News Malayali & Online Newsportal & Latest Posts http://newsmalayali.com/rss/latest-posts News Malayali & Online Newsportal & Latest Posts ml Copyright 2023 News Malayali & All Rights Reserved. MMS കരുനാഗപ്പള്ളിയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം: സി.ആർ.മഹേഷ് എംഎൽഎക്കും നാല് പൊലീസുകാർക്കും പരിക്ക് http://newsmalayali.com/4965 http://newsmalayali.com/4965 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം. എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ സി ആര്‍ മഹേഷ് എംഎല്‍എയ്ക്കും നാലു പോലീസുകാര്‍ക്കും പരിക്കേറ്റു. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലാണ് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്നത്.

പ്രശ്‌നപരിഹാരത്തിനെത്തിയ എംഎല്‍എയ്ക്ക് നേരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുവെന്ന് യുഡിഎഫ് ആരോപിച്ചു. എംഎല്‍എയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം തടയാനുള്ള ശ്രമത്തിനിടെ സി ഐ മോഹിത് ഉള്‍പ്പടെയുള്ള നാലുപോലീസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തിലേര്‍പ്പെട്ട പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ മൂന്ന് തവണ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. കരുനാഗപ്പള്ളിക്ക് പുറമെ മലപ്പുറം, ആറ്റിങ്ങല്‍, മാവേലിക്കര, ഇടുക്കി, പത്തനാപുരം എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്.

]]>
Thu, 25 Apr 2024 08:34:30 +0530 Editor
Lok Sabha Election 2024 | കേരളത്തിന്റെ വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം; ഇന്ന് നിശബ്ദ പ്രചാരണം; നാല് ജില്ലകളിൽ നിരോധനാജ്ഞ http://newsmalayali.com/4964 http://newsmalayali.com/4964 അടുത്ത അഞ്ച് വർഷത്തേക്കുള്ള കേരളത്തിന്റെ വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുകയാണ്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് ഓരോ മുന്നണികളും ഓരോ സ്ഥാനാര്‍ത്ഥികളും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്.

തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റൽ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങൾ ഇന്നുകൂടി പ്രവർത്തിക്കും. ജൂൺ നാലിനാണു വോട്ടെണ്ണൽ.

]]>
Thu, 25 Apr 2024 08:28:14 +0530 Editor
ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി http://newsmalayali.com/4963 http://newsmalayali.com/4963 സംസ്ഥാനത്ത് ഏപ്രിൽ 26ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് ലേബർ കമ്മീഷണർ. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ജീവനക്കാർക്ക് വേതനത്തോടു കൂടിയ അവധിയാണ് ലേബർ കമ്മീഷണർ പ്രഖ്യാപിച്ചത്. വ്യാപാര, ഐടി, വാണിജ്യ, വ്യവസായ, തോട്ടം മേഖലകൾക്ക് നിർദ്ദേശം ബാധകമാണെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.

 സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കുക. ഏഴ് മുതൽ വൈകിട്ട് ആറ് വരെ വോട്ടെടുപ്പ് നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

]]>
Thu, 25 Apr 2024 08:25:21 +0530 Editor
25000 കോടി സഹകരണ ബാങ്ക് തട്ടിപ്പില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് ക്ലീന്‍ചിറ്റ് http://newsmalayali.com/4962 http://newsmalayali.com/4962 മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യസര്‍ക്കാരിന്റെ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിന് 25,000 കോടിയുടെ കോപ്പറേറ്റിവ് ബാങ്ക് കുംഭകോണത്തില്‍ ക്ലീന്‍ചിറ്റ്. മുംബൈ പൊലീസാണ് അഴിമതി കേസില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ സുനേത്ര പവാറിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. എന്‍ഡിഎയ്ക്ക് വേണ്ടി ബരാമതി ലോക്‌സഭാ സീറ്റില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥി കൂടിയാണ് സുനേത്ര പവാര്‍. നേരത്തെ കോണ്‍ഗ്രസിനും ശിവസേനയ്ക്കുമൊപ്പം മഹാവികാസ് അഘാഡി സഖ്യത്തിലുണ്ടായിരുന്ന എന്‍സിപിയെ പിളര്‍ത്തിയാണ് ബിജെപി പക്ഷത്തേക്ക് അജിത് പവാറും കൂട്ടരും മാറിയത്.

മഹാവികാസ് അഘാഡി സര്‍ക്കാര്‍ വീഴുകയും അജിത് പവാറും ശിവസേന പിളര്‍ത്തിയ ഏക്‌നാഥ് ഷിന്‍ഡെയുമെല്ലാം സഖ്യകക്ഷികളായപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുകയായിരുന്നു മഹാരാഷ്ട്രയില്‍. ബിജെപിയാകട്ടെ മുഖ്യമന്ത്രി സ്ഥാനം ശിവസേന പിളര്‍ത്തിയ ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് നല്‍കുകയും എന്‍സിപി പിളര്‍ത്തിയെത്തിയ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുകയും ചെയ്തു.

ഇഡിയും കേന്ദ്ര ഏജന്‍സികളും വേട്ടയാടി നിരവധി അഴിമതി കേസുകളില്‍ പ്രതിയായിരിക്കവെയായിരുന്നു അജിത് പവാറിന്റെ എന്‍ഡിഎയിലേക്കുള്ള പോക്ക്. തുടര്‍ന്ന് അജിത് പവാറിനൊപ്പം എന്‍ഡിഎയിലേക്ക് പോയ പ്രഫുല്‍ പട്ടേലടക്കം നേതാക്കള്‍ക്ക് വിവിധ കേസുകളില്‍ ക്ലീന്‍ചിറ്റ് കിട്ടിയതും ഇന്ത്യ കണ്ടു. ‘മോദി വാഷിംഗ് പൗഡറെ’ന്ന് ആദ്യം പരിഹസിച്ചത് ആംആദ്മി പാര്‍ട്ടി നേതാക്കളാണെങ്കിലും പിന്നീട് ഇന്ത്യയിലെ പ്രതിപക്ഷം ഒന്നടങ്കം ഇത്തരം ക്ലീന്‍ചിറ്റ് സംഭവങ്ങളെ ബിജെപിയുടെ അഴിമതി തുറന്നുകാട്ടി വിമര്‍ശിക്കാനുപയോഗിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ അന്വേഷണ ഏജന്‍സികളെ കൊണ്ട് വേട്ടയാടിക്കുകയും അവര്‍ എന്‍ഡിഎയ്ക്ക് ഒപ്പം ചേരുമ്പോള്‍ ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്യുന്ന രീതിയേയാണ് മോദി വാഷിംഗ് പൗഡര്‍ എന്ന് പറഞ്ഞു പ്രതിപക്ഷം പരിഹസിക്കുന്നത്.

അജിത് പവാറിനും പ്രഫുല്‍ പട്ടേലിനും ശേഷം അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും ഇപ്പോള്‍ അഴിമതി കേസില്‍ ക്ലീന്‍ചിറ്റ് നേടിയിരിക്കുകയാണ്. ജനുവരിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടില്‍ അതായത് കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ടിലാണ് മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് (എംഎസ്സിബി) കേസ് അന്വേഷിക്കുന്ന മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം സുനേത്ര പവാര്‍ ക്രിമിനല്‍ കുറ്റം ഒന്നും ചെയ്തിട്ടില്ലെന്ന് പറയുന്നത്. ബാങ്കുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ സുനേത്ര പവാറിനും ഭര്‍ത്താവിനുമായി ബന്ധമുള്ളതായി കാണുന്നില്ലെന്നാണ് മുംബൈ പൊലീസിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

എന്‍സിപി അതികായന്‍ ശരത് പവാറിന്റെ കോട്ടയായ ബരാമതിയില്‍ അദ്ദേഹത്തിന്റെ മകള്‍ സുപ്രീയക്കെതിരായാണ്  അജിത് പവാറിന്റെ ഭാര്യ മല്‍സരിക്കുന്നത്. ബിജെപി വാഷിംഗ് മെഷീന്‍ ശക്തമായി തന്നെ വെളുപ്പിക്കല്‍ നടപടികള്‍ തുടരുകയാണെന്ന പ്രതിപക്ഷത്തിന്റെ വാദം വീണ്ടും ഇതോടെ ശക്തമാവുകയാണ്. മുംബൈ പൊലീസിന്റെ റിപ്പോര്‍ട്ട് കണ്ടതോടെ പ്രതിപക്ഷത്തിന് ബിജെപിയ്‌ക്കെതിരെ ഒരു ആയുധം കൂടി കിട്ടിയിരിക്കുകയാണ്. ബിജെപിയെ എതിര്‍ക്കുന്ന നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെയും പോലീസ് സേനയെയും ഉപയോഗിക്കുകയും അവര്‍ ബിജെപിയ്‌ക്കൊപ്പം ചേരുമ്പോള്‍ അന്വേഷണം മന്ദഗതിയിലാക്കുമെന്നും അല്ലെങ്കില്‍ അവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുമെന്നും നേരത്തേയും വ്യക്തമായതാണ്. സംഭവത്തെ കുറിച്ച് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് ആന്ദ് ദുബേയുടെ പ്രതികരം ഇങ്ങനെ.

]]>
Thu, 25 Apr 2024 08:23:18 +0530 Editor
തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ല: വിവിപാറ്റ് സ്ലിപ്പ് കേസിൽ സുപ്രീംകോടതി http://newsmalayali.com/4961 http://newsmalayali.com/4961 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരം നല്‍കി. വോട്ടിങ് മെഷീനിലെ എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണമെന്ന ഹര്‍ജി വാദം പൂർത്തിയാക്കി വിധി പറയുന്നതിനായി മാറ്റിവച്ചു.

ഒരു സാഹചര്യത്തിലും ഇവിഎമ്മില്‍ കൃത്രിമം കാണിക്കാനാകില്ലെന്നും വിവിപാറ്റുകള്‍ പൂര്‍ണമായി എണ്ണുക പ്രായോഗികമായി സാധ്യമല്ലെന്നും ഉദ്യോഗസ്ഥര്‍ ബോധിപ്പിച്ചു. വിവി പാറ്റില്‍ വോട്ടിങ്ങിന് ശേഷം വോട്ടിങ് മെഷീനും കണ്‍ട്രോള്‍ യൂണിറ്റിമൊപ്പം വിവി പാറ്റും സീല്‍ ചെയ്യാറുണ്ട്. മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയെ പ്രോഗ്രാം ചെയ്യാറുള്ളു. ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. വോട്ടിങ് മെഷീനിന്‍റെ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവി പാറ്റ് എന്നീ മൂന്നിനും മൈക്രോ കണ്‍ട്രോളേഴ്സ് ഉണ്ട് തുടങ്ങിയ കാര്യങ്ങളും കംമീഷൻ കോടതിയിൽ വ്യക്തമാക്കി.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദിപാങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിവിപാറ്റുകള്‍ പൂർണമായി എണ്ണണം എന്ന ആവശ്യമായിരുന്നു ഹർജിയിൽ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ലെന്ന് പ്രശാന്ത് ഭൂഷനോട് ജഡ്ജിമാർ പറഞ്ഞു. ഭരണഘടന സ്ഥാപനത്തെ നിയന്ത്രിക്കാനില്ലെന്ന് കോടതി പരാമര്‍ശിച്ചു. മുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ആവശ്യം അംഗീകരിച്ചാല്‍ ഫലം വൈകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.

നിലവിൽ, എല്ലാ അസംബ്ലി മണ്ഡലങ്ങളിലും തിരഞ്ഞെടുത്ത അഞ്ച് ഇവിഎമ്മുകൾക്കായാണ് ഈ ക്രോസ് വെരിഫിക്കേഷൻ നടത്തുന്നത്. ഹര്‍ജികളില്‍ വിശദമായ വിധി ഉണ്ടാകുമെന്ന സൂചന ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നല്‍കിയിട്ടുണ്ട്. നിലവിൽ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് കോടതി പറഞ്ഞു.

]]>
Thu, 25 Apr 2024 08:16:06 +0530 Editor
കളമശേരി സ്ഫോടന കേസ്; കുറ്റപത്രം സമർപ്പിച്ച് പൊലീസ്, മാർട്ടിൻ ഡൊമിനിക് ഏക പ്രതി http://newsmalayali.com/4960 http://newsmalayali.com/4960 കളമശേരി സ്ഫോടന കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തമ്മനം സ്വദേശി മാർട്ടിൻ ഡോമാനിക്കാണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മാർട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ആറുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്‌ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പെന്ന് കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബർ 29 നായിരുന്നു കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ എട്ട് പേരുടെ ജീവനെടുത്ത സ്ഫോടനം നടന്നത്. കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻറെ അവസാന ദിവസമായിരുന്നു സ്ഫോടനം. രാവിലെ പ്രാർത്ഥനാ ചടങ്ങുകൾ തുടങ്ങി. 9.20 ഓടെ ആളുകൾ എത്തിയിരുന്നു. 9.30 ഓടെയാണ് സമ്മേളന ഹാളിനകത്ത് ആദ്യ സ്ഫോടനം നടന്നത്. ഈ സമയത്ത് ഹാളിൽ 2500 ലധികം ആളുകളുണ്ടായിരുന്നു. തുടർച്ചയായി രണ്ട് സ്ഫോടനങ്ങൾ കൂടി നടന്നു.

തീ ആളുകളിലേക്ക് ആളി പടർന്നാണ് കൂടുതൽ പേർക്ക് ഗുരുതരമായി പരിക്കേറ്റത്. പൊള്ളലേറ്റാണ് എട്ട് പേരും മരിച്ചത്. ഹാളിൽ നിന്ന് പരിഭ്രാന്തരായി ആളുകൾ പുറത്തേക്ക് ഓടിയപ്പോഴും നിരവധി പേർക്ക് വീണു പരിക്കേറ്റു. കസ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതി ഡൊമിനിക് മാർട്ടിൻ അന്നുതന്നെ പോലീസിൽ കീഴടങ്ങിയിരുന്നു. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് ഡൊമിനിക് സ്ഫോടനം നടത്തിയത്. പ്രതി അന്ന് മുതൽ ജയിലിലാണ്.

]]>
Wed, 24 Apr 2024 08:28:40 +0530 Editor
ഗള്‍ഫിന് മുകളില്‍ വീണ്ടും ന്യൂനമര്‍ദം; ആലിപ്പഴം വര്‍ഷിച്ച് രണ്ടു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; http://newsmalayali.com/4959 http://newsmalayali.com/4959 ഗള്‍ഫിന് മുകളില്‍ വീണ്ടും ന്യൂനമര്‍ദം, ഇന്നു മുതല്‍ 25 വരെ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ന്യൂനമര്‍ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ആലിപ്പഴവും വര്‍ഷിക്കും.

ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശര്‍ഖിയ, മുസന്ദം ഗവര്‍ണറേറ്റുകളിലെ വിവിധ ഇടങ്ങളില്‍ 10 മുതല്‍ 30 മില്ലിമീറ്റര്‍വരെ മഴ ലഭിച്ചേക്കും.

അല്‍ഹജര്‍ പര്‍വതനിരകളിലും അവയുടെ സമീപ പ്രദേശങ്ങളിലും അഞ്ചുമുതല്‍ 20 മില്ലിമീറ്റര്‍വരെ മഴ പെയ്‌തേക്കും. ഇത് ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങളിലേക്കും എത്തിയേക്കും. 25ന് വിവിധ ഇടങ്ങളിലായി അഞ്ചു മുതല്‍ 15 മില്ലിമീറ്റര്‍വരെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ശകതമായ മഴ മുന്നറിയിപ്പ് ഉണ്ടായ പാശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്
സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശിച്ചു.

]]>
Wed, 24 Apr 2024 08:25:46 +0530 Editor
കോണ്‍ഗ്രസിനെ 'പോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ അശ്ലീലമായി ചിത്രീകരിച്ചു; വ്യാജ വാര്‍ത്ത നല്‍കി അപമാനിച്ചു; ദേശാഭിമാനിക്കെതിരെ പരാതി നല്‍കി പ്രതിപക്ഷനേതാവ് http://newsmalayali.com/4958 http://newsmalayali.com/4958 കോണ്‍ഗ്രസ് നേതാക്കളെയും പാര്‍ട്ടിക്കെതിരെയും അധിക്ഷേപ വാര്‍ത്ത നല്‍കിയ സിപിഎം മുഖപത്രത്തിനെതിരെ നിയമനടപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദേശാഭിമാനിക്കെതിരെ അദേഹം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അധിക്ഷേപിച്ചു കൊണ്ട് ഏപ്രില്‍ 18 ന് ‘പോണ്‍ഗ്രസ്’എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെയാണ് പരാതി നല്‍കിയത്.

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെകെ ഷൈലജക്കെതിരെ സൈബര്‍ ആക്രമണത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയെന്ന് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയില്‍ നിന്ദ്യവും വൃത്തികെട്ടതുമായ ഭാഷയില്‍ കോണ്‍ഗ്രസിനെ ആക്ഷേപിച്ചുവെന്നാണ് സതീശന്‍ ആരോപിക്കുന്നത്.

വാര്‍ത്ത നല്‍കിയതിന് പുറമെ ‘പോണ്‍ഗ്രസ് സൈബര്‍ മീഡിയ’ എന്ന തലക്കെട്ടിലുള്ള കാരിക്കേച്ചറില്‍ കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അശ്ലീല വീഡിയെ പ്രചരിപ്പിച്ചുവെന്നും സതീശന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

2022ല്‍ പ്രസ് കൗണ്‍സില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും പ്രസ് കൗണ്‍സില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കും വിരുദ്ധമാണ് ദേശാഭിമാനി വാര്‍ത്ത. അതിനാലാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

]]>
Wed, 24 Apr 2024 08:23:11 +0530 Editor
ക്രൈസ്തവ സഭാധ്യക്ഷന്മരുമായി ചര്‍ച്ചകള്‍ നടത്താന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ കൊച്ചിയില്‍; സക്‌സേന നടത്തുന്നത് ബിജെപിക്ക് വേണ്ടിയുള്ള പ്രചരണമെന്ന് ആക്ഷേപം http://newsmalayali.com/4957 http://newsmalayali.com/4957 ക്രൈസ്തവ സഭാധ്യക്ഷന്മരുമായി ചര്‍ച്ചകള്‍ നടത്താന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന കൊച്ചിയില്‍. ലോകസഭ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കേ ബിജെപിക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കാണ് അദേഹം കേരളത്തില്‍ എത്തിയിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ റാഫേല്‍ തട്ടിലുമായാണ് അദേഹം കൊച്ചിയില്‍ വെച്ച് ആദ്യ കൂടിക്കാഴ്ച നടത്തും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. നാളെ തിരുവനന്തപുരത്ത് വെച്ച് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തും. എന്നാല്‍ യാക്കോബായ സഭയുമായി കൂടിക്കാഴ്ചയ്ക്ക് നിലവില്‍ അദ്ദേഹം സമയം ചോദിച്ചിട്ടില്ലെന്നാണ് പുറത്തുവന്നു വിവരം.

]]>
Wed, 24 Apr 2024 08:20:27 +0530 Editor
Here are 10 promising business ideas for 2024 that are gaining traction http://newsmalayali.com/4956 http://newsmalayali.com/4956 Here are 10 promising business ideas for 2024 that are gaining traction

  1. Tutoring: With education always in demand, offering specialized tutoring services can be a lucrative business. You can teach various subjects or skills, both in person and online
  2. Music and Voice Lessons: If you have a talent for music, starting a business giving music or voice lessons can be both fulfilling and profitable.
  3. Bookkeeping: As long as there are businesses, there will be a need for bookkeepers to maintain financial records, making this a stable business idea
  4. Pet Care Services: The pet industry continues to grow, and services like pet sitting, grooming, and training can be great business opportunities
  5. Subscription Box Service: Curated subscription boxes tailored to specific interests or needs are becoming increasingly popular
  6. Dropshipping Website: E-commerce continues to thrive, and starting a dropshipping website can be a low-investment way to enter the market
  7. Dog Grooming: Specialized pet services like dog grooming have a steady demand and can be a rewarding business venture.
  8. Copywriting: With the constant need for content creation, skilled copywriters are in high demand for marketing and advertising purposes.
  9. Copy Editing: Alongside writing, there is a need for editing services to polish and perfect content before publication.
  10. Wedding or Events Planner: If you have a knack for organization and design, planning weddings or other events can be a creative and lucrative business.

These ideas are adaptable and can be tailored to your specific skills and interests. Remember, the success of a business often depends on the execution and the market demand in your area. Good luck with your entrepreneurial journey!

Tutoring:

Starting a tutoring program can be a rewarding way to share knowledge and help others succeed academically. Here’s a step-by-step guide to get you started:

  • Identify Your Niche: Determine the subjects or skills you are most knowledgeable in and passionate about teaching.
  • Market Research: Understand the demand for tutoring in your chosen niche and analyze your competition.
  • Business Setup: Decide whether you’ll operate online, from home, or at a physical location. Choose a business structure that suits your needs.
  • Pricing Plan: Set competitive rates for your services based on your expertise and the local market.
  • Legal Entity: Establish your business legally by registering it and obtaining any necessary licenses or permits.
  • Financial Management: Keep track of your finances, including expenses, income, and taxes.
  • Online Presence: Create a website and use social media to market your services and reach potential students.
  • Acquire Students: Start by offering free sessions or discounts to attract your initial students and build a reputation.
  • Teaching Materials: Develop or source quality educational materials for your lessons.
  • Relationships: Maintain good relationships with both students and their parents to encourage referrals and repeat business.

As for platforms, there are free options available for tutoring. For instance, Schoolhouse.world offers free online tutoring with peer-to-peer learning opportunities2. Another platform is UPchieve, which provides free online tutoring and college counseling3. These platforms can be a great starting point to offer your services or to gain experience in tutoring.

To attract students, consider the following ideas:

  • Engaging Content: Use interactive tools and resources to make learning fun and engaging.
  • Personalized Learning: Offer one-on-one sessions or small group classes to provide personalized attention.
  • Incentives: Create a reward system for achievements to motivate students.
  • Flexibility: Be flexible with scheduling to accommodate the needs of your students.
  • Technology: Utilize technology to enhance the learning experience, such as virtual whiteboards or educational apps.
  • Communication: Maintain open and honest communication with students to understand their needs and adjust your teaching methods accordingly.

Remember, the key to a successful tutoring business is not just in the knowledge you provide, but also in the way you engage and motivate your students. Good luck with your tutoring program!

Musics & Voice Lessons

Starting a business offering music or voice lessons can be a fulfilling venture. Here’s a guide to help you begin:

How to Start:

  1. Market Analysis: Understand your target audience and the demand for music lessons in your area.
  2. Business Plan: Draft a plan outlining your goals, financial projections, and strategies.
  3. Brand Development: Create a unique brand that reflects your teaching style and philosophy.
  4. Legal Formalities: Register your business and obtain any necessary licenses and permits.
  5. Financial Setup: Open a business bank account and secure funding if needed.
  6. Pricing Strategy: Set competitive prices for your lessons considering your expertise and market rates.
  7. Equipment and Supplies: Acquire the necessary instruments and materials for teaching.
  8. Insurance: Consider getting business insurance to protect against potential liabilities.
  9. Marketing: Promote your services through social media, local advertising, and word of mouth.
  10. Expansion: As your business grows, consider hiring additional instructors or offering new services.

How to Engage Students:

  • Rewards: Implement a system of positive reinforcement to motivate students.
  • Performances: Organize recitals or concerts to give students goals to work towards.
  • Goal Setting: Allow students to set their own goals to foster a sense of ownership over their learning.
  • Movement: Incorporate dance or movement into lessons to keep students active and engaged.
  • Recording: Record students’ performances and create an ‘album’ to showcase their progress.
  • Student of the Month: Recognize students’ hard work and improvement, not just talent.
  • Parent Participation: Encourage parents to be involved in their child’s musical journey.
  • Student Bands: Help students form bands or ensembles to develop teamwork and performance skills.
  • Diverse Learning: Cater to different learning styles with a variety of teaching methods.
  • Technology: Use apps and software to make lessons more interactive and fun.


Remember, the key to a successful music or voice lesson business is not only in providing quality instruction but also in creating a supportive and engaging learning environment. By following these steps and focusing on student engagement, you’ll be well on your way to building a thriving business. Good luck!

Copy Editing

Starting a copy editing business and earning from it involves several steps, from honing your skills to marketing your services. Here’s a guide to help you begin:

Starting a Copy Editing Business:

  1. Education: Consider getting a degree or certificate in English, communication, journalism, or a related field to solidify your knowledge of language and grammar
  2. Skills: Develop a strong command of language and style guides like the Chicago Manual of Style, AP, APA, and MLA.
  3. Experience: Gain experience by working on various editing projects, which could include volunteering or interning
  4. Networking: Build relationships with writers, publishers, and other professionals in the industry
  5. Business Plan: Create a comprehensive business plan that outlines your services, target market, pricing, and marketing strategies
  6. Legal Setup: Register your business and handle any legal formalities, such as obtaining a business license.
  7. Marketing: Establish an online presence with a professional website and use social media to attract clients
  8. Portfolio: Compile a portfolio of your work to showcase your skills to potential clients

Earning from Copy Editing:

  1. Pricing: Set competitive rates based on the complexity of the projects, your expertise, and the industry standard
  2. Freelancing Platforms: Register on freelancing platforms like Upwork to find initial clients and build your reputation
  3. Direct Clients: Reach out to potential clients directly by offering your services to businesses, authors, and academic professionals
  4. Referrals: Encourage satisfied clients to refer you to others, which can help expand your client base
  5. Diversify Services: Offer a range of services, such as editing for different types of content, to appeal to a broader audience

Remember, success in copy editing comes from a combination of skill, professionalism, and effective marketing. As you gain more experience and build a strong client base, your earning potential will grow. Good luck with your copy editing venture!

Wedding or Events Planner

Becoming a wedding or events planner involves a blend of education, experience, and skills development. Here’s a comprehensive guide to help you get started:

Steps to Become a Wedding or Events Planner:

  1. Education: While not always mandatory, having a degree in event planning, hospitality management, or a related field can be advantageous.
  2. Experience: Gain experience through internships or by assisting established planners. Volunteering for events can also provide valuable insights.
  3. Skills Development: Develop key skills such as organization, communication, negotiation, and creativity. Being able to work under pressure is crucial.
  4. Certifications: Consider obtaining certifications from recognized institutions like the American Association of Certified Wedding Planners (AACWP) to enhance credibility.
  5. Networking: Build a strong network with vendors, venues, and other planners. This can lead to referrals and partnerships.
  6. Business Acumen: Learn the basics of running a business, including marketing, finance, and legal aspects.
  7. Portfolio: Create a portfolio showcasing your work, style, and any events you’ve planned or assisted with.
  8. Marketing: Develop a marketing strategy to promote your services. Utilize social media, attend bridal shows, and create a professional website.

Things to Remember:

  • Client Expectations: Understand and manage client expectations effectively. Clear communication is key to success.
  • Vendor Relationships: Maintain good relationships with vendors to ensure the best prices and services for your clients.
  • Continued Education: Stay updated with the latest trends and continue learning to improve your services
  • Flexibility: Be prepared to work irregular hours and handle last-minute changes or emergencies.

Mandatory Requirements:

  • Legalities: Ensure you have the necessary business licenses and permits to operate legally in your area.
  • Insurance: Obtain liability insurance to protect your business from potential claims.
  • Contracts: Use contracts to outline the scope of your services, fees, and responsibilities to protect both you and your clients.
  • Knowledge of Traditions: Have a sound understanding of different cultural and religious wedding traditions to cater to diverse clients.

Remember, becoming a successful wedding or events planner requires dedication, passion, and a willingness to go above and beyond to create memorable events. Good luck on your journey to becoming a wedding or events planner!

]]>
Fri, 19 Apr 2024 10:37:06 +0530 Editor
ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കി; മാറ്റം ലോഗോയില്‍ മാത്രമാണെന്നും മൂല്യങ്ങള്‍ തുടരുമെന്നും ദൂരദര്‍ശന്‍ http://newsmalayali.com/4955 http://newsmalayali.com/4955 ഡിഡി ന്യൂസിന്റെ ലോഗോയുടെ നിറം ദൂരദര്‍ശന്‍ കാവിയാക്കിയതില്‍ വിവവാദം. നേരത്തേ ചുവപ്പായിരുന്ന നിറം കാവിയാക്കി മാറ്റുകയാണ് ചെയ്തത്. മാറ്റം ലോഗോയില്‍ മാത്രമാണെന്നും മൂല്യങ്ങള്‍ തുടരുമെന്നും ദൂരദര്‍ശന്‍ വ്യക്തമാക്കി. ചാനലിന്റെ പുതിയ സ്റ്റുഡിയോ ലോഞ്ചിനൊപ്പമാണ് ചാനലിന്റെ ലോഗോയുടെ നിറം മാറ്റിയത്.

‘മൂല്യങ്ങള്‍ അതുപോലെത്തന്നെ തുടരും. പുതിയ രൂപത്തില്‍ ഞങ്ങളെ ഇപ്പോള്‍ ലഭ്യമാണ്. മുന്‍പെങ്ങുമില്ലാത്ത വിധമുള്ള വാര്‍ത്താ യാത്രയ്ക്ക് തയ്യാറാകൂ… ഏറ്റവും പുതിയ ഡി.ഡി. വാര്‍ത്തകള്‍ അനുഭവിക്കൂ’… നിറം മാറിയതുമായി ബന്ധപ്പെട്ട ദൂരദര്‍ശന്‍ പുതിയ പ്രമോ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ച് കുറിച്ചു.

പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റെ ഡയറക്ടര്‍ ജനറല്‍ എക്സ് പോസ്റ്റില്‍ പ്രതികരിച്ചു.

ലോഗോയില്‍ മാത്രമല്ല ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍ മിഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

]]>
Thu, 18 Apr 2024 09:24:57 +0530 Editor
ലോക്സഭ തിരഞ്ഞെടുപ്പ്; 102 മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശ്ശബ്ദ പ്രചാരണം http://newsmalayali.com/4954 http://newsmalayali.com/4954 2024 ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വിധിയെഴുത്ത് നാളെ. തമിഴ്നാട്ടിലെ ആകെയുള്ള 39 മണ്ഡലങ്ങളിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അടക്കം 102 ലോക്സഭാ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഈ മണ്ഡലങ്ങളിൽ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന് ശേഷം നാളെ ജനം പോളിംഗ് ബൂത്തുകളിലേക്കെത്തും.

102 മണ്ഡലങ്ങളിലായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ 39 സീറ്റുകളിലായി ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. പുതുച്ചേരി സീറ്റിലും നാളെയാണ് വോട്ടെടുപ്പ്. രാജസ്ഥാനില്‍ 12 സീറ്റുകളിലും യുപിയില്‍ എട്ടിലും ബിഹാറില്‍ നാലിലും ബംഗാളില്‍ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വലിയ പ്രതീക്ഷയിലാണ് ഇക്കുറി. കോൺഗ്രസിനും ഇടത് പക്ഷത്തിനും മുസ്ലിം ലീഗിനുമൊപ്പമുള്ള മുന്നണിയിലൂടെ 39 സീറ്റിലും വിജയിക്കുമെന്നാണ് ഡിഎംകെയുടെ പ്രതീക്ഷ. അതേസമയം വൻ മുന്നേറ്റം ഇക്കുറിയുണ്ടാകുമെന്ന പ്രതീക്ഷയാണ് ബിജെപിയും അണ്ണാ ഡിഎംകെയും മുന്നോട്ട് വയ്ക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും ഇന്നലെ കൊട്ടിക്കലാശത്തിൽ പങ്കുചേർന്നു.

ആദ്യഘട്ടത്തിന്‍റെ അവസാന പ്രചാരണ ദിനത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റാലികൾ എത്തിയത്. രാഹുല്‍ ഗാന്ധിയും കർണാടകയിലും പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലും പ്രചാരണം നടത്തി.

]]>
Thu, 18 Apr 2024 09:22:55 +0530 Editor
മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി http://newsmalayali.com/4953 http://newsmalayali.com/4953 100 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് കെഎസ്ആർടിസി. മദ്യപിച്ച് ജോലിക്കെത്തിയ ജീവനക്കാർക്കെതിരെയാണ് നടപടി എടുത്തത്. 74 സ്ഥിരം ജീവനക്കാരെ സസ്പെൻ്റ് ചെയ്തു. താൽക്കാലിക ജീവനക്കാരായ 26 പേരെ സർവീസിൽ നിന്നും പിരിച്ചുവിട്ടു.

സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെയാണ് സർവീസിൽ നിന്നും പിരിച്ച് വിട്ടത്. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി. വിവിധ യൂണിറ്റുകളിലായി മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ നിർദേശപ്രകാരമായിരുന്നു  പരിശോധന.

]]>
Wed, 17 Apr 2024 08:43:14 +0530 Editor
തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഇതുവരെ പിടികൂടിയത് 4650 കോടി, 'ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക'; കേരളത്തിൽ നിന്ന് 53 കോടി http://newsmalayali.com/4952 http://newsmalayali.com/4952 ലോക്സഭ തിര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇതുവരെ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തത്. പതിമൂന്ന് ദിവസത്തിന് ഉള്ളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കിലാണ് ഞെട്ടിക്കുന്ന കണക്ക് വിവരങ്ങൾ. ലോക്സഭ തിര‍ഞ്ഞെടുപ്പില്‍ വന്‍ പണമൊഴുക്ക് നടക്കുന്നുവെന്നതിന് തെളിവാണിത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെ 3475 കോടിയാണ് പിടിച്ചെടുത്തത്. എന്നാൽ ഇത്തവണ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ 4600 കോടി കവിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പണമായി മാത്രം പിടിച്ചെടുത്തത് 395.39 കോടിയാണ്. 489 കോടി മൂല്യമുള്ള മൂന്ന് കോടി അൻപത്തിയെട്ട് ലക്ഷം ലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. രണ്ടായിരം കോടിയുടെ മയക്കുമരുന്നും അധികൃതർ പിടികൂടിയിട്ടുണ്ട്. സ്വർണം പോലുള്ള 562 കോടിയുടെ ലോഹങ്ങളും മറ്റ് സൗജന്യങ്ങളായുള്ള 1142 കോടിയുടെ സാധനങ്ങളുടെ പിടിച്ചെടുത്തുവെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു

778 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്ത രാജസ്ഥാനാണ് സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍. ഗുജറാത്തില്‍ നിന്ന് 605 കോടിയുടെ സാധനങ്ങളും തമിഴിനാട്ടില്‍ നിന്ന് 460 ഉം മഹാരാഷ്ട്രയില്‍ നിന്ന് 431 കോടിയും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം കേരളത്തില്‍ നിന്ന് പണമായി പത്ത് കോടിയാണ് കമ്മീഷൻ പിടിച്ചെടുത്തത്. രണ്ട് കോടിയുടെ മദ്യവും 14 കോടിയുടെ മയക്ക് മരുന്നും പിടിച്ചെടുത്തു. ഏപ്രില്‍ 19നാണ് ലോക്സഭ തെര‍ഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം നടക്കുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനാണ് അവസാനിക്കുന്നത്.

]]>
Wed, 17 Apr 2024 08:38:20 +0530 Editor
കള്ളവോട്ട് തടയാന്‍ കാമറ നിരീക്ഷണം; സംസ്ഥാനത്തെ എട്ട് ജില്ലകളിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ്; ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളില്‍ തത്സമയ നിരീക്ഷണം http://newsmalayali.com/4951 http://newsmalayali.com/4951 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. എന്നാല്‍ ഈ ജില്ലകളിലെ മുഴുവന്‍ പ്രശ്‌ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും.

ബൂത്ത് പിടുത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തത്സമയ നിരീക്ഷണത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുക.

]]>
Wed, 17 Apr 2024 08:36:30 +0530 Editor
പോളണ്ടില്‍ ഗർഭഛിദ്രം നിയമവിധേയമാക്കുവാനുള്ള നീക്കത്തിനെതിരെ 50,000 പേരുടെ റാലി http://newsmalayali.com/4950 http://newsmalayali.com/4950 ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ബില്ലുകൾ അവതരിപ്പിക്കാനിരിക്കെ പോളണ്ടില്‍ ജീവന്റെ മഹത്വം പ്രഘോഷിച്ച് അന്‍പത്തിനായിരത്തിലധികം പേരുടെ പ്രോലൈഫ് റാലി. ഏപ്രിൽ 14 ഞായറാഴ്ച, പോളണ്ടിലെ വാർസോയിലെ തെരുവുകളെ ഇളക്കി മറിച്ചാണ് പതിനായിരങ്ങള്‍ അണിനിരന്നത്. ബെനഡിക്റ്റ എന്ന കത്തോലിക്ക സന്നദ്ധ സംഘടനയും (സെൻ്റ് ബെനഡിക്റ്റ് ഫൗണ്ടേഷൻ) പോളിഷ് ബിഷപ്പ്സ് കോൺഫറൻസിന്റെയും മറ്റ് സംഘടനകളുടെയും ആഭിമുഖ്യത്തിലായിരിന്നു റാലി.

മാർച്ചിന്റെ വക്താവ് ലിഡിയ സാങ്കോവ്‌സ്ക - ഗ്രാബ്‌സുക്കാണ് റാലിയില്‍ അരലക്ഷം പേര്‍ അണിനിരന്നതായി വെളിപ്പെടുത്തിയത്. റാലിയ്ക്കിടെ പോളണ്ടിലെ ബിഷപ്പുമാർ എല്ലാ ഞായറാഴ്ചകളിലെയും വിശുദ്ധ കുർബാനകളില്‍ ഗർഭസ്ഥ ശിശുക്കൾക്കായി പ്രാർത്ഥിക്കാൻ എല്ലാ ഇടവകകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. "കൊല്ലണോ കൊല്ലാതിരിക്കണോ, അതാണ് തിരഞ്ഞെടുപ്പ്," "ഞാൻ ജീവന്‍ തിരഞ്ഞെടുക്കുന്നു", "ഒരുമിച്ചുള്ള ജീവിതത്തിന്", "അമ്മയെയും കുഞ്ഞിനെയും ഇരുവരെയും സ്നേഹിക്കുക" തുടങ്ങിയ സന്ദേശങ്ങളുള്ള പ്ലക്കാര്‍ഡുകളുമായായിരിന്നു റാലി.

പാർലമെന്റിൽ ഭ്രൂണഹത്യ നിയമവിധേയമാക്കുവാനുള്ള ഏതു നീക്കം നടത്തിയാലും, കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തിന് ഏറെ മുന്‍തൂക്കം നല്‍കുന്ന കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് പോളണ്ട്.

]]>
Wed, 17 Apr 2024 08:25:44 +0530 Editor
പ്രധാനമന്ത്രി തലസ്ഥാനത്ത്; മോദിയുടെ ഗ്യാരണ്ടി ആവർത്തിച്ച് പ്രസംഗം http://newsmalayali.com/4949 http://newsmalayali.com/4949 തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്. കാട്ടാക്കടയിലും മലയാളത്തിലാണ് നരേന്ദ്ര മോദി സ്വാഗതം പറഞ്ഞത്. പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നതിൽ സന്തോഷമെന്ന് മോദി പറഞ്ഞു. ‘മോദിയുടെ ഗ്യാരണ്ടി’ ആവർത്തിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

മലയാളത്തിൽ സ്വാ​ഗതം പറഞ്ഞ് പ്രസം​ഗം ആരംഭിച്ച പ്രധാനമന്ത്രി ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്‌മരിച്ചു. ബിജെപിയുടെ പ്രകടന പത്രിക എന്നാൽ മോദിയുടെ ​ഗ്യാരണ്ടിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തിൽ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു. അഞ്ചു വർഷത്തിൽ ഭാരതത്തെ മൂന്നാം സാമ്പത്തിക ശക്തി ആക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിൽ വലിയ വികസന പദ്ധതികൾ കൊണ്ട് വരും. വിനോദ സഞ്ചാര രംഗത്തു പുത്തൻ വികസന പദ്ധതികൾ വരും. കൂടുതൽ ഹോം സ്റ്റേകൾ തുടങ്ങുകയും തീര വികസനത്തിന്‌ മുൻഗണന നൽകുമെന്നും മത്സ്യസമ്പത്ത് കൂട്ടാൻ പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും പ്രധാനമന്ത്രി വിശദമാക്കി. ദക്ഷിണെന്ത്യയിലും ബുള്ളറ്റ് ട്രെയിൻ വരുമെന്നും സർവെ നടപടി പുതിയ സർക്കാർ തുടങ്ങുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കോൺ​​ഗ്രസിനും സിപിഎമ്മിനും എതിരെ പ്രധാനമന്ത്രി പ്രസം​ഗത്തിനിടെ രൂക്ഷ വിമർശനമുന്നയിച്ചു. ഇവിടെ വലിയ ശത്രുക്കളായവർ ദില്ലിയിൽ സുഹൃത്തുക്കളാണെന്നും ഇടത് വലത് മുന്നണികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു കഴി‍ഞ്ഞുവെന്നും മോദി പറഞ്ഞു. വർക്കല നെടുമങ്ങാട് പോലുള്ള സ്ഥലങ്ങളിൽ പോലും മയക്കുമരുന്ന് സംഘം ശക്തമാണ്. ഇതിന്റെ ക്രെഡിറ്റ് ആർക്കാണെന്നും മോദി ചോദിച്ചു. ഇന്ന് കേരളത്തിൽ പലയിടത്തും കുടിവെള്ളം കിട്ടാനില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

]]>
Mon, 15 Apr 2024 19:07:46 +0530 Editor
4 കോടി ബിജെപി സ്ഥാനാർത്ഥിയുടേത് തന്നെയെന്ന് സ്ഥിരീകരണം; എഫ്ഐആർ പുറത്ത് http://newsmalayali.com/4948 http://newsmalayali.com/4948 ട്രെയിനിൽ നിന്ന് പിടികൂടിയ 4 കോടി രൂപ ബിജെപി സ്ഥാനാർത്ഥിയുടേത് തന്നെയെന്ന് എഫ്ഐആർ. ബിജെപി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രന്‍റേതാണ് പണമെന്നാണ് സ്ഥിരീകരിച്ചത്‌. ഏപ്രിൽ 22ന് ഹാജരാകാൻ ആവശ്യപ്പെട്ട് നൈനാറിന് പൊലീസ് സമൻസ് അയച്ചിട്ടുണ്ട്. തിരുനെൽവേലിയിലെ വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാനാണ് പണം കൊണ്ടുവന്നതെന്നും എഫ്ഐആറിൽ പറയുന്നു.

പിടിച്ചെടുത്ത 4 കോടിയുമായി തനിക്ക് ബന്ധമില്ലെന്ന് നൈനാർ നാഗേന്ദ്ര പറഞ്ഞു. എന്നാൽ ഈ ആരോപണത്തെ പൊലീസ് തള്ളി. പ്രതികൾ ട്രെയിൻ യാത്രയ്ക്കുള്ള എമർജൻസി ക്വാട്ടയ്ക്കായി അപേക്ഷ നൽകിയത് നൈനാറുടെ ലെറ്റർപാഡിലാണെന്നതും സ്റ്റേഷനിലേക്ക് പോകും മുൻപ് മൂവരും നൈനാറുടെ ഹോട്ടലിൽ തങ്ങിയതും നൈനാറുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് പ്രതികളുടെ കൈവശം ഉണ്ടായിരുന്നത് സംശയകരമാണെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു.

അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സതീഷിന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്നും പൊലീസ് പറഞ്ഞു. വോട്ടർമാർക്ക് പണം നൽകാൻ ശ്രമിച്ച നൈനാറിനെ അയോഗ്യനാക്കണെമന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് സിപിഐ വ്യക്തമാക്കി. സംഭവത്തിൽ മൗനം വെടിഞ്ഞ കെ.അണ്ണാമലൈ പണവുമായി ബന്ധമില്ലെന്ന് നൈനാർ തന്നെ പറഞ്ഞിട്ടുണ്ടെന്നും ശരിയായ അന്വേഷണം നടക്കട്ടേയെന്നും പ്രതികരിച്ചു. ബിജെപി സംസ്ഥാന വ്യവസായ സെൽ അധ്യക്ഷൻ ഗോവർദ്ധനും പൊലീസ് സമൻസ് നൽകിയിട്ടുണ്ട്.

മോദിയുടെ തിരുനെൽവേലി റാലി നടക്കുന്നതിനു തൊട്ടു മുൻപാണ് പൊലീസ് എഫ്ഐആർ പകർപ്പ് പുറത്തുവിട്ടത്. വോട്ടെടുപ്പ് കഴിഞ്ഞ് മൂന്നാം ദിവസമായ ഏപ്രിൽ 22ന് ഹാജരാകാൻ നൈനാറിന് പൊലീസ് സമൻസ് അയച്ചിട്ടുണ്ട്.

]]>
Mon, 15 Apr 2024 19:05:45 +0530 Editor
അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്‌രിവാളിന്റെ ഹർജി; വാദം കേള്‍ക്കുന്നത്‌ സുപ്രീംകോടതി 29ലേക്ക് മാറ്റി http://newsmalayali.com/4947 http://newsmalayali.com/4947 മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചോദ്യംചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റി. ഹര്‍ജിയിൽ വാദം കേള്‍ക്കുന്നത്‌ സുപ്രീംകോടതി ഏപ്രില്‍ 29ലേക്ക് മാറ്റി. ഹർജിയില്‍ ഇഡിക്ക് കോടതി നോട്ടീസ് അയച്ചു.

ഹർജി ഉടന്‍ പരിഗണിക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം തള്ളിയാണ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. രേഖകള്‍ പരിശോധിക്കാതെ ഉടന്‍ തീരമാനമെടുക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കണമെന്നും രാജ്യം മുഴുവന്‍ സഞ്ചരിക്കണമെന്നും കെജ്‌രിവാളിന്റെ അഭിഭാഷകന്‍‌ വാദിച്ചു. എന്നാല്‍, ഇതിനെ ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. മദ്യനയക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ 9ന് ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

]]>
Mon, 15 Apr 2024 19:03:29 +0530 Editor
'സാക്ഷിമൊഴി അതിജീവിതയ്ക്ക് നൽകരുത്'; ദിലീപ് വീണ്ടും കോടതിയിൽ, ഹർജി നാളെ http://newsmalayali.com/4946 http://newsmalayali.com/4946 നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ ദിലീപ് വീണ്ടും ഹർജി സമർപ്പിച്ചു. അന്വേഷണ റിപ്പോർട്ടിലെ മൊഴി പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്നാണ് ഹർജിയിലെ ആവശ്യം. മൊഴികളുടെ പകർപ്പ് നൽകാൻ നിയമപരമായി കഴിയില്ലെന്നും ദിലീപ് ഹർജിയിൽ പറയുന്നു. ദിലീപിന്റെ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.

തീർപ്പാക്കിയ ഒരു ഹർജിയിലാണ് മൊഴി പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടതെന്നും അങ്ങനെ ഉത്തരവിടാൻ കഴിയില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് ഹർജി നല്‍കിയത്. മൊഴിപ്പകര്‍പ്പ് നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയിൽ കോടതിയുടെ നിർണായക തീരുമാനം. മെമ്മറികാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

എറണാകുളം സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം നൽകിയത്.  സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അതിജീവിതയുടെ ആവശ്യം നിലനില്‍ക്കുമെന്നും നിരീക്ഷിച്ചു. അതിജീവിതയുടെ ആവശ്യം നിരസിക്കാന്‍ കാരണങ്ങളില്ലെന്ന് ജസ്റ്റിസ് കെ ബാബു വ്യക്തമാക്കുകയും ചെയ്തിരുന്നു.

]]>
Mon, 15 Apr 2024 19:01:43 +0530 Editor
ഞങ്ങളെ അക്രമിക്കുന്നവരെ ശക്തമായി തിരിച്ചടിക്കും; ഇറാനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു http://newsmalayali.com/4945 http://newsmalayali.com/4945 ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പ്രതികാരം വീട്ടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന് ശക്തമായ തിരിച്ചടി നല്‍കും. പശ്ചിമേഷ്യയില്‍ യുദ്ധഭീതിനിലനില്‍ക്കേ ഇസ്രയേല്‍ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും ഇന്നുപുലര്‍ച്ചെയോടെയായിരുന്നു ഇറാന്‍ തൊടുത്ത് വിട്ടത്. ഇറാന്‍ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളില്‍ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായും പ്രത്യേകിച്ച് കുറച്ച് ആഴ്ചകളായി ഇറാന്റെ ഭാഗത്തു നിന്ന് ആക്രമണം ഇസ്രയേല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും തങ്ങളെ അക്രമിക്കുന്നവരെ തിരിച്ചടിക്കാന്‍ ഇസ്രയേലും ഐ.ഡി.എഫും തയ്യാറാണെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രയേലിനെ പിന്തുണച്ച യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെ പ്രധാനമന്ത്രി നന്ദി അറിയിച്ചു.

അതേസമയം, ഇസ്രയേലിനെതിരെ ആക്രമ ഭീഷണി ഉയര്‍ത്തുന്ന ഇറാന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. ഇറാന്‍ സൈനിക നീക്കം നടത്തുമെന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് അമേരിക്ക ഇസ്രയേലിനെ സഹായിക്കാന്‍ യുദ്ധക്കപ്പലുകള്‍ അയച്ചു.

മേഖലയിലെ ഇസ്രയേലി, അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ സംരക്ഷിക്കാനാണ് യു.എസ്. സൈനിക സഹായങ്ങള്‍ അയച്ചത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് രണ്ട് യുദ്ധക്കപ്പലുകളാണ് യു.എസ്. നാവികസേന അയച്ചതെന്ന് നേവി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിലവില്‍ ചെങ്കടലിലുള്ള എസ്.എസ്. കാര്‍നിയാണ് അമേരിക്ക അയച്ച ഒരു യുദ്ധക്കപ്പല്‍. ഹൂതികളുടെ ഡ്രോണ്‍ ആക്രമണവും കപ്പല്‍വേധ മിസൈലുകളും പ്രതിരോധിക്കുന്ന വ്യോമദൗത്യമാണ് ചെങ്കടലില്‍ യുഎസ്എസ് കാര്‍നിക്കുള്ളത്.

ആക്രമണം ഏതുനിമിഷവും പ്രതീക്ഷിക്കണമെന്ന മുന്നറിയിപ്പ് യുഎസ്. പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ ഇസ്രയേലിന് നല്‍കിയിട്ടുണ്ട്. ഇസ്രയേലിനെ ഒരുകാരണവശാലും ആക്രമിക്കരുതെന്ന് ഇറാനോടും അമേരിക്ക നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, ഇറാന്റെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേല്‍. ഇറാന്റെ ഏതു ഭീഷണിയേയും നേരിടാനും ഏറ്റുമുട്ടലിനും തയാറാണെന്ന് ഇസ്രയേല്‍ അറിയിച്ചു. യുദ്ധം ആസന്നമായ സാഹചര്യത്തില്‍ പൗരന്‍മാര്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.

]]>
Sun, 14 Apr 2024 22:28:48 +0530 Editor
നഷ്ടമായത് 2.33 ദശലക്ഷം ഹെക്ടർ മരങ്ങൾ'; 51.0 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടുവെന്നും റിപ്പോർട്ട് http://newsmalayali.com/4944 http://newsmalayali.com/4944 2000 മുതൽ ഇന്ത്യയ്ക്ക് 2.33 ദശലക്ഷം ഹെക്ടർ മരം നഷ്ടമായതായി റിപ്പോർട്ട്. ഗ്ലോബൽ ഫോറസ്റ്റ് വാച്ച് മോണിറ്ററിംഗ് പ്രോജക്റ്റിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ നഷ്ടത്തിന്റെ ഫലമായി ഇന്ത്യയിൽ പ്രതിവർഷം 51.0 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടുവെന്നും ഈ വനനഷ്ടം കാലാവസ്ഥ വ്യതിയാനത്തിന് ആക്കം കൂട്ടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ശരാശരി 66,600 ഹെക്ടറിൽ നിന്ന് 324,000 ഹെക്ടർ മരങ്ങളുടെ നഷ്‌ടമാണ് അസമിൽ ഉണ്ടായത്. മിസോറാമിൽ 312,000 ഹെക്ടർ, അരുണാചൽ പ്രദേശിൽ 262,000 ഹെക്ടർ, നാഗാലാൻഡിൽ 259,000 ഹെക്ടർ, മണിപ്പൂരിൽ 2,40,000 ഹെക്ടർ എന്നിങ്ങനെ നീളുന്നു കണക്ക്.

സാറ്റലൈറ്റ് ഡാറ്റയും മറ്റ് സ്രോതസ്സുകളും ഉപയോഗിച്ച് തത്സമയം വനമാറ്റങ്ങൾ ട്രാക്കുചെയ്യുന്ന പദ്ധതിയാണ് ഗ്ലോബൽ ഫോറസ്റ്റ് വാച്ച്. 2002 മുതൽ 2023 വരെ രാജ്യത്തിന് 4,14,000 ഹെക്ടർ ഈർപ്പമുള്ള പ്രാഥമിക വനം നഷ്ടപ്പെട്ടുവെന്നാണ് പദ്ധതിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത്. ആകെ വനത്തിന്റെ 18% -ത്തോളം വരും ഇത്. 2013 മുതൽ 2023 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ മരങ്ങളുടെ 95 ശതമാനവും നശിക്കുന്നത് പ്രകൃതിദത്ത വനങ്ങളിൽ നിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ്റെ കണക്കനുസരിച്ച്, 2015 നും 2020 നും ഇടയിൽ ഇന്ത്യയിൽ വനനശീകരണ നിരക്ക് പ്രതിവർഷം 668,000 ഹെക്ടറാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണ്. 2002 മുതൽ 2022 വരെയുണ്ടായ തീപിടിത്തം മൂലം ഇന്ത്യയ്ക്ക് 35,900 ഹെക്ടർ മരങ്ങൾ നഷ്‌ടപ്പെട്ടതായി കണക്കുകൾ കാണിക്കുന്നു.

അതേസമയം 2017-ൽ 189,000 ഹെക്‌ടർ മരങ്ങളുടെ നഷ്‌ടമാണ് ഉണ്ടായിട്ടുള്ളത്. 2016-ൽ 175,000 ഹെക്‌ടറും 2023-ൽ 144,000 ഹെക്‌ടറും രാജ്യത്തിന് നഷ്‌ടപ്പെട്ടു. ഇത് കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വനനഷ്ടമാണ്. 2001 നും 2023 നും ഇടയിൽ അഞ്ച് സംസ്ഥാനങ്ങളിൽ 60 ശതമാനം വനനഷ്ടം ഉണ്ടായിട്ടുണ്ട്.

]]>
Sun, 14 Apr 2024 22:26:33 +0530 Editor
ഇന്ത്യയിൽ 2 ലക്ഷത്തിലധികം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി എക്സ്(X) http://newsmalayali.com/4943 http://newsmalayali.com/4943 ഇന്ത്യയിൽ 2 ലക്ഷത്തിലധികം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി എക്സ്. ഭീകരവാദവും അശ്ലീലതയും പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾ ഉൾപ്പെടെയുള്ളവയ്‌ക്കെതിരെയാണ് നടപടി. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്ന 1,235 അക്കൗണ്ടുകളാണ് പ്ലാറ്റ്ഫോം നീക്കം ചെയ്തത്. കുട്ടികളുടെ ലൈംഗികത ഉൾക്കൊള്ളുന്ന 183 അക്കൗണ്ടുകളും നീക്കം ചെയ്തവയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഫെബ്രുവരി 26നും മാർച്ച് 25നും ഇടയിലുള്ള ഒരു മാസത്തിനിടെ 2,12,627 അക്കൗണ്ടുകൾക്കാണ് വിലക്കേർപ്പെടുത്തിയത്. ഐടി നിയമം അനുസരിച്ച് പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ എക്‌സ് പുറത്തുവിട്ടത്. അതേസമയം പരാതി പരിഹാര സംവിധാനങ്ങൾ വഴി ഒരു മാസത്തിനിടെ ഇന്ത്യയിലെ ഉപയോക്‌താക്കളിൽ നിന്ന് 5,158 പരാതികൾ ലഭിച്ചതായിയും എക്‌സ് പറയുന്നു.

പരാതികളിൽ 3074 എണ്ണം വിലക്ക് നീക്കാൻ ആവശ്യപ്പെട്ടുള്ളതായിരുന്നു, 953 എണ്ണം അശ്ലീല ഉള്ളടക്കങ്ങളെ കുറിച്ചുള്ള പരാതിയായിരുന്നു. 412 എണ്ണം വിദ്വേഷ പ്രചാരണം സംബന്ധിച്ചും 359 എണ്ണം ചുഷണം, ഉപദ്രവം എന്നിവയുമായി ബന്ധപ്പെട്ടുള്ളതുമായിരുന്നു. പരാതികൾ പരിശോധിച്ചതിൻ്റെ അടിസ്‌ഥാനത്തിൽ 86 അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി. വിലക്കേർപ്പെടുത്തിയ അക്കൗണ്ടുകളിൽ ഏഴെണ്ണം പിന്നീട് നടത്തിയ വിലയിരുത്തലുകൾക്കു ശേഷം പുനഃസ്‌ഥാപിച്ചു.

]]>
Sun, 14 Apr 2024 22:23:47 +0530 Editor
ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിംങ്ങിൻ്റെ കൊലയാളി അമീർ സർഫറാസ് ലാഹോറിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു http://newsmalayali.com/4942 http://newsmalayali.com/4942 ഇന്ത്യൻ പൗരനായ സരബ്ജിത് സിങ്ങിനെ ജയിലിൽ വച്ച് കൊലപ്പെടുത്തിയ പാകിസ്ഥാൻ അധോലോക കുറ്റവാളി അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പാകിസ്ഥാൻ തിരയുന്ന അധോലോക കുറ്റവാളികളിൽ ഒരാളായ താംബ എന്ന അമീർ സർഫറാസാണ് രണ്ട് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ലാഹോറിലെ ഇസ്‌ലാംപുര മേഖലയിൽ മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികൾ അമീർ സർഫറാസയ്ക്ക് നേരെ വെടിയുതിർത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച ഇയാൾ മരണപ്പെടുകയായിരുന്നു.

2013-ലാണ് ഇന്ത്യൻ പൗരൻ സരബ്‌ജിത് സിങ് പാകിസ്ഥാനിലെ ലാഹോർ ജയിലിൽവച്ച് കൊല്ലപ്പെടുന്നത്. അധോലോക കുറ്റവാളിയായ സർഫറാസും സഹതടവുകാരനും ചേർന്ന് സരബ്‌ജിത് സിങ്ങിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ചുടുകട്ടയും മൂർച്ചയേറിയ ആയുധങ്ങളുംകൊണ്ട് ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ സരബ്‌ജിത് സിങ്ങിനെ 2013-മെയ് മാസത്തിൽ ലാഹോറിലെ ജിന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനുശേഷം സരബ്‌ജിത് സിങ് ഹൃദയാഘാതംമൂലം മരിക്കുകയായിരുന്നു.

പഞ്ചാബ് സ്വദേശിയായ സരബ്‌ജിത്തിനെ 1990-ലാണ് ചാരവൃത്തിയും ബോംബ് സ്ഫോടനങ്ങളിലെ പങ്കും ആരോപിച്ച് പാക് അധികൃതർ സരബ്‌ജിത് സിങ്ങിനെ അറസ്റ്റു ചെയ്യുന്നത്. പാകിസ്താന്റെ ആരോപണം ഇന്ത്യയും സരബ്‌ജിത്തിൻ്റെ ബന്ധുക്കളും നിഷേധിച്ചിരുന്നെങ്കിലും സരബ്‌ജിത് സിങ്ങിനെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയായിരുന്നു. തുടർന്ന് സരബ്‌ജിത് സിങ്ങിന് ദീർഘകാലം പാക് ജയിലിൽ കഴിയേണ്ടിവന്നു.

സരബ്‌ജിത് സിങ്ങിന് വധശിക്ഷ വിധിച്ചത് ഇന്ത്യയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദയാഹർജികളടക്കം പലതവണ സമർപ്പിക്കപ്പെട്ടെങ്കിലും അവയൊന്നും ഫലംകണ്ടില്ല. അദ്ദേഹത്തെ ആക്രമിച്ച അധോലോക കുറ്റവാളി സർഫറാസിനെ 2018 ഡിസംബറിൽ ലാഹോറിലെ കോടതി മോചിപ്പിച്ചിരുന്നു.

]]>
Sun, 14 Apr 2024 22:22:28 +0530 Editor
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ധനേഷ് കുടുംബവുമായി സംസാരിച്ചു http://newsmalayali.com/4941 http://newsmalayali.com/4941 ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ കപ്പലിലെ മലയാളി ധനേഷ് കുടുംബവുമായി സംസാരിച്ചു. വയനാട് സ്വദേശിയായ ധനേഷ് അമ്മയുടെ ഫോണിൽ വിളിച്ച് താൻ സുരക്ഷിതനാണെന്ന് അറിയിച്ചു. വയനാട് പാൽവെളിച്ചം സ്വദേശിയാണ് ധനേഷ്.ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ധനേഷ് ഉൾപ്പടെ മൂന്ന് മലയാളികളാണുള്ളത്. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ് എന്നിവരാണ് മറ്റുള്ളവർ.

കപ്പലിലെ സെക്കൻഡ് എൻജിനീയർ ആണ് ശ്യാംനാഥ്. സംഭവത്തിനുശേഷം ഇദ്ദേഹവും വീട്ടിൽ ബന്ധപ്പെട്ടിരുന്നു. എട്ടു വർഷമായി ഇതേ കപ്പലിൽ ജീവനക്കാരനാണ് പാലക്കാട് സ്വദേശി സുമേഷ്. എന്നാൽ ഇദ്ദേഹവുമായി ഫോണിൽ ബന്ധപ്പെടാൻ കുടുംബത്തിനായിട്ടില്ല.കഴിഞ്ഞ ദിവസമാണ് ഇറാൻ റെവല്യൂഷനറി ഗാർഡ് ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലായ എം.എസ്.സി ഏരീസ് നിയന്ത്രണത്തിലാക്കിയത്. ജീവനക്കാരുടെ മോചനത്തിനായി ഇന്ത്യൻ സർക്കാർ നയതന്ത്ര മാർഗങ്ങളിലൂടെ ഇറാനിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

]]>
Sun, 14 Apr 2024 22:17:19 +0530 Editor
10 Small Business Trends for 2024 http://newsmalayali.com/4940 http://newsmalayali.com/4940 What will the rest of 2024 bring for small businesses?

In this guide, we’re covering 10 of the hottest small business trends you should keep an eye on. 

They focus on different aspects of business—from digital marketing to workforce management. 

1. More Consumers Will Involve Sustainability in Purchasing Decisions

Consumers are growing more concerned about the environmental impact of their purchasing choices. Which means businesses need to focus on sustainability more than ever. 

In fact, 68% of consumers report that a company’s sustainability practices have at least somewhat of an impact on their purchasing decisions, according to Visa’s Global Back to Business Study

The same study further reveals that more thanthree out of four consumers are willing to pay more for sustainable products/services.

Here are a few sustainability practices to implement and promote to your target audience:

  • Re-evaluate your supply chain to find ways to minimize your environmental footprint
  • Use eco-friendly packaging like compostable materials to cut back on waste
  • Try sustainable delivery methods like using electric vehicles to reduce emissions

2. The Use of Generative AI Will Increase

More small businesses are expected to increase their use of Generative AI tools. Two out of three small business owners plan to try out Generative AI within the next 12 months, according to a Freshbooks survey.

It makes sense.

Generative AI can help small businesses do more in less time and at a lower cost. Like creating social media content, writing blog post outlines, generating emails, etc.

For example, you can use a Generative AI platform like Midjourney to produce creative and engaging images based on prompts. You can also upload your own images for reference.

Another generative AI use case is Semrush’s ContentShake AI. This tool helps you generate content ideas, build outlines, write articles, and optimize content using competitive market data. 

Here are some other popular ways small businesses can use generative AI:

  • Generate job descriptions
  • Improve customer service communication
  • Generate on-page SEO elements for your website pages like title tags and meta-descriptions
  • Extract insights from datasets 

Always edit and fact-check any content generated by AI. These tools work best when you use them to assist your work—not replace the human touch. 

3. Employees Will Continue to Prefer Remote Work 

A FlexJobs survey shows that 96% of employees want to work remotely at least part of the time. Which means small businesses that offer remote work will likely see an increase in employee satisfaction and loyalty.

Being 100% remote helps them attract and hire top talent while also reaping cost savings on office space and utilities.

While adopting remote work may not be possible for all kinds of businesses, those that can embrace remote work will have a competitive advantage.

How can you ensure a successful transition to remote work? 

Here are a few tips:

  • Invest in collaboration and communication tools that keep everyone on the same page
  • Develop clear remote work policies that help everyone understand expectations

4. More Businesses Will Invest in Nano- or Micro-Influencer Marketing

There’s a strong preference among companies to work with nano- and micro-influencers over large-scale influencers. Because they’re more affordable and can generate better engagement. 

Aspire’s The State of Influencer Marketing 2024 reveals nano-influencers have a 4.39% average engagement rate and micro-influencers have a 2.59% average engagement rate. But macro-influencers only have an average engagement rate of 1.44%. 

But collaborating with small-scale influencers doesn’t guarantee success.

To make your campaigns effective, you must find the right influencers whose followers closely resemble your target audience.

For this, you can use a tool like Influencer Analytics to discover influencers based on your specific criteria. 

Plus, the tool gives you insights into influencer pricing ranges. So you can plan your budget accordingly. 

5. Businesses Will Prioritize Employees’ Mental Health

Small businesses that prioritize their employees’ well-being will likely see a rise in productivity and retain their most valuable talent. Because employees are favoring these companies. 

And a report from the American Psychological Association supports this—indicating 92% of employees believe it’s very or somewhat important to work for a company that provides mental health support. 

Here’s what you can do to help: 

  • Give employees more control over how they work: If possible, let your employees create their own work schedules and offer remote or hybrid options 
  • Avoid tracking your employees’ productivity: Just because someone works more hours doesn’t mean they’re more productive. Rather than tracking your employees’ productivity based on hours worked, measure the results
  • Provide mental health benefits: These include benefits like educational workshops and access to mental health professionals 

6. Small Businesses Will Prioritize Cybersecurity

Despite having fewer resources, small companies are increasingly taking measures to protect themselves from cyberattacks.

In fact, 54% of small business owners are more concerned about cybersecurity now than they were previously.

To prevent cyberattacks from disrupting your business, here are some measures you can take:

  • Implement two-factor authentication
  • Increase security budget/headcount
  • Introduce more stringent security protocols for vendors and third parties
  • Implement virus or malware protection 
  • Implement password/access controls

7. Small Businesses Will Leverage User-Generated Content

User-generated content (UGC) is any kind of promotional content created by your customers. Since UGC comes from real customers, it carries a level of authenticity and trust that traditional marketing content may lack. 

EnTribe’s The State of UGC 2023 report reveals that 83% of consumers are inclined to purchase from brands that share real customer content. Proving customers want to see, hear, or read authentic experiences before making purchasing decisions themselves. 

Dieux Skin, a skincare and accessories brand, loves sharing UGC on its Instagram profile. 

This content heavily focuses on how Dieux’s customers use their products and how those products make them feel. 

Small businesses can leverage this trend by resharing Instagram Stories created by real customers, incorporating UGC into videos, using testimonials on their websites, etc. 

8. Google SGE Will Revolutionize the Way People Use Search Engines

Google’s Search Engine Generative Experience (SGE) is an experiment that uses generative AI to provide users with quick overviews of the topics they search—without requiring them to click on individual results.

These results appear at the top of the search engine results pages (SERPs) and look like this: 

Google’s SGE results on SERP, for the "what are great website builders" query

Google SGE delivers clear and concise answers to search queries by compiling information from the web. And includes links to sources it references.

To increase the chances of your content appearing in SGE, you need to optimize it. And one of the best ways to do that is to focus on creating content around long-tail keywords.

This is because SGE seems to be encouraging people to search for longer, more detailed queries. Like "cardigan sweaters for women'' instead of just “sweaters.” 

To find the best long-tail keywords for your business, use the Keyword Magic Tool.

Enter a seed keyword (a broad phrase related to your business), choose a location, and click “Search.”

"sweaters" entered into the Keyword Magic Tool search bar

Now, you’ll see a list of related keywords along with their respective search volume (how many people search for these keywords each month), search intent (the reason behind a searcher's query), keyword difficulty score (a measure of how difficult it is to rank well for the keyword), and more.

"Intent," "Volume," and "KD%" metrics highlighted in Keyword Magic Tool's results for "sweaters"

From here, you can find long-tail keywords by clicking the “Questions” filter. 

A list of "Questions" keywords related to "sweaters" in Keyword Magic Tool

This will give you a list of question keywords (which are typically long-tail phrases) you can use in your content. 

Get Keyword Suggestions

with the Keyword Magic Tool, the Biggest Keyword Database on the Market

9. More Businesses Will Adopt Pay Transparency

There’s a good chance small businesses will move toward greater pay transparency—the practice of openly communicating information about compensation to candidates and employees. 

Half of the U.S.-based job listings mention some sort of salary information, according to Indeed.

Some states have even adopted pay transparency regulations.

For example, New York’s Pay Transparency Law requires private employers with four or more employees to add a range of pay for all advertised jobs, promotions, or transfer opportunities.

Plus, being forthcoming about pay also helps build trust in the workplace, increase employee retention, and motivate employees to perform well. 

10. More Small Businesses Will Leverage TikTok 

Consumers are spending more time on TikTok. Research shows use has grown 12% since 2021. 

As a result, more small businesses are expected to build their presence on the social media platform.

Here are some ways any small business can develop a strong presence on TikTok: 

  • Create authentic and relatable content: Share behind-the-scenes glimpses, day-in-the-life snippets, and other types of compelling stories
  • Use engaging captions: Craft catchy and concise captions that prompt users to interact with or share their thoughts on your content
  • Collaborate with influencers: Partner with TikTok influencers in your industry to expand your reach

 

These small business predictions can help you keep your customers and prospective customers happy, improve your business operations, and stay ahead of the competition. 

That’s even more true if you take advantage of the right digital marketing tools. 

Semrush gives you access to a complete suite of options for SEO, content marketing, paid advertising, and more. Which you can use to start capitalizing on these trends before they become commonplace. 

]]>
Tue, 09 Apr 2024 08:32:58 +0530 Editor
മണിപ്പൂർ കലാപത്തിൽ മൗനം വെടിഞ്ഞ് മോദി, കേന്ദ്ര സർക്കാരിന്റെ ഇടപെടൽ മണിപ്പൂരിനെ രക്ഷിച്ചെന്ന് അവകാശവാദം http://newsmalayali.com/4939 http://newsmalayali.com/4939 ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടരികെ നിൽക്കെ മണിപ്പൂർ സംഘർഷത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ സമയോചിതമായ ഇടപെടൽ മണിപ്പൂരിനെ രക്ഷിച്ചെന്ന് മോദി അവകാശപ്പെട്ടു. പ്രാദേശിക ദിനപത്രമായ ‘അസം ട്രിബ്യൂണി’നു നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആദ്യമായാണ് പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഏതെങ്കിലും മാധ്യമങ്ങളോട് സംസാരിക്കുന്നത്.

സംഘർഷത്തിനു പരിഹാരം കാണാനായി സാധ്യമായതെല്ലാം കേന്ദ്ര സർക്കാർ ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു. സംഘർഷം മൂർധന്യാവസ്ഥയിൽ നിൽക്കെ ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിൽ തങ്ങി സംഘർഷം പരിഹരിക്കാൻ ഇടപെട്ടു. വിവിധ തലത്തിലുള്ള വ്യക്തികളുമായി ഷാ 15ലേറെ യോഗങ്ങൾ നടത്തുകയും ചെയ്തു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട എല്ലാ പിന്തുണയും നിരന്തരമായി കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കലാപ ബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതികള്‍ മണിപ്പൂരില്‍ തുടരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ കൃത്യമായി പരിഗണിച്ചാണ് കേന്ദ്രം സഹായമെത്തിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ അഭയാർഥി ക്യാംപുകളിൽ കഴിയുന്നവർക്കായി സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള പരിഹാര നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു.

അതേസമയം മണിപ്പൂരിലെ സാഹചര്യം അതിരൂക്ഷമായ ഘട്ടത്തില്‍ പാര്‍ലമെന്റില്‍ ദിവസങ്ങളോളം പ്രതിപക്ഷ പ്രതിഷേധങ്ങള്‍ തുടരുകയും തുടര്‍ന്ന് പ്രമേയം അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ആ ഘട്ടത്തില്‍ പാര്‍ലമെന്റിനകത്ത് പ്രധാനമന്ത്രി സംസാരിച്ചുവെങ്കിലും അഭിമുഖങ്ങളിലോ പൊതുവേദികളിലോ വിഷയത്തില്‍ മോദി ഇതുവരെ പ്രതികരിച്ചിരുന്നില്ല.

]]>
Mon, 08 Apr 2024 16:43:04 +0530 Editor
കർണാടകയിൽ പിടികൂടിയത് 5.6 കോടി രൂപയും രണ്ടു കോടിയുടെ ആഭരണങ്ങളും; ഹവാല ബന്ധം സംശയിക്കുന്നതായി പൊലീസ് http://newsmalayali.com/4938 http://newsmalayali.com/4938 കർണാടകയിൽ അനധികൃതമായി സൂക്ഷിച്ച സ്വർണവും വെള്ളിയും പണവും പിടികൂടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണത്തിന്റെയും മറ്റും കൈമാറ്റം നടക്കുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിലോക്കണക്കിനു സ്വർണവും വെള്ളിയും കോടിക്കണക്കിനു രൂപയും കർണാടക പൊലീസ് പിടികൂടിയത്.

5.6 കോടി രൂപയും 7.60 കോടി രൂപ മൂല്യമുള്ള മൂന്ന് കിലോ സ്വർണവും 103 കിലോ വെള്ളിയാഭരണങ്ങളും 68 വെള്ളിക്കട്ടികളുമാണ് പിടികൂടിയത്. കണ്ടെടുത്ത പണവും മറ്റ് വസ്തു‌ക്കളും ഏതെങ്കിലും വ്യക്തിയ്‌ക്കോ രാഷ്ട്രീയപാർട്ടിക്കോ കൈമാറ്റം ചെയ്യാനാണോ സൂക്ഷിച്ചത് എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബെല്ലാരിയിലെ ജ്വല്ലറി ഉടമ നരേഷിൻ്റെ വീട്ടിൽ നിന്നാണ് രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ ഹവാല ബന്ധം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കർണാടക പൊലീസ് ആക്ടിലെ സെക്ഷൻ 98-ാം വകുപ്പ് പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിലെ തുടരന്വേഷണത്തിനായി കണ്ടെത്തുന്ന വിവരങ്ങൾ ആദായ നികുതി വകുപ്പിന് കൈമാറുമെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം കർണാടകയിലെ മൈസൂരു റൂറൽ ജില്ലയിലെ ചാമരാജനഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ ദിവസം 98.52 കോടി രൂപയുടെ മദ്യം എക്‌സൈസ് പിടികൂടിയിരുന്നു. ആദായനികുതി വകുപ്പും സ്റ്റാറ്റിക് സർവൈലൻസ് ടീമും 3.53 കോടി രൂപയും പിടിച്ചെടുത്തു. ഇവകൂടാതെ കലബുറഗി ജില്ലയിലെ ഗുൽബർഗ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 35 ലക്ഷം രൂപയും ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ നിന്ന് 45 ലക്ഷം രൂപയും പിടികൂടിയിരുന്നു.

]]>
Mon, 08 Apr 2024 15:56:02 +0530 Editor
താരപ്രചാരകനായി തൃശൂരിലെത്തി ഡികെ ശിവകുമാർ, മുഖ്യമന്ത്രിക്കും ബിജെപിക്കും വിമർശനം http://newsmalayali.com/4937 http://newsmalayali.com/4937 കെ മുരളീധരനുവേണ്ടി താരപ്രചാരകനായി തൃശൂരിലെത്തി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കേരളത്തിലെ ഏറ്റവും കരുത്തനായ സ്ഥാനാർഥികളിലൊരാളാണ് മുരളീധരൻ, കോൺഗ്രസിന്റെ ട്രബിൾ ഷൂട്ടറാണ് മുരളീധരനെന്നും ശിവകുമാർ വിശേഷിപ്പിച്ചു. ഒല്ലൂരിൽ സംഘടിപ്പിച്ച റോഡ് ഷോയും പൊതുസമ്മേളനവും ശിവകുമാർ ഉദ്ഘാടനം ചെയ്തു.

‘ട്രബിൾ ഷൂട്ടർ’ എന്നതുകൊണ് അർത്ഥമാക്കുന്നത് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാനുള്ള കഴിവ് എന്നതാണ്. കെ മുരളീധരൻ കരുത്തുള്ള സ്ഥാനാർഥിയതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടും മൂന്നും തവണ തൃശൂരിലെത്തേണ്ടി വരുന്നതെന്നും ശിവകുമാർ പറഞ്ഞു. കേരളത്തിൽ എൽഡിഎഫിന് വോട്ട് ചെയ്യുന്നവരോർക്കണം, നിങ്ങൾ ബിജെപിയെയാണ് ശക്തിപ്പെടുത്തുന്നത്. ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്നത് കോൺഗ്രസിനു മാത്രമാണെന്നും ശിവകുമാർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ശിവകുമാർ ആഞ്ഞടിച്ചു. മറ്റു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരെ വരെ ഇഡി വേട്ടയാടുമ്പോൾ കേരളത്തിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും തൊടുന്നില്ല എന്നായിരുന്നു വിമർശനം. കർണാടകത്തിൽ ബിജെപിക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ് ജെഡിഎസ്. കേരളത്തിൽ ഇടതുമുന്നണിക്കൊപ്പവും. ഇടതു സർക്കാരാണോ അതോ എൻഡിഎ സർക്കാരാണോ കേരളത്തിൽ ഭരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഡികെ ശിവകുമാർ വെല്ലുവിളിച്ചു.

പ്രധാനമന്ത്രിയെ തന്നെ തൃശ്ശൂരിലേക്കെത്തിക്കാൻ ബിജെപി ഒരുങ്ങുന്നതിനിടയിലാണ് താര പ്രചാരകനായ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ കളത്തിലിറക്കിയുള്ള കോൺഗ്രസ് പ്രചാരണം. താരപ്രചാരകന്റെ വരവിൽ കോൺഗ്രസ് പ്രവർത്തകരും ഇളകി മറിഞ്ഞു. ദേശീയ നേതാക്കളെ കളത്തിൽ ഇറക്കി തിരഞ്ഞെടുപ്പ് പ്രചാരണം മുന്നണികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ശിവകുമാറും തൃശൂരിൽ എത്തിയത്.

]]>
Mon, 08 Apr 2024 15:52:08 +0530 Editor
ഐഐടി ബോംബയിൽ 36% വിദ്യാത്ഥികൾക്കും പ്ലെയ്‌സ്‌മെന്റില്ല; രാജ്യത്തെ തൊഴിലില്ലായ്മ ഐഐടി മേഖലയിലേക്കും വ്യാപിക്കുന്നു http://newsmalayali.com/4936 http://newsmalayali.com/4936 ഹയർ സെക്കണ്ടറി വിദ്യാഭ്യസം പൂർത്തിയാകുന്നതോടെ ഐഐടി -ജെഇഇ പരീക്ഷകളെഴുതി ഭാവി സുരക്ഷിതമാക്കാനായി ശ്രമിക്കുന്ന വിദ്യാർത്ഥികൾ രാജ്യത്ത് ഒരുപാടുണ്ട്. എന്നാൽ രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ പ്രതിസന്ധി ഐഐടി മേഖലയെയും ബാധിച്ചുവെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ. ഐഐടി ബോംബയിലെ ഈ വർഷത്തെ ബാച്ചിലെ 36% വിദ്യാർത്ഥികൾക്കും വാഗ്ദാനം ചെയ്ത തൊഴിൽ ലഭിച്ചില്ലെന്നാണ് ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നത്.

ഈ വർഷം ഏകദേശം 2,000 വിദ്യാർത്ഥികളിൽ 712 പേർ 2024 പ്ലെയ്‌സ്‌മെൻ്റിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ ഏകദേശം 35.8% പേർക്ക് ഇതുവരെ ജോലി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം പ്ലെയ്‌സ്‌മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ എണ്ണത്തേക്കാൾ 2.8 ശതമാനം കൂടുതലാണിത്.

2023ൽ ഐഐടി ബോംബെയിൽ 2,209 വിദ്യാർത്ഥികൾ പഠിച്ചിറങ്ങി. അതിൽ 1,485 പേർക്ക് ക്യാംപസ് പ്ലേസ്‌മെൻ്റുകളിലൂടെ ജോലി ലഭിച്ചു. എന്നാൽ ബാക്കിവരുന്ന 32.8% വിദ്യാർത്ഥികൾക്ക് പ്ലെയ്‌സ്‌മെന്റ് ലഭിച്ചില്ല. ഈ വർഷം ഇത് 35.8% ആയി വർധിച്ചതിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ആശങ്ക അറിയിക്കുന്നുണ്ട്. ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെ പ്രതിഫലനമാണ് ഐഐടിയിലെ കണക്കുകളിലും ഉള്ളതെന്ന് വിമർശകർ പറയുന്നു.

സമൂഹ മാധ്യമമായ എക്‌സിലും വിഷയത്തിൽ രൂക്ഷമായ പ്രതികരണങ്ങളുണ്ടാകുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ വാർത്ത എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ആഗോള സാമ്പത്തിക മാന്ദ്യം കാരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കമ്പനികളെ ക്യാമ്പസിലേക്ക് ക്ഷണിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഐഐടി- ബോംബെയിലെ പ്ലേസ്‌മെൻ്റ് സെല്ലിലെ ഒരു ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറയുന്നത്.

]]>
Thu, 04 Apr 2024 08:14:15 +0530 Editor
ജസ്റ്റിസ് എസ് മണികുമാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ http://newsmalayali.com/4935 http://newsmalayali.com/4935 ജസ്റ്റിസ് എസ്. മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാകും. എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കാനുള്ള ശുപാർശയിൽ ഗവർണർ ഒപ്പുവച്ചു. സര്‍ക്കാരിന്റെ ശുപാര്‍ശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നല്‍കുകയായിരുന്നു. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്നു എസ്. മണികുമാര്‍.

മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരമാണ് ജസ്റ്റിസ് മണികുമാറിന്റെ നിയമനം. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജി എന്നിവരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കുന്നത്. ഏപ്രില്‍ 24 നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ വിരമിച്ചത്.

03-04-2024 രാവിലെ ചേര്‍ന്ന ഉന്നതതല കമ്മിറ്റിയാണ് നിയമനത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ കൈമാറിയത്. പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ വിയോജനക്കുറിപ്പോടെയാണ് മണികുമാറിന്റെ നിയമനം. മണികുമാറിന്റെ നിയമനത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും അനുകൂലിച്ചു. മൂന്നംഗ സമിതിയില്‍ രണ്ട് പേരുടെ ഭൂരിപക്ഷത്തോടെയാണ് നിയമനം. തമിഴ്‌നാട് സ്വദേശിയായ എസ് മണികുമാർ ഏപ്രിൽ 24നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ചത്.

ജസ്റ്റിസ് മണികുമാറിനെതിരെ നേരത്തെ കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. ചീഫ് ജസ്റ്റിസായിരിക്കെ സര്‍ക്കാരിന് അനുകൂല നിലപാടാണ് ജസ്റ്റിസ് മണികുമാര്‍ സ്വീകരിച്ചിരുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നത്. വിരമിച്ചപ്പോള്‍ ജസ്റ്റിസ് മണികുമാറിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്വകാര്യ ഹോട്ടലില്‍ യാത്രയയപ്പ് നല്‍കിയതും വിവാദമായിരുന്നു.

വിവാദങ്ങളെ തുടർന്ന് ഏഴുമാസമായി ഗവർണർ ശുപാർശ ഒപ്പിട്ടിരുന്നില്ല. ഗവർണക്കെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ശുപാർശ അംഗീകരിക്കാത്ത കാര്യം ചൂണ്ടികാട്ടിയിരുന്നു. നിയമപോരാട്ടങ്ങള്‍ നടക്കുന്നതിനിടെയാണ് ശുപാർശ ഗവർണർ അംഗീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻെറ അംഗീകാരത്തോടെ നിയമന ഉത്തരവ് സർക്കാർ പുറത്തിറക്കും.

]]>
Thu, 04 Apr 2024 08:09:07 +0530 Editor
ഏകീകൃത കുര്‍ബാന നടപ്പിലാക്കണം; പള്ളിക്കും വികാരിക്കും പൊലീസ് സംരക്ഷണം നല്‍കണം; നിലപാട് കടുപ്പിച്ച് ഹൈക്കോടതി http://newsmalayali.com/4934 http://newsmalayali.com/4934 സീറോ – മലബാര്‍ സഭ സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നും ആവശ്യമെങ്കില്‍ പള്ളി വികാരിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി. കാക്കനാട് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി വികാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ സുപ്രധാന വിധി പ്രസ്താവിച്ചത്. വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ പള്ളി വികാരി ആന്റണി മാങ്കുറി തേടിയിരുന്നു. ഈ കേസ് പരിഗണിച്ചാണ് പള്ളിയില്‍ സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്നും പള്ളിവികാരിക്ക് സംരക്ഷണം നല്‍കണമെന്നും കോടതി വിധിച്ചത്.

മൂന്നുമാസമായി കുര്‍ബാന ഇല്ലാതിരുന്ന പള്ളി തുറക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ 150 പേജുകളുള്ള പ്രതിഭാഗത്തിന്റെ റിട്ട് ഹര്‍ജി നിലനില്‍ക്കുന്നതല്ല..

കാക്കനാട് പള്ളിക്കും ഇടവക വികാരിക്കും പള്ളിയിലെ ഇതര ശുശ്രൂഷകള്‍ക്കും അവശ്യമായ പൊലീസ് സുരക്ഷ നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. 22 പേരോളം പ്രതികളായ കേസില്‍ പ്രതിഭാഗത്തിന്റെ ജനാഭിമുഖ കുര്‍ബാനയ്ക്ക് വേണ്ടിയുള്ള വാദം നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതിഭാഗം വക്കീലിനെ കുറ്റപ്പെടുത്തിയും ശാസിച്ചുമാണ് വിധി പൂര്‍ത്തിയായത്. പ്രതിഭാഗം ഉന്നയിച്ച യാതൊരു യാതൊരു വാദങ്ങളും കോടതി അംഗീകരിച്ചില്ല. വെട്ടൂര്‍ അസോസിയേറ്റ്സ് എബ്രഹാം മാത്യുവും ജോസി മാത്യുമാണ് വാദി ഭാഗത്തിനു വേണ്ടി ഹാജരായത്.

എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതവിഭാഗമായ അല്‍മായ മുന്നേറ്റം പുറമേ നിന്നു വന്ന് കുര്‍ബാന നിര്‍ത്തിയ പള്ളി കൂടിയാണ് കാക്കനാട് ഇടവക ദേവാലയം. മാര്‍പാപ്പയും സിറോ മലബാര്‍ സഭയും അംഗീകരിച്ചതുമായ കുര്‍ബാന അര്‍പ്പിച്ചിരുന്ന ഇടവക പള്ളി ആയിരുന്നു കാക്കനാട് ഇടവക ദേവാലയം.

നേരത്തെ, എറണാകുളം – അങ്കമാലി അതിരൂപതിയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കിയേ തീരൂയെന്നാണ് സിനഡ് നിലപാടെന്ന് വ്യക്തമാക്കി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. സര്‍ക്കുലറിനൊപ്പം മുഴുവന്‍ മെത്രാന്‍മാരും ഒപ്പിട്ട എറണാകുളം – അങ്കമാലി അതിരൂപതയോടുള്ള അഭ്യര്‍ത്ഥനയുമുണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ചയും എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ വിമത വിഭാഗത്തിന് കോടതിയില്‍ നിന്നും തിരച്ചടി നേരിട്ടിരുന്നു. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്ക തുറക്കാന്‍ എറണാകുളം അഡീ. മുന്‍സിഫ് കോടതി ഉത്തരവിട്ടതാണ് വിമതന്‍മാര്‍ക്ക് തിരിച്ചടിയായത്. 486 ദിവസങ്ങള്‍ക്കു ശേഷമാണ് സെയ്ന്റ് മേരീസ് ബസിലിക്ക തുറക്കുന്നത്. ഇതോടെ ഔദ്യോഗിക വിഭാഗത്തിന്റെ നിലപാടുകള്‍ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെയാണ് ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. വര്‍ഗീസ് മണവാളന്റെ നേതൃത്വത്തില്‍ പള്ളി തുറന്നത്. കുര്‍ബാന ഒഴികെ മറ്റ് കര്‍മങ്ങളും കൂദാശകളും നടത്താന്‍ കോടതി അനുമതിയുണ്ട്. അതോടൊപ്പം ഉയിര്‍പ്പ് തിരുനാളിന് മാര്‍പാപ്പ അംഗീകരിച്ച സിനഡ് കുര്‍ബാന നടത്താനുള്ള സാധ്യതകളെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച നടത്താനും കോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉയിര്‍പ്പ് തിരുനാളില്‍ സിനഡ് കുര്‍ബാന പള്ളിയില്‍ നടന്നിരുന്നു.
വിമതന്‍മാര്‍ ആക്രമണം അഴിച്ചുവിടാതിരിക്കാന്‍ പൊലീസ് സംരക്ഷണവും പള്ളിക്ക് നല്‍കിയിരുന്നു. 2022-ലെ ക്രിസ്മസ് തിരുപ്പിറവി ചടങ്ങുകള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബസിലിക്ക അടച്ച് പൂട്ടി ഇട്ടിരുന്നത്. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി പൊലീസ് ഇടപെട്ടാണ് പള്ളി പൂട്ടിയത്. തുടര്‍ന്ന് താക്കോല്‍ അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കുകയും ചെയ്തു. സിനഡ് കുര്‍ബാന അര്‍പ്പിക്കുകയാണെങ്കില്‍ മാത്രമേ ബസിലിക്ക തുറക്കാന്‍ അനുവദിക്കൂവെന്ന നിലപാട് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിച്ചു. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

തുടര്‍ന്നാണ് ബസിലിക്ക ഇടവകയിലെ അഞ്ച് വിശ്വാസികള്‍ എറണാകുളം മുന്‍സിഫ് കോടതിയെ സമീപിക്കുന്നത്. ഒടുവിലാണ് പള്ളി തുറക്കാന്‍ കോടതി അനുമതി ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ.യ്ക്ക് കോടതി കൈമാറിയിരുന്നു. പള്ളിയിലെ ആരാധകക്രമത്തിന് മുടക്കം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊലീസ് തടയണമെന്നും നിര്‍ദേശമുണ്ട്.

]]>
Thu, 04 Apr 2024 08:05:34 +0530 Editor
രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; കൽപ്പറ്റയിൽ വൻ റോഡ് ഷോ, പത്രിക ഇന്ന് സമർപ്പിക്കും http://newsmalayali.com/4933 http://newsmalayali.com/4933 വയനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായും നിലവിലെ എംപിയുമായ രാഹുൽ ഗാന്ധി ഇന്നു 12ന് നാമനിർദേശ പത്രിക നൽകും. ഇന്ന് വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധിക്കൊപ്പം ഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. പത്രികാസമർപ്പണത്തിനു മുന്നോടിയായി 11ന് മണ്ഡലത്തിലെ ആയിരക്കണക്കിനു യുഡിഎഫ് പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോ കൽപറ്റയിൽ നടക്കും.

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കല്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന രാഹുല്‍ഗാന്ധി റോഡ് മാര്‍ഗം റോഡ് ഷോ ആരംഭിക്കുന്ന കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡിലെത്തും. ഇവിടെ നിന്നും അഞ്ചു നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരായിരിക്കും റോഡ് ഷോയില്‍ പങ്കെടുക്കുക.

സുല്‍ത്താന്‍ബത്തേരി, മാനന്തവാടി എന്നീ നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ എംപി ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായെത്തി റോഡ്‌ഷോയുടെ ഭാഗമാവും. തുടര്‍ന്ന് സിവില്‍സ്റ്റേഷന്‍ പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും. തുടർന്ന് വരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ ഡോ. രേണുരാജിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

രാഹുൽ ഗാന്ധിക്ക് പുറമേ സംസ്ഥാന നേതാക്കളായ കെ സുധാകരൻ, രമേശ് ചെന്നിത്തല, വിഡി സതീശൻ, മുസ്ലിം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങൾ തുടങ്ങിയവരും അണിനിരക്കും.മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, വണ്ടൂര്‍ നിലമ്പൂര്‍, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ നൂറുകണക്കിന് പ്രവര്‍ത്തകർ റോഡ്‌ഷോക്ക് എത്തുമെന്ന് നേതാക്കൾ അവകാശപ്പെട്ടു.

]]>
Wed, 03 Apr 2024 10:31:18 +0530 Editor
അരവിന്ദ് കെജ്‌രിവാളിന് നിർണായകം; ഹർജി ഡൽ​ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും http://newsmalayali.com/4932 http://newsmalayali.com/4932 ഡൽ​ഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാപ്പ് സാക്ഷികളായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്നാണ് കെജ്‌രിവാളിൻ്റെ വാദം. ഹർജിയെ എതിർത്ത് ഇഡി സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ജസ്റ്റിസ് സ്വർണ കാന്ത മിശ്ര അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് കേസ് പരിഗണിക്കുക.

അതേസമയം തിഹാറിലെ ആദ്യദിവസം അരവിന്ദ് കേജ്‌രിവാളിന് അസ്വസ്ഥതകളുണ്ടായി. ഉറങ്ങാത്തതിനാൽ ശരീരത്തിലെ ഷുഗർ നില താണു പല അസ്വസ്ഥതകൾക്കും കാരണമായി. ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്നു മരുന്നു നൽകിയെന്നു തിഹാർ ജയിൽ അധികൃതർ പറയുന്നു. കഴിഞ്ഞ മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിച്ചുള്ള അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും റിമാൻഡ് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ‌കെജ്‌രിവാളിൻ്റെ ഹർജിയിലെ പ്രധാന ആവശ്യം. കേസിലെ പ്രതികളും പിന്നീട് മാപ്പ് സാക്ഷികളായവരുമായ വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അറസ്റ്റ്.

ലോക്സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ അറസ്റ്റ് പാർട്ടിയെയും തന്നെയും ദുർബലപ്പെടുത്താൻ ആണെന്നായിരുന്നു കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ കെജ്‌രിവാളിൻ്റെ വാദം. ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഇഡിയുടെ സത്യവാങ്മൂലം. ഒൻപത് തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് നിർബന്ധിതമായതെന്ന് ഇഡി വ്യക്തമാക്കി.

ഈ മാസം 15 വരെ കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് കെജ്‌രിവാളിനെ തിഹാറിലേക്കു മാറ്റിയത്. ഇന്നലെ ഭാര്യ സുനിതയും മക്കളുമെത്തി അദ്ദേഹത്തെ കണ്ടു. മാര്‍ച്ച് 21ന് അറസ്റ്റിലായതിനു ശേഷം കെജ്‌രിവാളിന്റെ തൂക്കം 4.5 കിലോ കുറഞ്ഞായി എഎപി വൃത്തങ്ങള്‍ വ്യക്തമാക്കി.

]]>
Wed, 03 Apr 2024 10:30:05 +0530 Editor
പതിനായിരക്കണക്കിന് കേരളീയര്‍ ഇവിടെ ജോലി ചെയ്യുന്നു; വിലകുറഞ്ഞ രാഷ്ട്രീയം പുറത്തെടുക്കരുത്; വെല്ലുവിളി വേണ്ട; മന്ത്രി രാജീവിനെതിരെ കര്‍ണാടക http://newsmalayali.com/4931 http://newsmalayali.com/4931 കേരളത്തിലെ വ്യവസായ മന്ത്രി പി രാജീവിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക. ജലക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവിലെ ഐ.ടി. കമ്പനികളെ കേരളത്തിലേക്ക് മന്ത്രി ക്ഷണിച്ചതാണ് കര്‍ണാടകയെ ചൊടിപ്പിച്ചിരിക്കുന്നത്. ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ കേരളത്തിന് സ്വാതന്ത്ര്യമുണ്ടെങ്കിലും അതിന്റെപേരിലുള്ള വിലകുറഞ്ഞ രാഷ്ട്രീയം ശരിയല്ലെന്ന് കര്‍ണാടക വ്യവസായമന്ത്രി എം.ബി. പാട്ടീല്‍ പറഞ്ഞു.

ജലക്ഷാമമുണ്ടെങ്കിലും ബെംഗളൂരുവില്‍ ഐ.ടി. കമ്പനികളുള്ള സ്ഥലങ്ങളെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. കേരളത്തില്‍നിന്നുള്ള പതിനായിരക്കണക്കിനാളുകള്‍ക്ക് ബെംഗളൂരുവില്‍ വിവിധ കമ്പനികള്‍ ജോലിനല്‍കിയിട്ടുള്ളകാര്യം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് കേരളം ഓര്‍ക്കണമെന്നും പാട്ടീല്‍ പറഞ്ഞു.

ബെംഗളൂരുവിലെ ജലപ്രതിസന്ധി അറിഞ്ഞ് ഐ.ടി. കമ്പനികള്‍ക്ക് എല്ലാസൗകര്യങ്ങളും വെള്ളവും വാഗ്ദാനംചെയ്ത് കേരള വ്യവസായ മന്ത്രി പി. രാജീവ് കത്തെഴുതിയിരുന്നു. ഇതിനെതിരെയാണ് എം.ബി. പാട്ടീല്‍ രംഗത്ത് വന്നിരിക്കുന്നത്.

കേരളത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ജലക്ഷാമം നേരിടുന്ന സമയത്ത് ബെംഗളൂരുവിലെ വ്യവസായങ്ങളെ ആകര്‍ഷിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ ഫെഡറല്‍ ഐക്യത്തിന് വിരുദ്ധമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അന്തഃസംസ്ഥാന സഹകരണത്തിന്റെ അടിത്തറയെ വെല്ലുവിളിക്കുകയാണ്. ജലദൗര്‍ലഭ്യം മുതലെടുക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് ഹാനികരമാണെന്നും കേരളത്തിന് ഇക്കാര്യങ്ങള്‍ ഓര്‍മ ഉണ്ടാകണമെന്നും കര്‍ണാടക വ്യക്തമാക്കി.

]]>
Wed, 03 Apr 2024 10:29:05 +0530 Editor
കണക്കുകളില്‍ പെരുത്തക്കേട്; അധികമായി സംസ്ഥാനത്തിന് കടമെടുക്കാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി http://newsmalayali.com/4930 http://newsmalayali.com/4930 കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്ന തടസവാദങ്ങള്‍ ചോദ്യംചെയ്തുള്ള കേരളത്തിന്റെ ഹര്‍ജിയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിലാണ് വിമര്‍ശനങ്ങളുള്ളത്.

10722 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. കേരളം പറയുന്ന കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും സംസ്ഥാനത്തെ ധനകാര്യ മാനേജ്‌മെന്റിലെ വീഴ്ച്ച കാരണമുള്ള പ്രതിസന്ധി കേന്ദ്രത്തില്‍ നിന്ന് ഇടക്കാല ആശ്വാസം വാങ്ങാന്‍ കാരണമാകില്ലെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു.

കേരളത്തിന് എതിരായ കേന്ദ്രവാദം ശരിയെന്നും അധികമായി സംസ്ഥാനത്തിനു കടമെടുക്കാന്‍ അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2017-20 വരെ കേരളം അധികമായി കടമെടുത്തെന്ന കേന്ദ്രവാദം സുപ്രീംകോടതി ശരിവച്ചു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇടക്കാല ആശ്വാസമായി കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കോടതി ഇടപെടലിലൂടെ സംസ്ഥാനത്തിന് ആവശ്യത്തിനുള്ള പണം ലഭ്യമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാണു കോടതി ആവശ്യം തള്ളിയത്.

അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹര്‍ജിയില്‍ വിമര്‍ശനവുമായി സുപ്രീംകോടതി. പതിനാലാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച ചില തുകകള്‍ അധികമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 21,000 കോടി രൂപയുടെ വായ്പ പരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. കിഫ്ബി വഴി എടുത്ത കടം പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടിയും കേരളം ചോദ്യം ചെയ്തിരുന്നു.

]]>
Tue, 02 Apr 2024 08:31:11 +0530 Editor
'ആടുജീവിതം' : ഓപ്പണിംഗ് കളക്ഷന്‍ 10 കോടിക്ക് മുകളില്‍ http://newsmalayali.com/4929 http://newsmalayali.com/4929 16 വര്‍ഷം ബ്ലെസിയും പൃഥ്വിരാജും ടീമും നടത്തിയ സങ്കീര്‍ണമായ ഫിലിം മേക്കിംഗ് യാത്രയുടെ പര്യവസാനമാണ് ‘ആടുജീവിതം’ എന്ന സിനിമ. ആദ്യ ഷോയ്ക്ക് തന്നെ പൊസിറ്റീവ് റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ആടുജീവിതം വിലയിരുത്തപ്പെടുന്നത്.

ലോകത്തോര നിലവാരമുള്ള സിനിമ എന്ന പ്രശംസകളും ആടുജീവിതം പ്രശംസ നേടുന്നുണ്ട്. ഇതിനിടെ ചിത്രത്തിന്റെ ഓപ്പണിംഗ് ദിന കളക്ഷന്‍ ആണ് പുറത്തുവന്നിരിക്കുന്നത്. സാക്‌നില്‍.കോം കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്നും ചിത്രം ആദ്യ ദിനം 7.75 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോളതലത്തില്‍ 15 കോടി നേടി എന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ 57.79 ശതമാനമായിരുന്നു തിയേറ്റര്‍ ഒക്യുപെന്‍സി. കന്നഡയില്‍ 4.14 ശതമാനവും, തമിഴില്‍ 17.84 ശതമാനവും, തെലുങ്കില്‍ 14.46 ശതമാനവും, ഹിന്ദിയില്‍ 4.14 ശതമാനവുമാണ് ചിത്രത്തിന് ലഭിച്ച തിയേറ്റര്‍ ഒക്യുപെന്‍സി.

ആദ്യ ഷോയ്ക്ക് പിന്നാലെ ഗംഭീര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. പൃഥ്വിരാജിന്റെ അഭിനയത്തെയും ബ്ലെസിയുടെ മേക്കിംഗിനെയും പുകഴ്ത്തി കൊണ്ടുള്ള അഭിപ്രായങ്ങളാണ് ചിത്രം കണ്ട പ്രേക്ഷകര്‍ പങ്കുവച്ചത്. അതേസമയം, ബ്ലെസിയുടെ കരിയറിലെ 16 വര്‍ഷമായിരുന്നു ആടുജീവിതത്തിന് മാത്രമായി മാറ്റിവച്ചത്.

അത് വെറുതെയായില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 31 കിലോ ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ ട്രാന്‌സ്‌ഫൊര്‍മേഷന്‍ സിനിമയുടെ റിലീസിന് മുമ്പേ ചര്‍ച്ചയായിരുന്നു. എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

]]>
Sat, 30 Mar 2024 13:44:07 +0530 Editor
തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഡാനിയല്‍ ബാലാജി അന്തരിച്ചു; വിടപറഞ്ഞത് മലയാള& തമിഴ് സിനിമകളെ വിറപ്പിച്ച വില്ലന്‍ http://newsmalayali.com/4928 http://newsmalayali.com/4928 തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഡാനിയല്‍ ബാലാജി അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു മരണം. 1975 ഏപ്രില്‍ 8 ന് ചെന്നൈയില്‍ തമിഴ്,കന്നഡ സിനിമാതാരമായിരുന്ന മുരളിയുടെ മകനായി ജനിച്ചു. ഡാനിയേലിന്റെ അമ്മാവനാണ് കന്നഡ ഡയറക്ടര്‍ സിദ്ദലിംഗ. ചിത്തി എന്ന തമിഴ് സീരിയലിലൂടെ 2000 ത്തിലാണ് ബാലാജി അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് അലൈകള്‍ എന്ന സീരിയലിലും അഭിനയിച്ചു.

ഡാനിയേല്‍ ബാലാജി ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത് 2002 ലാണ്. മെയ് മാതത്തില്‍ എന്ന തമിഴ് സിനിമയിലായിരുന്നു അദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് കാതല്‍ കൊണ്ടേന്‍, കാക്ക കാക്ക, എന്നൈ അറിന്താല്‍, ഭൈരവ എന്നിവയുള്‍പ്പെടെ നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. 2004 ല്‍ മമ്മൂട്ടി – രഞ്ജിത്ത് സിനിമയായ ബ്ലാക്ക് ആണ് ഡാനിയേല്‍ ബാലാജി അഭിനയിച്ച ആദ്യ മലയാള ചിത്രം.

തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍, ക്രൈം സ്റ്റോറി, ഡാഡി കൂള്‍, ഭഗവാന്‍. എന്നിവയുള്‍പ്പെടെ പത്തോളം മലയാള സിനിമകളില്‍ അദ്ധേഹം അഭിനയിച്ചു. തെലുങ്കു, കന്നഡ സിനിമകളിലും ഡാനിയേല്‍ അഭിനയിച്ചിട്ടുണ്ട്. തമിഴിലെയും മലയാളത്തിലെും മികച്ച വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദേഹത്തിന് സാധിച്ചിട്ടുണ്ട്.

]]>
Sat, 30 Mar 2024 12:38:46 +0530 Editor
ആദായ നികുതി നോട്ടീസിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്; തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് വാദിക്കും http://newsmalayali.com/4927 http://newsmalayali.com/4927 ആദായ നികുതി നോട്ടീസുകൾക്കെതിരായി കോൺഗ്രസ് സുപ്രീംകോടതിയിലേക്ക്. അടുത്തയാഴ്ച കോൺഗ്രസ് സുപ്രീംകോടതിയിൽ ഹർജി നൽകും. 30 വർഷം മുമ്പുള്ള നികുതി ഇപ്പോൾ ചോദിച്ചതിൽ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജൻസികളുടെ നീക്കം ചട്ടലംഘനമാണെന്ന് കോടതിയിൽ വാദിക്കും.

ബിജെപിയിൽ നിന്ന് നികുതി പിരിക്കാത്തതും കോടതിയിൽ ചൂണ്ടിക്കാട്ടുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. രാജ്യം ഭരിക്കുന്ന പാർട്ടിക്ക് 4,600 കോടി രൂപ പിഴ ചുമത്തേണ്ടതാണെന്നും നേതാക്കൾ പറഞ്ഞു. സംഭവത്തിൽ ഇന്ന് രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കും.

ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിനാണ് ആഹ്വാനം. കേരളത്തിൽ ആദായ നികുതി വകുപ്പിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും. സീതാറാം കേസരിയുടെ കാലം മുതല്‍, ആദായ നികുതിയിലെ പിഴയും പലിശയുമടക്കം 1823 കോടി രൂപയടക്കാന്‍ നോട്ടീസ് നല്‍കിയതിലാണ് പ്രതിഷേധം.

]]>
Sat, 30 Mar 2024 12:28:32 +0530 Editor
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങള്‍ക്ക് അറിയാം; മറ്റു രാജ്യങ്ങളുടെ ഇടപെടല്‍ വേണ്ട; കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച രാജ്യങ്ങളോട് ഉപരാഷ്ട്രപതി http://newsmalayali.com/4926 http://newsmalayali.com/4926 ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടേണ്ടന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്‍ വിദേശ രാജ്യങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദേഹം.
മറ്റ് രാജ്യങ്ങള്‍ സ്വന്തം വിഷയം പരിഹരിച്ചാല്‍ മതിയെന്നും ഇന്ത്യയുടെ കാര്യം നോക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നിയമവാഴ്ചയെ കുറിച്ച് രാജ്യത്തിന് ആരില്‍ നിന്നും പാഠങ്ങള്‍ ആവശ്യമില്ല. ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു ജനാധിപത്യ രാജ്യമാണ്. ഒരു വ്യക്തിക്കും ഏതെങ്കിലും ഗ്രൂപ്പിനും വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. നിയമത്തിനു മുന്നിലെ സമത്വമാണ് ഇന്ത്യയുടെ മാനദണ്ഡം. ആരും നിയമത്തിന് അതീതരല്ലെന്നും ജഗ്ദീപ് ധന്‍കര്‍ വ്യക്തമാക്കി.

അരവിന്ദ് കേജരിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമേരിക്കയും ജര്‍മനിയും ഐക്യരാഷ്ട്രസഭയും പരാമര്‍ശം നടത്തിയതിനു പിന്നാലെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പ്രതികരിച്ചത്.

]]>
Sat, 30 Mar 2024 12:25:23 +0530 Editor
എൻഡിഎ സഖ്യത്തിൽ ചേർന്നു; പിന്നാലെ മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ http://newsmalayali.com/4925 http://newsmalayali.com/4925 മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ. യുപിഎ ഭരണ കാലത്ത് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാട്ടത്തിനെടുത്തതില്‍ അഴിമതിയെന്ന കേസാണ് അവസാനിപ്പിച്ചിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് പട്ടേല്‍ എൻഡിഎ സഖ്യത്തിലുള്ള എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അവസാനിപ്പിച്ചതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാട്ടത്തിനെടുത്തതിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ 2017 മെയില്‍ സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് സിബിഐ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെയും എയര്‍ ഇന്ത്യയുടെയും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഏഴ് വര്‍ഷത്തോളം കേസ് അന്വേഷിച്ച സിബിഐ പ്രഫുല്‍ പട്ടേലിനും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ കേസ് അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്.

വ്യോമയാനമന്ത്രിയായിരുന്ന സമയത്ത് പ്രഫുല്‍ പട്ടേല്‍ തന്റെ പദവി ദുരുപയോഗം ചെയ്ത്, അന്ന് പൊതു വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയ്ക്ക് വന്‍തോതില്‍ വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ ചില സ്വകാര്യ കമ്പനികളുമായും എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. എയര്‍ ക്രാഫ്റ്റ് അക്വിസിഷന്‍ പ്രോഗാം നടക്കുമ്പോഴും വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നത് തുടര്‍ന്നുവെന്നും പരാതിയുണ്ടായിരുന്നു.

അതേസമയം എട്ടു മാസങ്ങൾക്കും മുൻപാണ് പ്രഫുൽ പട്ടേൽ എൻഡിഎ സഖ്യത്തിലുള്ള മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയിൽ ചേരുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പട്ടേലിനെ മത്സരിപ്പിക്കുമെന്ന് എന്‍സിപി കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.

]]>
Fri, 29 Mar 2024 15:34:06 +0530 Editor
ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഷൂട്ട് ചെയ്തിരുന്നു.. പക്ഷേ ചില കാരണങ്ങൾ കൊണ്ട് ഒഴിവാക്കേണ്ടി വന്നു: ബെന്യാമിൻ http://newsmalayali.com/4924 http://newsmalayali.com/4924 മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

250-ഓളം പതിപ്പുകൾ പുറത്തിറങ്ങിയ ആടുജീവിതം സിനിമയാക്കിയപ്പോൾ നോവലിലെ വൈകാരിക രംഗങ്ങളുമായി എത്രത്തോളം സിനിമ നീതി പുലർത്തി എന്ന തരത്തിലുള്ള ചർച്ചകൾ നിരവധി നടക്കുന്നുണ്ട്. എന്നാൽ സിനിമയെന്നത് സംവിധായകന്റെ മാത്രം കലയാണെന്നുമുള്ള വാദങ്ങളും ഉയർന്നുവരുന്നുണ്ട്.

ഇപ്പോഴിതാ നോവൽ സിനിമയായപ്പോൾ അതിൽ നിന്നും കുറേഭാഗങ്ങൾ മാറ്റേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ. നോവലിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നായിരുന്നു, നജീബ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. സിനിമയുടെ ഭാഗമായി അത് ചിത്രീകരിച്ചിരുന്നുവെന്നും സെൻസർ ബോർഡ് ഇടപ്പെട്ടതുകൊണ്ടാണ് അത് മാറ്റേണ്ടിവന്നതെന്നും ബെന്യാമിൻ പറയുന്നു.

“നോവലിലെ പ്രധാന ഭാഗങ്ങളായിരുന്നു മകനെപ്പോലെ കാണുന്ന ആടിന്റെ പുരുഷത്വം ഛേദിക്കുന്നതും, നജീബ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും. ഇതിൽ ആടിൻ്റെ പുരുഷത്വം ഛേദിക്കുന്ന സീൻ എന്നെക്കൊണ്ട് ഷൂട്ട് ചെയ്യാൻ കഴിയില്ലെന്ന് ബ്ലെസി പറഞ്ഞു.അതുകൊണ്ട് ആ ഭാഗം സ്ക്രിപ്റ്റിൽ വേണോ എന്ന് എന്നോട് ചോദിച്ചു. ബ്ലെസിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോൾ അത് ശരിയാണെന്ന് തോന്നി. അതുകൊണ്ട് ആ ഭാഗം ഞങ്ങൾ ഒഴിവാക്കി.

മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. അത് ഞങ്ങൾ ഷൂട്ട് ചെയ്‌തതുമാണ്. പക്ഷേ സെൻസർ സർട്ടിഫിക്കറ്റിന് കൊടുത്തപ്പോൾ ആ സീൻ ഉണ്ടെങ്കിൽ ‘എ’ സർട്ടിഫിക്കറ്റ് നൽകേണ്ടി വരുമെന്ന് പറഞ്ഞു.

ഒരുപാട് ഫാമിലികളും കുട്ടികളും ഈ സിനിമ കാണാൻ വരുമെന്നുള്ളതുകൊണ്ട് ആ സീനും മാറ്റേണ്ടി വന്നു. നോവലിന്റെയും സിനിമയുടെയും ആത്മാവാണ് ഭാഗം. പക്ഷേ അക്കാര്യം സെൻസർ ബോർഡിനറിയില്ലല്ലോ. അതുകൊണ്ടാണ് അവർ അത് വെട്ടിക്കളയാൻ പറഞ്ഞത്.” എന്നാണ് ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ ബെന്യാമിൻ പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

]]>
Fri, 29 Mar 2024 15:26:29 +0530 Editor
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറി കാവ്യ കഡിയം http://newsmalayali.com/4923 http://newsmalayali.com/4923 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയതായി അറിയിച്ച്‌ തെലങ്കാന വാറങ്കലിലെ ബിആര്‍എസ് സ്ഥാനാര്‍ത്ഥി കാവ്യ കഡിയം. തന്റെ പിന്മാറ്റം അറിയിച്ച് ബിആര്‍എസ് പ്രസിഡന്റ് കെ ചന്ദ്രശേഖര്‍ റാവുവിന് കാവ്യ കത്തയച്ചു. തിരഞ്ഞെടുപ്പില്‍ നിന്ന് താന്‍ പിന്‍മാറുകയാണെന്ന് കാവ്യ കത്തിൽ വ്യക്തമാക്കി. മുതിര്‍ന്ന ബിആര്‍എസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കഡിയം ശ്രീഹരിയുടെ മകള്‍ കൂടിയാണ് കാവ്യ കഡിയം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്നുള്ള തന്റെ പിന്‍മാറ്റത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ വിഷമത്തില്‍ ഖേദം അറിയിക്കുന്നുവെന്നും കാവ്യ കത്തില്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന അഴിമതി, ഫോണ്‍ ചോര്‍ത്തല്‍, മദ്യ കുംഭകോണം തുടങ്ങിയ ആരോപണങ്ങളില്‍ പ്രതിഷേധിച്ചാണ് പിന്‍മാറ്റമെന്ന് കാവ്യ കത്തിൽ ആരോപിക്കുന്നു. വാറങ്കല്‍ ജില്ലയിലെ നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും ഏകോപനമില്ലായ്മയും പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നും കാവ്യ പറഞ്ഞു.

സിറ്റിംഗ് എംപിയായ പസുനൂരി ദയാകറിനെ മാറ്റിയാണ് കാവ്യയെ മത്സരിപ്പിക്കാന്‍ ബിആര്‍എസ് തീരുമാനിച്ചത്. പസുനൂരി പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. അടുത്തിടെ നിരവധി നേതാക്കളാണ് ബിആര്‍എസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നത്. എംഎല്‍എയായ ദനം നാഗേന്ദര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ എംപിമാരായ ബിബി പാട്ടീലും പി രാമുലുവും ബിജെപിയിലാണ് ചേര്‍ന്നത്. കഡിയം ശ്രീഹരിയുടെ മകള്‍ കൂടിയായ കാവ്യയുടെ പിൻമാറാൽ ബിആര്‍എസിന് ക്ഷീണമാകുമെന്നാണ് വിലയിരുത്തൽ.

]]>
Fri, 29 Mar 2024 15:24:40 +0530 Editor
'ഗാസയില്‍ സഹായവിതരണം തടയരുത്, അവശ്യസാധനങ്ങള്‍ ഉടൻ എത്തിക്കണം'; ഇസ്രയേലിന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദ്ദേശം http://newsmalayali.com/4922 http://newsmalayali.com/4922 ഗാസയിൽ ഭക്ഷ്യസഹായവിതരണം തടസപ്പെടുത്തരുതെന്ന് ഇസ്രയേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗാസയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദേശിച്ചു. ഗാസ പട്ടിണിയിലായി കഴിഞ്ഞെന്നും ഉടന്‍ നടപടി വേണമെന്നുമാണ് ഉത്തരവ്. സഹായവിതരണം തടയുന്നില്ലെന്ന ഇസ്രയേൽ വാദത്തിന് കനത്ത തിരിച്ചടിയാണ് പുതിയ ഉത്തരവ്.

ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയെന്ന ആരോപണവുമായി ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. സ്വീകരിച്ച നടപടികള്‍, ഒരു മാസത്തിന് ശേഷം വിശദീകരിക്കണമെന്നും ഇസ്രയേലിന് കോടതിയുടെ നിര്‍ദേശമുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാര്‍ ഏകകണ്ഠമായാണ് ഇസ്രയേലിനോട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

ഗാസ ജനതയ്ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ കാലതാമസമില്ലാതെ എത്തിക്കുന്നതിന് ആവശ്യമായതും ഫലപ്രദവുമായ എല്ലാ നടപടികളും സ്വീകരിക്കണം. ഭക്ഷണം, വെള്ളം, വൈദ്യുതി, വൈദ്യസഹായം എന്നിവയുള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ തടസമില്ലാതെ ഉറപ്പാക്കണം. ഗാസയിലെ ജനങ്ങള്‍ മോശമായ ജീവിത സാഹചര്യങ്ങളാണ് അഭിമുഖീകരിക്കുന്നത്. പട്ടിണിയും പടരുകയാണ്. വംശഹത്യ കണ്‍വെന്‍ഷന്റെ പരിധിയില്‍ വരുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാനും വംശഹത്യ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ഇസ്രയേലിനോട് കര്‍ശന നിര്‍ദേശം നല്‍കി.

ഗാസയിലെ 23 ദശലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള സഹായം ഇസ്രയേൽ തടസ്സപ്പെടുത്തുന്നുവെന്ന് യുഎൻ, അമേരിക്ക തുടങ്ങി മറ്റ് അന്താരാഷ്ട്ര എൻജിഒകളും ആരോപിക്കുന്നുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനോട് ഇതുവരെയും ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. അന്താരാഷ്‌ട്ര നിയമമനുസരിച്ച്, പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

]]>
Fri, 29 Mar 2024 15:22:09 +0530 Editor
'മരണ കാരണം ഹൃദയാഘാതമല്ല', ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് കുടുംബം; മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ് http://newsmalayali.com/4921 http://newsmalayali.com/4921 ഗുണ്ടാത്തലവനും ഉത്തർപ്രദേശ് മുന്‍ എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്‍സാരിയെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.

ബാന്ദ ജയിലിലായിരുന്ന അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്നു അൻസാരിയെ ജയിൽ അധികൃതർ ജില്ലയിലെ റാണി ദുർഗാവതി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അൻസാരി മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അൻസാരിയുടെ മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കി. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഉത്തർപ്രദേശിലെ മൗവിൽ നിന്ന് അഞ്ച് തവണ എംഎൽഎയായ അൻസാരി 2005 മുതൽ സംസ്ഥാനത്തും പഞ്ചാബിലും ജയിലിൽ കഴിയുകയായിരുന്നു. അന്‍സാരി കോണ്‍ഗ്രസ് നേതാവിനെയടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. അറുപതില്‍ അധികം കേസുകളാണ് അന്‍സാരിയുടെ പേരിലുള്ളത്. എട്ട് കേസുകളില്‍ ശിക്ഷിക്കപ്പെട്ടാണ് അന്‍സാരി ജയിലിലായത്.

ഉത്തര്‍പ്രദേശ് പൊലീസ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 66 ഗുണ്ടാത്തലവന്‍മാരുടെ ലിസ്റ്റില്‍ മുഖ്താര്‍ അന്‍സാരിയുടെ പേരുണ്ട്. രണ്ട് തവണ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ടിക്കറ്റിലും മൂന്ന് തവണ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ബാനറിലുമാണ് അന്‍സാരി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

പിതാവിന്റെ മരണം ഹൃദയാഘാതമല്ലെന്നും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നാരോപിച്ച് മകൻ ഉമന്‍ അന്‍സാരി രംഗത്തെത്തിയിരുന്നു. തങ്ങള്‍ വിവരം അറിഞ്ഞത് മാധ്യമ വാര്‍ത്തകളിലൂടെയാണ്. കഴിഞ്ഞ ദിവസം മുമ്പ് താൻ പിതാവിനെ കാണാൻ ജയിലിലെത്തിയിരുന്നു. പക്ഷെ ജയില്‍ അധികൃതര്‍ അനുവാദം നിഷേധിച്ചു. സംഭവത്തിൽ കോടതിയെ സമീപിക്കുമെന്നും മകൻ ഉമന്‍ അൻസാരി വ്യക്തമാക്കിയിരുന്നു.

]]>
Fri, 29 Mar 2024 15:20:32 +0530 Editor
കെജ്‍രിവാളിന് പിന്തുണ അറിയിക്കാൻ വാട്സാപ് നമ്പർ; 'കെജ്‍രിവാൾ കൊ ആശിർവാദ്' ക്യാംപെയ്‌ന് തുടക്കമിട്ട് സുനിത കെജ്‍രിവാള്‍ http://newsmalayali.com/4920 http://newsmalayali.com/4920 ഇഡി കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് പ്രാർഥനയും പിന്തുണയും പങ്കുവെക്കാൻ ക്യാംപെയ്‌നുമായി ഭാര്യ സുനിത കെജ്‍രിവാള്‍. ഇതിനായി വാട്സാപ് നമ്പർ പുറത്തുവിട്ടു. ‘കെജ്‍രിവാള്‍ കോ ആശിർവാദ്’ എന്ന ക്യാംപെയ്ൻ വഴി പൊതുജനങ്ങൾക്ക് കെജ്‍രിവാളിന് പിന്തുണ അറിയിക്കാമെന്ന് സുനിത കെജ്‌രിവാൾ പറഞ്ഞു

8297324624 എന്ന നമ്പറിലേക്ക് സന്ദേശങ്ങൾ അയച്ച വാട്സാപ്പ് ക്യാംപെയ്നിൽ പങ്കാളിയാകാമെന്നാണ് സുനിത കെജ്‌രിവാൾ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. കെജ്‌രിവാളിൻ്റെ മോചനത്തിനായി നിരാഹാരമിരിക്കുന്നതായി പലരും തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും അവർ പറഞ്ഞു.

‘ഇങ്ങനെയാണ് ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നത്. നിങ്ങൾക്ക് പറയാനുള്ളത് ഞങ്ങൾക്ക് അയക്കുക. നിങ്ങളുടെ ഓരോ സന്ദേശവും അദ്ദേഹത്തിന്‍റെ അടുത്തെത്തും. അവ വായിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെടും. അദ്ദേഹത്തിന് കത്തെഴുതാൻ നിങ്ങൾ ആം ആദ്മി പാർട്ടിക്കാരനാകേണ്ടതില്ല,’ സുനിത പറഞ്ഞു. ഈ സ്വേച്ഛാധിപത്യം നിലനിൽക്കില്ലെന്നും ജനങ്ങൾ മറുപടി നൽകുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കെജ്‍രിവാളിന്‍റെ കസ്റ്റഡി കാലാവധി ഏപ്രില്‍ 1 വരെ നീട്ടിയിട്ടുണ്ട്. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് കെജ്‍രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. കെജ്‍രിവാളിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി കെജ്‍രിവാളിനെ ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം.

]]>
Fri, 29 Mar 2024 15:17:08 +0530 Editor
വിദ്യാഭ്യാസമുണ്ട്, തൊഴിലില്ല; രാജ്യത്തെ തൊഴില്‍രഹിതരില്‍ 83 ശതമാനവും യുവാക്കളാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോർട്ട് http://newsmalayali.com/4919 http://newsmalayali.com/4919 ഇന്ത്യയിൽ തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തൊഴിലില്ലായ്മയില്‍ 83 ശതമാനം പേരും യുവാക്കളാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2000 മുതൽ 2022 വരെയുള്ള കണക്കാണ് റിപ്പോർട്ടിൽ ഉള്ളത്.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം കഴിഞ്ഞ യുവാക്കളില്‍ 65.7 ശതമാനം പേര്‍ക്കും തൊഴിലില്ല എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2000ല്‍ ഇത് 35.2 ശതമാനമായിരുന്നു. തൊഴിലില്ലായ്മ അനുഭവിക്കുന്ന 83% ശതമാനം യുവാക്കളിൽ പത്താം ക്ലാസിന് മുകളിൽ വിദ്യാഭ്യാസം നേടിയവർ 65.7 ശതമാനം പേരുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പത്താം ക്ലാസ് പൂർത്തിയാക്കിയ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 2018 വരെയുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.

വിദ്യാഭ്യാസയോഗ്യത ഉണ്ടായിട്ടും തൊഴിൽരഹിതരായി നിൽക്കുന്ന യുവാക്കളുടെ എണ്ണത്തിലും ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ രേഘപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ട് അനുസരിച്ച്, 2000ൽ 54.2 ശതമാനം ആയിരുന്ന കണക്ക് 2022 ആയപ്പോഴേക്കും 65.7 ശതമാനം ആയി വർദ്ധിച്ചു. ഇതിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് എണ്ണത്തിൽ കൂടുതൽ, 62.2 ശതമാനം പുരുഷന്മാരും 76.7 ശതമാനം സ്ത്രീകളുമാണ് വിഭ്യാഭ്യാസം ഉണ്ടായിട്ടുകൂടി തൊഴിൽരഹിതരായി തുടരുന്നത്.

സ്ഥിരം ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമുള്ള വേതനം 2019ന് ശേഷം വര്‍ധിച്ചില്ല. അവിദഗ്ധ തൊഴിലാളികള്‍ക്കിടയില്‍ വലിയൊരു വിഭാഗത്തിന് 2022ല്‍ മിനിമം വേതനം പോലും ലഭിച്ചില്ല. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മോശം തൊഴിലവസരങ്ങൾ പ്രകടമായി കാണുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

2009 നും 2019 നും ഇടയില്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ ഗണ്യമായി വര്‍ധിക്കുകയും കോവിഡ് പകര്‍ന്നുപിടിച്ച വര്‍ഷങ്ങളില്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ഗണ്യമായി കുറഞ്ഞെന്നും കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ലര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക മേഖലയിലെ തൊഴിലാളികള്‍ പ്രധാനമായും നിര്‍മ്മാണ മേഖലയിലേക്കാണ് മാറിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏകദേശം 90 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്.

നിത്യജീവിതത്തില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹിക സുരക്ഷ അനുഭവിക്കുന്നത് ചെറിയ വിഭാഗം പേര്‍ മാത്രമാണ്. കാര്‍ഷികേതര വിഭാഗത്തില്‍ ജോലി ചെയ്യുന്നവരും സംഘടിത തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുമാണ് പ്രധാനമായും തൊഴില്‍ സുരക്ഷിതത്വം അനുഭവിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ കരാര്‍ വത്കരണത്തിന്റെ തോത് ഗണ്യമായി വര്‍ധിച്ചു. ചെറിയ ശതമാനം തൊഴിലാളികള്‍ മാത്രമാണ് ദീര്‍ഘകാല കരാര്‍ ജോലികളില്‍ ഏര്‍പ്പെടുന്നത്.

ഗുണനിലവാരമുള്ള തൊഴിലവസരങ്ങളുടെ അഭാവമാണ് ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾക്കിടയിലും തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെ പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വർധിച്ചു വരുന്ന സാമൂഹിക അസമത്വങ്ങൾക്ക് ആക്കം കൂട്ടുകയാണ് റിപ്പോർട്ടിലെ മറ്റ് കണക്കുകൾ, സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വം ചെറുക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭിക്കുന്നതിലും നേടുന്നതിലും പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾ ഇപ്പോഴും പിന്നിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അടുത്ത പത്ത് വർഷത്തിനുള്ളിൽ തൊഴിലില്ലായ്മ പരിഹരിച്ച് 70 മുതൽ 80 ലക്ഷം യുവാക്കളെ മികച്ച തൊഴിലുകളിലേക്ക് എത്തിക്കണമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇതിനായി അഞ്ച് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്. തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക, തൊഴിൽ മേഖലകളിൽ നിലനിൽക്കുന്ന അസമത്വം പരിഹരിക്കുക, സജീവ തൊഴിൽ മേഖലകളിലെ നയങ്ങൾ ശക്തിപ്പെടുത്തുക, ഇവയെക്കുറിച്ചുള്ള വിജ്ഞാനം വർധിപ്പിക്കുക തുടങ്ങിയവയാണവ.

തൊഴിലില്ലായ്മയും ഗുണനിലവാരവും സംബന്ധിച്ച റിപ്പോർട് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കേന്ദ്ര സർക്കാരിനെതിരെയുളള അയുധമാക്കുകയാണ്. രണ്ട് കോടി തൊഴിൽ നൽകുമെന്ന വാഗ്ദാനം എവിടെ പോയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു. രാജ്യത്തെ യുവാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാരം ചുമക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു. രാജ്യത്ത് നിലവിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും എന്നാൽ തൊഴിലില്ലായ്മ പോലെയുള്ള എല്ലാ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കാൻ കേന്ദ്ര സർക്കാർ മുതിരുന്നില്ലെന്നുമാണ് ഉയരുന്ന ആരോപണം.

]]>
Thu, 28 Mar 2024 14:48:49 +0530 Editor
ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കേരളം; നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍; സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് http://newsmalayali.com/4918 http://newsmalayali.com/4918 സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രികകളുടെ സമര്‍പ്പണം ഇന്ന് മുതല്‍ ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം.

അവസാന തീയതി ഏപ്രില്‍ നാല്. നെഗോഷ്യബിള്‍ ഇന്‍സട്രമെന്റ്‌സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.

]]>
Thu, 28 Mar 2024 14:43:40 +0530 Editor
മമ്മൂട്ടിയുടെ നായിക അമരാവതിയില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കും; മോദിയെയും അമിത് ഷായെയും പുകഴ്ത്തി നവനീത് റാണ http://newsmalayali.com/4917 http://newsmalayali.com/4917 മമ്മൂട്ടിയുടെ നായിക മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി ടിക്കറ്റില്‍ മത്സരിക്കും. കഴിഞ്ഞതവണ കോണ്‍ഗ്രസ്-എന്‍സിപി പിന്തുണയോടെ വിജയിച്ച നടി നവനീത് റാണ ഇത്തവണ താമര ചിഹ്നത്തിലാണ് പോരിനിറങ്ങുന്നത്. കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ രാത്രിയില്‍ തന്നെ അവര്‍ ബിജെപി അംഗത്വം എടുത്തു.

ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നലെയാണ്് അമരാവതി മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി നവനീത് റാണയുടെ പേര് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വികസന പാതയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ പിന്തുടരുന്നതെന്നു ബവന്‍കുലെ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

മമ്മൂട്ടി നായകനായെത്തിയ ലവ് ഇന്‍ സിംഗപ്പുര്‍ എന്ന ചിത്രത്തിലെ നായികയായ നവനീത്. മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിയാണ് നവനീത് റാണ. കുറച്ച് നാളുകളായി ഇവര്‍ ബിജെപി അനുഭാവം പുലര്‍ത്തിപോന്നിരുന്നു. ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ഹനുമാന്‍ സ്തുതി അര്‍പ്പിക്കുമെന്ന ഇവര്‍ പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് നവനീത് കൗര്‍ റാണയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതിനുശേഷമാണ് നവനീത് റാണ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

]]>
Thu, 28 Mar 2024 14:40:24 +0530 Editor
വേറിട്ട പ്രചാരണ രീതികളുമായി കോൺഗ്രസ് പോഷകസംഘടനകൾ; ദുർബല ബൂത്തുകൾ ഏറ്റെടുക്കും http://newsmalayali.com/4916 http://newsmalayali.com/4916 കോൺഗ്രസ് ദുർബലമായ ബൂത്തുകളുടെ ചുമതല പാർട്ടിയുടെ പോഷക സംഘടനകൾ ഏറ്റെടുക്കും. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി, മഹിളാ കോൺഗ്രസ്, കെഎസ്‌ എന്നീ സംഘടനകൾക്ക് പാർട്ടി നിർദേശം നൽകി. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 15 വീതം ബൂത്തുകൾ ഏറ്റെടുത്തു പ്രവർത്തിക്കാനാണ് നിർദേശം.

ബൂത്തുകളെ കോൺഗ്രസിൻ്റെ ശക്‌തിയും സ്വാധീനവും അനുസരിച്ച് എ, ബി, സി എന്നിങ്ങനെ തിരിക്കും. സി വിഭാഗം ബൂത്തുകൾ പോഷക സംഘടനകൾ ഏറ്റെടുക്കും. ഇവിടെ സ്ക്വാഡ് പ്രവർത്തനത്തിനുള്ള പ്രത്യേക ടീമും രൂപീകരിക്കും. പ്രചാരണവിഭാഗം അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും നേതൃത്വത്തിൽ വിളിച്ചുചേർത്ത പോഷക സംഘടനകളുടെ യോഗത്തിലാണു ചുമതലകൾ വിഭജിച്ചത്.

ബസ് സ്‌റ്റാൻഡുകൾ കേന്ദ്രീകരിച്ചുള്ള ബസ് ക്യാംപെയ്ൻ, സൈക്കിൾ റാലി, സ്‌ഥാനാർഥി-വിദ്യാർഥി സംവാദം, സർവകലാശാലകളിൽ ഉപവാസ സമരം എന്നിവ കെഎസ്‌യുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.

പട്ടികജാതി വിദ്യാർഥികൾക്കുള്ള ഗ്രാൻ്റ് മുടങ്ങിയതിനെതിരെ, പട്ടികജാതി വകുപ്പു മന്ത്രി മത്സരിക്കുന്ന ആലത്തൂരിൽ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യും. യുവാക്കളെ കോൺഗ്രസ് പ്രചാരണവുമായി അടുപ്പിക്കാൻ ജില്ലകളിൽ യൂത്ത് ഫെസ്‌റ്റിവലുകൾ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കും. ലോക്സഭാ മണ്ഡലം തലത്തിൽ, ഓരോ ബൂത്തിലെയും ഒരു കന്നി വോട്ടറെ വീതം പങ്കെടുപ്പിച്ച് യൂത്ത് കോൺക്ലേവും ഒരുക്കും.

ജീവനക്കാരുടെ വിഷയങ്ങൾ ഉന്നയിച്ച് സർവീസ് സംഘടനകൾ സമരപരിപാടികൾ നടത്തും. ഏപ്രിൽ ഒന്നിനു ഡിഎ സംരക്ഷണ ശൃംഖലയും എട്ടിനു സെക്രട്ടേറിയറ്റ് ഉപവാസവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ തലം മുതൽ പഞ്ചായത്ത് തലം വരെ ഐഎൻടിയുസി ‘വർക്കേഴ്‌സ് മീറ്റ്’ സംഘടിപ്പിക്കും. അതേസമയം മഹിളാ കോൺഗ്രസ് വനിതാ സ്‌ക്വഡുകളെ രംഗത്തിറക്കി വനിതാ സംഘടനകളുമായി ചേർന്നുള്ള പരിപാടികൾ സംഘടിപ്പിക്കും.

]]>
Wed, 27 Mar 2024 16:06:47 +0530 Editor