യു­.എ.ഇയിൽ നി­ക്ഷേ­പകർ­ക്കും പ്രൊ­ഫഷണലു­കൾ­ക്കും ഇനി­ 10 വർ­ഷത്തെ­ വി­സ

രാ­ജ്യാ­ന്തര നി­ക്ഷേ­പം ആകർ­ഷി­ക്കാ­നും വൈ­ദഗ്ദ്ധ്യമു­ള്ളവരെ­ എത്തി­ച്ച് മനു­ഷ്യവി­ഭവശേ­ഷി­യിൽ കു­തി­പ്പു­ നടത്താ­നും ലക്ഷ്യമി­ട്ട് നി­ക്ഷേ­പം, താ­മസം, വി­സ തു­ടങ്ങി­യ രംഗങ്ങളിൽ യു­.എ.ഇ നടത്തു­ന്നതു­ സമഗ്ര പരി­ഷ്കരണം. രാ­ജ്യാ­ന്തരതലത്തിൽ സാ­ന്പത്തി­കരംഗത്തെ­ മൽ­സരക്ഷമത വർ­ദ്ധി­പ്പി­ക്കാ­നു­ള്ള വൈ­വി­ധ്യവൽ­ക്കരണത്തി­നും നടപടി­കൾ ആക്കം കൂ­ട്ടും

May 22, 2018 - 15:13
 0
യു­.എ.ഇയിൽ നി­ക്ഷേ­പകർ­ക്കും പ്രൊ­ഫഷണലു­കൾ­ക്കും ഇനി­ 10 വർ­ഷത്തെ­ വി­സ

ദു­ബൈ­ : രാ­ജ്യാ­ന്തര നി­ക്ഷേ­പം ആകർ­ഷി­ക്കാ­നും വൈ­ദഗ്ദ്ധ്യമു­ള്ളവരെ­ എത്തി­ച്ച് മനു­ഷ്യവി­ഭവശേ­ഷി­യിൽ കു­തി­പ്പു­ നടത്താ­നും ലക്ഷ്യമി­ട്ട് നി­ക്ഷേ­പം, താ­മസം, വി­സ തു­ടങ്ങി­യ രംഗങ്ങളിൽ യു­.എ.ഇ നടത്തു­ന്നതു­ സമഗ്ര പരി­ഷ്കരണം. രാ­ജ്യാ­ന്തരതലത്തിൽ സാ­ന്പത്തി­കരംഗത്തെ­ മൽ­സരക്ഷമത വർ­ദ്ധി­പ്പി­ക്കാ­നു­ള്ള വൈ­വി­ധ്യവൽ­ക്കരണത്തി­നും നടപടി­കൾ ആക്കം കൂ­ട്ടും. എണ്ണയി­തര സന്പദ്‌വ്യവസ്ഥ എന്ന നി­ലയിൽ യു­.എ.ഇയു­ടെ­ അതി­വേ­ഗ മു­ന്നേ­റ്റത്തിന് കളമൊ­രു­ക്കു­ന്നതാ­ണു­ നടപടി­. 

യു­.എ.ഇ വൈസ് പ്രസി­ഡണ്ടും പ്രധാ­നമന്ത്രി­യും ദു­ബൈ­ ഭരണാ­ധി­കാ­രി­യു­മാ­യ ഷെ­യ്ഖ് മു­ഹമ്മദ് ബിൻ റാ­ഷിദ് അൽ മക്തൂം ട്വി­റ്റർ സന്ദേ­ശത്തി­ലൂ­ടെ­യാ­ണു­ മാ­റ്റങ്ങളെ­ക്കു­റി­ച്ച് അറി­യി­ച്ചത്. അസാ­ധാ­രണ മി­കവു­ള്ളവരു­ടെ­ വളർ­ച്ചയ്ക്കു­ള്ള രാ­ജ്യാ­ന്തര കേ­ന്ദ്രവും രാ­ജ്യാ­ന്തര നി­ക്ഷേ­പകർ­ക്കു­ സ്ഥി­രലക്ഷ്യസ്ഥാ­നവു­മാ­യി­ യു­.എ.ഇ മാ­റു­മെ­ന്നു­ ഷെ­യ്ഖ് മു­ഹമ്മദ് പറഞ്ഞു­.

തു­റന്ന സാ­ഹചര്യങ്ങൾ, സഹി­ഷ്ണു­താ­ മൂ­ല്യങ്ങൾ, അടി­സ്ഥാ­നസൗ­കര്യം, അയവു­ള്ള നി­യമങ്ങൾ തു­ടങ്ങി­യവ ലോ­കത്തി­ലെ­ ഏറ്റവും കഴി­വു­ള്ളവരെ­യും രാ­ജ്യാ­ന്തര നി­ക്ഷേ­പകരെ­യും ആകർ­ഷി­ക്കാൻ യോ­ജി­ച്ചതാ­ണെ­ന്നും അദ്ദേ­ഹം പറഞ്ഞു­. മന്ത്രി­സഭാ­ വി­ജ്ഞാ­പനം നടപ്പാ­ക്കാൻ മറ്റു­ വകു­പ്പു­കളു­മാ­യി­ ഏകോ­പനം നടത്താൻ സാ­ന്പത്തി­ക മന്ത്രാ­ലയത്തി­നു­ ഷെ­യ്ഖ് മു­ഹമ്മദ് നി­ർ­ദ്ദേ­ശവും നൽ­കി­യി­ട്ടു­ണ്ട്.

രാ­ജ്യാ­ന്തര നി­ക്ഷേ­പകർ­ക്കു­ യു­.എ.ഇ സംരംഭങ്ങളിൽ നൂ­റു­ ശതമാ­നം ഉടമസ്ഥാ­വകാ­ശവും പത്തു­വർ­ഷ വി­സയും നൽ­കു­ന്നതു­ വി­ദേ­ശ നി­ക്ഷേ­പം രാ­ജ്യത്തേ­ക്ക് ഒഴു­കു­ന്നതി­നു­ള്ള സാ­ഹചര്യമൊ­രു­ക്കും. യു­.എ.ഇയിൽ ഫ്രീ­സോ­ണു­കൾ ഒഴി­കെ­യു­ള്ള മേ­ഖലയി­ലെ­ സംരംഭങ്ങളിൽ സ്വദേ­ശി­കൾ­ക്ക് 51 ശതമാ­നവും വി­ദേ­ശി­കൾ­ക്കു­ 49 ശതമാ­നവും ഉടമസ്ഥാ­വകാ­ശമെ­ന്നതാ­ണു­ നി­യമം. 

നൂ­റു­ ശതമാ­നം ഉടമസ്ഥാ­വകാ­ശം പ്രാ­ബല്യത്തിൽ വരു­ന്നതോ­ടെ­ രാ­ജ്യാ­ന്തര കന്പനി­കൾ പലതും യു­.എ.ഇ ലക്ഷ്യമാ­ക്കും. മറ്റു­ രാ­ജ്യാ­ന്തര വി­പണി­കളു­മാ­യി­ ഭൂ­മി­ശാ­സ്ത്രപരമാ­യ സാ­മീ­പ്യം ഈ രംഗത്തു­ യു­.എ.ഇയു­ടെ­ സാ­ധ്യത വർ­ദ്ധി­പ്പി­ക്കും. മൂ­ന്നു­ വർ­ഷമാ­ണു­ യു­.എ.ഇയിൽ പരമാ­വധി­ വി­സ കാ­ലാ­വധി­. ഫ്രീ­സോ­ണു­കളി­ലാ­ണു­ മൂ­ന്നു­വർ­ഷത്തേ­ക്കു­ള്ള വി­സ ലഭി­ക്കു­ക. മറ്റു­ മേ­ഖലകളിൽ കാ­ലാ­വധി­ രണ്ടു­വർ­ഷമാ­ണ്. ഡോ­ക്ടർ­മാർ, എൻ­ജി­നീ­യർ­മാർ, വൈ­ദഗ്ദ്ധ്യമു­ള്ളവർ തു­ടങ്ങി­യവർ­ക്കു­ പത്തു­വർ­ഷ വി­സ നൽ­കു­ന്നതി­ലൂ­ടെ­ മനു­ഷ്യവി­ഭവശേ­ഷി­യിൽ വന്പൻ കു­തി­ച്ചു­ചാ­ട്ടമാ­ണു­ പ്രതീ­ക്ഷി­ക്കു­ന്നത്. മെ­ഡി­ക്കൽ, എൻ­ജി­നീ­യറിംങ്, ശാ­സ്ത്ര മേ­ഖലകളി­ലെ­ ഏറ്റവും മി­കച്ചവരെ­ യു­.എ.ഇയി­ലേ­ക്ക് ആകർ­ഷി­ക്കു­കയെ­ന്ന ലക്ഷ്യത്തി­ലൂ­ന്നി­യ നടപടി­യാ­ണി­ത്.

യു­.എ.ഇയിൽ പഠി­ക്കു­ന്ന വി­ദ്യാ­ർ­ത്ഥി­കൾ­ക്ക് അഞ്ചു­വർ­ഷ വി­സയും മി­കച്ച വി­ദ്യാ­ർ­ത്ഥി­കൾ­ക്കു­ പത്തു­വർ­ഷ വി­സയും നൽ­കാ­നാ­ണ് പദ്ധതി­. നി­ലവി­ലു­ള്ള താ­മസ വി­സ സംവി­ധാ­നം പരി­ഷ്കരി­ക്കും. വി­ദ്യാ­ർ­ത്ഥി­കൾ­ക്കു­ യു­.എ.ഇയിൽ സർ­വ്വകലാ­ശാ­ലാ­ പഠനത്തി­നു­ശേ­ഷം ജോ­ലി­ തേ­ടാ­നു­ള്ള അവസരവും വി­സ നൽ­കു­ന്നതി­ലൂ­ടെ­ ലഭ്യമാ­കും. മി­കവു­ള്ളവർ­ക്ക് അവസരങ്ങളു­ടെ­ വാ­തിൽ തു­റന്ന് അവരു­ടെ­ കഴി­വു­കൾ വി­കസി­പ്പി­ക്കാ­നു­ള്ള സാ­ഹചര്യങ്ങൾ സൃ­ഷ്ടി­ക്കാ­നാ­ണു­ യു­.എ.ഇ ശ്രമി­ക്കു­ന്നത്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow