റെക്കോർഡ് വാഹനവ്യൂഹവുമായി പഞ്ചാബ് മുഖ്യമന്ത്രി, 42 വാഹനങ്ങൾ... ചോദ്യം ചെയ്ത് കോൺ​ഗ്രസ്

42 വാഹനങ്ങളാണ് ഭ​ഗവന്ത് മാനിന്റെ വാഹനവ്യൂഹത്തിലുള്ളത്. വിവരാവകാശ രേഖകൾ കാട്ടിയാണ് കോൺ​ഗ്രസ് ഇത് സമർത്ഥിക്കുന്നത്. പ്രകാശ് സിം​ഗ് ബാദൽ മുഖ്യമന്ത്രിയായിരുന്ന 2007-17 വരെ 33 വാഹനങ്ങളാണ് അകമ്പടിക്ക് ഉണ്ടായിരുന്നത്.

Oct 1, 2022 - 00:57
Oct 1, 2022 - 01:17
 0
റെക്കോർഡ് വാഹനവ്യൂഹവുമായി പഞ്ചാബ് മുഖ്യമന്ത്രി, 42 വാഹനങ്ങൾ... ചോദ്യം ചെയ്ത് കോൺ​ഗ്രസ്
വിഐപി സംസ്കാരത്തെ എതിർത്ത് രംഗത്ത് വന്നരാണ് പാർട്ടി. എന്നാൽ പഞ്ചാബിലെ അം ആദ്മി മുഖ്യമന്ത്രി വിഐപി സംസ്കാരത്തിന് പുറകെയാണെന്ന ആരോപണമാണ് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിക്കുന്നത്. അതിന് തക്കതായ കാരണങ്ങളും പ്രതിപക്ഷം നിരത്തുന്നുണ്ട്. പഞ്ചാബിലെ മുൻ മുഖ്യമന്ത്രിമാരുടേതിലും അധികം വാഹനങ്ങളാണ് ഭഗവന്ത് മാനിന്റെ അകമ്പടി വാഹന വ്യൂഹത്തിലുള്ളതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
42 വാഹനങ്ങളാണ് ഭഗവന്ത് മാനിന്റെ വാഹനവ്യൂഹത്തിലുള്ളത്. വിവരാവകാശ രേഖകൾ കാട്ടിയാണ് കോൺഗ്രസ് ഇത് സമർത്ഥിക്കുന്നത്. പ്രകാശ് സിംഗ് ബാദൽ മുഖ്യമന്ത്രിയായിരുന്ന 2007-17 വരെ 33 വാഹനങ്ങളാണ് അകമ്പടിക്ക് ഉണ്ടായിരുന്നത്. ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രിയായപ്പോഴും അക്കാര്യത്തിൽ മാറ്റമുണ്ടായില്ല. ഛന്നി മുഖ്യമന്ത്രി ആയപ്പോഴും അകമ്പടി വാഹനങ്ങളുടെ എണ്ണം 39 കടന്നിരുന്നില്ല.
എന്നാൽ ആം ആദ്മി മുഖ്യമന്ത്രിക്ക് അകമ്പടിയായി 42 വാഹനങ്ങളാണെന്ന് കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്വ ട്വീറ്റ് ചെയ്തു.
എന്തിനാണ് നികുതിദായകരിൽ നിന്ന് പണമെടുത്ത് ആഡംബരം കാട്ടുന്നത്. പഞ്ചാബിലെ ജനങ്ങളോട് എന്തിനാണ് തനിക്ക് ഇത്രയും വാഹനങ്ങൾ അകമ്പടിയെന്ന് ഭഗവന്ത് മാൻ വ്യക്തമാക്കണമെന്നും പ്രതാപ് സിംഗ് ബജ്വ പറഞ്ഞു. 
എംപിയായിരുന്ന കാലത്ത് ഇങ്ങനെയുള്ള കാര്യങ്ങളെച്ചൊല്ലി ഭരണപക്ഷ പാർട്ടിയെ വിമശിക്കാറുള്ള വ്യക്തിയാണ് ഭഗവന്ത് മാനെന്നും, തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതും മുഖ്യമന്ത്രി‌‌യായ ശേഷം ചെയ്യുന്നതും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നും താപ് സിംഗ് ബജ്വ ആരോപിച്ചു. മദ്യപിച്ചതിനെ തുടർന്ന് ഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന ആരോപണത്തിന് പിന്നാലെയാണ് വീണ്ടും മറ്റൊരു വിമർശനം കൂടി ഭഗവന്ത് മാനിനെതിരെ ഉയരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow