എകെജി സെന്റർ ആക്രമണം; ഡിയോ സ്കൂട്ടറും പോലീസ് കണ്ടെത്തി, സ്കൂട്ടർ എത്തിച്ച വനിത നേതാവ് ഇപ്പോഴും ഒളിവിൽ

AKG centef attack case: എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് ക്രൈംബ്രാഞ്ച് പറയുന്നയാളാണ് സുഹൈല്‍ ഷാജഹാന്‍. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. സുധീറിന്റെ സഹോദരന്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ ജിതിനിന്റെ വനിതാ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഒരു വനിതയാണ് കഴക്കൂട്ടത്ത് നിന്നെത്തിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

Oct 1, 2022 - 00:57
Oct 1, 2022 - 01:00
 0
എകെജി സെന്റർ ആക്രമണം; ഡിയോ സ്കൂട്ടറും പോലീസ് കണ്ടെത്തി, സ്കൂട്ടർ എത്തിച്ച വനിത നേതാവ് ഇപ്പോഴും ഒളിവിൽ

എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ കണ്ടെത്തി. കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിന്റ് ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടറാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. കഴക്കൂട്ടം കഠിനംകുളംത്ത് നിന്നാണ് സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറായിരുന്ന സുധീറിന്റെ ഉടമസ്ഥതയിലുളളതാണ് സ്‌കൂട്ടര്‍. സുധീര്‍ ഇപ്പോള്‍ വിദേശത്താണ്.

എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് ക്രൈംബ്രാഞ്ച് പറയുന്നയാളാണ് സുഹൈല്‍ ഷാജഹാന്‍. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. സുധീറിന്റെ സഹോദരന്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ ജിതിനിന്റെ വനിതാ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഒരു വനിതയാണ് കഴക്കൂട്ടത്ത് നിന്നെത്തിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഗൗരീശപട്ടത്ത് എത്തിച്ച് സ്‌കൂട്ടര്‍ ജിതിന് കൗമാറുകയായിരുന്നു. തുടര്‍ന്ന് ഈ സ്‌കൂട്ടറില്‍ എകെജി സെന്ററിലെത്തി സ്‌ഫോടക വസ്തുവെറിഞ്ഞ ശേഷം ഗൗരീശപട്ടത്തെത്തി സ്‌കൂട്ടര്‍ ഈ സത്രീക്ക് തന്നെ കൈമാറിയ ശേഷം കാറില്‍ രക്ഷപെടുകയായിരുന്നു.

ഈ യുവതി ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ജിതില്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഈ രണ്ട് വാഹനങ്ങളും ഇപ്പോള്‍ ജവര്‍ഹര്‍ നഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണുള്ളത്. ഇതിനു മുന്‍പ് ആക്രമണസമയത്ത് ജിതിന്‍ ധരിച്ചിരുന്ന ഷൂ അന്വേഷണസംഘം ശേഖരിച്ചിരുന്നു. അന്ന് ധരിച്ചിരുന്ന ടീ ഷര്‍ട്ട് കായലില്‍ ഉപേക്ഷിച്ചു വെന്നാണ് ജിതിന്‍ മൊഴി നൽകിയത്. ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ഡിയോ സ്കൂട്ടറിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കഴിഞ്ഞ 22നാണ് ഏകെജി സെന്റർ ആക്രമണ കേസിൽ പിടിയിലായത്. അതേസമയം ജിതിൻെറ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു.

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. മുമ്പും കേസുകളിൽ പ്രതിയായ ജിതിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. കസ്റ്റഡിയിൽ വാങ്ങിയിട്ടും തെളിവുകളൊന്നും ശേഖരിക്കാൻ പോലീസിന് കഴിഞ്ഞില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഗൂഢാലോചനയിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുള്ളതിനാൽ ജിതിന് ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുവാദം. വിശദമായ വാദത്തിന് ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേര്‍ക്ക് നടന്ന ആക്രമണവും അതിലെ പ്രതിയെ പിടികൂടാനുണ്ടായ കാലതാമസവും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow