ആദിവാസി ഭൂമി കയ്യേറ്റം; HRDS സ്ഥാപക സെക്രട്ടറി അജികൃഷ്ണന് ഉപാധികളോടെ ജാമ്യം

ആദിവാസി ഭൂമി കയ്യേറിയെന്ന പരാതിയിൽ അറസ്റ്റിലായ HRDS സ്ഥാപക സെക്രട്ടറി അജികൃഷ്ണയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. രണ്ട് പേർ ആൾ ജാമ്യം നിൽക്കണമെന്നും ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും കോടതി നിർദേശിച്ചു.

Jul 14, 2022 - 15:54
 0

ആദിവാസി ഭൂമി കയ്യേറിയെന്ന പരാതിയിൽ അറസ്റ്റിലായ HRDS സ്ഥാപക സെക്രട്ടറി അജികൃഷ്ണയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. രണ്ട് പേർ ആൾ ജാമ്യം നിൽക്കണമെന്നും ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും കോടതി നിർദേശിച്ചു. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും രണ്ടു മാസത്തേയ്ക്ക് അട്ടപ്പാടിയിൽ പ്രവേശിക്കാൻ പാടില്ലെന്നും ഉപാധിയുണ്ട്.

എല്ലാ ശനിയാഴ്ചയും ഷോളയൂർ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും കോടതി വ്യക്തമാക്കി. കേസ് കെട്ടിച്ചമച്ചതാണെന്നും സ്വപ്ന സുരേഷിന് ജോലി നൽകിയതിന്റെ വിരോധമാണ് അജി കൃഷ്ണയുടെ അറസ്റ്റിന് പിന്നിലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മറ്റൊരു സംഭവത്തിൽ പരാതി നൽകാനെത്തിയ അജി കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തത്.


അട്ടപ്പാടിയിൽ ആദിവാസി ഭൂമി കയ്യേറി ആദിവാസികളെ കയ്യേറ്റം ചെയ്യുകയും കുടിൽ കത്തിയ്ക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പാലക്കാട് ഷോളയൂര്‍ പോലീസ് അജികൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഷോളയൂര്‍ വട്ട് ലക്കി ആദിവാസി ഊരിലെ രാമന്‍, മുരുകൻ എന്നിവരുടെ  പരാതിയിലാണ് കേസെടുത്തത്. ഒരു വര്‍ഷം മുമ്പ് കൊടുത്ത പരാതിയില്‍ നേരത്തേ കെസെടുത്തിരുന്നതെങ്കിലും മറ്റു നടപടിയൊന്നും എടുത്തിരുന്നില്ല.  ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. പട്ടികജാതി/പട്ടിക വര്‍ഗ(അതിക്രമം തടയല്‍)നിയമ പ്രകാരമാണ് കേസ്.

അതേസമയം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിന്റെ പേരിലാണ്  അറസ്‌റ്റെന്ന് HRDS വൈസ് പ്രസിഡണ്ട് വേണുഗോപാൽ പ്രതികരിച്ചു. എച്ച്ആര്‍ഡിഎസിലെ വനിതാ ജീവനക്കാര്‍ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ മോശം പരാമര്‍ശം നടത്തിയ സലോമി എന്ന രാഷ്ട്രീയപ്രവര്‍ത്തകക്കെതിരെ പരാതി നല്‍കാനായി എത്തിയ അജികൃഷ്ണനെ പോലീസ് പഴയ കേസില്‍ അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് ഇവർ പറയുന്നു.

ദുബൈയിലായിരുന്ന അജികൃഷ്ണന്‍ തിങ്കളാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്. എച്ച്ആര്‍ഡിഎസ് ജീവനക്കാര്‍ക്കെതിരായ പരാമര്‍ശത്തില്‍ പരാതി നല്‍കാന്‍ അജികൃഷ്ണന്‍ സ്റ്റേഷനിലെത്തിയിരുന്നു. ഡിവൈഎസ്പിയെ കാണാന്‍ സാധിക്കാതെ ഓഫീസിലേക്ക് മടങ്ങിയ അജികൃഷ്ണനെ ഡി വൈ എസ് പി എത്തിയ വിവരം അറിയിച്ച് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow