കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി രാജസ്ഥാൻ . സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ഗെലോട്ടിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം രാത്രിയാണ് ഗെലോട്ട് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. നേരത്തെ രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ എത്തിയ നിരീക്ഷികർ ഗെലോട്ട് ആണ് പ്രശ്‌നം വഷളാക്കിയതെന്ന് അഭിപ്രായപ്പെട്ടിരുന്നു. Also Read: ഒന്നരമണിക്കൂറോളം അശോക് ഗെലോട്ട്- സോണിയ ഗാന്ധി കൂടിക്കാഴ്ച നീണ്ടു നിന്നു. രാജസ്ഥാനിൽ വിമത എംഎൽഎമാർ നടത്തിയ പ്രതിഷേധത്തിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്ന് സോണിയ ഗാന്ധിയോട് പറഞ്ഞതായി ഗെലോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൂടാതെ രാജസ്ഥാനിൽ ഉണ്ടായ സംഭവവികാസങ്ങളിൽ സോണിയയോട് മാപ്പപേക്ഷിക്കുകയും ചെയ്തതായും ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രിയായി താൻ തുടരണോ എന്ന് സോണിയ ഗാന്ധി തീരുമാനിക്കുമെന്നും അശോക് ഗെലോട്ട് കൂട്ടിച്ചേർത്തു. ക്ഷമാപണക്കത്തുമായാണ് ഗെലോട്ട് സോണിയ ഗാന്ധിയെ കാണാനെത്തിയത്. രാഹുൽ ഗാന്ധിയോട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് താൻ ആവശ്യപ്പെട്ടെങ്കിലും അത് രാഹുൽ കൂട്ടാക്കിയില്ലെന്നും അത് കൊണ്ടാണ് താൻ മത്സരിക്കാൻ തയ്യാറായതെന്നും ഗെലോട്ട് വ്യക്തമാക്കി. ഒരിക്കലും ഹൈക്കമാൻഡിനെ വെല്ലുവിളിക്കാൻ ആലോചിച്ചിട്ടില്ലെന്നും ഗെലോട്ട് പറഞ്ഞു.
സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ കെ.സി വേണുഗോപാലും ഗെലോട്ടിനൊപ്പം ഉണ്ടായിരുന്നു. അതിനിടെ, സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂരും ദിഗ്‌വിജയ് സിങ്ങും നാളെ നാമനിർദേശപത്രിക നൽകും. ഔദ്യോഗിക പക്ഷത്തെ പ്രതിനിധീകരിച്ചാണോ മത്സരിക്കുന്നതെന്ന് ദിഗ്‌വിജയ് സിങിനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താൻ സ്വയം പ്രതിനിധീകരിക്കുന്നുവെന്നായിരുന്നു ഉത്തരം നൽകിയത്. ദിഗ്‌വിജയ് സിങ് കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. മത്സരിക്കാൻ വേണ്ടി തന്നെയാണ് നാമനിർദേശപത്രിക നൽകുന്നതെന്നും ദിഗ്‌വിജയ് സിങ് നേരത്തെ പറഞ്ഞിരുന്നു.