News Malayali & Online Newsportal & Editor http://newsmalayali.com/rss/author/mmsadmin News Malayali & Online Newsportal & Editor ml Copyright 2023 News Malayali & All Rights Reserved. MMS കൊല്ലത്ത് കോളേജിൽ നിന്ന് ഗോവയ്ക്ക് ടൂർപോയ ബസിൽ മദ്യം കടത്തി; പ്രിൻസിപ്പൽ ഉള്‍പ്പെടെ നാലുപേർക്കെതിരെ കേസ് http://newsmalayali.com/4522 http://newsmalayali.com/4522 കോളേജിൽ നിന്ന് ടൂര്‍ പോയ ബസില്‍ ഗോവന്‍ മദ്യം കടത്തിയതിന് പ്രിന്‍സിപ്പല്‍ അടക്കം 4 പേര്‍ക്ക് എതിരെ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബസില്‍നിന്നും 50 കുപ്പി ഗോവൻ മദ്യമാണ് എക്‌സൈസ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പലിനും ബസിലെ ജീവനക്കാര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

 

50 കുപ്പി മദ്യവും പ്രിന്‍സിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കോളേജില്‍ നിന്നുള്ള ഗോവന്‍ ടൂറിനിടെയാണ് അവിടെ നിന്നും ബസ്സില്‍ മദ്യം കടത്താന്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ശ്രമിച്ചത്. ഗോവയില്‍ ടൂര്‍ പോയത് കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ വിദ്യാഭ്യാസ  സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ്.

]]>
Sat, 23 Sep 2023 14:02:39 +0530 Editor
India Cricket| പാകിസ്ഥാനെ മറികടന്ന് ഏകദിന റാങ്കിങ്ങിലും ഒന്നാം റാങ്ക്; മൂന്ന് ഫോർമാറ്റിലും ഒന്നാമത് http://newsmalayali.com/4521 http://newsmalayali.com/4521 കെ എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്റെ വിജയം രേഖപ്പെടുത്തിയപ്പോൾ, ഐസിസിയുടെ ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തി മെൻ ഇൻ ബ്ലൂ മികച്ച തിരിച്ചുവരവ് നടത്തി. ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ഒരേ സമയം എല്ലാ ഫോർമാറ്റുകളിലും ഒന്നാം റാങ്ക് നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ മാറി. അപൂർവ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ ടീം കൂടിയാണ്. 

മൊഹാലിയിലെ വിജയത്തോടെ 116 പോയിന്റുമായാണ് ഇന്ത്യ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. 115 പോയിന്റുള്ള പാകിസ്ഥാനെ മറികടന്നാണ് ഇന്ത്യയുടെ കുതിപ്പ്. മൂന്നാം സ്ഥാനത്ത് ഓസ്ട്രേലിയയാണ്. എന്നാൽ മൊഹാലിയിലെ തോൽവിയോടെ അവരുടെ പോയിന്റ് 11 ആയി കുറഞ്ഞു.

അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പിന് മുൻപായി ഏഷ്യാ കപ്പിലെ വിജയവും മൂന്ന് ഫോർമോറ്റുകളിലെ ഒന്നാം സ്ഥാനവും സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്

ഐസിസി ക്രിക്കറ്റ് ടീമുകളിൽ മൂന്ന് ഫോർമാറ്റുകളിലും ഒരേസമയം ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ടീം ദക്ഷിണാഫ്രിക്കയായിരുന്നു. 2012ലായിരുന്നു ഈ നേട്ടം. ഇപ്പോൾ റെക്കോഡ‍് ബുക്കിൽ സ്വന്തം പേര് കൂടി എഴുതിച്ചേർത്തിരിക്കുകയാണ് ടീം ഇന്ത്യയും.

ടെസ്‌റ്റ്, ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോഴും ഏകദിനത്തിലെ ഒന്നാം സ്ഥാനത്തിനായി ഇന്ത്യ പാക്കിസ്ഥാനും ഓസ്‌ട്രേലിയയുമായി പോരാട്ടത്തിലായിരുന്നു.

ആദ്യ ഏകദിനം വിജയിച്ചതോടെ, സെപ്തംബർ 24 ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ഇന്ത്യക്ക് പരമ്പര നേടാനുള്ള അവസരമാണ് തുറന്നിരിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ഒന്നാം റാങ്കോടെ തന്നെ ആതിഥേയരായ ഇന്ത്യക്ക് ലോകകപ്പ് മത്സരങ്ങൾക്ക് ഇറങ്ങാനാകും.

ഇന്ത്യൻ ടീം എല്ലാ ഫോർമാറ്റുകളിലും ഐസിസി റാങ്കിങ്ങിൽ മികച്ചുനിൽക്കുന്നു എന്ന് മാത്രമല്ല, ഏകദിന ബൗളർമാരുടെ റാങ്കിങ്ങിൽ മുഹമ്മദ് സിറാജ് ഒന്നാം സ്ഥാനം നേടുകയും ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ശുഭ്മാൻ ഗിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം സൂര്യകുമാർ യാദവ് ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ടി20 ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് രണ്ടാം റാങ്കിൽ.

ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടറുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന രവീന്ദ്ര ജഡേജ, ടെസ്റ്റ് ഫോർമാറ്റിൽ ബൗളർമാരുടെ റാങ്കിംഗിൽ മൂന്നാം സ്ഥാനത്താണ്. രവിചന്ദ്രൻ അശ്വിനാണ് ബൗളിങ്ങിൽ ഒന്നാം സ്ഥാനത്ത്. ഒരു വിക്കറ്റ് വീഴ്ത്തി ഏകദിന ക്രിക്കറ്റിലും നീണ്ട ഇടവേളയ്ക്ക് ശേഷം അശ്വിൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്

]]>
Sat, 23 Sep 2023 14:01:36 +0530 Editor
Recompose InDesign image catalogs with Content&Aware Fit http://newsmalayali.com/4520 http://newsmalayali.com/4520

Create your frames and layouts

Create the frame dimensions and overall layout for your catalog pages.

2

Drag the image into the frame

3

Click Content-Aware Fit

Click the Content-Aware Fit button (to make it the default frame fitting option, go to Preferences > General and select Make Content-Aware Fit the default frame fitting option).

Content-Aware Fit automatically scales and repositions the image into the frame, based on the context and focal point of the image.

4

Fine-tune the fit


You retain total creative control. Fine-tune the new fit as desired.

5

The final result

Adobe Sensei’s machine-learning technology saves you time and helps you display the best parts of your images.

]]>
Fri, 22 Sep 2023 17:51:21 +0530 Editor
ബി.എസ്.പി എം.പിക്ക് നേരെ അസഭ്യവർഷം; രമേഷ് ബിദുരിക്ക് നോട്ടീസ് നൽകി ബി. ജെ.പി http://newsmalayali.com/4519 http://newsmalayali.com/4519 ബി.എസ്.പി എം.പി ഡാനിഷ് അലിക്ക് നേരെ അസഭ്യവർഷം നടത്തിയ സംഭവത്തിൽ ബി.ജെ.പി എം.പി രമേഷ് ബിദുരിക്ക് പാർട്ടി നോട്ടീസ് നൽകി. എം.പിയുടെ പരാമർശം വൻ വിവാദമായതിന് പിന്നാലെയാണ് നോട്ടീസ് നൽകി ബി.ജെ.പി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നും തുടങ്ങിയ അപകീർത്തികരമായ പരാമർശങ്ങളാണ് ബി.ജെ.പി എം.പി നടത്തിത്. "ഈ മുല്ലയെ നാടുകടത്തണം. ഇയാൾ ഒരു തീവ്രവാദിയാണ്" എന്നാണ് രമേശ് പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രതിപക്ഷ പാർട്ടികളുൾപ്പെടെ നിരവധി പേരാണ് ബി.ജെ.പി എം.പിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ലോകസഭ സ്പീക്കർ വിഷയത്തിൽ ഇടപെടുമോയെന്നും നടപടി സ്വീകരിക്കുമോ എന്നും ശിവസനേ യു.ബി.ടി നേതാവ് പ്രിയങ്ക ചതുർവേദി എക്സിൽ കുറിച്ചു. ലോക്സഭയിൽ നടന്ന സംഭവങ്ങൾ അപകീർത്തികരമാണെന്നും നാണക്കേടുണ്ടാക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.

]]>
Fri, 22 Sep 2023 17:45:15 +0530 Editor
ജെ.ഡി.എസ് എൻ.ഡി.എയിൽ ചേർന്നു; കുമാരസ്വാമി അമിത് ഷായുമായും നദ്ദയുമായും കൂടിക്കാഴ്ച നടത്തി http://newsmalayali.com/4518 http://newsmalayali.com/4518 കർണാടകയിലെ ജനതാദൾ സെക്കുലർ പാർട്ടി(ജെ.ഡി.എസ്) എൻ.ഡി.എയിൽ ചേർന്നു. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയാണ് ട്വിറ്ററിലൂടെ ജെ.ഡി.എസിന്റെ മുന്നണി പ്രവേശനം അറിയിച്ചത്. നദ്ദയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി കൂടിക്കാഴ്ച നടത്തി.

അമിത് ഷായുടെ സാന്നിധ്യത്തിൽ ജെ.ഡി.എസ് എൻ.ഡി.എയിൽ എത്തിയെന്ന് ജെ.പി നദ്ദ അറിയിച്ചു. അവരെ ഹാർദവമായി സ്വാഗതം ചെയ്യുകയാണ്. ജെ.ഡി.എസിന്റെ എൻ.ഡി.എയിലേക്കുള്ള മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തു. പ്രധാനമന്ത്രിയുടെ 'പുതിയ ഇന്ത്യ, കരുത്തുള്ള ഇന്ത്യ​' എന്ന ആശയത്തിന് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്ര നേതൃത്വത്തിനൊപ്പം പോകില്ലെന്ന് ജെ.ഡി.എസ് കേരള ഘടകം അറിയിച്ചു. പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ അടുത്ത മാസം ഏഴാം തീയതി സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തിട്ടുണ്ടെന്നും മാത്യു ടി തോമസ് അറിയിച്ചു.  

]]>
Fri, 22 Sep 2023 17:41:27 +0530 Editor
എ സി മൊയ്തിനെതിരെ കള്ളതെളിവുണ്ടാക്കാൻ ഇഡി ഭീഷണിപ്പെടുത്തുന്നു; സഹകരണ മേഖലയെ തകർക്കാനാണ് നീക്കം : എം വി ഗോവിന്ദൻ http://newsmalayali.com/4517 http://newsmalayali.com/4517 സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇഡി അന്വേഷണമെന്നും കരുവന്നൂർ  ബാങ്ക് കേസിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എംഎൽഎക്കെതിരെ കള്ള തെളിവുണ്ടാക്കാൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമാണെന്നും  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇഡിയുടെ അത്തരം ശ്രമങ്ങൾക്ക് നിന്നുകൊടുക്കുവാൻ കഴിയില്ല. ഇതിനെതിരെ  ശക്തമായ പ്രതിരോധം  തന്നെ  സഹകാരികളുടെ  ഭാഗത്തുനിന്നുണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

എ സി മൊയ്തീനെതിരെ  ഇഡിയുടെ കെെയിൽ തെളിവില്ല. അതിനാൽ എ സി മൊയ്തീൻ പണം ചാക്കിലാക്കികൊണ്ടുപോകുന്നത് കണ്ടുവെന്ന് കള്ളമൊഴിനൽകാൻ കൗൺസിലർ  പി ആർ അരവിന്ദാക്ഷനെ ചോദ്യം ചെയ്യലിനിടയിൽ ഇഡി ഭീഷണിപെടുത്തി. മകളുടെ വിവാഹനിശ്ചയം  മുടക്കുമെന്നും ലോക്കപ്പ് മുറിയിലിട്ട് കൊല്ലുമെന്നുവരെ പറഞ്ഞു. പാർടി നേതൃത്വത്തെ പ്രതികൂട്ടിലാക്കാനാണ് ഇഡി ശ്രമിക്കുന്നത്. അത് കേന്ദ്രത്തിനും ആഭ്യന്തര വകുപ്പ് കെെക്കാര്യം ചെയ്യുന്ന അമിത് ഷാക്കും വേണ്ടിയാണ്.

കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒരാളുടെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങളിൽ ഇടപെടുന്ന ഒന്നാണ്. നോട്ടുനിരോധനന കാലത്ത്  സഹകരണ മേഖലയെ തകർക്കാൻ ഒരു ശ്രമം നടന്നു. അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  കേരളത്തിലെ മുഴുവൻ സഹകരണ പ്രസ്ഥാനങ്ങളെയും സംരക്ഷിക്കും എന്ന് ഉറപ്പു പറഞ്ഞു. അതോടെ തുക പിൻവലിക്കൽ പോലുള്ള വലിയ  പ്രതിസന്ധികളെ ഒഴിവാക്കാൻ സാധിച്ചതുമാണ്. ഇപ്പോൾ കരുവന്നൂർ ബാങ്ക് പ്രശ്നത്തിന്റെ പേരിൽ പാർടി നേതൃത്വത്തെ കുടുക്കാനാണ് ഇഡിയുടെ നീക്കം.എ സി മൊയ്തീനും  പി കെ ബിജുവിനും എതിരെ തെളിവുണ്ടാക്കാനാണ് നീക്കം. അതിനുവേണ്ടി ചോദ്യം ചെയ്യാൻ  വിളിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. 

കരുവന്നൂരിൽ സർക്കാരും സഹകരണവകുപ്പും  ഫലപ്രദമായി ഇടപെട്ടു. തിരിച്ചുപിടിക്കാനുള്ള 36 കോടി  രൂപ തിരിച്ചു പിടിച്ചു. 100 കോടിക്കടുത്ത് രൂപ നിക്ഷേപകർക്ക് തിരികെ നൽകി. തെറ്റ് ചെയ്തവർക്കെതിരെ  ഫലപ്രദമായ നടപടി സ്വീകരിക്കുന്നു. ഇതൊന്നും കാണാതെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനാണ് ഇഡിയുടെ ശ്രമം. ഇഡിക്ക് എന്തും ചെയ്യാനുള്ള അവാകാശമുണ്ട് എന്ന പ്രചരണമാണ് നടത്തുന്നത്. അത് അനുവദിക്കാനാവില്ല.

സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി  മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടുന്ന  ജനകീയ സദസുകൾ ഓരോ മണ്ഡലത്തിലും നടത്തും.  ലെെഫ് ഭവന പദ്ധതി, കെ ഫോൺ, എ ഐ ക്യാമറ, ദേശീയപാത വികസനം, തീരദേശ പാതാ വികസനം , കുട്ടനാട്, വയനാട്, ഇടുക്കി  പാക്കേജ്, കൊച്ചി  ജല മെട്രോ തുടങ്ങിയ വികസനങ്ങൾ ജനങ്ങളിലേക്കെത്തിക്കും. 

കേന്ദ്ര ഗവർമെൻറിന്റെ ഇടപെടൽ മുലം കേരളത്തിന് അർഹമായ വിഹിതം  ലഭിക്കുന്നില്ല. 40000 കോടിരൂപ ഇത്തരത്തിൽ കിട്ടാനുണ്ട്. കടമെടുക്കൽ പരിധി താഴ്ത്തിയും കേന്ദ്രം കേരളത്തെ ബുദ്ധിമുട്ടിക്കുന്നു. ഈ സാഹചര്യത്തിലും 28000 കോടി രൂപ കുടിശിക പിരിച്ചെടുത്ത് സർക്കാർ  വികസന പ്രവർത്തനങ്ങൾ നടത്തുകയാണ്. ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യമാണ് കേന്ദ്രം തടയുന്നത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകും. 

]]>
Fri, 22 Sep 2023 17:32:51 +0530 Editor
കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ; വരുമാനത്തിൽ 145 ശതമാനം വർധന http://newsmalayali.com/4516 http://newsmalayali.com/4516 കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ. 2022-23 സാമ്പതിക വർഷത്തിലാണ് മെട്രോ സുപ്രധാന നേട്ടം കൈവരിച്ചത്. പുതിയ സാമ്പത്തിക വർഷത്തിൽ മുൻവർഷത്തേക്കാൾ മെട്രോ 145 ശതമാനം അധികവരുമാനം നേടിയതായി കെഎംആർഎൽ അറിയിച്ചു.  2020-21 വർഷത്തിലെ 54.32 കോടി രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 134.04 കോടിയിലേക്കാണ് മെട്രോയുടെ വരുമാനം വർധിച്ചത്.

2017 ജൂണിലാണ് കൊച്ചി മെട്രോ സർവ്വീസ് ആരംഭിച്ചത്. 2017 ജൂണിൽ 59894 ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്. 2017 ആഗസ്റ്റ് മാസം അത് 32603 ആയി കുറഞ്ഞെങ്കിലും ഡിസംബറിൽ എണ്ണം 52254 ആയി ഉയർന്നു. 2018ൽ യാത്രക്കാരുടെ എണ്ണം നാൽപ്പതിനായിരത്തിന് മുകളിൽ പോയില്ല. എന്നാൽ 2019 ഒക്ടോബറിനും ഡിസംബറിനുമിടയിൽ അറുപതിനായിരത്തിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു.

കോവിഡ് കാലത്ത് 2021 മെയ് മാസം യാത്രക്കാരുടെ എണ്ണം 5300 ആയി കുറഞ്ഞിരുന്നു. കോവിഡിന് ശേഷം 2021 ജൂലൈയിൽ യാത്രക്കാരുടെ എണ്ണം 12000 ആയി ഉയർന്നു. പിന്നീട് കെഎംആർഎല്ലിലെ വിവിധ വിഭാഗങ്ങളുടെ തുടർച്ചയായ പരിശ്രമം കൊണ്ടും വിവിധ പ്രചരണ പരിപാടികളിലൂടെയും ഓഫറുകളിലൂടെയും യാത്രക്കാരെ കൊച്ചി മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു. 2022 സെപ്തംബറിനും നവംബറിനുമിടക്ക് യാത്രക്കാരുടെ ശരാശരി യാത്രക്കാരുടെ എണ്ണം 75000 കടന്നു. 2023 ജനുവരിയിൽ ശരാശരി യാത്രക്കാരുടെ എണ്ണം 80000 കടക്കുകയും പിന്നീട് സ്ഥരിതയോടെ ഉയർന്ന് ഒരു ലക്ഷത്തിലധികം യാത്രക്കാരിലേക്കെത്തി. യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധന ഫെയർ ബോക്സ് വരുമാനം ഉയരുന്നതിനും സഹായകരമായി.

2020-21 കാലത്ത് 12.90 കോടി രൂപയായിരുന്ന ഫെയർ ബോക്സ് വരുമാനം 2022-23 സാമ്പത്തിക വർഷത്തിൽ 75.49 കോടി രൂപയിലേക്കുയർന്നു. 2020-21 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 485 ശതമാനം വർദ്ധനവാണിത്. നോൺ ഫെയർ ബോക്സ് വരുമാനത്തിനും മികച്ച വളർച്ചയാണുണ്ടായത്. നോൺ ഫെയർ ബോക്സ് വരുമാനം 2020-21 സാമ്പത്തിക വർഷം 41.42 കോടി രൂപയിൽ നിന്ന് 2022-23 വർഷത്തിൽ 58.55 കോടി രൂപയായി ഉയർന്നു.

2022-23 വർഷത്തിൽ കൊച്ചി മെട്രോയുടെ രണ്ട് സ്റ്റേഷനുകൾ കൂടി പ്രവർത്തനം ആരംഭിച്ചെങ്കിലും 2020-21 വർഷത്തേക്കാൾ ഏകദേശം 15 ശതമാനം വർദ്ധനവ് മാത്രമാണ് പ്രവർത്തന ചെലവിൽ വന്നിരിക്കുന്നത്. വിവിധ ചെലവ് ചുരുക്കൽ നടപടികളിലൂടെയാണ് ഇത് സാധ്യമായത്. 2020-21 സാമ്പത്തിക വർഷത്തിൽ 56.56 കോടി രൂപയിൽ നിന്ന് 2021-2022 ൽ ഓപ്പറേഷൽ ലോസ് 34.94 കോടി രൂപയിലേക്ക് കുറയ്ക്കാൻ കെഎംആർഎല്ലിന് സാധിച്ചിരുന്നു. തുടർച്ചയായ പരിശ്രമത്തിലൂടെ ഓപ്പറേഷൽ ലോസ് ഇല്ലാതാക്കാനും ആദ്യമായി 5.35 കോടി രൂപ ഓപ്പറേഷൽ പ്രോഫിറ്റ് നേടാനും 2022-23 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോയ്ക്ക് സാധ്യമായി.

വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്കീമുകൾ ഏർപ്പെടുത്തിയതും സെൽഫ് ടിക്കറ്റിംഗ് മഷീനുകൾ സ്ഥാപിച്ചതും യാത്രക്കാരെ ആകർഷിക്കാൻ  സോഷ്യൽ മീഡിയയിലൂടെ നടത്തിയ ക്യാംപെയിനുകളും വിജയം കണ്ടു. യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കുന്നത് വഴിയും കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു. പ്രവർത്തനമാരംഭിച്ച് കുറഞ്ഞ കാലയളവിൽ ഒപ്പേറഷണൽ  പ്രോഫിറ്റ് എന്ന ഈ നേട്ടം കെഎംആർഎല്ലിന്റെ തുടർച്ചയായ പരിശ്രമങ്ങളുടെ ഫലമാണ് എന്ന് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ പറഞ്ഞു. 

]]>
Fri, 22 Sep 2023 17:30:21 +0530 Editor
കൊടുംകുറ്റവാളി രക്ഷപ്പെട്ട സംഭവം: ഇടുക്കി മറയൂർ പൊലിസ് സ്റ്റേഷനിലെ അഞ്ചുപേർക്ക് സസ്പെൻഷൻ http://newsmalayali.com/4515 http://newsmalayali.com/4515 കസ്റ്റഡി അന്വേഷണത്തിനിടെ കൊടുംകുറ്റവാളി രക്ഷപ്പെട്ട സംഭവത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ. ഇടുക്കി മറയൂർ പൊലീസ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.

എസ്ഐ പി ജി അശോക് കുമാർ, എഎസ്ഐ ബോബി എം തോമസ്, ഹെഡ് കോൺസ്റ്റബിൾ എൻ എസ് സന്തോഷ്, സിപിഒമാരായ വിനോദ്, ജോബി ആന്റണി എന്നിവർക്കെതിരെയാണ് ഡിഐജി സസ്പെൻഷൻ നടപടി എടുത്തത്.

നിരവധി മോഷണ കേസുകളിൽ പിടിയിലായ തമിഴ്നാട് തെങ്കാശി കടയം സ്വദേശി ബാലമുരുകനാണ് പൊലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞത്. മറയൂരിലെ ഒരു മോഷണ കേസിൽ അറസ്റ്റിലായ ഇയാളെ തെളിവെടുപ്പിനായി തമിഴ്‌നാട്ടിൽ കൊണ്ടു പോയതിനിടെ, പൊലീസിനെ ആക്രമിച്ച് പ്രതി കടന്നുകളയുകയായിരുന്നു. ഇയാളെ പിന്നീട് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയിരുന്നു

]]>
Fri, 22 Sep 2023 17:27:18 +0530 Editor
തീവ്രവാദം ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടവർക്ക് വേദി നൽകരുത്; ചാനലുകൾക്ക് നിർദേശവുമായി കേന്ദ്ര സർക്കാര്‍ http://newsmalayali.com/4514 http://newsmalayali.com/4514 തീവ്രവാദം, ഗുരുതര കുറ്റകൃത്യങ്ങൾ, നിരോധിത സംഘടനകൾ എന്നിവയുടെ ഭാഗമായവർക്ക് വാർത്താ ചാനലുകൾ വേദി നൽകരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നൽകിയ നോട്ടീസിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് നിയമം മൂലം നിരോധിച്ചിട്ടുള്ള സംഘടനയിൽപ്പെട്ടതും തീവ്രവാദം ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതുമായ വിദേശ പൗരനെ ടെലിവിഷൻ ചാനലിൽ ചർച്ചക്ക് ക്ഷണിച്ചത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ കർശന നിർദേശം പുറപ്പെടുവിച്ചത്.

രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും സുരക്ഷക്കും വിദേശ രാജ്യവുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിനും ഹാനികരമായതും രാജ്യത്തെ പൊതുക്രമം തകരാൻ സാധ്യതയുള്ളതുമായ നിരവധി പരാമർശങ്ങൾ വിദേശ പൗരൻ ചാനലിൽ നടത്തിയെന്നും മന്ത്രാലയത്തിന്‍റെ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

 

ഗുരുതരമായ കുറ്റകൃത്യങ്ങളോ ഭീകരവാദ കുറ്റങ്ങളോ ചുമത്തിയിട്ടുള്ള വ്യക്തികളുടെയോ നിയമപ്രകാരം നിരോധിച്ചിട്ടുള്ള സംഘടനകളുടെയോ റിപ്പോർട്ടുകൾ, റഫറൻസുകൾ, വീക്ഷണങ്ങൾ, അജണ്ടകൾ എന്നിവക്ക് വേദികൾ നൽകുന്നതിൽ നിന്ന് ടെലിവിഷൻ ചാനലുകൾ വിട്ടുനിൽക്കാൻ നിർദേശിക്കുന്നതായും നോട്ടീസിൽ പറയുന്നു.

മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതായും ടിവി ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കത്തിൽ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്സ് (റെഗുലേഷൻ) നിയമത്തിന് കീഴിലുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

ഇന്ത്യ-കാനഡ ഭിന്നത രൂക്ഷമായതിന് പിന്നാലെ ഒരു ദേശീയ മാധ്യമം, ഇന്ത്യ 2020 ൽ ഭീകരവാദിയായി പ്രഖ്യാപിച്ച ഗുരുപട്വന്ത് സിങ് പന്നൂനിന്റെ 20 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്തിരുന്നു. പഞ്ചാബിൽ മൂന്ന് രാജ്യദ്രോഹ കേസുകൾ ഉള്‍പ്പെടെ 22 ക്രിമിനൽ കേസുകളിൽ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് ഗുരുപട്വന്ത് സിങ് പന്നൂൻ.

]]>
Fri, 22 Sep 2023 17:24:08 +0530 Editor
വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; 2024&ലെ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല http://newsmalayali.com/4513 http://newsmalayali.com/4513  പുതിയ പാർലമെന്‍റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാളാണ് 128-ാം ഭരണഘടനാഭേദഗതിയായി ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ഈ ബിൽ നിയമമാകുന്നതോടെ ഇന്ത്യയുടെ ജനാധിപത്യം ചരിത്രത്തിൽ പുതിയ ഏടായി അത് മാറും. നാരി ശക്തി വന്ദൻ എന്ന പേരിലാണ് വനിതാ സംവരണ ബിൽ അറിയപ്പെടുക.

അതേസമയം പുതിയ വനിതാസംവരണ ബിൽ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല. മണ്ഡലപുനർനിർണയത്തിനു ശേഷമായിരിക്കും വനിതാ സംവരണ നടപ്പാക്കുമെന്ന വ്യവസ്ഥ ബില്ലിലുണ്ട്. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് പുതിയ ബിൽ. വനിതാ സംവരണ ബിൽ അവതരിപ്പിച്ചതിന് പിന്നാലെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റ് മന്ദിരത്തിലെ രാജ്യസഭയിലേക്ക് എത്തി.

 വനിതാ സംവരണം നടപ്പാകുന്നതോടെ ലോക്സഭയിലെയും നിയമസഭകളിലെയും വനിതകളുടെ എണ്ണം വർദ്ധിക്കും. കേരള നിയമസഭയിൽ വനിതകളുടെ എണ്ണം 46 ആയി ഉയരും. ഇപ്പോൾ 11 വനിതാ അംഗങ്ങൾ മാത്രമാണ് നിയമസഭയിൽ ഉള്ളത്. എൽഡിഎഫിൽ പത്തും പ്രതിപക്ഷത്ത് ഒന്നും വനിതാ അംഗങ്ങളാണ് നിയമസഭയിൽ ഉള്ളത്. പുതിയ നിയമം നടപ്പാകുന്നതോടെ സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളിൽനിന്ന് ആറ് വനിതാ എം.പിമാർ ലോക്സഭയിലേക്ക് പോകും.

]]>
Tue, 19 Sep 2023 22:16:42 +0530 Editor
India&Canada| തിരിച്ചടിച്ച് ഇന്ത്യ; കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി; അഞ്ച് ദിവസത്തിനകം രാജ്യം വിടണം http://newsmalayali.com/4512 http://newsmalayali.com/4512 നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടയിൽ തിരിച്ചടിച്ച് ഇന്ത്യ. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. അഞ്ച് ദിവസത്തിനകം രാജ്യം വിടണമെന്നും നിർദേശം നൽകി. കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കെയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ഖലിസ്ഥാന്‍ ഭീകരവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണവും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തള്ളി. കനേഡിയൻ പാർലമെന്റിൽ ജസ്റ്റിൻ ട്രൂഡോയും വിദേശകാര്യ മന്ത്രിയും നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടെന്നും, അതു പൂർണമായും തള്ളിക്കളയുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

 

നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നതിന് വിശ്വാസയോഗ്യമായ തെളിവുകൾ ലഭിച്ചതായി ട്രൂഡോ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ കാനഡയിലെ തലവനെ അവർ പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ്, ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങൾ തള്ളി മന്ത്രാലയം പ്രസ്താവനയിറക്കിയത്. മാത്രമല്ല, ഖലിസ്ഥാൻ ഭീകരവാദികൾക്ക് കാനഡ അഭയം നൽകുന്നുവെന്ന ആരോപണവും ഇന്ത്യ ഉന്നയിച്ചു.

”കനേഡിയൻ പ്രധാനമന്ത്രിയുടെ പാർലമെന്റിലെ പ്രസ്താവനയും അവരുടെ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയും കണ്ടിരുന്നു. അത് പൂർണമായും തള്ളിക്കളയുന്നു. കാനഡയിലെ ഏതെങ്കിലും അക്രമ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സർക്കാരിന്റെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ അസംബന്ധവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്. സമാനമായ ആരോപണങ്ങൾ കനേഡിയൻ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രിക്കു മുന്നിലും ഉന്നയിച്ചെങ്കിലും അതെല്ലാം പൂർണമായും തള്ളിക്കളഞ്ഞതാണ്.

നിയമവാഴ്ചയോടു പ്രതിബദ്ധത പുലർത്തുന്ന ജനാധിപത്യ വ്യവസ്ഥയാണ് നമ്മുടേത്. കാനഡയിൽ അഭയം നൽകി ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഭീഷണിയായി തുടരുന്ന ഖലിസ്ഥാൻ ഭീകരരിൽനിന്നും തീവ്രവാദികളിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ വിഷയത്തിൽ കാനഡ സർക്കാർ ദീർഘകാലമായി പുലർത്തുന്ന നിഷ്‌ക്രിയത്വം അടിയന്തര ശ്രദ്ധ അർഹിക്കുന്നുണ്ട്. കാനഡയിലെ രാഷ്ട്രീയ നേതാക്കൾ ഇതിനോടെല്ലാം പരസ്യമായി സഹതാപം പ്രകടിപ്പിക്കുന്നതും ആശങ്കാജനകമാണ്.

 

കൊലപാതകങ്ങൾ, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു കാനഡയിൽ ഇടം ലഭിക്കുന്നത് പുത്തരിയല്ല. അത്തരം സംഭവവികാസങ്ങളുമായി ഇന്ത്യൻ ഭരണകൂടത്തെ ബന്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയുന്നു. കാനഡയുടെ മണ്ണിൽ പ്രവർത്തിക്കുന്ന എല്ലാ ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്കെതിരെയും ഏറ്റവും വേഗത്തിൽ ഫലപ്രദമായ നിയമനടപടി സ്വീകരിക്കാൻ ഞങ്ങൾ കാനഡ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു”- വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

Summary: A senior Canadian diplomat has been expelled by India in a tit-for-tat move after Canada Prime Minister Justin Trudeau claimed “foreign powers” were behind the killing of pro-Khalistan leader Hardeep Singh Nijjar, the chief of the Khalistan Tiger Force terrorist group, and sacked an Indian diplomat.

]]>
Tue, 19 Sep 2023 22:13:37 +0530 Editor
Jawan | 'ജവാൻ' വാരിക്കൂട്ടിയ ഗംഭീര കളക്ഷൻ തുകയുമായി അണിയറപ്രവർത്തകർ http://newsmalayali.com/4511 http://newsmalayali.com/4511 ഷാരൂഖ് ഖാൻ (Shah Rukh Khan) നായകനായ ഇക്കൊല്ലത്തെ രണ്ടാമത് സിനിമയാണ് 'ജവാൻ'. മുൻപിറങ്ങിയ പത്താനും ബോക്സ് ഓഫീസിൽ നേടിയത് കണ്ണഞ്ചിപ്പിക്കുന്ന വിജയമായിരുന്നു. ഇത്രയും ദിവസങ്ങൾ കൊണ്ട് 500 കോടിയും പിന്നിട്ട് 'ജവാൻ' നേടിയ കളക്ഷൻ തുക

പത്താം ദിവസം തികയുമ്പോൾ ലോകമെമ്പാടും നിന്നുമായി 797.50 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. ഞൊടിയിടയിൽ ചിത്രം വേൾഡ്വൈഡ് കളക്ഷനായി 850 കോടിയിലെത്തും എന്ന് പ്രവചനങ്ങൾ ആരംഭിച്ചു കഴിഞ്ഞു

സെപ്റ്റംബർ 17ന് മാത്രമായി ഇന്ത്യയിൽ നിന്നും 'ജവാൻ' ബോക്സ് ഓഫീസിൽ നേടിയത് 36 കോടി രൂപയാണ്. ആയിരം കോടി തികയ്ക്കാൻ ഇനി അധികം കാലതാമസമില്ല. തമിഴ് ചലച്ചിത്ര സംവിധായകൻ ആറ്റ്ലിയാണ് സിനിമയുടെ സംവിധായകൻ

ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്തു. റിലീസ് ദിവസം മാത്രം ചിത്രം 45.32 ശതമാനം ഒക്കുപൻസി നേടിയിരുന്നു. നയൻ‌താര, വിജയ് സേതുപതി എന്നിവർ പ്രധാനവേഷങ്ങൾ ചെയ്ത സിനിമയിൽ ദീപിക പദുകോൺ പ്രത്യേക വേഷം ചെയ്തിരുന്നു

സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര എന്നിവരും അതിഥി വേഷത്തിൽ സഞ്ജയ് ദത്തും 'ജവാന്റെ' ഭാഗമാണ്

സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനിൽ ഗ്രോവർ, മുകേഷ് ഛബ്ര എന്നിവരും അതിഥി വേഷത്തിൽ സഞ്ജയ് ദത്തും 'ജവാന്റെ' ഭാഗമാണ്

പൂനെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ, ഔറംഗബാദ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. അനിരുദ്ധ് രവിചന്ദർ ചിത്രത്തിന് സംഗീതം നൽകി, ബോളിവുഡിൽ സോളോ കമ്പോസറായാണ് അരങ്ങേറ്റം കുറിച്ചത്

]]>
Mon, 18 Sep 2023 10:40:57 +0530 Editor
Mohammed Siraj|പ്ലെയർ ഓഫ് ദ മാച്ച് സമ്മാനത്തുക ഗ്രൗണ്ട്‌സ്റ്റാഫിന് http://newsmalayali.com/4510 http://newsmalayali.com/4510 പിച്ചിൽ തീപ്പന്തമായി മാറിയ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ മികവിലാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ സ്വന്തമാക്കിയത്. ഏകദിനത്തിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ സിറാജ് പുറത്തെടുത്തത്. 

21 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയ സിറാജിന്റെ മികവില്‍ ലങ്കയെ വെറും 50 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 10 വിക്കറ്റ് ജയത്തോടെ എട്ടാം തവണയും ഏഷ്യാ കപ്പില്‍ മുത്തമിടുകയായിരുന്നു.

തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തോടെ സിറാജായിരുന്നു ഫൈനലിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ പ്ലെയര്‍ ഓഫ് ദ മാച്ച് സമ്മാനത്തുക കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് നല്‍കുകയാണ് അദ്ദേഹം ചെയ്തത്.

വെല്ലുവിളികള്‍ നിറഞ്ഞ കാലാവസ്ഥയിലും കൊളംബോയിലെ ഗ്രൗണ്ട് സ്റ്റാഫുകളാണ് ഏഷ്യാ കപ്പ് മത്സരങ്ങളുടെ നടത്തിപ്പ് ഉറപ്പാക്കിയത്. നേരത്തേ പാകിസ്ഥാനെതിരായ മത്സരശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ഗ്രൗണ്ട് സ്റ്റാഫുകളെ പ്രശംസിച്ചിരുന്നു

ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങിനിടെയാണ് സിറാജ് ഗ്രൗണ്ട് സ്റ്റാഫുകളുടെ സേവനത്തെ അഭിനന്ദിക്കുകയും തനിക്ക് ലഭിച്ച സമ്മാനത്തുക അവര്‍ക്കായി നല്‍കുകയാണെന്നും അറിയിച്ചത്. അവരില്ലായിരുന്നുവെങ്കില്‍ ഈ ടൂര്‍ണമെന്റ് തന്നെ സാധ്യമാകുമായിരുന്നില്ലെന്നും സിറാജ് പറഞ്ഞു.

താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര ഉൾപ്പെടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രതികരിക്കുന്നത്. 5000 യു എസ് ഡോളര്‍ ( ഏകദോശം 4,15,550 ഇന്ത്യൻ രൂപ) സമ്മാനത്തുകയാണ് സിറാജ് ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനിച്ചത്. (

]]>
Mon, 18 Sep 2023 10:35:44 +0530 Editor
കോൺഗ്രസ് പ്രവർത്തകസമിതി: 'അസ്വാഭാവികതയും വിഷമവും തോന്നി, പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല': രമേശ് ചെന്നിത്തല http://newsmalayali.com/4509 http://newsmalayali.com/4509

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടാതെ പോയത് മാനസിക പ്രയാസമുണ്ടാക്കിയെന്നും എന്നാൽ ഈ വിഷയത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കാനില്ലെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമിതിയില്‍ കേരളത്തില്‍നിന്ന് ഉള്‍പ്പെട്ട നാലുപേരും അതിന് അര്‍ഹതപ്പെട്ടവരാണെന്നും മനുഷ്യനെന്ന നിലയിലുള്ള വികാരവിക്ഷോഭം മൂലമാണ് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രത്യേകിച്ച് പദവികളൊന്നും പാര്‍ട്ടിയിലില്ല. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിയ ശേഷം 24 മണിക്കൂറും പാര്‍ട്ടിക്കുവേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയും ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നാളെയും ഒരു പദവിയില്ലെങ്കിലും ആ ശ്രമം തുടരും. പ്രവര്‍ത്തക സമിതിയിലേക്ക് കേരളത്തില്‍നിന്ന് നിയോഗിക്കപ്പെട്ടവരെല്ലാം അതിന് തികച്ചും അര്‍ഹരായിട്ടുള്ളവരാണ്. സ്ഥിരം ക്ഷണിതാവായി എന്നെ ഉള്‍പ്പെടുത്തിയതില്‍ നന്ദിയുണ്ട്- ചെന്നിത്തല പറഞ്ഞു.

രണ്ട് പതിറ്റാണ്ട് മുന്‍പ് ലഭിച്ച അതേ പദവിയിലേക്ക് വീണ്ടും നിയോഗിക്കപ്പെട്ടപ്പോള്‍ ഒരു അസ്വാഭാവികത തോന്നി എന്നത് വസ്തുതയാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അതിനുശേഷം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരോട് സംസാരിക്കുകയുണ്ടായി. വ്യക്തിപരമായ ഉയര്‍ച്ചത്താഴ്ചകള്‍ക്കല്ല പ്രസക്തിയെന്ന് അതിലൂടെ ബോധ്യപ്പെട്ടു. ഏറ്റവും വലുത് എന്റെ പാര്‍ട്ടിയാണ്. ഒരിക്കലും പാര്‍ട്ടിവിട്ട് പോകുകയും പാര്‍ട്ടിയെ തള്ളപ്പറയുകയോ ചെയ്തിട്ടില്ല- ചെന്നിത്തല വ്യക്തമാക്കി.

പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറേണ്ടിവന്നപ്പോള്‍ സ്ഥാനം നഷ്ടപ്പെടുന്നതായിരുന്നില്ല പ്രശ്‌നം, ആ വിഷയം കൈകാര്യം ചെയ്ത രീതിയോടായിരുന്നു എതിര്‍പ്പ്. ചില കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുകള്‍ അവിടെ ഉണ്ടായി. എന്നിട്ടും ആരോടും പരാതി പറയാതെ ഒരു കരിയിലപോലും അനങ്ങാന്‍ അവസരം കൊടുക്കാതെ പാര്‍ട്ടിയോടൊപ്പം നിലകൊള്ളാന്‍ കഴിഞ്ഞു. അതിനിടെയായിരുന്നു പ്രവര്‍ത്തകസമിതി പ്രഖ്യാപനം വന്നത്. ദേശീയതലത്തില്‍ തന്റെ ജൂനിയറായിട്ടുള്ള നിരവധി പേര്‍ വന്നപ്പോള്‍ സ്വാഭാവികമായും വിഷമം ഉണ്ടായി എന്നത് സത്യമാണ്. ഇപ്പോള്‍ അതൊന്നും എന്നെയോ കോണ്‍ഗ്രസിനോടുള്ള സമർപ്പണ ബോധത്തെയോ ബാധിക്കുന്ന വിഷയമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

]]>
Mon, 11 Sep 2023 10:57:11 +0530 Editor
പതിനഞ്ചാം കേരള നിയമസഭ | ഒൻപതാം സമ്മേളനം | 2023 സെപ്റ്റംബർ 11, തിങ്കൾ http://newsmalayali.com/4508 http://newsmalayali.com/4508 Mon, 11 Sep 2023 10:52:23 +0530 Editor ചാണ്ടി ഉമ്മൻ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു & Chandy Oommen sworn in as MLA http://newsmalayali.com/4507 http://newsmalayali.com/4507 പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർഥി ജെയ്ക് സി.തോമസിനെതിരെ വൻ വിജയം നേടിയ ചാണ്ടി ഉമ്മൻ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തുമണിക്കാണു ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വമ്പിച്ച വിജയമായിരുന്നു പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ നേടിയത്. 

ശനിയാഴ്ച രാത്രി എട്ടോടെ പുതുപ്പള്ളി മണ്ഡലത്തിലെ 27 കിലോമീറ്റർ നീണ്ട പദയാത്ര പൂർത്തിയാക്കിയ ശേഷം പുലർച്ചെ ഒന്നിനാണു ചാണ്ടി പുതുപ്പള്ളിയിൽ നിന്നു കാറിൽ തിരുവനന്തപുരം പുതുപ്പള്ളി ഹൗസിലേക്ക് യാത്ര തിരിച്ചത്. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവർ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ഇന്നലെ വൈകിട്ടു തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. അവധി അവസാനിക്കുന്നതിനാൽ അച്ചു ഉമ്മൻ വിദേശത്തേക്കു മടങ്ങി

]]>
Mon, 11 Sep 2023 10:39:45 +0530 Editor
Chandy Oommen | ആറ് ഭാഷകളില്‍ പ്രാവീണ്യം; സുപ്രീം കോടതി അഭിഭാഷകനില്‍ നിന്ന് നിയമസഭയിലേക്ക് ചാണ്ടി ഉമ്മൻ http://newsmalayali.com/4506 http://newsmalayali.com/4506 കഴിഞ്ഞ 53 വര്‍ഷത്തിന് ശേഷം ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റൊരാള്‍ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലേക്ക് എത്തുകയാണ്. മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷം മറികടക്കും വിധമുള്ള ഉജ്വല വിജയമാണ് മകന്‍ ചാണ്ടി ഉമ്മന്‍ നേടിയത്.

സെപ്റ്റംബര്‍ പതിനൊന്നിന് സത്യപ്രതിജ്ഞ ചെയ്ത് നിയമസഭാംഗമായി ചുതലയേല്‍ക്കുന്ന ചാണ്ടി ഉമ്മന്‍ പഠനകാലത്ത് എന്‍.എസ്.യുവിന്‍റെ സജീവ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്.

തിരുവനന്തപുരം കാർമൽ,ലയോള,സെന്റ് തോമസ് എന്നിവടങ്ങളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ചാണ്ടി ഉമ്മൻ ഡൽഹി സെന്റ് സ്റ്റീഫൻസിൽ നിന്ന് ബി എ ഓണേഴ്‌സും എം എ ഹിസ്റ്ററിയും ഡൽഹി സർവകലാശാലയിൽ നിന്ന് എൽ എൽ ബിയും ഡൽഹി നാഷണൽ ലോ സ്കൂളിൽ നിന്ന് ക്രിമിനോളജിയിലും ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കോൺസ്റ്റിറ്റിയൂഷണൽ ലോയിലും എൽ എൽ എമ്മും നേടി.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ പ്രാവീണ്യം നേടിയ അദേഹം ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് സമ്മർ കോഴ്‌സും പാസായി. യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാനും കെ.പി.സി.സി അംഗവുമായി നിലവിൽ പ്രവർത്തിക്കുന്ന അദ്ദേഹം സെന്റ് സ്റ്റീഫൻസ് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ്, എൻ.എസ്.യു.ഐ ദേശീയ തിരഞ്ഞെടുപ്പ് സമിതി അംഗം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കോമൺവെൽത്ത് ഗെയിംസ് സംഘാടക സമിതി അംഗം, മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

2016 മുതൽ സുപ്രീം കോടതി അഭിഭാഷകനാണ്. 2017 മുതൽ 2020 വരെ വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ സ്റ്റഡീസിൽ അസിസ്റ്റന്റ് ഫാക്കൽറ്റിയായും പ്രവർത്തിച്ചു.

]]>
Mon, 11 Sep 2023 10:23:50 +0530 Editor
Jawan Box Office : റെക്കോഡ് തകർത്ത് ഷാരുഖിന്റെ 'ജവാൻ'; ഒരു ദിവസത്തെ ഏറ്റവും വലിയ കളക്ഷൻ http://newsmalayali.com/4505 http://newsmalayali.com/4505 ഷാരുഖ് ഖാൻ ചിത്രം 'ജവാൻ' ബോക്സോഫീസിൽ തേരോട്ടം തുടരുകയാണ്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രം  ഈ വർഷത്തെ ഏറ്റവും വലിയ  രണ്ടാമത്തെ ഓപ്പണിങ് ഡേ കളക്ഷൻ സ്വന്തമാക്കിയിരുന്നു. എന്നാൽ ഞായറാഴ്ച മറ്റൊരു റെക്കോഡ് കൂടി സിനിമ സ്വന്തമാക്കി. ഒരു ദിവസത്തെ ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോഡ് ഇനി ജവാന്റെ പേരിലാകും.

ഷാരുഖിന് പുറമെ നയൻതാരയും വിജയ് സേതുപതിയും ദീപിക പദുകോണും അഭിനയിച്ച ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ഞായറാഴ്ച 85 കോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദി മേഖലകളിൽ നിന്ന് മാത്രം സിനിമ 72 കോടി രൂപ കളക്ഷൻ നേടിയെന്ന് Sacnilk.com റിപ്പോർട്ട് ചെയ്യുന്നു.

സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ 81 കോടിയും സ്വന്തമാക്കി. സിനിമയുടെ ഞായറാഴ്ച കളക്ഷൻ മാത്രം 85 കോടി രൂപയാണെന്ന് ട്രേഡ് എക്സ്പെർട്ട് മനോബാല സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ആദ്യ നാലുദിവസത്തിൽ 206.06 കോടി രൂപയാണ് സിനിമയുടെ ആകെ കളക്ഷൻ.

ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആദ്യദിന കളക്ഷൻ എന്ന റെക്കോ‍ഡ് സണ്ണി ഡിയോളിന്റെ ഗദ്ദര്‍ 2നെ മറികടന്ന് ജവാൻ സ്വന്തമാക്കിയിരുന്നു. ആദ്യ സ്ഥാനത്ത് ഷാരുഖിന്റെ പത്താൻ തന്നെ തുടരുകയാണ്. ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തിയ ഗദ്ദർ 2 ആദ്യ ആഴ്ച 134.88 കോടി രൂപയാണ് സ്വന്തമാക്കിയത്. ജനുവരിയിൽ റിലീസായ പത്താൻ ആദ്യ ആഴ്ചയിൽ (അഞ്ചുദിവസംകൊണ്ട്) 280.75 കോടി രൂപയാണ് കളക്ഷൻ ഇനത്തിൽ നേടിയത്.

അതേസമയം, ജവാന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയും ഷാരുഖ് ഖാൻ കഴിഞ്ഞ ദിവസം നൽകി. ആരാധകന്റെ ചോദ്യത്തിനുള്ള ഷാറൂഖ് ഖാന്റെ മറുപടിയാണ് സിനിമയുടെ രണ്ടാം ഭാഗം വാർത്തകളിൽ ഇടംപിടിക്കാൻ കാരണം. 'ഞാൻ വിജയ് സേതുപതിയുടെ വലിയ ആരാധകനാണ്. എന്തുകൊണ്ടാണ് കാളിയുമായി കരാറിൽ ഏർപ്പെടാതിരുന്നത്' എന്നായിരുന്നു ആരാധകന്റെ ചോദ്യം. 'ഞാനും വിജയ് സേതുപതി സാറിന്റെ വലിയ ആരാധകനാണ്. ഇതിനകം തന്നെ കാളിയുടെ കള്ളപ്പണം എടുത്തിട്ടുണ്ട്, ഞാൻ ഇപ്പോൾ മറ്റുള്ളവരുടെത് സ്വിസ് ബാങ്കിൽ നിന്ന് എടുക്കും- എന്നായിരുന്നു കിങ് ഖാന്റെ മറുപ

സിനിമയിൽ ഇരട്ട  വേഷത്തിലാണ് ഷാറൂഖ് ഖാൻ എത്തുന്നത്. നയൻതാര, പ്രിയാ മണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ, റിധി ദോഗ്ര എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപിക പദുകോൺ, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ കാമിയോ റോളിൽ എത്തുന്നുണ്ട്. അനിരുദ്ധാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

]]>
Mon, 11 Sep 2023 10:20:30 +0530 Editor
സോളാർ ലൈംഗികാരോപണം: എല്ലാം പണത്തിനുവേണ്ടിയെന്ന് CBI; 'പരാതിക്കാരിയുടെ കത്തിന്റെ വില 50 ലക്ഷം' http://newsmalayali.com/4504 http://newsmalayali.com/4504  സോളാർ ലൈംഗികാരോപണക്കേസിൽ സിബിഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പരാതിക്കാരിയുടെ ലക്ഷ്യം പണമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരാതിക്കാരിയിൽനിന്ന് ഈ കത്ത് ടി ജി നന്ദകുമാർ സ്വന്തമാക്കിയത് 50 ലക്ഷം രൂപ നൽകിയാണന്ന് ശരണ്യ മനോജ് മൊഴി നൽകിയതായി സിബിഐ. റിപ്പോർട്ടിൽ പറയുന്നു.

പരാതിക്കാരി ജയിലിൽവച്ച് എഴുതിയ കത്ത് ആദ്യം കൈക്കലാക്കിയത് മനോജാണെന്നും സിബിഐ റിപ്പോർട്ടിലുണ്ട്. പിന്നീട് ഈ കത്ത് നന്ദകുമാറിന് നൽകാൻ പരാതിക്കാരി മനോജിനോട് നിർദേശിച്ചു. അതുപ്രകാരം കത്ത് കൈമാറുകയും ചെയ്തു. എന്നാൽ, കത്ത്‌ കൈമാറുംമുമ്പുതന്നെ പരാതിക്കാരി നന്ദകുമാറിൽനിന്ന് 50 ലക്ഷം രൂപ വാങ്ങിയിരുന്നതായി മനോജ് മൊഴി നൽകി. ഈ കത്ത് നന്ദകുമാർ 50 ലക്ഷം രൂപവാങ്ങി ഒരു വാർത്താചാനലിന് വിറ്റു. പിന്നീട് നന്ദകുമാർ എറണാകുളത്തുവെച്ച് പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നൽകിയതായും റിപ്പോർട്ടിലുണ്ട്.

 

ലൈംഗികാരോപണസംഭവത്തിൽ പരാതിക്കാരി പറയുന്നത് കളവാണെന്ന് ടീം സോളാർ കമ്പനിയുടെ മുൻ ജനറൽമാനേജരായിരുന്ന രാജശേഖരൻ നായരും സിബിഐക്ക്‌ മൊഴിനൽകി. പണത്തിനുവേണ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മൊഴി.

സംഭവം നടന്നുവെന്ന് ആരോപിക്കപ്പെട്ട സമയത്ത് ധരിച്ചിരുന്നതെന്നുകാട്ടി പരാതിക്കാരി ഹാജരാക്കിയ സാരിയിൽ എന്തെങ്കിലും ശരീരസ്രവങ്ങളുടെ സാന്നിധ്യമുള്ളതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരി ക്ലിഫ്ഹൗസിൽ എത്തിയെന്നുപറയുന്ന 2012 സെപ്റ്റംബർ 19ന് അവരെ അവിടെ കണ്ടതായി ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാരും മൊഴി നൽകിയിട്ടില്ല. ക്ലിഫ്ഹൗസിൽവച്ച് ലൈംഗിക പീഡനം നടന്നുവെന്നതിന് പി സി ജോർജ് സാക്ഷിയല്ലെന്നും പരാതിക്കാരി പി സി ജോർജിന്റെ വീട്ടിലെത്തി കുറിപ്പ് നൽകിയത് ദുരുദ്ദേശ്യത്തോടെയെന്നും റിപ്പോർട്ടിൽ പറയുന്നു.

പരാതിക്കാരിക്ക് ഉമ്മൻചാണ്ടിയെ കാണാൻ അപ്പോയ്‌ൻമെന്റ് ലഭ്യമാക്കിയതായി അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന ടെന്നി ജോപ്പൻ മൊഴിനൽകിയിരുന്നു. എന്നാൽ, പരാതിക്കാരിയുടെ ആരോപണങ്ങൾക്ക് താൻ സാക്ഷിയായിരുന്നില്ലെന്നാണ് അദ്ദേഹം കോടതിയിൽ മൊഴി നൽകിയത്. ക്ലിഫ്ഹൗസിൽ തനിക്കൊപ്പം എത്തിയെന്ന് പരാതിക്കാരി പറയുന്ന സന്ദീപ് സംഭവദിവസം ക്ലിഫ്ഹൗസിലെത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

 

സോളാർ കേസുമായി ബന്ധപ്പെട്ട കോഴ ആരോപണവും സിബിഐ തള്ളിക്കളയുന്നു. കേരള സ്റ്റേറ്റ് റിന്യൂവബിൾ എനർജി പോളിസി നടപ്പാക്കാൻ ഉമ്മൻചാണ്ടി 1.90 കോടി രൂപ ആവശ്യപ്പെട്ടെന്നും അത് നൽകിയെന്നുമുള്ള പരാതിക്കാരിയുടെ ആരോപണമാണ് സിബിഐ തള്ളിയത്. ഈ ആരോപണത്തിനും തെളിവില്ലെന്നാണ് സിബിഐ റിപ്പോർട്ട്. ക്ലിഫ്ഹൗസിൽ പോയതിനും ഡൽഹിയിൽ ഉമ്മൻചാണ്ടിക്കായി പണംനൽകിയതിനും സാക്ഷികളായെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടിയവരൊക്കെ സിബിഐക്ക് നൽകിയത് വ്യത്യസ്തമായ മൊഴിയായിരുന്നു.

]]>
Mon, 11 Sep 2023 10:14:51 +0530 Editor
കന്നിയങ്കത്തിൽ റെക്കോർഡ്, സർവ്വാധിപത്യം; പുതുപ്പള്ളിയുടെ പുതുനായകൻ ചാണ്ടി ഉമ്മൻ http://newsmalayali.com/4503 http://newsmalayali.com/4503 ഉമ്മൻചാണ്ടിക്ക് മണ്ഡലത്തിലെ പകരക്കാരൻ മകൻ ചാണ്ടി ഉമ്മൻ. ജനനായകൻ ഉമ്മൻചാണ്ടി 53 വർഷം തുടർച്ചയായി നിലനിർത്തിയ പുതുപ്പള്ളി മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മന് അഭിമാന വിജയം. 36454 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ സിപിഎമ്മിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മൻ 78098 വോട്ടും ജെയ്ക്ക് സി. തോമസ് 41644  വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6447 വോട്ടും നേടി. ഉമ്മൻ ചാണ്ടിയോട് രണ്ടു തവണ പരാജയപ്പെട്ട ജെയ്ക്ക്, ചാണ്ടി ഉമ്മനു മുന്നിലും പരാജയപ്പെട്ടു. 9044 എന്ന ഉമ്മൻചാണ്ടിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ 36454 ആയി ഉയർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 63,372 വോട്ടാണ് ഉമ്മന്‍ചാണ്ടിക്കു ലഭിച്ചത്. ജെയ്ക്കിന് 54328, ബിജെപിയുടെ എന്‍. ഹരിക്ക് 11,694 വോട്ടുമാണ് ലഭിച്ചിരുന്നത്. എല്‍ഡിഎഫിന് 12,684 വോട്ട് ഇത്തവണ കുറഞ്ഞു.

ഉമ്മൻചാണ്ടിയുടെ ഓർമകളുടെ കരുത്തുമായി തിരഞ്ഞെടുപ്പിനിറങ്ങിയ ചാണ്ടി ഉമ്മന്, പിതാവിനോടുള്ള സ്നേഹം പുതുപ്പള്ളിക്കാർ വോട്ടായി നൽകി. പുതുപ്പള്ളിയിൽ വിജയത്തിനായി ഒത്തൊരുമയോടെ പ്രവർത്തിച്ച യുഡിഎഫ് ടീം കരുത്ത് കാട്ടി. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ ജനം തള്ളിയെന്നാണ് കരുത്തുറ്റ ജയം തെളിയിക്കുന്നത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ മീനടത്തും അയർകുന്നത്തും മാത്രമാണ് യുഡിഎഫ് ഭരണം. കഴിഞ്ഞ തവണ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞെങ്കിലും മണർകാട് ഒഴികെ 7 പ​ഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് നേടിയിരുന്നു. ഇത്തവണ എല്ലാ പഞ്ചായത്തുകളിലും ആധിപത്യം നേടാൻ ചാണ്ടി ഉമ്മന് കഴിഞ്ഞു

]]>
Fri, 08 Sep 2023 13:29:57 +0530 Editor
Puthuppally By&Election Result 2023: പുതുപ്പള്ളിയിൽ റെക്കോഡിട്ട് ചാണ്ടി ഉമ്മൻ; ലീഡ് നില 38,000 കടന്നു http://newsmalayali.com/4502 http://newsmalayali.com/4502 പുതുപ്പള്ളിയിൽ വമ്പൻ കുതിപ്പുമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ കുതിപ്പ്. തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനായിരുന്നു ലീഡ്. ബസേലിയസ് കോളേജിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 7.40ഓടെ സ്ട്രോങ് റൂം തുറന്നു. ആദ്യ ലീഡ് നില ചാണ്ടി ഉമ്മന് അനുകൂലം. സർവീസ് തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.  ചാണ്ടി ഉമ്മൻ (യുഡിഎഫ്), ജെയ്ക് സി തോമസ് (എൽഡി.എഫ്), ലിജിൻലാൽ (എൻഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ. 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിയുടെ വേർപാടിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഏറെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും. 25,000-32,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറിജയം ലഭിക്കുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. വോട്ട് കൂടുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫലസൂചന ലഭിക്കും. കടുത്ത മത്സരം നടന്ന 2021ല്‍ പോലും ഉമ്മൻ ചാണ്ടിക്ക് 1293 വോട്ടിന്‍റെ ഭൂരിപക്ഷം അയർക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യുഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000ൽ താഴെ പിടിച്ചുനിർത്താനാവുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും. 14 മേശകളിൽ വോട്ടിങ് യന്ത്രവും 5 മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ഇടിപിബിഎസ് വോട്ടുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ. തുടർന്ന് 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. അഞ്ചാം തീയതി നടന്ന വോട്ടെടുപ്പിൽ 72.86% പേർ വോട്ട് ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. തപാൽ വോട്ടുകൾ കൂടാതെയുള്ള കണക്കാണിത്. 1,28,535 പേരാണ് വോട്ട് ചെയ്തത്. ആകെ ഏഴു സ്ഥാനാർത്ഥികളാണ് മത്സരരം​ഗത്തുള്ളത്.

]]>
Fri, 08 Sep 2023 10:58:36 +0530 Editor
ചിന്താ ജെറോമിന് 9 ലക്ഷം കുടിശ്ശിക അനുവദിച്ചു; ശമ്പളം ഇരട്ടിയാക്കിയതിന് മുൻകാല പ്രാബല്യം http://newsmalayali.com/4501 http://newsmalayali.com/4501 യുവജന കമ്മീഷൻ അധ്യക്ഷയായിരുന്ന ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതിന്റെ മുൻകാല പ്രാബല്യമായി 8,80,645 രൂപ കുടിശിക സർക്കാർ അനുവദിച്ചു. 2017 ജനുവരി 6 മുതൽ 2018 മേയ് 25 വരെയുള്ള കാലത്തെ അധിക ശമ്പളമാണിത്. 2016 ഒക്ടോബർ 14 നാണ് ചിന്തയെ കമ്മീഷൻ അധ്യക്ഷയായി നിയമിച്ചത്. 50,000 രൂപയായിരുന്ന ആദ്യ ശമ്പളം പിന്നീട് ഒരു ലക്ഷമായി വർധിപ്പിക്കുകയായിരുന്നു.

അധ്യക്ഷയായ ദിവസം മുതൽ ‌ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് ചിന്ത സർക്കാരിനു കത്ത് നൽകിയിരുന്നു. തുടർന്ന് 2017 ജനുവരി 6 മുതൽ ശമ്പളം ഒരു ലക്ഷം ആക്കി യുവജനകാര്യ വകുപ്പ് 2023 ജനുവരി 23 ന് ഉത്തരവിറക്കി. ഈയിനത്തിലുള്ള കുടിശ്ശികയാണ് ഇപ്പോള്‍ ലഭിച്ചത്. കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ ശമ്പളവും അലവൻസും ആയി ചിന്ത 82,91,485 രൂപ കൈപ്പറ്റിയെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു.

 

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ഇക്കഴിഞ്ഞ ജനുവരിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 37 ലക്ഷം രൂപ ശമ്പള കുടിശിക ലഭിക്കുമെന്നാണ് മറ്റൊരു പ്രചാരണമെന്നും ഇത് അടിസ്ഥാനരഹിതമാണെന്നും ഇത്രയും വലിയ തുക കയ്യിൽ വന്നാൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാകും നൽകുകയെന്നും ചിന്ത പറഞ്ഞിരുന്നു.

 

2018 മുതൽ ഒരു ലക്ഷം രൂപ ശമ്പളം വാങ്ങി വരുന്നു. അതിന് മുൻപുള്ള കാലഘട്ടത്തിൽ അഡ്വാൻസ് തുകയായി 50000 രൂപ ലഭിച്ചിരുന്നു. ഇത് ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കിയ ചിന്ത, യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ലെന്നും പറഞ്ഞിരുന്നു.

]]>
Sat, 02 Sep 2023 11:17:36 +0530 Editor
നടന്‍ ആര്‍.മാധവനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്‌ പ്രസിഡന്‍റായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു http://newsmalayali.com/4500 http://newsmalayali.com/4500 പ്രമുഖ നടനും സംവിധായകനുമായ ആര്‍. മാധവനെ പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ്, ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. സംവിധായകന്‍ ശേഖര്‍ കപൂറിന് പകരക്കാരനായാണ് മാധവന്‍ സ്ഥാനത്തേക്ക് എത്തുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

എഫ്ടിഐഐയുടെ പ്രസിഡന്റും ഗവേണിങ് കൗൺസിൽ ചെയർമാനായും നാമനിർദേശം ചെയ്യപ്പെട്ട മാധവൻജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങളെന്ന് അദ്ദേഹം കുറിച്ചു. താങ്കളുടെ വിപുലമായ അനുഭവസമ്പത്തും ശക്തമായ ധാർമികതയും ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്നും നല്ല മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ടെന്നും  അനുരാഗ് ഠാക്കൂർ ആശംസിച്ചു.

എനിക്ക് നല്‍കിയ ഈ ബഹുമതിക്കും ആശംസകള്‍ക്കും നന്ദിയുണ്ടെന്നും പ്രതീക്ഷക്കൊത്ത് ഉയരാന്‍ പരമാവധി ശ്രമിക്കുമെന്നും മാധവന്‍ മറുപടി നല്‍കുകയും ചെയ്തു.

53 കാരനായ മാധവന്‍ നിരവധി തമിഴ്, ഹിന്ദി, കന്നട, തെലുങ്ക്, മലയാളം സിനിമകളില്‍ നടന്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.  ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ‘റോക്കട്രി ദി നമ്പി എഫക്ട്’ എന്ന സിനിമയിലൂടെ സംവിധായകനായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. ചിത്രത്തില്‍ നമ്പി നാരായണന്‍റെ വേഷം അവതരിപ്പിച്ചതും മാധവനായിരുന്നു.

]]>
Sat, 02 Sep 2023 11:14:34 +0530 Editor
കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ; കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണ ടെൻഡർ വിളിച്ച് KMRL http://newsmalayali.com/4499 http://newsmalayali.com/4499 കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണത്തിനുള്ള ടെൻഡർ വിളിച്ച് കെഎംആര്‍എല്‍. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന രണ്ടാം ഘട്ട നിർമാണം രണ്ട് വർഷത്തിനുള്ളിൽ  പൂർത്തിയാക്കുകയാണ് ലക്ഷ്യം.

കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന്‍റെ ഭാഗമായുള്ള നടപടികള്‍ വേഗത്തിൽ പുരോഗമിക്കുകയാണ്. നിലവില്‍ 11. 17 കിലോമീറ്ററിനുള്ളില്‍ 11 സ്റ്റേഷനുകളാണ് രണ്ടാംഘട്ടത്തിലുള്ളത്. സ്ഥലമേറ്റെടുപ്പ് നടപടികൾ 95 ശതമാനം പൂർത്തിയായി. നവംബറിൽ ജോലികൾ ആരംഭിക്കും. 2 വർഷത്തിനുള്ളിൽ നിർമാണ പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നതെന്ന് എം ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.

പതിനൊന്ന് സ്റ്റേഷനുകളുള്ള രണ്ടാം ഘട്ടം പിങ്ക് ലൈൻ എന്നറിയപ്പെടും. പൂർണ്ണമായി ഡിജിറ്റൽ സംവിധാനത്തില്‍ ഉള്ള രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടാകില്ല. അതേ സമയം, എസ് എൻ. ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വരെ നീളുന്ന പാത ഡിസംബറിൽ തുറന്നു നൽകാനാണ് തീരുമാനം.

]]>
Sat, 02 Sep 2023 11:11:28 +0530 Editor
പുതുപ്പള്ളി ജോലി വിവാദം: പരാതിക്കാരിയായ ലിജിമോൾ ഉൾപ്പെടെ ഒപ്പിട്ട സമ്മതപത്രവുമായി സതിയമ്മ http://newsmalayali.com/4498 http://newsmalayali.com/4498 മൃഗസംരക്ഷണ വകുപ്പിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു എന്നു തെളിയിക്കുന്ന രേഖകൾ പുറത്തുവിട്ട് പിഒ സതിയമ്മ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പറ്റി നല്ലതു പറഞ്ഞതിന്റെ പേരിൽ സതിയമ്മയുടെ ജോലി നഷ്ടപ്പെട്ട വാർത്തകൾ നേരത്തേ വന്നിരുന്നു. കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു സതിയമ്മ.

സതിയമ്മ ആൾമാറാട്ടം നടത്തി തന്റെ ജോലി തട്ടിയെടുത്തെന്ന പരാതിയുമായി ഐശ്വര്യ കുടുംബശ്രീ മുൻ അംഗം ലിജിമോൾ രംഗത്തെത്തിയിരുന്നു. ലിജിമോളുടെ പരാതിയിൽ സതിയമ്മയ്ക്കെതിരെ 25നു കേസുമെടുത്തു. കുടുംബശ്രീ പ്രസിഡന്റ് സുധാമോൾ, സെക്രട്ടറി ജാനമ്മ, മൃഗാശുപത്രിയിലെ അസിസ്റ്റന്റ് ഫീൽഡ് ഓഫിസർ ബിനുമോൻ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് താത്കാലിക ജീവനക്കാരിയാണെന്ന് തെളിയിക്കുന്ന രേഖകൾ സതിയമ്മ പുറത്തുവിട്ടത്. മുമ്പ് മൂന്ന് മാസം ശമ്പളം മുടങ്ങിയപ്പോൾ നൽകിയ പരാതിയിൽ വകുപ്പ് നടപടിയെടുത്തതിന്റെ രേഖകളും, കാഷ്വൽ സ്വീപ്പറായി സതിയമ്മയെ ജോലിയിൽ ചേർക്കുന്നതിനെ പിന്തുണച്ച് ഐശ്വര്യ കുടുംബശ്രീ അംഗങ്ങൾ ഒപ്പിട്ട സമ്മതപത്രവുമാണ് സതിയമ്മ പുറത്തുവിട്ടത്. ഈ സമ്മതപത്രത്തിൽ സതിയമ്മയ്ക്കെതിരെ പരാതി നൽകിയ ലിജിമോളും ഒപ്പിട്ടുണ്ട്.

 

ലിജി മോൾ എന്നയാളുടെ പേരിലാണ് സതിയമ്മ ജോലി ചെയ്തതെന്നും ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തതെന്നുമായിരുന്നു മന്ത്രി ജെ ചിഞ്ചുറാണി നേരത്തേ പറഞ്ഞിരുന്നത്. ശമ്പളം പോകുന്നതും ജിജിമോളുടെ അക്കൗണ്ടിലേക്കാണെന്നും വിവാദമയുണ്ടായതിനു പിന്നാലെ മന്ത്രി വ്യക്തമാക്കിയിരുന്നു.

എന്നാൽ, കുടുംബശ്രീയുടെ അക്കൗണ്ടിലേക്കാണ് ശമ്പളം വന്നിരുന്നതെന്നും കുടുംബശ്രീയിൽ നിന്ന് ചെക്ക് ഒപ്പിട്ട് താനാണു പണം കൈപ്പറ്റിയിരുന്നതെന്നും ലിജിമോളുടെ അക്കൗണ്ടിലേക്ക് മൃഗസംരക്ഷണ വകുപ്പ് ഒരിക്കലും പണം നൽകിയിട്ടില്ലെന്നും സതിയമ്മ പറയുന്നു. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ കൊല്ലാടിനൊപ്പം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് സതിയമ്മ തെളിവുകൾ പുറത്തുവിട്ടത്.

]]>
Tue, 29 Aug 2023 12:49:11 +0530 Editor
അച്ചു ഉമ്മൻ പരാതി നൽകിയതിനു പിന്നാലെ ക്ഷമാപണം നടത്തി മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ http://newsmalayali.com/4497 http://newsmalayali.com/4497 മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സാമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ നന്ദകുമാർ കൊളത്താപ്പിള്ളി. ഫെയസ്ബുക്കിലൂടെയാണ് ഇയാൾ ക്ഷമാപണം നടത്തിയത്. സൈബർ ആക്രമങ്ങൾക്കെതിരെ അച്ചു ഉമ്മൻ വനിതാ കമ്മീഷനും പൊലീസിനും പരാതി നൽകിയതിനു പിന്നാലെയാണ് മാപ്പ് പറഞ്ഞത്.

ഇടത് സംഘടനാ നേതാവായ നന്ദകുമാർ മുൻ അഡീഷണൽ സെക്രട്ടറിയാണ്. തന്റെ കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഖേദിക്കുന്നുവെന്നും ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാനോ, സ്ത്രീത്വത്തെ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഇയാളുടെ പോസ്റ്റിൽ പറയുന്നു. അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും പറയുന്നു.

കഴിഞ്ഞ ദിവസമാണ് സൈബർ ആക്രമങ്ങൾക്കെതിരെ അച്ചു ഉമ്മൻ പരാതി നൽകിയത്. സമൂഹ മാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണ വേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമത്തിനെതിരെയാണ് അച്ചു ഉമ്മൻ നിയമ നടപടികളുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്ന സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ വനിതാ കമ്മീഷനിലും, സൈബർ സെല്ലിലും, തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ തെളിവ് സഹിതം പരാതി നൽകിയിരുന്നു.

]]>
Tue, 29 Aug 2023 12:46:13 +0530 Editor
ഷെയിൻ നിഗമിന്റെയും ശ്രീനാഥ് ഭാസിയുടെയും വിലക്ക് നീക്കി http://newsmalayali.com/4496 http://newsmalayali.com/4496 നടന്മാരായ ശ്രീനാഥ് ഭാസിയുടേയും ഷെയ്ൻ നിഗമിന്റേയും വിലക്ക് നീക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ക്ഷമ പറഞ്ഞ് കത്ത് നൽകിയിരുന്നു. ഷെയ്ൻ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയും ചെയ്‌തതോടെയാണ് വിലക്ക് നീക്കിയത്.

ശ്രീനാഥ് ഭാസി രണ്ട് ചിത്രങ്ങൾക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകും. ഇരുവരുടെയും പുതിയ ചിത്രങ്ങളുമായി നിർമാതാക്കൾ സഹകരിക്കും

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് നിർമാതാക്കൾ ഷെയിന്‍‌ നിഗവും ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നിർമാതാക്കൾ അറിയിച്ചത്. ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകള്‍ സംയുക്തമായാണ് വാര്‍ത്ത സമ്മേളം നടത്തിയത്.

ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാക്കൾക്കും നിരവധി ബുദ്ധിമുട്ടുകൾ ഈ താരങ്ങൾ ഉണ്ടാക്കിയതിന്റെ ഭാഗമായിട്ടാണ് നടപടി എന്നാണ് നിർമാതാക്കളുടെ സംഘടന പറഞ്ഞത്. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഏപ്രിൽ 25നാണ് നടന്മാരായ ഷെയിൻ നിഗമിനും ശ്രീനാഥ് ഭാസിക്കും മലയാള സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയത്. സിനിമാ സംഘടനകളുടെ ചർച്ചയിലാണ് തീരുമാനം. നിർമ്മാതാക്കളുടെ സംഘടനയും താര സംഘടനയായ അമ്മയും ആണ് ചർച്ച നടത്തിയത്.

]]>
Tue, 29 Aug 2023 12:44:17 +0530 Editor
VSSC പരീക്ഷാ തട്ടിപ്പിന് പ്രതിഫലം ഏഴ് ലക്ഷം രൂപ; അറസ്റ്റിലായവർ മുമ്പും പരീക്ഷകളിൽ ക്രമക്കേട് നടത്തിയവർ http://newsmalayali.com/4495 http://newsmalayali.com/4495 വി.എസ്.എസ്.സി പരീക്ഷാ ക്രമക്കേടിൽ അറസ്റ്റിലായ മൂന്ന് പേരെ നാട്ടിലെത്തിച്ചു. മുഖ്യ സൂത്രധാരൻ ഉൾപ്പടെയുള്ളവരെ ഹരിയാനയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2018 മുതൽ ഹരിയാനയിൽ പലതവണ പരീക്ഷകളിൽ ആൾമാറാട്ടവും ക്രമക്കേടും നടത്തിയതിന് അറസ്റ്റിലായ സംഘം ജാമ്യത്തിലിറങ്ങിയാണ് കേരളത്തിലും തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. 7 ലക്ഷം രൂപയാണ് പരീക്ഷത്തട്ടിപ്പ് നടത്തുന്നതിനുള്ള ഇവരുടെ പ്രതിഫലം.

വി.എസ്.എസ്. സി പരീക്ഷയിൽ ആൾമാറാട്ടം നടത്തി കോപ്പിയടിക്കുന്നതിന് ഏഴ് ലക്ഷം രൂപയാണ് പ്രതിഫലം. കേരള പൊലീസ് സംഘം ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ഉള്ളുകളികൾ വ്യക്തമാക്കുന്ന വിവരങ്ങൾ ലഭിച്ചത്. 2018 മുതൽ ഹരിയാനയിൽ തന്നെ പലതവണ പരീക്ഷയിൽ ആൾമാറാട്ടവും കോപ്പിയടിയും നടത്തിയ സംഘമാണ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി കേരളത്തിലും തട്ടിപ്പ് നടത്തിയത്.

 

മുഖ്യസൂത്രധാരൻ ദീപക് ഷിയോകന്ദ് അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടി തിരുവനന്തപുരത്തെത്തിച്ചു. ഹരിയാനയിലെ ഗ്രാമത്തലവന്റെ സഹോദരനാണ് ഇയാൾ. ജിണ്ട് ജില്ലയിലെ വൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. പരീക്ഷയെഴുതാന്‍ അപേക്ഷ നല്‍കിയിരുന്ന ഉദ്യോഗാര്‍ത്ഥി ഋഷിപാലിനേയും കേരള പൊലീസ് അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. വി.എസ്.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം നടത്തി കോപ്പിയടിച്ചവർക്ക് പ്രതിഫലം മുൻകൂറായി നൽകിയെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

 

ഋഷിപാലിനു വേണ്ടി കേരളത്തിലെത്തി പരീക്ഷ എഴുതിയത് അമിത് എന്നയാളാണ്. ഇയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യസൂത്രധാരന്‍ ദീപകിന്റെ സഹായി ലഖ്‌വിന്ദർ ആണ് അറസ്റ്റിലായ മൂന്നാമൻ. സുനിൽ എന്നയാളുടെ പേരിൽ പരീക്ഷ എഴുതിയ ഗൗതം ചൗഹാൻ, സുമിത്ത് എന്ന പേരിൽ പരീക്ഷക്കെത്തിയ മനോജ് കുമാർ എന്നിവരാണ് ആദ്യം പിടിയിലായത്.

]]>
Tue, 29 Aug 2023 12:42:33 +0530 Editor
വി.എസ്.എസ്.സി പരീക്ഷയിൽ കോപ്പിയടിക്കു പുറമേ ആൾമാറാട്ടവും; പിടിയിലായവർ എത്തിയത് മറ്റ് രണ്ട് പേർക്കായി http://newsmalayali.com/4494 http://newsmalayali.com/4494 വി.എസ്.എസ്.സി പരീക്ഷയില്‍ കോപ്പിയടിക്ക് പിടിയിലായവർ പരീക്ഷയ്ക്ക് എത്തിയത് മറ്റ് രണ്ട് പേർക്കായി. കോപ്പിയടിക്ക് പുറമെ ആൾമാറാട്ടവും നടന്നുവെന്നാണ് കണ്ടെത്തൽ. ഹരിയാന സ്വദേശികളായ സുമിത് കുമാർ, സുനില്‍ എന്നിവരാണ് തിരുവനന്തപുരത്തു നിന്ന് കഴിഞ്ഞ ദിവസം പിടിയിലായത്.

വി.എസ്.സിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ ക്രമക്കേടുകള്‍ നടത്തിയ ഇവരെ കോട്ടൻഹില്‍ സ്‌കൂളിലും പട്ടം സെന്റ് മേരീസ് സ്‌കൂളിലും നിന്നാണ് പിടി കൂടിയത്. ഹെഡ്‌സെറ്റും മൊബൈല്‍ഫോണും വെച്ചായിരുന്നു കോപ്പിയടി. ചോദ്യപേപ്പര്‍ ഫോട്ടോ എടുത്ത് അയച്ച ശേഷം പുറത്ത് നിന്ന് ഹെഡ്‌സെറ്റ് വഴി ഉത്തരം നല്‍കുകയായിരുന്നു. മ്യൂസിയം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

അറസ്റ്റിലായവർ സ്ഥിരം ക്രമക്കേട് നടത്തുന്നവരാണെന്നും മുൻപും ആൾമാറാട്ടം നടത്തിയിട്ടുണ്ടെന്നുമാണ് പൊലീസ് നൽകുന്ന വിവരം. ഇതിനു പിന്നിൽ ഹരിയാന കേന്ദ്രീകരിച്ചുള്ള വൻ സംഘമാണെന്നും പൊലീസ് പറയുന്നു. തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കിയേക്കും.

 

പിടിയിലായ സുമിത് കുമാറും സുനിലും അപേക്ഷകരല്ലെന്നാണ് വ്യക്തമായിരിക്കുന്നത്. അപേക്ഷകർക്കു വേണ്ടി ആൽമാറാട്ടം നടത്തിയാണ് ഇരുവരും പരീക്ഷയ്ക്ക് എത്തിയത്. അപേക്ഷകരുടെ മൊബൈൽ ഫോൺ ഉൾപ്പടെ ഇവർ കൈവശം വെച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു. സുനിലിനെ മ്യൂസിയം പൊലീസും സുനിത്തിനെ മെഡിക്കൽ കോളേജ് പൊലീസുമാണ് കസ്റ്റഡിയിലെടുത്തത്.

പ്ലസ് ടു യോഗ്യതയുള്ള ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് ആൾമാറാട്ടവും കോപ്പിയടിയും നടന്നത്. പെട്ടെന്ന് ആർക്കും മനസിലാകാത്ത തരത്തിലുള്ള വലുപ്പം കുറഞ്ഞ ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റാണ് ഇവർ ചെവിയിൽ വെച്ചിരുന്നത്. സുനിൽ എഴുതിയ 75 ചോദ്യങ്ങൾക്കും ശരിയായ ഉത്തരമാണ് എഴുതിയതെന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

]]>
Mon, 21 Aug 2023 10:38:32 +0530 Editor
മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് ഉള്‍പ്പെടുന്ന ഭൂമിയിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇന്ന് http://newsmalayali.com/4493 http://newsmalayali.com/4493 മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് ഉള്‍പ്പെടുന്ന ഭൂമിയിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. കണയന്നൂർ തഹസിൽദാർക്കാണ് താലൂക്ക് സർവേ വിഭാഗം റിപ്പോർട്ട് നൽകുക. സ്ഥലത്ത് നാല് മാസം മുൻപ് കടവൂർ വില്ലേജ് ഓഫീസർ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല.

വീണ്ടും വിവാദം ഉയർന്നപ്പോഴാണ്‌ റവന്യു സർവെ വിഭാഗം റീ സർവ്വേ നടത്തിയത്. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, ഉണ്ടെങ്കിൽ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുക. റോഡിനായി സ്ഥലം വിട്ടുനിൽകിയപ്പോൾ, വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴൽനാടൻ നേരത്തെ അറിയിച്ചിരുന്നു.

 

കഴിഞ്ഞ ദിവസം മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് എകെ ബാലൻ രംഗത്തെത്തിയിരുന്നു. വീണാ വിജയന്‍ ഐജിഎസ്ടി കൊടുത്തതിന്‍റെ രേഖ പൊതുസമൂഹത്തിന് മുമ്പില്‍ കാണിച്ചാല്‍ മാത്യു കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാകുമോയെന്നായിരുന്നു എകെ ബാലന്റെ വെല്ലുവിളി. വീണ മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടാണ് പ്രതിപക്ഷം വേട്ടയാടുന്നതെന്നും എ.കെ ബാലന്‍ പറഞ്ഞു.

 

അതിനിടയിൽ ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനത്തെ പരിഹസിച്ച് കെ സുധാകരനും രംഗത്തെത്തി. ‘ആർക്കും വന്ന് രേഖകൾ പരിശോധിക്കാമെന്ന് മാത്യു കുഴൽനാടൻ വെല്ലുവിളിച്ചില്ലേ? പിണറായി വിജയന്റെ മകൾക്കെതിരായ ആരോപണത്തിൽ അതേ രീതിയിൽ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോ? മാത്യു കുഴൽനാടനും കോൺഗ്രസും ആ നട്ടെല്ല് കാണിച്ചിരിക്കുന്നു. നിങ്ങൾക്ക് ഏതു രേഖ വേണം? തോമസ് ഐസക്ക് വന്നു പരിശോധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞില്ലേ? കൊള്ളാവുന്നൊരു സിപിഎം നേതാവല്ലേ അദ്ദേഹം? എന്നിട്ടും എന്താണു പോകാത്തത്? എന്താണ് ആ വെല്ലുവിളി സിപിഎം ഏറ്റെടുക്കാത്തത്?’എന്ന് കെ സുധാകരൻ ചോദിച്ചു.

]]>
Mon, 21 Aug 2023 10:30:08 +0530 Editor
വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവതികളെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ http://newsmalayali.com/4492 http://newsmalayali.com/4492 വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവതികളെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ. പിറവം പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ കടന്നുപിടിച്ചെന്ന യുവതികളുടെ പരാതിയിലാണ് ഒരു പൊലീസുകാരനെ അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ സ്റ്റേഷനിലെ പരീത് എന്ന പൊലീസുകാരനെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. എറണാകുളം സ്വദേശിനികളായ യുവതികള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് പൊലീസുകാര്‍ അപമാനിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് രണ്ട് പൊലീസുകാരെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒരാളുടെ അറസ്റ്റാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്.

പൊലീസുകാർ കടന്നുപിടിക്കാൻ ശ്രമിച്ചതോടെ യുവതികൾ ശക്തമായി പ്രതികരിക്കുകയും ബഹളംവെക്കുകയും ചെയ്തു. യുവതികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസുകാരെ തടഞ്ഞുവെച്ചു. ഇതിന് പിന്നാലെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ രാമമംഗലം പൊലീസാണ് യുവതികളെ കടന്നുപിടിക്കാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തത്.

പൊലീസ് ഇവരോടെ വിവരങ്ങൾ ചോദിച്ച് അറിയാൻ ശ്രമിച്ചെങ്കിലും ഇരുവരും പൊലീസ് ആണെന്ന വിവരം ആദ്യം വെളിപ്പെടുത്തിയില്ല. എന്നാൽ വിശദമായ ചോദ്യംചെയ്യലിലാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് തങ്ങളെന്ന് ഇവർ പറഞ്ഞത്.

]]>
Wed, 16 Aug 2023 10:32:39 +0530 Editor
കാഴ്ച്ചാ പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവം; നിയമനടപടിക്കൊരുങ്ങി മഹാരാജാസ് കോളേജ് http://newsmalayali.com/4491 http://newsmalayali.com/4491 മഹാരാജാസിൽ കാഴ്ചാപരിമിതിയുള്ള അധ്യാപകനെ ക്ലാസ് മുറിയിൽ വെച്ച് അവഹേളിച്ച സംഭവത്തിൽ കോളജ് നിയമനടപടിക്കൊരുങ്ങുന്നു. വിദ്യാർത്ഥികൾക്കെതിരെ പൊലീസിൽ ഇന്ന് പരാതി നൽകും. വിഷയത്തിൽ കോളേജ് ആഭ്യന്തര സമിതി അന്വേഷണവും ഇന്ന് തുടങ്ങും.

റിപ്പോർട്ട് ഏഴു ദിവസത്തിനകം സമർപ്പിക്കും. വിദ്യാർത്ഥികൾക്കെതിരായ തുടർ നടപടികൾ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. ഓഗസ്റ്റ് പതിനാലിനാണ് അധ്യാപകൻ പ്രിൻസിപ്പലിന് പരാതി നൽകിയത്. കാഴ്ച്ചാപരിമിതിയുള്ള താൻ ക്ലാസ് എടുക്കുമ്പോൾ കുട്ടികൾ കുട്ടികൾ അലക്ഷ്യമായി ഇരിക്കുകയും മൊബൈൽ ഫോൺ ഉപയോഗിക്കുകയും മറ്റൊരു കുട്ടി അനുവാദമില്ലാതെ ക്ലാസിലേക്ക് കയറുകയും പിന്നിൽ നിന്ന് ചേഷ്ടകൾ കാട്ടുകയും ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നുവെന്നതാണ് പരാതി.

Also Read- കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചെന്ന പരാതി ഇന്‍റേണൽ കമ്മിറ്റി അന്വേഷിക്കും

അധ്യാപകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആഭ്യന്തര സമിതിക്കുള്ള നിർദേശം. കോളേജ് കൗൺസിൽ സെക്രട്ടറി ഡോ.സുജ ടി വി കൺവീനറായും പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവി ഡോ. സന്ധ്യ എസ്. നായർ, അറബിക് വിഭാഗം വകുപ്പ് മേധാവി ഡോ. അബ്ദുൽ ലത്തീഫ് കോഴിപ്പറമ്പൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

മുഹമ്മദ് ഫാസിൽ സി എ, നന്ദന സാഗർ,രാകേഷ് വി, പ്രിയദ എൻ ആർ, ആദിത്യ എം, ഫാത്തിമ നസ്ലം എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

]]>
Wed, 16 Aug 2023 10:24:15 +0530 Editor
കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചെന്ന പരാതി ഇന്‍റേണൽ കമ്മിറ്റി അന്വേഷിക്കും http://newsmalayali.com/4490 http://newsmalayali.com/4490 കാഴ്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാർത്ഥികൾ അപമാനിച്ചെന്ന പരാതി ഇന്‍റേണൽ കമ്മിറ്റി അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളജ് കെ.എസ്. യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ ഉൾപ്പെടെ ആറ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു. അധ്യാപകനായ ഡോ. സി. യു. പ്രിയേഷിന്റെയടക്കമുള്ള പരാതിയിലാണ് നടപടി.

അതേസമയം അധ്യാപകനെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ഫാസിൽ വിശദീകരിച്ചു. കുട്ടികളുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു പ്രവർത്തി അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അധ്യാപകൻ ഡോക്ടർ പ്രിയേഷ് പറഞ്ഞു.

മൂന്നാം വർഷ ബി എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളായ മുഹമ്മദ് ഫാസിൽ, നന്ദന സാഗർ, രാകേഷ്, പ്രിയത, ആദിത്യ, ഫാത്തിമ എന്നീ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. സംഭവം അന്വേഷിക്കാൻ ആഭ്യന്തര കമ്മിറ്റിയെ നിയോഗിച്ചു. ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഇതിനിടെ പ്രശ്നം രാഷ്ട്രീയവൽകരിക്കരുതെന്നും ക്യാപസിനുള്ളിൽതന്നെ പരിഹാരം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും അധ്യാപകനായ ഡോ.സി.യു.പ്രിയേഷ് പ്രതികരിച്ചു.

 

മുഹമ്മദ് ഫാസിലിനെ സസ്പെൻഡ് ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെ.എസ്‌.യു സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കഴിഞ്ഞ ദിവസമാണ് ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ  വിദ്യാര്‍ഥികള്‍ കളിയാക്കുന്ന തരത്തിലുള്ള വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

]]>
Wed, 16 Aug 2023 10:22:18 +0530 Editor
അടിപിടി കേസിൽ ബിജെപി എം.പിക്ക് രണ്ടുവർഷം തടവ്; എം.പി സ്ഥാനം നഷ്ടമായേക്കും http://newsmalayali.com/4489 http://newsmalayali.com/4489 അടിപിടി കേസില്‍ ബിജെപി എംപി രാം ശങ്കര്‍ കതേരിയക്ക് രണ്ട് വര്‍ഷം തടവ്. മുൻ കേന്ദ്രമന്ത്രി കൂടിയാണ് ഇദ്ദേഹം. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഇദ്ദേഹത്തിന്‍റെ എംപി സ്ഥാനം നഷ്ടമായേക്കും. 2011 ലെ കേസിലാണ് കതേരിയയെ ആഗ്ര കോടതി ശിക്ഷിച്ചത്. ഉത്തർപ്രദേശിൽനിന്നുള്ള എം.പിയായ കതാരിയയെ ഐ.പി.സി സെക്ഷൻ 147(കലാപമുണ്ടാക്കല്‍), 323(മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷിച്ചത്.

ടോറന്റ് പവര്‍ എന്ന വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരനെ ആക്രമിച്ച കേസിലാണ് കോടതി കതേരിയയ്ക്ക് ശിക്ഷ വിധിച്ചത്. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍നിന്നുള്ള ലോക്സഭാ അംഗമാണ് കതേരിയ. ശിക്ഷയെ തുടര്‍ന്ന് ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെടാൻ സാധ്യത കൂടി.

ജനപ്രാതിനിധ്യ നിയമം- 1951 പ്രകാരം, രണ്ടോ അതിലധികമോ വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രതിനിധിക്ക് ഉടനടി അയോഗ്യത നേരിടേണ്ടിവരും. രാഹുല്‍ ഗാന്ധിയും അയോഗ്യനാക്കപ്പെട്ടത് ഈ നിയമത്തെ തുടര്‍ന്നായിരുന്നു.

2011 നവംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. വിധിക്കെതിരെ നിയമപരമായ വഴികള്‍ തേടുമെന്ന് എം.പി പ്രതികരിച്ചു. കേസില്‍ ഉടൻ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയെ ബഹുമാനിക്കുന്നുവെന്നും, എന്നാൽ കേസിൽ അപ്പീൽ നൽകാൻ തനിക്ക് അവകാശമുണ്ടെന്നും കതരിയ മാധ്യമങ്ങളോട് പറഞ്ഞു.

]]>
Mon, 07 Aug 2023 11:56:04 +0530 Editor
മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ കുകി പീപ്പിൾസ് അലയൻസ് പിൻവലിച്ചു http://newsmalayali.com/4488 http://newsmalayali.com/4488 എൻഡിഎ സഖ്യകക്ഷിയായ കുകി പീപ്പിൾസ് അലയൻസ് (കെപിഎ) മണിപ്പൂരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. മണിപ്പൂരിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് മുന്നണി വിട്ടത്. എന്നാല്‍ രണ്ട് എംഎൽഎമാരുടെ കെപിഎയുടെ പുറത്തുപോകൽ ഭരണകക്ഷിയെ ബാധിക്കില്ല.

എൻഡിഎ വിടുന്ന കാര്യം വ്യക്തമാക്കി കെപിഎ പ്രസിഡന്‍റ് ടോങ്മാങ് ഹോകിപ് ഗവർണർക്ക് കത്തയച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ‘നിലവിലെ അവസ്ഥ സൂക്ഷ്മമായി വിലയിരുത്തി മണിപ്പൂരിൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ ഫലവത്തല്ല എന്ന് മനസ്സിലാക്കുന്നു. അതനുസരിച്ച്, മണിപ്പൂർ സർക്കാരിനുള്ള കെപി‌എയുടെ പിന്തുണ ഇതിനാൽ പിൻവലിച്ചു, ഇനി അത് അസാധുവായി കണക്കാക്കാം’ -കത്തിൽ വ്യക്തമാക്കുന്നു.

60 അംഗ നിയമസഭയിൽ 32 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇതിനുപുറമെ എൻപിഎഫിന്റെ അഞ്ച് എംഎൽഎമാരും മൂന്ന് സ്വതന്ത്രരും ബിജെപിക്ക് ഒപ്പമുണ്ട്. പ്രതിപക്ഷ നിരയിൽ എൻപിപി 7, കോൺഗ്രസ് 5, ജെഡി (യു) 6 എന്നിങ്ങനെയാണ് കക്ഷി നില.

മെയ് 3 ന് വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ, പട്ടികവർi (എസ്ടി) പദവിക്ക് വേണ്ടിയുള്ള മെയ്തി സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് ശേഷമാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തിൽ ഇതുവരെ 160-ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 സാമ്പത്തിക ആനുകൂല്യങ്ങളും ക്വാട്ടയും പങ്കിടുന്നതിനെച്ചൊല്ലി സംസ്ഥാനത്തെ ഗോത്രവർഗേതര വിഭാഗമായ മെയ്തികൾ, ന്യൂനപക്ഷ കുക്കി ഗോത്രവർഗക്കാരുമായി ഏറ്റുമുട്ടിയതോടെയാണ് അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ആരംഭിച്ചത്.

മണിപ്പൂരിലെ മൊത്തം ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തി സമൂഹം ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. മറുവശത്ത്, നാഗകളും കുക്കികളുമാണ് സംസ്ഥാനത്തെ മറ്റ് ഗോത്ര വർഗ സമുദായങ്ങൾ. അവർ 40 ശതമാനത്തിൽ താഴെയുള്ളവരും മലയോര ജില്ലകളിൽ താമസിക്കുന്നവരുമാണ്.

]]>
Mon, 07 Aug 2023 11:51:45 +0530 Editor
രാഹുൽ ഗാന്ധി വീണ്ടും എംപി; പാർലമെന്റംഗത്വം പുനഃസ്ഥാപിച്ചു http://newsmalayali.com/4487 http://newsmalayali.com/4487 രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കി. അപകീര്‍ത്തികേസിൽ രാഹുലിനെ ശിക്ഷിച്ച സൂറത്ത് കോടതി വിധി നാലാം തീയതി സുപ്രീംകോടതി സ്റ്റേ ചെയ്ത  പശ്ചാത്തലത്തിലാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടി.

പാർലമെന്റംഗത്വം പുനഃസ്ഥാപിച്ചതോടെ ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയത്തിൽ രാഹുൽ ഗാന്ധിക്ക് പങ്കെടുക്കാനാകും. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസ പ്രമേയ ചർച്ചയ്‌ക്കു ലോക്സഭ നീക്കിവച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയ ഗൗരവ് ഗൊഗോയ്‌ക്കു ശേഷം രാഹുൽ ഗാന്ധിയാകും പ്രതിപക്ഷത്ത് നിന്ന് പ്രസംഗിക്കുക.

137 ദിവസങ്ങൾക്കു ശേഷമാണ് രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് മടങ്ങിയെത്തുക. കുറ്റക്കാരനാണെന്ന വിധിക്കു സ്റ്റേ വന്നതോടെ, രാഹുൽ ഗാന്ധിക്കുള്ള അയോഗ്യത നീങ്ങിയിരുന്നു. എന്നാൽ, ലോക്സഭാംഗത്വം റദ്ദാക്കിക്കൊണ്ടു ലോകസഭാ സെക്രട്ടേറിയറ്റ് നേരത്തെ വിജ്ഞാപനമിറക്കിയതിനാൽ ഇതു പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനവും വേണ്ടതുണ്ട്. ഇത് വേഗത്തിൽ വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്‌പീക്കർ ഓം ബിർലയ്‌ക്ക് കോൺഗ്രസ് കത്ത് നൽകിയിരുന്നു.

എന്നാലിത് നേരിട്ട് സ്വീകരിക്കാതെ സ്‌പീക്കർ ഓം ബിർല ഒഴിഞ്ഞു മാറിയിരുന്നു. സമയം അനുവദിക്കാതിരുന്നതോടെ, കോൺഗ്രസ് ലോകസ്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി കത്ത് ലോക്‌സഭാ സെക്രട്ടേറിയറ്റിനെ എൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ച് 23ലെ സുപ്രീംകോടതി ഉത്തരവു വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കി ലോകസഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയത്.

]]>
Mon, 07 Aug 2023 11:28:58 +0530 Editor
‘ഡിവൈഎസ്പി ഉള്‍പ്പെടെ മര്‍ദിച്ചു’; നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി അഫ്‌സാന http://newsmalayali.com/4486 http://newsmalayali.com/4486 പത്തനംതിട്ട കലഞ്ഞൂര്‍ നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി അഫ്‌സാന. പൊലീസ് മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന പരാതിയിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവിക്കും യുവജന കമ്മിഷനും അഫ്‌സാന പരാതി നല്‍കി. മര്‍ദിച്ച പൊലീസുകാരുടെ പേരുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് പരാതി നല്‍കിയത്. ഡിവൈഎസ്പി ഉള്‍പ്പെടെ ഏഴ് പേര്‍ മര്‍ദിച്ചെന്ന് അഫ്‌സാന പരാതിയില്‍ പറയുന്നു.

കൊലക്കുറ്റം പൊലീസ് തനിക്ക് മേല്‍ അടിച്ചേല്‍പ്പിച്ചെന്ന അഫ്സാനയുടെ ആരോപണത്തില്‍ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ പൊലീസുകാര്‍ക്കെതിരെ അഫ്‌സാന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പത്തനംതിട്ട എ എസ് പിക്കാണ് അന്വേഷണ ചുമതല. പത്തനംതിട്ട എസ് പിയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.

സംഭവ ദിവസം രാവിലെ നൗഷാദ് പരുതിപ്പാറയില്‍ നിന്ന് പോകുന്നത് കണ്ടവരുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് തന്നെ കൊലപാതകിയാക്കി. കുഞ്ഞുങ്ങളെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിതാവിനെ കെട്ടി തൂക്കി മര്‍ദ്ദിക്കുമെന്ന് പൊലീസ് പറഞ്ഞു. ഭയം കൊണ്ടാണ് കുറ്റമേറ്റതെന്നും അഫ്സാന പറയുന്നു.

]]>
Fri, 04 Aug 2023 19:07:02 +0530 Editor
ഹെസനും ബംഗാറും പുറത്ത്; ആർസിബിയെ ഇനി ആൻഡി ഫ്ലവർ നയിക്കും, എൽഎസ്ജി പരിശീലകനായി ലാംഗർ http://newsmalayali.com/4485 http://newsmalayali.com/4485 സിംബാബ്‌വെ മുൻ ക്യാപ്റ്റനും വിവിധ ടി-20 ഫ്രാഞ്ചൈസികളുടെ പരിശീലക സ്ഥാനം വഹിക്കുകയും ചെയ്ത ആൻഡി ഫ്ലവർ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരിശീലകനായി നിയമിക്കപ്പെട്ടു. മൂന്ന് വർഷത്തേക്കാണ് കരാർ. കഴിഞ്ഞ സീസണുകളിൽ ടീം പരിശീലകനായിരുന്ന ഇന്ത്യൻ മുൻ ഓൾറൗണ്ടർ സഞ്ജയ് ബംഗാറിനു പകരക്കാരനായാണ് ഫ്ലവർ എത്തുന്നത്. ബംഗാറിനൊപ്പം ആർസിബി ഡയറക്ടർ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസനെയും മാനേജ്മെൻ്റ് പുറത്താക്കി. പുതിയ ഡയറക്ടർ ഓഫ് ക്രിക്കറ്റിനെ വൈകാതെ പ്രഖ്യാപിക്കും.

കഴിഞ്ഞ രണ്ട് സീസണിൽ ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ പരിശീലകനായിരുന്നു ഫ്ലവർ. ഈ രണ്ട് വർഷവും പ്ലേ ഓഫിൽ കയറാൻ ലക്നൗവിനു സാധിച്ചു. 2010ൽ ഇംഗ്ലണ്ടിനൊത്ത് ടി-20 ലോകകപ്പ് നേടിയ ഫ്ലവർ പിഎസ്എലിൽ മുൾട്ടാൻ സുൽത്താൻസ്, ഐഎൽടി20യിൽ ഗൾഫ് ജയൻ്റ്സ്, മെൻസ് ഹണ്ട്രഡിൽ ട്രെൻ്റ് റോക്കറ്റ്സ്, സിപിഎലിൽ സെൻ്റ് ലൂസിയ കിംഗ്സ് തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ചു.

ആൻഡി ഫ്ലവറിൻ്റെ ഒഴിവിൽ ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ പരിശീലകനായി ഓസ്ട്രേലിയയുടെ മുൻ പരിശീലകൻ ജസ്റ്റിൻ ലാംഗറെ നിയമിച്ചു. ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർച്ചേഴ്സിനെ മൂന്ന് വട്ടം ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് ലാംഗർ.

]]>
Fri, 04 Aug 2023 19:05:50 +0530 Editor
അലക്സ് ഹെയിൽസ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു http://newsmalayali.com/4484 http://newsmalayali.com/4484 ഇംഗ്ലണ്ട് ബാറ്റർ അലക്സ് ഹെയിൽസ് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു. 34 വയസുകാരനായ താരം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ പാകിസ്താനെതിരെയായിരുന്നു ഹെയിൽസിൻ്റെ അവസാന മത്സരം.

കഴിഞ്ഞ 9 മാസമായി ഹെയിൽസ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി ചർച്ചയിലായിരുന്നു. ഇതിനൊടുവിലാണ് തീരുമാനം. ഈ വർഷം ആദ്യം പിഎസ്എലിൽ കളിക്കുന്നതിനായി ഹെയിൽസ് ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ ടി-20 ലോകകപ്പിൽ ജേതാക്കളായ ഇംഗ്ലണ്ടിനായി നിർണായക പ്രകടനങ്ങൾ നടത്താൻ ഹെയിൽസിനു സാധിച്ചിരുന്നു. എന്നാൽ, ഓയിൻ മോർഗനുമായുള്ള ചില പ്രശ്നങ്ങളെ തുടർന്ന് താരത്തിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടമായി. നാല് വർഷങ്ങൾക്കു മുൻപാണ് ഹെയിൽസ് അവസാനമായി ഏകദിന മത്സരം കളിച്ചത്. സമീപകാലത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് കാഴ്ചവച്ച ഡോമിനൻസിയിൽ അലക്സ് ഹെയിൽസിൻ്റെ സംഭാവനകൾ ചെറുതല്ല.

രാജ്യാന്തര ജഴ്സിയിൽ 11 ടെസ്റ്റും 70 ഏകദിനവും 75 ടി-20കളുമാണ് ഹെയിൽസ് കളിച്ചിട്ടുള്ളത്. യഥാക്രമം 573, 2419, 2074 റൺസുകളാണ് താരത്തിൻ്റെ സമ്പാദ്യം.

]]>
Fri, 04 Aug 2023 19:03:38 +0530 Editor
മണിപ്പൂരിൽ കുക്കികളുടെ കൂട്ടശവസംസ്കാരം മാറ്റിവെച്ചു; കേന്ദ്രത്തിനു മുന്നിൽ അഞ്ചു നിബന്ധനകളുമായി ​ഗോത്ര നേതാക്കൾ http://newsmalayali.com/4483 http://newsmalayali.com/4483 മണിപ്പൂർ സംഘർഷത്തിനിടെ കൊല്ലപ്പെട്ട 35 കുക്കി വിഭാഗക്കാരുടെ കൂട്ട ശവസംസ്കാരം കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥനയെത്തുടർന്ന് മാറ്റിവെച്ചു. ചുരാചന്ദ്പൂർ ജില്ലയുടെ അതിർത്തി പ്രദേശമായ തുബോംഗിലാണ് കൂട്ട ശവസംസ്കാരം നടത്താനിരുന്നത്. മൃതശരീരങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ഏഴ് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാനാവാശ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുക്കി സമുദായത്തെ അറിയിച്ചതായും അടുത്ത വൃത്തങ്ങൾ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യർത്ഥന പ്രകാരം കൂട്ട ശവസംസ്‌കാരം അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ഇൻഡിജീനിയസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (Indigenous Tribal Leader Forum (ITLF)) അറിയിച്ചു. ”ഞങ്ങൾ ഇന്നലെ രാത്രി മുതൽ പുലർച്ചെ നാലു മണി വരെ ആഭ്യന്തര മന്ത്രാലയവുമായി മാരത്തൺ ചർച്ചകൾ നടത്തി. സംസ്കാരം അഞ്ചു ദിവസം കൂടി വൈകിപ്പിക്കണമെന്നും ഈ അഭ്യർത്ഥന മാനിച്ചാൽ അതേ സ്ഥലത്ത് തന്നെ സംസ്‌കരിക്കാൻ അനുവദിക്കുമെന്നും ശ്മശാനത്തിനായി സർക്കാർ ഭൂമി അനുവദിക്കുമെന്നും അവർ ഞങ്ങൾക്ക് ഉറപ്പു നൽകി. ഈ നിർദേശം മിസോറാം മുഖ്യമന്ത്രിയും മുന്നോട്ടു വെച്ചിരുന്നു”, ഇൻഡിജീനിയസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം നേതാക്കൾ പറഞ്ഞു.

ചില ആവശ്യങ്ങൾ അംഗീകരിച്ചാൽ, സംസ്‌കാരത്തിനായി അഞ്ചു ദിവസം കൂടി കാത്തിരിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കുക്കി സമുദായ നേതാക്കൾ ഉറപ്പു നൽകിയിട്ടുണ്ട്.

  1. മണിപ്പൂരിലെ ചുരാചന്ദ്പൂരിലുള്ള എസ്. ബോൾജാങ്ങിലെ ശ്മശാനസ്ഥലം ഈ മൃതദേഹങ്ങൾ സംസ്കരിക്കാനായി അനുവദിക്കണം.
  2. കുക്കി സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഇതിനായി മലയോര ജില്ലകളിൽ മെയ്തി സേനയെ വിന്യസിക്കാൻ പാടില്ല.
  3. സംസ്‌കാരം ഇനിയും വൈകുമെന്നതിനാൽ, ഇംഫാലിലുള്ള കുക്കി സമുദായങ്ങളുടെ മൃതദേഹങ്ങൾ ചുരാചന്ദ്പൂരിലേക്ക് കൊണ്ടുവരണം.
  4. മണിപ്പൂര്റെ ഭാ​ഗമായി തങ്ങളെ ഇനി തുടരാൻ അനുവ​ദിക്കരുത്.
  5. ഇംഫാലിലെ ആദിവാസി ജയിൽ തടവുകാരെ അവരുടെ സുരക്ഷാർത്ഥം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റണം.

”ഇക്കാര്യങ്ങൾ സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് നൽകുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടാൽ, ഞങ്ങൾ മുൻപ് ആസൂത്രണം ചെയ്തതുപോലെ കൂട്ട ശവസംസ്കാരം നടത്തും. ഞങ്ങളുടെ ആവശ്യങ്ങൾ പരി​ഗണിച്ച് ആഭ്യന്തര മന്ത്രാലയം രേഖാമൂലമുള്ള ഉറപ്പ് നൽകിയാൽ, ഞങ്ങൾ അവരുടെ അഭ്യർത്ഥന മാനിക്കും”, എന്നും ഐടിഎൽഎഫ് അറിയിച്ചു.

കൂട്ട ശവസംസ്കാരം നടക്കേണ്ടിയിരുന്ന സ്ഥലം സർക്കാർ ഭൂമിയാണെന്നും രണ്ട് കാരണങ്ങളാൽ ആ ഭാഗത്ത് സംസ്‌കരിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകരുതെന്നും സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചതായും അടുത്ത വൃത്തങ്ങൾ പറയുന്നു. ഒന്നാമതായി, ഇത് സർക്കാർ ഭൂമിയാണ്, അതിനാൽ കൂട്ട ശവസംസ്കാരം വലിയ വിവാദങ്ങൾ സൃഷ്ടിക്കും. രണ്ടാമതായി, ഈ ഭൂമി ഒരു അതിർത്തി പ്രദേശമാണ്. സാമുദായികമായി നോക്കിയാൽ ഏറ്റവും സെൻസിറ്റീവ് ആയ പ്രദേശങ്ങളിലൊന്നു കൂടിയാണ് ഇത്. ഇത്തരമൊരു കൂട്ട ശവസംസ്കാരം ഇവിടെ നടത്തുന്നത് വലിയ പ്രശ്നങ്ങളുണ്ടാകാൻ കാരണമാകും. കൂട്ട ശവസംസ്കാരത്തിനെതിരെ മെയ്തി സമുദായത്തിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

]]>
Fri, 04 Aug 2023 18:44:22 +0530 Editor
Rahul Gandhi| സത്യം ജയിച്ചു; രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയം: വിഡി സതീശൻ http://newsmalayali.com/4482 http://newsmalayali.com/4482  ‘മോദി’പരാമർശത്തിന്റെ പേരിലുള്ള അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി വിധിയിലൂടെ സത്യം ജയിച്ചുവെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശൻ . ഇന്ത്യ കാത്തിരുന്ന വിധിയാണിതെന്നും രാഹുലിന്റേയോ കോണ്‍ഗ്രസിന്റേയോ മാത്രം വിജയമല്ല, രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയമാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിഡി സതീശൻ പ്രതികരിച്ചു.

ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്കെന്നും വിശ്വാസമുണ്ടെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. സൂറത്ത് കോടി വിധിക്കെതിരെ രാഹുൽ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ആശ്വാസ വിധി. അപകീർത്തി കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചതോടെ എംപി സ്ഥാനം നഷ്ടമായിരുന്നു. സുപ്രീംകോടതിയുടെ അനുകൂല വിധിയോടെ രാഹുലിന്റെ അയോഗ്യത നീങ്ങി എംപി സ്ഥാനം തിരികെ ലഭിക്കും.

Also Read- രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തികേസിലെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

2019 ഏപ്രിലിലാണ് കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ, ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്ന കേസിനാസ്പദമായ പരാമർശം രാഹുൽ ഗാന്ധി നടത്തിയത്. ഗുജറാത്തിലെ മുൻ മന്ത്രി പൂർണേഷ് മോദി നൽകിയ പരാതിയില്‍ മാർച്ച് 23ന് സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് 2 വർഷം തടവും പിഴയും വിധിച്ചിരുന്നു.

ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധിക്കു പിന്നാലെ രാഹുലിന് ലോക്സഭാംഗത്വം നഷ്ടമായിരുന്നു.

Tags: haryana, delhi ordinance bill,mallikarjun kharge,sharad pawar,siddaramaiah,jagdeep dhankhar,prime minister narendra modi,rahul gandhi news,राहुल गांधी,rahul gandhi news today,supreme court live,rahul gandhi case,mahesh jethmalani,ज्ञानवापी,purnesh modi,rahul gandhi defamation case,supreme court live streaming,राहुल गांधी सुप्रीम कोर्ट,rahul gandhi supreme court latest news,article 370 supreme court,rahul gandhi supreme court,supreme court on rahul gandhi,rahul gandhi case today in hindi,supreme court rahul gandhi,supreme court live hearing

]]>
Fri, 04 Aug 2023 15:35:19 +0530 Editor
രാഹുൽ ഗാന്ധിക്ക് എം പി സ്ഥാനം തിരികെ കിട്ടും; തെരഞ്ഞെടുപ്പുകളിലും മത്സരിക്കാം http://newsmalayali.com/4481 http://newsmalayali.com/4481 അപകീർത്തി കേസിലെ സൂറത്ത് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ രാഹുൽ ഗാന്ധിയ്ക്ക് ലോക്സഭ അംഗത്വം പുനഃസ്ഥാപിച്ചു കിട്ടും. രാഹുലിന് ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും തടസ്സമുണ്ടാകില്ല. പരമാവധി ശിക്ഷ നൽകുന്നതിനോട് കോടതി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അത് രാഹുലിന്റെ പൊതുജീവിതത്തെയും ​അദ്ദേഹത്തിന്റെ ലോക്സഭാ മണ്ഡലമായ വയനാടിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.‌

അപകീർത്തി കേസിൽ പരമാവധി ശിക്ഷ രണ്ടുവർഷം വരെയാകാമെന്നും വാദത്തിനിടെ ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചു. ഒരു മണ്ഡലം ജനപ്രതിനിധിയില്ലാതെ ഒഴിഞ്ഞു കിടക്കുന്നത് ഗൗരവമുള്ള കാര്യമല്ലേയെന്നും കോടതി ചോദിച്ചു. ഇരു വിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് കോടതി സമയം നൽകിയത്. ഇത്തരത്തിലുള്ള പ്രസംഗങ്ങൾ നടത്തുമ്പോൾ ഹർജിക്കാരൻ കൂടുതൽ ജാഗ്രത കാണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read- രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തികേസിലെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് രാഹുലിന്റെ ഹർജി പരിഗണിച്ചത്. രാഹുൽ ഗാന്ധിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‍വിയും പരാതിക്കാരന് വേണ്ടി അഭിഭാഷകൻ മഹേഷ് ജഠ്മലാനിയും ഹാജരായി.

2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മോഷ്ടാക്കൾക്കെല്ലാം മോദിയെന്നാണ് പേര് എന്നും ഇത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചത്. ഈ പരാമർശമാണ് കേസിന് കാരണമായത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് രാഹുലിന് എതിരെ പരാതി നൽകിയത്.

പൂർണേഷിന്റെ പരാതിയിൽ ഇക്കഴിഞ്ഞ മാർച്ച് 23ന് സൂററ്റ് മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചിരുന്നു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്.

]]>
Fri, 04 Aug 2023 15:32:19 +0530 Editor
രാഹുൽ ഗാന്ധിക്ക് ആശ്വാസം; അപകീർത്തികേസിലെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. എംപി സ്ഥാനം തിരികെ കിട്ടും & Rahul Gandhi | Supreme Court | Defamation Case http://newsmalayali.com/4480 http://newsmalayali.com/4480 ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും. എംപി സ്ഥാനം തിരികെ ലഭിക്കുകയും ചെയ്യും.

കേസിന്റെ വസ്തുതകളിലേക്കു കടന്നില്ലെങ്കിലും കേസിൽ രാഹുലിനു പരാമാവധി ശിക്ഷ നൽകാൻ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

വിധി പറയുംമുൻപ് ഇരുവിഭാഗത്തിന്റെയും വിശദമായ വാദം സുപ്രീംകോടതി കേട്ടു. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയമാണ് കോടതി അനുവദിച്ചത്. മനു അഭിഷേക് സിങ്‌വിയാണ് രാഹുലിനായി വാദിച്ചത്. സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണു രാഹുൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരന് വേണ്ടി ഹാജരായത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് പരാതിക്കാരൻ.

ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. രാഹുലിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വിയാണ് ആദ്യം വാദം തുടങ്ങിയത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് പരാതിക്കാരൻ. മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനു വേണ്ടി ഹാജരായത്. സുപ്രീം കോടതയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു

സാക്ഷി പോലും പരാമർശം അപകീർത്തിപ്പെടുത്താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് മനു അഭിഷേക് സിങ്‌വി പറഞ്ഞു. രാഹുൽ ക്രിമിനൽ അല്ല. പരമാവധി ശിക്ഷ നൽകാൻ കൊലക്കേസോ ബലാൽസംഗ കേസോ അല്ല. സമൂഹത്തിന് എതിരായ കുറ്റമല്ല. എട്ടുവർഷത്തേക്ക് ഒരാളെ നിശബ്ദനാക്കുക മാത്രമാണ് ലക്ഷ്യം. വയനാട് തെരഞ്ഞെടുപ്പും സിങ്‌വി ഉന്നയിച്ചു. പിന്നാലെ രാഷ്ട്രീയം പറയേണ്ടെന്ന് കോടതി പറഞ്ഞു.

മോദിസമുദായത്തെ രാഹുൽ അപമാനിച്ചിട്ടില്ല. ജനാധിപത്യത്തിലെ വിയോജിപ്പാണ് പ്രകടിപ്പിച്ചത്. പരാതിക്കാർ ബിജെപി പ്രവർത്തകരാണ്. രാഹുലിനെതിരെ തെളിവില്ല, പത്ര കട്ടിങ്ങുകൾ മാത്രമേ ഉള്ളൂ. ഇത് ഒരാളെ മാത്രം ബാധിക്കുന്നതല്ല. തെരഞ്ഞെടുപ്പിന്റെ കൂടി വിഷയമാണ്. ഗുരുതരകുറ്റം ചെയ്തതു പോലെയാണ് വിചാരണക്കോടതിയുടെ സമീപനമെന്നും അദ്ദേഹം സുപ്രീംകോടതിയിൽ വാദിച്ചു.‌

എന്നാല്‍ മനഃപൂർവം നടത്തിയ പ്രസ്താവനയാണിതെന്ന് പരാതിക്കാരന്റെ അഭിഭാഷകനായ മഹേഷ് ജഠ്മലാനി വാദിച്ചു. പ്രധാനമന്ത്രിയോടുള്ള വിരോധം ഒരു സമുദായത്തെ അധിക്ഷേപിക്കാൻ ഉപയോഗിച്ചു. മോദി എന്നു പേരുള്ള എല്ലാവരെയും അപകീർത്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കേസിൽ തെളിവുണ്ട്. പ്രസംഗം നേരിട്ടുകേട്ടയാളാണ് പരാതിക്കാരൻ. തെരഞ്ഞെടുപ്പ് കമ്മീഷനായി വിഡിയോ എടുത്തയാളും സാക്ഷിയാണ്. രാഹുലിന് ഈ ശിക്ഷയിൽ നിന്ന് ഒരു സന്ദേശം കിട്ടണം. രാഹുലിന്റെ ‘ചൗക്കി ദാർ ചോർ’ എന്ന പരാമർശവും പരാതിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

2019 ഏപ്രിലിലാണ് കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ, ‘മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്ന കേസിനാസ്പദമായ പരാമർശം രാഹുൽ ഗാന്ധി നടത്തിയത്. പൂർണേഷ് മോദി നൽകിയ പരാതിയില്‍ മാർച്ച് 23ന് സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് 2 വർഷം തടവും പിഴയും വിധിച്ചിരുന്നു.

ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൂറത്ത് മജിസ്ട്രേട്ട് കോടതിയുടെ വിധിക്കു പിന്നാലെ രാഹുലിന് ലോക്സഭാംഗത്വം നഷ്ടമായിരുന്നു.

Tags: haryana, delhi ordinance bill,mallikarjun kharge,sharad pawar,siddaramaiah,jagdeep dhankhar,prime minister narendra modi,rahul gandhi news,राहुल गांधी,rahul gandhi news today,supreme court live,rahul gandhi case,mahesh jethmalani,ज्ञानवापी,purnesh modi,rahul gandhi defamation case,supreme court live streaming,राहुल गांधी सुप्रीम कोर्ट,rahul gandhi supreme court latest news,article 370 supreme court,rahul gandhi supreme court,supreme court on rahul gandhi,rahul gandhi case today in hindi,supreme court rahul gandhi,supreme court live hearing

]]>
Fri, 04 Aug 2023 15:30:17 +0530 Editor
വിൻഡീസിനെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യക്ക് 4 റൺസ് തോൽവി http://newsmalayali.com/4479 http://newsmalayali.com/4479 ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ 4 റണ്‍സിന് പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസ്. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് മൂന്നിലെത്തി (1-0). അവസാന ഓവറില്‍ ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 10 റണ്‍സ്. എന്നാല്‍ ഇന്ത്യയ്ക്ക് അഞ്ച് റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 150 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് മൂന്നാം ഓവറില്‍ തന്നെ, 3 റൺസെടുത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. പിന്നാലെ ആറ് റണ്‍സുമായി ഇഷാന്‍ കിഷനും മടങ്ങി.

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ് - തിലക് വര്‍മ സഖ്യം 39 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 21 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത സൂര്യയെ മടക്കി ജേസണ്‍ ഹോള്‍ഡര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. അരങ്ങേറ്റക്കാരന്‍ തിലക് വര്‍മ വമ്പനടികളുമായി ക്രീസിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ 11ാം ഓവറില്‍ തിലകിനെ മടക്കി റൊമാരിയോ ഷെപ്പേര്‍ഡ് ഇന്ത്യയെ പ്രതിരോധത്തിലാക്കി.

22 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 39 റണ്‍സാണ് തിലക് എടുത്തത്. ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററും തിലക് വർമ തന്നെ

പതിനാറാാം ഓവറില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ (19) ഹോള്‍ഡര്‍ മടക്കി. തുടര്‍ന്ന് അതേ ഓവറില്‍ സഞ്ജു സാംസണ്‍ (12) റണ്ണൗട്ടാകുക കൂടി ചെയ്തതോടെ ഇന്ത്യ തീര്‍ത്തും പ്രതിരോധത്തിലായി.  

11 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത അക്ഷര്‍ പട്ടേല്‍ പൊരുതി നോക്കിയെങ്കിലും 19ാം ഓവറില്‍ പുറത്തായി. ആറ് പന്തില്‍ നിന്ന് 11 റണ്‍സെടുത്ത അര്‍ഷ്ദീപ് സിങ്ങിന്റെ പ്രകടനത്തിനും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. 

വിന്‍ഡീസിനായി ഒബെദ് മക്കോയ്, ഹോള്‍ഡര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ റോവ്മാന്‍ പവലിന്റെയും നിക്കോളാസ് പൂരന്റെയും ഇന്നിങ്സുകളാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

32 പന്തുകള്‍ നേരിട്ട് മൂന്ന് വീതം സിക്സും ഫോറുമടക്കം 48 റണ്‍സെടുത്ത പവലാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍..

19 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 28 റണ്‍സെടുത്ത ബ്രെണ്ടെന്‍ കിങ് വിന്‍ഡീസിന് മികച്ച തുടക്കം നല്‍കിയെങ്കിലും കൈല്‍ മയേഴ്സ് (1), ജോണ്‍സണ്‍ ചാള്‍സ് (3) എന്നിവര്‍ നിരാശപ്പെടുത്തി.

തുടര്‍ന്നെത്തിയ നിക്കോളാസ് പൂരന്റെ ബാറ്റിങ്ങാണ് വിന്‍ഡീസിനെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നത്. 34 പന്തുകള്‍ നേരിട്ട് രണ്ട് വീതം സിക്സും ഫോറുമടക്കം 41 റണ്‍സെടുത്ത പൂരനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കുകയായിരുന്നു. ഷിംറോണ്‍ ഹെറ്റ്മയര്‍ക്ക് 12 പന്തില്‍ നിന്ന് 10 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്ങും യുസ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹാര്‍ദിക്കും കുല്‍ദീപും ഓരോ വിക്കറ്റെടുത്തു.  

]]>
Fri, 04 Aug 2023 11:11:44 +0530 Editor
ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ തുടങ്ങി; പങ്കെടുക്കുന്നത് 41 ഉദ്യോഗസ്ഥര്‍; കനത്ത സുരക്ഷ http://newsmalayali.com/4478 http://newsmalayali.com/4478 യു പി വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ കുഴിച്ചുപരിശോധന അടക്കമുള്ള സര്‍വേ നടത്തുന്നതിന് അലഹാബാദ് ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സര്‍വേ തുടങ്ങി. രാവിലെ ഏഴുമണിക്കാണ് സര്‍വേ തുടങ്ങിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ 41 ഉദ്യോഗസ്ഥരാണ് സര്‍വേയില്‍ പങ്കെടുക്കുന്നത്. രാവിലെ ഏഴുമുതല്‍ 12 മണിവരെയാണ് സര്‍വേ.

നാല് ഹര്‍ജിക്കാരുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സര്‍വേ പുരോഗമിക്കുന്നത്. സര്‍വേ നടക്കുന്ന പള്ളിപ്പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഇതിനിടെ, അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സര്‍വേ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് മുമ്പാകെയാണ് ഹര്‍ജി നല്‍കിയത്.

ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ നടത്താന്‍ വാരാണസി ജില്ല കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ക്ഷേത്രത്തിനു മുകളിലാണോ പള്ളി നിര്‍മിച്ചിട്ടുള്ളതെന്നു കണ്ടെത്താനാണ് വാരാണസി ജില്ലാ കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടത്. ഇതു ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കുഴിച്ചു പരിശോധന അടക്കമുള്ള സര്‍വേ നടത്തുന്നത് പള്ളിക്കെട്ടിടത്തിനു കേടു വരുത്തും എന്നായിരുന്നു കമ്മിറ്റിയുടെ വാദം. നേരത്തെ സര്‍വേ നടത്താനുള്ള ഉത്തരവ് തടഞ്ഞ സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ മസ്ജിദ് കമ്മിറ്റിയോട് നിര്‍ദേശിക്കുകയായിരുന്നു.

]]>
Fri, 04 Aug 2023 11:08:37 +0530 Editor
ലാപ്ടോപ്പും ടാബ്‌ലെറ്റും ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി http://newsmalayali.com/4477 http://newsmalayali.com/4477  ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് സർക്കാരിന്‍റെ പുതിയ നീക്കം.

“ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി ഉടൻ പ്രാബല്യത്തിൽ വരുന്നവിധം ‘നിയന്ത്രിച്ചിരിക്കുന്നു,”- ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) വിജ്ഞാപനത്തിൽ പറഞ്ഞു.

നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ഉൽപന്നങ്ങൾക്ക് സർക്കാരിൽനിന്നുള്ള ലൈസൻസോ അനുമതിയോ ആവശ്യമാണെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഗവേഷണ-വികസന, പരിശോധന, ബെഞ്ച്‌മാർക്കിംഗ്, മൂല്യനിർണ്ണയം, റിപ്പയർ, റിട്ടേൺ, ഉൽപ്പന്ന വികസന ആവശ്യങ്ങൾ എന്നിവയ്ക്ക് സർക്കാർ ഇറക്കുമതിയിൽ ഇളവ് നൽകിയിട്ടുണ്ട്. ഒരു ചരക്കിന് 20 ഇനങ്ങൾ വരെയാണ് ഇറക്കുമതി ലൈസൻസിംഗിൽ നിന്ന് ഇളവ് നൽകിയിട്ടുള്ളത്.

]]>
Thu, 03 Aug 2023 15:38:55 +0530 Editor
പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് നാല് ലക്ഷം രൂപ തട്ടിയ CI ഉൾപ്പെടെ മൂന്ന് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു http://newsmalayali.com/4476 http://newsmalayali.com/4476 പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് നാല് ലക്ഷം രൂപ തട്ടിയ CI ഉൾപ്പെടെ മൂന്ന് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക പോലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് കളമശ്ശേരി പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. പണം വാങ്ങിയശേഷം പ്രതികളിൽ ഒരാളായ അഖിലിനെ വഴിയിൽ ഇറക്കി വിട്ടതായാണ് പരാതി.

സാമ്പത്തിക തട്ടിപ്പ് കേസിലാണ് മലയാളികളായ അഖിൽ, നിഖിൽ എന്നിവരെ കർണാടക വൈറ്റ് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. 26 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ കേസിൽ നിന്ന് ഒഴിവാക്കാൻ കർണാടക പൊലീസ് ഇവരോടെ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് നാല് ലക്ഷം രൂപ കർണാടക പൊലീസ് സംഘം കൈക്കലാക്കുകയും ചെയ്തു. ഇതേത്തുടർന്ന് അഖിൽ കളമശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വച്ച് കളമശ്ശേരി പോലീസ് കർണാടക പോലീസിനെ പിടികൂടുകയായിരുന്നു.

വൈറ്റ് ഫോർട്ട് സ്റ്റേഷനിലെ മൂന്ന് പോലീസുകാരെയാണ് കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ശിവണ്ണ, സന്ദേശ്, വിജയകുമാർ എന്നീ പോലീസുകാരാണ് കസ്റ്റഡിയിലുള്ളത്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

]]>
Thu, 03 Aug 2023 15:33:53 +0530 Editor
Haryana Nuh Violence: ഹരിയാന നുഹ് സംഘര്‍ഷം, മരണസംഖ്യ 6 ആയി, 116 പേര്‍ അറസ്റ്റിൽ, സംയമനം പാലിക്കാന്‍ അപേക്ഷിച്ച് മുഖ്യമന്ത്രി ഖട്ടർ http://newsmalayali.com/4475 http://newsmalayali.com/4475 കഴിഞ്ഞ 3 ദിവസമായി ഹരിയാനയില്‍ കലാപം ആളിക്കത്തുകയാണ്.  ഹരിയാനയിലെ നുഹ് ജില്ലയിലുണ്ടായ സംഘർഷത്തിൽ 6 പേർ കൊല്ലപ്പെടുകയും നൂറിലധികം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

 

നുഹ് ജില്ലയിലുള്ള ഒരു  ഹൈന്ദവ ക്ഷേത്രത്തിലേയ്ക്ക് വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാതയ്ക്ക് നേരെ കല്ലേറ് ഉണ്ടായതാണ് സംഘര്‍ഷത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ട്.    സംഘര്‍ഷത്തില്‍  നിരവധി കടകളും, സ്ഥാപനങ്ങളും വാഹനങ്ങളും കത്തി നശിച്ചു. 

നുഹിലുണ്ടായ സംഘര്‍ഷം വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും NIA അന്വേഷണം വേണമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. 16 കമ്പനി അർദ്ധസൈനിക സേനയെയും 30 ഹരിയാന പോലീസിനെയും നുഹിൽ വിന്യസിച്ചിട്ടുണ്ടെന്നും 44 കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്യുകയും 70 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.  

മുൻകരുതൽ നടപടിയെന്ന നിലയിൽ, നുഹിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമീപ ജില്ലകളിൽ 144 സെക്ഷൻ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. സംസ്ഥാനത്തെ മൊത്തത്തിലുള്ള സ്ഥിതി സാധാരണമാണ്. സമാധാനവും ശാന്തതയും സാഹോദര്യവും നിലനിർത്താൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു, മുഖ്യമന്ത്രി എം എൽ ഖട്ടര്‍ പറഞ്ഞു. 

അതേസമയം, നുഹ് കലാപത്തില്‍ മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും ഇരു തട്ടിലാണ്. കലാപത്തിന് യാത്രയുടെ സംഘാടകർ ഉത്തരവാദികളാണെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. സംഭവത്തില്‍ അദ്ദേഹം വിശ്വഹിന്ദു പരിഷത്തിനെ (VHP) രൂക്ഷമായി വിമർശിക്കുകയും യാത്രയുടെ സംഘാടകർ പൂർണ്ണമായ വിവരങ്ങൾ ജില്ലാ ഭരണകൂടത്തിന് നൽകിയില്ലെന്നും പറഞ്ഞു. 5 പേർ കൊല്ലപ്പെടുകയും 120 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്ത സംഘർഷത്തിന് ഉത്തരവാദി യാത്രയുടെ സംഘാടകരാണെന്നും ദുഷ്യന്ത് ആരോപിച്ചു.

എന്നാല്‍, നുഹില്‍ ഉണ്ടായ സംഘര്‍ഷം മറ്റ് പ്രദേശങ്ങളിലേയ്ക്കും വ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉള്ളത്. അതായത്, നുഹ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഗുരുഗ്രാമിലും സ്ഥിതി വഷളായി. ഗുരുഗ്രാമിലും കടകളും വാഹനങ്ങളും തീവച്ച് നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍  ഗുരുഗ്രാം പോലീസ് അഭ്യർത്ഥിച്ചു.  നഗരത്തിലെ ക്രമസമാധാന നില തകർക്കരുതെന്നും  ഏതെങ്കിലും തരത്തിലുള്ള സംഭവവികാസങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തില്‍  112 ഡയൽ ചെയ്യാനും ഗുരുഗ്രാം പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 

]]>
Wed, 02 Aug 2023 12:14:39 +0530 Editor
Life Mission Case: ഇഡിയെ തള്ളി സുപ്രീംകോടതി; എം. ശിവശങ്കറിന് ജാമ്യം അനുവദിച്ചു http://newsmalayali.com/4474 http://newsmalayali.com/4474 ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ചികിത്സയ്ക്ക് വേണ്ടിയാണ് ജാമ്യം അനുവ​ദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം സുപ്രീംകോടതി തള്ളി.  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ആറ് മാസമായി ജയിലിൽ കഴിയുകയാണ്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 15 നാണ് ലൈഫ് കോഴ കേസിൽ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. 

]]>
Wed, 02 Aug 2023 12:11:26 +0530 Editor
ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകൾക്ക് ഭവന പുനരുദ്ധാരണ പദ്ധതി; ഒരാൾക്ക് 50,000 രൂപ സഹായം http://newsmalayali.com/4473 http://newsmalayali.com/4473 ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിക്ക്, പാഴ്‌സി, ജൈന എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/വിവാഹബന്ധം ഏര്‍പ്പെടുത്തിയ /ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവാ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ധനസഹായം നല്‍കുന്നത്.

ശരിയായ ജനലുകള്‍/ വാതിലുകള്‍/ മേല്‍ക്കൂര/ ഫ്‌ലോറിങ്/ ഫിനിഷിംഗ് /പ്ലംബിംഗ് /സാനിറ്റേഷന്‍/ ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്‌ക്കേണ്ടതില്ല.

അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ ജില്ലാ കളക്ടറേറ്റിലേക്ക് തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം.

അപേക്ഷ ഫോറവും മറ്റു വിശദാംശങ്ങളും www.minoritywelfare.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്. അപേക്ഷകള്‍ അത് ജില്ലാ കളക്ടറേറ്റില്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 25.

]]>
Wed, 02 Aug 2023 11:56:41 +0530 Editor
'ഷംസീറിനെതിരായ നിലപാടില്‍ എന്‍എസ്എസിനൊപ്പം'; കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ http://newsmalayali.com/4472 http://newsmalayali.com/4472 വിവാദ പ്രസ്താവനയിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീറിനെതിരായ എന്‍എസ്എസ് നിലപാടിനെ പിന്തുണച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഷംസീറിനെതിരായ എന്‍എസ്എസ് നിലപാടിനൊപ്പമാണ് താനെന്ന് എന്‍എസ്എസ് ഡയറക്ടർ ബോർഡ് അംഗം കൂടിയായ കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. എന്‍എസ്എസ് എടുക്കുന്ന ഏത് തീരുമാനവും താൻ ഉൾപ്പെടെ മുഴുവൻ സമുദായ അംഗങ്ങളും അംഗീകരിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

സ്പീക്കർ എഎ ൻ ഷംസീറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ എൻഎസ്എസ് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇടത് എംഎല്‍എ കൂടിയായ ഗണേഷ് കുമാര്‍ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

 

ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ഷംസീറിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി എൻഎസ്എസ് തെരുവിലിറങ്ങുന്നത്. ബുധനാഴ്ച സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാനാണ് എൻഎസ്എസിന്റെ ആഹ്വാനം.  

]]>
Wed, 02 Aug 2023 11:47:55 +0530 Editor
മൂവാറ്റുപുഴയിൽ വിദ്യാർത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവം; പ്രതി ആൻസൻ അറസ്റ്റിൽ http://newsmalayali.com/4471 http://newsmalayali.com/4471 മൂവാറ്റുപുഴയിൽ ബൈക്ക് ഇടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏനാനെല്ലൂർ സ്വദേശി ആൻസൺ റോയിയെ ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആശുപത്രി വിട്ട ആൻസണിനെ നേരെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. എന്നാൽ വിദ്യാർഥികളിൽ നിന്നുള്ള ശക്തമായ പ്രതിഷേധം ഭയന്ന് പോലീസ് പ്പരതിയെ പകല്‍ നേരത്ത് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയില്ല.

സിഐ പി.എം.ബൈജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം മൂവാറ്റുപുഴ നിർമല കോളജിൽ എത്തി പ്രിൻസിപ്പൽ ഡോ. കെ.വി.തോമസിൽ നിന്നും ദൃക്സാക്ഷികളായ വിദ്യാർത്ഥികളിൽ നിന്നും നമിതയെ ആശുപത്രിയിൽ എത്തിച്ചവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

ജൂലൈ 26നാണു വൈകിട്ടാണ് മൂവാറ്റുപുഴ നിർമല കോളേജിന് മുന്നിൽ ബൈക്ക് ഇടിച്ച് നമിത എന്ന വിദ്യാർത്ഥിനി മരിച്ചത്. നിർമല കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു നമിത.നമിതയുടെ സുഹൃത്ത് അനുശ്രീക്കും പരുക്കേറ്റിരുന്നു. അനുശ്രിയെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അനുശ്രീ രാജും ആശുപത്രി വിട്ടു.

]]>
Wed, 02 Aug 2023 11:46:22 +0530 Editor
ബിജെപിക്കൊപ്പം ബിജെഡി; ‘ഡൽഹി ബിൽ’പാസാകും http://newsmalayali.com/4470 http://newsmalayali.com/4470 ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ബില്ലിനെതിരെ കനത്ത പ്രതിഷേധം സഭയിൽ അരങ്ങേറിയെങ്കിലും സർക്കാർ പിന്മാറിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലുണ്ടായിരുന്നെങ്കിലും സഹമന്ത്രി നിത്യാനന്ദറായിയാണ് ബിൽ അവതരിപ്പിച്ചത്.

മണിപ്പുർ വിഷയത്തിൽ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയതിനാൽ ഉച്ചയ്ക്കു ശേഷമാണ് ബിൽ അവതരിപ്പിച്ചത്. പ്രതിഷേധം നിർത്തി സഭാ നടപടികളിൽ സഹകരിച്ച പ്രതിപക്ഷം ഡൽഹി ബിൽ അവതരിപ്പിക്കരുത് എന്നാവശ്യപ്പെട്ടു. തുടർന്ന് നടുത്തളത്തിലിറങ്ങി. ബഹളം തുടർന്നതോടെ സഭ 3 മണി വരെ നിർത്തിവച്ചു.

ബില്ലിൽ ബിജെപിയെ അനുകൂലിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ബിജു ജനതാദൾ (ബിജെഡി) രംഗത്തുവന്നത് എഎപിയെ ഞെട്ടിച്ചു. ഇതോടെ ബിൽ പാൽലമെന്റിൽ സുഗമമായി പാസാകുമെന്ന് ഉറപ്പായി. ബിജു ജനതാദളിന് ഒൻപത് എംപിമാരാണ് രാജ്യസഭയിലുള്ളത്. രാജ്യസഭയിൽ ഒൻപതും ലോക്സഭയിൽ 22 അംഗങ്ങളുമുള്ള ആന്ധ്രാ മുഖ്യമന്ത്രി ജഗമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് നേരത്തെ തന്നെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നിലവിൽ 238 അംഗങ്ങളുള്ള രാജ്യസഭയിൽ ബിൽ പാസാകാൻ വേണ്ടത് 120 പേരുടെ പിന്തുണയാണ്. സഭയുടെ പൂർണ അംഗബലം 245 ആണെങ്കിലും ഏഴു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ബിജെപിയും സഖ്യകക്ഷികളും ചേരുന്ന എൻഡിഎയ്ക്ക് 103 അംഗങ്ങളാണുള്ളത്. നോമിനേറ്റ് ചെയ്യപ്പെട്ട അഞ്ച് അംഗങ്ങളുടെയും ഒരു സ്വതന്ത്ര എംപിയുടെയും പിന്തുണ ബിജെപിക്ക് ലഭിക്കും. ബിജെഡിയുടെയും വൈഎസ്ആർ കോൺഗ്രസിന്റെയും പിന്തുണ ലഭിക്കുന്നതോടെ ബിൽ അംഗീകരിക്കുന്നവരുടെ എണ്ണം 127 ആകും.

]]>
Wed, 02 Aug 2023 11:22:28 +0530 Editor
വെസ്റ്റിൻഡ‍ീസിനെതിരായ മൂന്നാം ഏകദിനത്തിൽ 200 റൺസിന്റെ വമ്പൻ ജയം; പരമ്പര ഇന്ത്യയ്ക്ക് http://newsmalayali.com/4469 http://newsmalayali.com/4469 വമ്പൻ ജയത്തോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ആതിഥേയരെ 200 റണ്‍സിന് തകര്‍ത്താണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും പരമ്പര നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തതോടെ വിന്‍ഡീസിന് പിടിച്ചുനില്‍ക്കാനായില്ല.

ഇന്ത്യ ഉയര്‍ത്തിയ 352 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് 35.3 ഓവറില്‍ വെറും 151 റണ്‍സിന് എല്ലാവരും പുറത്തായി. കളിയിലെ താരമായി ശുഭ്മാന്‍ ഗില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇഷാന്‍ കിഷനാണ് പരമ്പരയുടെ താരം. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആക്രമിച്ച് കളിച്ച ഇരുവരും വെറും 13.2 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. ഇഷാന്‍ കിഷന്‍ അര്‍ധസെഞ്ചുറി നേടി. പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത കിഷന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറിയാണിത്. പിന്നാലെ ഗില്ലും അര്‍ധസെഞ്ചുറി കണ്ടെത്തി.

19ാം ഓവറിലെ നാലാം പന്തില്‍  യാന്നിക് കാരിയയുടെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച കിഷനെ ഷായ് ഹോപ്പ് സ്റ്റംപ് ചെയ്ത് പുറത്താക്കി.   64 പന്തില്‍ നിന്ന് എട്ട് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 77 റണ്‍സെടുത്താണ് ഇഷാൻ കിഷൻ ക്രീസ് വിട്ടത്. ആദ്യ വിക്കറ്റില്‍ ഗില്ലിനൊപ്പം 143 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും താരത്തിന് സാധിച്ചു

പിന്നാലെ വന്ന ഋതുരാജ് ഗെയ്ക്‌വാദ് നിരാശപ്പെടുത്തി. വെറും എട്ട് റണ്‍സ് മാത്രമെടുത്ത താരത്തെ അല്‍സാരി ജോസഫ് പുറത്താക്കി. നാലാമനായി ക്രീസിലെത്തിയ മലയാളിതാരം സഞ്ജു സാംസണ്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. നേരിട്ട രണ്ടാം പന്തില്‍ തന്നെ ട്വന്റി 20 ശൈലിയില്‍ ബാറ്റുവീശിയ സഞ്ജു അനായാസം സ്‌കോര്‍ ഉയര്‍ത്തി. ഗില്ലിനൊപ്പം ടീം സ്‌കോര്‍ 200 കടത്തിയ സഞ്ജു പിന്നാലെ അര്‍ധസെഞ്ചുറി നേടി. താരത്തിന്റെ മൂന്നാം അര്‍ധസെഞ്ചുറി കൂടിയാണിത്. വെറും 39 പന്തുകളില്‍ നിന്നാണ് താരം അര്‍ധസെഞ്ചുറി നേടിയത്.

കഴിഞ്ഞ മത്സരത്തിൽ തന്നെ പുറത്താക്കിയ വിൻഡീസ് ലെഗ് സ്പിന്നർ യാനിക് കാരിയയെ തിരഞ്ഞുപിടിച്ച് ആക്രമിച്ചാണ് സഞ്ജു ഇന്നിങ്സ് ആരംഭിച്ചത്. നേരിട്ട രണ്ടാം പന്തിൽ തന്നെ കാരിയയെ സിക്സറിനു പറത്തിയ സഞ്ജു, ഓവറിലെ അവസാന പന്തിൽ വീണ്ടും ബോൾ ഗാലറിയിൽ എത്തിച്ചു. 3 സിക്സും ഒരു ഫോറുമടക്കം കാരിയയ്ക്കെതിരെ 10 പന്തിൽ 28 റൺസാണ് സഞ്ജു നേടിയത്. അര്‍ധസെഞ്ചുറിയ്ക്ക് പിന്നാലെ സഞ്ജു പുറത്തായി. റൊമാരിയോ ഷെപ്പേര്‍ഡിന്റെ പന്തില്‍ ബൗണ്ടറി നേടാന്‍ ശ്രമിച്ച താരം ഹെറ്റ്‌മെയര്‍ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 41 പന്തില്‍ നിന്ന് രണ്ട് ഫോറും നാല് സിക്‌സുമടക്കം 51 റണ്‍സെടുത്താണ് സഞ്ജു ക്രീസ് വിട്ടത്.

സഞ്ജു മടങ്ങിയ ശേഷം ക്രീസിലൊന്നിച്ച ഗില്ലും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഗില്‍ പുറത്തായി. 92 പന്തില്‍ 11 ബൗണ്ടറികളുടെ സഹായത്തോടെ 85 റണ്‍സെടുത്താണ് ഗിൽ മടങ്ങിയത്. പിന്നാലെ വന്ന സൂര്യകുമാറിനെ കൂട്ടുപിടിച്ച് ഹാര്‍ദിക് അടിച്ചുതകര്‍ത്തു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 300 കടത്തി. 47-ാം ഓവറില്‍ 30 പന്തില്‍ 35 റണ്‍സെടുത്ത സൂര്യകുമാറിനെ റൊമാരിയോ ഷെപ്പേര്‍ഡ് പുറത്താക്കിയെങ്കിലും ഹാര്‍ദിക് അടങ്ങിയില്ല. നായകന്‍ 52 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും സഹായത്തോടെ 70 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കം തന്നെ പിഴച്ചു. വെറും 88 റണ്‍സെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകള്‍ നിലംപൊത്തി. ഒന്‍പതാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച അല്‍സാരി ജോസഫ്-ഗുഡകേഷ് മോട്ടി സഖ്യമാണ് വിന്‍ഡീസിനായി അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഗുഡകേഷ് പുറത്താവാതെ 39 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. അള്‍സാരി ജോസഫ് 26 റണ്‍സെടുത്തു. മൂന്നാമനായി ഇറങ്ങിയ അലിക് അതനാസെ 32 റണ്‍സ് നേടി.ഇന്ത്യയ്ക്ക് വേണ്ടി ശാർദൂൽ  ഠാക്കൂര്‍ നാലുവിക്കറ്റെടുത്തപ്പോള്‍ മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് നേടി.

]]>
Wed, 02 Aug 2023 11:20:31 +0530 Editor
Robotic Process Automation In Finance: 3 Real&World Use Cases http://newsmalayali.com/4468 http://newsmalayali.com/4468 The finance sector is extremely diverse, encompassing everything from banks and credit unions to wealth management and insurance companies. But while they each have their differences, these financial institutions face the same set of mounting challenges, including:

  • Regulatory compliance amid growing scrutiny
  • Outdated back-office IT infrastructure
  • High data error rates
  • Growing competition from innovative fintech start-ups

Software robotics—process automation using digital systems that perform tasks previously relegated to human employees—is stepping in to address these challenges. In fact, the banking, financial services, and insurance (BFSI) sector spent more than any other industry on Robotic Process Automation (RPA) in 2020, accounting for 29% of the total RPA market share.

But what does all that investment look like in an actual workplace? Here’s an introduction to robotic process automation in finance—and a simple way to bring this technology to your operation.

Explaining Robotic Process Automation In Finance

Robotic process automation is already entrenched in the financial industry, and for good reason: As far back as 2017, Leslie Willcocks of the London School of Economics found that RPA provides returns on investment of up to 200% in the first year alone.

But automation technology is moving fast, and the terminology can be confusing. When we discuss RPA, we’re referring to software designed to complete rules-based tasks through an application’s user interface. This approach allows companies to quickly automate back-office processes, reducing costs and error rates at once. Automation opportunities include:

  • Compliance with Know Your Customer (KYC) and Anti-Money Laundering (AML) regulations
  • Customer onboarding
  • Mortgage and loan origination
  • Customer service ticket processing

Account reviews and reporting… and many more

Here are a few examples of RPA in the finance industry, drawn from Nividous’ experience deploying RPA through our full-service intelligent automation platform.

3 Real-World Use Cases for Finance Robotic Process Automation

1. Mortgage Company: Automating Loan Pre-Qualification

A growing mortgage service provider used Nividous RPA to automate pre-qualification on new loan applications.

Before RPA: The pre-qualification process required a team of employees to manually validate loan application materials. Staff worked off-hours to meet customer deadlines, since they had to manually enter application data into the loan origination system.

After RPA: Nividous RPA bots began to monitor staff email accounts around the clock. When the bots discovered loan data, they copied it into a desktop pre-qualification application. On receiving approval or rejection, bots immediately notified end-customers and other stakeholders.

 

These innovations reduced customer communication time by 85%, sped up the entire pre-qualification process by 40%, and reduced manual errors by 30%.

2. Wealth-Management Firm: Automating Back-Office Processes

One of India’s top wealth advising companies used Nividous RPA to automate 18 of its key reporting and post-trade processing operations.

Before RPA: The company’s back-office staff manually validated and transferred data between legacy and cloud-based systems—tasks consuming hundreds of staff-hours each week. To comply with reporting obligations, the team downloaded data from discrete systems, leading to errors and delays. Risk assessment procedures faced the same challenges, as did daily post-trade reports.

After RPA: Trained RPA bots from Nividous automated 18 of these reporting, risk-assessment, and post-trade processes from beginning to end—and the deployment of these RPA bots took less than eight weeks.

 

These automations quickly led to 95% faster processing time, productivity increases of 60%, and a 65% reduction in labor requirements—saving more than 1,600 staff-hours per month.

3. Stock Brokerage: Automating Franchise Onboarding

A leading provider of financial products and services used Nividous RPA to automate its franchise onboarding processes.

Before RPA: Onboarding a new franchise was a time-consuming task. Registrations came from multiple stock exchange portals, and they required a team of four full-time employees to manually move data into a Customer Relationship Management (CRM) system. This manual task led to high error rates and prevented more valuable staff utilization.

After RPA: In just two weeks, Nividous RPA bots were automating all data transcriptions between the CRM and the exchange portals.

 

Nividous RPA led to a 90% reduction in manual work, an 85% cut in human errors, 65% faster process handling time, and a data accuracy rate of 100%.

How To Implement Finance Robotic Process Automation

What could RPA from Nividous do for your financial institution? Here’s the easiest way to find out:

Start by building a business case for RPA. Use the free Nividous Return-on-Investment (RoI) calculator to estimate your cost savings. Then reach out to experience Nividous RPA for yourself.

]]>
Wed, 02 Aug 2023 11:01:25 +0530 Editor
Automation in Finance: The Fourth Industrial Revolution http://newsmalayali.com/4467 http://newsmalayali.com/4467

“I visualise a time when we will be to robots what dogs are to humans, and I’m rooting for the machines.” said by Claude Shannon, an American Mathematician also known as Father of Information Theory. New technologies are disrupting society and organizations at a rapid pace. Technologies like artificial intelligence (AI), blockchain, 3D printing, nanotechnology, and many more are growing exponentially instead of linearly. 

This article explores the impact of automation in the finance industry, specifically focusing on the Fourth Industrial Revolution. With the rapid advancement of technology and the integration of artificial intelligence, machine learning, and robotics, finance is undergoing a transformative change. This paper analyses the benefits, challenges, and implications of automation in various aspects of finance, including trading, risk management, customer service, and decision-making processes. It also examines the potential future developments and the role of human professionals in this automated landscape.

Financial automation is the process of using technology to complete financial tasks, so you need less manual labour, resulting in cheaper and more efficient financial processes. Ideally, automating these financial processes frees up time for employees to spend on more complex tasks.

The Fourth Industrial Revolution refers to the ongoing transformation of industries through the integration of advanced technologies, such as artificial intelligence (AI), machine learning (ML), robotics, and the Internet of Things (IoT).

Technologies are converging; they are interacting with each other. This means advancements in AI create new opportunities with other technologies, for example, Virtual Reality. The same applies to 3D printing, nanotechnology, biotechnology, drones, robotics, and many more. The combination of both, the exponential growth of a respective technology, and the converging acceleration make technologies and their implications for the future extremely difficult to predict. But considering the current development, exponential technologies are on the verge of completely reshaping society and the way how we do business in the future.

 The world-changing effect of technological growth becomes more evident when we look at predictions made by futurist Ray Kurzweil, who is a director of engineering at Google. According to him by 2030 AI will, for the first time in human history, achieve human levels of intelligence. 15 years later, by 2045, Ray Kurzweil believes that we have reached the singularity. This means the capabilities and intelligence of AI will surpass the intelligence of humans, and machines become smarter than human beings. Kurzweil’s predictions continue with possible scenarios like uploading our brain to the cloud, merging our intelligence with AI, or enhancing our memory artificially. One example of this exponential growth can be seen with AI. The computational speed of AI is doubling approximately every 3.4 months according to Stanford’s University AI index.

 

 

 

 

The Benefits of Automation in Finance:

Enhanced efficiency and speed:

Earlier we used to call the stock brokers  in order to buy or sell shares/ stocks in the Stock market, which was a very time consuming process , And now we could just buy , sell or whatever we want to do in stocks in our fingertips within fraction of Seconds. Therefore,

Automation enables faster and more accurate execution of tasks, such as transaction processing, data analysis, and reporting, leading to increased operational efficiency.

Reduction of errors and risks:

We encounter with lot of accounting software’s during our audit procedures including Tally, Zoho, Quick Books etc. And in each one of them the trial balance will always be tallied. Software doesn’t give an unbalanced or Untallied Trial Balance, But the real struggle is when we try to tally our Balance Sheets in the Exam. Therefore,

By minimizing manual intervention, automation helps reduce human errors and mitigates risks associated with data entry, compliance, and regulatory requirements.

Cost savings and increased profitability:

Hiring one Employee incurs so much of expenses for the company, His Salary, Training, Travel Allowance, Laptop Allowance etc. That’s a huge amount right. In contrast purchasing a software incurs less expenses compared to the same. Please note, I am only talking about employees, we articles are work for 1500 per month, which is less than the AMC of the software.

Automation can lead to cost savings through reduced labour expenses and improved resource allocation, ultimately contributing to increased profitability.

Improved decision-making through data analytics:

Suppose think of a hypothetical situation where we have to find the Present Value of let’s say 1000 Investment Plan giving Cash flows in different years at different discounting rate and We have to comment whether the Investment Plan is beneficial or Not, If we try to solve the same manually, By the Time we finish Solving The company will get into Liquidation. So, automation facilitates the collection, analysis, and interpretation of vast amounts of financial data, enabling more informed and data-driven decision-making processes.

The positive impact on organizational performance has been confirmed by several studies. McKinsey found in their survey of 2,400 business executives a significant increase in revenue and decrease in costs due to the adoption of AI. Another study summarized the benefits of AI adoption across various industries in their research paper. The experienced benefits for companies range from increased speed in transactions in financial service organizations, improving personalization and customization in e-commerce, elimination of faulty processes in the automobile sector, reduction of decision-making time in the transport and logistics industry, to the automatic analysis of social media posts.

Automation in finance offers numerous benefits. It enhances efficiency and speed, reducing errors and risks associated with manual processes. This, in turn, leads to cost savings and increased profitability for financial institutions. Additionally, automation enables data analytics, providing valuable insights for improved decision-making.

 

 

Automation in Trading and Investment:

Algorithmic trading and high-frequency trading:

Algorithmic trading also called Automated Trading, Black- Box Trading or Algo- Trading uses a computer program that follows a defined set of instructions or Algorithms to Place a trade.

The Trade, in theory, can generate profits at a speed and frequency that is impossible for a human trader.

The defined set of instructions are based on timing, Price, quantity, or any mathematical model.

For Example: PPT

 

Using These two simple instructions, a computer program will automatically monitor the stock price and place the buy and sell orders when the defined conditions are met. The trader no longer needs to monitor live prices and graphs or put in the orders manually. The Algorithmic trading system does this automatically by correctly identifying the trading opportunity.

Robo-advisors and automated portfolio management:

Robo–advisors are a class of financial advisors that provide financial advice and investment management online with moderate to minimal human intervention. They Provide digital financial advice based on mathematical rules or algorithms. Therefore,

 Robo-advisors leverage automation to provide personalized investment advice, asset allocation, and portfolio management services, making investment accessible and cost-effective for individual investors.

 It’s entering the investment management space; we are now seeing its potential beginning to emerge from Siri and Alexa to Amazon and IBM’s Watson. Computer Programs driven by artificial Intelligence draw on massive amount of Data to solve Intractable Problems

Therefore, machine learning is employed to analyse market trends, predict asset prices, and enhance investment research, aiding financial professionals in making informed investment decisions.

 

Automation in Risk Management:

Fraud detection and prevention: Automation tools, powered by AI and ML, enable real-time monitoring and analysis of transactions, patterns, and behaviours, aiding in the detection and prevention of fraudulent activities.

It’s Shocking, But it’s true! According to McAfee’s Latest Report, Cybercrime Presently damages the global economy by $600 Billion, or 0.8 Percent of Global GDP. Fraud is Becoming a more and more serious threat to banks and their consumers, costing billions of dollars each year. Scams Including False Invoices, CEO fraud, and Business Email Compromise etc. Here Comes the Significance of AI. When Fraud is suspected, AI models may be used to reject transactions altogether or flag them for further investigation, as well as rate the likelihood of fraud, allowing investigators to focus their efforts on the most promising instances.

Fraud Detection is a very vast Topic, I could speak a whole session on that, but due to time constraints, I will just say a popular story of a programmer who diverted fractions of a Rupee from every transaction in a bank to another account. That is, If I was going to receive ₹ 100.17 as Interest income from bank, the Programmer diverted the ₹ 0.17 to his account. Nobody cares if they don’t get ₹ 0.1. But imagine a bank having billions of transactions. It only worked the first time in 1970s. Now Controls in any competent financial organization will detect any unusual activity to accounts that historically don’t receive any or such abnormal activity.

 

Real-time monitoring and compliance:

Automation helps financial institutions monitor transactions, identify suspicious activities, and ensure compliance with regulatory requirements, reducing the risk of non-compliance and penalties.

Stress testing and scenario analysis:

Stress testing is a forward – looking risk management tool for evaluating the potential impact of both unexpected events and changes in a firm’s financial variables – including capital, asset quality and profitability. It incorporates risk into planning by providing the “what if” scenarios for the strategic and capital planning Process. i.e., What if this risk arises, how to mitigate the same, whether the company have adequate risk capacities i.e., capital or earnings To mitigate with the Risk Exposure i.e., Credit Market, Operational Etc.

Since the 2008-09 financial crisis, with the help of severely adverse scenarios and other stress tests, Banks have significantly increased their capital buffers relative to risk – weighted assets. The financial system, moreover, now seems much better prepared to withstand a severe shock.

Therefore,

 Automation allows for the creation of sophisticated models to conduct stress tests and scenario analysis, assessing the impact of potential market fluctuations and identifying vulnerabilities in the financial system.

 

 

 

Automation in Customer Service:

Chatbots and virtual assistants: Automated chatbots and virtual assistants provide instant customer support, answering common queries, assisting with transactions, and enhancing customer engagement.

Everyone would be familiar with the company Chegg.

Chegg is known for providing online tutoring, textbook rentals, and homework help services to millions of students around the world. However, with the emergence of AI technologies, the company is now facing an uphill battle to maintain its relevance in the market. Chegg's downfall can be attributed to several factors, including the company's inability to keep up with the rapid pace of technological innovation. Chegg's tutoring services are based on human expertise, which can be costly and time-consuming to scale. In contrast, AI-powered platforms like ChatGPT are scalable and can provide instant answers to millions of students worldwide. Even I used to earn money by answering questions in Chegg. But right now, there are no more questions since students are preferring artificial intelligence more than human intelligence.

Personalized customer experiences: Automation enables the customization of customer experiences by leveraging data analytics to offer tailored recommendations, personalized offers, and proactive services.

Have you noticed after you search for a dress in Myntra or Flipkart or in any other platform, you will be able to notice numerous advertisements showing that dress in all our social media accounts. If you check my social media account right now in my phone, you can see many ads for the suit that I have been looking to buy for this conference.

Streamlined account management:

 Automation simplifies account management processes, such as onboarding, KYC (Know Your Customer) procedures, and account maintenance, enhancing customer convenience and reducing administrative burdens.

 

Challenges and Ethical Considerations:

Job displacement and reskilling: Automation may lead to job displacement, requiring a focus on reskilling and upskilling the workforce to adapt to the changing roles and responsibilities.

Not all people share the excitement of organizations about the adoption of technology. Employees are concerned about the effect technological adoption has on their job. In a recent study conducted by the European Commission, 74% of respondents mentioned that they expect a loss of jobs due to AI and robotics. Around 40 % of the respondents believe that their job might be done by technology in the future. And the concerns of the respondents are not without any reason. A conducted study among 104 managers in companies around the world about the state of humans in 2020 showcased 30% of the managers believe that businesses in the future will be run almost entirely by AI. Even though the study is not representative of the global world it gives us an indication of where the future might lead us. On top of that, the McKinsey Global Institute published a report about workforce transitions in times of automation. They explored how AI and automation impact the global workforce. Depending on the speed of adoption of automation and technology they found that by 2030 some 800 million people might be displaced by the adoption of technical automations

 

Data privacy and security:

 The increased reliance on automation raises concerns about data privacy, requiring robust security measures and adherence to regulatory guidelines to protect sensitive financial information.

Bias and fairness in automated decision-making:

It is crucial to address biases embedded in algorithms and ensure fair and unbiased automated decision-making processes, particularly in areas like loan approvals, underwriting, and credit scoring.

It is interested to note that Vijay Nallay gets 9000 crores loan with seconds while normal citizens require 100’s of papers & Securities for an approval of 1 lakhs Rupees loan.

 

The Role of Human Professionals in an Automated Finance Industry:

Shifting skill sets and job roles: Automation reshapes job roles, necessitating the development of new skills, such as data analysis, programming, and strategic thinking, to complement the capabilities of automated systems.

Collaboration between humans and machines: The future of finance lies in human-machine collaboration, where humans leverage their expertise, judgment, and creativity, while machines provide data processing, analysis, and automation capabilities.

Importance of ethics, judgment, and creativity: Human professionals play a vital role in ensuring ethical decision-making, exercising judgment in complex situations, and applying creative thinking to tackle emerging challenges.

 

Future Directions and Implications:

Blockchain technology and smart contracts:

Over the past few years, you have consistently heard the term ‘Block Chain Technology’ probably regarding Cryptocurrencies like Bitcoin. We have already heard and learned enough about block chain. So, I am not going to dig deep into the blockchain concept, I will just give a brief overview. Block chain is a method of recording information that makes It impossible or difficult for the system to be changed, hacked or manipulated.

Blockchain technology, coupled with automation, has the potential to revolutionize financial transactions, facilitate secure and transparent data sharing, and streamline processes through smart contracts.

Central bank digital currencies (CBDCs):

CBDCs are a form of digital currency issued by a country’s central bank. They are similar to cryptocurrencies, except that their value is fixed by the central bank and equivalent to the country’s Fiat Currency.

Now we have to understand what is fiat Currency, Fiat Money is a government issued currency that is not backed by a physical commodity such as gold or silver, but rather by the government that issued it.

Therefore, the emergence of CBDCs presents opportunities for automation in payment systems, remittances, and monetary policy implementation, transforming the financial landscape.

Regulatory frameworks for automated finance:

As automation continues to evolve, establishing regulatory frameworks becomes crucial to address issues related to accountability, transparency, and consumer protection.

 

Technology is omnipresent in our lives. We are talking to virtual assistants to place orders online or control the lights in our smart home. We utilize our personal computer, the smartphone in our pockets wherever we go, giving us access to an abundance of applications to make our life easier. There is no question that technology is fully embedded in our daily life. And technology is not only omnipresent in our private life. With the fourth industrial revolution on its’ way, digital transformation has become a key focus in recent years among businesses and upper management. Companies started to explore new technologies such as blockchain, augmented reality, virtual reality, AI, or wearable devices. Furthermore, they began to invest in the field of the internet of things, cloud infrastructure, machine learning, and advanced analytics. Leveraging these technologies is imperative to maintain competitiveness. It does not only allow businesses to optimize existing processes and make them more efficient. It can increase organizational performance and provide new ways to create and deliver value to customers. Embracing automation as a catalyst for innovation is crucial in the finance industry.

There is no right or wrong, good or bad, left or right when it comes to the topic of Artificial Intelligence. What we know is that it is growing and improving at an exponential rate and that there is a high probability of machines eventually outperforming humans. In which way, this will go? Nobody knows. It is barely predictable, and we, as human beings can be excited about the future and the many innovations to come. Afterall, “The key to artificial intelligence has always been the representation.”

]]>
Wed, 02 Aug 2023 10:58:44 +0530 Editor
ക്രിസ്ത്യൻ സംവരണ സീറ്റിലേക്ക് ഡൽഹി സെന്റ് സ്റ്റീഫൻസ്, ജീസസ് ആൻഡ് മേരി കോളേജുകൾക്ക് പ്രത്യേകം അഭിമുഖം നടത്താമെന്ന് ഹൈക്കോടതി http://newsmalayali.com/4466 http://newsmalayali.com/4466 സെന്റ് സ്റ്റീഫന്‍സ്, ജീസസ് ആൻഡ് മേരി കോളേജുകളില്‍ ബിരുദ കോഴ്‌സുകളിലേക്ക് ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സംവരണ സീറ്റിലേയ്ക്ക് അഭിമുഖം നടത്താന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. 15 ശതമാനം വെയിറ്റേജ് നല്‍കി ഈ വര്‍ഷം അഡ്മിഷന്‍ നല്‍കാന്‍ കോടതി അനുവദിച്ചു. ന്യൂനപക്ഷ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് മുമ്പ് നടത്തിയ അഡ്മിഷന്‍ നടപടി ക്രമങ്ങള്‍ തുടരാന്‍ രണ്ട് കോളേജുകള്‍ക്കും ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച അനുമതി നല്‍കി.

കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം വേണം പ്രവേശനം നല്‍കാന്‍ എന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെയും യുജിസിയുടെയും തീരുമാനം തള്ളിക്കൊണ്ടാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശര്‍മ, സുബ്രമണ്യം പ്രസാദ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ന്യൂനപക്ഷ ക്വാട്ടയിലേക്കുള്ള അഡ്മിഷന്‍ ആണെങ്കില്‍ പോലും കോളേജുകളിലേക്ക് അഡ്മിഷന്‍ നേടണമെങ്കില്‍ അത് പ്രവേശന പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വേണമെന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ 2022 ഡിസംബര്‍ എട്ടിലെ തീരുമാനത്തില്‍ രണ്ട് കോളേജുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്.

 

ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പ്രവേശനം സംബന്ധിച്ച് ഡല്‍ഹി യൂണിവേഴ്സ്റ്റിക്ക് എത്രത്തോളം നിയന്ത്രണം ഏർപ്പെടുത്താമെന്ന കാര്യത്തിൽ നേരത്തെ തന്നെ ഉത്തരവ് ഇറക്കിയതാണെന്നും ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് 15 ശതമാനം വെയിറ്റേജോടെ ഇന്റര്‍വ്യൂ നടത്താന്‍ സെയ്ന്റ് സ്റ്റീഫന്‍സ് കോളേജിന് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, മറ്റ് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് ബാധകമല്ല. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ എ. മരിയാര്‍പുത്തം, റോമി ചാക്കോ എന്നിവര്‍ ഹാജരായി. ഷാരോണ്‍ ആന്‍ ജോര്‍ജ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലും കോടതി തീര്‍പ്പ് കല്‍പിച്ചു. മുതിര്‍ന്ന അഭിഭാഷകനായ അരുണ്‍ ഭരദ്വരാജ് ആണ് ഷാരോണ്‍ ആന്‍ ജോര്‍ജിനുവേണ്ടി ഹാജരായത്.

ഭരണഘടനയ്ക്ക് കീഴില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ ഇതരവിഭാഗങ്ങള്‍ക്ക് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത കുട്ടികള്‍ക്ക് ബിരുദ പ്രവേശനത്തിന് പ്രവേശന പരീക്ഷയിലെ മാര്‍ക്ക് മുഴുവനായും പരിഗണിക്കണമെന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12-ന് പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി സെന്റ് സ്റ്റീഫന്‍സ് കോളേജിനോട് നിര്‍ദേശിച്ചിരുന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതിന് പ്രവേശനപരീക്ഷയുടെ മാര്‍ക്കിനൊപ്പം അഭിമുഖം കൂടി നടത്താമെന്ന് കോടതി നിർദേശിച്ചിരുന്നു.

]]>
Sat, 29 Jul 2023 13:53:49 +0530 Editor
ആയുർവേദ ചികിത്സ കഴിഞ്ഞു; രാഹുൽ ഗാന്ധി കോട്ടക്കൽ ആര്യവൈദ്യശാലയിൽ നിന്ന് മടങ്ങി http://newsmalayali.com/4465 http://newsmalayali.com/4465 ആയുർവേദ ചികിത്സകൾക്ക് ശേഷം രാഹുൽഗാന്ധി കോട്ടക്കൽ ആര്യവൈദ്യശാലയിൽ നിന്നും മടങ്ങി. കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഔഷധ ഉദ്യാനത്തിൽ അശോകമര തൈ നട്ടതിനുശേഷമാണ് രാഹുൽ മടങ്ങിയത്. ഈ മാസം ഇരുപത്തിയൊന്നാം തീയതി ആയിരുന്നു രാഹുൽ ചികിത്സകൾക്കായി കോട്ടയ്ക്കൽ എത്തിയത്. കാൽ മുട്ട് വേദനയ്ക്കായിരുന്നു ചികിത്സ.

ഇന്ന് വൈകുന്നേരം നെടുമ്പാശ്ശേരിയിൽ നിന്നാണ് രാഹുൽ ഡൽഹിയിലേക്ക് തിരിക്കുക.ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധിക്ക് കാൽ മുട്ടു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കോട്ടക്കലിൽ ചികിത്സയ്ക്ക് എത്തിയത്.

 മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിനു ശേഷമായിരുന്നു രാഹുൽ ഗാന്ധി കോട്ടക്കൽ ആര്യവൈദ്യശാലയിൽ എത്തിയത്. ചികിത്സയിലിരിക്കേ മലപ്പുറത്ത് നടന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിലും രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം എംടി വാസുദേവൻ നായരേയും രാഹുൽ ഗാന്ധി സന്ദർശിച്ചിരുന്നു. ഇതിന‍്റെ ദൃശ്യങ്ങളും അദ്ദേഹം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

]]>
Sat, 29 Jul 2023 13:40:03 +0530 Editor
പ്രീസീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ ജയം http://newsmalayali.com/4464 http://newsmalayali.com/4464 ഓഗസ്റ്റ് 3നു ആരംഭിക്കുന്ന 132-ാമത് ഡ്യുറാൻഡ് കപ്പിന് മുന്നോടിയായി ഉള്ള ആദ്യ പ്രീ സീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വമ്പൻ ജയം. എറണാകുളം പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ടു ഗോളുകൾക്ക് മഹാരാജാസ് കോളേജ് ടീമിനെ തോൽപ്പിച്ചു.

4-4-2 ഫോർമേഷനിലാണ് ടീം അണിനിരന്നത്. മത്സരത്തിന്റെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആധിപത്യം സ്ഥാപിച്ചിരുന്നു. ഹൈ പ്രസ്സിംഗ് ഗെയിം കാഴ്ചവച്ചതോടെ ഓരോ ഇടവേളയിലും മഹാരാജാസിന്റെ ഗോൾ വില നിറഞ്ഞു.  ആദ്യപകുതികൾ തന്നെ നാല് ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് അടിച്ചുകൂട്ടിയത്. ബിദ്യാസാഗറും, ബിജോയും ആദ്യ പകുതിയിൽ തന്നെ ഇരട്ട ഗോളുകൾ നേടി.

 കെ പി രാഹുൽ ഇരട്ട ഗോൾ നേടി. വിദേശ താരങ്ങളായ അഡ്രിയൻ ലൂണാ, ദിമിത്രസ് എന്നിവർ ഓരോ ഗോളും നേടി. 90 മിനിറ്റ് പൂർത്തിയായപ്പോൾ 8-0 ബ്ലാസ്റ്റേഴ്സ് ആദ്യ പ്രീ സീസൺ മത്സരം ഗംഭീരമാക്കി.

]]>
Sat, 29 Jul 2023 13:29:27 +0530 Editor
അനിൽ ആൻ്റണി ബിജെപി ദേശീയ സെക്രട്ടറി; അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷനായി തുടരും http://newsmalayali.com/4463 http://newsmalayali.com/4463 കോണ്‍ഗ്രസ് വിട്ട് ബിജെപിയിെലത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപി ദേശീയ സെക്രട്ടറിയാകും. കേരളത്തില്‍ നിന്നുള്ള എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയാണ് പുതിയ സംഘടനാ ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്.

ഗുജറാത്ത് കലാപം സംബന്ധിച്ച ബിബിസിയുടെ ഡോക്യുമെന്ററി വിവാദത്തില്‍ വ്യത്യസ്ത നിലപാട് രേഖപ്പെടുത്തിയതിന് കോണ്‍ഗ്രസില്‍ നിന്നടക്കം രൂക്ഷമായ വിമര്‍ശനം നേരിട്ട അനില്‍ ആന്‍റണി പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങളെല്ലാം രാജിവെച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ ആറിന് കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അനില്‍ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചു.കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി.

അടുത്തിടെ കൊച്ചിയില്‍ ബിജെപി സംഘടിപ്പിച്ച യുവം പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം അനില്‍ ആന്‍റണിയും വേദിപങ്കിട്ടിരുന്നു.

]]>
Sat, 29 Jul 2023 13:19:38 +0530 Editor
തമിഴ്നാട് കൃഷ്ണഗിരിയിലെ പടക്കക്കടയിൽ തീപിടിത്തം: 6 മരണം; 20ലേറെ പേർക്ക് പരിക്ക് http://newsmalayali.com/4462 http://newsmalayali.com/4462 തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ 6 പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകൻ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സ്വകാര്യ പടക്ക നിർമാണ ശാലയിലെ ഗോഡൗണിലാണ് അപകടം. പരിക്കേറ്റ എല്ലാവരെയും കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പടക്കങ്ങൾ പൊട്ടിത്തെറിച്ച് സമീപത്തെ  3 വീടുകൾ പൂർണമായും തകർന്നു. വീടുകളിൽ ഉണ്ടായിരുന്നവരാണ് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തത്.

കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ചുറ്റും ആളിപ്പടരുന്ന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. 4 ഫയർ ഫോഴ്സ് വാഹനങ്ങളിൽ 30 ഓളം പേർ രക്ഷാ പ്രവർത്തനം നടത്തി വരുന്നു.

കൃഷ്ണ ഗിരി ജില്ലാ പോലിസ് മേധാവി സരോജ് കുമാർ താഗൂർ, ജില്ലാ കലക്ടർ സരയൂ എന്നിവർ അപകട സ്ഥലത്ത് എത്തി. കൃഷ്ണ ഗിരി സ്വദേശി രവി എന്നയാൾ പടക്കശാല കരാർ അടിസ്ഥാനത്തിൽ നടത്തി വരികയായിരുന്നു എന്നാണ് വിവരം. രവി, ഭാര്യ ജയശ്രീ, രണ്ടു മക്കൾ രിത്തികാ, രിത്തീഷ് ഉൾപെടെ ഒരേ കുടുംബത്തിലെ നാലു പേർ സ്ഫോടനത്തിൻ്റെ ആഘതത്തിൽ വീട് തകർന്ന് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടു.

]]>
Sat, 29 Jul 2023 13:17:55 +0530 Editor
ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു http://newsmalayali.com/4461 http://newsmalayali.com/4461 കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ രണ്ട് സ്ത്രീകളുടെ ജീവനെടുത്ത ദാരുണമായ അക്രമ സംഭവങ്ങൾ. ദാബ്രി മേഖലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് വിവാഹിതയായ സ്ത്രീയുടെ ജീവൻ നഷ്ടപ്പെട്ട ആദ്യ സംഭവം. ഈ കേസിലെ പ്രതി, സ്ത്രീയുടെ ഭർത്താവാണെന്ന് വിശ്വസിക്കുന്നു,  

ഡൽഹിയിലെ അരബിന്ദോ കോളേജിന് സമീപം ഇന്ന് ഉച്ചകഴിഞ്ഞാണ് രണ്ടാമത്തെ സംഭവം നടന്നത്, ഒരു കോളേജ് വിദ്യാർത്ഥിനി വടികൊണ്ടുള്ള ഭീകരമായ ആക്രമണത്തിന് ഇരയായി. ക്രൂരമായ ആക്രമണത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട 25 കാരനായ അക്രമി നിലവിൽ ഒളിവിലാണ്. കമലാ നെഹ്‌റു കോളജിലെ വിദ്യാർഥിനിയായ യുവതിയുടെ ചേതനയറ്റ മൃതദേഹം മാളവ്യ നഗർ പോലീസ് സ്‌റ്റേഷനിൽ നിന്ന് അൽപ്പം അകലെയുള്ള കോളജ് പരിസരത്താണ് കണ്ടെത്തിയത്.

]]>
Fri, 28 Jul 2023 16:08:56 +0530 Editor
Korean Glass Skin: കണ്ണാടിപോലെ തിളങ്ങുന്ന കൊറിയൻ ചർമ്മം നേടാൻ http://newsmalayali.com/4460 http://newsmalayali.com/4460 പൊതുവെ തിളങ്ങുന്ന ചർമ്മത്തിന് പേരുകേട്ടവരാണല്ലോ കൊറിയക്കാര്‍. അവരുടേതുപോലെ തിളങ്ങുന്ന, ചുളിവുകളോ വരകളോ ഇല്ലാത്ത, പ്രായക്കുറവ് തോന്നിപ്പിയ്ക്കുന്ന ചര്‍മം നിങ്ങൾക്കും വേണമെങ്കിൽ അവരുടെ  സൗന്ദര്യ സംരക്ഷണ ചിട്ടകള്‍ക്ക് പ്രസക്തിയേറുന്നു. 

കഞ്ഞിവെള്ളം: പുളിപ്പിച്ച അതായത് ഫെര്‍മന്റ് ചെയ്ത കഞ്ഞിവെള്ളം മുഖത്ത് പുരട്ടുന്നതിലൂടെ ചര്‍മത്തിന് നല്ല തിളക്കം ലഭിക്കും.  ഇതിലൂടെ സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏറ്റുണ്ടാകുന്ന കരുവാളിപ്പ് തടയാൻ കഴിയും.

തേൻ:തേൻ ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്.  അതുകൊണ്ടുതന്നെ ഇത് ചര്‍മത്തിന് ചെറുപ്പവും തിളക്കവും നല്‍കുന്ന ഒന്നാണ്. കൊറിയക്കാരുടെ സൗന്ദര്യ സംരക്ഷണത്തിലെ മറ്റൊരു ചേരുവയാണ് തേൻ. 

സ്‌ക്രബുകൾ:ചർമ്മത്തെ മൃദുലമാക്കാനും തിളക്കമുള്ളതാക്കുന്നതിനും സ്‌ക്രബുകള്‍ക്ക് വലിയ പ്രധാനമുണ്ട്. ഇതിനായി  നാച്വറല്‍ സ്‌ക്രബറുകള്‍ തന്നെ ശീലമാക്കാം.    പഞ്ചസാര തേനില്‍ കലര്‍ത്തി ഉപയോഗിയ്ക്കാം,  അതുപോലെ നാരങ്ങാനീരില്‍ പഞ്ചസാര കലര്‍ത്തി മുഖത്ത് സ്‌ക്രബ് ചെയ്യാം. അരിപ്പൊടിയും നല്ലൊരു സ്‌ക്രബറാണ്.

സെറം: സുന്ദരമായ ചർമ്മത്തിന് വൈറ്റമിന്‍ ഇ, സി സെറം ഉപയോഗിക്കുന്നത് നല്ലതാണ്. ഇവ റെഡിമെയ്ഡായി വാങ്ങാന്‍ സാധിയ്ക്കും. ഇതല്ലെങ്കില്‍ വൈറ്റമിന്‍ സി സമ്പുഷ്ടമായ ഓറഞ്ചോ,  വൈറ്റമിന്‍ ഇ സമ്പുഷ്ടമായ കറ്റാര്‍ വാഴ ജെല്ലോ ഉപയോഗിച്ച് തയ്യാറാക്കുന്ന സെറമും നിങ്ങൾക്ക് പുരട്ടാം.

ഡബിൾ ക്ലെൻസ്: ചര്‍മ്മം ഡബിള്‍ ക്ലെന്‍സ് ചെയ്യുക ശേഷം ഇത് എക്‌സ്‌ഫോളിയേറ്റ് ചെയ്യാം. ചര്‍മം വൃത്തിയാക്കാൻ ക്ലെന്‍സിംഗും എക്‌സ്‌ഫോളിയേഷന്‍ മൃതകോശങ്ങള്‍ നീക്കാനും സഹായിക്കും.

ക്ലെന്‍സിംഗിന് പാൽ ഉത്തമം: ക്ലെന്‍സിംഗിന് പാല്‍ നല്ലൊരു ചേരുവയാണ്.

ചർമ്മത്തിന് തിളക്കവും മിനുസവും ലഭിക്കാൻ: ചര്‍മത്തിന് തിളക്കവും മിനുസവും ലഭിക്കാൻ നമ്മൾ പുറമെ ചെയ്യുന്നതുപോലെ അകമേയും ചിലത് വേണം. അതുകൊണ്ട് ഇതിനായി പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കുക. ധാരാളം വെള്ളവും കുടിക്കണം.

]]>
Fri, 28 Jul 2023 15:55:46 +0530 Editor
സിംഗപ്പൂർ പ്രസി‍ഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇന്ത്യൻ വംശജനും http://newsmalayali.com/4459 http://newsmalayali.com/4459 സിംഗപ്പൂരിലെ മുൻ മന്ത്രിയും ഇന്ത്യൻ വംശജനുമായ തർമൻ ഷൺമുഖരത്‌നം രാജ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാറ്റുരക്കാനൊരുങ്ങുന്നു. ബുധനാഴ്ചയാണ് അദ്ദേഹം തന്റെ പ്രസിഡൻഷ്യൽ ക്യാംപെയ്ൻ ഔപചാരികമായി ആരംഭിച്ചത്. രാജ്യത്തിന്റെ സംസ്കാരം ലോകത്തെ അറിയിക്കും എന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഒരു മാസം മുൻപാണ് താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തർമൻ പ്രഖ്യാപിച്ചത്.

66 കാരനായ തർമൻ 22 വർഷത്തിന് ശേഷം കഴിഞ്ഞ മാസമാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് പടിയിറങ്ങിയത്. “സിംഗപ്പൂരിന്റെ സംസ്‌കാരവും നമ്മുടെ ചില മാനദണ്ഡങ്ങളും നമ്മൾ പരസ്പരം പ്രവർത്തിക്കുന്ന രീതികളും ലോകത്തെ അറിയിക്കണം എന്ന ബോധ്യത്തിൽ നിന്നാണ് ഞാൻ ഈ മത്സര രം​ഗത്തേത്ത് ചുവടുവെച്ചത്. നമ്മൾ ലോകത്തിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന രാജ്യങ്ങളിലൊന്നായി തുടരും”, തർമൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനായി ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചെന്നും ഒരു പുതിയ യുഗത്തിലേക്ക് തുടക്കം കുറിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും തർമൻ ഷൺമുഖരത്‌നം പറഞ്ഞു. നിലവിലെ പ്രസിഡന്റ് ഹലീമ യാക്കോബിന്റെ ആറ് വർഷത്തെ കാലാവധി സെപ്റ്റംബർ 13 ന് അവസാനിക്കുകയാണ്. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഈ വർഷം സെപ്റ്റംബറിൽ ആയിരിക്കും നടക്കുക.

 ആഗോളതലത്തിലും ആഭ്യന്തര തലത്തിലും സിംഗപ്പൂർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പ്രചരണ വേളയിൽ തർമൻ സംസാരിച്ചു. ഭാര്യ ജെയ്ൻ യുമിക്കോ ഇട്ടോഗിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. സമൂഹമെന്ന രീതിയിൽ വിഭജിക്കപ്പെടുന്നതാണ് രാജ്യം നേരിടുന്ന യഥാർത്ഥ വെല്ലുവിളിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ”എനിക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാൻ ഭാഗ്യമുണ്ടെങ്കിൽ, ഈ പുതിയതും കൂടുതൽ വെല്ലുവിളി നിറഞ്ഞതുമായ കാലഘട്ടത്തിൽ നിങ്ങളുടെ പ്രസിഡന്റായി പ്രവർത്തിക്കാൻ എന്റെ മുഴുവൻ അനുഭവ സമ്പത്തും കഴിവും വിനിയോഗിക്കും എന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു”, എന്നും അദ്ദേഹം പറഞ്ഞു.

തന്റെ 22 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ജനങ്ങളെ ഏകീകരിക്കുന്നതിലും അവർക്കൊപ്പം പ്രവർത്തിക്കുന്നതിലും തനിക്ക് മതിയായ അനുഭവ സമ്പത്ത് ഉണ്ടായെന്നും ജനങ്ങളുടെ മനസറിഞ്ഞ് പ്രവർത്തിക്കുക എന്നതാണ് പ്രസിഡന്റിന്റെ പ്രധാന ചുമതലകളിലൊന്ന് എന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത വീക്ഷണങ്ങളെ മാനിക്കാൻ താൻ പഠിച്ചിട്ടുണ്ട് എന്നും പ്രസിഡന്റിന്റെ മറ്റെല്ലാ ഉത്തരവാദിത്തങ്ങളും താൻ നിറവേറ്റുമെന്നും എന്നും തർമൻ കൂട്ടിച്ചേർത്തു.

 

2001ലാണ് തർമൻ ഷൺമുഖരത്‌നം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അതിനു മുൻപ് സിംഗപ്പൂരിലെ മോണിറ്ററി അതോറിറ്റിയിലെ സാമ്പത്തിക വിദഗ്ധനായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സിം​ഗപ്പൂരിലെ മുൻ വിദ്യാഭ്യാസ, ധനകാര്യ മന്ത്രി കൂടിയാണ് അദ്ദേഹം. 2011 മുതൽ 2019 വരെ സിം​ഗപ്പൂരിലെ ഉപപ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഎന്നിനു കീഴിലുള്ള ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, ലോക സാമ്പത്തിക ഫോറം എന്നിവയുൾപ്പെടെയുള്ള പല അന്താരാഷ്ട്ര സംഘടനകളിലും അദ്ദേഹം പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഇതുവരെ മൂന്ന് സ്ഥാനാർത്ഥികളാണ് സിം​ഗപ്പൂരിലെ പ്രസിഡന്റ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. വ്യവസായി ജോർജ് ഗോഹ്, ഇൻവെസ്റ്റ്‌മെന്റ് മാനേജർ എൻജി കോക്ക് സോങ് എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മറ്റു രണ്ട് പേർ.

]]>
Fri, 28 Jul 2023 15:15:46 +0530 Editor
ജാർഖണ്ഡിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വെടിയേറ്റു കൊല്ലപ്പെട്ടു http://newsmalayali.com/4458 http://newsmalayali.com/4458 ജാർഖണ്ഡിൽ സിപിഎം നേതാവിനെ വെടിവെച്ചു കൊന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ സുഭാഷ് മുണ്ടയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമം, ബൈക്കുകളിലെത്തിയ അജ്ഞാതരായ അക്രമികൾ ദലദല്ലി റാഞ്ചി ജില്ലയിലെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി സുഭാഷ് മുണ്ടയ്ക്കെതിരെ വെടിയുതിർക്കുകയായിരുന്നു.

നേതാവിന്റെ കൊലപാതകത്തില്‍ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്. പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി ദലാദലിലെ പ്രധാന റോഡ് ഉപരോധിച്ചു. കൊലയാളിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ആദിവാസി സമൂഹത്തിൽ നിന്നുള്ള ജനപ്രിയ നേതാവായിരുന്നു സുഭാഷ് മുണ്ട. പ്രാദേശിക മാഫിയകളില്‍ നിന്നും രാഷ്ട്രീയ എതിരാളികളില്‍ നിന്നും നേതാവിന് ഭീഷണയുണ്ടായിരുന്നുവെന്നാണ് പാർട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്.

അക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് റാഞ്ച് റൂറല്‍ എസ് പി നൗഷാദ് ആലം പറഞ്ഞു. 'ബുധനാഴ്ച വൈകുന്നേരം ഏകദേശം രാത്രി 8 മണിയോടെ ബൈക്കുകളിൽ മൂന്ന് പേർ മുണ്ടയുടെ ഓഫീസ് പരിസരത്തേക്ക് വന്നു. രണ്ട് അക്രമികൾ ഓഫീസിനുള്ളിൽ കയറി വെടിയുതിർക്കുകയായിരുന്നു. നേതാവ് സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു'- റാഞ്ചി എസ്‌എസ്‌പി കിഷോർ കൗശൽ പറഞ്ഞു.

"ഞങ്ങൾ ഇതിനകം ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പോലീസ് ഈ കേസ് വളരെ ഗൗരവമായി കാണുന്നു. സാധ്യമായ എല്ലാ കോണുകളിൽ നിന്നും ഞങ്ങൾ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു, കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യും," എസ്‌എസ്‌പി വ്യക്തമാക്കി.

]]>
Fri, 28 Jul 2023 15:06:48 +0530 Editor
വിൻഡീസിനെതിരെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 5 വിക്കറ്റ് ജയം http://newsmalayali.com/4457 http://newsmalayali.com/4457 വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 5വിക്കറ്റ് ജയം. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യമായ 115 റണ്‍സ് ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 22.5 ഓവറിലായിരുന്നു ഇന്ത്യയുടെ ജയം. അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍ ആണ് ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പകരം ശുഭ്മാന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷനാണ് ബാറ്റിങ് ഓപ്പണ്‍ ചെയ്തത്. 46 പന്തില്‍ 52 റണ്‍സാണ് ഇഷാന്‍ കിഷന്റെ സംഭാവന. നാലാം ഓവറില്‍ തന്നെ ശുഭ്മാന്‍ ഗില്ലിന്റെ 7(16) റണ്‍സ് വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി

പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 19 റണ്‍സ്), ഹര്‍ദ്ദിക്ക് പാണ്ഡ്യ (ഏഴ് പന്തില്‍ അഞ്ച് റണ്‍സ്), ശര്‍ദുള്‍ ഠാക്കൂര്‍ (നാല് പന്തില്‍ 1 റണ്‍സ്) എന്നിവരും വലിയ സംഭാവനകള്‍ നല്‍കാതെ മടങ്ങി. 

രവീന്ദ്ര ജഡേജ (21 പന്തില്‍ 16 റണ്‍സ്), രോഹിത് ശര്‍മ (19 പന്തില്‍ 12 റണ്‍സ്) എന്നിവര്‍ പുറത്താകാതെ നിന്നു. കോഹ്ലി ബാറ്റിങ്ങിനിറങ്ങിയില്ല. 

ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് ബാറ്റര്‍മാര്‍ കളിമറന്നപ്പോള്‍ 23 ഓവറില്‍ വെറും 114 റണ്‍സിന് ടീം ഓള്‍ ഔട്ടായി. നാലുവിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് വിന്‍ഡീസിനെ തകര്‍ത്തത്.  

ഏഴാമനായി ഇറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് (12*) ഇന്ത്യയുടെ വിജയ റൺ കുറിച്ചത്. മൂന്ന് ഓവറിൽ ആറ് റൺസ് വഴങ്ങി നാലു വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് കളിയിലെ താരം. വിൻഡീസിനായി ഗുദാകേശ് മോത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലെത്തി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത മത്സരം ശനിയാഴ്ച നടക്കും.  

നാലു മാസം നീണ്ട ഇടവേളയ്ക്കുശേഷമാണ് രാജ്യാന്തര ഏകദിനത്തിന് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യയ്ക്കായി മുകേഷ് കുമാർ ഏകദിന അരങ്ങേറ്റം കുറിച്ചു. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ മുകേഷ് കുമാർ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചിരുന്നു.  

]]>
Fri, 28 Jul 2023 15:00:03 +0530 Editor
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; കേസന്വേഷണം സിബിഐക്ക്; വീഡിയോ ഷൂട്ട് ചെയ്തയാൾ പിടിയിൽ http://newsmalayali.com/4456 http://newsmalayali.com/4456 മണിപ്പൂര്‍ കലാപത്തിനിടെ രണ്ട് സ്ത്രീകളെ നഗ്നനരാക്കി നടത്തിയ സംഭവത്തിലെ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാളെ സുപ്രീം കോടതി വിഷയം പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ നീക്കം. കേസിന്‍റെ വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനും ആലോചിക്കുന്നതായി ഉന്നത കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

മണിപ്പൂരിലെ രണ്ട് സമുദായങ്ങളുമായും കേന്ദ്രം സംസാരിക്കുന്നുണ്ടെന്നും ഉടൻ തന്നെ അവരെ ഒരുമിച്ചിരുത്തി സംസാരിക്കാനാകുമെന്നാണ്  പ്രതീക്ഷയെന്നും വൃത്തങ്ങൾ അറിയിച്ചു. ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിലാണെന്നും ഇരു ഗ്രൂപ്പുകളുമായും ഒരു സംയുക്ത യോഗത്തിന് സർക്കാർ വളരെ അടുത്താണെന്നും വൃത്തങ്ങൾ അറിയിച്ചു. ഓരോ കക്ഷികളുമായും വെവ്വേറെ ആറ് റൗണ്ട് ചർച്ചകൾ ഇതിനോടകം നടത്തിയിട്ടുണ്ട്.

 

അതേസമയം, സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. ഫോൺ ഉടമയെ അറസ്റ്റ് ചെയ്തതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.മണിപ്പൂരിൽ ഇരുവിഭാഗങ്ങളും തമ്മിൽ കലാപം രൂക്ഷമായതിന് പിന്നാലെയാണ് മേയ് നാലിന് ചിത്രീകരിച്ച വീഡിയോ പുറത്തായത്.

]]>
Fri, 28 Jul 2023 14:53:29 +0530 Editor
കൊല്ലത്ത് കോഴിക്കറിയിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി ഹോട്ടലിൽ സംഘർഷം; 3 പേർക്ക് കുത്തേറ്റതടക്കം ആറു പേർക്ക് പരിക്ക് http://newsmalayali.com/4455 http://newsmalayali.com/4455 കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ഹോട്ടലിൽ ഉണ്ടായ സംഘർഷത്തിൽ മൂന്നു പേർക്ക് കുത്തേറ്റു. മറ്റ് മൂന്നുപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ (31), മുഹമ്മദ് അസർ (29), തമിഴ്നാട് തൂത്തുക്കുടി സ്വദേശി പ്രിൻസ് (35) എന്നിവർക്കാണ് കുത്തേറ്റത്.

 

തലയ്ക്ക് കമ്പി വടി കൊണ്ട് അടിയേറ്റ് പ്രിൻസിന്റെ മാതൃ സഹോദരൻ റോബിൻസൺ (40), സുഹൃത്ത് അംബാസമുദ്രം സ്വദേശി അരുൺ (23) ഷാഫിനിന്റെ ഡ്രൈവർ റഷീദിൻ ഇസ്ലാം എന്നിവരാണ് പരിക്കേറ്റ മറ്റു 3 പേർ. കേരളത്തിൽ നിന്ന് ചക്ക ശേഖരിച്ച് നാട്ടിലെത്തിച്ചു വിൽപന നടത്തുന്നവരാണ് തമിഴ്നാട് സ്വദേശികൾ. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം.

 

വിളമ്പിയ ചിക്കൻ കറിക്ക് ഉപ്പ് കുറവാണെന്ന് പ്രിൻസ് റോബിൻസണിനോട് പറഞ്ഞു. ഇത് കേട്ട ഹോട്ടൽ ജീവനക്കാരൻ മുഹമ്മദ് ഷാഫിനെ വിളിച്ച് കൊണ്ടു വരികയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. തർക്കത്തിനിടെ ഷഫീൻ റോബിൻസണിനെ മർദിച്ചു. മർദനമേറ്റ മൂവരും ഹോട്ടൽ വിട്ടു പോയി. ഉടൻ അരുണിനെയും കൂട്ടി തിരിച്ചു വന്ന് ഹോട്ടൽ ജീവനക്കാരുമായി അടിപിടി ഉണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയും ആയിരുന്നു. പ്രിൻസ്, റോബിൻസൺ എന്നിവർ ചേർന്ന് ഹോട്ടൽ ഉടമകളെ വയറ്റിൽ കുത്തുകയായിരുന്നു.

തമിഴ്നാട് സ്വദേശികൾക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടൽ അധികൃതർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

]]>
Fri, 28 Jul 2023 14:31:03 +0530 Editor
Onam Bumper| ലോട്ടറിയടിച്ച് സർക്കാർ; ഓണം ബംപർ ആദ്യദിനം റെക്കോഡ് വില്‍പന; കിട്ടിയത് 22.5 കോടി രൂപ http://newsmalayali.com/4454 http://newsmalayali.com/4454 25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബംപർ ഭാഗ്യക്കുറിയിൽ ആദ്യ ദിവസം വിറ്റഴിഞ്ഞത് നാലര ലക്ഷം ടിക്കറ്റുകൾ. ഇത് റെക്കോഡാണ്. 500 രൂപയാണ് ടിക്കറ്റിന്റെ വില. ആദ്യ ദിവസം വിൽപന നടന്നത് 22.5 കോടി രൂപയുടെ ടിക്കറ്റുകളാണ്. വരുംദിവസങ്ങളിലും വില്‍പന പൊടിപൊടിക്കാനാണ് സാധ്യത. സാമ്പത്തിക പ്രയാസത്താൽ ബുദ്ധിമുട്ടുന്ന സർക്കാരിന് ഇത് ആശ്വാസമാകും.

 

മൺസൂൺ ബംപർ നറുക്കെടുപ്പിനുശേഷം വ്യാഴാഴ്ച രാവിലെ മുതലാണ് ഓണം ബംപർ ടിക്കറ്റ് വിൽപന സജീവമായത്. ആറുലക്ഷം ടിക്കറ്റുകളാണ് തുടക്കത്തിൽ ജില്ലാ ഓഫീസുകളിൽ എത്തിച്ചത്. ഇതിൽ നാലര ലക്ഷവും വിറ്റുപോയ സ്ഥിതിക്ക് ഇത്തവണ ടിക്കറ്റ് ക്ഷാമം ഉണ്ടാകുമോയെന്ന ആശങ്ക വിതരണക്കാർ ഭാഗ്യക്കുറി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ആവശ്യാനുസരണം ടിക്കറ്റുകൾ ലഭ്യമാക്കുമെന്ന് ലോട്ടറി ഡെപ്യൂട്ടി ഡയറക്ടർ രാജ് കപൂർ അറിയിച്ചു. പരമാവധി 90 ലക്ഷം ടിക്കറ്റുകൾ വരെ വിപണിയിലെത്തിക്കാൻ ലോട്ടറി വകുപ്പിനാകും.

 

കഴിഞ്ഞ വർഷത്തെ ഓണം ബംപർ വിൽപനയിൽ റെക്കോഡിട്ടിരുന്നു. 67.50 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. മുൻ വർഷത്തെക്കാൾ 18 ലക്ഷം ടിക്കറ്റുകളാണ് കൂടുതൽ വിറ്റത്. അന്നും ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നു. ടിക്കറ്റ് വിലയിൽ മാറ്റമില്ലെങ്കിലും സമ്മാനങ്ങളുടെ എണ്ണം ഇത്തവണ കൂട്ടിയിട്ടുണ്ട്. 125.54 കോടി രൂപയാണ് ആകെ സമ്മാനമായി നൽകുന്നത്.

]]>
Fri, 28 Jul 2023 14:23:24 +0530 Editor
പി.ജയരാജന്റെ ഭീഷണി പ്രസംഗത്തിനെതിരെ കണ്ണൂർ എസ്പിക്ക് യുവമോർച്ചയുടെ പരാതി http://newsmalayali.com/4453 http://newsmalayali.com/4453 സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ വിവാദ ഭീഷണി പ്രസംഗത്തിനെതിരെ കണ്ണൂർ എസ് പിക്ക് യുവമോർച്ചയുടെ പരാതി. നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള ജയരാജന്റെ വാക്കുകൾ വീണ്ടും കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ സംഘർഷത്തിന് വഴിവെക്കാൻ സാധ്യതയുള്ളതെന്ന് പരാതിയിൽ പറയുന്നു. ഐആര്‍പിസി പോലുള്ള സംഘടനയുടെ ചുമതല വഹിച്ചുകൊണ്ട് പരസ്യമായി യുവമോർച്ച പ്രവർത്തകരെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ പി.ജയരാജനെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സ്പീക്കര്‍ ഷംസീറിന്റെ എംഎൽഎ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് നടത്തിയ വെല്ലുവിളി പ്രസംഗത്തിന് മറുപടി നല്‍കിയ പി. ജയരാജന്‍റെ പ്രസംഗമാണ് വിവാദമായത്.

ഷംസീറിനെതിരെ കൈ ഓങ്ങിയാൽ യുവമോർച്ചക്കാരുടെ തല മോർച്ചറിയിലിരിക്കുമെന്ന് പി.ജയരാജന്‍ പറഞ്ഞു.ഭരണഘടന പദവിയിലിരിക്കുന്നയാൾ ഉത്തരവാദിത്തം നിറവേറ്റിയാൽ വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടി ഈ നാട്ടിൽ നടപ്പില്ല. ഷംസീർ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. ഷംസീറിനെ ഒറ്റപ്പെടുത്താമെന്നത് വ്യാമോഹം മാത്രമെന്നും പി. ജയരാജൻ പറഞ്ഞു.സേവ് മണിപ്പൂർ എന്ന മുദ്രാവാക്യം ഉയർത്തി നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് എൽഡ‍ിഎഫ് നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ജയരാജന്‍റെ വിവാദ പരമര്‍ശം.

]]>
Fri, 28 Jul 2023 14:21:56 +0530 Editor
Kerala Blasters | കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് വുക്കോമനോവിച്ച് കൊച്ചിയിലെത്തി http://newsmalayali.com/4452 http://newsmalayali.com/4452 കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി ഇനി വേറെ ലെവൽ. ജൂലൈ 27 വ്യാഴാഴ്ച രാവിലെയുള്ള എമിറേറ്റ്സ് വിമാനത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് കൊച്ചിയിലെത്തി. പ്രീ-സീസൺ ആരംഭിച്ച് രണ്ട് ആഴ്ച പിന്നിട്ടിട്ടും കോച്ച് വരാത്തതോടെ ആരാധകർ ആശങ്കയിലായിരുന്നു. ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ആരവങ്ങൾ ഒന്നുമില്ലാതെ സെർബിയൻ കോച്ച് കൊച്ചിയിലത്തി.

കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരം ബഹിഷ്കരിച്ചതിനുശേഷം കോച്ച് പിഴയും വിലക്കും നേരിട്ടിരുന്നു. പിന്നാലെ പ്രീ സീസൺ ആരംഭിച്ചിട്ടും കോച്ച് വരാതായതോടെ ആരാധകർ ആശങ്കയിലായി. കളത്തിന് പുറത്തേക്ക് ടീമിനെ നയിച്ച കോച്ചിന്റെ നടപടിയെ മുൻ താരങ്ങൾ അടക്കം വിമർശിച്ചിരുന്നു. പിന്നാലെ ബ്ലാസ്റ്റേഴ്സ് നിരത്തിയ വാദങ്ങൾ തള്ളിയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടപടി സ്വീകരിച്ചത്.

കോച്ച് ഇനി ടീമിനോടൊപ്പം ഉണ്ടാകില്ല എന്ന കഥകളും പരന്നു. ഒടുവിൽ മുന്നറിയിപ്പില്ലാതെ കോച്ച് കൊച്ചിയിൽ പറന്നിറങ്ങി. പരിശീലകൻ എത്തിയ കാര്യം ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. മൂന്നാമത്തെ സീസണായാണ് സെർബിയൻ പരിശീലകൻ കൊച്ചിയിൽ എത്തുന്നത്. ആദ്യ സീസണിൽ ടീമിനെ ഫൈനലിലേക്കും, രണ്ടാം സീസണിൽ പ്ലേഓഫിലേക്കും നയിച്ച വുക്കോമനോവിച്ച് ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച പരിശീലകനാണ്.

 

]]>
Thu, 27 Jul 2023 13:37:11 +0530 Editor
കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് ICMR പഠനം http://newsmalayali.com/4451 http://newsmalayali.com/4451 കേരളം ഉൾപ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനം. സംസ്ഥാനങ്ങൾക്ക് പുറമേ, ഒരു കേന്ദ്രഭരണ പ്രദേശത്തെ വവ്വാലുകളിലും നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.

ഇതുവരെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സർവേ പൂർത്തിയായത്. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വവ്വാലുകളിൽ നിപാ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളിലും സർവേ പൂർത്തിയായി.

നേരത്തേ, അസമിലെ ധുബ്രി ജില്ലയിലും പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബിഹാർ, കേരളത്തിൽ കോഴിക്കോട് എന്നിവിടങ്ങളിൽ പഴംതീനി വവ്വാലുകളിൽ നിപയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ വവ്വാലുകൾക്കിടയിൽ വൈറസ് വ്യാപനത്തെ കുറിച്ചുള്ള വിവരങ്ങളുടെ അഭാവത്തെ തുടർന്നാണ് രാജ്യവ്യാപകമായി സർവേ നടത്താൻ തീരുമാനിച്ചതെന്ന് ICMR-NIV ഡയറക്ടർ ഇൻ ചാർജ് ഡോ. ഷീല ഗോഡ്ബോലെയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർ ചെയ്യുന്നു.

ഇന്ത്യയിൽ ആദ്യമായി നിപ വൈറസ് റിപ്പോർട്ട് ചെയ്തത് 2001 ൽ പശ്ചിമബംഗാളിലെ സിലിഗുരിയിലാണ്. 66 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 45 മരണങ്ങൾ സംഭവിച്ചു. 2018 മേയിൽ, കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരിൽ 16 പേരും മരിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു.

പനി, തലവേദന, തലകറക്കം, ബോധക്ഷയം മുതലായവയാണ് നിപയുടെ പ്രാഥമിക ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. വൈറസ് ബാധയുണ്ടായാൽ, അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും രോഗലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം.

]]>
Thu, 27 Jul 2023 10:28:36 +0530 Editor
Sprouts Health Benefits: പ്രഭാതഭക്ഷത്തില്‍ അല്പം മുളപ്പിച്ച പയർ കൂടി ഉള്‍പ്പെടുത്താം, ഗുണങ്ങള്‍ മാത്രം http://newsmalayali.com/4450 http://newsmalayali.com/4450 എളുപ്പം  തയാറാക്കാവുന്ന ഒരു  പ്രഭാതഭക്ഷണമാണ് മുളപ്പിച്ച പയർ വർഗ്ഗങ്ങൾ  അല്ലെങ്കില്‍ Sprouts. 

ശരീരത്തിന് ഏറ്റവും ആവശ്യമായ മൈക്രോ ന്യൂട്രിയന്‍റാണ് പ്രോട്ടീൻ കണക്കപ്പെടുന്നത്. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കുന്നത് ആരോ​ഗ്യത്തിന് ​ഏറെ ഗുണം ചെയ്യും. ഉയർന്ന പ്രോട്ടീൻ അടങ്ങിയ  പ്രഭാതഭക്ഷണം കഴിയ്ക്കുന്നത് പേശികളുടെ ആരോഗ്യത്തിന് മാത്രമല്ല ശരീരത്തില്‍ ഗ്ലൂക്കോസ് നിയന്ത്രിക്കാനും സഹായകമാകും.  

പ്രോട്ടീൻ കലവറയായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് പയർവർ​ഗങ്ങൾ. ഇതില്‍  അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങൾ കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു. എന്നാല്‍,  മുളപ്പിച്ച പയര്‍  കൂടുതല്‍ പോഷകങ്ങള്‍ നിറഞ്ഞതാണ്‌. ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.  

മുളപ്പിച്ച പയർ വർഗ്ഗങ്ങൾ പോഷകങ്ങളുടെ കലവറയാണ്. ഒരു കപ്പ് മുളപ്പിച്ച ചെറുപയറിന്‍റെ പോഷകമൂല്യം ഇപ്രകാരമാണ്: 

കലോറി

 31.2

പ്രോട്ടീൻ

 7.7 ഗ്രാം

കാർബോഹൈഡ്രേറ്റ്

 6.2 ഗ്രാം

വിറ്റാമിൻ സി

 13.7 മില്ലിഗ്രാം

വിറ്റാമിൻ

 0.1 മില്ലിഗ്രാം

വിറ്റാമിൻ കെ

 34.3 എം.സി.ജി.

വിറ്റാമിൻ ബി 6

 0.1 മില്ലിഗ്രാം

ഫോളേറ്റ് 63.4

 എം.സി.ജി.

കാൽസ്യം

 13.5 മില്ലിഗ്രാം

ഇരുമ്പ്

 0.9 മില്ലിഗ്രാം

മഗ്നീഷ്യം

 21.8 മില്ലിഗ്രാം

ഫോസ്ഫറസ്

 56.2 മില്ലിഗ്രാം

പൊട്ടാസ്യം

 155 മില്ലിഗ്രാം

സോഡിയം

 6.2 മില്ലിഗ്രാം

സിങ്ക്

 0.4 മില്ലിഗ്രാം

ചെമ്പ്

 0.2 മില്ലിഗ്രാം

മാംഗനീസ്

 0.2 മില്ലിഗ്രാം

സെലിനിയം

 0.6 എം.സി.ജി.

ഒമേഗ -3 ഫാറ്റി ആസിഡുകൾ

 16.6 മില്ലിഗ്രാം

ഒമേഗ -6 ഫാറ്റി ആസിഡുകൾ

 43.7 മില്ലിഗ്രാം

ഡയറ്ററി ഫൈബർ

 1.9 ഗ്രാം

മുളപ്പിച്ച പയർവർ​ഗങ്ങൾ  (Sprouts) കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായകം

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍  (Sprouts) കഴിയ്ക്കുന്നത്. മുളപ്പിച്ച പയറിൽ നാരുകൾ ധാരാളം അടങ്ങിയതുകൊണ്ടുതന്നെ ഇത് വിശപ്പ് അറിയിക്കുന്ന ഹോര്‍മോണിന്‍റെ ഉത്പാദനം തടയുന്നു. അതിനാൽ, പെട്ടെന്ന് വിശക്കില്ല, അതോടെ ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാനാകും. ഇത് ഒരു അധ്വാനവും ഇല്ലാതെ ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും. 

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു 

രാവിലത്തെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു.

ഫാറ്റി ലിവർ രോ​ഗമുള്ളവര്‍ക്ക് ഉത്തമം

ഫാറ്റി ലിവർ രോ​ഗമുള്ളവർക്ക് അത്യുത്തമമാണ് ചെറുപയർ മുളപ്പിച്ചത്. കരൾ രോ​ഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ്  മുളപ്പിച്ച ചെറുപയ.ർ 

ദഹനം മെച്ചപ്പെടുത്തുന്നു

മുളപ്പിച്ച പയർവർ​ഗത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് മലവിസർജ്ജനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും കുടലിന്‍റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്.

അകാല വാര്‍ധക്യം  തടയും 

അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്‍റി ഓക്സിഡന്‍റുകള്‍ മുളപ്പിച്ച പയറില്‍ അടങ്ങിയിട്ടുണ്ട്. വാര്‍ധക്യത്തിന് കാരണമാകുന്ന ഡിഎന്‍എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. മുളപ്പിച്ച പയറില്‍ അടങ്ങിയ ജീവകം സി കൊളാജന്‍ ഉത്‌പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇതുവഴി ചര്‍മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.

മുടി വളരാൻ

പയര്‍ മുളപ്പിച്ചത് കഴിക്കുന്നതിന്‍റെ ഒരു ഗുണം അവ ശിരോചർമ്മത്തിലെ സെബം ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ മുടിയിഴകളെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നതാണ്. മുളപ്പിച്ച പയറും വിത്തുകളും കഴിക്കുന്നത് മുടിയുടെ ഉള്ള് കുറയുന്നത് അതായത് മുടി കൊഴിച്ചില്‍ തടയുന്നു. 

അതേസമയം ചെറുപയർ മുളപ്പിച്ചത് എപ്പോള്‍ എങ്ങിനെയാണ് കഴിക്കേണ്ടത് എന്നതും പ്രധാനമാണ്.  മുളപ്പിച്ച വിത്തുകൾ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. എന്നാല്‍, മുളപ്പിച്ച പയര്‍ പച്ചയ്ക്ക് കഴിയ്ക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ചെറിയ തോതില്‍ വേവിച്ച ശേഷം കഴിയ്ക്കുന്നതാണ് എപ്പോഴും ഉത്തമം.  

]]>
Wed, 26 Jul 2023 19:21:04 +0530 Editor
Lionel Messi: രണ്ടാം മത്സരത്തില്‍ ഇരട്ട ഗോള്‍; മെസ്സിക്കരുത്തില്‍ ഇന്റര്‍ മയാമിയ്ക്ക് തകര്‍പ്പന്‍ ജയം http://newsmalayali.com/4449 http://newsmalayali.com/4449 ലീഗ്‌സ് കപ്പ് ഗ്രൂപ്പ് സ്റ്റേജില്‍ രണ്ടാം ജയവുമായി ഇന്റര്‍ മയാമി. അറ്റ്‌ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു മയാമിയുടെ വിജയം. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ തകര്‍പ്പന്‍ പ്രകടനമാണ് മയാമിയുടെ വിജയം അനായാസമാക്കിയത്. 

മയാമിയ്ക്ക് വേണ്ടി രണ്ടാം മത്സരത്തിനിറങ്ങിയ മെസി ഇരട്ട ഗോളുകള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 8-ാം മിനിട്ടില്‍ മെസി തന്നെയാണ് ഗോളടിയ്ക്ക് തുടക്കമിട്ടത്. ബാര്‍സലോണയിലെ മെസിയുടെ സഹതാരമായിരുന്ന സെര്‍ജിയോ ബുസ്‌കറ്റ്‌സ് മയാമിയില്‍ ചേര്‍ന്നിരുന്നു. മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന മെസിയ്ക്ക് ബുസ്‌കറ്റ്‌സ് നീട്ടി നല്‍കിയ പാസാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. മെസിയുടെ ഇടംകാലന്‍ ലോ ഷോട്ട് പോസ്റ്റില്‍ തട്ടിയെങ്കിലും റീബൗണ്ട് ഗോള്‍ നേടി മെസി മയാമിയെ മുന്നിലെത്തിച്ചു. 

22-ാം മിനിട്ടില്‍ വിങ്ങര്‍ റോബര്‍ട്ട് ടെയ്‌ലറുമായി ചേര്‍ന്ന് മെസി രണ്ടാം ഗോളും വലയിലാക്കി. മൈതാന മധ്യത്ത് നിന്ന് പന്തുമായി കുതിച്ച മെസി ടെയ്‌ലര്‍ക്ക് പാസ് നീട്ടി നല്‍കി. പോസ്റ്റിനുള്ളില്‍ നിന്ന് ടെയ്‌ലര്‍ നല്‍കിയ പാസ് മെസി അനായാസം വലയിലാക്കി. പിന്നീട് ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസിയെ 78-ാം മിനിട്ടില്‍ മയാമി സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തു. ടെയ്‌ലറാണ് അവശേഷിച്ച രണ്ട് ഗോളുകളും നേടിയത്. ലീഗ്‌സ് കപ്പിലെ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്റര്‍ മയാമി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. മെസിയെ ടീമിലെത്തിച്ചതോടെ ആദ്യ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് മയാമി. 

അരങ്ങേറ്റ മത്സരത്തില്‍ വിജയ ഗോള്‍ നേടിയാണ് മെസി മയാമിയിലേയ്ക്കുള്ള വരവ് അറിയിച്ചത്. ക്രൂസ് അസൂളിനെതിരെ നടന്ന മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ മെസി 94-ാം മിനിട്ടില്‍ ലഭിച്ച ഫ്രീ കിക്ക് വലയിലാക്കി മയാമിയെ വിജയിപ്പിച്ചു. ഇതോടെ മയാമിയ്ക്ക് വേണ്ടിയുള്ള ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് 3 ഗോളുകളും ഒരു അസിസ്റ്റുമായി തകര്‍പ്പന്‍ ഫോമിലാണ്. 

]]>
Wed, 26 Jul 2023 19:09:17 +0530 Editor
മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; പ്രതികളെ വീട് വളഞ്ഞ് പിടികൂടി പോലീസ് http://newsmalayali.com/4448 http://newsmalayali.com/4448 മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 20.5 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. ചെമ്മങ്കടവ് താമരകുഴിയിലാണ് സംഭവം. 

മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി പാലോളി ഇബ്രാഹിം (49),  മലപ്പുറം കുണ്ടുവായ പള്ളിയാളി സ്വദേശി അണ്ണoക്കോട്ടിൽ വീട്ടിൽ ശ്രീയേഷ് (36), മലപ്പുറം താമരക്കുഴി സ്വദേശി സിയോൺ വില്ല വീട്ടിൽ ബ്രിജേഷ് ആന്റണി ഡിക്രൂസ് (41) എന്നിവരാണ് പിടിയിലായത്. താമരക്കുഴിയിലുള്ള പ്രതി ബ്രിജേഷ് ആന്റണിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീട് വളഞ്ഞ് പോലീസ് നടത്തിയ റെയിഡിലാണ് വലിയ അളവിൽ കഞ്ചാവ് കണ്ടെത്തിയത്. 

ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിച്ച കഞ്ചാവാണ് വീട്ടിൽ നിന്ന് കണ്ടെടുത്തത്. ഇവ ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്നതിനായി ചെറിയ പാക്കറ്റുകളിലാക്കുന്നതിനിടെയാണ് പ്രതികൾ പോലീസിന്റെ പിടിയിലാകുന്നത്. ഒന്നാം പ്രതിയായ പാലോളി ഇബ്രാഹിം നേരത്തെ വധശ്രമം, ലഹരിക്കടത്ത്, അടിപിടി തുടങ്ങി പതിനഞ്ചോളം കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. 

മലപ്പുറം ഡി.വൈ.ഐസ്.പി. പി.അബ്ദുൽ ബഷീർ, മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം എസ്ഐ ജീഷിലും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മലപ്പുറം ഡിവൈഎസ്പി പി അബ്ദുൽ ബഷീർ, മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസ്, മലപ്പുറം പോലീസ് സബ് ഇൻസ്പെക്ടർ ജിഷിൽ, എസ്ഐമാരായ സന്തോഷ്‌, തുളസി, ഗോപി മോഹൻ, സിപിഒ അനീഷ് ബാബു, ദ്വിദീഷ്, ജെയ്‌സൽ, ജില്ലാ ആൻറി നർക്കോട്ടിക് ടീം അംഗങ്ങളായ ഐകെ ദിനേഷ്, പി സലീം, ആ ഷഹേഷ്, കെ കെ ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.  

]]>
Wed, 26 Jul 2023 19:06:32 +0530 Editor
Indian Army Rent Helicopters: സൈന്യം ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്നു; അഞ്ച് വർഷത്തേക്ക് 20 എണ്ണം http://newsmalayali.com/4447 http://newsmalayali.com/4447 അതിര്‍ത്തി നിരീക്ഷണത്തിനും സൈനിക ദൗത്യങ്ങള്‍ക്കുമായി അഞ്ചു വര്‍ഷത്തേക്ക് 20 ലൈറ്റ് ഹെലിക്കോപ്റ്ററുകള്‍ വാടകക്കെടുക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ കരസേന.രാജ്യത്തിൻറെ വടക്കന്‍ പ്രദേശങ്ങളില്‍ കൂടുതൽ നിരീക്ഷണവും ശ്രദ്ധയും ആവശ്യമായതിനാലും ഇവിടങ്ങളിലെ സൈനിക സാന്നിധ്യം വര്‍ധിച്ച സാഹചര്യത്തിലുമാണ് ഹെലിക്കോപ്റ്ററുകള്‍ വാങ്ങുന്നത്. പുതി ഹെലി കോപ്റ്ററുകൾ വാങ്ങുന്നത് നീണ്ടു പോവുകയാണ്. 

വലിയ തോതില്‍ കാലപ്പഴക്കം വന്ന ചീറ്റ, ചേതക് ഹെലിക്കോപ്റ്ററുകള്‍ക്ക് പകരമാകും വാടകക്കെടുത്ത ഹെലിക്കോപ്റ്ററുകള്‍ എന്നാണ് സൂചന. 20 ഹെലിക്കോപ്റ്ററുകളും അവയുടെ കൺട്രോളിംഗ് ഫെസിലിറ്റിയും സഹിതം അഞ്ചു വര്‍ഷത്തേക്കാണ് വാടകക്കെടുത്തിരിക്കുന്നത്. പൈലറ്റുമാര്‍ക്കും അറ്റകുറ്റപണികള്‍ നടത്തുന്നവര്‍ക്കും വേണ്ട പരിശീലനവും വാടക കാലയളവില്‍ ഹെലിക്കോപ്റ്ററുകളുടെ അറ്റകുറ്റപണിക്കു വേണ്ട പിന്തുണയും വാടക കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹെലിക്കോപ്റ്റര്‍ നിര്‍മാണ കമ്പനികളില്‍ നിന്നും ഹെലിക്കോപ്റ്റര്‍ വാടകക്ക് നല്‍കുന്ന  കമ്പനികളില്‍ നിന്നും പ്രതിരോധവകുപ്പ് കരാറിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2020-ലെ ഡിഫെന്‍സ് അക്വിസിഷന്‍ പ്രൊസീജ്യറിലെ ഒൻപതാം വകുപ്പ് അനുസരിച്ചായിരിക്കും കരാറില്‍ തീരുമാനമെടുക്കുക. ആറു മാസത്തിനകം ഹെലിക്കോപ്റ്ററുകള്‍ വാടകക്ക് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ശ്രമം. ഒക്ടോബര്‍ പകുതിയോടെ വിശദാംശങ്ങള്‍ സഹിതം അപേക്ഷ നല്‍കേണ്ടി വരും. രണ്ടു വര്‍ഷത്തിനകം ഹെലിക്കോപ്റ്ററുകള്‍ വാടകക്കെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. വാടക കാലാവധി അഞ്ചു വര്‍ഷമെന്നത് പത്തുവര്‍ഷം വരെ നീട്ടാനും സാധ്യതയുണ്ട്.

ഇന്ത്യന്‍ സേനയില്‍ ചീറ്റ, ചേതക്, ചീതള്‍ വിഭാഗങ്ങളിലായി 190 ഹെലിക്കോപ്റ്ററുകളാണുള്ളത്. ഇതില്‍ 70 ശതമാനത്തിലേറെ 30 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതാണ്. അഞ്ചെണ്ണത്തിന് 50 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് നേരത്തെ റിപോര്‍ട്ടുകള്‍ വന്നിരുന്നു. 190 ഹെലിക്കോപ്റ്ററുകളില്‍ ശരാശരി 25 എണ്ണം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ അറ്റകുറ്റ പണികളിലായിരിക്കും. ആവശ്യമുള്ളതില്‍ 37 ശതമാനത്തിന്റെ കുറവ് ഹെലിക്കോപ്റ്ററുകളുടെ എണ്ണത്തില്‍ സംഭവിക്കുന്നുണ്ട്. കാലപ്പഴക്കത്തിനൊപ്പം ഈ ലഭ്യത കുറവുമാണ് ഹെലിക്കോപ്റ്ററുകള്‍ വാടകക്ക് എടുക്കുന്നതിലേക്ക് ഇന്ത്യന്‍ സേനയെ എത്തിച്ചിരിക്കുന്നത്.

അരുണാചലില്‍ കരസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു സൈനികന്‍ മരിച്ചതോടെയാണ് ചീറ്റ ഹെലികോപ്റ്ററുകള്‍ വീണ്ടും ചര്‍ച്ചയാവുന്നത്. ചീറ്റ ഹെലികോപ്റ്റര്‍ അപകടങ്ങൾ സൈന്യത്തിനും തലവേദനയായി മാറുകയാണ് . കാലപ്പഴക്കം ചെന്ന ചീറ്റ, ചേതക് ഹെലികോപ്റ്ററുകള്‍ മാറ്റണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നതാണ്. നിലവില്‍  190 ഓളം ചീറ്റ, ചേതക്, ചീറ്റല്‍ ഹെലികോപ്റ്ററുകളാണ് ഇന്ത്യന്‍ സൈന്യത്തില്‍ ഉള്ളത്.സിയാച്ചിന്‍ മേഖലയിലടക്കം സാധനങ്ങള്‍ എത്തിക്കുന്നതിനും ആളുകളെ ഒഴിപ്പിക്കുന്നതിനുമടക്കം ഇവയാണ് നിരന്തരം ഉപയോഗിക്കുന്നത്. പഴയ കണക്കുകൾ നോക്കിയാൽ 30 ലധികം അപകടങ്ങളാണ് ചീറ്റ  ഉണ്ടാക്കിയത്. പൈലറ്റുള്‍പ്പെടെ 40 ലധികം സേനാംഗങ്ങൾക്ക് ഇത്തരത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്.

 

ചീറ്റയും ചേതക്കും കാലഹരണപ്പെട്ട ഏവിയോണിക്സ് ഉള്ള ഒറ്റ എഞ്ചിന്‍ ഹെലികോപ്റ്ററുകളാണ്, ചലിക്കുന്ന മാപ്പ് ഡിസ്പ്ലേ, ഗ്രൗണ്ട് പ്രോക്സിമിറ്റി വാണിംഗ് സിസ്റ്റം, കാലാവസ്ഥ റഡാര്‍ തുടങ്ങിയ പ്രധാന സവിശേഷതകളൊന്നും തന്നെ ഇവക്കില്ല. ഓട്ടോപൈലറ്റ് സംവിധാനം ഇല്ലാത്തതിനാല്‍ മോശം കാലാവസ്ഥയില്‍ പൈലറ്റിനു ദിശ മാറിയാല്‍ നിയന്ത്രിക്കാന്‍ പോലും സാധിക്കില്ല.ചേതക്കിന് സമതലങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ചില പ്രത്യേക ഭൂപ്രദേശങ്ങളില്‍ ചീറ്റ കഴിവു തെളിയിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ സൈന്യം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ചീറ്റയുടെ എഞ്ചിനില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.എന്നാല്‍, അവയില്‍ ഭൂരിഭാഗത്തിന്റെയും കാലാവധി തീര്‍ന്നു . പഴയ സാങ്കേതിക വിദ്യയുള്ള ഈ ചീറ്റ കൾ ആധുനിക വാർ ഫീൽഡുകൾക്ക്  അനുയോജ്യമല്ല.

ഹെലികോപ്റ്റര്‍ പൈലറ്റുമാരുടെ അഭിപ്രായമനുസരിച്ച് ഓരോ വിമാനത്തിനും അതിന്റേതായ കാലപരിധിയുണ്ട്. എന്നാല്‍ ഇന്ത്യയിലെ ചീറ്റകള്‍ ആ പരിധിയും കടന്ന് അതി ജീവിക്കുകയാണ്. ഏകദേശം 4500 മണിക്കൂറാണ് ഒരു ചീറ്റ ഹെലി കോപ്റ്ററിൻറെ പറക്കൽ മണിക്കൂറുകളായി പറയുന്നത്.  എന്നാല്‍ ഇന്ത്യന്‍ സൈനത്തിലെ ചീറ്റകള്‍  ഏകദേശം 6000-ല്‍ പരം മണിക്കൂറുകള്‍ പറന്നിട്ടുണ്ട്. അതായത് നിഷ്കർഷിച്ചിരിക്കുന്ന സമയത്തിനേക്കാൾ 2000 മണിക്കൂറുകൾ അധികം. 

]]>
Wed, 26 Jul 2023 19:02:13 +0530 Editor
മൈക്കും ആംപ്ലിഫയറും കേബിളും ഉടമയ്ക്ക് തിരികെ നൽകി; പൊലീസ് നടപടി കേസ് വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ http://newsmalayali.com/4446 http://newsmalayali.com/4446 മൈക്ക് വിവാദത്തിൽ കേസ് വേണ്ടെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതിന് പിന്നാലെ മൈക്കും ആംപ്ലിഫയറും കേബിളും തിരിച്ചുനൽകി പൊലീസ്. തുടർനടപടികൾ വേണ്ടെന്നും സുരക്ഷാ പരിശോധന മതിയെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് പരിശോധിച്ചാൽ മാത്രം മതിയെന്നാണ് നിർദേശം. മൈക്ക് പരിശോധന രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് നടപടി. ഇതോടെ കസ്റ്റഡിയിലെടുത്ത മൈക്ക് സെറ്റ് ഉടമയ്ക്ക് തിരികെ നൽകുകയായിരുന്നു. തുടർ നടപടി ഉണ്ടാകില്ലെന്നും ഉടമയ്ക്ക് പൊലീസ് ഉറപ്പ് നൽകി.

എസ് വി സൗണ്ട്സ് ഉടമ രഞ്ജിത്തിനാണ് മുഴുവൻ ഉപകരണങ്ങളും കന്റോൺമെന്റ് പൊലീസ് തിരികെ നൽകയത്. സൗണ്ട് എഞ്ചിനീയറുടെ സഹായത്തോടെ ആംപ്ലിഫയർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.

കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിന് മൈക്ക് തകരാറിലായതിനു കഴിഞ്ഞ ദിവസമാണു പൊലീസ് കേസെടുത്തത്. പ്രതി ആരെന്നു വ്യക്തമാക്കിയിട്ടില്ല. ആരും പരാതി നൽകാതെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കിൽ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസ്സം വരുത്തി. അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തിൽ പ്രവർത്തിപ്പിച്ച് പ്രതി കേരള പൊലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. ബോധപൂർവം പൊതുസുരക്ഷയെ ബാധിക്കുന്ന വിധം പ്രവർത്തിക്കുന്നതിനാണ് 118 (ഇ) വകുപ്പ് ചുമത്തുന്നത്.

മൈക്ക് തകരാര്‍ മനഃപൂര്‍വമല്ലെന്ന് ഉടമ വ്യക്തമാക്കിയിരുന്നു. വലിയ തിരക്കില്‍ ആളുകളുടെ കൈ തട്ടിയതിനെത്തുടര്‍ന്നായിരുന്നു മൈക്ക് ഹൗളിങ് സംഭവിച്ചതെന്നായിരുന്നു ഉടമയുടെ വാദം.

]]>
Wed, 26 Jul 2023 18:57:10 +0530 Editor
കൊല്ലം ഉമ്മന്നൂർ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി; പ്രസിഡന്‍റ് സ്ഥാനം യുഡിഎഫ് നേടി http://newsmalayali.com/4445 http://newsmalayali.com/4445 ഉമ്മന്നൂർ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫിലെ ഷീബ ചെല്ലപ്പൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് പ്രസിഡന്‍റ് സ്ഥാനം പിടിച്ചതെന്ന് എൽഡിഎഫ് ആരോപിക്കുന്നു.

നിലവിൽ എൽഡിഎഫ് ഭരിച്ചുകൊണ്ടിരുന്ന പഞ്ചായത്തായിരുന്നു ഉമ്മന്നൂർ. മുന്നണിയിലെ ധാരണപ്രകാരം രണ്ടരവർഷം പൂർത്തിയാക്കിയ സിപിഐയിലെ അമ്പിളി ശിവൻ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.

ആകെ 20 അംഗങ്ങളുള്ള പഞ്ചായത്തിൽ നിലവിൽ എൽഡിഎഫിന് ഒമ്പതും യുഡിഎഫിനും എട്ടും ബിജെപിക്ക് മൂന്നും അംഗങ്ങളാണ് ഉണ്ടായിരുന്നത്. ധാരണപ്രകാരം അടുത്ത രണ്ടരവർഷം സിപിഎമ്മിനാണ് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം. ഇതനുസരിച്ച് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം കൊട്ടാരക്കര ഏരിയാ കമ്മിറ്റി അംഗം ബിന്ദു പ്രകാശാണ് മത്സരിച്ചത്.

എന്നാൽ സിപിഐ അംഗത്തിന്‍റെ വോട്ട് അസാധുവായതോടെ എൽഡിഎഫിനും യുഡിഎഫിനും എട്ട് വീതം അംഗങ്ങളായി. ഇതോടെ, വീണ്ടും വോട്ടെടുപ്പ് നടത്തുകയായിരുന്നു. ഇതിൽ ബിജെപി യുഡിഎഫിനെ പിന്തുണച്ചതോടെ ഷീബ ചെല്ലപ്പൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഏറെക്കാലത്തെ ഗൂഢാലോചനയുടെ ഫലമായി അരങ്ങേറിയ പൊറാട്ട് നാടകമാണ് ഉമ്മന്നൂർ പഞ്ചായത്തിൽ അരങ്ങേറിയതെന്ന് സിപിഎം ഏരിയാ സെക്രട്ടറി പി കെ ജോൺസൻ പറഞ്ഞു. കഴിഞ്ഞ ഒന്നരമാസക്കാലമായി ബിജെപിയും കോൺഗ്രസും ചേർന്ന് എൽഡിഎഫ് ഭരണം അട്ടിമറിക്കാനുള്ള ബോധപൂർവമായ പരിശ്രമമാണ് നടത്തിയതെന്നും പി കെ ജോൺസൻ ആരോപിച്ചു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തിയശേഷമാണ് ബിജെപി, യുഡിഎഫ് പാളയത്തിലേക്ക് പോയതെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം ആദ്യം വോട്ടെടുപ്പ് നടന്നപ്പോൾ എൽഡിഎഫിലെ ഒരു വോട്ട് അസാധുവായത് സിപിഎം സ്ഥാനാർഥിയെ തോൽപ്പിക്കാൻ മനപൂർവം സംഭവിച്ചതാണെന്ന് കോൺഗ്രസ് നേതാവും വാർഡ് അംഗവുമായ സുജാതൻ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ആരുടെ വോട്ട് ലഭിച്ചാലും അത് സ്വീകരിക്കാനാണ് തീരുമാനിച്ചത്. എന്നാൽ ബിജെപിയുമായോ, എൽഡിഎഫുമായോ ധാരണയുണ്ടാക്കാനോ ഭരണം പങ്കിടാനോ ഒരുക്കമല്ല. ബിജെപി വോട്ട് ലഭിച്ചതിന്‍റെ പേരിൽ ഉടൻ രാജിവെക്കില്ലെന്നും, നേതൃത്വവുമായി ആലോചിച്ച് മാത്രമെ ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളുവെന്നും കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് സുജാതൻ പറഞ്ഞു.

]]>
Wed, 26 Jul 2023 18:48:59 +0530 Editor
മലബാറിൽ വേണ്ടത് 15,784 പ്ലസ് വൺ സീറ്റുകൾ; 97 അധിക ബാച്ചുകൾ താൽകാലികമായി അനുവദിക്കുമെന്ന് മന്ത്രി ശിവൻകുട്ടി http://newsmalayali.com/4444 http://newsmalayali.com/4444 പ്ലസ് വൺ പ്രവേശനത്തിന് മലബാർ മേഖലയിൽ 97 അധിക ബാച്ചുകൾ താൽകാലികമായി അനുവദിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മലബാറിൽ 15,784 സീറ്റുകൾ കൂടി ഇനിയും വേണമെന്നും അദ്ദേഹം പറഞ്ഞു. 4,64,147 പേർ പ്രവേശനത്തിനായി അപേക്ഷിച്ചെന്നും 4,03,731 വിദ്യാർത്ഥികൾ പ്ലസ് വണിന് പ്രവേശനം നേടിയതായും മന്ത്രി വ്യക്തമാക്കി.

സർക്കാർ, എയ്ഡഡ് മെരിറ്റ് സീറ്റുകളുടെ എണ്ണം 3,70,590 ആണ്. വിഎച്ച്എസ്ഇ -33,030, അൺ എയ്ഡഡ് -54,585ഉം ആണ്. ആകെ സീറ്റുകളുടെ എണ്ണം 4,58,025 ആണ്. രണ്ടാം സപ്ലിമെന്‍ററി ആലോട്ട്മെന്‍റ് പൂർത്തിയാക്കിയപ്പോൾ മെരിറ്റ് ക്വാട്ടയിൽ 2,92,624 പേരും സ്പോർട്സ് ക്വാട്ടയിൽ 3930 പേരും മാനേജ്മെന്‍റ് ക്വാട്ടയിൽ 33,854 പേരും അൺ എയ്ഡഡ് ക്വാട്ടയിൽ 25,585 പേരും ഉൾപ്പെടെ 3,76,590 പേർ പ്ലസ് വൺ പ്രവേശനം നേടി. വിഎച്ച്എസ്ഇയിൽ 27134 പേരും പ്രവേശനം നേടി.

രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ശേഷം പാലക്കാട്-3088, കോഴിക്കോട്-2217, മലപ്പുറം-8338, വയനാട്-116, കണ്ണൂർ-949, കാസർഗോഡ്- 1076 പേർ അടക്കം മലബാർ മേഖലയിൽ 15,784 പേർ പ്രവേശനത്തിനായി കാത്തിരിക്കുന്നു.

പുതിയ ബാച്ചുകൾ

മലബാർ മേഖലയിൽ 97 അധിക ബാച്ചുകൾ താൽകാലികമായി അനുവദിക്കാനാണ് തീരുമാനം. പാലക്കാട് -1, കോഴിക്കോട് -11, മലപ്പുറം -53, വയനാട് -4, കണ്ണൂർ -10, കാസർഗോഡ് -15 എന്നിങ്ങനെയാണ് ബാച്ചുകളുടെ എണ്ണം. ഇതിനോടൊപ്പം നേരത്തെ അനുവദിച്ച 14 ബാച്ചുകൾ കൂടി ഉൾപ്പെടുത്തിയാൽ ആകെ അനുവദിച്ച അധിക ബാച്ചുകളുടെ എണ്ണം 111 ആയി ഉയരും.

 

കഴിഞ്ഞ വർഷം അനുവദിച്ച 83 അധിക ബാച്ചുകൾ ഇത്തവണയും തുടരും. കൊല്ലം- 1, തൃശൂർ- 5, പാലക്കാട് -14, കോഴിക്കോട് -18, മലപ്പുറം – 31, വയനാട് – 2, കണ്ണൂർ – 9, കാസർഗോഡ് – 1 എന്നിങ്ങനെയാണ് കഴിഞ്ഞ വർഷം അനുവദിച്ച അധിക ബാച്ചുകൾ. കൂടാതെ, ആദിവാസി, ഗോത്ര മേഖലയിലെ വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കാൻ നല്ലൂർനാട്, കൽപറ്റ മോഡൽ റെസിഡഷ്യൽ സ്കൂളുകൾക്ക് അനുവദിച്ച ഹ്യുമാനിറ്റീസ് ബാച്ചുകൾ ഇത്തവണയും തുടരും.

83 ബാച്ചുകൾക്ക് പുറമെ വിവിധ ജില്ലകളിൽ നിന്ന് 14 ബാച്ചുകൾ കൂടി മലപ്പുറം ജില്ലയിലേക്ക് മാറ്റിയിട്ടുണ്ട്. 12 സയൻസ് ബാച്ചുകളും രണ്ട് ഹ്യുമാനിറ്റീസ് ബാച്ചുകളും ഉൾപ്പെടുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

]]>
Wed, 26 Jul 2023 18:47:48 +0530 Editor
Amit Shah On Manipur Issue: സത്യം പുറത്തുവരേണ്ടത് പ്രധാനം, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍, സഹകരിക്കാന്‍ പ്രതിപക്ഷത്തോട് ആഭ്യന്തര മന്ത്രി http://newsmalayali.com/4443 http://newsmalayali.com/4443 മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ലോക്‌സഭയിൽ ചർച്ച നടത്താൻ  സര്‍ക്കാര്‍ തയ്യാറാണെന്നും പ്രതിപക്ഷം അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.  മണിപ്പൂർ വിഷയത്തിൽ രാജ്യത്തിന് മുമ്പാകെ 'സത്യം പുറത്തുവരേണ്ടത് പ്രധാനമാണ്' എന്നഭിപ്രായപ്പെട്ട  അദ്ദേഹം സഭയില്‍ ചർച്ച അനുവദിക്കാൻ പ്രതിപക്ഷ നേതാക്കളോട് അഭ്യർത്ഥിച്ചു.

 

മണിപ്പൂർ വിഷയത്തിൽ നേരത്തെ മൂന്ന് തവണ നിർത്തിവച്ചതിന് ശേഷം ഉച്ചയ്ക്ക് 2.30 ന് സഭ വീണ്ടും സമ്മേളിച്ച അവസരത്തില്‍ മണിപ്പൂർ വിഷയത്തിൽ ചർച്ച നടത്താൻ പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷവും ആഗ്രഹിക്കുന്നതായി അമിത് ഷാ പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടർന്നതോടെ സ്പീക്കർ ഓം ബിർള സഭാ നടപടികൾ ഇന്നത്തേക്ക് നിര്‍ത്തി വച്ചു. 

മണിപ്പൂരിലെ അക്രമത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയാണ് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്. എന്നാല്‍, ഭരണപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നും എന്നാല്‍, ഈ വിഷയത്തില്‍ സര്‍ക്കാരിനുവേണ്ടി ആര് മറുപടി നല്‍കും എന്നത് തീരുമാനിക്കാനുള്ള അവകാശം പ്രതിക്ഷത്തിനില്ല എന്ന നിലപാടിലാണ് കേന്ദം. 

പ്രതിപക്ഷ പാര്‍ട്ടികള്‍ മുദ്രാവാക്യങ്ങൾ വിളിയ്ക്കുകയും പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുകയും ചെയ്തതോടെ  പാർലമെന്‍റിന്‍റെ  ഇരുസഭകളും തിങ്കളാഴ്ച വീണ്ടും നിർത്തിവച്ചു. മണിപ്പൂർ കലാപത്തിൽ സഭയില്‍  ബഹളം തുടരുന്നതിനിടെ, പ്രധാനമന്ത്രി സഭയ്ക്ക് പുറത്ത് സംസാരിക്കുന്നതും അകത്ത് സംസാരിക്കാത്തതും എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ പാർട്ടികൾ ചോദിച്ചു. 

"പ്രധാനമന്ത്രി സഭയിൽ വന്ന് പ്രസ്താവന നടത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം. ആ പ്രസ്താവന ചർച്ച ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. നിങ്ങൾ പുറത്ത് സംസാരിക്കുന്നു, പക്ഷേ അകത്തല്ല, ഇത് പാർലമെന്‍റിനെ അപമാനിക്കലാണ്. ഇത് ഏറെ ഗൗരവമുള്ള കാര്യമാണ്," രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

മണിപ്പൂരിലെ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ സർക്കാരിന്‍റെ പരാജയത്തെ ചോദ്യം ചെയ്ത ശിവസേന എംപി പ്രിയങ്ക ചതുർവേദി, വിഷയത്തിൽ പ്രധാനമന്ത്രി മോദി സംസാരിക്കണമെന്നും പറഞ്ഞു. 80 ദിവസത്തിലേറെയായി, മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ഇപ്പോഴും ശമനമില്ല എന്നും പറഞ്ഞു. 

"പ്രധാനമന്ത്രിക്ക് ഉത്തരമൊന്നുമില്ലേ? പാർലമെന്‍റിന് പുറത്ത് അദ്ദേഹം 36 സെക്കൻഡ് പ്രസ്താവന നൽകി, എന്നാൽ മുഖ്യമന്ത്രിയെ ഇതുവരെ പുറത്താക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം പാർലമെന്‍റിലൂടെ രാജ്യത്തോട് പറയുന്നില്ല. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ ആഭ്യന്തരമന്ത്രി പരാജയപ്പെട്ടത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് വനിതാ ശിശു വികസന മന്ത്രി ഇതുവരെ മണിപ്പൂർ സന്ദർശിക്കാത്തത്," അവർ ചോദിച്ചു.

മണിപ്പൂരിലെ സംഭവങ്ങൾ രാജ്യത്തെ നാണംകെടുത്തിയെന്ന് ജെഡിയു നേതാവ് ലാലൻ സിംഗ് പറഞ്ഞു. മണിപ്പൂരിൽ ഇരട്ട എഞ്ചിൻ സർക്കാരാണ് ഉള്ളത്, അവർ അതിനോട് തീർത്തും നിസ്സംഗരാണ്. പ്രധാനമന്ത്രി സഭയിൽ വന്ന് പ്രസ്താവന നടത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം,” അദ്ദേഹം കൂട്ടിച്ചേർത്തു.

മണിപ്പൂര്‍ വിഷയം പാർലമെന്‍റില്‍ ആളിക്കത്തുകയാണ്. വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നല്‍കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്പ്രതിപക്ഷം. പ്രതിഷേധങ്ങള്‍ മൂലം സഭയുടെ വര്‍ഷകാല സമ്മേളനം മുടങ്ങുകയാണ്. 

മണിപ്പൂർ ഗ്രാമത്തിൽ ജനക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യുന്നതിന്‍റെ ഒരു വീഡിയോ വൈറലായതിന് ഒരു ദിവസത്തിന് ശേഷമാണ് സമ്മേളനം ആരംഭിച്ചത്, വീഡിയോ രാജ്യവ്യാപകമായി രോഷത്തിന് വഴിയൊരുക്കി. വിഷയം സഭയിലും ആഞ്ഞടിയ്ക്കുകയാണ്...

]]>
Tue, 25 Jul 2023 13:14:45 +0530 Editor
ബിഷപ്പിന്റെ വാഹനാപകട മരണത്തിൽ പുതിയ അന്വേഷണം http://newsmalayali.com/4442 http://newsmalayali.com/4442 നാല് വർഷം മുമ്പ് ഒരു കത്തോലിക്കാ ബിഷപ്പ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഒരു പുതിയ അന്വേഷണത്തിന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.

2018 ഡിസംബർ 14ന് വാഹനാപകടത്തിൽ മരിച്ച ഗ്വാളിയോറിലെ ബിഷപ്പ് തോമസ് തെന്നാട്ടിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കാൻ ജൂലൈ 19ന് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.

റോഡപകട കേസുകളിൽ നിർബന്ധിത പോസ്റ്റ്‌മോർട്ടം നടത്താതെയാണ് രൂപത 65 കാരനായ മെത്രാനെ സംസ്‌കരിച്ചത്.


ആറ് മാസത്തിന് ശേഷം, 2019 ജൂണിൽ, പ്രാദേശിക കത്തോലിക്ക സഭംഗമായ ഡോളി തെരേസയുടെ അപേക്ഷയെത്തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പുറത്തെടുത്തു.

രണ്ട് കീഴ്‌ക്കോടതികളുടെ എതിർപ്പുകൾ തള്ളി ബിഷപ്പിന്റെ ഇളയ സഹോദരി ക്ലാരമ്മ കോൺസ്റ്ററ്റൈൻ നൽകിയ ഹർജിയെ തുടർന്നാണ് ഇത്തവണ ഹൈക്കോടതി പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്.

“ഹൈകോടതിയുടെ അഭിപ്രായത്തിൽ, കീഴ്‌ക്കോടതികളുടെ ഉത്തരവുകൾ “ഭൗതിക ക്രമക്കേടുകൾ " ഉള്ളതായി  ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു.

ബിഷപ്പ് തെന്നാട്ടിന്റെ മരണത്തിൽ പുതിയ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് കോടതിയിൽ അവരെ സഹായിച്ച ഹർജിക്കാരിയുടെ മരുമകൻ പാസ്റ്റർ ലവേഴ്‌സ് മസിഹ് പറഞ്ഞു.

“നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്നും സത്യം സ്ഥാപിക്കപ്പെടുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” മസിഹ്  ന്യൂസിനോട് പറഞ്ഞു.

എട്ട് വൈദികരെയാണ് ഹർജിയിൽ പ്രതി ചേർത്തിരിക്കുന്നത്. ഫാദർ എൻ ജോൺ സേവ്യറാണ് മുഖ്യപ്രതി.

“റോഡ് അപകടത്തിൽ ബിഷപ്പ് മരിച്ചുവെന്ന വസ്തുത നിഷേധിക്കാനാവില്ല,” ഫാദർ എൻ ജോൺ സേവ്യർ പറഞ്ഞു. നൂറ് അന്വേഷണം നടത്തിയാലും സത്യം സത്യമായി തന്നെ നിലനിൽക്കും.

"അപകടം നടന്നപ്പോഴും, അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും, മരിച്ചതായി പ്രഖ്യാപിക്കുമ്പോഴും, നിർബന്ധിത പോസ്റ്റ്‌മോർട്ടം നടത്താതെ സംസ്‌കരിക്കാൻ തീരുമാനിച്ചപ്പോഴും ഞാൻ കാറിൽ ബിഷപ്പിനൊപ്പം ഇല്ലാതിരുന്നിട്ടും പോലീസ് എന്നെ ചോദ്യം ചെയ്തു."


പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹം സംസ്‌കരിക്കാനുള്ള ഗ്വാളിയോറിലെ ബിഷപ്പ് [എമിരിറ്റസ്] ജോസഫ് കൈതത്തറയുടെ തീരുമാനം അദ്ദേഹത്തിന്റെ കുടുംബത്തിലും മറ്റുള്ളവരിലും ആശയക്കുഴപ്പം സൃഷ്ടിച്ചതായി തോന്നുന്നു. പക്ഷേ, റോഡപകടത്തിൽ അദ്ദേഹം മരിച്ചു എന്നതാണ് വസ്തുത,” രൂപതയുടെ മുൻ വികാരി ജനറൽ ഫാദർ എൻ ജോൺ സേവ്യർ ഉറപ്പിച്ചു പറഞ്ഞു.


ബിഷപ്പിന്റെ ഇളയ സഹോദരി ക്ലാരമ്മ കോൺസ്റ്ററ്റൈൻ പറയുന്നത് , “എന്റെ സഹോദരന്റെ മൃതദേഹം നിർബന്ധിത പോസ്റ്റ്‌മോർട്ടം കൂടാതെ തിടുക്കത്തിൽ സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം നമ്മുടെ സ്വന്തം സംസ്ഥാനമായ കേരളത്തിലേക്ക് കൊണ്ടുപോകാൻ രൂപത ഞങ്ങൾക്ക് അനുമതി നിഷേധിച്ചു,” അവർ പറഞ്ഞു.

“അപകടസമയത്ത് കാറിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ ഉണ്ടായിരുന്നു. എന്നാൽ അവരിൽ ആർക്കും ശരീരത്തിൽ ഒരു ചെറിയ പോറൽ പോലും ഉണ്ടായിട്ടില്ലെന്നും സംഭവത്തെ കുറിച്ച് പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയത് സംശയം ജനിപ്പിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

രൂപത ഉദ്യോഗസ്ഥർ നിസ്സഹകരണം നടത്തിയെന്നും ബിഷപ്പിന്റെ എടിഎം കാർഡും ചെക്ക്ബുക്കും ഉൾപ്പെടെയുള്ള സ്വകാര്യ വസ്തുക്കളും തട്ടിയെടുത്തെന്നും കുടുംബം ആരോപിച്ചു.

]]>
Tue, 25 Jul 2023 12:35:43 +0530 Editor
കോഴിക്കോട് & മസ്ക്കറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂരിൽ തിരിച്ചിറക്കി; 162 യാത്രക്കാർ http://newsmalayali.com/4441 http://newsmalayali.com/4441 കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് മസ്ക്കറ്റിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. മസ്ക്കറ്റിലേക്കു പോയ ഡബ്ല്യുവൈ 298 വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയത്. രാവിലെ 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. വിമാനത്തിൽ 162 യാത്രക്കാരുണ്ട്.

ഒമാന്‍ എയര്‍വേയ്‌സിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിനു മുകളില്‍ ഒരു മണിക്കൂർ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.

ബ​ഹ്​​റൈ​നി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് സ​ർ​വി​സ്​ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. ഞാ​യ​റാ​ഴ്​​ച രാ​ത്രി 9.42ന്​ ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 5.40നാ​ണ് പു​റ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും എ​ത്തേ​ണ്ട വി​മാ​നം വൈ​കി​യ​താ​ണ് കാ​ര​ണം. സാ​​ങ്കേ​തി​ക​ത്ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​മു​ള്ള സ​ർ​വി​സ് വൈ​കി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ന് ​എ​​ത്തേ​ണ്ട​താ​യി​രു​ന്നു വി​മാ​നം.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും വി​മാ​നം പു​റ​പ്പെ​ടാ​തി​രു​ന്ന​തി​നാ​ൽ​ ബ​ഹ്റൈ​നി​ൽ നേ​ര​ത്തെ എ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് ബോ​ർ​ഡി​ങ്​ പാ​സ്​ ന​ൽ​കി​യി​ല്ല. വി​മാ​നം വൈ​കു​മെ​ന്ന് ഇ-​മെ​യി​ൽ വ​ഴി​യും ഫോ​ൺ വ​ഴി​യും യാ​ത്ര​ക്കാ​ർ​ക്ക് അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത​റി​യാ​തെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ നേ​ര​ത്തെ​ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു.

]]>
Tue, 25 Jul 2023 12:17:35 +0530 Editor
വസ്തു കൈമാറ്റം: രജിസ്‌ട്രേഷന് മുന്നാധാരം നിർബന്ധമല്ലെന്ന് ഹൈക്കോടതി http://newsmalayali.com/4440 http://newsmalayali.com/4440 വസ്തുവിന്റെ കൈവശാവകാശം മറ്റൊരാള്‍ക്ക് കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ മുന്നാധാരം നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താല്‍ കൈവശാവകാശം കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ സബ് രജിസ്ട്രാര്‍ അനുവദിച്ചില്ലെന്നാരോപിച്ച് പാലക്കാട് ആലത്തൂരിലെ ബാലചന്ദ്രന്‍, പ്രേമകുമാരന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ നിർണായക ഉത്തരവ്. ഇതോടെ മുന്നാധാരങ്ങൾ ഇല്ലാതെയും രജിസ്‌ട്രേഷൻ നടക്കുമെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ മറ്റു റവന്യു നടപടികൾ ബാധകമായേക്കും.

വ്യക്തി അയാളുടെ കൈവശാവകാശം മാത്രമാണ് കൈമാറുന്നതെന്ന് വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ച് ഉത്തരവ് നല്‍കിയത്. രജിസ്‌ട്രേഷനിലൂടെ ഒരു വ്യക്തി അയാളുടെ പക്കലുള്ള അവകാശം മാത്രമാണ് മറ്റൊരാള്‍ക്ക് കൈമാറുന്നത് എന്നതിനാല്‍ മുന്‍കാല ആധാരം ഹാജരാക്കണമെന്ന് പറഞ്ഞ് രജിസ്‌ട്രേഷന്‍ നിഷേധിക്കാന്‍ സബ് രജിസ്ട്രാര്‍ക്ക് സാധിക്കില്ല.

കൈവശാവകാശം കൈമാറി രജിസ്‌ട്രേഷന്‍ നടത്താന്‍ നിയമപ്രകാരം വിലക്കില്ലെന്നും കൈവശത്തിന്റെ അടിസ്ഥാനം പാട്ടാവകാശമാണോ ഉടമസ്ഥാവകാശമാണോ എന്നത് സബ് രജിസ്ട്രാര്‍മാര്‍ നോക്കേണ്ടതില്ലെന്നും സുമതി കേസില്‍ ഹൈക്കോടതി വിധിച്ചിട്ടുള്ളത് കോടതി ചൂണ്ടിക്കാട്ടി. ഏതുതരത്തിലായാലും ഒരാള്‍ക്ക് ലഭ്യമായ അവകാശം മാത്രമാണ് കൈമാറ്റം ചെയ്യുന്നത്.

പ്രമാണത്തിലെ വാചകങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഉടമസ്ഥത ഉള്‍പ്പെടെ അവകാശങ്ങള്‍ അന്തിമമായി സ്ഥാപിക്കപ്പെടുന്നില്ലെന്നും മുന്‍ ഉത്തരവിലുണ്ട്. രജിസ്‌ട്രേഷന്‍ നിയമത്തിലെ 17ാം വകുപ്പ് പ്രകാരം മുന്നാധാരം നിഷ്‌കര്‍ഷിക്കാനാവില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കൈവശാവകാശം പോലും കൈമാറ്റം ചെയ്യാനാകുമെന്നും സര്‍ക്കാര്‍ ഭൂമിയല്ലാത്തതിനാല്‍ രജിസ്‌ട്രേഷന്‍ നിഷേധിക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

 

വസ്തുവില്‍ ‘വെറും പാട്ടം’ അവകാശപ്പെട്ട സാഹചര്യത്തിലാണ് അത് ആവശ്യപ്പെട്ടതെന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ വാദിച്ചു. മറ്റു നടപടിക്രമങ്ങള്‍ പാലിച്ച് കൊണ്ട് ഹര്‍ജിക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ കോടതി നിര്‍ദേശിച്ചു.

]]>
Tue, 25 Jul 2023 12:09:04 +0530 Editor
മാസ്ക് ധരിക്കാത്തത് ഇനി കുറ്റമല്ല; മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് സർക്കാർ പിൻവലിച്ചു http://newsmalayali.com/4439 http://newsmalayali.com/4439 സംസ്ഥാനത്ത് പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല. ജനങ്ങൾക്ക് ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രിൽ 27ലെ ഉത്തരവ് സർക്കാർ പിൻവലിച്ചു. ഇനി മാസ്ക് ധരിക്കാത്തതിന് പിഴ ചുമത്തില്ല.

2020 മാർച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി മാസ്ക് ധരിക്കൽ നിർബന്ധമാക്കിയത്. കോവിഡ് ഭീതി ഒഴിഞ്ഞതോടെ പലരും മാസ്ക് ധരിക്കാതായി. എന്നാൽ, കോവിഡ് വ്യാപനം വീണ്ടും ഉയർന്നപ്പോൾ മാസ്ക് നിർബന്ധമാണെന്ന് ഓർമിപ്പിച്ച് 2022 ഏപ്രിലിലും കഴിഞ്ഞ ജനുവരിയിലും ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.

കോവിഡ് ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവുകൾ പിൻവലിച്ചത്. 500 രൂപയാണു മാസ്ക് ധരിക്കാത്തതിനു ചുമത്തിയിരുന്ന പിഴ.

]]>
Tue, 25 Jul 2023 12:01:02 +0530 Editor
സ്പീക്കർ എ.എൻ. ഷംസീറിനെതിരെ എല്ലാ പൊലീസ് സ്റ്റേഷനിലും പരാതി; പുറത്താക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം http://newsmalayali.com/4438 http://newsmalayali.com/4438 ഹിന്ദു വിശ്വാസത്തെ അവഹേളിക്കുകയും മതസ്പർധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിക്കുകയും ചെയ്തെന്ന ആരോപണത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ 30നകം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നൽകാൻ വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചു. പാലക്കാട് നോർത്ത് ഉൾപ്പെടെ പലയിടത്തും ഇന്നലെ പരാതി നൽകി.

ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം നൽകും. 30ന് എറണാകുളത്തു നടക്കുന്ന വിഎച്ച്പി സംസ്ഥാന ഗവേണിങ് ബോർഡ് യോഗത്തിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യും.

പൊറുക്കാൻ കഴിയാത്ത തെറ്റാണ് സ്പീക്കർ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ പറഞ്ഞു. എ എൻ ഷംസീർ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് രാജീവ് ആണ് കമ്മീഷണർക്ക് പരാതി നൽകിയത്.

21ന് കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി -സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സ്പീക്കറുടെ വിവാദ പ്രസംഗം.

ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവപുരാണത്തിലെ മിത്തുകളാണു കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് സ്പീക്കർ കുറ്റപ്പെടുത്തിയത്. വിമാനവും വന്ധ്യതാ ചികിത്സയും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽക്കേ ഉണ്ടെന്നു സ്ഥാപിക്കുകയാണു ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താൻ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്സ് എന്നാണ്. എന്നാൽ, ആദ്യ വിമാനം പുഷ്പകവിമാനമെന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്ന് സ്പീക്കർ പരാമർശിച്ചിരുന്നു.

]]>
Tue, 25 Jul 2023 11:58:40 +0530 Editor
ഒറിജിനലിനെ വെല്ലുന്ന ഡൂപ്ലിക്കേറ്റ്; ഭീഷണിയായി AI വഴി ഡീപ്‌ ഫെയ്ക്ക് പോണ്‍ http://newsmalayali.com/4437 http://newsmalayali.com/4437 സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഡീപ്‌ഫെയ്ക്ക് പോണ്‍ (deepfake porn) അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും വർധിച്ചു വരുന്നതായി റിപ്പോർട്ട്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോട്ടോകളിലും വീഡിയോകളിലും ഉള്ള ആളുകളെ മാറ്റാന്‍ കഴിയുന്ന സംവിധാനമാണ് ഡീപ്‌ഫേക്ക്. എഐ ഉപയോഗിച്ച് വീഡിയോ, ഓഡിയോ, ചിത്രങ്ങൾ എന്നിവയെല്ലാം എഡിറ്റ് ചെയ്യാനും ഒറിജിനലിനെ വെല്ലുന്ന രൂപത്തില്‍ പുന:സൃഷ്‌ടിക്കാനും കഴിയും. സ്ത്രീകളുടെ സോഷ്യൽ മീഡിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം അശ്ലീല ഉള്ളടക്കം സ‍ൃഷ്ടിക്കാനായി ഇത്തരത്തിൽ ഉപയോ‌ഗിക്കുന്നതാണ് ഡീപ്‌ഫെയ്ക്ക് പോണ്‍ എന്നറിയപ്പെടുന്നത്.

പഫർ കോട്ട് ധരിച്ച പോപ്പ് ഫ്രാൻസിസ് അല്ലെങ്കിൽ അറസ്റ്റിലായ ഡൊണാൾഡ് ട്രംപ് തുടങ്ങിയ പല വൈറൽ ചിത്രങ്ങൾക്കു പിന്നിലും ഡീപ്ഫെയ്ക്ക് ആണ്. എന്നാൽ അശ്ലീല ഉള്ളക്കങ്ങൾ സൃഷ്ടിക്കുന്നതിനാണ് ഇവ കൂടുതൽ വ്യാപകമായി ഉപയോഗിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. ഇത്തരം എഐ ടൂളുകളും ആപ്പുകളും കൂടുതലായി ഉന്നം വെയ്ക്കുന്നത് സ്ത്രീകളെയാണ്.

“ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവളുടെ ചിത്രങ്ങളോ വീ‍ഡിയോകളോ ഉപയോ​ഗിക്കുന്നത് ഇപ്പോൾ സാധാരണമായിരിക്കുന്നു. എഐ ടൂൾ ഉപയോ​ഗിച്ച് ഏതൊരു സ്ത്രീയെയും വ്രണപ്പെടുത്താൻ കഴിയുമെന്ന അവസ്ഥ വന്നിരിക്കുന്നു. ഒരു സമൂഹമെന്ന നിലയിൽ സ്ത്രീയുടെ സമ്മതത്തെക്കുറിച്ച് എന്ത് സന്ദേശമാണ് ഇതിലൂടെ പുറത്തു വരുന്നത്? ” പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകയായ സോഫി മഡോക്ക്സ് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.

ഒരു അമേരിക്കൻ സ്ട്രീമർ, താൻ ഡീപ്ഫേയ്ക്ക് പോണിന് ഇരയായെന്നു പറഞ്ഞുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരുന്നു. തന്റെ ചിത്രങ്ങൾ ഉപയോ​ഗിച്ച് ഡീപ് ഫെയ്ക്കുകൾ ഉണ്ടാക്കിയതായി ഇവർ കണ്ണീരോടെയാണ് പറഞ്ഞത്. ഗായിക ടെയ്‌ലർ സ്വിഫ്റ്റ്, നടി എമ്മ വാട്‌സൺ തുടങ്ങിയ സെലിബ്രിറ്റികളും ഡീപ്‌ഫേയ്ക്കിന് ഇരകളായിട്ടുണ്ട്. പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടാത്ത, സെലിബ്രിറ്റികളല്ലാത്ത സ്ത്രീകളെയും ഇത്തരം സൈബർ ആക്രമണകാരികൾ ലക്ഷ്യം വെയ്ക്കുന്നുണ്ട്.

അമേരിക്കൻ, യൂറോപ്യൻ മാധ്യമങ്ങളിൽ പലരും ഈ തട്ടിപ്പിനെക്കുറിച്ച് വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ നേരിട്ടുള്ള സാക്ഷ്യങ്ങളും പല റിപ്പോർട്ടുകളിലുമുണ്ട്. അക്കാദമിക് വിദഗ്ധർ മുതൽ ആക്ടിവിസ്റ്റുകൾ വരെ ഡീപ്ഫെയ്ക്കിന് ഇരകളായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. സ്ത്രീകളുടെ ചിത്രങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ നീക്കം ചെയ്യാനും അവയ്ക്ക് പകരം നഗ്‌നമായ ശരീരഭാഗങ്ങള്‍ നല്‍കാനുമെല്ലാം ഇത്തരം എഐ ടൂളുകൾ വഴി സാധിക്കും. പുരുഷന്മാരെയും ഈ രീതിയില്‍ വ്യാജമായി സൃഷ്ടിക്കാമെങ്കിലും സ്ത്രീകളാണ് കൂടുതലും ഇതിന് ഇരകളാക്കപ്പെടുന്നത്.

ഡച്ച് എഐ കമ്പനിയായ സെൻസിറ്റിയുടെ 2019 ലെ പഠനമനുസരിച്ച്, ഓൺലൈനിലെ ഡീപ്ഫെയ്ക്ക് വീഡിയോകളിൽ 96 ശതമാനവും സ്ത്രീകളുടെ അറിവോടെയല്ലാതെ ഉള്ള കണ്ടന്റുകളാണ്. “മുമ്പ് ഒരാളുടെ മനസിൽ മാത്രം ഉണ്ടായിരുന്ന ലൈംഗിക ഫാന്റസികൾ, ഇപ്പോൾ ഇത്തരം ടൂളുകൾ വഴി കൈമാറ്റം ചെയ്യപ്പെടുന്നു”, ബ്ലാക്ക്ബേർഡ് എഐയിലെ (Blackbird.AI) ഇന്റലിജൻസ് ഡയറക്ടർ റോബർട്ട ഡഫ്ഫീൽഡ് എഫ്പിയോട് പറഞ്ഞു.

]]>
Tue, 25 Jul 2023 11:56:19 +0530 Editor
പുതിയ റെക്കോർഡുമായി വിരാട് കോഹ്ലി; വിൻഡീസിനെതിരെ ആദ്യദിനം ഇന്ത്യയ്ക്ക് മേൽക്കൈ http://newsmalayali.com/4436 http://newsmalayali.com/4436 വിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ. ആദ്യദിനം കളി നിർത്തുമ്പോൾ ഇന്ത്യ നാലിന് 284 എന്ന ശക്തമായ നിലയിലാണ്. അഞ്ഞുറാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിക്കുന്ന വിരാട് കോഹ്ലിയുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യയെ ശക്തമായ നിലയിൽ എത്തിച്ചത്. കോഹ്ലി 87 റൺസെടുത്ത് ക്രീസിലുണ്ട്. 84 പന്തിൽ 36 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഒപ്പമുള്ളത്. ലോക ക്രിക്കറ്റിൽ 500 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന പത്താമത്തെ ക്രിക്കറ്ററാണ് കോഹ്ലി.

നേരത്തെ, രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ എന്നിവരുടെ അർദ്ധസെഞ്ച്വറികൾ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. തുടർച്ചയായ രണ്ടാമത്തെ അർദ്ധസെഞ്ച്വറിയാണ് ജയ്സ്വാൾ നേടിയത്. വേഗം കുറഞ്ഞ വിക്കറ്റിൽ ടോസ് നേടിയ വിൻഡീസ് നായകൻ ക്രെയ്ഗ് ബ്രാത് വെയ്റ്റ് ഫീൽഡിങ്ങ് തെരഞ്ഞെടുത്തു.

ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മയും യശസ്വി ജയ്‌സ്വാളും ചേർന്ന് വിൻഡീസ് ബോളർമാരെ അനായാസം കൈകാര്യം ചെയ്തു. ഇരുവരും അർദ്ധസെഞ്ച്വറി പിന്നിട്ടതോടെ, ഉച്ചഭക്ഷണ സമയത്ത് ഇന്ത്യ 121 എന്ന സ്‌കോറിലെത്തി.

ഉച്ചഭക്ഷണത്തിന് ശേഷം രോഹിതും യശസ്വിയും നന്നായി തുടങ്ങിയെങ്കിലും 57-ൽ എത്തിയപ്പോൾ തന്നെ ജയ്‌സ്വാൾ പുറത്തായി. പിന്നീടെത്തിയ ശുഭ്മാൻ ഗില്ലിന് 10 റൺസ് മാത്രമേ എടുക്കാനായുള്ളൂ.

80 റൺസെടുത്ത രോഹിത് ശർമ്മ പുറത്തായതിന് ശേഷം അജിങ്ക്യ രഹാനെ വിരാട് കോഹ്‌ലിയുമായി 27 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ചായക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് രഹാനെ പുറത്തായി. മത്സരത്തിന്‍റെ രണ്ടാം സെഷനിൽ ഇന്ത്യയുടെ നാല് വിക്കറ്റുകൾ വീഴ്ത്തി വെസ്റ്റ് ഇൻഡീസ് ബോളർമാർ ആധിപത്യം പുലർത്തി. ചായയ്ക്ക് ശേഷം, രവീന്ദ്ര ജഡേജ കോഹ്‌ലിക്കൊപ്പം ചേർന്നതോടെയാണ് തകർച്ചയിൽനിന്ന് ഇന്ത്യ ശക്തമായ നിലയിലേക്ക് കുതിച്ചത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 106 റൺസ് നേടിയിട്ടുണ്ട്.

]]>
Fri, 21 Jul 2023 10:20:06 +0530 Editor
ദിവസവും 2 മണിക്കൂർ ജോലി; ശമ്പളം കോടികള്‍; ഗൂഗിൾ ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് ഇലോൺ മസ്കും http://newsmalayali.com/4435 http://newsmalayali.com/4435 ദിവസവും രണ്ട് മണിക്കൂർ മാത്രം ജോലി ചെയ്താൽ കോടികൾ സമ്പാദിക്കാം. ആ ജോലി വേറെ എവിടെയുമല്ല, ഗൂഗിളിലാണ്. രണ്ട് ഗൂഗിൾ ജീവനക്കാരാണ് തങ്ങളുടെ കുറഞ്ഞ ​ജോലി സമയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അവരുടെ അവകാശവാദം കണ്ട് ട്വിറ്റർ സിഇഒ ഇലോൺ മസ്ക് വരെ അമ്പരന്നു.

@nearcyan എന്ന ട്വിറ്റർ ഉപയോക്താവാണ് രണ്ട് ഗൂഗിൾ ജീവനക്കാർക്കൊപ്പം ഡിന്നർ കഴിക്കാൻ പോയപ്പോഴുള്ള അനുഭവം പങ്കുവെച്ചത്. ഒടുവിൽ ആരാണ് കുറച്ച് മണിക്കൂർ ജോലി ചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള അവകാശവാദവുമായി ഇരുവരും പോയി. അവരിൽ ഒരാൾ ഗൂഗിളിൽ വെറും രണ്ട് മണിക്കൂർ ജോലി ചെയ്ത് 500,000 ഡോളർ (ഏകദേശം 4 കോടി ഇന്ത്യൻ രൂപ) സമ്പാദിക്കുന്നതായി അവകാശപ്പെട്ടു.

ട്വീറ്റ് വൈറലായതോടെ, സാക്ഷാൽ ഇലോൺ മസ്കും അതിലുള്ള തന്റെ പ്രതികരണം അറിയിച്ചു. ‘wow’ എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

]]>
Fri, 21 Jul 2023 10:18:15 +0530 Editor
എടിഎം കവർച്ചയിലൂടെ 30 ലക്ഷം തട്ടി; ആഷിഫ് ലക്ഷ്യമിട്ടത് ഐഎസിലേക്ക് റിക്രൂട്ട്മെന്‍റും ഫണ്ട് ശേഖരണവും http://newsmalayali.com/4434 http://newsmalayali.com/4434 ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ ആഷിഫ് ഉൾപ്പെട്ട സംഘം എടിഎം കവർച്ച നടത്തി 30 ലക്ഷം രൂപ തട്ടിയതായി എൻഐഎ അന്വേഷണത്തിൽ വ്യക്തമായി. ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി ഫണ്ട് സമാഹരിക്കാനായാണ് എടിഎമ്മുകളിൽ സംഘം കവർച്ച നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ കരാഞ്ചിറയിലെ ഇയാളുടെ വീട്ടിലെത്തിയ കൊച്ചിയിലെ എന്‍ഐഎ സംഘം രണ്ടുമണിക്കൂറോളം വിശദമായി ചോദ്യം ചെയ്തിന് ശേഷമാണ് ആഷിഫിനെ അറസ്റ്റ് ചെയ്തത്. ഇയാളെ തമിഴ്നാട്ടിലെ സത്യമംഗലം വനമേഖലയായ ഈറോഡ് ഭവാനിസാഗറിന് സമീപം ദൊഡ്ഡംപാളയത്തുനിന്നാണ് പിടികൂടിയത്.

പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വന മേഖലയിലെ വീട്ടിൽ ഒളിച്ചുതാമസിച്ചുവന്നത്. ടെലഗ്രാമിൽ പെറ്റ് ലവേഴ്സ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കിയാണ് ആഷിഫും സംഘവും എടിഎം കവർച്ചയും ഓൺലൈൻ ബാങ്കിങ്ങും തട്ടിപ്പുമൊക്കെ ആസൂത്രണം ചെയ്തിരുന്നതെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പൊതുമേഖലാ ബാങ്കിലും സഹകരണ സംഘത്തിലും ജ്വല്ലറിയിലും കവർച്ച നടത്താൻ പദ്ധതി തയ്യാറാക്കിയിരുന്നതായും എൻഐഎ പറയുന്നു.

കേരളത്തിലെ ISIS ഭീകരാക്രമണ പദ്ധതി തകർത്തെന്ന് NIA; തൃശൂർ സ്വദേശി അറസ്റ്റിൽ

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളെ ചേർക്കലും സംഘടനയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്കായി ഫണ്ട് കണ്ടെത്തലുമായിരുന്നു ആഷിഫ് എടിഎം കവർച്ചയിലൂടെ ലക്ഷ്യമിട്ടത്. കഴിഞ്ഞ ദിവസം ആഷിഫ് ഉൾപ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്. കാട്ടൂര്‍ പൊലീസിനെ അറിയിക്കാതെ കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ പൊലീസിന്റെ സഹായമാണ് എന്‍ഐഎ ആഷിഫിന്റെ അറസ്റ്റിനായി തേടിയത്.

കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന എടിഎം കവർച്ചയെ തുടർന്നാണ് ആഷിഫ് ഉൾപ്പെട്ട സംഘത്തെക്കുറിച്ച് എൻഐഎ നിരീക്ഷണം നടത്തിവന്നത്. ആഷിഫും സംഘവും ചേർന്ന് എടിഎം കവര്‍ച്ച, ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് ഉൾപ്പടെ വന്‍കിട മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായി എൻഐഎ പറയുന്നു. പാടൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ആഷിഫ് പ്രതിയാണ്.

എറണാകുളത്തെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഭീകര സംഘടനയായ ഐഎസിന് വേണ്ടി ധനസമാഹരണം നടത്തിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ‌യുള്ളതെന്നാണ് സൂചന. കോളിളക്കം സൃഷ്ടിച്ച തമിഴ്നാട് ഈറോഡ് എടിഎം കവര്‍ച്ചാ കേസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും എൻഐഎ സംശയിക്കുന്നു.

]]>
Fri, 21 Jul 2023 09:38:41 +0530 Editor
കേരളത്തിലെ ISIS ഭീകരാക്രമണ പദ്ധതി തകർത്തെന്ന് NIA; തൃശൂർ സ്വദേശി അറസ്റ്റിൽ http://newsmalayali.com/4433 http://newsmalayali.com/4433 കേരളത്തിൽ ഭീകരാക്രമണം നടത്താനുള്ള ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതി തകർത്ത് എൻഐഎ. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തൃശൂർ സ്വദേശിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. തൃശൂർ വെങ്കിടങ്ങ് കെട്ടുങ്ങലിൽ മതിലകത്ത് കൊടയിൽ അഷ്‌റഫ് എന്ന ആഷിഫ് (36) ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ഈറോഡ് ഭവാനിസാഗറിന് സമീപം ദൊഡ്ഡംപാളയം ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ആഷിഫിനെ ചൊവ്വാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനം വ്യാപിപ്പിക്കാൻ ആഷിഫ് ഉൾപ്പെട്ട സംഘം ഗൂഢാലോചന നടത്തിയതായും എൻഐഎ അന്വേഷണത്തിൽ വ്യക്തമായി.

കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന എടിഎം കവർച്ചയെ തുടർന്നാണ് ആഷിഫ് ഉൾപ്പെട്ട സംഘത്തെക്കുറിച്ച് നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. എടിഎം കവർച്ച നടത്തിയ പണം ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. എടിഎം കവർച്ചയ്ക്ക് പുറമേ, ഫണ്ട് ശേഖരണ ആവശ്യങ്ങൾക്കായി നടത്തിയ സമാനമായ മോഷണങ്ങളിലും ആഷിഫ് ഉൾപ്പെട്ടിരുന്നു. സംഘവുമായി ബന്ധമുള്ള കൂടുതൽ പേരെ കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവർക്കായി കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തിവരികയാണ്.

ദക്ഷിണേന്ത്യയിലെ പ്രധാന സ്ഥലങ്ങളിൽ റിക്രൂട്ട്‌മെന്റിനും ഭീകരാക്രമണത്തിനും സംഘം പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. എടിഎം കവർച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ആഷിഫ് കഴിഞ്ഞ ഒമ്പത് മാസമായി അവിടെ ഒരു ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. ആഷിഫിന്റെ കൂടെ ദൊഡ്ഡംപാളയത്ത് താമസിച്ചിരുന്ന സുഹൃത്ത് എൻഐഎ കസ്റ്റഡിയിലാണ്, ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ആഷിഫിന്‍റെ അറസ്റ്റിന് പിന്നാലെ എൻഐഎയും കേരള പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡുമായി (എടിഎസ്) ചേർന്ന് എൻഐഎ നാല് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. തൃശ്ശൂരിലെ മൂന്നിടത്തും പാലക്കാട് ജില്ലയിൽ ഒരിടത്തുമായിരുന്നു റെയ്ഡ്. ഭീകരവാദപ്രവർത്തനങ്ങൾക്കായി ഗൂഢാലോചന നടത്തിയതെന്ന് സംശയിക്കുന്ന സ്ഥലങ്ങളിലായിരുന്നു പരിശോധന നടത്തിയത്.

ആഷിഫിന്റെയും സെയ്ദ് നബീൽ അഹമ്മദ്, തൃശ്ശൂരിലെ ഷിയാസ് ടിഎസ്, പാലക്കാട് സ്വദേശി റയീസ് എന്നിവരുടേതുൾപ്പെടെ മൂന്ന് പേരുടെയും വീടുകളിലാണ് എൻഐഎയും പൊലീസും ചേർന്ന് പരിശോധന നടത്തിയത്. ഈ റെയ്ഡുകളിൽ ഡിജിറ്റൽ ഉപകരണങ്ങളും ലഘുരേഖകളും പിടിച്ചെടുത്തു.

NIA claims busting an IS terror module based in kerala. arrests a Trissur native for his IS links

]]>
Fri, 21 Jul 2023 09:36:35 +0530 Editor
Oommen Chandy | വിലാപയാത്ര 27 മണിക്കൂർ പിന്നിട്ടു http://newsmalayali.com/4432 http://newsmalayali.com/4432 അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് അന്ത്യമോപചാരം അര്‍പ്പിച്ച് കേരളം. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ ഏഴു മണിക്ക് ആരംഭിച്ച വിലാപയാത്ര 27 മണിക്കൂർ പിന്നിട്ടു. അർധരാത്രിയും പുലർച്ചെയും ആയിരങ്ങൾ ജനനായകനെ കാണാൻ വഴിയരികിൽ കാത്തുനിന്നതോടെ വിലാപയാത്ര മണിക്കൂറുകൾ വൈകി. തിരുനക്കരയിലാണ് പൊതുദർശനം

ചൊവ്വാഴ്ച പുലർച്ചെ ബംഗളുരുവിൽ വെച്ചായിരുന്നു അന്ത്യം. ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക എയർ ആംബുലൻസിലാണ് ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് കൊണ്ടുവന്നത്.ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ എത്തിച്ച ഉമ്മൻചാണ്ടിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങളായിരുന്നു. ഏറെ വികാരഭരിതമായ രംഗങ്ങളാണ് പുതുപ്പള്ളി വീട്ടിൽ ഉണ്ടായത്. മുതിർന്ന നേതാവ് എ കെ ആന്‍റണി പൊട്ടിക്കരഞ്ഞു.

ജഗതിയിലെ പുതുപ്പള്ളി വീട്ടിൽനിന്ന് ഭൗതികശരീരം ഏഴ് മണിയോടെ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ  മന്ത്രിമാരും ഉൾപ്പടെ ആയിരക്കണക്കിന് ആളുകൾ ഇവിടെയെത്തി  അന്തിമോപചാരം അർപ്പിച്ചു. പിന്നീട് പാളയം സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും പൊതുദർശനമുണ്ടായിരുന്നു.

രാത്രി പത്തരയോടെ ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം കെപിസിസി ആസ്ഥാനമായ ശാസ്തമംഗലം ഇന്ദിരാഭവനിൽ എത്തിച്ചു. ആയിരക്കണക്കിന് പ്രവർത്തകരാണ് തങ്ങളുടെ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.

രാത്രി ഭൗതികദേഹം തിരികെ ജഗതിയിലെ പുതുപ്പള്ളി വീട്ടിലെത്തിച്ചു.  രാവിലെ ഏഴരയോടെ ജന്മനാട്ടിലേക്ക് അന്ത്യ യാത്ര ആരംഭിച്ചു. കോട്ടയം ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്തും തിരുനക്കര മൈതാനത്തും നടക്കുന്ന പൊതുദര്‍ശനത്തില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകരും ജനങ്ങളും പ്രിയനേതാവിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കും.

രാത്രിയോടെ ജന്മനാടായ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുന്ന ഭൗതിക ദേഹം കുടുംബവീടായ  കരോട്ട് വള്ളക്കാലിൽ വീട്ടിലും പുതിയതായി പണിയുന്ന വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും.

വ്യാഴാഴ്ച 12 മണിക്ക് സംസ്കാര ശുശ്രൂഷ ചടങ്ങുകൾ ആരംഭിക്കും.   ഉച്ചയ്ക്ക് ഒരുമണിക്ക് പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേക്കു കൊണ്ടുപോകും. 3.30 ന് പുതുപ്പള്ളി പള്ളിയിലെ പ്രത്യേക കബറിടത്തിലാണ് സംസ്കാരം

]]>
Thu, 20 Jul 2023 10:28:06 +0530 Editor
ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക് http://newsmalayali.com/4431 http://newsmalayali.com/4431 അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക്. വ്യാഴാഴ്ച രാവിലെ രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെടും. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി എംസി റോഡിലൂടെ കോട്ടയം ജില്ലാ അതിര്‍ത്തിയായ ളായിക്കാട്ട് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം എത്തിച്ചേരും. തുടര്‍ന്ന് കോട്ടയം ഡിസിസി ഓഫീസിലെത്തിക്കുന്ന മുന്‍ മുഖ്യമന്ത്രിയുടെ ഭൗതിക ശരീരത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം അന്ത്യമോപചാരം അര്‍പ്പിക്കും. തുടര്‍ന്ന് തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനം.

രാത്രിയോടെ ജന്മനാടായ പുതുപ്പള്ളിയിലേക്ക് കൊണ്ടപോകുന്ന മൃതദേഹം കുടുംബവീടായ  കരോട്ട് വള്ളക്കാലിൽ വീട്ടിലും പുതിയതായി പണിയുന്ന വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. മുഖ്യമന്ത്രി ആയിരുന്നപ്പോഴും ജന്മനാടിനോടും നാട്ടുകാരോടുമുള്ള അദ്ദേഹത്തിന്‍റെ ആത്മബന്ധത്തിന് ഒരു കുറവും സംഭവിച്ചിരുന്നില്ല. അതിനാല്‍ തന്നെ നിരവധി പേര്‍ തങ്ങളുടെ പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നും ഒഴുകിയെത്തും. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് സംസ്കാര ശുശ്രൂഷകൾക്കായി പുതുപ്പള്ളി പള്ളിയിലേക്കു കൊണ്ടുപോകും. ജനത്തിരക്ക് മൂലം മുന്‍ നിശ്ചയിച്ച സമയത്തെക്കാൾ ഏറെ വൈകാനാണ് സാധ്യത.

ഇന്നലെ തലസ്ഥാനത്ത് നടന്ന പൊതുദര്‍ശനത്തില്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാന്‍ ജഗതിയിലെ പുതുപ്പള്ളി ഹൗസിലും ദര്‍ബാര്‍ ഹാളിലും പാളയം പള്ളിയിലും കെ പി സി സി ആസ്ഥാനത്തുമെല്ലാം ഒഴുകിയെത്തിയത്.

]]>
Wed, 19 Jul 2023 10:17:06 +0530 Editor
ഉമ്മൻ ചാണ്ടി ; ജനങ്ങളുടെ നായകൻ http://newsmalayali.com/4430 http://newsmalayali.com/4430 ജനനായകൻ ഇനി ഓർമ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മൻചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ ഓർമച്ചിത്രങ്ങളിലൂടെ.

2004-2006, 2011-2016 എന്നീ രണ്ട് തവണ കേരളത്തിന്റെ പത്താമത്തെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും രാഷ്ട്രതന്ത്രജ്ഞനുമാണ് ഉമ്മൻ ചാണ്ടി. അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കടുത്ത അനുയായിയും മുതിർന്ന നേതാവുമായിരുന്നു അദ്ദേഹം . ഐക്യരാഷ്ട്രസഭയുടെ പൊതുസേവനത്തിനുള്ള അവാർഡ് ലഭിച്ച ഏക ഇന്ത്യൻ മുഖ്യമന്ത്രി. 1970 മുതൽ കേരള നിയമസഭയിൽ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമ്മൻ, കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എ. 2018-ൽ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ആന്ധ്രാപ്രദേശിന്റെ ജനറൽ സെക്രട്ടറിയായി ഉമ്മൻചാണ്ടി നിയമിതനായി. ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐഎൻടിയുസി) കോട്ടയം ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്നു. ഐഎൻടിയുസിയുടെ യൂത്ത് വിംഗ്. ഐഎൻടിയുസിയുമായി ബന്ധമുള്ള വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെ പ്രസിഡന്റായി പ്രവർത്തിച്ചു

 ബ്രിട്ടീഷ് ഇന്ത്യയിലെ തിരുവിതാംകൂർ രാജ്യമായ പുതുപ്പള്ളിയിൽ (ഇപ്പോൾ കോട്ടയം ജില്ല, കേരളം, ഇന്ത്യ). 
 1943 ഒക്ടോബർ 31 ഞായറാഴ്ച യായിരുന്നു  ഉമ്മൻചാണ്ടിയുടെ ജനനം.  കോട്ടയം പുതുപ്പള്ളിയിലുള്ള  സെന്റ്. ജോർജ് ഗവ. വി.എച്ച്.എസ്.എസ്.സ്കൂളിൽ  പഠനം.    കോട്ടയം സിഎംഎസ് കോളേജിൽ പ്രീ-യൂണിവേഴ്സിറ്റി കോഴ്സ് ചെയ്ത ഉമ്മൻ ചാണ്ടി, ചങ്ങനാശ്ശേരിയിലുള്ള സെന്റ്.  ബെർക്‌മെൻസ് (SB ) കോളേജിൽ  നിന്നും സാമ്പത്തീക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. എറണാകുളത്തെ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി.

കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

ഉമ്മൻ ചാണ്ടിയുടെയും മറിയാമ്മ ഉമ്മന്റെയും വിവാഹ ചിത്രം (1977)

രാഷ്ട്രീയ ജീവിതം 

1965ൽ കേരള സ്റ്റുഡന്റ്‌സ് യൂണിയനിൽ (കെഎസ്‌യു) നിന്നാണ് ഉമ്മൻചാണ്ടി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. യൂണിയനിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസുമായുള്ള ബന്ധം തുടങ്ങിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്ഥാനത്തെ വിദ്യാർത്ഥി വിഭാഗമായി പ്രവർത്തിക്കുന്ന കേരളത്തിലെ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി അദ്ദേഹം നിയമിതനായി. 1967-ൽ യൂണിയൻ സംസ്ഥാന പ്രസിഡന്റായും 1970-ൽ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

2018 ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായി.

2016- ജെയ്ക് സി തോമസിനെ തോൽപ്പിച്ച് പുതുപ്പള്ളിയിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2011- സുജ സൂസൻ ജോർജിനെ തോൽപ്പിച്ച് പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് പത്താം തവണയും വിജയിച്ച് മുഖ്യമന്ത്രിയായി.

2006 കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായി.

2006 സിന്ധു ജോയിയെ തോൽപ്പിച്ച് ഒമ്പതാം തവണയും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2004 പാർലമെന്റ് തിരഞ്ഞെടുപ്പിലെ മോശം ഫലത്തെത്തുടർന്ന് കെ ആന്റണി രാജിവച്ചതിന് ശേഷം ആദ്യമായി കേരള മുഖ്യമന്ത്രിയായി.

2001 ചെറിയാൻ ഫിലിപ്പിനെ പരാജയപ്പെടുത്തി എട്ടാം തവണയും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1996 റെജി സക്കറിയയെ പരാജയപ്പെടുത്തി ഏഴാം തവണയും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1991 സംസ്ഥാനത്തെ ധനകാര്യ മന്ത്രിയായി .

1991 വി എൻ വാസവനെ പരാജയപ്പെടുത്തി ആറാം തവണയും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1987 വി എൻ വാസവനെ പിന്തള്ളി അഞ്ചാം തവണയും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1982 സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയായി ചാണ്ടി സേവനമനുഷ്ഠിച്ചു.

1982 തോമസ് രാജനെ പിന്തള്ളി നാലാം തവണയും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1980 എംആർജി പണിക്കരെ പിന്തള്ളി മൂന്നാം തവണയും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1977- കേരളത്തിലെ തൊഴിൽ മന്ത്രിയായി.

1977 പി സി ചെറിയാനെ തോൽപിച്ച് രണ്ടാം തവണയും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1970 എം ജോർജിനെ തോൽപിച്ച് പുതുപ്പള്ളിയിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1970 കേരളത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി.

1967 കേരള സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി.

നിയമസഭാംഗം

ഉമ്മൻ 1970 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് ഐഎൻസി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു, സിപിഐ എം പാർട്ടിയിലെ ഇ എം ജോർജിനെ 7,288 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 5 പതിറ്റാണ്ടോളം കേരള നിയമസഭയിൽ അംഗമായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചു; 1970, 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021 എന്നീ വർഷങ്ങളിൽ അദ്ദേഹം മത്സരിച്ചു. 1980-ൽ അദ്ദേഹം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ INC-U-യിൽ നിന്ന് മൂന്നാം തവണയും മത്സരിച്ച് വിജയിക്കുകയും NDP സ്ഥാനാർത്ഥി M. R. G. പണിക്കരെ 13,659 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തു. 1982-ൽ, ഐസിഎസ് സ്ഥാനാർത്ഥി തോമസ് രാജനെ 15,983 വോട്ടുകൾക്ക് പരാജയപ്പെടുത്തി നാലാം തവണയും ചാണ്ടി കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു. 1987, 1991 കേരള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യഥാക്രമം 9,164, 13,811 വോട്ടുകൾക്ക് സിപിഐ(എം) സ്ഥാനാർത്ഥി വി.എൻ.വാസവനെ പരാജയപ്പെടുത്തി. 1991-ൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) കൺവീനറായി ചാണ്ടി നിയമിതനായി. 1995-ൽ 25 വർഷത്തെ രാഷ്ട്രീയ ജീവിതം പൂർത്തിയാക്കിയ ഉമ്മൻചാണ്ടി 1996-ൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് 10,155 വോട്ടുകൾക്ക് വിജയിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത എതിരാളി സിപിഐ(എം) പാർട്ടിയിലെ റെജി സക്കറിയ ആയിരുന്നു. 2001ൽ വീണ്ടും യുഡിഎഫ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടു. 2001-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എം സ്ഥാനാർഥി ചെറിയാൻ ഫിലിപ്പിനെ 12,575 വോട്ടിന് പരാജയപ്പെടുത്തിയ ശേഷം, 2006-ൽ ഒമ്പതാം തവണയും 19,863 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഉമ്മൻചാണ്ടി കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു; അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത എതിരാളി സിപിഐ(എം) പാർട്ടിയിലെ സിന്ധു ജോയ് ആയിരുന്നു. 2011 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ ഏറ്റവും അടുത്ത എതിരാളിയായ സി.പി.ഐ.എം പാർട്ടിയുടെ സ്ഥാനാർത്ഥിയായ സുജ സൂസൻ ജോർജിനെ 33,255 വോട്ടുകൾക്ക് പരാജയപ്പെടുത്തി അദ്ദേഹം വിജയിച്ചു, തുടർന്ന് കോൺഗ്രസിന്റെ നിയമസഭാ കക്ഷി അദ്ദേഹത്തെ ഏകകണ്ഠമായി നേതാവായി തിരഞ്ഞെടുത്തു. 2016 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 27,092 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി സിപിഐ എം സ്ഥാനാർത്ഥി ജയ്ക് സി തോമസിനെ പരാജയപ്പെടുത്തിയത്. 2018 ജൂൺ 6-ന് അദ്ദേഹം ആന്ധ്രാപ്രദേശിന്റെ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) ജനറൽ സെക്രട്ടറിയായി. അതേ വർഷം തന്നെ ഉമ്മൻചാണ്ടി കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി.

മന്ത്രി

1977 ഏപ്രിൽ 11-ന് കേരള സർക്കാരിന്റെ തൊഴിൽ മന്ത്രിയായി ഉമ്മൻചാണ്ടി നിയമിതനായി; 1978 ഒക്ടോബർ 27 വരെ അദ്ദേഹം ആ സ്ഥാനം നിലനിർത്തി. 1981 ഡിസംബർ 28 മുതൽ 1982 മാർച്ച് 17 വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ കേരള സർക്കാരിന്റെ ആഭ്യന്തര മന്ത്രിയായി ചാണ്ടി സേവനമനുഷ്ഠിച്ചു. 1991 ജൂലൈ 2 ന് അദ്ദേഹത്തിന് കെ. കരുണാകരൻ മന്ത്രിസഭയിൽ  കേരള ധനകാര്യ വകുപ്പ് അനുവദിച്ചു; 1994 ജൂൺ 22 വരെ ചാണ്ടി ഈ പദവിയിൽ തുടർന്നു.  1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രി

2004 ൽ പാർലമെന്റിലെ കനത്ത തോൽവിയെ തുടർന്ന് എകെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകുന്നത്.  2004 ഓഗസ്റ്റ് 31-ന് ഉമ്മൻചാണ്ടി ആദ്യമായി കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; 2006 മെയ് 12 വരെ അദ്ദേഹം ആ പദവിയിൽ സേവനമനുഷ്ഠിച്ചു.

2004 ഓഗസ്റ്റ് 31-ന് ഗവർണർ ആർ.എൽ.ഭാട്ടിയയുടെ സാന്നിധ്യത്തിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു 

Oommen Chandy swearing in as the Chief Minister of Kerala in presence of Governor R. L. Bhatia on 31 August 2004

2006ൽ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയം അടയാളപ്പെടുത്തി, കേരളത്തിലെ 20 പാർലമെന്റ് മണ്ഡലങ്ങളിൽ 16 എണ്ണവും 2010 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നേടി; തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യമായാണ് യു.ഡി.എഫിന് മുൻതൂക്കം ലഭിച്ചത്. 2010 സെപ്തംബർ 17-ന് കേരളത്തിലെ നിയമസഭാംഗമെന്ന നിലയിൽ ഉമ്മൻചാണ്ടി രാഷ്ട്രീയത്തിൽ 40 വർഷം പൂർത്തിയാക്കി. 2011 മെയ് 18 ന് അദ്ദേഹം രണ്ടാം തവണയും കേരള മുഖ്യമന്ത്രിയായി.

2011 മെയ് 18 ന് തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് മന്ദിരത്തിൽ നടന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം  മുഖ്യമന്ത്രി ഉമ്മൻചാണ്ടി

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ പരാജയത്തെത്തുടർന്ന് 2016 മെയ് 20 ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

ശ്രദ്ധേയമായ പ്രവർത്തികൾ 


ആദ്യ തവണ മുഖ്യമന്ത്രിയായി (2004-2006)

2004 ഓഗസ്റ്റ് 31 ന് കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഉമ്മൻ ചാണ്ടി 'അതിവേഗം ബഹുദൂരം' (വേഗവും ദൂരവും) എന്ന മുദ്രാവാക്യം സ്വീകരിച്ചു. തൊഴിലില്ലായ്മ വേതനം, ക്ഷേമ നടപടികൾ തുടങ്ങി തൊഴിലാളികൾക്കായി നിരവധി പദ്ധതികൾ അദ്ദേഹം അനുവദിച്ചു. ചാണ്ടി കേരള മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൂടുതൽ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകൾ നടത്തി. കേരളത്തിൽ മരിച്ചവരുടെ അവയവദാനവും മാറ്റിവയ്ക്കലും പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ 'മൃതസഞ്ജീവനി' പദ്ധതി സ്വീകരിച്ചു, അതിലൂടെ കൂടുതൽ അവയവങ്ങൾ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയകൾ നടത്തി. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന, സ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികൾക്ക് ഇൻഫർമേഷൻ ടെക്നോളജി നിർബന്ധിത വിഷയമാക്കി, അങ്ങനെ ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമായി കേരളത്തെ മാറ്റി. 2005 ജൂലൈ 28-ന്, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിക്കുന്നതും പൂർണ്ണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതുമായ ഒരു ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ഫ്രീ-ടു-എയർ കുട്ടികളുടെ വിദ്യാഭ്യാസ ടെലിവിഷൻ ചാനലായ കൈറ്റ് വിക്ടേഴ്‌സ് (വിക്ടേഴ്‌സ് ടിവി എന്നും അറിയപ്പെടുന്നു). എ പി ജെ അബ്ദുൾ കലാം ഉദ്ഘാടനം ചെയ്തു. 2005-ൽ കേരളത്തിലെ കിഴക്കൻ മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന ബൃഹത്തായ ഹൈവേ പദ്ധതിയായ 'ഹിൽ ഹൈവേ' പദ്ധതിക്ക് ആദ്യ ചാണ്ടി മന്ത്രിസഭ അംഗീകാരം നൽകി; 1960-ൽ പദ്ധതിക്ക് വേണ്ടിയുള്ള പദ്ധതി നിർദ്ദേശിച്ചെങ്കിലും തുടക്കത്തിൽ അതിന് വലിയ പിന്തുണ ലഭിച്ചില്ല. 2005 ജനുവരി 17 ന് കേരളത്തിലെ ഗ്രാമമായ പയ്യാവൂരിൽ നടന്ന ചടങ്ങിൽ കാസർകോടിനും പാലക്കാടിനും ഇടയിലുള്ള ഹിൽ ഹൈവേ പദ്ധതിയുടെ ആദ്യഘട്ടം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.

രണ്ടാം തവണ മുഖ്യമന്ത്രിയായി (2011-2016)

രണ്ടാം ചാണ്ടി മന്ത്രിസഭ 'വികസനവും കരുതലും' (വികസനവും കരുതലും) എന്ന മുദ്രാവാക്യം സ്വീകരിച്ചു. 2012ൽ ക്യാൻസർ, ഹീമോഫീലിയ, കിഡ്നി, ഹൃദ്രോഗം എന്നീ രോഗങ്ങളുള്ള രോഗികളുടെ സൗജന്യ ചികിത്സയ്ക്കായി കാരുണ്യ ബെനവലന്റ് പദ്ധതി ആരംഭിച്ചു.

'കാരുണ്യ ബെനവലന്റ് ഫണ്ട്' പദ്ധതിയുടെ (2012) ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർക്കൊപ്പം ഉമ്മൻചാണ്ടി

2012 സെപ്തംബർ 12-ന് ചാണ്ടി മന്ത്രിസഭയുടെ കീഴിൽ കേരളത്തിലെ കൊച്ചിയിൽ 'എമർജിംഗ് കേരള 2012-ഗ്ലോബൽ കണക്റ്റ്' ഉദ്ഘാടനം ചെയ്തു.

ഇടത്തുനിന്ന് – എ.കെ.ആന്റണി (പ്രതിരോധ മന്ത്രി), എച്ച്.ആർ. ഭരദ്വാജ് (കേരള ഗവർണർ), ഡോ. മൻമോഹൻ സിംഗ് (പ്രധാനമന്ത്രി), ഉമ്മൻചാണ്ടി (കേരള മുഖ്യമന്ത്രി), വയലാർ രവി (കേന്ദ്ര മന്ത്രി  പ്രവാസികാര്യം, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, സയൻസ് & ടെക്നോളജി, എർത്ത് സയൻസസ്) എന്നിവർ 'എമർജിംഗ് കേരള 2012 'ഗ്ലോബൽ കണക്ട്' ഉച്ചകോടി' ഉദ്ഘാടന വേളയിൽ 

കേരള മുഖ്യമന്ത്രിയായിരിക്കെ, അടിസ്ഥാന സൗകര്യ വികസനത്തിലും മനുഷ്യ ക്ഷേമ പദ്ധതികളിലുമാണ് ഉമ്മൻ ചാണ്ടി പ്രധാനമായും പ്രവർത്തിച്ചത്. കണ്ണൂരിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചിയിലെ കൊച്ചി മെട്രോ, തിരുവനന്തപുരത്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കേരളത്തിലെ കൊച്ചിയിൽ സ്മാർട്ട്സിറ്റി കൊച്ചി പദ്ധതി എന്നിവയാണ് ചാണ്ടി രണ്ടാം തവണ കേരള മുഖ്യമന്ത്രിയായിരിക്കെ ആരംഭിച്ച അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ചിലത്. 2012-ൽ തിരുവനന്തപുരം ലൈറ്റ് മെട്രോ, കോഴിക്കോട് ലൈറ്റ് മെട്രോ എന്നീ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു; പദ്ധതികൾ ഒരു ഇടത്തരം ശേഷിയുള്ള റെയിൽ സംവിധാനം (ലൈറ്റ് റാപ്പിഡ് ട്രാൻസിറ്റ് എന്നും അറിയപ്പെടുന്നു) നിർദ്ദേശിച്ചു, ഇത് ലൈറ്റ് റെയിലിനേക്കാൾ കൂടുതൽ ശേഷിയുള്ളതും എന്നാൽ സാധാരണ ഹെവി-റെയിൽ റാപ്പിഡ് ട്രാൻസിറ്റിനേക്കാൾ കുറവുള്ളതുമായ ഒരു റെയിൽ ഗതാഗത സംവിധാനമാണ്. 2013ൽ തിരുവനന്തപുരത്തെ കോട്ടയത്തിനടുത്ത് ചെങ്ങന്നൂരുമായി ബന്ധിപ്പിക്കുന്ന സബർബൻ റെയിൽ പദ്ധതി ആരംഭിച്ചു.  


ഗെയിൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഗെയിൽ) കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈൻ 2013-ൽ രണ്ടാം ചാണ്ടി മന്ത്രിസഭ കമ്മീഷൻ ചെയ്തു. 2014-ൽ തിരുവനന്തപുരത്ത് കേരളത്തെ , രാജ്യത്തെ ഏറ്റവും വലിയ ടെക്നോളജി പാർക്കാക്കി മാറ്റുന്ന. 'ടെക്നോപാർക്ക്' എന്ന ടെക്‌നോളജി പാർക്ക് പദ്ധതിയുടെ മൂന്നാം ഘട്ടം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.   2011 മുതൽ 2016 വരെയുള്ള കാലയളവിൽ, ടെക്‌നോപാർക്കിൽ ലോകോത്തര ബിസിനസ് ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുന്നതിനുള്ള നടപടിയായ 'ടോറസ് ഡൗൺടൗൺ' ആരംഭിച്ചു. 2015 മെയ് മാസത്തിൽ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി കേരളത്തിലെ കൊച്ചിയിൽ ഇൻഫോപാർക്ക്, കൊച്ചി എന്ന ഇൻഫർമേഷൻ ടെക്നോളജി പാർക്കിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു, അതേ കാലയളവിൽ തന്നെ 'ഇൻഫോപാർക്ക് തൃശൂർ' നിർമ്മാണത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയായി. 2014 ഫെബ്രുവരി 15 ന്, ഉമ്മൻ രണ്ടാം തവണ കേരള മുഖ്യമന്ത്രിയായിരിക്കെ, കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഐടി ആൻഡ് ടെക്നോളജി പാർക്ക് 'സൈബർപാർക്ക് കോഴിക്കോട്' കോഴിക്കോട്, ഐടി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 2016 ജനുവരിയിൽ, കേരളത്തിലെ രണ്ടാമത്തെ വലിയ ഐടി പാർക്കായ 'യുഎൽ സൈബർപാർക്ക്' കോഴിക്കോട് (കാലിക്കറ്റ് എന്നും അറിയപ്പെടുന്നു) ഉദ്ഘാടനം ചെയ്തു.

ഉമ്മൻ  ചാണ്ടിയുടെ ഭരണകാലത്ത്, 12 പുതിയ താലൂക്കുകൾ (ജില്ലയ്ക്ക് താഴെയുള്ള ഭരണവിഭാഗങ്ങൾ), 28 പുതിയ മുനിസിപ്പാലിറ്റികൾ, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ   എന്നിവ രൂപീകരിച്ചു. കേരളത്തിലെ സംസ്ഥാനങ്ങളുടെ; 1957-ന് ശേഷം കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഡീലിമിറ്റേഷനായിരുന്നു ഇത്. രണ്ടാം ചാണ്ടി മന്ത്രിസഭയുടെ കീഴിൽ കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വളരെയധികം വികസിച്ചു. ചാണ്ടി സർക്കാരിന്റെ കീഴിൽ നിരവധി സംസ്ഥാന പാതകൾ നിർമ്മിച്ചു; 2014ൽ കേരളത്തിലെ ദേശീയപാതകൾ 45 മീറ്ററായി വികസിപ്പിക്കാൻ കേരള സർക്കാർ തീരുമാനിച്ചു.  

അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ  ഏകദേശം1,600 കോടി രൂപ വിലമതിക്കുന്ന ഏകദേശം 227 റോഡ് പാലങ്ങൾ കേരളത്തിൽ ഉടനീളം  നിർമ്മിച്ചു; കൂടാതെ, കേരളത്തിലെ തിരുവനന്തപുരം നഗരത്തിനായുള്ള കരമന-കളിയിക്കാവിള ബൈപാസ്, കഴക്കൂട്ടം-കരോട് ബൈപാസ് എന്നിവയുടെ പദ്ധതികൾ നിശ്ചയിച്ച് ആരംഭിക്കുകയും ചെയ്തു. 2011 ഏപ്രിൽ 20-ന് കേരളത്തിലെ ജനങ്ങളുമായി നേരിട്ട് ഇടപഴകാൻ ചാണ്ടി മുൻകൈയെടുത്ത് അവരുടെ പരാതികൾ പരിഹരിക്കാൻ 'മാസ് കോൺടാക്റ്റ് പ്രോഗ്രാം' സംഘടിപ്പിച്ചു.

സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ

കേരളത്തിലെ 14 ജില്ലകളിലും പബ്ലിക് മെഡിക്കൽ കോളേജുകളുടെ സാന്നിധ്യം ഉറപ്പാക്കാൻ ആ ജില്ലകളിൽ സർക്കാർ മെഡിക്കൽ കോളേജുകൾ നിർമ്മിക്കുന്നതിൽ ഉമ്മൻചാണ്ടിയുടെ മന്ത്രിസഭ പ്രധാന പങ്കുവഹിച്ചു. പദ്ധതിയുടെ ഭാഗമായി, 31 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2013-ൽ നിരവധി പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കപ്പെട്ടു; കേരളത്തിലെ മഞ്ചേരിയിലെ ജനറൽ ഹോസ്പിറ്റൽ ഉൾപ്പെടെ ചില ആശുപത്രികൾ മെഡിക്കൽ കോളേജുകളായി പരിവർത്തനം ചെയ്യപ്പെട്ടു, അത് പിന്നീട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, മഞ്ചേരി എന്ന് നാമകരണം ചെയ്യപ്പെട്ടു. ഉമ്മൻ രണ്ടാം തവണ കേരള മുഖ്യമന്ത്രിയായിരുന്ന കാലത്ത്, കൊച്ചിയിലെ 'നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്' (2005), തിരൂരിലെ 'തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല' (2012), 'എപിജെ അബ്ദുൾ കലാം എന്നിവ ഉൾപ്പെടുന്ന നിരവധി പൊതുസ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിതമായി. തിരുവനന്തപുരത്തെ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി' (2014), 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പാലക്കാട്' അല്ലെങ്കിൽ പുതുശ്ശേരി ഈസ്റ്റിലെ ഐഐടി പാലക്കാട് (2015), 'കെ. ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് കോട്ടയത്ത് (2016). കേരളത്തിലെ തിരുവനന്തപുരത്ത് നടന്ന 'സമ്പൂർണ ഇ-സാക്ഷരതാ പരിപാടി' അഥവാ ഡിജിറ്റൽ സാക്ഷരതാ പരിപാടിയുടെ ഉദ്ഘാടനമാണ് വിദ്യാഭ്യാസ മേഖലയിൽ ഉമ്മൻചാണ്ടി മന്ത്രിസഭ കൈക്കൊണ്ട മറ്റൊരു പ്രധാന ചുവടുവയ്പ്പ്.

പി.എൻ പണിക്കർ വിജ്ഞാന വികാസ് കേന്ദ്രം സംഘടിപ്പിച്ച 'സമ്പൂർണ ഇ-സാക്ഷരതാ പദ്ധതിയുടെ' ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് മെമന്റോ സമ്മാനിക്കുന്നു. 2014 ജനുവരി 4 ന് കേരളത്തിൽ തിരുവനന്തപുരത്ത് . കേരള ഗവർണർ ശ്രീ നിഖിൽ കുമാർ, കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മറ്റ് പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം (Cochin International Airport, the first ever fully solar-powered airport in the world)

കേരളത്തിലെ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഉമ്മൻചാണ്ടി നടത്തിയ മെഗാവാട്ട് സോളാർ പദ്ധതിയുടെ ഉദ്ഘാടനം, ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ്ജ വിമാനത്താവളമായി മാറിയതാണ് എയർപോർട്ട് ഇൻഫ്രാസ്ട്രക്ചറിലെ പ്രധാന പ്രവർത്തനങ്ങളിലൊന്ന്. യുണൈറ്റഡ് നേഷൻസ് 'ചാമ്പ്യൻ ഓഫ് ദി എർത്ത്' അവാർഡ് (2018), എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ 'ഏഷ്യ-പസഫിക്കിലെ ഏറ്റവും മികച്ച എയർപോർട്ട്' (2020) എന്നിവ ഏർപ്പെടുത്തിയ പരമോന്നത പാരിസ്ഥിതിക ബഹുമതി ഉൾപ്പെടെ നിരവധി അവാർഡുകൾ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന് ലഭിച്ചു.

അവാർഡുകളും ബഹുമതികളും

2013 ജൂൺ 27-ന്, ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന, തന്റെ 'ബഹുജന സമ്പർക്ക പരിപാടി' സംരംഭത്തിന്, "പൊതുസേവനത്തിലെ അഴിമതി തടയുന്നതിനും പ്രതിരോധിക്കുന്നതിനും ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ കേരളം" എന്ന പദ്ധതിക്ക് , ഏഷ്യ-പസഫിക് മേഖലയിൽ നിന്നുള്ള 2013-ലെ യുണൈറ്റഡ് നേഷൻസ് പബ്ലിക് സർവീസ് അവാർഡ് ഉമ്മൻ ചാണ്ടിക്ക് ലഭിച്ചു. 

യുഎൻ അണ്ടർ സെക്രട്ടറി ജനറൽ വു ഹോങ്‌ബോയിൽ നിന്ന് 2013ലെ യുണൈറ്റഡ് നേഷൻസ് പബ്ലിക് സർവീസ് അവാർഡ് ഏറ്റുവാങ്ങുന്ന  ഉമ്മൻചാണ്ടി.( Oommen Chandy while receiving the 2013 United Nations Public Service Award from the UN Under-Secretary-General Wu Hongbo)

ബഹ്‌റൈനിലെ മനാമയിലെ നാഷണൽ തിയേറ്ററിൽ നടന്ന ചടങ്ങിൽ യുഎൻ സാമ്പത്തിക സാമൂഹിക കാര്യ അണ്ടർ സെക്രട്ടറി ജനറൽ വു ഹോങ്‌ബോയാണ് പുരസ്‌കാരം സമ്മാനിച്ചത്. 'ട്രാൻസ്‌ഫോർമേറ്റീവ് ഇ-ഗവൺമെന്റും ഇന്നൊവേഷനും: എല്ലാവർക്കും മികച്ച ഭാവി സൃഷ്ടിക്കൽ' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് അവാർഡ്.

ശാന്തമായ പെരുമാറ്റം, അപാരമായ ക്ഷമ, ലാളിത്യം എന്നിവയ്ക്ക് അദ്ദേഹം പ്രശസ്തനാണ്. കേരള മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തിനും സംസ്ഥാനത്തെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ശ്രദ്ധയ്ക്കും ഉമ്മൻചാണ്ടി പരക്കെ അഭിനന്ദനം അർഹിക്കുന്നു.   

]]>
Tue, 18 Jul 2023 10:12:03 +0530 Editor
എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ; ജുലൈ 18ന് പരിഗണിക്കും http://newsmalayali.com/4429 http://newsmalayali.com/4429 എസ്എന്‍സി ലാവ്ലിന്‍ കേസ് സുപ്രീംകോടതിയുടെ പുതിയ ബഞ്ച് ഈ മാസം 18 ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക. മലയാളിയായ ജസ്റ്റിസ് സി.ടി.രവി കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതിനാലാണ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്.

കഴിഞ്ഞ ഏപ്രില്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട എസ് എൻ സി ലാവ്ലിൻ കേസ് വാദം കേൾക്കുന്നത് സുപ്രീംകോടതി 33-ാം തവണയും മാറ്റി വച്ചിരുന്നു.  ഹൈക്കോടതിയിൽ ഇതേ കേസിൽ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.ടി.രവി പിന്മാറിയത്.

 

മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹർജിയും ഹൈക്കോടതി ഉത്തരവു പ്രകാരം വിചാരണ നേരിടേണ്ട വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവു വേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

]]>
Tue, 18 Jul 2023 09:27:39 +0530 Editor
Oommen Chandy | സംസ്ഥാനത്ത് ഇന്ന്‌ പൊതു അവധി; 2 ദിവസത്തെ ദുഃഖാചരണം http://newsmalayali.com/4428 http://newsmalayali.com/4428 മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി. രണ്ടു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പൊതുഅവധി ആയതിനാൽ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. സാങ്കേതിക സർവകലാശാല ഇന്ന് നടത്തുന്ന പരീക്ഷകൾ മാറ്റിവെച്ചു. , പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.

എന്നാൽ ഇന്ന് നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾക്ക് മാറ്റമില്ല. കൂടാതെ ഇന്ന് നടക്കേണ്ടുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി അന്തരിച്ചു

തൊണ്ടയിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചതാണ് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി നേരത്തെ വഷളാക്കിയത്. ബംഗളുരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

]]>
Tue, 18 Jul 2023 09:12:31 +0530 Editor
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി അന്തരിച്ചു http://newsmalayali.com/4427 http://newsmalayali.com/4427 മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. തൊണ്ടയിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചതാണ് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി നേരത്തെ വഷളാക്കിയത്. ബംഗളുരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു അന്ത്യം.

ഭൗതിക ശരീരം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്ത് എത്തിക്കും. രാഹുൽ ​ഗാന്ധി, സോണിയാ​ഗാന്ധി തുടങ്ങിയ ഉന്നത കോൺ​ഗ്രസ് നേതാക്കൾ ഉടൻ എത്തും. സംസ്ക്കാരം പുതുപ്പള്ളിയിൽ. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു.

2004 മുതൽ 2006വരയും 2011 മുതൽ 2016വരെയും മുഖ്യമന്ത്രിയായിരുന്നു. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.

1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ ഒ ചാണ്ടിയുടേയും ബേബി ചാണ്ടിയുടേയും മകനായിട്ടാണ് ഉമ്മൻ ചാണ്ടിയുടെ ജനനം. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ എസ് യു വിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. പുതുപ്പളളി എം ഡി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലും ശേഷം കോട്ടയം സി എം എസ് കോളേജിലും പഠിച്ചു. ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ നിന്നും ബി എ ബിരുദവും എറണാകുളം ലോ കോളേജില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി.

കെ എസ് യു യൂണിറ്റ് പ്രസിഡന്റിൽ തുടങ്ങി എഐസിസി ജനറൽ സെക്രട്ടറിവരെയും വർക്കിംഗ് കമ്മിറ്റി അംഗമായും മാറി. കെ എസ് യു സംസ്ഥാന പ്രസിഡന്റ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്. യു ഡി എഫ് കണ്‍വീനർ എന്നീ നിലകളിലും പ്രവർത്തിച്ചു. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്ന് 12 തവണ തുടര്‍ച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2020 ലാണ് നിയമസഭ അംഗത്വത്തിന്റെ 50ാം വാര്‍ഷികം ആഘോഷിച്ചത്.

കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

2004 ൽ പാർലമെന്റിലെ കനത്ത തോൽവിയെ തുടർന്ന് എകെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി തുടർന്നു. തുടർന്ന് അഞ്ച് വർഷം ( 2006 മുതൽ 2011 ) പ്രതിപക്ഷ നേതാവായി. പന്ത്രണ്ടാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു ഉമ്മൻചാണ്ടി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കേരളത്തിലെ 20-ൽ 16-ൽ 16-ഉം ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2010-ൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയിച്ചു. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുൻതൂക്കം ലഭിക്കുന്നത്.

1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

veteran congress leader and former Kerala chief minister Oommen chandy (79) passes away on July 18 2023

]]>
Tue, 18 Jul 2023 09:07:24 +0530 Editor
Vande Bharat Express Fire: ഭോപ്പാൽ&ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്‍റെ ബാറ്ററി ബോക്‌സിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍ http://newsmalayali.com/4426 http://newsmalayali.com/4426 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്‍റെ ബാറ്ററി ബോക്‌സിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്‌ച രാവിലെ ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ കോച്ചിൽ മധ്യ പ്രദേശിലെ കുർവായ് കെതോറ സ്റ്റേഷനിൽവച്ചാണ്  തീപിടുത്തമുണ്ടായത്.  

തീ അണച്ചതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും  റെയിൽവേ അധികൃതര്‍ അറിയിച്ചു.  "റാണി കമലാപതി സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹിയിലെ നിസാമുദ്ദീനിലേക്ക് വന്ദേ ഭാരത് ട്രെയിൻ പുറപ്പെടുമ്പോൾ ഒരു കോച്ചിന്‍റെ ബാറ്ററി ബോക്സിൽ തീപിടുത്തമുണ്ടായി. തീ അണച്ചു, യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അഗ്നിശമനസേന കൃത്യസമയത്ത് സ്ഥലത്തെത്തി 07:58 ന് തീ അണച്ചു", റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നീട് പൂർണ്ണ പരിശോധനയ്ക്ക് ശേഷം ട്രെയിൻ യാത്ര ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 

]]>
Mon, 17 Jul 2023 13:16:48 +0530 Editor
Delhi Flood : യമുനയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, ആശങ്കയില്‍ ഡല്‍ഹി http://newsmalayali.com/4425 http://newsmalayali.com/4425 കഴിഞ്ഞ ദിവസം യമുനയിലെ ജലനിരപ്പ്‌ റെക്കോര്‍ഡ് ലെവലില്‍ എത്തിയശേഷം താഴ്ന്നിരുന്നു. എന്നാല്‍ തിങ്കളാഴ്‌ച പുലര്‍ച്ചെ മുതല്‍ നദിയില്‍ ജലനിരപ്പ്  വീണ്ടും ഉയരുകയാണ്. ഇത് തലസ്ഥാനത്തെ വീണ്ടും ആശങ്കയിലേയ്ക്ക് നയിയ്ക്കുകയാണ്.  

രാവിലെ ഏഴിന് 205.48 മീറ്ററായിരുന്ന ജലനിരപ്പ് ഒമ്പത് മണിയോടെ 205.58 മീറ്ററിലെത്തി. കഴിഞ്ഞ മൂന്ന് മണിക്കൂറായി യമുനയിലെ ജലനിരപ്പ് വർധിക്കുകയാണ്. 

സെൻട്രൽ വാട്ടർ കമ്മീഷന്‍റെ കണക്കനുസരിച്ച്, യമുനയിലെ ജലനിരപ്പ് തിങ്കളാഴ്ച രാവിലെ 7 മണിക്ക് 205.48 മീറ്ററായിരുന്നു. എന്നാല്‍, ഞായറാഴ്ച രാവിലെ 8 മണിക്ക് യമുനയിലെ ജലനിരപ്പ്‌ 206.02 മീറ്ററായിരുന്നു.  ഞായറാഴ്ച രാത്രി എട്ട് മണിയോടെ നദിയിലെ ജലനിരപ്പ് 205.56 മീറ്ററായി താഴ്ന്നിരുന്നു. ഡൽഹിയിലെ യമുന നദി ജൂലൈ 10 ന് വൈകിട്ട് 5 മണിയോടെയാണ്  205.33 മീറ്റര്‍ എന്ന അപകട രേഖ കടന്നത്.

ഡല്‍ഹിയിലെ സാഹചര്യം കണക്കിലെടുത്ത് ആളുകളെ കഴിവതും സഹായിയ്ക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അഭ്യര്‍ഥിച്ചു. രാത്രി മുഴുവൻ പൊതുമരാമത്ത് വകുപ്പ് നടത്തിയ കഠിനാധ്വാനത്തിന്‍റെ ഫലമായിചെങ്കോട്ടയ്ക്ക് പിന്നിലെ റോഡിലെ വെള്ളം വറ്റിയ്ക്കാന്‍ സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വെള്ളം ഇറങ്ങിതുടങ്ങുന്നതിനനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന്  ആളുകള്‍ക്ക്  അവരുടെ വീടുകളിലേയ്ക്ക് മടങ്ങാനാകും. അവരുടെ ജീവിതം സാധാരണ നിലയിലേയ്ക്ക് എത്തിയ്ക്കാന്‍ നാം അവരെ സഹായിക്കണം.  

അതേസമയം, തിങ്കളാഴ്ചയും ചൊവ്വാഴ്ച്ചയും ഡല്‍ഹിയില്‍ സാമാന്യം ഭേദപ്പെട്ട മഴയ്ക്ക് സാധ്യതയാണ് IMD പ്രവചിയ്ക്കുന്നത്. തലസ്ഥാനത്ത്  പരമാവധി താപനില 35 ഡിഗ്രി സെൽഷ്യസായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.  

വെള്ളപ്പൊക്കം മൂലം അടച്ചിട്ട  വസീറാബാദ് വാട്ടർ ട്രീറ്റ്‌മെന്‍റ്  പ്ലാന്‍റ്  പ്രവര്‍ത്തനം ആരംഭിച്ചുവെന്നും  54 എംജിഡി ശുദ്ധീകരിച്ച വെള്ളം ഉത്പാദിപ്പിച്ച് കഴിഞ്ഞുവെന്നും പ്ലാന്‍റ്  ഉടൻ തന്നെ അതിന്‍റെ പൂർണ ശേഷിയിൽ പ്രവർത്തിക്കാൻ തുടങ്ങുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. പ്ലാന്‍റിന് 134 എംജിഡി (പ്രതിദിനം 1 ദശലക്ഷം ഗാലൻ) ശുദ്ധീകരിച്ച വെള്ളം ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.

ഡല്‍ഹിയില്‍ യമുനയുടെ തീരത്ത്  താമസിച്ചിരുന്നവര്‍ ഇന്ന് എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. കഴിഞ്ഞ 45 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തിയാണ് യമുന കര കവിഞ്ഞൊഴുകിയത്.   

തലസ്ഥാനത്ത് സ്കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിയ്ക്കുന്നില്ല. ആടുത്ത രണ്ട് ദിവസത്തേയ്ക്ക് മഴ മുന്നറിയിപ്പ് പുറത്തു വന്നിരിയ്ക്കുന്ന സാഹചര്യത്തില്‍ എല്ലാ  സ്കൂളുകളും കോളജുകളും വീണ്ടും ഓണ്‍ ലൈന്‍ മാധ്യമത്തിലൂടെ പഠനം  ആരംഭിച്ചിരിയ്ക്കുകയാണ്. 

]]>
Mon, 17 Jul 2023 13:05:01 +0530 Editor
വിംബിൾഡൺ കിരീടവുമായി കാർലോസ് അൽകരാസ് http://newsmalayali.com/4424 http://newsmalayali.com/4424 ഇരുപത്തിനാലാം ഗ്ലാൻഡ്സ്ലാം കിരീടവും എട്ടാം വിംബിൾഡൺ കിരീടവും ലക്ഷ്യമിട്ടായിരുന്നു നൊവാക് ജോക്കോവിച്ച് ഇന്നലെ റാക്കറ്റുമായി ഇറങ്ങിയത്. തുടർച്ചയായി നാല് തവണ വിംബിൾഡൺ നേടിയതിന്റെ ആത്മവിശ്വാസവും അനുഭവപരിചയവുമെല്ലാം ടെന്നീസ് കോർട്ടിലെ രാജാവിനുണ്ടായിരുന്നു. എന്നാൽ, മറുവശത്ത് ജോക്കോവിച്ചിനെ നേരിടാനായി റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരൻ കാർലോസ് അൽകരാസ് എന്ന ഇരുപതുകാരൻ പൂർണ സജ്ജനായിരുന്നു.

അടിതെറ്റലുകളും അട്ടിമറികളും സ്ഥിരം കാഴ്ച്ചയായ ടെന്നീസിൽ കഴിഞ്ഞ ദിവസവും അതു തന്നെ സംഭവിച്ചു. കരിയറിലെ ആദ്യ വിംബിൾഡൺ കിരീടവുമായി സ്പെയിനിൽ നിന്നുമെത്തിയ കാർലോസ് അൽകരാസ് നിറഞ്ഞ ചിരിയുമായി നിന്നപ്പോൾ പുരുഷ ടെന്നീസിലെ അടുത്ത രാജാവ് എന്ന് ടെന്നീസ് ആരാധകർക്കും തോന്നിയിരിക്കാം.

1-6, 7-6, 6-1, 3-6, 6-4 എന്ന നീണ്ട അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് കാർലോസിനു മുന്നിൽ തോൽവി സമ്മതിച്ചത്. 6-1 ന് ജോക്കോവിച്ച് ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയപ്പോൾ ഏഴ് തവണ വിംബിൾഡൺ നേടിയ അനുഭവ കരുത്തിനു മുന്നിൽ കാർലോസ് ഒന്നുമല്ലാതെ മടങ്ങേണ്ടി വരുമെന്ന് തോന്നി.

എന്നാൽ, രണ്ടാം സെറ്റിൽ തിരിച്ചടി തുടങ്ങിയ കാർലോസ്, ജോക്കോവിച്ചിനേയും ഒപ്പം കണ്ടിരുന്ന കാണികളേയും അമ്പരപ്പിച്ചു കൊണ്ടിരുന്നു. ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ് 8-6 നാണ് കാർലോസ് പിടിച്ചെടുത്തത്. ഇതോടെ, കളിമുറുകി, കാണികളിൽ സമ്പൂർണ നിശബ്ദത, എന്തും സംഭവിക്കാം എന്ന് മനസ്സിലാക്കി ശ്വാസമടക്കിപ്പിടിച്ച് ഇരുപതുകാരന്റെ കളി കണ്ടു തുടങ്ങി.

രണ്ടാം സെറ്റിൽ ഞെട്ടിയ ജോക്കോവിച്ചിൽ നിന്ന് മൂന്നാം സെറ്റ് 6-1 ന് അനായാസം നേടി കാർലോസ് താൻ അങ്ങനെ വെറുതേ വന്നതല്ലെന്ന് വീണ്ടും തെളിയിച്ചു. ബ്രേക്കിനു ശേഷം വീണ്ടും കളി തുടങ്ങിയപ്പോൾ, കന്നി കിരീട നേട്ടം ലക്ഷ്യമിട്ടു വന്ന കാർലോസിന് അത് അത്ര എളുപ്പത്തിൽ കിട്ടില്ലെന്ന് ജോക്കോവിച്ചും വ്യക്തമാക്കി. നീണ്ട കാലത്തെ അനുഭവ സമ്പത്തിനു മുന്നിൽ പലപ്പോഴും കാർലോസിന് അടിപതറി. നാലാം സെറ്റ് 6-3 ന് സ്വന്തമാക്കി ജോക്കോവിച്ച് മത്സരത്തിന്റെ സൗന്ദര്യവും പിരിമുറുക്കവും കാണികൾക്കും എതിരാളിക്കും നൽകി.

നിർണായകമായ അഞ്ചാം സെറ്റിൽ, പ്രായവും ചടുലതയും കാർലോസിന് അനുകൂലമായി. തുടക്കത്തിൽ ജോക്കോവിച്ചിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത കാർലോസ് 6-4 ന് സെറ്റും കപ്പും തന്റെ പേരിലാക്കി വിംബിൾഡണിൽ പുതിയ ചരിത്രമെഴുതി.

]]>
Mon, 17 Jul 2023 12:53:56 +0530 Editor
മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ http://newsmalayali.com/4423 http://newsmalayali.com/4423 മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമൻ. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. നരഹത്യാക്കുറ്റം ചുമത്താനുളള വസ്തുതകൾ കേസിൽ ഇല്ലെന്നാണ് അപ്പീലിൽ പറയുന്നത്.

അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ല.സാധാരണ മോട്ടോർ വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണിതെന്നും ശ്രീറാം വാദിക്കുന്നു. തനിക്കെതിരെയുള്ള കേസിന് പിന്നിൽ വലിയ മാധ്യമ സമ്മർദ്ദമുണ്ടെന്നും തെളിവുകളില്ലാതെയാണ് നരഹത്യാക്കുറ്റം ചുമത്താമെന്ന് ഹൈക്കോടതി വിധിയെന്നും അപ്പീലിൽ പറയുന്നു.

]]>
Mon, 17 Jul 2023 12:51:28 +0530 Editor
നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ http://newsmalayali.com/4422 http://newsmalayali.com/4422 നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം എയർ അറേബ്യ വിമാനത്തിൽ പോകാനെത്തിയ അബ്ദുല്ല മുസബ് മുഹമ്മദ് അലി എന്നയാളാണ് വിമാനത്താവളത്തിൽ എത്തി ഭീഷണി ഉയർത്തിയത്.

വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യാൻ എത്തിയപ്പോൾ ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞ് ഇയാൾ ബഹളം വെക്കുകയായിരുന്നു. ഇതോടെ ഇയാളെ സി.ഐ. എസ്.എഫ് കസ്റ്റഡിയിലെടുത്ത് ബാഗ് പരിശോധിച്ചു. എന്നാൽ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് വിമാനത്തിലും സുരക്ഷാ പരിശോധന നടത്തി. വ്യാജഭീഷണി മുഴക്കിയ അബ്ദുല്ലയെ പൊലീസിന് കൈമാറിയിട്ടുണ്ട്.

എന്തിനാണ് അബ്ദുല്ല മുസബ് മുഹമ്മദ് അലി ബോംബ് ഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അബ്ദുല്ല മുസബ് മുഹമ്മദ് അലിയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടോയെന്നും പരിശോധിക്കും.

 

നെടുമ്പാശേരി വിമാനത്താവളത്തിലുണ്ടായ മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം വിമാനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 83 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. 1721 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. രണ്ട് പാക്കറ്റുകളിലായി പേസ്റ്റ് രൂപത്തിലാക്കിയാണ് വിമാന യാത്രക്കാർക്കായി വച്ചിരുന്ന മാഗസിനുള്ളിൽ സ്വർണം ഒളിപ്പിച്ചിരുന്നത്. അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.

]]>
Sat, 15 Jul 2023 11:00:27 +0530 Editor
Chandrayaan&3: ISRO launches India's third Moon mission from Sriharikota, Andhra Pradesh http://newsmalayali.com/4421 http://newsmalayali.com/4421 Chandrayaan-3, India’s 3rd lunar exploration mission, took off from the Satish Dhawan Space Centre in Sriharikota in Andhra Pradesh on Friday afternoon, in hopes to land the country among the elite group of nations to have achieved a soft landing on the Moon's surface.

The mission follows the Indian Space Research Organisation's (ISRO) Chandrayaan-2, which failed a desired soft landing on the lunar surface nearly four years ago in September 2019, after the lander’s communication failure with the ground stations at an altitude of just 2.1 km from the surface of the Moon.  Chandrayaan-3 will journey for over a month before landing on the lunar surface later in August. If successful, the mission will make India the only fourth nation, after the United States, the former Soviet Union and China, to have accomplished the task.

Chandrayaan-3 consists of an indigenous Lander module (LM), Propulsion module (PM) and a Rover with an objective of developing and demonstrating new technologies required for interplanetary missions.

The ISRO explained the three main objectives of this  615 crore mission – safe and soft landing on the Moon, to demonstrate the Rover roving on its surface and study its environment. The spacecraft consists of a six-wheeled lander and rover module, which is configured with payloads to provide data related to the moon's surface.

]]>
Fri, 14 Jul 2023 14:57:36 +0530 Editor
Chandrayaan&3 Launch | ചന്ദ്രയാൻ 3 വിക്ഷേപിച്ചു http://newsmalayali.com/4420 http://newsmalayali.com/4420 ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യം ചന്ദ്രയാൻ-3 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്നുച്ചക്ക് 2.35 നാണ് വിക്ഷേപണം നടന്നത്.  ചന്ദ്രോപരിതലത്തില്‍ ലാന്‍ഡിംഗ് നടത്തി വിജയം കൈവരിച്ച രാജ്യങ്ങളാണ് സോവിയറ്റ് യൂണിയന്‍, ചൈന, യുഎസ് എന്നിവ. ചന്ദ്രയാന്‍-3 ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയായാല്‍ ഈ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഇടം നേടും.

2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ചന്ദ്രയാൻ 2 ന് സംഭവിച്ച പാളിച്ചകളിൽ നിന്ന് പാഠം ഉൾകൊണ്ടാണ് പുതിയ ദൗത്യത്തിന് ഇന്ത്യ തയ്യാറെടുത്തത്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഭാഗങ്ങള്‍. മറ്റുഗ്രഹങ്ങളിലെ പര്യവേഷണങ്ങള്‍ക്കാവശ്യമായ പുതിയ സാങ്കേതികവിദ്യകളുടെ വികസനവും അവതരണവും ഇതിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത് പതിയെ ഇറങ്ങുന്നതിനും റോവറിനെ വിന്യസിക്കുന്നതിനുമുള്ള ശേഷി ലാന്‍ഡറിനുണ്ട്.

]]>
Fri, 14 Jul 2023 14:49:54 +0530 Editor
Delhi flood : CM Kejriwal seeks Army & NDRF assistance http://newsmalayali.com/4419 http://newsmalayali.com/4419 With Yamuna levels rising to a record high, several key areas in Delhi including the Secretariat housing the chief minister's office were flooded, impairing normal life and traffic movement, as authorities scrambled to lead rescue and relief efforts. The Yamuna water level touched 208.53 metres at 10 am, breaking a 45-year-old record.

Chief minister Arvind Kejriwal announced the closure of schools near the river and the shutting down of water treatment plants, as people waded through knee-deep waters in low-lying areas to reach safer places. Curbs were also placed for the entry of vehicles into the national capital.

]]>
Fri, 14 Jul 2023 12:13:44 +0530 Editor
തക്കാളിക്ക് 120 രൂപ, ഇഞ്ചിക്ക് 280; റോക്കറ്റ് വേഗത്തിൽ കുതിച്ച് പച്ചക്കറി വില http://newsmalayali.com/4418 http://newsmalayali.com/4418 സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഒരു മാസത്തിനുള്ളിൽ വലിയ വർദ്ധനയാണ് പച്ചക്കറി വിലയിൽ ഉണ്ടായിട്ടുള്ളത്. പൊതു വിപണിയിൽ മാത്രമല്ല, ഹോർട്ടി കോർപ്പിലും വിലയിൽ വലിയ കുറവില്ല.

ഒരു മാസം മുമ്പ് കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 120 രൂപയാണ് വില. എല്ലാത്തരം പച്ചക്കറികൾക്കും പൊള്ളുന്ന വിലയാണ് വിപണയിൽ. ഒരു മാസം ഈ പ്രതിസന്ധി തുടരുമെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. അന്യ സംസ്ഥാങ്ങളിലെ കനത്ത മഴയും കൃഷിനാശവുമാണ് വില വര്‍ധനയ്ക്ക് കാരണമായി പറയുന്നത്.

പല ഇനങ്ങൾക്കും കഴിഞ്ഞ മാസത്തേക്കാൾ ഇരട്ടിയോ അതിലധികമോ ആണ് ഇപ്പോഴത്തെ വില.

കഴിഞ്ഞ മാസം പച്ചക്കറി വില കിലോയ്ക്ക് ഈ മാസത്തെ വില ഹോർട്ടികോർപ്പിലെ വില.
തക്കാളി – 30 രൂപ തക്കാളി – 120 തക്കാളി – 116
ഇഞ്ചി – 100 രൂപ ഇഞ്ചി – 200- 280 രൂപ ഇഞ്ചി – 245
ബീൻസ് – 60 ബീൻസ് – 100 ബീൻസ് – 95
ക്യാരറ്റ് -40 ക്യാരറ്റ് -70 ക്യാരറ്റ് – 75
പയർ – 70
വെണ്ടയ്ക്ക- 20 വെണ്ടയ്ക്ക – 40 വെണ്ടയ്ക്ക – 49
പച്ചമുളക്- 50 പച്ചമുളക് – 80 പച്ചമുളക് – 95
ബീറ്റ്റൂട്ട്- 40 ബീറ്റ്റൂട്ട് – 50 ബീറ്റ് റൂട്ട് -49
  തൊണ്ടൻ മുളക് – 200 തൊണ്ടൻ മുളക് – 195

കൂടാതെ ഒരേ പച്ചക്കറിക്ക് ഒരേ മാർക്കറ്റിൽ പല വിലയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹോർട്ടികോർപ്പിലും വിലയിൽ വലിയ വ്യത്യാസമില്ല.

]]>
Fri, 14 Jul 2023 08:35:58 +0530 Editor
ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പ്: തൃണമൂൽ ബഹുദൂരം മുന്നിൽ, രണ്ടാമത് ബിജെപി http://newsmalayali.com/4417 http://newsmalayali.com/4417 ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃണമൂൽ കോൺഗ്രസിന് വൻ മുന്നേറ്റം. രാത്രി എട്ടു മണിവരെയുള്ള വിവരം അനുസരിച്ച് 33,368 ഗ്രാമപഞ്ചായത്ത് സീറ്റുകൾ തൃണമൂൽ നേടി. ബിജെപിക്ക് 5,898 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. കോൺഗ്രസ് – ഇടത് സഖ്യം 3,547 സീറ്റുകൾ നേടി. ഇതിൽ കോൺഗ്രസിന് 1,452 സീറ്റുകളും ഇടതു പാർട്ടികൾക്ക് 2,095 സീറ്റുകളും ലഭിച്ചു. ഇതോടെ തൃണമൂലിനു പിന്നാലെ ബിജെപി രണ്ടാം സ്ഥാനത്തെത്തി. ഓൾ ഇന്ത്യ സെക്യുലർ ഫ്രണ്ടും സ്വതന്ത്രരും അടക്കമുള്ള മറ്റുള്ളവർ ആകെ 1,389 സീറ്റുകളാണ് നേടിയത്.

ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ രണ്ടാം തട്ടായ പഞ്ചായത്ത് സമിതിയിലും തൃണമൂലിനു തന്നെയാണ് വൻ ആധിപത്യം. തൃണമൂൽ 1,195 സീറ്റുകൾ നേടിയപ്പോൾ ഇടതു സഖ്യം മൂന്നും, ബിജെപിയും കോൺഗ്രസും രണ്ടു വീതവുമാണ് സീറ്റുകൾ നേടിയത്. മറ്റുള്ളവർ ഒരു സീറ്റിലും വിജയിച്ചു. ജില്ലാ പരിഷത്തിൽ 46 സീറ്റുകളുടെ ഫലം മാത്രമേ രാത്രി എട്ടു മണിവരെ വന്നിട്ടുള്ളു. ഇതിൽ തൃണമൂൽ വിജയിക്കുകയും വലിതതോതിൽ ലീഡ് ചെയ്യുകയോ ചെയ്യുന്നു

തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി ജനങ്ങളോട് നന്ദി രേഖപ്പെടുത്തി. ‘മമതയ്ക്ക് വോട്ട് രേഖപ്പെടുത്തരുത്’ (നോ വോട്ട് ടു മമത) എന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം ‘മമതയ്ക്ക് ഇപ്പോൾ വോട്ട് രേഖപ്പെടുത്തൂ’ (നൗ വോട്ട് ടു മമത) എന്നാക്കി ജനങ്ങളെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വൻ വിജയത്തിനുള്ള വഴിയായി ഇതു മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലുമാണ് കഴിഞ്ഞ ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. 5.67 കോടി പേർ വോട്ട് ചെയ്തു. തിരഞ്ഞെടുപ്പു ദിവസം മാത്രം അക്രമങ്ങളിൽ 15 പേരാണു ബംഗാളിൽ കൊല്ലപ്പെട്ടത്. അക്രമമുണ്ടായ 696 ബൂത്തുകളിൽ റീപോളിങ് നടത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ എങ്ങോട്ടെന്നതിന്റെ ദിശാസൂചികയായിട്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ 90% സീറ്റും നേടിയത് തൃണമൂൽ കോൺഗ്രസ് ആയിരുന്നു. ജില്ലാ പരിഷത്തിൽ തൃണമൂൽ 793 സീറ്റിൽ ജയിച്ചപ്പോൾ ബിജെപിക്ക് കിട്ടിയത് 22 സീറ്റ് മാത്രമാണ്. കോൺഗ്രസ് 6 സീറ്റിലും ഇടത് സഖ്യം ഒരു സീറ്റിലും ജയിച്ചു. ഗ്രാമപഞ്ചായത്തിൽ തൃണമൂൽ (38,118 സീറ്റ്) ബിജെപി (5,779) ഇടത് സഖ്യം (1,713) കോൺഗ്രസ് (1,066) എന്നിങ്ങനെയായിരുന്നു വിജയം.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരിയും ഇതേ ആവശ്യമുന്നയിച്ച് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഹർജികൾ സ്വീകരിച്ച കോടതി ബുധനാഴ്ച വാദം കേൾക്കും. പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്ത ബംഗാളിൽ കേന്ദ്രസേനകളുടെ സാന്നിധ്യത്തിലാണു വോട്ടെണ്ണൽ പുരോഗമിക്കുന്നത്. 339 കൗണ്ടിങ് കേന്ദ്രങ്ങളിലും പൊലീസ് വിന്യാസമുണ്ട്. ആറു റൗണ്ടുകളായാണു വോട്ടെണ്ണൽ നടക്കുക. മുതിർന്ന ഉദ്യോഗസ്ഥർക്കു മാത്രമാണു കൗണ്ടിങ് കേന്ദ്രങ്ങളിൽ ഫോൺകോളുകൾ എടുക്കാൻ അനുവാദമുള്ളു.

വോട്ടെണ്ണല്‍ ദിനത്തിലും ബംഗാളിൽ സംഘർഷത്തിനു കുറവില്ലെന്നാണു പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. കൗണ്ടിങ് കേന്ദ്രമായ ഡയമൗണ്ട് ഹാർബറിൽ ബോംബേറ് നടന്നതായി റിപ്പോർട്ടുകളുണ്ട്. അക്രമത്തിലേർപ്പെടുന്നവർക്ക് എതിരെ വലിയ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണു ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്. പ്രതിപക്ഷ കൗണ്ടിങ് ഏജന്റുമാരെ വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിലേക്കു കയറ്റുന്നില്ലെന്നു ആരോപിച്ച് കത്വ പൊലീസ് സ്റ്റേഷനു മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബംഗാളിലെ അക്രമസംഭവങ്ങളിൽ ഇതുവരെ മരിച്ചത് 15 പേരാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇതിൽ 11 പേരും തൃണമൂലിന്റെ പ്രവർത്തകരാണ്. കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ ഇതുമായി ബന്ധപ്പെട്ട് 33 പേർ മരിച്ചുവെന്നും ഇതിൽ 60% ഭരണകക്ഷിയുടെ ആളുകൾ ആണെന്നുമാണ് റിപ്പോർട്ട്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ബംഗാളില്‍ വീണ്ടും അക്രമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് അധികൃതരും പ്രതിപക്ഷ പാര്‍ട്ടികളും. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ നിരവധി ആളുകളെ കൊലപ്പെടുത്തിയതില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചിട്ടില്ലെന്ന് ബിജെപി എംഎല്‍എ അഗ്നിമിത്ര പോള്‍ പറഞ്ഞു. വന്‍തോതില്‍ വെടിവയ്പും ബോംബേറും കള്ളവോട്ടും നടന്നു. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷയില്ല. ബിജെപി കൗണ്ടിങ് ഏജന്റുമാരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവേശിക്കാന്‍ സമ്മതിച്ചില്ല.

വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നുവെന്ന് ആരോപണം ഉയർന്നതിനെത്തുടർന്ന് 696 സീറ്റുകളിൽ തിങ്കളാഴ്ച റീ പോളിങ് നടന്നിരുന്നു. ശനിയാഴ്ച 80.71% പോളിങ് രേഖപ്പെടുത്തി. തിങ്കളാഴ്ച നടന്ന റീപോളിങ്ങിൽ വൈകിട്ട് അഞ്ചു മണിവരെ 69.85% ആയിരുന്നു പോളിങ്.

English Summary: West Bengal rural poll trends: Trinamool winning big; BJP pips Congress-Left for second spot

]]>
Wed, 12 Jul 2023 07:58:26 +0530 Editor
ഇഡി ഡയറക്ടർ നിയമനത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി; കാലാവധി നീട്ടിയ നടപടി സുപ്രീംകോടതി റദ്ദാക്കി http://newsmalayali.com/4416 http://newsmalayali.com/4416 എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തി. സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് കാലാവധി മൂന്നാം തവണയും നീട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്ന് വിധിച്ചെങ്കിലും ഈ മാസം 31 വരെ അദ്ദേഹത്തിന് സര്‍വീസില്‍ തുടരാമെന്നും കോടതി വ്യക്തമാക്കി. 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

സഞ്ജയ് കുമാര്‍ മിശ്രയെ 2018 നവംബറിലാണ് രണ്ടുവര്‍ഷത്തേക്ക് ഇഡി  ഡയറക്ടറായി കേന്ദ്രം നിയമിച്ചത്. 2020 മേയില്‍ അദ്ദേഹത്തിന് 60 വയസ്സായതിനെത്തുടര്‍ന്ന് വിരമിക്കല്‍ പ്രായമായെത്തിയിരുന്നു. എന്നാല്‍, മിശ്രയുടെ കാലാവധി രണ്ടില്‍നിന്ന് മൂന്നുവര്‍ഷമാക്കി രാഷ്ട്രപതി ദീര്‍ഘിപ്പിച്ചതായി ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ 2020 നവംബര്‍ 13-ന് ഓഫീസ് ഉത്തരവിറക്കി. ഇതിനെതിരേ സന്നദ്ധസംഘടനയായ കോമണ്‍ കോസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സമയം നല്‍കിയ നടപടി 2021 സെപ്റ്റംബറില്‍ സുപ്രീംകോടതി ശരിവെച്ചെങ്കിലും വീണ്ടും നീട്ടിനല്‍കരുതെന്ന് വ്യക്തമാക്കിയിരുന്നു.

കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കിക്കൊണ്ട് ഇഡി ഡയറക്ടറുടെ കാലാവധി അഞ്ചുവര്‍ഷംവരെയാക്കി. അതിനെതിരായ ഹര്‍ജികളിലും കേന്ദ്രം നേരത്തേ മറുപടി നല്‍കിയിരുന്നു. ഇഡി പോലുള്ള ഏജന്‍സികള്‍ക്ക് പ്രത്യേക വൈദഗ്ധ്യം ആവശ്യമായ ജോലികളാണ് ചെയ്യേണ്ടത്. അതിനാല്‍ ഇഡിയെ നയിക്കുന്നവര്‍ക്ക് രണ്ടുമുതല്‍ അഞ്ചുവര്‍ഷംവരെ കാലാവധി ആവശ്യമാണെന്ന് കേന്ദ്രം പറഞ്ഞു. തുടര്‍ന്നാണ് 2022 നവംബര്‍ 17-ന് മിശ്രയ്ക്ക് വീണ്ടും ഒരു വര്‍ഷംകൂടി കാലാവധി നീട്ടി നല്‍കിയത്.

]]>
Wed, 12 Jul 2023 07:50:29 +0530 Editor
മുതലപ്പൊഴി സംഘർഷം; മത്സ്യത്തൊഴിലാളി സമൂഹത്തോട് മന്ത്രിമാർ മാപ്പ് പറയണം: വിഡി സതീശൻ http://newsmalayali.com/4415 http://newsmalayali.com/4415 ഫാദര്‍ യൂജിന്‍ പെരേരയ്ക്കെതിരായ മന്ത്രി വി ശിവന്‍കുട്ടിയുടെ പരാമര്‍ശം അപക്വമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുതലപ്പൊഴിയില്‍ മന്ത്രിമാര്‍ പ്രകോപനമുണ്ടാക്കാനാണ് ശ്രമിച്ചത്. ഒരു മാസത്തിനിടെ മുതലപ്പൊഴിയില്‍ പത്തിലേറെ അപകടങ്ങളാണ് സംഭവിച്ചത്. നിരന്തരം ദുരന്തങ്ങളെ അഭിമുഖീകരിക്കുന്നവരുടെ പ്രതികരണം വൈകാരികമായിരിക്കും. അത് ഭരണകര്‍ത്താക്കള്‍ മനസിലാക്കണം. ‘ഷോ കാണിക്കരുത്’ എന്നാണ് മത്സ്യത്തൊഴിലാളികളോട് പറഞ്ഞത്. മത്സ്യത്തൊഴിലാളി സമൂഹത്തോട് മന്ത്രിമാര്‍ പരസ്യമായി മാപ്പ് പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.

പാവങ്ങളോടല്ല അധികാരത്തിന്റെ ധാര്‍ഷ്ട്യം കാട്ടേണ്ടത്. മന്ത്രിമാരുടെ പ്രസ്താവന അനുചിതവും പ്രകോപനപരവുമാണ്. തടയാന്‍ ആഹ്വാനം ചെയ്തത് ഫാദര്‍ യൂജിന്‍ പെരേരയാണെന്ന മന്ത്രി ശിവന്‍കുട്ടിയുടെ പ്രസ്താവന അപക്വമാണ്. ഉറ്റവരെ നഷ്ടപ്പെട്ട വേദനയില്‍ നില്‍ക്കുന്നൊരു ജനസമൂഹത്തെ ആശ്വസിപ്പിക്കുന്നതിനും ചേര്‍ത്ത് പിടിക്കുന്നതിനും പകരം മനഃപൂര്‍വം പ്രകോപനമുണ്ടാക്കാന്‍ മന്ത്രിമാര്‍ തന്നെ ശ്രമിക്കുന്നത് മനുഷ്യത്വരഹിതമാണ്.

മുതലപ്പൊഴിയുടെ അശാസ്ത്രീയത പരിഹരിക്കാന്‍ മത്സ്യതൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള വിദഗ്ദ സമിതിയെ നിയോഗിക്കാന്‍ ഇനിയെങ്കിലും തയാറാകണം. രക്ഷാ പ്രവര്‍ത്തനത്തിന് മതിയായ സംവിധാനം ഉറപ്പ് വരുത്തണം. 24 മണിക്കൂറും മത്സ്യബന്ധനത്തിന് പോകാന്‍ സാധിക്കുന്ന രീതിയില്‍ സേഫ് കൊറിഡോര്‍ സ്ഥാപിക്കണം. അശാസ്തീയമായ നിര്‍മ്മാണം മൂലം അറുപതിലധികം മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിനു പോകുന്നതിനിടയില്‍ മുതലപ്പൊഴിയില്‍ മരണപ്പെട്ടത് ദു:ഖകരമാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും വിഡി സതീശൻ.

]]>
Wed, 12 Jul 2023 07:49:02 +0530 Editor
AI വാർത്താ അവതാരകയുമായി ഒഡീഷയിലെ ന്യൂസ് ചാനൽ; പേര് ലിസ! http://newsmalayali.com/4414 http://newsmalayali.com/4414 AI അവതാരകയെ അവതരിപ്പിച്ച് ഒഡീഷയിലെ സ്വകാര്യ വാർത്താ ചാനൽ. ഒഡീഷയുടെ പരമ്പരാഗത കൈത്തറി സാരി ധരിച്ച് നിൽക്കുന്ന വനിതയെ കണ്ടാൽ സ്ഥലത്തെ പ്രധാന വാർത്താ അവതാരകരിൽ ആരെങ്കിലും ആകുമെന്നേ ഒറ്റ നോട്ടത്തിൽ തോന്നുകയുള്ളൂ. ഒടിവി നെറ്റ് വർക്ക് ആണ് എഐ വാർത്താ അവതാരകയെ അവതരിപ്പിച്ചത്.

ലിസ(LISA AI News Reader) എന്നാണ് എഐ അവതാരകയുടെ പേര്. ഒഡിയയിലും ഇംഗ്ലീഷിലും വാർത്ത വായിക്കുന്ന ലിസ ഒടിവിയുടെ ടെലിവിഷനിലേയും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേയും പ്രധാന ആങ്കറായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നിരവധി ഭാഷകൾ ലിസയ്ക്ക് വഴങ്ങുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിൽ ലിസയുടെ വാർത്താ വായന ഒഡിയയിലും ഇംഗ്ലീഷിലുമാകും. ഒഡിയ ടെലിവിഷൻ മാധ്യമരംഗത്തെ നാഴികക്കല്ലായിരിക്കും ലിസയുടെ അവതരണം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ലിസയുടെ പേരിൽ സോഷ്യൽമീഡിയയിൽ അക്കൗണ്ടുകളും ചാനൽ ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് പേജുകൾ ലിസയുടെ പേരിലുണ്ട്.

LISA AI News Reader

]]>
Wed, 12 Jul 2023 07:47:34 +0530 Editor
ഉത്തരേന്ത്യയില്‍ കനത്ത മഴ, ഡൽഹി അതീവ ജാഗ്രതയില്‍, ഹിമാചലിൽ റെഡ് അലർട്ട് http://newsmalayali.com/4413 http://newsmalayali.com/4413 കനത്ത മഴയില്‍ ഉത്തരേന്ത്യയില്‍ ജനജീവിതം താറുമാറായി. കഴിഞ്ഞ 40 വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് മഴയുണ്ടായിരിയ്ക്കുന്നത്.

അതേസമയം, യമുനാ നദി അപകടരേഖ മറികടന്നതോടെ ഡൽഹി അതീവ ജാഗ്രതയിലാണ്. യമുന നദിയിലെ ജലനിരപ്പ് ഇപ്പോള്‍ 206.24 മീറ്ററിലെത്തി, അപകടസൂചനയായ 205.33 മീറ്ററിൽ നിന്ന് അൽപം മുകളിലെത്തിയതോടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സെൻട്രൽ വാട്ടർ കമ്മീഷൻ ചൊവ്വാഴ്ച അറിയിച്ചു. കൂടാതെ, ഡൽഹിയിലെ പഴയ യമുന പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം ചൊവ്വാഴ്ച രാവിലെ 6.00 മുതൽ ജൂലൈ 11 വരെ താൽക്കാലികമായി നിർത്തിവച്ചതായി നോർത്തേൺ റെയിൽവേ അറിയിച്ചു.

ദേശീയ തലസ്ഥാനം ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ കനത്ത മഴ പെയ്യുന്നതിനിടെ ഹരിയാന ഹത്നികുണ്ഡ് ബാരേജിൽ നിന്ന് യമുനാ നദിയിലേക്ക് കൂടുതൽ വെള്ളം തുറന്നുവിട്ടതിനാൽ ജലനിരപ്പ് തുടർച്ചയായി ഉയരുകയാണ്. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ഹത്‌നികുണ്ഡ്‌ ബാരേജിലൂടെ 2,15,677 ക്യുസെക്‌സ്‌ വെള്ളമാണ്‌ ഒഴുക്കിവിട്ടതെന്ന്‌ വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ്‌ അറിയിച്ചു. കൂടാതെ, തിങ്കളാഴ്ച ഉച്ചയോടെ നഗരത്തിൽ ശക്തമായ മഴയും ഉണ്ടായി. 

തലസ്ഥാനത്ത് പെയ്യുന്ന ശക്തമായ മഴ ജനജീവിതം ഏറെ ദുസ്സഹമാക്കി. ശനി, ഞായർ ദിവസങ്ങളിൽ നിർത്താതെ പെയ്ത മഴയും തിങ്കളാഴ്ച പെയ്ത ശക്തമായ മഴയും കാരണം നഗരത്തിലെ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടർന്നു. കനത്ത മഴ എല്ലാ വിഭാഗങ്ങളേയും ബാധിച്ചു. ആളുകള്‍ക്ക് ലക്ഷ്യസ്ഥാനങ്ങളിലെത്താൻ മണിക്കൂറുകള്‍ വേണ്ടി വന്നു. കനത്ത മഴ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 

മഴ ഹിമാചല്‍ പ്രദേശില്‍ ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിയ്ക്കുകയാണ്.  ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ചൊവ്വാഴ്ച ഹിമാചലിലെ വിവിധ ജില്ലകളിൽ "റെഡ്", "ഓറഞ്ച്" അലേർട്ടുകൾ പുറപ്പെടുവിച്ചതിനാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴയിൽ തകർന്ന ഹിമാചൽ പ്രദേശിന് ഉടനടി ആശ്വാസം ലഭിക്കുന്ന  സാഹചര്യമല്ല. അടുത്ത 24 മണിക്കൂർ മലയോര സംസ്ഥാനത്തിന്‍റെ നിരവധി ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാണ്ഡി, കിന്നൗർ, ലാഹൗൾ-സ്പിതി എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്

കഴിഞ്ഞ 50 വർഷത്തിനിടെ ഇത്രയും കനത്ത മഴ സംസ്ഥാനത്ത് കണ്ടിട്ടില്ലെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് അഭൂതപൂർവമായ മഴയാണ് രേഖപ്പെടുത്തിയതെന്ന് ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ജയറാം താക്കൂർ പറഞ്ഞു. 12 പ്രധാന പാലങ്ങൾ തകർന്നു, ഹിമാചൽ പ്രദേശിന്‍റെ ചരിത്രത്തിൽ ഇത്രയും വലിയ മഴ കണ്ടിട്ടില്ലെന്ന് ഇപ്പോൾ ഹിമാചൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായ താക്കൂർ എഎൻഐയോട് പറഞ്ഞു.

"കഴിഞ്ഞ കുറേ വർഷങ്ങളായി ഞങ്ങൾ ഇത്തരമൊരു സാഹചര്യം കണ്ടിട്ടില്ല. സംസ്ഥാനത്ത് നിലവിലുള്ള അവസ്ഥയിൽ ഞാൻ വളരെ ആശങ്കാകുലനാണ്. ചെറുതും വലുതുമായ നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണ്, അടുത്ത കുറച്ച് ദിവസങ്ങളിലും സ്ഥിതി തുടർന്നാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായേക്കാം", അദ്ദേഹം പറഞ്ഞു.

കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിൽ വലിയ നഷ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. മണ്ണിടിച്ചിൽ, വൈദ്യുതി തടസ്സം, തകര്‍ന്ന റോഡുകൾ, തകര്‍ന്ന പാലങ്ങൾ തുടങ്ങിയ സാധാരണ കാഴ്ചയായി മാറിയിരിയ്ക്കുന്നു.  കഴിഞ്ഞ 48 മണിക്കൂറിനിടെ സംസ്ഥാനത്ത് പ്രകൃതി ക്ഷോഭത്തിൽ 20 പേരാണ് മരിച്ചത്. മലയോര സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ നിരവധി  വിനോദസഞ്ചാരികൾ കുടുങ്ങി. കനത്ത മഴ മൂലം സംഭവിച്ച അടിസ്ഥാന സൗകര്യങ്ങളുടെ നഷ്ടം 3,000 കോടി മുതൽ 4000 കോടി രൂപ വരെ കണക്കാക്കുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഹിമാചൽ മുഖ്യമന്ത്രിയുമായി നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിച്ച് സാഹചര്യം വിലയിരുത്തി. കേന്ദ്രത്തിന്‍റെ പൂർണ്ണ പിന്തുണയും  പ്രധാനമന്ത്രി  ഉറപ്പ് നൽകി.

]]>
Tue, 11 Jul 2023 11:30:28 +0530 Editor
കണ്ണൂരിൽ ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് തലകീഴായി മറിഞ്ഞു, ഒരു മരണം http://newsmalayali.com/4412 http://newsmalayali.com/4412 ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. കണ്ണൂർ തോട്ടടയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. യാത്രക്കാരനാണ് മരിച്ചത്. യാത്രക്കാരായ 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ലോറിയുമായി ഇടിച്ച് ബസ് മൂന്ന് തവണ മലക്കം മറിഞ്ഞെന്ന് ദൃക്സാക്ഷികൾ പറയുന്നു. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ബസ്.

]]>
Tue, 11 Jul 2023 11:25:20 +0530 Editor
School Bus And Car Collide On Delhi&Meerut Expressway, 6 Dead Including 2 Children http://newsmalayali.com/4411 http://newsmalayali.com/4411 Six people died in a collision between a school bus and a car on the Delhi Meerut Expressway on Tuesday morning, the police said. According to the police, the school bus was empty and was reportedly coming from the wrong direction.

"A school bus and a Mahindra TUV met with an accident on the Delhi Meerut Expressway at 6.00 am today. The bus driver was coming from the wrong direction after filling CNG from Delhi near Ghazipur. The people in the car were coming from Meerut and had to go to Gurgaon. There was a head-on collision. 6 persons died and 2 are seriously injured. The driver of the bus has been caught. The entire fault was of the bus driver who was coming from the wrong direction", Ramanand Kushwaha ADCP Traffic Police told ANI.

]]>
Tue, 11 Jul 2023 11:24:07 +0530 Editor
'60 വയസ് കഴിഞ്ഞവർക്ക് വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കും'; മുഖ്യമന്ത്രി http://newsmalayali.com/4410 http://newsmalayali.com/4410 സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവർക്ക് വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിൽ സെൻസസ് നടത്തിയാണ് ഡാറ്റ ബാങ്ക് തയ്യാറാക്കുന്നത്. അനാഥ/ അഗതി/ വൃദ്ധ മന്ദിരങ്ങളുടെ  പ്രവർത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും. അങ്കണവാടി വർക്കർമാരുടെ സേവനം ഈ സെൻസസിന് ആവശ്യമെങ്കിൽ ഉറപ്പാക്കാൻ വനിതാ ശിശുവികസന വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വയോജന പദ്ധതികൾ സംബന്ധിച്ച് വയോധികരിൽ അവബോധം സൃഷ്ടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവബോധമില്ലാത്തത് അർഹരായ പലർക്കും ആനുകൂല്യങ്ങൾ ലഭ്യമാകാൻ തടസ്സമാകുന്നുണ്ട്. വാർഡ് മെമ്പർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ മുതലായവരെ പ്രയോജനപ്പെടുത്തി അവബോധം വളർത്തുന്നതിന് നടപടികളെടുക്കാനാണ് പിണറായി വിജയൻ നിർദ്ദേശം നൽകിയത്.

എല്ലാ ബ്ലോക്കിലും വയോമിത്രം കോർഡിനേറ്റർമാരെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സംയുക്ത പദ്ധതിയായി നിയമിക്കണം. ജില്ലാ സാമൂഹ്യനീതി ഓഫീസർ സമയബന്ധിതമായി അനാഥ / അഗതി / വൃദ്ധ മന്ദിരങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുന്നുവെന്ന് ഉറപ്പാക്കണം. മൂന്ന് മാസത്തിൽ ഒരിക്കൽ  മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ച അവലോകന റിപ്പോർട്ട് സംസ്ഥാന ഓഫീസിന് കൈമാറണം. സംസ്ഥാന ഓഫീസ് ഈ റിപ്പോർട്ട് പരിശോധിച്ച് പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിലാണെന്ന് ഉറപ്പാക്കണം.

ഒരു അന്തേവാസിക്ക് 80 സ്‌ക്വയർഫീറ്റ് എന്ന നിലയിൽ സ്ഥല സൗകര്യം  ഒരുക്കണമെന്നാണ് നിഷ്കർഷ. മന്ദിരങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കലിന് അപേക്ഷ ലഭിച്ചാൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ മന്ദിരം സന്ദർശിച്ച് ഇതുൾപ്പെടെയുള്ള  കാര്യങ്ങൾ ഉറപ്പുവരുത്തണം. സർക്കാർ മന്ദിരങ്ങളിലെ അന്തേവാസികൾക്ക് മാത്രമായി ഇപ്പോൾ വയോമിത്രം പദ്ധതിയുടെ സേവനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് എല്ലാ മന്ദിരങ്ങളിലേക്കും വ്യാപിപ്പിക്കണം. മുഖ്യമന്ത്രി അധ്യക്ഷനായുള്ള സംസ്ഥാനതല അവലോകന സമിതി ആറ് മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

]]>
Tue, 11 Jul 2023 11:02:50 +0530 Editor
കൊച്ചി ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞ് യന്ത്രത്തിനടിയിൽപെട്ടു; തൊഴിലാളിക്ക് ദാരുണാന്ത്യം http://newsmalayali.com/4409 http://newsmalayali.com/4409 ഇടയാറിലെ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞ് വീണ് യന്ത്രത്തിനിടയിൽ പെട്ട് തൊഴിലാളി മരിച്ചു. ആസാം സ്വദേശി ധൻ കുമാർ (20) ആണ് മരിച്ചത്. ഗ്ലാസ് പാളിയിൽ സ്റ്റിക്കർ ഒട്ടിയ്ക്കുമ്പോൾ മറിഞ്ഞു വീഴുകയായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിയ്ക്കാനായില്ല

]]>
Tue, 11 Jul 2023 11:01:10 +0530 Editor
ഏക സിവില്‍ കോഡിനെതിരെ യുഡിഎഫ് ബഹുസ്വരതാ സംഗമം നടത്തുമെന്ന് വി ഡി സതീശൻ http://newsmalayali.com/4408 http://newsmalayali.com/4408 ഏക സിവില്‍ കോഡ് (UCC) നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും തീരുമാനത്തിനെതിരെ യുഡിഎഫ് (UDF) ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കാത്തതിലും അവിടെ ക്രൈസ്തവര്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളിലും പ്രതിഷേധിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിന് വേണ്ടി സംഘപരിവാര്‍ ഇതെല്ലാം മനഃപൂര്‍വം ഉണ്ടാക്കുന്നതാണ്. ആ കെണിയില്‍ വീഴാതെ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചു നിര്‍ത്താനുള്ള തീരുമാനമാണ് യു.ഡി.എഫ് കൈക്കൊണ്ടത്. അതിന്റെ ഭാഗമായി ജൂലൈ 29-ന് തിരുവനന്തപുരത്ത് എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിച്ചുള്ള ബഹുസ്വരതാ സംഗമം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ബഹുസ്വരതാ സംഗമത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും പുറമെ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും പങ്കെടുക്കും. അപകടകരമായ നീക്കത്തിനെതിരെ എല്ലാവരും ഒന്നിച്ച് നിന്ന് പ്രതിരോധിക്കണം. ജില്ലാ, താലൂക്ക് അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായ ബഹുസ്വരതാ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു. ബഹുസ്വരതയെ തകര്‍ക്കാനുള്ള എല്ലാ നീക്കങ്ങളെയും യു.ഡി.എഫ് തടയുമെന്നും വി ഡി സതീശൻ പറഞ്ഞു. ബിജെപിയുടെ ബി ടീമായ സിപിഎമ്മുമായി ചേർന്ന് ഒരു സമരത്തിനും തങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.

സര്‍ക്കാരിനെതിരായ യു.ഡി.എഫ് ഉന്നയിച്ച ഗുരുതര അഴിമതി ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. 150 ദിവസമായി മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ഒരു മറുപടിയുമില്ല. സര്‍ക്കാരിന്റെ വീഴ്ചകള്‍ എല്ലാ ദിവസവും ആവര്‍ത്തിക്കുകയാണ്. കാലവര്‍ഷക്കെടുതി ഉണ്ടായപ്പോഴും സര്‍ക്കാര്‍ നോക്കി നിന്നു. ജില്ലാ ഭരണകൂടങ്ങള്‍ക്ക് ആവശ്യമായ പണം പോലും നല്‍കിയില്ല. പനിയില്‍ കേരളം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പനിക്കണക്ക് പുറത്ത് വിടരുതെന്ന തീരുമാനം മാത്രമാണ് സര്‍ക്കാരെടുത്തത്. കാര്‍ഷിക മേഖലയിലും ഗുരുതര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ആയിരം കോടി രൂപയാണ് നെല്‍ കര്‍ഷര്‍ക്ക് നല്‍കാനുള്ളത്. നാളീകേരം, റബ്ബര്‍ ഉള്‍പ്പെടെയുള്ള മേഖലകളും വന്‍ പ്രതിസന്ധിയിലാണെന്നും വി ഡി സതീശൻ പറഞ്ഞു.

നായ്ക്കള്‍ കുട്ടികളുടെ ചുണ്ട് വരെ കടിച്ചു കീറുകയാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ശല്യമുണ്ടായിട്ടും അതിനെ നിയന്ത്രിക്കാന്‍ ഒരു മാര്‍ഗവുമില്ല. വ്യാജ സര്‍ട്ടിഫിക്കറ്റുകളും തട്ടിപ്പുമായി ഉന്നത വിദ്യാഭ്യാസ രംഗവും ദയനീയമായി തകര്‍ന്നു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും പ്ലസ് വണ്ണിന് പ്രവേശനം കിട്ടുന്നില്ല. കെ.എസ്.ആര്‍.ടി.സിയെ പോലെ അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണ് സിവില്‍ സപ്ലൈസ് കോര്‍പറേഷനും. കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഇല്ലാതാകുകയാണ്. റേഷന്‍ വിതരണം പൂര്‍ണമായും സ്തംഭിച്ചു. രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഇടപെടലും ഉണ്ടാകുന്നില്ല. ഇതിലെല്ലാം പ്രതിഷേധിച്ച് റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ സമരം ചെയ്യാനാണ് യു.ഡി.എഫ് തീരുമാനമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെയുള്ള ഭാഗമായി സെപ്തംബര്‍ നാല് മുതല്‍ 11 വരെ എല്ലാ പഞ്ചായത്ത് മുന്‍സിപ്പല്‍ തലങ്ങളില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കും അഴിമതിക്കും മാധ്യമ വേട്ടയ്ക്കും എതിരെ കാല്‍നട പ്രചരണ ജാഥ ഉള്‍പ്പെടെയുള്ള കാമ്പയിനുകള്‍ സംഘടിപ്പിക്കും. എല്ലാ പഞ്ചായത്തുകളില്‍ നിന്നുമുള്ള പത്ത് വോളന്റിയര്‍മാര്‍ പ്രചരണ യോഗം കഴിഞ്ഞതിന് ശേഷം 12 ന് തിരുവനന്തപുരത്തെത്തും. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന പന്ത്രണ്ടായിരത്തോളം വോളന്റിയര്‍മാര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ചെയ്യും. വോളന്റിയര്‍മാര്‍ക്കൊപ്പം മറ്റു പ്രവര്‍ത്തകര്‍ കൂടി അണിചേര്‍ന്ന് 25000 പേര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കും. സര്‍ക്കാരിനെതിരായ ശക്തമായ പ്രക്ഷോഭമായിരിക്കുമിതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

മാധ്യമങ്ങള്‍ക്കെതിരെയും തുടര്‍ച്ചയായ ആക്രമണമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ആരാണ് ഈ പി.വി അന്‍വര്‍? സമൂഹമാധ്യമങ്ങളിലൂടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ചെസ്റ്റ് നമ്പര്‍ നല്‍കി പൂട്ടിക്കുമെന്ന് പറയാന്‍ അന്‍വറിന് ആരാണ് അവകാശം നല്‍കിയിരിക്കുന്നത്? കേരളത്തിലെ പൊലീസും മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണോ ഇത് ചെയ്യുന്നത്? സി.പി.എം എം.എല്‍.എ നല്‍കുന്ന ചെസ്റ്റ് നമ്പറിന് പിന്നാലെ പൊലീസ് പോകുകയാണ്. അന്‍വറും പിറകെ പോകുന്ന പൊലീസും തമ്മില്‍ എന്ത് ബന്ധമാണുള്ളത്? സി.പി.എം അറിഞ്ഞുകൊണ്ടാണോ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ അന്‍വര്‍ വെല്ലുവിളി മുഴക്കുന്നത്? വേണ്ടി വന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഗുണ്ടായിസം കാട്ടുമെന്നാണ് പറയുന്നത്. സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ വാര്‍ത്ത എഴുതിയാല്‍ നിങ്ങളെ കൈകാര്യം ചെയ്യുമെന്ന് സി.പി.എമ്മിന്റെ ഒരു എം.എല്‍.എ പരസ്യമായി പറയുകയാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ മതവിഭാഗങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെയും അതില്‍ നിന്ന് മുതലെടുപ്പ് നടത്താനുള്ള സി.പി.എമ്മിന്റെയും ശ്രമത്തെ തുറന്നു കാട്ടി എല്ലാവരെയും ഒന്നിപ്പിക്കാനുള്ള നീക്കവുമായി യു.ഡി.എഫ് മുന്നോട്ട് പോകും. ഏക സിവില്‍ കോഡിനെതിരായ സെമിനാറില്‍ ലീഗിനെയും സമസ്തയെയും ക്ഷണിക്കുമെന്നാണ് സി.പി.എം പറഞ്ഞത്. എന്നാല്‍ യു.ഡി.എഫ് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കും. എല്ലാവരും ഒന്നിച്ച് നിന്ന് ഭിന്നിപ്പിനെതിരായ നീക്കത്തെ എതിര്‍ക്കണം. ലീഗിനെ സെമിനാറില്‍ പങ്കെടുപ്പിച്ച് യു.ഡി.എഫില്‍ കുഴപ്പമുണ്ടാക്കാമെന്നും സി.പി.എം സമസ്തയെ പങ്കെടുപ്പിച്ച് മുസ്ലീം സമുദായത്തിലെ ഒരു വിഭാഗത്തെയും കൂടെക്കൂട്ടാമെന്നാണ് സി.പി.എം കരുതിയത്. ഇങ്ങനെയൊരു ചൂണ്ടിയിട്ടാല്‍ ലീഗ് അതില്‍ കൊത്തുമെന്ന തെറ്റിദ്ധാരണ സി.പി.എം നേതാക്കള്‍ക്കുണ്ടായി. എന്നിട്ടിപ്പോള്‍ രണ്ടിലും കൈപൊള്ളി വഷളായ അവസ്ഥയിലാണ് സി.പി.എം നില്‍ക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു.

ഏക സിവില്‍ കോഡിനെതിരെ സി.പി.എമ്മുമായി ചേര്‍ന്നുള്ള ഒരു പ്രക്ഷോഭത്തിനും യു.ഡി.എഫില്ലെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും ശരിഅത്ത് നിയമം പാടില്ലെന്നതും ഇ.എം.എസിന്റെ മാത്രം അഭിപ്രായമായിരുന്നില്ല. അത് സി.പി.എമ്മിന്റെ കൂടി അഭിപ്രായമായിരുന്നു. ആ തീസിസിനെതിരെയാണ് എം.വി രാഘവന്റെ നേതൃത്വത്തില്‍ ബദല്‍ രേഖ അവതരിപ്പിച്ചത്. സി.എം.പി ഉണ്ടായതു തന്നെ ആ ഒരു വിഷയത്തിന്റെ പേരിലാണ്. അന്ന് സി.എം.പി സ്വീകരിച്ച നിലപാടിനൊപ്പമാണ് ഇന്ന് സി.പി.എം നില്‍ക്കുന്നത്. എം.വി രാഘവന്‍ അവതരിപ്പിച്ച ബദല്‍ രേഖ സ്വീകരിക്കുകയോ മുന്‍കാല നയം തിരുത്തുകയോ ചെയ്യാതെയാണ് സി.പി.എം ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത്. ഇ.എം.എസും ഇ.കെ നായനാരും സി.പി.എം നേതാക്കളുമൊക്കെ ഏക സിവില്‍ കോഡിനെ അനുകൂലിച്ച് പറഞ്ഞതൊക്ക ഇപ്പോഴും ദേശാഭിമാനിയില്‍ ഉള്‍പ്പെടെ നിലനില്‍ക്കുകയാണ്. സി.പി.എമ്മിന് ഒരു ആത്മാര്‍ത്ഥതയുമില്ല. കുളം കലക്കി എന്തെങ്കിലും കിട്ടുമോയെന്ന പരുന്തിന്റെ ചിന്തയുമായാണ് സി.പി.എം ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. അങ്ങനെയുള്ളവരെ ഞങ്ങള്‍ എങ്ങനെ ഒപ്പം കൂട്ടും? സി.പി.എമ്മിനെ ക്ഷണിക്കാതെ എല്‍.ഡി.എഫിലെ മറ്റു ഘടകക്ഷികളെ ക്ഷണിക്കുന്നതില്‍ ഒരു അനൗചിത്യമുണ്ട്.

ഏക സിവില്‍ കോഡ്(UCC) നടപ്പാക്കണമെന്നും ശരിഅത്ത് നിയമം പാടില്ലെന്നുമുള്ള വ്യക്തമായ നിലപാട് കേരളത്തിലെ സി.പി.എമ്മിനുണ്ട്. ആ നിലപാടില്‍ നിന്നും ഇപ്പോള്‍ പിന്നാക്കം പോയോയെന്നും ഇ.എം.എസിനെയും നായനാരെയും തള്ളിക്കളഞ്ഞോയെന്നുമാണ് സി.പി.എം ഇപ്പോള്‍ വ്യക്തമാക്കേണ്ടത്. ഇ.എം.എസിന്റെ കാലത്തെ നയരേഖ ഇപ്പോള്‍ ഏത് ഘടകത്തില്‍ വച്ചാണ് സി.പി.എം തള്ളിക്കളഞ്ഞത്? മുന്‍കാല തീരുമാനം തെറ്റാണെന്ന് പറയാനുള്ള ധൈര്യമെങ്കിലും സി.പി.എം കാണിക്കണം. ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് ഒരു കാലത്തും പറഞ്ഞിട്ടില്ല. ഏക സിവില്‍ കോഡിന് എതിരാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥത എം.വി ഗോവിന്ദന് മുന്നില്‍ തെളിയിക്കേണ്ട കാര്യമില്ല. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സി.പിഎം ബി.ജെ.പിയുടെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് കെ സുധാകരനെ അറസ്റ്റ് ചെയ്തതും കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യാത്തതും. ബി.ജെ.പിയുമായി കേസുകള്‍ ഒത്തുതീര്‍പ്പുന്ന കേരളത്തിലെ സി.പി.എമ്മുമായി കോണ്‍ഗ്രസിനും യു.ഡി.എഫിനും സഹകരിക്കാനാകില്ല. ദേശീയ തലത്തിലെ സി.പി.എമ്മല്ല കേരളത്തിലേതെന്നും വി ഡി സതീശൻ പറഞ്ഞു.

]]>
Tue, 11 Jul 2023 10:58:36 +0530 Editor
ഷോ കാണിക്കാൻ പോയതല്ല; ദുഃഖത്തിൽ ഇരിക്കുന്നവർ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികം: പെരുമാതുറ സംഘർഷത്തിൽ ഫാ. യുജിൻ പെരേര http://newsmalayali.com/4407 http://newsmalayali.com/4407 സർക്കാരിനെതിരെ ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര. സത്യം വിളിച്ചു പറയുന്നവരെ നിശബ്ദരാക്കുക എന്നതാണ് രീതിയെന്നും കേസ് നിയമപരമായി നേരിടുമെന്നും യുജിൻ പെരേര പറഞ്ഞു. ദുഃഖത്തിൽ ഇരിക്കുന്നവർ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. താൻ ഷോ കാണിക്കാൻ പോയതല്ലെന്നും മന്ത്രി തന്നോട് പറഞ്ഞത് ഷോ കാണിക്കരുതെന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഇടവേളയ്ക്കുശേഷം സർക്കാരും ലത്തീൻ സഭയും തുറന്ന പോരിലേക്ക് നീങ്ങുകയാണ്. പെരുമാതുറയിൽ മന്ത്രിമാരെ തടഞ്ഞതിന് യുജിൻ പെരേര അടക്കമുള്ളവർക്കെതിരെയാണ് സർക്കാർ കേസെടുത്തിരിക്കുന്നത്. ഇതോടെ വിഴിഞ്ഞം സമരത്തിന് ശേഷം സഭക്കെതിരെ സർക്കാർ നിലപാട് കടുപ്പിക്കുകയാണ്.

മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടായ മുതലപ്പൊഴി സന്ദർശിച്ച മന്ത്രിമാരെ നാട്ടുകാർ തടഞ്ഞ് പ്രതിഷേധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള മന്ത്രിമാരായ വി ശിവൻകുട്ടി, ആന്‍റണി രാജു, ജി ആർ അനിൽ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു കാണാതായ മൂന്നുപേർക്കായി തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിമാർ സ്ഥലത്തെത്തിയത്. മന്ത്രിമാരെ തടഞ്ഞ് നാട്ടുകാരും രംഗത്തെത്തി.

ഫാദർ യൂജിൻ പെരേരക്കെതിരെയും മന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചു. മന്ത്രിമാർ അടങ്ങുന്ന സംഘത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത് യൂജിൻ പെരേരയാണെന്നാണ് ശിവൻകുട്ടി പറഞ്ഞത്. നാട്ടുകാർ പക്ഷെ ഫാദർ യൂജിന്റെ നിർദേശങ്ങൾ അവഗണിച്ചു. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ എല്ലാത്തിനും സാക്ഷിയാണ്. വിഴിഞ്ഞം സമരത്തിന്റെ പേരിലെ കലാപ നീക്കങ്ങൾക്ക് നേതൃത്വം നൽകിയതും ഫാദർ യൂജിനാണെന്നും ശിവൻകുട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മ​ന്ത്രി​മാ​രെ ത​ട​യാ​ൻ നേ​തൃ​ത്വം കൊ​ടു​ത്ത​തും ക​ലാ​പാ​ഹ്വാ​നം ന​ട​ത്തി​യ​തും വി​കാ​രി ജ​ന​റ​ല്‍ ഫാ. ​യൂ​ജി​ന്‍ പെ​രേ​ര​യാ​ണെ​ന്നാ​ണ്​ ​മ​ന്ത്രി ശി​വ​ൻ​കു​ട്ടി ആരോപിച്ചത്.‌‌ പിന്നാലെ വൈദികനെതിരെ കേസുമെടുത്തിരുന്നു.അതേസമയം, മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായി ഇന്നും തെരച്ചിൽ തുടരും. കാണാതായ നാലു പേരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. സബ് കളക്ടർ അശ്വതി ശ്രീനിവാസ് സ്ഥലത്തുണ്ട്. മത്സ്യതൊഴിലാളികളും മറൈൻ എൻഫോഴ്സ്മെന്നും കോസ്റ്റൽ പോലീസും തിരച്ചിലിനുണ്ട്.

]]>
Tue, 11 Jul 2023 10:55:37 +0530 Editor
ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ഫാന്‍സുകാരെ തടഞ്ഞ് നാട്ടുകാര്‍; സംഘർഷം http://newsmalayali.com/4406 http://newsmalayali.com/4406  അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് അരിക്കൊമ്പൻ ഫാൻസ് രംഗത്തെത്തിയതോടെയാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘർഷമുണ്ടായത്. അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് ദേവികുളം ഡി എഫ് ഒ ഓഫീസിലേയ്ക്ക് സമരം നടത്തുന്നതിന് മുന്നോടിയായാണ് സംഘം ചിന്നക്കനാലില്‍ എത്തിയത്. ഇതറിഞ്ഞെത്തിയ നാട്ടുകാര്‍ ഇവരെ തടയുകയായിരുന്നു.

രണ്ട് സ്ത്രീകളടക്കമുള്ള സംഘമാണ് ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയില്‍ എത്തിയത്. പ്രദേശത്തെത്തിയ സംഘത്തോട് നാട്ടുകാര്‍ സംസാരിക്കുന്നതിനിടയില്‍ അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന രീതിയില്‍ ഒരാള്‍ സംസാരിച്ചു. ഇതോടെയാണ് നാട്ടുകാര്‍ ഇവരെ തടഞ്ഞത്. അരിക്കൊമ്പന് വേണ്ടി ഇറങ്ങുന്നവർ നാട്ടുകാരെ കയ്യേറ്റക്കാരായി ചിത്രീകരിച്ച് കുടിയിറക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.

]]>
Mon, 10 Jul 2023 08:11:40 +0530 Editor
DYFI പ്രവർത്തകന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; തിരുവനനന്തപുരത്ത് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം http://newsmalayali.com/4405 http://newsmalayali.com/4405 സിപിഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് പരാതി. സംഭവത്തിൽ, സിപിഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർക്ക് എതിരെ അന്വേഷണം ആരംഭിച്ചു.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിലാണ് അന്വേഷണത്തിന് തീരുമാനമായത്. ജില്ലാ സെക്രട്ടറി വി ജോയ് ആണ് അന്വേഷണം നടത്തുക. കേസ് നടത്തിപ്പിന് നൽകിയ ഫണ്ട് തുകയായ 5 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് രവീന്ദ്രൻ നായർക്കെതിരായ ആരോപണം.

]]>
Mon, 10 Jul 2023 08:03:38 +0530 Editor
‘ക്രിസ്ത്യാനികളെയും ആദിവാസികളെയും ഏകീകൃത സിവിൽ കോഡി(UCC)ൽ നിന്ന് ഒഴിവാക്കിയേക്കും’: നാഗാലാൻഡിന് കേന്ദ്രം ഉറപ്പ് നൽകി http://newsmalayali.com/4404 http://newsmalayali.com/4404 കീകൃത സിവിൽ കോഡിനെയും (യുസിസി) ക്രിസ്ത്യാനികളുടെ മതപരമായ അവകാശങ്ങളിലുള്ള അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ആശങ്കകളുമായി നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. നിർദ്ദിഷ്ട യുസിസിയുടെ പരിധിയിൽ നിന്ന് ക്രിസ്ത്യാനികൾക്കും ആദിവാസി മേഖലകളിലെ ചില പോക്കറ്റുകൾക്കും ഒരു അപവാദം കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് അമിത് ഷാ പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി. ആദിവാസികളുടെ അവകാശങ്ങളിൽ യുസിസി ഇടപെടുന്നുവെന്ന ആശങ്ക ബിജെപി ക്യാമ്പിനുള്ളിൽ പോലും പല മുതിർന്ന നേതാക്കളും ഉന്നയിച്ച സാഹചര്യത്തിലാണ് ഈ ഉറപ്പ്.

Register free  christianworldmatrimony.com

ഇന്ത്യൻ ഭരണഘടനയുടെ 371(എ) അനുച്ഛേദം അനുശാസിക്കുന്ന ഗ്യാരന്റികളും സംസ്ഥാനത്ത് ഉന്നയിച്ച ആശങ്കകളും നാഗാലാൻഡ് പ്രതിനിധികൾ അമിത് ഷായെ ധരിപ്പിച്ചു. ക്രിസ്ത്യാനികളെയും ചില ഗോത്രവർഗ മേഖലകളെയും 22-ാമത് ലോ കമ്മീഷന്റെ പ്രവർത്തനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നത് കേന്ദ്രം സജീവമായി പരിഗണിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിനിധി സംഘത്തിന് ഉറപ്പുനൽകിയതായി സർക്കാർ വക്താവും മന്ത്രിയുമായ കെജി കെനി പറഞ്ഞു. “ഇത് വലിയൊരു ആശ്വാസം നൽകി, കാരണം ഇത് വലിയ പ്രക്ഷോഭങ്ങൾ ഒഴിവാക്കും,” നാഗാലാൻഡ് സർക്കാരിന്റെ പ്രസ്താവന കൂട്ടിച്ചേർത്തു.

Register free  christianworldmatrimony.com

ഭോപ്പാലിൽ അടുത്തിടെ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ഉറപ്പുനൽകിയതോടെ ഏകീകൃത സിവിൽ കോഡിനെ (യുസിസി) കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി. യു.സി.സിയുടെ കരട് തയ്യാറാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ രൂപീകരിച്ച സമിതിയും സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്, കേന്ദ്രവും ഇതേ കരട് ഉപയോഗിച്ചേക്കുമെന്ന് പറയപ്പെടുന്നു.

Source:https://www.livemint.com/news/india/christians-tribals-likely-to-be-exempted-from-ucc-centre-assures-nagaland-11688725777702.html

Register free  christianworldmatrimony.com

christianworldmatrimony.com

]]>
Sat, 08 Jul 2023 11:41:31 +0530 Editor
ബാലസോർ ട്രെയിൻ അപകടം: എഞ്ചിനീയർ അടക്കം മൂന്ന് പേരെ CBI അറസ്റ്റ് ചെയ്തു http://newsmalayali.com/4403 http://newsmalayali.com/4403 293 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ബാലസോർ ട്രെയിൻ അപകടത്തിൽ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ, ജൂനിയർ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റിലായത്.

കുറ്റകരമാ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഐപിസി സെക്ഷൻ 304, 201 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ അപകടത്തിലെ ആദ്യത്തെ അറസ്റ്റാണിത്. ട്രാക്ക് സിഗ്നൽ നിലനിർത്തുന്ന രീതിയിലുള്ള ഇവരുടെ നടപടിയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.  ജൂൺ രണ്ടിനായിരുന്നു അപകടം. മൂന്ന് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസിലും കോറോമാണ്ടൽ എക്‌സ്‌പ്രസിലും ആകെ 2,296 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ന്നൈയിലേക്ക് പുറപ്പെട്ട കോറമാണ്ഡല്‍ എക്സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിച്ച് പാളം തെറ്റിയ കോച്ചുകളിലേക്ക് ഹൗറയിലേക്ക് പുറപ്പെട്ട യശ്വന്ത്പൂര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കൂട്ടിയിടിച്ചാണ് രാജ്യത്തെ നടുക്കി അപകടം സംഭവിച്ചത്.

 

അപകടത്തിൽ 211 പേർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ബാക്കിയുള്ളവർ ആശുപത്രിയിൽ വെച്ചും ചികിത്സയിലിരിക്കേയുമാണ് മരിച്ചത്. അപകടത്തെ തുടർന്ന് കഴിഞ്ഞ മാസം 23 ന് സൗത്ത് ഈസ്റ്റേൺ റെയിൽവേ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഓപ്പറേഷൻസ്, സുരക്ഷ, സിഗ്നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് അന്ന് സ്ഥലം മാറ്റിയത്.

]]>
Sat, 08 Jul 2023 10:30:55 +0530 Editor
വീട്ടുകാർ തീർത്ഥാടനത്തിന് പോയ തിരുവനന്തപുരത്തെ വീട്ടിൽനിന്നും 87 പവൻ മോഷണം പോയി http://newsmalayali.com/4402 http://newsmalayali.com/4402 തലസ്ഥാനത്തെ നടുക്കി വൻ കവർച്ച. നഗരത്തിൽ അടഞ്ഞുകിടന്ന വീട്ടിൽ നിന്നു 87.5 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. വിദേശത്ത് എഞ്ചിനീയർ ആയിരുന്ന മണക്കാട് ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതി ക്ഷേത്രത്തിനു സമീപം എസ്ആർഎ- 40 ടിസി 40/1051 ഐശ്വര്യയിൽ ആർ ബാലസുബ്രഹ്മണ്യ അയ്യരുടെ ഇരുനില വീട്ടിൽ ആയിരുന്നു കവർച്ച. കുടുംബം തിരുച്ചെന്തൂർ ക്ഷേത്രദർശനത്തിന് സമയത്തായിരുന്നു സംഭവം.

ബാലസുബ്രഹ്മണ്യന്റെ മകനും എഞ്ചിനീയറുമായ രാമകൃഷ്ണന്റെ മകന്റെ ഉപനയന ചടങ്ങുമായി ബന്ധപ്പെട്ടാണ് ബാങ്ക് ലോക്കറിലിരുന്ന ആഭരണങ്ങൾ എടുത്തത്. ബുധനാഴ്ച ചടങ്ങ് കഴിഞ്ഞെങ്കിലും ആഭരണങ്ങൾ തിരിച്ച് ലോക്കറിലേക്ക് മാറ്റാൻ സാധിച്ചില്ല. തിരുച്ചെന്തൂരിൽ നിന്ന് എത്തിയ ഉടൻ ആഭരണങ്ങൾ ബാങ്കിലേക്ക് മാറ്റാനിരിക്കയായിരുന്നു.

 

വ്യാഴാഴ്ച രാവിലെ 8ന് വീടു പൂട്ടി തിരുച്ചെന്തൂരിലേക്ക് പോയ കുടുംബം ഇന്നലെ ഉച്ചയ്ക്ക് 12നാണ് മടങ്ങിയെത്തിയത്. മുകളിലത്തെ നിലയിൽ എത്തിയപ്പോഴാണ് 2 മുറികളിൽ മോഷണം നടന്നതായി കണ്ടത്. സുബ്രഹ്മണ്യന്റെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച 58.5 പവൻ ആഭരണങ്ങളും മകൻ രാമകൃഷ്ണന്റെ മുറിയിലെ അലമാരയിൽ നിന്നു 29 പവൻ സ്വർണവും നഷ്ടമായി. ബന്ധുക്കളുടെ ആഭരണങ്ങളും ഇതിൽ ഉണ്ടായിരുന്നു.

കവർച്ച നടത്തിയതു പ്രൊഫഷനൽ മോഷ്ടാവ് അല്ലെന്നാണ് മോഷണം നടത്തിയ രീതിയിൽ നിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് പറയുന്നു. ബാങ്ക് ലോക്കറിൽ നിന്നു മൂന്നു ദിവസം മുൻപാണ് ആഭരണങ്ങൾ എടുത്തത്. ഇത്രയേറെ ആഭരണങ്ങൾ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന കാര്യം കൃത്യമായി അറിയുന്ന ആളാണ് മോഷ്ടാവ്. ഈ വീടിനെക്കുറിച്ചു നന്നായി അറിയാവുന്നവരോ പ്രദേശവാസികളോ ആകാം പ്രതിയെന്നും പൊലീസ് പറഞ്ഞു.

 

വാതിലുകളും അലമാരകളും കുത്തിപ്പൊളിച്ചിട്ടില്ല. രണ്ടാം നിലയിലെ പുറകിലത്തെ വാതിൽ വഴിയാണ് മോഷ്ടാവ് അകത്തു കയറിയത്. ഈ ഭാഗത്തെ ഇരുമ്പ് ഗ്രിൽ സാധാരണ താഴിട്ട് പൂട്ടാറില്ല. ഇന്നലെയും കുറ്റി മാത്രമാണ് ഇട്ടിരുന്നത്. വർക്ക് ഏരിയയിലേത് അലുമിനിയം- ഗ്ലാസ് ഡോറാണ്. ഇതിൽ പൂട്ട് ഉണ്ടെങ്കിലും ഈ വാതിൽ ഇന്നലെ പൂട്ടിയതായി വീട്ടുകാർക്ക് ഓർമയില്ല. തുറന്നുകിടന്ന ഈ വാതിലിൽ താക്കോൽ ഉണ്ടായിരുന്നു.

ഈ താക്കോൽ എടുത്ത് മുറികൾ തുറന്നാകാം മോഷ്ടാവ് അകത്തു കയറിയത്. മുറികളിലെ ഇരുമ്പ് അലമാരകൾ താക്കോൽ ഉപയോഗിച്ച് തുറന്നു വസ്ത്രങ്ങൾ വാരിവലിച്ചെറിഞ്ഞ ശേഷം പ്രത്യേക പൗച്ചുകളിൽ നിന്ന് സ്വർണാഭരണങ്ങൾ മാത്രം തരംതിരിച്ചു മോഷ്ടിക്കുകയായിരുന്നു. മോഷ്ടാവിന്റെ വിരലടയാളം ലഭിച്ചിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണ്. ഉപനയന ചടങ്ങുകളിൽ പങ്കെടുത്തവരിൽ നിന്ന് ഇന്ന് മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു.

]]>
Sat, 08 Jul 2023 10:23:25 +0530 Editor
ആചാരങ്ങളും അന്ധവിശ്വാസങ്ങളും വേർതിരിക്കാനാവുന്നില്ല: 'ഇലന്തൂർ നരബലി'ക്ക് പിന്നാലെ കൊണ്ടുവന്ന കരട് ബിൽ പിൻവലിച്ചു http://newsmalayali.com/4401 http://newsmalayali.com/4401 അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ബില്ലിന്റെ കരട് പിൻവലിച്ചു. അന്ധവിശ്വാസങ്ങളും മതാചാരങ്ങളും തമ്മിൽ വേർതിരിക്കാനാകാതെ വന്നതോടെയാണ് നടപടി. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ബിൽ പിൻവലിച്ചത്. കൂടുതൽ ചർച്ചകൾക്കുശേഷം കുറ്റമറ്റ രീതിയിൽ പുതിയ ബിൽ കൊണ്ടുവരാനാണ് നീക്കം.

കഴിഞ്ഞവർഷം പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയുടെ പശ്ചാത്തലത്തിലാണ് നിയമം ഓർഡിനൻസായി കൊണ്ടുവന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദുർമന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും സംഭവങ്ങൾ ഉയർന്നുവന്നിരുന്നു. പലയിടത്തും ജനങ്ങൾതന്നെ സംഘടിച്ച് ഇത്തരം കേന്ദ്രങ്ങൾ പൂട്ടിച്ചു.

ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മീഷൻ കരട്ബിൽ തയാറാക്കി സർക്കാരിന് നൽകിയിരുന്നു. ആഭിചാരങ്ങളും ദുർമന്ത്രവാദവും തടയലും ഇല്ലാതാക്കലും എന്നതാണ് കമ്മീഷൻ ശുപാർശ ചെയ്ത ബിൽ.

കുറ്റകൃത്യങ്ങൾക്ക് ഒരു വർഷംമുതൽ ഏഴുവർഷംവരെ തടവും 5000 രൂപ മുതൽ 50,000 രൂപവരെ പിഴയുമാണ് കമ്മീഷൻ ശുപാർശ ചെയ്തിരുന്നത്. മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക എന്നീ സംസ്ഥാനങ്ങൾ അന്ധവിശ്വാസങ്ങൾക്കെതിരായ നിയമം പാസാക്കിയിട്ടുണ്ട്.

മതപരമായ ആചാരങ്ങളെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയെങ്കിലും പ്രായോഗികമായി നടപ്പാക്കുക അത്ര എളുപ്പമല്ലെന്ന് തുടർന്നുനടന്ന ചർച്ചകളിൽ സർക്കാരിന് ബോധ്യപ്പെട്ടു. പല മതങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളും അന്ധവിശ്വാസങ്ങളും തമ്മിലുള്ള അതിർവരമ്പ് നേർത്തതായതിനാൽ അവ വ്യാഖ്യാനിച്ച് നിയമത്തിന്റെ പരിധിയിൽ നിർവചിക്കുന്നതിനുള്ള പ്രയാസം നിയമ വകുപ്പും ശ്രദ്ധയിൽപ്പെടുത്തി. ഇതേത്തുടർന്നാണ് കൂടുതൽ ചർച്ച വേണമെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.

മൃഗബലി, ശരീരത്തിൽ പീഡനമേൽപ്പിക്കുകയും മുറിവുണ്ടാക്കുകയും ചെയ്യുക, ഭൂതപ്രേത ആവാഹനം, നിധി കണ്ടെത്തുന്നതിനുള്ള മന്ത്രവാദം, ആഭിചാര ക്രിയകൾ, കൂടോത്രം തുടങ്ങി ഒട്ടേറെ കുറ്റങ്ങൾ കരട് നിയമത്തിൽ ഉൾപ്പെടുന്നു. എന്നാൽ, ഇവയിൽ പലതിനോടും ചേർന്ന് നിൽക്കുന്ന ആചാരങ്ങൾ പല മതങ്ങളിലുമുണ്ട്. മതാചാരങ്ങളെ ഒഴിവാക്കിയുള്ള നിയമനിർമാണത്തിനാണ് സർക്കാർ ശ്രമിക്കുന്നത്.

]]>
Sat, 08 Jul 2023 10:20:05 +0530 Editor
അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബ ബാധിച്ച് 10&ാം ക്ലാസ് വിദ്യാർത്ഥി മരിച്ചു http://newsmalayali.com/4400 http://newsmalayali.com/4400 അപൂർവ രോഗമായ ബ്രെയിൻ ഈറ്റിങ് അമീബിയ (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് 10-ാം ക്ലാസ് വിദ്യാർഥി മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്. തോട്ടിൽ കുളിച്ചതിനെ തുടർന്നാണ് രോഗമുണ്ടായതെന്നാണ് വിവരം.

കുട്ടിക്ക് കഴിഞ്ഞ മാസം 29 -നാണ് പനി പിടിച്ചത്. ഇതിനെ തുടർന്ന് പ്രൈവറ്റ് ആശുപതിയിൽ നിന്ന് ചികിത്സ തേടിയിരുന്നു. എന്നാൽ കഴിഞ്ഞ ഞായറാഴ്ച തലവേദന ഛർദി, കാഴ്ചമങ്ങൽ തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് തുറവൂർ താലൂക്ക് ആശുപത്രയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ചെളി നിറഞ്ഞ ജലാശയങ്ങളിൽ കണ്ടുവരുന്ന നെയ്ഗ്ലെറിയ ഫൗളറി മനുഷ്യർ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ശിരസ്സിൽ എത്തി തലച്ചോറിൽ അണുബാധയുണ്ടാക്കുന്നതാണ് മാരകമാകുന്നതെന്നു ഡോക്ടർമാർ പറഞ്ഞു. ഗുരുദത്തിന്റെ സംസ്കാരം ഇന്നു 12ന് നടന്നു.  

 ഇത് ആദ്യമായല്ല കേരളത്തിൽ ഈ രോഗം റിപ്പോർട്ട് ചെയുന്നത്. ഇതിനു മുൻപ് 2016 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി തിരുമല വാർഡില്‍ 16 വയസ്സുളള കുട്ടി ഇതേ രോഗം ബാധിച്ച് മരിച്ചിരുന്നു. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻകഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.

]]>
Fri, 07 Jul 2023 16:43:17 +0530 Editor
അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി; അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി http://newsmalayali.com/4399 http://newsmalayali.com/4399 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാർമശത്തിലുള്ള മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച അയോഗ്യത തുടരും. അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. അപകീർത്തിക്കേസിൽ സെഷൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതോടെ ഇനി സുപ്രീം കോടതിയെ സമീപിക്കുകയെന്നതാണ് രാഹുലിന് മുന്നിലുള്ള പോംവഴി. ഗുജറാത്ത് ഹൈക്കോടതി ഉത്തരവോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയും വീണ്ടും ഉയര്‍ന്നിട്ടുണ്ട്‌.

‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപേക്ഷ ഇക്കഴിഞ്ഞ ഏപ്രിലിലാണ് സൂറത്ത് സെഷൻസ് കോടതി തള്ളിയത്. അപകീര്‍ത്തിക്കേസില്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്നായിരുന്നു സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹുല്‍ അപേക്ഷ നല്‍കിയിരുന്നത്.

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ശിക്ഷാ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരുകയായിരുന്നു. ശിക്ഷാ വിധിക്കെതിരെ രാഹുൽ നൽകിയ അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി നേരത്തേ ജാമ്യകാലാവധി നീട്ടി നൽകിയിരുന്നു.

 

മാർച്ച് 23നായിരുന്നു മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചത്. 24ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കി. 27ന് എംപിയെന്ന നിലയിൽ അനുവദിച്ച ഔദ്യോഗിക വസതി ഏപ്രിൽ 22നകം ഒഴിയാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഏപ്രിൽ 3നാണ് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയത്

.

2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവേ, ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. തുടർന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പരാതിയിലാണ് രാഹുൽ ഗാന്ധിയെ കോടതി ശിക്ഷിച്ചത്.

]]>
Fri, 07 Jul 2023 16:36:43 +0530 Editor
Know Uniform Civil Code http://newsmalayali.com/4398 http://newsmalayali.com/4398 Uniform Civil Code is the ongoing point of debate within Indian mandate to replace personal laws based on the scriptures and customs of each major religious community in India with a common set of rules governing every citizen. In India the purpose of Uniform Civil code is to replace the personal laws based on the scriptures and customs of each major religious community in the country with a common set governing every citizen.

A uniform civil code will mean a set of common personal laws for all citizens. Currently, for example, there are different personal laws for Hindus and Muslims. Personal law covers property, marriage and divorce, inheritance and succession.

The uniform civil code became a flashpoint in Indian politics in 1985 during the Shah Bano case. The Supreme Court had held that Bano, a Muslim woman, should get alimony from her ex-spouse. In the context of that judgment the court had said an uniform.Personal laws were first framed during the British Raj, mainly for Hindu and Muslim citizens. The British feared opposition from community leaders and refrained from further interfering within this domestic .

The demand for a uniform civil code was first put forward by women activists in the beginning of the twentieth century, with the objective of women's rights, equality and secularism. Till Independence in 1947, a few law reforms were passed to improve the condition of women, especially Hindu widows. In 1956, the Indian Parliament passed Hindu Code Bill amidst significant opposition. Though a demand for a uniform civil code was made by Prime Minister Jawaharlal Nehru, his supporters and women activists, they had to finally accept the compromise of it being added to the Directive Principles because of heavy opposition.

The constitution has a provision for Uniform Civil Code in Article 44 as a Directive Principle of State Policy which states that The State shall endeavor to secure for the citizens a uniform civil code throughout the territory of India.

There are a number of cases where the Supreme Court has referred to Article 44 and the concept of uniform civil code, mainly to highlight the lacklustre attitude of the executive and the legislature in the implementation of the directive.

Article 44 of the Constitution calls upon the State to endeavour towards securing a uniform civil code throughout the territory of India. It falls within Part IV of the Constitution titled as Directive Principles of State Policy (DPSP) and understood as exhortations to the State to be kept in mind while governing the country.

]]>
Wed, 05 Jul 2023 15:30:01 +0530 Editor
'പറയാനുള്ളതെല്ലാം ഫെയ്സ്ബുക്കിൽ പറഞ്ഞു'; കൈതോലപ്പായ വിവാദത്തിൽ മൊഴി നൽകാനെത്തി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി ശക്തിധരൻ http://newsmalayali.com/4397 http://newsmalayali.com/4397 കൈതോല പായയിൽ പൊതിഞ്ഞ് രണ്ടു കോടിയിലധികം രൂപ മുതിർന്ന സിപിഎം നേതാവ് കടത്തി എന്ന ആരോപണത്തിൽ മൊഴി നൽകാനെത്തി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി ശക്തിധരൻ. ബെന്നി ബെഹന്നാന്റെ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.

എന്നാൽ, വെളിപ്പെടുത്തലിൽ, വ്യക്തമായ മൊഴി ശക്തിധരൻ നൽകിയില്ല. പണം കടത്തിയെന്ന് ആരോപിച്ച നേതാക്കളുടെ പേര് പൊലീസിനോട് വെളിപ്പെടുത്തിയില്ല. പറയാനുളളതെല്ലാം ഫേസ് ബുക്കിൽ പറഞ്ഞന്നും കൂടുതൽ പറയാനില്ലന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

 ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി രൂപ ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ശക്തിധരൻ ആരോപിച്ചത്. ഭരണത്തിലെ ഒരു ഉന്നതൻ വാങ്ങിയ കൈക്കൂലി എണ്ണിത്തിട്ടപ്പെടുത്താൻ താൻ സഹായിച്ചുവെന്നും ശക്തിധരൻ വെളിപ്പെടുത്തിയിരുന്നു. ഈ പണം എറണാകുളത്ത് നിന്ന് കൈതോല പായയിൽ പൊതിഞ്ഞ് രാത്രിയിൽ ഇന്നോവ കാറിന്റെ ഡിക്കിയിൽ ഇട്ട് കൊണ്ടുപോയി. നിലവിൽ മന്ത്രിസഭയിൽ അംഗമായ ഒരാളും കാറിലുണ്ടായിരുന്നുവെന്നും മറ്റൊരവസരത്തിൽ കോവളത്തെ ഒരു ഹോട്ടലിൽ വച്ച് പത്ത് ലക്ഷം രൂപയുടെ രണ്ടു കെട്ടുകൾ ഉന്നതൻ കൈപ്പറ്റിയെന്നും ശക്തിധരൻ ആരോപിച്ചിരുന്നു.

ആരോപണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ബെന്നി ബെഹനാൻ പരാതി നൽകിയത്.

]]>
Wed, 05 Jul 2023 15:25:22 +0530 Editor
ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയ്ക്കെതിരായ ലഹരി കേസിലെ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി http://newsmalayali.com/4396 http://newsmalayali.com/4396 വ്യാജ ലഹരിക്കേസില്‍ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിക്കെതിരായ എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നൽകിയ ഹർജിയില്‍ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഉത്തരവിട്ടത്. കേസ് റദ്ദാകുന്നതോടെ എക്സൈസ് പിടിച്ചെടുത്ത  ബൈക്കും ഫോണും ഷീലാ സണ്ണിയ്ക്ക് തിരികെ ലഭിക്കും. അതിനിടെ  ഷീലയ്ക്കെതിരെ കേസെടുത്ത എക്സൈസ് ഇന്‍സ്പക്ടര്‍ കെ. സതീശന്‍റെ മൊഴിയും മഹസ്സര്‍ റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യങ്ങളും എക്സൈസ് ക്രൈംബ്രാഞ്ച് പരിശോധിക്കും. ഇരിങ്ങാലക്കുടയിലെ മുൻ എക്സൈസ് ഇൻസ്പെക്ടറായ കെ സതീശനെ കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്തിരുന്നു.

ഷീല സണ്ണിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തത് എൽഎസ്ഡി (ലഹരി സ്റ്റാമ്പ്) അല്ലെന്ന് ലാബ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നു എന്നാണ് കണ്ടെത്തല്‍. എക്സൈസ് കമ്മീഷണറാണ് നടപടിക്ക് ഉത്തരവിട്ടത്. എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ കൂടുതൽ നടപടികളുണ്ടാകും.

ബ്യൂട്ടിപാര്‍ലര്‍ ഉടമയെ വ്യാജ ലഹരിക്കേസില്‍ കുടുക്കി 72 ദിവസം ജയിലില്‍ അടച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട  പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

 കഴിഞ്ഞ ഫെബ്രുവരി 27 നാണ് ചാലക്കുടി ഷീ സ്റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ ഇരിങ്ങാലക്കുട എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സംഘവും കടയിലെത്തി അറസ്റ്റുചെയ്തത്. ബാഗിൽ നിന്ന് എല്‍.എസ്.ഡി സ്റ്റാംപ് പിടിച്ചെന്ന കേസിൽ ഷീല സണ്ണി 72 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. എന്നാൽ, ലാബ് റിപ്പോർട്ട് പുറത്തു വന്നപ്പോൾ എക്സൈസ് പിടിച്ചെടുത്തത് എൽഎസ്ഡി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞു. . ഷീലയുടെ പക്കൽ നിന്ന് 12 എൽഎസ്ഡി സ്റ്റാംപുകൾ കണ്ടെത്തിയെന്നായിരുന്നു കേസ്. ഇതിൽ ഒന്നിന്ന് 5000 രൂപമുകളിൽ വില വരും എന്നായിരുന്നു എക്സൈസ് അറിയിച്ചിരുന്നത്.

 ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഷീലയെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു എക്സൈസിന്‍റെ വിശദീകരണം. ലാബ് റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ ഷീലയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വാര്‍ത്ത എക്സൈസ് സംഘം മാധ്യമങ്ങള്‍ക്ക് നല്‍കി. ഷീലയുടെ വാക്കുകള്‍ കേള്‍ക്കാന്‍പോലും തയാറാകാതെ ഉദ്യോഗസ്ഥര്‍ അന്നുതന്നെ കോടതിയില്‍ ഹാജരാക്കി.  രാത്രി റിമാന്‍ഡിലായ ഷീലയ്ക്ക് മേയ് 10-നാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. എല്‍എസ്ഡി സ്റ്റാംപ് എന്ന് കരുതി പിടികൂടിയത് വെറും കടലാസുകഷണങ്ങളാണെന്ന് ലാബ് പരിശോധനയില്‍ തെളിഞ്ഞിരുന്നു.

]]>
Wed, 05 Jul 2023 14:17:37 +0530 Editor
Kerala Rain Alert &മഴ മുന്നറിയിപ്പില്‍ മാറ്റം; ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട് http://newsmalayali.com/4395 http://newsmalayali.com/4395 സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇടുക്കിയില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ജൂലൈ 6) ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ 6 ജില്ലകളിലും കുട്ടനാട് താലുക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു. കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി.ത്യശൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്‌ടം ഉണ്ടായതായാണ് വിവരം. നദികളിലും ഡാമുകളിലും  ജലനിരപ്പ് ഉയരുന്നുന്നത് ആശങ്കയുയർത്തുന്നു. തീരപ്രദേശങ്ങളിൽ കടൽ ക്ഷോഭം രൂക്ഷമാണ്.പലയിടത്തും സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യവുമായി ജനങ്ങൾ പ്രതിഷേധിക്കുകയാണ്.

പത്തനംതിട്ട,കോട്ടയം ജില്ലകളിലെ നാല് നദികളിൽ ജലനിരപ്പ് ഉയർന്നു മണിമലയാർ, അച്ചൻകോവിലാർ,മീനച്ചിലാർ, പമ്പ നദികളിലാണ് ജലനിരപ്പ് ഉയർന്നത്. ശക്തമായ മഴയിൽ കോട്ടയം മുണ്ടക്കയത്ത് മലവെളളപാച്ചിലുണ്ടായി.പത്തനംതിട്ട തിരുവല്ലയിൽ നിരണം പനച്ചിമൂട് എസ് മുക്കിൽ സി എസ് ഐ പള്ളി തകർന്നുവീണു. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. ഇടുക്കി പീരുമേട് പ്രദേശങ്ങളില്‍ 48 മണിക്കൂറിൽ 321 mm മഴയാണ് പെയ്തത്. 

]]>
Wed, 05 Jul 2023 14:15:20 +0530 Editor
Moolam Boat race live | നടുഭാഗം ചുണ്ടന് രാജപ്രമുഖൻ ട്രോഫി http://newsmalayali.com/4394 http://newsmalayali.com/4394 സംസ്ഥാനത്ത് വള്ളംകളി സീസണിന് തുടക്കമിട്ടുള്ള ചമ്പക്കുളം മൂലം ജലോത്സവത്തിൽ നടുഭാഗം ചുണ്ടൻ ജേതാക്കളായി. രാജപ്രമുഖൻ ട്രോഫിയ്ക്കുവേണ്ടിയുള്ള  പോരാട്ടത്തിൽ ചെറുതനയെയും ആയാപറമ്പ് വലിയൻദിവാൻജിയെയാണ് പരാജയപ്പെടുത്തിയത്. രണ്ട് വള്ളപ്പാടിനാണ് നടുഭാഗം വിജയിച്ചത്.

നേരത്തെ വനിതകളുടെ കളിവള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു. വള്ളത്തിലുണ്ടായിരുന്നവരെ ചമ്പക്കളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. വള്ളത്തിലുണ്ടായിരുന്ന 26 പേരും സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു.

ഹീറ്റ്സ് മത്സരത്തിലെ ആദ്യ പോരാട്ടത്തൽ ആയാപറമ്പ് ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് വലിയ ദിവാൻജി വിജയിച്ചു. കേരള പൊലീസ് തുഴഞ്ഞ ജവഹർ തായങ്കരിയെയാണ് അവർ തോൽപ്പിച്ചത്. രണ്ടാം ഹീറ്റ്സിൽ ചെറുതന ചുണ്ടനും മൂന്നാം ഹീറ്റ്സിൽ നടുഭാഗം ചുണ്ടനും വിജയിച്ചു.

ചമ്പക്കുളത്താറ്റിൽ നടക്കുന്ന ആവേശപ്പോരാട്ടത്തിനാണ് തുടക്കമായത്. ആലപ്പുഴ കളക്ടർ ഹരിത വി കുമാർ പതാക ഉയർത്തിയതോടെയാണ് ഉദ്ഘാടനം ചടങ്ങ് ആരംഭിച്ചത്. വള്ളംകളി കൃഷിമന്ത്രി പി പ്രസാദാണ് ഉദ്ഘാടനം ചെയ്തത്. ഇന്ന് രാവിലെ 11.30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂർ ദേവസ്വം അധികൃതർ ചടങ്ങുകൾ നടത്തിയിരുന്നു. ഉദ്ഘാടന ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി.

]]>
Mon, 03 Jul 2023 19:59:28 +0530 Editor
JIO BHARAT | 2ജി മുക്ത് ഭാരത്: 4ജി കണക്ടിവിറ്റിയുമായി ജിയോ ഭാരത് ഫോൺ; വില 999 രൂപ മുതൽ http://newsmalayali.com/4393 http://newsmalayali.com/4393 ‘2ജി-മുക്ത് ഭാരത്’ എന്ന കാഴ്ചപ്പാടുമായി ജിയോ (Jio)ഭാരത് ഫീച്ചർ ഫോൺ അവതരിപ്പിച്ചു. ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് 4ജി(4G) ഇന്‍റർനെറ്റ് ലഭിക്കുന്ന ജിയോ ഭാരത്  ഫോൺ (Jio Bharat phone) അവതരിപ്പിക്കുന്നത്.

ജിയോ(Jio) ഭാരത് ഫോൺ നിലവിൽ ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന 25 കോടി ഉപയോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. റിലയൻസ് റീട്ടെയ്ൽ കൂടാതെ, മറ്റ് ഫോൺ ബ്രാൻഡുകൾ (ആദ്യം കാർബൺ), ‘ജിയോ ഭാരത് ഫോണുകൾ’ നിർമ്മിക്കുന്നതിനുള്ള നടപടികൾ തുടങ്ങും.

ആദ്യത്തെ പത്ത് ലക്ഷം ജിയോ(Jio) ഭാരത് ഫോണുകൾക്കുള്ള ബീറ്റ ട്രയൽ ജൂലൈ 7ന് ആരംഭിക്കും. വെറും 999 രൂപ മുതലായിരിക്കും ജിയോ ഭാരത് ഫോണുകളുടെ വില. മറ്റ് ഓപ്പറേറ്റർമാരുടെ ഫീച്ചർ ഫോൺ ഓഫറുകളെ അപേക്ഷിച്ച് 30% കുറഞ്ഞ പ്രതിമാസ പ്ലാനും 7 മടങ്ങ് കൂടുതൽ ഡാറ്റയും ലഭ്യമാകും.

അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്കും 14 ജിബി ഡാറ്റയ്ക്കും പ്രതിമാസം 123 രൂപയായിരിക്കും നിരക്ക്. അൺലിമിറ്റഡ് വോയ്‌സ് കോൾ 2 ജിബി ഡാറ്റ പ്ലാനിന് 179 രൂപയാണ് കുറഞ്ഞ നിരക്ക്.

എതിരാളികൾ 2G താരിഫുകൾ ഉയർത്തുകയും താങ്ങാനാവുന്ന ഫീച്ചർ ഫോണുകൾ ലഭ്യമാകാത്തതുമായ നിർണായകഘട്ടത്തിലാണ് ജിയോ ഭാരത് ഫോൺ അവതരിപ്പിക്കുന്നത്. റിലയൻസ് ജിയോ പുതിയ ഫോൺ അവതരിപ്പിക്കുന്നതോടെ സാധാരണക്കാർക്ക് 2G-യിൽ നിന്ന് 4G-യിലേക്കുള്ള മാറ്റം പരിമിതമായ ചെലവിൽ സാധ്യമാകുന്നു. ഇത് രാജ്യത്തെ ഡിജിറ്റൽ ശാക്തീകരണം വേഗത്തിലാക്കുന്നു.

]]>
Mon, 03 Jul 2023 19:52:30 +0530 Editor
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ ആക്രമണം; വയറ്റിൽ വെടിയേറ്റു http://newsmalayali.com/4392 http://newsmalayali.com/4392 ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു നേരെ ആക്രമണം. ഉത്തർപ്രദേശിലെ സഹരൻപൂർ ജില്ലയിൽ ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. ആസാദിന്റെ വാഹത്തിനു നേരെ ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിയ  സംഘം  വെടിയുതിർക്കുകയായിരുന്നു. വയറിനു വെടിയേറ്റ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തെ കുറിച്ച് തനിക്ക് കൃത്യമായ ഓർമയില്ലെന്നും എന്നാൽ കൂടെയുണ്ടായിരുന്നവർ അക്രമികളെ തിരിച്ചറിഞ്ഞതായും ചന്ദ്രശേഖർ ആസാദ് പ്രതികരിച്ചു. ഇളയ സഹോദരനടക്കം അഞ്ച് പേരാണ് ആസാദിന്റെ കാറിലുണ്ടായിരുന്നത്. മുൻ സീറ്റിലാണ് ആസാദ് ഇരുന്നത്. സഹരൻപൂർ ഭാഗത്തേക്കാണ് അക്രമികളുടെ വാഹനം പോയത്.

കാറിലെത്തിയ അക്രമികൾ ആസാദിന്റെ കാറിന്റെ വലതു ഭാഗത്തു നിന്നാണ് വെടിവെച്ചതെന്നും അദ്ദേഹത്തിന്റെ അടിവയറ്റിന് വെടിയേറ്റതായും പൊലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക് മാധ്യമങ്ങളോട് പറഞ്ഞത്. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹം ആരോഗ്യനില തരണം ചെയ്തതായി ചികിത്സിച്ച ഡോക്ടർ അറിയിച്ചു. 

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചന്ദ്രശേഖർ ആസാദിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് രാഷ്ട്രീയ ലോക് ദൾ രംഗത്തെത്തി. ഉത്തർപ്രദേശിൽ നിലനിൽക്കുന്ന അരാജകത്വത്തിന്റെയും ബിജെപി സർക്കാരിന്റെ ക്രമസമാധാന പരാജയത്തിന്റെയും തെളിവാണിതെന്ന് ആർഎൽഡി ട്വീറ്റിൽ പറഞ്ഞു. ചന്ദ്രശേഖർ ആസാദിന് സുരക്ഷ ഒരുക്കണമെന്നും ആർഎൽഡി ആവശ്യപ്പെട്ടു.

]]>
Thu, 29 Jun 2023 11:39:24 +0530 Editor
രണ്ടുകോടിയുടെ പാമ്പിന്‍ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനും ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍ http://newsmalayali.com/4391 http://newsmalayali.com/4391 വിപണിയിൽ രണ്ടു കോടിയോളം വില വരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേർ  പിടിയിലായി. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രദീപ് നായർ (62), പത്തനംതിട്ട കോന്നി ഇരവോൺ സ്വദേശി പാഴൂർ പുത്തൻ വീട്ടിൽ ടി പികുമാർ (63), തൃശ്ശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി വടക്കേവീട്ടിൽ ബഷീർ (58) എന്നിവരാണ് പിടിയിലായത്. ടി പി കുമാർ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആണ്.

ബുധനാഴ്ച വൈകീട്ടോടെ കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും ഫ്ലാസ്കിൽ ഒളിപ്പിച്ച നിലയിൽ പാമ്പിൻ വിഷവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിക്ക്  വില്പന നടത്താൻ വേണ്ടിയാണ് ഇവർ ഇവിടെ എത്തിയത് എന്ന് പറയുന്നു. ഇവർക്ക് വിഷം എത്തിച്ചു നൽകിയ ആളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായ വരിൽ ഒരാൾ വിരമിച്ച അധ്യാപകനാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

കൂടുതൽ അന്വേഷണങ്ങൾക്ക് ഇവരെ വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും.  മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസിന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ  എസ് പി വിജയ് ഭാരത് റെഡ്ഡി ഐ പി എസിൻ്റെ നേതൃത്വത്തിൽ കൊണ്ടോട്ടി  എസ് ഐ  ഫദൽ റഹ്മാനും , ഡാൻ സാഫ് (DANSAF )ടീമംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 

]]>
Thu, 29 Jun 2023 10:59:47 +0530 Editor
'സ്ത്രീകളെയും ഭക്ഷണത്തെയും അപമാനിച്ച യൂട്യൂബറെ പുതു തലമുറ പിന്തുടരുന്നു'; 'തൊപ്പി'ക്കെതിരെ പാളയം ഇമാം വി പി സുഹൈബ് മൗലവി http://newsmalayali.com/4390 http://newsmalayali.com/4390 യൂട്യൂബർ തൊപ്പിക്കെതിരെ രൂക്ഷവിമർശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി. ഭക്ഷണത്തെയും സ്ത്രീകളെയും അപമാനിച്ച യൂട്യൂബറെ പുതു തലമുറ പിന്തുടരുകയാണെന്ന് ഈദ് പ്രാർഥനകൾക്ക് നേതൃത്വം നൽകിക്കൊണ്ടുള്ള പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. പുതുതലമുറയെ അറിയാതെ പോവുകയാണ്. അവരെ അറിയുകയും ക്രിയാത്മകമായി പ്രവർത്തിക്കാനും പ്രാപ്തരാക്കണം. അകലങ്ങളിൽ നിന്ന് ഉത്തരവിറക്കുന്ന കാരണവന്മാരെ അല്ല കുട്ടികൾക്ക് വേണ്ടത്. സുഹൃത്തുക്കളായ മാതാപിതാക്കളെയാണെന്നും സുഹൈബ് മൗലവി പറഞ്ഞു.

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് സുഹൈബ് മൗലവി. ഏക സിവിൽ കോഡ് രാജ്യത്തിൻറെ വൈവിധ്യങ്ങളെ ഇല്ലാതാക്കും. ഏക സിവിൽ കോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കും. ഭരണഘടനയെ ഹനിക്കലാണ് ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിലൂടെ സംഭവിക്കുക. ഏക സിവിൽ കോഡിൽ നിന്ന് പിന്മാറണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ധ്രുവീകരണ രാഷ്ട്രീയം നാടിൻറെ സമാധാനം കെടുത്തുമെന്നാണ് മണിപ്പൂർ സംഭവം വ്യക്തമാക്കുന്നതെന്ന് സുഹൈബ് മൗലവി പറഞ്ഞു. മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റോറി സിനിമ സഹോദര്യം തകർക്കുന്നതാണെന്ന് പാളയം ഇമാം പറഞ്ഞു. ഐ എസ് ഐ എസ് ഇസ്ലാമിന്റെ ഭാഗമല്ല. സിനിമ കേരളം ഏറ്റെടുത്തില്ല. മത സൗഹാർദത്തിന്റെ യഥാർത്ഥ സ്റ്റോറിയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
Thu, 29 Jun 2023 10:57:37 +0530 Editor
ഏകസിവിൽ കോഡ്: എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്നമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് http://newsmalayali.com/4389 http://newsmalayali.com/4389 ഏക സിവിൽ കോഡി(Uniform Civil Code)ൽ കടുത്ത എതിർപ്പുമായി മുസ്ലീം വ്യക്തിനിയമ ബോർഡ്. ഏകസിവിൽ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്നമാണെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് പറഞ്ഞു. വിഷയത്തിൽ നിയമ കമ്മീഷന് മുന്നിൽ ശക്തമായ എതിർപ്പറിയിക്കാനാണ് തീരുമാനം. മോദിയുടെ പ്രസംഗത്തിന് പിന്നാലെ അടിയന്തര യോഗം ചേരുകയായിരുന്നു. 

രാജ്യത്ത് ഏകസിവിൽകോഡ് (Uniform Civil Code) നടപ്പിലാക്കുമെന്ന സൂചന പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചിരുന്നു. ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചിരുന്നു. മുത്തലാഖിനെ പിന്തുണക്കുന്നവർ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോദി പറഞ്ഞു. ഭരണഘടനയും തുല്യനീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.

 

എന്നാല്‍, ഏക സിവില്‍ കോഡി(Uniform Civil Code) ല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏക സിവില്‍ കോ‍ഡി(Uniform Civil Code) നെ ഉപയോഗിക്കുന്നത്. ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നതെന്നും മോദി പരിഹസിച്ചു. അധികാരത്തിനായി പ്രതിപക്ഷം നുണ പറയുന്നു. അഴിമതിക്കെതിരായ നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം. 2024 ലും ബിജെപി(BJP) വിജയിക്കുമെന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ടെന്നും മോദി പരിഹസിച്ചു. 

എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകസിവിൽ കോഡ് (Uniform Civil Code)പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ രംഗത്തെത്തി. ഏക സിവിൽ കോഡ് (Uniform Civil Code) ആദ്യം നടപ്പാക്കേണ്ടത് ഹിന്ദുമതത്തിലാണെന്നും നടപ്പാക്കിയാൽ എല്ലാ ജാതികളിലുള്ളവർക്കും ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അനുമതി ലഭിക്കുമെന്നും ഡിഎംകെ(DMK) നേതാവ് പറഞ്ഞു. ഹിന്ദുമതത്തിലാണ് ഏകസിവിൽ കോഡ് ആദ്യം നടപ്പാക്കേണ്ടത്. അങ്ങനെയെങ്കിൽ പിന്നോക്ക വിഭാ​ഗത്തിൽപ്പെട്ടവർക്ക് ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അനുവാദമുണ്ടാകുമെന്നും ഇളങ്കോവൻ പറഞ്ഞു. 

]]>
Wed, 28 Jun 2023 09:12:27 +0530 Editor
പ്രതിഷേധ മാർച്ച് നടത്തിയതിന് കേസ്; ഡിസിസി പ്രസിഡന്റടക്കം 49 കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റ് വരിച്ചു http://newsmalayali.com/4388 http://newsmalayali.com/4388 ബ്രഹ്മഗിരി മീറ്റ് ഫാക്ടറി മാർച്ചിൽ പങ്കെടുത്തതിന് ജാമ്യമില്ലാക്കുറ്റം ചുമത്തപ്പെട്ട 49 കോൺഗ്രസ് പ്രവർത്തകരും അറസ്റ്റിൽ. വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ ഉൾപ്പെടയുള്ളവർ പ്രകടനമായാണ് അമ്പലവയൽ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഡിസിസി പ്രസിഡൻ്റും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. പൊതുമുതൽ നശിപ്പിച്ചതടക്കം ജാമ്യമില്ലാക്കുറ്റം ചുമത്തി. ഈ മാസം 24നാണ് ബ്രഹ്മഗിരി ഡവലെപ്മെൻ്റ് സൊസൈറ്റിയുടെ മീറ്റ് ഫാക്ടറിയിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തും തള്ളുമുണ്ടായി. തുടർന്ന്  49 പേർക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അമ്പലവയൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്യായമായി സംഘം ചേരൽ, കൃത്യ നിർവഹണം തടസ്സപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു, സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു എന്നിവയൊക്കെയാണ് ചുമത്തിയ കുറ്റം. ഇതിൽ പ്രതിഷേധിച്ചാണ് അറസ്റ്റു വരിക്കൽ. പത്തു പഞ്ചായത്ത് മെമ്പർമാർ, രണ്ടു ബ്ലോക്ക് പഞ്ചായാത്ത് അംഗങ്ങൾ, 12 വനിതകൾ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും.

സൊസൈറ്റിയും മീറ്റ് ഫാക്ടറിയും പ്രതിസന്ധിയിലാവാൻ കാരണം സാമ്പത്തിക ക്രമക്കേടാണെന്നാണ് കോൺഗ്രസ് ആരോപണം. അഴിമതിക്കാരെ ശിക്ഷിക്കുന്നതിന് പകരം പ്രതിഷേധക്കാരെ അടിച്ചമർത്തുന്നു എന്നാണ് വിമ‍ർശനം. അടുത്ത ദിവസം ജില്ലയിൽ എത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി, ജില്ലാ നേതാക്കളുമായി ബ്രഹ്മ​ഗിരി പ്രതിസന്ധി ചർച്ച ചെയ്തേക്കും.

]]>
Wed, 28 Jun 2023 09:08:13 +0530 Editor
നിഖിൽ തോമസിൻ്റെ വ്യാജ ഡിഗ്രി; അബിൻ ആദ്യം സമീപിച്ചത് തിരുവനന്തപുരം ശാഖയിൽ http://newsmalayali.com/4387 http://newsmalayali.com/4387 നിഖിൽ തോമസിൻ്റെ വ്യാജ ഡിഗ്രിക്കായി അബിൻ ആദ്യം സമീപിച്ചത് ഓറിയോണിൻ്റെ തിരുവനന്തപുരം ശാഖയിൽ. കൊവിഡ് കാലത്ത് ഈ ശാഖ പൂട്ടിയതോടെ ശ്രമം നടന്നില്ല. തുടർന്നാണ് ഓറിയോണിൻ്റെ കൊച്ചി ശാഖയിലെത്തിയത്. നിഖിലിൻ്റെ എം കോം പ്രവേശനമായിരുന്നില്ല മുഖ്യ ലക്ഷ്യം. വിദ്യാർത്ഥി അല്ലാതായാൽ എസ് എഫ് ഐ (SFI) യിലെ ഭാരവാഹിത്വം നഷ്ടപ്പെടുമെന്ന സ്ഥിതി വന്നു. ഇതോടെയാണ് ബികോം ഡിഗ്രി വാജമായി ഉണ്ടാക്കിയത്. 

അന്വേഷണത്തിൻ്റെ രണ്ടാം ഘട്ടം ഓറിയോൺ കേന്ദ്രീകരിച്ചായിരുന്നു. ഓറിയോണിനെതിരെ കൊച്ചിയിലുള്ളത് 14 കേസുകളാണ്. വിസ തട്ടിപ്പിൽ അറസ്റ്റിലായതോടെ ഉടമ സജു ശശിധരൻ സ്ഥാപനം 2022 ൽ  പൂട്ടി. ഓറിയോൺ സർട്ടിഫിക്കറ്റുകൾ അച്ചടിച്ചത് എവിടെ വെച്ചൊണെന്ന് കണ്ടെത്താനാണ് ശ്രമം. 

അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി നിഖിൽ തോമസിന് കേരള സര്‍വ്വകലാശാലയില്‍ ആജീവനാന്ത വിലക്കേർപ്പെടുത്തി. കേരള സർവ്വകലാശാല സിൻഡിക്കേറ്റിന്‍റേതാണ് തീരുമാനം. കായംകുളം എംഎസ്എം കോളേജ് അധികാരികളെ വിളിച്ചു വരുത്തും. രജിസ്ട്രാറൂം പരീക്ഷ കൺട്രോളരും അടങ്ങുന്ന സമിതി ഹിയറിങ്‌ നടത്തും. സർട്ടിഫിക്കറ്റ് പരിശോധനക്ക് പ്രത്യേക സെൽ രൂപീകരിക്കും. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സർട്ടിഫിക്കറ്റുകളും പരിശോധിക്കും. 

നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്  നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തിരുന്നു. ബികോം (B.Com)ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. കേസിലെ നിർണായക രേഖകളാണ് കണ്ടെടുത്തത്. പ്രതിക്ക് പെട്ടെന്ന് ഒളിവിൽ പോകേണ്ടി വന്നതിനാൽ ഇത് ഒളിപ്പിക്കാനായില്ലെന്നാണ് കരുതുന്നത്. സി പി എം ജില്ലാ കമ്മിറ്റി ഡിഗ്രി ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ തുല്യതാ സർട്ടിഫിക്കറ്റ് മാത്രമാണ് നിഖിൽ കൊടുത്തത്. യഥാർഥ  സർട്ടിഫിക്കറ്റ് സർവകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖിൽ പറഞ്ഞത്.  

]]>
Wed, 28 Jun 2023 09:04:10 +0530 Editor
എ, ഐ​ഗ്രൂപ്പ്, ഇരു ഗ്രൂപ്പില്‍ നിന്ന് വിമതരും; യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെര‍ഞ്ഞെടുപ്പിന് ഇന്ന് തുടക്കം http://newsmalayali.com/4386 http://newsmalayali.com/4386 യൂത്ത് കോണ്‍ഗ്രസ് (Youth Congress) സംഘടനാ തെര‍ഞ്ഞെടുപ്പിന് ഇന്ന് തുടക്കം. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ കണ്ടെത്തുന്നത്. തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായതോടെ പാര്‍ട്ടിയിലെ ഐക്യം നഷ്ടമായെന്ന പരാതി ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.

വാശിയേറിയ തെര‍ഞ്ഞെടുപ്പിനുള്ള ഡിജിറ്റല്‍ പോസ്റ്ററുകള്‍ നിറഞ്ഞു. സംസ്ഥാന പ്രസി‍ഡന്‍റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പില്‍ നിന്ന് അബിന്‍ വര്‍ക്കിയുമാണ് ഏറ്റുമുട്ടുന്നത്. ഇരു ഗ്രൂപ്പില്‍ നിന്നും വിമതരും സജീവം. ഗ്രൂപ്പിലാതെ മത്സരിക്കുന്നവര്‍ക്കും കുറവില്ല. മണ്ഡലം പ്രസിഡന്‍റ് മുതല്‍ സംസ്ഥാന പ്രസിഡന്‍റ് വരെയുള്ള ആറുവോട്ടുകളാണ് ഒരാള്‍ക്കുളളത്. ഒരുമാസം വോട്ടെടുപ്പ് നീണ്ടുനില്‍ക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്താണ് യൂത്ത് കോണ്‍ഗ്രസില്‍ അംഗമാകേണ്ടത്. തിരഞ്ഞെടുപ്പ് വോട്ടര്‍ ഐഡിയും ഫോട്ടോയും വേണം. യൂത്തുകോണ്‍ഗ്രസ് അംഗമാകാന്‍ തയ്യാറാണെന്ന് പറയുന്ന എട്ടുസെക്കന്‍റ് വീഡിയോയും അപ്ലോഡ് ചെയ്യണം. അംഗത്വഫീസ് 50 രൂപ. സംസ്ഥാന വ്യാപകമായി ഗ്രൂപ്പുയോഗങ്ങള്‍ ചേര്‍ന്നാണ് സ്ഥാനാര്‍ഥികള്‍ക്കായുള്ള വോട്ടുറപ്പിക്കുന്നത്. 

 കെ സുധാകരന്‍, വിഡി സതീശന്‍, കെസി വേണുഗോപാല്‍ പക്ഷങ്ങള്‍ക്ക് പ്രത്യേകം സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ വിശാല ഐ ഗ്രൂപ്പിനുള്ള ശ്രമങ്ങളാണ് ഒരുപക്ഷത്ത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഒന്നിച്ചുപോകുകയാണ് എ ഗ്രൂപ്പ്. വിഡി സതീശന്‍റെ പിന്തുണകൂടി രാഹുല്‍ മാങ്കൂട്ടത്തിന് കിട്ടിയേക്കും. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ഷാഫി പറമ്പിലാണ് എ ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. 
]]>
Wed, 28 Jun 2023 09:02:17 +0530 Editor
UP Govt Issues Strict Guidelines For Upcoming Festivals; Says 'Respect Faith, But Don't Allow New Traditions' http://newsmalayali.com/4385 http://newsmalayali.com/4385 In light of the upcoming festivals like Shravani Shivratri, Nagpanchami, Rakshabandhan, Bakrid and Muharram, Uttar Pradesh Chief Minister Yogi Adityanath has reviewed the preparations and issued essential directions and amenities to the devotees in the public interest. According to an official release, the UP CM advised the public to be sensitive in terms of law and order in view of the upcoming festivals. He also directed the people to become cautious and remain alert amid the celebrations of the festivities and the commencement of the traditional Kanwar Yatra.

"The holy month of Shravan is starting from July 4. This year due to Adhimas, the month of Shravan is two months in duration. The festivals of Shravani Shivratri, Nagpanchami and Rakshabandhan will be celebrated during this period. The traditional Kanwar Yatra will take place in the month of Shravan. Monday worship also has special importance during this period. Before this, Bakrid will be celebrated on June 29. It is clear that this time is sensitive in terms of law and order. That's why we have to be constantly alert and careful," stated the official release.

The statement also said that CM Yogi stated that the local government should have a discussion about the implementation of sound road-safety measures with the concerned religious leaders and academics on the occasion of Bakrid and Muharram.

"Traffic was not affected due to religious activities during the month of Ramzan month and Eid this year. This effort has been appreciated across the country. This time on the occasion of Bakrid and Muharram also we will have to implement the same system. A dialogue should be held with the concerned religious leaders/intellectuals in this regard by the local administration," said the official statement.

The official statement also stated that CM Yogi had issued stringent instructions regarding the prohibition of offering sacrifices during Bakrid at disputed locations. "The place for the sacrifice on Bakrid should be marked in advance. There should be no sacrifice at disputed places. Sacrifice should not be made anywhere other than the designated places," it said.

In any case, make sure that no prohibited animal is sacrificed anywhere. There should be a systematic action plan for the systematic disposal of waste after sacrificing in every district. Otherwise, these wastes become the cause of disease, it further added.

The statement went on to say that the UP CM gave the public the go-ahead to put up all required effort in order to observe all festivals in peace and harmony. Additionally, he gave recommendations on how to make the Kanwar Yatra Festival convenient and safe. "All necessary efforts should be made keeping in view the local needs so that every festival is celebrated with peace and harmony. Deploying divers on the basis of past experiences, CCTVs should be installed on the Kanwar Yatra route. The places for setting up of Kanwar camps should be marked in advance so that traffic is not obstructed," it said.

According to the press release the Uttarpradesh Chief Minister requested the administration to ensure that the public observes all rules and regulations and participates in programmes and festival festivities in a polite and religious manner.

"The administration should provide necessary facilities to the general public during festivals. Respect religious traditions/faiths, but do not allow things that go against tradition. Allow organizers to hold programmes, but ensure that everyone follows the rules and regulations,'' said the release.

There should be no display of weapons in religious processions. No incident that hurts the sentiments of people of other religions should be allowed to happen. Mischievous elements may try to unnecessarily provoke people of other communities, keep an eye on such matters. The additional police force should be deployed in sensitive areas. The police force must do foot patrolling every day in the evening. Keep PRV 112 active. Chaotic elements should be dealt with strictly.

The Uttar Pradesh CM also provided advisories to maintain the smooth supply of electricity during the festivals. "Be it rural or urban areas, the electricity supply should be kept smooth during festivals. There should be no complaints of unnecessary cuts from anywhere. It should be reviewed regularly," it said.
Dilapidated electric poles, dangling electric wires, etc. on the route of Kanwar Yatra should be managed well in time so that the devotees do not face any problems and no accident occurs, it further added.

Chief Minister Yogi Adityanath  also provided instructions regarding the prohibition of the sale and purchase of meat or meat products anywhere on the routes of the Kanwar Yatra in view of the religious sentiments of the public, said the statement. "Respecting the faith of the devotees, there should be no sale and purchase of meat etc. in the open anywhere on the Kanwar Yatra route. Cleanliness-sanitization should be maintained on the Yatra route. Streetlights should be there, it said.

In view of the scorching heat, arrangements for drinking water should also be made along the route. Wherever food camps are held, the team must check the quality of food items, said the Uttarpradesh Chief Minister, as per the official release. In light of the impending wet weather, Chief Minister Yogi Adityanath  advised that health emergency services remain on high alert and that health stations be set up along the Kanwar Yatra route.

"Health emergency services must stay in alert mode. The rainy season has started, so there should be adequate availability of anti-venom and anti-rabies injections in all the districts. Health posts should be set up at various places on the Kanwar Yatra route. The Transport Department should ensure that only vehicles that are safe run on the road," it said. In order to manage the inflow of worshippers, the Chief Minister also ordered the creation of a methodical action plan in collaboration with the local administration and temple administration.

Last year in the month of Shravan, about 1 crore devotees got the benefit of Shrikashi Vishwanath darshan worship. 06-07 lakh devotees visited the temple every Monday. Due to Adhimas this year, the duration of Shravan month is of two months. So, a further increase in the number of devotees is possible.

There is a possibility of the arrival of devotees from all over the country in the month of Shravan. In Varanasi as well as in Ayodhya and Sitapur, prepare a systematic action plan in coordination with the local administration and temple administration. The management should be such that no devotee is inconvenienced, the official release said.

"Senior officers posted at police stations, circles, districts, ranges, zone, and Mandal levels should hold dialogues with religious leaders of their respective areas and other eminent people of the society. Issue a positive message to the people. Have a meeting of the Peace Committee. Take the cooperation of the media, so that an atmosphere of peace and harmony prevails," said the Uttarpradesh Chief Minister in an official release.

Chief Minister Yogi Adityanath  also provided guidelines to keep the event of Kanwar Yatra as per the prescribed standards. He also stated that prompt action and communication must be established to handle any untoward situations. "Kanwar Yatra is an event of enthusiasm of faith. Traditionally dance, songs, and music have been a part of it. Make sure that the sound of the DJ, song-music etc. is as per the prescribed standards," it said.

Prompt action and communication help in handling untoward incidents. Therefore, on the information of any untoward incident, the District Magistrate/Police Captain himself should rush to the spot. Lead senior officers in sensitive cases. Implement beat scheme, it further added.

The Uttarpradesh Chief Minister also issued instructions for the implementation of a smooth action plan for traffic in all the cities. "Illegal vehicle stands should be removed immediately. Implement an action plan for smooth traffic in all cities. The route of e-rickshaws should be decided in the cities. Charging stations should also be set up for these." said the release.

The Uttarpradesh Chief Minister stressed the importance of containing such anti-social and anti-national situations when discussing the cases of illegal conversions that have occurred in several areas of the country, according to the release.

Incidents of illegal conversion have come to light in many parts of the country in recent times. We are familiar with the incident of conversion of teenage children through online gaming/chatting apps in Ghaziabad. At one place, a deaf-mute child was induced for illegal conversion.

As soon as the information was received, immediate action was taken and a big conspiracy could be exposed. It is very necessary to control such anti-social and anti-national incidents in time. A small carelessness today can become big cancer in the future, it said.

]]>
Wed, 28 Jun 2023 08:52:50 +0530 Editor
ICC World Cup 2023 Schedule: ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; കേരളത്തിൽ വേദി ഇല്ല; ഇന്ത്യ&പാക് ഒക്ടോബർ 15ന് അഹമ്മദാബാദിൽ http://newsmalayali.com/4384 http://newsmalayali.com/4384 2023ലെ ഐസിസി(ICC) ഏകദിന ലോകകപ്പി(World CUp)ന്റെ വേദി വിശദാംശങ്ങളും പൂർണ്ണ മത്സര ക്രമങ്ങളും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ICC) ഇന്ന് പ്രഖ്യാപിച്ചു, ഒക്ടോബർ 15 ന് അഹമ്മദാബാദിലാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് മത്സരങ്ങൾ. 2011ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പിന് വേദിയായത്.

ഒക്‌ടോബർ 5-ന് ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ അഹമ്മദാബാദ്  നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നേരിടും. അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ഓസ്‌ട്രേലിയെ ഒക്‌ടോബർ 8ന് ചെന്നൈയിൽ ഇന്ത്യ നേരിടും.

നവംബർ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക, നവംബർ 20 റിസർവ് ദിനമായി നിശ്ചയിച്ചിട്ടുണ്ട്.

ഓരോ ടീമും മറ്റ് ഒമ്പതുപേരുമായും റൗണ്ട് റോബിൻ ഫോർമാറ്റിൽ കളിക്കുന്നു, ആദ്യ നാല് സ്ഥാനക്കാർ നോക്കൗട്ട് ഘട്ടത്തിലേക്കും സെമി ഫൈനലിലേക്കും യോഗ്യത നേടുന്നു.

ആദ്യ സെമി ഫൈനൽ നവംബർ 15 ബുധനാഴ്ച മുംബൈയിലും രണ്ടാം സെമി ഫൈനൽ അടുത്ത ദിവസം കൊൽക്കത്തയിലും നടക്കും. രണ്ട് സെമിഫൈനലുകൾക്കും റിസർവ് ഡേ ഉണ്ടായിരിക്കും.

മൂന്ന് നോക്കൗട്ട് മത്സരങ്ങളും ഡേ-നൈറ്റ് മത്സരങ്ങളായിരിക്കും, ഉച്ച കഴിഞ്ഞ രണ്ട് മണിക്ക് മത്സരം ആരംഭിക്കും

ഹൈദരാബാദ്, അഹമ്മദാബാദ്, ധർമ്മശാല, ഡൽഹി, ചെന്നൈ, ലഖ്‌നൗ, പൂനെ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത എന്നിങ്ങനെ ആകെ 10 വേദികളുണ്ടാകും.

ഹൈദരാബാദിന് പുറമെ ഗുവാഹത്തിയും തിരുവനന്തപുരം ഗ്രീൻഫീൽഡ് കാര്യവട്ടം സ്റ്റേഡിയവും സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെ സന്നാഹ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.

ലോകകപ്പ് മത്സരങ്ങൾക്ക് ഇനി 100 ദിവസമാണ് അവശേഷിക്കുന്നത്. ടൂർണമെന്റിന് സമ്പൂർണമായി ഇന്ത്യയാണ് വേദിയാകുന്നത്. ലോകകപ്പിനോട് അനുബന്ധിച്ചുള്ള ട്രോഫിയും അനാച്ഛാദനം ചെയ്തു. അടുത്ത 100 ദിവസത്തിനുള്ളില്‍ 18 രാജ്യങ്ങളില്‍ ട്രോഫി എത്തും.

പ്രധാന മത്സരങ്ങൾ ഇങ്ങനെ: 

ഒക്ടോബർ 5:  ഉദ്ഘാടന മത്സരം: ഇംഗ്ലണ്ട് vs ന്യൂസിലാൻഡ്, അഹമ്മദാബാദ്

ഒക്ടോബർ 15: ഇന്ത്യ vs പാകിസ്ഥാൻ, അഹമ്മദാബാദ്

നവംബർ 4: ഇംഗ്ലണ്ട് vs ഓസ്ട്രേലിയ, അഹമ്മദാബാദ്

നവംബർ 14: ആദ്യ സെമിഫൈനൽ, മുംബൈ

നവംബർ 16: രണ്ടാം സെമിഫൈനൽ, കൊൽക്കത്ത

നവംബർ 19: ഫൈനൽ, അഹമ്മദാബാദ്

വേദിയാകുന്ന പത്ത് സ്റ്റേഡിയങ്ങൾ

ധർമ്മശാല ഹൈദരാബാദ് ഡൽഹി ചെന്നൈ ലഖ്‌നൗ പൂനെ എംസിഎ ബാംഗ്ലൂർ മുംബൈ കൊൽക്കത്ത അഹമ്മദാബാദ് (ഫൈനൽ)

ഒക്ടോബർ 5 വ്യാഴാഴ്ച – 2:00

നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്

ഇംഗ്ലണ്ട് vs ന്യൂസിലാൻഡ്


ഒക്ടോബർ 6 വെള്ളിയാഴ്ച – 2.00

രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം, ഹൈദരാബാദ്

പാകിസ്ഥാൻ vs Q1


ഒക്ടോബർ  07 ശനിയാഴ്ച – 10:30

ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ധർമ്മശാല

ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാൻ


ഒക്ടോബർ 7  ശനിയാഴ്ച – 2:00

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം, ഡൽഹി

സൗത്ത് ആഫ്രിക്ക vs Q2


ഒക്ടോബർ 8 ഞായറാഴ്ച – 2:00

ചിദംബരം, ചെന്നൈ

ഇന്ത്യ vs ഓസ്‌ട്രേലിയ


ഒക്ടോബർ 9 തിങ്കൾ – 2:00

രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം, ഹൈദരാബാദ്

ന്യൂസിലാൻഡ് vs Q1


ഒക്ടോബർ 10 ചൊവ്വാഴ്ച – 2:00

ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ധർമ്മശാല

ഇംഗ്ലണ്ട് vs ബംഗ്ലദേശ്


ഒക്ടോബർ 11 ബുധനാഴ്ച – 2:00

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം, ഡൽഹി

ഇന്ത്യ vs അഫ്ഗാനിസ്ഥാൻ


ഒക്ടോബർ 12 വ്യാഴാഴ്ച – 2:00

രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം, ഹൈദരാബാദ്

പാകിസ്ഥാൻ vs Q2


ഒക്ടോബർ 13 വെള്ളിയാഴ്ച – 2:00

ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയ് ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, ലഖ്‌നൗ

ഓസ്‌ട്രേലിയ vs സൗത്ത് ആഫ്രിക്ക


ഒക്ടോബർ 14 ശനിയാഴ്ച – 10:30

ചിദംബരം, ചെന്നൈ

ന്യൂസിലാൻഡ് vs ബംഗ്ലദേശ്


ഒക്ടോബർ 14 ശനിയാഴ്ച – 2:00 

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം, ഡൽഹി

ഇംഗ്ലണ്ട് vs അഫ്ഗാനിസ്ഥാൻ


ഒക്ടോബർ 15 ഞായറാഴ്ച – 2:00

നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്

ഇന്ത്യ vs പാകിസ്ഥാൻ\


ഒക്ടോബർ 16 തിങ്കൾ – 2:00

ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയ് ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, ലഖ്‌നൗ

ഓസ്‌ട്രേലിയ vs Q2


ഒക്ടോബർ 17 ചൊവ്വാഴ്ച – 2:00

ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ധർമ്മശാല

സൗത്ത് ആഫ്രിക്ക vs Q1


ഒക്ടോബർ 18 ബുധനാഴ്ച – 2:00

ചിദംബരം, ചെന്നൈ

ന്യൂസിലാൻഡ് vs അഫ്ഗാനിസ്ഥാൻ


ഒക്ടോബർ 19 വ്യാഴാഴ്ച – 2:00

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഗഹുഞ്ജെ

ഇന്ത്യ vs ബംഗ്ലാദേശ്


ഒക്ടോബർ 20 വെള്ളിയാഴ്ച – 2:00

എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു

ഓസ്‌ട്രേലിയ vs പാകിസ്ഥാൻ


ഒക്ടോബർ 21 ശനിയാഴ്ച – 10:30

ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയ് ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, ലഖ്‌നൗ

Q1 vs Q2


ഒക്ടോബർ 21 ശനിയാഴ്ച – 2:00

വാങ്കഡെ സ്റ്റേഡിയം, മുംബൈ

ഇംഗ്ലണ്ട് vs സൗത്ത് ആഫ്രിക്ക


ഒക്ടോബർ 22 ഞായറാഴ്ച – 2:00

ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ധർമ്മശാല

ഇന്ത്യ vs ന്യൂസിലാൻഡ്


ഒക്ടോബർ 23 തിങ്കൾ – 2:00

ചിദംബരം, ചെന്നൈ

പാകിസ്ഥാൻ vs അഫ്ഗാനിസ്ഥാൻ


ഒക്ടോബർ 24 ചൊവ്വാഴ്ച – 2:00

വാങ്കഡെ സ്റ്റേഡിയം, മുംബൈ

സൗത്ത് ആഫ്രിക്ക vs ബംഗ്ലാദേശ്


ഒക്ടോബർ 25 ബുധനാഴ്ച – 2:00

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം, ഡൽഹി

ഓസ്‌ട്രേലിയ vs Q1


ഒക്ടോബർ 26 വ്യാഴാഴ്ച – 2:00

എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു

ഇംഗ്ലണ്ട് vs Q2


ഒക്ടോബർ 27 വെള്ളിയാഴ്ച – 2:00

ചിദംബരം, ചെന്നൈ

പാകിസ്ഥാൻ vs സൗത്ത് ആഫ്രിക്ക


ഒക്ടോബർ 28 ശനിയാഴ്ച – 10:30

ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ധർമ്മശാല

ഓസ്‌ട്രേലിയ vs ന്യൂസിലാൻഡ്


ഒക്ടോബർ 28 ശനിയാഴ്ച – 2:00

ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

Q1 vs ബംഗ്ലദേശ്


ഒക്ടോബർ 29 ഞായറാഴ്ച – 2: 00

ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയ് ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, ലഖ്‌നൗ

ഇന്ത്യ vs ഇംഗ്ലണ്ട്


ഒക്ടോബർ 30 തിങ്കൾ – 2:00

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഗഹുഞ്ജെ

അഫ്ഗാനിസ്ഥാൻ vs Q2


ഒക്ടോബർ 31 ചൊവ്വാഴ്ച – 2:00

ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

പാകിസ്ഥാൻ vs ബംഗ്ലാദേശ്


നവംബർ 1 ബുധനാഴ്ച – 2:00

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഗഹുഞ്ജെ

ന്യൂസിലാൻഡ് vs സൗത്ത് ആഫ്രിക്ക


നവംബർ 2 വ്യാഴാഴ്ച – 2: 00

വാങ്കഡെ സ്റ്റേഡിയം, മുംബൈ

ഇന്ത്യ vs Q2


നവംബർ 3 വെള്ളിയാഴ്ച – 2:00

ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയ് ഏകാന ക്രിക്കറ്റ് സ്റ്റേഡിയം, ലഖ്‌നൗ

Q1 vs അഫ്ഗാനിസ്ഥാൻ


നവംബർ 4 ശനിയാഴ്ച – 10:30

എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു

ന്യൂസിലാൻഡ് vs പാകിസ്ഥാൻ


നവംബർ 4 ശനിയാഴ്ച– 2:00

നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്

ഇംഗ്ലണ്ട് vs ഓസ്ട്രേലിയ


നവംബർ 5 ഞായറാഴ്ച– 2:00

ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

ഇന്ത്യ vs സൗത്ത് ആഫ്രിക്ക


നവംബർ 6 തിങ്കളാഴ്ച – 2:00

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം, ഡൽഹി

ബംഗ്ലദേശ് vs Q2


നവംബർ 7 ചൊവ്വാഴ്ച – 2:00

വാങ്കഡെ സ്റ്റേഡിയം, മുംബൈ

ഓസ്‌ട്രേലിയ vs അഫ്ഗാനിസ്ഥാൻ


നവംബർ 8 ബുധനാഴ്ച – 2:00

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഗഹുഞ്ജെ

ഇംഗ്ലണ്ട് vs Q1


നവംബർ 9 വ്യാഴാഴ്ച – 2:00

എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു

ന്യൂസിലാൻഡ് vs Q2


നവംബർ 10 വെള്ളിയാഴ്ച – 2:00

നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്

സൗത്ത് ആഫ്രിക്ക vs അഫ്ഗാനിസ്ഥാൻ


നവംബർ 11 ശനിയാഴ്ച – 2:00

എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു

ഇന്ത്യ vs Q1


നവംബർ 12 ഞായറാഴ്ച – 10:30

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഗഹുഞ്ജെ

ഓസ്‌ട്രേലിയ vs ബംഗ്ലാദേശ്


നവംബർ 12 ഞായറാഴ്ച – 2:00

ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

ഇംഗ്ലണ്ട് vs പാകിസ്ഥാൻ


സെമി ഫൈനൽ – നവംബർ 15 ബുധനാഴ്ച– 2:00

വാങ്കഡെ സ്റ്റേഡിയം, മുംബൈ

1st PLACE vs 4th PLACE


സെമി ഫൈനൽ – നവംബർ 16 വ്യാഴാഴ്ച – 2:00

ഈഡൻ ഗാർഡൻസ്, കൊൽക്കത്ത

രണ്ടാം സ്ഥാനം vs മൂന്നാം സ്ഥാനം


ഫൈനൽ – നവംബർ 19 ഞായർ – 2:00

നരേന്ദ്ര മോദി സ്റ്റേഡിയം, അഹമ്മദാബാദ്

സെമി- ഫൈനൽ 1ലെ വിജയി vs സെമി ഫൈനൽ 2ലെ വിജയി

]]>
Wed, 28 Jun 2023 08:47:20 +0530 Editor
1.25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കൊലക്കേസ് പ്രതി യുപിയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു http://newsmalayali.com/4383 http://newsmalayali.com/4383  ഉത്തര്‍പ്രദേശി(Uttarpradesh)ല്‍ കൊലപാതകം അടക്കം വിവിധ കേസുകളിലെ പ്രതിയെ ഏറ്റുമുട്ടലിനിടെ ഉത്തര്‍പ്രദേശ് പൊലീസ് വെടിവെച്ചു കൊന്നു. കുപ്രസിദ്ധ ക്രിമിനൽ ഗുഫ്രാനെയാണ് പ്രത്യേക ദൗത്യസംഘം വെടിവെച്ചു കൊന്നത്. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിക്ക് കൗശാംബി ജില്ലയിലാണ് സംഭവം.

പ്രതിക്കായുള്ള തിരച്ചിലിനിടെ, ഗുഫ്രാന്‍ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു. തുടര്‍ന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ ഗുഫ്രാന് വെടിയുണ്ടയേറ്റ് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചതായും ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നു.

കൊലപാതകം അടക്കം 13 കേസുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് 1,25,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും പൊലീസ് പറയുന്നു.തോക്കും വെടിയുണ്ടയുടെ അവശിഷ്ടങ്ങളും അപ്പാച്ചെ ബൈക്കും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി അധികൃതർ പറഞ്ഞു. ഏപ്രിൽ 24ന് ജുവലറി ഉടമയെ വെടിവെച്ച് കവർച്ച നടത്തിയതിന് പിന്നിൽ ഗുഫ്രാൻ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം, 2017 മാർച്ച് മുതൽ 186 ഏറ്റുമുട്ടലുകൾ നടന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ആറുവർഷത്തിനിടെ 5,046 ക്രിമിനലുകൾക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്. ഓരോ 15 ദിവസത്തിനിടെ 30 ഓളം ക്രിമിനലുകൾക്ക് ഏറ്റമുട്ടലിൽ പരിക്കേൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

186 ക്രിമിനലുകളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇതില്‍ 96 പേർ കൊലക്കേസ് പ്രതികളാണ്. ബലാത്സംഗം, പോക്സോ കേസ് എന്നിവയിലടക്കം പ്രതികളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary: Gufran a wanted criminal from Uttar Pradesh  was killed in an encounter with the STF in Kaushambi.

]]>
Wed, 28 Jun 2023 08:32:09 +0530 Editor
തോട്ടി കെട്ടിയ ജീപ്പിന് പിഴയിട്ട എംവിഡി ഓഫീസിന്റെ ഫ്യൂസ് കെ.എസ്ഇ.ബി ഊരി http://newsmalayali.com/4382 http://newsmalayali.com/4382 കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിന്‍റെ ഫ്യൂസ് ഊരി കെഎസ്ഇബി(KSEB). ബില്‍ അടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് കെഎസ്ഇബി(KSEB) എംവിഡി (MVD)എന്‍ഫോഴ്സ്മെന്‍റ് വിഭാഗം ഓഫീസ് പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റയിലെ കെട്ടിടത്തിന്‍റെ ഫ്യൂസ് ഊരിയത്. റോഡ് ക്യാമറ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ വൈദ്യുതി ബന്ധമാണ് കെഎസ്ഇബി(KSEB) വിച്ഛേദിച്ചത്.

കഴിഞ്ഞാഴ്ച ടച്ചിങ് വെട്ടാൻ തോട്ടിയുമായി പോയ കെഎസ്ഇബി(KSEB) ജീപ്പിന് എംവിഡി എഐ ക്യാമറ നിയമ ലംഘനം ചൂണ്ടിക്കാട്ടി 20,500 രൂപ പിഴയിട്ടിരുന്നു. അമ്പലവയൽ കെഇഎസ്ബി(KSEB)യിലെ ജീപ്പിനാണ് മോട്ടർ വാഹനവകുപ്പിന്റെ പിഴകിട്ടിയത്. വൈദ്യുതി ലൈനിനോടു ചേർന്ന് കിടക്കുന്ന മരക്കൊമ്പുകൾ നീക്കുന്നതിന്റെ ഭാഗമായി തോട്ടിയുൾപ്പെടെയുള്ള സാധാനങ്ങളുമായി പോകുന്ന ജീപ്പാണ് അമ്പലവയല്‍ ടൗണിലെ എഐ ക്യാമറയിൽ കുടുങ്ങിയത്.

വാഹനത്തിനു മുകളിൽ തോട്ടി കയറ്റിയതിന് 20,000 രൂപയും വാഹനം ഓടിച്ചിരുന്ന ഡ്രൈവർ സീറ്റ് ബെൽ‌റ്റ് ഇടാത്തതിന് 500 രൂപയുമാണു പിഴ ഈടാക്കിയത്. ടച്ചിങ് വെട്ടാൻ കരാർ അടിസ്ഥാനത്തിൽ ഒ‍ാടുന്ന വാഹനത്തിനാണ് പിഴ.

മോട്ടോര്‍ വാഹന വകുപ്പ് എമര്‍ജന്‍സി ഫണ്ടില്‍നിന്ന് ചൊവ്വാഴ്ച തന്നെ ബില്‍ അടച്ചതോടെ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം ഉണ്ടായാലും സാവകാശം ലഭിക്കാറുണ്ടെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

]]>
Wed, 28 Jun 2023 08:24:11 +0530 Editor
വിവാഹത്തലേന്ന് മുൻ കാമുകനും സുഹൃത്തുക്കളും ചേർന്ന് വധുവിന്റെ അച്ഛനെ കൊലപ്പെടുത്തി http://newsmalayali.com/4381 http://newsmalayali.com/4381 കല്ലമ്പലം വടശ്ശേരികോണത്ത് വിവാഹ തലേന്ന് പെണ്ണിന്റെ അച്ഛനെ മുൻ കാമുകനും സുഹൃത്തുക്കളും ചേർന്ന് അടിച്ചുകൊന്നു. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം. വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയിൽ രാജൻ (62) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വർക്കല ശിവഗിരിയിൽ മകളുടെ കല്യാണം നടക്കാനിരിക്കെയായിരുന്നു ദാരുണമായ സംഭവം.

രാത്രി 12 മണിയോടെ വിവാഹത്തിന്റെ റിസപ്ഷൻ കഴിഞ്ഞ്  അയൽവാസിയായ വിഷ്ണുവും സുഹൃത്തുക്കളും രാജന്റെ വീടിന് മുന്നിലെത്തി ബഹളം ഉണ്ടാക്കുകയും അത് ചോദ്യം ചെയ്ത രാജനെ വീട്ടിലുണ്ടായിരുന്ന മൺവെട്ടി കൈകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട പ്രതികളെ കല്ലമ്പലം പൊലീസ് വർക്കലയിൽ നിന്ന് അറസ്റ്റ് ചെയ്തു.

രാജന്റെ മകളുമായി വിഷ്ണു നേരത്തെ അടുപ്പത്തിലായിരുന്നു. വിവാഹം ആലോചിച്ചിരുന്നെങ്കിലും വിഷ്ണുവിന്റെ സ്വഭാവദൂഷ്യം കാരണം വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. പിന്നീട് മകൾക്ക് മറ്റൊരു ആലോചന വരികയും ആ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തിലാണ് വിഷ്ണുവും കൂട്ടരും വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. അക്രമത്തിൽ രാജനെ കൂടാതെ മറ്റു ചില ബന്ധുക്കൾക്കും പരിക്കേറ്റു. സംഭവത്തിൽ വിഷ്ണു ഉൾപ്പെടെ നാല് പ്രതികളെ കലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല എസ് എൻ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന രാജന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.

]]>
Wed, 28 Jun 2023 08:13:23 +0530 Editor
ബസുടമക്കെതിരായ തൊഴിലാളി സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ 4 പേര്‍ അറസ്റ്റില്‍ http://newsmalayali.com/4380 http://newsmalayali.com/4380 കോട്ടയം തിരുവാർപ്പിലെ ബസുടമക്കെതിരായ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ 4 പേര്‍ അറസ്റ്റില്‍. മാതൃഭൂമി ലേഖകന്‍ എസ്.ഡി റാമിനെയാണ് സംഘം മര്‍ദിച്ചത്.  കുമരകം ചെങ്ങളം കടത്തുകടവ് ഭാഗത്ത് വാഴക്കാലയിൽ വീട്ടിൽ പ്രഭാകരൻ വി (60), ചെങ്ങളം കുമ്മനം പൊന്മല ഭാഗത്ത് നാസിംമൻസിൽ വീട്ടിൽ നാസിം (28), തിരുവാർപ്പ് കിളിരൂർ ഇല്ലിക്കൽ ഭാഗത്ത് ആറ്റുമാലിൽ വീട്ടിൽ നിബുമോൻ (36), തിരുവാർപ്പ് കിളിരൂർ കാഞ്ഞിരം ഭാഗത്ത് കട്ടത്തറ വീട്ടിൽ അഭിലാഷ് കെ.കെ (42) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. 

അതേസമയം, കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയും സിഐടിയുവും തമ്മിലുള്ള തർക്കത്തിൽ ഇന്ന് സമവായം ഉണ്ടായില്ല. നാളെയും ചർച്ച തുടരും. ജീവനക്കാർക്ക് ബസ്സുകളിൽ റൊട്ടേഷൻ വ്യവസ്ഥ നൽകാമെന്ന് ബസ്സുടമ ഉറപ്പ് നൽകി. നേതൃത്വവുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കാൻ CITU സമയം ചോദിച്ചതോടെയാണ് നാളെയും ചർച്ച തുടരാൻ തീരുമാനിച്ചത്.

 വരുമാനം കുറഞ്ഞ ഒരു ബസിലെ ജീവനക്കാർക്ക് മാത്രം 175 ഓളം രൂപയുടെ കുറവ് ശമ്പളത്തിൽ വരുന്നു. ഇത് അംഗീകരിക്കാൻ ആവില്ലെന്നായിരുന്നു സമരത്തിൽ സിഐടിയു നിലപാട്. ഇത് പരിഹരിക്കാൻ ജീവനക്കാരെ റൊട്ടേറ്റ് ചെയ്യാം എന്ന ഫോർമുലയാണ് ബസുടമ മുന്നോട്ടുവച്ചത്. വരുമാനം കുറഞ്ഞ സർവീസ് ആയതിനാലാണ് ഒരു ബസിൽ ഉയർന്ന ശമ്പളം നൽകാത്തതെന്നും രാജ്‌മോഹൻ കൈംൾ യോഗത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഫലത്തിൽ സിഐടിയു ഇത് അംഗീകരിച്ചു. എന്നാൽ പാർട്ടി നേതൃത്വവുമായി ആലോചിച്ച് ശേഷം മാത്രമേ പ്രഖ്യാപനം നടത്താൻ ആകു എന്ന് CITU നിലപാടെടുത്തതോടെയാണ് ചർച്ച നാളത്തേക്ക് മാറ്റിയത്.

]]>
Tue, 27 Jun 2023 10:59:17 +0530 Editor
ഷൂട്ടിങ്ങിനിടയിൽ പരിക്കേറ്റ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി http://newsmalayali.com/4379 http://newsmalayali.com/4379 സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കാൽ കുഴയ്ക്കേറ്റ പരിക്കിനു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കാലിലെ ലിഗമെന്‍റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്. തിങ്കളാഴ്ച രാവിലെയാണ് ശസ്ത്രക്രിയ നടന്നത്. കുറഞ്ഞത് രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണത്തിനിടെയാണ് അപകടം. മറയൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ കാൽ കുഴയ്ക്കാണ് പരുക്കേറ്റത്. കാലിന് പരുക്കേറ്റ താരത്തെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
]]>
Tue, 27 Jun 2023 10:56:42 +0530 Editor
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസിന്റെ കൂട്ടുപ്രതിയും മുൻ എസ്എഫ്ഐ നേതാവുമായ അബിൻ സി. രാജ് പിടിയിൽ http://newsmalayali.com/4378 http://newsmalayali.com/4378 വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ സഹായിച്ച മുന്‍ എസ്എഫ്ഐ നേതാവ് അബിന്‍ സി രാജ് പിടിയില്‍. മാലിദ്വീപിൽനിന്ന് എത്തിയപ്പോൾ തിങ്കളാഴ്ച രാത്രി 11.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കേസില്‍ അബിന്‍ രണ്ടാം പ്രതിയാണ്. കേസെടുത്തതോടെ ഇയാളെ നാട്ടിലെത്തിക്കുകയായിരുന്നു. അബിൻ സി രാജ് മാലിദ്വീപിൽ അധ്യാപകനായി ജോലിചെയ്യുകയായിരുന്നു.

നിഖിൽ തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അബിൻ രാജിനെയും കേസിൽ പ്രതിയാക്കിയിരുന്നു. തുടർന്ന് ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ഇതിനായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കവും തുടങ്ങിയിരുന്നു. ഇതിനിടെയാണ് പിടിയിലായത്. അബിനെ കായംകുളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.

കൊച്ചിയിലെത്തിയ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിഖില്‍ കായംകുളം എസ്എഫ്ഐയുടെ ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ കണ്ടല്ലൂർ സ്വദേശിയായ അബിന്‍ പ്രസിഡന്റായിരുന്നു. പിന്നീട് അധ്യാപകനായി ജോലി ലഭിച്ച ശേഷം മാലിദ്വീപിലേക്ക് പോയി. നിഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളോട് നാട്ടിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

 

വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബുദ്ധികേന്ദ്രം അബിനാണെന്നാണ് നിഖിൽ തോമസ് പൊലീസിനോട് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് പഠിക്കുമ്പോള്‍ മറ്റു സര്‍വകലാശാലകളില്‍ വിദ്യാർത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് സഹായിക്കുന്ന ഒരു ഏജന്‍സി നടത്തിയിരുന്നു. ഇതോടൊപ്പം വ്യാജ സര്‍ട്ടിഫിക്കറ്റുകളും അബിന്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം.

കായംകുളം എസ് ഐ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണ സംഘം നെടുമ്പാശ്ശേരിയിൽ എത്തിയാണ് അബിൻരാജിനെ കസ്റ്റഡിയിലെടുത്തത്. മാലിദ്വീപിൽ ജോലിചെയ്യുകയായിരുന്ന അബിൻരാജിന്റെ അമ്മയും കഴിഞ്ഞദിവസം നാട്ടിലെത്തിയിരുന്നു.

അബിനാണ് തനിക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്ന് നിഖില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. അബിന്‍ ചതിച്ചതാണെന്നും സര്‍ട്ടിഫിക്കറ്റിനായി രണ്ടു ലക്ഷം രൂപ നല്‍കിയതായുമാണ് നിഖില്‍ വ്യക്തമാക്കിയത്. അബിനെ ചോദ്യംചെയ്യുന്നതോടെ വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും. നിഖിൽ തോമസിനെ ചോദ്യംചെയ്തതിലൂടെയും വീട്ടിൽ നടത്തിയ പരിശോധനയിലുമായി അബിൻരാജുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയും അന്വേഷണസംഘം നിഖിലിനെ വിശദമായി ചോദ്യംചെയ്തു. ഇയാൾ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മൊബൈൽഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോഴിക്കോട്ട് ഒളിവിൽ കഴിയാൻ ആരാണ് സഹായിച്ചതെന്നും പറയാൻ തയാറായിട്ടില്ല.

നിഖിൽ തോമസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, മൂന്നുവർഷത്തെ മാർക്ക് ലിസ്റ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ കണ്ടെടുത്തിരുന്നു. കായംകുളം എംഎസ്എം. കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ട രേഖകളെല്ലാം പിടിച്ചെടുത്തിരുന്നു.

]]>
Tue, 27 Jun 2023 10:45:20 +0530 Editor
PM Modi: ഭീകരതയോട് സന്ധിയില്ല; യുഎസ് കോൺ​ഗ്രസിൽ മോദി http://newsmalayali.com/4377 http://newsmalayali.com/4377 യുഎസ് കോൺ​ഗ്രസിൽ പാകിസ്താനും ചൈനയ്ക്കുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ സ്പോൺസർ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വേൾഡ് ട്രേഡ് സെൻ്റർ ആക്രമണം (9/11), മുംബൈ ഭീകരാക്രമണം (26/11) എന്നിവ കഴിഞ്ഞ് ഒരു ദശാബ്ദത്തിലേറെയായിട്ടും ഭീകരവാദം ഇപ്പോഴും ലോകത്തിന് മുഴുവൻ ഭീഷണിയായി തുടരുകയാണെന്ന് മോദി പറഞ്ഞു. യുഎസ് കോൺഗ്രസിന്റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു പ്രധാനമന്ത്രിയുടെ പരാമർ‍ശം. 

തീവ്രവാദത്തിൻ്റെ ഉദ്ദേശ്യം എല്ലായിടത്തും ഒന്ന് തന്നെയാണെന്ന് മോദി അഭിപ്രായപ്പെട്ടു. തീവ്രവാദം മനുഷ്യരാശിയുടെ ശത്രുവാണ്, അതിനെ കൈകാര്യം ചെയ്യുന്നതിൽ ഒരിക്കലും തെറ്റ് വരുത്താൻ പാടില്ല. ഭീകരതയെ സ്പോൺസർ ചെയ്യുന്ന എല്ലാ ശക്തികളെയും നമ്മൾ മറികടക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിൽ ചൈന നടത്തുന്ന പ്രകോപനങ്ങളെയും അദ്ദേഹം വിമർശിച്ചു. യുഎൻ തത്വങ്ങളോടും പരമാധികാരത്തോടും അഖണ്ഡതയോടും ഉള്ള ബഹുമാനം, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുക എന്നിവയ്ക്ക് ചിലർ തയ്യാറാകുന്നില്ലെന്ന് ചൈനയുടെ പേര് എടുത്ത് പറയാതെ മോദി ചൂണ്ടിക്കാട്ടി. 

സമാധാനവും സമൃദ്ധിയുമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യ പവിത്രമായി കാണുന്ന ഒന്നാണ് ജനാധിപത്യം. ചിന്തകൾക്കും ആവിഷ്‌കാരത്തിനും ചിറകുകൾ നൽകുന്ന സംസ്‌കാരമാണ് ജനാധിപത്യം. പണ്ടു മുതൽ തന്നെ അത്തരം മൂല്യങ്ങളാൽ ഇന്ത്യ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ആയിരം വർഷത്തെ വിദേശ ഭരണത്തിന് ശേഷം ലഭിച്ച 75 വർഷത്തെ സ്വാതന്ത്ര്യത്തിന്റെ യാത്ര ഞങ്ങൾ ആഘോഷിക്കുകയാണ്. ഇത് ജനാധിപത്യത്തിന്റെ മാത്രമല്ല, വൈവിധ്യത്തിന്റെയും ആഘോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇന്ത്യയിലെ യുവാക്കൾ സാങ്കേതിക രം​ഗത്ത് വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലേയ്ക്ക് വന്നാൽ വഴിയോര കച്ചവടക്കാർ പോലും പണമിടപാട് നടത്താൻ മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കുന്നത് കാണാൻ കഴിയും. ഇന്ത്യൻ ജനാധിപത്യവും രാജ്യത്തിൻ്റെ വികസനവും വൈവിധ്യവുമെല്ലാം മനസ്സിലാക്കാൻ ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ത്യയുടെ നിലപാടുകൾ എന്താണെന്ന് അറിയാൻ എല്ലാവർക്കും താൽപ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

കുറച്ച് വർഷങ്ങളായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ നിരവധി മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രതിരോധ സഹകരണത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ കാര്യമായ ബന്ധമുണ്ടായിരുന്നില്ല. എന്നാൽ  ഇപ്പോൾ, യുഎസ് ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളികളിലൊന്നായി മാറിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മോദിയുടെ  വാക്കുകൾക്ക് നിയമസഭാംഗങ്ങളുടെ വലിയ കൈയ്യടി ലഭിച്ചു.

പ്രധാനമന്ത്രിയെന്ന നിലയിൽ താൻ ആദ്യമായി യുഎസ് സന്ദർശിച്ചപ്പോൾ ഇന്ത്യ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. ഇന്ത്യ ഉടൻ തന്നെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. ഇന്ത്യ വെറുതെ വളരുകയല്ല, അതിവേഗം വളരുകയാണെന്നും ഇന്ത്യ വളരുമ്പോൾ ലോകം മുഴുവൻ വളരുകയാണെന്നും പറഞ്ഞ മോദി എല്ലാത്തിനുമുപരിയായ ലോക ജനസംഖ്യയുടെ ആറിലൊന്നും ഇന്ത്യയിലാണെന്നും വ്യക്തമാക്കി. 

140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിച്ച് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത് എല്ലായ്പ്പോഴും മഹത്തായ ബഹുമതിയാണെന്നും രണ്ട് തവണ അങ്ങനെ ചെയ്യാൻ സാധിച്ചത് വലിയ കാര്യമാണെന്നും മോദി പറഞ്ഞു. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത്. 2016-ലാണ് അദ്ദേഹം ആദ്യമായി യുഎസ് കോൺ​ഗ്രസിനെ അഭിസംബോധന ചെയ്തത്. 

]]>
Sat, 24 Jun 2023 09:31:36 +0530 Editor
PM Modi Concludes Power&Packed US State Visit http://newsmalayali.com/4376 http://newsmalayali.com/4376 Prime Minister Narendra Modi departed for Egypt for a two-day visit to the Arab nation. "Concluding a very special USA visit, where I got to take part in numerous programmes and interactions aimed at adding momentum to the India-USA friendship. Our nations will keep working together to make our planet a better place for the coming generations," tweeted Prime Minister Modi.

During this US visit, Prime Minister Narendra Modi attended various events and met top Indian and American CEOs. He received a ceremonial welcome and guard of honour at the White House upon his arrival. He was hosted by US President Joe Biden as well as First Lady Jill Biden for a state dinner at the White House, as well as a State Luncheon by the US Secretary of State Antony Blinken, and US Vice President Kamala Harris.

Before emplaning for Egypt, PM Modi interacted with the Indian diaspora at the Ronald Reagan Building in Washington, DC and compared the meeting with a "sweet dish" at his farewell address. Upon arrival in Egypt, Prime Minister Narendra Modi will have various engagements with the leaders and Indian diaspora there.

Prime Minister Narendra Modi will spend nearly half an hour at the Al-Hakim Mosque-- a historic and prominent mosque in Cairo named after Al-Hakim bi-Amr Allah (985-1021), the 16th Fatimid caliph. The mosque of al-Hakim bi-Amr Allah is an important cultural site for the Dawoodi Bohra community in Cairo. PM Modi during his first Egypt tour will also visit Heliopolis War Grave cemetery to pay tribute to the Indian soldiers who made the supreme sacrifice fighting for Egypt during the First World War.

PM Modi is visiting Egypt at the invitation of the Egyptian President Abdel Fattah El-Sisi, which he extended in January 2023 when he graced India's Republic Day celebrations as the 'Chief Guest.' The visit is of significance as Egypt has traditionally been one of India's most important trading partners in the African continent. India-Egypt Bilateral Trade Agreement has been in operation since March 1978 and is based on the Most Favored Nation clause, according to the Egyptian Central Agency for Public Mobilization and Statistics (CAPMAS).

India was Egypt's fifth largest trading partner in the period April 2022-Dec 2022. It was the 11th-largest importer of Egyptian goods and the 5th-largest exporter to Egypt during the same time. Moreover, India and Egypt share a close political understanding based on a long history of contact and cooperation in bilateral, regional and global issues.

]]>
Sat, 24 Jun 2023 09:27:18 +0530 Editor
US President Joe Biden Gifts Special T&Shirt To PM Narendra Modi Highlighting AI ( Ameria & India )Quote http://newsmalayali.com/4375 http://newsmalayali.com/4375 With the technology cooperation between India and the US gaining new heights, President Joe Biden on Friday gifted Prime Minister Narendra Modi with a special T-shirt which had PM Modi's famous quote "The future is AI-America and India". Addressing the joint session of the US Congress for a historic second time, Prime Minister Narendra Modi on Thursday, 22nd June 2023,  said that it is an exceptional privilege to do it twice, adding that, "A lot has changed since I came here seven summers ago. But a lot has remained the same - like our commitment to deepen the friendship between India and the United States. In the past few years, there have been many advances in AI - Artificial Intelligence. At the same time, there have been even more momentous developments in another AI- America and India." 

PM Narendra Modi coined a new acronym to showcase the technological cooperation between US and India saying that there has been even more momentous development in another AI- America and India. PM Modi addressed the joint sitting of the US Congress on June 22, saying "The US is the oldest and India the largest democracy," adding, "Our partnership augurs well for the future of democracy."

PM Narendra Modi said he can relate to the battles of patience, persuasion and policy. "I can understand the debate of ideas and ideology. But I am delighted to see you come together to celebrate the bonds between two great democracies - India and the United States," the prime minister said. Prime Minister Modi, on his first-ever state visit to the United States, received a ceremonial welcome upon his arrival at the White House.

While Prime Minister Narendra Modi was given this T-shirt by President Biden, Microsoft CEO Satya Nadella, Chairman of Mahindra Group, Anand Mahindra, Apple CEO Tim Cook and External Affairs Minister S Jaishankar were present at the event, amongst many others. During his historic second address at the US Congress yesterday, PM Modi also said, "Now, when our era is at crossroads, I am here to speak about our calling for this century."

Prime Minister Narendra Modi's  first visit to the US took place in 2014, during which he had a working visit and delivered his inaugural speech at the 69th session of the United Nations General Assembly. In 2016, he returned to attend the Nuclear Security Summit and held a meeting with then-President Barack Obama at the White House. That same year, PM Modi made another trip to the US and addressed a range of topics, including terrorism, climate change, and the strong Indo-US partnership, in his first speech to the US Congress.

]]>
Sat, 24 Jun 2023 09:08:58 +0530 Editor
All&New Toyota Vellfire | കൂടുതൽ സ്റ്റൈലിഷായി ടയോട്ടയുടെ വെൽഫെയർ http://newsmalayali.com/4374 http://newsmalayali.com/4374 എംപിവി വിഭാഗത്തിലെ ആഡംബര വാഹനമായ ടയോട്ടയുടെ വെൽഫെയർ മുഖംമിനുക്കി പുറത്തിറക്കി. പ്രിയപ്പെട്ടവരുമായും കുടുംബാംഗങ്ങളുമായും യാത്ര ചെയ്യുമ്പോൾ, ഡ്രൈവർ മുതൽ പിൻസീറ്റ് യാത്രക്കാർക്ക് വരെ സുഖകരമായി യാത്ര ചെയ്യാനാകുമെന്നതാണ് ടയോട്ട വെൽഫെയറിന്‍റെ പ്രത്യേകത 

പ്രത്യേക സസ്‌പെൻഷൻ ട്യൂണിംഗും ഡ്രൈവിംഗിന്റെ സന്തോഷം നൽകാൻ ഒരു എക്സ്ക്ലൂസീവ് പവർട്രെയിൻ യൂണിറ്റുമുണ്ട്.

ഏറെ ആഡംബരത്വം തുളുമ്പുന്ന  പുതിയ വെൽഫെയറിന്‍റെ ഫ്രണ്ട് ക്യാബിൻ,  ലതർ സീറ്റുകളും ഡാഷ് ബോർഡിലേക്കും സ്ക്രീനിലേക്കും ഒഴുകി നിൽക്കുന്ന ലതർ ഡിസൈനും ആകർഷകമാണ്.

രണ്ടാം നിര സീറ്റുകളുടെ ഇടയിൽ നല്ല സ്പേസ് ഉള്ളതാണ് മറ്റൊരു ആകർഷണം. ബക്കറ്റ് സീറ്റുകൾക്കാകെ ലെതർ ഫിനിഷാണുള്ളത്. മൂന്നു നിര സീറ്റുകൾക്കിടയിലും നല്ല ലെഗ് സ്പെയ്സുള്ളത് ദീർഘദൂര യാത്രകൾക്ക് ഏറെ സുഖവും കംഫർട്ടും നൽകും. വെൽഫെയർ ആദ്യ പതിപ്പിലുള്ള ഫുട്ട്ബോർഡ് കൂടുതൽ മനോഹരമാക്കി പരിഷ്ക്കരിച്ചിട്ടുണ്ട്. ഉൾവശത്ത് നൽകിയിരിക്കുന്ന ആംബിയന്‍റ് ലൈറ്റ് യാത്രകളെ കൂടുതൽ മനോഹരമാക്കും

]]>
Sat, 24 Jun 2023 09:00:42 +0530 Editor
സഞ്ജു സാംസണ്‍ ഏകദിന ടീമില്‍ തിരിച്ചെത്തി; വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു http://newsmalayali.com/4373 http://newsmalayali.com/4373 വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണിനെ ഏകദിന ടീമില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഹിത് ശര്‍മ തന്നെയാണ് ടെസ്റ്റ് ടീം നായകന്‍.ടീമിന്‍റെ വൈസ് ക്യാപ്റ്റനായി അജിങ്ക്യാ രഹാനെയെ തെരഞ്ഞെടുത്തു.

പേസര്‍മാരായ നവദീപ് സെയ്നി,  മുകേഷ് കുമാര്‍  എന്നിവരും യുവതാരം യശസ്വി ജയ്‌സ്വാളും ടെസ്റ്റ് ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഏകദിന ടീമിനെയും രോഹിത് ശര്‍മ തന്നെ നയിക്കുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.

 ഏകദിന ടീമില്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും സഞ്ജു സാംസണുമുണ്ട്. ഇഷാന്‍ കിഷനും കെ എസ് ഭരതും വിക്കറ്റ് കീപ്പര്‍മാരായി ടെസ്റ്റ് ടീമില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (WK), ഇഷാൻ കിഷൻ (WK), ഹാർദിക് പാണ്ഡ്യ (VC), ശാർദുൽ താക്കൂർ, ആർ ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മൊഹമ്മദ്. സിറാജ്, ഉംറാൻ മാലിക്, മുകേഷ് കുമാർ.

ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (VC), കെഎസ് ഭരത് (WK), ഇഷാൻ കിഷൻ (WK), ആർ അശ്വിൻ, ആർ ജഡേജ, ഷാർദുൽ താക്കൂർ, അക്സർ പട്ടേൽ, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി.

]]>
Sat, 24 Jun 2023 08:48:38 +0530 Editor
മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു http://newsmalayali.com/4372 http://newsmalayali.com/4372 മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ കെ സുധാകരൻ അറസ്റ്റിൽ. കോടതി ഉത്തരവുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിൽ ഏഴ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വേണ്ടിവന്നാൽ ജാമ്യമനുവദിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഗൾഫിലെ രാജകുടുംബത്തിനു പുരാവസ്തുക്കൾ വിറ്റ ഇനത്തിൽ കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നു മോൻസൻ തങ്ങളെ വിശ്വസിപ്പിച്ചതായി പരാതിക്കാർ പറയുന്നു. ബാങ്കിൽ കുടുങ്ങിക്കിടക്കുന്ന ഈ തുക പിൻവലിക്കാനുള്ള തടസ്സങ്ങൾ പരിഹരിക്കാനെന്ന പേരിൽ പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല.

തുടർന്ന് 2018 നവംബർ 22നു കൊച്ചി കലൂരിലെ മോൻസന്റെ വീട്ടിൽ വെച്ച് സുധാകരൻ ഡൽഹിയിലെ തടസ്സങ്ങൾ പരിഹരിക്കാമെന്നു ഉറപ്പു നൽകി. ഈ വിശ്വാസത്തിൽ മോൻസന് 25 ലക്ഷം കൂടി നൽകി. ഇതിൽ 10 ലക്ഷം രൂപ സുധാകരൻ വാങ്ങിയെന്ന ആരോപണവും പരാതിക്കാർ ഉന്നയിച്ചിട്ടുണ്ട്. അന്നു പാർലമെന്റിലെ ധനകാര്യ സ്ഥിരസമിതി അംഗമായിരുന്ന സുധാകരൻ ആ പദവി ഉപയോഗിച്ചു സഹായിക്കുമെന്ന ഉറപ്പിലാണു പണം നൽകിയതെന്നും പറയുന്നു. കേന്ദ്രം 2.62 ലക്ഷം കോടി തടഞ്ഞുവച്ചതായ വാദം കള്ളമാണെന്നു ബോധ്യപ്പെട്ടെന്നും പരാതിക്കാർ പറഞ്ഞതോടെയാണു സുധാകരനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചത്.

ചോദ്യം ചെയ്യലിൽ പരാതിക്കാരും ഓൺലൈനിൽ ഹാജരായി. അനൂപ് മുഹമ്മദ്, ഷെമീർ എന്നിവരാണ് ഹാജരായത്. സുധാകരന്റെ മൊഴിയിൽ വ്യക്തയ്ക്കായാണ് പരാതിക്കാരെ ഓൺലൈനായി ബന്ധപ്പെടുത്തിയത്.

നിയമ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും ചോദ്യാവലിക്കെല്ലാം പൂർണമായി ഉത്തരം നൽകുമെന്ന് സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകും മുൻപ് പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യുന്നെങ്കിൽ ചെയ്യട്ടെ എന്നും അതിൽ ആശങ്കയില്ലെന്നുമാണ് സുധാകരന്റെ നിലപാട്. കടൽ താണ്ടിയ തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുൻപ് പ്രതികരിച്ചു.

]]>
Sat, 24 Jun 2023 08:44:13 +0530 Editor
'18 വയസായാൽ ഒരുമിച്ച് ജീവിക്കാനാണ് താൽപര്യം'; 17കാരിയെ തട്ടിക്കൊണ്ടുപോയ ട്യൂഷൻ അധ്യാപിക പൊലീസിനോട് http://newsmalayali.com/4371 http://newsmalayali.com/4371 രുമിച്ച് ജീവിക്കാൻ തന്നെയാണ് 17 കാരിയെ തട്ടിക്കൊണ്ടു പോയതെന്ന് ട്യൂഷൻ അധ്യാപിക പൊലീസിനോട് സമ്മതിച്ചു. പോക്സോ കേസിൽ അധ്യാപികയെ മെഡിക്കൽ കോളേജ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ശ്രീകാര്യം സ്വദേശിനിയായ 22 കാരിയാണ് പിടിയിലായത്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ഉത്താശ ചെയ്ത ഇവരുടെ സുഹൃത്തും തിരുവനന്തപുരം വേറ്റിനാട് സ്വദേശിയായ 24 കാരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

മെഡിക്കൽ കോളേജിന് സമീപം താമസിക്കുന്ന 17കാരിയെയാണ് ഇവർ തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിക്ക് 18 വയസായാൽ ഒരുമിച്ച് ജീവിക്കാനാണ് താൽപര്യമെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. തൽക്കാലം രക്ഷിതാക്കൾക്കൊപ്പം പോകാൻ പൊലീസ് നിർദേശിച്ചതനുസരിച്ച് പെൺകുട്ടി വീട്ടുകാർക്കൊപ്പം മടങ്ങി.

 കുട്ടിയുടെ മുൻ ട്യൂഷൻ അധ്യാപികയാണ് പിടിയിലായ യുവതി. പെൺകുട്ടിയുമായുള്ള ബന്ധം സംബന്ധിച്ച് യുവതിക്കെതിരെ മുമ്പ് ശ്രീകാര്യം പൊലീസും കേസെടുത്തിട്ടുണ്ട്. രണ്ടു ദിവസം മുമ്പാണ് പെൺകുട്ടിയെ യുവതി തട്ടിക്കൊണ്ടുപോയത്. രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അങ്കമാലി ബസ് സ്റ്റാന്‍റിൽ നിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. 17 വയസുകാരി തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
]]>
Sat, 24 Jun 2023 08:38:53 +0530 Editor
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖില്‍ തോമസ് പിടിയില്‍ http://newsmalayali.com/4370 http://newsmalayali.com/4370 വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി എസ്എഫ്ഐ കായുംകുളം മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് പിടിയില്‍. വെള്ളിയാഴ്ച രാത്രി വൈകി കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് നിഖിലിനെ പിടികൂടിയത്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കി എംകോമിന് പ്രവേശനം നേടിയെന്ന കേസില്‍ കഴിഞ്ഞ 5 ദിവസമായി നിഖില്‍ ഒളിവിലായിരുന്നു. കട്ടപ്പനയില്‍ നിന്ന് കോട്ടയത്തേക്ക് വരുന്നതിനിടെയായിരുന്നു നിഖില്‍ പോലീസിന്‍റെ പിടിയിലായത്.

കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ പിടികൂടിയത്. ഇവര്‍ പ്രതിയെ കായംകുളം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഛത്തീസ്ഗഢിലെ കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നിഖില്‍ കായംകുളം എംഎസ്എം കോളേജില്‍ എം.കോം പ്രവേശനം നേടിയെന്നാണ് നിഖിലിനെതിരായ ആരോപണം.

ആരോപണം ഉയര്‍ന്നതിന് പിന്നാലെ ആദ്യം നിഖിലിനെ എസ്.എഫ്.ഐ നേതൃത്വം ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു.  സിപിഎമ്മില്‍ നിന്ന് കഴിഞ്ഞ ദിവസം നിഖിലിനെ പുറത്താക്കുകയുണ്ടായി. 2018-2019-ൽ കേരള സർവകലാശാല യൂണിയൻ ജോയന്റ് സെക്രട്ടറിയായിരുന്നു നിഖിൽ.

]]>
Sat, 24 Jun 2023 08:37:14 +0530 Editor
Titanic Submersible Destroyed In 'Catastrophic Implosion,' All Five Aboard Dead: US Coast Guard http://newsmalayali.com/4369 http://newsmalayali.com/4369 The US Coast Guard says a missing submersible imploded near the wreckage of the Titanic, killing all five people on board. Coast Guard officials said during a news conference Thursday that they've notified the families of the crew of the Titan, which has been missing for several days. Debris found during the search for the vessel 'is consistent with a catastrophic implosion of the vessel,' said Rear Adm. John Mauger of the First Coast Guard District.

"The outpouring of support in this highly complex search operation has been great appreciated. Our most heartfelt condolences go out to the friends and loved ones of the crew," Mauger said. OceanGate Expeditions said in a statement that all five people on board, including company CEO Stockton Rush, are believed to be dead. "Rush, Shahzada Dawood and his son Suleman Dawood, Hamish Harding, and Paul-Henri Nargeolet have sadly been lost," OceanGate said in a statement.

OceanGate did not provide details when the company announced the 'loss of life' in a statement or how officials knew the crew members perished. The Titan's 96-hour oxygen supply likely ended early Thursday. OceanGate has been chronicling the Titanic's decay and the underwater ecosystem around it via yearly voyages since 2021. The Titan was estimated to have about a four-day supply of breathable air when it launched Sunday morning in the North Atlantic but experts have emphasized that was an imprecise approximation to begin with and could be extended if passengers have taken measures to conserve breathable air. And it's not known if they survived since the sub's disappearance.

Rescuers have rushed ships, planes and other equipment to the site of the disappearance. On Thursday, the U.S. Coast Guard said an undersea robot sent by a Canadian ship had reached the sea floor, while a French research institute said a deep-diving robot with cameras, lights and arms also joined the operation. Authorities have been hoping underwater sounds might help narrow their search, whose coverage area has been expanded to thousands of miles - twice the size of Connecticut and in waters 2 1/2 miles (4 kilometers) deep. Coast Guard officials said underwater noises were detected in the search area Tuesday and Wednesday.

Jamie Pringle, an expert in Forensic Geosciences at Keele University, in England, said even if the noises came from the submersible, "The lack of oxygen is key now; even if they find it, they still need to get to the surface and unbolt it." The Titan was reported overdue Sunday afternoon about 435 miles (700 kilometers) south of St. John's, Newfoundland, as it was on its way to where the iconic ocean liner sank more than a century ago. OceanGate Expeditions, which is leading the trip, has been chronicling the Titanic's decay and the underwater ecosystem around it via yearly voyages since 2021.
By Thursday morning, hope was running out that anyone on board the vessel would be found alive.

Dr. Rob Larter, a marine geophysicist with the British Antarctic Survey, emphasized the difficulty of finding something the size of the submersible, which is about 22 feet (6.5 meters) long and 9 feet (nearly 3 meters) high. "You're talking about totally dark environments," in which an object several dozen feet away can be missed, he said. "It's just a needle in a haystack situation unless you've got a pretty precise location."

Newly uncovered allegations suggest there had been significant warnings made about vessel safety during the submersible's development. Broadcasters around the world started newscasts at the critical hour Thursday with news of the submersible. The Saudi-owned satellite channel Al Arabiya showed a clock on air counting down to their estimate of when the air could potentially run out.

Captain Jamie Frederick of the First Coast Guard District said a day earlier that authorities were still holding out hope of saving the five passengers onboard. "This is a search-and-rescue mission, 100%," he said Wednesday. Retired Navy Capt. Carl Hartsfield, now the director of the Woods Hole Oceanographic Systems Laboratory, said the sounds detected have been described as 'banging noises," but he warned that search crews 'have to put the whole picture together in context and they have to eliminate potential manmade sources other than the Titan.' Frederick acknowledged Wednesday that authorities didn't know what the sounds were.

The report of sounds was encouraging to some experts because submarine crews unable to communicate with the surface are taught to bang on their submersible's hull to be detected by sonar. The U.S. Navy said in a statement Wednesday that it was sending a specialized salvage system that's capable of hoisting "large, bulky and heavy undersea objects such as aircraft or small vessels."

]]>
Fri, 23 Jun 2023 10:48:49 +0530 Editor
Titan Missing Submarine: ടൈറ്റൻ അന്തർവാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരിച്ചതായി നിഗമനം http://newsmalayali.com/4368 http://newsmalayali.com/4368 ടൈറ്റൻ അന്തർവാഹിനിയിലെ (Titan submersible) അഞ്ച് യാത്രികരും മരിച്ചതായി റിപ്പോർട്ട്. ഒരുനൂറ്റാണ്ടുമുമ്പ് കടലില്‍ മുങ്ങിപ്പോയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അഞ്ചുപേരുമായി പോയ 'ടൈറ്റന്‍' ജലപേടകത്തിന്റെ യാത്ര ദുരന്തമായി അവസാനിച്ചതായി സ്ഥിരീകരിച്ചിരിക്കുകയാണ്.

 

പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി കണക്കാക്കുന്നതായി യുഎസ് കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ്. ഒരു സ്ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്നുമാണ് റിപ്പോർട്ട്.  പേടകത്തിലുണ്ടായിരുന്നത് ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്സാദ ദാവൂദ്, മകന്‍ സുലേമാന്‍ എന്നിവരും ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്‌സ്പെഡീഷന്‍സിന്റെ സി.ഇ.ഒ. സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ്.

മുങ്ങി കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളുടെ സമീപത്ത് നിന്നും കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ കാണാതായ ടൈറ്റനിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പേടകം പൊട്ടിത്തെറിച്ചതാണെന്ന് യുഎസ് കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കിയത്. ആദ്യം കണ്ടെത്തിയത് ടൈറ്റനിന്റെ പിന്‍ഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ്.  ശേഷമാണ് കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.  മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനാകുമോ എന്നത് പറയാന്‍ കഴിയില്ലെന്നും കോസ്റ്റ്ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ അറിയിച്ചു.  യന്ത്രഭാഗങ്ങള്‍ കണ്ടെത്തിയത് കനേഡിയന്‍ റിമോര്‍ട്ട് നിയന്ത്രിത പേടകമാണ്.  ഇത് പരിശോധിച്ചതില്‍ നിന്നാണ് ഒരു പൊട്ടിത്തെറി നടന്നതായുള്ള അനുമാനത്തില്‍ വിദഗദ്ധര്‍ എത്തിയിരിക്കുന്നത്.  ടൈറ്റന്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ROV പരിശോധന നടത്തുന്നത് തുടരുമെന്നും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

]]>
Fri, 23 Jun 2023 10:33:07 +0530 Editor
'We Want Opposition To Fight Unitedly To Remove BJP From Centre': Congress Chief Mallikarjun Kharge http://newsmalayali.com/4367 http://newsmalayali.com/4367 Before leaving for the meeting of the opposition parties in Patna, Congress President Mallikarjun Kharge on Friday said that he wanted all parties to fight unitedly to remove the BJP government from the Centre. He also said that the Congress will decide on the ordinance issue of Delhi before the Monsoon Session of Parliament. Speaking to the media before leaving for the first meeting of like-minded parties in Patna, Kharge said, "We all want to fight together against the BJP and our agenda is to remove the BJP government by fighting unitedly.

"We want everyone to fight united and after going there we will get the opinion of everyone and a consensus will be reached. Rahul Gandhi has been trying for opposition unity and this meeting in Patna is part of that," Kharge asserted.

To a question about Delhi Chief Minister Arvind Kejriwal`s AAP threatening to walkout of the opposition meeting if they don`t get support of Congress over ordinance, Kharge, who is also the Leader of Opposition in the Rajya Sabha, said, "I am not aware of this and he also knows that ordinance is not opposed outside. It is done in Parliament.

"When the Parliament session begins then several parties decide on agenda on which issues they need to take up and what to leave. Even their party leaders attend the all-party meeting in Parliament. I don`t know why they are publicizing this. Around 18 to 20 parties take decisions on what to oppose and support in Parliament. And we will take a decision on this (on supporting AAP against the Centre`s ordinance) before the Parliament session," the Congress president added.

The first meeting of the opposition parties is scheduled in Patna to bring the like-minded parties together ahead of the crucial 2024 Lok Sabha polls.

The meeting will be attended by several top opposition parties, including Samajwadi Party, Janata Dal(United), Rashtriya Janata Dal, DMK, JMM, Shiv Sena (UBT), NCP and others. Besides Kharge, former Congress Chief Rahul Gandhi is also attending the meeting.

]]>
Fri, 23 Jun 2023 10:30:06 +0530 Editor
കശ്മീരിൽ പാകിസ്താനുമായി ചേർന്ന് ഇന്ത്യക്ക് എതിരായി ജനവികാരം ഉണ്ടാക്കാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ട് തിരുത്തിയ രണ്ടു ഡോക്ടർമാരെ പിരിച്ചുവിട്ടു http://newsmalayali.com/4366 http://newsmalayali.com/4366 ആകസ്മികമായി മുങ്ങിമരിച്ച രണ്ടു യുവതികളുടെ പോസ്റ്റുമോർട്ട് റിപ്പോർട്ടിൽ കൃത്രിമത്വം കാട്ടിയ സംഭവത്തിൽ രണ്ടു ഡോക്ടർമാരെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കശ്മീരിലെ ഷോപ്പിയാനിൽ മുങ്ങിമരിച്ച ആസ്യ, നീലോഫർ എന്നിവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഡോ. ബിലാൽ അഹമ്മദ് ദലാൽ, ഡോ. നിഗത് ഷഹീൻ ചില്ലു എന്നിവർ ചേർന്ന് കൃത്രിമത്വം കാട്ടിയത്. ഇന്ത്യൻ സൈനികർ യുവതികളെ ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തിരുത്തൽ വരുത്തി സ്ഥാപിക്കാനും, അതുവഴി ഇന്ത്യയ്ക്കെതിരെ ജനവികാരം ഇളക്കിവിടാനുമാണ് ഡോക്ടർമാരുടെ ശ്രമമെന്നാണ് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ഡോ. ബിലാൽ അഹമ്മദ് ദലാൽ, ഡോ. നിഗത് ഷഹീൻ ചില്ലു എന്നിവരെ സർവീസിൽനിന്ന് പിരിച്ചുവിട്ടത്.

2009 മെയ് 29നാണ് അസ്യയും നീലോഫറും മുങ്ങിമരിക്കുന്നത്. ഇരുവരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായാണ് പിന്നീട് കണ്ടെത്തിയത്. യുവതികളെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന തരത്തിലാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് തിരുത്തിയത്. ഇതിന് പിന്നിൽ സുരക്ഷാസേനയാണെന്ന് വരുത്തിതീർത്ത് ഇന്ത്യൻ ഭരണകൂടത്തിനെതിരെ അസംതൃപ്തി സൃഷ്ടിക്കുക എന്നതായിരുന്നു ഇരുവരുടെയും ആത്യന്തിക ലക്ഷ്യം. ഡോ. ബിലാലും ഡോ. നിഗത്തും പാകിസ്ഥാൻ ഐഎസ്‌ഐക്കും തീവ്രവാദ സംഘടനകൾക്കും വേണ്ടി പ്രവർത്തിച്ചുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഇക്കാര്യം തെളിഞ്ഞതിനെ തുടർന്ന് രണ്ട് ഡോക്ടർമാരെ പിരിച്ചുവിടാൻ സർക്കാർ ഇന്ത്യൻ ഭരണഘടനയുടെ 311 (2) (സി) വകുപ്പ് അനുസരിച്ച് നടപടി സ്വീകരിക്കുകയായിരുന്നു. അന്നത്തെ സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് വസ്തുതകളെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായി. ഈ വിഷയത്തിൽ പ്രതിഷേധം ശക്തമായി കലാപം ആളിപ്പടർന്നെങ്കിലും ഇക്കാര്യം ബോധപൂർവ്വം മറച്ചുവെക്കുകയായിരുന്നുവെന്നും കണ്ടെത്തി.

ഷോപ്പിയാൻ സംഭവത്തിൽ ഏഴു മാസത്തോളം കശ്മീർ താഴ്‌വരയിൽ വ്യാപക അതിക്രമങ്ങളാണ് അരങ്ങേറിയത്. 2009 ജൂൺ മുതൽ ഡിസംബർ വരെയുള്ള ഏഴ് മാസങ്ങളിൽ ഹുറിയത്ത് പോലുള്ള ഗ്രൂപ്പുകൾ 42 തവണയാണ് ബന്ദിനും മറ്റ് പ്രതിഷേധ സമരങ്ങൾക്കും ആഹ്വാനം ചെയ്തത്. ഇത് താഴ്‌വരയിൽ വ്യാപകമായ കലാപത്തിന് കാരണമായി.

 

താഴ്‌വരയിലെ എല്ലാ ജില്ലകളിൽ നിന്നും 600 ഓളം ചെറുതും വലുതുമായ ക്രമസമാധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിന്റെ ആഘാതം തൊട്ടടുത്ത വർഷം വരെ നീണ്ടുനിന്നു. കലാപം, കല്ലേറ്, തീവെപ്പ് തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ പോലീസ് സ്റ്റേഷനുകളിലായി 251 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ പ്രതിഷേധത്തിനിടെ ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും 103 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടാതെ, 29 പോലീസ് ഉദ്യോഗസ്ഥർക്കും ആറു അർദ്ധ സൈനികർക്കും പരിക്കേറ്റു. കണക്ക് പ്രകാരം ഈ ഏഴ് മാസത്തിനിടെ കശ്മീരിലെ വ്യാപാരികൾക്ക് 6000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.

]]>
Fri, 23 Jun 2023 10:10:52 +0530 Editor
PM Modi in US | 'ഇന്ത്യ വളരുമ്പോൾ ലോകം മുഴുവൻ വളരുന്നു' http://newsmalayali.com/4365 http://newsmalayali.com/4365 ഇന്ത്യ വളരുമ്പോൾ ലോകം മുഴുവൻ വളരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ് കോൺഗ്രസിൽ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ട് വ്യത്യസ്ത അവസരങ്ങളിൽ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. “യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത് എല്ലായ്പ്പോഴും വലിയ ബഹുമതിയാണ്. രണ്ടുതവണ അങ്ങനെ ചെയ്യുന്നത് അസാധാരണമായ ഒരു പദവിയാണ്. ഈ ബഹുമതിക്ക്, ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് ഞാൻ എന്റെ അഗാധമായ നന്ദി അറിയിക്കുന്നു, പ്രധാനമന്ത്രി മോദി പറഞ്ഞു.

“ജനാധിപത്യം നമ്മൾ പങ്കിടുന്ന ഏറ്റവും വലിയമൂല്യങ്ങളിലൊന്നാണ്. ചരിത്രത്തിലുടനീളം ഒരു കാര്യം വ്യക്തമാണ് – സമത്വത്തെയും അന്തസ്സിനെയും പിന്തുണയ്ക്കുന്ന ഒരു ആത്മാവാണ് ജനാധിപത്യം. സംവാദങ്ങളെയും പ്രഭാഷണങ്ങളെയും സ്വാഗതം ചെയ്യുന്ന ആശയമാണ് ജനാധിപത്യം, ഒരു സംസ്കാരം ചിന്തയ്ക്കും ആവിഷ്‌കാരത്തിനും ചിറകുകൾ നൽകുന്നു. പണ്ടു മുതലേ ഇന്ത്യക്ക് ഈ മൂല്യങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്, പ്രധാനമന്ത്രി മോദി പറഞ്ഞു. “നമ്മൾ ലോകത്തിന് ഒരു നല്ല ഭാവി നൽകും, ഭാവിയിൽ ഒരു മികച്ച ലോകം നൽകും,” മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

ചരിത്രത്തിലുടനീളം ലോകം ഇന്ത്യയെക്കുറിച്ച് അറിയാൻ ശ്രമിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, യുഎസ് കോൺഗ്രസിലെ 100-ലധികം അംഗങ്ങളെ ഇന്ത്യ സ്വാഗതം ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, കഴിഞ്ഞ ദശകത്തിൽ ഇരു രാജ്യങ്ങളും എത്രത്തോളം അടുത്ത ബന്ധം പുലർത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണം വർദ്ധിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു. “ഇന്ന്, യുഎസ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ പങ്കാളികളിലൊന്നായി മാറിയിരിക്കുന്നു. ഇന്ത്യയും യുഎസും ബഹിരാകാശത്തും കടലിലും ശാസ്ത്രത്തിലും അർദ്ധചാലകങ്ങളിലും സ്റ്റാർട്ടപ്പുകളിലും സുസ്ഥിരതയിലും സാങ്കേതികവിദ്യയിലും വ്യാപാരത്തിലും കൃഷിയിലും ധനകാര്യത്തിലും കലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ഒരുമിച്ച് പ്രവർത്തിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും പ്രധാനമന്ത്രി മോദി പറഞ്ഞു, ഭാവിയിലേക്കുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് സ്ത്രീകളിൽ അധിഷ്ഠിതമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ദ്രൗപതി മുർമുവിനെ കുറിച്ച് മോദി സംസാരിച്ചു, എളിയ പശ്ചാത്തലത്തിൽ നിന്ന് ഇന്ത്യയുടെ രാഷ്ട്രത്തലവനായി മുർമു ഉയർന്നു. “ലോകത്തിൽ ഏറ്റവും കൂടുതൽ എയർലൈൻ പൈലറ്റുമാരുള്ളത് ഇന്ത്യയിലാണ്. പ്രാദേശിക സർക്കാർ തലത്തിൽ, രാജ്യം ഭരിക്കുന്ന ആയിരക്കണക്കിന് സ്ത്രീകളുണ്ട്. ഒരു പെൺകുട്ടിക്ക് വേണ്ടിയുള്ള നിക്ഷേപം മുഴുവൻ കുടുംബങ്ങളുടെയും ഉന്നമനത്തിന് സഹായിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

“സ്ത്രീകൾ നമ്മെ ഒരു നല്ല ഭാവിയിലേക്ക് നയിക്കുന്നു. സ്ത്രീകൾക്ക് പ്രയോജനപ്പെടുന്ന വികസനം മാത്രമല്ല ഇന്ത്യയുടെ കാഴ്ചപ്പാട്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനമാണ് പുരോഗതിയിലേക്കുള്ള യാത്ര നയിക്കുന്നതെന്നും മോദി പറഞ്ഞു.

ഉക്രെയ്‌നിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “ഉക്രെയ്‌നിലെ രക്തച്ചൊരിച്ചിൽ തടയാൻ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യണം. ഞാൻ നേരിട്ടും പരസ്യമായും ഇത് പറഞ്ഞു, ഇത് യുദ്ധത്തിന്റെ യുഗമല്ല, മറിച്ച് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും കാലഘട്ടമാണ്, പ്രധാനമന്ത്രി മോദി പറഞ്ഞു.

“ഞാൻ ഒരു പ്രധാനമന്ത്രി എന്ന നിലയിൽ ആദ്യമായി അമേരിക്ക സന്ദർശിക്കുമ്പോൾ, ഇന്ത്യ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു. ഇന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്. ഇന്ത്യ ഉടൻ തന്നെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. നമ്മൾ വളരുക മാത്രമല്ല, ഇന്ത്യ വളരുമ്പോൾ ലോകം മുഴുവൻ വികസിക്കും”- പ്രധാനമന്ത്രി മോദി പറഞ്ഞു.

]]>
Fri, 23 Jun 2023 10:08:40 +0530 Editor
യൂട്യൂബർ തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് പുലർച്ചെ രണ്ട് മണിക്ക് വാതിൽ ചവിട്ടിപ്പൊളിച്ച് http://newsmalayali.com/4364 http://newsmalayali.com/4364 അസഭ്യമായ രീതിയിൽ പാട്ട് പാടിയതിന് യൂട്യൂബർ തൊപ്പിയെ പൊലീസ് താമസസ്ഥലത്തുകയറി കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് യൂട്യൂബർ തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. എറണാകുളത്തെ എടത്തലയിലെ താമസസ്ഥലത്തു നിന്നാണ് യൂട്യൂബറെ പിടികൂടിയത്. മലപ്പുറം വളാഞ്ചേരിയിൽ നിന്നുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഇയാളുടെ ഫ്ലാറ്റിൽ നിന്ന് ഒരു കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, രണ്ട് മൊബൈൽ ഫോൺ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. തൊപ്പിയ്ക്കെതിരെ ഏതൊക്കെ വകുപ്പുകളാണ് ചുമത്തേണ്ടതെന്ന് പൊലീസ് വിശദമായി പരിശോധിക്കും. ഇന്നുതന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. വളാഞ്ചേരി പെപ്പെ എന്ന ജെൻസ് ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതാണ് വിവാദമായത്. കൂടാതെ ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.

തൊപ്പിയുടെ പരിപാടിക്കെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. പരിപാടിയ്ക്കിടെ തെറിപ്പാട്ട് പാടിയത് സമൂഹമാധ്യമങ്ങളിൽ ഉൾ‌പ്പെടെ ചർച്ചവിഷയമായിരുന്നു. സമൂഹമാധ്യമത്തില്‍‌ രൂക്ഷവിമര്‍ശനമായിരുന്നു പരിപാടിക്കെതിരെയും തൊപ്പിക്കെതിരെയും ഉയർന്നത്.

]]>
Fri, 23 Jun 2023 10:01:05 +0530 Editor
എംജി സർവകലാശാലയിൽ 154 സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവം;റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ക്ക് സസ്പെന്‍ഷന്‍ http://newsmalayali.com/4363 http://newsmalayali.com/4363  മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ഹോളോഗ്രാം ഉള്ള പേരെഴുതാത്ത 154 ബിരുദ- പിജി സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്കെതിരെ നടപടി. മുൻ സെഷൻ ഓഫീസറേയും നിലവിലെ സെക്ഷൻ ഓഫീസറെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ കാണാതായെന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്ത നിലവിലെ സെക്ഷൻ ഓഫീസറാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാൾ. 100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പിജി സർട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷാഭവനിൽ നിന്ന് നഷ്ടമായത്.ഇതിൽ പിജി സർട്ടിഫിക്കറ്റുകളുടെ കാര്യത്തിലാണ് നടപടി.

ഇദ്ദേഹം ജൂൺ 2 നാണ് പിഡി 5 സെക്ഷനിൽ സെക്ഷൻ ഓഫീസറായി ചുമതലയേറ്റത്. 10 പ്രവർത്തി ദിനങ്ങൾക്ക് ശേഷം ജൂൺ 15 ന് സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട വിവരം ഇദ്ദേഹം കണ്ടെത്തി.അന്നു തന്നെ ഇദ്ദേഹം വിവരം പരീക്ഷാ കൺട്രോളറെ അറിയിച്ചിരുന്നു. അതേസമയം കാണാതായ ഹോളോഗ്രാം ഉള്ള രണ്ട് സർട്ടിഫിക്കറ്റുകൾ സെക്ഷനിലെ ഒരു താത്കാലിക ജീവനക്കാരിയുടെ മേശവലിപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ നടപടിയെടുക്കുമോയെന്ന് സർവകലാശാല വ്യക്തമാക്കിയിട്ടുമില്ല. സംഭവത്തില്‍ ജോയിന്റ് രജിസ്ട്രാർ തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വിശദ അന്വേഷണം നടത്തുെമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

എംജി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത 154 ബിരുദ-പിജി സർട്ടിഫിക്കറ്റുകൾ കാണാതായി

കാണാതായ 54 സർട്ടിഫിക്കറ്റ് ഫോർമാറ്റുകളും അസാധുവാക്കും.സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ പോലീസിൽ പരാതി നൽകാനും അധികൃതര്‍ തീരുമാനിച്ചു.  പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കും.

ബാർ കോഡും ഹോളോഗ്രാമും പതിച്ച സർട്ടിഫിക്കറ്റുകളാണ് കാണാതായത്. ഈ ഫോർമാറ്റുകളിൽ വിദ്യാർത്ഥിയുടെ വിവരങ്ങളും രജിസ്റ്റർ നമ്പറും ചേർത്ത് വൈസ് ചാൻസലറുടെ ഒപ്പ് പതിച്ചാൽ സർട്ടിഫിക്കറ്റ് തയാറാകും. ഫോർമാറ്റുകൾ ഉപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകൾ തയാറാക്കാനുമാകും.

 

രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായത് ദുരൂഹമാണ്. സെക്ഷൻ ഓഫീസർക്കാണ് ഈ ഫോർമാറ്റുകൾ സൂക്ഷിക്കാനുള്ള ചുമതല. 500 എണ്ണമുള്ള ഒരു കെട്ടായാണ് ഇവ സൂക്ഷിക്കുന്നത്. ഒരാഴ്ച മുൻപ് ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ സൂക്ഷിക്കുന്ന സെക്ഷനിലെ രജിസ്റ്റർ കാണാതായിരുന്നു. ഇത് കണ്ടെത്താനുള്ള ശ്രമത്തിനിടെ മേശയ്ക്കുള്ളിൽ സർട്ടിഫിക്കറ്റിന്റെ രണ്ട് ഫോർമാറ്റുകൾ കണ്ടെത്തി. അതോടെയാണ് കൂടുതൽ അന്വേഷണം തുടങ്ങിയത്. ഫോർമാറ്റിന്റെ കെട്ട് പരിശോധിച്ചപ്പോൾ 54 എണ്ണം ഇല്ലെന്ന് ബോധ്യമായി.

]]>
Thu, 22 Jun 2023 10:01:17 +0530 Editor
'നന്ദിനി'യുടെ കേരളത്തിലെ പാൽ വിൽപന ചെറുക്കാൻ മിൽമ കർണാടകയിലെ കർഷകരിൽ നിന്ന് പാൽ സംഭരിക്കും http://newsmalayali.com/4362 http://newsmalayali.com/4362 കേരളത്തിൽ കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാൽ വിൽക്കാനുള്ള നീക്കത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് മിൽമ. നീക്കവുമായി കർണാടക മിൽക്ക് ഫെഡറേഷൻ മുന്നോട്ടുപോയാൽ കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിക്കുന്നതിന് പുറമേ, കർണാടകയിലെ കർഷകരിൽ നിന്ന് പാൽ നേരിട്ടു സംഭരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ പറഞ്ഞു.

കേരളത്തിലെ വിൽപന വിലയെക്കാൾ കൂടുതൽ വില നൽകിയാണ് മിൽമ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സഹകരണ ഫെഡറേഷനുകളിൽ നിന്നു പാൽ വാങ്ങി കേരളത്തിലെ പാൽ ലഭ്യത ഉറപ്പാക്കുന്നത്. സഹകരണത്തിന്റെ കൂട്ടായ്മയും ആനന്ദ് മാതൃകയുടെ അന്തഃസത്തയും ഉൾക്കൊള്ളുന്നതിനാൽ അവിടങ്ങളിലെ കർഷകരിൽ നിന്നു നേരിട്ടു പാൽ സംഭരിക്കാൻ മിൽമ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇനി അതു വേണ്ടിവരുമെന്ന സ്ഥിതിയാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി.

തമിഴ്നാട്ടിൽ നിന്ന് പാൽ കൊണ്ടുവന്ന് കേരളത്തിൽ വിൽപന നടത്തുന്ന സ്വകാര്യ കമ്പനിക്ക് സംസ്ഥാന സർക്കാർ അങ്കമാലിയിലെ ഇൻകൽ പാർക്കിൽ പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്ഥലവും സൗകര്യവും ഒരുക്കി കൊടുക്കുന്നത് കേരളത്തിലെ ക്ഷീരസഹകരണ മേഖലയെയും ക്ഷീരകർഷകരെയും ദോഷകരമായി ബാധിക്കുമെന്നും എം ടി ജയൻ പറഞ്ഞു.

ആറുമാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 ഔട്ട്​ലെറ്റുകള്‍ തുറക്കാനാണ് കർണാടക മിൽക്ക് ഫെഡറേഷൻ നീക്കം. രണ്ടുവര്‍ഷത്തിനകം ഓരോ താലൂക്കിലും ഔട്ട്​ലെറ്റുകള്‍ തുടങ്ങും. ചെറുകിട കടകള്‍ക്ക് ഏജന്‍സി നല്‍കില്ലെന്നും പാല്‍ കൃത്യമായ ഊഷ്മാവില്‍ സംഭരിച്ച് എത്തിക്കാനായി വാഹനവും സൂക്ഷിക്കാന്‍ സൗകര്യമുള്ള കോള്‍ഡ് സ്റ്റോറേജും ഉള്ളവര്‍ക്ക് മാത്രമേ ഏജന്‍സി നല്‍കൂ എന്നുമാണ് നന്ദിനിയുടെ നിലപാട്. കേരളവുമായി ഏറ്റുമുട്ടലിനില്ലെന്നും കുറവുള്ള രണ്ടര ലക്ഷം പാല്‍ വിപണിയിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും നന്ദിനി ആവര്‍ത്തിക്കുന്നു.

 

നിലവില്‍ എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ട പന്തളം, മലപ്പുറം ജില്ലയിലെ മ‍ഞ്ചേരി, തിരൂര്‍, ഇടുക്കി തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ട്​ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്, തലശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ കൂടി ഉടന്‍ ഔട്ട്​ലെറ്റുകള്‍ തുറക്കും. ഇതിനു പുറമേയാണ് 16 എണ്ണം കൂടി തുറക്കാനുള്ള തീരുമാനം.

മിൽമയേക്കാൾ വില കുറച്ചാണ് നന്ദിനി പാലും പാലുൽപന്നങ്ങളും കേരളത്തിൽ വിൽക്കുന്നത്. സംസ്ഥാനത്ത് ചെറിയ ഔട്ട്ലെറ്റുകളിൽ നന്ദിനി പാൽ എത്തിത്തുടങ്ങിയതോടെ വിൽപനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മിൽമ. കര്‍ണാടക കോഓപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ പാലും പാലുല്‍പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്.

നേരത്തെ രാജ്യത്തെ പാൽവിപണന രംഗത്തെ ഒന്നാമനായ അമുലിനെ കർണാടകത്തിൽനിന്ന് നന്ദിനി തുരത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദിനി കൂടുതൽ സംസ്ഥാനങ്ങളിൽ ഔട്ട്ലെറ്റുകൾ തുറക്കുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും നന്ദിനി ഔട്ട്‌ലറ്റുകള്‍ തുറന്നിട്ടുണ്ട്. എന്നാൽ നന്ദിനിയുടെ കടന്നുവരവ് തമിഴ്നാടിനെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല.

]]>
Thu, 22 Jun 2023 09:59:27 +0530 Editor
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം: ക്രൈസ്തവ സഭകളുടെ കൂട്ടായ്മ പ്രധാനമന്ത്രിക്ക് കത്തയച്ചു http://newsmalayali.com/4361 http://newsmalayali.com/4361 മണിപ്പൂരിൽ നിലനിൽക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം നിയന്ത്രണ വിധേയമാക്കാൻ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനു ശേഷവും മണിപ്പൂരിലെ സംഘർഷാവസ്ഥയിൽ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് രാഷ്ട്രപതി ഭരണം അനിവാര്യമാണെന്ന് ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ കത്തിൽ ആവശ്യപ്പെട്ടു.

ഇതേ വിഷയത്തിൽ ആക്ട്സ് ഭാരവാഹികളായ ജോർജ് സെബാസ്റ്റ്യൻ, ബി.ബി. ജോർജ് ചാക്കോ എന്നിവർ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാപുരയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു

]]>
Thu, 22 Jun 2023 08:11:05 +0530 Editor
സാഫ് കപ്പ് ഫുട്ബോളില്‍ പാക്കിസ്ഥാനെ മലര്‍ത്തിയിച്ച് ഇന്ത്യ; എതിരില്ലാത്ത 4 ഗോളിന് ജയം; ഛേത്രിക്ക് ഹാട്രിക് http://newsmalayali.com/4360 http://newsmalayali.com/4360 സാഫ് കപ്പ് ഫുട്ബോളില്‍ പാക്കിസ്ഥാനെ എതിരില്ലാത്ത 4 ഗോളിന് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ഉജ്വല വിജയം. നായകന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് മികവിലാണ് 2023 സാഫ് കപ്പില്‍ ഇന്ത്യ വരവറിയിച്ചത്. ഉദാന്ത സിങ്ങാണ് നാലാം ഗോള്‍ നേടിയത്. വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി. ഇന്‍റര്‍കോണ്ടിനന്‍റെല്‍ കപ്പിലെ വിജയത്തിന് പിന്നാലെയാണ് സാഫ് ഗെയിംസിലും ഇന്ത്യ വിജയം ആവര്‍ത്തിച്ചത്.

ചിരവൈരികളായ പാകിസ്ഥാനെതിരെ  ശക്തമായ ടീമിനെയാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ഇറക്കിയത്. മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും ആഷിഖ് കുരുണിയനും ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നു. മത്സരത്തിന്റെ ആദ്യ മിനിറ്റ് തൊട്ട് ഇന്ത്യ ആക്രമണം അഴിച്ചുവിട്ട ഇന്ത്യ  10-ാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. 16-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഛേത്രി ലീഡ് ഉയര്‍ത്തി.

രണ്ടാം പകുതിയിലും ഇന്ത്യയ്ക്കു തന്നെയായിരുന്നു മേൽക്കൈ. 74-ാം മിനിറ്റില്‍ ഇന്ത്യയ്ക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. ഛേത്രിയെ പാക്ക് ഡിഫൻഡർ ബോക്‌സിനുള്ളിൽ വീഴ്ത്തിയതിനെത്തുടര്‍ന്നാണ് റഫറി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഛേത്രിയ്ക്ക് ഇത്തവണയും പിഴച്ചില്ല. ഇന്ത്യന്‍ ജഴ്സിയിൽ ഛേത്രി നേടുന്ന നാലാം ഹാട്രിക്കാണിത്. 81–ാം മിനിറ്റിൽ‌ ഉദാന്ത സിങ്ങും ലക്ഷ്യം കണ്ടതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.

ഇതുവരെ നടന്ന 13 സാഫ് ചാംപ്യൻഷിപ്പുകളിൽ എട്ട് തവണ ഇന്ത്യ ചാമ്പ്യന്‍മാരായിരുന്നു. 2021ൽ ഒടുവിൽ ചാംപ്യൻഷിപ് നടന്നപ്പോൾ ജയിച്ചതും ഇന്ത്യ തന്നെ. ഇന്റർകോണ്ടിനന്റൽ കപ്പ് ഫൈനലിൽ ഇന്ത്യ തോൽപിച്ച ലബനനും ഗൾഫ് രാജ്യമായ കുവൈത്തും അതിഥി ടീമുകളായി ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.

]]>
Wed, 21 Jun 2023 23:13:11 +0530 Editor
വ്യാജ ഡിഗ്രി വിവാദം; നിഖിൽ തോമസിനെ എസ്.എഫ്.ഐ പുറത്താക്കി http://newsmalayali.com/4359 http://newsmalayali.com/4359 വ്യാജ ഡിഗ്രി വിവാദത്തില്‍ ആരോപണവിധേയനായ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെ എസ്എഫ്ഐ  പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. നിഖിൽ തോമസിൻ്റെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ എസ്.എഫ്.ഐയുടെ മുഴുവൻ ഘടകങ്ങളിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നിഖില്‍ വിശദീകരണം നൽകിയതെന്ന് നേതൃത്വം വ്യക്തമാക്കി.

നിഖില്‍ തോമസ് നൽകിയ സർട്ടിഫിക്കറ്റുകളിൽ കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത എസ്.എഫ്.ഐക്ക് മുമ്പിൽ ഉണ്ടായിരുന്നത്. ഇത് പരിശോധിച്ച സമയത്ത് കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാൽ കലിംഗ യൂണിവേഴ്സിറ്റിയിൽ റെഗുലറായി കോഴ്സ് പൂർത്തീകരിക്കാൻ നിഖിൽ തോമസിന് എങ്ങനെ സാധിച്ചു എന്ന ആശങ്ക എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് ഉണ്ടായിരുന്നു. അത് മാധ്യമങ്ങളോട് പങ്കുവെച്ചതുമാണ്.

ഇത് സംബന്ധിച്ച് പരിശോധന നടത്താൻ കലിംഗ യൂണിവേഴ്സിറ്റിയിൽ വിവരാവകാശം നൽകുക മാത്രമായിരുന്നു എസ്.എഫ്.ഐയുടെ മുൻപിലുള്ള മാർഗം. ഇതും മാധ്യമപ്രവർത്തകരോട് വിശദീകരിച്ചതാണ്. എന്നാൽ പിന്നീട് പുറത്തുവന്ന വാർത്തകൾ പ്രകാരം നിഖിൽ തോമസ് കലിംഗ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ആയിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് എസ്എഫ്ഐ നേതൃത്വം വിശദമാക്കി.

 

കേരളത്തിന് പുറത്തുള്ള പല യൂണിവേഴ്സിറ്റികളുടെയും പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുന്ന ഏജൻസികൾ കേരളത്തിന് അകത്തും പുറത്തും പ്രവർത്തിക്കുന്നുണ്ട്. ഇത് രാജ്യമാകെ പടർന്ന് കിടക്കുന്ന മാഫിയാ സംഘമാണ്. ഇത്തരം മാഫിയാ സംഘത്തിൻ്റെ സഹായത്തോടെ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്ന ഒട്ടനേകം ചെറുപ്പക്കാരിൽ ഒരാളായി നിഖിൽ തോമസും മാറി എന്നു വേണം മനസ്സിലാക്കാൻ. ഒരിക്കലും ഒരു എസ്.എഫ്.ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത പ്രവർത്തനമാണ് നിഖിൽ തോമസ് ചെയ്തത്. അതിനാൽ എസ്.എഫ്.ഐയുടെ മുഴുവൻ പ്രവർത്തകർക്കും പാഠമാകുന്ന രീതിയിൽ നിഖിൽ തോമസിനെ എസ്.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

]]>
Wed, 21 Jun 2023 09:07:11 +0530 Editor
PM Modi US Visit: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി; ഊഷ്മള വരവേൽപ്പ് http://newsmalayali.com/4358 http://newsmalayali.com/4358 നാല് ദിവസത്തെ സ്റ്റേറ്റ് വിസിറ്റിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഊഷ്മള വരവേൽപ്പ്. ന്യൂയോർക്ക് വിമാനത്താവളത്തിലെത്തിയ മോദിക്ക് ഇന്ത്യൻ സമൂഹം വൻ സ്വീകരണമൊരുക്കി. ഇന്ന് യുഎൻ ആസ്ഥാനത്തെ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകും. നാളെ മോദിക്ക് വൈറ്റ് ഹൗസിൽ ഔദ്യോഗിക സ്വീകരണം നൽകും. പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമവനിത ജില്‍ ബൈഡന്റെയും ക്ഷണം സ്വീകരിച്ചാണ് മോദി യുഎസിലെത്തിയത്.

22ന് ബൈഡനും ജില്‍ ബൈഡനും മോദിക്ക് ഔദ്യോഗികവിരുന്ന് നല്‍കും. അന്ന് യു എസ് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തില്‍ മോദി പ്രസംഗിക്കും. വാഷിങ്ടണിലെ റൊണാള്‍ഡ് റീഗന്‍ ബില്‍ഡിങ് ആന്‍ഡ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അദ്ദേഹം ഇന്ത്യന്‍വംശജരെ കാണും. ക്ഷണിക്കപ്പെട്ടവര്‍ക്കുമാത്രമേ ഈ ചടങ്ങില്‍ പ്രവേശനമുള്ളൂ.

 

”ന്യൂയോർക്ക് സിറ്റിയിൽ വിമാനമിറങ്ങി. നാളെ ജൂൺ 21-ന്വിവിധ നേതാക്കളുമായുള്ള ആശയവിനിമയത്തിനും യോഗ ദിന പരിപാടിയും ഉൾപ്പെടെയുള്ള പരിപാടികൾക്കായി കാത്തിരിക്കുന്നു,” വിമാനമിറങ്ങിയ ശേഷം പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. വിമാനത്താവളത്തിൽ, തന്നെ സ്വീകരിക്കാൻ തടിച്ചുകൂടിയ ഇന്ത്യൻ സംഘത്തെ അദ്ദേഹം ഹസ്തദാനം ചെയ്തു.

നൊബേൽ സമ്മാന ജേതാക്കൾ, സാമ്പത്തിക വിദഗ്ധർ, കലാകാരന്മാർ, ശാസ്ത്രജ്ഞർ, സംരംഭകർ, അക്കാദമിക് വിദഗ്ധർ, ആരോഗ്യ മേഖലയിലെ വിദഗ്ധർ തുടങ്ങി 24 ഓളം പേരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിൽ നിക്ഷേപം പ്രതീക്ഷിക്കുന്ന ടെസ്‌ല സ്ഥാപകൻ എലോൺ മസ്‌ക്, എഴുത്തുകാരൻ ജെഫ് സ്മിത്ത്, മൈക്കൽ ഫ്രോമാൻ, ഉപന്യാസകാരനും സ്റ്റാറ്റിസ്റ്റിഷ്യനുമായ പ്രൊഫസർ നാസിം നിക്കോളാസ് തലേബ് എന്നിവരുമായി ഇതിനോടകം പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

 

യുഎസ് സ്റ്റേറ്റ് വിസിറ്റിനായി ക്ഷണിക്കപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് പ്രധാനമന്ത്രി മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും ദക്ഷിണ കൊറിയയിലെ യൂൻ സുക് യോളിനും ശേഷം പ്രസിഡന്റ് ബൈഡൻ സ്റ്റേറ്റ് വിസിറ്റിനും അത്താഴത്തിനും ക്ഷണിച്ച മൂന്നാമത്തെ ലോക നേതാവാണ് പ്രധാനമന്ത്രി മോദി. പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളിൽ സന്ദർശനം ഊന്നൽ നൽകും.

]]>
Wed, 21 Jun 2023 09:01:15 +0530 Editor
എംജി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത 154 ബിരുദ&പിജി സർട്ടിഫിക്കറ്റുകൾ കാണാതായി http://newsmalayali.com/4357 http://newsmalayali.com/4357 മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് പേരെഴുതാത്ത 154 ബിരുദ- പിജി സർട്ടിഫിക്കറ്റുകൾ കാണാതായി. 100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പിജി സർട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷാഭവനിൽ നിന്ന് നഷ്ടമായത്. ബാർ കോഡും ഹോളോഗ്രാമും പതിച്ച സർട്ടിഫിക്കറ്റുകളാണ് കാണാതായത്. ഈ ഫോർമാറ്റുകളിൽ വിദ്യാർത്ഥിയുടെ വിവരങ്ങളും രജിസ്റ്റർ നമ്പറും ചേർത്ത് വൈസ് ചാൻസലറുടെ ഒപ്പ് പതിച്ചാൽ സർട്ടിഫിക്കറ്റ് തയാറാകും. ഫോർമാറ്റുകൾ ഉപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകൾ തയാറാക്കാനുമാകും.

രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായത് ദുരൂഹമാണ്. സെക്ഷൻ ഓഫീസർക്കാണ് ഈ ഫോർമാറ്റുകൾ സൂക്ഷിക്കാനുള്ള ചുമതല. 500 എണ്ണമുള്ള ഒരു കെട്ടായാണ് ഇവ സൂക്ഷിക്കുന്നത്. ഒരാഴ്ച മുൻപ് ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ സൂക്ഷിക്കുന്ന സെക്ഷനിലെ രജിസ്റ്റർ കാണാതായിരുന്നു. ഇത് കണ്ടെത്താനുള്ള ശ്രമത്തിനിടെ മേശയ്ക്കുള്ളിൽ സർട്ടിഫിക്കറ്റിന്റെ രണ്ട് ഫോർമാറ്റുകൾ കണ്ടെത്തി. അതോടെയാണ് കൂടുതൽ അന്വേഷണം തുടങ്ങിയത്. ഫോർമാറ്റിന്റെ കെട്ട് പരിശോധിച്ചപ്പോൾ 54 എണ്ണം ഇല്ലെന്ന് ബോധ്യമായി.

സർവകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് തയാറാക്കുന്ന എട്ട് വിഭാഗങ്ങളുണ്ട്. സര്‍ട്ടിഫിക്കറ്റുകൾ തയാറാക്കാൻ സെക്ഷൻ ഓഫീസർ ഇത് അസിസ്റ്റന്റിനെ കൈമാറുകയുമാണ് പതിവ്. ആറു ജീവനക്കാരാണ് സെക്ഷനിലുള്ളത്.

 

വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. സി ടി അരവിന്ദകുമാർ വിവരം സ്ഥിരീകരിച്ചു. പൊലീസിൽ പരാതി നൽകുമെന്ന് പരീക്ഷാ കൺട്രോളർ പറഞ്ഞു. എന്നാൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളുടെ എണ്ണം എത്രയാണെന്ന് ഇവർ പറയുന്നില്ല. പരീക്ഷാഭവനിലെ അന്വേഷണ റിപ്പോർട്ട് ഇന്നലെ ഉച്ചയോടെ വിസിക്കും രജിസ്ട്രാർക്കും കൈമാറി. രണ്ടു പിജി സർട്ടിഫിക്കറ്റുകൾ തിരിച്ചുകിട്ടിയെന്നും അധികൃതർ പറയുന്നു. ഇന്ന് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും.

]]>
Wed, 21 Jun 2023 08:57:51 +0530 Editor
ഇൻഡിഗോ 500 എയർബസ് വിമാനങ്ങൾക്ക് ഓർഡർ നൽകി; വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട് http://newsmalayali.com/4355 http://newsmalayali.com/4355 ഇന്ത്യയിലെ ഏറ്റവും വലിയ വിമാന സർവീസായ ഇൻഡിഗോ 500 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനായി എയർബസ് കമ്പനിക്ക് ഓർഡർ നൽകി. 2030നും 2035നും ഇടയിൽ ഡെലിവറി ചെയ്യണമെന്ന വ്യവസ്ഥയിലാണ് എയർബസ് നിയോ വിമാനങ്ങൾക്ക് ഓർഡർ നൽകിയിരിക്കുന്നത്. ഏകദേശം 50 ബില്യൺ ഡോളറിന്‍റെ ഇടപാടാണ് ഇതെന്നാണ് റിപ്പോർട്ട്. വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ വാങ്ങൽ കരാർ കൂടിയാണിത്.

തിങ്കളാഴ്ച പാരീസ് എയർ ഷോ 2023-ലാണ് പുതിയ വാങ്ങൽ കരാർ പ്രഖ്യാപിച്ചത്. മാർച്ചിൽ 470 വിമാനങ്ങൾ വാങ്ങുന്നതിന് ഓർഡർ നൽകിയ എയർ ഇന്ത്യയുടെ റെക്കോർഡാണ് ഇൻഡിഗോ മറികടന്നത്.

“ഈ 500 എയർക്രാഫ്റ്റ് ഓർഡർ ഇൻഡിഗോയുടെ ഏറ്റവും വലിയ ഓർഡർ മാത്രമല്ല, എയർബസുമായി ചേർന്ന് ഏതൊരു എയർലൈൻസും ഇതുവരെ വാങ്ങുന്ന ഏറ്റവും വലിയ ഒറ്റ തവണ വാങ്ങൽ കരാർ കൂടിയാണ്. ഓർഡർ പ്രകാരം എയർബസിന്‍റെ എ 320, എ 321 വിമാനങ്ങളാണ് ഓർഡർ നൽകിയിരിക്കുന്നത്”- ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.

“എയർബസ് മുന്നോട്ടുവെക്കുന്ന ഓഫറുകളെക്കുറിച്ച് ഇൻഡിഗോയുടെ ബോർഡിൽ ചർച്ച ചെയ്തു അംഗീകരിക്കുകയായിരുന്നു,” ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണി വിഹിതത്തിന്റെ 60 ശതമാനവും നിലവിൽ തങ്ങളുടേതാണ് ഇൻഡിഗോ വ്യക്തമാക്കുന്നു.

പുതിയ കരാറോടെ അടുത്ത ദശകത്തിൽ ഇൻഡിഗോയുടെ പക്കലുള്ള വിമാനങ്ങളുടെ എണ്ണം 500 ആയി ഉയരുമെന്ന് ഇൻഡിഗോ പ്രസ്താവിച്ചു. ഈ ഇൻഡിഗോ ഓർഡർ-ബുക്കിൽ A320NEO, A321NEO, A321XLR വിമാനങ്ങൾ ഉണ്ടാകും.

 എയർബസ് ഒരു പ്രസ്താവനയിൽ പറഞ്ഞു, “ഏറ്റവും പുതിയ കരാർ പ്രകാരം ഇൻഡിഗോയുടെ ഓർഡർ അനുസരിച്ച് എയർബസ് വിമാനങ്ങളുടെ ആകെ എണ്ണം 1,330 ആയി ഉയരും. ഇത് ലോകത്തിലെ ഏറ്റവും വലിയ A320 വിമാനങ്ങളുള്ള കമ്പനിയായി ഇൻഡിഗോയെ മാറ്റും.”

നിലവിൽ, ഇൻഡിഗോ 300-ലധികം വിമാനങ്ങളാണ് സർവീസ് നടത്താൻ ഉപയോഗിക്കുന്നത്. കൂടാതെ 480 വിമാനങ്ങളുടെ മുൻ ഓർഡറുകൾ നിലവിൽ ഉണ്ട്, അവ 2030നുള്ളിൽ ഡെലിവർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

]]>
Tue, 20 Jun 2023 09:31:12 +0530 Editor
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ http://newsmalayali.com/4354 http://newsmalayali.com/4354 തെരുവുനായ ആക്രമണം രൂക്ഷമായതോടെ അക്രമകാരികളായ നായയെ കൊല്ലാൻ അനുമതി തേടി കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചു. തെരുവുനായ്ക്കളെയും പേപ്പട്ടികളെയും ദയാവധത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകൻ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ജില്ലാ പഞ്ചായത്തിനുവേണ്ടി സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

കണ്ണൂർ മുഴുപ്പിലങ്ങാട് കഴിഞ്ഞ ദിവസവും മൂന്നാം ക്ലാസുകാരിയായ പെൺകുട്ടി തെരുവുനായകളുടെ ആക്രമണത്തിന് ഇരയായി. മൂന്ന് നായകൾ ചേർന്ന് കുട്ടിയെ ശരീരമാസകലം കടിച്ചു പരിക്കേൽപ്പിച്ചു. സമീപവാസികൾ ഓടിയെത്തിയതോടെ നായകൾ കുട്ടിയെ ഉപേക്ഷിച്ച് പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന ഒമ്പത് വയസുകാരിയെയാണ് തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. പാച്ചാക്കരയിലെ മൂന്നാം ക്ളാസ് വിദ്യാത്ഥിനിയായ ജാൻവി(9)ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ തുടയിലും കൈയിലും അടക്കം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. നിലവില്‍ കണ്ണര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തെ മുഴുപ്പിലങ്ങാട് വെച്ച് തെരുവുനായ ആക്രമണത്തില്‍ സംസാരശേഷിയില്ലാത്ത പതിനൊന്നു വയസുകാരൻ മരിച്ചിരുന്നു. മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുല്‍ റഹ്മയില്‍ നൗഷാദ് – നുസീഫ ദമ്ബതികളുടെ മകൻ നിഹാല്‍ നൗഷാദാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെ വീട്ടിൽനിന്ന് കാണാതായ നിഹാലിനെ രാത്രി എട്ടു മണിയോടെയാണ് സമീപത്തെ പറമ്പിൽ കടിയേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

]]>
Tue, 20 Jun 2023 09:26:48 +0530 Editor
സംസ്ഥാനത്തേക്ക് എത്തിയത് 10000 കോടി രൂപയുടെ ഹവാല പണം; ആറ് ജില്ലകളിൽ ഇഡി പരിശോധന http://newsmalayali.com/4353 http://newsmalayali.com/4353 ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്. വിദേശ കറൻസി മാറ്റി നൽകുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മലപ്പുറം കോട്ടയം എറണാകുളം ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിലാണ് 150 ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും റെയ്ഡ് തുടരും എന്നാണ് സൂചന.

ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി ആറ് ജില്ലകളിലാണ് ഇഡി റെയ്ഡ് നടത്തിയത്. മലപ്പുറം കോട്ടയം എറണാകുളം ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ 150 ഓളം ഉദ്യോഗസ്ഥർ ചേർന്നാണ് പരിശോധന നടത്തുന്നത്. 10000 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരിശോധന.

വിദേശ കറൻസി മാറ്റി നൽകുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്. ഗിഫ്റ്റ് ഷോപ്പുകൾ, ജ്വല്ലറി, മൊബൈൽ ഷോപ്പുകൾ കേന്ദ്രീകരിച്ചു പരിശോധന നടന്നു. വിവിധ ഇടങ്ങളിൽ നടന്ന പരിശോധനയിൽ വിദേശ കറൻസികൾ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്.

കൊച്ചിയിലെ പെന്റാ മേനകയിലെ വിവിധ സ്ഥാപനങ്ങളിലും പരിശോധന നടത്തി. കൊച്ചി പെന്റ മേനകയിലെ ഹന ഗ്ലാസ് എന്ന സ്ഥാപനത്തിൽ രേഖകൾ ഉൾപ്പെടെ ഇ.ഡി കണ്ടെടുത്തു.

കോട്ടയത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് പരിശോധന. ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും ഇഡി പരിശോധന ശക്തമാക്കുന്നുണ്ട്. എറണാകുളം കോട്ടയം ജില്ലകളിൽ പരിശോധന വരും ദിവസങ്ങളിലും തുടരും.

]]>
Tue, 20 Jun 2023 09:23:06 +0530 Editor
G20| എട്ട് ദിവസത്തെ ഉച്ചകോടിയ്ക്കായി ഹംപി ഒരുങ്ങുന്നു; ചെലവ് 47 കോടി http://newsmalayali.com/4352 http://newsmalayali.com/4352 ജി20 ഉച്ചകോടിയുടെ മൂന്നാം സമ്മേളനം കർണാടകയിലെ ഹംപിയിൽ ജൂലൈ 9 മുതൽ 16 വരെ നടക്കും. എന്നാൽ എട്ടു ദിവസം നീണ്ടു നിൽക്കുന്ന ഈ സമ്മേളനത്തിന് പ്രതീക്ഷിക്കുന്നചെലവ് ഞെട്ടിക്കുന്നതാണ്. 47 കോടി രൂപയാണ് ജി 20 മൂന്നാം വർക്കിംഗ് ഗ്രൂപ്പ്, മൂന്നാം ഷെർപാ ഉപസമ്മേളനങ്ങൾക്ക് കണക്കാക്കിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ബംഗളുരുവിൽ ടൂറിസം മന്ത്രി എച്ച് കെ പാട്ടീൽ സമ്മേളനത്തിനുള്ള തയാറെടുപ്പുകൾ വിലയിരുത്താൻ ഉദ്യോഗസ്ഥരുടെയും സർക്കാർ പ്രതിനിധികളുടെയും യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഹംപിയിലെയ്ക്കുള്ള ഹൈവേകളുടെ അറ്റകുറ്റപണികൾ തീർക്കുന്നതിനും ഇന്റർനെറ്റ് വൈദ്യുതി ബന്ധം സ്ഥാപിക്കുന്നതിനായും മറ്റും തുക വകയിരുത്താൻ തീരുമാനിച്ചത്. എന്നാൽ ഏറ്റവും കൂടുതൽ ചെലവ് പ്രതീക്ഷിക്കുന്നത് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിരുന്ന പുതിയ വാഹനങ്ങൾക്കും സുരക്ഷാ ഉപകരണങ്ങൾക്കും ആണ്. പതിമൂന്നര കോടി രൂപയാണ് ഇതിനായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ, അടുത്ത എട്ടു മാസത്തേയ്ക്ക് ഹംപിയിലും പരിസര പ്രദേശങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനും മറ്റുമായി കണക്കാക്കിയിരിക്കുന്നത് മാസം രണ്ടു കോടി രൂപ വീതമാണ്.

Amazon Weekend Grocery Sales - Upto 40 % off

 എന്നാൽഇത്ര ഭീമമായ തുക അപ്പാടെ അംഗീകരിക്കാൻ സാധ്യത കുറവാണ് എന്ന് മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. വിവിധ വകുപ്പുകൾ മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യങ്ങളിൽ ഇനിയും വെട്ടിക്കുറയ്ക്കലുകൾ പ്രതീക്ഷിക്കുന്നുണ്ട്.

എന്നാൽ ഈ തുക ജി 20 ഉപസമ്മേളനങ്ങൾക്ക് അല്ലെന്നും, ഹംപിയുടെയും പരിസരപ്രദേശങ്ങളുടെയും വികസനത്തിനുവേണ്ടിയാണെന്നും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ട്. റോഡുകൾ നന്നാക്കുന്നതും വൈദ്യുതി ലൈനുകൾ ഭൂമിക്ക് അടിയിൽ ആക്കുന്നതും ടൂറിസത്തിന്റെ വളർച്ചയെ സ്വാധീനിക്കുമെന്നാണ് ഇവരുടെ അഭിപ്രായം. ഇതോടൊപ്പം സംസ്ഥാന സർക്കാർസമ്മേളന പ്രതിനിധികളെ ഉദ്ദേശിച്ച് പല വിനോദ പരിപാടികളും സംഘടിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. പരിശീലനം നേടിയിട്ടുള്ള ഗൈഡുകൾ നേതൃത്വം നൽകുന്ന രണ്ടു ദിവസത്തെ വിനോദയാത്രാ പരിപാടികൾ, യോഗ പരിശീലന പരിപാടി, തുംഗഭദ്ര നദിയിലൂടെ നടത്തുന്ന കുട്ടവഞ്ചി യാത്രകൾ എന്നിവയാണ് ഇതിൽ പ്രധാനം.

തെക്കേ ഇന്ത്യയുടെ ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള സ്ഥലമാണ് ഹംപി. എങ്കിലും പ്രദേശത്തെ രാത്രി യാത്രകൾ പൊതുവെ സുരക്ഷിതമല്ല എന്നാണു കരുതപ്പെടുന്നത്. സാമൂഹ്യവിരുദ്ധരുടെ ശല്യമാണ് കാരണം. അതുകൊണ്ടു തന്നെ, സമ്മേളന പ്രതിനിനിധികൾക്കുവേണ്ടി നടത്തുന്ന ഹംപിയിലൂടെയുള്ള രാത്രി യാത്രാ പരിപാടി ഇത്തരത്തിൽ ആദ്യത്തേത് ആണ്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടുകൂടി ഹംപിയിലെ ചരിത്രസ്മാരകങ്ങളിൽ നല്ല ലൈറ്റിംഗ് സംവിധാനങ്ങൾ ഒരുക്കിയാണ് ഈ പരിപാടിയുടെ രൂപരേഖ തയാറാക്കിയിരിക്കുന്നത്.

Amazon Weekend Grocery Sales - Upto 40 % off

]]>
Mon, 19 Jun 2023 14:00:22 +0530 Editor
ലേക്ക് ഷോർ ആശുപത്രിയിലെ വിവാദ അവയവദാനം: ക്രൂരത വെളിവാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; എബിന്റെ ഹൃദയം വികൃതമാക്കപ്പെട്ടു http://newsmalayali.com/4351 http://newsmalayali.com/4351 ലേക്ക്  ഷോർ ആശുപത്രിയിലെ അവയവദാന വിവാദത്തിൽ ഉടുമ്പൻചോല സ്വദേശി എബിനോട് ചെയ്ത ക്രൂരത വെളിവാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുപോലും പര്യാപ്തമല്ലാത്ത വിധം ഹൃദയം വികൃതമാക്കപ്പെട്ടു. അപകടശേഷം മൂന്നു ദിവസം ആശുപത്രിയില്‍ കിടന്നിട്ടും എബിന്റെ തലച്ചോറില്‍ അകത്തും പുറത്തുമായി 120 മില്ലിഗ്രാം രക്തം കെട്ടിക്കിടന്നു. ആന്തരിക രക്തസ്രാവം ഒഴിവാക്കാന്‍ ശ്രമമുണ്ടാവാത്തത് ദുരൂഹമാണ്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് അവയവങ്ങൾ നീക്കം ചെയ്തതെന്നും അവയവമാറ്റ രേഖകള്‍ പോസ്റ്റ്‌മോര്‍ട്ടം സമയത്ത് പൊലീസ് ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിലുണ്ട്.. ഫോറന്‍സിക സര്‍ജന്റെ മൊഴിയടുക്കാതെ കേസ് അവസാനിപ്പിയ്ക്കാനും ശ്രമം നടന്നു.ശരീരത്തില്‍ നിന്ന് വൃക്കയും കരളും നീക്കം ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

 

അതേസമയം, എബിന് കൃത്യമായ ചികിത്സ നൽകിയെന്നും നിയമങ്ങൾ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും ആശുപത്രി അധികൃതർ അവകാശപ്പെട്ടിരുന്നു. രോഗി ആശുപത്രിയിലെത്തുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കൃഷ്ണമണികൾ വികസിച്ച നിലയിലായിരുന്നു. മസ്തിഷ്കത്തിലെ ക്ഷതം ഗുരുതരമായിരുന്നു. ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനുള്ള എല്ലാം സാധ്യതയും അടഞ്ഞതോടെയാണ് അവയവദാനത്തിന് ശുപാർശ ചെയ്തതെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

2009 നവംബർ 29നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ എത്തിക്കുന്നത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക് ഷോർ ആശുപത്രിയിലേയ്ക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു.

 

എന്നാൽ സംഭവത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദൃഷ്ടാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. പിന്നാലെ എതിർ കക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു. ലേക് ഷോ‌ർ ആശുപത്രിയ്ക്കും എട്ട് ഡോക്ടർമാർക്കുമെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി കേസെടുത്തിട്ടുണ്ട്. എന്നാൽ ചികിത്സയിലോ അവയവദാനത്തിലോ പിഴവില്ലെന്നാണ് ആശുപത്രിയുടെ വാദം.

Amazon Weekend Grocery Sales - Upto 40 % off

]]>
Mon, 19 Jun 2023 13:54:27 +0530 Editor
ഇന്ത്യയുടെ ഭീകരപട്ടികയിലുള്ള ഖലിസ്ഥാന്‍ നേതാവ് കാനഡയിൽ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു http://newsmalayali.com/4350 http://newsmalayali.com/4350 ഇന്ത്യ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവൻ ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലുള്ള സറെയിലെ ഗുരുദ്വാരയുടെ പരിസരത്തു വച്ചാണ് 46കാരനായ ഹർദീപ് സിങ് നിജ്ജാറിന് വെടിയേറ്റത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.

ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ‘സിഖ് ഫോർ ജസ്റ്റിസ്’ പ്രസ്ഥാനവുമായും അടുത്ത് പ്രവർത്തിച്ചിരുന്നു. അടുത്തിടെ ഇന്ത്യ പുറത്തുവിട്ട 40 ഭീകരവാദികളുടെ പട്ടികയിലും ഇയാളുടെ പേരുണ്ടായിരുന്നു. ജലന്ധറിലെ ഭാർസിങ് പുര ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഹർദീപ്.

കാനഡയിലെയും യുഎസിലെയും ഇന്ത്യൻ എംബസികൾക്ക് നേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവൻ കൊല്ലപ്പെടുന്നത്.

 

Amazon Weekend Grocery Sales - Upto 40 % off

ഖലിസ്ഥാൻ ടൈഗർ ഫോഴ്സിലെ അംഗങ്ങൾക്ക് പരിശീലനവും ധനസഹായവും നൽകുന്നവരിൽ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട ഹർദീപ് എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ജലന്ധർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൈന്ദവ പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ ഹർദീപിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2018ൽ ഇന്ത്യ സന്ദർശിച്ച അവസരത്തിൽ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് കൈമാറിയ ഭീകരപ്പട്ടികയിൽ ഹർദീപ് സിങ് നിജ്ജാറിന്റെ പേരുമുണ്ടായിരുന്നു.

ഖലിസ്ഥാൻ നേതാക്കൾ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്ന സംഭവ പരമ്പരകളിലെ അവസാന സംഭവമാണിത്. ബ്രിട്ടനിലെ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് (കെഎൽഎഫ്) തലവൻ അവതാർ സിങ് ഖണ്ഡ (35) അടുത്തിടെ ആശുപത്രിയിൽ കൊല്ലപ്പെട്ടതിനു പിന്നിലും ദുരൂഹതയുള്ളതായി ആരോപണമുണ്ടായിരുന്നു. രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ ബർമിങ്ങാം നഗരത്തിലെ സാൻഡ് വെൽ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് ഖണ്ഡ മരിച്ചത്. ഖണ്ഡയെ വിഷം കൊടുത്തു കൊന്നതാണെന്നാണ് അനുയായികളുടെ ആരോപണം. ‘വാരിസ് പഞ്ചാബ് ദേ’ തലവൻ അമൃത്പാൽ സിങ്ങിനെ പിന്തുണച്ചിരുന്ന അവതാർ സിങ്ങാണു്കഴിഞ്ഞ മാർച്ച് 19നു ലണ്ടനിലെ ഹൈക്കമ്മിഷൻ ഓഫീസിനുമുന്നിൽ ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിച്ച സംഭവത്തിന്റെ മുഖ്യആസൂത്രകൻ.

Amazon Weekend Grocery Sales - Upto 40 % off

ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് തലവനും ഭീകരവാദിയുമായ പരംജിത് സിങ് പഞ്ച്വാറും ( മാലിക് സർദാർ സിങ്) അടുത്തിടെ പാക്കിസ്ഥാനിലെ ലഹോറിലുള്ള ജോഹർ ടൗണിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ജോഹർ ടൗണിലെ സൺഫ്ലവർ സിറ്റിക്ക് സമീപത്തെ വീട്ടിലേക്ക് അംഗരക്ഷകരുടെ കൂടെ നടക്കുന്നതിനിടെയായിരുന്നു ആക്രമണം.

]]>
Mon, 19 Jun 2023 13:51:15 +0530 Editor
Manipur violence: Army soldier injured in unprovoked firing in Imphal http://newsmalayali.com/4349 http://newsmalayali.com/4349 An Army soldier suffered injuries after armed miscreants resorted to unprovoked firing from Kanto Sabal towards Chingmang village in Imphal West during the intervening night of June 18-19.
The soldier sustained a gunshot wound and was evacuated to Military Hospital Leimakhong and is currently stable.