
Tue, 10 Oct 2023 15:13:16 +0530 Editor
ഇസ്രായേൽ & ഹമാസ് സംഘർഷം: ഇന്ത്യ ഇസ്രായേലിനൊപ്പമെന്ന് കേന്ദ്രം http://newsmalayali.com/4546 http://newsmalayali.com/4546 ഹമാസിന്റെ തീവ്രവാദ ആക്രമണത്തിനെതിരെ ഇസ്രായേലിനൊപ്പം ഇന്ത്യ നിലയുറപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതൊരു ഭീകരാക്രമണമാണെന്നും ഇസ്രായേലിന്റെ എന്ത് ആവശ്യത്തിനും ഇന്ത്യ കൂടെയുണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെ മുതലാണ് ഹമാസ് തീവ്രവാദികൾ ഇസ്രായേലിൽ ആക്രമണം ആരംഭിച്ചത്. നിരവധി ഇസ്രായേലി പൗരന്‍മാർ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതിൽ പട്ടാളക്കാരും ഉള്‍പ്പെടുന്നു. 1900 ലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ ഗാസാമുനമ്പിലും നിരവധി പേർ കൊല്ലപ്പെട്ടു. 1500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

“ഇന്ത്യന്‍ ദൗത്യങ്ങളിലും സഹായങ്ങളിലും ഒരു കുറവുമുണ്ടാകില്ല. സ്ഥിതി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ് ഞങ്ങള്‍. ഇരുരാജ്യങ്ങളുമായും സംസാരിക്കും. സമാധാനം സ്ഥാപിക്കുകയാണ് മുന്നിലുള്ള ഏക വഴി,” കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇസ്രായേലിലേക്കുള്ള ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രായേലി പൗരന്‍മാരുടെ ആത്മശാന്തിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു.

ഏകദേശം 18000ഓളം ഇന്ത്യക്കാര്‍ ഇസ്രായേലിലുണ്ട്. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇസ്രായേലില്‍ അകപ്പെട്ട ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കാനുള്ള നടപടികള്‍ ശക്തമാക്കി ഇന്ത്യന്‍ എംബസിയും മുന്നിലുണ്ട്.

ഇന്ത്യയിലേക്ക് തിരിച്ച് പോകണമെന്ന അഭ്യര്‍ത്ഥനയുമായി നിരവധി ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ എംബസിയെ സമീപിച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പായി എത്തിയവരാണ് സഞ്ചാരികളില്‍ അധികവും. ഇന്ത്യന്‍ ബിസിനസുകാരും ഇസ്രായേലില്‍ അകപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് എംബസി നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടാനുള്ള വിവരങ്ങളും എംബസി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ഹമാസിന്റെ പ്രവര്‍ത്തകര്‍ ടെല്‍ അവീവിൽ ഇരച്ചെത്തി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനെതിരെ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 370 പലസ്തീനികളും മരിച്ചു. പോരാട്ടം ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. നിരവധി ഇസ്രായേലി പൗരന്മാരെ തട്ടിക്കൊണ്ടുവന്നതായി ഹമാസും വ്യക്തമാക്കിയിട്ടുണ്ട്.

സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയയുവതിയെ ഹമാസ് സംഘം തട്ടിക്കൊണ്ടുപോയെന്നുംറിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ സ്വദേശിനിയാണ് യുവതി. ഇസ്രായേലിലെ തന്നെ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോഴായിരുന്നു യുവതിയെ ഹമാസ് പോരാളികള്‍ തട്ടിക്കൊണ്ടുപോയത്. തന്നെ കൊല്ലരുതെന്ന്യാചിക്കുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

‘ എന്നെ കൊല്ലരുത്’ എന്ന് യുവതി നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. നോവ അര്‍ഗാമനി എന്നാണ് ഈ യുവതിയുടെ പേര്. ഇസ്രായേലിന് സമീപമുള്ള ഗാസ അതിര്‍ത്തിയിലെ ഒരു മ്യൂസിക് ഫെസ്റ്റിവിലിലാണ് നോവ പങ്കെടുത്തത്. അപ്പോഴായിരുന്നു ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. നോവയെ ഗാസയിലേക്ക് എത്തിച്ചിട്ടുണ്ട്. നിലവില്‍ അവരെ ബന്ദിയാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

]]>
Tue, 10 Oct 2023 15:00:43 +0530 Editor
&apos;കേരളീയം 2023 സാംസ്കാരികോത്സവ ഗാനം കോപ്പിയടി&apos; ആരോപണവുമായി സംഗീത സംവിധായകൻ http://newsmalayali.com/4545 http://newsmalayali.com/4545 സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘കേരളീയം 2023’ ആഘോഷത്തിനായി ഒരുക്കിയ ഗാനം കോപ്പിയടിയാണെന്ന ആരോപണവുമായി സംഗീത സംവിധായകന്‍ രംഗത്ത്. നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന ആഘോഷ പരിപടിക്കായി തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജിലെ രണ്ടാം വര്‍ഷ എം.എ വിദ്യാര്‍ഥികള്‍ കേരളീയത്തിനായി വരികളെഴുതി ചിട്ടപ്പെടുത്തിയ ഗാനം എന്ന പേരില്‍ പരിപാടിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രചരിക്കുന്ന ഗാനത്തിനെതിരെയാണ് സംഗീത സംവിധായകനും സംഗീത അധ്യാപകനുമായ ജെയ്സണ്‍ ജെ നായര്‍ കോപ്പിയടി ആരോപണവുമായി രംഗത്തെത്തിയത്.

‘തുഞ്ചന്‍റെ കാകളികള്‍ ഒരു കിളികൊഞ്ചലായി’ എന്ന് തുടങ്ങുന്ന ഗാനം 2004-2006 കാലഘട്ടത്തില്‍ താന്‍ ചിട്ടപ്പെടുത്തിയ ഗാനമാണെന്നാണ് ജെയ്സണ്‍ ജെ നായരുടെ പറയുന്നത്. സോമദാസ് കാണക്കാരി എഴുതിയ വരികള്‍ക്ക് ഈണം നല്‍കി കുമാരമംഗലം സ്കൂളിലെ കുട്ടികള്‍ക്ക് കലോത്സവത്തിന് വേണ്ടി തയ്യാറാക്കിയ ഗാനമാണ് കേരളീയം ഫെസ്റ്റിനായി സ്വാതി തിരുനാള്‍ സംഗീത കോളേജിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ഗാനം എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജില്‍ പോസ്റ്റുചെയ്ത വീഡിയോയില്‍ പറഞ്ഞു.

2006ലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സംഘഗാനത്തിന് സമ്മാനം ലഭിച്ച ഗാനമാണിത്. തന്‍റെ സ്ഥാപനമായ മോക്ഷ സ്കൂള്‍ ഓഫ് മ്യൂസിക്കിലെ ആയിരക്കണക്കിന് കുട്ടികളെ ഈ ഗാനം പലപ്പോഴായി പഠിപ്പിച്ചിട്ടുണ്ടെന്നും ജെയ്സണ്‍ ജെ നായര്‍ പറഞ്ഞു. ഇതില്‍ സര്‍ക്കാരിന് യാതൊരു ഉത്തരവാദിത്വവുമില്ല. ഈ ഗാനം ചെയ്യാന്‍ ഏല്‍പ്പിച്ചവര്‍ അത് മോഷ്ടിച്ച് എല്ലാവരെയും തെറ്റിധരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. നാളെ തലമുറയ്ക്ക് സംഗീതം പറഞ്ഞുകൊടുക്കേണ്ട ആരോ ഒരാളാണ് ഇതിന് പിന്നില്‍. കുട്ടികള്‍ ഏതായാലും ഇത് മനോഹരമായി പാടിയിട്ടുണ്ട്.

‘ചെയ്ത ആള്‍ക്ക് എന്തായാലും അത് അയാളുടെ സൃഷ്ടി അല്ലെന്ന് അറിയാം. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്ത് അവരെ കൊണ്ട് പാടിപ്പിച്ച ശേഷം സര്‍ക്കാരിന് നല്‍കിയിരിക്കുകയാണ്. ഒരു സൃഷ്ടി കര്‍ത്താവെന്ന നിലയിലുള്ള വിഷമം എനിക്കുണ്ട് ‘ – ജെയ്സണ്‍ ജെ നായര്‍ പറഞ്ഞു.

]]>
Tue, 10 Oct 2023 14:58:40 +0530 Editor
ISL 2023 | കേരള ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈ സിറ്റി എഫ്സിക്ക് ജയം (2&1) http://newsmalayali.com/4544 http://newsmalayali.com/4544 ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുംബൈയുടെ ജയം. സീസണിലെ കേരളത്തിന്‍റെ ആദ്യ തോല്‍വിയാണിത്. ജോര്‍ജെ പെരേര ഡയസ്, ലാലാംഗ്മാവിയ റാല്‍റ്റെ എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. ഡാനിഷ് ഫാറൂഖിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഏക ഗോള്‍.മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയമുള്ള ബ്ലാസ്‌റ്റേഴ്‌സ് ആറ് പോയിന്റുണ്ട്. രണ്ട് ജയവും ഒരു സമനിലയുമുള്ള മുംബൈ രണ്ടാമതാണ്.

പിരിമുറുക്കം കൈയ്യാങ്കളിയിലേക്ക് വഴിമാറിയ രണ്ടാം പകുതിയിയുടെ അവസാന നിമിഷം  ഇരുടീമിലെയും ഒരോ താരങ്ങള്‍ക്ക് റഫറി റെഡ് കാര്‍ഡ് നല്‍കിയത് മത്സരത്തിന്‍റെ  ശോഭകെടുത്തി.

]]>
Mon, 09 Oct 2023 08:06:35 +0530 Editor
ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിയ്ക്ക് പരിക്ക് http://newsmalayali.com/4543 http://newsmalayali.com/4543 ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തിനിടെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി യുവതിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. സൗത്ത് ഇസ്രായേലിലെ അഷ്‌കിലോണില്‍ ഏഴ് വര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശി ഷീജാ ആനന്ദിനാണ് പരിക്കേറ്റത്.  ഇസ്രായേല്‍ സമയം ശനിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം.

വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടന്‍ ഫോണ്‍ കട്ടായി. പിന്നീട് ഷീജയെ വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇവര്‍ ജോലി ചെയ്യുന്ന വീട്ടിലെ ആളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാലിന് പരിക്കേറ്റ ഷീജയെ ഉടന്‍ തന്നെ സമീപത്തുള്ള ബെര്‍സാലൈ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ടെല്‍ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. പയ്യാവൂര്‍ സ്വദേശി ആനന്ദനാണ് ഷീജയുടെ ഭര്‍ത്താവ്. മക്കള്‍: ആവണി ആനന്ദ്, അനാമിക ആനന്ദ്.

 അതേസമയം ഇസ്രായേല്‍-ഹമാസ് പോരാട്ടത്തില്‍  മരണസംഖ്യ ആയിരത്തിനരികെയെത്തി. ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേലുകാരുടെ എണ്ണം 600 കടന്നു. ഹമാസിന്റെ പ്രവർത്തകർ ടെൽ അവീവിലേക്കെത്തി ഇരച്ചെത്തി ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനെതിരെ ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 370 പലസ്തീനികളും മരിച്ചു. പോരാട്ടം ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. നിരവധി ഇസ്രായേലി പൗരന്മാരെ തട്ടിക്കൊണ്ടുവന്നതായി ഹമാസും വ്യക്തമാക്കിയിട്ടുണ്ട്.

ഗാസയെ ലക്ഷ്യമാക്കി ആക്രമണം നടത്തുമ്പോഴും, ലെബനൻ അതിർത്തിയിൽ ഹെസ്‌ബൊള്ളയുമായും ഇസ്രായേൽ പോരാട്ടം നടത്തുകയാണ്. ഹാർ ദോവിലെ ഹെസ്ബൊള്ള കേന്ദ്രം ലക്ഷ്യമാക്കി ഇസ്രായേലി സൈന്യം ഡ്രോണാക്രമണം നടത്തി. ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള മേഖലയായ ഷേബാ ഫാമിന് നേരെ ഹെസ്‌ബൊള്ള ആക്രമണം നടത്തിയിരുന്നു. പലസ്തീനിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ഹെസ്‌ബൊള്ളയുടെ ആക്രമണം.

]]>
Mon, 09 Oct 2023 08:04:58 +0530 Editor
Vijay Leo| സ്ത്രീവിരുദ്ധപരാമർശം: &apos;ലിയോ&apos;യ്ക്കെതിരെ ബിജെപിയും ഹിന്ദുമക്കൾ ഇയക്കവും http://newsmalayali.com/4542 http://newsmalayali.com/4542 വിജയ് നായകനായ പുതിയ ചിത്രം 'ലിയോ'യുടെ ട്രെയിലറിലെ സ്ത്രീവിരുദ്ധ പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ഹിന്ദുമക്കൾ ഇയക്കം എന്ന സംഘടനയാണ് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. വിജയ്‌യുടെ കഥാപാത്രം പറയുന്ന സംഭാഷണം നീക്കണമെന്നാണ് ആവശ്യം.

സ്ത്രീകൾക്കുനേരെയുള്ള മോശം പ്രയോഗം സിനിമയിൽ ഉപയോഗിക്കുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്ന് സംഘടന ആരോപിച്ചു. രണ്ട് ദിവസം മുൻപാണ് ലിയോയുടെ ട്രെയിലർ റിലീസ് ചെയ്തത്.

വൻ സ്വീകാര്യത ലഭിച്ച ട്രെയിലറിന് എതിരെ ചില വിമർശനങ്ങളും ഉയരുകയാണ്. ട്രെയിലറിൽ വിജയ്, തൃഷയുമായുള്ള സംഭാഷണത്തിനിടെ മോശം വാക്ക് ഉപയോ​ഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

ബിജെപിയും ലിയോക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. സംഭാഷണത്തിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ട്രെയിലറിൽനിന്നും സിനിമയിൽനിന്നും സംഭാഷണം നീക്കണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് തിരുപ്പതി നാരായണൻ ആവശ്യപ്പെട്ടു.

ലിയോ ട്രെയിലർ റിലീസ് ചെയ്ത ദിവസം മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയയും ആരോപണവുമായി രം​ഗത്ത് എത്തിയിരുന്നു. ട്രെയിലറിന്റെ 1.46 മിനിറ്റ് ആകുമ്പോഴാണ് സ്ത്രീവിരുദ്ധ പരാമർശം എന്ന സംഭാഷണം വരുന്നത്.

കഴിഞ്ഞ ദിവസം ട്രെയിലർ റിലീസ് ചെയ്തപ്പോൾ ആരാധകർ നടത്തിയ ആഹ്ലാദപ്രകടനത്തിൽ ചെന്നൈയിലെ തിയേറ്ററിൽ കനത്ത നാശമുണ്ടായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം 19നാണ് തിയേറ്ററുകളിൽ എത്തുന്നത്. വിജയ് രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ ചിത്രം എത്തുന്നതെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്.

]]>
Mon, 09 Oct 2023 07:59:56 +0530 Editor
IND vs AUS World Cup 2023: ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം http://newsmalayali.com/4541 http://newsmalayali.com/4541 ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച് വിരാട് കോഹ്ലിയും കെ എല്‍ രാഹുലും. ഓസ്‌ട്രേലിയയെ ആറുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ വിജയം ആഘോഷിച്ചത്. അര്‍ധസെഞ്ചുറി നേടിയ കോഹ്ലിയും രാഹുലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ബൗളര്‍മാരും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ഓസീസ് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രാഹുല്‍ 97 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് ടീമിന്റെ ടോപ് സ്‌കോററായി. കോഹ്ലി 85 റണ്‍സെടുത്തു

ഓസീസ് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ വലിയ തിരിച്ചടി നേരിട്ടു. ടീം സ്‌കോര്‍ വെറും രണ്ട് റണ്‍സിലെത്തിയപ്പോഴേക്കും മൂന്ന് മുന്‍നിര ബാറ്റര്‍മാര്‍ കൂടാരം കയറി. ഇഷാന്‍ കിഷന്‍ (0), രോഹിത് ശര്‍മ (0), ശ്രേയസ് അയ്യര്‍ (0) എന്നിവരാണ് പുറത്തായത്. കിഷനെ സ്റ്റാര്‍ക്കും രോഹിത്തിനെയും ശ്രേയസ്സിനെയും ഹെയ്‌സല്‍വുഡും പുറത്താക്കി. ഇതോടെ ഇന്ത്യ പതറി. എന്നാല്‍ നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച വിരാട് കോഹ്ലിയും കെ എല്‍ രാഹുലും ചേര്‍ന്ന് വലിയ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചു. ഓരോ പന്തും അതീവ ശ്രദ്ധയോടെ കളിച്ച ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. പിന്നാലെ കോഹ്ലിയും രാഹുലും അര്‍ധസെഞ്ചുറി നേടി. ഇരുവരുടെയും നിര്‍ണായകമായ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് തുണയായത്.

35ാം ഓവറില്‍ രാഹുലും കോഹ്ലിയും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി. പിന്നാലെ ഇരുവരും 150 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. എന്നാല്‍ 38ാം ഓവറില്‍ കോഹ്ലി പുറത്തായി. ഹെയ്‌സല്‍വുഡിന്റെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച കോലിയെ ലബൂഷെയ്ന്‍ ക്യാച്ചെടുത്ത് പുറത്താക്കി. 116 പന്തുകളിൽ നിന്ന് ആറുഫോറിന്റെ അകമ്പടിയോടെ 85 റണ്‍സെടുത്ത് ടീമിന് വിജയമുറപ്പിച്ച ശേഷമാണ് കോഹ്ലി മടങ്ങിയത്. പകരം ഹാര്‍ദിക് പാണ്ഡ്യ ക്രീസിലെത്തി. പാണ്ഡ്യ വന്നതോടെ ഇന്ത്യ ബാറ്റിങ്ങിന്റെ വേഗം കൂട്ടി. ഹാര്‍ദിക്കിനെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. രാഹുല്‍ 115 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 97 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഹാര്‍ദിക് 11 റണ്‍സ് നേടി. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റ് സ്വന്തമാക്കി.

ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയെ ഓസീസ് 49.3 ഓവറില്‍ 199ന് എല്ലാവരും പുറത്താവുകയായിരുന്നു. 10 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയാണ് ഓസീസിന്റെ നടുവൊടിച്ചത്. കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. ഓസീസ് നിരയില്‍ 46 റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്താണ് ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ 41 റണ്‍സെടുത്തു. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ (0) നഷ്ടമായി. ബുമ്രയുടെ പന്തില്‍ സ്ലിപ്പില്‍ വിരാട് കോഹ്ലിക്ക് ക്യാച്ച്. പിന്നീട് മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ – സ്മിത്ത് സഖ്യം 69 കൂട്ടിചേര്‍ത്തു.

എന്നാല്‍ വാര്‍ണറെ റിട്ടേണ്‍ ക്യാച്ചിലൂടെ കുല്‍ദീപ് മടക്കി. പിന്നീടാണ് ജഡേജ പന്തെറിയാനെത്തിയത്. മൂന്ന് പ്രധാനപ്പെട്ട വിക്കറ്റുകള്‍ ജഡേജ മടക്കി. സ്മിത്തിനെ ബൗള്‍ഡാക്കിയായിരുന്നു തുടക്കം. പിന്നാലെ  ലബുഷെയ്‌നെ (27) വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. അതേ ഓവറില്‍ അലക്‌സ് ക്യാരിയെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി മൂന്ന് വിക്കറ്റ് പൂര്‍ത്തിയാക്കി.

]]>
Mon, 09 Oct 2023 07:55:56 +0530 Editor
India&Canada Row| ഇന്ത്യയുമായുള്ള തര്‍ക്കം: 2024ല്‍ കാനഡയ്ക്ക് 700 മില്ല്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് പഠനം http://newsmalayali.com/4540 http://newsmalayali.com/4540 ഇന്ത്യയുമായുള്ള തർക്കത്തെത്തുടർന്ന് അടുത്തവർഷം കാനഡയ്ക്ക് 700 മില്ല്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് പഠന റിപ്പോർട്ട്. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമേജ്ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് പഠനാവശ്യത്തിനായി പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ അഞ്ചു ശതമാനമെങ്കിലും കുറവുണ്ടായാൽ പോലും 700 മില്ല്യൺ ഡോളറിന്റെ നഷ്ടം കാനഡയ്ക്കുണ്ടാകുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.

ഓരോ വർഷവും കാനഡയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്. ഇന്ത്യയിൽ നിന്ന് പ്രതിവർഷം ഏകദേശം രണ്ട് ലക്ഷം വിദ്യാർത്ഥികളാണ് കാനഡയിലേക്ക് പഠനാവശ്യത്തിനായി പോകുന്നത്. 2022ൽ 2.25 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനേഡിയൻ വിസ ലഭിച്ചിരുന്നു.

 

ജനുവരി, മേയ്, സെപ്റ്റംബർ എന്നീ മാസങ്ങളിലായാണ് ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ കൂടുതലായി കാനഡയിലെത്തുന്നത്. ഏകദേശം മൂന്നിൽ ഒരു ഭാഗം വിദ്യാർത്ഥികളും മിക്കപ്പോഴും ജനുവരിയിൽ തന്നെ കാനഡയിൽ എത്താറാണ് പതിവെന്ന് ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ ഇമേജ് ഇന്ത്യ പ്രസിഡന്റ് റോബിന്ദർ സച്ച്ദേവ് പറഞ്ഞു.

 

നിലവിലെ ഇന്ത്യയും കാനഡയും തമ്മിലുള്ള സംഘർഷം ഒരു വിഭാഗം ഇന്ത്യൻ വിദ്യാർത്ഥിൾക്കിടയിൽ ഭയം സൃഷ്ടിച്ചിട്ടുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് കാനഡയിൽ പോയി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമാകും. കാനഡയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ ശരാശരി മൊത്തം ചെലവ് 13.29 ലക്ഷം രൂപയാണ് (16,000 ഡോളർ). ”ഇതിൽ ലാപ്‌ടോപ് വാങ്ങൾ, വാടക, ബാങ്ക് സെക്യൂരിറ്റി, വിമാന ടിക്കറ്റ് എന്നിവയെല്ലാം ഉൾപ്പെടും,” സച്ച്ദേവ് പറഞ്ഞു.

ജനുവരി ബാച്ചിൽ അഞ്ച് ശതമാനം കുറവ് നേരിട്ടാൽ കാനഡയ്ക്ക് നഷ്ടമാകുക 230 മില്ല്യൺ ഡോളറാണ്. ഇതേരീതിയിൽ വരും ബാച്ചുകളിലും കുറവ് സംഭവിക്കുകയാണെങ്കിൽ കാനഡയുടെ നഷ്ടം 690 മില്ല്യൺ ഡോളറിലെത്തി നിൽക്കും. കാനഡയിലേക്കുള്ള വിസ അപേക്ഷ കുറയുന്നത് ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷനിലേക്കുള്ള വിസ ഫീസിൽ മൂന്ന് മില്ല്യൺ ഡോളറിന്റെ ഇടിവുണ്ടാക്കും.

പഠനം പൂർത്തിയാക്കിയ ശേഷം പ്രാദേശിക ബിസിനസുകൾക്കായി പ്രവർത്തിച്ചുകൊണ്ട് ഇന്ത്യൻ വിദ്യാർത്ഥികളും കനേഡിയൻ സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. കാനഡ സന്ദർശിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് അവിടുത്തെ വേതന നിരക്ക് ഉയരുന്നതിലേക്കും നയിച്ചേക്കാം. ഇത് ചെറുകിട കനേഡിയൻ ബിസിനസുകൾക്ക് 34 മില്യൺ നഷ്ടമുണ്ടാക്കും. ഈ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ, കനേഡിയൻ സമ്പദ് വ്യവസ്ഥ മൊത്തം 727 മില്യൺ ഡോളറിന്റെ നഷ്ടം പ്രതീക്ഷിക്കുന്നതായും പഠനം കൂട്ടിച്ചേർത്തു.

ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട തർക്കങ്ങളും ആരോപണങ്ങളുമാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെയും സാരമായി ബാധിക്കാൻ കാരണം. ഇന്തോ-കനേഡിയൻ ബന്ധത്തിൽ വിള്ളൽ വീണതിനെത്തുടർന്ന് വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കുപുറമെ, കാനഡയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ, കനേഡിയൻ പിആർ (പെർമനന്റ് റെസിഡൻസി) അപേക്ഷകർ എന്നിവരും ആശങ്കയിലാണ്.

]]>
Sat, 07 Oct 2023 20:06:57 +0530 Editor
Israel&Gaza Attack| ഇസ്രായേൽ&ഹമാസ് സംഘർഷം; ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശം http://newsmalayali.com/4539 http://newsmalayali.com/4539 ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയത് രണ്ടരമണിക്കൂറിലേറെ തുടര്‍ച്ചയായി നീണ്ടുനിന്ന ആക്രമണം. 5000-ഓളം റോക്കറ്റുകള്‍ തൊടുത്തുവിട്ടെന്നാണ് ഹമാസ് ചീഫ് കമാന്‍ഡറായ മുഹമ്മദ് അല്‍ ഡെയ്ഫ് അവകാശപ്പെട്ടത്. ഇതിന് ശേഷം രണ്ടായിരത്തോളം റോക്കറ്റുകള്‍ വിക്ഷേപിച്ചതായി ഹമാസ് ടി വി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണങ്ങളിൽ 22 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്.

ഇതിനിടെ, ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളില്‍ തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.

 

തെക്കന്‍ ഇസ്രയേലില്‍ നുഴഞ്ഞുകയറിയ ഹമാസ് പ്രവര്‍ത്തകര്‍ വഴിയാത്രക്കാര്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സെ്‌ഡൈറോത്തില്‍ വീടുകള്‍ ഹമാസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ആഷ്‌കലോണിലെ ബാര്‍സിലായി ആശുപത്രിയില്‍ 68 പേരും ബീര്‍ ഷെവയിലെ സൊറോക ആശുപത്രിയില്‍ 80 പേരും ചികിത്സയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു

ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്ന് മധ്യ- തെക്കന്‍ ഇസ്രയേലിലെ വിമാനത്താവളങ്ങള്‍ അടച്ചു. ഇസ്രയേല്‍ സൈനികരെ ആക്രമിക്കുന്നതിന്റേയും സൈനിക വാഹനങ്ങള്‍ തീവെക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സൈനികരെ ബന്ദികളാക്കി പലസ്തീന്‍ ഭൂപ്രദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. തെക്കന്‍ ഇസ്രയേലിലെ കുസെയ്ഫ് നഗരത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും മേയര്‍ അറിയിച്ചു. ഹമാസിന്റെ ആക്രമണത്തില്‍ ഒരു മേയര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ഹമാസിനെതിരെ തങ്ങള്‍ തിരിച്ചടി ആരംഭിച്ചതായി ഇസ്രയേല്‍ അറിയിച്ചു. ഗാസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഡസന്‍കണക്കിന് യുദ്ധവിമാനങ്ങള്‍ അയച്ചുവെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. അതിനിടെ വടക്കന്‍ ഗാസ മുനമ്പില്‍ ഇന്തോനേഷ്യന്‍ ആശുപത്രി പിടിച്ചെടുക്കാനുള്ള ശ്രമങ്ങളെ പലസ്തീന്‍ അപലപിച്ചു. സംഭവത്തില്‍ ഒരു ആശുപത്രി ജീവനക്കാരന് ജീവന്‍ നഷ്ടമായിരുന്നു. ഓപ്പറേഷന്‍ എയേണ്‍ സ്വോര്‍ഡ്‌സ് എന്ന പേരിലാണ് ഇസ്രയേല്‍ തിരിച്ചടി ആരംഭിച്ചിരിക്കുന്നത്. തിരിച്ചടി ഭയന്ന് ഗാസയിലെ ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിന് പലസ്തീനികള്‍ പലായനം ചെയ്തിരുന്നു.

]]>
Sat, 07 Oct 2023 19:44:18 +0530 Editor
Israel&Gaza Attack | ഇസ്രായേൽ യുദ്ധസന്നദ്ധത പ്രഖ്യാപിച്ചു; റോക്കറ്റാക്രമണവുമായി ഹമാസ് http://newsmalayali.com/4538 http://newsmalayali.com/4538 ഗാസയിൽ ഇസ്രായേൽ ഉപരോധം ശക്തമാക്കിയതിനെതിരെ ഉണ്ടായ പ്രതിഷേധം യുദ്ധത്തിലേക്ക് നീങ്ങുന്നു. ഗാസ മുനമ്പിൽ നിന്ന് ഇസ്രായേലിലേക്ക് ഹമാസ് നിരവധി റോക്കറ്റുകൾ തൊടുത്തുവിട്ടതിനെത്തുടർന്ന് ഇസ്രായേൽ പ്രതിരോധ സേന യുദ്ധത്തിന് സജ്ജമാകാൻ നിർദേശം നൽകി. അതിനിടെ അതിർത്തയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാർത്താ ഏജൻസിയായ എഎഫ്‌പിയുടെ റിപ്പോർട്ട് പ്രകാരം ഇസ്രയേലിൽ അഗ്നിബാധയെക്കുറിച്ചുള്ള മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.

‘ഓപ്പറേഷൻ അൽ-അഖ്‌സ ഫ്ലഡ്’ ആരംഭിച്ചപ്പോൾ 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഹമാസ് ആംഡ് വിംഗ് പറഞ്ഞു. ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സൈനികനെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്. ദക്ഷിണ ഇസ്രായേലിൽ ബന്ദികളാക്കിയ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഗാസ അതിർത്തിയിൽ ആഴ്ചകളോളം തുടർന്ന പ്രതിഷേധം പെട്ടെന്ന് യുദ്ധത്തിലേക്ക് മാറുകയായിരുന്നു. ഇന്ന് രാവിലെ മുതൽ ഇസ്രായേലിനെതിരെ വൻ ആക്രമണങ്ങളാണ് ഹമാസ് നടത്തുന്നതെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. രണ്ടു മണിക്കൂറിനിടെ നൂറുകണക്കിന് റോക്കറ്റുകളാണ് തങ്ങളുടെ നേർക്ക് വന്നതെന്ന് ഇസ്രായേൽ പറയുന്നു.

ഹമാസ് ഭീകരർ പാരാഗ്ലൈഡറുകൾ ഉപയോഗിക്കുകയും ഗാസ മുനമ്പ് അതിർത്തിക്ക് സമീപം ഐഡിഎഫ് സേന ഉപയോഗിച്ചിരുന്ന ഗേറ്റുകൾ ബലപ്രയോഗത്തിലൂടെ തകർക്കുകയും ചെയ്തതായി ഇസ്രായേലി പത്രമായ ഹാരെറ്റ്‌സിന്റെ റിപ്പോർട്ട് പറയുന്നു. തെക്കൻ നഗരമായ സ്‌ഡെറോട്ടിൽ ഹമാസിൽ നിന്നുള്ള ഭീകരർ കാൽനടയായി നീങ്ങുന്നത് കണ്ടതായി പ്രദേശവാസികൾ ഹ്രസ്വ വീഡിയോയിൽ പറയുന്നു.

ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൂർ ഗിലോൺ മൈക്രോബ്ലോഗിംഗ് സൈറ്റായ X-ൽ ഇങ്ങനെ കുറിച്ചു, “ജൂതന്മാരുടെ അവധിക്കാലത്ത് ഇസ്രായേൽ ഗാസയിൽ നിന്നുള്ള സംയുക്ത ആക്രമണത്തിന് വിധേയമാണ്. ഹമാസ് ഭീകരർ റോക്കറ്റാക്രമണവും നുഴഞ്ഞുകയറ്റവും നടത്തുന്നുണ്ട്. സ്ഥിതി ലളിതമല്ല, പക്ഷേ ഇസ്രായേൽ വിജയിക്കും”.

ഇസ്രയേലി വാർത്താ ഏജൻസി പറയുന്നതനുസരിച്ച്, ഗാസ അതിർത്തിക്കടുത്തുള്ള ഒരു ചെറിയ പട്ടണമായ കിബ്ബട്ട്സ് ബീറിയിലെ താമസക്കാരിയായ സ്ത്രീ, താൻ വെടിയൊച്ച കേട്ടതായും പട്ടണത്തിലെ തെരുവുകളിൽ തീവ്രവാദികൾ വിഹരിക്കുന്നതായും പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

]]>
Sat, 07 Oct 2023 19:41:51 +0530 Editor
Asian Games 2023 | ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ടനേട്ടം; നീരജ് ചോപ്രയ്ക്ക് സ്വര്‍ണം, കിഷോര്‍ കുമാറിന് വെള്ളി http://newsmalayali.com/4537 http://newsmalayali.com/4537 ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഡബിള്‍ മെഡല്‍. ലോക ഒന്നാം നമ്പര്‍ താരവും ഈ ഇനത്തിലെ നിലവിലെ ചാമ്പ്യനുമായ നീരജ് ചോപ്ര ഇന്ത്യക്കായി സ്വര്‍ണം നേടിയപ്പോള്‍, ഇന്ത്യയുടെ തന്നെ കിഷോര്‍ കുമാര്‍ ജന വെള്ളിമെഡല്‍ നേടി. കരിയറിലെ ഏറ്റവും മികച്ച ദൂരവും പാരിസ് ഒളിംപിക്സ് യോഗ്യതയും സ്വന്തമാക്കിയാണ് കിഷോര്‍ കുമാര്‍ ജന ഏഷ്യന്‍ ഗെയിംസ് വേദിയില്‍ നിന്നു മടങ്ങുന്നത്.

നാലാം ശ്രമത്തില്‍ 88. 88 ദൂരം എറിഞ്ഞിട്ട പ്രകടനമാണ് നീരജിനെ സ്വര്‍ണ മെഡലിന് അര്‍ഹനക്കിയത്. 87.54 മീറ്റര്‍ ദൂരമെറിഞ്ഞ് കിഷോര്‍ കുമാര്‍ പിന്നാലെ എത്തിയെങ്കിലും നീരജിന്‍റെ പ്രകടനത്തെ മറികടക്കാനായില്ല.

കിഷോറിന്‍റെ കരിയറിലെ ഏറ്റവും മികച്ച ദൂരമാണ് 87.54 മീറ്റര്‍. ജപ്പാന്‍ താരത്തിനാണ് ഈ ഇനത്തില്‍ വെള്ളിമെഡല്‍.

]]>
Wed, 04 Oct 2023 19:24:15 +0530 Editor
Delhi Excise Policy: Sanjay Singh Arrested After ED Raids, Questioning; AAP Vows to Fight Legally http://newsmalayali.com/4536 http://newsmalayali.com/4536 Aam Aadmi Party (AAP) MP Sanjay Singh was arrested after the Enforcement Directorate raided his premises in connection with the Delhi excise policy-linked money laundering case on Wednesday. Singh, 51, is the third AAP leader who has been arrested.

The ED raids began before 7 a.m., when the MP was home with his wife, parents, domestic help and his pet dogs, fish and birds. The ED raids came months after the agency raided three of his associates — Sarvesh Mishra, Ajit and Vivek Tyagi – over their alleged involvement in the purported Delhi liquor scam.

Hundreds of AAP workers gheraoed Singh’s residence as he was arrested by the ED.

On Sanjay Singh’s arrest, his father said, “We’ve said we will cooperate. I told him (Sanjay Singh) not to worry. I think they didn’t find any base to arrest him but since they (ED officials) were told to arrest, they arrested him. It will bring positive results as the government will be changed.”

The Member of Parliament’s wife said ED officials have not found anything and they were under pressure to arrest Sanjay Singh. They have no grounds of arrest, she said.

Meanwhile, Delhi Chief Minister Arvind Kejriwal said the BJP is resorting to desperate measures as it stares at a defeat in the 2024 Lok Sabha elections, which is why many such raids will take place as the polls come closer.

]]>
Wed, 04 Oct 2023 19:20:43 +0530 Editor
മഹാരാഷ്ട്രയിലെ 11 ജില്ലകളിലേക്കുള്ള കാവൽ മന്ത്രിമാരുടെ പുതുക്കിയ പട്ടിക പ്രഖ്യാപിച്ചു, അജിത് പവാറിന് പൂനെ http://newsmalayali.com/4535 http://newsmalayali.com/4535

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷൈൻ സംസ്ഥാനത്തെ 11 ജില്ലകളിലെ സംരക്ഷക മന്ത്രിമാരുടെ പുതുക്കിയ പട്ടിക പുറത്തിറക്കി. ഈ പുതുക്കിയ പട്ടിക പ്രകാരം, ഉപമുഖ്യമന്ത്രി അജിത് പവാറിന് പൂനെ ജില്ലയുടെ കാവൽ മന്ത്രി സ്ഥാനം നൽകിയിട്ടുണ്ട്.

ബിജെപിയുടെ ചന്ദ്രകാന്ത് പാട്ടീലിനെ സോളാപൂരിന്റെയും അമരാവതിയുടെയും കാവൽ മന്ത്രിയാക്കി.

11 ജില്ലകളിലെ സംരക്ഷക മന്ത്രിമാരുടെ പുതുക്കിയ പട്ടിക:

പൂനെ: അജിത് പവാർ

അകോള: രാധാകൃഷ്ണ വിഖേ പാട്ടീൽ

സോലാപൂർ: ചന്ദ്രകാന്ത് ദാദാ പാട്ടീൽ

അമരാവതി: ചന്ദ്രകാന്ത് ദാദാ പാട്ടീൽ

ഭണ്ഡാര: വിജയകുമാർ ഗാവിറ്റ്

ബുൽദാന: ദിലീപ് വാൽസ് പാട്ടീൽ

കോലാപ്പൂർ: ഹസൻ മുഷ്‌രിഫ്

ഗോണ്ടിയ: അത്രം ധർമ്മറാവുബാബ ഭഗവന്ത്റാവു

ബീഡ്: ധനഞ്ജയ് മുണ്ടെ]

പർഭാനി: സഞ്ജയ് ബൻസോഡെ

നന്ദുർബാർ: അനിൽ പാട്ടീൽ

വാർധ - സുധീർ മുൻഗന്തിവാർ

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും ശനിയാഴ്ച രാത്രി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഭരണ സഖ്യത്തിനുള്ളിലെ അതൃപ്തിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് മന്ത്രിമാരുടെ പുനഃസംഘടന. എൻസിപി മന്ത്രിമാർക്ക് ജില്ലാ രക്ഷാധികാരി മന്ത്രിസ്ഥാനം അനുവദിച്ചു.

ചൊവ്വാഴ്ച സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ നിന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ വിട്ടുനിന്നതായി റിപ്പോർട്ട്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപി കേന്ദ്ര നേതൃത്വം വിളിച്ചതിനെത്തുടർന്ന് വൈകുന്നേരത്തോടെ അടിയന്തരമായി ഡൽഹിയിലേക്ക് പറന്നു.

അജിത്തിന്റെ നേതൃത്വത്തിലുള്ള എൻസിപിയും ഷിൻഡെയുടെ ശിവസേനയും അദ്ദേഹത്തിന്റെ അസാന്നിധ്യം തൊണ്ടവേദന മൂലമാണെന്ന് അവകാശപ്പെട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അനാരോഗ്യവും തുടർചികിത്സയും ചൂണ്ടിക്കാട്ടി വൈകിട്ട് ഔദ്യോഗിക വസതിയിൽ നടന്ന എൻസിപി മന്ത്രിമാരുടെ യോഗത്തിൽ പോലും അജിത് പവാർ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ട്.

]]>
Wed, 04 Oct 2023 19:09:05 +0530 Editor
ICC World Cup 2023: Ben Stokes Doubtful for Tournament Opener with Hip Injury http://newsmalayali.com/4534 http://newsmalayali.com/4534 England star Ben Stokes could miss the World Cup opener against New Zealand due to a hip injury with captain Jos Buttler admitting Wednesday “it’s not the time to take risks”.  Defending champions England and the Black Caps will begin the 10-nation, 45-day showpiece tournament at Ahmedabad’s 132,000-capacity stadium on Thursday. 

“He (Stokes) has got a slight niggle in his hip. Fingers crossed that it’ll be good news for us,” Buttler told reporters. “He is working hard with the physios and we’ll know more when the guys arrive for training today. We’ll make the right call: if he’s not fit to play, he’s not fit to play. He added: “It’s not the time to take big risks at the start of the tournament. It’s going to be a long tournament.” 

The 32-year-old Stokes was selected for the World Cup as a specialist batsman after a long-standing knee injury ruled out his role as a bowler. Harry Brook could be included in the team for his seventh ODI since his 50-over debut in January if Stokes misses out.  “We all know what a fantastic player he is. The start of an international career that’s been outstanding – in T20 cricket and the Test format,” Buttler said of the 24-year-old Brook.

“He’s not played loads of ODI cricket, but it’s a format that should suit him perfectly. It will allow him to bat for a long time and make big runs and that’s something he enjoys doing.”

Thursday’s game will be a rematch of the 2019 final at Lord’s which was decided on boundary countback after the scores were level after a super over. 

England won the latest ODI series between the two sides at home 3-1 in September.

It was in that series that Stokes struck the highest score by an England batsman in a one-day international, his 182 setting up a thrashing of New Zealand at The Oval.

]]>
Wed, 04 Oct 2023 19:05:09 +0530 Editor
ഉജ്ജ്വല പദ്ധതിയിലെ പാചകവാതക സബ്‌സിഡി സിലിണ്ടറിന് 200 രൂപയില്‍ നിന്നും 300 രൂപയായി ഉയർത്തി http://newsmalayali.com/4532 http://newsmalayali.com/4532 ഉജ്ജ്വല പദ്ധതിക്ക് കീഴിലുള്ള എൽപിജി സബ്‌സിഡി 200 രൂപയിൽ നിന്നും 300 രൂപയായി വർധിപ്പിച്ചു കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.  14.2 കിലോഗ്രാം സിലിണ്ടറിന് 903 രൂപയാണ് വിപണി വില. എന്നാൽ 703 രൂപയ്ക്കായിരുന്നു ഉജ്ജ്വല ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇനി 603 രൂപയ്ക്ക് 14.2 കിലോഗ്രാം സിലിണ്ടർ ഉജ്ജ്വല ഗുണഭോക്താക്കൾക്ക് ലഭിക്കും.

ഉജ്ജ്വല പദ്ധതിക്ക് കീഴില്‍ പുതിയ പാചകവാതക കണക്ഷന്‍ എടുക്കുന്നവര്‍ക്കായി 1650 കോടി രൂപയുടെ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2016 മേയിലാണ് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പ്രധാന്‍ മന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി അവതരിപ്പിച്ചത്. എല്‍പിജി ഗ്രാമീണ മേഖലയിലേക്കും കൂടി വ്യാപിപ്പിക്കുക, പരമ്പരാഗത രീതികളായ വിറക്, കല്‍ക്കരി, ചാണകം എന്നിവ ഒഴിവാക്കി പ്രകൃതി സൗഹൃദ പാചകം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.

 

പരമ്പരാഗത പാചകരീതികള്‍ ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നതായും പ്രകൃതിയ്ക്ക് കോട്ടം വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. 2016 മേയ് ഒന്നിന് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പിഎംയുവൈ പദ്ധതി ഉദ്ഘാടനം ചെയ്തത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതകം എത്തിക്കുന്ന ഉജ്വല യോജന പദ്ധതി 2018-ല്‍ കേന്ദ്രസര്‍ക്കാര്‍ വിപുലപ്പെടുത്തിയിരുന്നു.

തുടക്കത്തില്‍ 2011-ലെ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് പട്ടിക കണക്കിലെടുത്തായിരുന്നു പദ്ധതിക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. പിന്നീട് ഇതില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളെയും എല്ലാ പിന്നോക്ക വിഭാഗങ്ങളെയും അടക്കം വിവിധ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി.

]]>
Wed, 04 Oct 2023 18:49:45 +0530 Editor
മൂവാറ്റുപുഴയില്‍ വിദ്യാര്‍ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു http://newsmalayali.com/4531 http://newsmalayali.com/4531 മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ഥിനിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഏനാനെല്ലൂർ സ്വദേശി ആന്‍സണ്‍ റോയി(23)യെ കാപ്പ ചുമത്തി ജയിലിലടച്ചു. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ റൂറല്‍ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് പ്രതിയെ മാറ്റിയത്.

 

കഴിഞ്ഞ ജുലൈ 26ന് നിർമല കോളജിലെ ബികോം അവസാന വർഷ വിദ്യാർഥിയായിരുന്ന വാളകം കുന്നയ്ക്കാൽ വടക്കേ പുഷ്പകം വീട്ടിൽ രഘുവിന്റെയും ഗിരിജയുടെയും മകൾ നമിതയെ (19) ആന്‍സണ്‍ റോയ് ഓടിച്ചിരുന്ന അമിത വേഗത്തിലുള്ള ബൈക്ക് ഇടിക്കുകയായിരുന്നു. പ്രതിക്ക് ലൈസന്‍സ് ഇല്ലായെന്നും അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നും കണ്ടെത്തിയിരുന്നു. നമിതയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിക്കും സംഭവത്തില്‍ പരിക്കേറ്റിരുന്നു.

 

മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായി വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകളില്‍ ആന്‍സണതിരെ പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. കേസില്‍ മൂവാറ്റുപുഴ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് പ്രതിക്കെതിരേ കാപ്പ ചുമത്തിയത്. ഇയാള്‍ക്കെതിരെ മൂവാറ്റുപുഴ, വാഴക്കുളം പോലീസ് സ്‌റ്റേഷനുകളില്‍ വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്..

]]>
Wed, 04 Oct 2023 18:48:30 +0530 Editor
എം എം മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്കും ഭീഷണിയ്ക്കും എതിരെ MVD ഉദ്യോഗസ്ഥരുടെ സംസ്ഥാന വ്യാപക പ്രതിഷേധം http://newsmalayali.com/4530 http://newsmalayali.com/4530 ഉടുമ്പന്‍ചോല എംല്‍എ എം എം മണിയുടെ സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ നാളെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. നെടുങ്കണ്ടത്ത് കേരളാ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടേഴ്‌സ അസോസിയേഷന്‍ ആഹ്വാനം ചെയ്ത സമരത്തില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധം നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.

എം എം മണി മാപ്പ് പറയണമെന്നും സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം. അതേസമയം മോട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സംസ്ഥാന വ്യാപകമായി സമരം നടത്തട്ടെ. നെടുങ്കണ്ടത്തെ ഉദ്യോഗസ്ഥൻ വാഹന ഉടമകളെ അന്യായമായി ദ്രോഹിച്ചതിനാലാണ് പ്രതികരിച്ചത്. ഇത് തുടർന്നാൽ ഇനിയും അധിക്ഷേപിക്കും. ഉദ്യോഗസ്ഥന്മാർ പണപ്പിരിവിന് തോന്ന്യാസം ചെയ്താൽ എതിർക്കാൻ തനിക്ക് ഒരു പേടിയുമില്ല. അവർ രാഷ്ട്രീയം ആണ് കളിക്കുന്നത്. അവർ ചെയ്യുന്ന തോന്നിയവാസത്തിന് പിണറായിയുടെ പേര് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും എംഎം മണി കൂട്ടിചേർത്തു.

 

നെടുങ്കണ്ടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അമിതമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഉടുമ്പന്‍ചോല താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയിലാണ് മണിയുടെ പ്രകോപന പരാമര്‍ശം ഉണ്ടായത്. ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ വഴിക്ക് നടന്നില്ലെങ്കില്‍ ഏത് ഏത് ഉദ്യോഗസ്ഥനായാലും കൈകാര്യം ചെയ്യുമെന്നും അത് പൊലീസായാലും ആര്‍ടിഒ ആയാലും കലക്ടറായാലും ശരിയെന്നും മണി പറഞ്ഞിരുന്നു.

]]>
Wed, 04 Oct 2023 18:42:37 +0530 Editor
ആരോഗ്യ വകുപ്പ് നിയമനതട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്; ഗൂഢാലോചനയിൽ പങ്കുള്ള അഡ്വ. റഹീസ് അറസ്റ്റിൽ http://newsmalayali.com/4529 http://newsmalayali.com/4529 ആരോഗ്യവകുപ്പിലെ നിയമന കൈക്കൂലി കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അഭിഭാഷകനായ റഹീസ് ആണ് അറസ്റ്റിലായത്. വ്യാജ നിയമന ഉത്തരവ് നിർമിച്ചത് ഇയാളുടെ അറിവോടെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കന്റോൺമെന്റ് പൊലീസ് റഹീസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പരാതിക്കാരനായ ഹരിദാസന്റെ സുഹൃത്ത് ബാസിതിനെ കേസിലെ പ്രതി അഖിൽ സജീവുമായി പരിചയപ്പെടുത്തിയത് റഹീസ് ആണ്. എഐഎസ്എഫ് മുൻ നേതാവായ ബാസിതിനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

മലപ്പുറം സ്വദേശി ഹരിദാസൻ മരുമകളുടെ ജോലിക്കു വേണ്ടിയാണ് ഇടനിലക്കാരനായ അഖില്‍ സജീവിനും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനും പണം നൽകിയതെന്നാണ് ആരോപണം. അഖില്‍ സജീവിന് 75000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് ഹരിദാസ് ആരോപിക്കുന്നത്.

15 ലക്ഷം രൂപയാണ് നിയമനത്തിനായി ഇവര്‍ ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ആയുഷിന്റേതെന്ന പേരില്‍ വ്യാജ ഇമെയില്‍ അഖിൽ സജീവ് തയ്യാറാക്കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസിൽ വഞ്ചനാ കുറ്റം ചുമത്തിയാണ് കേസിൽ അഖിൽ സജീവിനെയും അഡ്വ. ലെനിനെയും പ്രതിചേർത്തിരിക്കുന്നത്. പ്രതികൾക്കെതിരെ ഐടി ആക്ടിലെ വകുപ്പുകൾ ചുമത്തും. ഇരുവരും ഒളിവിലാണ്.

അതേസമയം മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഓഫീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊതുഭരണ വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്. ആരോപണം ശരിവയ്ക്കുന്ന ദൃശ്യങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

]]>
Wed, 04 Oct 2023 18:34:06 +0530 Editor
നയതന്ത്ര ഭിന്നത പരിഹരിക്കാൻ ഇന്ത്യയുമായി രഹസ്യ ചർച്ച വേണമെന്ന് കാനഡ http://newsmalayali.com/4528 http://newsmalayali.com/4528 ഖാലിസ്ഥാനി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉടലെടുത്ത നയതന്ത്ര തർക്കം പരിഹരിക്കാൻ ഇന്ത്യയുമായി സ്വകാര്യ ചർച്ചകൾ നടത്തണമെന്ന് കാനഡ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടിന് പിന്നാലെയാണ് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി ഇന്ത്യയുമായുള്ള സ്വകാര്യ സംഭാഷണത്തിന് താൽപര്യം പ്രകടിപ്പിച്ചത്.

ഒക്‌ടോബർ 10നകം നയതന്ത്രജ്ഞരെ തിരിച്ചയക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് കൃത്യമാണോ എന്ന് ചോദിച്ചപ്പോൾ മെലാനി ജോളിയോ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോ പ്രതികരിച്ചില്ല.

“ഞങ്ങൾ ഇന്ത്യയുമായി ബന്ധപ്പെട്ടിരുന്നു. കനേഡിയൻ നയതന്ത്രജ്ഞരുടെ സുരക്ഷ ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പ്രശ്നം പരിഹരിക്കാൻ നയതന്ത്ര സംഭാഷണങ്ങളാണ് ഏറ്റവും നല്ലതെന്ന് ഞങ്ങൾ കരുതുന്നു. ഇന്ത്യയുമായി സ്വകാര്യ സംഭാഷങ്ങൾ നടത്താനുള്ള ശ്രമം തുടരും,” ജോളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കാനഡയിൽ ജൂണിൽ സിഖ് വിഘടനവാദി നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന കനേഡിയൻ സംശയത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു. എന്നാൽ ഈ ആരോപണം അസംബന്ധമാണെന്ന് വ്യക്തമാക്കി ഇന്ത്യ തള്ളിക്കളഞ്ഞു.

 

ഒക്‌ടോബർ 10ന് ശേഷവും രാജ്യത്ത് തുടർന്നാൽ 41 നയതന്ത്ര ഉദ്യോഗസ്ഥരുടെ നയതന്ത്രപ്രതിരോധം റദ്ദാക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയതായി ഫിനാൻഷ്യൽ ടൈംസ് പറഞ്ഞു. കാനഡയിൽനിന്ന് 62 നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇന്ത്യയിലുള്ളത്.

ഇന്ത്യ സെപ്തംബർ 22-ന് കനേഡിയൻമാർക്കുള്ള പുതിയ വിസ താൽക്കാലികമായി നിർത്തിവയ്ക്കുകയും രാജ്യത്തെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ ഒട്ടാവയോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു.

തർക്കം രൂക്ഷമാക്കാൻ ഒട്ടാവ ശ്രമിക്കില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ വ്യക്തമാക്കിയിരുന്നു.

]]>
Wed, 04 Oct 2023 18:32:05 +0530 Editor
ഡല്‍ഹിയില്‍ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാള്‍; റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത http://newsmalayali.com/4527 http://newsmalayali.com/4527 ന്യൂഡല്‍ഹിയില്‍ ശക്തമായ ഭൂചലനം.നേപ്പാളിലെ ഭത്തേകോലയാണ് പ്രഭവകേന്ദ്രം. ചൊവ്വാഴ്ച ഉച്ചയ്ക്ക് നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തിന്‍റെ പ്രകമ്പനമാണ് ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യയിലെ പലയിടത്തും അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 2.25ന് ഉണ്ടായ ആദ്യ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. 2.51 ന്  അനുഭവപ്പെട്ട രണ്ടാമത്തെ ചലനം 6.2 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, ഹാപുര്‍, അംറോഹ, ഉത്തരാഖണ്ഡിലെ വിവിധപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പ്രകമ്പനമുണ്ടായി. ഡൽഹിയിൽ  40 സെക്കൻഡ് നീണ്ടുനിന്ന ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ആളുകൾ പുറത്തേക്കോടി.

എട്ട് വര്‍ഷത്തിനിടെ നേപ്പാളില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ നിന്ന് 200 കിലോമീറ്റർ തെക്കുകിഴക്കും ലഖ്‌നൗവിൽ നിന്ന് 280 കിലോമീറ്റർ വടക്കുമുള്ള പ്രദേശത്ത് അരമണിക്കൂറിനുള്ളിൽ രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടു. ആദ്യത്തേത് ഉച്ചയ്ക്ക് 2.25 നും മറ്റൊന്ന് 2.51 നും. ന്യൂ ഡൽഹിയിലെ നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം ആദ്യത്തേത് 4.7 തീവ്രത രേഖപ്പെടുത്തിയപ്പോൾ രണ്ടാമത്തേത് 6.2 ആയിരുന്നു.

]]>
Tue, 03 Oct 2023 22:04:43 +0530 Editor
കരുവന്നൂർ തട്ടിപ്പ്; സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം കെ കണ്ണനോട് സ്വത്തുവിവരങ്ങൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടു http://newsmalayali.com/4526 http://newsmalayali.com/4526 കരുവന്നൂർ കള്ളപ്പണയിടപാടുമായി ബന്ധപ്പെട്ട് കൂടുതൽ കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രറേറ്റ്. സിപിഎം നേതാവും തൃശൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണൻ സ്വത്ത് വിവരങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി. വ്യാഴാഴ്ചയ്ക്കുള്ളിൽ കുടുംബത്തിന്റെയടക്കം സ്വത്ത് വിവരം ഹാജരാക്കാനാണ് ഇഡി നിർദ്ദേശം. എം കെ കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ-ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്.

 

കോടികളുടെ ഇടപാട് രേഖകൾ ഈ ബാങ്കിൽ കഴിഞ്ഞ ദിവസം നടത്തിയ റെയിഡിൽ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടാൻ കണ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമുണ്ടായി.  പിന്നാലെയാണ് സ്വത്ത് വിവരം ഹാജരാക്കാൻ നിർദ്ദേശം നൽകിയത്. കരുവന്നൂർ ബാങ്കിലേക്ക് സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാൻ നാളെയും മറ്റന്നാളുമായി നിർണ്ണായക ചർച്ചകളാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ നടക്കുന്നത്.

]]>
Mon, 02 Oct 2023 20:22:16 +0530 Editor
Vandebharat | മലപ്പുറത്തേക്ക് പോകാൻ വന്ദേഭാരതിൽ വന്ന് തിരൂരിൽ ഇറങ്ങാം; കണക്ഷൻ ബസുമായി കെഎസ്ആർടിസി http://newsmalayali.com/4525 http://newsmalayali.com/4525 കേരളത്തിന്റെ രണ്ടാം വന്ദേഭാരതിൽ വന്‍ ഹിറ്റായി മാറിയത് തിരൂർ സ്റ്റോപ്പ് ആണ്. ആദ്യ വന്ദേ ഭാരത് വന്നപ്പോൾ തിരൂരിൽ സ്റ്റോപ്പ് ഇല്ലായിരുന്നുവെങ്കിലും രണ്ടാമത്തേതിൽ ലഭിച്ച സ്റ്റോപ്പ് തിരൂരുകാർ വന്‍ ആഘോഷമാക്കി. സർവീസ് തുടങ്ങിയ മുതൽ തിരൂരിലേക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്.

തിരൂർ വഴിയുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന് കണക്ഷൻ സർവീസായി കെഎസ്ആർടിസി മലപ്പുറം ഡിപ്പോ പുതിയ ബസ് സർവീസ് ആരംഭിക്കുകയാണ്. തിരുവനന്തപുരം -കാസർഗോഡ് വന്ദേ ഭാരതിന് തിരൂരിൽ ട്രെയിനിറങ്ങുന്നവർക്കും കാസർഗോഡിനു വന്ദേഭാരത് ട്രെയിനിൽ പോകേണ്ടവർക്കും, തിരൂരിൽ എത്തി കോട്ടക്കൽ, മലപ്പുറം ഭാഗങ്ങളിലേക്ക് വരേണ്ടവർക്കും, ഉപകാരമാകുന്ന തരത്തിൽ ആണ് പുതിയ സർവീസ് ആരംഭിക്കുന്നത്.

വന്ദേഭാരത് എത്തിയ ശേഷം മടങ്ങുന്ന വിധത്തിൽ റെയിൽവേ സ്റ്റേഷനിൽനിന്നു തന്നെയാണ് സർവീസ്. ഈ മാസം മൂന്നിനാണ് ആദ്യ യാത്ര. മഞ്ചേരിയിൽനിന്ന് വൈകിട്ട് 7ന് പുറപ്പെടുന്ന ബസ് രാത്രി 8.40ന് തിരൂർ സ്റ്റേഷനിലെത്തും. 8.52നാണ് വന്ദേഭാരത് തിരൂരിലെത്തുക. തുടർന്ന് 9 മണിക്ക് ബസ് റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെടും. രാത്രി 10.10ന് മലപ്പുറത്തെത്തും. തിരുവനന്തപുരത്തടക്കം പോയി മടങ്ങുന്നവർക്കും വന്ദേഭാരതിൽ കയറി കാസർഗോഡ് ഭാഗത്തേക്ക് പോകുന്നവർക്കും ഈ ബസ് പ്രയോജനപ്പെടും.

തിരൂർ വന്ദേ ഭാരത് കണക്ഷന്‍ കെഎസ്ആർടിസി ബസ് സമയക്രമം :

മഞ്ചേരി-തിരൂർ ബസ് സർവീസ്  (07.00PM മഞ്ചേരി-തിരൂർ, 07.00PM മഞ്ചേരി , 07.30PM മലപ്പുറം, 08.00PM-കോട്ടക്കൽ , 08.40PM-തിരൂർ)

തിരൂർ - മലപ്പുറം ബസ് സർവീസ് (09.00PM തിരൂർ - മലപ്പുറം, 09.00PM തിരൂർ 09.30PM കോട്ടക്കൽ 10.00PM മലപ്പുറം)

വന്ദേ ഭരത് കണക്ഷൻ ബസ് സര്‍വീസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി മലപ്പുറം ഡിപ്പോ ഡിപ്പോയുമായി ബന്ധപ്പെടാം- ഫോൺ- 0483 2734950)

]]>
Mon, 02 Oct 2023 20:15:33 +0530 Editor
Asian Games 2023| ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം; ഷൂട്ടിങ്ങിൽ സിഫ്റ്റ് സംറയ്ക്ക് ലോകറെക്കോഡ് http://newsmalayali.com/4524 http://newsmalayali.com/4524 ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ലോക റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യയുടെ സിഫ്റ്റ് കൗര്‍ സംറ. ഷൂട്ടിങ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത വിഭാഗത്തില്‍ 469.6 പോയിന്റോടെ സിഫ്റ്റ് ഒന്നാമതെത്തി. ഇതോടെ കഴിഞ്ഞ മെയ് മാസത്തിൽ ബാക്കുവില്‍ ബ്രിട്ടീഷ് താരം സിയോനൈദ് മക്കിന്റോഷ് സ്ഥാപിച്ച 467 പോയിന്റിന്റെ ലോകറെക്കോഡും സിഫ്റ്റ് മറികടന്നു. 

നേരത്തെ ഇതേ വിഭാഗത്തില്‍ ടീം ഇനത്തില്‍ സിഫ്റ്റ് വെള്ളി നേടിയിരുന്നു. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ആഷി ഛൗക്‌സെയ്ക്ക് വെങ്കലം. ചൈനയുടെ സാങ്ങിനാണ് വെള്ളി. ആഷിയുടേയും രണ്ടാമത്തെ മെഡലാണിത്. നേരത്തെ വെള്ളി നേടിയ ടീമില്‍ അംഗമായിരുന്നു.

നാലാം ദിനം ഷൂട്ടിങ്ങില്‍ ഇന്ത്യ ആകെ നാല് മെഡലാണ് സ്വന്തമാക്കിയത്. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവും. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യ ഒന്നാമതെത്തി. മനു ഭാകര്‍, ഇഷ സിങ്, റിഥം സാങ്വാന്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണത്തിലേക്ക് ഷൂട്ട് ചെയ്തത്. 1759 പോയിന്റോടെയാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. ചൈന വെള്ളിയും ദക്ഷിണ കൊറിയ വെങ്കലവും നേടി. യോഗ്യതാ റൗണ്ടില്‍ 590 പോയിന്റ് നേടിയ മനുവും 586 പോയിന്റ് നേടിയ ഇഷയും വ്യക്തിഗത വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.

വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യന്‍ ടീം വെള്ളി നേടിയിരുന്നു. സിഫ്റ്റ് കൗര്‍ സംറ, ആഷി ഛൗക്‌സെ, മനിനി കൗശിക് എന്നിവരടങ്ങിയ ടീമാണ് രണ്ടാമതെത്തിയത്. 1764 പോയിന്റോടെയാണ് ഇന്ത്യയുടെ മെഡല്‍നേട്ടം. ചൈന സ്വര്‍ണവും ദക്ഷിണ കൊറിയ വെങ്കലവും നേടി.

നിലവില്‍ ഇന്ത്യക്ക് 18 മെഡലുകളാണുള്ളത്. അഞ്ച് സ്വര്‍ണവും അഞ്ച് വെള്ളിയും എട്ടു വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

]]>
Wed, 27 Sep 2023 21:35:48 +0530 Editor
Asian Games 2023| 120 പന്തിൽ 314; ടി20യിലെ ഏറ്റവും ഉയർന്ന സ്കോർ ഇനി നേപ്പാളിന്റെ പേരിൽ; 9 പന്തിൽ 50 ! യുവരാജിന്റെ റെക്കോർഡും വീണു http://newsmalayali.com/4523 http://newsmalayali.com/4523 ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ റെക്കോർഡുകൾ വാരിക്കൂട്ടി നേപ്പാൾ. മംഗോളിയയ്ക്കെതിരെ ടി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നേപ്പാള്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത നേപ്പാൾ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 314 റൺസ്. ട്വന്റി20യിൽ ഒരു ടീം 300ന് മുകളിൽ സ്കോര്‍ ചെയ്യുന്നത് ആദ്യമാണ്. അയർലൻഡിനെതിരെ അഫ്ഗാനിസ്ഥാൻ നേടിയ മൂന്നിന് 278 എന്ന റെക്കോർഡാണ് നേപ്പാൾ തകർത്തത്.

കളിയിൽ നേപ്പാൾ സ്വന്തമാക്കിയ റെക്കോഡുകൾ. ടി 20 മത്സരത്തിൽ ആദ്യമായി 300 കടക്കുന്ന ടീം, ടി 20യിലെ ഏറ്റവും വലിയ സ്കോർ (2ന് 314), ടി20യിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി( കുശാൽ മല്ല, 34 പന്തിൽ), ഏറ്റവും വേഗമേറിയ അർധ സെഞ്ചുറി (ദിപേന്ദ്രസിങ് എയ് രി, 9 പന്തിൽ), ഒരു ടി20 ഇന്നിങ്സില്‍ ഏറ്റവും കൂടുതൽ സിക്സുകൾ (26 എണ്ണം)

മംഗോളിയൻ ബൗളർമാരെ തകര്‍ത്തുതരിപ്പണമായിക്കിയായിരുന്നു നേപ്പാളിന്റെ തേരോട്ടം. ദീപേന്ദ്ര സിങ് എയ്‍രി ട്വന്റി20യിലെ അതിവേഗ അർധ സെഞ്ചുറി സ്വന്തം പേരിലാക്കി. 9 പന്തുകളിൽനിന്നാണ് ദീപേന്ദ്ര അർധ സെഞ്ചുറി പൂർത്തിയാക്കിയത്. 2007 ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 12 പന്തുകളിൽ അർധ സെഞ്ചറി നേടിയ യുവരാജ് സിങ്ങിനെയാണ് ദീപേന്ദ്ര പിന്തള്ളിയത്.

ദീപേന്ദ്ര സിങ് ഒരു ഇന്നിങ്സിലെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റും സ്വന്തം പേരിലാക്കി. 520.00 ആണ് ദീപേന്ദ്രയുടെ സ്ട്രൈക്ക് റേറ്റ്. 10 പന്തുകൾ മാത്രം നേരിട്ട താരം പുറത്താകാതെ 52 റൺസെടുത്തു. 9 പന്തിൽ 8 സിക്സുകളാണ് ദീപേന്ദ്ര സിങ് പറത്തിയത്.

34 പന്തുകളിൽനിന്ന് കുശാൽ മല്ല സെഞ്ചുറി തികച്ചു . 35 പന്തുകളിൽ സെഞ്ചുറി പൂർത്തിയാക്കിയ ഇന്ത്യയുടെ രോഹിത് ശർമ, ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ എന്നിവരുടെ റെക്കോർഡുകൾ ഇതോടെ പഴങ്കഥയായി. 50 പന്തുകളിൽനിന്ന് പുറത്താകാതെ മല്ല നേടിയത് 137 റണ്‍സ്. 12 സിക്സുകളും എട്ടു ഫോറുകളുമാണ് മല്ല ബൗണ്ടറി കടത്തിയത്.

നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡൽ 27 പന്തിൽ 61 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മംഗോളിയ 13.1 ഓവറിൽ 41 റൺസെടുത്തു പുറത്തായി. നേപ്പാളിന്റെ വിജയം 273 റൺസിന്. റൺസ് അടിസ്ഥാനത്തിൽ ട്വന്റി20യിലെ ഏറ്റവും വലിയ വിജയമാണിത്.

]]>
Wed, 27 Sep 2023 21:00:00 +0530 Editor
കൊല്ലത്ത് കോളേജിൽ നിന്ന് ഗോവയ്ക്ക് ടൂർപോയ ബസിൽ മദ്യം കടത്തി; പ്രിൻസിപ്പൽ ഉള്‍പ്പെടെ നാലുപേർക്കെതിരെ കേസ് http://newsmalayali.com/4522 http://newsmalayali.com/4522 കോളേജിൽ നിന്ന് ടൂര്‍ പോയ ബസില്‍ ഗോവന്‍ മദ്യം കടത്തിയതിന് പ്രിന്‍സിപ്പല്‍ അടക്കം 4 പേര്‍ക്ക് എതിരെ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബസില്‍നിന്നും 50 കുപ്പി ഗോവൻ മദ്യമാണ് എക്‌സൈസ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിനും ബസിലെ ജീവനക്കാര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

 

50 കുപ്പി മദ്യവും പ്രിന്‍സിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കോളേജില്‍ നിന്നുള്ള ഗോവന്‍ ടൂറിനിടെയാണ് അവിടെ നിന്നും ബസ്സില്‍ മദ്യം കടത്താന്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ശ്രമിച്ചത്. ഗോവയില്‍ ടൂര്‍ പോയത് കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ വിദ്യാഭ്യാസ  സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ്.

]]>
Sat, 23 Sep 2023 14:02:39 +0530 Editor
India Cricket| പാകിസ്ഥാനെ മറികടന്ന് ഏകദിന റാങ്കിങ്ങിലും ഒന്നാം റാങ്ക്; മൂന്ന് ഫോർമാറ്റിലും ഒന്നാമത് http://newsmalayali.com/4521 http://newsmalayali.com/4521 കെ എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്റെ വിജയം രേഖപ്പെടുത്തിയപ്പോൾ, ഐസിസിയുടെ ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തി മെൻ ഇൻ ബ്ലൂ മികച്ച തിരിച്ചുവരവ് നടത്തി. ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ഒരേ സമയം എല്ലാ ഫോർമാറ്റുകളിലും ഒന്നാം റാങ്ക് നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ മാറി. അപൂർവ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ ടീം കൂടിയാണ്. 

മൊഹാലിയിലെ വിജയത്തോടെ 116 പോയിന്റുമായാണ് ഇന്ത്യ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. 115 പോയിന്റുള്ള പാകിസ്ഥാനെ മറികടന്നാണ് ഇന്ത്യയുടെ കുതിപ്പ്. മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയയാണ്. എന്നാൽ മൊഹാലിയിലെ തോൽവിയോടെ അവരുടെ പോയിന്റ് 11 ആയി കുറഞ്ഞു.

അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിന് മുൻപായി ഏഷ്യാ കപ്പിലെ വിജയവും മൂന്ന് ഫോർമോറ്റുകളിലെ ഒന്നാം സ്ഥാനവും സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്

ഐസിസി ക്രിക്കറ്റ് ടീമുകളിൽ മൂന്ന് ഫോർമാറ്റുകളിലും ഒരേസമയം ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ടീം ദക്ഷിണാഫ്രിക്കയായിരുന്നു. 2012ലായിരുന്നു ഈ നേട്ടം. ഇപ്പോൾ റെക്കോഡ‍് ബുക്കിൽ സ്വന്തം പേര് കൂടി എഴുതിച്ചേർത്തിരിക്കുകയാണ് ടീം ഇന്ത്യയും.

ടെസ്‌റ്റ്, ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോഴും ഏകദിനത്തിലെ ഒന്നാം സ്ഥാനത്തിനായി ഇന്ത്യ പാക്കിസ്ഥാനും ഓസ്‌ട്രേലിയയുമായി പോരാട്ടത്തിലായിരുന്നു.

ആദ്യ ഏകദിനം വിജയിച്ചതോടെ, സെപ്തംബർ 24 ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ഇന്ത്യക്ക് പരമ്പര നേടാനുള്ള അവസരമാണ് തുറന്നിരിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ഒന്നാം റാങ്കോടെ തന്നെ ആതിഥേയരായ ഇന്ത്യക്ക് ലോകകപ്പ് മത്സരങ്ങൾക്ക് ഇറങ്ങാനാകും.

ഇന്ത്യൻ ടീം എല്ലാ ഫോർമാറ്റുകളിലും ഐസിസി റാങ്കിങ്ങിൽ മികച്ചുനിൽക്കുന്നു എന്ന് മാത്രമല്ല, ഏകദിന ബൗളർമാരുടെ റാങ്കിങ്ങിൽ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനം നേടുകയും ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ശുഭ്മാൻ ഗിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം സൂര്യകുമാർ യാദവ് ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ടി20 ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് രണ്ടാം റാങ്കിൽ.

ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടറുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന രവീന്ദ്ര ജഡേജ, ടെസ്റ്റ് ഫോർമാറ്റിൽ ബൗളർമാരുടെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്താണ്. രവിചന്ദ്രൻ അശ്വിനാണ് ബൗളിങ്ങിൽ ഒന്നാം സ്ഥാനത്ത്. ഒരു വിക്കറ്റ് വീഴ്ത്തി ഏകദിന ക്രിക്കറ്റിലും നീണ്ട ഇടവേളയ്ക്ക് ശേഷം അശ്വിൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്

]]>
Sat, 23 Sep 2023 14:01:36 +0530 Editor
Recompose InDesign image catalogs with Content&Aware Fit http://newsmalayali.com/4520 http://newsmalayali.com/4520

Create your frames and layouts

Create the frame dimensions and overall layout for your catalog pages.

2

Drag the image into the frame

3

Click Content-Aware Fit

Click the Content-Aware Fit button (to make it the default frame fitting option, go to Preferences > General and select Make Content-Aware Fit the default frame fitting option).

Content-Aware Fit automatically scales and repositions the image into the frame, based on the context and focal point of the image.

4

Fine-tune the fit


You retain total creative control. Fine-tune the new fit as desired.

5

The final result

Adobe Sensei’s machine-learning technology saves you time and helps you display the best parts of your images.

]]>
Fri, 22 Sep 2023 17:51:21 +0530 Editor
ബി.എസ്.പി എം.പിക്ക് നേരെ അസഭ്യവർഷം; രമേഷ് ബിദുരിക്ക് നോട്ടീസ് നൽകി ബി. ജെ.പി http://newsmalayali.com/4519 http://newsmalayali.com/4519 ബി.എസ്.പി എം.പി ഡാനിഷ് അലിക്ക് നേരെ അസഭ്യവർഷം നടത്തിയ സംഭവത്തിൽ ബി.ജെ.പി എം.പി രമേഷ് ബിദുരിക്ക് പാർട്ടി നോട്ടീസ് നൽകി. എം.പിയുടെ പരാമർശം വൻ വിവാദമായതിന് പിന്നാലെയാണ് നോട്ടീസ് നൽകി ബി.ജെ.പി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നും തുടങ്ങിയ അപകീർത്തികരമായ പരാമർശങ്ങളാണ് ബി.ജെ.പി എം.പി നടത്തിത്. "ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്" എന്നാണ് രമേശ് പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് ബി.ജെ.പി എം.പിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ലോകസഭ സ്പീക്കർ വിഷയത്തിൽ ഇടപെടുമോയെന്നും നടപടി സ്വീകരിക്കുമോ എന്നും ശിവസനേ യു.ബി.ടി നേതാവ് പ്രിയങ്ക ചതുർവേദി എക്സിൽ കുറിച്ചു. ലോക്സഭയിൽ നടന്ന സംഭവങ്ങൾ അപകീർത്തികരമാണെന്നും നാണക്കേടുണ്ടാക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.

]]>
Fri, 22 Sep 2023 17:45:15 +0530 Editor
ജെ.ഡി.എസ് എൻ.ഡി.എയിൽ ചേർന്നു; കുമാരസ്വാമി അമിത് ഷായുമായും നദ്ദയുമായും കൂടിക്കാഴ്ച നടത്തി http://newsmalayali.com/4518 http://newsmalayali.com/4518 കർണാടകയിലെ ജനതാദൾ സെക്കുലർ പാർട്ടി(ജെ.ഡി.എസ്) എൻ.ഡി.എയിൽ ചേർന്നു. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയാണ് ട്വിറ്ററിലൂടെ ജെ.ഡി.എസിന്റെ മുന്നണി പ്രവേശനം അറിയിച്ചത്. നദ്ദയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി കൂടിക്കാഴ്ച നടത്തി.

അമിത് ഷായുടെ സാന്നിധ്യത്തിൽ ജെ.ഡി.എസ് എൻ.ഡി.എയിൽ എത്തിയെന്ന് ജെ.പി നദ്ദ അറിയിച്ചു. അവരെ ഹാർദവമായി സ്വാഗതം ചെയ്യുകയാണ്. ജെ.ഡി.എസിന്റെ എൻ.ഡി.എയിലേക്കുള്ള മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തു. പ്രധാനമന്ത്രിയുടെ 'പുതിയ ഇന്ത്യ, കരുത്തുള്ള ഇന്ത്യ​' എന്ന ആശയത്തിന് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്ര നേതൃത്വത്തിനൊപ്പം പോകില്ലെന്ന് ജെ.ഡി.എസ് കേരള ഘടകം അറിയിച്ചു. പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ അടുത്ത മാസം ഏഴാം തീയതി സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തിട്ടുണ്ടെന്നും മാത്യു ടി തോമസ് അറിയിച്ചു.  

]]>
Fri, 22 Sep 2023 17:41:27 +0530 Editor
എ സി മൊയ്തിനെതിരെ കള്ളതെളിവുണ്ടാക്കാൻ ഇഡി ഭീഷണിപ്പെടുത്തുന്നു; സഹകരണ മേഖലയെ തകർക്കാനാണ് നീക്കം : എം വി ഗോവിന്ദൻ http://newsmalayali.com/4517 http://newsmalayali.com/4517 സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇഡി അന്വേഷണമെന്നും കരുവന്നൂർ  ബാങ്ക് കേസിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എംഎൽഎക്കെതിരെ കള്ള തെളിവുണ്ടാക്കാൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമാണെന്നും  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇഡിയുടെ അത്തരം ശ്രമങ്ങൾക്ക് നിന്നുകൊടുക്കുവാൻ കഴിയില്ല. ഇതിനെതിരെ  ശക്തമായ പ്രതിരോധം  തന്നെ  സഹകാരികളുടെ  ഭാഗത്തുനിന്നുണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

എ സി മൊയ്തീനെതിരെ  ഇഡിയുടെ കെെയിൽ തെളിവില്ല. അതിനാൽ എ സി മൊയ്തീൻ പണം ചാക്കിലാക്കികൊണ്ടുപോകുന്നത് കണ്ടുവെന്ന് കള്ളമൊഴിനൽകാൻ കൗൺസിലർ  പി ആർ അരവിന്ദാക്ഷനെ ചോദ്യം ചെയ്യലിനിടയിൽ ഇഡി ഭീഷണിപെടുത്തി. മകളുടെ വിവാഹനിശ്ചയം  മുടക്കുമെന്നും ലോക്കപ്പ് മുറിയിലിട്ട് കൊല്ലുമെന്നുവരെ പറഞ്ഞു. പാർടി നേതൃത്വത്തെ പ്രതികൂട്ടിലാക്കാനാണ് ഇഡി ശ്രമിക്കുന്നത്. അത് കേന്ദ്രത്തിനും ആഭ്യന്തര വകുപ്പ് കെെക്കാര്യം ചെയ്യുന്ന അമിത് ഷാക്കും വേണ്ടിയാണ്.

കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒരാളുടെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങളിൽ ഇടപെടുന്ന ഒന്നാണ്. നോട്ടുനിരോധനന കാലത്ത്  സഹകരണ മേഖലയെ തകർക്കാൻ ഒരു ശ്രമം നടന്നു. അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  കേരളത്തിലെ മുഴുവൻ സഹകരണ പ്രസ്ഥാനങ്ങളെയും സംരക്ഷിക്കും എന്ന് ഉറപ്പു പറഞ്ഞു. അതോടെ തുക പിൻവലിക്കൽ പോലുള്ള വലിയ  പ്രതിസന്ധികളെ ഒഴിവാക്കാൻ സാധിച്ചതുമാണ്. ഇപ്പോൾ കരുവന്നൂർ ബാങ്ക് പ്രശ്നത്തിന്റെ പേരിൽ പാർടി നേതൃത്വത്തെ കുടുക്കാനാണ് ഇഡിയുടെ നീക്കം.എ സി മൊയ്തീനും  പി കെ ബിജുവിനും എതിരെ തെളിവുണ്ടാക്കാനാണ് നീക്കം. അതിനുവേണ്ടി ചോദ്യം ചെയ്യാൻ  വിളിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. 

കരുവന്നൂരിൽ സർക്കാരും സഹകരണവകുപ്പും  ഫലപ്രദമായി ഇടപെട്ടു. തിരിച്ചുപിടിക്കാനുള്ള 36 കോടി  രൂപ തിരിച്ചു പിടിച്ചു. 100 കോടിക്കടുത്ത് രൂപ നിക്ഷേപകർക്ക് തിരികെ നൽകി. തെറ്റ് ചെയ്തവർക്കെതിരെ  ഫലപ്രദമായ നടപടി സ്വീകരിക്കുന്നു. ഇതൊന്നും കാണാതെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനാണ് ഇഡിയുടെ ശ്രമം. ഇഡിക്ക് എന്തും ചെയ്യാനുള്ള അവാകാശമുണ്ട് എന്ന പ്രചരണമാണ് നടത്തുന്നത്. അത് അനുവദിക്കാനാവില്ല.

സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി  മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടുന്ന  ജനകീയ സദസുകൾ ഓരോ മണ്ഡലത്തിലും നടത്തും.  ലെെഫ് ഭവന പദ്ധതി, കെ ഫോൺ, എ ഐ ക്യാമറ, ദേശീയപാത വികസനം, തീരദേശ പാതാ വികസനം , കുട്ടനാട്, വയനാട്, ഇടുക്കി  പാക്കേജ്, കൊച്ചി  ജല മെട്രോ തുടങ്ങിയ വികസനങ്ങൾ ജനങ്ങളിലേക്കെത്തിക്കും. 

കേന്ദ്ര ഗവർമെൻറിന്റെ ഇടപെടൽ മുലം കേരളത്തിന് അർഹമായ വിഹിതം  ലഭിക്കുന്നില്ല. 40000 കോടിരൂപ ഇത്തരത്തിൽ കിട്ടാനുണ്ട്. കടമെടുക്കൽ പരിധി താഴ്ത്തിയും കേന്ദ്രം കേരളത്തെ ബുദ്ധിമുട്ടിക്കുന്നു. ഈ സാഹചര്യത്തിലും 28000 കോടി രൂപ കുടിശിക പിരിച്ചെടുത്ത് സർക്കാർ  വികസന പ്രവർത്തനങ്ങൾ നടത്തുകയാണ്. ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യമാണ് കേന്ദ്രം തടയുന്നത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകും. 

]]>
Fri, 22 Sep 2023 17:32:51 +0530 Editor
കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ; വരുമാനത്തിൽ 145 ശതമാനം വർധന http://newsmalayali.com/4516 http://newsmalayali.com/4516 കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ. 2022-23 സാമ്പതിക വർഷത്തിലാണ് മെട്രോ സുപ്രധാന നേട്ടം കൈവരിച്ചത്. പുതിയ സാമ്പത്തിക വർഷത്തിൽ മുൻവർഷത്തേക്കാൾ മെട്രോ 145 ശതമാനം അധികവരുമാനം നേടിയതായി കെഎംആർഎൽ അറിയിച്ചു.  2020-21 വർഷത്തിലെ 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടിയിലേക്കാണ് മെട്രോയുടെ വരുമാനം വർധിച്ചത്.

2017 ജൂണിലാണ് കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ചത്. 2017 ജൂണിൽ 59894 ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്. 2017 ആഗസ്റ്റ് മാസം അത് 32603 ആയി കുറഞ്ഞെങ്കിലും ഡിസംബറിൽ എണ്ണം 52254 ആയി ഉയർന്നു. 2018ൽ യാത്രക്കാരുടെ എണ്ണം നാൽപ്പതിനായിരത്തിന് മുകളിൽ പോയില്ല. എന്നാൽ 2019 ഒക്ടോബറിനും ഡിസംബറിനുമിടയിൽ അറുപതിനായിരത്തിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു.

കോവിഡ് കാലത്ത് 2021 മെയ് മാസം യാത്രക്കാരുടെ എണ്ണം 5300 ആയി കുറഞ്ഞിരുന്നു. കോവിഡിന് ശേഷം 2021 ജൂലൈയിൽ യാത്രക്കാരുടെ എണ്ണം 12000 ആയി ഉയർന്നു. പിന്നീട് കെഎംആർഎല്ലിലെ വിവിധ വിഭാഗങ്ങളുടെ തുടർച്ചയായ പരിശ്രമം കൊണ്ടും വിവിധ പ്രചരണ പരിപാടികളിലൂടെയും ഓഫറുകളിലൂടെയും യാത്രക്കാരെ കൊച്ചി മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു. 2022 സെപ്തംബറിനും നവംബറിനുമിടക്ക് യാത്രക്കാരുടെ ശരാശരി യാത്രക്കാരുടെ എണ്ണം 75000 കടന്നു. 2023 ജനുവരിയിൽ ശരാശരി യാത്രക്കാരുടെ എണ്ണം 80000 കടക്കുകയും പിന്നീട് സ്ഥരിതയോടെ ഉയർന്ന് ഒരു ലക്ഷത്തിലധികം യാത്രക്കാരിലേക്കെത്തി. യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധന ഫെയർ ബോക്സ് വരുമാനം ഉയരുന്നതിനും സഹായകരമായി.

2020-21 കാലത്ത് 12.90 കോടി രൂപയായിരുന്ന ഫെയർ ബോക്സ് വരുമാനം 2022-23 സാമ്പത്തിക വർഷത്തിൽ 75.49 കോടി രൂപയിലേക്കുയർന്നു. 2020-21 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 485 ശതമാനം വർദ്ധനവാണിത്. നോൺ ഫെയർ ബോക്സ് വരുമാനത്തിനും മികച്ച വളർച്ചയാണുണ്ടായത്. നോൺ ഫെയർ ബോക്സ് വരുമാനം 2020-21 സാമ്പത്തിക വർഷം 41.42 കോടി രൂപയിൽ നിന്ന് 2022-23 വർഷത്തിൽ 58.55 കോടി രൂപയായി ഉയർന്നു.

2022-23 വർഷത്തിൽ കൊച്ചി മെട്രോയുടെ രണ്ട് സ്റ്റേഷനുകൾ കൂടി പ്രവർത്തനം ആരംഭിച്ചെങ്കിലും 2020-21 വർഷത്തേക്കാൾ ഏകദേശം 15 ശതമാനം വർദ്ധനവ് മാത്രമാണ് പ്രവർത്തന ചെലവിൽ വന്നിരിക്കുന്നത്. വിവിധ ചെലവ് ചുരുക്കൽ നടപടികളിലൂടെയാണ് ഇത് സാധ്യമായത്. 2020-21 സാമ്പത്തിക വർഷത്തിൽ 56.56 കോടി രൂപയിൽ നിന്ന് 2021-2022 ൽ ഓപ്പറേഷൽ ലോസ് 34.94 കോടി രൂപയിലേക്ക് കുറയ്ക്കാൻ കെഎംആർഎല്ലിന് സാധിച്ചിരുന്നു. തുടർച്ചയായ പരിശ്രമത്തിലൂടെ ഓപ്പറേഷൽ ലോസ് ഇല്ലാതാക്കാനും ആദ്യമായി 5.35 കോടി രൂപ ഓപ്പറേഷൽ പ്രോഫിറ്റ് നേടാനും 2022-23 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയ്ക്ക് സാധ്യമായി.

വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്കീമുകൾ ഏർപ്പെടുത്തിയതും സെൽഫ് ടിക്കറ്റിംഗ് മഷീനുകൾ സ്ഥാപിച്ചതും യാത്രക്കാരെ ആകർഷിക്കാൻ  സോഷ്യൽ മീഡിയയിലൂടെ നടത്തിയ ക്യാംപെയിനുകളും വിജയം കണ്ടു. യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കുന്നത് വഴിയും കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു. പ്രവർത്തനമാരംഭിച്ച് കുറഞ്ഞ കാലയളവിൽ ഒപ്പേറഷണൽ  പ്രോഫിറ്റ് എന്ന ഈ നേട്ടം കെഎംആർഎല്ലിന്റെ തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമാണ് എന്ന് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ പറഞ്ഞു. 

]]>
Fri, 22 Sep 2023 17:30:21 +0530 Editor
കൊടുംകുറ്റവാളി രക്ഷപ്പെട്ട സംഭവം: ഇടുക്കി മറയൂർ പൊലിസ് സ്റ്റേഷനിലെ അഞ്ചുപേർക്ക് സസ്പെൻഷൻ http://newsmalayali.com/4515 http://newsmalayali.com/4515 കസ്റ്റഡി അന്വേഷണത്തിനിടെ കൊടുംകുറ്റവാളി രക്ഷപ്പെട്ട സംഭവത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ. ഇടുക്കി മറയൂർ പൊലീസ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.

എസ്ഐ പി ജി അശോക് കുമാർ, എഎസ്ഐ ബോബി എം തോമസ്, ഹെഡ് കോൺസ്റ്റബിൾ എൻ എസ് സന്തോഷ്, സിപിഒമാരായ വിനോദ്, ജോബി ആന്റണി എന്നിവർക്കെതിരെയാണ് ഡിഐജി സസ്പെൻഷൻ നടപടി എടുത്തത്.

നിരവധി മോഷണ കേസുകളിൽ പിടിയിലായ തമിഴ്നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകനാണ് പൊലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞത്. മറയൂരിലെ ഒരു മോഷണ കേസിൽ അറസ്റ്റിലായ ഇയാളെ തെളിവെടുപ്പിനായി തമിഴ്‌നാട്ടിൽ കൊണ്ടു പോയതിനിടെ, പൊലീസിനെ ആക്രമിച്ച് പ്രതി കടന്നുകളയുകയായിരുന്നു. ഇയാളെ പിന്നീട് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയിരുന്നു

]]>
Fri, 22 Sep 2023 17:27:18 +0530 Editor
തീവ്രവാദം ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടവർക്ക് വേദി നൽകരുത്; ചാനലുകൾക്ക് നിർദേശവുമായി കേന്ദ്ര സർക്കാര്‍ http://newsmalayali.com/4514 http://newsmalayali.com/4514 തീവ്രവാദം, ഗുരുതര കുറ്റകൃത്യങ്ങൾ, നിരോധിത സംഘടനകൾ എന്നിവയുടെ ഭാഗമായവർക്ക് വാർത്താ ചാനലുകൾ വേദി നൽകരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നൽകിയ നോട്ടീസിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് നിയമം മൂലം നിരോധിച്ചിട്ടുള്ള സംഘടനയിൽപ്പെട്ടതും തീവ്രവാദം ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതുമായ വിദേശ പൗരനെ ടെലിവിഷൻ ചാനലിൽ ചർച്ചക്ക് ക്ഷണിച്ചത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ കർശന നിർദേശം പുറപ്പെടുവിച്ചത്.

രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും സുരക്ഷക്കും വിദേശ രാജ്യവുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിനും ഹാനികരമായതും രാജ്യത്തെ പൊതുക്രമം തകരാൻ സാധ്യതയുള്ളതുമായ നിരവധി പരാമർശങ്ങൾ വിദേശ പൗരൻ ചാനലിൽ നടത്തിയെന്നും മന്ത്രാലയത്തിന്‍റെ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

 

ഗുരുതരമായ കുറ്റകൃത്യങ്ങളോ ഭീകരവാദ കുറ്റങ്ങളോ ചുമത്തിയിട്ടുള്ള വ്യക്തികളുടെയോ നിയമപ്രകാരം നിരോധിച്ചിട്ടുള്ള സംഘടനകളുടെയോ റിപ്പോർട്ടുകൾ, റഫറൻസുകൾ, വീക്ഷണങ്ങൾ, അജണ്ടകൾ എന്നിവക്ക് വേദികൾ നൽകുന്നതിൽ നിന്ന് ടെലിവിഷൻ ചാനലുകൾ വിട്ടുനിൽക്കാൻ നിർദേശിക്കുന്നതായും നോട്ടീസിൽ പറയുന്നു.

മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതായും ടിവി ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കത്തിൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്സ് (റെഗുലേഷൻ) നിയമത്തിന് കീഴിലുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

ഇന്ത്യ-കാനഡ ഭിന്നത രൂക്ഷമായതിന് പിന്നാലെ ഒരു ദേശീയ മാധ്യമം, ഇന്ത്യ 2020 ൽ ഭീകരവാദിയായി പ്രഖ്യാപിച്ച ഗുരുപട്വന്ത് സിങ് പന്നൂനിന്റെ 20 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്തിരുന്നു. പഞ്ചാബിൽ മൂന്ന് രാജ്യദ്രോഹ കേസുകൾ ഉള്‍പ്പെടെ 22 ക്രിമിനൽ കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് ഗുരുപട്വന്ത് സിങ് പന്നൂൻ.

]]>
Fri, 22 Sep 2023 17:24:08 +0530 Editor
വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; 2024&ലെ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല http://newsmalayali.com/4513 http://newsmalayali.com/4513  പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാളാണ് 128-ാം ഭരണഘടനാഭേദഗതിയായി ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ഈ ബിൽ നിയമമാകുന്നതോടെ ഇന്ത്യയുടെ ജനാധിപത്യം ചരിത്രത്തിൽ പുതിയ ഏടായി അത് മാറും. നാരി ശക്തി വന്ദൻ എന്ന പേരിലാണ് വനിതാ സംവരണ ബിൽ അറിയപ്പെടുക.

അതേസമയം പുതിയ വനിതാസംവരണ ബിൽ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല. മണ്ഡലപുനർനിർണയത്തിനു ശേഷമായിരിക്കും വനിതാ സംവരണ നടപ്പാക്കുമെന്ന വ്യവസ്ഥ ബില്ലിലുണ്ട്. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് പുതിയ ബിൽ. വനിതാ സംവരണ ബിൽ അവതരിപ്പിച്ചതിന് പിന്നാലെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റ് മന്ദിരത്തിലെ രാജ്യസഭയിലേക്ക് എത്തി.

 വനിതാ സംവരണം നടപ്പാകുന്നതോടെ ലോക്സഭയിലെയും നിയമസഭകളിലെയും വനിതകളുടെ എണ്ണം വർദ്ധിക്കും. കേരള നിയമസഭയിൽ വനിതകളുടെ എണ്ണം 46 ആയി ഉയരും. ഇപ്പോൾ 11 വനിതാ അംഗങ്ങൾ മാത്രമാണ് നിയമസഭയിൽ ഉള്ളത്. എൽഡിഎഫിൽ പത്തും പ്രതിപക്ഷത്ത് ഒന്നും വനിതാ അംഗങ്ങളാണ് നിയമസഭയിൽ ഉള്ളത്. പുതിയ നിയമം നടപ്പാകുന്നതോടെ സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളിൽനിന്ന് ആറ് വനിതാ എം.പിമാർ ലോക്സഭയിലേക്ക് പോകും.

]]>
Tue, 19 Sep 2023 22:16:42 +0530 Editor
India&Canada| തിരിച്ചടിച്ച് ഇന്ത്യ; കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി; അഞ്ച് ദിവസത്തിനകം രാജ്യം വിടണം http://newsmalayali.com/4512 http://newsmalayali.com/4512 നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടയിൽ തിരിച്ചടിച്ച് ഇന്ത്യ. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. അഞ്ച് ദിവസത്തിനകം രാജ്യം വിടണമെന്നും നിർദേശം നൽകി. കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കെയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ഖലിസ്ഥാന്‍ ഭീകരവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണവും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തള്ളി. കനേഡിയൻ പാർലമെന്റിൽ ജസ്റ്റിൻ ട്രൂഡോയും വിദേശകാര്യ മന്ത്രിയും നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടെന്നും, അതു പൂർണമായും തള്ളിക്കളയുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

 

നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നതിന് വിശ്വാസയോഗ്യമായ തെളിവുകൾ ലഭിച്ചതായി ട്രൂഡോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ കാനഡയിലെ തലവനെ അവർ പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ്, ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങൾ തള്ളി മന്ത്രാലയം പ്രസ്താവനയിറക്കിയത്. മാത്രമല്ല, ഖലിസ്ഥാൻ ഭീകരവാദികൾക്ക് കാനഡ അഭയം നൽകുന്നുവെന്ന ആരോപണവും ഇന്ത്യ ഉന്നയിച്ചു.

”കനേഡിയൻ പ്രധാനമന്ത്രിയുടെ പാർലമെന്റിലെ പ്രസ്താവനയും അവരുടെ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയും കണ്ടിരുന്നു. അത് പൂർണമായും തള്ളിക്കളയുന്നു. കാനഡയിലെ ഏതെങ്കിലും അക്രമ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സർക്കാരിന്റെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ അസംബന്ധവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്. സമാനമായ ആരോപണങ്ങൾ കനേഡിയൻ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രിക്കു മുന്നിലും ഉന്നയിച്ചെങ്കിലും അതെല്ലാം പൂർണമായും തള്ളിക്കളഞ്ഞതാണ്.

നിയമവാഴ്ചയോടു പ്രതിബദ്ധത പുലർത്തുന്ന ജനാധിപത്യ വ്യവസ്ഥയാണ് നമ്മുടേത്. കാനഡയിൽ അഭയം നൽകി ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഭീഷണിയായി തുടരുന്ന ഖലിസ്ഥാൻ ഭീകരരിൽനിന്നും തീവ്രവാദികളിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ വിഷയത്തിൽ കാനഡ സർക്കാർ ദീർഘകാലമായി പുലർത്തുന്ന നിഷ്‌ക്രിയത്വം അടിയന്തര ശ്രദ്ധ അർഹിക്കുന്നുണ്ട്. കാനഡയിലെ രാഷ്ട്രീയ നേതാക്കൾ ഇതിനോടെല്ലാം പരസ്യമായി സഹതാപം പ്രകടിപ്പിക്കുന്നതും ആശങ്കാജനകമാണ്.

 

കൊലപാതകങ്ങൾ, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു കാനഡയിൽ ഇടം ലഭിക്കുന്നത് പുത്തരിയല്ല. അത്തരം സംഭവവികാസങ്ങളുമായി ഇന്ത്യൻ ഭരണകൂടത്തെ ബന്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയുന്നു. കാനഡയുടെ മണ്ണിൽ പ്രവർത്തിക്കുന്ന എല്ലാ ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്കെതിരെയും ഏറ്റവും വേഗത്തിൽ ഫലപ്രദമായ നിയമനടപടി സ്വീകരിക്കാൻ ഞങ്ങൾ കാനഡ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു”- വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

Summary: A senior Canadian diplomat has been expelled by India in a tit-for-tat move after Canada Prime Minister Justin Trudeau claimed “foreign powers” were behind the killing of pro-Khalistan leader Hardeep Singh Nijjar, the chief of the Khalistan Tiger Force terrorist group, and sacked an Indian diplomat.

]]>
Tue, 19 Sep 2023 22:13:37 +0530 Editor
Jawan | &apos;ജവാൻ&apos; വാരിക്കൂട്ടിയ ഗംഭീര കളക്ഷൻ തുകയുമായി അണിയറപ്രവർത്തകർ http://newsmalayali.com/4511 http://newsmalayali.com/4511 ഷാരൂഖ് ഖാൻ (Shah Rukh Khan) നായകനായ ഇക്കൊല്ലത്തെ രണ്ടാമത് സിനിമയാണ് 'ജവാൻ'. മുൻപിറങ്ങിയ പത്താനും ബോക്സ് ഓഫീസിൽ നേടിയത് കണ്ണഞ്ചിപ്പിക്കുന്ന വിജയമായിരുന്നു. ഇത്രയും ദിവസങ്ങൾ കൊണ്ട് 500 കോടിയും പിന്നിട്ട് 'ജവാൻ' നേടിയ കളക്ഷൻ തുക

പത്താം ദിവസം തികയുമ്പോൾ ലോകമെമ്പാടും നിന്നുമായി 797.50 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. ഞൊടിയിടയിൽ ചിത്രം വേൾഡ്വൈഡ് കളക്ഷനായി 850 കോടിയിലെത്തും എന്ന് പ്രവചനങ്ങൾ ആരംഭിച്ചു കഴിഞ്ഞു

സെപ്റ്റംബർ 17ന് മാത്രമായി ഇന്ത്യയിൽ നിന്നും 'ജവാൻ' ബോക്സ് ഓഫീസിൽ നേടിയത് 36 കോടി രൂപയാണ്. ആയിരം കോടി തികയ്ക്കാൻ ഇനി അധികം കാലതാമസമില്ല. തമിഴ് ചലച്ചിത്ര സംവിധായകൻ ആറ്റ്ലിയാണ് സിനിമയുടെ സംവിധായകൻ

ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്തു. റിലീസ് ദിവസം മാത്രം ചിത്രം 45.32 ശതമാനം ഒക്കുപൻസി നേടിയിരുന്നു. നയൻ‌താര, വിജയ് സേതുപതി എന്നിവർ പ്രധാനവേഷങ്ങൾ ചെയ്ത സിനിമയിൽ ദീപിക പദുകോൺ പ്രത്യേക വേഷം ചെയ്തിരുന്നു

സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര എന്നിവരും അതിഥി വേഷത്തിൽ സഞ്ജയ് ദത്തും 'ജവാന്റെ' ഭാഗമാണ്

സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര എന്നിവരും അതിഥി വേഷത്തിൽ സഞ്ജയ് ദത്തും 'ജവാന്റെ' ഭാഗമാണ്

പൂനെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ, ഔറംഗബാദ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. അനിരുദ്ധ് രവിചന്ദർ ചിത്രത്തിന് സംഗീതം നൽകി, ബോളിവുഡിൽ സോളോ കമ്പോസറായാണ് അരങ്ങേറ്റം കുറിച്ചത്

]]>
Mon, 18 Sep 2023 10:40:57 +0530 Editor
Mohammed Siraj|പ്ലെയർ ഓഫ് ദ മാച്ച് സമ്മാനത്തുക ഗ്രൗണ്ട്‌സ്റ്റാഫിന് http://newsmalayali.com/4510 http://newsmalayali.com/4510 പിച്ചിൽ തീപ്പന്തമായി മാറിയ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ മികവിലാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ സ്വന്തമാക്കിയത്. ഏകദിനത്തിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ സിറാജ് പുറത്തെടുത്തത്. 

21 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയ സിറാജിന്റെ മികവില്‍ ലങ്കയെ വെറും 50 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 10 വിക്കറ്റ് ജയത്തോടെ എട്ടാം തവണയും ഏഷ്യാ കപ്പില്‍ മുത്തമിടുകയായിരുന്നു.

തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തോടെ സിറാജായിരുന്നു ഫൈനലിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് സമ്മാനത്തുക കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് നല്‍കുകയാണ് അദ്ദേഹം ചെയ്തത്.

വെല്ലുവിളികള്‍ നിറഞ്ഞ കാലാവസ്ഥയിലും കൊളംബോയിലെ ഗ്രൗണ്ട് സ്റ്റാഫുകളാണ് ഏഷ്യാ കപ്പ് മത്സരങ്ങളുടെ നടത്തിപ്പ് ഉറപ്പാക്കിയത്. നേരത്തേ പാകിസ്ഥാനെതിരായ മത്സരശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഗ്രൗണ്ട് സ്റ്റാഫുകളെ പ്രശംസിച്ചിരുന്നു

ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെയാണ് സിറാജ് ഗ്രൗണ്ട് സ്റ്റാഫുകളുടെ സേവനത്തെ അഭിനന്ദിക്കുകയും തനിക്ക് ലഭിച്ച സമ്മാനത്തുക അവര്‍ക്കായി നല്‍കുകയാണെന്നും അറിയിച്ചത്. അവരില്ലായിരുന്നുവെങ്കില്‍ ഈ ടൂര്‍ണമെന്റ് തന്നെ സാധ്യമാകുമായിരുന്നില്ലെന്നും സിറാജ് പറഞ്ഞു.

താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര ഉൾപ്പെടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രതികരിക്കുന്നത്. 5000 യു എസ് ഡോളര്‍ ( ഏകദോശം 4,15,550 ഇന്ത്യൻ രൂപ) സമ്മാനത്തുകയാണ് സിറാജ് ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനിച്ചത്. (

]]>
Mon, 18 Sep 2023 10:35:44 +0530 Editor
കോൺഗ്രസ് പ്രവർത്തകസമിതി: &apos;അസ്വാഭാവികതയും വിഷമവും തോന്നി, പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല&apos;: രമേശ് ചെന്നിത്തല http://newsmalayali.com/4509 http://newsmalayali.com/4509

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടാതെ പോയത് മാനസിക പ്രയാസമുണ്ടാക്കിയെന്നും എന്നാൽ ഈ വിഷയത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കാനില്ലെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമിതിയില്‍ കേരളത്തില്‍നിന്ന് ഉള്‍പ്പെട്ട നാലുപേരും അതിന് അര്‍ഹതപ്പെട്ടവരാണെന്നും മനുഷ്യനെന്ന നിലയിലുള്ള വികാരവിക്ഷോഭം മൂലമാണ് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രത്യേകിച്ച് പദവികളൊന്നും പാര്‍ട്ടിയിലില്ല. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിയ ശേഷം 24 മണിക്കൂറും പാര്‍ട്ടിക്കുവേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയും ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നാളെയും ഒരു പദവിയില്ലെങ്കിലും ആ ശ്രമം തുടരും. പ്രവര്‍ത്തക സമിതിയിലേക്ക് കേരളത്തില്‍നിന്ന് നിയോഗിക്കപ്പെട്ടവരെല്ലാം അതിന് തികച്ചും അര്‍ഹരായിട്ടുള്ളവരാണ്. സ്ഥിരം ക്ഷണിതാവായി എന്നെ ഉള്‍പ്പെടുത്തിയതില്‍ നന്ദിയുണ്ട്- ചെന്നിത്തല പറഞ്ഞു.

രണ്ട് പതിറ്റാണ്ട് മുന്‍പ് ലഭിച്ച അതേ പദവിയിലേക്ക് വീണ്ടും നിയോഗിക്കപ്പെട്ടപ്പോള്‍ ഒരു അസ്വാഭാവികത തോന്നി എന്നത് വസ്തുതയാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അതിനുശേഷം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരോട് സംസാരിക്കുകയുണ്ടായി. വ്യക്തിപരമായ ഉയര്‍ച്ചത്താഴ്ചകള്‍ക്കല്ല പ്രസക്തിയെന്ന് അതിലൂടെ ബോധ്യപ്പെട്ടു. ഏറ്റവും വലുത് എന്റെ പാര്‍ട്ടിയാണ്. ഒരിക്കലും പാര്‍ട്ടിവിട്ട് പോകുകയും പാര്‍ട്ടിയെ തള്ളപ്പറയുകയോ ചെയ്തിട്ടില്ല- ചെന്നിത്തല വ്യക്തമാക്കി.

പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറേണ്ടിവന്നപ്പോള്‍ സ്ഥാനം നഷ്ടപ്പെടുന്നതായിരുന്നില്ല പ്രശ്‌നം, ആ വിഷയം കൈകാര്യം ചെയ്ത രീതിയോടായിരുന്നു എതിര്‍പ്പ്. ചില കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുകള്‍ അവിടെ ഉണ്ടായി. എന്നിട്ടും ആരോടും പരാതി പറയാതെ ഒരു കരിയിലപോലും അനങ്ങാന്‍ അവസരം കൊടുക്കാതെ പാര്‍ട്ടിയോടൊപ്പം നിലകൊള്ളാന്‍ കഴിഞ്ഞു. അതിനിടെയായിരുന്നു പ്രവര്‍ത്തകസമിതി പ്രഖ്യാപനം വന്നത്. ദേശീയതലത്തില്‍ തന്റെ ജൂനിയറായിട്ടുള്ള നിരവധി പേര്‍ വന്നപ്പോള്‍ സ്വാഭാവികമായും വിഷമം ഉണ്ടായി എന്നത് സത്യമാണ്. ഇപ്പോള്‍ അതൊന്നും എന്നെയോ കോണ്‍ഗ്രസിനോടുള്ള സമർപ്പണ ബോധത്തെയോ ബാധിക്കുന്ന വിഷയമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

]]>
Mon, 11 Sep 2023 10:57:11 +0530 Editor
പതിനഞ്ചാം കേരള നിയമസഭ | ഒൻപതാം സമ്മേളനം | 2023 സെപ്റ്റംബർ 11, തിങ്കൾ http://newsmalayali.com/4508 http://newsmalayali.com/4508 Mon, 11 Sep 2023 10:52:23 +0530 Editor ചാണ്ടി ഉമ്മൻ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു & Chandy Oommen sworn in as MLA http://newsmalayali.com/4507 http://newsmalayali.com/4507 പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർഥി ജെയ്ക് സി.തോമസിനെതിരെ വൻ വിജയം നേടിയ ചാണ്ടി ഉമ്മൻ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തുമണിക്കാണു ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വമ്പിച്ച വിജയമായിരുന്നു പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ നേടിയത്. 

ശനിയാഴ്ച രാത്രി എട്ടോടെ പുതുപ്പള്ളി മണ്ഡലത്തിലെ 27 കിലോമീറ്റർ നീണ്ട പദയാത്ര പൂർത്തിയാക്കിയ ശേഷം പുലർച്ചെ ഒന്നിനാണു ചാണ്ടി പുതുപ്പള്ളിയിൽ നിന്നു കാറിൽ തിരുവനന്തപുരം പുതുപ്പള്ളി ഹൗസിലേക്ക് യാത്ര തിരിച്ചത്. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവർ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ഇന്നലെ വൈകിട്ടു തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. അവധി അവസാനിക്കുന്നതിനാൽ അച്ചു ഉമ്മൻ വിദേശത്തേക്കു മടങ്ങി

]]>
Mon, 11 Sep 2023 10:39:45 +0530 Editor
Chandy Oommen | ആറ് ഭാഷകളില്‍ പ്രാവീണ്യം; സുപ്രീം കോടതി അഭിഭാഷകനില്‍ നിന്ന് നിയമസഭയിലേക്ക് ചാണ്ടി ഉമ്മൻ http://newsmalayali.com/4506 http://newsmalayali.com/4506 കഴിഞ്ഞ 53 വര്‍ഷത്തിന് ശേഷം ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റൊരാള്‍ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലേക്ക് എത്തുകയാണ്. മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷം മറികടക്കും വിധമുള്ള ഉജ്വല വിജയമാണ് മകന്‍ ചാണ്ടി ഉമ്മന്‍ നേടിയത്.

സെപ്റ്റംബര്‍ പതിനൊന്നിന് സത്യപ്രതിജ്ഞ ചെയ്ത് നിയമസഭാംഗമായി ചുതലയേല്‍ക്കുന്ന ചാണ്ടി ഉമ്മന്‍ പഠനകാലത്ത് എന്‍.എസ്.യുവിന്‍റെ സജീവ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്.

തിരുവനന്തപുരം കാർമൽ,ലയോള,സെന്റ് തോമസ് എന്നിവടങ്ങളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ചാണ്ടി ഉമ്മൻ ഡൽഹി സെന്റ് സ്റ്റീഫൻസിൽ നിന്ന് ബി എ ഓണേഴ്‌സും എം എ ഹിസ്റ്ററിയും ഡൽഹി സർവകലാശാലയിൽ നിന്ന് എൽ എൽ ബിയും ഡൽഹി നാഷണൽ ലോ സ്കൂളിൽ നിന്ന് ക്രിമിനോളജിയിലും ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കോൺസ്റ്റിറ്റിയൂഷണൽ ലോയിലും എൽ എൽ എമ്മും നേടി.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ പ്രാവീണ്യം നേടിയ അദേഹം ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് സമ്മർ കോഴ്‌സും പാസായി. യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാനും കെ.പി.സി.സി അംഗവുമായി നിലവിൽ പ്രവർത്തിക്കുന്ന അദ്ദേഹം സെന്റ് സ്റ്റീഫൻസ് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ്, എൻ.എസ്.യു.ഐ ദേശീയ തിരഞ്ഞെടുപ്പ് സമിതി അംഗം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കോമൺവെൽത്ത് ഗെയിംസ് സംഘാടക സമിതി അംഗം, മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

2016 മുതൽ സുപ്രീം കോടതി അഭിഭാഷകനാണ്. 2017 മുതൽ 2020 വരെ വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ സ്റ്റഡീസിൽ അസിസ്റ്റന്റ് ഫാക്കൽറ്റിയായും പ്രവർത്തിച്ചു.

]]>
Mon, 11 Sep 2023 10:23:50 +0530 Editor
Jawan Box Office : റെക്കോഡ് തകർത്ത് ഷാരുഖിന്റെ &apos;ജവാൻ&apos;; ഒരു ദിവസത്തെ ഏറ്റവും വലിയ കളക്ഷൻ http://newsmalayali.com/4505 http://newsmalayali.com/4505 ഷാരുഖ് ഖാൻ ചിത്രം 'ജവാൻ' ബോക്സോഫീസിൽ തേരോട്ടം തുടരുകയാണ്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം  ഈ വർഷത്തെ ഏറ്റവും വലിയ  രണ്ടാമത്തെ ഓപ്പണിങ് ഡേ കളക്ഷൻ സ്വന്തമാക്കിയിരുന്നു. എന്നാൽ ഞായറാഴ്ച മറ്റൊരു റെക്കോഡ് കൂടി സിനിമ സ്വന്തമാക്കി. ഒരു ദിവസത്തെ ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോഡ് ഇനി ജവാന്റെ പേരിലാകും.

ഷാരുഖിന് പുറമെ നയൻതാരയും വിജയ് സേതുപതിയും ദീപിക പദുകോണും അഭിനയിച്ച ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ഞായറാഴ്ച 85 കോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദി മേഖലകളിൽ നിന്ന് മാത്രം സിനിമ 72 കോടി രൂപ കളക്ഷൻ നേടിയെന്ന് Sacnilk.com റിപ്പോർട്ട് ചെയ്യുന്നു.

സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ 81 കോടിയും സ്വന്തമാക്കി. സിനിമയുടെ ഞായറാഴ്ച കളക്ഷൻ മാത്രം 85 കോടി രൂപയാണെന്ന് ട്രേഡ് എക്സ്പെർട്ട് മനോബാല സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ആദ്യ നാലുദിവസത്തിൽ 206.06 കോടി രൂപയാണ് സിനിമയുടെ ആകെ കളക്ഷൻ.

ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആദ്യദിന കളക്ഷൻ എന്ന റെക്കോ‍ഡ് സണ്ണി ഡിയോളിന്റെ ഗദ്ദര്‍ 2നെ മറികടന്ന് ജവാൻ സ്വന്തമാക്കിയിരുന്നു. ആദ്യ സ്ഥാനത്ത് ഷാരുഖിന്റെ പത്താൻ തന്നെ തുടരുകയാണ്. ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തിയ ഗദ്ദർ 2 ആദ്യ ആഴ്ച 134.88 കോടി രൂപയാണ് സ്വന്തമാക്കിയത്. ജനുവരിയിൽ റിലീസായ പത്താൻ ആദ്യ ആഴ്ചയിൽ (അഞ്ചുദിവസംകൊണ്ട്) 280.75 കോടി രൂപയാണ് കളക്ഷൻ ഇനത്തിൽ നേടിയത്.

അതേസമയം, ജവാന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയും ഷാരുഖ് ഖാൻ കഴിഞ്ഞ ദിവസം നൽകി. ആരാധകന്റെ ചോദ്യത്തിനുള്ള ഷാറൂഖ് ഖാന്റെ മറുപടിയാണ് സിനിമയുടെ രണ്ടാം ഭാഗം വാർത്തകളിൽ ഇടംപിടിക്കാൻ കാരണം. 'ഞാൻ വിജയ് സേതുപതിയുടെ വലിയ ആരാധകനാണ്. എന്തുകൊണ്ടാണ് കാളിയുമായി കരാറിൽ ഏർപ്പെടാതിരുന്നത്' എന്നായിരുന്നു ആരാധകന്റെ ചോദ്യം. 'ഞാനും വിജയ് സേതുപതി സാറിന്റെ വലിയ ആരാധകനാണ്. ഇതിനകം തന്നെ കാളിയുടെ കള്ളപ്പണം എടുത്തിട്ടുണ്ട്, ഞാൻ ഇപ്പോൾ മറ്റുള്ളവരുടെത് സ്വിസ് ബാങ്കിൽ നിന്ന് എടുക്കും- എന്നായിരുന്നു കിങ് ഖാന്റെ മറുപ

സിനിമയിൽ ഇരട്ട  വേഷത്തിലാണ് ഷാറൂഖ് ഖാൻ എത്തുന്നത്. നയൻതാര, പ്രിയാ മണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ, റിധി ദോഗ്ര എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപിക പദുകോൺ, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ കാമിയോ റോളിൽ എത്തുന്നുണ്ട്. അനിരുദ്ധാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

]]>
Mon, 11 Sep 2023 10:20:30 +0530 Editor
സോളാർ ലൈംഗികാരോപണം: എല്ലാം പണത്തിനുവേണ്ടിയെന്ന് CBI; &apos;പരാതിക്കാരിയുടെ കത്തിന്റെ വില 50 ലക്ഷം&apos; http://newsmalayali.com/4504 http://newsmalayali.com/4504  സോളാർ ലൈംഗികാരോപണക്കേസിൽ സിബിഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പരാതിക്കാരിയുടെ ലക്ഷ്യം പണമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരാതിക്കാരിയിൽനിന്ന് ഈ കത്ത് ടി ജി നന്ദകുമാർ സ്വന്തമാക്കിയത് 50 ലക്ഷം രൂപ നൽകിയാണന്ന് ശരണ്യ മനോജ് മൊഴി നൽകിയതായി സിബിഐ. റിപ്പോർട്ടിൽ പറയുന്നു.

പരാതിക്കാരി ജയിലിൽവച്ച് എഴുതിയ കത്ത് ആദ്യം കൈക്കലാക്കിയത് മനോജാണെന്നും സിബിഐ റിപ്പോർട്ടിലുണ്ട്. പിന്നീട് ഈ കത്ത് നന്ദകുമാറിന് നൽകാൻ പരാതിക്കാരി മനോജിനോട് നിർദേശിച്ചു. അതുപ്രകാരം കത്ത് കൈമാറുകയും ചെയ്തു. എന്നാൽ, കത്ത്‌ കൈമാറുംമുമ്പുതന്നെ പരാതിക്കാരി നന്ദകുമാറിൽനിന്ന് 50 ലക്ഷം രൂപ വാങ്ങിയിരുന്നതായി മനോജ് മൊഴി നൽകി. ഈ കത്ത് നന്ദകുമാർ 50 ലക്ഷം രൂപവാങ്ങി ഒരു വാർത്താചാനലിന് വിറ്റു. പിന്നീട് നന്ദകുമാർ എറണാകുളത്തുവെച്ച് പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നൽകിയതായും റിപ്പോർട്ടിലുണ്ട്.

 

ലൈംഗികാരോപണസംഭവത്തിൽ പരാതിക്കാരി പറയുന്നത് കളവാണെന്ന് ടീം സോളാർ കമ്പനിയുടെ മുൻ ജനറൽമാനേജരായിരുന്ന രാജശേഖരൻ നായരും സിബിഐക്ക്‌ മൊഴിനൽകി. പണത്തിനുവേണ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മൊഴി.

സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട സമയത്ത് ധരിച്ചിരുന്നതെന്നുകാട്ടി പരാതിക്കാരി ഹാജരാക്കിയ സാരിയിൽ എന്തെങ്കിലും ശരീരസ്രവങ്ങളുടെ സാന്നിധ്യമുള്ളതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരി ക്ലിഫ്ഹൗസിൽ എത്തിയെന്നുപറയുന്ന 2012 സെപ്റ്റംബർ 19ന് അവരെ അവിടെ കണ്ടതായി ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാരും മൊഴി നൽകിയിട്ടില്ല. ക്ലിഫ്ഹൗസിൽവച്ച് ലൈംഗിക പീഡനം നടന്നുവെന്നതിന് പി സി ജോർജ് സാക്ഷിയല്ലെന്നും പരാതിക്കാരി പി സി ജോർജിന്റെ വീട്ടിലെത്തി കുറിപ്പ് നൽകിയത് ദുരുദ്ദേശ്യത്തോടെയെന്നും റിപ്പോർട്ടിൽ പറയുന്നു.

പരാതിക്കാരിക്ക് ഉമ്മൻചാണ്ടിയെ കാണാൻ അപ്പോയ്‌ൻമെന്റ് ലഭ്യമാക്കിയതായി അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന ടെന്നി ജോപ്പൻ മൊഴിനൽകിയിരുന്നു. എന്നാൽ, പരാതിക്കാരിയുടെ ആരോപണങ്ങൾക്ക് താൻ സാക്ഷിയായിരുന്നില്ലെന്നാണ് അദ്ദേഹം കോടതിയിൽ മൊഴി നൽകിയത്. ക്ലിഫ്ഹൗസിൽ തനിക്കൊപ്പം എത്തിയെന്ന് പരാതിക്കാരി പറയുന്ന സന്ദീപ് സംഭവദിവസം ക്ലിഫ്ഹൗസിലെത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

 

സോളാർ കേസുമായി ബന്ധപ്പെട്ട കോഴ ആരോപണവും സിബിഐ തള്ളിക്കളയുന്നു. കേരള സ്റ്റേറ്റ് റിന്യൂവബിൾ എനർജി പോളിസി നടപ്പാക്കാൻ ഉമ്മൻചാണ്ടി 1.90 കോടി രൂപ ആവശ്യപ്പെട്ടെന്നും അത് നൽകിയെന്നുമുള്ള പരാതിക്കാരിയുടെ ആരോപണമാണ് സിബിഐ തള്ളിയത്. ഈ ആരോപണത്തിനും തെളിവില്ലെന്നാണ് സിബിഐ റിപ്പോർട്ട്. ക്ലിഫ്ഹൗസിൽ പോയതിനും ഡൽഹിയിൽ ഉമ്മൻചാണ്ടിക്കായി പണംനൽകിയതിനും സാക്ഷികളായെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടിയവരൊക്കെ സിബിഐക്ക് നൽകിയത് വ്യത്യസ്തമായ മൊഴിയായിരുന്നു.

]]>
Mon, 11 Sep 2023 10:14:51 +0530 Editor
കന്നിയങ്കത്തിൽ റെക്കോർഡ്, സർവ്വാധിപത്യം; പുതുപ്പള്ളിയുടെ പുതുനായകൻ ചാണ്ടി ഉമ്മൻ http://newsmalayali.com/4503 http://newsmalayali.com/4503 ഉമ്മൻചാണ്ടിക്ക് മണ്ഡലത്തിലെ പകരക്കാരൻ മകൻ ചാണ്ടി ഉമ്മൻ. ജനനായകൻ ഉമ്മൻചാണ്ടി 53 വർഷം തുടർച്ചയായി നിലനിർത്തിയ പുതുപ്പള്ളി മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മന് അഭിമാന വിജയം. 36454 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ സിപിഎമ്മിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മൻ 78098 വോട്ടും ജെയ്ക്ക് സി. തോമസ് 41644  വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6447 വോട്ടും നേടി. ഉമ്മൻ ചാണ്ടിയോട് രണ്ടു തവണ പരാജയപ്പെട്ട ജെയ്ക്ക്, ചാണ്ടി ഉമ്മനു മുന്നിലും പരാജയപ്പെട്ടു. 9044 എന്ന ഉമ്മൻചാണ്ടിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ 36454 ആയി ഉയർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 63,372 വോട്ടാണ് ഉമ്മന്‍ചാണ്ടിക്കു ലഭിച്ചത്. ജെയ്ക്കിന് 54328, ബിജെപിയുടെ എന്‍. ഹരിക്ക് 11,694 വോട്ടുമാണ് ലഭിച്ചിരുന്നത്. എല്‍ഡിഎഫിന് 12,684 വോട്ട് ഇത്തവണ കുറഞ്ഞു.

ഉമ്മൻചാണ്ടിയുടെ ഓർമകളുടെ കരുത്തുമായി തിരഞ്ഞെടുപ്പിനിറങ്ങിയ ചാണ്ടി ഉമ്മന്, പിതാവിനോടുള്ള സ്നേഹം പുതുപ്പള്ളിക്കാർ വോട്ടായി നൽകി. പുതുപ്പള്ളിയിൽ വിജയത്തിനായി ഒത്തൊരുമയോടെ പ്രവർത്തിച്ച യുഡിഎഫ് ടീം കരുത്ത് കാട്ടി. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ ജനം തള്ളിയെന്നാണ് കരുത്തുറ്റ ജയം തെളിയിക്കുന്നത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ മീനടത്തും അയർകുന്നത്തും മാത്രമാണ് യുഡിഎഫ് ഭരണം. കഴിഞ്ഞ തവണ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞെങ്കിലും മണർകാട് ഒഴികെ 7 പ​ഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് നേടിയിരുന്നു. ഇത്തവണ എല്ലാ പഞ്ചായത്തുകളിലും ആധിപത്യം നേടാൻ ചാണ്ടി ഉമ്മന് കഴിഞ്ഞു

]]>
Fri, 08 Sep 2023 13:29:57 +0530 Editor
Puthuppally By&Election Result 2023: പുതുപ്പള്ളിയിൽ റെക്കോഡിട്ട് ചാണ്ടി ഉമ്മൻ; ലീഡ് നില 38,000 കടന്നു http://newsmalayali.com/4502 http://newsmalayali.com/4502 പുതുപ്പള്ളിയിൽ വമ്പൻ കുതിപ്പുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ കുതിപ്പ്. തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനായിരുന്നു ലീഡ്. ബസേലിയസ് കോളേജിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 7.40ഓടെ സ്ട്രോങ് റൂം തുറന്നു. ആദ്യ ലീഡ് നില ചാണ്ടി ഉമ്മന് അനുകൂലം. സർവീസ് തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.  ചാണ്ടി ഉമ്മൻ (യുഡിഎഫ്), ജെയ്ക് സി തോമസ് (എൽഡി.എഫ്), ലിജിൻലാൽ (എൻഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ. 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിയുടെ വേർപാടിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഏറെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും. 25,000-32,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറിജയം ലഭിക്കുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. വോട്ട് കൂടുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫലസൂചന ലഭിക്കും. കടുത്ത മത്സരം നടന്ന 2021ല്‍ പോലും ഉമ്മൻ ചാണ്ടിക്ക് 1293 വോട്ടിന്‍റെ ഭൂരിപക്ഷം അയർക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യുഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000ൽ താഴെ പിടിച്ചുനിർത്താനാവുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും. 14 മേശകളിൽ വോട്ടിങ് യന്ത്രവും 5 മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ഇടിപിബിഎസ് വോട്ടുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ. തുടർന്ന് 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. അഞ്ചാം തീയതി നടന്ന വോട്ടെടുപ്പിൽ 72.86% പേർ വോട്ട് ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. തപാൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണിത്. 1,28,535 പേരാണ് വോട്ട് ചെയ്തത്. ആകെ ഏഴു സ്ഥാനാർത്ഥികളാണ് മത്സരരം​ഗത്തുള്ളത്.

]]>
Fri, 08 Sep 2023 10:58:36 +0530 Editor
ചിന്താ ജെറോമിന് 9 ലക്ഷം കുടിശ്ശിക അനുവദിച്ചു; ശമ്പളം ഇരട്ടിയാക്കിയതിന് മുൻകാല പ്രാബല്യം http://newsmalayali.com/4501 http://newsmalayali.com/4501 യുവജന കമ്മീഷൻ അധ്യക്ഷയായിരുന്ന ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതിന്റെ മുൻകാല പ്രാബല്യമായി 8,80,645 രൂപ കുടിശിക സർക്കാർ അനുവദിച്ചു. 2017 ജനുവരി 6 മുതൽ 2018 മേയ് 25 വരെയുള്ള കാലത്തെ അധിക ശമ്പളമാണിത്. 2016 ഒക്ടോബർ 14 നാണ് ചിന്തയെ കമ്മീഷൻ അധ്യക്ഷയായി നിയമിച്ചത്. 50,000 രൂപയായിരുന്ന ആദ്യ ശമ്പളം പിന്നീട് ഒരു ലക്ഷമായി വർധിപ്പിക്കുകയായിരുന്നു.

അധ്യക്ഷയായ ദിവസം മുതൽ ‌ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് ചിന്ത സർക്കാരിനു കത്ത് നൽകിയിരുന്നു. തുടർന്ന് 2017 ജനുവരി 6 മുതൽ ശമ്പളം ഒരു ലക്ഷം ആക്കി യുവജനകാര്യ വകുപ്പ് 2023 ജനുവരി 23 ന് ഉത്തരവിറക്കി. ഈയിനത്തിലുള്ള കുടിശ്ശികയാണ് ഇപ്പോള്‍ ലഭിച്ചത്. കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ ശമ്പളവും അലവൻസും ആയി ചിന്ത 82,91,485 രൂപ കൈപ്പറ്റിയെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു.

 

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ഇക്കഴിഞ്ഞ ജനുവരിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 37 ലക്ഷം രൂപ ശമ്പള കുടിശിക ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണമെന്നും ഇത് അടിസ്ഥാനരഹിതമാണെന്നും ഇത്രയും വലിയ തുക കയ്യിൽ വന്നാൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും നൽകുകയെന്നും ചിന്ത പറഞ്ഞിരുന്നു.

 

2018 മുതൽ ഒരു ലക്ഷം രൂപ ശമ്പളം വാങ്ങി വരുന്നു. അതിന് മുൻപുള്ള കാലഘട്ടത്തിൽ അഡ്വാൻസ് തുകയായി 50000 രൂപ ലഭിച്ചിരുന്നു. ഇത് ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കിയ ചിന്ത, യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ലെന്നും പറഞ്ഞിരുന്നു.

]]>
Sat, 02 Sep 2023 11:17:36 +0530 Editor
നടന്‍ ആര്‍.മാധവനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്‌ പ്രസിഡന്‍റായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു http://newsmalayali.com/4500 http://newsmalayali.com/4500 പ്രമുഖ നടനും സംവിധായകനുമായ ആര്‍. മാധവനെ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ്, ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. സംവിധായകന്‍ ശേഖര്‍ കപൂറിന് പകരക്കാരനായാണ് മാധവന്‍ സ്ഥാനത്തേക്ക് എത്തുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

എഫ്ടിഐഐയുടെ പ്രസിഡന്റും ഗവേണിങ് കൗൺസിൽ ചെയർമാനായും നാമനിർദേശം ചെയ്യപ്പെട്ട മാധവൻജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങളെന്ന് അദ്ദേഹം കുറിച്ചു. താങ്കളുടെ വിപുലമായ അനുഭവസമ്പത്തും ശക്തമായ ധാർമികതയും ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്നും നല്ല മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ടെന്നും  അനുരാഗ് ഠാക്കൂർ ആശംസിച്ചു.

എനിക്ക് നല്‍കിയ ഈ ബഹുമതിക്കും ആശംസകള്‍ക്കും നന്ദിയുണ്ടെന്നും പ്രതീക്ഷക്കൊത്ത് ഉയരാന്‍ പരമാവധി ശ്രമിക്കുമെന്നും മാധവന്‍ മറുപടി നല്‍കുകയും ചെയ്തു.

53 കാരനായ മാധവന്‍ നിരവധി തമിഴ്, ഹിന്ദി, കന്നട, തെലുങ്ക്, മലയാളം സിനിമകളില്‍ നടന്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.  ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘റോക്കട്രി ദി നമ്പി എഫക്ട്’ എന്ന സിനിമയിലൂടെ സംവിധായകനായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. ചിത്രത്തില്‍ നമ്പി നാരായണന്‍റെ വേഷം അവതരിപ്പിച്ചതും മാധവനായിരുന്നു.

]]>
Sat, 02 Sep 2023 11:14:34 +0530 Editor
കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ; കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ ടെൻഡർ വിളിച്ച് KMRL http://newsmalayali.com/4499 http://newsmalayali.com/4499 കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണത്തിനുള്ള ടെൻഡർ വിളിച്ച് കെഎംആര്‍എല്‍. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന രണ്ടാം ഘട്ട നിർമാണം രണ്ട് വർഷത്തിനുള്ളിൽ  പൂർത്തിയാക്കുകയാണ് ലക്ഷ്യം.

കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന്‍റെ ഭാഗമായുള്ള നടപടികള്‍ വേഗത്തിൽ പുരോഗമിക്കുകയാണ്. നിലവില്‍ 11. 17 കിലോമീറ്ററിനുള്ളില്‍ 11 സ്റ്റേഷനുകളാണ് രണ്ടാംഘട്ടത്തിലുള്ളത്. സ്ഥലമേറ്റെടുപ്പ് നടപടികൾ 95 ശതമാനം പൂർത്തിയായി. നവംബറിൽ ജോലികൾ ആരംഭിക്കും. 2 വർഷത്തിനുള്ളിൽ നിർമാണ പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നതെന്ന് എം ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.

പതിനൊന്ന് സ്റ്റേഷനുകളുള്ള രണ്ടാം ഘട്ടം പിങ്ക് ലൈൻ എന്നറിയപ്പെടും. പൂർണ്ണമായി ഡിജിറ്റൽ സംവിധാനത്തില്‍ ഉള്ള രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടാകില്ല. അതേ സമയം, എസ് എൻ. ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വരെ നീളുന്ന പാത ഡിസംബറിൽ തുറന്നു നൽകാനാണ് തീരുമാനം.

]]>
Sat, 02 Sep 2023 11:11:28 +0530 Editor
പുതുപ്പള്ളി ജോലി വിവാദം: പരാതിക്കാരിയായ ലിജിമോൾ ഉൾപ്പെടെ ഒപ്പിട്ട സമ്മതപത്രവുമായി സതിയമ്മ http://newsmalayali.com/4498 http://newsmalayali.com/4498 മൃഗസംരക്ഷണ വകുപ്പിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു എന്നു തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ട് പിഒ സതിയമ്മ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പറ്റി നല്ലതു പറഞ്ഞതിന്റെ പേരിൽ സതിയമ്മയുടെ ജോലി നഷ്ടപ്പെട്ട വാർത്തകൾ നേരത്തേ വന്നിരുന്നു. കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു സതിയമ്മ.

സതിയമ്മ ആൾമാറാട്ടം നടത്തി തന്റെ ജോലി തട്ടിയെടുത്തെന്ന പരാതിയുമായി ഐശ്വര്യ കുടുംബശ്രീ മുൻ അംഗം ലിജിമോൾ രംഗത്തെത്തിയിരുന്നു. ലിജിമോളുടെ പരാതിയിൽ സതിയമ്മയ്ക്കെതിരെ 25നു കേസുമെടുത്തു. കുടുംബശ്രീ പ്രസിഡന്റ് സുധാമോൾ, സെക്രട്ടറി ജാനമ്മ, മൃഗാശുപത്രിയിലെ അസിസ്റ്റന്റ് ഫീൽഡ് ഓഫിസർ ബിനുമോൻ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് താത്കാലിക ജീവനക്കാരിയാണെന്ന് തെളിയിക്കുന്ന രേഖകൾ സതിയമ്മ പുറത്തുവിട്ടത്. മുമ്പ് മൂന്ന് മാസം ശമ്പളം മുടങ്ങിയപ്പോൾ നൽകിയ പരാതിയിൽ വകുപ്പ് നടപടിയെടുത്തതിന്റെ രേഖകളും, കാഷ്വൽ സ്വീപ്പറായി സതിയമ്മയെ ജോലിയിൽ ചേർക്കുന്നതിനെ പിന്തുണച്ച് ഐശ്വര്യ കുടുംബശ്രീ അംഗങ്ങൾ ഒപ്പിട്ട സമ്മതപത്രവുമാണ് സതിയമ്മ പുറത്തുവിട്ടത്. ഈ സമ്മതപത്രത്തിൽ സതിയമ്മയ്ക്കെതിരെ പരാതി നൽകിയ ലിജിമോളും ഒപ്പിട്ടുണ്ട്.

 

ലിജി മോൾ എന്നയാളുടെ പേരിലാണ് സതിയമ്മ ജോലി ചെയ്തതെന്നും ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തതെന്നുമായിരുന്നു മന്ത്രി ജെ ചിഞ്ചുറാണി നേരത്തേ പറഞ്ഞിരുന്നത്. ശമ്പളം പോകുന്നതും ജിജിമോളുടെ അക്കൗണ്ടിലേക്കാണെന്നും വിവാദമയുണ്ടായതിനു പിന്നാലെ മന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാൽ, കുടുംബശ്രീയുടെ അക്കൗണ്ടിലേക്കാണ് ശമ്പളം വന്നിരുന്നതെന്നും കുടുംബശ്രീയിൽ നിന്ന് ചെക്ക് ഒപ്പിട്ട് താനാണു പണം കൈപ്പറ്റിയിരുന്നതെന്നും ലിജിമോളുടെ അക്കൗണ്ടിലേക്ക് മൃഗസംരക്ഷണ വകുപ്പ് ഒരിക്കലും പണം നൽകിയിട്ടില്ലെന്നും സതിയമ്മ പറയുന്നു. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ കൊല്ലാടിനൊപ്പം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് സതിയമ്മ തെളിവുകൾ പുറത്തുവിട്ടത്.

]]>
Tue, 29 Aug 2023 12:49:11 +0530 Editor
അച്ചു ഉമ്മൻ പരാതി നൽകിയതിനു പിന്നാലെ ക്ഷമാപണം നടത്തി മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ http://newsmalayali.com/4497 http://newsmalayali.com/4497 മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സാമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ നന്ദകുമാർ കൊളത്താപ്പിള്ളി. ഫെയസ്ബുക്കിലൂടെയാണ് ഇയാൾ ക്ഷമാപണം നടത്തിയത്. സൈബർ ആക്രമങ്ങൾക്കെതിരെ അച്ചു ഉമ്മൻ വനിതാ കമ്മീഷനും പൊലീസിനും പരാതി നൽകിയതിനു പിന്നാലെയാണ് മാപ്പ് പറഞ്ഞത്.

ഇടത് സംഘടനാ നേതാവായ നന്ദകുമാർ മുൻ അഡീഷണൽ സെക്രട്ടറിയാണ്. തന്റെ കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഖേദിക്കുന്നുവെന്നും ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാനോ, സ്ത്രീത്വത്തെ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഇയാളുടെ പോസ്റ്റിൽ പറയുന്നു. അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും പറയുന്നു.

കഴിഞ്ഞ ദിവസമാണ് സൈബർ ആക്രമങ്ങൾക്കെതിരെ അച്ചു ഉമ്മൻ പരാതി നൽകിയത്. സമൂഹ മാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണ വേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമത്തിനെതിരെയാണ് അച്ചു ഉമ്മൻ നിയമ നടപടികളുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്ന സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ വനിതാ കമ്മീഷനിലും, സൈബർ സെല്ലിലും, തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ തെളിവ് സഹിതം പരാതി നൽകിയിരുന്നു.

]]>
Tue, 29 Aug 2023 12:46:13 +0530 Editor
ഷെയിൻ നിഗമിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി http://newsmalayali.com/4496 http://newsmalayali.com/4496 നടന്മാരായ ശ്രീനാഥ് ഭാസിയുടേയും ഷെയ്ൻ നിഗമിന്റേയും വിലക്ക് നീക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ക്ഷമ പറഞ്ഞ് കത്ത് നൽകിയിരുന്നു. ഷെയ്ൻ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയും ചെയ്‌തതോടെയാണ് വിലക്ക് നീക്കിയത്.

ശ്രീനാഥ് ഭാസി രണ്ട് ചിത്രങ്ങൾക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകും. ഇരുവരുടെയും പുതിയ ചിത്രങ്ങളുമായി നിർമാതാക്കൾ സഹകരിക്കും

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് നിർമാതാക്കൾ ഷെയിന്‍‌ നിഗവും ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നിർമാതാക്കൾ അറിയിച്ചത്. ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകള്‍ സംയുക്തമായാണ് വാര്‍ത്ത സമ്മേളം നടത്തിയത്.

ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാക്കൾക്കും നിരവധി ബുദ്ധിമുട്ടുകൾ ഈ താരങ്ങൾ ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് നിർമാതാക്കളുടെ സംഘടന പറഞ്ഞത്. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഏപ്രിൽ 25നാണ് നടന്മാരായ ഷെയിൻ നിഗമിനും ശ്രീനാഥ് ഭാസിക്കും മലയാള സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയത്. സിനിമാ സംഘടനകളുടെ ചർച്ചയിലാണ് തീരുമാനം. നിർമ്മാതാക്കളുടെ സംഘടനയും താര സംഘടനയായ അമ്മയും ആണ് ചർച്ച നടത്തിയത്.

]]>
Tue, 29 Aug 2023 12:44:17 +0530 Editor
VSSC പരീക്ഷാ തട്ടിപ്പിന് പ്രതിഫലം ഏഴ് ലക്ഷം രൂപ; അറസ്റ്റിലായവർ മുമ്പും പരീക്ഷകളിൽ ക്രമക്കേട് നടത്തിയവർ http://newsmalayali.com/4495 http://newsmalayali.com/4495 വി.എസ്.എസ്.സി പരീക്ഷാ ക്രമക്കേടിൽ അറസ്റ്റിലായ മൂന്ന് പേരെ നാട്ടിലെത്തിച്ചു. മുഖ്യ സൂത്രധാരൻ ഉൾപ്പടെയുള്ളവരെ ഹരിയാനയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2018 മുതൽ ഹരിയാനയിൽ പലതവണ പരീക്ഷകളിൽ ആൾമാറാട്ടവും ക്രമക്കേടും നടത്തിയതിന് അറസ്റ്റിലായ സംഘം ജാമ്യത്തിലിറങ്ങിയാണ് കേരളത്തിലും തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. 7 ലക്ഷം രൂപയാണ് പരീക്ഷത്തട്ടിപ്പ് നടത്തുന്നതിനുള്ള ഇവരുടെ പ്രതിഫലം.

വി.എസ്.എസ്. സി പരീക്ഷയിൽ ആൾമാറാട്ടം നടത്തി കോപ്പിയടിക്കുന്നതിന് ഏഴ് ലക്ഷം രൂപയാണ് പ്രതിഫലം. കേരള പൊലീസ് സംഘം ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ഉള്ളുകളികൾ വ്യക്തമാക്കുന്ന വിവരങ്ങൾ ലഭിച്ചത്. 2018 മുതൽ ഹരിയാനയിൽ തന്നെ പലതവണ പരീക്ഷയിൽ ആൾമാറാട്ടവും കോപ്പിയടിയും നടത്തിയ സംഘമാണ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി കേരളത്തിലും തട്ടിപ്പ് നടത്തിയത്.

 

മുഖ്യസൂത്രധാരൻ ദീപക് ഷിയോകന്ദ് അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടി തിരുവനന്തപുരത്തെത്തിച്ചു. ഹരിയാനയിലെ ഗ്രാമത്തലവന്റെ സഹോദരനാണ് ഇയാൾ. ജിണ്ട് ജില്ലയിലെ വൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. പരീക്ഷയെഴുതാന്‍ അപേക്ഷ നല്‍കിയിരുന്ന ഉദ്യോഗാര്‍ത്ഥി ഋഷിപാലിനേയും കേരള പൊലീസ് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. വി.എസ്.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം നടത്തി കോപ്പിയടിച്ചവർക്ക് പ്രതിഫലം മുൻകൂറായി നൽകിയെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

 

ഋഷിപാലിനു വേണ്ടി കേരളത്തിലെത്തി പരീക്ഷ എഴുതിയത് അമിത് എന്നയാളാണ്. ഇയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യസൂത്രധാരന്‍ ദീപകിന്റെ സഹായി ലഖ്‌വിന്ദർ ആണ് അറസ്റ്റിലായ മൂന്നാമൻ. സുനിൽ എന്നയാളുടെ പേരിൽ പരീക്ഷ എഴുതിയ ഗൗതം ചൗഹാൻ, സുമിത്ത് എന്ന പേരിൽ പരീക്ഷക്കെത്തിയ മനോജ് കുമാർ എന്നിവരാണ് ആദ്യം പിടിയിലായത്.

]]>
Tue, 29 Aug 2023 12:42:33 +0530 Editor
വി.എസ്.എസ്.സി പരീക്ഷയിൽ കോപ്പിയടിക്കു പുറമേ ആൾമാറാട്ടവും; പിടിയിലായവർ എത്തിയത് മറ്റ് രണ്ട് പേർക്കായി http://newsmalayali.com/4494 http://newsmalayali.com/4494 വി.എസ്.എസ്.സി പരീക്ഷയില്‍ കോപ്പിയടിക്ക് പിടിയിലായവർ പരീക്ഷയ്ക്ക് എത്തിയത് മറ്റ് രണ്ട് പേർക്കായി. കോപ്പിയടിക്ക് പുറമെ ആൾമാറാട്ടവും നടന്നുവെന്നാണ് കണ്ടെത്തൽ. ഹരിയാന സ്വദേശികളായ സുമിത് കുമാർ, സുനില്‍ എന്നിവരാണ് തിരുവനന്തപുരത്തു നിന്ന് കഴിഞ്ഞ ദിവസം പിടിയിലായത്.

വി.എസ്.സിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ ക്രമക്കേടുകള്‍ നടത്തിയ ഇവരെ കോട്ടൻഹില്‍ സ്‌കൂളിലും പട്ടം സെന്റ് മേരീസ് സ്‌കൂളിലും നിന്നാണ് പിടി കൂടിയത്. ഹെഡ്‌സെറ്റും മൊബൈല്‍ഫോണും വെച്ചായിരുന്നു കോപ്പിയടി. ചോദ്യപേപ്പര്‍ ഫോട്ടോ എടുത്ത് അയച്ച ശേഷം പുറത്ത് നിന്ന് ഹെഡ്‌സെറ്റ് വഴി ഉത്തരം നല്‍കുകയായിരുന്നു. മ്യൂസിയം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

അറസ്റ്റിലായവർ സ്ഥിരം ക്രമക്കേട് നടത്തുന്നവരാണെന്നും മുൻപും ആൾമാറാട്ടം നടത്തിയിട്ടുണ്ടെന്നുമാണ് പൊലീസ് നൽകുന്ന വിവരം. ഇതിനു പിന്നിൽ ഹരിയാന കേന്ദ്രീകരിച്ചുള്ള വൻ സംഘമാണെന്നും പൊലീസ് പറയുന്നു. തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കിയേക്കും.

 

പിടിയിലായ സുമിത് കുമാറും സുനിലും അപേക്ഷകരല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. അപേക്ഷകർക്കു വേണ്ടി ആൽമാറാട്ടം നടത്തിയാണ് ഇരുവരും പരീക്ഷയ്ക്ക് എത്തിയത്. അപേക്ഷകരുടെ മൊബൈൽ ഫോൺ ഉൾപ്പടെ ഇവർ കൈവശം വെച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു. സുനിലിനെ മ്യൂസിയം പൊലീസും സുനിത്തിനെ മെഡിക്കൽ കോളേജ് പൊലീസുമാണ് കസ്റ്റഡിയിലെടുത്തത്.

പ്ലസ് ടു യോഗ്യതയുള്ള ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് ആൾമാറാട്ടവും കോപ്പിയടിയും നടന്നത്. പെട്ടെന്ന് ആർക്കും മനസിലാകാത്ത തരത്തിലുള്ള വലുപ്പം കുറഞ്ഞ ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റാണ് ഇവർ ചെവിയിൽ വെച്ചിരുന്നത്. സുനിൽ എഴുതിയ 75 ചോദ്യങ്ങൾക്കും ശരിയായ ഉത്തരമാണ് എഴുതിയതെന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

]]>
Mon, 21 Aug 2023 10:38:32 +0530 Editor
മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് ഉള്‍പ്പെടുന്ന ഭൂമിയിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇന്ന് http://newsmalayali.com/4493 http://newsmalayali.com/4493 മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് ഉള്‍പ്പെടുന്ന ഭൂമിയിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. കണയന്നൂർ തഹസിൽദാർക്കാണ് താലൂക്ക് സർവേ വിഭാഗം റിപ്പോർട്ട് നൽകുക. സ്ഥലത്ത് നാല് മാസം മുൻപ് കടവൂർ വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല.

വീണ്ടും വിവാദം ഉയർന്നപ്പോഴാണ്‌ റവന്യു സർവെ വിഭാഗം റീ സർവ്വേ നടത്തിയത്. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, ഉണ്ടെങ്കിൽ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുക. റോഡിനായി സ്ഥലം വിട്ടുനിൽകിയപ്പോൾ, വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴൽനാടൻ നേരത്തെ അറിയിച്ചിരുന്നു.

 

കഴിഞ്ഞ ദിവസം മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് എകെ ബാലൻ രംഗത്തെത്തിയിരുന്നു. വീണാ വിജയന്‍ ഐജിഎസ്ടി കൊടുത്തതിന്‍റെ രേഖ പൊതുസമൂഹത്തിന് മുമ്പില്‍ കാണിച്ചാല്‍ മാത്യു കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാകുമോയെന്നായിരുന്നു എകെ ബാലന്റെ വെല്ലുവിളി. വീണ മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് പ്രതിപക്ഷം വേട്ടയാടുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു.

 

അതിനിടയിൽ ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനത്തെ പരിഹസിച്ച് കെ സുധാകരനും രംഗത്തെത്തി. ‘ആർക്കും വന്ന് രേഖകൾ പരിശോധിക്കാമെന്ന് മാത്യു കുഴൽനാടൻ വെല്ലുവിളിച്ചില്ലേ? പിണറായി വിജയന്റെ മകൾക്കെതിരായ ആരോപണത്തിൽ അതേ രീതിയിൽ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോ? മാത്യു കുഴൽനാടനും കോൺഗ്രസും ആ നട്ടെല്ല് കാണിച്ചിരിക്കുന്നു. നിങ്ങൾക്ക് ഏതു രേഖ വേണം? തോമസ് ഐസക്ക് വന്നു പരിശോധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞില്ലേ? കൊള്ളാവുന്നൊരു സിപിഎം നേതാവല്ലേ അദ്ദേഹം? എന്നിട്ടും എന്താണു പോകാത്തത്? എന്താണ് ആ വെല്ലുവിളി സിപിഎം ഏറ്റെടുക്കാത്തത്?’എന്ന് കെ സുധാകരൻ ചോദിച്ചു.

]]>
Mon, 21 Aug 2023 10:30:08 +0530 Editor
വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവതികളെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ http://newsmalayali.com/4492 http://newsmalayali.com/4492 വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവതികളെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ. പിറവം പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ കടന്നുപിടിച്ചെന്ന യുവതികളുടെ പരാതിയിലാണ് ഒരു പൊലീസുകാരനെ അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ സ്റ്റേഷനിലെ പരീത് എന്ന പൊലീസുകാരനെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. എറണാകുളം സ്വദേശിനികളായ യുവതികള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് പൊലീസുകാര്‍ അപമാനിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് രണ്ട് പൊലീസുകാരെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒരാളുടെ അറസ്റ്റാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്.

പൊലീസുകാർ കടന്നുപിടിക്കാൻ ശ്രമിച്ചതോടെ യുവതികൾ ശക്തമായി പ്രതികരിക്കുകയും ബഹളംവെക്കുകയും ചെയ്തു. യുവതികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസുകാരെ തടഞ്ഞുവെച്ചു. ഇതിന് പിന്നാലെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ രാമമംഗലം പൊലീസാണ് യുവതികളെ കടന്നുപിടിക്കാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തത്.

പൊലീസ് ഇവരോടെ വിവരങ്ങൾ ചോദിച്ച് അറിയാൻ ശ്രമിച്ചെങ്കിലും ഇരുവരും പൊലീസ് ആണെന്ന വിവരം ആദ്യം വെളിപ്പെടുത്തിയില്ല. എന്നാൽ വിശദമായ ചോദ്യംചെയ്യലിലാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് തങ്ങളെന്ന് ഇവർ പറഞ്ഞത്.

]]>
Wed, 16 Aug 2023 10:32:39 +0530 Editor
കാഴ്ച്ചാ പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം; നിയമനടപടിക്കൊരുങ്ങി മഹാരാജാസ് കോളേജ് http://newsmalayali.com/4491 http://newsmalayali.com/4491 മഹാരാജാസിൽ കാഴ്ചാപരിമിതിയുള്ള അധ്യാപകനെ ക്ലാസ് മുറിയിൽ വെച്ച് അവഹേളിച്ച സംഭവത്തിൽ കോളജ് നിയമനടപടിക്കൊരുങ്ങുന്നു. വിദ്യാർത്ഥികൾക്കെതിരെ പൊലീസിൽ ഇന്ന് പരാതി നൽകും. വിഷയത്തിൽ കോളേജ് ആഭ്യന്തര സമിതി അന്വേഷണവും ഇന്ന് തുടങ്ങും.

റിപ്പോർട്ട് ഏഴു ദിവസത്തിനകം സമർപ്പിക്കും. വിദ്യാർത്ഥികൾക്കെതിരായ തുടർ നടപടികൾ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. ഓഗസ്റ്റ് പതിനാലിനാണ് അധ്യാപകൻ പ്രിൻസിപ്പലിന് പരാതി നൽകിയത്. കാഴ്ച്ചാപരിമിതിയുള്ള താൻ ക്ലാസ് എടുക്കുമ്പോൾ കുട്ടികൾ കുട്ടികൾ അലക്ഷ്യമായി ഇരിക്കുകയും മൊബൈൽ ഫോൺ ഉപയോഗിക്കുകയും മറ്റൊരു കുട്ടി അനുവാദമില്ലാതെ ക്ലാസിലേക്ക് കയറുകയും പിന്നിൽ നിന്ന് ചേഷ്ടകൾ കാട്ടുകയും ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നുവെന്നതാണ് പരാതി.

Also Read- കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചെന്ന പരാതി ഇന്‍റേണൽ കമ്മിറ്റി അന്വേഷിക്കും

അധ്യാപകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആഭ്യന്തര സമിതിക്കുള്ള നിർദേശം. കോളേജ് കൗൺസിൽ സെക്രട്ടറി ഡോ.സുജ ടി വി കൺവീനറായും പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവി ഡോ. സന്ധ്യ എസ്. നായർ, അറബിക് വിഭാഗം വകുപ്പ് മേധാവി ഡോ. അബ്ദുൽ ലത്തീഫ് കോഴിപ്പറമ്പൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

മുഹമ്മദ് ഫാസിൽ സി എ, നന്ദന സാഗർ,രാകേഷ് വി, പ്രിയദ എൻ ആർ, ആദിത്യ എം, ഫാത്തിമ നസ്ലം എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

]]>
Wed, 16 Aug 2023 10:24:15 +0530 Editor
കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചെന്ന പരാതി ഇന്‍റേണൽ കമ്മിറ്റി അന്വേഷിക്കും http://newsmalayali.com/4490 http://newsmalayali.com/4490 കാഴ്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാർത്ഥികൾ അപമാനിച്ചെന്ന പരാതി ഇന്‍റേണൽ കമ്മിറ്റി അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളജ് കെ.എസ്. യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ ഉൾപ്പെടെ ആറ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു. അധ്യാപകനായ ഡോ. സി. യു. പ്രിയേഷിന്റെയടക്കമുള്ള പരാതിയിലാണ് നടപടി.

അതേസമയം അധ്യാപകനെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ഫാസിൽ വിശദീകരിച്ചു. കുട്ടികളുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു പ്രവർത്തി അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അധ്യാപകൻ ഡോക്ടർ പ്രിയേഷ് പറഞ്ഞു.

മൂന്നാം വർഷ ബി എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളായ മുഹമ്മദ് ഫാസിൽ, നന്ദന സാഗർ, രാകേഷ്, പ്രിയത, ആദിത്യ, ഫാത്തിമ എന്നീ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. സംഭവം അന്വേഷിക്കാൻ ആഭ്യന്തര കമ്മിറ്റിയെ നിയോഗിച്ചു. ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഇതിനിടെ പ്രശ്നം രാഷ്ട്രീയവൽകരിക്കരുതെന്നും ക്യാപസിനുള്ളിൽതന്നെ പരിഹാരം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും അധ്യാപകനായ ഡോ.സി.യു.പ്രിയേഷ് പ്രതികരിച്ചു.

 

മുഹമ്മദ് ഫാസിലിനെ സസ്പെൻഡ് ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെ.എസ്‌.യു സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കഴിഞ്ഞ ദിവസമാണ് ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ  വിദ്യാര്‍ഥികള്‍ കളിയാക്കുന്ന തരത്തിലുള്ള വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

]]>
Wed, 16 Aug 2023 10:22:18 +0530 Editor
അടിപിടി കേസിൽ ബിജെപി എം.പിക്ക് രണ്ടുവർഷം തടവ്; എം.പി സ്ഥാനം നഷ്ടമായേക്കും http://newsmalayali.com/4489 http://newsmalayali.com/4489 അടിപിടി കേസില്‍ ബിജെപി എംപി രാം ശങ്കര്‍ കതേരിയക്ക് രണ്ട് വര്‍ഷം തടവ്. മുൻ കേന്ദ്രമന്ത്രി കൂടിയാണ് ഇദ്ദേഹം. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഇദ്ദേഹത്തിന്‍റെ എംപി സ്ഥാനം നഷ്ടമായേക്കും. 2011 ലെ കേസിലാണ് കതേരിയയെ ആഗ്ര കോടതി ശിക്ഷിച്ചത്. ഉത്തർപ്രദേശിൽനിന്നുള്ള എം.പിയായ കതാരിയയെ ഐ.പി.സി സെക്ഷൻ 147(കലാപമുണ്ടാക്കല്‍), 323(മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷിച്ചത്.

ടോറന്റ് പവര്‍ എന്ന വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരനെ ആക്രമിച്ച കേസിലാണ് കോടതി കതേരിയയ്ക്ക് ശിക്ഷ വിധിച്ചത്. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍നിന്നുള്ള ലോക്സഭാ അംഗമാണ് കതേരിയ. ശിക്ഷയെ തുടര്‍ന്ന് ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെടാൻ സാധ്യത കൂടി.

ജനപ്രാതിനിധ്യ നിയമം- 1951 പ്രകാരം, രണ്ടോ അതിലധികമോ വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രതിനിധിക്ക് ഉടനടി അയോഗ്യത നേരിടേണ്ടിവരും. രാഹുല്‍ ഗാന്ധിയും അയോഗ്യനാക്കപ്പെട്ടത് ഈ നിയമത്തെ തുടര്‍ന്നായിരുന്നു.

2011 നവംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. വിധിക്കെതിരെ നിയമപരമായ വഴികള്‍ തേടുമെന്ന് എം.പി പ്രതികരിച്ചു. കേസില്‍ ഉടൻ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയെ ബഹുമാനിക്കുന്നുവെന്നും, എന്നാൽ കേസിൽ അപ്പീൽ നൽകാൻ തനിക്ക് അവകാശമുണ്ടെന്നും കതരിയ മാധ്യമങ്ങളോട് പറഞ്ഞു.

]]>
Mon, 07 Aug 2023 11:56:04 +0530 Editor
മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ കുകി പീപ്പിൾസ് അലയൻസ് പിൻവലിച്ചു http://newsmalayali.com/4488 http://newsmalayali.com/4488 എൻഡിഎ സഖ്യകക്ഷിയായ കുകി പീപ്പിൾസ് അലയൻസ് (കെപിഎ) മണിപ്പൂരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. മണിപ്പൂരിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് മുന്നണി വിട്ടത്. എന്നാല്‍ രണ്ട് എംഎൽഎമാരുടെ കെപിഎയുടെ പുറത്തുപോകൽ ഭരണകക്ഷിയെ ബാധിക്കില്ല.

എൻഡിഎ വിടുന്ന കാര്യം വ്യക്തമാക്കി കെപിഎ പ്രസിഡന്‍റ് ടോങ്മാങ് ഹോകിപ് ഗവർണർക്ക് കത്തയച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ‘നിലവിലെ അവസ്ഥ സൂക്ഷ്മമായി വിലയിരുത്തി മണിപ്പൂരിൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ ഫലവത്തല്ല എന്ന് മനസ്സിലാക്കുന്നു. അതനുസരിച്ച്, മണിപ്പൂർ സർക്കാരിനുള്ള കെപി‌എയുടെ പിന്തുണ ഇതിനാൽ പിൻവലിച്ചു, ഇനി അത് അസാധുവായി കണക്കാക്കാം’ -കത്തിൽ വ്യക്തമാക്കുന്നു.

60 അംഗ നിയമസഭയിൽ 32 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇതിനുപുറമെ എൻപിഎഫിന്റെ അഞ്ച് എംഎൽഎമാരും മൂന്ന് സ്വതന്ത്രരും ബിജെപിക്ക് ഒപ്പമുണ്ട്. പ്രതിപക്ഷ നിരയിൽ എൻപിപി 7, കോൺഗ്രസ് 5, ജെഡി (യു) 6 എന്നിങ്ങനെയാണ് കക്ഷി നില.

മെയ് 3 ന് വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ, പട്ടികവർi (എസ്ടി) പദവിക്ക് വേണ്ടിയുള്ള മെയ്തി സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് ശേഷമാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തിൽ ഇതുവരെ 160-ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 സാമ്പത്തിക ആനുകൂല്യങ്ങളും ക്വാട്ടയും പങ്കിടുന്നതിനെച്ചൊല്ലി സംസ്ഥാനത്തെ ഗോത്രവർഗേതര വിഭാഗമായ മെയ്തികൾ, ന്യൂനപക്ഷ കുക്കി ഗോത്രവർഗക്കാരുമായി ഏറ്റുമുട്ടിയതോടെയാണ് അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ആരംഭിച്ചത്.

മണിപ്പൂരിലെ മൊത്തം ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തി സമൂഹം ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. മറുവശത്ത്, നാഗകളും കുക്കികളുമാണ് സംസ്ഥാനത്തെ മറ്റ് ഗോത്ര വർഗ സമുദായങ്ങൾ. അവർ 40 ശതമാനത്തിൽ താഴെയുള്ളവരും മലയോര ജില്ലകളിൽ താമസിക്കുന്നവരുമാണ്.

]]>
Mon, 07 Aug 2023 11:51:45 +0530 Editor
രാഹുൽ ഗാന്ധി വീണ്ടും എംപി; പാർലമെന്റംഗത്വം പുനഃസ്ഥാപിച്ചു http://newsmalayali.com/4487 http://newsmalayali.com/4487 രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കി. അപകീര്‍ത്തികേസിൽ രാഹുലിനെ ശിക്ഷിച്ച സൂറത്ത് കോടതി വിധി നാലാം തീയതി സുപ്രീംകോടതി സ്റ്റേ ചെയ്ത  പശ്ചാത്തലത്തിലാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടി.

പാർലമെന്റംഗത്വം പുനഃസ്ഥാപിച്ചതോടെ ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയത്തിൽ രാഹുൽ ഗാന്ധിക്ക് പങ്കെടുക്കാനാകും. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസ പ്രമേയ ചർച്ചയ്‌ക്കു ലോക്സഭ നീക്കിവച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയ ഗൗരവ് ഗൊഗോയ്‌ക്കു ശേഷം രാഹുൽ ഗാന്ധിയാകും പ്രതിപക്ഷത്ത് നിന്ന് പ്രസംഗിക്കുക.

137 ദിവസങ്ങൾക്കു ശേഷമാണ് രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് മടങ്ങിയെത്തുക. കുറ്റക്കാരനാണെന്ന വിധിക്കു സ്റ്റേ വന്നതോടെ, രാഹുൽ ഗാന്ധിക്കുള്ള അയോഗ്യത നീങ്ങിയിരുന്നു. എന്നാൽ, ലോക്സഭാംഗത്വം റദ്ദാക്കിക്കൊണ്ടു ലോകസഭാ സെക്രട്ടേറിയറ്റ് നേരത്തെ വിജ്ഞാപനമിറക്കിയതിനാൽ ഇതു പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനവും വേണ്ടതുണ്ട്. ഇത് വേഗത്തിൽ വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്‌പീക്കർ ഓം ബിർലയ്‌ക്ക് കോൺഗ്രസ് കത്ത് നൽകിയിരുന്നു.

എന്നാലിത് നേരിട്ട് സ്വീകരിക്കാതെ സ്‌പീക്കർ ഓം ബിർല ഒഴിഞ്ഞു മാറിയിരുന്നു. സമയം അനുവദിക്കാതിരുന്നതോടെ, കോൺഗ്രസ് ലോകസ്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി കത്ത് ലോക്‌സഭാ സെക്രട്ടേറിയറ്റിനെ എൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ച് 23ലെ സുപ്രീംകോടതി ഉത്തരവു വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കി ലോകസഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയത്.

]]>
Mon, 07 Aug 2023 11:28:58 +0530 Editor
‘ഡിവൈഎസ്പി ഉള്‍പ്പെടെ മര്‍ദിച്ചു’; നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി അഫ്‌സാന http://newsmalayali.com/4486 http://newsmalayali.com/4486 പത്തനംതിട്ട കലഞ്ഞൂര്‍ നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി അഫ്‌സാന. പൊലീസ് മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന പരാതിയിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവിക്കും യുവജന കമ്മിഷനും അഫ്‌സാന പരാതി നല്‍കി. മര്‍ദിച്ച പൊലീസുകാരുടെ പേരുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് പരാതി നല്‍കിയത്. ഡിവൈഎസ്പി ഉള്‍പ്പെടെ ഏഴ് പേര്‍ മര്‍ദിച്ചെന്ന് അഫ്‌സാന പരാതിയില്‍ പറയുന്നു.

കൊലക്കുറ്റം പൊലീസ് തനിക്ക് മേല്‍ അടിച്ചേല്‍പ്പിച്ചെന്ന അഫ്സാനയുടെ ആരോപണത്തില്‍ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ പൊലീസുകാര്‍ക്കെതിരെ അഫ്‌സാന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പത്തനംതിട്ട എ എസ് പിക്കാണ് അന്വേഷണ ചുമതല. പത്തനംതിട്ട എസ് പിയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.

സംഭവ ദിവസം രാവിലെ നൗഷാദ് പരുതിപ്പാറയില്‍ നിന്ന് പോകുന്നത് കണ്ടവരുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് തന്നെ കൊലപാതകിയാക്കി. കുഞ്ഞുങ്ങളെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിതാവിനെ കെട്ടി തൂക്കി മര്‍ദ്ദിക്കുമെന്ന് പൊലീസ് പറഞ്ഞു. ഭയം കൊണ്ടാണ് കുറ്റമേറ്റതെന്നും അഫ്സാന പറയുന്നു.

]]>
Fri, 04 Aug 2023 19:07:02 +0530 Editor
ഹെസനും ബംഗാറും പുറത്ത്; ആർസിബിയെ ഇനി ആൻഡി ഫ്ലവർ നയിക്കും, എൽഎസ്ജി പരിശീലകനായി ലാംഗർ http://newsmalayali.com/4485 http://newsmalayali.com/4485 സിംബാബ്‌വെ മുൻ ക്യാപ്റ്റനും വിവിധ ടി-20 ഫ്രാഞ്ചൈസികളുടെ പരിശീലക സ്ഥാനം വഹിക്കുകയും ചെയ്ത ആൻഡി ഫ്ലവർ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരിശീലകനായി നിയമിക്കപ്പെട്ടു. മൂന്ന് വർഷത്തേക്കാണ് കരാർ. കഴിഞ്ഞ സീസണുകളിൽ ടീം പരിശീലകനായിരുന്ന ഇന്ത്യൻ മുൻ ഓൾറൗണ്ടർ സഞ്ജയ് ബംഗാറിനു പകരക്കാരനായാണ് ഫ്ലവർ എത്തുന്നത്. ബംഗാറിനൊപ്പം ആർസിബി ഡയറക്ടർ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസനെയും മാനേജ്മെൻ്റ് പുറത്താക്കി. പുതിയ ഡയറക്ടർ ഓഫ് ക്രിക്കറ്റിനെ വൈകാതെ പ്രഖ്യാപിക്കും.

കഴിഞ്ഞ രണ്ട് സീസണിൽ ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ പരിശീലകനായിരുന്നു ഫ്ലവർ. ഈ രണ്ട് വർഷവും പ്ലേ ഓഫിൽ കയറാൻ ലക്നൗവിനു സാധിച്ചു. 2010ൽ ഇംഗ്ലണ്ടിനൊത്ത് ടി-20 ലോകകപ്പ് നേടിയ ഫ്ലവർ പിഎസ്എലിൽ മുൾട്ടാൻ സുൽത്താൻസ്, ഐഎൽടി20യിൽ ഗൾഫ് ജയൻ്റ്സ്, മെൻസ് ഹണ്ട്രഡിൽ ട്രെൻ്റ് റോക്കറ്റ്സ്, സിപിഎലിൽ സെൻ്റ് ലൂസിയ കിംഗ്സ് തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചു.

ആൻഡി ഫ്ലവറിൻ്റെ ഒഴിവിൽ ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ പരിശീലകനായി ഓസ്ട്രേലിയയുടെ മുൻ പരിശീലകൻ ജസ്റ്റിൻ ലാംഗറെ നിയമിച്ചു. ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർച്ചേഴ്സിനെ മൂന്ന് വട്ടം ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് ലാംഗർ.

]]>
Fri, 04 Aug 2023 19:05:50 +0530 Editor
അലക്സ് ഹെയിൽസ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു http://newsmalayali.com/4484 http://newsmalayali.com/4484 ഇംഗ്ലണ്ട് ബാറ്റർ അലക്സ് ഹെയിൽസ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു. 34 വയസുകാരനായ താരം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ പാകിസ്താനെതിരെയായിരുന്നു ഹെയിൽസിൻ്റെ അവസാന മത്സരം.

കഴിഞ്ഞ 9 മാസമായി ഹെയിൽസ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി ചർച്ചയിലായിരുന്നു. ഇതിനൊടുവിലാണ് തീരുമാനം. ഈ വർഷം ആദ്യം പിഎസ്എലിൽ കളിക്കുന്നതിനായി ഹെയിൽസ് ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ ടി-20 ലോകകപ്പിൽ ജേതാക്കളായ ഇംഗ്ലണ്ടിനായി നിർണായക പ്രകടനങ്ങൾ നടത്താൻ ഹെയിൽസിനു സാധിച്ചിരുന്നു. എന്നാൽ, ഓയിൻ മോർഗനുമായുള്ള ചില പ്രശ്നങ്ങളെ തുടർന്ന് താരത്തിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായി. നാല് വർഷങ്ങൾക്കു മുൻപാണ് ഹെയിൽസ് അവസാനമായി ഏകദിന മത്സരം കളിച്ചത്. സമീപകാലത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് കാഴ്ചവച്ച ഡോമിനൻസിയിൽ അലക്സ് ഹെയിൽസിൻ്റെ സംഭാവനകൾ ചെറുതല്ല.

രാജ്യാന്തര ജഴ്സിയിൽ 11 ടെസ്റ്റും 70 ഏകദിനവും 75 ടി-20കളുമാണ് ഹെയിൽസ് കളിച്ചിട്ടുള്ളത്. യഥാക്രമം 573, 2419, 2074 റൺസുകളാണ് താരത്തിൻ്റെ സമ്പാദ്യം.

]]>
Fri, 04 Aug 2023 19:03:38 +0530 Editor
മണിപ്പൂരിൽ കുക്കികളുടെ കൂട്ടശവസംസ്കാരം മാറ്റിവെച്ചു; കേന്ദ്രത്തിനു മുന്നിൽ അഞ്ചു നിബന്ധനകളുമായി ​ഗോത്ര നേതാക്കൾ http://newsmalayali.com/4483 http://newsmalayali.com/4483 മണിപ്പൂർ സംഘർഷത്തിനിടെ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ കൂട്ട ശവസംസ്കാരം കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥനയെത്തുടർന്ന് മാറ്റിവെച്ചു. ചുരാചന്ദ്പൂർ ജില്ലയുടെ അതിർത്തി പ്രദേശമായ തുബോംഗിലാണ് കൂട്ട ശവസംസ്കാരം നടത്താനിരുന്നത്. മൃതശരീരങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ഏഴ് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാനാവാശ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുക്കി സമുദായത്തെ അറിയിച്ചതായും അടുത്ത വൃത്തങ്ങൾ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യർത്ഥന പ്രകാരം കൂട്ട ശവസംസ്‌കാരം അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ഇൻഡിജീനിയസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (Indigenous Tribal Leader Forum (ITLF)) അറിയിച്ചു. ”ഞങ്ങൾ ഇന്നലെ രാത്രി മുതൽ പുലർച്ചെ നാലു മണി വരെ ആഭ്യന്തര മന്ത്രാലയവുമായി മാരത്തൺ ചർച്ചകൾ നടത്തി. സംസ്കാരം അഞ്ചു ദിവസം കൂടി വൈകിപ്പിക്കണമെന്നും ഈ അഭ്യർത്ഥന മാനിച്ചാൽ അതേ സ്ഥലത്ത് തന്നെ സംസ്‌കരിക്കാൻ അനുവദിക്കുമെന്നും ശ്മശാനത്തിനായി സർക്കാർ ഭൂമി അനുവദിക്കുമെന്നും അവർ ഞങ്ങൾക്ക് ഉറപ്പു നൽകി. ഈ നിർദേശം മിസോറാം മുഖ്യമന്ത്രിയും മുന്നോട്ടു വെച്ചിരുന്നു”, ഇൻഡിജീനിയസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം നേതാക്കൾ പറഞ്ഞു.

ചില ആവശ്യങ്ങൾ അംഗീകരിച്ചാൽ, സംസ്‌കാരത്തിനായി അഞ്ചു ദിവസം കൂടി കാത്തിരിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കുക്കി സമുദായ നേതാക്കൾ ഉറപ്പു നൽകിയിട്ടുണ്ട്.

  1. മണിപ്പൂരിലെ ചുരാചന്ദ്പൂരിലുള്ള എസ്. ബോൾജാങ്ങിലെ ശ്മശാനസ്ഥലം ഈ മൃതദേഹങ്ങൾ സംസ്കരിക്കാനായി അനുവദിക്കണം.
  2. കുക്കി സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഇതിനായി മലയോര ജില്ലകളിൽ മെയ്തി സേനയെ വിന്യസിക്കാൻ പാടില്ല.
  3. സംസ്‌കാരം ഇനിയും വൈകുമെന്നതിനാൽ, ഇംഫാലിലുള്ള കുക്കി സമുദായങ്ങളുടെ മൃതദേഹങ്ങൾ ചുരാചന്ദ്പൂരിലേക്ക് കൊണ്ടുവരണം.
  4. മണിപ്പൂര്റെ ഭാ​ഗമായി തങ്ങളെ ഇനി തുടരാൻ അനുവ​ദിക്കരുത്.
  5. ഇംഫാലിലെ ആദിവാസി ജയിൽ തടവുകാരെ അവരുടെ സുരക്ഷാർത്ഥം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റണം.

”ഇക്കാര്യങ്ങൾ സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് നൽകുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടാൽ, ഞങ്ങൾ മുൻപ് ആസൂത്രണം ചെയ്തതുപോലെ കൂട്ട ശവസംസ്കാരം നടത്തും. ഞങ്ങളുടെ ആവശ്യങ്ങൾ പരി​ഗണിച്ച് ആഭ്യന്തര മന്ത്രാലയം രേഖാമൂലമുള്ള ഉറപ്പ് നൽകിയാൽ, ഞങ്ങൾ അവരുടെ അഭ്യർത്ഥന മാനിക്കും”, എന്നും ഐടിഎൽഎഫ് അറിയിച്ചു.

കൂട്ട ശവസംസ്കാരം നടക്കേണ്ടിയിരുന്ന സ്ഥലം സർക്കാർ ഭൂമിയാണെന്നും രണ്ട് കാരണങ്ങളാൽ ആ ഭാഗത്ത് സംസ്‌കരിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകരുതെന്നും സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചതായും അടുത്ത വൃത്തങ്ങൾ പറയുന്നു. ഒന്നാമതായി, ഇത് സർക്കാർ ഭൂമിയാണ്, അതിനാൽ കൂട്ട ശവസംസ്കാരം വലിയ വിവാദങ്ങൾ സൃഷ്ടിക്കും. രണ്ടാമതായി, ഈ ഭൂമി ഒരു അതിർത്തി പ്രദേശമാണ്. സാമുദായികമായി നോക്കിയാൽ ഏറ്റവും സെൻസിറ്റീവ് ആയ പ്രദേശങ്ങളിലൊന്നു കൂടിയാണ് ഇത്. ഇത്തരമൊരു കൂട്ട ശവസംസ്കാരം ഇവിടെ നടത്തുന്നത് വലിയ പ്രശ്നങ്ങളുണ്ടാകാൻ കാരണമാകും. കൂട്ട ശവസംസ്കാരത്തിനെതിരെ മെയ്തി സമുദായത്തിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

]]>
Fri, 04 Aug 2023 18:44:22 +0530 Editor
Rahul Gandhi| സത്യം ജയിച്ചു; രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയം: വിഡി സതീശൻ http://newsmalayali.com/4482 http://newsmalayali.com/4482  ‘മോദി’പരാമർശത്തിന്റെ പേരിലുള്ള അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധിയിലൂടെ സത്യം ജയിച്ചുവെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശൻ . ഇന്ത്യ കാത്തിരുന്ന വിധിയാണിതെന്നും രാഹുലിന്റേയോ കോണ്‍ഗ്രസിന്റേയോ മാത്രം വിജയമല്ല, രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയമാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിഡി സതീശൻ പ്രതികരിച്ചു.

ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്കെന്നും വിശ്വാസമുണ്ടെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. സൂറത്ത് കോടി വിധിക്കെതിരെ രാഹുൽ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ആശ്വാസ വിധി. അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചതോടെ എംപി സ്ഥാനം നഷ്ടമായിരുന്നു. സുപ്രീംകോടതിയുടെ അനുകൂല വിധിയോടെ രാഹുലിന്റെ അയോഗ്യത നീങ്ങി എംപി സ്ഥാനം തിരികെ ലഭിക്കും.

Also Read- രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തികേസിലെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

2019 ഏപ്രിലിലാണ് കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ, ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്ന കേസിനാസ്പദമായ പരാമർശം രാഹുൽ ഗാന്ധി നടത്തിയത്. ഗുജറാത്തിലെ മുൻ മന്ത്രി പൂർണേഷ് മോദി നൽകിയ പരാതിയില്‍ മാർച്ച് 23ന് സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് 2 വർഷം തടവും പിഴയും വിധിച്ചിരുന്നു.

ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധിക്കു പിന്നാലെ രാഹുലിന് ലോക്സഭാംഗത്വം നഷ്ടമായിരുന്നു.

Tags: haryana, delhi ordinance bill,mallikarjun kharge,sharad pawar,siddaramaiah,jagdeep dhankhar,prime minister narendra modi,rahul gandhi news,राहुल गांधी,rahul gandhi news today,supreme court live,rahul gandhi case,mahesh jethmalani,ज्ञानवापी,purnesh modi,rahul gandhi defamation case,supreme court live streaming,राहुल गांधी सुप्रीम कोर्ट,rahul gandhi supreme court latest news,article 370 supreme court,rahul gandhi supreme court,supreme court on rahul gandhi,rahul gandhi case today in hindi,supreme court rahul gandhi,supreme court live hearing

]]>
Fri, 04 Aug 2023 15:35:19 +0530 Editor
രാഹുൽ ഗാന്ധിക്ക് എം പി സ്ഥാനം തിരികെ കിട്ടും; തെരഞ്ഞെടുപ്പുകളിലും മത്സരിക്കാം http://newsmalayali.com/4481 http://newsmalayali.com/4481 അപകീർത്തി കേസിലെ സൂറത്ത് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിയ്ക്ക് ലോക്സഭ അംഗത്വം പുനഃസ്ഥാപിച്ചു കിട്ടും. രാഹുലിന് ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും തടസ്സമുണ്ടാകില്ല. പരമാവധി ശിക്ഷ നൽകുന്നതിനോട് കോടതി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അത് രാഹുലിന്റെ പൊതുജീവിതത്തെയും ​അദ്ദേഹത്തിന്റെ ലോക്സഭാ മണ്ഡലമായ വയനാടിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.‌

അപകീർത്തി കേസിൽ പരമാവധി ശിക്ഷ രണ്ടുവർഷം വരെയാകാമെന്നും വാദത്തിനിടെ ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചു. ഒരു മണ്ഡലം ജനപ്രതിനിധിയില്ലാതെ ഒഴിഞ്ഞു കിടക്കുന്നത് ഗൗരവമുള്ള കാര്യമല്ലേയെന്നും കോടതി ചോദിച്ചു. ഇരു വിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് കോടതി സമയം നൽകിയത്. ഇത്തരത്തിലുള്ള പ്രസംഗങ്ങൾ നടത്തുമ്പോൾ ഹർജിക്കാരൻ കൂടുതൽ ജാഗ്രത കാണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read- രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തികേസിലെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് രാഹുലിന്റെ ഹർജി പരിഗണിച്ചത്. രാഹുൽ ഗാന്ധിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‍വിയും പരാതിക്കാരന് വേണ്ടി അഭിഭാഷകൻ മഹേഷ് ജഠ്മലാനിയും ഹാജരായി.

2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മോഷ്ടാക്കൾക്കെല്ലാം മോദിയെന്നാണ് പേര് എന്നും ഇത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചത്. ഈ പരാമർശമാണ് കേസിന് കാരണമായത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് രാഹുലിന് എതിരെ പരാതി നൽകിയത്.

പൂർണേഷിന്റെ പരാതിയിൽ ഇക്കഴിഞ്ഞ മാർച്ച് 23ന് സൂററ്റ് മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചിരുന്നു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്.

]]>
Fri, 04 Aug 2023 15:32:19 +0530 Editor
രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തികേസിലെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. എംപി സ്ഥാനം തിരികെ കിട്ടും & Rahul Gandhi | Supreme Court | Defamation Case http://newsmalayali.com/4480 http://newsmalayali.com/4480 ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും. എംപി സ്ഥാനം തിരികെ ലഭിക്കുകയും ചെയ്യും.

കേസിന്റെ വസ്തുതകളിലേക്കു കടന്നില്ലെങ്കിലും കേസിൽ രാഹുലിനു പരാമാവധി ശിക്ഷ നൽകാൻ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

വിധി പറയുംമുൻപ് ഇരുവിഭാഗത്തിന്റെയും വിശദമായ വാദം സുപ്രീംകോടതി കേട്ടു. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയമാണ് കോടതി അനുവദിച്ചത്. മനു അഭിഷേക് സിങ്‌വിയാണ് രാഹുലിനായി വാദിച്ചത്. സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണു രാഹുൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരന് വേണ്ടി ഹാജരായത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് പരാതിക്കാരൻ.

ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വിയാണ് ആദ്യം വാദം തുടങ്ങിയത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് പരാതിക്കാരൻ. മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനു വേണ്ടി ഹാജരായത്. സുപ്രീം കോടതയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു

സാക്ഷി പോലും പരാമർശം അപകീർത്തിപ്പെടുത്താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് മനു അഭിഷേക് സിങ്‌വി പറഞ്ഞു. രാഹുൽ ക്രിമിനൽ അല്ല. പരമാവധി ശിക്ഷ നൽകാൻ കൊലക്കേസോ ബലാൽസംഗ കേസോ അല്ല. സമൂഹത്തിന് എതിരായ കുറ്റമല്ല. എട്ടുവർഷത്തേക്ക് ഒരാളെ നിശബ്ദനാക്കുക മാത്രമാണ് ലക്ഷ്യം. വയനാട് തെരഞ്ഞെടുപ്പും സിങ്‌വി ഉന്നയിച്ചു. പിന്നാലെ രാഷ്ട്രീയം പറയേണ്ടെന്ന് കോടതി പറഞ്ഞു.

മോദിസമുദായത്തെ രാഹുൽ അപമാനിച്ചിട്ടില്ല. ജനാധിപത്യത്തിലെ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. പരാതിക്കാർ ബിജെപി പ്രവർത്തകരാണ്. രാഹുലിനെതിരെ തെളിവില്ല, പത്ര കട്ടിങ്ങുകൾ മാത്രമേ ഉള്ളൂ. ഇത് ഒരാളെ മാത്രം ബാധിക്കുന്നതല്ല. തെരഞ്ഞെടുപ്പിന്റെ കൂടി വിഷയമാണ്. ഗുരുതരകുറ്റം ചെയ്തതു പോലെയാണ് വിചാരണക്കോടതിയുടെ സമീപനമെന്നും അദ്ദേഹം സുപ്രീംകോടതിയിൽ വാദിച്ചു.‌

എന്നാല്‍ മനഃപൂർവം നടത്തിയ പ്രസ്താവനയാണിതെന്ന് പരാതിക്കാരന്റെ അഭിഭാഷകനായ മഹേഷ് ജഠ്മലാനി വാദിച്ചു. പ്രധാനമന്ത്രിയോടുള്ള വിരോധം ഒരു സമുദായത്തെ അധിക്ഷേപിക്കാൻ ഉപയോഗിച്ചു. മോദി എന്നു പേരുള്ള എല്ലാവരെയും അപകീർത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കേസിൽ തെളിവുണ്ട്. പ്രസംഗം നേരിട്ടുകേട്ടയാളാണ് പരാതിക്കാരൻ. തെരഞ്ഞെടുപ്പ് കമ്മീഷനായി വിഡിയോ എടുത്തയാളും സാക്ഷിയാണ്. രാഹുലിന് ഈ ശിക്ഷയിൽ നിന്ന് ഒരു സന്ദേശം കിട്ടണം. രാഹുലിന്റെ ‘ചൗക്കി ദാർ ചോർ’ എന്ന പരാമർശവും പരാതിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

2019 ഏപ്രിലിലാണ് കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ, ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്ന കേസിനാസ്പദമായ പരാമർശം രാഹുൽ ഗാന്ധി നടത്തിയത്. പൂർണേഷ് മോദി നൽകിയ പരാതിയില്‍ മാർച്ച് 23ന് സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് 2 വർഷം തടവും പിഴയും വിധിച്ചിരുന്നു.

ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധിക്കു പിന്നാലെ രാഹുലിന് ലോക്സഭാംഗത്വം നഷ്ടമായിരുന്നു.

Tags: haryana, delhi ordinance bill,mallikarjun kharge,sharad pawar,siddaramaiah,jagdeep dhankhar,prime minister narendra modi,rahul gandhi news,राहुल गांधी,rahul gandhi news today,supreme court live,rahul gandhi case,mahesh jethmalani,ज्ञानवापी,purnesh modi,rahul gandhi defamation case,supreme court live streaming,राहुल गांधी सुप्रीम कोर्ट,rahul gandhi supreme court latest news,article 370 supreme court,rahul gandhi supreme court,supreme court on rahul gandhi,rahul gandhi case today in hindi,supreme court rahul gandhi,supreme court live hearing

]]>
Fri, 04 Aug 2023 15:30:17 +0530 Editor
വിൻഡീസിനെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യക്ക് 4 റൺസ് തോൽവി http://newsmalayali.com/4479 http://newsmalayali.com/4479 ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ 4 റണ്‍സിന് പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസ്. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് മൂന്നിലെത്തി (1-0). അവസാന ഓവറില്‍ ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 10 റണ്‍സ്. എന്നാല്‍ ഇന്ത്യയ്ക്ക് അഞ്ച് റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 150 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് മൂന്നാം ഓവറില്‍ തന്നെ, 3 റൺസെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. പിന്നാലെ ആറ് റണ്‍സുമായി ഇഷാന്‍ കിഷനും മടങ്ങി.

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ് - തിലക് വര്‍മ സഖ്യം 39 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 21 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത സൂര്യയെ മടക്കി ജേസണ്‍ ഹോള്‍ഡര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. അരങ്ങേറ്റക്കാരന്‍ തിലക് വര്‍മ വമ്പനടികളുമായി ക്രീസിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ 11ാം ഓവറില്‍ തിലകിനെ മടക്കി റൊമാരിയോ ഷെപ്പേര്‍ഡ് ഇന്ത്യയെ പ്രതിരോധത്തിലാക്കി.

22 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 39 റണ്‍സാണ് തിലക് എടുത്തത്. ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററും തിലക് വർമ തന്നെ

പതിനാറാാം ഓവറില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ (19) ഹോള്‍ഡര്‍ മടക്കി. തുടര്‍ന്ന് അതേ ഓവറില്‍ സഞ്ജു സാംസണ്‍ (12) റണ്ണൗട്ടാകുക കൂടി ചെയ്തതോടെ ഇന്ത്യ തീര്‍ത്തും പ്രതിരോധത്തിലായി.  

11 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത അക്ഷര്‍ പട്ടേല്‍ പൊരുതി നോക്കിയെങ്കിലും 19ാം ഓവറില്‍ പുറത്തായി. ആറ് പന്തില്‍ നിന്ന് 11 റണ്‍സെടുത്ത അര്‍ഷ്ദീപ് സിങ്ങിന്റെ പ്രകടനത്തിനും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. 

വിന്‍ഡീസിനായി ഒബെദ് മക്കോയ്, ഹോള്‍ഡര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ റോവ്മാന്‍ പവലിന്റെയും നിക്കോളാസ് പൂരന്റെയും ഇന്നിങ്സുകളാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

32 പന്തുകള്‍ നേരിട്ട് മൂന്ന് വീതം സിക്സും ഫോറുമടക്കം 48 റണ്‍സെടുത്ത പവലാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍..

19 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 28 റണ്‍സെടുത്ത ബ്രെണ്ടെന്‍ കിങ് വിന്‍ഡീസിന് മികച്ച തുടക്കം നല്‍കിയെങ്കിലും കൈല്‍ മയേഴ്സ് (1), ജോണ്‍സണ്‍ ചാള്‍സ് (3) എന്നിവര്‍ നിരാശപ്പെടുത്തി.

തുടര്‍ന്നെത്തിയ നിക്കോളാസ് പൂരന്റെ ബാറ്റിങ്ങാണ് വിന്‍ഡീസിനെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നത്. 34 പന്തുകള്‍ നേരിട്ട് രണ്ട് വീതം സിക്സും ഫോറുമടക്കം 41 റണ്‍സെടുത്ത പൂരനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കുകയായിരുന്നു. ഷിംറോണ്‍ ഹെറ്റ്മയര്‍ക്ക് 12 പന്തില്‍ നിന്ന് 10 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്ങും യുസ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹാര്‍ദിക്കും കുല്‍ദീപും ഓരോ വിക്കറ്റെടുത്തു.  

]]>
Fri, 04 Aug 2023 11:11:44 +0530 Editor
ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ തുടങ്ങി; പങ്കെടുക്കുന്നത് 41 ഉദ്യോഗസ്ഥര്‍; കനത്ത സുരക്ഷ http://newsmalayali.com/4478 http://newsmalayali.com/4478 യു പി വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ കുഴിച്ചുപരിശോധന അടക്കമുള്ള സര്‍വേ നടത്തുന്നതിന് അലഹാബാദ് ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സര്‍വേ തുടങ്ങി. രാവിലെ ഏഴുമണിക്കാണ് സര്‍വേ തുടങ്ങിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ 41 ഉദ്യോഗസ്ഥരാണ് സര്‍വേയില്‍ പങ്കെടുക്കുന്നത്. രാവിലെ ഏഴുമുതല്‍ 12 മണിവരെയാണ് സര്‍വേ.

നാല് ഹര്‍ജിക്കാരുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സര്‍വേ പുരോഗമിക്കുന്നത്. സര്‍വേ നടക്കുന്ന പള്ളിപ്പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇതിനിടെ, അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് മുമ്പാകെയാണ് ഹര്‍ജി നല്‍കിയത്.

ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ വാരാണസി ജില്ല കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ക്ഷേത്രത്തിനു മുകളിലാണോ പള്ളി നിര്‍മിച്ചിട്ടുള്ളതെന്നു കണ്ടെത്താനാണ് വാരാണസി ജില്ലാ കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടത്. ഇതു ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കുഴിച്ചു പരിശോധന അടക്കമുള്ള സര്‍വേ നടത്തുന്നത് പള്ളിക്കെട്ടിടത്തിനു കേടു വരുത്തും എന്നായിരുന്നു കമ്മിറ്റിയുടെ വാദം. നേരത്തെ സര്‍വേ നടത്താനുള്ള ഉത്തരവ് തടഞ്ഞ സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ മസ്ജിദ് കമ്മിറ്റിയോട് നിര്‍ദേശിക്കുകയായിരുന്നു.

]]>
Fri, 04 Aug 2023 11:08:37 +0530 Editor
ലാപ്ടോപ്പും ടാബ്‌ലെറ്റും ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി http://newsmalayali.com/4477 http://newsmalayali.com/4477  ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് സർക്കാരിന്‍റെ പുതിയ നീക്കം.

“ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി ഉടൻ പ്രാബല്യത്തിൽ വരുന്നവിധം ‘നിയന്ത്രിച്ചിരിക്കുന്നു,”- ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) വിജ്ഞാപനത്തിൽ പറഞ്ഞു.

നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ഉൽപന്നങ്ങൾക്ക് സർക്കാരിൽനിന്നുള്ള ലൈസൻസോ അനുമതിയോ ആവശ്യമാണെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഗവേഷണ-വികസന, പരിശോധന, ബെഞ്ച്‌മാർക്കിംഗ്, മൂല്യനിർണ്ണയം, റിപ്പയർ, റിട്ടേൺ, ഉൽപ്പന്ന വികസന ആവശ്യങ്ങൾ എന്നിവയ്ക്ക് സർക്കാർ ഇറക്കുമതിയിൽ ഇളവ് നൽകിയിട്ടുണ്ട്. ഒരു ചരക്കിന് 20 ഇനങ്ങൾ വരെയാണ് ഇറക്കുമതി ലൈസൻസിംഗിൽ നിന്ന് ഇളവ് നൽകിയിട്ടുള്ളത്.

]]>
Thu, 03 Aug 2023 15:38:55 +0530 Editor
പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് നാല് ലക്ഷം രൂപ തട്ടിയ CI ഉൾപ്പെടെ മൂന്ന് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു http://newsmalayali.com/4476 http://newsmalayali.com/4476 പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് നാല് ലക്ഷം രൂപ തട്ടിയ CI ഉൾപ്പെടെ മൂന്ന് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക പോലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് കളമശ്ശേരി പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. പണം വാങ്ങിയശേഷം പ്രതികളിൽ ഒരാളായ അഖിലിനെ വഴിയിൽ ഇറക്കി വിട്ടതായാണ് പരാതി.

സാമ്പത്തിക തട്ടിപ്പ് കേസിലാണ് മലയാളികളായ അഖിൽ, നിഖിൽ എന്നിവരെ കർണാടക വൈറ്റ് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. 26 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ കേസിൽ നിന്ന് ഒഴിവാക്കാൻ കർണാടക പൊലീസ് ഇവരോടെ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് നാല് ലക്ഷം രൂപ കർണാടക പൊലീസ് സംഘം കൈക്കലാക്കുകയും ചെയ്തു. ഇതേത്തുടർന്ന് അഖിൽ കളമശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വച്ച് കളമശ്ശേരി പോലീസ് കർണാടക പോലീസിനെ പിടികൂടുകയായിരുന്നു.

വൈറ്റ് ഫോർട്ട് സ്റ്റേഷനിലെ മൂന്ന് പോലീസുകാരെയാണ് കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ശിവണ്ണ, സന്ദേശ്, വിജയകുമാർ എന്നീ പോലീസുകാരാണ് കസ്റ്റഡിയിലുള്ളത്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

]]>
Thu, 03 Aug 2023 15:33:53 +0530 Editor
Haryana Nuh Violence: ഹരിയാന നുഹ് സംഘര്‍ഷം, മരണസംഖ്യ 6 ആയി, 116 പേര്‍ അറസ്റ്റിൽ, സംയമനം പാലിക്കാന്‍ അപേക്ഷിച്ച് മുഖ്യമന്ത്രി ഖട്ടർ http://newsmalayali.com/4475 http://newsmalayali.com/4475 കഴിഞ്ഞ 3 ദിവസമായി ഹരിയാനയില്‍ കലാപം ആളിക്കത്തുകയാണ്.  ഹരിയാനയിലെ നുഹ് ജില്ലയിലുണ്ടായ സംഘർഷത്തിൽ 6 പേർ കൊല്ലപ്പെടുകയും നൂറിലധികം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

 

നുഹ് ജില്ലയിലുള്ള ഒരു  ഹൈന്ദവ ക്ഷേത്രത്തിലേയ്ക്ക് വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാതയ്ക്ക് നേരെ കല്ലേറ് ഉണ്ടായതാണ് സംഘര്‍ഷത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ട്.    സംഘര്‍ഷത്തില്‍  നിരവധി കടകളും, സ്ഥാപനങ്ങളും വാഹനങ്ങളും കത്തി നശിച്ചു. 

നുഹിലുണ്ടായ സംഘര്‍ഷം വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും NIA അന്വേഷണം വേണമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. 16 കമ്പനി അർദ്ധസൈനിക സേനയെയും 30 ഹരിയാന പോലീസിനെയും നുഹിൽ വിന്യസിച്ചിട്ടുണ്ടെന്നും 44 കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്യുകയും 70 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.  

മുൻകരുതൽ നടപടിയെന്ന നിലയിൽ, നുഹിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമീപ ജില്ലകളിൽ 144 സെക്ഷൻ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. സംസ്ഥാനത്തെ മൊത്തത്തിലുള്ള സ്ഥിതി സാധാരണമാണ്. സമാധാനവും ശാന്തതയും സാഹോദര്യവും നിലനിർത്താൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു, മുഖ്യമന്ത്രി എം എൽ ഖട്ടര്‍ പറഞ്ഞു. 

അതേസമയം, നുഹ് കലാപത്തില്‍ മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും ഇരു തട്ടിലാണ്. കലാപത്തിന് യാത്രയുടെ സംഘാടകർ ഉത്തരവാദികളാണെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. സംഭവത്തില്‍ അദ്ദേഹം വിശ്വഹിന്ദു പരിഷത്തിനെ (VHP) രൂക്ഷമായി വിമർശിക്കുകയും യാത്രയുടെ സംഘാടകർ പൂർണ്ണമായ വിവരങ്ങൾ ജില്ലാ ഭരണകൂടത്തിന് നൽകിയില്ലെന്നും പറഞ്ഞു. 5 പേർ കൊല്ലപ്പെടുകയും 120 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്ത സംഘർഷത്തിന് ഉത്തരവാദി യാത്രയുടെ സംഘാടകരാണെന്നും ദുഷ്യന്ത് ആരോപിച്ചു.

എന്നാല്‍, നുഹില്‍ ഉണ്ടായ സംഘര്‍ഷം മറ്റ് പ്രദേശങ്ങളിലേയ്ക്കും വ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉള്ളത്. അതായത്, നുഹ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഗുരുഗ്രാമിലും സ്ഥിതി വഷളായി. ഗുരുഗ്രാമിലും കടകളും വാഹനങ്ങളും തീവച്ച് നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍  ഗുരുഗ്രാം പോലീസ് അഭ്യർത്ഥിച്ചു.  നഗരത്തിലെ ക്രമസമാധാന നില തകർക്കരുതെന്നും  ഏതെങ്കിലും തരത്തിലുള്ള സംഭവവികാസങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തില്‍  112 ഡയൽ ചെയ്യാനും ഗുരുഗ്രാം പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 

]]>
Wed, 02 Aug 2023 12:14:39 +0530 Editor
Life Mission Case: ഇഡിയെ തള്ളി സുപ്രീംകോടതി; എം. ശിവശങ്കറിന് ജാമ്യം അനുവദിച്ചു http://newsmalayali.com/4474 http://newsmalayali.com/4474 ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ചികിത്സയ്ക്ക് വേണ്ടിയാണ് ജാമ്യം അനുവ​ദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം സുപ്രീംകോടതി തള്ളി.  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ആറ് മാസമായി ജയിലിൽ കഴിയുകയാണ്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 15 നാണ് ലൈഫ് കോഴ കേസിൽ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. 

]]>
Wed, 02 Aug 2023 12:11:26 +0530 Editor
ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകൾക്ക് ഭവന പുനരുദ്ധാരണ പദ്ധതി; ഒരാൾക്ക് 50,000 രൂപ സഹായം http://newsmalayali.com/4473 http://newsmalayali.com/4473 ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിക്ക്, പാഴ്‌സി, ജൈന എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/വിവാഹബന്ധം ഏര്‍പ്പെടുത്തിയ /ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവാ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ധനസഹായം നല്‍കുന്നത്.

ശരിയായ ജനലുകള്‍/ വാതിലുകള്‍/ മേല്‍ക്കൂര/ ഫ്‌ലോറിങ്/ ഫിനിഷിംഗ് /പ്ലംബിംഗ് /സാനിറ്റേഷന്‍/ ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്‌ക്കേണ്ടതില്ല.

അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ ജില്ലാ കളക്ടറേറ്റിലേക്ക് തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം.

അപേക്ഷ ഫോറവും മറ്റു വിശദാംശങ്ങളും www.minoritywelfare.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്. അപേക്ഷകള്‍ അത് ജില്ലാ കളക്ടറേറ്റില്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 25.

]]>
Wed, 02 Aug 2023 11:56:41 +0530 Editor
&apos;ഷംസീറിനെതിരായ നിലപാടില്‍ എന്‍എസ്എസിനൊപ്പം&apos;; കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ http://newsmalayali.com/4472 http://newsmalayali.com/4472 വിവാദ പ്രസ്താവനയിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീറിനെതിരായ എന്‍എസ്എസ് നിലപാടിനെ പിന്തുണച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഷംസീറിനെതിരായ എന്‍എസ്എസ് നിലപാടിനൊപ്പമാണ് താനെന്ന് എന്‍എസ്എസ് ഡയറക്ടർ ബോർഡ് അംഗം കൂടിയായ കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. എന്‍എസ്എസ് എടുക്കുന്ന ഏത് തീരുമാനവും താൻ ഉൾപ്പെടെ മുഴുവൻ സമുദായ അംഗങ്ങളും അംഗീകരിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

സ്പീക്കർ എഎ ൻ ഷംസീറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ എൻഎസ്എസ് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇടത് എംഎല്‍എ കൂടിയായ ഗണേഷ് കുമാര്‍ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

 

ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ഷംസീറിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി എൻഎസ്എസ് തെരുവിലിറങ്ങുന്നത്. ബുധനാഴ്ച സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാനാണ് എൻഎസ്എസിന്റെ ആഹ്വാനം.  

]]>
Wed, 02 Aug 2023 11:47:55 +0530 Editor
മൂവാറ്റുപുഴയിൽ വിദ്യാർത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവം; പ്രതി ആൻസൻ അറസ്റ്റിൽ http://newsmalayali.com/4471 http://newsmalayali.com/4471 മൂവാറ്റുപുഴയിൽ ബൈക്ക് ഇടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏനാനെല്ലൂർ സ്വദേശി ആൻസൺ റോയിയെ ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആശുപത്രി വിട്ട ആൻസണിനെ നേരെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. എന്നാൽ വിദ്യാർഥികളിൽ നിന്നുള്ള ശക്തമായ പ്രതിഷേധം ഭയന്ന് പോലീസ് പ്പരതിയെ പകല്‍ നേരത്ത് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയില്ല.

സിഐ പി.എം.ബൈജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം മൂവാറ്റുപുഴ നിർമല കോളജിൽ എത്തി പ്രിൻസിപ്പൽ ഡോ. കെ.വി.തോമസിൽ നിന്നും ദൃക്സാക്ഷികളായ വിദ്യാർത്ഥികളിൽ നിന്നും നമിതയെ ആശുപത്രിയിൽ എത്തിച്ചവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

ജൂലൈ 26നാണു വൈകിട്ടാണ് മൂവാറ്റുപുഴ നിർമല കോളേജിന് മുന്നിൽ ബൈക്ക് ഇടിച്ച് നമിത എന്ന വിദ്യാർത്ഥിനി മരിച്ചത്. നിർമല കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു നമിത.നമിതയുടെ സുഹൃത്ത് അനുശ്രീക്കും പരുക്കേറ്റിരുന്നു. അനുശ്രിയെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അനുശ്രീ രാജും ആശുപത്രി വിട്ടു.

]]>
Wed, 02 Aug 2023 11:46:22 +0530 Editor
ബിജെപിക്കൊപ്പം ബിജെഡി; ‘ഡൽഹി ബിൽ’പാസാകും http://newsmalayali.com/4470 http://newsmalayali.com/4470 ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ബില്ലിനെതിരെ കനത്ത പ്രതിഷേധം സഭയിൽ അരങ്ങേറിയെങ്കിലും സർക്കാർ പിന്മാറിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലുണ്ടായിരുന്നെങ്കിലും സഹമന്ത്രി നിത്യാനന്ദറായിയാണ് ബിൽ അവതരിപ്പിച്ചത്.

മണിപ്പുർ വിഷയത്തിൽ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയതിനാൽ ഉച്ചയ്ക്കു ശേഷമാണ് ബിൽ അവതരിപ്പിച്ചത്. പ്രതിഷേധം നിർത്തി സഭാ നടപടികളിൽ സഹകരിച്ച പ്രതിപക്ഷം ഡൽഹി ബിൽ അവതരിപ്പിക്കരുത് എന്നാവശ്യപ്പെട്ടു. തുടർന്ന് നടുത്തളത്തിലിറങ്ങി. ബഹളം തുടർന്നതോടെ സഭ 3 മണി വരെ നിർത്തിവച്ചു.

ബില്ലിൽ ബിജെപിയെ അനുകൂലിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ബിജു ജനതാദൾ (ബിജെഡി) രംഗത്തുവന്നത് എഎപിയെ ഞെട്ടിച്ചു. ഇതോടെ ബിൽ പാൽലമെന്റിൽ സുഗമമായി പാസാകുമെന്ന് ഉറപ്പായി. ബിജു ജനതാദളിന് ഒൻപത് എംപിമാരാണ് രാജ്യസഭയിലുള്ളത്. രാജ്യസഭയിൽ ഒൻപതും ലോക്സഭയിൽ 22 അംഗങ്ങളുമുള്ള ആന്ധ്രാ മുഖ്യമന്ത്രി ജഗമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് നേരത്തെ തന്നെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നിലവിൽ 238 അംഗങ്ങളുള്ള രാജ്യസഭയിൽ ബിൽ പാസാകാൻ വേണ്ടത് 120 പേരുടെ പിന്തുണയാണ്. സഭയുടെ പൂർണ അംഗബലം 245 ആണെങ്കിലും ഏഴു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ബിജെപിയും സഖ്യകക്ഷികളും ചേരുന്ന എൻഡിഎയ്ക്ക് 103 അംഗങ്ങളാണുള്ളത്. നോമിനേറ്റ് ചെയ്യപ്പെട്ട അഞ്ച് അംഗങ്ങളുടെയും ഒരു സ്വതന്ത്ര എംപിയുടെയും പിന്തുണ ബിജെപിക്ക് ലഭിക്കും. ബിജെഡിയുടെയും വൈഎസ്ആർ കോൺഗ്രസിന്റെയും പിന്തുണ ലഭിക്കുന്നതോടെ ബിൽ അംഗീകരിക്കുന്നവരുടെ എണ്ണം 127 ആകും.

]]>
Wed, 02 Aug 2023 11:22:28 +0530 Editor
വെസ്റ്റിൻഡ‍ീസിനെതിരായ മൂന്നാം ഏകദിനത്തിൽ 200 റൺസിന്റെ വമ്പൻ ജയം; പരമ്പര ഇന്ത്യയ്ക്ക് http://newsmalayali.com/4469 http://newsmalayali.com/4469 വമ്പൻ ജയത്തോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ആതിഥേയരെ 200 റണ്‍സിന് തകര്‍ത്താണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും പരമ്പര നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തതോടെ വിന്‍ഡീസിന് പിടിച്ചുനില്‍ക്കാനായില്ല.

ഇന്ത്യ ഉയര്‍ത്തിയ 352 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് 35.3 ഓവറില്‍ വെറും 151 റണ്‍സിന് എല്ലാവരും പുറത്തായി. കളിയിലെ താരമായി ശുഭ്മാന്‍ ഗില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇഷാന്‍ കിഷനാണ് പരമ്പരയുടെ താരം. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആക്രമിച്ച് കളിച്ച ഇരുവരും വെറും 13.2 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. ഇഷാന്‍ കിഷന്‍ അര്‍ധസെഞ്ചുറി നേടി. പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത കിഷന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയാണിത്. പിന്നാലെ ഗില്ലും അര്‍ധസെഞ്ചുറി കണ്ടെത്തി.

19ാം ഓവറിലെ നാലാം പന്തില്‍  യാന്നിക് കാരിയയുടെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച കിഷനെ ഷായ് ഹോപ്പ് സ്റ്റംപ് ചെയ്ത് പുറത്താക്കി.   64 പന്തില്‍ നിന്ന് എട്ട് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 77 റണ്‍സെടുത്താണ് ഇഷാൻ കിഷൻ ക്രീസ് വിട്ടത്. ആദ്യ വിക്കറ്റില്‍ ഗില്ലിനൊപ്പം 143 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും താരത്തിന് സാധിച്ചു

പിന്നാലെ വന്ന ഋതുരാജ് ഗെയ്ക്‌വാദ് നിരാശപ്പെടുത്തി. വെറും എട്ട് റണ്‍സ് മാത്രമെടുത്ത താരത്തെ അല്‍സാരി ജോസഫ് പുറത്താക്കി. നാലാമനായി ക്രീസിലെത്തിയ മലയാളിതാരം സഞ്ജു സാംസണ്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. നേരിട്ട രണ്ടാം പന്തില്‍ തന്നെ ട്വന്റി 20 ശൈലിയില്‍ ബാറ്റുവീശിയ സഞ്ജു അനായാസം സ്‌കോര്‍ ഉയര്‍ത്തി. ഗില്ലിനൊപ്പം ടീം സ്‌കോര്‍ 200 കടത്തിയ സഞ്ജു പിന്നാലെ അര്‍ധസെഞ്ചുറി നേടി. താരത്തിന്റെ മൂന്നാം അര്‍ധസെഞ്ചുറി കൂടിയാണിത്. വെറും 39 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്.

കഴിഞ്ഞ മത്സരത്തിൽ തന്നെ പുറത്താക്കിയ വിൻഡീസ് ലെഗ് സ്പിന്നർ യാനിക് കാരിയയെ തിരഞ്ഞുപിടിച്ച് ആക്രമിച്ചാണ് സഞ്ജു ഇന്നിങ്സ് ആരംഭിച്ചത്. നേരിട്ട രണ്ടാം പന്തിൽ തന്നെ കാരിയയെ സിക്സറിനു പറത്തിയ സഞ്ജു, ഓവറിലെ അവസാന പന്തിൽ വീണ്ടും ബോൾ ഗാലറിയിൽ എത്തിച്ചു. 3 സിക്സും ഒരു ഫോറുമടക്കം കാരിയയ്ക്കെതിരെ 10 പന്തിൽ 28 റൺസാണ് സഞ്ജു നേടിയത്. അര്‍ധസെഞ്ചുറിയ്ക്ക് പിന്നാലെ സഞ്ജു പുറത്തായി. റൊമാരിയോ ഷെപ്പേര്‍ഡിന്റെ പന്തില്‍ ബൗണ്ടറി നേടാന്‍ ശ്രമിച്ച താരം ഹെറ്റ്‌മെയര്‍ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 41 പന്തില്‍ നിന്ന് രണ്ട് ഫോറും നാല് സിക്‌സുമടക്കം 51 റണ്‍സെടുത്താണ് സഞ്ജു ക്രീസ് വിട്ടത്.

സഞ്ജു മടങ്ങിയ ശേഷം ക്രീസിലൊന്നിച്ച ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഗില്‍ പുറത്തായി. 92 പന്തില്‍ 11 ബൗണ്ടറികളുടെ സഹായത്തോടെ 85 റണ്‍സെടുത്താണ് ഗിൽ മടങ്ങിയത്. പിന്നാലെ വന്ന സൂര്യകുമാറിനെ കൂട്ടുപിടിച്ച് ഹാര്‍ദിക് അടിച്ചുതകര്‍ത്തു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 300 കടത്തി. 47-ാം ഓവറില്‍ 30 പന്തില്‍ 35 റണ്‍സെടുത്ത സൂര്യകുമാറിനെ റൊമാരിയോ ഷെപ്പേര്‍ഡ് പുറത്താക്കിയെങ്കിലും ഹാര്‍ദിക് അടങ്ങിയില്ല. നായകന്‍ 52 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും സഹായത്തോടെ 70 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കം തന്നെ പിഴച്ചു. വെറും 88 റണ്‍സെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകള്‍ നിലംപൊത്തി. ഒന്‍പതാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച അല്‍സാരി ജോസഫ്-ഗുഡകേഷ് മോട്ടി സഖ്യമാണ് വിന്‍ഡീസിനായി അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഗുഡകേഷ് പുറത്താവാതെ 39 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. അള്‍സാരി ജോസഫ് 26 റണ്‍സെടുത്തു. മൂന്നാമനായി ഇറങ്ങിയ അലിക് അതനാസെ 32 റണ്‍സ് നേടി.ഇന്ത്യയ്ക്ക് വേണ്ടി ശാർദൂൽ  ഠാക്കൂര്‍ നാലുവിക്കറ്റെടുത്തപ്പോള്‍ മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് നേടി.

]]>
Wed, 02 Aug 2023 11:20:31 +0530 Editor
Robotic Process Automation In Finance: 3 Real&World Use Cases http://newsmalayali.com/4468 http://newsmalayali.com/4468 The finance sector is extremely diverse, encompassing everything from banks and credit unions to wealth management and insurance companies. But while they each have their differences, these financial institutions face the same set of mounting challenges, including:

  • Regulatory compliance amid growing scrutiny
  • Outdated back-office IT infrastructure
  • High data error rates
  • Growing competition from innovative fintech start-ups

Software robotics—process automation using digital systems that perform tasks previously relegated to human employees—is stepping in to address these challenges. In fact, the banking, financial services, and insurance (BFSI) sector spent more than any other industry on Robotic Process Automation (RPA) in 2020, accounting for 29% of the total RPA market share.

But what does all that investment look like in an actual workplace? Here’s an introduction to robotic process automation in finance—and a simple way to bring this technology to your operation.

Explaining Robotic Process Automation In Finance

Robotic process automation is already entrenched in the financial industry, and for good reason: As far back as 2017, Leslie Willcocks of the London School of Economics found that RPA provides returns on investment of up to 200% in the first year alone.

But automation technology is moving fast, and the terminology can be confusing. When we discuss RPA, we’re referring to software designed to complete rules-based tasks through an application’s user interface. This approach allows companies to quickly automate back-office processes, reducing costs and error rates at once. Automation opportunities include:

  • Compliance with Know Your Customer (KYC) and Anti-Money Laundering (AML) regulations
  • Customer onboarding
  • Mortgage and loan origination
  • Customer service ticket processing

Account reviews and reporting… and many more

Here are a few examples of RPA in the finance industry, drawn from Nividous’ experience deploying RPA through our full-service intelligent automation platform.

3 Real-World Use Cases for Finance Robotic Process Automation

1. Mortgage Company: Automating Loan Pre-Qualification

A growing mortgage service provider used Nividous RPA to automate pre-qualification on new loan applications.

Before RPA: The pre-qualification process required a team of employees to manually validate loan application materials. Staff worked off-hours to meet customer deadlines, since they had to manually enter application data into the loan origination system.

After RPA: Nividous RPA bots began to monitor staff email accounts around the clock. When the bots discovered loan data, they copied it into a desktop pre-qualification application. On receiving approval or rejection, bots immediately notified end-customers and other stakeholders.

 

These innovations reduced customer communication time by 85%, sped up the entire pre-qualification process by 40%, and reduced manual errors by 30%.

2. Wealth-Management Firm: Automating Back-Office Processes

One of India’s top wealth advising companies used Nividous RPA to automate 18 of its key reporting and post-trade processing operations.

Before RPA: The company’s back-office staff manually validated and transferred data between legacy and cloud-based systems—tasks consuming hundreds of staff-hours each week. To comply with reporting obligations, the team downloaded data from discrete systems, leading to errors and delays. Risk assessment procedures faced the same challenges, as did daily post-trade reports.

After RPA: Trained RPA bots from Nividous automated 18 of these reporting, risk-assessment, and post-trade processes from beginning to end—and the deployment of these RPA bots took less than eight weeks.

 

These automations quickly led to 95% faster processing time, productivity increases of 60%, and a 65% reduction in labor requirements—saving more than 1,600 staff-hours per month.

3. Stock Brokerage: Automating Franchise Onboarding

A leading provider of financial products and services used Nividous RPA to automate its franchise onboarding processes.

Before RPA: Onboarding a new franchise was a time-consuming task. Registrations came from multiple stock exchange portals, and they required a team of four full-time employees to manually move data into a Customer Relationship Management (CRM) system. This manual task led to high error rates and prevented more valuable staff utilization.

After RPA: In just two weeks, Nividous RPA bots were automating all data transcriptions between the CRM and the exchange portals.

 

Nividous RPA led to a 90% reduction in manual work, an 85% cut in human errors, 65% faster process handling time, and a data accuracy rate of 100%.

How To Implement Finance Robotic Process Automation

What could RPA from Nividous do for your financial institution? Here’s the easiest way to find out:

Start by building a business case for RPA. Use the free Nividous Return-on-Investment (RoI) calculator to estimate your cost savings. Then reach out to experience Nividous RPA for yourself.

]]>
Wed, 02 Aug 2023 11:01:25 +0530 Editor
Automation in Finance: The Fourth Industrial Revolution http://newsmalayali.com/4467 http://newsmalayali.com/4467

“I visualise a time when we will be to robots what dogs are to humans, and I’m rooting for the machines.” said by Claude Shannon, an American Mathematician also known as Father of Information Theory. New technologies are disrupting society and organizations at a rapid pace. Technologies like artificial intelligence (AI), blockchain, 3D printing, nanotechnology, and many more are growing exponentially instead of linearly. 

This article explores the impact of automation in the finance industry, specifically focusing on the Fourth Industrial Revolution. With the rapid advancement of technology and the integration of artificial intelligence, machine learning, and robotics, finance is undergoing a transformative change. This paper analyses the benefits, challenges, and implications of automation in various aspects of finance, including trading, risk management, customer service, and decision-making processes. It also examines the potential future developments and the role of human professionals in this automated landscape.

Financial automation is the process of using technology to complete financial tasks, so you need less manual labour, resulting in cheaper and more efficient financial processes. Ideally, automating these financial processes frees up time for employees to spend on more complex tasks.

The Fourth Industrial Revolution refers to the ongoing transformation of industries through the integration of advanced technologies, such as artificial intelligence (AI), machine learning (ML), robotics, and the Internet of Things (IoT).

Technologies are converging; they are interacting with each other. This means advancements in AI create new opportunities with other technologies, for example, Virtual Reality. The same applies to 3D printing, nanotechnology, biotechnology, drones, robotics, and many more. The combination of both, the exponential growth of a respective technology, and the converging acceleration make technologies and their implications for the future extremely difficult to predict. But considering the current development, exponential technologies are on the verge of completely reshaping society and the way how we do business in the future.

 The world-changing effect of technological growth becomes more evident when we look at predictions made by futurist Ray Kurzweil, who is a director of engineering at Google. According to him by 2030 AI will, for the first time in human history, achieve human levels of intelligence. 15 years later, by 2045, Ray Kurzweil believes that we have reached the singularity. This means the capabilities and intelligence of AI will surpass the intelligence of humans, and machines become smarter than human beings. Kurzweil’s predictions continue with possible scenarios like uploading our brain to the cloud, merging our intelligence with AI, or enhancing our memory artificially. One example of this exponential growth can be seen with AI. The computational speed of AI is doubling approximately every 3.4 months according to Stanford’s University AI index.

 

 

 

 

The Benefits of Automation in Finance:

Enhanced efficiency and speed:

Earlier we used to call the stock brokers  in order to buy or sell shares/ stocks in the Stock market, which was a very time consuming process , And now we could just buy , sell or whatever we want to do in stocks in our fingertips within fraction of Seconds. Therefore,

Automation enables faster and more accurate execution of tasks, such as transaction processing, data analysis, and reporting, leading to increased operational efficiency.

Reduction of errors and risks:

We encounter with lot of accounting software’s during our audit procedures including Tally, Zoho, Quick Books etc. And in each one of them the trial balance will always be tallied. Software doesn’t give an unbalanced or Untallied Trial Balance, But the real struggle is when we try to tally our Balance Sheets in the Exam. Therefore,

By minimizing manual intervention, automation helps reduce human errors and mitigates risks associated with data entry, compliance, and regulatory requirements.

Cost savings and increased profitability:

Hiring one Employee incurs so much of expenses for the company, His Salary, Training, Travel Allowance, Laptop Allowance etc. That’s a huge amount right. In contrast purchasing a software incurs less expenses compared to the same. Please note, I am only talking about employees, we articles are work for 1500 per month, which is less than the AMC of the software.

Automation can lead to cost savings through reduced labour expenses and improved resource allocation, ultimately contributing to increased profitability.

Improved decision-making through data analytics:

Suppose think of a hypothetical situation where we have to find the Present Value of let’s say 1000 Investment Plan giving Cash flows in different years at different discounting rate and We have to comment whether the Investment Plan is beneficial or Not, If we try to solve the same manually, By the Time we finish Solving The company will get into Liquidation. So, automation facilitates the collection, analysis, and interpretation of vast amounts of financial data, enabling more informed and data-driven decision-making processes.

The positive impact on organizational performance has been confirmed by several studies. McKinsey found in their survey of 2,400 business executives a significant increase in revenue and decrease in costs due to the adoption of AI. Another study summarized the benefits of AI adoption across various industries in their research paper. The experienced benefits for companies range from increased speed in transactions in financial service organizations, improving personalization and customization in e-commerce, elimination of faulty processes in the automobile sector, reduction of decision-making time in the transport and logistics industry, to the automatic analysis of social media posts.

Automation in finance offers numerous benefits. It enhances efficiency and speed, reducing errors and risks associated with manual processes. This, in turn, leads to cost savings and increased profitability for financial institutions. Additionally, automation enables data analytics, providing valuable insights for improved decision-making.

 

 

Automation in Trading and Investment:

Algorithmic trading and high-frequency trading:

Algorithmic trading also called Automated Trading, Black- Box Trading or Algo- Trading uses a computer program that follows a defined set of instructions or Algorithms to Place a trade.

The Trade, in theory, can generate profits at a speed and frequency that is impossible for a human trader.

The defined set of instructions are based on timing, Price, quantity, or any mathematical model.

For Example: PPT

 

Using These two simple instructions, a computer program will automatically monitor the stock price and place the buy and sell orders when the defined conditions are met. The trader no longer needs to monitor live prices and graphs or put in the orders manually. The Algorithmic trading system does this automatically by correctly identifying the trading opportunity.

Robo-advisors and automated portfolio management:

Robo–advisors are a class of financial advisors that provide financial advice and investment management online with moderate to minimal human intervention. They Provide digital financial advice based on mathematical rules or algorithms. Therefore,

 Robo-advisors leverage automation to provide personalized investment advice, asset allocation, and portfolio management services, making investment accessible and cost-effective for individual investors.

 It’s entering the investment management space; we are now seeing its potential beginning to emerge from Siri and Alexa to Amazon and IBM’s Watson. Computer Programs driven by artificial Intelligence draw on massive amount of Data to solve Intractable Problems

Therefore, machine learning is employed to analyse market trends, predict asset prices, and enhance investment research, aiding financial professionals in making informed investment decisions.

 

Automation in Risk Management:

Fraud detection and prevention: Automation tools, powered by AI and ML, enable real-time monitoring and analysis of transactions, patterns, and behaviours, aiding in the detection and prevention of fraudulent activities.

It’s Shocking, But it’s true! According to McAfee’s Latest Report, Cybercrime Presently damages the global economy by $600 Billion, or 0.8 Percent of Global GDP. Fraud is Becoming a more and more serious threat to banks and their consumers, costing billions of dollars each year. Scams Including False Invoices, CEO fraud, and Business Email Compromise etc. Here Comes the Significance of AI. When Fraud is suspected, AI models may be used to reject transactions altogether or flag them for further investigation, as well as rate the likelihood of fraud, allowing investigators to focus their efforts on the most promising instances.

Fraud Detection is a very vast Topic, I could speak a whole session on that, but due to time constraints, I will just say a popular story of a programmer who diverted fractions of a Rupee from every transaction in a bank to another account. That is, If I was going to receive ₹ 100.17 as Interest income from bank, the Programmer diverted the ₹ 0.17 to his account. Nobody cares if they don’t get ₹ 0.1. But imagine a bank having billions of transactions. It only worked the first time in 1970s. Now Controls in any competent financial organization will detect any unusual activity to accounts that historically don’t receive any or such abnormal activity.

 

Real-time monitoring and compliance:

Automation helps financial institutions monitor transactions, identify suspicious activities, and ensure compliance with regulatory requirements, reducing the risk of non-compliance and penalties.

Stress testing and scenario analysis:

Stress testing is a forward – looking risk management tool for evaluating the potential impact of both unexpected events and changes in a firm’s financial variables – including capital, asset quality and profitability. It incorporates risk into planning by providing the “what if” scenarios for the strategic and capital planning Process. i.e., What if this risk arises, how to mitigate the same, whether the company have adequate risk capacities i.e., capital or earnings To mitigate with the Risk Exposure i.e., Credit Market, Operational Etc.

Since the 2008-09 financial crisis, with the help of severely adverse scenarios and other stress tests, Banks have significantly increased their capital buffers relative to risk – weighted assets. The financial system, moreover, now seems much better prepared to withstand a severe shock.

Therefore,

 Automation allows for the creation of sophisticated models to conduct stress tests and scenario analysis, assessing the impact of potential market fluctuations and identifying vulnerabilities in the financial system.

 

 

 

Automation in Customer Service:

Chatbots and virtual assistants: Automated chatbots and virtual assistants provide instant customer support, answering common queries, assisting with transactions, and enhancing customer engagement.

Everyone would be familiar with the company Chegg.

Chegg is known for providing online tutoring, textbook rentals, and homework help services to millions of students around the world. However, with the emergence of AI technologies, the company is now facing an uphill battle to maintain its relevance in the market. Chegg's downfall can be attributed to several factors, including the company's inability to keep up with the rapid pace of technological innovation. Chegg's tutoring services are based on human expertise, which can be costly and time-consuming to scale. In contrast, AI-powered platforms like ChatGPT are scalable and can provide instant answers to millions of students worldwide. Even I used to earn money by answering questions in Chegg. But right now, there are no more questions since students are preferring artificial intelligence more than human intelligence.

Personalized customer experiences: Automation enables the customization of customer experiences by leveraging data analytics to offer tailored recommendations, personalized offers, and proactive services.

Have you noticed after you search for a dress in Myntra or Flipkart or in any other platform, you will be able to notice numerous advertisements showing that dress in all our social media accounts. If you check my social media account right now in my phone, you can see many ads for the suit that I have been looking to buy for this conference.

Streamlined account management:

 Automation simplifies account management processes, such as onboarding, KYC (Know Your Customer) procedures, and account maintenance, enhancing customer convenience and reducing administrative burdens.

 

Challenges and Ethical Considerations:

Job displacement and reskilling: Automation may lead to job displacement, requiring a focus on reskilling and upskilling the workforce to adapt to the changing roles and responsibilities.

Not all people share the excitement of organizations about the adoption of technology. Employees are concerned about the effect technological adoption has on their job. In a recent study conducted by the European Commission, 74% of respondents mentioned that they expect a loss of jobs due to AI and robotics. Around 40 % of the respondents believe that their job might be done by technology in the future. And the concerns of the respondents are not without any reason. A conducted study among 104 managers in companies around the world about the state of humans in 2020 showcased 30% of the managers believe that businesses in the future will be run almost entirely by AI. Even though the study is not representative of the global world it gives us an indication of where the future might lead us. On top of that, the McKinsey Global Institute published a report about workforce transitions in times of automation. They explored how AI and automation impact the global workforce. Depending on the speed of adoption of automation and technology they found that by 2030 some 800 million people might be displaced by the adoption of technical automations

 

Data privacy and security:

 The increased reliance on automation raises concerns about data privacy, requiring robust security measures and adherence to regulatory guidelines to protect sensitive financial information.

Bias and fairness in automated decision-making:

It is crucial to address biases embedded in algorithms and ensure fair and unbiased automated decision-making processes, particularly in areas like loan approvals, underwriting, and credit scoring.

It is interested to note that Vijay Nallay gets 9000 crores loan with seconds while normal citizens require 100’s of papers & Securities for an approval of 1 lakhs Rupees loan.

 

The Role of Human Professionals in an Automated Finance Industry:

Shifting skill sets and job roles: Automation reshapes job roles, necessitating the development of new skills, such as data analysis, programming, and strategic thinking, to complement the capabilities of automated systems.

Collaboration between humans and machines: The future of finance lies in human-machine collaboration, where humans leverage their expertise, judgment, and creativity, while machines provide data processing, analysis, and automation capabilities.

Importance of ethics, judgment, and creativity: Human professionals play a vital role in ensuring ethical decision-making, exercising judgment in complex situations, and applying creative thinking to tackle emerging challenges.

 

Future Directions and Implications:

Blockchain technology and smart contracts:

Over the past few years, you have consistently heard the term ‘Block Chain Technology’ probably regarding Cryptocurrencies like Bitcoin. We have already heard and learned enough about block chain. So, I am not going to dig deep into the blockchain concept, I will just give a brief overview. Block chain is a method of recording information that makes It impossible or difficult for the system to be changed, hacked or manipulated.

Blockchain technology, coupled with automation, has the potential to revolutionize financial transactions, facilitate secure and transparent data sharing, and streamline processes through smart contracts.

Central bank digital currencies (CBDCs):

CBDCs are a form of digital currency issued by a country’s central bank. They are similar to cryptocurrencies, except that their value is fixed by the central bank and equivalent to the country’s Fiat Currency.

Now we have to understand what is fiat Currency, Fiat Money is a government issued currency that is not backed by a physical commodity such as gold or silver, but rather by the government that issued it.

Therefore, the emergence of CBDCs presents opportunities for automation in payment systems, remittances, and monetary policy implementation, transforming the financial landscape.

Regulatory frameworks for automated finance:

As automation continues to evolve, establishing regulatory frameworks becomes crucial to address issues related to accountability, transparency, and consumer protection.

 

Technology is omnipresent in our lives. We are talking to virtual assistants to place orders online or control the lights in our smart home. We utilize our personal computer, the smartphone in our pockets wherever we go, giving us access to an abundance of applications to make our life easier. There is no question that technology is fully embedded in our daily life. And technology is not only omnipresent in our private life. With the fourth industrial revolution on its’ way, digital transformation has become a key focus in recent years among businesses and upper management. Companies started to explore new technologies such as blockchain, augmented reality, virtual reality, AI, or wearable devices. Furthermore, they began to invest in the field of the internet of things, cloud infrastructure, machine learning, and advanced analytics. Leveraging these technologies is imperative to maintain competitiveness. It does not only allow businesses to optimize existing processes and make them more efficient. It can increase organizational performance and provide new ways to create and deliver value to customers. Embracing automation as a catalyst for innovation is crucial in the finance industry.

There is no right or wrong, good or bad, left or right when it comes to the topic of Artificial Intelligence. What we know is that it is growing and improving at an exponential rate and that there is a high probability of machines eventually outperforming humans. In which way, this will go? Nobody knows. It is barely predictable, and we, as human beings can be excited about the future and the many innovations to come. Afterall, “The key to artificial intelligence has always been the representation.”

]]>
Wed, 02 Aug 2023 10:58:44 +0530 Editor
ക്രിസ്ത്യൻ സംവരണ സീറ്റിലേക്ക് ഡൽഹി സെന്റ് സ്റ്റീഫൻസ്, ജീസസ് ആൻഡ് മേരി കോളേജുകൾക്ക് പ്രത്യേകം അഭിമുഖം നടത്താമെന്ന് ഹൈക്കോടതി http://newsmalayali.com/4466 http://newsmalayali.com/4466 സെന്റ് സ്റ്റീഫന്‍സ്, ജീസസ് ആൻഡ് മേരി കോളേജുകളില്‍ ബിരുദ കോഴ്‌സുകളിലേക്ക് ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സംവരണ സീറ്റിലേയ്ക്ക് അഭിമുഖം നടത്താന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. 15 ശതമാനം വെയിറ്റേജ് നല്‍കി ഈ വര്‍ഷം അഡ്മിഷന്‍ നല്‍കാന്‍ കോടതി അനുവദിച്ചു. ന്യൂനപക്ഷ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് മുമ്പ് നടത്തിയ അഡ്മിഷന്‍ നടപടി ക്രമങ്ങള്‍ തുടരാന്‍ രണ്ട് കോളേജുകള്‍ക്കും ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച അനുമതി നല്‍കി.

കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം വേണം പ്രവേശനം നല്‍കാന്‍ എന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെയും യുജിസിയുടെയും തീരുമാനം തള്ളിക്കൊണ്ടാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശര്‍മ, സുബ്രമണ്യം പ്രസാദ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ന്യൂനപക്ഷ ക്വാട്ടയിലേക്കുള്ള അഡ്മിഷന്‍ ആണെങ്കില്‍ പോലും കോളേജുകളിലേക്ക് അഡ്മിഷന്‍ നേടണമെങ്കില്‍ അത് പ്രവേശന പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വേണമെന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ 2022 ഡിസംബര്‍ എട്ടിലെ തീരുമാനത്തില്‍ രണ്ട് കോളേജുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്.

 

ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പ്രവേശനം സംബന്ധിച്ച് ഡല്‍ഹി യൂണിവേഴ്സ്റ്റിക്ക് എത്രത്തോളം നിയന്ത്രണം ഏർപ്പെടുത്താമെന്ന കാര്യത്തിൽ നേരത്തെ തന്നെ ഉത്തരവ് ഇറക്കിയതാണെന്നും ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് 15 ശതമാനം വെയിറ്റേജോടെ ഇന്റര്‍വ്യൂ നടത്താന്‍ സെയ്ന്റ് സ്റ്റീഫന്‍സ് കോളേജിന് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, മറ്റ് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് ബാധകമല്ല. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ എ. മരിയാര്‍പുത്തം, റോമി ചാക്കോ എന്നിവര്‍ ഹാജരായി. ഷാരോണ്‍ ആന്‍ ജോര്‍ജ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലും കോടതി തീര്‍പ്പ് കല്‍പിച്ചു. മുതിര്‍ന്ന അഭിഭാഷകനായ അരുണ്‍ ഭരദ്വരാജ് ആണ് ഷാരോണ്‍ ആന്‍ ജോര്‍ജിനുവേണ്ടി ഹാജരായത്.

ഭരണഘടനയ്ക്ക് കീഴില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ ഇതരവിഭാഗങ്ങള്‍ക്ക് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത കുട്ടികള്‍ക്ക് ബിരുദ പ്രവേശനത്തിന് പ്രവേശന പരീക്ഷയിലെ മാര്‍ക്ക് മുഴുവനായും പരിഗണിക്കണമെന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12-ന് പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി സെന്റ് സ്റ്റീഫന്‍സ് കോളേജിനോട് നിര്‍ദേശിച്ചിരുന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതിന് പ്രവേശനപരീക്ഷയുടെ മാര്‍ക്കിനൊപ്പം അഭിമുഖം കൂടി നടത്താമെന്ന് കോടതി നിർദേശിച്ചിരുന്നു.

]]>
Sat, 29 Jul 2023 13:53:49 +0530 Editor
ആയുർവേദ ചികിത്സ കഴിഞ്ഞു; രാഹുൽ ഗാന്ധി കോട്ടക്കൽ ആര്യവൈദ്യശാലയിൽ നിന്ന് മടങ്ങി http://newsmalayali.com/4465 http://newsmalayali.com/4465 ആയുർവേദ ചികിത്സകൾക്ക് ശേഷം രാഹുൽഗാന്ധി കോട്ടക്കൽ ആര്യവൈദ്യശാലയിൽ നിന്നും മടങ്ങി. കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഔഷധ ഉദ്യാനത്തിൽ അശോകമര തൈ നട്ടതിനുശേഷമാണ് രാഹുൽ മടങ്ങിയത്. ഈ മാസം ഇരുപത്തിയൊന്നാം തീയതി ആയിരുന്നു രാഹുൽ ചികിത്സകൾക്കായി കോട്ടയ്ക്കൽ എത്തിയത്. കാൽ മുട്ട് വേദനയ്ക്കായിരുന്നു ചികിത്സ.

ഇന്ന് വൈകുന്നേരം നെടുമ്പാശ്ശേരിയിൽ നിന്നാണ് രാഹുൽ ഡൽഹിയിലേക്ക് തിരിക്കുക.ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധിക്ക് കാൽ മുട്ടു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കോട്ടക്കലിൽ ചികിത്സയ്ക്ക് എത്തിയത്.

 മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിനു ശേഷമായിരുന്നു രാഹുൽ ഗാന്ധി കോട്ടക്കൽ ആര്യവൈദ്യശാലയിൽ എത്തിയത്. ചികിത്സയിലിരിക്കേ മലപ്പുറത്ത് നടന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിലും രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം എംടി വാസുദേവൻ നായരേയും രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. ഇതിന‍്റെ ദൃശ്യങ്ങളും അദ്ദേഹം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

]]>
Sat, 29 Jul 2023 13:40:03 +0530 Editor
പ്രീസീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ ജയം http://newsmalayali.com/4464 http://newsmalayali.com/4464 ഓഗസ്റ്റ് 3നു ആരംഭിക്കുന്ന 132-ാമത് ഡ്യുറാൻഡ് കപ്പിന് മുന്നോടിയായി ഉള്ള ആദ്യ പ്രീ സീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ ജയം. എറണാകുളം പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ടു ഗോളുകൾക്ക് മഹാരാജാസ് കോളേജ് ടീമിനെ തോൽപ്പിച്ചു.

4-4-2 ഫോർമേഷനിലാണ് ടീം അണിനിരന്നത്. മത്സരത്തിന്റെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആധിപത്യം സ്ഥാപിച്ചിരുന്നു. ഹൈ പ്രസ്സിംഗ് ഗെയിം കാഴ്ചവച്ചതോടെ ഓരോ ഇടവേളയിലും മഹാരാജാസിന്റെ ഗോൾ വില നിറഞ്ഞു.  ആദ്യപകുതികൾ തന്നെ നാല് ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് അടിച്ചുകൂട്ടിയത്. ബിദ്യാസാഗറും, ബിജോയും ആദ്യ പകുതിയിൽ തന്നെ ഇരട്ട ഗോളുകൾ നേടി.

 കെ പി രാഹുൽ ഇരട്ട ഗോൾ നേടി. വിദേശ താരങ്ങളായ അഡ്രിയൻ ലൂണാ, ദിമിത്രസ് എന്നിവർ ഓരോ ഗോളും നേടി. 90 മിനിറ്റ് പൂർത്തിയായപ്പോൾ 8-0 ബ്ലാസ്റ്റേഴ്സ് ആദ്യ പ്രീ സീസൺ മത്സരം ഗംഭീരമാക്കി.

]]>
Sat, 29 Jul 2023 13:29:27 +0530 Editor
അനിൽ ആൻ്റണി ബിജെപി ദേശീയ സെക്രട്ടറി; അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷനായി തുടരും http://newsmalayali.com/4463 http://newsmalayali.com/4463 കോണ്‍ഗ്രസ് വിട്ട് ബിജെപിയിെലത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപി ദേശീയ സെക്രട്ടറിയാകും. കേരളത്തില്‍ നിന്നുള്ള എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് പുതിയ സംഘടനാ ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്.

ഗുജറാത്ത് കലാപം സംബന്ധിച്ച ബിബിസിയുടെ ഡോക്യുമെന്ററി വിവാദത്തില്‍ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോണ്‍ഗ്രസില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനം നേരിട്ട അനില്‍ ആന്‍റണി പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം രാജിവെച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ ആറിന് കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അനില്‍ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചു.കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി.

അടുത്തിടെ കൊച്ചിയില്‍ ബിജെപി സംഘടിപ്പിച്ച യുവം പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം അനില്‍ ആന്‍റണിയും വേദിപങ്കിട്ടിരുന്നു.

]]>
Sat, 29 Jul 2023 13:19:38 +0530 Editor
തമിഴ്നാട് കൃഷ്ണഗിരിയിലെ പടക്കക്കടയിൽ തീപിടിത്തം: 6 മരണം; 20ലേറെ പേർക്ക് പരിക്ക് http://newsmalayali.com/4462 http://newsmalayali.com/4462 തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ 6 പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകൻ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സ്വകാര്യ പടക്ക നിർമാണ ശാലയിലെ ഗോഡൗണിലാണ് അപകടം. പരിക്കേറ്റ എല്ലാവരെയും കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പടക്കങ്ങൾ പൊട്ടിത്തെറിച്ച് സമീപത്തെ  3 വീടുകൾ പൂർണമായും തകർന്നു. വീടുകളിൽ ഉണ്ടായിരുന്നവരാണ് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തത്.

കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ചുറ്റും ആളിപ്പടരുന്ന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. 4 ഫയർ ഫോഴ്സ് വാഹനങ്ങളിൽ 30 ഓളം പേർ രക്ഷാ പ്രവർത്തനം നടത്തി വരുന്നു.

കൃഷ്ണ ഗിരി ജില്ലാ പോലിസ് മേധാവി സരോജ് കുമാർ താഗൂർ, ജില്ലാ കലക്ടർ സരയൂ എന്നിവർ അപകട സ്ഥലത്ത് എത്തി. കൃഷ്ണ ഗിരി സ്വദേശി രവി എന്നയാൾ പടക്കശാല കരാർ അടിസ്ഥാനത്തിൽ നടത്തി വരികയായിരുന്നു എന്നാണ് വിവരം. രവി, ഭാര്യ ജയശ്രീ, രണ്ടു മക്കൾ രിത്തികാ, രിത്തീഷ് ഉൾപെടെ ഒരേ കുടുംബത്തിലെ നാലു പേർ സ്ഫോടനത്തിൻ്റെ ആഘതത്തിൽ വീട് തകർന്ന് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടു.

]]>
Sat, 29 Jul 2023 13:17:55 +0530 Editor
ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു http://newsmalayali.com/4461 http://newsmalayali.com/4461 കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ രണ്ട് സ്ത്രീകളുടെ ജീവനെടുത്ത ദാരുണമായ അക്രമ സംഭവങ്ങൾ. ദാബ്രി മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് വിവാഹിതയായ സ്ത്രീയുടെ ജീവൻ നഷ്ടപ്പെട്ട ആദ്യ സംഭവം. ഈ കേസിലെ പ്രതി, സ്ത്രീയുടെ ഭർത്താവാണെന്ന് വിശ്വസിക്കുന്നു,  

ഡൽഹിയിലെ അരബിന്ദോ കോളേജിന് സമീപം ഇന്ന് ഉച്ചകഴിഞ്ഞാണ് രണ്ടാമത്തെ സംഭവം നടന്നത്, ഒരു കോളേജ് വിദ്യാർത്ഥിനി വടികൊണ്ടുള്ള ഭീകരമായ ആക്രമണത്തിന് ഇരയായി. ക്രൂരമായ ആക്രമണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട 25 കാരനായ അക്രമി നിലവിൽ ഒളിവിലാണ്. കമലാ നെഹ്‌റു കോളജിലെ വിദ്യാർഥിനിയായ യുവതിയുടെ ചേതനയറ്റ മൃതദേഹം മാളവ്യ നഗർ പോലീസ് സ്‌റ്റേഷനിൽ നിന്ന് അൽപ്പം അകലെയുള്ള കോളജ് പരിസരത്താണ് കണ്ടെത്തിയത്.

]]>
Fri, 28 Jul 2023 16:08:56 +0530 Editor