റെയില്‍വേയില്‍ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു; കോട്ടയത്ത് പിടിയിലായത്ത് കൊടുംകുറ്റവാളി

ജോലി വാഗ്ദാനം നല്‍കി നൂറുകണക്കിന് ആളുകളില്‍ നിന്നും ലക്ഷക്കണക്കിന്‌ രൂപ തട്ടിയെടുത്ത അന്തര്‍ സംസ്ഥാന കുറ്റവാളി  പോലീസിന്റെ പിടിയിൽ. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആണെന്ന് പരിചയപ്പെടുത്തി

Dec 11, 2021 - 11:39
 0
റെയില്‍വേയില്‍ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു; കോട്ടയത്ത് പിടിയിലായത്ത് കൊടുംകുറ്റവാളി

ജോലി വാഗ്ദാനം നല്‍കി നൂറുകണക്കിന് ആളുകളില്‍ നിന്നും ലക്ഷക്കണക്കിന്‌ രൂപ തട്ടിയെടുത്ത അന്തര്‍ സംസ്ഥാന കുറ്റവാളി  പോലീസിന്റെ പിടിയിൽ. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആണെന്ന് പരിചയപ്പെടുത്തി നൂറുകണക്കിന് ആളുകളില്‍ നിന്നും  ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത പ്രതിയാണ് പിടിയിലായത്. റെയിൽവേയിൽ വിവിധ ജോലികൾ വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു തട്ടിപ്പ്. ടിക്കറ്റ് ക്ലാര്‍ക്ക് , ലോക്കോ പൈലറ്റ്‌, അസിസ്റ്റന്റ്‌ സ്റ്റേഷന്‍ മാസ്റ്റര്‍ തുടങ്ങിയ ജോലികള്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ്  ലക്ഷക്കണക്കിന്‌ രൂപ പ്രതി തട്ടിയെടുത്തുവെന്ന് പോലീസ് കണ്ടെത്തി. കാസര്‍ഗോഡ്‌ കാഞ്ഞങ്ങാട്  കമ്മാടം കുളത്തിങ്കല്‍ വീട്ടില്‍ ഷമീം പി (33) ആണ് കോട്ടയം പോലീസിന്റെ പിടിയിലായത്.  ഇയാൾക്ക് ഷമീം പുഴക്കര , ഷാനു ഷാന്‍ എന്നീ അപര നാമങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇത് തട്ടിപ്പിന് ഉപയോഗിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.  തട്ടിപ്പിനിരയായവരില്‍ ചിലര്‍  കഴിഞ്ഞ ദിവസം കോട്ടയം ഡി വൈ എസ് പി ജെ സന്തോഷ്‌ കുമാറിനു പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ ഇയാള്‍ പിടിയിലായത്.

തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ബെംഗളൂരിവിലേക്ക് രക്ഷപ്പെടാന്‍  തയാറെടുക്കുന്നതിനിടെയാണ് പോലീസിന്റെ നിർണായക അറസ്റ്റ്. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐ പി എസ് ന്റെ നിര്‍ദ്ദേശമനുസരിച്ച് സബ് ഇന്‍സ്പെക്ടര്‍മാരായ  കെ ആര്‍ പ്രസാദ് , ഷിബുക്കുട്ടന്‍ വി എസ്  , അസിസ്റ്റന്റ്‌ സബ് ഇന്‍സ്പെക്ടര്‍ അരുണ്‍ കുമാര്‍ കെ ആര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ രാധാകൃഷ്ണന്‍ കെ. എന്‍, സി പി ഒ ശ്രാവണ്‍ കെ ആര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ജോലി വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കിയതിനുപുറമേ വ്യാജരേഖകൾ ഉണ്ടാക്കുന്നതിലും ഇയാൾ വിദഗ്ധനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റെയില്‍വേ റിക്രൂട്ട്മെന്റ്  ബോര്‍ഡിന്റെ ഓ എം ആര്‍ ഷീറ്റുകള്‍, മെഡിക്കല്‍ പരിശോധനാ  സര്‍ട്ടിഫിക്കറ്റുകള്‍, വിവിധ സീലുകള്‍,  നിയമന ഉത്തരവുകള്‍,  സ്ഥലംമാറ്റ ഉത്തരവുകള്‍ എന്നിവ ഒറിജിനലിനെ വെല്ലുന്ന രീതിയില്‍  വ്യാജമായി ഉണ്ടാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത് .  റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ചീഫ് എക്സാമിനര്‍, ചീഫ് ഇന്‍സ്പെക്ടര്‍ തുടങ്ങിയ പദവികള്‍ ഉള്ള സ്വന്തം ഫോട്ടോ ഒട്ടിച്ച  തിരിച്ചറിയൽ കാര്‍ഡുകളും വ്യാജമായി നിര്‍മ്മിച്ചു ഉപയോഗിച്ചു എന്നും പോലീസ് കണ്ടെത്തി.

ജനങ്ങളെ വിശ്വാസത്തിൽ എടുക്കുന്ന നിരവധി രീതികളും ഇയാൾക്ക് ഉണ്ടായിരുന്നു. മെഡിക്കല്‍  ടെസ്റ്റിനായും, ഓ എം ആര്‍ രീതിയിലുള്ള പരീക്ഷകള്‍ക്കായും ഇയാള്‍ ആളുകളെ  ചെന്നൈ , ബെംഗളൂരു, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ വിളിച്ചു വരുത്തി ഹോട്ടല്‍ മുറികളില്‍ ഇരുത്തി പരീക്ഷകള്‍ നടത്തുകയാണ് പതിവ്.  നൂറോളം ആളുകളില്‍ നിന്നായി 48 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇത്തവണ നടത്തിയിരിക്കുന്നത് പോലീസ് ഇപ്പോൾ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

നീലേശ്വരം, പൂജപ്പുര, കഴക്കൂട്ടം, കോട്ടയം ഈസ്റ്റ്‌, കൊട്ടാരക്കര, ചാലക്കുടി,  എറണാകുളം സൗത്ത്, സുല്‍ത്താന്‍ ബത്തേരി , വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് എന്നിവടങ്ങളിലെ പോലീസ് സ്റ്റേഷനുകളില്‍ ഇതിനുമുന്‍പ് സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .  ഈ കേസുകളില്‍ ജാമ്യത്തില്‍ നടക്കുന്നതിനിടയില്‍ ആണ്  വീണ്ടും തട്ടിപ്പ് ആവര്‍ത്തിക്കുന്നത്. മുന്‍പ് നടത്തിയ  തട്ടിപ്പുകളില്‍ ഏകദേശം 200 കോടിയില്‍ അധികം തുക ഇയാള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്  എന്നാണു പ്രാഥമിക നിഗമനം.  എന്നാൽ കോട്ടയം പോലീസ് വ്യക്തമാക്കുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തുനിന്നു 37 കിലോ സ്വര്‍ണ്ണം കടത്തിയതിന് ഇയാൾക്കെതിരെ നെടുമ്പാശ്ശേരി പോലിസ് കേസ് എടുക്കുകയും തുടര്‍ന്ന് കേസ് എന്ഫോഴ്സ്മെന്റ്  ഡയറക്ടറേറ്റ്  ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് .  പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ ട്രെയിനില്‍ പാന്റ്രി കാറില്‍ ജോലിക്കാരന്‍ ആയിരുന്ന സമയത്ത്  ട്രെയിന്‍ ടിക്കറ്റ് എക്സാമിനറുടെ വേഷം ധരിച്ച് തട്ടിപ്പ് നടത്തിയതിനു  സേലം  റയില്‍വേ പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഹവാലാ ഇടപാടുകളിലും കാരിയര്‍ ആയി പ്രവർത്തിച്ചിട്ടുണ്ടോ എന്നാ കാര്യം പരിശോധിച്ചു വരുന്നതായി കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാർ പറഞ്ഞു. തട്ടിപ്പിലൂടെ സമ്പാദിച്ച പണം  ബെംഗളൂരുവിലും മറ്റും പബുകളും ഡാന്‍സ്‌ ബാറുകളും വാങ്ങുവാന്‍ ഉപയോഗിച്ചു എന്നാണു പ്രാഥമിക നിഗമനം .

ദിവസേന പതിനായിരക്കണക്കിനു രൂപയുടെ ലോട്ടറി  എടുക്കുന്ന ഇയാള്‍  സാധാരണക്കാരായ ലോട്ടറി കച്ചവടക്കാര്‍ക്കും ലോട്ടറി എടുത്ത വകയില്‍ ലക്ഷക്കണക്കിന്‌ രൂപ നല്കാനുള്ളതായി  അറിവായിട്ടുണ്ട്

What's Your Reaction?

like

dislike

love

funny

angry

sad

wow