പാലാ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി അംഗീകരിക്കുന്നെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണി

ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി അംഗീകരിക്കുന്നെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണി. പരാജയകാരണം വസ്തുതപരമായി പരിശോധിക്കുമെന്നും

Sep 28, 2019 - 06:41
 0
പാലാ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി അംഗീകരിക്കുന്നെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണി

പാലാ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വി അംഗീകരിക്കുന്നെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണി. പരാജയകാരണം വസ്തുതപരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനവിശ്വാസം വീണ്ടെടുക്കുകയാണ് ഇനി ലക്ഷ്യമെന്നും പരാജയത്തിൽ പതറില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

പരാജയത്തിൽ പതറുകയും വിജയിക്കുമ്പോൾ അമിതമായി ആഹ്‌ളാദിക്കുകയും ചെയ്യുന്നതല്ല രാഷ്ട്രീയമെന്ന് ജോസ് കെ മാണി ഓർമ്മിപ്പിച്ചു. ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് പാലായിൽ പ്രവർത്തിച്ചതെന്നും കേരള കോൺഗ്രസ് നേതാവ് പ്രതികരിച്ചു. മുന്നണിയിലെ പ്രശ്നങ്ങൾ തിരിച്ചടിയായോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സംഘനാപരമായ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ ബാധിച്ചില്ലെന്നായിരുന്നു പ്രതികരണം.

ബിജെപിയുടെ പതിനായിരത്തോളം വോട്ടുകൾ കുറഞ്ഞിട്ടുണ്ടെന്നും ഇത് എവിടെ പോയെന്ന് പരിശോധിക്കണമെന്നും ജോസ് കെ മാണി പ്രതികരിച്ചു. അതേ സമയം പാ‌ർട്ടിയിലെയും മുന്നണിയിലേയും പ്രശ്നങ്ങളിലേക്ക് കടക്കാനോ പഴിചാരാനോ ജോസ് കെ മാണി തയ്യാറായില്ല. ഐക്യ ജനാധിപത്യമുന്നണി ഒറ്റക്കെട്ടായാണ് മുന്നോട്ട് പോയത്. അതിനകത്ത് മറ്റ് കാര്യങ്ങളൊന്നും ഘടകങ്ങളില്ല. കോൺഗ്രസ് പാർട്ടിയിൽ നിന്നും പൂർണ്ണമായ പിന്തുണ ലഭിച്ചു. ഇങ്ങനെയായിരുന്നു ചോ​ദ്യങ്ങളോടുള്ള പ്രതികരണം.

രണ്ടില ചിഹ്നമില്ലാത്തത് ഒരു ചെറിയ ഫാക്ടറാണെന്ന് ഇതിന് ശേഷം ജോസ് കെ മാണി കൂട്ടിച്ചേർത്തു. പാ‌‌ർട്ടി ചിഹ്നം ലഭിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് പറഞ്ഞ ജോസ് കെ മാണി പക്ഷേ വീണ്ടും വിവാദത്തിലേക്ക് പോകാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് കൂട്ടിച്ചേർത്തു.

ദൈവനിശ്ചയം അം​ഗീകരിക്കുന്നുവെന്നായിരുന്നു സ്ഥാനാ‌‌‌ർത്ഥി ജോസ് ടോമിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് അങ്ങോട്ടുമിങ്ങോട്ടുമാകാം പാലായിലെ വോട്ട‌‌ർമാരും ദൈവവും നിശ്ചയിച്ചത് ഇങ്ങനെയാണ്, ഇനിയും ജനങ്ങളോടൊപ്പം ചേ‌‌ർന്ന് പ്രവ‌‍ർത്തിക്കുമെന്നും ജോസ് ടോം കൂട്ടിച്ചേ‌ർത്തു.

രാമപുരം, മേലുകാവും പാലാ നഗരസഭയുമൊക്കെ യു.ഡി.എഫിനെ കൈവിട്ടപ്പോള്ളപ്പോള്‍ മുത്തോലിയും മീനച്ചിലും മാത്രമാണ് പിന്തുണച്ചത്. 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി.സി കാപ്പന്റെ ജയം. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് എല്‍.ഡി.എഫ് ഇവിടെ ജയിക്കുന്നത്.

എല്‍.ഡി.എഫിന് 54137 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് 511194 വോട്ടുകളും ബി.ജെ.പിക്ക് 18044 വോട്ടുകളും ലഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow